Contents

Displaying 17201-17210 of 25112 results.
Content: 17573
Category: 1
Sub Category:
Heading: മൊറോക്കോയിലെ തീവ്ര ഇസ്ലാമിക പാർട്ടിയുടെ ഭരണത്തിന് അന്ത്യം: പ്രതീക്ഷയോടെ ക്രൈസ്തവ വിശ്വാസികൾ
Content: കാസബ്ലാങ്ക: ഉത്തര ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ രാജ്യം ഭരിച്ചിരുന്ന തീവ്ര ഇസ്ലാമിക നിലപാടുകളുള്ള ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി പരാജയപ്പെട്ടതോടെ പ്രതീക്ഷ പങ്കുവെച്ച് ക്രൈസ്തവ സമൂഹം. 2011 മുതൽ ഭരണത്തിൽ ഉണ്ടായിരുന്ന പാർട്ടിക്ക് ഇത്തവണ അധോസഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിൽ 395ൽ 13 സീറ്റും, ഉപരിസഭയായ ഹൗസ് ഓഫ് കൗൺസിലേർസിൽ 120ൽ പന്ത്രണ്ട് സീറ്റും മാത്രമാണ് നേടാൻ സാധിച്ചത്. മതേതര പാർട്ടിയായ നാഷണൽ റാലി ഓഫ് ഇൻഡിപെൻഡൻസ് ആയിരിക്കും രാജ്യം ഇനി ഭരിക്കുക. സമാന ചിന്താഗതികളും, മൂല്യങ്ങളും ഉള്ള പാർട്ടികളോട് ചേർന്ന് സർക്കാർ രൂപീകരിക്കാൻ മുഹമ്മദ് ആറാമൻ രാജാവ് നാഷണൽ റാലി ഓഫ് ഇൻഡിപെൻഡൻസ് നേതാവ് അസീസ് അസ്കനൗന് നിർദേശം നൽകി. ദീർഘനാളായി തീവ്ര ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഭരണം നയിച്ചിരുന്ന പാർട്ടി പരാജയപ്പെട്ടത് ക്രൈസ്തവ വിശ്വാസികൾക്ക് ആശ്വാസമായി മാറിയിരിക്കുകയാണ്. രാജ്യത്ത് മാറ്റങ്ങൾ ദൃശ്യമാകുന്നുണ്ടെന്ന് മൊറോക്കോയിലെ പ്രമുഖ പ്രൊഫസർ മുസ്തഫ അക്കലേ പറഞ്ഞു. മൂന്നു നഗരങ്ങളിൽ സ്ത്രീകൾ മേയർമാരായി തെരഞ്ഞെടുക്കപ്പെട്ടത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. മാറ്റങ്ങൾ മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നതിലേക്ക് നയിക്കണമെന്നും പ്രൊഫസർ കൂട്ടിച്ചേർത്തു. തീവ്രവാദികൾ ഭരണത്തിൽ നിന്ന് പോയതിന് യേശുവിന് നന്ദി പറയുകയാണെന്നും ദൈവം തങ്ങളുടെ പ്രാർത്ഥന കേട്ടുവെന്നും ആഗ്രഹിച്ച ഒരു സർക്കാരിനെയാണ് ദൈവം തന്നിരിക്കുന്നതെന്നും ഇമോനൻ എന്നൊരു ക്രൈസ്തവ വിശ്വാസി പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ നിയുക്തനായിരിക്കുന്ന അസീസ് അസ്കനൗ ഒരു ബിസിനസുകാരനാണെന്നും, ആര് ഏതു മതത്തിൽ വിശ്വസിച്ചാലും അദ്ദേഹത്തിന് പ്രശ്നമില്ലെന്നും, അതിനാൽ ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യം വെച്ചുള്ള അതിക്രമങ്ങൾ കുറയുമെന്നും മറ്റൊരു വിശ്വാസി പ്രതീക്ഷ പ്രകടിപ്പിച്ചു. മൊറോക്കോ ജനസംഖ്യയുടെ 99%വും ഇസ്ലാം മതം പിന്തുടരുന്നവരാണ്. തികച്ചും ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തിന് വലിയ പ്രതീക്ഷ പകരുന്നതാണ് പുതിയ തെരഞ്ഞെടുപ്പ് ഫലം.
Image: /content_image/News/News-2021-10-25-15:47:40.jpg
Keywords: മൊറോ
Content: 17574
Category: 1
Sub Category:
Heading: മനുഷ്യാവകാശങ്ങളുടെ തുടക്കം ഗര്‍ഭപാത്രത്തില്‍ നിന്ന്, ഗര്‍ഭഛിദ്രം ഉന്മൂലനം ചെയ്യണം: ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍ ഡോളന്‍
Content: ന്യൂയോര്‍ക്ക്: മനുഷ്യാവകാശങ്ങളുടെ തുടക്കം ഗര്‍ഭപാത്രത്തില്‍ നിന്നാണെന്നും ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നിഷേധിക്കുന്നത് വരെ അക്രമം അവസാനിക്കില്ലെന്നും ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍. ദാരിദ്ര്യവും, വംശീയതയുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടി ഗര്‍ഭഛിദ്രം ഇല്ലാതാക്കുകയാണെന്നും ഒക്ടോബര്‍ 20ന് കാത്തലിക് ന്യൂയോര്‍ക്ക് എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ കര്‍ദ്ദിനാള്‍ കുറിച്ചു. ലോകത്തിനു ജീവനോടുള്ള അടിസ്ഥാന ബഹുമാനം നഷ്ടപ്പെട്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. അമ്മയുടെ ഗർഭപാത്രത്തിൽ നിരപരാധികളായ കുഞ്ഞുങ്ങളെ നശിപ്പിക്കുവാന്‍ അനുവദിക്കുന്ന നിയമങ്ങൾ എല്ലാവരേയും ഭീഷണിപ്പെടുത്തുന്ന ജീവന്‍ വിരുദ്ധ സന്ദേശം നൽകുകയാണ്. ഏറ്റവും സുരക്ഷിതമായ അമ്മയുടെ ഉദരത്തിലുള്ള ഒരു നിരപരാധിയായ ദുർബലമായ കുഞ്ഞിന്റെ ജീവിതം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ, ഇവിടെ ആരാണ് സുരക്ഷിതനെന്നു കര്‍ദ്ദിനാള്‍ ചോദ്യമുയര്‍ത്തി. ഒരു കുഞ്ഞിനെ ഉദരത്തില്‍വെച്ച് തന്നെ ഇല്ലാതാക്കുന്നത് ഇരയെ കൊല്ലുവാന്‍ വാടക കൊലയാളിയെ ഏല്‍പ്പിക്കുന്നത് പോലെയാണെന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് കര്‍ദ്ദിനാള്‍ ഡോളന്റെ കുറിപ്പ് അവസാനിക്കുന്നത്. അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തേ തുടര്‍ന്നുള്ള ഭീകരമായ സാഹചര്യം, കൊറോണ പകര്‍ച്ചവ്യാധി, ജോര്‍ജ്ജ് ഫ്ലോയിഡിന്റേതുപോലുള്ള കൊലപാതകങ്ങള്‍, ആത്മഹത്യകളുടെ എണ്ണത്തിലെ വര്‍ദ്ധനവ്, വെടിവെപ്പ് തുടങ്ങി ജീവന്‍ വിരുദ്ധമായ ചില ഉദാഹരണങ്ങളും കര്‍ദ്ദിനാള്‍ ലേഖനത്തില്‍ വിവരിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-25-18:19:34.jpg
Keywords: അബോര്‍ഷ, ഗര്‍ഭ
Content: 17575
Category: 13
Sub Category:
Heading: വൈദികനാകണം, പാപ്പയെ കാണണം: വിശുദ്ധ കുര്‍ബാനയെ ഹൃദയത്തിലേറ്റിയ കുഞ്ഞു ഫ്രാന്‍സെസ്കോയുടെ ആഗ്രഹം ഇത്രമാത്രം
Content: സാവോ പോളോ: ബ്രസീലിലെ സാവോ പോളയിലെ ഫ്രാന്‍സെസ്കോ അല്‍മേഡ ഗാമ എന്ന നാലു വയസ്സുകാരനായ ബാലന്റെ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടുള്ള ആഭിമുഖ്യം ശ്രദ്ധയാകര്‍ഷിക്കുന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പണം ഹൃദ്യമായി അനുകരിക്കുന്ന ഈ ബാലന്, ബലിയര്‍പ്പണത്തിന് ഉപയോഗിക്കുന്ന വിവിധങ്ങളായ തിരുവസ്തുക്കളുടെ പേരും, ഉപയോഗവും മനപാഠമാണ്. തങ്ങളാരും അവനെ ഇതിനായി നിര്‍ബന്ധിച്ചിട്ടില്ലെന്നും ഫ്രാന്‍സെസ്കോ സ്വന്തം ഇഷ്ടപ്രകാരമാണ് വിശുദ്ധ കുര്‍ബാനയുടെ അനുകരണം തുടങ്ങിയതെന്നും അവന്റെ അമ്മ പറയുന്നു. കൊറോണ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം ദേവാലയത്തില്‍ പോകുവാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സെസ്കൊയുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നു വൈദികന്റെ പ്രത്യേക അനുമതി വാങ്ങിയാണ് തങ്ങള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നതെന്നും ഫ്രാന്‍സെസ്കോ തങ്ങളെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതമാണെന്നും മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ തന്റെ ഈ കഴിവ് ദൈവത്തിന്റെ വരദാനമാണെന്നാണ് ഈ കുഞ്ഞ് പറയുന്നത്. പുരോഹിതനാവണമെന്നതും, ഫ്രാന്‍സിസ് പാപ്പയെ കാണണമെന്നതുമാണ് ഫ്രാന്‍സെസ്കൊയുടെ ഏറ്റവും വലിയ ലക്ഷ്യങ്ങള്‍. 4 വയസ്സ് തികയാന്‍ പോകുന്ന ഫ്രാന്‍സെസ്കോ ജന്മദിന സമ്മാനമായി ആവശ്യപ്പെട്ടിരിക്കുന്നത് യേശുവിനെ പ്രമേയമാക്കിയ ഒരു പാര്‍ട്ടി നടത്തണമെന്നും, മിഖായേല്‍ മാലാഖയുടെ രൂപം നല്‍കണമെന്നുമാണ്. വൈദികനാകുവാനും, വത്തിക്കാനില്‍ പോയി ഫ്രാന്‍സിസ് പാപ്പയെ കാണുവാനുമായി തന്റെ കൊച്ചു കൊച്ചു നാണയങ്ങള്‍ കുടുക്കയില്‍ സ്വരുക്കൂട്ടിക്കൊണ്ടിരിക്കുകയാണ് ഫ്രാന്‍സെസ്കോ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-25-19:30:35.jpg
Keywords: ബാല
Content: 17576
Category: 22
Sub Category:
Heading: വീരോചിതനായ യൗസേപ്പിതാവ്
Content: വിശുദ്ധ ആൻ്റണി ക്ലാരെറ്റിന്റെ ഓർമ്മ ദിനമാണ് ഒക്ടോബർ 24. ക്രിസ്തീയ പുർണ്ണത മൂന്നു കാര്യങ്ങളിൽ അടങ്ങിയിരിക്കുന്നു എന്നു വിശുദ്ധ ആൻ്റണി പഠിപ്പിക്കുന്നു: "വിരോചിതമായി പ്രാർത്ഥിക്കുന്നതിൽ, സാഹസികമായി അധ്വാനിക്കുന്നതിൽ, വിരോചിതമായി സഹിക്കുന്നതിൽ". ഈശോയുടെ മനുഷ്യവതാര രഹസ്യത്തിൽ സഹകരിക്കാൻ തയ്യാറായ യൗസേപ്പിതാവ് വിരോചിതമായി തന്നെ മനുഷ്യ രക്ഷാകർമ്മത്തിൽ സഹകരിക്കാൻ സമ്മതം മൂളുകയായിരുന്നു. ദൈവ പ്രമാണങ്ങൾ പാലിക്കുന്നതിൽ നിഷ്ഠ പുലർത്തിയിരുന്ന യൗസേപ്പിതാവ് വിരോചിതമായി പ്രാർത്ഥിച്ചു. ദൈവ പദ്ധതികളോടു സഹകരിക്കാൻ ആ വത്സല പിതാവ് വിരോചിതമായി അധ്വാനിച്ചു. സഹനങ്ങൾ നിറഞ്ഞതായിരുന്നു ദൈവീക പദ്ധതികളോടുള്ള സഹകരണം. വിരോചിതമായി അതിനോടു പ്രത്യുത്തരിക്കാൻ യൗസേപ്പിതാവിനു നൂറു ശതമാനം സാധിച്ചു എന്നതാണ് നസറത്തിലെ നീതിമാനായ ആ മരപ്പണിക്കാരൻ്റെ മഹത്വം. പൂർണ്ണതയിലേക്കുള്ള ക്രിസ്തീയ ജീവിതപാതയിൽ വിരോചിതമായി പുരോഗമിക്കുവാൻ യൗസേപ്പിതാവു നമ്മെ സഹായിക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-10-25-21:21:11.jpg
Keywords: ജോസഫ്, യൗസേ
Content: 17577
Category: 1
Sub Category:
Heading: സരസ്വതി വിഗ്രഹം സ്ഥാപിച്ചില്ലെങ്കില്‍ പ്രത്യാഘാതം: മധ്യപ്രദേശിലെ ക്രിസ്തു ജ്യോതി സ്‌കൂളില്‍ ഭീഷണി മുഴക്കി ഹിന്ദുത്വവാദികള്‍
Content: സത്‌ന: മധ്യപ്രദേശിലെ സത്‌ന സീറോ മലബാര്‍ രൂപതയുടെ ഉടമസ്ഥതയിലുള്ള ക്രിസ്തു ജ്യോതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന് നേരെ ഭീഷണി മുഴക്കി തീവ്രഹിന്ദുത്വവാദികള്‍. സ്‌കൂള്‍ വളപ്പില്‍ സരസ്വതി ദേവിയുടെ വിഗ്രഹം സ്ഥാപിക്കണമെന്നും ഇത് ചെയ്തില്ലെങ്കില്‍ കാര്യമായ വിധത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന ഭീഷണിയാണ് തീവ്രഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു പരിഷത്, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മുഴക്കിയിരിക്കുന്നത്. 15 ദിവസത്തിനകം ഇക്കാര്യം ചെയ്തിരിക്കണമെന്നുമാണ് ഭീഷണി. കഴിഞ്ഞ 49 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ഇതിനു മുന്‍പ് ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും ആദ്യമായാണ് ആരെങ്കിലും ഇങ്ങനെയൊരു അവകാശവാദം ഉന്നയിക്കുന്നതെന്നും സ്‌കൂള്‍ മാനേജര്‍ ഫാ.അഗസ്റ്റിന്‍ ചിറ്റുപറന്പില്‍ പറഞ്ഞു. പ്രക്ഷോഭക്കാര്‍ ഭീഷണിയുമായി വീണ്ടുമെത്തിയാല്‍ നിയമ സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു. സത്‌നയില്‍ ഹിന്ദുത്വവാദികളില്‍ നിന്നു ക്രൈസ്തവ വിരുദ്ധത ഉളവാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തികള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. 2017-ല്‍ സത്‌ന സെന്റ് എഫ്രേം സെമിനാരിയില്‍ നിന്നു ക്രിസ്തുമസ് കരോളിന് പോയ വൈദിക സംഘത്തിന് നേരെ ബജ്റംഗ്ദള്ളിന്റെ ആക്രമണം ചര്‍ച്ചയായിരിന്നു. സത്‌ന സെമിനാരിയില്‍ നിന്നു ട്യൂഷന്‍ നല്‍കാനും സാമൂഹ്യസേവനത്തിനും പതിവായി പോകുന്ന ഗ്രാമത്തില്‍ വ്യാഴാഴ്ച കരോള്‍ അവതരിപ്പിക്കാന്‍ എത്തിയ വൈദിക- സെമിനാരി സംഘത്തെ പുറത്തു നിന്നെത്തിയ ബജ്റംഗ്ദള്ളിന്റെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും ഇവരെ പോലീസ് കസ്റ്റഡിയില്‍ ഏല്‍പ്പിക്കുകയും ചെയ്തിരിന്നു. കസ്റ്റഡിയിലായ വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും സന്ദര്‍ശിക്കാനെത്തിയ ക്‌ളരീഷന്‍ വൈദികരുടെ കാര്‍ അക്രമികള്‍ സ്റ്റേഷന് പുറത്തു കത്തിച്ചിരിന്നു. 2018-ല്‍ ജനുവരി നാലിന് ബി‌ജെ‌പി യുവജനസംഘടനയുടെ ആഭിമുഖ്യത്തില്‍ സെന്‍റ് മേരീസ് കോളേജിലേക്ക് കടന്നു കയറാനും ഹൈന്ദവ ആചാരപ്രകാരം ഭാരത മാത ആരതി നടത്തുവാനും ശ്രമം നടന്നിരിന്നു. ഭാരതത്തില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ആശങ്ക കനക്കുകയാണ്. തീവ്രഹിന്ദുത്വവാദികളുടെ ആക്രമണങ്ങള്‍ക്ക് കടിഞ്ഞാണിടുവാന്‍ ഭരണനേതൃത്വം ശ്രമിക്കുന്നില്ലെന്ന ആരോപണം ശക്തമാകുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-26-10:49:30.jpg
Keywords: ഹിന്ദുത്വ, തീവ്ര
Content: 17578
Category: 18
Sub Category:
Heading: മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കണമെന്ന ആവശ്യം ശക്തമാകുന്നു
Content: കൊച്ചി: ജി 20യോടനുബന്ധിച്ചുള്ള ഔദ്യോഗിക ചടങ്ങുകള്‍ക്കായി റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കണമെന്ന്‍ ആവശ്യപ്പെട്ട് കാത്തലിക് ബിഷപ്‌സ് കോണ്ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍, കെആര്‍എല്‍സിസി സംഘടനകള്‍. ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യ സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹം ഇതിനോടകം ഫ്രാന്‍സിസ് പാപ്പ പ്രകടിപ്പിച്ചിട്ടുള്ളതാണ്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് പലതവണ പറഞ്ഞെങ്കിലും ഇക്കാലമത്രയും യാതൊരു നടപടിയുണ്ടായിട്ടില്ല. ഈ മാസം 30, 31 തീയതികളില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കായി 29ന് റോമിലെത്തുന്ന സന്ദര്‍ഭം നല്ലൊരു അവസരമാക്കി മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്ന് വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ഫ്രാന്‍സിസ് പാപ്പായെ ഭാരതം സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണിക്കണമെന്ന് കെആര്‍എല്‍സിസിയും ആവശ്യപ്പെട്ടു. നേരത്തെ ഭാരത കത്തോലിക്ക സഭയുടെ മേലധ്യക്ഷന്മാര്‍ പ്രധാനമന്ത്രിയോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഭാരതത്തിലെ ക്രൈസ്തവ സമൂഹവും ലോകവും ഈ സന്ദര്‍ശനം ആഗ്രഹിക്കുന്നുവെന്നും കെആര്‍എല്‍സിസി പ്രസ്താവനയില്‍ പറഞ്ഞു.
Image: /content_image/India/India-2021-10-26-11:21:06.jpg
Keywords: ലെയ്റ്റി
Content: 17579
Category: 18
Sub Category:
Heading: ദുരിതബാധിത പ്രദേശങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളുമായി വിജയപുരം രൂപത
Content: കോട്ടയം: കനത്തമഴയിലും ഉരുള്‍പൊട്ടലിലും നാശനഷ്ടങ്ങളുണ്ടായ മുണ്ടക്കയം, ഏന്തയാര്‍, കൂട്ടിക്കല്‍ പ്രദേശങ്ങളിലെ ഭവനങ്ങളും ദുരിതാശ്വാസക്യാന്പുകളും കെസിവൈഎം വിജയപുരം രൂപത സമിതി സന്ദര്‍ശിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. രൂപതയിലെ 40 കെസിവൈഎം പ്രവര്‍ത്തകര്‍ മുണ്ടക്കയം, ഏന്തയാര്‍, കൂട്ടിക്കല്‍, തെക്കേമല എന്നീ പ്രദേശങ്ങളിലെ വീടുകളിലും കിണറുകളിലും കെട്ടിടങ്ങളിലും അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മാലിന്യങ്ങളും നീക്കംചെയ്തു. നേരത്തെ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി, കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചു ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളായ കോട്ടയം മുനിസിപ്പാലിറ്റിയിലെയും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെയും തിരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ റെസ്ക്യൂ കിറ്റുകൾ വിതരണം ചെയ്‌തു. ദുരന്ത ലഘൂകരണ ഉപകരണകളായ ലൈഫ് ജാക്കറ്റ് , ടോർച്, ഫസ്റ്റ് എയ്ഡ് ബോക്സ്, റെയ്ൻ കോട്ട്, വിസിൽ, നൈലോൺ വടം, ബാഗ്, ബൂട്ട് തുടങ്ങിയവയാണ്‌ റെസ്ക്യൂ കിറ്റിൽ ഉള്ളത്. സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും അസ്സീസി ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ മുണ്ടക്കയം സെന്റ്. ആന്റണിസ് സ്കൂളിലും, സെന്റ്.ജോസഫ്‌ സ്കൂളിലും പ്രളയ ബാധിതർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തിയിരിന്നു. ക്യാമ്പിൽ സൗജന്യ വൈദ്യപരിശോധനയും,ഒപ്പം സൗജന്യ മരുന്നുകളും ഭക്ഷ്യവസ്തുക്കളും വിതരണം നടത്തി.
Image: /content_image/India/India-2021-10-26-11:57:09.jpg
Keywords: സഹായ
Content: 17580
Category: 1
Sub Category:
Heading: നൈജീരിയയില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ വൈദികന് പത്ത് ദിവസത്തിന് ശേഷം മോചനം
Content: അബൂജ: :നൈജീരിയയിലെ ഉമുഹിയയിൽ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍ 10 ദിവസത്തെ തടവിനുശേഷം മോചിതനായി. ഉമുഹിയ രൂപത വൈദികനായ ഫാ. ഗോഡ്ഫ്രെ ചിമെസിയെ ശനിയാഴ്ചയാണ് മോചിപ്പിച്ചതെന്ന് ബിഷപ്പ് ലൂസിയസ് ഉഗോർജി പ്രസ്താവനയില്‍ അറിയിച്ചു. തട്ടിക്കൊണ്ടുപോയവർക്കു മോചനദ്രവ്യം നല്‍കിയോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉമുഹിയ രൂപതയ്‌ക്കകത്തും പുറത്തുമുള്ള വൈദികരും വിശ്വാസികളും അർപ്പിച്ച ആത്മാർത്ഥമായ പ്രാർത്ഥനയെ തുടര്‍ന്നാണ് വൈദികന്‍ മോചിതനായതെന്നു ബിഷപ്പ് ലൂസിയസ് ഉഗോർജി പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ഉമുവാഹിയയിലെ ഒഹോകോബെ അഫറാക്വു ഇബെകു റോഡില്‍ നിന്നു ഉമുവിയയിലെ സെന്റ് തെരേസ ഇടവക വികാരിയായ വൈദികനെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയത്. ഒക്പുരൂരി അഫറൂക്വുവിലെ സെന്റ് ഗബ്രിയേൽ പള്ളിയിൽ വിശുദ്ധ കുർബാന അര്‍പ്പിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ തിരുപ്പട്ടസ്വീകരണം നടത്തിയ ഫാ. ചിമെസി ഓഗസ്റ്റിലാണ് സെന്റ്‌ തെരേസാസ് ഇടവകയിലെത്തിയത്. വൈദികനെ തട്ടിക്കൊണ്ടു പോയ അതേദിവസം തന്നെ മറ്റൊരു സ്ത്രീയും തട്ടിക്കൊണ്ടുപോകലിന് ഇരയായിരിന്നു. ഏതാണ്ട് 18,500 ആളുകളേയാണ് കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കിടയില്‍ നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-26-12:58:52.jpg
Keywords: വൈദിക, നൈജീ
Content: 17581
Category: 13
Sub Category:
Heading: ഹൃസ്വ ജീവിതം മിഷന്‍ തീക്ഷ്ണതയാല്‍ ജ്വലിപ്പിച്ച ഇറ്റാലിയൻ യുവതി സബാറ്റിനി വാഴ്ത്തപ്പെട്ട പദവിയില്‍
Content: വത്തിക്കാൻ സിറ്റി: ഇരുപത്തിരണ്ട് വര്‍ഷം മാത്രം നീണ്ട ഹൃസ്വമായ ജീവിതം ആലംബഹീനര്‍ക്കും അനാഥർക്കും മയക്കുമരുന്ന് അടിമകള്‍ക്കുമിടയില്‍ പ്രവര്‍ത്തിച്ച് നിത്യതയിലേക്ക് യാത്രയായ ഇറ്റാലിയൻ യുവതി സാന്ദ്ര സബാറ്റിനി വാഴ്ത്തപ്പെട്ട പദവിയില്‍. മെഡിക്കൽ ബിരുദപഠനം പൂർത്തിയാക്കി ആഫ്രിക്കയിൽ മിഷ്ണറിയാകാൻ ആഗ്രഹിച്ച സാന്ദ്ര 1984 ഏപ്രിൽ 29ന് ‘പോപ്പ് ജോൺ XXIII കമ്മ്യൂണിറ്റി’യുടെ ഒരു കൂട്ടായ്മയിൽ പങ്കെടുക്കാൻ റോഡ് മുറിച്ചുകടക്കവേ എതിർദിശയിൽനിന്ന് വന്ന വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ഉടനെ എത്തിച്ചെങ്കിലും മൂന്ന് ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞ അവൾ മേയ് രണ്ടിന് മരണമടയുകയായിരിന്നു. 1961 ഓഗസ്റ്റ് 19ന് റിമിനിയിൽ ഗ്യൂസെപ്പെ സബാറ്റിനിയുടെയും ആഗ്നസ് ബോണിനിയുടെയും മകളായി ജനിച്ച സാന്ദ്ര ചെറുപ്പം മുതലേ ക്രിസ്തു വിശ്വാസം നെഞ്ചോട് ചേര്‍ത്തു ജീവിച്ച വ്യക്തിയായിരിന്നു. 1965-ൽ റിമിനിയിലെ സാൻ ജിറോലാമോയിലെ ഇടവക പള്ളിയിലേക്ക് മാറുന്നതിന് മുമ്പ് വരെ മിസാനോ അഡ്രിയാറ്റിക്കോയിലാണ് സബാറ്റിനി താമസിച്ചിരുന്നത്. പിന്നീട് അമ്മാവനായ ഫാ. ജുസെപ്പോ കഴിഞ്ഞിരിന്ന സാൻ ഗിറോലെമോയിലേക്ക് കുടുംബസമേതം താമസം മാറുകയായിരുന്നു. ജപമാലയോട് വളരെ ശക്തമായ ആഭിമുഖ്യം പുലര്‍ത്തിയിരിന്ന അവള്‍ ഉറങ്ങുമ്പോൾപോലും ജപമാല കരങ്ങളില്‍ മുറുകെ പിടിച്ചിരിന്നു. വിശുദ്ധ കുര്‍ബാനയ്ക്കായി ദേവാലയത്തില്‍ വളരെ നേരത്തെ എത്താനും സാന്ദ്ര ശ്രദ്ധ ചെലുത്തിയിരിന്നു. 1973-ൽ ജോൺ 23-ാമൻ പാപ്പയുടെ നാമധേയത്തിലുള്ള (പോപ്പ് ജോൺ XXIII കമ്മ്യൂണിറ്റി) ഉപവി പ്രസ്ഥാനത്തിന് രൂപം നൽകിയ ഫാ. ഒറെസ്റ്റെ ബെൻസിയുമായുള്ള (ദൈവദാസന്‍) കൂടിക്കാഴ്ച അവളുടെ ജീവിതത്തെ മാറ്റിമറിച്ചു. അവളുടെ അമ്മാവൻ തന്റെ ഇടവകയിൽ സംഘടിപ്പിച്ച യോഗത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്. സംഘടനയുടെ പ്രവര്‍ത്തനങ്ങളും ശുശ്രൂഷ മേഖലകളും അവളിലെ മിഷ്ണറിയെ ഉണര്‍ത്തി. 1974-ൽ, വടക്കുകിഴക്കൻ ഇറ്റലിയിലെ ഡോളോമൈറ്റ്സ് എന്ന പർവതനിരയിലേക്കു ഭിന്നശേഷിയുള്ള കൗമാരക്കാരോടൊപ്പമുള്ള യാത്ര അവളുടെ ജീവിതത്തെ കൂടുതല്‍ ശുശ്രൂഷ ദൌത്യത്തിലേക്ക് അടുപ്പിക്കുകയായിരിന്നു. അവരോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും അവളില്‍ സ്വര്‍ഗ്ഗീയമായ അനുഭവമാണ് സമ്മാനിച്ചത്. "കർത്താവേ, നീ എനിക്ക് ഒരു വലിയ സമ്മാനം തന്നിരിക്കുന്നു: എന്റെ ജീവിതം ഏറ്റവും ദരിദ്രർക്ക് നൽകാൻ ആഗ്രഹിക്കുന്നു. ഇതിന് ഞാൻ നന്ദി പറയുന്നു" - 16-ാം വയസ്സിൽ അവൾ എഴുതി. ഹൈസ്കൂൾ പഠനകാലത്ത്, ജോൺ XXIII കമ്മ്യൂണിറ്റിയിൽ സന്നദ്ധസേവനം തുടര്‍ന്ന അവള്‍ തന്റെ കൊച്ചു കൊച്ചു സമ്പാദ്യം വരെ പാവങ്ങള്‍ക്കായി മാറ്റിവെച്ചിരിന്നു. ഇതിനിടെ സയന്റിഫിക് ഹൈസ്‌കൂളിൽ നിന്ന് മികച്ച ഗ്രേഡുകളോടെ ബിരുദം നേടി. ആഫ്രിക്കയിൽ മിഷ്ണറിയായി മാറണോ മെഡിക്കൽ ബിരുദം നേടണമോയെന്ന ആശങ്കയിലാണ്ടെങ്കിലും ആദ്ധ്യാത്മിക ഗുരുക്കന്മാരുടെ നിര്‍ദ്ദേശപ്രകാരം ബോളോഗ്ന യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജില്‍ പഠനം ആരംഭിച്ചു. ആഫ്രിക്കയിലെ മെഡിക്കല്‍ മിഷന്‍ ദൌത്യങ്ങളെ സഹായിക്കണമെന്ന ഒറ്റലക്ഷ്യമേ അവള്‍ക്കു ഉണ്ടായിരിന്നുള്ളൂ. മെഡിക്കല്‍ പഠനത്തിന്റെ തിരക്കുകള്‍ക്ക് ഇടയിലും ദരിദ്രരെ സഹായിക്കുന്നതിനും അവരുടെ വേദനകളില്‍ ആശ്വാസം പകരുന്നതിനും മയക്കുമരുന്നിന് അടിമകളായ ആളുകളെ ചികിത്സിക്കുന്ന അഭയകേന്ദ്രത്തിൽ ശുശ്രൂഷകയായും അവള്‍ പ്രവര്‍ത്തിച്ചു. ഇതിനിടെ ഗിഡോ റോസി എന്ന യുവാവിനെ വിവാഹം കഴിക്കാൻ അവള്‍ തീരുമാനിച്ചിരിന്നു. ആഫ്രിക്കയിലെ മെഡിക്കല്‍ മിഷന് വേണ്ടിയുള്ള തന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും അവള്‍ തന്റെ ഭാവി വരനോട് പങ്കുവെച്ചിരിന്നു. 1984 -ല്‍ വാഹനാപകടത്തെ തുടര്‍ന്നു സബാറ്റിനി യാത്രയായപ്പോള്‍ അനേകരുടെ ഉള്ളില്‍ വലിയ മിഷന്‍ ചൈതന്യം സമ്മാനിക്കുവാന്‍ അവള്‍ക്ക് കഴിഞ്ഞിരിന്നു. 2018ൽ സാന്ദ്ര സബാറ്റിനിയെ ധന്യരുടെ നിരയിലേക്കു തിരുസഭ ഉയര്‍ത്തി. 2019 ഒക്‌ടോബർ 2ന് ഫ്രാന്‍സിസ് പാപ്പ അവളുടെ മാധ്യസ്ഥത്താല്‍ നടന്ന അത്ഭുത രോഗസൌഖ്യത്തിന് സ്ഥിരീകരണം നല്‍കി. 2020 ജൂൺ 14-ന് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങ് നടക്കുമെന്ന് അറിയിച്ചിരിന്നെങ്കിലും കോവിഡ് മഹാമാരിയെ തുടര്‍ന്നു നാളിതു വരെ നീട്ടിവെയ്ക്കുകയായിരിന്നു. മിഷന്‍ ഞായര്‍ ദിനത്തിലാണ് ഈ യുവ മിഷ്ണറിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയതെന്നത് ശ്രദ്ധേയമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-26-16:07:54.jpg
Keywords: യുവ
Content: 17582
Category: 18
Sub Category:
Heading: ഊന്നുകല്‍ കപ്പേള ആക്രമണ പരമ്പര: പ്രതി പോലീസ് പിടിയില്‍
Content: കോതമംഗലം: കോതമംഗലം രൂപതയുടെ കീഴിലുള്ള ഊന്നുകല്‍ പ്രദേശത്തെ വിവിധ ദേവാലയങ്ങളിലും കപ്പേളകളിലും ആക്രമണം നടത്തിയ പ്രതി പോലീസ് പിടിയില്‍. നേര്യമംഗലം അള്ളുങ്കൽ കളപ്പുരയ്ക്കൽ വീട്ടിൽ സിജോ (മനോജ് )ആണ് ഊന്നുകൽ പോലീസിന്‍റെ പിടിയിലായത്. കുര്യൻപാറ, ഊന്നുകൽ, അള്ളുങ്കൽ ഭാഗങ്ങളിലെ പള്ളികള്‍ക്കും രണ്ട് കപ്പേളകൾക്കും നേരെ കഴിഞ്ഞയാഴ്ചയാണ് ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് സംഭവ സ്ഥലം സന്ദർശിച്ച് അനേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. പ്രത്യേക സംഘം ദിവസങ്ങളോളം സംഭവസ്ഥലങ്ങളിൽ ക്യാമ്പ് ചെയ്താണ് പ്രതിയെ കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മാനസിക അസ്വസ്ഥത ഇയാള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും രാത്രികാലങ്ങളിൽ ഒറ്റക്ക് കറങ്ങി നടക്കുക പതിവായിരിന്നുവെന്നുമാണ് പോലീസ് പറയുന്നത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ്‌ റിയാസ്, ഇന്‍സ്പെക്ടര്‍ കെ. ജി. ഋഷികേശന്‍ നായര്‍, എ. എസ്. ഐമാരായ എം. എസ്. ജയന്‍, മനാഫ്, സി.പി.ഒമാരായ നിയാസുദ്ദീന്‍, ഷനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Image: /content_image/India/India-2021-10-26-16:42:35.jpg
Keywords: കോത