Contents
Displaying 23841-23850 of 24948 results.
Content:
24283
Category: 1
Sub Category:
Heading: വത്തിക്കാനില്‍ വിശുദ്ധ വാതില്‍ തുറന്നു; 2025 ജൂബിലി വര്‍ഷത്തിന് ആരംഭം
Content: വത്തിക്കാന്‍ സിറ്റി: ഇക്കഴിഞ്ഞ ക്രിസ്തുമസ് രാവിൽ വിശുദ്ധ കുർബാനയ്ക്ക് മുമ്പ് ഫ്രാൻസിസ് മാർപാപ്പ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്നതോടെ 2025 ജൂബിലി വർഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. 2016 ലെ കരുണയുടെ അസാധാരണ ജൂബിലി വര്‍ഷാചരണത്തിന് ശേഷം സീല്‍ ചെയ്തിരിന്ന ദേവാലയ വാതിലാണ് വീണ്ടും തുറന്നിരിക്കുന്നത്. 2024 മെയ് 9-ന് ഫ്രാൻസിസ് പാപ്പാ നൽകിയ “സ്‌പേസ് നോൺ കൊൺഫൂന്തിത്” (Spes non confundit), “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” എന്ന പേപ്പൽ ബൂള വഴി ഔപചാരികമായി 2025 ജൂബിലി വര്‍ഷം പ്രഖ്യാപിക്കുകയായിരിന്നു. 2024 ഡിസംബർ ഇരുപത്തിനാലാം തീയതി മുതൽ 2026 ജനുവരി 6 വരെയുള്ള സമയത്താണ് ജൂബിലി സഭ ആചരിക്കുക. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">The Jubilee of Hope 2025 has begun! Pope Francis opened the Holy Door of St. Peter's Basilica at the Vatican. The Catholic Church begins a Holy Year that the Popes proclaim every 25 years. <a href="https://twitter.com/hashtag/Jubilee2025?src=hash&ref_src=twsrc%5Etfw">#Jubilee2025</a> <a href="https://t.co/gzXULGO3OZ">pic.twitter.com/gzXULGO3OZ</a></p>— EWTN Vatican (@EWTNVatican) <a href="https://twitter.com/EWTNVatican/status/1871626143323038166?ref_src=twsrc%5Etfw">December 24, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ദൈവീകമായ പ്രത്യാശയിൽ ആഴപ്പെട്ട് നിത്യതയെ ലക്ഷ്യമാക്കിയുള്ള നമ്മുടെ തീർത്ഥാടനം തുടരാൻ പ്രചോദനവും ശക്തിയുമേകുന്ന ഒരു സന്ദേശമാണ് ജൂബിലിവർഷത്തിലൂടെ പാപ്പയും സഭയും നമുക്ക് മുന്നിൽ വയ്ക്കുന്നത്. രക്ഷയിലേക്കുള്ള ഏക മാർഗ്ഗമായ ക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്ന വിശുദ്ധ വാതിലും, ഈ വർഷത്തിലേക്കായി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ആപ്തവാക്യവും ലോഗോയും, 2025-ൽ നമുക്ക് മുന്നിൽ അളവുകളില്ലാതെ വർഷിക്കപ്പെടുന്ന കരുണയും ദൈവവുമായുള്ള അനുരഞ്ജന സാധ്യതകളുമാണ്. ഏപ്രിൽ 27-ന് നടക്കുന്ന കൗമാരക്കാരുടെ ജൂബിലി വേളയിൽ വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസിൻ്റെയും ആഗസ്റ്റ് 3-ന് യുവജനങ്ങളുടെ ജൂബിലി ആഘോഷത്തില്‍ വാഴ്ത്തപ്പെട്ട പിയർ ഫ്രസാറ്റിയുടെയും വിശുദ്ധപദവി പ്രഖ്യാപനങ്ങള്‍ നടക്കും. മെയ് 30 - ജൂൺ 1 വാരാന്ത്യത്തിൽ കുട്ടികൾ, മുത്തശ്ശി മുത്തശ്ശന്മാർ, പ്രായമായവരെ അനുസ്മരിച്ചും വിവിധ പരിപാടികള്‍ നടക്കും. 2000-ലെ മഹാ ജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലി വര്‍ഷമായ 2025-ല്‍ 35 ദശലക്ഷം ആളുകൾ വത്തിക്കാനിലെ നിത്യനഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ഇരുപത്തിയഞ്ച് വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാരത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-26-12:16:53.jpg
Keywords: ജൂബിലി
Category: 1
Sub Category:
Heading: വത്തിക്കാനില്‍ വിശുദ്ധ വാതില്‍ തുറന്നു; 2025 ജൂബിലി വര്‍ഷത്തിന് ആരംഭം
Content: വത്തിക്കാന്‍ സിറ്റി: ഇക്കഴിഞ്ഞ ക്രിസ്തുമസ് രാവിൽ വിശുദ്ധ കുർബാനയ്ക്ക് മുമ്പ് ഫ്രാൻസിസ് മാർപാപ്പ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്നതോടെ 2025 ജൂബിലി വർഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. 2016 ലെ കരുണയുടെ അസാധാരണ ജൂബിലി വര്‍ഷാചരണത്തിന് ശേഷം സീല്‍ ചെയ്തിരിന്ന ദേവാലയ വാതിലാണ് വീണ്ടും തുറന്നിരിക്കുന്നത്. 2024 മെയ് 9-ന് ഫ്രാൻസിസ് പാപ്പാ നൽകിയ “സ്‌പേസ് നോൺ കൊൺഫൂന്തിത്” (Spes non confundit), “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” എന്ന പേപ്പൽ ബൂള വഴി ഔപചാരികമായി 2025 ജൂബിലി വര്‍ഷം പ്രഖ്യാപിക്കുകയായിരിന്നു. 2024 ഡിസംബർ ഇരുപത്തിനാലാം തീയതി മുതൽ 2026 ജനുവരി 6 വരെയുള്ള സമയത്താണ് ജൂബിലി സഭ ആചരിക്കുക. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">The Jubilee of Hope 2025 has begun! Pope Francis opened the Holy Door of St. Peter's Basilica at the Vatican. The Catholic Church begins a Holy Year that the Popes proclaim every 25 years. <a href="https://twitter.com/hashtag/Jubilee2025?src=hash&ref_src=twsrc%5Etfw">#Jubilee2025</a> <a href="https://t.co/gzXULGO3OZ">pic.twitter.com/gzXULGO3OZ</a></p>— EWTN Vatican (@EWTNVatican) <a href="https://twitter.com/EWTNVatican/status/1871626143323038166?ref_src=twsrc%5Etfw">December 24, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ദൈവീകമായ പ്രത്യാശയിൽ ആഴപ്പെട്ട് നിത്യതയെ ലക്ഷ്യമാക്കിയുള്ള നമ്മുടെ തീർത്ഥാടനം തുടരാൻ പ്രചോദനവും ശക്തിയുമേകുന്ന ഒരു സന്ദേശമാണ് ജൂബിലിവർഷത്തിലൂടെ പാപ്പയും സഭയും നമുക്ക് മുന്നിൽ വയ്ക്കുന്നത്. രക്ഷയിലേക്കുള്ള ഏക മാർഗ്ഗമായ ക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്ന വിശുദ്ധ വാതിലും, ഈ വർഷത്തിലേക്കായി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ആപ്തവാക്യവും ലോഗോയും, 2025-ൽ നമുക്ക് മുന്നിൽ അളവുകളില്ലാതെ വർഷിക്കപ്പെടുന്ന കരുണയും ദൈവവുമായുള്ള അനുരഞ്ജന സാധ്യതകളുമാണ്. ഏപ്രിൽ 27-ന് നടക്കുന്ന കൗമാരക്കാരുടെ ജൂബിലി വേളയിൽ വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസിൻ്റെയും ആഗസ്റ്റ് 3-ന് യുവജനങ്ങളുടെ ജൂബിലി ആഘോഷത്തില്‍ വാഴ്ത്തപ്പെട്ട പിയർ ഫ്രസാറ്റിയുടെയും വിശുദ്ധപദവി പ്രഖ്യാപനങ്ങള്‍ നടക്കും. മെയ് 30 - ജൂൺ 1 വാരാന്ത്യത്തിൽ കുട്ടികൾ, മുത്തശ്ശി മുത്തശ്ശന്മാർ, പ്രായമായവരെ അനുസ്മരിച്ചും വിവിധ പരിപാടികള്‍ നടക്കും. 2000-ലെ മഹാ ജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലി വര്‍ഷമായ 2025-ല്‍ 35 ദശലക്ഷം ആളുകൾ വത്തിക്കാനിലെ നിത്യനഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ഇരുപത്തിയഞ്ച് വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാരത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-26-12:16:53.jpg
Keywords: ജൂബിലി
Content:
24284
Category: 1
Sub Category:
Heading: ജൂബിലി തീര്‍ത്ഥാടനം: ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
Content: വിശുദ്ധ പത്രോസിന്റെ കബറിടമുള്ള വത്തിക്കാനിലേക്ക് രണ്ടാം നൂറ്റാണ്ടിൽ തന്നെ തീർത്ഥാടകർ എത്തിത്തുടങ്ങിയിരുന്നു. പിന്നീടങ്ങോട്ടുള്ള നൂറ്റാണ്ടുകളിൽ, പ്രത്യേകിച്ച് ജൂബിലി വർഷങ്ങളുടെ അവസരങ്ങളിൽ ഈ തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചുവന്നു. നാലാം നൂറ്റാണ്ടിൽ പണിയപ്പെട്ട ആദ്യ ബസിലിക്ക തന്നെ വളരെയേറെ തീർത്ഥാടകർക്ക് ഇടമേകാൻ തക്ക വലിപ്പമേറിയതായിരുന്നു. നിലവിലെ ബസലിക്കയാകട്ടെ ഏതാണ്ട് ഇരുപത്തിരണ്ടായിരം സ്ക്വയർ മീറ്റർ വലിപ്പമുള്ളതാണ്. തീർത്ഥാടകരും സന്ദർശകരുമായി ദിനം പ്രതി ഏതാണ്ട് അൻപതിനായിരത്തോളം ആളുകളാണ് ഇവിടെയെത്തുന്നത്. 1300-ലാണ് കത്തോലിക്ക സഭയിൽ ആദ്യമായി ജൂബിലി ഔദ്യോഗികമായി ആഘോഷിക്കപ്പെട്ടത്. 1294 മുതൽ 1303 വരെ സഭയെ നയിച്ച ബോനിഫസ് എട്ടാമൻ പാപ്പാ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയതിനെകുറിച്ച്, വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലുള്ള വിശുദ്ധ വാതിലിൽ, വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ ആഘോഷദിനമായ 1300 ഫെബ്രുവരി 22 എന്ന തീയതിയോടെ രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് ചരിത്ര രേഖകളില്‍ കാണാനാകും. ഓരോ നൂറു വർഷങ്ങളിലും ജൂബിലി ആഘോഷിക്കുവാനായിരുന്നു ആദ്യ തീരുമാനമെങ്കിലും, പിന്നീട് കുറച്ചുവർഷങ്ങൾക്ക് ശേഷം ഓരോ അൻപത് വർഷങ്ങളിലും ജൂബിലി ആഘോഷം നടത്താൻ ക്ലമന്റ് ആറാമൻ പാപ്പായും (1342-1352) ക്രിസ്തുവിന്റെ ജീവിതകാലം പോലെ ഓരോ മുപ്പത്തിമൂന്ന് വർഷങ്ങളിലും ജൂബിലി ആഘോഷിക്കാൻ ഉർബൻ ആറാമൻ പാപ്പായും (1378-1389) തീരുമാനമെടുത്തു. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ, ഓരോ ഇരുപത്തിയഞ്ച് വർഷങ്ങളിലും ജൂബിലി ആഘോഷം നടത്താൻ 1470-ൽ പോൾ രണ്ടാമൻ പാപ്പായാണ് തീരുമാനമെടുത്തത്. ഇന്നുവരെ പൊതുവേ ഈ ഒരു രീതിയാണ് സഭയിൽ പാലിച്ചുപോന്നിട്ടുള്ളത്. #{blue->none->b->വിശുദ്ധ വാതിലുകളും ജൂബിലിയും }# ജൂബിലി വർഷത്തിൽ ഏറെ ശ്രദ്ധേയവും ആകർഷണീയവുമായ ഒരു ചടങ്ങ് റോമിലെ മേജർ ബസലിക്കകളിൽ പ്രത്യേകമായ വിശുദ്ധ വാതിലുകൾ തുറക്കപ്പെടുന്നതാണ്. ഇത്തരം വിശുദ്ധ വാതിൽ തുറക്കുക എന്ന ചടങ്ങ് ജൂബിലിവർഷവുമായി ബന്ധിക്കപ്പെട്ടത് നിക്കോളാസ് അഞ്ചാമൻ പാപ്പായുടെ (1447-1445) കാലത്താണെന്ന് കരുതപ്പെടുന്നു. ഇടുങ്ങിയ വാതിലിലൂടെ രക്ഷയിലേക്ക് പ്രവേശിക്കുകയെന്ന ഒരു സുവിശേഷചിന്തയാണ് വിശുദ്ധവാതിൽ എന്ന യാഥാർത്ഥ്യത്തിന് പിന്നിൽ നമുക്ക് കാണാനാകുക. “സ്‌പേസ് നോൺ കൊൺഫൂന്തിത്” എന്ന പ്രമാണരേഖയുടെ ആറാം ഖണ്ഡിക പ്രകാരം, റോമിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക (ഡിസംബർ 24), റോമാമെത്രാന്റെ കത്തീഡ്രൽ കൂടിയായ വിശുദ്ധ ജോൺ ലാറ്ററൻ ബസലിക്ക (ഡിസംബർ 29), വിശുദ്ധ മേരി മേജർ ബസലിക്ക (ജനുവരി 1), റോമൻ മതിലിന് പുറത്തുള്ള വിശുദ്ധ പൗലോസിന്റെ ബസലിക്ക (ജനുവരി 5) എന്നീ നാല് മേജർ ബസലിക്കകളിലും റോമിൽത്തന്നെയുള്ള റെബിബ്ബിയ എന്ന പേരിലുള്ള ഒരു ജയിലിലുമാണ് (ഡിസംബർ 26), ഇത്തവണത്തെ വിശുദ്ധ വാതിലുകൾ തുറക്കപ്പെടുക. ഇവയിൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വാതിൽ ഡിസംബർ ഇരുപത്തിനാലിന് വൈകുന്നേരം തുറന്നതോടെയാണ് ജൂബിലി വർഷം ആരംഭിച്ചത്. ജൂബിലിയുമായി ബന്ധപ്പെട്ട് റോമിലെത്തുന്ന അനേകായിരങ്ങൾക്ക് വിശുദ്ധവാതിലിലൂടെ കടക്കുവാനുള്ള സാധ്യത ഉറപ്പാക്കാൻ വേണ്ടിയാണ് നാല് ബസിലിക്കകളിൽ വിശുദ്ധവാതിൽ തുറക്കുവാനുള്ള തീരുമാനം സ്വീകരിച്ചിരിക്കുന്നത്. "ഞാനാണ് വാതിൽ; എന്നിലൂടെ പ്രവേശിക്കുന്നവൻ രക്ഷ പ്രാപിക്കും. അവൻ അകത്തുവരികയും പുറത്തുപോവുകയും മേച്ചിൽസ്ഥലം കണ്ടെത്തുകയും ചെയ്യും" എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷം പത്താം അദ്ധ്യായം ഒൻപതാം വാക്യത്തെ കേന്ദ്രീകരിച്ചുള്ള ചിന്തയാണ് വിശുദ്ധ വാതിൽ കടന്നെത്തുന്ന വിശ്വാസിയുടെ ഹൃദയത്തിൽ തെളിയേണ്ടത്. #{blue->none->b->ജൂബിലി വർഷത്തിന്റെ ആപ്തവാക്യവും ലോഗോയും }# "പ്രത്യാശയുടെ തീർത്ഥാടകർ" എന്ന, അർത്ഥവത്തായ ഒരു ആപ്തവാക്യമാണ് ഫ്രാൻസിസ് പാപ്പ 2025-ലെ ജൂബിലിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ക്രൈസ്തവർ എന്ന നിലയിൽ, ഈ ഭൂമിയിലെ വിശ്വാസ തീർത്ഥാടകരായ നമ്മിൽ പ്രത്യാശയും, ഒരേ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നവർ എന്ന നിലയിൽ ഐക്യ സഹോദര്യചിന്തകളും, ഉണർത്തുന്ന ഒരു ആപ്തവാക്യമാണിത്. ക്രൈസ്തവരുടെ അനുദിനജീവിതം പ്രത്യാശ നിറഞ്ഞ, ശുഭാപ്തിവിശ്വാസത്തിന്റേതായ ഒരു യാത്രയാകേണ്ടതാണെന്ന് നാം മറന്നുപോകരുത്. പ്രത്യാശയുടെ തീർത്ഥാടകരുടെ വിശ്വാസയാത്ര പ്രത്യാശയുടെ അടയാളമായ കുരിശിലേക്കും, അതിൽ സ്വജീവനേകി നമുക്ക് നിത്യജീവിതത്തിന്റെ വാതിൽ തുറന്നിട്ട ക്രിസ്തുവിലേക്കുമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു ചിത്രമാണ് 2025-ലെ ജൂബിലിയുടെ ഔദ്യോഗികചിഹ്നമായി പാപ്പാ സ്വീകരിച്ചിട്ടുള്ളത്. ലോകത്തിന്റെ ദുരിതങ്ങളും ദുഃഖങ്ങളും ചോദ്യങ്ങളും വെല്ലുവിളികളും ആടിയുലയ്ക്കുന്ന മനുഷ്യജീവിതത്തിന് മുന്നിൽ, കരുത്തുറ്റ അഭയമാണ് ദൈവമെന്ന ചിന്ത പകരുന്ന ഒരു ചിത്രമാണിത്. ക്രിസ്തുവിന്റെ കുരിശിലേക്കായുന്ന നാല് വർണ്ണങ്ങളിലുള്ള നാല് മനുഷ്യർ ലോകത്തിന്റെ നാല് ദിക്കുകളിൽനിന്നുമുള്ള മനുഷ്യരെയാണ് പ്രതിനിധാനം ചെയ്യുന്നത്. അവരിൽ കുരിശിനോടടുത്ത് നിൽക്കുന്ന മനുഷ്യൻ കുരിശിനെ നെഞ്ചോട് ചേർത്ത് ചുറ്റിപ്പിടിച്ചിരിക്കുകയാണ്. ബാക്കിയുള്ള സഹയാത്രികരാകട്ടെ ഒന്നിന് പിറകെ ഒന്നായി ചേർത്ത് പിടിച്ച് ക്രിസ്തുവിലേക്കുള്ള തങ്ങളുടെ ജീവിതയാത്രയിൽ പ്രത്യാശയോടെ മുന്നേറുന്നു. കുരിശിന്റെ താഴ്ഭാഗത്ത് ഒരു നങ്കൂരം നമുക്ക് കാണാം. കാറ്റും കോളും നിറഞ്ഞ ലോകസാഗരത്തിൽ ഭക്തന്റെ, വിശ്വാസിയുടെ തോണിയെ ലക്ഷ്യത്തിൽനിന്ന് അകലാൻ വിട്ടുകൊടുക്കാതെ പിടിച്ചുനിറുത്തുന്നത് ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസമാണ്. അവനെ മുറുകെപ്പിടിച്ചാൽ ഒരു കാറ്റിനും കോളിനും നമ്മുടെ ജീവിതതോണിയെ തകർക്കാനാകില്ലെന്ന തിരിച്ചറിവ് നൽകുന്ന ആനന്ദവും ആശ്വാസവും ചെറുതല്ല. വിശുദ്ധഗ്രന്ഥത്തിൽ നാം വായിക്കുന്നതുപോലെ, ശിഷ്യർക്കൊപ്പം യാത്ര ചെയ്യവേ, കടലിനെ ശാന്തമാക്കുകയും, അവർക്ക് ധൈര്യം പകരുകയും ചെയ്ത യേശു (മർക്കോസ് 4, 35-41) നമ്മുടെ ലക്ഷ്യം മാത്രമല്ല, നമ്മുടെ സഹയാത്രികൻ കൂടിയാണെന്ന ചിന്ത നമ്മിൽ പ്രത്യാശ നിറയ്ക്കുന്നുണ്ട്. ക്രൈസ്തവവിശ്വാസയാത്ര ഒരു ഏകാകിയുടെ യാത്രയല്ലെന്ന്, വഴിയിൽ സഹോദരങ്ങളെ തിരിച്ചറിഞ്ഞ്, അവരെയും ചേർത്തുപിടിച്ച് നടത്തേണ്ട, ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രോത്സാഹനത്തിന്റെയും പരസ്പരം ധൈര്യവും കരുത്തും പകരുന്നതിന്റേതുമായ ഒരു യാത്രയാണെന്ന് ജൂബിലിയുടെ ഔദ്യോഗികചിഹ്നം പ്രത്യാശയുടെ തീർത്ഥാടകരെ ഓർമ്മിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ കാണുന്ന ഉയർന്നുവരുന്ന തിരമാലകൾ, ഈ ലോകമെന്നത് മറ്റെല്ലാവർക്കുമെന്നതുപോലെ ക്രൈസ്തവർക്കും, പ്രതിബന്ധങ്ങളുടെയും വെല്ലുവിളികളുടെയും ഇടമാണെന്ന കാര്യം ഓർമ്മിപ്പിക്കുന്നുണ്ട്. #{blue->none->b->അനുരഞ്ജനവും ദണ്ഡവിമോചനവും ദൈവകരുണയും }# 2025-ല ജൂബിലി വർഷവും, മറ്റേതൊരു ജൂബിലി വർഷവും പോലെ, അനുരഞ്ജനത്തിന്റെയും, ദൈവകരുണയാൽ നിറയപ്പെടുന്നതിന്റെയും ഒരു വർഷമായിരിക്കണമെന്ന് സഭാമാതാവ് ആഗ്രഹിക്കുന്നുണ്ട്. മാനുഷികമായ ചിന്തയ്ക്കും നീതിബോധത്തിനുമപ്പുറം വലുതാണ് ദൈവകരുണയെന്ന ബോധ്യം പകരുന്ന ഒരു ചിന്തയാണ് ദണ്ഡവിമോചനവുമായി ബന്ധപ്പെട്ടുള്ളത്. നമുക്ക് മുന്നിലുള്ളത് സ്വീകാര്യതയുടെ സമയമെണെന്ന് നാം തിരിച്ചറിയണം. നമ്മുടെ ചിന്താപരിധികൾക്കപ്പുറം നീളുന്ന ദൈവകരുണയ്ക്കായി നമ്മെത്തന്നെ വിട്ടുകൊടുക്കാൻ സാധിക്കണം. ജൂബിലിയുടെ വിശുദ്ധ വാതിൽ കടക്കുന്നതിന്റെ പിന്നിൽ തീർത്ഥാടക മനസുകളിൽ ദൈവകരുണയെന്ന ഈയൊരു അനുഗ്രഹീത ലക്‌ഷ്യം കൂടിയുണ്ടെന്ന് നമുക്കോർക്കാം. അനുതപിച്ചുള്ള കുമ്പസാരം ഉൾപ്പെടെ, സഭ നൽകുന്ന പ്രത്യേക നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ഭക്തകൃത്യങ്ങൾ അനുഷ്ഠിക്കുന്നതിലൂടെയാണ് പാപമോചനവും, ഒപ്പം ജൂബിലി വർഷത്തിന്റെ പ്രത്യേകതയായ പാപത്തിന്റെ ശിക്ഷയിൽനിന്ന് ഒഴിവുനൽകുന്ന ദണ്ഡവിമോചനവും നേടാൻ നമുക്ക് സാധിക്കുക. ജീവിതത്തിൽ ദൈവത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും, അവനെ നമ്മുടെ ജീവിതകേന്ദ്രമായി പ്രതിഷ്ഠിക്കാനും, അവനിലേക്ക് നടന്നടുക്കാനുമുള്ള സമയമാണിത്. ജൂബിലി വർഷം ആഘോഷിക്കുകയെന്നാൽ, തീർത്ഥാടനങ്ങൾ നടത്തുന്നതും, ഭക്തികൃത്യങ്ങളിൽ ഏർപ്പെടുന്നതും, നന്മ ചെയ്യുന്നതും മാത്രമല്ലെന്നും, ദൈവകരുണ ആഘോഷിക്കാനും, ഹൃദയം നിറയെ അത് സ്വീകരിക്കാനൊരുങ്ങുന്നതിനുമുള്ള അവസരം കൂടിയാണതെന്നും നമുക്ക് മറക്കാതിരിക്കാം. കടപ്പാട്: വത്തിക്കാന്‍ ന്യൂസ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-26-13:03:48.jpg
Keywords: ജൂബിലി
Category: 1
Sub Category:
Heading: ജൂബിലി തീര്‍ത്ഥാടനം: ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
Content: വിശുദ്ധ പത്രോസിന്റെ കബറിടമുള്ള വത്തിക്കാനിലേക്ക് രണ്ടാം നൂറ്റാണ്ടിൽ തന്നെ തീർത്ഥാടകർ എത്തിത്തുടങ്ങിയിരുന്നു. പിന്നീടങ്ങോട്ടുള്ള നൂറ്റാണ്ടുകളിൽ, പ്രത്യേകിച്ച് ജൂബിലി വർഷങ്ങളുടെ അവസരങ്ങളിൽ ഈ തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചുവന്നു. നാലാം നൂറ്റാണ്ടിൽ പണിയപ്പെട്ട ആദ്യ ബസിലിക്ക തന്നെ വളരെയേറെ തീർത്ഥാടകർക്ക് ഇടമേകാൻ തക്ക വലിപ്പമേറിയതായിരുന്നു. നിലവിലെ ബസലിക്കയാകട്ടെ ഏതാണ്ട് ഇരുപത്തിരണ്ടായിരം സ്ക്വയർ മീറ്റർ വലിപ്പമുള്ളതാണ്. തീർത്ഥാടകരും സന്ദർശകരുമായി ദിനം പ്രതി ഏതാണ്ട് അൻപതിനായിരത്തോളം ആളുകളാണ് ഇവിടെയെത്തുന്നത്. 1300-ലാണ് കത്തോലിക്ക സഭയിൽ ആദ്യമായി ജൂബിലി ഔദ്യോഗികമായി ആഘോഷിക്കപ്പെട്ടത്. 1294 മുതൽ 1303 വരെ സഭയെ നയിച്ച ബോനിഫസ് എട്ടാമൻ പാപ്പാ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയതിനെകുറിച്ച്, വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലുള്ള വിശുദ്ധ വാതിലിൽ, വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ ആഘോഷദിനമായ 1300 ഫെബ്രുവരി 22 എന്ന തീയതിയോടെ രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് ചരിത്ര രേഖകളില്‍ കാണാനാകും. ഓരോ നൂറു വർഷങ്ങളിലും ജൂബിലി ആഘോഷിക്കുവാനായിരുന്നു ആദ്യ തീരുമാനമെങ്കിലും, പിന്നീട് കുറച്ചുവർഷങ്ങൾക്ക് ശേഷം ഓരോ അൻപത് വർഷങ്ങളിലും ജൂബിലി ആഘോഷം നടത്താൻ ക്ലമന്റ് ആറാമൻ പാപ്പായും (1342-1352) ക്രിസ്തുവിന്റെ ജീവിതകാലം പോലെ ഓരോ മുപ്പത്തിമൂന്ന് വർഷങ്ങളിലും ജൂബിലി ആഘോഷിക്കാൻ ഉർബൻ ആറാമൻ പാപ്പായും (1378-1389) തീരുമാനമെടുത്തു. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ, ഓരോ ഇരുപത്തിയഞ്ച് വർഷങ്ങളിലും ജൂബിലി ആഘോഷം നടത്താൻ 1470-ൽ പോൾ രണ്ടാമൻ പാപ്പായാണ് തീരുമാനമെടുത്തത്. ഇന്നുവരെ പൊതുവേ ഈ ഒരു രീതിയാണ് സഭയിൽ പാലിച്ചുപോന്നിട്ടുള്ളത്. #{blue->none->b->വിശുദ്ധ വാതിലുകളും ജൂബിലിയും }# ജൂബിലി വർഷത്തിൽ ഏറെ ശ്രദ്ധേയവും ആകർഷണീയവുമായ ഒരു ചടങ്ങ് റോമിലെ മേജർ ബസലിക്കകളിൽ പ്രത്യേകമായ വിശുദ്ധ വാതിലുകൾ തുറക്കപ്പെടുന്നതാണ്. ഇത്തരം വിശുദ്ധ വാതിൽ തുറക്കുക എന്ന ചടങ്ങ് ജൂബിലിവർഷവുമായി ബന്ധിക്കപ്പെട്ടത് നിക്കോളാസ് അഞ്ചാമൻ പാപ്പായുടെ (1447-1445) കാലത്താണെന്ന് കരുതപ്പെടുന്നു. ഇടുങ്ങിയ വാതിലിലൂടെ രക്ഷയിലേക്ക് പ്രവേശിക്കുകയെന്ന ഒരു സുവിശേഷചിന്തയാണ് വിശുദ്ധവാതിൽ എന്ന യാഥാർത്ഥ്യത്തിന് പിന്നിൽ നമുക്ക് കാണാനാകുക. “സ്‌പേസ് നോൺ കൊൺഫൂന്തിത്” എന്ന പ്രമാണരേഖയുടെ ആറാം ഖണ്ഡിക പ്രകാരം, റോമിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക (ഡിസംബർ 24), റോമാമെത്രാന്റെ കത്തീഡ്രൽ കൂടിയായ വിശുദ്ധ ജോൺ ലാറ്ററൻ ബസലിക്ക (ഡിസംബർ 29), വിശുദ്ധ മേരി മേജർ ബസലിക്ക (ജനുവരി 1), റോമൻ മതിലിന് പുറത്തുള്ള വിശുദ്ധ പൗലോസിന്റെ ബസലിക്ക (ജനുവരി 5) എന്നീ നാല് മേജർ ബസലിക്കകളിലും റോമിൽത്തന്നെയുള്ള റെബിബ്ബിയ എന്ന പേരിലുള്ള ഒരു ജയിലിലുമാണ് (ഡിസംബർ 26), ഇത്തവണത്തെ വിശുദ്ധ വാതിലുകൾ തുറക്കപ്പെടുക. ഇവയിൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വാതിൽ ഡിസംബർ ഇരുപത്തിനാലിന് വൈകുന്നേരം തുറന്നതോടെയാണ് ജൂബിലി വർഷം ആരംഭിച്ചത്. ജൂബിലിയുമായി ബന്ധപ്പെട്ട് റോമിലെത്തുന്ന അനേകായിരങ്ങൾക്ക് വിശുദ്ധവാതിലിലൂടെ കടക്കുവാനുള്ള സാധ്യത ഉറപ്പാക്കാൻ വേണ്ടിയാണ് നാല് ബസിലിക്കകളിൽ വിശുദ്ധവാതിൽ തുറക്കുവാനുള്ള തീരുമാനം സ്വീകരിച്ചിരിക്കുന്നത്. "ഞാനാണ് വാതിൽ; എന്നിലൂടെ പ്രവേശിക്കുന്നവൻ രക്ഷ പ്രാപിക്കും. അവൻ അകത്തുവരികയും പുറത്തുപോവുകയും മേച്ചിൽസ്ഥലം കണ്ടെത്തുകയും ചെയ്യും" എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷം പത്താം അദ്ധ്യായം ഒൻപതാം വാക്യത്തെ കേന്ദ്രീകരിച്ചുള്ള ചിന്തയാണ് വിശുദ്ധ വാതിൽ കടന്നെത്തുന്ന വിശ്വാസിയുടെ ഹൃദയത്തിൽ തെളിയേണ്ടത്. #{blue->none->b->ജൂബിലി വർഷത്തിന്റെ ആപ്തവാക്യവും ലോഗോയും }# "പ്രത്യാശയുടെ തീർത്ഥാടകർ" എന്ന, അർത്ഥവത്തായ ഒരു ആപ്തവാക്യമാണ് ഫ്രാൻസിസ് പാപ്പ 2025-ലെ ജൂബിലിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ക്രൈസ്തവർ എന്ന നിലയിൽ, ഈ ഭൂമിയിലെ വിശ്വാസ തീർത്ഥാടകരായ നമ്മിൽ പ്രത്യാശയും, ഒരേ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നവർ എന്ന നിലയിൽ ഐക്യ സഹോദര്യചിന്തകളും, ഉണർത്തുന്ന ഒരു ആപ്തവാക്യമാണിത്. ക്രൈസ്തവരുടെ അനുദിനജീവിതം പ്രത്യാശ നിറഞ്ഞ, ശുഭാപ്തിവിശ്വാസത്തിന്റേതായ ഒരു യാത്രയാകേണ്ടതാണെന്ന് നാം മറന്നുപോകരുത്. പ്രത്യാശയുടെ തീർത്ഥാടകരുടെ വിശ്വാസയാത്ര പ്രത്യാശയുടെ അടയാളമായ കുരിശിലേക്കും, അതിൽ സ്വജീവനേകി നമുക്ക് നിത്യജീവിതത്തിന്റെ വാതിൽ തുറന്നിട്ട ക്രിസ്തുവിലേക്കുമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു ചിത്രമാണ് 2025-ലെ ജൂബിലിയുടെ ഔദ്യോഗികചിഹ്നമായി പാപ്പാ സ്വീകരിച്ചിട്ടുള്ളത്. ലോകത്തിന്റെ ദുരിതങ്ങളും ദുഃഖങ്ങളും ചോദ്യങ്ങളും വെല്ലുവിളികളും ആടിയുലയ്ക്കുന്ന മനുഷ്യജീവിതത്തിന് മുന്നിൽ, കരുത്തുറ്റ അഭയമാണ് ദൈവമെന്ന ചിന്ത പകരുന്ന ഒരു ചിത്രമാണിത്. ക്രിസ്തുവിന്റെ കുരിശിലേക്കായുന്ന നാല് വർണ്ണങ്ങളിലുള്ള നാല് മനുഷ്യർ ലോകത്തിന്റെ നാല് ദിക്കുകളിൽനിന്നുമുള്ള മനുഷ്യരെയാണ് പ്രതിനിധാനം ചെയ്യുന്നത്. അവരിൽ കുരിശിനോടടുത്ത് നിൽക്കുന്ന മനുഷ്യൻ കുരിശിനെ നെഞ്ചോട് ചേർത്ത് ചുറ്റിപ്പിടിച്ചിരിക്കുകയാണ്. ബാക്കിയുള്ള സഹയാത്രികരാകട്ടെ ഒന്നിന് പിറകെ ഒന്നായി ചേർത്ത് പിടിച്ച് ക്രിസ്തുവിലേക്കുള്ള തങ്ങളുടെ ജീവിതയാത്രയിൽ പ്രത്യാശയോടെ മുന്നേറുന്നു. കുരിശിന്റെ താഴ്ഭാഗത്ത് ഒരു നങ്കൂരം നമുക്ക് കാണാം. കാറ്റും കോളും നിറഞ്ഞ ലോകസാഗരത്തിൽ ഭക്തന്റെ, വിശ്വാസിയുടെ തോണിയെ ലക്ഷ്യത്തിൽനിന്ന് അകലാൻ വിട്ടുകൊടുക്കാതെ പിടിച്ചുനിറുത്തുന്നത് ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസമാണ്. അവനെ മുറുകെപ്പിടിച്ചാൽ ഒരു കാറ്റിനും കോളിനും നമ്മുടെ ജീവിതതോണിയെ തകർക്കാനാകില്ലെന്ന തിരിച്ചറിവ് നൽകുന്ന ആനന്ദവും ആശ്വാസവും ചെറുതല്ല. വിശുദ്ധഗ്രന്ഥത്തിൽ നാം വായിക്കുന്നതുപോലെ, ശിഷ്യർക്കൊപ്പം യാത്ര ചെയ്യവേ, കടലിനെ ശാന്തമാക്കുകയും, അവർക്ക് ധൈര്യം പകരുകയും ചെയ്ത യേശു (മർക്കോസ് 4, 35-41) നമ്മുടെ ലക്ഷ്യം മാത്രമല്ല, നമ്മുടെ സഹയാത്രികൻ കൂടിയാണെന്ന ചിന്ത നമ്മിൽ പ്രത്യാശ നിറയ്ക്കുന്നുണ്ട്. ക്രൈസ്തവവിശ്വാസയാത്ര ഒരു ഏകാകിയുടെ യാത്രയല്ലെന്ന്, വഴിയിൽ സഹോദരങ്ങളെ തിരിച്ചറിഞ്ഞ്, അവരെയും ചേർത്തുപിടിച്ച് നടത്തേണ്ട, ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രോത്സാഹനത്തിന്റെയും പരസ്പരം ധൈര്യവും കരുത്തും പകരുന്നതിന്റേതുമായ ഒരു യാത്രയാണെന്ന് ജൂബിലിയുടെ ഔദ്യോഗികചിഹ്നം പ്രത്യാശയുടെ തീർത്ഥാടകരെ ഓർമ്മിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ കാണുന്ന ഉയർന്നുവരുന്ന തിരമാലകൾ, ഈ ലോകമെന്നത് മറ്റെല്ലാവർക്കുമെന്നതുപോലെ ക്രൈസ്തവർക്കും, പ്രതിബന്ധങ്ങളുടെയും വെല്ലുവിളികളുടെയും ഇടമാണെന്ന കാര്യം ഓർമ്മിപ്പിക്കുന്നുണ്ട്. #{blue->none->b->അനുരഞ്ജനവും ദണ്ഡവിമോചനവും ദൈവകരുണയും }# 2025-ല ജൂബിലി വർഷവും, മറ്റേതൊരു ജൂബിലി വർഷവും പോലെ, അനുരഞ്ജനത്തിന്റെയും, ദൈവകരുണയാൽ നിറയപ്പെടുന്നതിന്റെയും ഒരു വർഷമായിരിക്കണമെന്ന് സഭാമാതാവ് ആഗ്രഹിക്കുന്നുണ്ട്. മാനുഷികമായ ചിന്തയ്ക്കും നീതിബോധത്തിനുമപ്പുറം വലുതാണ് ദൈവകരുണയെന്ന ബോധ്യം പകരുന്ന ഒരു ചിന്തയാണ് ദണ്ഡവിമോചനവുമായി ബന്ധപ്പെട്ടുള്ളത്. നമുക്ക് മുന്നിലുള്ളത് സ്വീകാര്യതയുടെ സമയമെണെന്ന് നാം തിരിച്ചറിയണം. നമ്മുടെ ചിന്താപരിധികൾക്കപ്പുറം നീളുന്ന ദൈവകരുണയ്ക്കായി നമ്മെത്തന്നെ വിട്ടുകൊടുക്കാൻ സാധിക്കണം. ജൂബിലിയുടെ വിശുദ്ധ വാതിൽ കടക്കുന്നതിന്റെ പിന്നിൽ തീർത്ഥാടക മനസുകളിൽ ദൈവകരുണയെന്ന ഈയൊരു അനുഗ്രഹീത ലക്‌ഷ്യം കൂടിയുണ്ടെന്ന് നമുക്കോർക്കാം. അനുതപിച്ചുള്ള കുമ്പസാരം ഉൾപ്പെടെ, സഭ നൽകുന്ന പ്രത്യേക നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ഭക്തകൃത്യങ്ങൾ അനുഷ്ഠിക്കുന്നതിലൂടെയാണ് പാപമോചനവും, ഒപ്പം ജൂബിലി വർഷത്തിന്റെ പ്രത്യേകതയായ പാപത്തിന്റെ ശിക്ഷയിൽനിന്ന് ഒഴിവുനൽകുന്ന ദണ്ഡവിമോചനവും നേടാൻ നമുക്ക് സാധിക്കുക. ജീവിതത്തിൽ ദൈവത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും, അവനെ നമ്മുടെ ജീവിതകേന്ദ്രമായി പ്രതിഷ്ഠിക്കാനും, അവനിലേക്ക് നടന്നടുക്കാനുമുള്ള സമയമാണിത്. ജൂബിലി വർഷം ആഘോഷിക്കുകയെന്നാൽ, തീർത്ഥാടനങ്ങൾ നടത്തുന്നതും, ഭക്തികൃത്യങ്ങളിൽ ഏർപ്പെടുന്നതും, നന്മ ചെയ്യുന്നതും മാത്രമല്ലെന്നും, ദൈവകരുണ ആഘോഷിക്കാനും, ഹൃദയം നിറയെ അത് സ്വീകരിക്കാനൊരുങ്ങുന്നതിനുമുള്ള അവസരം കൂടിയാണതെന്നും നമുക്ക് മറക്കാതിരിക്കാം. കടപ്പാട്: വത്തിക്കാന്‍ ന്യൂസ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-26-13:03:48.jpg
Keywords: ജൂബിലി
Content:
24285
Category: 18
Sub Category:
Heading: പാലയൂർ പള്ളിയിലെ കരോൾ സംഗീതനിശ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധം
Content: പാലയൂർ: പാലയൂർ മാർതോമാ തീർത്ഥാടന കേന്ദ്രത്തിലെ കരോൾ സംഗീതനിശ പോലീസിന്റെ ഇടപെടലിനെത്തുടർന്ന് മുടങ്ങിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. വൻ പ്രതിഷേധം ഉയർന്നതോടെ, കരോൾ പരിപാടി വിലക്കിയ ചാവക്കാട് എസ്‌ഐ വിജിത്ത് വിജയൻ അവധിയിൽ പോയി. ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്നു പറഞ്ഞാണ് പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ക്രിസ്‌തുമസ് കരോൾ പാടുന്നതു പോലീസ് വിലക്കിയത്. വർഷങ്ങളുടെ പഴക്കമുള്ള പരിപാടി ചരിത്രത്തിലാദ്യമായി മുടങ്ങുകയായിരുന്നു. ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി പള്ളിയങ്കണത്തിൽ ചൊവ്വാഴ്ച രാത്രി ഒമ്പതോടെ തുടങ്ങാനിരുന്ന കരോൾ ഗാനനിശയാണു പോലീസ് എത്തി തടഞ്ഞത്. പള്ളിമുറ്റത്തു കൊടിമരത്തിനുസമീപം ചെറിയ വേദിയൊരുക്കി അവിടെയാണ് കരോൾ പാടാൻ സജ്ജമാക്കിയിരുന്നത്. രാത്രി ഒമ്പതുമുതൽ പത്തുവരെയാണു പരിപാടി നടത്താനിരുന്നത്. ഏറെ നേരത്തേതന്നെ പോലീസ് സംഘം ജീപ്പിൽ പള്ളിക്കു സമീപമുണ്ടായിരുന്നു. പരിപാടി തുടങ്ങുന്ന സമയമായതോടെ ജീപ്പ് പള്ളിയങ്കണത്തിലേക്ക് ഓടിച്ചുകയറ്റി എസ്ഐ ജീപ്പിലിരുന്നുതന്നെ കമ്മിറ്റിക്കാരോടും മൈക്ക് ഓപ്പറേറ്ററോടും ഭീഷണിസ്വരത്തിൽ സംസാരിക്കുകയായിന്നു. കരോൾ പരിപാടി നടത്തിയാൽ വേദിയിലൊരുക്കിയ സാധനങ്ങളും കമ്മിറ്റിക്കാരെയും സൗണ്ട് ഉടമയെയും കസ്റ്റഡിയിൽ എടുക്കുമെന്നും എസ്‌ഐ ഭീഷണിമുഴക്കി. തീർത്ഥ കേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴയെ ജീപ്പിനരികിലേക്കു വിളിച്ചുവരുത്തി, മൈക്ക് പെർമിറ്റ് ഇല്ലാത്തതുകൊണ്ട് മൈക്ക് ഉപയോഗിക്കരുതെന്നു ധിക്കാരമായി പറഞ്ഞുവെന്നു സംഘാടകർ പറഞ്ഞു. വളരെ വർഷങ്ങളായി പള്ളി അങ്കണത്തിൽ കരോൾഗാന പരിപാടി നടത്താറുണ്ടെന്നും പള്ളി അങ്കണമായതിനാൽ പെർമിറ്റ് എടുക്കാറില്ലെന്നും എസ്‌ഐയെ അറിയിച്ചു. അതു സാധ്യമല്ലെന്നു പറഞ്ഞ എസ്ഐ പരിപാടി നടത്തിയാൽ ഇവിടെയുള്ളതു മുഴുവൻ കൊണ്ടുപോകുമെന്നും ഭീഷണിമുഴക്കി. കമ്മിറ്റിയിലെ ഏതാനും ആളുകളുടെ പേര് എഴുതിയെടുത്തശേഷം ജീപ്പിൽനിന്നിറങ്ങി ആൾക്കൂട്ടത്തിനോടായി പരിപാടി നടത്താൻ പറ്റില്ലെന്നും എസ്ഐ പറഞ്ഞു. ഇതിനിടെ, ആർച്ച് പ്രീസ്റ്റ് എസ്എച്ച്ഒയെ വിവരം അറിയിച്ചെങ്കിലും അനുകൂലനടപ ടിയുണ്ടായില്ല. കമ്മിറ്റിയിലെ ഒരാൾ വ്യക്തിപരമായി അടുപ്പമുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിവരം ധരിപ്പിച്ചു. ഫോൺ എസ്ഐക്കു കൊടുക്കാൻ കേന്ദ്രമന്ത്രി പറഞ്ഞെങ്കിലും എസ്‌ഐ ഫോണിൽ സംസാരിക്കാൻ തയാറായില്ല. കമ്മിറ്റിയിലെ ചിലർ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനെത്തുടർന്ന് ചാവക്കാട് സിഐ പിന്നീട് കരോൾ നടത്താൻ അനുമതി നൽകിയെങ്കിലും സമയം വൈകിയതിനാൽ പരിപാടി പിന്നീട് പള്ളിക്കകത്തു ഭാഗിക മായി നടത്തുകയായിരുന്നു. ഒരുമാസത്തിലധികമായി പരിപാടിക്കായി ഒരുക്കം നട ത്തിയവരും ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ വിശ്വാസികളും കടുത്ത നിരാശയിലായി. സംഭവം പിന്നീട് വിവാദമാകുകയായിരുന്നു. ഇടവകക്കാർ പ്രതിഷേധത്തിനു മുതിർന്നെങ്കിലും ആർച്ച്പ്രീസ്റ്റ് അവരെ പിന്തിരിപ്പിച്ചു. ക്രിസ്തുമസ് തിരുക്കർമങ്ങൾക്കു മുഖ്യ കാർമികത്വം വഹിക്കുന്ന മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ എത്തിച്ചേരുന്ന സമയമായതിനാൽ വിശ്വാസികളെ വികാരി പിന്തിരിപ്പിക്കുകയായിരുന്നു. അടുത്ത ബന്ധുവിൻ്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാനാണ് എസ്ഐ അവധി യെടുത്തതെന്നാണ് പോലീസ് ഭാഷ്യം. സിപിഎം അടക്കം രാഷ്ട്രീയപാർട്ടികളും എ സ്ഐയുടെ നടപടിക്കെതിരേ പ്രതിഷേധമുയർത്തിയതോടെയാണ് അവധിയിൽ പോക്കെന്നു പറയപ്പെടുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. പാലയൂർ പള്ളിയിലെ കരോൾശുശ്രൂഷകൾ തടസപ്പെടാനിടയായ പോലീസ് നടപടികൾ നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പാസ്റ്ററൽ കൗൺസിലിന്റെയും കത്തോലിക്ക കോൺഗ്രസിൻ്റെയും നേതൃത്വത്തിലുള്ള അതിരൂപതാതല പ്രതിനിധിസംഘം. പാലയൂർ പള്ളി സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു പ്രതിനിധിസംഘം. പള്ളി സന്ദർശിച്ചശേഷം പ്രതിനിധിസംഘം വൈദികർ, പള്ളി ട്രസ്റ്റിമാർ, സംഘടനാ ഭാരവാഹികൾ എന്നിവരുമായി ചർച്ചനടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്‍റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, അഡ്വക്കറ്റ് ഫോറം പ്രസിഡന്റ് അജി വർഗീസ്, മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.ഐ. ലാസർമാസ്റ്റർ, കത്തോലിക്ക കോൺഗ്രസ് അതിരൂപത ഭാരവാഹികളായ കെ.സി. ഡേവീസ്, റോണി അഗസ്റ്റ്യൻ, ലീല വർഗീസ്, മേഴ്‌സി ജോയ്, ജോജു മഞ്ഞില, അലോഷ്യസ് കു റ്റിക്കാട്ട്, ജോഷി കൊമ്പൻ, തോമസ് ചിറമ്മൽ എന്നിവർ പ്രതിനിധിസംഘത്തിൽ ഉ ണ്ടായിരുന്നു. പാലയൂർ പള്ളി കൈക്കാരൻ പി.എ. ഹൈസൺ, തീർഥകേന്ദ്രം സെക്രട്ടറി ബിജു മുട്ട ത്ത്, ജോയ്‌സി ആൻ്റണി എന്നിവർ പാലയൂർ പള്ളി പ്രതിനിധികളായി പങ്കെടുത്തു.
Image: /content_image/India/India-2024-12-27-08:24:42.jpg
Keywords: പാലയൂ
Category: 18
Sub Category:
Heading: പാലയൂർ പള്ളിയിലെ കരോൾ സംഗീതനിശ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധം
Content: പാലയൂർ: പാലയൂർ മാർതോമാ തീർത്ഥാടന കേന്ദ്രത്തിലെ കരോൾ സംഗീതനിശ പോലീസിന്റെ ഇടപെടലിനെത്തുടർന്ന് മുടങ്ങിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. വൻ പ്രതിഷേധം ഉയർന്നതോടെ, കരോൾ പരിപാടി വിലക്കിയ ചാവക്കാട് എസ്‌ഐ വിജിത്ത് വിജയൻ അവധിയിൽ പോയി. ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്നു പറഞ്ഞാണ് പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ക്രിസ്‌തുമസ് കരോൾ പാടുന്നതു പോലീസ് വിലക്കിയത്. വർഷങ്ങളുടെ പഴക്കമുള്ള പരിപാടി ചരിത്രത്തിലാദ്യമായി മുടങ്ങുകയായിരുന്നു. ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി പള്ളിയങ്കണത്തിൽ ചൊവ്വാഴ്ച രാത്രി ഒമ്പതോടെ തുടങ്ങാനിരുന്ന കരോൾ ഗാനനിശയാണു പോലീസ് എത്തി തടഞ്ഞത്. പള്ളിമുറ്റത്തു കൊടിമരത്തിനുസമീപം ചെറിയ വേദിയൊരുക്കി അവിടെയാണ് കരോൾ പാടാൻ സജ്ജമാക്കിയിരുന്നത്. രാത്രി ഒമ്പതുമുതൽ പത്തുവരെയാണു പരിപാടി നടത്താനിരുന്നത്. ഏറെ നേരത്തേതന്നെ പോലീസ് സംഘം ജീപ്പിൽ പള്ളിക്കു സമീപമുണ്ടായിരുന്നു. പരിപാടി തുടങ്ങുന്ന സമയമായതോടെ ജീപ്പ് പള്ളിയങ്കണത്തിലേക്ക് ഓടിച്ചുകയറ്റി എസ്ഐ ജീപ്പിലിരുന്നുതന്നെ കമ്മിറ്റിക്കാരോടും മൈക്ക് ഓപ്പറേറ്ററോടും ഭീഷണിസ്വരത്തിൽ സംസാരിക്കുകയായിന്നു. കരോൾ പരിപാടി നടത്തിയാൽ വേദിയിലൊരുക്കിയ സാധനങ്ങളും കമ്മിറ്റിക്കാരെയും സൗണ്ട് ഉടമയെയും കസ്റ്റഡിയിൽ എടുക്കുമെന്നും എസ്‌ഐ ഭീഷണിമുഴക്കി. തീർത്ഥ കേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴയെ ജീപ്പിനരികിലേക്കു വിളിച്ചുവരുത്തി, മൈക്ക് പെർമിറ്റ് ഇല്ലാത്തതുകൊണ്ട് മൈക്ക് ഉപയോഗിക്കരുതെന്നു ധിക്കാരമായി പറഞ്ഞുവെന്നു സംഘാടകർ പറഞ്ഞു. വളരെ വർഷങ്ങളായി പള്ളി അങ്കണത്തിൽ കരോൾഗാന പരിപാടി നടത്താറുണ്ടെന്നും പള്ളി അങ്കണമായതിനാൽ പെർമിറ്റ് എടുക്കാറില്ലെന്നും എസ്‌ഐയെ അറിയിച്ചു. അതു സാധ്യമല്ലെന്നു പറഞ്ഞ എസ്ഐ പരിപാടി നടത്തിയാൽ ഇവിടെയുള്ളതു മുഴുവൻ കൊണ്ടുപോകുമെന്നും ഭീഷണിമുഴക്കി. കമ്മിറ്റിയിലെ ഏതാനും ആളുകളുടെ പേര് എഴുതിയെടുത്തശേഷം ജീപ്പിൽനിന്നിറങ്ങി ആൾക്കൂട്ടത്തിനോടായി പരിപാടി നടത്താൻ പറ്റില്ലെന്നും എസ്ഐ പറഞ്ഞു. ഇതിനിടെ, ആർച്ച് പ്രീസ്റ്റ് എസ്എച്ച്ഒയെ വിവരം അറിയിച്ചെങ്കിലും അനുകൂലനടപ ടിയുണ്ടായില്ല. കമ്മിറ്റിയിലെ ഒരാൾ വ്യക്തിപരമായി അടുപ്പമുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിവരം ധരിപ്പിച്ചു. ഫോൺ എസ്ഐക്കു കൊടുക്കാൻ കേന്ദ്രമന്ത്രി പറഞ്ഞെങ്കിലും എസ്‌ഐ ഫോണിൽ സംസാരിക്കാൻ തയാറായില്ല. കമ്മിറ്റിയിലെ ചിലർ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനെത്തുടർന്ന് ചാവക്കാട് സിഐ പിന്നീട് കരോൾ നടത്താൻ അനുമതി നൽകിയെങ്കിലും സമയം വൈകിയതിനാൽ പരിപാടി പിന്നീട് പള്ളിക്കകത്തു ഭാഗിക മായി നടത്തുകയായിരുന്നു. ഒരുമാസത്തിലധികമായി പരിപാടിക്കായി ഒരുക്കം നട ത്തിയവരും ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ വിശ്വാസികളും കടുത്ത നിരാശയിലായി. സംഭവം പിന്നീട് വിവാദമാകുകയായിരുന്നു. ഇടവകക്കാർ പ്രതിഷേധത്തിനു മുതിർന്നെങ്കിലും ആർച്ച്പ്രീസ്റ്റ് അവരെ പിന്തിരിപ്പിച്ചു. ക്രിസ്തുമസ് തിരുക്കർമങ്ങൾക്കു മുഖ്യ കാർമികത്വം വഹിക്കുന്ന മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ എത്തിച്ചേരുന്ന സമയമായതിനാൽ വിശ്വാസികളെ വികാരി പിന്തിരിപ്പിക്കുകയായിരുന്നു. അടുത്ത ബന്ധുവിൻ്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാനാണ് എസ്ഐ അവധി യെടുത്തതെന്നാണ് പോലീസ് ഭാഷ്യം. സിപിഎം അടക്കം രാഷ്ട്രീയപാർട്ടികളും എ സ്ഐയുടെ നടപടിക്കെതിരേ പ്രതിഷേധമുയർത്തിയതോടെയാണ് അവധിയിൽ പോക്കെന്നു പറയപ്പെടുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. പാലയൂർ പള്ളിയിലെ കരോൾശുശ്രൂഷകൾ തടസപ്പെടാനിടയായ പോലീസ് നടപടികൾ നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പാസ്റ്ററൽ കൗൺസിലിന്റെയും കത്തോലിക്ക കോൺഗ്രസിൻ്റെയും നേതൃത്വത്തിലുള്ള അതിരൂപതാതല പ്രതിനിധിസംഘം. പാലയൂർ പള്ളി സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു പ്രതിനിധിസംഘം. പള്ളി സന്ദർശിച്ചശേഷം പ്രതിനിധിസംഘം വൈദികർ, പള്ളി ട്രസ്റ്റിമാർ, സംഘടനാ ഭാരവാഹികൾ എന്നിവരുമായി ചർച്ചനടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്‍റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, അഡ്വക്കറ്റ് ഫോറം പ്രസിഡന്റ് അജി വർഗീസ്, മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.ഐ. ലാസർമാസ്റ്റർ, കത്തോലിക്ക കോൺഗ്രസ് അതിരൂപത ഭാരവാഹികളായ കെ.സി. ഡേവീസ്, റോണി അഗസ്റ്റ്യൻ, ലീല വർഗീസ്, മേഴ്‌സി ജോയ്, ജോജു മഞ്ഞില, അലോഷ്യസ് കു റ്റിക്കാട്ട്, ജോഷി കൊമ്പൻ, തോമസ് ചിറമ്മൽ എന്നിവർ പ്രതിനിധിസംഘത്തിൽ ഉ ണ്ടായിരുന്നു. പാലയൂർ പള്ളി കൈക്കാരൻ പി.എ. ഹൈസൺ, തീർഥകേന്ദ്രം സെക്രട്ടറി ബിജു മുട്ട ത്ത്, ജോയ്‌സി ആൻ്റണി എന്നിവർ പാലയൂർ പള്ളി പ്രതിനിധികളായി പങ്കെടുത്തു.
Image: /content_image/India/India-2024-12-27-08:24:42.jpg
Keywords: പാലയൂ
Content:
24286
Category: 18
Sub Category:
Heading: പാലയൂർ പള്ളിയിലെ പോലീസ് ഗുണ്ടായിസം ഗൂഢാലോചന: കത്തോലിക്ക കോൺഗ്രസ്
Content: തൃശൂര്‍: പാലയൂർ പള്ളി കോമ്പൗണ്ടിൽ കരോൾ തടഞ്ഞ പോലീസ് ഗുണ്ടായിസം അപലപനീയവും നിയമവിരുദ്ധവുമാണെന്ന് കത്തോലിക്ക കോൺഗ്രസ്. നാനാജാതി മതസ്ഥർ ഒന്നിച്ച് ആഘോഷമാക്കുന്ന ക്രിസ്തുമസ് ദിനങ്ങളിൽ സംഘർഷം ഉണ്ടാക്കാനും മതപരമായ വേലിക്കെട്ടുകൾ ഉണ്ടാക്കാനും ഉള്ള ഗൂഢമായ ശ്രമങ്ങൾ ഈ ക്രിസ്തുമസ് നാളുകളിൽ ഉണ്ടായതായി സംശയിക്കേണ്ടിയിരിക്കുന്നു. അതിന് പോലീസ് അധികാരികൾ ശ്രമിക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്. കേരള സമൂഹം ഒന്നായി കൊണ്ടാടുന്ന ആഘോഷങ്ങളെ മതപരമായ ആഘോഷമാക്കി സമൂഹത്തിൽ അകൽച്ച ഉണ്ടാക്കാനുള്ള വർഗ്ഗീയ ശക്തികളുടെ തന്ത്രങ്ങളിൽ കേരളം വീണു പോകരുതെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. സീറോ മലബാർ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്ന ഒരു ക്രിസ്തുമസ് ആഘോഷങ്ങൾ പള്ളി കോമ്പൗണ്ടിൽ നടക്കുമ്പോൾ അത് തടയാൻ കടന്നു വന്ന പോലീസ് ആരുടെ നിർദ്ദേശ പ്രകാരമാണ് പ്രവർത്തിക്കുന്നത് എന്ന് അന്വേഷിക്കേണ്ടതാണ്. സംഘർഷങ്ങൾ ബോധപൂർവം ഉണ്ടാക്കി, ഇരയുടെയും വേട്ടക്കാരുടെയും ഒപ്പം നിന്ന് കലക്കവെള്ളത്തിൽ നിന്ന് മീൻ പിടിക്കുക എന്ന നയം സ്വീകരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ കേരള സമൂഹം തിരിച്ചറിയുന്നുണ്ട്. വർഗ്ഗീയ ശക്തികളുടെ കളിപ്പാവകളായി രാഷ്ട്രീയ - സർക്കാർ നേതൃത്വങ്ങൾ മാറുന്നത് കേരളത്തെ അരാജകത്വത്തിലേക്കു നയിക്കും. കേരള ജനതയെ മതപരമായ വേലി കെട്ടി സംഘർഷങ്ങൾ ഉണ്ടാക്കാനുള്ള ഗൂഢ തന്ത്രങ്ങളും നടക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2024-12-27-08:50:57.jpg
Keywords: കോൺഗ്ര
Category: 18
Sub Category:
Heading: പാലയൂർ പള്ളിയിലെ പോലീസ് ഗുണ്ടായിസം ഗൂഢാലോചന: കത്തോലിക്ക കോൺഗ്രസ്
Content: തൃശൂര്‍: പാലയൂർ പള്ളി കോമ്പൗണ്ടിൽ കരോൾ തടഞ്ഞ പോലീസ് ഗുണ്ടായിസം അപലപനീയവും നിയമവിരുദ്ധവുമാണെന്ന് കത്തോലിക്ക കോൺഗ്രസ്. നാനാജാതി മതസ്ഥർ ഒന്നിച്ച് ആഘോഷമാക്കുന്ന ക്രിസ്തുമസ് ദിനങ്ങളിൽ സംഘർഷം ഉണ്ടാക്കാനും മതപരമായ വേലിക്കെട്ടുകൾ ഉണ്ടാക്കാനും ഉള്ള ഗൂഢമായ ശ്രമങ്ങൾ ഈ ക്രിസ്തുമസ് നാളുകളിൽ ഉണ്ടായതായി സംശയിക്കേണ്ടിയിരിക്കുന്നു. അതിന് പോലീസ് അധികാരികൾ ശ്രമിക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്. കേരള സമൂഹം ഒന്നായി കൊണ്ടാടുന്ന ആഘോഷങ്ങളെ മതപരമായ ആഘോഷമാക്കി സമൂഹത്തിൽ അകൽച്ച ഉണ്ടാക്കാനുള്ള വർഗ്ഗീയ ശക്തികളുടെ തന്ത്രങ്ങളിൽ കേരളം വീണു പോകരുതെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. സീറോ മലബാർ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്ന ഒരു ക്രിസ്തുമസ് ആഘോഷങ്ങൾ പള്ളി കോമ്പൗണ്ടിൽ നടക്കുമ്പോൾ അത് തടയാൻ കടന്നു വന്ന പോലീസ് ആരുടെ നിർദ്ദേശ പ്രകാരമാണ് പ്രവർത്തിക്കുന്നത് എന്ന് അന്വേഷിക്കേണ്ടതാണ്. സംഘർഷങ്ങൾ ബോധപൂർവം ഉണ്ടാക്കി, ഇരയുടെയും വേട്ടക്കാരുടെയും ഒപ്പം നിന്ന് കലക്കവെള്ളത്തിൽ നിന്ന് മീൻ പിടിക്കുക എന്ന നയം സ്വീകരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ കേരള സമൂഹം തിരിച്ചറിയുന്നുണ്ട്. വർഗ്ഗീയ ശക്തികളുടെ കളിപ്പാവകളായി രാഷ്ട്രീയ - സർക്കാർ നേതൃത്വങ്ങൾ മാറുന്നത് കേരളത്തെ അരാജകത്വത്തിലേക്കു നയിക്കും. കേരള ജനതയെ മതപരമായ വേലി കെട്ടി സംഘർഷങ്ങൾ ഉണ്ടാക്കാനുള്ള ഗൂഢ തന്ത്രങ്ങളും നടക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2024-12-27-08:50:57.jpg
Keywords: കോൺഗ്ര
Content:
24287
Category: 1
Sub Category:
Heading: തിരുസഭയുടെ ചരിത്രത്തിലാദ്യമായി വിശുദ്ധ വാതിൽ തടവറയിൽ തുറന്നു
Content: വത്തിക്കാന്‍ സിറ്റി: ജൂബിലി വർഷത്തിൽ റോമിലെ റെബീബിയയിലുള്ള ജയിലില്‍ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ വാതിൽ തുറന്നു. സഭയിൽ നൂറ്റാണ്ടുകൾ പിന്നോട്ടുപോകുന്ന ജൂബിലി പാരമ്പര്യ ചരിത്രത്തിൽ ഇതാദ്യമായാണ് കാരാഗൃഹത്തിൽ ഒരു വിശുദ്ധ വാതിൽ തുറക്കുന്നത്. സഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫൻറെ തിരുന്നാൾ ദിനമായ ഇന്നലെ ഡിസംബർ 26നു ഫ്രാൻസിസ് പാപ്പ റോമിലെ റെബീബിയയിലുള്ള തടവറയുടെ പുതിയ വിഭാഗത്തിൽ വിശുദ്ധ വാതിൽ തുറന്നത്. ഇന്നലെ വ്യാഴാഴ്‌ച രാവിലെ, പ്രാദേശിക സമയം 9 മണിക്കു പാപ്പ വിശുദ്ധ വാതിൽ തുറന്നു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരിന്നു. നൂറോളം തടവുകാരും പോലീസ് ഓഫീസർമാർ, വൈദികര്‍, സന്നദ്ധപ്രവർത്തകർ, ജയിൽ ഗാർഡുകൾ, അവരുടെ കുടുംബങ്ങൾ എന്നിവര്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചു. വിശുദ്ധ വാതിൽ തുറന്നതിൻറെ പൊരുൾ, പ്രതീകാത്മകത വിശദീകരിച്ച പാപ്പാ ഹൃദയം തുറക്കുക എന്നാണ് അത് സൂചിപ്പിക്കുന്നതെന്നു പറഞ്ഞു. അടഞ്ഞ കഠിന ഹൃദയങ്ങൾ ജീവിതത്തിന് സഹായകമല്ലെന്നു പ്രസ്താവിച്ച പാപ്പ, ആകയാൽ, ഈ ജൂബിലിയുടെ അനുഗ്രഹം പ്രത്യാശയിലേക്കു ഹൃദയം തുറക്കുക എന്നതാണെന്ന് ഉദ്ബോധിപ്പിച്ചു. മോശമായ കാര്യങ്ങളെക്കുറിച്ചു ചിന്തിച്ച്, എല്ലാം കഴിഞ്ഞെന്നു വിചാരിച്ചാൽ ഒന്നും പരിഹരിക്കാനാകില്ല. എന്നാൽ പ്രത്യാശ നിരാശപ്പെടുത്തില്ല. നമ്മുടെ ഹൃദയത്തിന്റെ വാതിൽ എപ്പോഴും തുറന്നിടണമെന്നു അനുസ്മരിച്ച പാപ്പ പ്രത്യാശയെ മുറുകെപിടിക്കണമെന്ന് ഓർമ്മിപ്പിച്ചു. ഡിസംബർ 24ന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വിശുദ്ധ വാതിൽ തുറന്നതോടെയാണ് 2025 ജൂബിലിവത്സരത്തിന് തുടക്കമായത്. ഇനി റോമിലെ ഇതര പേപ്പൽ ബസിലിക്കകളുടെ വിശുദ്ധ വാതിലുകൾ ഉടന്‍ തുറക്കും. വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയുടെ ഡിസംബർ 29-നും വിശുദ്ധ മേരി മേജർ ബസിലിക്കയുടെ 2025 ജനുവരി 1നും റോമൻ ചുമരിനു വെളിയിലുള്ള വിശുദ്ധ പൗലോസിൻറെ ബസിലിക്കയുടെ ജനുവരി 5നും ആയിരിക്കും തുറക്കുക. 2026 ജനുവരി 6 വരെയുള്ള സമയത്താണ് തിരുസഭ ജൂബിലി കൊണ്ടാടാന്‍ തീരുമാനിച്ചിരിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-27-10:32:46.jpg
Keywords: വാതിലി
Category: 1
Sub Category:
Heading: തിരുസഭയുടെ ചരിത്രത്തിലാദ്യമായി വിശുദ്ധ വാതിൽ തടവറയിൽ തുറന്നു
Content: വത്തിക്കാന്‍ സിറ്റി: ജൂബിലി വർഷത്തിൽ റോമിലെ റെബീബിയയിലുള്ള ജയിലില്‍ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ വാതിൽ തുറന്നു. സഭയിൽ നൂറ്റാണ്ടുകൾ പിന്നോട്ടുപോകുന്ന ജൂബിലി പാരമ്പര്യ ചരിത്രത്തിൽ ഇതാദ്യമായാണ് കാരാഗൃഹത്തിൽ ഒരു വിശുദ്ധ വാതിൽ തുറക്കുന്നത്. സഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫൻറെ തിരുന്നാൾ ദിനമായ ഇന്നലെ ഡിസംബർ 26നു ഫ്രാൻസിസ് പാപ്പ റോമിലെ റെബീബിയയിലുള്ള തടവറയുടെ പുതിയ വിഭാഗത്തിൽ വിശുദ്ധ വാതിൽ തുറന്നത്. ഇന്നലെ വ്യാഴാഴ്‌ച രാവിലെ, പ്രാദേശിക സമയം 9 മണിക്കു പാപ്പ വിശുദ്ധ വാതിൽ തുറന്നു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരിന്നു. നൂറോളം തടവുകാരും പോലീസ് ഓഫീസർമാർ, വൈദികര്‍, സന്നദ്ധപ്രവർത്തകർ, ജയിൽ ഗാർഡുകൾ, അവരുടെ കുടുംബങ്ങൾ എന്നിവര്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചു. വിശുദ്ധ വാതിൽ തുറന്നതിൻറെ പൊരുൾ, പ്രതീകാത്മകത വിശദീകരിച്ച പാപ്പാ ഹൃദയം തുറക്കുക എന്നാണ് അത് സൂചിപ്പിക്കുന്നതെന്നു പറഞ്ഞു. അടഞ്ഞ കഠിന ഹൃദയങ്ങൾ ജീവിതത്തിന് സഹായകമല്ലെന്നു പ്രസ്താവിച്ച പാപ്പ, ആകയാൽ, ഈ ജൂബിലിയുടെ അനുഗ്രഹം പ്രത്യാശയിലേക്കു ഹൃദയം തുറക്കുക എന്നതാണെന്ന് ഉദ്ബോധിപ്പിച്ചു. മോശമായ കാര്യങ്ങളെക്കുറിച്ചു ചിന്തിച്ച്, എല്ലാം കഴിഞ്ഞെന്നു വിചാരിച്ചാൽ ഒന്നും പരിഹരിക്കാനാകില്ല. എന്നാൽ പ്രത്യാശ നിരാശപ്പെടുത്തില്ല. നമ്മുടെ ഹൃദയത്തിന്റെ വാതിൽ എപ്പോഴും തുറന്നിടണമെന്നു അനുസ്മരിച്ച പാപ്പ പ്രത്യാശയെ മുറുകെപിടിക്കണമെന്ന് ഓർമ്മിപ്പിച്ചു. ഡിസംബർ 24ന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വിശുദ്ധ വാതിൽ തുറന്നതോടെയാണ് 2025 ജൂബിലിവത്സരത്തിന് തുടക്കമായത്. ഇനി റോമിലെ ഇതര പേപ്പൽ ബസിലിക്കകളുടെ വിശുദ്ധ വാതിലുകൾ ഉടന്‍ തുറക്കും. വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയുടെ ഡിസംബർ 29-നും വിശുദ്ധ മേരി മേജർ ബസിലിക്കയുടെ 2025 ജനുവരി 1നും റോമൻ ചുമരിനു വെളിയിലുള്ള വിശുദ്ധ പൗലോസിൻറെ ബസിലിക്കയുടെ ജനുവരി 5നും ആയിരിക്കും തുറക്കുക. 2026 ജനുവരി 6 വരെയുള്ള സമയത്താണ് തിരുസഭ ജൂബിലി കൊണ്ടാടാന്‍ തീരുമാനിച്ചിരിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-27-10:32:46.jpg
Keywords: വാതിലി
Content:
24288
Category: 1
Sub Category:
Heading: ക്രിസ്തു വിശ്വാസത്തെ പ്രതി പീഡിപ്പിക്കപ്പെടുന്നവരെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇന്നും സുവിശേഷത്തെ പ്രതി പീഡിപ്പിക്കപ്പെടുന്ന സ്ത്രീപുരുഷന്മാർ നിരവധിയാണെന്നും അവര്‍ വധിക്കപ്പെടുന്നുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ. പ്രഥമ ക്രൈസ്തവ രക്തസാക്ഷിയും തൻറെ ഘാതകരുടെ മേൽ കുറ്റമാരോപിക്കരുതേയെന്ന് മരണവേളയിൽ കർത്താവിനോടു പ്രാർത്ഥിച്ചവനുമായ വിശുദ്ധ സ്റ്റീഫൻറെ തിരുന്നാൾ ദിനമായ ഇന്നലെ (26/12/24) വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു സന്ദേശം നല്‍കുകയായിരിന്നു പാപ്പ. വിശ്വാസത്തെപ്രതി മരണം വരെ പീഡിപ്പിക്കപ്പെടുന്നവർ ബലഹീനതയാലോ ഒരു പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാനോ അല്ല തങ്ങൾ വധിക്കപ്പെടുന്നതിന് സ്വയം വിട്ടുകൊടുക്കുന്നത്, മറിച്ച് കർത്താവായ യേശുക്രിസ്തുവിൽ നിന്ന് തങ്ങൾക്കു ലഭിച്ച രക്ഷാദാനത്തിൽ എല്ലാവരേയും പങ്കാളികളാക്കാനാണെന്നും പാപ്പ പറഞ്ഞു. മരണസമയത്ത് വിശുദ്ധ സ്റ്റീഫൻ നടത്തുന്ന പ്രാർത്ഥന ചിന്തോദ്ദീപകമാണ്. ഒറ്റനോട്ടത്തിൽ വിശുദ്ധ സ്റ്റീഫൻ നിസ്സഹായനായി അക്രമത്തിന് വിധേയനാണെന്ന പ്രതീതിയാണ് ഉളവാക്കുന്നതെങ്കിലും യഥാർത്ഥത്തിൽ, ഒരു സ്വതന്ത്ര മനുഷ്യൻ എന്ന നിലയിൽ അവൻ, യേശു കുരിശിൽ ചെയ്തതു പോലെ, തൻറെ കൊലയാളികളെപ്പോലും സ്നേഹിക്കുകയും അവർക്കുവേണ്ടി തൻറെ ജീവൻ നൽകുകയും ചെയ്തു. അത് അവർ അനുതപിക്കുന്നതിനും അങ്ങനെ ഒരിക്കൽ പൊറുക്കപ്പെട്ടാൽ അവർക്ക് നിത്യജീവൻ സമ്മാനമായി ലഭിക്കുന്നതിനും വേണ്ടിയാണെന്നും പാപ്പ പറഞ്ഞു. ഇപ്രകാരം വിശുദ്ധ സ്റ്റീഫൻ നമ്മുടെ മുന്നിൽ "എല്ലാവരും രക്ഷപ്പെടണം" (1 തിമോ 2.4) ആരും നശിച്ചുപോകരുത് (യോഹന്നാൻ 6.39; 17.1-26) എന്ന ഒരേയൊരു വലിയ ആഗ്രഹമുള്ള ദൈവത്തിൻറെ സാക്ഷിയായി മാറി. തൻറെ മക്കൾക്ക്, ആരെയും ഒഴിവാക്കാതെ എല്ലാവർക്കും, എപ്പോഴും നന്മ മാത്രം ആഗ്രഹിക്കുന്ന പിതാവിൻറെ സാക്ഷിയാണ് വിശുദ്ധ സ്റ്റീഫൻ എന്നും പാപ്പ ഉദ്ബോധിപ്പിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-27-11:43:21.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: ക്രിസ്തു വിശ്വാസത്തെ പ്രതി പീഡിപ്പിക്കപ്പെടുന്നവരെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇന്നും സുവിശേഷത്തെ പ്രതി പീഡിപ്പിക്കപ്പെടുന്ന സ്ത്രീപുരുഷന്മാർ നിരവധിയാണെന്നും അവര്‍ വധിക്കപ്പെടുന്നുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ. പ്രഥമ ക്രൈസ്തവ രക്തസാക്ഷിയും തൻറെ ഘാതകരുടെ മേൽ കുറ്റമാരോപിക്കരുതേയെന്ന് മരണവേളയിൽ കർത്താവിനോടു പ്രാർത്ഥിച്ചവനുമായ വിശുദ്ധ സ്റ്റീഫൻറെ തിരുന്നാൾ ദിനമായ ഇന്നലെ (26/12/24) വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു സന്ദേശം നല്‍കുകയായിരിന്നു പാപ്പ. വിശ്വാസത്തെപ്രതി മരണം വരെ പീഡിപ്പിക്കപ്പെടുന്നവർ ബലഹീനതയാലോ ഒരു പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാനോ അല്ല തങ്ങൾ വധിക്കപ്പെടുന്നതിന് സ്വയം വിട്ടുകൊടുക്കുന്നത്, മറിച്ച് കർത്താവായ യേശുക്രിസ്തുവിൽ നിന്ന് തങ്ങൾക്കു ലഭിച്ച രക്ഷാദാനത്തിൽ എല്ലാവരേയും പങ്കാളികളാക്കാനാണെന്നും പാപ്പ പറഞ്ഞു. മരണസമയത്ത് വിശുദ്ധ സ്റ്റീഫൻ നടത്തുന്ന പ്രാർത്ഥന ചിന്തോദ്ദീപകമാണ്. ഒറ്റനോട്ടത്തിൽ വിശുദ്ധ സ്റ്റീഫൻ നിസ്സഹായനായി അക്രമത്തിന് വിധേയനാണെന്ന പ്രതീതിയാണ് ഉളവാക്കുന്നതെങ്കിലും യഥാർത്ഥത്തിൽ, ഒരു സ്വതന്ത്ര മനുഷ്യൻ എന്ന നിലയിൽ അവൻ, യേശു കുരിശിൽ ചെയ്തതു പോലെ, തൻറെ കൊലയാളികളെപ്പോലും സ്നേഹിക്കുകയും അവർക്കുവേണ്ടി തൻറെ ജീവൻ നൽകുകയും ചെയ്തു. അത് അവർ അനുതപിക്കുന്നതിനും അങ്ങനെ ഒരിക്കൽ പൊറുക്കപ്പെട്ടാൽ അവർക്ക് നിത്യജീവൻ സമ്മാനമായി ലഭിക്കുന്നതിനും വേണ്ടിയാണെന്നും പാപ്പ പറഞ്ഞു. ഇപ്രകാരം വിശുദ്ധ സ്റ്റീഫൻ നമ്മുടെ മുന്നിൽ "എല്ലാവരും രക്ഷപ്പെടണം" (1 തിമോ 2.4) ആരും നശിച്ചുപോകരുത് (യോഹന്നാൻ 6.39; 17.1-26) എന്ന ഒരേയൊരു വലിയ ആഗ്രഹമുള്ള ദൈവത്തിൻറെ സാക്ഷിയായി മാറി. തൻറെ മക്കൾക്ക്, ആരെയും ഒഴിവാക്കാതെ എല്ലാവർക്കും, എപ്പോഴും നന്മ മാത്രം ആഗ്രഹിക്കുന്ന പിതാവിൻറെ സാക്ഷിയാണ് വിശുദ്ധ സ്റ്റീഫൻ എന്നും പാപ്പ ഉദ്ബോധിപ്പിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-27-11:43:21.jpg
Keywords: പാപ്പ
Content:
24289
Category: 1
Sub Category:
Heading: തടസ്സങ്ങളെ അതിജീവിച്ച് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് ഗാസയിലെ ക്രൈസ്തവരെ സന്ദര്‍ശിച്ചു
Content: ജെറുസലേം: യുദ്ധത്തിന്റെ ദുരിതത്തില്‍ ജീവിതം വഴിമുട്ടിയ ക്രൈസ്തവര്‍ക്ക് ക്രിസ്തുമസ് കാലത്ത് ആശ്വാസം പകര്‍ന്നുകൊണ്ട് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ല ഗാസ സന്ദര്‍ശിച്ചു. ഹോളിഫാമിലി ദേവാലയത്തില്‍വെച്ച് മുന്‍കൂറായി ക്രിസ്തുമസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച പാത്രിയാര്‍ക്കീസ് വിശുദ്ധ കുര്‍ബാനക്ക് ശേഷം ക്രിസ്തുമസ്സ് ട്രീയും പുല്‍ക്കൂടും ആശീര്‍വദിച്ചു. വിശുദ്ധ കുര്‍ബാനക്കിടെ മൂന്ന് കുട്ടികള്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, മൂന്ന് കുട്ടികള്‍ വിശ്വാസ സ്ഥിരീകരണവും നടത്തി. വിശുദ്ധ കുര്‍ബാനക്ക് ശേഷം കുടുംബ സന്ദര്‍ശനം നടത്തിയ പാത്രിയാര്‍ക്കീസ്, രോഗികളേയും വികലാംഗരേയും സന്ദര്‍ശിക്കുകയും, വിശുദ്ധ പോര്‍ഫിരിയൂസ് ദേവാലയത്തില്‍ മെഴുകുതിരി കത്തിച്ചു പ്രാദേശിക ക്രിസ്ത്യന്‍ സമൂഹവുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇടവക വികാരി ഫാ. ഗബ്രിയേല്‍ റോമാനെല്ലി പാത്രിയാര്‍ക്കീസിന്റെ സന്ദര്‍ശനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. മെഷീന്‍ഗണ്ണുമായി നടക്കുന്ന കുട്ടികളെക്കുറിച്ചും, ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രൂരതകളെക്കുറിച്ചും പരാമര്‍ശിച്ചുകൊണ്ട് പാത്രിയാര്‍ക്കീസിന് ഗാസയില്‍ പ്രവേശിക്കുവാന്‍ കഴിയുന്നില്ലെന്ന് ഫ്രാന്‍സിസ് പാപ്പ അടുത്തിടെ സൂചിപ്പിച്ചിരുന്നു. നിയന്ത്രണങ്ങളും സുരക്ഷയും കാരണം ഗാസയില്‍ പ്രവേശിക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും, ചിലരുടെ സഹായത്തോടെ ഈ പ്രതിസന്ധികള്‍ മറികടന്ന് അവസാനം താന്‍ ഗാസയില്‍ പ്രവേശിച്ചുവെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ഗാസയിലെ ഇടവകജനങ്ങളുമായി നിത്യവും നടത്തുന്ന ഫോണ്‍ കോളിനിടെ ഇക്കഴിഞ്ഞ ആഴ്ച പാത്രിയാര്‍ക്കീസ് ഫ്രാന്‍സിസ് പാപ്പയുമായി സംസാരിച്ചിരുന്നു. യുദ്ധം ആരംഭിച്ച ശേഷം ഇത് രണ്ടാംതവണയാണ് പാത്രിയാര്‍ക്കീസ് ഗാസ സന്ദര്‍ശിക്കുന്നത്. ഗാസയില്‍ ചവറുകൂമ്പാരങ്ങളും, ശുചിത്വമില്ലായ്മയും മാത്രമേ കാണാനുള്ളുവെന്ന് പറഞ്ഞ പാത്രിയാര്‍ക്കീസ് സ്ഫോടനങ്ങളുടെ ശബ്ദവും, ഡ്രോണുകളുടെ ഇരമ്പലും മാത്രമാണ് കേള്‍ക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. യുദ്ധം തുടങ്ങിയ ശേഷം ഏതാണ്ട് നാനൂറോളം പേര്‍ ക്രൈസ്തവര്‍ ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളിഫാമിലി ദേവാലയത്തില്‍ അഭയം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-27-19:38:52.jpg
Keywords: ഗാസ
Category: 1
Sub Category:
Heading: തടസ്സങ്ങളെ അതിജീവിച്ച് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് ഗാസയിലെ ക്രൈസ്തവരെ സന്ദര്‍ശിച്ചു
Content: ജെറുസലേം: യുദ്ധത്തിന്റെ ദുരിതത്തില്‍ ജീവിതം വഴിമുട്ടിയ ക്രൈസ്തവര്‍ക്ക് ക്രിസ്തുമസ് കാലത്ത് ആശ്വാസം പകര്‍ന്നുകൊണ്ട് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ല ഗാസ സന്ദര്‍ശിച്ചു. ഹോളിഫാമിലി ദേവാലയത്തില്‍വെച്ച് മുന്‍കൂറായി ക്രിസ്തുമസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച പാത്രിയാര്‍ക്കീസ് വിശുദ്ധ കുര്‍ബാനക്ക് ശേഷം ക്രിസ്തുമസ്സ് ട്രീയും പുല്‍ക്കൂടും ആശീര്‍വദിച്ചു. വിശുദ്ധ കുര്‍ബാനക്കിടെ മൂന്ന് കുട്ടികള്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, മൂന്ന് കുട്ടികള്‍ വിശ്വാസ സ്ഥിരീകരണവും നടത്തി. വിശുദ്ധ കുര്‍ബാനക്ക് ശേഷം കുടുംബ സന്ദര്‍ശനം നടത്തിയ പാത്രിയാര്‍ക്കീസ്, രോഗികളേയും വികലാംഗരേയും സന്ദര്‍ശിക്കുകയും, വിശുദ്ധ പോര്‍ഫിരിയൂസ് ദേവാലയത്തില്‍ മെഴുകുതിരി കത്തിച്ചു പ്രാദേശിക ക്രിസ്ത്യന്‍ സമൂഹവുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇടവക വികാരി ഫാ. ഗബ്രിയേല്‍ റോമാനെല്ലി പാത്രിയാര്‍ക്കീസിന്റെ സന്ദര്‍ശനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. മെഷീന്‍ഗണ്ണുമായി നടക്കുന്ന കുട്ടികളെക്കുറിച്ചും, ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രൂരതകളെക്കുറിച്ചും പരാമര്‍ശിച്ചുകൊണ്ട് പാത്രിയാര്‍ക്കീസിന് ഗാസയില്‍ പ്രവേശിക്കുവാന്‍ കഴിയുന്നില്ലെന്ന് ഫ്രാന്‍സിസ് പാപ്പ അടുത്തിടെ സൂചിപ്പിച്ചിരുന്നു. നിയന്ത്രണങ്ങളും സുരക്ഷയും കാരണം ഗാസയില്‍ പ്രവേശിക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും, ചിലരുടെ സഹായത്തോടെ ഈ പ്രതിസന്ധികള്‍ മറികടന്ന് അവസാനം താന്‍ ഗാസയില്‍ പ്രവേശിച്ചുവെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ഗാസയിലെ ഇടവകജനങ്ങളുമായി നിത്യവും നടത്തുന്ന ഫോണ്‍ കോളിനിടെ ഇക്കഴിഞ്ഞ ആഴ്ച പാത്രിയാര്‍ക്കീസ് ഫ്രാന്‍സിസ് പാപ്പയുമായി സംസാരിച്ചിരുന്നു. യുദ്ധം ആരംഭിച്ച ശേഷം ഇത് രണ്ടാംതവണയാണ് പാത്രിയാര്‍ക്കീസ് ഗാസ സന്ദര്‍ശിക്കുന്നത്. ഗാസയില്‍ ചവറുകൂമ്പാരങ്ങളും, ശുചിത്വമില്ലായ്മയും മാത്രമേ കാണാനുള്ളുവെന്ന് പറഞ്ഞ പാത്രിയാര്‍ക്കീസ് സ്ഫോടനങ്ങളുടെ ശബ്ദവും, ഡ്രോണുകളുടെ ഇരമ്പലും മാത്രമാണ് കേള്‍ക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. യുദ്ധം തുടങ്ങിയ ശേഷം ഏതാണ്ട് നാനൂറോളം പേര്‍ ക്രൈസ്തവര്‍ ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളിഫാമിലി ദേവാലയത്തില്‍ അഭയം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-27-19:38:52.jpg
Keywords: ഗാസ
Content:
24290
Category: 1
Sub Category:
Heading: ‘ദി ചോസണ്‍’ നടന്‍ ജോനാഥന്‍ റൂമി സ്പോണ്‍സര്‍ ചെയ്ത ആഫ്രിക്കന്‍ കുട്ടികളുമായി കൂടിക്കാഴ്ച നടത്തി
Content: വാഷിംഗ്ടണ്‍ ഡി.സി: ‘ദി ചോസണ്‍’ എന്ന ജനപ്രിയ ബൈബിള്‍ പരമ്പരയില്‍ യേശുവിന്റെ വേഷം കൈകാര്യം ചെയ്തുകൊണ്ട് ജനകോടികളുടെ ഹൃദയം കീഴടക്കിയ ജോനാഥന്‍ റൂമി സ്വന്തം ജീവിതത്തിലും യേശുവിന്റെ പാതയില്‍. പാവപ്പെട്ട ക്രൈസ്തവരായ കുട്ടികളുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുവാന്‍ സഹായിക്കുന്ന ‘അണ്‍ബൗണ്ട്’ എന്ന കാത്തലിക് ചൈല്‍ഡ് സ്പോണ്‍സര്‍ഷിപ്പ് സന്നദ്ധ സംഘടനയുടെ ശ്രമങ്ങളില്‍ പങ്കാളിയായികൊണ്ട് കഴിഞ്ഞ ഒരുവര്‍ഷമായി താന്‍ സ്പോണ്‍സര്‍ ചെയ്തുവരുന്ന റുവാണ്ടയില്‍ നിന്നും ടാന്‍സാനിയയില്‍ നിന്നുമുള്ള കുട്ടികളുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ച ഹൃദയസ്പര്‍ശിയായി. കത്തുകളിലൂടെയും, ഓണ്‍ലൈനിലൂടേയും പരസ്പരം സംസാരിക്കാറുണ്ടായിരുന്നുവെങ്കിലും ഒരു വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇവര്‍ നേരിട്ട് കാണുന്നത്. 'അണ്‍ബൗണ്ട്' പിന്തുണക്കുന്ന പാവപ്പെട്ട കുട്ടികളുടെ എണ്ണം പത്തുലക്ഷം ഇതിനോടകം തികഞ്ഞിട്ടുണ്ട്. കൂടിക്കാഴ്ച വാക്കുകളാല്‍ വിവരിക്കുവാന്‍ ബുദ്ധിമുട്ടാണെന്നു അണ്‍ബൗണ്ട് പുറത്തുവിട്ട ഒരു വീഡിയോയില്‍ റൂമി പറയുന്നുണ്ട്. ഫോട്ടോകളിലൂടെയും കത്തുകളിലൂടേയും കൂടിക്കാഴ്ചയേക്കുറിച്ച് കാഴ്ചപ്പാട് ഉണ്ടാകുമെന്നും അതിന് ശേഷമാണ് കൂടിക്കാഴ്ചയെന്നും റൂമി പറയുന്നു. സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ പറ്റിയ ഒരു സന്നദ്ധ സംഘടനയെ കുറിച്ചുള്ള അന്വേഷണമാണ് റൂമിയെ അണ്‍ബൗണ്ടില്‍ എത്തിച്ചത്. “കുട്ടികളുടേത് പോലെ അത്ഭുതകരവും, മനോഹരവും, ജീവദായകവുമായ ബന്ധം” എന്നാണ് അണ്‍ബൗണ്ടുമായുള്ള ബന്ധത്തെക്കുറിച്ച് റൂമി പറഞ്ഞത്. ന്യൂയോര്‍ക്കിലേക്ക് ചേക്കേറിയപ്പോള്‍ ലോകമെമ്പാടുമുള്ള ആളുകള്‍ അനുഭവിക്കുന്ന ദാരിദ്ര്യത്തേക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്ന് സമ്മതിച്ച റൂമി 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ആദ്യമായി സെനഗല്‍ സന്ദര്‍ശിച്ചപ്പോഴാണ് ആളുകളുടെ ദാരിദ്ര്യത്തേക്കുറിച്ച് അറിഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു. സഹായങ്ങള്‍ ആവശ്യമുള്ളവരിലേക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1981-ല്‍ സ്ഥാപിതമായ കത്തോലിക്കാ സന്നദ്ധ സംഘടനയാണ് “അണ്‍ബൗണ്ട്”. ആയിരക്കണക്കിനു സ്പോണ്‍സര്‍മാരിലൂടെ ലഭിക്കുന്ന സഹായങ്ങള്‍ ലാറ്റിന്‍ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലുള്ള പാവപ്പെട്ടവര്‍ക്ക് വ്യക്തിപരമായി വിതരണം ചെയ്തുവരികയാണ് സംഘടന. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-28-10:29:23.jpg
Keywords: ചോസ
Category: 1
Sub Category:
Heading: ‘ദി ചോസണ്‍’ നടന്‍ ജോനാഥന്‍ റൂമി സ്പോണ്‍സര്‍ ചെയ്ത ആഫ്രിക്കന്‍ കുട്ടികളുമായി കൂടിക്കാഴ്ച നടത്തി
Content: വാഷിംഗ്ടണ്‍ ഡി.സി: ‘ദി ചോസണ്‍’ എന്ന ജനപ്രിയ ബൈബിള്‍ പരമ്പരയില്‍ യേശുവിന്റെ വേഷം കൈകാര്യം ചെയ്തുകൊണ്ട് ജനകോടികളുടെ ഹൃദയം കീഴടക്കിയ ജോനാഥന്‍ റൂമി സ്വന്തം ജീവിതത്തിലും യേശുവിന്റെ പാതയില്‍. പാവപ്പെട്ട ക്രൈസ്തവരായ കുട്ടികളുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുവാന്‍ സഹായിക്കുന്ന ‘അണ്‍ബൗണ്ട്’ എന്ന കാത്തലിക് ചൈല്‍ഡ് സ്പോണ്‍സര്‍ഷിപ്പ് സന്നദ്ധ സംഘടനയുടെ ശ്രമങ്ങളില്‍ പങ്കാളിയായികൊണ്ട് കഴിഞ്ഞ ഒരുവര്‍ഷമായി താന്‍ സ്പോണ്‍സര്‍ ചെയ്തുവരുന്ന റുവാണ്ടയില്‍ നിന്നും ടാന്‍സാനിയയില്‍ നിന്നുമുള്ള കുട്ടികളുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ച ഹൃദയസ്പര്‍ശിയായി. കത്തുകളിലൂടെയും, ഓണ്‍ലൈനിലൂടേയും പരസ്പരം സംസാരിക്കാറുണ്ടായിരുന്നുവെങ്കിലും ഒരു വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇവര്‍ നേരിട്ട് കാണുന്നത്. 'അണ്‍ബൗണ്ട്' പിന്തുണക്കുന്ന പാവപ്പെട്ട കുട്ടികളുടെ എണ്ണം പത്തുലക്ഷം ഇതിനോടകം തികഞ്ഞിട്ടുണ്ട്. കൂടിക്കാഴ്ച വാക്കുകളാല്‍ വിവരിക്കുവാന്‍ ബുദ്ധിമുട്ടാണെന്നു അണ്‍ബൗണ്ട് പുറത്തുവിട്ട ഒരു വീഡിയോയില്‍ റൂമി പറയുന്നുണ്ട്. ഫോട്ടോകളിലൂടെയും കത്തുകളിലൂടേയും കൂടിക്കാഴ്ചയേക്കുറിച്ച് കാഴ്ചപ്പാട് ഉണ്ടാകുമെന്നും അതിന് ശേഷമാണ് കൂടിക്കാഴ്ചയെന്നും റൂമി പറയുന്നു. സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ പറ്റിയ ഒരു സന്നദ്ധ സംഘടനയെ കുറിച്ചുള്ള അന്വേഷണമാണ് റൂമിയെ അണ്‍ബൗണ്ടില്‍ എത്തിച്ചത്. “കുട്ടികളുടേത് പോലെ അത്ഭുതകരവും, മനോഹരവും, ജീവദായകവുമായ ബന്ധം” എന്നാണ് അണ്‍ബൗണ്ടുമായുള്ള ബന്ധത്തെക്കുറിച്ച് റൂമി പറഞ്ഞത്. ന്യൂയോര്‍ക്കിലേക്ക് ചേക്കേറിയപ്പോള്‍ ലോകമെമ്പാടുമുള്ള ആളുകള്‍ അനുഭവിക്കുന്ന ദാരിദ്ര്യത്തേക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്ന് സമ്മതിച്ച റൂമി 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ആദ്യമായി സെനഗല്‍ സന്ദര്‍ശിച്ചപ്പോഴാണ് ആളുകളുടെ ദാരിദ്ര്യത്തേക്കുറിച്ച് അറിഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു. സഹായങ്ങള്‍ ആവശ്യമുള്ളവരിലേക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1981-ല്‍ സ്ഥാപിതമായ കത്തോലിക്കാ സന്നദ്ധ സംഘടനയാണ് “അണ്‍ബൗണ്ട്”. ആയിരക്കണക്കിനു സ്പോണ്‍സര്‍മാരിലൂടെ ലഭിക്കുന്ന സഹായങ്ങള്‍ ലാറ്റിന്‍ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലുള്ള പാവപ്പെട്ടവര്‍ക്ക് വ്യക്തിപരമായി വിതരണം ചെയ്തുവരികയാണ് സംഘടന. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-28-10:29:23.jpg
Keywords: ചോസ
Content:
24291
Category: 1
Sub Category:
Heading: ക്രിസ്തുമസിന് ഉത്തർപ്രദേശിലെ സെന്‍റ് ജോസഫ് കത്തീഡ്രലിന് മുന്നില്‍ "ഹരേ കൃഷ്ണ" വിളിയോ?; സത്യാവസ്ഥ ഇങ്ങനെ
Content: ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവില്‍ ക്രിസ്തുമസ് ദിനത്തില്‍ സെന്‍റ് ജോസഫ് കത്തീഡ്രലിന് മുന്നില്‍ "ഹരേ കൃഷ്ണ, ഹരേ റാം" എന്ന വിളികളോടെ ഹിന്ദുത്വ പ്രവർത്തകർ തടിച്ചുകൂടിയെന്ന വ്യാഖ്യാനത്തോടെ പ്രചരിക്കുന്നത് വ്യാജ വീഡിയോ. ക്രൈസ്തവ പ്രാർത്ഥനകളും ആഘോഷങ്ങളും തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ കത്തീഡ്രൽ പള്ളിക്ക് മുന്നിൽ വനിതകള്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ തീവ്രവാദികള്‍ എത്തിയെന്ന വിശേഷണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ക്രൈസ്തവര്‍ക്ക് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ഇടയില്‍ നിന്നു തുടര്‍ച്ചയായി ഭീഷണിയും ആക്രമണവും നേരിടുന്നുണ്ടെങ്കിലും മേല്‍ പ്രചരിക്കുന്ന വ്യാജമാണെന്ന്‍ തെളിഞ്ഞിരിക്കുകയാണ്. തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ടിആര്‍ടി വേള്‍ഡ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും വ്യാജ വീഡിയോ പങ്കുവെച്ചിരിന്നു. ക്രിസ്തുമസ് ആഘോഷം തടസ്സപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യമേ ഇവര്‍ക്ക് ഉണ്ടായിരിന്നുള്ളൂവെയെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നു. എന്നാല്‍ പ്രസ്തുത വീഡിയോയുടെ ദൃശ്യങ്ങളില്‍ നിന്നു തന്നെ ഇത് വ്യാജമാണെന്ന് വ്യക്തമാണ്. കത്തീഡ്രൽ പള്ളിയിൽ നിന്ന് 100 മീറ്ററിലധികം അകലെ ഷോപ്പിംഗ് കെട്ടിടങ്ങളുടെ പരിസരത്ത് നിന്നാണ് ഡ്രമ്മുകളും കൈത്താളങ്ങളും ഉപയോഗിച്ച് "ഹരേ രാമ-ഹരേ കൃഷ്ണ" ആലപിക്കുന്നത്. ഇസ്‌കോൺ ഗ്രൂപ്പാണ് ആലാപനം നടത്തിയിരിക്കുന്നത്. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">A group of Hindus chanted "Hare Ram, Hare Krishna" (Hail Lord Ram, Hail Lord Krishna) near St Josephs Cathedral in Hazratganj, Lucknow, India, on December 25, to disrupt Christmas celebrations <a href="https://t.co/sEiIMkjTsX">pic.twitter.com/sEiIMkjTsX</a></p>— TRT World (@trtworld) <a href="https://twitter.com/trtworld/status/1872233394471375113?ref_src=twsrc%5Etfw">December 26, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരൻ, പള്ളിയിൽ നിന്ന് അകലെയുള്ള ഷോറൂമിന് പുറത്ത് ഹിന്ദുത്വ ഗാനങ്ങൾ നടത്താറുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. അതേസമയം കത്തീഡ്രൽ പള്ളിയില്‍ വിശ്വാസി സമൂഹം ക്രിസ്തുമസ് ആഘോഷിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോയിൽ, പള്ളിക്ക് മുന്നിൽ വലിയ ജനക്കൂട്ടം ക്രിസ്തുമസ് ആഘോഷിക്കുന്നത് ദൃശ്യമായിരുന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ ആര്‍എസ്‌എസിന് കീഴിലുള്ള ബജ്രംഗ്ദള്‍, വിഎച്ച്‌പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും സമീപദിവസങ്ങളില്‍ നടക്കുന്ന ഈ പ്രചരണം തെറ്റാണെന്ന് വായനക്കാരെ അറിയിയ്ക്കുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-28-12:09:37.jpg
Keywords: ഉത്തർ
Category: 1
Sub Category:
Heading: ക്രിസ്തുമസിന് ഉത്തർപ്രദേശിലെ സെന്‍റ് ജോസഫ് കത്തീഡ്രലിന് മുന്നില്‍ "ഹരേ കൃഷ്ണ" വിളിയോ?; സത്യാവസ്ഥ ഇങ്ങനെ
Content: ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവില്‍ ക്രിസ്തുമസ് ദിനത്തില്‍ സെന്‍റ് ജോസഫ് കത്തീഡ്രലിന് മുന്നില്‍ "ഹരേ കൃഷ്ണ, ഹരേ റാം" എന്ന വിളികളോടെ ഹിന്ദുത്വ പ്രവർത്തകർ തടിച്ചുകൂടിയെന്ന വ്യാഖ്യാനത്തോടെ പ്രചരിക്കുന്നത് വ്യാജ വീഡിയോ. ക്രൈസ്തവ പ്രാർത്ഥനകളും ആഘോഷങ്ങളും തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ കത്തീഡ്രൽ പള്ളിക്ക് മുന്നിൽ വനിതകള്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ തീവ്രവാദികള്‍ എത്തിയെന്ന വിശേഷണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ക്രൈസ്തവര്‍ക്ക് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ഇടയില്‍ നിന്നു തുടര്‍ച്ചയായി ഭീഷണിയും ആക്രമണവും നേരിടുന്നുണ്ടെങ്കിലും മേല്‍ പ്രചരിക്കുന്ന വ്യാജമാണെന്ന്‍ തെളിഞ്ഞിരിക്കുകയാണ്. തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ടിആര്‍ടി വേള്‍ഡ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും വ്യാജ വീഡിയോ പങ്കുവെച്ചിരിന്നു. ക്രിസ്തുമസ് ആഘോഷം തടസ്സപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യമേ ഇവര്‍ക്ക് ഉണ്ടായിരിന്നുള്ളൂവെയെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നു. എന്നാല്‍ പ്രസ്തുത വീഡിയോയുടെ ദൃശ്യങ്ങളില്‍ നിന്നു തന്നെ ഇത് വ്യാജമാണെന്ന് വ്യക്തമാണ്. കത്തീഡ്രൽ പള്ളിയിൽ നിന്ന് 100 മീറ്ററിലധികം അകലെ ഷോപ്പിംഗ് കെട്ടിടങ്ങളുടെ പരിസരത്ത് നിന്നാണ് ഡ്രമ്മുകളും കൈത്താളങ്ങളും ഉപയോഗിച്ച് "ഹരേ രാമ-ഹരേ കൃഷ്ണ" ആലപിക്കുന്നത്. ഇസ്‌കോൺ ഗ്രൂപ്പാണ് ആലാപനം നടത്തിയിരിക്കുന്നത്. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">A group of Hindus chanted "Hare Ram, Hare Krishna" (Hail Lord Ram, Hail Lord Krishna) near St Josephs Cathedral in Hazratganj, Lucknow, India, on December 25, to disrupt Christmas celebrations <a href="https://t.co/sEiIMkjTsX">pic.twitter.com/sEiIMkjTsX</a></p>— TRT World (@trtworld) <a href="https://twitter.com/trtworld/status/1872233394471375113?ref_src=twsrc%5Etfw">December 26, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരൻ, പള്ളിയിൽ നിന്ന് അകലെയുള്ള ഷോറൂമിന് പുറത്ത് ഹിന്ദുത്വ ഗാനങ്ങൾ നടത്താറുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. അതേസമയം കത്തീഡ്രൽ പള്ളിയില്‍ വിശ്വാസി സമൂഹം ക്രിസ്തുമസ് ആഘോഷിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോയിൽ, പള്ളിക്ക് മുന്നിൽ വലിയ ജനക്കൂട്ടം ക്രിസ്തുമസ് ആഘോഷിക്കുന്നത് ദൃശ്യമായിരുന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ ആര്‍എസ്‌എസിന് കീഴിലുള്ള ബജ്രംഗ്ദള്‍, വിഎച്ച്‌പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും സമീപദിവസങ്ങളില്‍ നടക്കുന്ന ഈ പ്രചരണം തെറ്റാണെന്ന് വായനക്കാരെ അറിയിയ്ക്കുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-28-12:09:37.jpg
Keywords: ഉത്തർ
Content:
24292
Category: 1
Sub Category:
Heading: നരകയാതന അനുഭവിക്കുന്ന നിക്കരാഗ്വേക്ക് വേണ്ടി ബിഷപ്പ് അല്‍വാരെസിന്റെ ആദ്യ പൊതു കുര്‍ബാന
Content: സെവില്ലെ, സ്പെയിന്‍: ഏകാധിപത്യ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലില്‍ ശ്വാസം മുട്ടി കഴിയുന്ന നിക്കരാഗ്വേക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് റോമില്‍ പ്രവാസ ജീവിതം നയിക്കുന്ന നിക്കരാഗ്വേ ബിഷപ്പ് റോളാണ്ടോ അല്‍വാരെസ് ആദ്യമായി പൊതു കുര്‍ബാന അര്‍പ്പിച്ചു. സ്പെയിനിലെ സെവില്ലേ പ്രവിശ്യയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയുടെ അവസാനം ബിഷപ്പ് തന്റെ മാറത്ത് ധരിച്ചിരുന്ന കുരിശ് പരിശുദ്ധ കന്യകാമാതാവിന് സമര്‍പ്പിച്ചു. നിക്കരാഗ്വേന്‍ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയുടെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ഭരണകൂട വേട്ടയ്ക്കിരയായ മെത്രാന്‍ കഴിഞ്ഞ ജനുവരി മുതലാണ് റോമില്‍ പ്രവാസ ജീവിതം നയിക്കുന്നത്. വീട്ടുതടങ്കലിലായിരുന്ന മതഗല്‍പ്പ രൂപത മെത്രാന്‍ രാജ്യവിടുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ 26 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ സംഘടനകളും രംഗത്ത് വന്നു. പിന്നീട് മോചിതനായി. തന്റെ പ്രിയപ്പെട്ട മതഗല്‍പ്പ രൂപതയുടെ കാനോനിക സ്ഥാപനത്തിന് 100 വര്‍ഷം തികയുന്നതിന്റെ തലേന്ന് പരിശുദ്ധ കന്യകാമാതാവിന്റെ ആദരണാര്‍ത്ഥം പ്രത്യാശയുടെ രാജ്ഞിയുടെ ഓര്‍മ്മയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന് പുറമെ ഒരനുഗ്രഹം കൂടിയാണെന്നാണ് വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ മെത്രാന്‍ പറഞ്ഞു. 1924 ഡിസംബര്‍ 19നു പിയൂസ് പതിനൊന്നാമന്‍ പാപ്പയുടെ കാലത്താണ് മതഗല്‍പ്പ രൂപത സ്ഥാപിതമായത്. നിക്കരാഗ്വേയിലെ കത്തോലിക്കാ സഭക്കായി ഈ മാസാദ്യം ഫ്രാന്‍സിസ് പാപ്പ എഴുതിയ കത്തിലെ ചില വാചകങ്ങളും ബിഷപ്പ് പരാമര്‍ശിച്ചു. കഷ്ടതകളുടെ ഈ നിമിഷത്തില്‍ നമ്മോടൊപ്പമുള്ള ദൈവത്തിന്റെ സ്നേഹനിര്‍ഭരമായ കരുതലിനെ മറക്കരുതെന്നും, വിശ്വാസവും, പ്രതീക്ഷയും അത്ഭുതങ്ങള്‍ കൊണ്ടുവരുമെന്നും നമ്മുടെ ദൃഷ്ടികള്‍ പരിശുദ്ധകന്യകാമാതാവില്‍ കേന്ദ്രീകരിക്കണമെന്നും പാപ്പായെ ഉദ്ധരിച്ചുകൊണ്ട് മെത്രാന്‍ ഓര്‍മ്മിപ്പിച്ചു. ഡാനിയല്‍ ഒര്‍ട്ടേഗയുടേയും, പത്നിയും വൈസ്-പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടേയും നേതൃത്വത്തിലുള്ള ഭരണകൂട ഭീകരതക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ 2022 ഓഗസ്റ്റ് 4-നാണ് മതഗല്‍പ്പ രൂപത മെത്രാനും എസ്തേലി അപ്പസ്തോലിക അഡ്മിനിസ്ടറ്ററുമായ ബിഷപ്പ് അല്‍വാരെസ് ജയിലിലായത്. വത്തിക്കാന്‍ നടത്തിയ മാധ്യസ്ഥപ്രവര്‍ത്തനങ്ങളുടെ ഫലമായി അദ്ദേഹത്തെ മോചിപ്പിച്ചു റോമിലെത്തിക്കുകയായിരിന്നു. അതേസമയം നിക്കരാഗ്വേയില്‍ ഏകാധിപത്യ ഭരണകൂടത്തിന്റെ കൊടിയ ഭീഷണിയിലാണ് കത്തോലിക്ക സഭ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-28-17:27:58.jpg
Keywords: നിക്കരാഗ്വേ
Category: 1
Sub Category:
Heading: നരകയാതന അനുഭവിക്കുന്ന നിക്കരാഗ്വേക്ക് വേണ്ടി ബിഷപ്പ് അല്‍വാരെസിന്റെ ആദ്യ പൊതു കുര്‍ബാന
Content: സെവില്ലെ, സ്പെയിന്‍: ഏകാധിപത്യ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലില്‍ ശ്വാസം മുട്ടി കഴിയുന്ന നിക്കരാഗ്വേക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് റോമില്‍ പ്രവാസ ജീവിതം നയിക്കുന്ന നിക്കരാഗ്വേ ബിഷപ്പ് റോളാണ്ടോ അല്‍വാരെസ് ആദ്യമായി പൊതു കുര്‍ബാന അര്‍പ്പിച്ചു. സ്പെയിനിലെ സെവില്ലേ പ്രവിശ്യയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയുടെ അവസാനം ബിഷപ്പ് തന്റെ മാറത്ത് ധരിച്ചിരുന്ന കുരിശ് പരിശുദ്ധ കന്യകാമാതാവിന് സമര്‍പ്പിച്ചു. നിക്കരാഗ്വേന്‍ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയുടെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ഭരണകൂട വേട്ടയ്ക്കിരയായ മെത്രാന്‍ കഴിഞ്ഞ ജനുവരി മുതലാണ് റോമില്‍ പ്രവാസ ജീവിതം നയിക്കുന്നത്. വീട്ടുതടങ്കലിലായിരുന്ന മതഗല്‍പ്പ രൂപത മെത്രാന്‍ രാജ്യവിടുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ 26 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ സംഘടനകളും രംഗത്ത് വന്നു. പിന്നീട് മോചിതനായി. തന്റെ പ്രിയപ്പെട്ട മതഗല്‍പ്പ രൂപതയുടെ കാനോനിക സ്ഥാപനത്തിന് 100 വര്‍ഷം തികയുന്നതിന്റെ തലേന്ന് പരിശുദ്ധ കന്യകാമാതാവിന്റെ ആദരണാര്‍ത്ഥം പ്രത്യാശയുടെ രാജ്ഞിയുടെ ഓര്‍മ്മയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന് പുറമെ ഒരനുഗ്രഹം കൂടിയാണെന്നാണ് വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ മെത്രാന്‍ പറഞ്ഞു. 1924 ഡിസംബര്‍ 19നു പിയൂസ് പതിനൊന്നാമന്‍ പാപ്പയുടെ കാലത്താണ് മതഗല്‍പ്പ രൂപത സ്ഥാപിതമായത്. നിക്കരാഗ്വേയിലെ കത്തോലിക്കാ സഭക്കായി ഈ മാസാദ്യം ഫ്രാന്‍സിസ് പാപ്പ എഴുതിയ കത്തിലെ ചില വാചകങ്ങളും ബിഷപ്പ് പരാമര്‍ശിച്ചു. കഷ്ടതകളുടെ ഈ നിമിഷത്തില്‍ നമ്മോടൊപ്പമുള്ള ദൈവത്തിന്റെ സ്നേഹനിര്‍ഭരമായ കരുതലിനെ മറക്കരുതെന്നും, വിശ്വാസവും, പ്രതീക്ഷയും അത്ഭുതങ്ങള്‍ കൊണ്ടുവരുമെന്നും നമ്മുടെ ദൃഷ്ടികള്‍ പരിശുദ്ധകന്യകാമാതാവില്‍ കേന്ദ്രീകരിക്കണമെന്നും പാപ്പായെ ഉദ്ധരിച്ചുകൊണ്ട് മെത്രാന്‍ ഓര്‍മ്മിപ്പിച്ചു. ഡാനിയല്‍ ഒര്‍ട്ടേഗയുടേയും, പത്നിയും വൈസ്-പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടേയും നേതൃത്വത്തിലുള്ള ഭരണകൂട ഭീകരതക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ 2022 ഓഗസ്റ്റ് 4-നാണ് മതഗല്‍പ്പ രൂപത മെത്രാനും എസ്തേലി അപ്പസ്തോലിക അഡ്മിനിസ്ടറ്ററുമായ ബിഷപ്പ് അല്‍വാരെസ് ജയിലിലായത്. വത്തിക്കാന്‍ നടത്തിയ മാധ്യസ്ഥപ്രവര്‍ത്തനങ്ങളുടെ ഫലമായി അദ്ദേഹത്തെ മോചിപ്പിച്ചു റോമിലെത്തിക്കുകയായിരിന്നു. അതേസമയം നിക്കരാഗ്വേയില്‍ ഏകാധിപത്യ ഭരണകൂടത്തിന്റെ കൊടിയ ഭീഷണിയിലാണ് കത്തോലിക്ക സഭ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-28-17:27:58.jpg
Keywords: നിക്കരാഗ്വേ