Contents

Displaying 24341-24350 of 24938 results.
Content: 24787
Category: 18
Sub Category:
Heading: രാഷ്ട്രീയമായി സംഘടിക്കാൻ തയാർ: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
Content: താമരശേരി: ക്രൈസ്‌തവർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയമായി സംഘടിക്കണമെങ്കിൽ അതിനും തയാറാണെന്ന് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. കാർഷിക മേഖലയിൽ നിന്നും നാം കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സർ ക്കാരിന്റെ കണ്ണുതുറക്കേണ്ട സമയമാണിത്. ഏറ്റവും ശക്തമായി പോരാടേണ്ട സമയമാണിത്. വനപാലകർ വീട്ടിൽ പന്നിയിറച്ചിയുണ്ടോ എന്ന ചോദിച്ച് വരാൻ ധൈര്യപ്പെടരുത്. അതിനുള്ള കൂട്ടായ്മ്‌മ രൂപീകരിക്കും. വനംമന്ത്രിക്ക് കണ്ണില്ല. ആരോ എഴുതിക്കൊടു ക്കുന്നതിന് താഴെ ഒപ്പിടുന്ന ആളായി മന്ത്രിമാറി. കഴിവില്ലെങ്കിൽ രാജിവച്ചുപോകണ മെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത പ്രസിഡൻ്റ് ചാക്കോ കാളംപറമ്പിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. സബിൻ തു മുള്ളിൽ 19 ആവശ്യങ്ങൾ അടങ്ങിയ അവകാശ പ്രഖ്യാപനം നടത്തി. താമരശേരി രൂപത വികാരി ജനറൽ മോൺ. ഏബ്രഹാം വയലിൽ, ഗ്ളോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ക്രിസ്‌ത്യൻ ചർച്ച് കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. പ്രകാശ് തോമസ്, സെക്രട്ടറി ഷാജി കണ്ടത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ബെന്നി ലുക്കോസ്, ഗ്ലോബൽ സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ, അല്‌മായ ഫോറം സെക്രട്ടറി ജോർജ് കോയിക്കൽ, കൗൺസിലർ അൽഫോൺസാ മാത്യു, കെസിവൈഎം താമരശേരി രൂപത പ്രസിഡൻ്റ് റിച്ചാർഡ് ജോൺ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-04-06-07:22:20.jpg
Keywords: ഇഞ്ചനാനി
Content: 24788
Category: 18
Sub Category:
Heading: സിസ്റ്റർ ട്രീസാ ജോസ് അത്തിക്കലിന് പേപ്പൽ ബഹുമതി
Content: മൂവാറ്റുപുഴ: ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹത്തിന്റെ കോതമംഗലം വിമല പ്രോവിൻസ് അംഗം സിസ്റ്റർ ട്രീസാ ജോസ് അത്തിക്കലിന് ഫ്രാൻസിസ് മാർപാപ്പയുടെ പ്രോ എക്ലേസിയ എത്ത് പൊന്തിഫിച്ചെ (ഫോർ ദ ചർച്ച് ആൻഡ് പോപ്) പേപ്പൽ ബഹുമതി ലഭിച്ചു. സഭയ്ക്കും കത്തോലിക്ക വിദ്യാഭ്യാസമേഖലയ്ക്കും നൽകിയ സവിശേഷ സേവനങ്ങൾക്കുള്ള അംഗീകാരമായാണു ബഹുമതി. 52 വർഷം യുഎസിലെ സെന്റ് പോൾ ആൻഡ് മിനിയപോളിസ് അതിരൂപതയിൽ ഇടവകയിലും സ്‌കൂളിലും സിസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്. ഗോൾഡ് ക്രോസ് മെഡലും മാർപാപ്പയിൽനിന്നുള്ള സർട്ടിഫിക്കറ്റും ആർച്ച് ബിഷപ്പ് ഡോ. ബെർണാർഡ് ഹെബ്ബയിൽനിന്നു സിസ്റ്റർ ട്രീസ സ്വീകരിച്ചു.
Image: /content_image/India/India-2025-04-06-07:31:09.jpg
Keywords: ബഹുമ
Content: 24789
Category: 1
Sub Category:
Heading: ബെത്ലഹേമില്‍ ഗ്വാഡലൂപ്പ ചാപ്പല്‍ കൂദാശ ചെയ്തു
Content: ബെത്ലഹേം: പാലസ്തീനിലെ ബെത്ലഹേമില്‍ ഷെപ്പേർഡ്‌സ് ഫീൽഡിൽ ഗ്വാഡലൂപ്പിലെ ദൈവമാതാവിന്റെ കന്യകയ്ക്ക് സമർപ്പിച്ചിരിക്കുന്ന തുറന്ന ചാപ്പല്‍ കൂദാശ ചെയ്തു. ടോളിഡോ ആർച്ച് ബിഷപ്പും സ്പാനിഷ് സഭയുടെ അധ്യക്ഷനുമായ മോൺ. ഫ്രാൻസിസ്കോ സെറോ ചാവേസാണ് ചാപ്പല്‍ കൂദാശ ചെയ്തത്. ബിഷപ്പ് സെറോ ചാവേസിനെ കൂടാതെ വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള ഫാ. ഫ്രാന്‍സെസ്കോ പാറ്റൺ ഉള്‍പ്പെടെയുള്ള വൈദികരും നിരവധി തീര്‍ത്ഥാടകരും ചടങ്ങില്‍ പങ്കെടുത്തു. ഗ്വാഡലൂപ്പിലെ കന്യകയുടെ സെറാമിക് ചുവർചിത്രം ചടങ്ങിനിടെ ആശീര്‍വദിച്ചു. ടോളിഡോയിലെയും മെറിഡ-ബഡാജോസ്, കൊറിയ-കാസെറസ്, പ്ലാസെൻസിയ എന്നീ രൂപതകളിലെയും വിശ്വാസികളും സ്പെയിനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റ് സ്ഥാപനങ്ങളും ഇതിന്റെ നിർമ്മാണത്തിന് സംഭാവനകൾ നൽകിയിരിന്നു. ബെത്‌ലഹേമിലെ ബസിലിക്കയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ബെയ്റ്റ് സഹൂരിലെ ഇടയന്മാരുടെ വയൽ നിലനിന്നിരിന്ന സ്ഥലത്താണ് ചെറുചാപ്പല്‍. ഏപ്രിൽ 4 മുതൽ വിശുദ്ധ നാട്ടില്‍ ആരംഭിച്ച സ്പാനിഷ് തീര്‍ത്ഥാടകരുടെ തീര്‍ത്ഥാടനത്തിന്റെ ഭാഗമായാണ് ടോളിഡോ ആർച്ച് ബിഷപ്പും നേരിട്ടെത്തിയത്. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="es" dir="ltr">Bendición de la capilla de la Virgen de Guadalupe, en el Campo de los Pastores, sector de Beit-Sahour al sureste de Belén, en Cisjordania (Palestina). <a href="https://twitter.com/Del_TyP_Toledo?ref_src=twsrc%5Etfw">@Del_TyP_Toledo</a> <a href="https://t.co/WVSITDBECz">pic.twitter.com/WVSITDBECz</a></p>&mdash; ✙ Francisco Cerro Chaves Arzobispo de Toledo. (@Obispofcerro) <a href="https://twitter.com/Obispofcerro/status/1908576429136036086?ref_src=twsrc%5Etfw">April 5, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> അഞ്ചു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരണാതീതവുമായ നിരവധി പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-04-06-08:02:35.jpg
Keywords: ചാപ്പ
Content: 24790
Category: 1
Sub Category:
Heading: വഖഫ് നിയമ പരിഷ്കരണവും കത്തോലിക്കാ സഭയ്‌ക്കെതിരായ വ്യാജപ്രചാരണങ്ങളും
Content: കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയ, കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമഭേദഗതി ബിൽ ലോക്സഭയിലും രാജ്യസഭയിലും പാസായതോടെ നിയമമായി മാറുകയാണ്. കേരളത്തെ സംബന്ധിച്ച് മുനമ്പത്തെ അറുനൂറിൽപരം കുടുംബങ്ങൾ നേരിട്ട സമാനതകളില്ലാത്ത വെല്ലുവിളികളാണ് ഈ വിഷയത്തെ ആഴമേറിയ ചർച്ചകളിലേക്ക് നയിച്ചത്. ഒരു നൂറ്റാണ്ടിലേറെയായി പൂർവികർ അധിവസിച്ചു പോന്നതും മൂന്ന് പതിറ്റാണ്ടുകൾക്കുമുമ്പ് പണംകൊടുത്ത് വാങ്ങിയതുമായ ഭൂമി വഖഫ് ബോർഡ് പൊടുന്നനെ ഉന്നയിച്ച അവകാശവാദത്തെത്തുടർന്ന് കൈവിട്ടുപോകുമെന്ന ഘട്ടം വന്നപ്പോൾ മുനമ്പം നിവാസികൾ ആരംഭിച്ച നിരാഹാര സമരം 172 ദിവസം പൂർത്തിയായപ്പോഴാണ് ബിൽ പാർലമന്‍റിൽ ചർച്ചയ്‌ക്കെത്തുകയും പാസാകുകയും ചെയ്തത്. മുനമ്പം ജനത നേരിട്ട കടുത്ത വെല്ലുവിളിയും അവരുടെ അതിജീവനത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് വഖഫ് നിയമവും അതിന്റെ പരിഷ്കരണവും സംബന്ധിച്ച വിഷയങ്ങൾ കേരളത്തിലെ കത്തോലിക്കാ സമൂഹം അതീവ ഗൗരവമായെടുക്കാൻ കാരണമായത്. എന്നാൽ, വഖഫ് നിയമഭേദഗതിയോട് ബന്ധപ്പെട്ട് വിവിധ കോണുകളിൽനിന്നു ക്രൈസ്തവർക്കെതിരേ അതിരൂക്ഷമായ അപവാദ-വിദ്വേഷ പ്രചാരണങ്ങളാണ് ഈ ദിവസങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. കിട്ടുന്ന അവസരങ്ങളിലെല്ലാം ക്രൈസ്തവ വിഭാഗത്തെ പ്രത്യേകിച്ച് കത്തോലിക്കാ സഭയെ ഇകഴ്ത്തിക്കാട്ടാൻ എന്നും മുൻപന്തിയിൽ നിന്നിട്ടുള്ള തീവ്ര സ്വഭാവമുള്ള ചില പ്രസ്ഥാനങ്ങൾ നിഷ്പക്ഷ മുഖംമൂടി ധരിച്ച് വീണ്ടും കളത്തിൽ ഇറങ്ങിയിട്ടുള്ളതിന് ഏറ്റവും മികച്ച ഉദാഹരണമാണ് മാധ്യമം ദിനപത്രത്തിൽ കഴിഞ്ഞദിവസം പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം. വഖഫ് വിവാദത്തോടു ബന്ധപ്പെട്ട് ഇതിനു മുമ്പും സമാനമായ രീതിയിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഈ പത്രം ഉയർത്തിയിരുന്നു. #{blue->none->b-> സഭയ്‌ക്കെതിരേയുള്ള ആരോപണങ്ങൾ ‍}# മുസ്‌ലിം സമുദായത്തിനെതിരേ സംഘപരിവാർ നടത്തുന്ന ശത്രുതാപരമായ നീക്കങ്ങൾക്ക് കത്തോലിക്കാ സഭ കൂട്ടുനിൽക്കുകയാണെന്നാണ് വ്യാപകമായ പ്രചാരണങ്ങളിലൊന്ന്. സംഘപരിവാർ ചായ്‌വ് കത്തോലിക്കാ സഭയ്ക്കുണ്ടെന്നും കാര്യങ്ങൾ മനസിലാക്കാതെ സംഘപരിവാറിന്‍റെ അജണ്ടകളെ സഭ പിന്തുണയ്ക്കുകയാണെന്നുമുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിലും ചില മുഖ്യധാരാ മാധ്യമങ്ങളിലും നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഒപ്പം കത്തോലിക്കാ സഭയ്‌ക്കെതിരായ ചില വ്യാജപ്രചാരണങ്ങളും ഇടതടവില്ലാതെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അതിന് ഉദാഹരണമാണ് 2024 നവംബറിൽ ഈ ദിനപത്രം വഴിയായിത്തന്നെ, ഇന്ത്യയിൽ കത്തോലിക്കാ സഭയ്ക്ക് പതിനേഴ് കോടി ഏക്കർ ഭൂസ്വത്തുണ്ടെന്ന വ്യാജ വാദം ഉയർന്നത്. ഈ അടുത്ത ദിവസങ്ങളിൽ ആർഎസ്എസിന്‍റെ മുഖപത്രമായ ഓർഗനൈസറും ഇത്തരമൊരു വാദഗതി ഉയർത്തി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് വിവാവാദമായപ്പോൾ ലേഖനം പിൻവലിക്കുകയുണ്ടായി (കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങൾ മുഴുവൻ ചേർന്നാലും 17 കോടി ഏക്കറിൽ താഴെയേ വരൂ). കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള കോൺസ്പിരസി തിയറികൾ ഉയർത്തിയുള്ള ആരോപണങ്ങൾ ഉയർത്തിക്കാണിച്ചുള്ള അവഹേളന ശ്രമങ്ങളാണ് ഇത്തരക്കാർ നടത്തിവരുന്ന മറ്റൊരു നീക്കം. വസ്തുനിഷ്ഠമായി വിഷയത്തെ സമീപിക്കുന്നതിനു പകരം ഇത്തരം ദുരാരോപണങ്ങളും അവഹേളനപരമായ പരാമർശങ്ങളും ഉയർത്തി കത്തോലിക്കാ സഭയുടെ പ്രതിച്ഛായ തകർക്കാനും അതുവഴി സഭയുടെ നിലപാടുകളെ മോശമായി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങളാണ് ഇക്കൂട്ടർ നിരന്തരം നടത്തിവരുന്നത് എന്നതാണ് വാസ്തവം. #{blue->none->b-> മുനമ്പം – വഖഫ് വിഷയത്തിൽ സഭയുടെ നിലപാട് ‍}# 1995ലെ വഖഫ് നിയമഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടത് 2024 ഓഗസ്റ്റിലാണ്. ഏറെക്കുറെ ആ കാലയളവിൽ തന്നെയാണ് മുനമ്പം നിവാസികൾ വഖഫ് ബോർഡ് ഉന്നയിച്ച അവകാശവാദത്തെത്തുടർന്ന് രൂക്ഷമായ പ്രതിസന്ധിയിൽ അകപ്പെട്ട വിവരം പുറംലോകത്ത് ചർച്ചയാകുന്നതും. മുനമ്പം നിവാസികളുടെ പ്രതിസന്ധി 1995ലെ വഖഫ് നിയമത്തിലെ ചില വകുപ്പുകളുമായി ബന്ധപ്പെട്ടതാണെന്നത് മുനമ്പം വിഷയം പഠനവിധേയമാക്കിയ അനേകരെ വഖഫ് നിയമ പരിഷ്കരണം സംബന്ധിച്ച വിഷയത്തിലേക്ക് നയിക്കുകയുണ്ടായി. ആരംഭഘട്ടത്തിൽ മത-രാഷ്‌ട്രീയ ഭേദമെന്യേ വലിയൊരു വിഭാഗം മുനമ്പത്തെ ഭൂമി വഖഫ് പ്രോപ്പർട്ടി അല്ല എന്ന നിലപാട് പരസ്യമായി സ്വീകരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചില മുസ്‌ലിം ലീഗ് നേതാക്കളും ആ നിലപാട് തുടക്കത്തിൽ സ്വീകരിച്ചിരുന്നത് ഉദാഹരണമാണ്. എന്നാൽ, തീവ്രസ്വഭാവമുള്ള ചില ഇസ്‌ലാമിക സംഘടനകൾ ഈ വിഷയം കൈകാര്യം ചെയ്തു തുടങ്ങിയതുമുതൽ പൊതുവെയുള്ള നിലപാടുകൾക്കും മാറ്റം സംഭവിച്ചുതുടങ്ങി. 1950ൽ സിദ്ദിഖ് സേട്ട് എന്ന വ്യക്തി ഫാറൂഖ് കോളജിന് ഇഷ്ടദാനമായി ക്രയവിക്രയ അവകാശം നൽകി കൈമാറിയ ഭൂമി; കോളജ് ഏതെങ്കിലും കാലഘട്ടത്തിൽ പൂട്ടിപ്പോകുന്ന പക്ഷം ബാക്കിയുള്ള ഭൂമി സിദ്ദിഖ് സേട്ടിന്‍റെ അനന്തരാവകാശിക്ക് തിരികെ എഴുതിക്കൊടുക്കണമെന്നു വ്യവസ്ഥ വച്ചിട്ടുള്ള ആധാരം; ഇതുവരെ നിലനിന്നിരുന്ന 1995ലെ വഖഫ് നിയമപ്രകാരം വഖഫ് വസ്തുവിനുള്ള നിർവചനം നിലവിൽവരുന്നതിനു മുമ്പ് ഫാറൂഖ് കോളജ് പണം വാങ്ങി രജിസ്റ്റർ ചെയ്തു നൽകിയ ആധാരങ്ങൾ എന്നിങ്ങനെയുള്ള വസ്തുതകൾ നിലനിൽക്കേ, വഖഫ് ഭൂമി എന്ന് യാതൊരു വിധത്തിലും അവകാശപ്പെടാൻ സാധ്യതകൾ ഇല്ലാതിരുന്നിട്ടും നിലവിലുള്ള വഖഫ് നിയമത്തിലെ ചില പഴുതുകൾ ദുരുപയോഗിച്ചുകൊണ്ടാണ് വഖഫ് ബോർഡും വഖഫ് സംരക്ഷണ സമിതിയും തങ്ങളുടെ വാദഗതികളിൽ ഉറച്ചുനിൽക്കുന്നതെന്ന് ഇക്കാലയളവിനുള്ളിൽ അനേകർ മനസിലാക്കി. ആ സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടാകണമെങ്കിൽ വഖഫ് നിയമഭേദഗതി കൂടിയേ തീരൂ എന്ന തിരിച്ചറിവിലേക്ക് പലരും എത്തിച്ചേർന്നത്. മുനമ്പത്തെ പാവപ്പെട്ട ജനങ്ങൾക്ക് നീതി ലഭിക്കുന്നതിനൊപ്പം, സമാനമായ സംഭവങ്ങൾ ഇന്ത്യയിൽ ഒരിടത്തും ആവർത്തിക്കപ്പെടാതിരിക്കാൻ വേണ്ട ഭേദഗതികൾ നിലവിലുള്ള നിയമത്തിൽ കൊണ്ടുവരണമെന്ന് മാത്രമായിരുന്നു കത്തോലിക്കാ സഭയുടെ ആരംഭം മുതലുള്ള പ്രഖ്യാപിത നിലപാട്. അതേസമയംതന്നെ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യമെന്ന മൗലിക അവകാശത്തിന് വിരുദ്ധമായ നിയമനിർമാണങ്ങളും ഭേദഗതികളും ഒഴിവാക്കപ്പെടണമെന്നും സഭ കൃത്യമായ നിലപാടെടുത്തു. ഇവിടെ സഭയുടെ നിലപാട് ഏതെങ്കിലും മതത്തിനെതിരായ നിലപാടായിരുന്നില്ല. അത് പ്രശ്ന പരിഹാരത്തിനും മതസൗഹാർദത്തിന്‍റെ ശാശ്വത നിലനിൽപ്പിനും വേണ്ടി യാഥാർഥ്യ ബോധ്യത്തിൽ ഊന്നി സ്വീകരിച്ച നിലപാടായിരുന്നു. ഈ പ്രതിസന്ധിയുടെ ആരംഭം മുതൽ തന്നെ വർഗീയ ധ്രുവീകരണം ഉണ്ടാകാതിരിക്കാനുള്ള നിലപാടുകളും നയങ്ങളുമാണ് സഭ സ്വീകരിച്ചത്. ഒട്ടേറെ തവണ മുസ്‌ലിം സമുദായത്തിന്‍റെ പ്രതിനിധികളുമായി ഈ വിഷയത്തിൽ തുറന്ന സംവാദം നടന്നിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയിലും വരാപ്പുഴ അതിരൂപതാ മെത്രാസന മന്ദിരത്തിലും സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അത്തരത്തിൽ പ്രശ്നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷ ആരംഭഘട്ടത്തിൽ ചർച്ചകളിൽ പങ്കെടുത്ത ഏവർക്കുമുണ്ടായിരുന്നെങ്കിലും അവിടെയെല്ലാം വെല്ലുവിളിയായത് സ്ഥാപിത താത്പര്യങ്ങളോടെ വ്യാജപ്രചാരണങ്ങൾക്ക് മുന്നിട്ടിറങ്ങിയ ചിലരാണ്. #{blue->none->b->വഖഫ് നിയമഭേദഗതി ആവശ്യമെന്ന ചിന്തയുടെ അടിസ്ഥാനം ‍}# 1995ലെ വഖഫ് നിയമത്തിൽ ഭേദഗതികൾ ആവശ്യമുള്ള അപകടകരമായ ചില വ്യവസ്ഥകൾ താഴെപ്പറയുന്നവയാണ്: 1. 1995ലെ വഖഫ് നിയമത്തിൽ ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 300 A നൽകുന്ന സ്വത്തവകാശത്തെ മറികടന്ന് രാജ്യത്തെ ഏതൊരു പൗരന്‍റെ സ്വത്തും കൈക്കലാക്കി വഖഫ് സ്വത്താക്കാൻ കഴിയുന്ന വ്യവസ്ഥയാണ് സെക്‌ഷൻ 40 ഉൾക്കൊള്ളുന്നത്. 2. വഖഫ് നിയമത്തിലെ വകുപ്പ് 52ലെ ഉപവകുപ്പ് 4ൽ “വഖഫ് ട്രൈബ്യൂണലിന്‍റെ വിധി അന്തിമമാണ്” എന്ന വാക്കുകൾ അത്യന്തം ഗുരുതരമായ പാർശ്വഫലങ്ങളുള്ളതാണ്. വഖഫ് ട്രൈബ്യൂണലിന്‍റെ വിധിക്കെതിരേ അപ്പീൽ പോകാനുള്ള സാധ്യത ഒരു ഇന്ത്യൻ പൗരനില്ലാതെ വരുന്നത് മൗലികാവകാശ ലംഘനമാണ്. 3. സെക്‌ഷൻ 52 A ഏതൊരു വസ്തുവിന്‍റെ ഉടമസ്ഥരെയും അതിലെ താമസക്കാരെയും ഏകപക്ഷീയമായി കൈയേറ്റക്കാരായി ചിത്രീകരിക്കാനും രണ്ടു വർഷംവരെ കഠിനതടവിന് ശിക്ഷിക്കാനും വഖഫ് ബോർഡിനും ട്രൈബ്യൂണലിനും അധികാരം നൽകുന്നു. 4. കാലപരിധി നിയമം (Law of Limitation) മറികടന്ന് കാലങ്ങളായി ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ വഖഫിന്‍റേതാക്കാൻ സാധ്യമാകുന്ന നിലവിലുള്ള വഖഫ്നിയമത്തിലെ സെക്‌ഷൻ 107ന്‍റെ ഭേദഗതിയും പ്രധാനപ്പെട്ടതാണ് (സെക്‌ഷൻ 107ന്‍റെ പിൻബലത്തിലാണ് 1995ൽ പാസായ വഖഫ് നിയമത്തിന്‍റെ പരിധിയിൽ 1993ന് മുമ്പ് വിലകൊടുത്തു വാങ്ങിയ മുനമ്പത്തെ ഭൂമിക്കുമേൽ വഖഫ് അവകാശവാദം ഉയർന്നത്). ഇത്തരം വ്യവസ്ഥകൾ നിലവിലുണ്ടായിരുന്ന വഖഫ് നിയമത്തിൽ നിലനിൽക്കുവോളം മുനമ്പം ജനതയെപ്പോലെ പ്രതിസന്ധിയിൽ അകപ്പെടുന്ന ജനങ്ങൾക്ക് നീതി ലഭിക്കുക അസാധ്യമാണെന്നതാണ് നിലനിന്നിരുന്ന സാഹചര്യമെന്നതിനാൽ, വഖഫ് നിയമത്തിലെ ഇത്തരം വകുപ്പുകൾ ഭേദഗതി ചെയ്യപ്പെടുന്നതിനെ അനുകൂലിക്കാൻ സഭാ നേതൃത്വത്തെയും ക്രൈസ്തവ സമുദായ നേതൃത്വങ്ങളെയും സംഘടനകളെയും പ്രേരിപ്പിക്കുകയുണ്ടായി. ആ നിലപാടിൽ യാതൊരു മാറ്റവുമില്ല. അത്തരമൊരു നിലപാട് കത്തോലിക്കാ സഭയോ സമുദായ – സംഘടനാ നേതൃത്വങ്ങളോ സ്വീകരിച്ചതിന് പിന്നിൽ സംഘപരിവാർ അനുഭാവമോ സ്വാധീനങ്ങളോ ഉണ്ടെന്ന വാദഗതി തികച്ചും അർഥരഹിതമാണ്. #{blue->none->b->മറ്റു സംഭവവികാസങ്ങൾ ‍}# കേരള സർക്കാർ ഒരു കമ്മീഷനെ നിയമിക്കുകയും മുനമ്പം പ്രശ്നത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തത് മുനമ്പം വിഷയത്തിലെ ഒരു വഴിത്തിരിവായിരുന്നു. എന്നാൽ, 2024 നവംബറിലെ ഉപതെരഞ്ഞെടുപ്പിനുശേഷം മുസ്‌ലിം ലീഗിലെ തന്നെ ചില നേതാക്കൾ മുനമ്പം വഖഫ് ഭൂമിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ആ പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസം സൃഷ്ടിക്കുകയുണ്ടായി. തുടർന്ന് സമുദായത്തിലെ പല സംഘടനകളും മുനമ്പം വിഷയത്തിന്‍റെ പശ്ചാത്തലത്തിൽ ഒരിഞ്ച് വഖഫ് ഭൂമിപോലും അന്യാധീനപ്പെടാൻ അനുവദിക്കുകയില്ലെന്ന നിലപാടെടുത്തുകൊണ്ട് കേരളമെമ്പാടും വ്യാപക പ്രചാരണങ്ങൾ നടത്തി. മുനമ്പം കമ്മീഷനിൽനിന്നു മുനമ്പത്തുകാർക്ക് അനുകൂലമായ ചില പരാമർശങ്ങളുണ്ടായപ്പോൾ മുസ്‌ലിം സംഘടനകളിൽ പലതും അതിതീവ്രമായും വൈകാരികമായുമാണ് പ്രതികരിച്ചത്. സംസ്ഥാന ന്യൂനപക്ഷമന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെയുള്ള പ്രമുഖരും മുനമ്പം വഖഫ് ഭൂമി തന്നെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ചില വ്യക്തികളും സംഘടനകളും അക്കാലംമുതൽ കത്തോലിക്കാ സഭയ്ക്കെതിരായ വ്യാജപ്രചാരണങ്ങളിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വഖഫ് സംരക്ഷണ സമിതി ഫയൽ ചെയ്ത കേസിനെത്തുടർന്ന് മാർച്ച് 17ന്, സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷൽ കമ്മീഷന്‍റെ നിയമനം ഹൈക്കോടതി റദ്ദാക്കുകയുണ്ടായി. ഇത്തരം സംഭവവികാസങ്ങൾ മുനമ്പം വിഷയത്തെ അത്യന്തം സങ്കീർണമായ അവസ്ഥയിലേക്കെത്തിച്ചു. ഒടുവിൽ ഗതികേടുകൊണ്ട്, കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച നിയമപരിഷ്കരണത്തെ കച്ചിത്തുരുമ്പായി കണ്ടു എന്ന കാരണത്താൽ അവരുടെയോ അവരെ പിന്തുണച്ചവരുടെയോ നിലപാടുകളെ രാഷ്‌ട്രീയമായി ദുർവ്യാഖ്യാനം നൽകി അവതരിപ്പിക്കുന്നതും വ്യാജപ്രചാരണങ്ങൾ നടത്തുന്നതും ആശാസ്യമല്ല. #{blue->none->b->കത്തോലിക്കാ സഭയ്ക്ക് പറയാനുള്ളത് ‍}# വഖഫ് നിയമ പരിഷ്കരണം ഏതെങ്കിലും വിധത്തിൽ ന്യൂനപക്ഷ അവകാശങ്ങളെ നിഷേധിക്കുന്ന ഒന്നാകരുതെന്ന നിലപാട് ആരംഭം മുതൽ കത്തോലിക്കാ സഭ വ്യക്തമാക്കിയിട്ടുണ്ട്. കെസിബിസി നേതൃത്വം ഉൾപ്പെടെ ജെപിസിക്ക് മുന്നിൽ സമർപ്പിച്ചിട്ടുള്ള ആ നിലപാടിൽ എല്ലായ്പ്പോഴും സഭാ നേതൃത്വം ഉറച്ചുനിൽക്കുന്നു. ഇത്തരമൊരു നിയമം അശാസ്ത്രീയമായി അടിച്ചേൽപ്പിക്കുന്ന പക്ഷം, മുനമ്പത്തേതിന് സമാനമായി ഭാവിയിലും സംഭവിക്കാനിടയുള്ള മൗലികാവകാശ ലംഘനങ്ങൾ, വർഗീയ ധ്രുവീകരണം തുടങ്ങിയവ സംബന്ധിച്ച ആശങ്കകളാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. നിയമപരമായും നീതിനിഷ്ഠമായും വഖഫ് ബോർഡ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഭൂസ്വത്ത് അപ്രകാരംതന്നെ തുടരുകയും അതിന്‍റെ ഉപയോഗം ക്രിയാത്മകമായ ഫലങ്ങൾക്ക് ഇടയാക്കുകയും വേണം. എന്നാൽ, സാമൂഹിക ഐക്യവും മതസൗഹാർദവും ഈ രാജ്യത്ത് എക്കാലവും നിലനിൽക്കുകയും പരിപോഷിക്കപ്പെടുകയും വേണം. അതിന് തടസമാകുന്ന വ്യാജ പ്രചാരണങ്ങളും പഴിചാരലുകളും ഉപേക്ഷിച്ച് തുറന്ന സംവാദങ്ങളുടെ പാത സ്വീകരിക്കാൻ രാഷട്രീയ-മത-സമുദായ നേതൃത്വങ്ങൾ തയാറാകണം.‌ (ലേഖകനായ ഫാ. തോമസ് തറയിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ്)
Image: /content_image/News/News-2025-04-06-17:58:39.jpg
Keywords: വഖഫ, മുനമ്പ
Content: 24791
Category: 1
Sub Category:
Heading: ഒടുവില്‍ ഫ്രാന്‍സിസ് പാപ്പ സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തി; കരഘോഷത്തോടെ വരവേറ്റ് വിശ്വാസികള്‍
Content: വത്തിക്കാൻ സിറ്റി: ആശുപത്രിയിൽനിന്നു ഡിസ്‌ചാർജായി വത്തിക്കാനിലെ താമസ സ്ഥലത്ത് തുടർചികിത്സയും വിശ്രമവും തുടരുന്ന ഫ്രാൻസിസ് മാർപാപ്പ സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ബലിവേദിയിലെത്തി വിശ്വാസികളെ ആശീർവദിച്ചു. രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും ജൂബിലി സമാപനത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയ്ക്കിടെ ദിവ്യകാരുണ്യ സ്വീകരണ സമയത്തായിരുന്നു മാർപാപ്പയുടെ കടന്നുവരവ്. അപ്രതീക്ഷിതമായി മാർപാപ്പയെ കണ്ടതോടെ വിശ്വാസികൾ കരഘോഷത്തോടെയും ആർപ്പുവിളികളോടെയും വരവേറ്റു. വിശുദ്ധ കുർബാനയ്ക്കുശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിനു വിശ്വാസികൾക്കു മധ്യത്തിലൂടെ വീല്‍ചെയറില്‍ നീങ്ങിയ മാർപാപ്പ ജനങ്ങളെ ആശീർവദിച്ചു. നല്ല ഞായറാഴ്‌ച ആശംസിക്കുന്നുവെന്നും എല്ലാവർക്കും നന്ദിയെന്നും മാർപാപ്പ പറഞ്ഞു. പ്രാദേശികസമയം ഇന്നലെ രാവിലെ 11.45 ഓടെയാണ് സപ്ലിമെൻ്റിൽ ഓക്‌സിജൻ നൽകുന്ന നേസൽ കാനുലകൾ ധരിച്ച് ഒരു മെയിൽ നഴ്‌സിനൊപ്പം മാർപാപ്പ ചക്രക്കസേരയിൽ എത്തിയത്. രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും ജൂബിലി സമാപനത്തോടനുബന്ധിച്ച് രാവിലെ 10.30ന് നടന്ന വിശുദ്ധ കുർബാനയിൽ, സുവിശേഷവത്കരണത്തിനായുള്ള കാര്യാലയത്തിന്റെ പ്രോപ്രീഫെക്ട് ആർച്ച് ബിഷപ്പ് ഫിസിക്കെല്ല മുഖ്യകാർമികനായിരുന്നു. വിശുദ്ധ കുർബാനയിൽ നാല് കർദ്ദിനാളുമാരും 15 മെത്രാന്മാരും 200 വൈദികരും സഹകാർമികരായിരുന്നു. വിശുദ്ധകുർബാനമധ്യേ മാർപാപ്പ തയാറാക്കിയ സുവിശേഷസന്ദേശം മുഖ്യകാർമികനായ ആർച്ച് ബിഷപ്പ് ഫിസിക്കെല്ല വായിച്ചു. ശനിയാഴ്ച‌യും ഇന്നലെയുമായി വത്തിക്കാനിൽ നടന്ന രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും ജുബിലിയാഘോഷത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി രോഗികളും ഡോക്ടർമാരും വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുമുൾപ്പടെ ഇരുപത്തിഅയ്യായിരത്തോളം പേർ പങ്കെടുത്തു. ശനിയാഴ്‌ച രാവിലെ വത്തിക്കാനിൽ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ കടക്കൽ ചടങ്ങോടെയായിരുന്നു ജൂബിലിയാഘോഷത്തിനു തുടക്കമായത്.
Image: /content_image/News/News-2025-04-07-10:17:17.jpg
Keywords: പാപ്പ
Content: 24792
Category: 18
Sub Category:
Heading: സീറോ മലബാർ സഭയില്‍ സമുദായ ശക്തീകരണം അനിവാര്യം: മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Content: പാലയൂർ: ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന സമുദായം സീറോമലബാർ സഭയാണെന്നിരിക്കേ സമുദായ ശക്തീകരണം അനിവാര്യമാണെന്നു സീറോമലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. 28-ാം പാലയൂർ മഹാതീർഥാടനത്തിന്റെ ഭാഗമായിനടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ തട്ടിൽ. എന്തിനാണ് നമ്മൾ ഇത്രയും പള്ളിക്കുടങ്ങൾ സ്ഥാപിച്ചത്? ഇത്രയുമധികം ആശുപത്രികൾ മറ്റാർക്കാണ് ഉള്ളത്? വൃദ്ധജനങ്ങൾ, ആരോരുമില്ലാത്തവർ തുടങ്ങിയവരെ സംരക്ഷിക്കുന്നത് നമ്മുടെ സമുദായമാണ്. ക്രിസ്തീയത ജീവിക്കുന്നതു പള്ളിക്കകത്തു മാത്രമല്ല, പുറത്തുള്ള സഹോദരങ്ങൾക്കു കാരുണ്യത്തിൻ്റെ കരംകൊടുക്കുന്നതും ശുശ്രൂഷയാണ്. ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന സമുദായം സീറോമലബാർ സഭയാണെന്നിരിക്കേ സമുദായ ശക്തീകരണം അനിവാര്യമാണെന്നും മാർ തട്ടിൽ പറഞ്ഞു. കത്തോലിക്ക കോൺഗ്രസിനെ സമുദായ സംഘടനയായി മാറ്റേണ്ടത് ആവശ്യമാണെന്ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മഹാതീർത്ഥാടന പൊതു സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജബൽപുരിലും ഒഡീഷയിലും അക്രമങ്ങൾ നടന്നു. ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ക്രിസ്ത്യാനികൾ പലതരത്തിൽ അക്രമം നേരിടുകയാണ്. ഞങ്ങൾക്കു ഭയമില്ല. ഞങ്ങൾക്ക് യേശുവുണ്ട്. ഞങ്ങൾക്കു പ്രതീക്ഷയുണ്ട്. എന്തൊക്കെ വന്നാലും ദൈവം പരിപാലിക്കുമെന്ന വിശ്വാസമുണ്ട് - മാർ താഴത്ത് പറഞ്ഞു.
Image: /content_image/India/India-2025-04-07-10:41:44.jpg
Keywords: തട്ടി
Content: 24793
Category: 1
Sub Category:
Heading: കുമ്പസാരിച്ച് വിശുദ്ധ വാതിലിലൂടെ പ്രവേശിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഇന്നലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ എത്തുന്നതിന് മുന്‍പ് ഫ്രാന്‍സിസ് പാപ്പ കുമ്പസാരിക്കുകയും ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് തുറന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുകയും ചെയ്തതായി വത്തിക്കാന്‍. രോഗികളുടെ ജൂബിലി ആഘോഷത്തിനായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയ കത്തോലിക്ക വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് പാപ്പ കുമ്പസാരിച്ചത്. ചത്വരത്തിലെ തീർത്ഥാടകരെയും വിശ്വാസികളെയും അഭിവാദ്യം ചെയ്യുന്നതിനുമുമ്പ്, അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അനുരഞ്ജനത്തിന്റെ കൂദാശ സ്വീകരിച്ച പാപ്പ അല്‍പ്പസമയം പ്രാര്‍ത്ഥനയില്‍ മുഴുകി. പിന്നീടാണ് വിശുദ്ധ വാതിലിലൂടെ പ്രവേശനം നടത്തിയത്. ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി പോളിക്ലിനിക്കിൽ 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിമൂന്നാം തീയതിയാണ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയത്. ഇതിന് ശേഷം പൊതുവായ പരിപാടികളിലോ പരസ്യമായ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലോ പാപ്പ പങ്കെടുത്തിരിന്നില്ല. ആശുപത്രി വിട്ടു രണ്ടാഴ്ചയ്ക്കു ശേഷമാണ് പാപ്പ ഇന്നലെ വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ എത്തിയത്. രോഗികളുടെ ജൂബിലിയോട് അനുബന്ധിച്ചുള്ള സമാപന ബലിയില്‍ പാപ്പ വിശ്വാസികളെ അഭിവാന്ദ്യം ചെയ്തിരിന്നു.
Image: /content_image/News/News-2025-04-07-12:19:47.jpg
Keywords: പാപ്പ
Content: 24794
Category: 1
Sub Category:
Heading: നിഖ്യാ കൗൺസിലിന്റെ 1700-ാം വാർഷികം; വത്തിക്കാന്‍ രേഖ പുറത്തിറക്കി
Content: വത്തിക്കാന്‍ സിറ്റി: നിഖ്യായിലെ എക്യുമെനിക്കൽ കൗൺസിലിന്റെ 1700-ാം വാർഷികത്തിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ പ്രത്യേക രേഖ പുറത്തിറക്കി. ആര്യന്‍ പാഷണ്ഡതയുടെ വ്യാപനത്തിനിടയിൽ വിശ്വാസപ്രഖ്യാപനമായി 325-ൽ സിൽവസ്റ്റർ ഒന്നാമന്‍ പാപ്പയുടെ കാലത്ത് സമയത്ത് വിളിച്ചുകൂട്ടിയ നിഖ്യാ കൗൺസിലിന്റെ പ്രാധാന്യം എടുത്തുക്കാട്ടിയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വത്തിക്കാന്‍ രേഖ പുറത്തിറക്കിയിരിക്കുന്നത്. യേശുക്രിസ്തുവിന്റെ ദൈവീകതയെ ശക്തമായി എടുത്തുക്കാട്ടിയ സഭയുടെ ആദ്യത്തെ എക്യുമെനിക്കൽ കൗൺസിലിന്റെ പ്രാധാന്യം സൂചിപ്പിച്ച് അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ (ഐടിസി) "യേശുക്രിസ്തു, ദൈവപുത്രൻ, രക്ഷകൻ: നിഖ്യായിലെ എക്യുമെനിക്കൽ കൗൺസിലിന്റെ 1,700-ാം വാർഷികം" എന്ന പേരിലാണ് രേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിഖ്യാ വിശ്വാസപ്രമാണം സഭയുടെ വിശ്വാസത്തിന്റെ കാതലായി നിലകൊള്ളുന്നുവെന്ന് വത്തിക്കാന്‍ പ്രസ്താവിച്ചു. ക്രൈസ്തവര്‍ക്കിടയില്‍ സാഹോദര്യം പ്രോത്സാഹിപ്പിക്കാനും പ്രാദേശിക സഭകൾക്കുള്ളിൽ കത്തോലിക്കാ വിശ്വാസികളുടെ കൂടുതൽ പങ്കാളിത്തത്തിന് പ്രചോദനം നൽകാനുമുള്ള ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹത്തോടെയാണ് പരിശുദ്ധ സിംഹാസനം രേഖ പ്രസിദ്ധീകരിക്കുന്നതെന്നും ദൈവശാസ്ത്ര കമ്മീഷന്‍ വ്യക്തമാക്കി. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-04-07-13:23:58.jpg
Keywords: പാപ്പ
Content: 24795
Category: 1
Sub Category:
Heading: ഉർഹ 2025; ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബങ്ങൾക്കായി ആധ്യാത്മികതയെക്കുറിച്ചുള്ള ക്വിസ് മത്സരം
Content: ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി മുൻ വർഷങ്ങളിൽ നടത്തിയ ആരാധനക്രമ, ദൈവശാസ്ത്ര കുടുംബ ക്വിസ് മത്സരങ്ങളുടെ ആവേശകരമായ പരിസമാപ്‌തിക്കുശേഷം ഈ വര്‍ഷം ആചരിക്കുന്ന ആധ്യാത്മികത വർഷാചരണത്തിന്റെ ഭാഗമായി ഈ വർഷം കുടുംബങ്ങൾക്കായി നടക്കുന്ന ആധ്യാത്മികത വർഷ കുടുംബ ക്വിസ് മത്സരങ്ങളിൽ (ഉർഹ 2025) യുണിറ്റ് തല മത്സരങ്ങൾക്കായുള്ള നൂറ് ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു. രൂപതയുടെ വെബ്‌സൈറ്റിലും , സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും, ഔദ്യോഗിക ന്യൂസ് ബുള്ളെറ്റിനായ ദനഹായിലും ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടവക/മിഷൻ /പ്രൊപ്പോസഡ്‌ മിഷൻ തലങ്ങളിൽ ആയിരിക്കും ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത്. ഇതിൽ യോഗ്യത നേടുന്നവർക്ക്, തുടർന്ന് ഓൺലൈൻ ആയി നടക്കുന്ന റീജിയണൽ തല മത്സരത്തിലും അതെ തുടർന്ന് രൂപതാതലത്തിൽ നവംബർ 29ന് ഫൈനൽ മത്സരവും നടക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ പ്രതിവാര ന്യൂസ് ബുള്ളറ്റിനായ ദനഹാ യിലും സോഷ്യൽ മീഡിയ പേജുകളിലും ഇപ്പോൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് ഇടവക, റീജിയണൽ തലങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുക. ഇതുവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ രൂപതയുടെ വെബ്‌സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട്. 50 ആഴ്ചകളിൽ ദനഹായിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ആരാധന ക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങൾ )പരിശുദ്ധൻ പരിശുദ്ധർക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും രൂപതാ തല മത്സരം. രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, നാലാം സമ്മാനം ലഭിക്കുന്ന ടീമിന് 250 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും അഞ്ചാം സമ്മാനം ലഭിക്കുന്ന ടീമിന് 150 പൗണ്ടും ട്രോഫിയും ആറാം സമ്മാനം ലഭിക്കുന്ന ടീമിന് 100 പൗണ്ടും ട്രോഫിയും നൽകും. കുടുംബങ്ങൾക്കുള്ള ആദ്ധ്യാത്മികത ക്വിസ് മത്സരത്തിന്റെ നിയമങ്ങളും മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്ധ്യാത്മികത വർഷത്തിൽ വിശ്വാസികൾ സീറോ മലബാർ സഭയുടെ പൗരസ്ത്യ ആധ്യാത്മികതയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും, തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ആധ്യാത്മികതയെക്കുറിച്ചുള്ള എപ്പാർക്കിയൽ കുടുംബ ക്വിസ് ലക്ഷ്യമിടുന്നതെന്നും എല്ലാ രൂപതാ മക്കളുടെയും സജീവമായ പങ്കാളിത്തം ആദ്ധ്യാത്മികത വർഷ ക്വിസ് മത്സരത്തിൽ ഉണ്ടാകുവാൻ ഉള്ള പ്രാർത്ഥനാ സഹായവും അഭ്യർഥിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. എല്ലാ ഇടവക/ മിഷൻ/ പ്രൊപ്പോസഡ്‌ മിഷനുകളിലും ക്വിസ് മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപതാ പി ആർ ഓ റവ. ഡോ. ടോം ഓലിക്കരോട്ട്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു എന്നിവർ അറിയിച്ചു.
Image: /content_image/News/News-2025-04-07-14:33:29.jpg
Keywords: ആധ്യാത്മി
Content: 24796
Category: 1
Sub Category:
Heading: ഒരു പതിറ്റാണ്ടിനിടെ തെക്കുകിഴക്കൻ നൈജീരിയയിൽ 20,300 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
Content: അബൂജ: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ തെക്കുകിഴക്കൻ നൈജീരിയയിൽ 20,300-ലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടി ആൻഡ് റൂൾ ഓഫ് ലോ ഇന്റർ സൊസൈറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. നൈജീരിയയുടെ അബിയ, അനമ്പ്ര, എബോണി, എനുഗു, ഇമോ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന തെക്കുകിഴക്കൻ മേഖലയില്‍ നിന്നു മാത്രമുള്ള കണക്കാണിത്. ഫുലാനി ഹെർഡ്‌സ്മാൻ, നൈജർ ഡെൽറ്റ ജിഹാദിസ്റ്റ് തീവ്രവാദികൾ, ഫുലാനി കൊള്ളക്കാർ, മേഖലയിൽ വിന്യസിച്ചിരിക്കുന്ന നൈജീരിയൻ സൈന്യം എന്നിവയുൾപ്പെടുന്ന സംഘങ്ങളാണ് കൊലപാതകങ്ങൾ നടത്തിയത്. മുഹമ്മദ് ബുഹാരിയുടെ ഭരണകാലത്ത് നൈജീരിയയില്‍ പ്രത്യേകിച്ച് തെക്ക് - കിഴക്കൻ മേഖലയിലേക്ക് നുഴഞ്ഞുകയറിയ തീവ്ര ഇസ്ളാമിക ഗ്രൂപ്പുകൾ 2015 ജൂൺ മുതൽ ഏകദേശം 9,800 മരണങ്ങൾക്ക് ഉത്തരവാദികളാണെന്ന് ഇന്റർ സൊസൈറ്റി ബോർഡ് ചെയർമാന്‍ എമേക ഉമേഗ്ബലാസി ഒപ്പിട്ട റിപ്പോർട്ടിൽ പറയുന്നു. നൈജീരിയൻ സായുധ സേനയിലെ ഉദ്യോഗസ്ഥരും മറ്റും ചേർന്ന് ഏകദേശം 10,500 നിരായുധരായ പൗരന്മാരെ കൊലപ്പെടുത്തി. പൗരന്മാരുടെ മതവും വംശവും നോക്കിയാണ് കൊലപാതകം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കപ്പെടുന്നു. കൊലപാതകങ്ങൾക്ക് പുറമേ, തെക്കുകിഴക്കൻ നൈജീരിയന്‍ ജനതയെ അവരുടെ വംശത്തിന്റെയും മതത്തിന്റെയും പേരിൽ ദുരാരോപണങ്ങള്‍ നിരത്തി കുറ്റവാളികളാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. അനമ്പ്ര സംസ്ഥാനത്തെ നാല്‍പ്പതിലധികം പരമ്പരാഗത ക്രൈസ്തവരെ മൂന്ന് മാസത്തിലേറെയായി നിയമവിരുദ്ധ തടങ്കൽ കേന്ദ്രത്തിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ നേരിടുന്ന വിവിധങ്ങളായ വിവേചനങ്ങളും ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. അതേസമയം കടുന, ജിഗാവ, കാനോ, കറ്റ്‌സിന, കെബി, സോകോടോ, സാംഫറ തുടങ്ങീയ വടക്ക് തെക്ക് മേഖലയില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ നൈജീരിയയില്‍ ഒരു പതിറ്റാണ്ടിനിടെ കൊല്ലപ്പെട്ട ക്രൈസ്തവരുടെ മരണസംഖ്യ വളരെ വലുതായിരിക്കുമെന്നാണ് സൂചന. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-04-07-16:02:08.jpg
Keywords: നൈജീ