Contents

Displaying 25181-25190 of 26068 results.
Content: 25634
Category: 18
Sub Category:
Heading: ഫാ. ജോസഫ് മാലിപ്പറമ്പില്‍ 27-ാമത് അനുസ്‌മരണം നടത്തി
Content: കോട്ടയം: ചെറുപുഷ്‌പ മിഷൻലീഗ് സ്ഥാപക ഡയറക്‌ടർ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ 27-ാമത് അനുസ്‌മരണവും സംസ്ഥാന മാനേജിംഗ് കമ്മിറ്റിയും ചങ്ങനാശേരി അതിരൂപതയിലെ ആർപ്പൂക്കര ശാഖയുടെ ആതിഥേയത്വത്തിൽ ആർപ്പൂക്കര ചെറുപുഷ്‌പം പള്ളിയിൽ വിവിധ പരിപാടികളോടെ നടത്തി. സംസ്ഥാന പ്രസിഡന്‍റ് രഞ്ജിത്ത് മുതുപ്ലാക്കലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡയറക്‌ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജെയ്‌സൺ പുളിച്ചുമാക്കൽ, ജനറൽ ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ, അന്തർദേശീയ പ്രസിഡൻ്റ് ഡേവിസ് വല്ലൂരാൻ, അന്തർദേശീയ ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ, ദേശീയ പ്രസിഡൻ്റ് സുജി പുല്ലുകാട്ട്, കൊല്ലം റീജണൽ ഓർഗനൈസർ റ്റിൻ്റോ തൈപ്പറമ്പിൽ, ആർപ്പുക്കര ഇടവക വികാരി ഫാ. ജോസ് പറപ്പള്ളി, ചങ്ങനാശേരി അതിരൂപത വൈസ് പ്രസിഡന്റ് ഹയാ ടോജി, കുടമാളൂർ മേഖലാ പ്രസിഡൻ്റ് ജെറിൻ കളപ്പുരയിൽ എന്നിവർ പ്രസംഗിച്ചു. ചങ്ങനാശേരി അതിരൂപത ഡയറക്‌ടർ ഫാ. വർഗീസ് പുത്തൻപുരയ്ക്കൽ സ്വാഗതമാശംസിച്ചു. ഫാ. ഷിജു ഐക്കരക്കാനായിലിന്റെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം നടത്തിയ അനുസ്‌മരണയാത്രയിലും കബറിടത്തിങ്കൽ പ്രാർത്ഥനയിലും വിവിധ രൂപതകളിൽനിന്നുള്ള വൈദികർ, സന്യസ്‌തർ, അല്‌മായ നേതാക്കൾ, മിഷൻലീഗ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2025-09-26-10:53:48.jpg
Keywords: മിഷന്‍ ലീഗ
Content: 25635
Category: 18
Sub Category:
Heading: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഒക്ടോബർ 18 മുതൽ 20 വരെ യുവജന ധ്യാനം
Content: മുരിങ്ങുർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ യുവജനങ്ങൾക്കായി പ്രത്യേക ധ്യാനം ഒക്ടോബർ 18 മുതൽ 20 വരെ നടത്തും. ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. മാത്യു തടത്തിൽ, ഫാ. ഷിജോ നെറ്റിയാങ്കൽ, ഫാ. ഡർബിൻ ഈട്ടിക്കാട്ടിൽ തുടങ്ങിയവർ ധ്യാനത്തിനു നേതൃത്വം നൽകും. ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്കുമാത്രം പ്രവേശനം. ബുക്ക് ചെയ്യാൻ ഫോൺ: 9447785548, 9496167557. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-26-11:09:40.jpg
Keywords: യുവജന
Content: 25636
Category: 1
Sub Category:
Heading: കനത്ത മഴയില്‍ പലായനം ചെയ്ത ഫിലിപ്പീന്‍സ് ജനതയ്ക്കു അഭയകേന്ദ്രങ്ങളായത് കത്തോലിക്ക ദേവാലയങ്ങള്‍
Content: ലെഗാസ്പി: ഫിലിപ്പീൻസിൽ ആശങ്ക വിതച്ച് കനത്ത മഴയും കൊടുങ്കാറ്റും ശക്തമായിരിക്കെ ദുരിതബാധിതര്‍ക്കായി കത്തോലിക്ക ദേവാലയങ്ങള്‍ തുറന്നുനല്‍കി സഭാനേതൃത്വത്തിന്റെ മഹനീയ മാതൃക. “ഒപോങ്” ഉഷ്ണമേഖലാ കൊടുങ്കാറ്റ് തെക്കൻ ലുസോൺ മേഖലയെ നശിപ്പിച്ചപ്പോള്‍ സകലതും ഉപേക്ഷിച്ച് ഇറങ്ങേണ്ടി വന്ന കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷിത അഭയം നൽകുന്നതിനായാണ് കത്തോലിക്കാ സഭാനേതൃത്വം തങ്ങളുടെ ദേവാലയങ്ങള്‍ തുറന്നുനല്‍കിയത്. ഫിലിപ്പീൻസിൽ പ്രകൃതി ദുരന്തങ്ങളും മറ്റും വെല്ലുവിളിയാകുന്ന അവസരങ്ങളില്‍ ദുരിതബാധിതര്‍ക്ക് അഭയസ്ഥാനമായും പ്രത്യാശയുടെ ഉറവിടമായും കത്തോലിക്ക സഭ നിലക്കൊള്ളുന്നത് ഇതാദ്യത്തെ സംഭവമല്ല. ലെഗാസ്പി, സോർസോഗോൺ രൂപതകളുടെ കീഴിലുള്ള ഇടവകകൾ, ചാപ്പലുകൾ, സ്കൂളുകൾ, ഇടവക ഹാളുകൾ എന്നിവ താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. വെള്ളപ്പൊക്കവും ശക്തമായ കാറ്റും വിതച്ച കനത്ത നാശനഷ്ട്ടങ്ങള്‍ക്കിടെ നൂറുകണക്കിന് കുടുംബങ്ങൾ ദേവാലയങ്ങളിലും മറ്റുമായി അഭയം തേടിയിരിക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അഭയകേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും സഹായിക്കുന്നതിനും ഇടവകകളിലെ ദുരന്ത പ്രതികരണ സമിതികൾ രൂപതാ സാമൂഹിക കേന്ദ്രങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കുകയാണ്. വെള്ളക്കെട്ട് ഉയരുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനായി സന്നദ്ധപ്രവർത്തകർ പള്ളി കോമ്പൗണ്ടുകളിലും സ്കൂളുകളിലും മണൽച്ചാക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. സഭ ഭൗതിക ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ദുരിതബാധിതർക്ക് വൈകാരികവും ആത്മീയവുമായ പിന്തുണ നൽകുകയും ചെയ്യുന്നുണ്ടെന്നും പ്രതിസന്ധി ഘട്ടത്തിൽ സംരക്ഷണത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്നും ലെഗാസ്പിയിലെ ബിഷപ്പ് ജോയൽ ബെയ്‌ലോൺ വിശ്വാസികളോട് അഭ്യർത്ഥിച്ചു. പസഫികിൻ്റെ പ്രഭവ കേന്ദ്രത്തിൽ നിന്ന് വരുന്ന ചുഴലിക്കാറ്റ് ഏറ്റവും ബാധിക്കുന്ന ആദ്യത്തെ ഭൂപ്രദേശമാണ് ഫിലിപ്പീൻസ്. പ്രതിവർഷം ശരാശരി 20 കൊടുങ്കാറ്റ് വീതം ഫിലിപ്പീന്‍സില്‍ ഉണ്ടാകാറുണ്ട്. ദുരന്തസാധ്യത പ്രദേശങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ വലിയ ദുരിതത്തിലേക്ക് നയിക്കുന്ന ഇത്തരം സാഹചര്യങ്ങളില്‍ ജനത്തിന്റെ കണ്ണീരൊപ്പാന്‍ മുന്നിലുള്ളത് കത്തോലിക്ക സഭയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-26-12:00:10.jpg
Keywords: ഫിലിപ്പീ
Content: 25637
Category: 1
Sub Category:
Heading: 'കരുണ കാണിക്കൂ, യുദ്ധം നിര്‍ത്തി ആളുകളെ കൊല്ലുന്നത് അവസാനിപ്പിക്കൂ'; യാചനയുമായി ഗാസയിലെ ഏക കത്തോലിക്ക വൈദികന്‍
Content: ഗാസ: "ഇവിടെ എല്ലാവരും കരുണയ്ക്കായി അപേക്ഷിക്കുകയാണ്, കരുണ കാണിക്കൂ, അനുകമ്പ കാണിക്കൂ, ഈ യുദ്ധം ഒന്നു അവസാനിപ്പിക്കൂ" ​​ഗാസയിലെ ഏക കത്തോലിക്ക വൈദികനായ ഫാ. ഗബ്രിയേൽ റൊമാനെല്ലി കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയിൽ പറഞ്ഞ വാക്കുകളാണ്. ഇസ്രായേല്‍ പാലസ്തീനിലും ഗാസയിലുമായി നടത്തുന്ന നരനായാട്ടിനെതിരെ കനത്ത പ്രതിഷേധമാണ് ആഗോള തലത്തില്‍ ഉയരുന്നത്. ഇതിനിടെയാണ് സമാധാനത്തിന് വേണ്ടി അപേക്ഷയുമായി ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ തിരുകുടുംബ ദേവാലയത്തിന്റെ വികാരി രംഗത്ത് വന്നിരിക്കുന്നത്. “ഇവിടെ ശരിക്കും ഭയാനകമായ കഥകളാണുള്ളത്. ആളുകൾ വളരെയധികം ദുഃഖിതരാണ്, എല്ലാവരോടും കരുണ കാണിക്കാനും ദൈവത്തിന് മുന്നില്‍ കരുണ പ്രകടിപ്പിക്കാനും അവർ അപേക്ഷിക്കുന്നു, ദൈവസ്നേഹത്തെപ്രതി ഈ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരോടും കരുണ കാണിക്കാനും അവർ അപേക്ഷിക്കുന്നു. ഗാസയിൽ ബോംബാക്രമണം തുടരുകയാണ്. സ്ഫോടനങ്ങള്‍ 200, 300 മീറ്റർ മാറി സംഭവിക്കുന്നുണ്ട്. സ്ഫോടനത്തിന്റെ ശബ്ദം വളരെ ഉച്ചത്തിൽ മുഴങ്ങുന്നു, അവരുടെ അടുത്തിരിക്കുന്നവരോ ആ സ്ഥലങ്ങളിലുള്ളവരോ ആയ ആളുകൾക്ക് അത് എങ്ങനെ ബാധിക്കുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എല്ലാ ദിവസവും കൂടുതൽ മരണങ്ങളും ഉണ്ടാകുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് എന്തു പറയണമെന്ന് ചിലപ്പോൾ തനിക്ക് അറിയില്ല. സമാധാനത്തിനു വേണ്ടി യഥാർത്ഥ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല. എടുത്ത മോശം തീരുമാനങ്ങൾ തിരുത്തിയെഴുതിയിട്ടില്ല. തങ്ങളുടെ പൂർവ്വികർ ജനിച്ചതും അവർക്ക് അവകാശമുള്ളതുമായ വീടുകൾ പുനർനിർമ്മിക്കാൻ പോലും അനുമതിയില്ലാതെ ആയിരിക്കുന്നു. ലെയോ പതിനാലാമൻ മാർപാപ്പയും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസായ കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ലയും സമാധാനത്തിനായി നടത്തുന്ന ഇടപെടലുകള്‍ക്കു നന്ദിയര്‍പ്പിക്കുന്നതായും ഫാ. ഗബ്രിയേൽ റൊമാനെല്ലി പറഞ്ഞു. പ്രതിസന്ധിയുടെ ഈ കാലയളവില്‍ വിവിധ മതവിശ്വാസികളായ ആയിരക്കണക്കിന് കുടുംബങ്ങൾക്ക്, അഭയം ഒരുക്കിയും ഭക്ഷണവും മറ്റു വസ്തുക്കളും നല്‍കി ചേര്‍ത്തുപിടിക്കുന്ന ഇടവകയാണ് ഫാ. ഗബ്രിയേൽ റൊമാനെല്ലി അധ്യക്ഷനായ ഹോളി ഫാമിലി ദേവാലയം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-26-14:03:36.jpg
Keywords: ഗാസ, വികാരി
Content: 25638
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണം നടത്തിയ ഗ്രാമത്തിൽ വിശുദ്ധ ബലിയർപ്പിച്ച് നൈജീരിയന്‍ മെത്രാൻ
Content: അബൂജ: ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണം നടത്തിയ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ബെനിന്‍ ഗ്രാമത്തിൽ വിശുദ്ധ ബലിയർപ്പിച്ച് മെത്രാൻ. സെപ്റ്റംബർ 10ന് നൈജീരിയയിൽ നിന്നുള്ള ജിഹാദി സംഘം ആക്രമണം നടത്തിയ ബെനിനിലെ എൻ ഡാലിയിലുള്ള കലലേ ഗ്രാമത്തിൽ നേരിട്ടെത്തിയാണ് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർട്ടിൻ അഡ്ജൗ മൗമൗനി വിശുദ്ധ ബലി അര്‍പ്പിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തത്. ഗ്രാമത്തിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ആറുപേർ ഇപ്പോഴും അക്രമിസംഘത്തിന്റെ പിടിയിലാണ്. തങ്ങളുടെ ഗ്രാമത്തിലുണ്ടായ ആക്രമണത്തിന്റെ ഭീതിയില്‍ കഴിയുന്നതിനിടെ പലരും ഗ്രാമത്തിൽനിന്ന് രക്ഷപെട്ടു പലായനം ചെയ്തു. ഈ സാഹചര്യത്തിലാണ് ഗ്രാമത്തില്‍ എത്തിയതെന്നും ബിഷപ്പ് പറഞ്ഞു. സെപ്റ്റംബർ 21 ഞായറാഴ്ച കലലേ ഗ്രാമത്തിൽ താൻ അർപ്പിച്ച വിശുദ്ധ ബലിയിൽ വളരെക്കുറച്ച് വിശ്വാസികൾ മാത്രമാണ് പങ്കെടുത്തതെന്നും, തന്റെ അജഗണത്തെ ഒരിക്കലും ഉപേക്ഷിക്കാത്തവനാണ് ക്രിസ്തുവെന്ന സന്ദേശം താൻ അവർക്ക് പകർന്നു നല്‍കുവാന്‍ ആഗ്രഹിച്ചാണ് എത്തിയതെന്നും രൂപതാധ്യക്ഷൻ വിശദീകരിച്ചു. കലലേ ഗ്രാമത്തിൽ സ്പെയിനില്‍ നിന്നുള്ള സമർപ്പിതസമൂഹം നടത്തുന്ന ഒരു സ്‌കൂളുണ്ടെന്നും, നഴ്സറി മുതൽ ഉന്നത ഉയർന്ന ക്ലാസ്സുകൾ വരെയുള്ള വിദ്യാഭ്യാസം തേടി ഇവിടെയെത്തുന്ന കുട്ടികളുടെ സുരക്ഷയെക്കുറിച്ചു ഇപ്പോള്‍ ആശങ്ക നിലനില്‍ക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. ആക്രമണത്തിന് ശേഷം ബെനിൻ ഗവൺമെന്റ് പ്രദേശത്ത് ശക്തമായ മിലിട്ടറി സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ജിഹാദി അക്രമികൾ സ്‌കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ നിലവിൽ സ്‌കൂൾ പുനഃരാരംഭിക്കാൻ ഇവിടുത്തെ സമര്‍പ്പിതര്‍ക്ക് ഭയമുണ്ടെന്നും ബിഷപ്പ് പറഞ്ഞു. നൈജീരിയായിലെ മിക്ക ഗ്രാമങ്ങളും ഇന്നു ഭീഷണിയുടെ നിഴലിലാണ്. സകലതും നഷ്ട്ടപ്പെട്ട ജനത്തിനെ ചേര്‍ത്തുപിടിക്കുന്നതും പ്രതീക്ഷ പകരുന്നതും സഭാനേതൃത്വമാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-26-15:55:31.jpg
Keywords: നൈജീരിയ
Content: 25639
Category: 18
Sub Category:
Heading: 'ദൈവാവിഷ്‌കരണവും വിശുദ്ധ ഗ്രന്ഥവും'; ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചു
Content: തിരുവനന്തപുരം: ദൈവാവിഷ്കരണത്തെയും വിശുദ്ധഗ്രന്ഥത്തെയും കുറിച്ചുള്ള അടിസ്ഥാന ദൈവശാസ്ത്ര പ്രമേയങ്ങളുടെ ലളിതമായ അവതരണവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പണ്ഡിതനുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ രചിച്ച 'ദൈവാവിഷ്‌കരണവും വിശുദ്ധ ഗ്രന്ഥവും' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. സഭാത്മകപ്രമേയങ്ങൾ അടിസ്ഥാനമാക്കി വിശുദ്ധഗ്രന്ഥ ദൈവശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഹ്രസ്വമായും വ്യക്തമായും അവതരിപ്പിക്കുന്ന പുസ്തകം, പ്രമുഖ പ്രസാധകരായ തിരുവനന്തപുരം കാർമ്മൽ പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാധാരണക്കാർക്കും ദൈവശാസ്ത്ര വിദ്യാർത്ഥികൾക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വിധത്തിലുള്ള ലളിതമായ ഭാഷയിലുള്ള വിവരണം, പെട്ടെന്ന് റഫറൻസിനായി ഉപയോഗിക്കാവുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന പ്രായോഗിക രൂപകൽപന, ദൈവവചനത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്കുള്ള വിലപ്പെട്ട ഗൈഡ് എന്നീ നിരവധി സവിശേഷതകളാണ് പുസ്തകത്തിനുള്ളത്. ദൈവാവിഷ്കരണത്തെയും വിശുദ്ധഗ്രന്ഥത്തെയും കുറിച്ചുള്ള അടിസ്ഥാന ദൈവശാസ്ത്രപ്രമേയങ്ങൾ അജപാലനപരമായ ഉദ്ദേശ്യത്തോടുകൂടി കഴിവതും ലളിതമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ ചെറിയ പുസ്‌തകത്തിലൂടെ നടത്തിയിട്ടുള്ളതെന്നും ഒരു ഹാൻഡ് ബുക്കുപോലെ ഉപയോഗിക്കാൻ കഴിയുന്നവിധത്തിൽ ഹ്രസ്യമായും വ്യക്തമായും വിശുദ്ധ ഗ്രന്ഥ ദൈവശാസ്ത്രത്തിൻ്റെ സഭാത്മകപ്രമേയങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ പറഞ്ഞു. പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് നേടിയ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ പാലക്കാട് രൂപതാംഗമാണ്. വിവിധ ദൈവശാസ്ത്ര വിഷയങ്ങളിൽ ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതുകയും ക്ലാസുകൾ നയിക്കുകയും ചെയ്യുന്നു. വിവിധ സെമിനാരികളിൽ അധ്യാപകനാണ്. പാലക്കാട് രൂപതയുടെ സമഗ്ര അല്‍മായ പരിശീലന കേന്ദ്രമായ സ്റ്റാഴ്‌സിൻ്റെ ഡയറക്ടറും രൂപതയുടെ ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടറുമാണ്. നിലവില്‍ സീറോ മലബാർ സഭയുടെ കുടുംബങ്ങൾക്കും അല്‍മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ജനറൽ സെക്രട്ടറിയായും സേവനം ചെയ്യുന്നു. #{blue->none->b-> ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു വാട്സാപ്പിലൂടെ പുസ്തകം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. }# ⧪ {{ പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://wa.me/message/32KFC5YOS7MZE1 }} #{blue->none->b-> നേരിട്ടു വാങ്ങാന്‍: }# Carmel International Publishing House Cotton Hill, Vazhuthacaud, Trivandrum - 695014, Kerala, INDIA ** +91 9446037253‬. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-26-16:29:49.jpg
Keywords: അരുണ്‍ കല
Content: 25640
Category: 1
Sub Category:
Heading: ബെത്ലഹേമിലെ ക്രൈസ്തവ സാന്നിധ്യം കുറയുന്നു; ലെയോ പാപ്പയ്ക്കു മുന്നില്‍ ആശങ്ക അറിയിച്ച് ബെത്ലഹേം മേയര്‍
Content: വത്തിക്കാന്‍ സിറ്റി: ഈശോയുടെ ജനന സ്ഥലമായ ബെത്ലഹേമിന്റെ നിലവിലെ മേയർ മഹർ നിക്കോള കാനവാത്തി വത്തിക്കാനിലെത്തി ലെയോ പതിനാലാമന്‍ പാപ്പയെ സന്ദര്‍ശിച്ചു. തന്റെ ജനത്തിന്റെ ആശങ്കകള്‍ വിവരിച്ചും, വിശുദ്ധ നാട്ടിൽ സമാധാനത്തിനും പ്രത്യാശയ്ക്കുമായുള്ള ശ്രമങ്ങളിൽ പിന്തുണ അഭ്യർത്ഥിച്ചുമാണ് ലെയോ പതിനാലാമൻ പാപ്പയെ ബെത്ലഹേം മേയർ സന്ദര്‍ശിച്ചത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും, വിശുദ്ധ നാട്ടിലെ ക്രൈസ്തവസാന്നിദ്ധ്യം കാത്തുസൂക്ഷിക്കാനും വേണ്ടിയുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ മേയർ പാപ്പയോട് അഭ്യർത്ഥിച്ചു. സെപ്റ്റംബർ 24 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസാനമാണ് ക്രൈസ്തവ വിശ്വാസി കൂടിയായ മേയർ കാനവാത്തി പാപ്പയുമായി സംസാരിച്ചത്. ബെത്ലെഹെമിലും മറ്റ് പാലസ്തീനിയൻ നഗരങ്ങളിലും നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം തുടരുകയാണെന്നും, ഇതുവഴി വിശുദ്ധ നാട്ടിലെ ക്രൈസ്തവ സാന്നിധ്യം കുറയുകയാണെന്നും ലെയോ പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാൻ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മേയർ വെളിപ്പെടുത്തിയിരിന്നു. പാലസ്തീനായിലും, ഗാസായിലും ബേത്ലഹേമിലും സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റിയും, വിശുദ്ധ നാട്ടിലെ ജനം അവിടെ തുടരേണ്ടതിന്റെ പ്രാധാന്യവും താൻ പാപ്പയോട് വിശദീകരിച്ചു. ഇപ്പോൾ ബെത്ലഹേമിൽ പുതുതായി താമസിക്കാനെത്തുന്നവർ, നഗരത്തിൽ മുൻപുണ്ടായിരുന്ന ജനങ്ങൾക്ക് മുന്നിൽ മാത്സര്യത്തിന്റെ ചിന്തകളാണ് ഉയർത്തുന്നതെന്നും, ഇത് സമൂഹത്തിൽ സമ്മർദ്ധം വർദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശുദ്ധ നാട്ടിലെ “ജീവിക്കുന്ന ശിലകളായ മനുഷ്യരില്ലെങ്കിൽ” അതൊരു മ്യൂസിയമായി മാറുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പുതിയ അധിനിവേശവും, വിഭജന മതിലുകളും മൂലം ബെത്ലഹേമും ജെറുസലേമും വേർതിരിക്കപ്പെട്ടു. പാലസ്തീന പ്രദേശത്തെ ക്രൈസ്തവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവിൽ ആശങ്ക പ്രകടിപ്പിച്ച മേയര്‍, ലോകത്തെമ്പാടുമായി നാൽപ്പത് ലക്ഷം പാലസ്തീനിയൻ ക്രൈസ്തവരുള്ളപ്പോൾ, വെറും ഒരുലക്ഷത്തി അറുപതിനായിരം ക്രൈസ്തവർ മാത്രമാണ് നിലവില്‍ പാലസ്തീനായിൽ ഉള്ളതെന്ന് വ്യക്തമാക്കി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-26-16:50:58.jpg
Keywords: ബെത്ലഹേ
Content: 25641
Category: 18
Sub Category:
Heading: കളമശേരി മാർത്തോമ്മ ഭവനത്തില്‍ അതിക്രമിച്ച് ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
Content: കളമശേരി: കളമശേരി മാർത്തോമ്മാ ഭവനത്തിന്റെ ഭൂമിയിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തിൽ നാലു പേരെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു.തൃക്കാക്കര, മുണ്ടംപാലം പുക്കാട്ട് പതയപ്പിള്ളി അബ്‌ദുൾ മജീദ് (56), കളമശേരി ശാന്തിനഗറിൽ നീറുങ്കൾ മനസ്സിൽ ഫനീഫ (53), ചാവക്കാട് അകലാട് അട്ടുരയിൽ ജംഷീർ (22), കാസർഗോഡ് കുമ്പളം കടപ്പുറം ഹൈദർമൻസിലിൽ ഹൈദർ അലി (29), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. മതിൽ പൊളിക്കാൻ ഉപയോഗിച്ച ഒരു ജെസിബി പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. കൈയേറ്റക്കാർ ഇടിച്ചുപൊളിച്ച കുടിവെള്ള പൈപ്പ് പുനഃസ്ഥാപിച്ചു നൽകിയതായി കളമശേരി പോലീസ് അറിയിച്ചു. സ്ഥലത്തിൻ്റെ അവകാശം ഉന്നയിക്കുന്നവരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു നോട്ടീസ് നൽകിയിട്ടുണ്ട്. എറണാകുളം സബ് കോടതിയുടെ 2007 ലെ ഡിക്രിയും പ്രൊഹിബിറ്ററി ഇൻജങ്ഷൻ ഓർഡറും ലംഘിച്ചുകൊണ്ട്, സെപ്റ്റംബർ നാലാം തീയതിയാണ് ആക്രമണമുണ്ടായത്. പുലർച്ച ഒരു മണിമുതൽ നാല് മണിവരെയുള്ള സമയത്ത് ഇരുട്ടിന്റെ മറവിൽ, എഴുപതോളം പേർ ആസൂത്രിതമായി കളമശ്ശേരി മാർത്തോമാ ഭവന്റെ കൈവശമുള്ള ഭൂമിയിൽ അതിക്രമിച്ചു കയറുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുകയായിരിന്നു. ഭൂമിയെ സംബന്ധിച്ച തർക്കം കോടതിയുടെ പരിഗണനയിൽ ആയതിനാലും ഭൂമിയുടെ മേലുള്ള മാർത്തോമാ ഭവനത്തിന്റെ കൈവശാവകാശം കോടതി അംഗീകരിച്ചിട്ടുള്ളതാണ് എന്നതിനാലും നിയമപരമായ പൂർണ്ണ പിന്തുണ പോലീസ് നൽകുമെന്നും പരിഹാരം ഉടനുണ്ടാകുമെന്നും മാർത്തോമാ ഭവനം അധികൃതർ പ്രതീക്ഷിച്ചെങ്കിലും, കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പോലീസിന്റെ നിഷ്‌ക്രിയത്വം തുടര്‍ന്നിരിന്നു. 1982ൽ മാർത്തോമാ ഭവനം അധികൃതർക്ക് സ്ഥലം കൈമാറിയ ആദ്യ ഉടമസ്ഥന്റെ മക്കൾ 2010 ൽ വസ്തുതകൾക്ക് നിരക്കാത്ത വാദങ്ങളുമായി (Fake sale deed) മറ്റൊരു പാർട്ടിക്ക് അതേ സ്ഥലം വിൽപ്പന നടത്തുകയാണുണ്ടായത്. സ്ഥലത്തിന്റെ യഥാർത്ഥ ഉടമസ്ഥർ മാർത്തോമാ ഭവനം തന്നെയെന്ന് എറണാകുളം സബ് കോർട്ട് ഡിക്രിയിലൂടെ അംഗീകരിച്ചിട്ടുള്ളതും മറുപാർട്ടിക്കോ അവരുടെ പേരിൽ മറ്റാർക്കുമോ പ്രസ്തുത ഭൂമിയിൽ പ്രവേശിക്കാൻ പാടുള്ളതല്ല എന്ന Prohibitary Injection Order പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. ആ വിലക്ക് ലംഘിച്ചുകൊണ്ട് സ്ഥലത്ത് അതിക്രമിച്ചു കയറിയവർ, 45 വർഷമായുള്ള 7 അടി ഉയരവും 100 മീറ്ററോളം നീളവുമുള്ള ദൈവവചനം എഴുതിയ മതിലും ഗേറ്റും ജല വിതരണത്തിനുള്ള പൈപ്പുകളും സിസിടിവി ക്യാമറകളും തകർക്കുകയും പത്തോളം സന്യാസിനിമാർ താമസിക്കുന്ന കോൺവെന്റിലേക്കുള്ള വഴി തടസപ്പെടുത്തുകയും കോൺക്രീറ്റ് നിർമ്മിതികൾ അവിടെ സ്ഥാപിക്കുകയും ചെയ്തതിന് പുറമെ, ആശ്രമ അന്തേവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ചുകൊണ്ടുള്ള മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് കയ്യേറ്റക്കാരുടെ ചെയ്തികൾ. പിന്നീടുള്ള ദിവസങ്ങളിൽ അവർ കെട്ടിട നിർമ്മാണം സംബന്ധിച്ച ബോർഡ് സ്ഥാപിക്കുകയും നിർമ്മാണ സാമഗ്രികൾ ഇറക്കുകയും ചെയ്തു. നിയമവിരുദ്ധമായ പ്രവൃത്തികൾ നടന്നുവരുന്നുണ്ടെങ്കിലും സുരക്ഷയ്ക്കായി അവിടെ ക്യാമ്പ് ചെയ്തിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ ഇടപെടുകയോ കയ്യേറ്റക്കാരെ തടയുകയോ ചെയ്തിരിന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. നഗ്നമായ നിയമലംഘനത്തിനെതിരെ യുക്തമായ നടപടികൾ സ്വീകരിക്കാനും അതിക്രമിച്ചു കയറിയവരെ പുറത്താക്കാനും ആസൂത്രിതവും സംഘടിതവുമായ ഈ കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ നീതി പീഠത്തിന് മുന്നില്‍കൊണ്ടുവരുവാനും സഭ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-27-11:24:56.jpg
Keywords: മാർത്തോ
Content: 25642
Category: 4
Sub Category:
Heading: വി. വിൻസെന്‍റ് ഡി പോളിന്റെ ജീവിതം: അറിഞ്ഞിരിക്കേണ്ട 8 വസ്തുതകൾ
Content: ഉപവി പ്രവർത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിൻസെന്‍റ് ഡി പോളിന്റെ തിരുനാൾ കത്തോലിക്ക സഭ സെപ്റ്റംബർ 27-ാം തീയതി ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില വസ്തുതകൾ നമുക്കു പരിചയപ്പെടാം. #{blue->none->b->1) സമ്പത്തിന്റെയും പ്രശസ്തിയുടെയും പിറകെ നടന്ന 20 വർഷങ്ങൾ}# 1581 ഏപ്രിൽ 24ന് ഫ്രാൻസിലെ ഒരു പാവപ്പെട്ട കർഷക കുടുംബത്തിലായിരുന്നു ജനനം. പാവപ്പെട്ടവരോടുള്ള അനുകമ്പയിൽ ഭുവന പ്രശസ്തനായ വിൻസെന്റിന് തൻ്റെ എളിയ ചുറ്റുപാടുകൾ അംഗീകരിക്കാൻ ആദ്യം ബുദ്ധിമുട്ടായിരുന്നു. പുരോഹിതനായാൽ കുടുംബത്തിനു നല്ലതായിരിക്കുമെന്നും കരുതി പുരോഹിതരാകാൻ തീരുമാനിച്ചു. ഒരിക്കൽ പിതാവു വിൻസെന്റിനെ കാണാൻ സെമിനാരിയിൽ എത്തിയെങ്കിലും പിതാവിന്റെ എളിയ ചുറ്റുപാടുകൾ അംഗീകരിക്കാൻ തയ്യാറാകാത്ത വിൻസെന്‍റ് അദ്ദേഹത്തെ കാണാൻ വിസമ്മതിച്ചു. പത്തൊമ്പതാം വയസ്സിൽ പുരോഹിതനായ വിൻസെൻ്റ് ആദ്യ വർഷങ്ങളിൽ വരേണ്യവർഗ്ഗവുമായി മാത്രമാണ് ഇടപെട്ടിരുന്നത്. നർമ്മബോധവും ബുദ്ധികൂർമ്മതയും സൗന്ദര്യം സമ്പന്നരുടെ ഇടയിൽ അവരുടെ പ്രിയപ്പെട്ടവനാക്കി. #{blue->none->b-> 2) വിൻസെന്റിനെ ഒരിക്കൽ തട്ടിക്കൊണ്ടുപോയി}# ഒരിക്കൽ കടൽകൊള്ളക്കാർ വിൻസെൻ്റിനെ പിടികൂടി. 1605-ൽ വിൻസെന്റ് ഒരു സമ്പന്നനായ ഒരു ഉപകാരി സമ്മാനമായി നൽകിയ സ്വത്ത് വിൽക്കാനുള്ള യാത്രയിലായിരുന്നു.യാത്രയ്ക്കിടെ, കടൽക്കൊള്ളക്കാർ അദ്ദേഹത്തെ പിടികൂടി വടക്കൻ ആഫ്രിക്കയിലെ ടുണീഷ്യയിലേക്ക് കൊണ്ടുപോയി. അടിമയായി വിൽക്കപ്പെട്ട അദ്ദേഹം രണ്ടു വർഷം കൊള്ളക്കാരുടെ പിടിയിലായിരുന്നു. ഈ കാലഘട്ടത്തിൽ വിന്‍സന്‍റ് ദൈവത്തോടു തീഷ്ണമായി പ്രാർത്ഥിക്കുകയും, തന്റെ ജീവൻ രക്ഷിക്കുകയും മോചിതനാകുകയും ചെയ്താൽ, ശേഷിക്കുന്ന ജീവിതകാലം മുഴുവൻ ദരിദ്രരുടെ സേവനത്തിനായി നീക്കിവയ്ക്കുമെന്ന് ദൈവത്തോടു വാഗ്ദാനം ചെയ്യുകയും ചെയ്തു. #{blue->none->b->3. വിൻസെന്റ് ഡി പോൾ ഒരു സാമൂഹ്യ സംഘാടകനായിരുന്നു.}# ആഫ്രിക്കയിൽ നിന്ന് രക്ഷപ്പെട്ട വിൻസെന്റ് പിന്നീട് ഫ്രാൻസിലെ ഗ്രാമീണ പള്ളികളിലാണ് സേവനമനുഷ്ഠിച്ചത്. അവിടെ വിൻസെൻ്റച്ചൻ കണ്ട ദാരിദ്ര്യം അവനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ദരിദ്ര സമൂഹത്തിൽ ജോലി കണ്ടെത്താൻ കഴിയാതെ ആളുകൾ പട്ടിണി മൂലം മരിക്കുന്നത് അക്കാലത്ത് സാധാരണമായിരുന്നു. പാവപ്പെട്ടവർക്കായി വിഭവങ്ങൾ ശേഖരിക്കാനും സമ്പന്നരെ സാമ്പത്തിക സഹായം നൽകാൻ അദ്ദേഹം പ്രേരിപ്പിക്കുകയും ചെയ്തു. സമ്പന്നരായ സുഹൃത്തുക്കളുമായി കൂടിയാലോചന നടത്തി വീടുതോറും കയറി ഇറങ്ങി ഫർണിച്ചർ, ഭക്ഷണം, വസ്ത്രം എന്നിവ പാവപ്പെട്ടവർക്കായി ശേഖരിക്കാൻ ആരംഭിച്ചു. അതിനായി പല ഗ്രൂപ്പുകൾ സംഘടിപ്പിച്ചു. കേട്ടറിഞ്ഞ മറ്റ് ഇടവകളും ഇതേ രീതി തുടർന്നു. താമസിയാതെ, ഫ്രാൻസിലെമ്പാടും ഈ മാതൃക വ്യാപിച്ചു. #{blue->none->b-> 4) ജീവിതകാലത്തു തന്നെ വിൻസെന്റ് ഡി പോൾ ഒരു ഇതിഹാസമായിരുന്നു }# ചെറുപ്പകാലത്തെ തെറ്റുകൾക്ക് പ്രത്യേകിച്ച് സമ്പത്തിലും പ്രശസ്തിയിലും ശ്രദ്ധ കേന്ദ്രീകരണം എന്നിവ മോശം വിശ്വാസ ജീവിതത്തിലെ പാളിച്ചകളാണന്നു വിൻസെൻ്റ് മനസ്സിലാക്കി. തത്ഫലമായി, വിൻസെന്റിയൻസ് (Vincentians) അഥവാ congregation of Mission എന്ന പേരിൽ പുരോഹിതരുടെ ഒരു സന്യാസ സമൂഹം അദ്ദേഹം സ്ഥാപിച്ചു. ദരിദ്രരുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾക്കായി ജീവിതം സമർപ്പിക്കുക ആയിരുന്നു ഈ സന്യാസ സമൂഹത്തിന്റെ ലക്ഷ്യം. അതിനു ശേഷം ലൂയിസ് ഡി മാരിലാക്കിനൊപ്പം ( Louise de Marillac) ചേർന്ന് സ്ത്രീകൾക്കായി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭ സ്ഥാപിച്ചു. സഭാ സ്ഥാപനത്തോടെ പ്രവർത്തനങ്ങൾ വിപുലമായി ആശുപത്രികളും അനാഥാലയങ്ങളും സ്ഥാപിച്ചു. തടവുകാരെയും അടിമകളെയും സേവിക്കുന്നതിനായി വിൻസെൻ്റ് അവസാന വർഷങ്ങൾ നീക്കിവച്ചു, മുൻ അടിമയെന്ന നിലയിൽ തന്റെ പ്രത്യാശയുടെ കഥ അവരുമായി പങ്കുവെച്ചു. മരിക്കുമ്പോൾ യൂറോപ്പിലുടനീളം അദ്ദേഹം അറിയപ്പെടുന്ന വ്യക്തിയായിരുന്നു. 1660 സെപ്തംബർ 27-ന് രാവിലെ നാല് മണിക്ക് എഴുപത്തിയൊമ്പതാം വയസ്സിൽ അന്തരിച്ച വിൻസെന്റിന്റെ നാമകരണ നടപകടികൾ 1705 ജനുവരി 5ന് പാരീസിൽ ആരംഭിച്ചു. 1727 സെപ്തംബർ 22-ന് ബെനഡിക്ട് പതിമൂന്നാമൻ മാർപാപ്പ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചു. 1729 ഓഗസ്റ്റ് 13ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട വിൻസെന്റിനെ എട്ട് വർഷത്തിന് ശേഷം 1737ജൂൺ 16ന് ക്ലെമന്റ് പന്ത്രണ്ടാമൻ മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. 1885-ൽ ലെയോ പതിമൂന്നാമൻ മാർപ്പാപ്പ അദ്ദേഹത്തെ ഉപവി പ്രവർത്തനങ്ങളുടെ സാർവത്രിക മധ്യസ്ഥനായി പ്രഖ്യാപിച്ചു. #{blue->none->b-> 5) സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി സ്ഥാപകൻ വിശുദ്ധ വിൻസെൻല്ല }# വിശുദ്ധ വിന്‍സെന്റിന്റെ മരണശേഷം 150 വർഷങ്ങൾ കഴിഞ്ഞാണ് സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ ആരംഭിച്ചത്. ഫ്രെഡറിക് ഓസനം ഉപവി പ്രവർത്തനങ്ങൾക്കായി ഒരു സൊസൈറ്റി സ്ഥാപിച്ചപ്പോൾ ഉപവി പ്രവർത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ പേരു നൽകി. ക്രിസ്തുവിനെ ദരിദ്രരിൽ കാണാനും ദരിദ്രർക്ക് ക്രിസ്തുവാകാനുള്ള ദൗത്യമാണ് വിൻസെന്റ് ഡി പോൾ സോസേറ്റിക്കുള്ളത്. #{blue->none->b-> 6) വിൻസെൻ്റ് ഡി പോൾ വളരെ കോപാകുലനായ വ്യക്തിയായിരുന്നു. }# വിൻസെൻ്റ് ഡി പോൾ വളരെ കോപാകുലനായിരുന്നു. പലപ്പോഴും കോപം മാറുന്നതിനും അദ്ദേഹം നിരന്തരം പ്രാർത്ഥിച്ചിരുന്നു. നിരവധി വർഷത്തെ പ്രാർത്ഥനയുടെ ഫലമായും പാവപ്പെട്ടവരുടെ ഇടയിലുള്ള പ്രവർത്തനം വഴിയായും വിൻസെൻ്റ് പുണ്യവാൻ ആർദ്രതയും അനുകമ്പയും ആർജ്ജിച്ചെടുത്തു എന്നാണ് സഭാപാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നത്. #{blue->none->b-> 7) ജീവിതം മാറ്റിമറിച്ച കുമ്പസാരം }# വിൻസെന്‍റ് ഫ്രാൻസിലെ ഗോണ്ടി കുടുംബത്തിന്റെ അദ്ധ്യാപകനും കുമ്പസാരക്കാരനുമായിരുന്നു. 1617 ജനുവരി മാസത്തിൽ ഗോണ്ടി കുടുംബത്തിൻ്റെ എസ്റ്റേറ്റിൽ ജോലിചെയ്തിരുന്ന മരണാസന്നനായ ഒരാളെ വിൻസെന്‍റച്ചൻ കുമ്പസാരിപ്പിച്ചു. പാപങ്ങളിൽനിന്നെല്ലാം മോചിതനായ ആ മനുഷ്യൻ മരിക്കുന്നതിനു മുമ്പ് ഗോണ്ടികുടുംബത്തിലെ പ്രഭ്വിയെ വിളിച്ചു നന്ദിപറയുകയും കുമ്പസാരിച്ചില്ലായിരുന്നെങ്കിൽ താൻ നരകത്തിൽ നിപതിച്ചേനെ എന്നറിയിക്കുകയും ചെയ്തു. ഈസംഭവം വിശുദ്ധൻ്റെ ജീവിതത്തിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു. അന്നുമുതൽ പാവപ്പെട്ടവരെ തേടി ഗ്രാമങ്ങളിലേക്കു പോവുകയും അവരെ കുമ്പസാരിപ്പിക്കുകയും ചെയ്യുക പതിവാക്കി. #{blue->none->b-> 8 ) അഴുകാത്ത ശരീരം }# പാരീസിലെ സെന്റ് വിൻസെന്റ് ഡി പോളിന്റെ പള്ളിയിൽ വിശുദ്ധന്റെ അഴുകാത്ത ശരീരം സൂക്ഷിച്ചുണ്ട്. അദ്ദേഹത്തിൻ്റെ ഹൃദയവും എല്ലുകളും അല്പംപോലും നശിക്കാത്ത രീതിയിലാണ്. #{green->none->b-> വിശുദ്ധിയില്‍ വളരാന്‍ വിശുദ്ധന്റെ മാധ്യസ്ഥം നമ്മുക്ക് തേടാം. }# ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Mirror/Mirror-2025-09-27-11:52:42.jpg
Keywords: വിശുദ്ധ
Content: 25643
Category: 1
Sub Category:
Heading: മോൺ. ഫിലിപ്പോ യന്നോനെ മെത്രാന്മാരുടെ ഡിക്കാസ്റ്ററിയുടെ പുതിയ അധ്യക്ഷന്‍
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയിലെ മെത്രാന്മാർക്കുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി മോൺ. ഫിലിപ്പോ യന്നോനെയെ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. ഇന്നലെ സെപ്റ്റംബർ ഇരുപത്തിയാറാം തീയതിയാണ് പുതിയ നിയമന ഉത്തരവ് പാപ്പ പുറപ്പെടുവിച്ചത്. ലാറ്റിനമേരിക്കൻ സഭയുടെ പൊന്തിഫിക്കൽ കമ്മീഷൻ പ്രസിഡന്റായും ആര്‍ച്ച് ബിഷപ്പ് ഫിലിപ്പോ യന്നോനെയെ പാപ്പ നിയമിച്ചിട്ടുണ്ട്. മെത്രാന്മാർക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തലവനായിരുന്ന, കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ്, മാര്‍പാപ്പയായി പത്രോസിനടുത്ത ശുശ്രൂഷയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ്, പുതിയ നിയമനം നടത്തിയിരിക്കുന്നത്. നിയമനിർമ്മാണ വിഭാഗത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി സേവനം ചെയ്തു വരികയായിരിന്നു ഇറ്റാലിയന്‍ സ്വദേശിയായ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പോ യന്നോനെ. അടുത്ത മാസം ഒക്ടോബർ 15 ന് അദ്ദേഹം തന്റെ ചുമതലകൾ ഏറ്റെടുക്കും. നേപ്പിള്‍സിലെ സഹായ മെത്രാനായിരിന്ന അദ്ദേഹം വത്തിക്കാനിലെ വിവിധ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ബ്രസീലിയൻ ആർച്ച് ബിഷപ്പ് ഇൽസൺ ഡി ജീസസ് മൊണ്ടാനാരിയെ ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി അഞ്ച് വർഷത്തേക്ക് കൂടി നിയമനം നടത്തിയിട്ടുണ്ടെന്നും വത്തിക്കാന്‍ മാധ്യമങ്ങളെ അറിയിച്ചു. മോൺ. ഇവാൻ കോവാക്കിനെ അഞ്ച് വർഷത്തേക്ക് കൂടി അണ്ടർസെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള സഭാസമൂഹങ്ങളെ നയിക്കേണ്ട മെത്രാന്‍മാരെ തിരഞ്ഞെടുക്കുന്നതിൽ മാർപാപ്പയെ സഹായിക്കുക ഉള്‍പ്പെടെ വിവിധങ്ങളായ ഉത്തരവാദിത്വങ്ങളാണ് മെത്രാന്മാർക്കുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ അധ്യക്ഷനില്‍ നിക്ഷിപ്തമായിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-27-12:17:57.jpg
Keywords: മെത്രാ