Contents
Displaying 25491-25500 of 26061 results.
Content:
25948
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ച 5 ഇറാനിയൻ ക്രൈസ്തവര്‍ക്ക് 50 വർഷത്തിലധികം തടവ് ശിക്ഷ
Content: ടെഹ്റാന്‍: മാമോദീസ, പ്രാർത്ഥന, ക്രിസ്തുമസ് ആഘോഷിക്കൽ തുടങ്ങിയ സാധാരണ വിശ്വാസപരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു അഞ്ച് ഇറാനിയൻ ക്രൈസ്തവര്‍ക്ക് 50 വർഷത്തിലധികം തടവ് ശിക്ഷ വിധിച്ചു. ഇറാനിയൻ-അർമേനിയൻ വചനപ്രഘോഷകന്‍ ജോസഫ് ഷഹബാസിയൻ, ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നാസർ നവാർഡ് ഗോൾ-തപേഹ്, ഐഡ നജഫ്ലൂ, ജോസഫിന്റെ ഭാര്യ ലിഡ ഉള്‍പ്പെടെ ആകെ 5 ക്രൈസ്തവരെയാണ് തങ്ങളുടെ വിശ്വാസത്തെ പ്രതി തടവിലാക്കിയിരിക്കുന്നത്. ലിഡ ഒഴികെയുള്ള നാല് ക്രിസ്ത്യാനികൾക്കെങ്കിലും പീനൽ കോഡിലെ ഭേദഗതി ചെയ്ത ആർട്ടിക്കിൾ 500 പ്രകാരം 10 വർഷം തടവ് ലഭിച്ചിട്ടുണ്ടെന്നും കൂട്ടംകൂടൽ, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ആരോപിച്ച് അഞ്ച് വർഷം അധിക തടവ് ലഭിച്ചതായും മതസ്വാതന്ത്ര്യ സംഘടനയായ ആർട്ടിക്കിൾ 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവര്‍ക്ക് അപ്പീൽ നൽകാൻ 20 ദിവസം അവസരമുണ്ടെന്നും നീതിയ്ക്ക് വേണ്ടി പോരാടുമെന്നും സംഘടന വ്യക്തമാക്കി. തീവ്ര ഇസ്ലാമിക നിലപാടുള്ള രാജ്യമായ ഇറാനിലെ ക്രൈസ്തവര്‍ വേട്ടയാടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് ഈ സംഭവത്തെ നിരീക്ഷിക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ അനുസരിച്ച് ഇസ്ലാം മതത്തിലേക്ക് ആളുകൾക്ക് പരിവർത്തനം ചെയ്യാമെങ്കിലും ഇസ്ലാം മതസ്ഥർക്ക് മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യാൻ അനുമതിയില്ല. ഇങ്ങനെ ചെയ്താൽ ഇത് ശരിയത്ത് നിയമപ്രകാരം വധശിക്ഷ പോലും ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ്. 8.7 കോടി ജനങ്ങളുള്ള ഇറാനില്‍ 3,00,000 ക്രിസ്ത്യാനികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള പീഡനം ശക്തമാകുമ്പോഴും അനേകം ഇസ്ലാം മതസ്ഥര്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ രാജ്യത്തു നിന്നു പുറത്തുവരുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-10-19:23:33.jpg
Keywords: ഇറാന
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ച 5 ഇറാനിയൻ ക്രൈസ്തവര്‍ക്ക് 50 വർഷത്തിലധികം തടവ് ശിക്ഷ
Content: ടെഹ്റാന്‍: മാമോദീസ, പ്രാർത്ഥന, ക്രിസ്തുമസ് ആഘോഷിക്കൽ തുടങ്ങിയ സാധാരണ വിശ്വാസപരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു അഞ്ച് ഇറാനിയൻ ക്രൈസ്തവര്‍ക്ക് 50 വർഷത്തിലധികം തടവ് ശിക്ഷ വിധിച്ചു. ഇറാനിയൻ-അർമേനിയൻ വചനപ്രഘോഷകന്‍ ജോസഫ് ഷഹബാസിയൻ, ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നാസർ നവാർഡ് ഗോൾ-തപേഹ്, ഐഡ നജഫ്ലൂ, ജോസഫിന്റെ ഭാര്യ ലിഡ ഉള്‍പ്പെടെ ആകെ 5 ക്രൈസ്തവരെയാണ് തങ്ങളുടെ വിശ്വാസത്തെ പ്രതി തടവിലാക്കിയിരിക്കുന്നത്. ലിഡ ഒഴികെയുള്ള നാല് ക്രിസ്ത്യാനികൾക്കെങ്കിലും പീനൽ കോഡിലെ ഭേദഗതി ചെയ്ത ആർട്ടിക്കിൾ 500 പ്രകാരം 10 വർഷം തടവ് ലഭിച്ചിട്ടുണ്ടെന്നും കൂട്ടംകൂടൽ, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ആരോപിച്ച് അഞ്ച് വർഷം അധിക തടവ് ലഭിച്ചതായും മതസ്വാതന്ത്ര്യ സംഘടനയായ ആർട്ടിക്കിൾ 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവര്‍ക്ക് അപ്പീൽ നൽകാൻ 20 ദിവസം അവസരമുണ്ടെന്നും നീതിയ്ക്ക് വേണ്ടി പോരാടുമെന്നും സംഘടന വ്യക്തമാക്കി. തീവ്ര ഇസ്ലാമിക നിലപാടുള്ള രാജ്യമായ ഇറാനിലെ ക്രൈസ്തവര്‍ വേട്ടയാടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് ഈ സംഭവത്തെ നിരീക്ഷിക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ അനുസരിച്ച് ഇസ്ലാം മതത്തിലേക്ക് ആളുകൾക്ക് പരിവർത്തനം ചെയ്യാമെങ്കിലും ഇസ്ലാം മതസ്ഥർക്ക് മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യാൻ അനുമതിയില്ല. ഇങ്ങനെ ചെയ്താൽ ഇത് ശരിയത്ത് നിയമപ്രകാരം വധശിക്ഷ പോലും ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ്. 8.7 കോടി ജനങ്ങളുള്ള ഇറാനില്‍ 3,00,000 ക്രിസ്ത്യാനികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള പീഡനം ശക്തമാകുമ്പോഴും അനേകം ഇസ്ലാം മതസ്ഥര്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ രാജ്യത്തു നിന്നു പുറത്തുവരുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-10-19:23:33.jpg
Keywords: ഇറാന
Content:
25949
Category: 18
Sub Category:
Heading: കത്തോലിക്ക - ഓർത്തഡോക്‌സ് സഭകളുടെ ദൈവശാസ്ത്ര കമ്മീഷൻ യോഗം ചേർന്നു
Content: കോട്ടയം: കത്തോലിക്കസഭയും മലങ്കര ഓർത്തഡോക്‌സ് സഭയും തമ്മിലുള്ള ചർച്ചകൾക്ക് അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ യോഗം ചേർന്നു. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വത്തിക്കാൻ പ്രതിനിധി ഫാ. ഹയസിന്ത് ഡെസ്റ്റിവിലെ, ആര്‍ച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, റവ. ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ, റവ. ഡോ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ, റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പിൽ എന്നിവർ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചു. മലങ്കര ഓർത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. ഗീവർഗീസ് മാർ ബർന്നബാസ്, റവ. ഡോ. ജോസ് ജോൺ, റവ. ഡോ. മാത്യു വർഗീസ്, റവ. ഡോ. കോശി വൈദ്യൻ എന്നിവർ പങ്കെടുത്തു. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായും അംഗങ്ങൾ കൂടിക്കാഴ്‌ച നടത്തി. നിഖ്യാ വിശ്വാസപ്രമാണത്തിന്റെ 1700-ാം വാർഷിക ഭാഗമായി വിശ്വാസപ്രമാണത്തിൻ്റെ ദൈവശാസ്ത്രപരമായ തലങ്ങൾ യോഗത്തിൽ ചർച്ച ചെയ്‌തു. കാലംചെയ്‌ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് യോഗം ആദരാഞ്ജലികളർപ്പിച്ചു. ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു.
Image: /content_image/India/India-2025-12-11-10:32:58.jpg
Keywords: ഓർത്തഡോ
Category: 18
Sub Category:
Heading: കത്തോലിക്ക - ഓർത്തഡോക്‌സ് സഭകളുടെ ദൈവശാസ്ത്ര കമ്മീഷൻ യോഗം ചേർന്നു
Content: കോട്ടയം: കത്തോലിക്കസഭയും മലങ്കര ഓർത്തഡോക്‌സ് സഭയും തമ്മിലുള്ള ചർച്ചകൾക്ക് അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ യോഗം ചേർന്നു. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വത്തിക്കാൻ പ്രതിനിധി ഫാ. ഹയസിന്ത് ഡെസ്റ്റിവിലെ, ആര്‍ച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, റവ. ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ, റവ. ഡോ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ, റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പിൽ എന്നിവർ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചു. മലങ്കര ഓർത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. ഗീവർഗീസ് മാർ ബർന്നബാസ്, റവ. ഡോ. ജോസ് ജോൺ, റവ. ഡോ. മാത്യു വർഗീസ്, റവ. ഡോ. കോശി വൈദ്യൻ എന്നിവർ പങ്കെടുത്തു. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായും അംഗങ്ങൾ കൂടിക്കാഴ്‌ച നടത്തി. നിഖ്യാ വിശ്വാസപ്രമാണത്തിന്റെ 1700-ാം വാർഷിക ഭാഗമായി വിശ്വാസപ്രമാണത്തിൻ്റെ ദൈവശാസ്ത്രപരമായ തലങ്ങൾ യോഗത്തിൽ ചർച്ച ചെയ്‌തു. കാലംചെയ്‌ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് യോഗം ആദരാഞ്ജലികളർപ്പിച്ചു. ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു.
Image: /content_image/India/India-2025-12-11-10:32:58.jpg
Keywords: ഓർത്തഡോ
Content:
25950
Category: 18
Sub Category:
Heading: കെസിബിസിയുടെ ശൈത്യകാല സമ്മേളനം ഇന്നു മുതല്‍
Content: കൊച്ചി: കെസിബിസിയുടെ ശൈത്യകാല സമ്മേളനം ഇന്നും നാളെയും പാലാരിവട്ടം പിഒസിയിൽ നടക്കും. 2026-28 കാലഘട്ടത്തിലേക്കുള്ള കെസിബിസി ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സമ്മേളനത്തിലുണ്ടാകും. ആഗോളസഭയിൽ ആചരിച്ചുവരുന്ന പ്രത്യാശയുടെ ജൂബിലിയുടെ ഭാഗമായുള്ള കേരളസഭയിലെ ആഘോഷം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് എല്ലാ മെത്രാന്മാരും ചേർന്നുള്ള സമൂഹ ദിവ്യബലിയോടെ പിഒസിയിൽ നടക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. തോമസ് തറയിൽ അ റിയിച്ചു.
Image: /content_image/India/India-2025-12-11-10:52:30.jpg
Keywords: കെസിബിസി
Category: 18
Sub Category:
Heading: കെസിബിസിയുടെ ശൈത്യകാല സമ്മേളനം ഇന്നു മുതല്‍
Content: കൊച്ചി: കെസിബിസിയുടെ ശൈത്യകാല സമ്മേളനം ഇന്നും നാളെയും പാലാരിവട്ടം പിഒസിയിൽ നടക്കും. 2026-28 കാലഘട്ടത്തിലേക്കുള്ള കെസിബിസി ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സമ്മേളനത്തിലുണ്ടാകും. ആഗോളസഭയിൽ ആചരിച്ചുവരുന്ന പ്രത്യാശയുടെ ജൂബിലിയുടെ ഭാഗമായുള്ള കേരളസഭയിലെ ആഘോഷം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് എല്ലാ മെത്രാന്മാരും ചേർന്നുള്ള സമൂഹ ദിവ്യബലിയോടെ പിഒസിയിൽ നടക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. തോമസ് തറയിൽ അ റിയിച്ചു.
Image: /content_image/India/India-2025-12-11-10:52:30.jpg
Keywords: കെസിബിസി
Content:
25951
Category: 1
Sub Category:
Heading: "സ്വവർഗ ബന്ധങ്ങള്‍" അംഗീകരിക്കാൻ സമ്മര്‍ദ്ധം നല്‍കുന്ന വിധിയ്‌ക്കെതിരെ യൂറോപ്യൻ മെത്രാന്‍ സമിതി
Content: വത്തിക്കാന്‍ സിറ്റി: എല്ലാ അംഗരാജ്യങ്ങളും മറ്റൊരു രാജ്യത്ത് നിയമപരമായി നടത്തുന്ന "സ്വവർഗ വിവാഹങ്ങൾ" അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്ന യൂറോപ്യൻ യൂണിയന്‍ കോടതി വിധിയില്‍ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യൻ യൂണിയന്റെ ബിഷപ്പ് കോൺഫറൻസുകളുടെ കമ്മീഷൻ (COMECE). വിധി ഒരു രാജ്യത്തിന്റെ സ്വന്തം നിയമവ്യവസ്ഥയ്ക്ക് കീഴിൽ സാധുതയുള്ളതല്ലെങ്കിൽപ്പോലും സ്വവര്‍ഗ്ഗ ബന്ധങ്ങളുടെ അംഗീകാരം നിർബന്ധമായതിനാൽ, ഈ വിധി ഓരോ രാജ്യത്തിന്റെയും നിയമപരമായ പരമാധികാരത്തെ സ്വാധീനിച്ചേക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ മെത്രാന്‍ സമിതി പ്രസിഡന്റ് ബിഷപ്പ് മരിയാനോ ക്രോസിയാറ്റ ഡിസംബർ 9ന് പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. 2018-ൽ ജർമ്മനിയിൽ വിവാഹിതരായെന്ന് അവകാശപ്പെടുന്ന സ്വവർഗാനുരാഗികളായവരെ കേന്ദ്രീകരിച്ചാണ് വിധി. പോളണ്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, അധികാരികൾ അവരുടെ ബന്ധം സിവിൽ രജിസ്റ്ററില്‍ രേഖപ്പെടുത്താൻ വിസമ്മതിച്ചതാണ് കേസായി കോടതിയ്ക്കു മുന്നിലെത്തിയത്. ഇത് യൂറോപ്യന്‍ യൂണിയന്റെ നിയമത്തിന് വിരുദ്ധമാണെന്ന് യൂറോപ്യൻ കോടതി പ്രഖ്യാപിക്കുകയായിരിന്നു. ഈ നിലപാടിനെതിരെയാണ് യൂറോപ്യന്‍ മെത്രാന്‍ സമിതി രംഗത്തു വന്നിരിക്കുന്നത്. "ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള കൂടിച്ചേരലാണ്" വിവാഹത്തില്‍ നടക്കുന്നതെന്ന് ബിഷപ്പ് മരിയാനോ വ്യക്തമാക്കി. #{red->none->b->Must Read: }# {{ സ്വവര്‍ഗ്ഗബന്ധത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?-> http://www.pravachakasabdam.com/index.php/site/news/14621}} യൂറോപ്യന്‍ യൂണിയന്‍ കോടതി വിധി ഓരോ രാജ്യത്തിന്റെയും അവകാശങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്നും "നിയമപരമായ അനിശ്ചിതത്വം" വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിലവിൽ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പകുതിയോളം രാജ്യങ്ങളും സ്വവർഗ ബന്ധങ്ങള്‍ക്ക് നിയമസാധുത നല്‍കിയിട്ടില്ല. പോളണ്ട്, ബൾഗേറിയ, സൈപ്രസ്, സ്ലൊവാക്യ, ഹംഗറി, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ചെക്ക് റിപ്പബ്ലിക്, റൊമാനിയ തുടങ്ങീയ നിരവധി യൂറോപ്യന്‍ രാജ്യങ്ങളാണ് ക്രിസ്തീയ മൂല്യങ്ങള്‍ മുറുകെ പിടിച്ച് സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ക്കു തടയിട്ടിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-11-12:25:15.jpg
Keywords: യൂറോപ്യ
Category: 1
Sub Category:
Heading: "സ്വവർഗ ബന്ധങ്ങള്‍" അംഗീകരിക്കാൻ സമ്മര്‍ദ്ധം നല്‍കുന്ന വിധിയ്‌ക്കെതിരെ യൂറോപ്യൻ മെത്രാന്‍ സമിതി
Content: വത്തിക്കാന്‍ സിറ്റി: എല്ലാ അംഗരാജ്യങ്ങളും മറ്റൊരു രാജ്യത്ത് നിയമപരമായി നടത്തുന്ന "സ്വവർഗ വിവാഹങ്ങൾ" അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്ന യൂറോപ്യൻ യൂണിയന്‍ കോടതി വിധിയില്‍ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യൻ യൂണിയന്റെ ബിഷപ്പ് കോൺഫറൻസുകളുടെ കമ്മീഷൻ (COMECE). വിധി ഒരു രാജ്യത്തിന്റെ സ്വന്തം നിയമവ്യവസ്ഥയ്ക്ക് കീഴിൽ സാധുതയുള്ളതല്ലെങ്കിൽപ്പോലും സ്വവര്‍ഗ്ഗ ബന്ധങ്ങളുടെ അംഗീകാരം നിർബന്ധമായതിനാൽ, ഈ വിധി ഓരോ രാജ്യത്തിന്റെയും നിയമപരമായ പരമാധികാരത്തെ സ്വാധീനിച്ചേക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ മെത്രാന്‍ സമിതി പ്രസിഡന്റ് ബിഷപ്പ് മരിയാനോ ക്രോസിയാറ്റ ഡിസംബർ 9ന് പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. 2018-ൽ ജർമ്മനിയിൽ വിവാഹിതരായെന്ന് അവകാശപ്പെടുന്ന സ്വവർഗാനുരാഗികളായവരെ കേന്ദ്രീകരിച്ചാണ് വിധി. പോളണ്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, അധികാരികൾ അവരുടെ ബന്ധം സിവിൽ രജിസ്റ്ററില്‍ രേഖപ്പെടുത്താൻ വിസമ്മതിച്ചതാണ് കേസായി കോടതിയ്ക്കു മുന്നിലെത്തിയത്. ഇത് യൂറോപ്യന്‍ യൂണിയന്റെ നിയമത്തിന് വിരുദ്ധമാണെന്ന് യൂറോപ്യൻ കോടതി പ്രഖ്യാപിക്കുകയായിരിന്നു. ഈ നിലപാടിനെതിരെയാണ് യൂറോപ്യന്‍ മെത്രാന്‍ സമിതി രംഗത്തു വന്നിരിക്കുന്നത്. "ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള കൂടിച്ചേരലാണ്" വിവാഹത്തില്‍ നടക്കുന്നതെന്ന് ബിഷപ്പ് മരിയാനോ വ്യക്തമാക്കി. #{red->none->b->Must Read: }# {{ സ്വവര്‍ഗ്ഗബന്ധത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?-> http://www.pravachakasabdam.com/index.php/site/news/14621}} യൂറോപ്യന്‍ യൂണിയന്‍ കോടതി വിധി ഓരോ രാജ്യത്തിന്റെയും അവകാശങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്നും "നിയമപരമായ അനിശ്ചിതത്വം" വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിലവിൽ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പകുതിയോളം രാജ്യങ്ങളും സ്വവർഗ ബന്ധങ്ങള്‍ക്ക് നിയമസാധുത നല്‍കിയിട്ടില്ല. പോളണ്ട്, ബൾഗേറിയ, സൈപ്രസ്, സ്ലൊവാക്യ, ഹംഗറി, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ചെക്ക് റിപ്പബ്ലിക്, റൊമാനിയ തുടങ്ങീയ നിരവധി യൂറോപ്യന്‍ രാജ്യങ്ങളാണ് ക്രിസ്തീയ മൂല്യങ്ങള്‍ മുറുകെ പിടിച്ച് സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ക്കു തടയിട്ടിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-11-12:25:15.jpg
Keywords: യൂറോപ്യ
Content:
25952
Category: 1
Sub Category:
Heading: യൂറോപ്പിന്റെ ക്രിസ്തീയ വേരുകൾ തിരിച്ചറിയുക, അത് കാത്തുസൂക്ഷിക്കേണ്ട യാഥാര്‍ത്ഥ്യം: രാഷ്ട്രീയ നേതാക്കളോട് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യൂറോപ്പിൽ ക്രിസ്തീയതയുടെ പങ്കിനെ അംഗീകരിക്കേണ്ടതും ക്രിസ്തീയ വേരുകള്‍ കാത്തുസൂക്ഷിക്കേണ്ടതും അനിവാര്യമാണെന്നു ലെയോ പാപ്പ. ഇന്നലെ ഡിസംബർ 10 ബുധനാഴ്ച യൂറോപ്യൻ പാർലമെന്റിലെ മധ്യ വലതുപക്ഷ രാഷ്ട്രീയ വിഭാഗമായി കണക്കാക്കപ്പെടുന്ന യാഥാസ്ഥിതിക, പുരോഗമന ഗ്രൂപ്പിൽനിന്നുള്ള പ്രതിനിധികൾക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിൽ സംസാരിക്കുകയായിരിന്നു പാപ്പ. യൂറോപ്പിന്റെ ക്രൈസ്തവ പാരമ്പര്യം ഉൾപ്പെടെയുള്ള പൈതൃകം ഉയർത്തിക്കാട്ടുന്നത്, പ്രദേശത്തുള്ള ക്രൈസ്തവ സമൂഹങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടി മാത്രമല്ല, മറിച്ച് യൂറോപ്പ് എന്താണെന്ന യാഥാർഥ്യത്തെ അംഗീകരിക്കുന്നതിന്റെ കൂടി ഭാഗമാണെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. യൂറോപ്പിന്റെ വ്യക്തിത്വം മനസ്സിലാക്കേണ്ടത്, അതിന്റെ യഹൂദ ക്രൈസ്തവ വേരുകളുടെ പശ്ചാത്തലത്തിൽ വേണമെന്ന് മുൻ പാപ്പമാർ പറഞ്ഞിരുന്ന കാര്യവും പാപ്പ അനുസ്മരിച്ചു. ദാരിദ്ര്യം, സാമൂഹികമായ ഒറ്റപ്പെടുത്തൽ, കാലാവസ്ഥ പ്രതിസന്ധികൾ, അക്രമങ്ങൾ തുടങ്ങിയ യാഥാർത്ഥ്യങ്ങളുടെ മുന്നിൽ ക്രിസ്തീയത ഉയർത്തിപ്പിടിക്കുന്ന ധാർമ്മികതയും മൂല്യങ്ങളും വലുതാണെന്ന കാര്യവും പാപ്പ പറഞ്ഞു. പൊതുനന്മ ലക്ഷ്യമാക്കി യൂറോപ്പിലെ ക്രൈസ്തവ സമൂഹം ചെയ്യുന്ന പ്രവര്‍ത്തികളുടെ സദ്‌ഫലങ്ങൾ, അവിടെയുള്ള പൊതുസമൂഹവും സ്വീകരിക്കുന്നുണ്ടെന്ന് മറക്കരുതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. വലിയ കത്തീഡ്രൽ ദേവാലയങ്ങൾ, ഉന്നതമായ കലയും സംഗീതവും, ശാസ്ത്രത്തിലുള്ള പുരോഗതി, ബൗദ്ധികതലത്തെ വളർത്തുന്നതിനായി നിരവധി യൂണിവേഴ്സിറ്റികൾ തുടങ്ങി വിവിധ മേഖലകളിൽ യൂറോപ്പിലെ ക്രൈസ്തവ പൈതൃകം സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് പാപ്പ പ്രസംഗത്തില്‍ വിശദീകരിച്ചു. യൂറോപ്പിന്റെ ചരിത്രത്തിൽനിന്ന് ക്രിസ്തീയതയെ മാറ്റി നിറുത്താനാകില്ലെന്ന കാര്യം എടുത്തുപറഞ്ഞ പരിശുദ്ധ പിതാവ്, ഇത് ആഘോഷിക്കപ്പെടേണ്ടതും കാത്തുസൂക്ഷിക്കപ്പെടേണ്ടതുമായ ഒരു യാഥാർത്ഥ്യമാണെന്നും ഓർമ്മിപ്പിച്ചു. റോമിൽ നടക്കുന്ന ത്രിദിന കോൺഫറൻസിന്റെ കൂടി പശ്ചാത്തലത്തിലാണ് യാഥാസ്ഥിതിക, പുരോഗമന പാർട്ടിയിൽനിന്നുള്ള പ്രതിനിധികൾ വത്തിക്കാനിൽ കഴിഞ്ഞ ദിവസം എത്തിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-11-13:45:18.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: യൂറോപ്പിന്റെ ക്രിസ്തീയ വേരുകൾ തിരിച്ചറിയുക, അത് കാത്തുസൂക്ഷിക്കേണ്ട യാഥാര്‍ത്ഥ്യം: രാഷ്ട്രീയ നേതാക്കളോട് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യൂറോപ്പിൽ ക്രിസ്തീയതയുടെ പങ്കിനെ അംഗീകരിക്കേണ്ടതും ക്രിസ്തീയ വേരുകള്‍ കാത്തുസൂക്ഷിക്കേണ്ടതും അനിവാര്യമാണെന്നു ലെയോ പാപ്പ. ഇന്നലെ ഡിസംബർ 10 ബുധനാഴ്ച യൂറോപ്യൻ പാർലമെന്റിലെ മധ്യ വലതുപക്ഷ രാഷ്ട്രീയ വിഭാഗമായി കണക്കാക്കപ്പെടുന്ന യാഥാസ്ഥിതിക, പുരോഗമന ഗ്രൂപ്പിൽനിന്നുള്ള പ്രതിനിധികൾക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിൽ സംസാരിക്കുകയായിരിന്നു പാപ്പ. യൂറോപ്പിന്റെ ക്രൈസ്തവ പാരമ്പര്യം ഉൾപ്പെടെയുള്ള പൈതൃകം ഉയർത്തിക്കാട്ടുന്നത്, പ്രദേശത്തുള്ള ക്രൈസ്തവ സമൂഹങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടി മാത്രമല്ല, മറിച്ച് യൂറോപ്പ് എന്താണെന്ന യാഥാർഥ്യത്തെ അംഗീകരിക്കുന്നതിന്റെ കൂടി ഭാഗമാണെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. യൂറോപ്പിന്റെ വ്യക്തിത്വം മനസ്സിലാക്കേണ്ടത്, അതിന്റെ യഹൂദ ക്രൈസ്തവ വേരുകളുടെ പശ്ചാത്തലത്തിൽ വേണമെന്ന് മുൻ പാപ്പമാർ പറഞ്ഞിരുന്ന കാര്യവും പാപ്പ അനുസ്മരിച്ചു. ദാരിദ്ര്യം, സാമൂഹികമായ ഒറ്റപ്പെടുത്തൽ, കാലാവസ്ഥ പ്രതിസന്ധികൾ, അക്രമങ്ങൾ തുടങ്ങിയ യാഥാർത്ഥ്യങ്ങളുടെ മുന്നിൽ ക്രിസ്തീയത ഉയർത്തിപ്പിടിക്കുന്ന ധാർമ്മികതയും മൂല്യങ്ങളും വലുതാണെന്ന കാര്യവും പാപ്പ പറഞ്ഞു. പൊതുനന്മ ലക്ഷ്യമാക്കി യൂറോപ്പിലെ ക്രൈസ്തവ സമൂഹം ചെയ്യുന്ന പ്രവര്‍ത്തികളുടെ സദ്‌ഫലങ്ങൾ, അവിടെയുള്ള പൊതുസമൂഹവും സ്വീകരിക്കുന്നുണ്ടെന്ന് മറക്കരുതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. വലിയ കത്തീഡ്രൽ ദേവാലയങ്ങൾ, ഉന്നതമായ കലയും സംഗീതവും, ശാസ്ത്രത്തിലുള്ള പുരോഗതി, ബൗദ്ധികതലത്തെ വളർത്തുന്നതിനായി നിരവധി യൂണിവേഴ്സിറ്റികൾ തുടങ്ങി വിവിധ മേഖലകളിൽ യൂറോപ്പിലെ ക്രൈസ്തവ പൈതൃകം സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് പാപ്പ പ്രസംഗത്തില്‍ വിശദീകരിച്ചു. യൂറോപ്പിന്റെ ചരിത്രത്തിൽനിന്ന് ക്രിസ്തീയതയെ മാറ്റി നിറുത്താനാകില്ലെന്ന കാര്യം എടുത്തുപറഞ്ഞ പരിശുദ്ധ പിതാവ്, ഇത് ആഘോഷിക്കപ്പെടേണ്ടതും കാത്തുസൂക്ഷിക്കപ്പെടേണ്ടതുമായ ഒരു യാഥാർത്ഥ്യമാണെന്നും ഓർമ്മിപ്പിച്ചു. റോമിൽ നടക്കുന്ന ത്രിദിന കോൺഫറൻസിന്റെ കൂടി പശ്ചാത്തലത്തിലാണ് യാഥാസ്ഥിതിക, പുരോഗമന പാർട്ടിയിൽനിന്നുള്ള പ്രതിനിധികൾ വത്തിക്കാനിൽ കഴിഞ്ഞ ദിവസം എത്തിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-11-13:45:18.jpg
Keywords: പാപ്പ
Content:
25953
Category: 1
Sub Category:
Heading: ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ പിന്തുണച്ച് ചാൾസ് രാജാവ്
Content: ലണ്ടന്‍: ക്രിസ്തീയ വിശ്വാസത്തെ പ്രതി ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ച് ചാൾസ് രാജാവ്. കഴിഞ്ഞ ദിവസം വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്ന ആഗമന ശുശ്രൂഷയിൽ പങ്കെടുത്ത ചാൾസ് രാജാവ് ലോകമെമ്പാടുമുള്ള പീഡനങ്ങൾ നേരിടുന്ന ക്രിസ്ത്യാനികളുടെ ദുരവസ്ഥയെ അനുസ്മരിക്കുകയായിരിന്നു. കത്തോലിക്ക, ആംഗ്ലിക്കൻ, ഓർത്തഡോക്സ് പ്രാർത്ഥനകള്‍ ഉള്‍ചേര്‍ത്തു നടത്തിയ ശുശ്രൂഷയില്‍ മതപരമായ വിവേചനത്തിനെതിരെ ചാള്‍സ് രാജാവു മുന്നറിയിപ്പ് നൽകി. വിശ്വാസത്തില്‍ ജീവിക്കാൻ എളുപ്പമല്ലാത്ത മേഖലകളില്‍ കഴിയുന്നവരെ പിന്തുണയ്ക്കുകയാണെന്നു രാജാവു പറഞ്ഞു. ശൈത്യകാലത്തെ ഇരുട്ടിൽ പ്രത്യാശയുടെ വെളിച്ചമാണ് ക്രിസ്തുമസെന്നു അദ്ദേഹം അനുസ്മരിച്ചു. വെസ്റ്റ്മിൻസ്റ്റര്‍ കത്തീഡ്രല്‍ ഡീൻ റവ. ഡോ. ഡേവിഡ് ഹോയ്ൽ നടത്തിയ ആരാധനയിൽ, ജെറുസലേമിലെയും മിഡിൽ ഈസ്റ്റിലെയും ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് റവറന്റ് ഹോസം നൗം ഉൾപ്പെടെയുള്ള ക്രിസ്ത്യൻ വിഭാഗങ്ങളുടെ പ്രതിനിധികൾ ഒത്തുചേർന്നു. അസഹിഷ്ണുത നിരസിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പല സ്ഥലങ്ങളിലും ക്രിസ്ത്യാനികൾ നേരിടുന്ന വൻതോതിലുള്ള പീഡനത്തെക്കുറിച്ചും കർദ്ദിനാൾ തിമോത്തി റാഡ്ക്ലിഫ് പ്രസംഗം നടത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-11-15:19:46.jpg
Keywords: ചാൾസ്
Category: 1
Sub Category:
Heading: ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ പിന്തുണച്ച് ചാൾസ് രാജാവ്
Content: ലണ്ടന്‍: ക്രിസ്തീയ വിശ്വാസത്തെ പ്രതി ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ച് ചാൾസ് രാജാവ്. കഴിഞ്ഞ ദിവസം വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്ന ആഗമന ശുശ്രൂഷയിൽ പങ്കെടുത്ത ചാൾസ് രാജാവ് ലോകമെമ്പാടുമുള്ള പീഡനങ്ങൾ നേരിടുന്ന ക്രിസ്ത്യാനികളുടെ ദുരവസ്ഥയെ അനുസ്മരിക്കുകയായിരിന്നു. കത്തോലിക്ക, ആംഗ്ലിക്കൻ, ഓർത്തഡോക്സ് പ്രാർത്ഥനകള്‍ ഉള്‍ചേര്‍ത്തു നടത്തിയ ശുശ്രൂഷയില്‍ മതപരമായ വിവേചനത്തിനെതിരെ ചാള്‍സ് രാജാവു മുന്നറിയിപ്പ് നൽകി. വിശ്വാസത്തില്‍ ജീവിക്കാൻ എളുപ്പമല്ലാത്ത മേഖലകളില്‍ കഴിയുന്നവരെ പിന്തുണയ്ക്കുകയാണെന്നു രാജാവു പറഞ്ഞു. ശൈത്യകാലത്തെ ഇരുട്ടിൽ പ്രത്യാശയുടെ വെളിച്ചമാണ് ക്രിസ്തുമസെന്നു അദ്ദേഹം അനുസ്മരിച്ചു. വെസ്റ്റ്മിൻസ്റ്റര്‍ കത്തീഡ്രല്‍ ഡീൻ റവ. ഡോ. ഡേവിഡ് ഹോയ്ൽ നടത്തിയ ആരാധനയിൽ, ജെറുസലേമിലെയും മിഡിൽ ഈസ്റ്റിലെയും ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് റവറന്റ് ഹോസം നൗം ഉൾപ്പെടെയുള്ള ക്രിസ്ത്യൻ വിഭാഗങ്ങളുടെ പ്രതിനിധികൾ ഒത്തുചേർന്നു. അസഹിഷ്ണുത നിരസിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പല സ്ഥലങ്ങളിലും ക്രിസ്ത്യാനികൾ നേരിടുന്ന വൻതോതിലുള്ള പീഡനത്തെക്കുറിച്ചും കർദ്ദിനാൾ തിമോത്തി റാഡ്ക്ലിഫ് പ്രസംഗം നടത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-11-15:19:46.jpg
Keywords: ചാൾസ്
Content:
25954
Category: 1
Sub Category:
Heading: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ക്രിസ്‌തുമസ് ആഘോഷത്തിൽ അതിഥിയായി മാർ ജോസഫ് സ്രാമ്പിക്കലും
Content: ലണ്ടൻ: ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിലെ ഓഫീസിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ സംഘടിപ്പിച്ച ക്രിസ്‌തുമസ് ആഘോഷത്തിൽ സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അതിഥിയായി പങ്കെടുത്തു. സ്റ്റാർമറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രാജ്യത്തെ സഭാനേതാക്കളുടെ സേവനങ്ങളെ ആദരിക്കുന്നതിനും നന്ദി അറിയിക്കുന്നതിനുംകൂടിയാണ് പ്രധാനമന്ത്രി ക്രിസ്‌തുമസ് ആഘോഷ പരി പാടി സംഘടിപ്പിച്ചത്. ബ്രിട്ടനിലെ സീറോമലബാർ സമൂഹത്തിൻ്റെ വർധിച്ചുവരുന്ന സാന്നിധ്യത്തെയും വളർച്ചയെയും സംഭാവനകളെയും അംഗീകരിക്കുന്നതായി ഈ കൂടിക്കാഴ്ച. ആഘോഷപരിപാടിയിൽ ആഷ്ഫോർഡിലെ മലയാളി പാർലമെൻ്റംഗം സോജൻ ജോസഫും ഭാര്യ ബ്രൈറ്റാ ജോസഫും പങ്കെടുത്തു.
Image: /content_image/News/News-2025-12-12-12:05:26.jpg
Keywords: യുകെ, ബ്രിട്ട
Category: 1
Sub Category:
Heading: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ക്രിസ്‌തുമസ് ആഘോഷത്തിൽ അതിഥിയായി മാർ ജോസഫ് സ്രാമ്പിക്കലും
Content: ലണ്ടൻ: ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിലെ ഓഫീസിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ സംഘടിപ്പിച്ച ക്രിസ്‌തുമസ് ആഘോഷത്തിൽ സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അതിഥിയായി പങ്കെടുത്തു. സ്റ്റാർമറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രാജ്യത്തെ സഭാനേതാക്കളുടെ സേവനങ്ങളെ ആദരിക്കുന്നതിനും നന്ദി അറിയിക്കുന്നതിനുംകൂടിയാണ് പ്രധാനമന്ത്രി ക്രിസ്‌തുമസ് ആഘോഷ പരി പാടി സംഘടിപ്പിച്ചത്. ബ്രിട്ടനിലെ സീറോമലബാർ സമൂഹത്തിൻ്റെ വർധിച്ചുവരുന്ന സാന്നിധ്യത്തെയും വളർച്ചയെയും സംഭാവനകളെയും അംഗീകരിക്കുന്നതായി ഈ കൂടിക്കാഴ്ച. ആഘോഷപരിപാടിയിൽ ആഷ്ഫോർഡിലെ മലയാളി പാർലമെൻ്റംഗം സോജൻ ജോസഫും ഭാര്യ ബ്രൈറ്റാ ജോസഫും പങ്കെടുത്തു.
Image: /content_image/News/News-2025-12-12-12:05:26.jpg
Keywords: യുകെ, ബ്രിട്ട
Content:
25955
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കല്‍ കെസിബിസിയുടെ പുതിയ പ്രസിഡന്‍റ്
Content: കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെസിബിസി) പ്രസിഡന്‍റായി കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത വർഗീസ് ചക്കാലക്കലിനെ തെരഞ്ഞെടുത്തു. ഇന്നു ഡിസംബർ 12 വെള്ളിയാഴ്ച പാലാരിവട്ടം പിഓസിയിൽ വെച്ച് നടത്തപ്പെട്ട കെസിബിസി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടത്തപ്പെട്ടത്. തിരുവനന്തപുരം അതിരൂപത അധ്യക്ഷനും മലങ്കര സഭയുടെ തലവനുമായ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം കെസിബിസിയെ നയിക്കുക. മലബാറിന്റെ അമ്മയായ കോഴിക്കോടിനെ അതിരൂപതയായി ഉയർത്തുകയും അതിന്റെ മെത്രാപ്പോലീത്തയായി വർഗീസ് ചക്കാലക്കൽ പിതാവിനെ പാപ്പ നിയമിക്കുകയും ചെയ്ത സന്തോഷത്തിന്റെ നിറവിലായിരിക്കുമ്പോള്‍ തന്നെയാണ് കെസിബിസിയുടെ അമരക്കാരനായി പുതിയൊരു ഉത്തരവാദിത്വം വർഗീസ് ചക്കാലക്കൽ പിതാവിനു ലഭിക്കുന്നത്. 1953-ല്‍ കോട്ടപ്പുറം രൂപതയിലെ മാളപ്പള്ളിപുരത്ത് ജനിച്ച വര്‍ഗ്ഗീസ് ചക്കാലക്കൽ മാളയിലും മംഗലാപുരത്തും പഠനം നടത്തി 1981ൽ പൗരോഹിത്യം സ്വീകരിച്ചു. കോഴിക്കോട് രൂപതയ്ക്ക് വേണ്ടി ഒരു വൈദികന് ആകണം എന്നുള്ള തീവ്രമായ ആഗ്രഹത്തോടു കൂടി വൈദിക പരിശീലനം ആരംഭിച്ചു. മംഗലാപുരത്ത് നിന്ന് തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ പൂര്‍ത്തിയാക്കി. 1981 ഏപ്രിൽ രണ്ടാം തീയതി കോഴിക്കോട് കത്തീഡ്രല്‍ ദേവാലയത്തിൽ വച്ച് അഭിവന്ദ്യ മാക്സ്-വെൽ പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. പാക്കം, ചാലിൽ, വെസ്റ്റ്ഹിൽ, ഏഴിമല, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ സ്തുത്യര്‍ഹമായ ശുശ്രൂഷ ചെയ്തു. 1992 മുതല്‍ മംഗലാപുരം സെന്റ് ജോസഫ് മേജര് സെമിനാരിയില്‍ പ്രൊഫസറായും ഡീന് ഓഫ് സ്റ്റഡീസ് ആയും സേവനം ചെയ്തു കൊണ്ടിരുന്നപ്പോഴാണ് കണ്ണൂർ രൂപതയുടെ പ്രഥമ മെത്രാനായി ദൈവം വര്‍ഗ്ഗീസ് ചക്കാലക്കല്‍ പിതാവിനെ ഉയര്‍ത്തിയത്. 1998ൽ കണ്ണൂരിലെ ആദ്യത്തെ ബിഷപ്പായി സ്ഥാനമേറ്റു. 2012 ൽ കോഴിക്കോടു രൂപതാധ്യക്ഷനായി നിയമിതനായി. കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെസിബിസി), ഇന്ത്യൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (സിസിബിഐ) എന്നിവയുടെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ച ആർച്ച് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കൽ, നിലവിൽ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെആർഎൽസിബിസി) അധ്യക്ഷന്‍ കൂടിയാണ്. ശുശ്രൂഷയിൽ അതീവ തത്പരൻ, ദൈവശാസ്ത്രജ്ഞൻ, മികച്ച വാഗ്മി, സഭാനിയമ വിദഗ്ഗൻ, ദൈവജനത്തിന്റെ സ്വന്തം പിതാവ്, ജനകീയ പിതാവ് എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-12-14:32:26.jpg
Keywords: കെസിബിസി
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കല്‍ കെസിബിസിയുടെ പുതിയ പ്രസിഡന്‍റ്
Content: കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെസിബിസി) പ്രസിഡന്‍റായി കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത വർഗീസ് ചക്കാലക്കലിനെ തെരഞ്ഞെടുത്തു. ഇന്നു ഡിസംബർ 12 വെള്ളിയാഴ്ച പാലാരിവട്ടം പിഓസിയിൽ വെച്ച് നടത്തപ്പെട്ട കെസിബിസി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടത്തപ്പെട്ടത്. തിരുവനന്തപുരം അതിരൂപത അധ്യക്ഷനും മലങ്കര സഭയുടെ തലവനുമായ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം കെസിബിസിയെ നയിക്കുക. മലബാറിന്റെ അമ്മയായ കോഴിക്കോടിനെ അതിരൂപതയായി ഉയർത്തുകയും അതിന്റെ മെത്രാപ്പോലീത്തയായി വർഗീസ് ചക്കാലക്കൽ പിതാവിനെ പാപ്പ നിയമിക്കുകയും ചെയ്ത സന്തോഷത്തിന്റെ നിറവിലായിരിക്കുമ്പോള്‍ തന്നെയാണ് കെസിബിസിയുടെ അമരക്കാരനായി പുതിയൊരു ഉത്തരവാദിത്വം വർഗീസ് ചക്കാലക്കൽ പിതാവിനു ലഭിക്കുന്നത്. 1953-ല്‍ കോട്ടപ്പുറം രൂപതയിലെ മാളപ്പള്ളിപുരത്ത് ജനിച്ച വര്‍ഗ്ഗീസ് ചക്കാലക്കൽ മാളയിലും മംഗലാപുരത്തും പഠനം നടത്തി 1981ൽ പൗരോഹിത്യം സ്വീകരിച്ചു. കോഴിക്കോട് രൂപതയ്ക്ക് വേണ്ടി ഒരു വൈദികന് ആകണം എന്നുള്ള തീവ്രമായ ആഗ്രഹത്തോടു കൂടി വൈദിക പരിശീലനം ആരംഭിച്ചു. മംഗലാപുരത്ത് നിന്ന് തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ പൂര്‍ത്തിയാക്കി. 1981 ഏപ്രിൽ രണ്ടാം തീയതി കോഴിക്കോട് കത്തീഡ്രല്‍ ദേവാലയത്തിൽ വച്ച് അഭിവന്ദ്യ മാക്സ്-വെൽ പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. പാക്കം, ചാലിൽ, വെസ്റ്റ്ഹിൽ, ഏഴിമല, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ സ്തുത്യര്‍ഹമായ ശുശ്രൂഷ ചെയ്തു. 1992 മുതല്‍ മംഗലാപുരം സെന്റ് ജോസഫ് മേജര് സെമിനാരിയില്‍ പ്രൊഫസറായും ഡീന് ഓഫ് സ്റ്റഡീസ് ആയും സേവനം ചെയ്തു കൊണ്ടിരുന്നപ്പോഴാണ് കണ്ണൂർ രൂപതയുടെ പ്രഥമ മെത്രാനായി ദൈവം വര്‍ഗ്ഗീസ് ചക്കാലക്കല്‍ പിതാവിനെ ഉയര്‍ത്തിയത്. 1998ൽ കണ്ണൂരിലെ ആദ്യത്തെ ബിഷപ്പായി സ്ഥാനമേറ്റു. 2012 ൽ കോഴിക്കോടു രൂപതാധ്യക്ഷനായി നിയമിതനായി. കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെസിബിസി), ഇന്ത്യൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (സിസിബിഐ) എന്നിവയുടെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ച ആർച്ച് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കൽ, നിലവിൽ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെആർഎൽസിബിസി) അധ്യക്ഷന്‍ കൂടിയാണ്. ശുശ്രൂഷയിൽ അതീവ തത്പരൻ, ദൈവശാസ്ത്രജ്ഞൻ, മികച്ച വാഗ്മി, സഭാനിയമ വിദഗ്ഗൻ, ദൈവജനത്തിന്റെ സ്വന്തം പിതാവ്, ജനകീയ പിതാവ് എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-12-14:32:26.jpg
Keywords: കെസിബിസി
Content:
25956
Category: 1
Sub Category:
Heading: മെക്സിക്കോയിലെ പീഡാനുഭവ കലാവിഷ്ക്കാരം യുനെസ്കോയുടെ കലാസാംസ്കാരിക പൈതൃക പട്ടികയില്‍
Content: ഇസ്തപാലപ: മെക്സിക്കോ നഗരത്തിലെ ഇസ്തപാലപ ജില്ലയിൽ എല്ലാ വിശുദ്ധ വാരത്തിലും നടക്കുന്ന പീഡാനുഭവ കലാവിഷ്ക്കാരം യുനെസ്കോ മാനവികതയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയില്‍. ഡിസംബർ 8 മുതൽ ന്യൂഡൽഹിയിൽ നടന്നുവരുന്ന ഇന്റർഗവൺമെന്റൽ കമ്മിറ്റി ഫോർ ദ സേഫ്ഗാർഡിംഗ് ഓഫ് ഇൻടാംജിബിൾ കൾച്ചറൽ ഹെറിറ്റേജിന്റെ ഇരുപതാം സെഷനിലാണ് ഇതുമായി ബന്ധപ്പെട്ടു തീരുമാനം യുനെസ്കോ പ്രഖ്യാപിച്ചത്. ഇസ്തപാലപയിലെ കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്ക്കാരത്തെ സംബന്ധിച്ച നാമനിർദ്ദേശം അവലോകനം ചെയ്യുകയും അംഗീകരിക്കുകയുമായിരിന്നു. ഇസ്തപാലപയിലെ വിശുദ്ധ വാരാഘോഷം ഒരു കലാവിഷ്ക്കാരം മാത്രമല്ല ആയിരക്കണക്കിന് ആളുകളെ ഓർമ്മ, തങ്ങളുടെ സ്വത്വം, എന്നിവയുടെ കൂട്ടായ്മയില്‍ ഒരുമിച്ച് കൊണ്ടുവരുന്ന ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രകടനമാണെന്ന് ഇൻടാഞ്ചിബിൾ കൾച്ചറൽ ഹെറിറ്റേജ് ഓഫ് മെക്സിക്കോയുടെ ഡെപ്യൂട്ടി ഡയറക്ടർ എഡാലി ക്വിറോസ് പറഞ്ഞു. സമൂഹങ്ങൾ അവരുടെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമായി അംഗീകരിക്കുന്ന ആവിഷ്കാരങ്ങളെ യുനെസ്കോ പട്ടിക അംഗീകരിക്കുന്നുവെന്നും ഭാവി തലമുറകൾക്കായി അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാണിക്കുന്നുവെന്നും യുനെസ്കോ അധികൃതര്‍ വ്യക്തമാക്കി. </p> <blockquote class="twitter-tweet"><p lang="es" dir="ltr">La representación de la Pasión, Muerte y Resurrección de Cristo en Iztapalapa ya forma parte de la Lista Representativa del Patrimonio Cultural Inmaterial de la Humanidad. <br><br>Cada año, esta tradición, nacida en el siglo XIX como un acto de gratitud tras superar una epidemia de… <a href="https://t.co/EUCzRvg6Ak">pic.twitter.com/EUCzRvg6Ak</a></p>— SECTUR México (@SECTUR_mx) <a href="https://twitter.com/SECTUR_mx/status/1998820056034075032?ref_src=twsrc%5Etfw">December 10, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> 1833-ൽ കോളറ പകർച്ചവ്യാധിയുടെ സമയത്താണ് കുരിശിന്റെ വഴിത്താരകളുമായി ബന്ധമുള്ള ദൃശ്യാവിഷ്ക്കാരത്തിന് ആരംഭമാകുന്നത്. ഉയർന്ന മരണസംഖ്യയെ അഭിമുഖീകരിച്ച ഇസ്തപാലപ നിവാസികൾ പീഡാസഹനത്തിന്റെ പ്രദിക്ഷണം നടത്തുകയായിരിന്നു. നിരവധി ദിവസത്തെ പ്രാർത്ഥനയ്ക്ക് ശേഷം, പ്ലേഗ് നിലച്ചുവെന്നാണ് ചരിത്രം. ആ സംഭവത്തിനുശേഷം, എല്ലാ വർഷവും ക്രിസ്തുവിന്റെ പീഡാനുഭവം, മരണം, ഉയിർത്തെഴുന്നേൽപ്പ് എന്നിവ നന്ദിയുടെ അടയാളമായി പുനരാവിഷ്ക്കരിക്കുമെന്ന് പ്രദേശത്തെ ജനങ്ങള്‍ പ്രതിജ്ഞയെടുക്കുകയായിരിന്നു. 2025 ലെ വിശുദ്ധ വാരത്തിൽ മാത്രം, 2 ദശലക്ഷം ആളുകളാണ് ഇതിന് ദൃക്സാക്ഷികളായത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-12-16:09:11.jpg
Keywords: യുനെസ്കോ
Category: 1
Sub Category:
Heading: മെക്സിക്കോയിലെ പീഡാനുഭവ കലാവിഷ്ക്കാരം യുനെസ്കോയുടെ കലാസാംസ്കാരിക പൈതൃക പട്ടികയില്‍
Content: ഇസ്തപാലപ: മെക്സിക്കോ നഗരത്തിലെ ഇസ്തപാലപ ജില്ലയിൽ എല്ലാ വിശുദ്ധ വാരത്തിലും നടക്കുന്ന പീഡാനുഭവ കലാവിഷ്ക്കാരം യുനെസ്കോ മാനവികതയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയില്‍. ഡിസംബർ 8 മുതൽ ന്യൂഡൽഹിയിൽ നടന്നുവരുന്ന ഇന്റർഗവൺമെന്റൽ കമ്മിറ്റി ഫോർ ദ സേഫ്ഗാർഡിംഗ് ഓഫ് ഇൻടാംജിബിൾ കൾച്ചറൽ ഹെറിറ്റേജിന്റെ ഇരുപതാം സെഷനിലാണ് ഇതുമായി ബന്ധപ്പെട്ടു തീരുമാനം യുനെസ്കോ പ്രഖ്യാപിച്ചത്. ഇസ്തപാലപയിലെ കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്ക്കാരത്തെ സംബന്ധിച്ച നാമനിർദ്ദേശം അവലോകനം ചെയ്യുകയും അംഗീകരിക്കുകയുമായിരിന്നു. ഇസ്തപാലപയിലെ വിശുദ്ധ വാരാഘോഷം ഒരു കലാവിഷ്ക്കാരം മാത്രമല്ല ആയിരക്കണക്കിന് ആളുകളെ ഓർമ്മ, തങ്ങളുടെ സ്വത്വം, എന്നിവയുടെ കൂട്ടായ്മയില്‍ ഒരുമിച്ച് കൊണ്ടുവരുന്ന ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രകടനമാണെന്ന് ഇൻടാഞ്ചിബിൾ കൾച്ചറൽ ഹെറിറ്റേജ് ഓഫ് മെക്സിക്കോയുടെ ഡെപ്യൂട്ടി ഡയറക്ടർ എഡാലി ക്വിറോസ് പറഞ്ഞു. സമൂഹങ്ങൾ അവരുടെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമായി അംഗീകരിക്കുന്ന ആവിഷ്കാരങ്ങളെ യുനെസ്കോ പട്ടിക അംഗീകരിക്കുന്നുവെന്നും ഭാവി തലമുറകൾക്കായി അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാണിക്കുന്നുവെന്നും യുനെസ്കോ അധികൃതര്‍ വ്യക്തമാക്കി. </p> <blockquote class="twitter-tweet"><p lang="es" dir="ltr">La representación de la Pasión, Muerte y Resurrección de Cristo en Iztapalapa ya forma parte de la Lista Representativa del Patrimonio Cultural Inmaterial de la Humanidad. <br><br>Cada año, esta tradición, nacida en el siglo XIX como un acto de gratitud tras superar una epidemia de… <a href="https://t.co/EUCzRvg6Ak">pic.twitter.com/EUCzRvg6Ak</a></p>— SECTUR México (@SECTUR_mx) <a href="https://twitter.com/SECTUR_mx/status/1998820056034075032?ref_src=twsrc%5Etfw">December 10, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> 1833-ൽ കോളറ പകർച്ചവ്യാധിയുടെ സമയത്താണ് കുരിശിന്റെ വഴിത്താരകളുമായി ബന്ധമുള്ള ദൃശ്യാവിഷ്ക്കാരത്തിന് ആരംഭമാകുന്നത്. ഉയർന്ന മരണസംഖ്യയെ അഭിമുഖീകരിച്ച ഇസ്തപാലപ നിവാസികൾ പീഡാസഹനത്തിന്റെ പ്രദിക്ഷണം നടത്തുകയായിരിന്നു. നിരവധി ദിവസത്തെ പ്രാർത്ഥനയ്ക്ക് ശേഷം, പ്ലേഗ് നിലച്ചുവെന്നാണ് ചരിത്രം. ആ സംഭവത്തിനുശേഷം, എല്ലാ വർഷവും ക്രിസ്തുവിന്റെ പീഡാനുഭവം, മരണം, ഉയിർത്തെഴുന്നേൽപ്പ് എന്നിവ നന്ദിയുടെ അടയാളമായി പുനരാവിഷ്ക്കരിക്കുമെന്ന് പ്രദേശത്തെ ജനങ്ങള്‍ പ്രതിജ്ഞയെടുക്കുകയായിരിന്നു. 2025 ലെ വിശുദ്ധ വാരത്തിൽ മാത്രം, 2 ദശലക്ഷം ആളുകളാണ് ഇതിന് ദൃക്സാക്ഷികളായത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-12-16:09:11.jpg
Keywords: യുനെസ്കോ
Content:
25957
Category: 1
Sub Category:
Heading: 7 വർഷങ്ങൾക്ക് ശേഷം മെല്‍ബണ്‍ നഗരത്തില്‍ വീണ്ടും തിരുപിറവി രംഗം
Content: മെൽബൺ: ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍ നഗരത്തിലെ ക്രിസ്തുമസ് ആഘോഷങ്ങളിൽ നിന്ന് തിരുപിറവി രംഗം നീക്കം ചെയ്ത തീരുമാനത്തിന് ഭരണകൂടം മാറ്റം വരുത്തി. ഇതോടെ 7 വര്‍ഷത്തിന് ശേഷം നഗരത്തില്‍ തിരുപിറവി രംഗം പുനരാവിഷ്ക്കരിച്ചിരിക്കുകയാണ്. സഭാ നേതാക്കളും പ്രാദേശിക കൗൺസിലർമാരും ജനങ്ങളും നടപടിയെ സ്വാഗതം ചെയ്തു. ഔദ്യോഗിക ക്രിസ്തുമസ് പരിപാടിയിൽ തിരുപിറവി രംഗത്തിന്റെ അവതരണം ക്രിസ്ത്യാനികളല്ലാത്തവരെ ഒഴിവാക്കിയതായി തോന്നിപ്പിക്കുമെന്ന യുക്തിരഹിത ആരോപണം ഉന്നയിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുപിറവി രംഗം സിറ്റി കൗൺസിൽ നീക്കം ചെയ്തത്. ഈശോയുടെ ജനനരംഗം നഗരത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് വേണ്ടി ഡെപ്യൂട്ടി ലോർഡ് മേയർ റോഷെന കാംബെലിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടല്‍ ഫലം കാണുകയായിരിന്നു. മെൽബണില്‍ ക്രിസ്തുമസിന്റെ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ 7ന് ഫെഡറേഷൻ സ്ക്വയറിൽ തിരുപിറവി രംഗം അനാച്ഛാദനം ചെയ്തു. യൗസേപ്പ് പിതാവ്, മറിയം, ഉണ്ണിയേശു, മൂന്ന് ജ്ഞാനികൾ, മൃഗങ്ങൾ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുള്ള തിരുപിറവി രംഗമാണ് സജ്ജീകരിച്ചിരിക്കുന്നത്. മെൽബണിലെ കത്തോലിക്ക ആർച്ച് ബിഷപ്പ് പീറ്റർ കൊമെൻസോളിയും തീരുമാനത്തെ സ്വാഗതം ചെയ്തു. ഈശോയുടെ ജനനരംഗങ്ങൾ പ്രത്യാശ, സന്തോഷം, സമാധാനം എന്നിവയെക്കുറിച്ച് സംസാരിക്കുകയാണെന്നും ഇന്ന് ലോകത്തിന് ആവശ്യമുള്ളതു അത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ അലങ്കാരങ്ങളും സിറ്റി സ്ക്വയറിലെ കരോൾ ഗാനവും ഉൾപ്പെടുന്ന വലിയ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായിട്ടു തിരുപിറവി രംഗവും ഇനി മെല്‍ബണിലെ പൊതു ഇടത്ത് ശ്രദ്ധ നേടും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-12-18:33:21.jpg
Keywords: ഓസ്ട്രേ, തിരുപി
Category: 1
Sub Category:
Heading: 7 വർഷങ്ങൾക്ക് ശേഷം മെല്‍ബണ്‍ നഗരത്തില്‍ വീണ്ടും തിരുപിറവി രംഗം
Content: മെൽബൺ: ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍ നഗരത്തിലെ ക്രിസ്തുമസ് ആഘോഷങ്ങളിൽ നിന്ന് തിരുപിറവി രംഗം നീക്കം ചെയ്ത തീരുമാനത്തിന് ഭരണകൂടം മാറ്റം വരുത്തി. ഇതോടെ 7 വര്‍ഷത്തിന് ശേഷം നഗരത്തില്‍ തിരുപിറവി രംഗം പുനരാവിഷ്ക്കരിച്ചിരിക്കുകയാണ്. സഭാ നേതാക്കളും പ്രാദേശിക കൗൺസിലർമാരും ജനങ്ങളും നടപടിയെ സ്വാഗതം ചെയ്തു. ഔദ്യോഗിക ക്രിസ്തുമസ് പരിപാടിയിൽ തിരുപിറവി രംഗത്തിന്റെ അവതരണം ക്രിസ്ത്യാനികളല്ലാത്തവരെ ഒഴിവാക്കിയതായി തോന്നിപ്പിക്കുമെന്ന യുക്തിരഹിത ആരോപണം ഉന്നയിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുപിറവി രംഗം സിറ്റി കൗൺസിൽ നീക്കം ചെയ്തത്. ഈശോയുടെ ജനനരംഗം നഗരത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് വേണ്ടി ഡെപ്യൂട്ടി ലോർഡ് മേയർ റോഷെന കാംബെലിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടല്‍ ഫലം കാണുകയായിരിന്നു. മെൽബണില്‍ ക്രിസ്തുമസിന്റെ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ 7ന് ഫെഡറേഷൻ സ്ക്വയറിൽ തിരുപിറവി രംഗം അനാച്ഛാദനം ചെയ്തു. യൗസേപ്പ് പിതാവ്, മറിയം, ഉണ്ണിയേശു, മൂന്ന് ജ്ഞാനികൾ, മൃഗങ്ങൾ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുള്ള തിരുപിറവി രംഗമാണ് സജ്ജീകരിച്ചിരിക്കുന്നത്. മെൽബണിലെ കത്തോലിക്ക ആർച്ച് ബിഷപ്പ് പീറ്റർ കൊമെൻസോളിയും തീരുമാനത്തെ സ്വാഗതം ചെയ്തു. ഈശോയുടെ ജനനരംഗങ്ങൾ പ്രത്യാശ, സന്തോഷം, സമാധാനം എന്നിവയെക്കുറിച്ച് സംസാരിക്കുകയാണെന്നും ഇന്ന് ലോകത്തിന് ആവശ്യമുള്ളതു അത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ അലങ്കാരങ്ങളും സിറ്റി സ്ക്വയറിലെ കരോൾ ഗാനവും ഉൾപ്പെടുന്ന വലിയ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായിട്ടു തിരുപിറവി രംഗവും ഇനി മെല്‍ബണിലെ പൊതു ഇടത്ത് ശ്രദ്ധ നേടും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-12-18:33:21.jpg
Keywords: ഓസ്ട്രേ, തിരുപി