Contents

Displaying 25891-25900 of 26058 results.
Content: 26349
Category: 18
Sub Category:
Heading: സർക്കാരിന്റെ വികലമായ മദ്യനയം തിരുത്തണം: ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിൽ
Content: കൊച്ചി: കുടുംബങ്ങളുടെ സമാധാനാന്തരീക്ഷം തകർക്കുന്ന സർക്കാരിൻ്റെ വികലമായ മദ്യനയം തിരുത്തണമെന്നു കൊച്ചി മെത്രാൻ റൈറ്റ് റവ. ഡോ. ആന്റണി കാട്ടിപ്പറമ്പിൽ. കഴിഞ്ഞ ദിവസം കുമ്പളങ്ങി സേക്രഡ് ഹാർട്ട് ദേവാലയാങ്കണത്തിൽ കെസിബിസി മദ്യവിരുദ്ധ സമിതി കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ മദ്യവിരുദ്ധഞായർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. സർക്കാർ ബിവറേജസ് കോർപ്പറേഷൻ പുതുതായി ഉത്പാദിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന മദ്യത്തിന് പേരിടൽ മത്സരവും മറ്റും കോടതി ഇടപെട്ട് തടയേണ്ടിവന്നു. ഇത്തരം പ്രവണതകൾ അപഹാസ്യമാണ്. ബാറിന്റെ സമയമാറ്റവും രാത്രി 12 വരെ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നല്കിയത് അങ്ങേയറ്റം അപലപനീയമാണ്. സമൂഹത്തിൻ്റെ സുസ്ഥിതിയെത്തന്നെ ബാധിക്കുന്നുതും കുടുംബങ്ങളുടെ സമാധാനാന്തരീക്ഷം തകർക്കുന്നതുമായ പ്രസ്തുത തീരുമാനം പുന:പരിശോധിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി.എക്സ് ബോണി അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ഡയറക്ടർ ഫാ. ആൻ്റണി അറക്കൽ, ജന.സെക്രട്ടറി പീറ്റർ റൂഫസ്, കെസിവൈഎം കൊച്ചി രൂപത പ്രസിഡന്‍റ് ഡാനിയ ആൻ്റണി, ജില്ലാ പഞ്ചായത്തംഗം ജോസഫ് മാർട്ടിൻ, ജോബ് പുളിക്കൻ, ടെനി തോമസ്, ലാലി സേവ്യർ, സിസ്റ്റർ മേരി മേഴ്സി എന്നിവർ പ്രസംഗിച്ചു. {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-10-09:05:01.jpg
Keywords: മദ്യ
Content: 26350
Category: 1
Sub Category:
Heading: "കർത്താവിനായി 24 മണിക്കൂർ" ദിനാചരണം മാർച്ച് 13, 14 തീയതികളിൽ ആചരിക്കുവാന്‍ വത്തിക്കാന്റെ ആഹ്വാനം
Content: വത്തിക്കാന്‍ സിറ്റി: "കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ" എന്ന പേരില്‍ ആഗോള തലത്തിൽ മാർച്ച് 13, 14 തീയതികളിൽ പ്രാർത്ഥന നടത്തുവാന്‍ വത്തിക്കാന്റെ ആഹ്വാനം. നോമ്പുകാലത്തിൽ കർത്താവിന്റെ പെസഹാരഹസ്യങ്ങളെ കുറിച്ച് ആഴത്തിൽ ധ്യാനിക്കുന്നതിനും, അനുരഞ്ജന കൂദാശ സ്വീകരിക്കുന്നതിനും ക്ഷണിച്ചുക്കൊണ്ടാണ് സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കിയത്. തുടർച്ചയായി പതിമൂന്നാമത്തെ വർഷമാണ് പ്രാര്‍ത്ഥനയ്ക്കു വത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്. "ഞാൻ ലോകത്തെ രക്ഷിക്കാൻ വന്നു" (യോഹന്നാൻ 12:47) എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ വചനമാണ്, ഈ വർഷത്തെ പ്രാർത്ഥനാദിനത്തിനായുള്ള ആപ്തവാക്യം. മാർച്ച് 13 വെള്ളിയാഴ്ച വൈകുന്നേരവും മാർച്ച് 14 ശനിയാഴ്ച ദിവസം മുഴുവനും, ദേവാലയങ്ങൾ വിശ്വാസികൾക്ക് തുറന്നു നൽകുവാനും അവർക്ക് ആരാധന നടത്തുവാനും, കുമ്പസാരത്തിനുമുള്ള അവസരം നൽകുവാനും ഡിക്കാസ്റ്ററി ആഹ്വാനം ചെയ്തു. പള്ളികളുടെ തുറന്ന വാതിലുകൾ ദൈവത്തിന്റെ കരുണാമയമായ സ്നേഹത്തിന്റെ പ്രതീകമാണെന്നും ഡിക്കാസ്റ്ററി വ്യക്തമാക്കി. വ്യക്തിഗത പ്രാർത്ഥന കാർഡുകളും സമൂഹ ആഘോഷത്തിനായുള്ള നിർദ്ദേശങ്ങളും അടങ്ങിയ അജപാലന രേഖയും ഡിക്കാസ്റ്ററി വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-10-19:49:30.jpg
Keywords: വത്തിക്കാ
Content: 26351
Category: 1
Sub Category:
Heading: ലെബനോനില്‍ പരിക്കേറ്റവരെ സഹായിക്കുന്നതിനിടെ ബോംബാക്രമണത്തിൽ വൈദികന്‍ കൊല്ലപ്പെട്ടു
Content: ബെയ്റൂട്ട്: തെക്കൻ ലെബനോനിലെ ക്ലായയില്‍ ഇസ്രായേലി സേന നടത്തിയ ബോംബാക്രമണത്തിൽ വൈദികന്‍ കൊല്ലപ്പെട്ടു. ബോംബാക്രമണത്തിൽ വീട് തകർന്ന പരിക്കേറ്റവരെ സഹായിക്കുന്നതിനിടെയാണ് മാരോണൈറ്റ് സഭാംഗവും ക്ലായയിലെ ഇടവക വികാരിയുമായ ഫാ. പിയറി എൽ റായി എന്ന വൈദികന്‍ ദാരുണമായി കൊല്ലപ്പെട്ടത്. മാര്‍ച്ച് ഒൻപതാം തീയതി തിങ്കളാഴ്ചയാണ് ഇസ്രായേലി സേന ബോംബാക്രമണം നടത്തിയത്. ഇസ്രയേൽ സൈന്യത്തിൽനിന്നുള്ള നിരന്തരമായ പലായന മുന്നറിയിപ്പുകൾക്കിടയിൽ പ്രദേശത്തു തുടർന്നുകൊണ്ട് ക്രൈസ്തവരുൾപ്പെടെയുള്ള ജനങ്ങൾക്ക് മാനസിക പിന്തുണയും സഹായവും നൽകി വരികയായിരുന്നു ഫാ. പിയർ. ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ (ACN) പ്രോജക്ട് പങ്കാളി കൂടിയായിരുന്നു ഫാ. എൽ റായ്. ഏകദേശം 3,000 ഇടവകക്കാർക്ക് സംഘടനയുടെ സേവനം ലഭ്യമാക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചിരിന്നു. തെക്കൻ ലെബനോനിൽ വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥ ഉണ്ടായിരുന്നിട്ടും, നിരവധി വൈദികരും സന്യാസിനികളും അവരുടെ സമൂഹങ്ങളിൽ തന്നെ തുടരാൻ തീരുമാനിച്ചിരിന്നതായി എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ജീവനക്കാർ വെളിപ്പെടുത്തി. വീടുകളും ഭൂമിയും ഉപജീവനമാർഗവും ഉപേക്ഷിക്കാൻ തയ്യാറാകാതെ നിരവധി ക്രിസ്ത്യൻ കുടുംബങ്ങളും ഗ്രാമങ്ങളിൽ തന്നെ തുടരുകയാണ്. അതേസമയം, ഇസ്രായേല്‍ സേന ലെബനോനിൽ നടത്തുന്ന വ്യോമാക്രമണത്തിൽ നിരവധി ക്രൈസ്‌തവർ കൊല്ലപ്പെട്ടതായാണ് വിവരം. മാരോണൈറ്റ് വൈദികന്റെയും ബോംബാക്രമണങ്ങളുടെ മറ്റ് ഇരകളുടെയും വിയോഗത്തില്‍ ലെയോ പാപ്പ ദുഃഖം പ്രകടിപ്പിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-11-10:39:27.jpg
Keywords: ലെബനോ
Content: 26352
Category: 22
Sub Category:
Heading: കൃപയുടെ പുൽമേടുകകളിലേക്കു യാത്ര ചെയ്യാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 24
Content: "ഞാൻ നല്ല ഇടയനാണ്; നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു" (യോഹന്നാൻ 10:11). ഇടയൻ എന്നത് വെറുമൊരു തൊഴിലല്ല, മറിച്ച് ഇസ്രായേലിന്റെ ചരിത്രത്തിൽ ദൈവവും ജനവും തമ്മിലുള്ള ബന്ധത്തിന്റെ അടയാളമാണ്. പഴയനിയമത്തിൽ ദൈവം തന്നെത്തന്നെ ഇടയനായി വെളിപ്പെടുത്തുന്നു. "കർത്താവാണ് എന്റെ ഇടയൻ, എനിക്കൊന്നും കുറയുകയില്ല" എന്ന് സങ്കീർത്തകൻ (സങ്കീർത്തനങ്ങൾ 23:1) പാടുമ്പോൾ, അത് കരുതലിന്റെ പ്രഭാവമാണ്. ഈശോ "ഞാൻ നല്ല ഇടയനാകുന്നു" എന്ന് പ്രഖ്യാപിക്കുമ്പോൾ, പ്രവാചകന്മാർ വഴി ദൈവം നൽകിയ ആ വാഗ്ദാനം തന്നിലൂടെ നിറവേറിയിരിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. കൂലിക്കാരൻ ആപത്ത് വരുമ്പോൾ ഓടിപ്പോകുന്നു, എന്നാൽ ഈശോ ആടുകൾക്കായി മരിക്കാൻ തയ്യാറാകുന്നു. ഇടയൻ തന്നെ ആട്ടിൻകുട്ടിയാകുന്നു. ക്രൈസ്തവ ദൈവശാസ്ത്രത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യം (Paradox), ഇടയനായ ഈശോ തന്നെ ബലിക്കുള്ള ആട്ടിൻകുട്ടിയായി മാറുന്നു എന്നതാണ്. സാധാരണ ഇടയൻ ആടുകളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഈശോ തന്റെ മരണത്തിലൂടെ ആടുകൾക്ക് നിത്യജീവൻ നൽകുന്നു. വിശുദ്ധ ആഗസ്‌തിനോസിൻ്റെ മനോഹരമായ ഒരു സൂക്തമുണ്ട് : "മിശിഹാ നിങ്ങളെ സ്നേഹിച്ചു, നിങ്ങളുടെ ഇടയനായി. നിങ്ങളെ തേടി അവൻ മണ്ണിലേക്കിറങ്ങി വന്നു. അവൻ തന്റെ ജീവൻ നൽകി നിങ്ങളെ മരണത്തിൽ നിന്ന് വീണ്ടെടുത്തു". മഹാനായ ഗ്രിഗറി പുണ്യവാൻ ഈ വചനത്തെക്കുറിച്ച് പഠിപ്പിക്കുന്നത്, ഒരു നല്ല ഇടയൻ തന്റെ ആടുകളെ രക്ഷിക്കാൻ വേണ്ടി ലൗകികമായ എല്ലാത്തിനെയും ഉപേക്ഷിക്കണമെന്നാണ്. "ക്രിസ്തു തന്റെ ആടുകൾക്കായി സ്വന്തം രക്തം നൽകി, ഇത് സ്നേഹത്തിന്റെ പരമകാഷ്ഠയാണ്.". "നിങ്ങൾ ഒരു നല്ല ഇടയന്റെ കീഴിലുള്ള സുരക്ഷിതമായ ആടുകളെപ്പോലെ അവനെ വിശ്വസിക്കുക," എന്ന് വിശുദ്ധ പാദ്രെ പിയോയും നമ്മെ ഓർമ്മിപ്പിക്കുന്നു. ബെനഡിക്ട് 16-ാമൻ മാർപ്പാപ്പ: തന്റെ ' നസറായനായ ഈശോ ' എന്ന പുസ്തകത്തിൽ, ഇടയൻ ആടുകൾക്ക് നൽകുന്ന ഏറ്റവും വലിയ ദാനം "സത്യം" ആണെന്ന് നിരീക്ഷിക്കുന്നു. മരണത്തിന്റെ താഴ് വരയിൽ കൂടെ നടക്കുന്ന ഇടയൻ നമുക്ക് പ്രത്യാശ നൽകുന്നു. എന്നും പഠിപ്പിക്കുന്നു. നോമ്പ് എന്നത് ഇടയന്റെ ശബ്ദം കേൾക്കാനുള്ള സമയമാണ്. "നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു." കുരിശിലെ ബലിയിലൂടെ ഈശോ ഇത് തെളിയിച്ചു. ഈ നോമ്പ്കാലത്ത് നമുക്ക് സ്വയം ചോദിക്കാം: ഞാൻ ഈ ഇടയന്റെ ശബ്ദം തിരിച്ചറിയുന്നുണ്ടോ? അവനെ അനുഗമിക്കാൻ എനിക്ക് സാധിക്കുന്നുണ്ടോ? ഇടയനായ ഇശോയുടെ തോളിലേറ്റപ്പെട്ട്, പാപത്തിന്റെ മരുഭൂമിയിൽ നിന്ന് കൃപയുടെ പച്ചപ്പുല്ലുള്ള പുൽപ്പുറങ്ങളിലേക്ക് നമുക്ക് യാത്ര ചെയ്യാം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-11-13:01:26.jpg
Keywords: വിചിന്തന
Content: 26353
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി
Content: ചിയാപാസ്: ലോകത്ത് ഏറ്റവും കൂടുതല്‍ വൈദിക നരഹത്യ അരങ്ങേറുന്ന രാജ്യമായ മെക്സിക്കോയില്‍ കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി. തെക്കൻ മെക്സിക്കോയിലെ ചിയാപാസ് സംസ്ഥാനത്ത് മാർച്ച് 8 ഞായറാഴ്ച രാത്രി മുതൽ കാണാതായ 53 വയസ്സുള്ള ഫാ. ജുവാൻ മാനുവൽ സവാല മാഡ്രിഗലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വൈദികന്‍ സേവനം ചെയ്തുക്കൊണ്ടിരിന്ന ഇടവകയിൽ നിന്ന് ഏകദേശം 12 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ഇക്കോടൂറിസം കേന്ദ്രമായ ലഗുണ വെർഡെയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഒക്കോട്ടെപെക് പട്ടണത്തിലെ സെന്റ് മാർക്ക് ദി ഇവാഞ്ചലിസ്റ്റ് ഇടവകയിൽ വികാരിയായി വൈദികൻ സേവനമനുഷ്ഠിച്ചു വരികയായിരിന്നു അദ്ദേഹം. ഞായറാഴ്ച പ്രാദേശിക സമയം രാത്രി 9 മണിയോടെ വൈദികന്റെ തിരോധാനം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതിനെത്തുടർന്ന് മുനിസിപ്പൽ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് തിരച്ചിൽ ആരംഭിച്ചിരിന്നു. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനായി, പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് അന്വേഷണം ആരംഭിച്ചതായി ചിയാപാസ് സ്റ്റേറ്റ് അറ്റോർണി ജനറലിന്റെ ഓഫീസ് അറിയിച്ചു. ലോകത്ത് ഏറ്റവും വൈദികര്‍ കൊല്ലപ്പെട്ട രാജ്യമെന്ന കുപ്രസിദ്ധിയുള്ള രാജ്യമാണ് മെക്സിക്കോ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-11-13:46:45.jpg
Keywords: മെക്സിക്കോ
Content: 26354
Category: 1
Sub Category:
Heading: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ അതിരൂപതാധ്യക്ഷന്‍ റോമില്‍ സുരക്ഷിതന്‍
Content: റോം: യുദ്ധ ഭൂമിയായി മാറിയ ഇറാനില്‍ സേവനം ചെയ്തു വരികയായിരിന്ന ടെഹ്‌റാൻ-ഇസ്ഫഹാൻ അതിരൂപതയുടെ അധ്യക്ഷന്‍ കർദ്ദിനാൾ ഡൊമിനിക് മാത്യു റോമില്‍ സുരക്ഷിതനെന്ന് റിപ്പോര്‍ട്ട്. ടെഹ്‌റാൻ-ഇസ്ഫഹാൻ അതിരൂപതയുടെ ആസ്ഥാനം ഇറ്റാലിയൻ എംബസിയിലായതിനാല്‍ കർദ്ദിനാൾ ഡൊമിനിക് മാത്യുവിനെയും എംബസി ജീവനക്കാരെയും അവിടെ നിന്ന് ഒഴിപ്പിക്കുകയായിരിന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോമിൽ സുരക്ഷിതനാണെന്ന് ബെൽജിയം കത്തോലിക്കാ വെബ്‌സൈറ്റായ കത്തോബെലിനോട് കർദ്ദിനാൾ ഡൊമിനിക് മാത്യു വെളിപ്പെടുത്തി. ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതുമുതൽ കർദ്ദിനാൾ എവിടെയാണെന്ന് പൊതുജനങ്ങൾക്ക് അജ്ഞാതമായിരുന്നു. ഇതിനിടെ ഇറാൻ സർക്കാർ ഇന്റർനെറ്റ് സൗകര്യം ഏതാണ്ട് പൂർണ്ണമായും വിച്ഛേദിച്ചതോടെ കർദ്ദിനാൾ ഉൾപ്പെടെയുള്ള രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെ കുറിച്ചുള്ള ചോദ്യങ്ങള്‍ വര്‍ദ്ധിക്കുകയായിരിന്നു. പല കോണുകളില്‍ നിന്നും ആര്‍ച്ച് ബിഷപ്പ് എവിടെയെന്ന ചോദ്യമുയര്‍ന്നു. ഇതിനിടെയാണ് വത്തിക്കാനില്‍ നിന്നും കര്‍ദ്ദിനാള്‍ ഡൊമിനിക്കിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. മാർച്ച് എട്ടിനാണ് അദ്ദേഹത്തെയും സംഘത്തെയും വത്തിക്കാനിലേക്ക് മാറ്റിയത്. ഇറാനിലെ സഹോദരീസഹോദരന്മാരെ ഓർത്ത് ഖേദവും ദുഃഖവും ഉണ്ടെന്നും അവിടേക്ക് മടങ്ങാൻ കാത്തിരിക്കുകയാണെന്നും ഹൃദയങ്ങളുടെ ആന്തരിക സമാധാനത്തിനായി പ്രാർത്ഥിക്കുകയാണെന്നും 62 വയസ്സുള്ള കർദ്ദിനാൾ 'കാത്തോബെലി'നോട് പറഞ്ഞു. രാജ്യത്തെ ഇറ്റാലിയൻ എംബസിയിലെ വിവിധ ജീവനക്കാരോടൊപ്പമാണ് കര്‍ദ്ദിനാളിനെയും അവിടെ നിന്ന് ഒഴിപ്പിച്ചത്. ആർച്ച് ബിഷപ്പിന്റെ വസതി, കൺസോളാറ്റ കത്തീഡ്രൽ, കൂരിയല്‍ ഓഫീസുകൾ എന്നിവയെല്ലാം ഇറ്റാലിയന്‍ എംബസിയുടെ നയതന്ത്ര കോമ്പൗണ്ടിലായതിനാലാണ് കര്‍ദ്ദിനാളിനെയും സംഘത്തെയും മാറ്റാനായതെന്നു മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-11-16:09:44.jpg
Keywords: ഇറാന
Content: 26355
Category: 1
Sub Category:
Heading: ക്രിസ്ത്യൻ ഗ്രാമങ്ങൾ ഭീഷണിയുടെ നിഴലില്‍; വത്തിക്കാന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ലെബനോന്‍
Content: ബെയ്റൂട്ട്: രാജ്യത്തിന്റെ തെക്കൻ ഭാഗത്തുള്ള ക്രൈസ്തവ ഗ്രാമങ്ങൾ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ വത്തിക്കാന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ലെബനോന്‍. ഹിസ്ബുള്ളയുടെ നുഴഞ്ഞുകയറ്റവും ഇസ്രായേലി ആക്രമണങ്ങളും പ്രദേശത്തെ ക്രൈസ്തവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സമീപ ദിവസങ്ങളിൽ ചുറ്റുമുള്ള അപകടങ്ങൾക്കിടയിലും താമസക്കാർ വീടുകളിൽ തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. ലെബനോന്റെ വിദേശകാര്യ മന്ത്രി യൂസഫ് റാഗി ചൊവ്വാഴ്ച പരിശുദ്ധ സിംഹാസനവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികളെക്കുറിച്ചുള്ള ആശങ്ക അറിയിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വത്തിക്കാന്റെ സംസ്ഥാനങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, ലെബനോനിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും തെക്കൻ അതിർത്തി ഗ്രാമങ്ങൾ നേരിടുന്ന ദുഷ്‌കരമായ സാഹചര്യങ്ങളെക്കുറിച്ചും റാഗി ചർച്ച ചെയ്തു. ലെബനോൻ ഭരണകൂടത്തെയും അതിന്റെ ഔദ്യോഗിക സൈനിക സ്ഥാപനങ്ങളെയും സ്ഥിരമായി പിന്തുണച്ചിട്ടുള്ള ഗ്രാമങ്ങളിലെ ക്രിസ്ത്യൻ സാന്നിധ്യം നിലനിർത്താൻ സഹായിക്കുന്നതിന് ഇടപെടാനും മധ്യസ്ഥത വഹിക്കാനും അദ്ദേഹം പരിശുദ്ധ സിംഹാസനത്തോട് ആവശ്യപ്പെട്ടു. ലെബനോനിലെ സംഘർഷം തടയുന്നതിനും പൗരന്മാരെ അവരുടെ ദേശങ്ങളിൽ നിന്ന് കുടിയിറക്കുന്നത് തടയുന്നതിനും ആവശ്യമായ നയതന്ത്ര ബന്ധങ്ങൾ പരിശുദ്ധ സിംഹാസനം നടത്തുന്നുണ്ടെന്ന് ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍ സ്ഥിരീകരിച്ചു. ലെയോ മാർപാപ്പയുടെ പ്രാർത്ഥനയിൽ ലെബനോൻ ഉണ്ടെന്നും അദ്ദേഹം ഉറപ്പുനല്‍കി. കഴിഞ്ഞ ദിവസം ദുരിതബാധിതരെ സഹായിക്കുന്നതിനിടെ മാരോണൈറ്റ് സഭാംഗവും ക്ലായയിലെ ഇടവക വികാരിയുമായ ഫാ. പിയറി എൽ റായി എന്ന വൈദികന്‍ ദാരുണമായി കൊല്ലപ്പെട്ടിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-11-17:30:27.jpg
Keywords: ലെബനോ
Content: 26356
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസിന്റ 108-ാം ജന്മവാർഷിക സമ്മേളനത്തിനും മഹാറാലിയ്ക്കും കണ്ണൂര്‍ ഒരുങ്ങുന്നു
Content: കണ്ണൂർ: 'സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്' എന്ന മുദ്രാവാക്യവുമായി അഖിലകേരള കത്തോലിക്ക കോൺഗ്രസിന്റ 108-ാം ജന്മവാർഷിക സമ്മേളനവും മഹാറാലിയും നാളെയും മറ്റന്നാളുമായി കണ്ണൂരിൽ നടക്കുമെന്ന് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ഡയറക്‌ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. തലശേരി അതിരൂപതയാണ് ഇത്തവണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. 1918ൽ രൂപീകൃതമായതു മുതൽ രാജ്യത്തിൻ്റെ വളർച്ചയ്ക്കും കേരളത്തിൻ്റെ നവോത്ഥാനത്തിനും ക്രൈസ്ത‌വ സമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലയിൽ കത്തോലിക്ക കോൺഗ്രസ് ശക്തമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കാർഷിക മേഖലയോടുള്ള വിവേചനവും വന്യജീവി ആക്രമണങ്ങളും കുടിയിറക്ക് ഭീഷണിയും അർഹതപ്പെട്ട അവ കാശനിഷേധങ്ങളും യുവജന പലായനവും സർക്കാരുകളുടെ വികസന വിരുദ്ധ നിലപാടുകളും ചർച്ച ചെയ്യപ്പെടുന്ന സംഗമത്തിൽ സമുദായത്തിൻ്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. 14ന് രാവിലെ 9.30ന് കണ്ണൂർ ശ്രീപുരം ക്‌നാനായ പാസ്റ്ററൽ സെൻ്ററിൽ കത്തോലിക്ക കോൺഗ്രസ് പ്രതിനിധി സമ്മേളനം നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണൂർ പോലീസ് മൈതാനിയിൽ ക്രമീകരിച്ചിട്ടുള്ള ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽനിന്ന് ആരംഭിക്കുന്ന ഒരു ലക്ഷത്തോളം പേരുടെ മഹാറാലി ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം ഫ്ലാഗ് ഓഫ് ചെയ്യും. റാലി സമ്മേളനനഗരിയിൽ എത്തുന്‌പോൾ നടക്കുന്ന അന്തർദേശീയ സമുദായ ശക്തീകരണ സമ്മേളനം സീറോ മലബാർ സഭാ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്‌പിൽ അധ്യക്ഷത വഹിക്കും. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണവും ബിഷപ്പ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹപ്രഭാഷണവും നടത്തും. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവർ സന്ദേശങ്ങൾ നല്‌കും. ഗ്ലോബൽ ഡയറക്ട‌ർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണവും ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയിൽ വിഷയാവതരണവും നടത്തും. സമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് ആരംഭിക്കുന്ന ഗ്ലോബൽ ബിസിനസ് നെറ്റ‌്വർക്ക് പോർട്ടലിന്റെ ഉദ്ഘാടനവും നടക്കും. സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും എല്ലാ രൂപതകളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഗ്ലോബൽ റിസോഴ്‌സ് ടീം മെംബർ ജോ ണി തോമസ്, ആന്‍റോ തെരുവംകുന്നേൽ, തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവരും പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2026-03-12-10:03:03.jpg
Keywords: കോൺഗ്ര
Content: 26357
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് എമിരറ്റസ് സൂസപാക്യം പിതാവ് എണ്‍പതിന്റെ നിറവില്‍
Content: തിരുവനന്തപുരം: കേരളത്തില്‍ ജാതിമത ഭേദമന്യേ ഏവരുടെയും മനസ്സില്‍ വലിയ സ്വാധീനം ചെലുത്തിയ തിരുവനന്തപുരം ആർച്ച് ബിഷപ്പ് എമിരറ്റസ് ഡോ.എം. സൂസപാക്യം പിതാവ് എണ്‍പതിന്റെ നിറവില്‍. എൺപതാം പിറന്നാൾ ആഘോഷങ്ങൾ ലളിതമായ ചടങ്ങുകളോടെ ഇന്നലെ മംഗലപുരം കാരമൂട് സെൻ്റ് വിൻസന്റ്റ്സ് മൈനർ സെമിനാരിയിൽ നടന്നു. മധ്യാഹ്ന പ്രാർത്ഥനയോടെയാണ് ലളിതമായ പിറന്നാള്‍ ചടങ്ങുകൾ ആരംഭിച്ചത്. പുനലൂർ രൂപതാധ്യക്ഷൻ ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, അതിരൂപത ചാൻസലർ ഫാ.ജി. ജോസ് തുടങ്ങിയവർ പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനും ആശംസകൾ അർപ്പിക്കുന്നതിനായി എത്തിയിരുന്നു. മൈനർ സെമിനാരി റെക്ടർ ആൻഡ്രൂസ് കോസ്മോസ്, പ്രിഫെക്‌ട് വൈദികരായ ഫാ.ജെബിൻ, ഫാ.വർഗീസ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 1946 മാർച്ച് 11നായിരുന്നു തൂത്തൂർ ഫെറോനയിലെ മാർത്താണ്ഡം തുറയിൽ മത്സ്യത്തൊഴിലാളിയായ മരിയ കലിസ്റ്റസിന്റെയും ത്രേസ്യാമ്മയുടെയും മകനായി സൂസപാക്യത്തിന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം 1958-ൽ സെമിനാരിയിൽ ചേർന്നു. 1969 ഡിസംബർ 20ന് ബിഷപ്പ് ഡോ. പീറ്റർ ബർണാഡ് പേരേരയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. 20 വർഷങ്ങൾക്കു ശേഷം 1990 -ൽ പിന്തുടർച്ചാവകാശമുള്ള സഹായ മെത്രാനായി നിയമിതനായി. 1991 ജനുവരി 31ന് സ്വതന്ത്ര ചുമതലയുള്ള ബിഷപ്പായി സ്ഥാനമേറ്റു. തിരുവനന്തപുരം രൂപത അതിരൂപതയായി 2004 ജൂൺ ഏഴിന് ഉയർത്തപ്പെട്ടതോടെ ആ വർഷം ഓഗസ്റ്റ് 23ന് ആർച്ച് ബിഷപ്പായും സ്ഥാനാരോഹിതനായി. മാർത്താണ്ഡം തുറയിലെ സാധാരണ കുടുംബത്തിൽ നിന്നും തിരുവനന്തപുരം അതിരൂപതയുടെ ആർച്ച് ബിഷപ്പായി, രണ്ടു ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ ആധ്യാത്മിക പിതാവായി മാറുമ്പോഴും മാറ്റമില്ലാതെ തുടർന്നത് നിലപാടുകളിലെ സ്ഥിരതയും, സുവിശേഷ തീക്ഷ്ണതയും, ലാളിത്യവുമൊക്കെത്തന്നെയായിരുന്നു. പൊതു ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുക തിരുവനന്തപുരത്തിന്റെ തീരദേശ ഇടവകകളിൽ സാമൂഹിക ഉന്നമനത്തിനും മാറ്റത്തിനുമായി നിശബ്ദമായി നിരന്തരമായി പോരാടിയ വ്യക്തി എന്ന നിലയിലാണ്. മാറ്റമുണ്ടാവുന്നത് ഉയർന്ന ശബ്ദം കൊണ്ടോ തുടർച്ചയായ അഭിപ്രായപ്രകടനങ്ങൾ കൊണ്ടോ അല്ലെന്നും നിരന്തരമായ പ്രാർത്ഥനയിലൂടെയും, വ്യക്തിപരമായ തിരുത്തലുകളിലൂടെയും, മുൻപേ നടക്കുന്ന മാതൃകയിലൂടെയുമാണെന്നും അദ്ദേഹത്തിന്റെ ജീവിതം ഓർമിപ്പിച്ചു. മദ്യം മാത്രമല്ല സാമ്പത്തിക ദുർവ്യയവും, സമ്പാദ്യശീലമില്ലായ്മയും, ആഡംബരവും, ധൂർത്തും കൊടികുത്തിവാണിരുന്ന സമൂഹത്തിനു മുന്നിൽ വിശ്വാസത്തിന്റെ മാതൃക നല്‍കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-03-12-10:24:57.jpg
Keywords: സൂസപാ
Content: 26358
Category: 22
Sub Category:
Heading: അവസാനിപ്പിക്കാം വിലപേശലുകൾ | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 25
Content: "ഞാന്‍ അവനെ നിങ്ങള്‍ക്ക്‌ ഏല്‍പിച്ചു തന്നാല്‍ നിങ്ങള്‍ എനിക്ക്‌ എന്തു തരും?" (മത്തായി 26:15). ലളിതമായ ഒരു വിലപേശലായി തോന്നാമെങ്കിലും, ഇതിന് പിന്നിൽ മാനുഷികമായ വീഴ്ചകളുടെയും ദൈവികമായ കാരുണ്യത്തിന്റെയും വലിയൊരു ചരിത്രമുണ്ട്. യൂദാസ് യേശുവിന മുപ്പതു വെള്ളിക്കാശിന് ഒറ്റിക്കൊടുത്തത് പഴയനിയമത്തിലെ രണ്ട് പ്രധാന സംഭവങ്ങളുടെ പൂർത്തീകരണമായി സഭാപിതാക്കന്മാർ കാണുന്നു: സ്വന്തം സഹോദരന്മാർ യൗസേപ്പിനെ ഇരുപത് വെള്ളിക്കാശിന് വിറ്റതിന്റെ (ഉല്പത്തി 37:28) ആവർത്തനമാണിത്. എന്നാൽ യൗസേപ്പ് ഈജിപ്തിന്റെ രക്ഷകനായതുപോലെ, ഈശോ ലോകത്തിന്റെ രക്ഷകനായി മാറി. പ്രവാചകനായ സഖറിയായുടെ( 11 : 12 )എന്ന പ്രവചനം ഇവിടെ അന്വർത്ഥമാകുന്നു. അവര്‍ എന്റെ കൂലിയായി മുപ്പതുഷെക്കല്‍ വെള്ളി തൂക്കിത്തന്നു. മുപ്പതു വെള്ളിക്കാശ് എന്നത് അക്കാലത്ത് ഒരു അടിമയുടെ വിലയായിരുന്നു (പുറപ്പാട് 21:32) പ്രപഞ്ചനാഥനെ ഒരു അടിമയുടെ വിലയ്ക്ക് വിൽക്കുന്നതിലൂടെ മനുഷ്യന്റെ നന്ദികേടിന്റെ ആഴമാണ് വെളിപ്പെടുന്നത്. ബഥാനിയായിൽ മറിയം വിലയേറിയ തൈലം ഈശോയുടെ പാദങ്ങളിൽ ഒഴിച്ചതിന് തൊട്ടുപിന്നാലെയാണ് യൂദാസ് ഈ വിലപേശൽ നടത്തുന്നത്. സ്നേഹത്തിന്റെ പരിമളം പരന്നയിടത്ത് ആർത്തിയും അന്ധതയും നിമിത്തം സ്വാർത്ഥതയുടെ ദുർഗന്ധം കടന്നുവന്നു. യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തത് ഭയം കൊണ്ടല്ല, മറിച്ച് ധനമോഹം (Avarice) കൊണ്ടാണ് മഹാനായ വിശുദ്ധ ലിയോ നിരീക്ഷിക്കുന്നു. പണം ദൈവമായി മാറുന്നിടത്ത് ഗുരുവും ദൈവവും വിൽക്കപ്പെടും. യൂദാസിന്റെ വീഴ്ച കേവലം ഒരു ചരിത്രമല്ല, മറിച്ച് ദൈവത്തെക്കാൾ ഉപരിയായി ലൗകിക നേട്ടങ്ങളെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിക്കും സംഭവിക്കാവുന്ന ദുരന്തമാണെന്ന് ബെനഡിക്ട് പതിനാറാമൻ പാപ്പ പഠിപ്പിക്കുന്നു. ഈ നോമ്പുകാലത്ത് നാം നമ്മോടുതന്നെ ചോദിക്കേണ്ട ചോദ്യം ഇതാണ്: "ഞാൻ എന്റെ ക്രിസ്തുവിനെ എത്ര രൂപയ്ക്കാണ് വിൽക്കുന്നത്?" ലൗകിക സുഖങ്ങൾക്കോ, ചെറിയ സ്ഥാനമാനങ്ങൾക്കോ, പണത്തിനോ വേണ്ടി നാം പലപ്പോഴും നമ്മുടെ മനസാക്ഷിയെയും വിശ്വാസത്തെയും ഒറ്റിക്കൊടുക്കുന്നുണ്ടോ?: "എന്തു തരും?" എന്ന ചോദ്യത്തിന് ലോകം നൽകുന്ന മറുപടി നശ്വരമായ വെള്ളിക്കാശുകളാണ്. എന്നാൽ ഈശോ നമുക്ക് പകരമായി നൽകുന്നത് അവിടുത്തെ ജീവൻ തന്നെയാണ്. നോമ്പിന്റെ ഈ വിശുദ്ധ ദിനങ്ങളിൽ, വിലപേശലുകൾ അവസാനിപ്പിച്ച് അവിടുത്തെ സ്നേഹത്തിന് മുന്നിൽ പൂർണ്ണമായി ശരണപ്പെടാം.
Image: /content_image/SeasonalReflections/SeasonalReflections-2026-03-12-11:03:59.jpg
Keywords: വിചിന്തന