Contents

Displaying 3841-3850 of 25032 results.
Content: 4107
Category: 18
Sub Category:
Heading: ജനവാസ കേന്ദ്രങ്ങളിലേക്ക് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കരുത്: മദ്യവിരുദ്ധ ഏകോപന സമിതി
Content: കൊച്ചി: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാതെ അവ അടച്ചുപൂട്ടണമെന്നു കേരള മദ്യവിരുദ്ധ ഏകോപനസമിതി നേതൃസമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ നിന്നും 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകള്‍ മാര്‍ച്ച് 31 നകം അടച്ചുപൂട്ടണമെന്നാണ് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ അവ അടച്ചുപൂട്ടുന്നതിനു പകരം ജനവാസകേന്ദ്രങ്ങളിലെ വീടുകളിലേക്ക് മാറ്റിസ്ഥാപിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ നീക്കം ആത്മഹത്യാപരമാണ്. മദ്യപാനികള്‍ പോലും അവരുടെ വീടിനടുത്ത് മദ്യശാല വരുന്നതിനെ എതിര്‍ക്കുകയാണ്. ഗ്രാമീണ ജനതയുടെ സൈ്വര്യം കെടുത്തി മദ്യവിപത്ത് സൃഷ്ടിക്കാനുള്ള നീക്കത്തെ ജനം ഒറ്റക്കെട്ടായി ചെറുക്കുകയാണ്. ഈ ജനരോഷം കണക്കിലെടുത്ത് മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവണം. രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ നിലപാട് വ്യക്തമാക്കണം. പുതിയ മദ്യനയം മദ്യലഭ്യത വര്‍ദ്ധിപ്പിക്കുന്നതാകരുത്. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുതിനെതിരെ നടക്കു സമരങ്ങള്‍ക്ക് കേരള മദ്യവിരുദ്ധ ഏകോപനസമിതി പിന്തുണ പ്രഖ്യാപിച്ചു കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ സംസ്ഥാന നേതൃസമ്മേളനം സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി അഡ്വ.ചാര്‍ളിപോള്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കെ.സി.ബി.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, ടി.എം.വര്‍ഗ്ഗീസ്, ഫാ.പോള്‍ കാരാച്ചിറ, ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ.ജോര്‍ജ്ജ് നേരേവീട്ടില്‍, ഫാ.ആന്റണി അറയ്ക്കല്‍, ഫാ.പോള്‍ ചുള്ളി, തങ്കച്ചന്‍ വെളിയില്‍, ജെസി ഷാജി, കെ.എ.പൗലോസ് കാച്ചപ്പിള്ളി, സണ്ണി പായിക്കാട്ട്, സി.എക്‌സ്. ബോണി, പീറ്റര്‍ റൂഫസ്, പ്രൊഫ.കെ.കെ.കൃഷ്ണന്‍, പി.എച്ച്. ഷാജഹാന്‍, ജോസ് പാട്ടത്തില്‍, കെ വിജയന്‍, ജെയിംസ് കോറമ്പേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-02-08-10:39:04.jpg
Keywords: മദ്യ
Content: 4108
Category: 18
Sub Category:
Heading: കുട്ടികളെ തല്ലി വളര്‍ത്തണമോ?: പുസ്തകം പ്രകാശനം ചെയ്തു
Content: കൊച്ചി: അഡ്വ.ചാര്‍ളി പോള്‍ എഴുതി സ്പാര്‍ക്ക് ക്ലബ് പ്രസിദ്ധീകരിക്കു ''കുട്ടികളെ തല്ലി വളര്‍ത്തണമോ?'' എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാനചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, കെ.സി.ബി.സി. പ്രോ ലൈഫ് സംസ്ഥാന ജനറല്‍ സെക്ര'റി സാബു ജോസിന് കോപ്പി നല്‍കിയാണ് പ്രകാശനം ചെയ്തത്. ചടങ്ങില്‍ കെ.സി.ബി.സി.ഡെപ്യൂട്ടി സെക്ര'റി റവ.ഡോ.വര്‍ഗ്ഗീസ് വള്ളിക്കാട്ട് അധ്യക്ഷനായിരുന്നു. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ.തോമസ് തൈത്തോട്ടം, ഫാ.ജോര്‍ജ് നേരേവീട്ടില്‍, പ്രസാദ് കുരുവിള, ഫാ.പോള്‍ കാരാച്ചിറ, ആന്റണി ജേക്കബ് ചാവറ, വി.ഡി.രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-02-08-10:51:33.jpg
Keywords: പ്രകാശനം ചെയ്തു
Content: 4109
Category: 1
Sub Category:
Heading: ബൈബിളിലെ ഹെസക്കിയ രാജാവ് തകര്‍ത്ത പുരാതന കോവിലും പ്രതിഷ്ഠകളും ഗവേഷകര്‍ കണ്ടെത്തി
Content: ജെറുസലേം: യൂദയാ ഭരിച്ചിരുന്ന ഹെസെക്കിയാ രാജാവ് നശിപ്പിക്കുവാന്‍ ഉത്തരവിട്ട പുരാതന കോവിലും പ്രതിഷ്ഠകളും ഇസ്രായേലില്‍ നടത്തിയ ഖനനത്തില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. വിജാതീയ വിഗ്രഹങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി രാജാവായിരുന്ന ഹെസെക്കിയയുടെ നടപടികളുടെ ഭാഗമായി തകര്‍ക്കപ്പെട്ട പൂജാഗിരികളും വിജാതീയ സ്തംഭങ്ങളും പ്രതിഷ്ഠകളുമാണ് ഇസ്രായേല്‍ ആന്റിക്യുറ്റീസ് അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്. ഹെസെക്കിയാ അധികാരത്തില്‍ വന്ന ഉടനേ തന്നെ തന്റെ രാജ്യത്തെ ആളുകള്‍ ആരാധിക്കുകയും പൂജിക്കുകയും ചെയ്തിരുന്ന പൂജാഗിരികളും വിജാതീയ സ്തംഭങ്ങളും പ്രതിഷ്ഠകളും ക്ഷേത്രങ്ങളും തകര്‍ക്കാന്‍ ഉത്തരവിടുകയായിരിന്നു. 2 രാജാ 18: 3-4-ല്‍ ഇപ്രകാരം പറയുന്നു, "പിതാവായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീതിപ്രവര്‍ത്തിച്ചു. അവന്‍ പൂജാഗിരികള്‍ നശിപ്പിക്കുകയും സ്തംഭങ്ങളും അഷേരാപ്രതിഷ്ഠകളും തകര്‍ക്കുകയും ചെയ്തു". ഈ വചനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അവശിഷ്ട്ട ഭാഗങ്ങളാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. പുരാതന നഗരമായ ടെല്‍ ലാഖിഷിലാണ് നഗരകവാടവും അവശിഷ്ട്ടങ്ങളും കണ്ടെത്തിയിരിക്കുന്നത്. കവാടത്തിന്റെ ഓരോ വശങ്ങളിലുമായി മൂന്ന് അറകള്‍ വീതം മൊത്തം ആറു അറകളാണ് ഉള്ളത്. ഇതിനിടയില്‍ കൂടിയാണ് നഗരത്തിന്റെ പ്രധാന നിരത്ത് കടന്നു പോകുന്നത്. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് യു.കെ. യിലേയും ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലേയും പുരാവസ്തു ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടത്തിയ ഒരു ഖനനത്തില്‍ ഈ കവാടത്തിന്റെ വടക്ക് ഭാഗം കണ്ടെത്തിയിരുന്നു. 2016 ജനുവരി മുതല്‍ മാര്‍ച്ച് വരെ നടത്തിയ ഖനനങ്ങള്‍ ഈ കവാടം പൂര്‍ണ്ണമായും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആയിരുന്നുവെന്ന്‍ ഇസ്രായേല്‍ ആന്റിക്യുറ്റീസ് അതോറിറ്റി പറഞ്ഞു. നഗരകവാടവും, ക്ഷേത്രവും കണ്ടെടുത്തിട്ടുള്ള ടെല്‍ അവീവിലെ പുരാതന നഗരമായ ലാഖിഷില്‍ ബൈബിളില്‍ പറയും പ്രകാരമുള്ള എല്ലാ കാര്യങ്ങളും നടന്നിട്ടുണ്ടെന്ന് ഇസ്രായേല്‍ ആന്റിക്യുറ്റീസ് അതോറിറ്റി ഖനന വിഭാഗത്തിന്റെ ഡയറക്ടറായ സാര്‍ ഗാനോര്‍ പറഞ്ഞു. “എണ്ണ വിളക്കുകള്‍, മുദ്ര പതിപ്പിച്ച ഭരണികള്‍ മുതല്‍ അമ്പിന്‍റെ കൂര്‍ത്ത ഭാഗം വരെ കണ്ടെത്തിയിട്ടുണ്ട്. ഈ കവാടത്തിലെ ഗോവണിയുടെ രൂപത്തിലുള്ള നടകല്ലുകള്‍ കയറുമ്പോള്‍ ഒരു വലിയ മുറിയിലാണ് എത്തുന്നത്, അവിടെ ഒരു അവിടെ ഒരു പീഠമുണ്ട്, ഇതിന്‍മേലാണ് ബലിവസ്തുക്കള്‍ വെച്ചിരുന്നത്”. “മുറിയുടെ ഒരു മൂലയിലായി തുറന്ന സ്ഥലമുണ്ട്, ഇത് നഗരകവാട-കോവിലിലെ മറ്റൊരു സ്ഥലത്തേക്കാണ്‌ നയിക്കുന്നത്; അവിടെ നാല് കാലോടു കൂടിയ ബലി വേദി, വിളക്കുകള്‍, പാത്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കളിമണ്ണുകൊണ്ടുള്ള വസ്തുക്കളും ഞങ്ങള്‍ കണ്ടെത്തി. ബലിവേദിയുടെ കാലുകള്‍ നശിപ്പിച്ച നിലയിലായിരുന്നു. ഇത് ഹെസെക്കിയാ രാജാവിന്റെ മതനവീകരണ നടപടികളുടെ തെളിവായി തകര്‍ക്കപ്പെട്ടതാണ്”. ഗാനോര്‍ പറഞ്ഞു. ‘മിനിസ്ട്രി ഓഫ് ജെറുസലേം ആന്‍ഡ്‌ ഹെറിറ്റെജ്’ ന്റേയും ഇസ്രായേല്‍ നേച്ചര്‍ ആന്‍ഡ്‌ പാര്‍ക്ക് അതോറിറ്റിയുടേയും സഹകരണാടിസ്ഥാനത്തില്‍ ആണ് ടെല്‍ ലാഖിഷില്‍ ഖനനം നടത്തിയത്. ഖനനത്തില്‍ തെളിവായി വിവിധ അടയാളങ്ങള്‍ കണ്ടെത്തുകയുണ്ടായി. ടെല്‍ ലാഖിഷ് മതിലിനും നാഷണല്‍ പാര്‍ക്കിനും ഇടക്കാണ് ഖനനം നടന്നത്. പുതിയ കണ്ടെത്തല്‍ ബൈബിളിലെ കാര്യങ്ങള്‍ ചരിത്ര സത്യങ്ങളാണെന്ന് തെളിയിക്കുകയാണ്. (Originally published on 29th September, 2016)
Image: /content_image/News/News-2017-02-08-13:33:25.jpg
Keywords: ഗവേഷക, കണ്ടെത്തി
Content: 4110
Category: 1
Sub Category:
Heading: പണവും പ്രതാപവും ദൈവവചനങ്ങള്‍ അവഗണിക്കാന്‍ പ്രേരിപ്പിക്കുമെന്ന്‌ വലിയനോമ്പ്‌ സന്ദേശത്തില്‍ മാര്‍പ്പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ വചനങ്ങള്‍ക്ക്‌ ഹൃദയത്തില്‍ സ്ഥാനം നല്‍കാത്തവര്‍ക്ക്‌ മറ്റുള്ളവരെ സ്‌നേഹിക്കാനോ, സ്വാഗതം ചെയ്യാനോ കഴിയില്ല. ഓരോ ജീവിതവും സ്വികാര്യത, ആദരം, സ്‌നേഹം എന്നിവ അര്‍ഹിക്കുന്നു. കണ്ണു തുറന്ന്‌ ജീവിതത്തെ സ്‌നേഹിക്കാനും ദൈവ വചനങ്ങള്‍ സഹായിക്കുന്നു, പ്രത്യേകിച്ച്‌ ദുര്‍ബലവും പ്രതികൂലവുമായ സാഹചര്യങ്ങളില്‍. പണവും പ്രതാപവും ദൈവ വചനത്തെ അവഗണിക്കാന്‍ ഇടയാക്കുമെന്നും വത്തിക്കാനില്‍ ഫെബ്രുവരി 7ന്‌ പുറത്തിറക്കിയ വലിയ നോമ്പു സന്ദേശത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ ഉല്‍ബോധിപ്പിച്ചു. വേള്‍ഡ്‌ ഈസ്‌ ഗിഫ്‌റ്റ്‌-അതര്‍ പേഴ്‌സണ്‍സ്‌ ആര്‍ ഗിഫ്‌റ്റ്‌ എന്ന തലക്കെട്ടിലുള്ള സന്ദേശത്തില്‍ ലൂക്കയു'ടെ സുവിശേഷത്തിലെ ധനവാന്റെയും ലാസറിന്റേയും ഉപമക്കാണ്‌ പ്രാധാന്യം നല്‍കിയിട്ടുലുള്ളത്‌. സത്യസന്ധമായ മാറ്റത്തെയാണ്‌ ഉപമയിലൂടെ ഉദ്ദേശിക്കുന്നത്‌. ശരിയായ സന്തോഷവും നിത്യജീവനും നേടാന്‍ എന്താണ്‌ ആവശ്യമെന്ന്‌ ഈ ഉപമ ചൂണ്ടിക്കണിക്കുന്നു. ലാസറിനേയും അവന്റെ ദുരിതങ്ങളേയും വളരെ വിപുലമായി സുവിശേഷ ഭാഗത്തില്‍ വിവരിക്കുന്നുണ്ട്‌. ധനവാന്‌ ലാസറിനെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും മുഖവും പേരും നല്‍കി, സമൂഹത്തില്‍ വിലയും നിലയും ഇല്ലാത്ത ലാസറിന്‌ സുവിശേഷം വില കല്‍പ്പിക്കുന്നു. ഒരു സമ്മാനമായി, അമൂല്യ നിധിയായി, ദൈവം സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആളായിട്ടാണ്‌ സുവിശേഷം ലാസറിനെ അവതരിപ്പിക്കുന്നതെന്ന്‌ പാപ്പ എഴുതി. ധനവാന്റെ കണ്ണു തുറന്നത്‌ ഇരുവരുടേയും മരണ ശേഷമാണ്‌. മറ്റുള്ളവരുമായി ബന്ധമുണ്ടാകണമെങ്കില്‍ അവരെ അംഗികരിക്കേണ്ടതുണ്ട്‌. ധനവാന്റെ വാതിക്കല്‍ എത്തുന്ന ദരിദ്രന്‍ അപശകുനമല്ല മറിച്ച്‌, മാറ്റമുണ്ടാകാനും രൂപാന്തരപ്പെടാനുമാണ്‌ അവന്റെ സാന്നിദ്ധ്യം എന്നാല്‍, ഒരാളുടെ ഹൃദയ കവാടങ്ങള്‍ തുറക്കുന്നത്‌ എങ്ങിനെ എന്ന്‌ മനസ്സിലാകണമെങ്കില്‍, അയാളെ ഒരു സമ്മാനമായി കരുതണം ഒപ്പം, ദൈവ വചനങ്ങള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നെന്ന്‌ അറിഞ്ഞിരിക്കണം. സ്വര്‍ഗ്ഗിയ ആനന്ദത്തിനുള്ള അന്വഷണത്തെ വഴിതെറ്റിക്കുന്ന കെണികളെപ്പറ്റിയും പ്രലോഭനങ്ങളെപ്പറ്റിയും ബോധവാനാകുകയാണ്‌ ഒരു മാര്‍ഗ്ഗം. ധനവാന്‍ ഒരു രാജാവിനെപ്പോലെ വസ്‌ത്രങ്ങള്‍ ധരിക്കുന്നു, ദൈവത്തെപ്പോലെ അഭിനയിക്കുന്നു. കൊട്ടാര സദൃശ്യ ഭവനത്തില്‍ വസിക്കുന്നു. പണത്തോടുള്ള അവന്റെ ആര്‍ത്തി അവനെ പൊങ്ങച്ചത്തിലേക്കും അഹങ്കാരത്തിലേക്കും നയിക്കുമെന്ന്‌ സന്ദേശത്തില്‍ പറഞ്ഞു
Image: /content_image/News/News-2017-02-08-14:24:17.jpg
Keywords: വലിയനോമ്പ്‌ സന്ദേശത്തില്‍
Content: 4111
Category: 1
Sub Category:
Heading: മ്യാമറില്‍ ആറ്‌ വര്‍ഷത്തിനിടെ 60 ക്രൈസ്‌തവ ദൈവാലയങ്ങള്‍ തകര്‍ത്തു
Content: ഹനോയ്‌: ക്രൈസ്‌തവര്‍ നിരന്തരം പീഢിപ്പിക്കപ്പെടുന്ന മ്യാമറില്‍നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ലോകത്തെമ്പാടുമുള്ള വിശ്വാസികളെ ആശങ്കയിലാഴ്‌ത്തുന്നു. 2011 മുതല്‍ കാച്ചിന്‍ സംസ്ഥാനത്തു മാത്രം 60 ലേറെ ദൈവാലയങ്ങള്‍ തകര്‍ക്കപ്പട്ടു.മാധ്യമ വിലക്കുകള്‍ മൂലം റിപ്പോര്‍ട്ട്‌ ചെയ്യാതെ പോകുന്ന നിരവധി സംഭവങ്ങള്‍ പുറത്തു കൊണ്ടു വന്ന ജോണ്‍ അലന്‍ വെളിപ്പെടുത്തിയതാണിത്‌. മതപീഢനങ്ങള്‍ ഭയന്ന്‌ ക്രൈസ്‌തവര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന്‌ സാധാരണക്കാര്‍ ചൈനയിലേക്കു രക്ഷപ്പെടുന്നു. കൂടുതല്‍ അഭയാര്‍ത്ഥികള്‍ വരാതിരിക്കാന്‍ ചൈന അതൃത്തിയില്‍ പട്ടാളത്തെ വിന്യസിപ്പിച്ചിരിക്കയാണ്‌. ഇതുമൂലം 2,000 പേര്‍ കുടൂങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്‌. 10,000ത്തിലേറെ പേര്‍ അതൃത്തി പട്ടണമായ മാന്‍ഹായില്‍ അഭയം തേടി. മ്യാമറിലെ 5.69 കോടി ജനങ്ങിളില്‍ 88 ശതമാനവും ബുദ്ധമത വിശ്വാസികളാണ്‌. ആറ്‌ ശതമാനം ക്രിസ്‌ത്യാനികളും നാല്‌ ശതമാനം മുസ്ലിമുകളുമുണ്ട്‌. തീവ്ര ബുദ്ധമത വിശ്വാസികളുടെ അതിക്രമങ്ങളും പീഢനങ്ങളും മ്യാമറിലെ ക്രൈസ്‌തവരേയും രോഹിങ്‌ഗ്യാ മുസ്ലിമുകളേയും ഇടതടവില്ലാതെ വേട്ടയാടിക്കൊണ്ടിരിക്കയാണ്‌. ഷാന്‍ സംസ്ഥാനത്തിലെ കത്തോലിക്ക ദൈവാലയവും അതിനോടു ചേര്‍ന്നുള്ള വിദ്യാലയവും മ്യാമര്‍ പട്ടാളം ബോംബിട്ട്‌ നശിപ്പിച്ചത്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ സഹായങ്ങള്‍ ചെയ്‌തു കൊടുത്തു എന്നാരോപിച്ച്‌ രണ്ടു കത്തോലിക്ക പുരോഹിതരെ അധികൃതര്‍ പിടിച്ചു കൊണ്ടു പോയിരുന്നു .എന്നാല്‍, ഇവരെപ്പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചില്ലെന്നത്‌ സഭാ വൃത്തങ്ങളില്‍ ആശങ്ക ജനിപ്പിച്ചു.കഴിഞ്ഞ ക്രിസ്‌തുമസ്‌ തലേന്നായിരുന്നു ഇരുവരുടേയും തിരോധാനം. യഥാര്‍ത്ഥ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ സഹായവാഗ്‌ദാനം നല്‍കിയത്‌ രണ്ട്‌ ബാപ്‌റ്റിസ്റ്റ്‌ നേതാക്കളായിരുന്നെന്നു പറയുന്നു. കാരണം, പ്രാദേശിക കത്തോലിക്കാ പുരോഹിതരോട്‌ പട്ടാളമേധാവികള്‍ ഇക്കാര്യത്തെപ്പറ്റി മുന്നറിയിപ്പു നല്‍കിയിരുന്നു. മ്യാമറില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പീഢനങ്ങള്‍ വര്‍ദ്ധിക്കുകയാണ്‌, പീഢനകഥകള്‍ ലോകം അറിയാതിരിക്കാന്‍ കനത്ത നിയന്ത്രണത്തിലാണ്‌ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും. പുതിയ ദൈവാലയ നിര്‍മ്മാണത്തിനു അനുമതിയില്ലെന്നതിനു പുറമെ പള്ളികള്‍ സര്‍ക്കാര്‍ തിയ്യിട്ടും ബോംബിട്ടും നശിപ്പിക്കുന്നത്‌ മ്യാമറില്‍ സാധാരണ സംഭവമായിട്ടുണ്ട്‌.
Image: /content_image/News/News-2017-02-08-16:13:17.jpg
Keywords: ദൈവാലയങ്ങള്‍ തകര്‍ത്തു
Content: 4112
Category: 15
Sub Category:
Heading: പരിശുദ്ധാത്മാവിനോടുള്ള നൊവേന- നാലാം ദിവസം
Content: കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്നു അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3). പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5). അങ്ങയുടെ പൂര്‍ണ്ണതയില്‍ നിന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൃപയ്ക്കുമേല്‍ കൃപ വര്‍ഷിച്ച്, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വ സൃഷ്ടിജാലങ്ങളോടും ചേര്‍ന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. "കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു." (സങ്കീ. 107:1) #{red->n->n->നാലാം ദിവസം- ഹൃദയശുദ്ധി ലഭിക്കാന്‍ }# "ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും." (മത്താ. 5:8). അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍. കര്‍ത്താവ് കുറ്റം ചുമത്താത്തവന്‍ ഭാഗ്യവാന്‍ (റോമ. 4:7). ഏറ്റം മാധുര്യവാനും ആശ്വാസപ്രദനുമായ പരിശുദ്ധാത്മാവേ, അങ്ങേ വാസസ്ഥലമായ എന്‍റെ ഹൃദയത്തെ അങ്ങ് ഉപേക്ഷിക്കാതെ, മലിനമായ എന്‍റെ ഹൃദയത്തെ വിശുദ്ധീകരിച്ചതിന് ഞാന്‍ നന്ദി പറയുന്നു. അശുദ്ധി നിറഞ്ഞ എന്‍റെ ഹൃദയത്തെ അങ്ങേ സ്നേഹത്താല്‍ പരിശുദ്ധമാക്കിയതിന് ഞാനങ്ങയെ സ്തുതിക്കുന്നു. നിശ്ചലമായിരിന്ന എന്‍റെ ഹൃദയത്തെ ആത്മാവില്‍ ജ്വലിപ്പിച്ച്, തീക്ഷ്ണതയിലും വിശുദ്ധിയിലും ഉറപ്പിച്ചതിന് ഞാനങ്ങയെ മഹത്വപ്പെടുത്തുന്നു. ഇനി ഒരിക്കലും നിന്നില്‍ നിന്നു അകന്ന് പോകുവാന്‍ എന്നെ അനുവദിക്കരുതേ. ദുഷ്ടശത്രുക്കളില്‍ നിന്നും ജഡത്തിന്‍റെ വ്യാപാരങ്ങളില്‍ നിന്നും മനസ്സിന്‍റെ എല്ലാ ദുരാഗ്രഹങ്ങളില്‍ നിന്നും സദാസമയം എന്നെ കാത്തു സംരക്ഷിക്കണമേ. ഈശോയുടെ ഹൃദയശാന്തതയിലും എളിമയിലും എന്നെ വളര്‍ത്തണമേ. ശാന്തതയോടും വിനയത്തോടുംകൂടെ ഏവരോടും മറുപടി പറയാന്‍ എന്നെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. തന്നെ സ്നേഹിക്കുന്നവരെ, കര്‍ത്താവ് കടാക്ഷിക്കുന്നു; അവിടുന്ന് ആത്മാവിനെ ഉത്തേജിപ്പിച്ച് കണ്ണുകളെ പ്രകാശിപ്പിക്കുന്നു (പ്രഭാ. 34: 15-17) കര്‍ത്താവേ, എന്‍റെ കണ്ണുകളെ പ്രകാശിപ്പിക്കണമേ (7 പ്രാവശ്യം) ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2017-02-08-17:13:04.jpg
Keywords: ശുദ്ധാത്മാവിനോടുള്ള നൊവേന
Content: 4113
Category: 15
Sub Category:
Heading: പരിശുദ്ധാത്മാവിനോടുള്ള നൊവേന- അഞ്ചാം ദിവസം
Content: കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന്‍‍ അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3). പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5). അങ്ങയുടെ പൂര്‍ണ്ണതയില്‍ നിന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൃപയ്ക്കുമേല്‍ കൃപ വര്‍ഷിച്ച്, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. "കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു." (സങ്കീ. 107:1) #{red->n->n->അഞ്ചാം ദിവസം- പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ }# "യേശു വീണ്ടും അവരോടു പറഞ്ഞു: "നിങ്ങള്‍ക്കു സമാധാനം. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചു കൊണ്ട് അവരോട് അരുള്‍ച്ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍" (യോഹ. 20:21-22). കര്‍ത്താവേ, അങ്ങു കാരുണ്യവാനും കൃപാനിധിയുമായ ദൈവമാകുന്നു. സ്നേഹത്തിലും വിശ്വസ്തതയിലും അത്യുന്നതനാകുന്നു. അങ്ങയുടെ സ്നേഹത്തെയും ഔദാര്യത്തെയും ദൈവമക്കളിലേക്ക് പകരുവാന്‍ തുടിക്കുന്ന ഹൃദയവുമായി ഞങ്ങളെ കാത്തിരിക്കുന്ന നിത്യനായ സ്വര്‍ഗ്ഗീയ പിതാവേ, എല്ലാ മനുഷ്യഹൃദയങ്ങളെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളോടു ചേര്‍ത്ത് അങ്ങയുടെ നാമത്തിന്‍റെ മഹത്വത്തിനായി സമര്‍പ്പിക്കുന്നു. വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ കര്‍ത്താവേ, ഹൃദയം നുറുങ്ങി പശ്ചാത്തപിക്കുന്നവര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ് തന്‍റെ അടുക്കലേക്ക് വിളിക്കുന്ന എല്ലാവര്‍ക്കും അങ്ങയുടെ പരിശുദ്ധാത്മാവിനെ നല്‍കുന്നതിനെ ഓര്‍ത്ത് ഞങ്ങള്‍ നന്ദി പറയുന്നു (അപ്പ. 2:39). പൂര്‍വ്വപിതാക്കന്മാരുടെ പ്രതീക്ഷയും പ്രവാചകന്‍മാരുടെ മാര്‍ഗ്ഗദര്‍ശിയും പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണവും പിതാവിന്‍റെ വാഗ്ദാനവും ദൈവത്തിന്‍റെ ശക്തിയും സകല ഭൂവാസികളുടെയും ഏക രക്ഷകനും നാഥനും ഏക ഗുരുവും ഏക കര്‍ത്താവും രാജാക്കന്മാരുടെ രാജാവുമായ ഈശോയുടെ ദിവ്യാത്മാവേ, ഞങ്ങളില്‍ വന്നു വസിക്കണമേ. ഞങ്ങളിലെ വിശ്വാസത്തെ പവിത്രമാക്കണമേ. അവാച്യമായ നെടുവീര്‍പ്പുകളാല്‍ അങ്ങുതന്നെ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു കൃപാവരവും ശക്തിയും കൊണ്ട് നിറയ്ക്കണമേ. ഞങ്ങളെല്ലാവരും ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ടവരും വാത്സല്യഭാജനങ്ങളും പരിശുദ്ധരുമായിത്തീരട്ടെ. അങ്ങനെ അവിടുത്തെ പിതൃസ്വഭാവങ്ങളായ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കാനും യേശുക്രിസ്തുവിന് സാക്ഷ്യം നല്‍കുവാനും ഞങ്ങളെ യോഗ്യരാക്കണമേ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. "തന്‍റെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെ വിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവിലൂടെ നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവന്‍റെ ദൈവികശക്തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു" (2 പത്രോ. 1:3) ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2017-02-08-17:25:51.jpg
Keywords: ശുദ്ധാത്മാവിനോടുള്ള നൊവേന
Content: 4114
Category: 15
Sub Category:
Heading: പരിശുദ്ധാത്മാവിനോടുള്ള നൊവേന- ആറാം ദിവസം
Content: കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്നു അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3). പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5). അങ്ങയുടെ പൂര്‍ണ്ണതയില്‍ നിന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൃപയ്ക്കുമേല്‍ കൃപ വര്‍ഷിച്ച്, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. "കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു." (സങ്കീ. 107:1) #{red->n->n->ആറാം ദിവസം- ആത്മാവിന്‍റെ ഫലങ്ങള്‍ }# "ദൈവം അയച്ചവന്‍ ദൈവത്തിന്‍റെ വാക്കുകള്‍ സംസാരിക്കുന്നു. ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്" (യോഹ. 3: 34). പിതാവിന്‍റെയും പുത്രന്‍റെയും നിത്യസ്നേഹമായ പരിശുദ്ധാത്മാവേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു. യേശുക്രിസ്തുവിലുള്ള ജീവാത്മാവിന്‍റെ നിയമം എന്നെ പാപത്തിന്‍റെയും മരണത്തിന്‍റെയും നിയമത്തില്‍ നിന്നു സ്വതന്ത്രനാ(യാ)ക്കിയതിനാല്‍ ഞാനങ്ങേക്കു നന്ദി പറയുന്നു (റോമ. 8:12). ആത്മീയ കാര്യങ്ങളില്‍ മനസ്സുവയ്ക്കാനും അത്മീയാഭിലാഷങ്ങളില്‍ താല്‍പര്യം ജനിപ്പിച്ചതിലും ഞാനങ്ങയെ സ്തുതിക്കുന്നു. ഇതുവഴി ദൈവിക ജീവനിലേക്കും സമാധാനത്തിലേക്കും ഞങ്ങളെ നയിക്കുന്നതിനെയോര്‍ത്ത് അങ്ങയെ മഹത്വപ്പെടുത്തുന്നു (റോമ 8:6). നിത്യസ്നേഹമായ പരിശുദ്ധാത്മാവേ, ദൈവസ്നേഹത്താല്‍ എപ്പോഴും അങ്ങയോട് യോജിച്ചിരിക്കുന്നതിനു വേണ്ടി സ്നേഹത്തിന്‍റെ ഫലം ഞങ്ങള്‍ക്ക് (എനിക്ക്) തരേണമേ. വിശുദ്ധമായ ആശ്വാസത്താല്‍ നിറഞ്ഞവരാകുവാന്‍ വേണ്ടി സന്തോഷത്തിന്‍റെ തൈലത്താല്‍ ഞങ്ങളെ അഭിഷേകം ചെയ്യണമേ. നീതിയുടെ ഫലം സമാധാനവും നീതിയുടെ പരിണിതഫലം നിത്യമായ പ്രശാന്തതയും എന്നന്നേക്കുമുള്ള പ്രത്യാശയുമാണെന്ന് വ്യക്തമാക്കിയ പരിശുദ്ധാത്മാവേ, ആത്മശാന്തതയുടേയും സമാധാനത്തിന്‍റെയും ഫലങ്ങളാല്‍ ഞങ്ങളെ നിറയ്ക്കണമേ. എന്‍റെ ഹിതത്തിന് വിരുദ്ധമായവയെല്ലാം എളിമയോടെ സ്വീകരിക്കാന്‍ ക്ഷമയുടെ ഫലം എന്നില്‍ നിറയ്ക്കണമേ. അയല്‍ക്കാരുടെ ആവശ്യങ്ങള്‍ സന്മനസ്സോടെ ചെയ്തുകൊടുക്കുവാന്‍ ദയാശീലം എനിക്കു തരേണമേ. പ്രതിഫലം ആഗ്രഹിക്കാതെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുവാന്‍ നീതിയുടെ തൈലം കൊണ്ട് എന്നെ അഭിഷേകം ചെയ്യണമേ. ദൈവം സ്നേഹമാകുന്നു, സ്നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാകുന്നു എന്നു വെളിപ്പെടുത്തിയ പരിശുദ്ധാത്മാവേ, കാലതാമസത്തില്‍ നിരുത്സാഹരാകാതെ പ്രാര്‍ത്ഥനാചൈതന്യത്തോടെ കാത്തിരിക്കാന്‍ ശാന്തതയുടെ ആത്മാവിനാല്‍ എന്നെ നയിക്കണമേ. ദുഃസ്വഭാവങ്ങളും ആവലാതികളും പരാതികളും നിര്‍വ്വീര്യമാക്കി, വിശ്വാസത്തിലും ദൈവഭക്തിയിലും അഭിവൃദ്ധി പ്രാപിക്കാന്‍ വിനയത്തിന്‍റെ വസ്ത്രം എന്നെ അണിയിക്കണമേ. എന്‍റെ ശരീരം നിത്യവും അങ്ങയുടെ ആലയമായി സൂക്ഷിക്കാന്‍ പരിശുദ്ധിയുടെ പരിമളതൈലത്താല്‍ എന്നെ അഭിഷേകം ചെയ്യണമേ. നിഷ്ക്കളങ്ക സ്നേഹത്താല്‍ ഏവരെയും സ്നേഹിക്കുവാന്‍ എന്‍റെ ആത്മാവിനെ നിരന്തരം സഹായിക്കണമേ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. പരിശുദ്ധാത്മാവേ, എന്നില്‍ വന്ന് വസിക്കണമേ, നയിക്കണമേ. (5 പ്രാവശ്യം) ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2017-02-08-17:35:58.jpg
Keywords: ശുദ്ധാത്മാവിനോടുള്ള നൊവേന
Content: 4115
Category: 15
Sub Category:
Heading: പരിശുദ്ധാത്മാവിനോടുള്ള നൊവേന- ഏഴാം ദിവസം
Content: കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്നു അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3). പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5). അങ്ങയുടെ പൂര്‍ണ്ണതയില്‍ നിന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൃപയ്ക്കുമേല്‍ കൃപ വര്‍ഷിച്ച്, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. "കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു" (സങ്കീ. 107:1). #{red->n->n->ഏഴാം ദിവസം- ശുശ്രൂഷാവരങ്ങള്‍ക്കായി }# "അവരെല്ലാവരും ഒന്നായിരിക്കുവാന്‍ വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതു പോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നും ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു" (യോഹ. 17:21). എനിക്കുവേണ്ടി മനുഷ്യാവതാരം ചെയ്ത്, ക്രൂശിതനായി ഹോമബലി ചെയ്യപ്പെട്ട ഈശോ കര്‍ത്താവേ, പ്രസാദവരത്തിന്‍റെ പരിശുദ്ധാത്മാവിനെ അയച്ചുതരുവാന്‍ കനിയണമേയെന്നു കരുണയുടെ പിതാവിനോട് അങ്ങയുടെ നാമത്തില്‍ എളിമയോടെ ഞാനപേക്ഷിക്കുന്നു. പരിശുദ്ധാത്മാവ് തന്‍റെ എഴു ദാനങ്ങള്‍ എന്‍റെമേല്‍ അയയ്ക്കുവാന്‍ കനിവുണ്ടാകണമേയെന്നു അങ്ങയുടെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു. ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവിനെ നല്‍കി നിരന്തരം വ്യാപരിക്കുവാന്‍ അങ്ങയുടെ അരൂപിയെ അയച്ചുതരണമേ എന്ന്‍ കര്‍ത്താവേ അങ്ങയോട് യാചിക്കുന്നു. കര്‍ത്താവിന്‍റെ വചനം ആത്മാവും ജീവനുമാണെന്ന് വ്യക്തമാക്കിയ പരിശുദ്ധാത്മാവേ, ദൈവവചനം ദാഹത്തോടെ വായിക്കാന്‍ വചനത്തിന്‍റെ തൈലത്താല്‍ എന്നെ അഭിഷേകം ചെയ്യണമേ. വചനത്താലും വിജ്ഞാനത്താലും ഞങ്ങളെ സമ്പന്നരാക്കിയ പരിശുദ്ധാത്മാവേ, അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു. പരിശുദ്ധാത്മാവായ ദൈവമേ, വിവേകത്തിന്‍റെയും ജ്ഞാനത്തിന്‍റെയും വചനത്താല്‍ ഞങ്ങളെ നിരന്തരം നിറച്ച് നയിക്കുവാന്‍ കരുണയുണ്ടാകണമേ. കര്‍ത്താവിലുള്ള അചഞ്ചലമായ വിശ്വാസവും രോഗശാന്തിക്കുള്ള വരവും നല്‍കി ആത്മീയ ശുശ്രൂഷകളെ ഉണര്‍ത്തുവാന്‍ കനിയണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധാത്മാവേ, ദൈവമഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വപ്പെടുന്നതിനുമായി അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കാന്‍ അങ്ങയുടെ വലത്തുകരം ശുശ്രൂഷകളില്‍ നീട്ടിത്തരണമേയെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ, പ്രവചിക്കാന്‍ വരവും ആത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവും നല്‍കി തിരഞ്ഞെടുക്കപ്പെട്ടവരെ ഉണര്‍ത്തുവാന്‍ കനിയണമേ, പരിശുദ്ധാത്മാവേ, ഭാഷാവരവും വ്യാഖ്യാനിക്കാനുള്ള കൃപയും നല്‍കി അങ്ങേ ശുശ്രൂഷകരെ വളര്‍ത്തുവാന്‍ കൂടെ വസിക്കണമേ. നിത്യപിതാവിനോടു ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന ഈശോയെ, അങ്ങേക്കു നന്ദി പറയുന്നു. ദൈവത്തിന്‍റെ വിളിയും നിയോഗവും അനുസരിച്ച് ശുശ്രൂഷ ചെയ്യുവാന്‍ ഞങ്ങളെ പരിശുദ്ധാത്മാവിനാല്‍ നിയോഗിച്ച് അയയ്ക്കുവാന്‍ കരുണയും ദയയും ഉണ്ടാകണമേ. കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവാന്‍ ദൈവഭയമുള്ളവരെ ആത്മീയ തീക്ഷ്ണതയാല്‍ ജ്വലിപ്പിക്കണമേ. (1 കോറി. 9:2) നിങ്ങള്‍ ആഗ്രഹത്താല്‍ പ്രകടിപ്പിച്ച സന്നദ്ധത നിങ്ങളുടെ കഴിവിനനുസരിച്ച് പ്രവൃത്തിയിലും പ്രകടിപ്പിക്കുവിന്‍ (1 കോറി. 8:11). ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. കര്‍ത്താവേ, അങ്ങയുടെ വേലയ്ക്കായി എന്നെ തിരഞ്ഞെടുക്കണമേ. കര്‍ത്താവേ, അങ്ങയുടെ ഹിതം നിറവേറ്റുവാന്‍ എന്നെ സഹായിക്കണമേ. (3 പ്രാവശ്യം) ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2017-02-08-17:46:24.jpg
Keywords: ദ്ധാത്മാവിനോടുള്ള നൊവേന
Content: 4116
Category: 15
Sub Category:
Heading: പരിശുദ്ധാത്മാവിനോടുള്ള നൊവേന- എട്ടാം ദിവസം
Content: കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്നു അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3). പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5). അങ്ങയുടെ പൂര്‍ണ്ണതയില്‍ നിന്ന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൃപയ്ക്കുമേല്‍ കൃപ വര്‍ഷിച്ച്, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. "കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു." (സങ്കീ. 107:1) #{red->n->n->എട്ടാം ദിവസം- ജീവിത സാക്ഷ്യത്തിനായി }# നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവന്‍ ആരാണ്? അവന്‍ നല്ല പെരുമാറ്റം വഴി വിവേകജന്യമായ വിനയത്തോടെ തന്‍റെ പ്രവൃത്തികളെ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കട്ടെ (യാക്കോ.3:13). ആത്മാവും ജീവനുമായ എന്‍റെ ദൈവമേ, അങ്ങയുടെ പരിശുദ്ധാത്മാവിനെയും ജ്ഞാനത്തെയും ഉന്നതത്തില്‍ നിന്നു, അങ്ങയുടെ മഹത്വത്തിന്‍റെ സിംഹാസനത്തില്‍ നിന്നു എന്നിലേക്ക് (നിയോഗങ്ങള്‍) അയച്ചു തരുവാന്‍ കരുണയുണ്ടാകണമെന്ന് ഏറ്റവും താഴ്മയായി യേശുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സര്‍വ്വശക്തനായ ദൈവമേ, ഉന്നതത്തില്‍ നിന്നുള്ള ജ്ഞാനം ശുദ്ധവും പിന്നെ സമാധാനപൂര്‍ണ്ണവും വിനീതവും വിധേയത്വമുള്ളതും കാരുണ്യവും സല്‍ഫലങ്ങള്‍ നിറഞ്ഞതുമാണ്." (യാക്കോ. 3:17) എന്നു വ്യക്തമാക്കിയ കര്‍ത്താവേ, ഉന്നതജ്ഞാനവും ഉന്നത ശക്തിയും ഉന്നതകൃപയും നല്‍കി സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മക്കളായി ജീവിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. കര്‍ത്താവേ, ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവിനെ നല്‍കി എന്നെ അനുഗ്രഹിക്കണമേ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2017-02-08-17:50:44.jpg
Keywords: ത്മാവിനോടുള്ള നൊവേന