Contents

Displaying 3821-3830 of 25032 results.
Content: 4087
Category: 1
Sub Category:
Heading: ഫാ. ടോമിന്റെ മോചനം ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ അകത്തും പുറത്തും പ്രതിഷേധം
Content: ന്യൂഡൽഹി: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനം വൈകുന്നതിനെതിരെ പാർലമെന്റിന്റെ പുറത്തു ശക്തമായ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സാന്നിധ്യത്തിൽ ജന്തർ മന്തറിൽ ഇന്നലെ നടന്ന വൻ പ്രതിഷേധ ധർണയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഫാ. ടോമിന്റെ കാര്യത്തില്‍ രാജ്യത്തിനാകെ ആശങ്കയുണ്ടെന്നും എത്രയും വേഗം മോചനം സാധ്യമാക്കാൻ കേന്ദ്രസർക്കാർ ഊര്‍ജിത നടപടി സ്വീകരിക്കണമെന്നും ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ആവശ്യപ്പെട്ടു. "ലോകമെമ്പാടും ഏറ്റവുമധികം പീഡിക്കപ്പെടുന്ന ജനത ക്രൈസ്തവരാണ്. അറബ് മേഖലയിൽ മാത്രം ദിവസേന 11 പേർ വീതം കൊല്ലപ്പെടുന്നതായുള്ള കണക്കുകൾ നടുക്കുന്നതാണ്. രക്തസാക്ഷിത്വം കൊണ്ടു ക്രൈസ്തവസഭ തളരില്ല. ആഭ്യന്തരയുദ്ധത്തിലും ഭീകരാക്രമണങ്ങളിലും കൊടിയ ദുരിതം അനുഭവിക്കുന്നവരെ ശുശ്രൂഷിക്കാനാണു ഫാ. ടോമും രക്തസാക്ഷിത്വം വരിച്ച കന്യാസ്ത്രീകളും യെമനിൽ പ്രവർത്തിച്ചത്. വൈദികന്‍റെ മോചനം ഉറപ്പാക്കാൻ രാജ്യം ഒറ്റക്കെട്ടായി പ്രവർത്തിക്കണം". മാർ ഭരണികുളങ്ങര പറഞ്ഞു. ഫാ. ടോമിന്‍റെ മോചനം ഉറപ്പാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് വി.വി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ച ധർണയിൽ ജനറൽ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം വിഷയാവതരണം നടത്തി. എംപിമാരായ ജോസ് കെ. മാണി, പ്രഫ. കെ.വി. തോമസ്, പി. കരുണാകരൻ, കെ.സി വേണുഗോപാൽ, ആന്‍റോ ആന്‍റണി, ജോയി ഏബ്രഹാം, ജോയിസ് ജോർജ്, എൻ.കെ. പ്രേമചന്ദ്രൻ, എ. സമ്പത്ത്, എം.ഐ.ഷാനവാസ്, എം.കെ. രാഘവൻ എന്നിവർ പ്രസംഗിച്ചു. അതേ സമയം ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട്‌ ജോയ്‌സ്‌ ജോര്‍ജ്‌ എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കി. തട്ടിക്കൊണ്ടുപോയി മാസങ്ങളേറെയായിട്ടും വൈദികനെ മോചിപ്പിക്കുന്നതിന്‌ ക്രിയാത്മകമായ യാതൊരു ഇടപെടലുകളും സര്‍ക്കാര്‍ നടത്തുന്നില്ലെന്ന്‌ എം.പി പ്രമേയത്തില്‍ ആരോപിച്ചു. എന്നാല്‍, സ്‌പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരിന്നു.
Image: /content_image/News/News-2017-02-07-05:29:21.jpg
Keywords: ടോം ഉഴു
Content: 4088
Category: 1
Sub Category:
Heading: ഇറാഖില്‍ ദുരിതമനുഭവുക്കുന്ന ക്രൈസ്‌തവരുടെ അതിജീവനത്തിന്‌ പദ്ധതിയുമായി സഭ
Content: എര്‍ബില്‍(ഇറാഖ്‌): ക്രൈസ്‌തവര്‍ക്ക്‌ നേരെ മുസ്ലിം തീവ്രവാദികള്‍ നടത്തുന്ന മനുഷ്യത്തരഹിതമായ പീഢനങ്ങള്‍ മൂലം പൊറുതിമുട്ടി നരക യാതനകള്‍ അനുഭവിക്കുന്ന ക്രൈസ്‌തവരുടെ അതിജീവനത്തിനായി സഭ പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നു. നിനവേ സമതലത്തിലെ ക്രൈസ്‌തവ ഗ്രാമങ്ങളില്‍ ഐഎസ്‌ഐഎസ്‌ വരുത്തിയ വന്‍നാശങ്ങളെപ്പറ്റി പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തായിക്കൊണ്ടിരിക്കുന്നതിനിടയില്‍ എര്‍ബില്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ബഷര്‍ വാര്‍ദയാണ്‌ പദ്ധതി പ്രഖ്യാപിച്ചത്‌. തകര്‍ക്കപ്പെട്ട ദൈവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നു. ഇതോടെ, സ്വരക്ഷാര്‍ത്ഥം ചിന്നഭിന്നമായിപ്പോയ ക്രൈസ്‌തവര്‍ക്ക്‌ അവരുടെ പിതാമഹന്മാരുടെ ഗ്രാമങ്ങളിലേക്ക്‌ പ്രതീക്ഷകളോടെ സുരക്ഷിതമായി തിരിച്ചു വരാനാകുമെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ പറഞ്ഞു. പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ മൊസൂള്‍ മോചിപ്പിക്കപ്പെടാതെ തുടങ്ങാനാകില്ല. കൂടാതെ, ഗ്രാമങ്ങളില്‍ നിന്നും തീവ്രവാദികള്‍ സ്ഥാപിച്ചു പോയ ബോംബുകളും ചതിയന്‍ ബോംബുകളും നീക്കം ചെയ്യേണ്ടതുണ്ടെന്ന്‌ കല്‍ദായ ആര്‍ച്ച്‌ ബിഷപ്പായ അദ്ദേഹം വ്യക്തമാക്കി. ക്രൈസ്‌തവ കേന്ദ്രീകൃത ഗ്രാമങ്ങളില്‍ തകര്‍ക്കപ്പെ കെട്ടിടങ്ങളും വീടുകളും ആരാധനാലയങ്ങളും വ്യക്തമായ വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും തെളിവുകളാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ വാര്‍ദ വിവരിച്ചു.നാശനഷ്ടങ്ങളുടെ സ്വഭാവവും ആഴവും കണക്കിലെടുത്താല്‍ സ്ഥലഭ്രംശത്തിനു വിധേയരായവര്‍ക്ക്‌ വന്‍തിരിച്ചടിയാണ്‌ കിട്ടിയിരിക്കുന്നത്‌. അവരുടെ തകര്‍ക്കപ്പെട്ട വീടുകള്‍ കാണുമ്പോഴും ജീവിതമാര്‍ഗ്ഗവും സമൂഹവും ഇല്ലാതായതായി തിരിച്ചറിയുമ്പോഴും ഇതു മനസ്സിലാകുന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തി. 2016ന്റെ അവസാനകാലത്ത്‌ എയ്‌ഡ്‌ ടു ദ ചര്‍ച്ച്‌ ഇന്‍ നീഡ്‌ എന്ന സന്നദ്ധ സംഘടനയുടെ മധ്യപൂര്‍വ്വ ദേശത്തെ പദ്ധതികളുടെ തലവനായ ഫാ.ആഡ്രസെജ്‌ ഹലേംബ നിനവേ സമതലങ്ങളിലെ ഗ്രാമങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍, ആത്മരക്ഷാര്‍ത്ഥം ജന്മഗ്രാമങ്ങള്‍ വിട്ടുപോയവരില്‍ വലിയൊരു ശതമാനവും തിരിച്ചു വരാന്‍ തയ്യാറാണെന്നു കണ്ടെത്തി. സംഘടന നടത്തിയ ആദ്യസര്‍വ്വേയില്‍ ഒരു ശതമാനം ആളുകളേ തിരിച്ചു പോകാന്‍ താത്‌പ്പര്യപ്പെട്ടിരുന്നുള്ളു. ഇപ്പോള്‍ അല്‍ഘോഷ്‌ ഗ്രാമത്തില്‍ സന്ദര്‍ശിച്ച വേളയില്‍ മനസ്സിലാക്കിയത്‌ 50 ശതമാനത്തിലധികം പേര്‍ ഗ്രാമത്തിലേക്കു തിരിച്ച്‌ പോകാന്‍ സന്നദ്ധരായിരിക്കുന്നതാണെന്ന്‌ പുരോഹിതന്‍ പറഞ്ഞു.തിരിച്ചു പോകാന്‍ തയ്യാറാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഐഎസ്‌ഐഎസ്‌ നശിപ്പിച്ചു പോയ ക്രൈസ്‌തവ ഗ്രാമങ്ങള്‍ പുനര്‍ നിര്‍മ്മിക്കാന്‍ കാരുണ്യ പ്രവര്‍ത്തനങ്ങല്‍ക്ക്‌ സാധ്യമാണ്‌.തീര്‍ച്ചയായും നിര്‍മ്മാണ പ്രവര്‍നങ്ങള്‍ എയ്‌ഡ്‌ ടു ദ ചര്‍ച്ച്‌ ഇന്‍ നീഡ്‌ പിന്‍തുണക്കും. മറ്റു സംഘടനകളുമായി സഹകരിച്ചായിരിക്കും ഇത്‌ ചെയ്യുകയെന്ന്‌ അദ്ദേഹം പറഞ്ഞു. കുര്‍ദ്ദിസ്ഥാന്‍ തലസിഥാനമായ എര്‍ബിലിലെ ചിലപ്രദേശങ്ങളില്‍ നിന്നും അങ്കാവയില്‍ നിന്നും പ്രാണരാക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ട കുടുബങ്ങള്‍ക്കുള്ള സഹായങ്ങള്‍ തുടരേണ്ടതുണ്ടെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ബഷര്‍ വാര്‍ദ ഓര്‍മ്മിപ്പിച്ചു. ഇതൊരു അടിയന്തര ആവശ്യമാണ്‌. അവര്‍ക്കു പിടിച്ചു നില്‍ക്കണമെങ്കില്‍ രണ്ടു മൂന്നു വര്‍ഷക്കാലമെങ്കിലും സഹായങ്ങള്‍ നല്‍കിക്കൊണ്ടിരിക്കണം, ഇതിന്‌ ദാതാക്കള്‍ സഹായങ്ങള്‍ തുടരേണ്ടതുണ്ടെന്നു ആര്‍ച്ച്‌ ബിഷപ്പ്‌ പറയുന്നു. ഇതെല്ലാം ചെയ്‌തുകൊണ്ടിരിക്കുന്നത്‌ തീര്‍ത്തും പ്രതികൂല സാഹചര്യങ്ങള്‍ക്കു നടുവില്‍ നിന്നാണ്‌. ചുറ്റും സംഘര്‍ഷം, കടുത്ത തൊഴിലില്ലായ്‌മ, വൈദ്യുതി വിഛേദങ്ങള്‍, മൊത്തത്തിലുള്ള സാമ്പത്തിക മാന്ദ്യം, വാടക വര്‍ദ്ധന, രാഷ്‌ട്രിയവും മതപരവുമായ അനശ്ചിതത്വവും കൂടെയുണ്ടന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-02-07-06:21:50.jpg
Keywords: ക്രൈസ്‌തവര്‍ക്ക്‌ നേരെ
Content: 4089
Category: 1
Sub Category:
Heading: സിസിബിഐയ്ക്കു പുതിയ നേതൃത്വം
Content: ഭോപ്പാൽ: കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രസിഡന്‍റായി ബോംബെ ആർച്ച് ബിഷപ്പ് കര്‍ദിനാള്‍ ഒാസ്വാൾഡ് ഗ്രേഷ്യസിനെ വീണ്ടും തെരഞ്ഞെടുത്തു. ചെന്നൈ-മൈലാപ്പൂർ ആർച്ച് ബിഷപ് ഡോ. ജോർജ് ആന്‍റണി സാമി വൈസ് പ്രസിഡന്‍റായും ഡൽഹി ആർച്ച്ബിഷപ് അനിൽ ജോസഫ് കൂട്ടോ സെക്രട്ടറി ജനറലുമായി നിയമിച്ചു. സിസിബിഐ പ്ലീനറി സമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. നിലവിലെ വൈസ് പ്രസിഡന്റായിരിണ ആർച്ച്ബിഷപ് ഫിലിപ്പ് നേരി ഫെറാവോയ്ക്കും സെക്രട്ടറി ജനറൽ കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിനും സിസിബിഐ പ്ലീനറി നന്ദി രേഖപ്പെടുത്തി. സിസിബിഐയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കർദിനാൾ ഗ്രേഷ്യസ് ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസ് പ്രസിഡന്‍റ് കൂടിയാണ്. വൈസ് പ്രസിഡന്‍റായി നിയമിക്കപ്പെട്ട ഡോ. ആന്‍റണി സാമി വത്തിക്കാൻ നുൺഷ്യോ ആയി വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Image: /content_image/News/News-2017-02-07-06:21:55.jpg
Keywords: സിസിബിഐ
Content: 4090
Category: 5
Sub Category:
Heading: രാജാവായിരിന്ന വിശുദ്ധ റിച്ചാര്‍ഡ്
Content: മറ്റേതൊരു രാജവംശത്തേക്കാളും ആംഗ്ലോ സാക്സണ്‍സ് ക്രിസ്ത്യന്‍ സഭക്ക്‌ വേണ്ടി വളരെയേറെ പ്രവര്‍ത്തികള്‍ നടപ്പാക്കിയിട്ടുള്ള ഒരു രാജകീയ വംശമാണ്. രാജാക്കന്‍മാരും അവരുടെ കുടുംബങ്ങളും അവരുടെ രാജ്യത്തും, വിദേശങ്ങളിലും സുവിശേഷം പ്രചരിപ്പിക്കുന്നതിനായി നിരവധിയായ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. വിശുദ്ധ റിച്ചാര്‍ഡും കുടുംബവും ഇതില്‍ എടുത്തുപറയേണ്ട ഉദാഹരണങ്ങളാണ്. കെന്റ് രാജകീയ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്ന വെസ്സെക്സിലെ രാജാക്കന്‍മാരിലും, രാജകുമാരന്‍മാരിലും പെട്ട ഒരാളായിരിന്നു വിശുദ്ധ റിച്ചാര്‍ഡ്‌. വിശുദ്ധ റിച്ചാര്‍ഡ് ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയായാണ് വളര്‍ന്നു വന്നത്. അദ്ദേഹത്തിന്റെ വിശ്വാസം വളരെ ആഴപ്പെട്ടതായിരുന്നു. റിചാര്‍ഡിന്റെ മൂത്തമകനായ വില്ലിബാള്‍ഡിനു മൂന്ന്‍ വയസ്സുള്ളപ്പോള്‍ ഒരു മാരക രോഗത്തിനടിമയായി, രോഗം ഭേദമാകുമെന്ന പ്രതീക്ഷ അവരുടെ കുടുംബത്തിന് ഇല്ലായിരുന്നു. രാത്രിയില്‍ അവന്റെ പിതാവ്‌ അവനെ ഒരു പുതപ്പില്‍ പൊതിഞ്ഞ് തന്റെ കുതിരപ്പുറത്തു കയറ്റി നാല്‍കവലയില്‍ സ്ഥാപിച്ചിട്ടുള്ള ക്രൂശിത രൂപത്തിനരികിലെത്തി, തന്റെ മകനെ അവിടെ കിടത്തി, മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. വിശുദ്ധ റിച്ചാര്‍ഡ് തന്റെ മകന്റെ ജീവനുവേണ്ടി അപേക്ഷിക്കുകയും, അത്ഭുതകരമായി വില്ലിബാള്‍ഡ് സുഖപ്പെടുകയും ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്ക ശേഷം വില്ലിബാള്‍ഡിനെ വിഞ്ചെസ്റ്ററിനടുത്തുള്ള വാര്‍ഹാമിലെ ആശ്രമാധിപതിയായ എഗ്ബാള്‍ഡിന്റെ സംരക്ഷണത്തില്‍ പരിശീലനത്തിനായി ഏല്‍പ്പിച്ചു. വില്ലിബാള്‍ഡിനു പ്രായപൂര്‍ത്തിയായപ്പോള്‍ പരിശീലനം പൂര്‍ത്തിയാക്കി അദ്ദേഹം തന്റെ ഭവനത്തിലേക്ക്‌ തിരികെ വന്നു. വിദേശ രാജ്യങ്ങളില്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുക എന്ന ശക്തമായ ആഗ്രഹവുമായാണ് അദ്ദേഹം തന്റെ ഭവനത്തില്‍ തിരിച്ചെത്തിയത്. തന്റെ പിതാവിനേയും, സഹോദരനേയും കൂട്ടി റോമിലേക്കും വിശുദ്ധ നഗരത്തിലേക്കും ഒരു തീര്‍ത്ഥയാത്ര നടത്തുവാന്‍ വില്ലിബാള്‍ഡ് ആഗ്രഹിച്ചു. വിശുദ്ധ റിച്ചാര്‍ഡിനു തന്റെ രണ്ടാം വിവാഹത്തില്‍ വാള്‍ബുര്‍ഗാ എന്ന് പേരായ ഒരു മകള്‍ കൂടിയുണ്ടായിരുന്നു. അവള്‍ ടെറ്റയുടെ മേല്‍നോട്ടത്തിലുള്ള വിംബോര്‍ണെയിലെ കന്യകാമഠത്തില്‍ ചേര്‍ന്നു. വിശുദ്ധ റിച്ചാര്‍ഡ് തന്റെ രാജകീയ ഭൂസ്വത്തെല്ലാം ഉപേക്ഷിച്ച് തന്റെ രണ്ടുമക്കളുമൊത്ത് സൗത്താംപ്ടണ് സമീപമുള്ള ഹാംബിള്‍ഹാവെനില്‍ നിന്നും തീര്‍ത്ഥയാത്ര ആരംഭിച്ചു. റൌവ്വന്‍ തുടങ്ങിയ നിരവധി ക്രിസ്തീയ കേന്ദ്രങ്ങളില്‍ സമയം ചിലവഴിച്ചുകൊണ്ടവര്‍ വളരെ സാവധാനം ഫ്രാന്‍സിലൂടെ മുന്നേറി. ഈ തീര്‍ത്ഥയാത്രയിലെപ്പോഴോ അദ്ദേഹം സന്യാസവൃതം സീകരിച്ചു. നീണ്ട യാത്രകള്‍ക്ക് ശേഷം അവര്‍ ഇറ്റലിയിലെ ലൂക്കായിലെത്തി. ഫ്രിജിഡിയന്‍ എന്ന് പേരായ ഐറിഷ് പുരോഹിതന്‍ നിര്‍മ്മിച്ച ഒരു കത്ത്രീഡല്‍ ദേവാലയം അവിടെ ഉണ്ടായിരുന്നു. തദ്ദേശീയര്‍ അദ്ദേഹത്തെ ഫ്രെഡിയാനോ എന്നായിരുന്നു വിളിച്ചിരുന്നത്. പ്രായാധിക്യവും, നിരന്തരമായ യാത്രകളും വിശുദ്ധന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു, കഠിനമായ ചൂട് സഹിക്കുവാന്‍ കഴിയാതെ വിശുദ്ധന്‍ മരണപ്പെടുകയും ചെയ്തു. വിശുദ്ധ ഫ്രെഡിയാനോസിന്റെ ദേവാലയത്തിലാണ് വിശുദ്ധനെ അടക്കം ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ രണ്ടുമക്കളും ഈ ചടങ്ങിനു സന്നിഹിതരായിരുന്നു. പിന്നീട് അവര്‍ അവരുടെ അമ്മാവനായ ബോനിഫസും, സഹോദരി വാള്‍ബുര്‍ഗും ചേര്‍ന്ന് ജെര്‍മ്മന്‍കാരെ ക്രിസ്തുവിനെ പ്രഘോഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുവാനായി ഒപ്പം കൂടി. അവരുടെ പിതാവായ വിശുദ്ധ റിച്ചാര്‍ഡ്‌ ഇന്നും ലുക്കായില്‍ വളരെയേറെ ആദരിക്കപ്പെടുന്നു. അദ്ദേഹം മരണപ്പെട്ട തീര്‍ത്ഥയാത്രയെ കുറിച്ചുള്ള വളരെ പ്രസിദ്ധമായൊരു വിവരണം അദ്ദേഹത്തിന്റെ ബന്ധുവും കന്യാസ്ത്രീയുമായിരുന്ന ഹുഗേബൂര്‍ എഴുതിയിട്ടുണ്ട്. ഈ പുസ്തകത്തിന്‍റെ പേര് "ഹോഡോയെപ്പോറികോണ്‍ (Baring-Gould)" എന്നാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2017-02-07-06:36:06.jpg
Keywords: വിശുദ്ധ റി
Content: 4091
Category: 1
Sub Category:
Heading: ഇറാഖില്‍ ദുരിതമനുഭവിക്കുന്ന ക്രൈസ്‌തവരുടെ അതിജീവനത്തിന്‌ പദ്ധതിയുമായി സഭ
Content: ഇര്‍ബില്‍ (ഇറാഖ്‌): ഐ‌എസ് തീവ്രവാദികളുടെ പീഢനങ്ങള്‍ മൂലം നരക യാതന അനുഭവിക്കുന്ന ഇറാഖിലെ ക്രൈസ്‌തവരുടെ അതിജീവനത്തിനായി സഭ പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുന്നു. നിനവേ താഴ്വരയിലെ ക്രൈസ്‌തവ ഗ്രാമങ്ങളില്‍ ഐഎസ്‌ വരുത്തിയ വന്‍നാശങ്ങളെപ്പറ്റി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുന്നതിടെയാണ് ഇര്‍ബില്‍ കല്‍ദായ അതിരൂപതയുടെ ആര്‍ച്ച്‌ ബിഷപ്പ്‌ ബഷര്‍ വാര്‍ദ പദ്ധതി പ്രഖ്യാപിച്ചത്‌. പുതിയ പദ്ധതി പ്രകാരം തകര്‍ക്കപ്പെട്ട ദേവാലയങ്ങളും ഭവനങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇതോടെ, സ്വരക്ഷാര്‍ത്ഥം ചിന്നഭിന്നമായിപ്പോയ ക്രൈസ്‌തവര്‍ക്ക്‌ അവരുടെ സ്വന്തം ഗ്രാമങ്ങളിലേക്ക്‌ പ്രതീക്ഷകളോടെ തിരിച്ചു വരാനാകുമെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ പറഞ്ഞു. അതേ സമയം പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ മൊസൂള്‍ മോചിപ്പിക്കപ്പെടാതെ തുടങ്ങാനാകില്ല. കൂടാതെ, ഗ്രാമങ്ങളില്‍ നിന്നും തീവ്രവാദികള്‍ സ്ഥാപിച്ചു പോയ ബോംബുകളും മറ്റ് ആയുധങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്. കല്‍ദായ ആര്‍ച്ച്‌ ബിഷപ്പ് വ്യക്തമാക്കി. ക്രൈസ്‌തവ കേന്ദ്രീകൃത ഗ്രാമങ്ങളില്‍ തകര്‍ക്കപ്പെട്ട കെട്ടിടങ്ങളും വീടുകളും ആരാധനാലയങ്ങളും വ്യക്തമായ വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും തെളിവുകളാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ വാര്‍ദ വിവരിച്ചു. നാശനഷ്ടങ്ങളുടെ സ്വഭാവവും ആഴവും കണക്കിലെടുത്താല്‍ ആക്രമണങ്ങള്‍ക്കു വിധേയരായവര്‍ക്ക്‌ വന്‍നഷ്ട്ടമാണ് ഉണ്ടായിരിക്കുന്നത്. അവരുടെ തകര്‍ക്കപ്പെട്ട വീടുകള്‍ കാണുമ്പോഴും ജീവിതമാര്‍ഗ്ഗവും സമൂഹവും ഇല്ലാതായതായി തിരിച്ചറിയുമ്പോഴും ഇതു മനസ്സിലാകും. ബിഷപ്പ് പറഞ്ഞു. 2016ന്റെ അവസാനകാലത്ത്‌ എയ്‌ഡ്‌ ടു ദ ചര്‍ച്ച്‌ ഇന്‍ നീഡ്‌ എന്ന സന്നദ്ധ സംഘടനയുടെ മധ്യപൂര്‍വ്വദേശത്തെ പദ്ധതികളുടെ തലവനായ ഫാ.ആഡ്രസെജ്‌ ഹലേംബയുടെ നേതൃത്വത്തില്‍ നിനവേ ഗ്രാമങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍, ആത്മരക്ഷാര്‍ത്ഥം സ്വന്തം ഗ്രാമങ്ങള്‍ വിട്ടുപോയവരില്‍ വലിയൊരു ശതമാനവും തിരിച്ചു വരാന്‍ തയ്യാറാണെന്നു കണ്ടെത്തിയിരിന്നു. സംഘടന നടത്തിയ ആദ്യസര്‍വ്വേയില്‍ ഒരു ശതമാനം ആളുകളെ തിരിച്ചു പോകാന്‍ താത്‌പ്പര്യപ്പെട്ടിരുന്നുള്ളു. ഇപ്പോള്‍ അല്‍ഘോഷ്‌ ഗ്രാമത്തില്‍ സന്ദര്‍ശിച്ച വേളയില്‍ മനസ്സിലാക്കിയത്‌ 50 ശതമാനത്തിലധികം പേര്‍ ഗ്രാമത്തിലേക്കു തിരിച്ച്‌ പോകാന്‍ സന്നദ്ധരായിരിക്കുന്നു. തിരിച്ചു പോകാന്‍ തയ്യാറാകുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന്‍ ഫാ.ആഡ്രസെജ്‌ ഹലേംബ പറയുന്നു. ഐഎസ്‌ നശിപ്പിച്ച ക്രൈസ്‌തവ ഗ്രാമങ്ങള്‍ പുനര്‍ നിര്‍മ്മിക്കാന്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വഴി സാധിക്കും. തീര്‍ച്ചയായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എയ്‌ഡ്‌ ടു ദ ചര്‍ച്ച്‌ ഇന്‍ നീഡ്‌ പിന്‍തുണക്കും. മറ്റു സംഘടനകളുമായി സഹകരിച്ചായിരിക്കും ഇത്‌ ചെയ്യുകയെന്ന്‌ അദ്ദേഹം പറഞ്ഞു. കുര്‍ദ്ദിസ്ഥാന്‍ തലസ്ഥാനമായ ഇര്‍ബിലിലെ ചിലപ്രദേശങ്ങളില്‍ നിന്നും അങ്കാവയില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ട കുടുബങ്ങള്‍ക്കുള്ള സഹായങ്ങള്‍ തുടരേണ്ടതുണ്ടെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ബഷര്‍ വാര്‍ദ ഓര്‍മ്മിപ്പിച്ചു. ഇതൊരു അടിയന്തര ആവശ്യമാണ്‌. അവര്‍ക്കു പിടിച്ചു നില്‍ക്കണമെങ്കില്‍ രണ്ടു മൂന്നു വര്‍ഷക്കാലമെങ്കിലും സഹായങ്ങള്‍ നല്‍കിക്കൊണ്ടിരിക്കണം, ഇതിന്‌ ദാതാക്കള്‍ സഹായങ്ങള്‍ തുടരേണ്ടതുണ്ടെന്നും ആര്‍ച്ച്‌ ബിഷപ്പ്‌ പറയുന്നു. അനേകര്‍ക്ക് സഹായം ചെയ്‌തുകൊണ്ടിരിക്കുന്നത്‌ തീര്‍ത്തും പ്രതികൂല സാഹചര്യങ്ങള്‍ക്കു നടുവില്‍ നിന്നാണ്‌. ചുറ്റും സംഘര്‍ഷം, കടുത്ത തൊഴിലില്ലായ്‌മ, വൈദ്യുതി ദൌര്‍ലഭ്യം, മൊത്തത്തിലുള്ള സാമ്പത്തിക മാന്ദ്യം, വാടക വര്‍ദ്ധന, രാഷ്‌ട്രിയവും മതപരവുമായ പ്രതിസന്ധി ഇവയെല്ലാം തങ്ങളുടെ പ്രവര്‍ത്തനങ്ങളെ അനിശ്ചിതത്വത്തിലാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-02-07-08:18:51.jpg
Keywords: ഇറാഖി
Content: 4092
Category: 18
Sub Category:
Heading: ഫാ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പിലിന്റെ മൃതസംസ്കാരം നാളെ
Content: മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം അന്തരിച്ച റവ. ഡോ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പിലിന്റെ മൃതസംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് വാഴക്കുളം കർമ്മല ആശ്രമത്തിൽ വെച്ചു നടക്കും. മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് ഭൗതിക ശരീരം വാഴക്കുളം ആശ്രമ ദേവാലയത്തിൽ കൊണ്ടുവരും. മൂവാറ്റുപുഴ വാഴക്കുളം കാര്‍മല്‍ ആശ്രമ ദേവാലയത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വിശ്രമ ജീവിതത്തിലായിരുന്നു. മതാന്തര സൗഹാര്‍ദത്തിന്റെ പ്രവാചകന്‍ എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം കേരള കത്തോലിക്ക സഭയില്‍ മതസൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്ക് ഈടുറ്റ സംഭാവനകള്‍ നല്‍കി. 12 ലോക മത സമ്മേളനങ്ങനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ റവ. ഡോ. ആല്‍ബര്‍ട്ട് ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. 19 വര്‍ഷം തൊടുപുഴ ഉപാസന സാംസ്‌കാരിക വേദിയുടെ ഡയറക്ടറായിരുന്നു. മൂവാറ്റുപുഴ വാഴക്കുളം നമ്പ്യാപറമ്പില്‍ പരേതരായ വര്‍ഗീസ്-റോസമ്മ ദമ്പതിമാരുടെ മകനായി 1931 ഓഗസ്റ്റ് 20ന് ജനിച്ച ഫാ. ആല്‍ബര്‍ട്ട് വാഴക്കുളം ഇന്‍ഫന്റ് ജീസസ് എച്ച്.എസില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1948ല്‍ സി.എം.ഐ. സഭയില്‍ ചേര്‍ന്നു. 1963ല്‍ റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം 1963 മുതല്‍ 69 വരെ ബെംഗ്ലൂരു ധര്‍മാരാം കോളേജിലും തുടര്‍ന്ന് 1971 വരെ പി.ഒ.സി.യിലും അദ്ധ്യാപകനായിരുന്നു. 1971-ല്‍ തന്നെയാണ് കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപിക്കുന്നത്. ധര്‍മശാസ്ത്രവീഥിയില്‍, ഈശ്വരനെത്തേടി, എന്നെ തിരഞ്ഞ് ഞാന്‍, വഴിവക്കില്‍ തനിയെ തുടങ്ങി ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി പത്തോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടേറെ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
Image: /content_image/India/India-2017-02-07-09:25:07.jpg
Keywords: മൃതസംസ്കാരം
Content: 4093
Category: 1
Sub Category:
Heading: സൂപ്പര്‍ ബൗള്‍ ഹാഫ്‌ ടൈം ഷോ സമയത്ത്‌ കൊന്ത ചൊല്ലാന്‍ പ്രതിജ്ഞയെടുത്തു
Content: ഹനോവര്‍: പ്രശസ്‌ത അമേരിക്കന്‍ പോപ്പ്‌ ഗായിക നയിക്കുന്ന സൂപ്പര്‍ ബൗള്‍ ഹാഫ്‌ ടൈം ഷോ സമയത്ത്‌ കൊന്ത ചൊല്ലി ബഹിഷ്‌ക്കരിക്കാന്‍ അമേരിക്കക്ക്‌ ഫാത്തിമയെ ആവശ്യമുണ്ടന്ന പേരിലുള്ള കത്തോലിക്ക സംഘടന ആവശ്യപ്പെട്ടു.പരിപാടി അരങ്ങേറുന്നതിന്റെ തലേന്നു രാവിലെയാണ്‌ സംഘടന രംഗത്തെത്തിയത്‌. ഷോ നടക്കുമ്പോള്‍ ടെലിവിഷന്‍ സെറ്റ്‌ ഓഫാക്കി കൊന്ത ചെല്ലാന്‍ 4000 ത്തോളം പേര്‍ പ്രതിജ്ഞയെടുത്തു. ഞായറാഴ്‌ചയിലെ സൂപ്പര്‍ ബൗള്‍ ഹാഫ്‌ ടൈം ഷോ സമയത്ത്‌ ടെലിവിഷന്‍ ഓഫാക്കുന്നത്‌ ഒരു ത്യാഗമായി ഫാത്തിമ മാതാവിനു സമര്‍പ്പിക്കുന്നു.ലേഡി ഗാഗയുടെ മുന്‍കാലങ്ങളിലെ സദാചാരവിരുദ്ധ അവതരണങ്ങളും കത്തോലിക്ക സഭക്ക്‌ എതിരായ സമീപനങ്ങളും കണക്കിലെടുത്ത്‌ സൂപ്പര്‍ ബൗള്‍ കാണുകയെന്ന സാഹസത്തിനില്ലെന്നും ഇതെന്റെ കുടുബത്തിനു കാണിക്കുകയില്ലെന്നും പ്രതിജ്ഞയില്‍ പറയുന്നു. 2016 സെപ്‌തംബറില്‍ നാഷണല്‍ ഫുട്‌ബോള്‍ ലീഗ്‌ ടെക്‌സാസിലെ ഹൂസ്‌റ്റണില്‍ വെച്ച്‌ 2017ല്‍ പോപ്പ്‌ ഗായിക ലേഡി ഗാഗയുടെ സംഗീത പരിപാടി സംഘടിപ്പിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഇയ്യിടെ ഹാഫ്‌ ടൈം ഷോകളില്‍ ലൈംഗീക അതിപ്രസരമുള്ള സംഗീത പരിപാടികളുടെ നായികമാരായ മഡോന, ബിയാന്‍സി, കാറ്റിപെറി എന്നിവരെ അവതരിപ്പിച്ചിരുന്നു. ഹാഫ്‌ ടൈം ഷോയില്‍ ഒരൊറ്റ പ്രസ്‌താവനയേ നടത്തുകയുള്ളു, ഇതുവരെ താന്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നതു മാത്രം, കത്തോലിക്ക വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ച സ്റ്റെഫാനി ജര്‍മനോട്ടയെന്ന ലേഡി ഗാഗ പറഞ്ഞു. ഉള്‍ക്കൊള്ളാനുള്ള അഭിനിവേശത്തില്‍ വിശ്വസിക്കുന്നുവെന്നും സമത്വമെന്നതിന്റെ അന്തസത്തയിലും രാജ്യത്തിന്റെ ആത്മാവിലും വിശ്വസിക്കുന്നെന്നും ലേഡി ഗാഗ പറയുന്നു. അതെന്റെ സ്‌നേഹവും ആവേശവും കരുണയുമാണ്‌. ഇതിനാല്‍ എന്റെ പരിപാടിയില്‍ ഈ തത്വങ്ങളെല്ലാം ഉള്‍പ്പെടുന്നു. എല്‍ജിബിടി പ്രസ്ഥാനത്തിന്റെ അനിഷേധ്യ വക്താവായ ഗാഗ ഔട്ട്‌ മാസികയോടു പറഞ്ഞു. മുഖ്യധാരയില്‍ ഗെ സംസ്‌ക്കാരം ചെലുത്താന്‍ വളരെയധികം ആഗ്രഹിക്കുന്നു. തനിക്കിതൊരു മറക്കപ്പെടേണ്ട ആയുധമല്ല. തന്റെ പൂര്‍ണ്ണമായ ജീവിതമാണിത്‌. തന്റെ ലക്ഷ്യം ലോകത്തെ മുഴുവന്‍ ഗെ സംസ്‌ക്കാരത്തിലേക്കു നയിക്കുകയെന്നതാണെന്നു ഗാഗ തുറന്നു പറഞ്ഞു. ഫാത്തിമയില്‍ മാതാവ്‌ പ്രത്യക്ഷപ്പെട്ടതിന്റെ സെന്റെിനറി വേളയില്‍ അന്ന്‌ മാതാവ്‌ പറഞ്ഞതിനെപ്പറ്റി വിചിന്തനം ചെയ്യേണ്ട സമയമാണ്‌. ഫാത്തിമയിലെ സന്ദേശങ്ങള്‍ പൂര്‍ത്തികരിച്ചൊ എന്നറിയേണ്ട കാലമായി-അമേരിക്കക്ക്‌ ഫാത്തിമയെ വേണം എന്നകൃതിയുടെ രചയിതാവുമായജോണ്‍ ഹൊര്‍വാട്ട്‌ പറയുന്നു. ഈ സെന്റിനറി കാലം ഫാത്തിമ മാതാവില്‍ വിശ്വാസം ശക്തിപ്പെടുത്തേണ്ട സമയമാണ്‌ അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2017-02-07-09:39:21.jpg
Keywords: പ്രശസ്‌ത അമേരിക്കന്‍
Content: 4094
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തിനെതിരായ ടിവി ഷോ ബഹിഷ്‌ക്കരിച്ചു ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചത് നാലായിരത്തോളം വിശ്വാസികള്‍
Content: ഹനോവര്‍: ടെക്സസിലെ ഹൂസ്റ്റനിൽ നടന്ന സൂപ്പര്‍ ബൗള്‍ ഹാഫ്‌ ടൈം ഷോ ബഹിഷ്‌ക്കരിച്ചു ആ സമയത്ത്‌ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമെന്ന് പ്രതിജ്ഞയെടുത്തത് 4000ത്തോളം വിശ്വാസികള്‍. 'അമേരിക്ക നീഡ്സ് ഫാത്തിമ' എന്ന സംഘടനയാണ് സൂപ്പര്‍ ബൗള്‍ ഹാഫ്‌ ടൈം ഷോ ബഹിഷ്‌ക്കരിച്ചു ആ സമയത്ത്‌ ജപമാല ചൊല്ലാന്‍ നേരത്തെ ആഹ്വാനം ചെയ്തത്. പരിപാടി അരങ്ങേറുന്നതിന്റെ തലേന്നു രാവിലെയാണ്‌ സംഘടന പുതിയ ആഹ്വാനവുമായി രംഗത്തെത്തിയത്‌. ഞായറാഴ്‌ചയിലെ സൂപ്പര്‍ ബൗള്‍ ഹാഫ്‌ ടൈം ഷോ സമയത്ത്‌ ടെലിവിഷന്‍ ഓഫാക്കി അത് ഒരു ത്യാഗമായി ഫാത്തിമ മാതാവിനു സമര്‍പ്പിക്കുന്നു എന്നതായിരിന്നു പ്രതിജ്ഞയുടെ ഉള്ളടക്കം. ലേഡി ഗാഗയുടെ മുന്‍കാലങ്ങളിലെ സദാചാരവിരുദ്ധ അവതരണങ്ങളും കത്തോലിക്ക സഭക്ക്‌ എതിരായ സമീപനങ്ങളും കണക്കിലെടുത്ത്‌ സൂപ്പര്‍ ബൗള്‍ കാണുകയെന്ന സാഹസത്തിനില്ലെന്നും ഇത് കൂടുംബത്തെ കാണിക്കുകയില്ലെന്നും ആയിരങ്ങള്‍ പ്രതിജ്ഞയെടുത്തു. അമേരിക്കയിലെ സ്പോർട്സ് പ്രേമികളിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്ന സൂപ്പർ ബോൾ എല്ലാവർഷവും ഫെബ്രുവരി ആദ്യ ഞായറാഴ്ചയാണ് നടക്കുന്നത്. മത്സരത്തോട് അനുബന്ധിച്ച് നടക്കുന്ന ഹാഫ്‌ ടൈം ഷോകളില്‍ ലൈംഗീക അതിപ്രസരമുള്ള സംഗീത പരിപാടികളുടെ നായികമാരായ മഡോണ, ബിയാന്‍സി, കാറ്റിപെറി എന്നിവര്‍ നേരത്തെ പരിപാടി അവതരിപ്പിച്ചിരുന്നു. 2017-ലെ മത്സരത്തോട് അനുബന്ധിച്ച് പോപ്പ്‌ ഗായിക ലേഡി ഗാഗയുടെ സംഗീത പരിപാടി സംഘടിപ്പിക്കുമെന്ന്‌ സംഘാടകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഹാഫ് ടൈം ഷോ നടക്കുന്ന സമയത്ത് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ 'അമേരിക്ക നീഡ്സ് ഫാത്തിമ' ആഹ്വാനം ചെയ്തത്. ഫാത്തിമയില്‍ മാതാവ്‌ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷിക വേളയില്‍ അന്ന്‌ മാതാവ്‌ പറഞ്ഞതിനെപ്പറ്റി വിചിന്തനം ചെയ്യേണ്ട സമയമാണിതെന്നും ഫാത്തിമയിലെ സന്ദേശങ്ങള്‍ പൂര്‍ത്തികരിച്ചോയെന്നും എന്നറിയേണ്ട കാലമായെന്നും സംഘടനയുടെ എഴുത്തുകാരനായ ജോണ്‍ ഹൊര്‍വാട്ട്‌ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ ബൗള്‍ മത്സരവും ഹാഫ് ടൈം ഷോയും ടെലിവിഷനിലൂടെ കണ്ടത് 111.9 മില്യന്‍ ആളുകളാണ്.
Image: /content_image/News/News-2017-02-07-10:51:53.jpg
Keywords: ജപമാലയുടെ, ഫാത്തിമ
Content: 4095
Category: 1
Sub Category:
Heading: മാര്‍പാപ്പയും ട്രംബും മേയില്‍ കൂടിക്കാഴ്‌ച നടത്തുമെന്ന പ്രതീക്ഷ
Content: വത്തിക്കാന്‍ സിറ്റി: ലോക നേതാക്കളായ പ്രാന്‍സിസ്‌ മാര്‍പാപ്പയും പുതിയതായി സ്ഥാനമേറ്റ അമേരിക്കന്‍ പ്രസിഡന്റെ്‌ ഡോണള്‍ഡ്‌ ട്രംബും മേയില്‍ കൂടിക്കാഴ്‌ച നടത്തുമെന്ന്‌ പ്രതീക്ഷ. ഇററലിയിലെ സിസിലിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ട്രംബ്‌ പോകാന്‍ തീരുമാനിച്ചതോടെയാണ്‌ ലോകത്തിലെ ഏറ്റവും കൂടുതല്‍ അനുയായികളുള്ള പോപ്പും ലോക ശക്തിയായ അമേരിക്കയുടെ ഭരണാധികാരിയും തമ്മിലുള്ള കൂടിക്കാഴ്‌ചക്ക്‌ കളമൊരുങ്ങുന്നത്‌.അമേരിക്കന്‍ പ്രസിഡന്റ്‌ സിസിലിയിലെത്തുമ്പോള്‍ മാര്‍പാപ്പയെ കാണുമെന്ന്‌ നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു.പ്രസിഡന്റ്‌ ജി7 നേതാക്കളുടെ കൂട്ടായ്‌മയില്‍ പങ്കെടുക്കുമെന്ന്‌ വെറ്റ്‌്‌ ഹൗസ്‌ ഇന്നലെ സ്ഥിരീകരിച്ചു. ട്രംബിന്റെ മുന്‍ഗാമികളും സ്ഥാനമേറ്റ്‌ അധികം കഴിയുന്നതിനു മുമ്പായി തന്നെ അന്നത്തെ മാര്‍പാപ്പമാരെ കണ്ടിരുന്നു. 2009ല്‍ ബാറക്‌ ഒബാമ ജി8 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെത്തിയപ്പോള്‍ ബെനഡിക്ട്‌ പതിനാറാമനുമായും 2001ല്‍ ജോര്‍ജ്‌ ഡബ്ലിയു ബുഷ്‌ ജോണ്‍ പോള്‍ രണ്ടാമനുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. രണ്ടു നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്‌ച എന്നു നടക്കുമെന്നതിനെപ്പറ്റി പരിശുദ്ധ പിതാവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നില്ലെങ്കിലും മേയ്‌ 26-27ല്‍ ടറോമിനയില്‍ നടക്കുന്ന സമ്മേളനം ഇരുവര്‍ക്കും നേരില്‍ കാണാനുള്ള വേദിയൊരുക്കുമെന്ന്‌്‌ വത്തിക്കാന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇറ്റലിയിലേക്കുള്ള പ്രസിഡന്റ്‌ ട്രംബിന്റെ യാത്ര പോപ്പിനെ കാണാനുള്ള അവസരം ഒരുക്കുമെന്ന്‌ നയതന്ത്ര വക്താവ്‌ ചൂണ്ടിക്കാട്ടി. പ്രസിഡന്റ്‌ ഇറ്റലിയില്‍ വന്ന്‌ പോപ്പിനെ കാണാതെ പോയാല്‍ അതൊരു അവഹേളനയായി വ്യാഖ്യാനിക്കപ്പെടും. പ്രത്യേകിച്ച്‌ ട്രംബിന്റെ കുടിയേറ്റ നയത്തെ ഫ്രാന്‍സിസ്‌ മാര്‍പാപ്പ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കെ. രാഷ്ട്രീയത്തില്‍ എത്ര ഉന്നത അധികാരസ്ഥാനത്തിരുന്നാലും മാര്‍പാപ്പയുടെ നീരസത്തിനിരയാകുന്നത്‌ ബുദ്ധിയല്ലെന്ന പക്ഷക്കാരനാണ്‌ പ്രസിഡന്റ്‌. എന്നാല്‍,കൂടിക്കാഴ്‌ചയെപ്പറ്റി നയതന്ത്രവൃത്തങ്ങളില്‍ ആശങ്കകളേറെ നിനില്‍ക്കുന്നുണ്ട്‌. അടിസ്ഥാനപരമായി വളരെ വ്യത്യസ്‌ത അജണ്ടകളുള്ള ആത്മീയ നേതാവാണ്‌. ലോകക്രമവും സ്‌നേഹവുമെല്ലാം ഇതില്‍ ഉള്‍പ്പെടുമെങ്കിലും ട്രംബാകട്ടെ, ആദ്യം അമേരിക്ക എന്ന ആശയമുള്ള ദേശീയ വാദിയായിട്ടാണ്‌ കണക്കാക്കുന്നത്‌. പോപ്പിനെയാണെങ്കില്‍ ആഗോള ഇടതു പക്ഷ നേതാവായിയും കരുതുന്നു വാള്‍ സ്‌ട്രീറ്റ്‌ ജേര്‍ണലിനെപ്പോലുള്ള ചിലര്‍. സമത്വ ചിന്തകളും ആഗോള താപനത്തെപ്പറ്റിയുള്ള സമീപനങ്ങളുമാണ്‌ ഇതിനു കാരണം. ട്രംബിന്റെ കുടിയേറ്റ നിയമത്തിന്റെ കടുത്ത വിമര്‍ശകനാണ്‌ പോപ്പ്‌ ഫ്രാന്‍സിസ്‌. റിപ്പബ്ലിക്കന്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയെ ക്രൈസ്‌തവനല്ലെന്നു കൂടെ മാര്‍പാപ്പ പറഞ്ഞിരുന്നു, മെക്‌സിക്കോക്കും അമേരിക്കക്കുമിടയില്‍ മതില്‍കേട്ടുമെന്ന ട്രംബിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നായിരുന്നു ഇത്തരമൊരു അഭിപ്രായപ്രകടനം അദ്ദേഹം നടത്തിയത്‌.
Image: /content_image/News/News-2017-02-07-11:53:16.jpg
Keywords: മാര്‍പാപ്പയും ട്രംബും
Content: 4096
Category: 1
Sub Category:
Heading: ഡൊണാള്‍ഡ്‌ ട്രംപും ഫ്രാന്‍സിസ് പാപ്പയും തമ്മില്‍ കൂടികാഴ്ച നടത്തുമെന്ന് സൂചന
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ അധ്യക്ഷനായ ഫ്രാന്‍സിസ്‌ മാര്‍പാപ്പയും പുതിയതായി സ്ഥാനമേറ്റ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ്‌ ട്രംപും മെയ് മാസത്തില്‍ കൂടിക്കാഴ്‌ച നടത്തുമെന്ന്‌ സൂചന. ഇറ്റലിയിലെ സിസിലിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കുമെന്ന് ഉറപ്പായതോടെയാണ് മാര്‍പാപ്പയും അമേരിക്കന്‍ പ്രസിഡന്‍റും തമ്മിലുള്ള കൂടിക്കാഴ്‌ചക്ക്‌ കളമൊരുങ്ങുന്നത്‌. അമേരിക്കന്‍ പ്രസിഡന്റ്‌ സിസിലിയിലെത്തുമ്പോള്‍ മാര്‍പാപ്പയെ കാണുമെന്ന്‌ നയതന്ത്ര വൃത്തങ്ങള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ജി7 നേതാക്കളുടെ കൂട്ടായ്‌മയില്‍ പ്രസിഡന്റ്‌ പങ്കെടുക്കുമെന്ന്‌ വൈറ്റ് ഹൗസ്‌ ഇന്നലെ സ്ഥിരീകരിച്ചു. ട്രംപിന്റെ മുന്‍ഗാമികളായ പ്രസിഡന്‍റുമാര്‍ സ്ഥാനമേറ്റ്‌ അധികം കഴിയുന്നതിനു മുമ്പായി തന്നെ അന്നത്തെ മാര്‍പാപ്പമാരെ കണ്ടിരുന്നു. 2001-ല്‍ ജോര്‍ജ്‌ ഡബ്ല്യു ബുഷ്‌ ജോണ്‍ പോള്‍ രണ്ടാമനുമായും 2009ല്‍ ബറാക്ക് ഒബാമ ജി8 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെത്തിയപ്പോള്‍ ബെനഡിക്ട്‌ പതിനാറാമനുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. മേയ്‌ 26-27 തീയതികളില്‍ ടറോമിനയില്‍ നടക്കുന്ന സമ്മേളത്തില്‍ മാര്‍പാപ്പയും ട്രംപും നേരില്‍ കാണുമെന്നാണ് സൂചന. ഇറ്റലിയിലേക്കുള്ള ട്രംപിന്റെ യാത്ര പോപ്പിനെ കാണാനുള്ള അവസരം ഒരുക്കുമെന്ന്‌ നയതന്ത്ര വക്താവ്‌ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇരുവരുടെയും കൂടിക്കാഴ്‌ചയെപ്പറ്റി നയതന്ത്രവൃത്തങ്ങളില്‍ ആശങ്കകളേറെ നിലനില്‍ക്കുന്നുണ്ട്‌. മതിലുകളാണ് നിര്‍മ്മിക്കുന്നതെങ്കില്‍ ഡൊണാള്‍ഡ് ട്രംപ് യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ലെന്ന് ഫ്രാന്‍സിസ് പാപ്പ നേരത്തെ അഭിപ്രായപ്പെട്ടിരിന്നു. ഫ്രാന്‍സിസ് പാപ്പ ഒരു വശത്തു നിന്നുമുള്ള കാഴ്ചകള്‍ മാത്രമേ കാണുന്നുവെന്നായിരിന്നു ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. അതേ സമയം സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപിന് ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ ആശംസാ സന്ദേശം അയച്ചിരിന്നു.
Image: /content_image/News/News-2017-02-07-12:49:46.jpg
Keywords: ട്രംപ്, അമേരിക്ക