Contents

Displaying 3961-3970 of 25037 results.
Content: 4229
Category: 7
Sub Category:
Heading: മാര്‍പാപ്പ ആദ്യമായി ഭാരതത്തില്‍ എത്തിയപ്പോള്‍
Content: ജോണ്‍ ഇരുപത്തി മൂന്നാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി കത്തോലിക്കാസഭയുടെ പരമാധ്യക്ഷ പദവിയിലെത്തുകയും രണ്ടാം വത്തിക്കാന്‍ കൌണ്‍സിലില്‍ അധ്യക്ഷത വഹിക്കുകയും ചെയ്ത പോള്‍ ആറാമന്‍ മാര്‍പാപ്പ ആദ്യമായി ഭാരതം സന്ദര്‍ശിച്ചപ്പോള്‍. 1964ല്‍ ബോംബെ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുത്ത പോള്‍ ആറാമന്‍ പാപ്പ ഇന്ത്യ സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പയാണ്.
Image:
Keywords: വീഡിയോ, ദൃശ്യ
Content: 4230
Category: 1
Sub Category:
Heading: മുംബെയില്‍ പരി.കന്യാമാതാവിന്റെ തിരു രൂപത്തെ നിന്ദിച്ചതില്‍ പരക്കെ പ്രതിഷേധം
Content: മുംബെ: കുര്‍ളയിലെ റോഡിനരുകിലുള്ള ഗ്രോട്ടോയില്‍ പ്രതിഷ്‌ഠിച്ചിരുന്ന മാതാവിന്റെ രൂപം അജ്ഞാത സംഘം നിന്ദ്യമായ രീതിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരക്കെ പ്രതിഷേധം.ഞായറാഴ്‌ച പുലര്‍ച്ചെ നാലുമണിയോടടുത്തായിരുന്നു ഗ്രോട്ടോയുടെ ചില്ലുകള്‍ ബൈക്കിലെത്തിയ അജ്ഞാത സംഘം തകര്‍ത്ത്‌ രൂപം വികൃതമാക്കിയത്‌. സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന്‌ പോലിസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നു യുവാക്കളാണ്‌ ഗ്രോട്ടോയുടെ ചില്ലുകള്‍ തകര്‍ത്ത്‌ രൂപം വികൃതമാക്കിയതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവരെ പിടികൂടാനുള്ള ശ്രമം നടത്തിയെങ്കിലും അവര്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌പ്രദേശത്തെ കടകള്‍ അടച്ച്‌ നാട്ടുകാര്‍ പ്രതിഷേധേിച്ചു.കുറ്റക്കാരെ ഉടന്‍ അറസ്റ്റ്‌ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. 7,000 ത്തോളം ക്രൈസ്‌തവര്‍ പാര്‍ക്കുന്ന പ്രദേശമായ പടിഞ്ഞാറന്‍ കുര്‍ളയിലാണ്‌ സംഭവം. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി പരിശോധിച്ചു വരികയാണെന്നു മേഖല ഡെപ്യൂട്ടി പോലിസ്‌ കമ്മീഷനര്‍ വി.പരംജിത്ത്‌ സിംഗ്‌ പറഞ്ഞു.
Image: /content_image/News/News-2017-02-20-12:19:29.jpg
Keywords: മുംബെയില്‍ പരി.കന്യാമാതാവിന്റെ
Content: 4231
Category: 1
Sub Category:
Heading: ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന്റെ പരിധിക്കും അപ്പുറത്താണെന്ന്‌ നോബല്‍ സമ്മാന ജേതാവായ ഡോ. ലൂക്ക്‌ മൊണ്ടഗെനര്‍
Content: ലൂര്‍ദ്ദ്‌ (ഫ്രാന്‍സ്‌): പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തതാണെന്ന്‌ എച്ച്‌ ഐ വി അടക്കം നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രശസ്‌ത ശാസ്‌ത്രജ്ഞനും 2008ലെ നോബല്‍ സമ്മാന ജേതാവുമായ ഡോ. ലൂക്ക്‌ മൊണ്ടഗെനര്‍. ലൂര്‍ദ്ദിലെ അത്ഭുതങ്ങളെപ്പറ്റിയുള്ള 'ലെ നോബല്‍ എറ്റ്‌ ലെ മോയിന്‍" എന്ന പുസ്‌തകത്തിലാണ് അജ്ഞേയതാവാദി കൂടിയായ ശാസ്ത്രജ്ഞന്‍ വെളിപ്പെടുത്തല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. "ലൂര്‍ദ്ദില്‍ അത്ഭുത രോഗശാന്തിയടക്കം നടക്കുന്നുണ്ടെന്ന്‌ പറയുകയും അത് യാഥാര്‍ത്ഥ്യമാകുകയും ചെയ്യുമ്പോള്‍ നിഷേധിക്കേണ്ടതില്ല. അവിടെ നടക്കുന്ന അത്ഭുതങ്ങള്‍ വിശദീകരിക്കാന്‍ എനിക്കു കഴിയില്ല. അത്ഭുത രോഗശാന്തികള്‍ നടക്കുന്നുണ്ടന്നത്‌ സത്യമാണ്‌, അവ ശാസ്ത്രത്തിന്റെ പരിധിക്കപ്പുറത്താണ്". "ഇവിടെ ഓരോ നിമിഷവും ചെറുതും വലുതുമായ രോഗശാന്തി അടക്കമുള്ള നിരവധി അത്ഭുതങ്ങള്‍ നടക്കുന്നുണ്ട്‌. പലതും ശാസ്‌ത്രത്തിനു പോലും വിശദീകരിക്കാനാകാത്ത വിസ്‌മയമാകുന്നു. അത്ഭുതങ്ങളെ നിഷേധിക്കുന്നതിനു പകരം പഠനവിധേയമാക്കുകയാണ്‌ വേണ്ടത്‌. മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിഷേധിച്ച്‌ ഉപേക്ഷിക്കുന്നത്‌ ശരിയല്ല". പാസ്റ്റര്‍ ഇന്‍സ്റ്റിറ്റൂട്ടിന്റെ മുന്‍ ഡയറക്ടര്‍ കൂടിയായ ഡോ. ലൂക്ക്‌ മൊണ്ടഗെനര്‍ കൂട്ടിച്ചേര്‍ത്തു. 1858-ൽ വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. പിന്നീട് പല തവണ പരിശുദ്ധ 'അമ്മ പ്രത്യക്ഷപ്പെടുകയും പാപികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അവളോട് ആവശ്യപ്പെടുകയും ചെയ്തു. ലൂർദ് മാതാവിന്റെ മധ്യസ്ഥതയാൽ അനേകർക്ക് അത്ഭുതരോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് ഇതിനോടകം തന്നെ നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അനേകായിരങ്ങൾ സന്ദർശിക്കുന്ന ലോകത്തിലെ ഒരു വലിയ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ലൂർദ്. < Originally Published on 20/02/17 >
Image: /content_image/News/News-2017-02-20-12:34:32.jpg
Keywords: ലൂര്‍ദ
Content: 4232
Category: 1
Sub Category:
Heading: മുംബൈയില്‍ ദൈവമാതാവിന്റെ തിരുസ്വരൂപം അജ്ഞാത സംഘം തകര്‍ത്തു
Content: മുംബൈ: കുര്‍ളയിലെ റോഡിനരുകിലുള്ള ഗ്രോട്ടോയില്‍ പ്രതിഷ്‌ഠിച്ചിരുന്ന ദൈവമാതാവിന്റെ തിരുസ്വരൂപം അജ്ഞാത സംഘം തകര്‍ത്ത് വികൃതമാക്കി. ഞായറാഴ്‌ച പുലര്‍ച്ചെ നാലുമണിയോടടുത്തായിരുന്നു സംഭവം. ബൈക്കിലെത്തിയ അജ്ഞാത സംഘം ഗ്രോട്ടോയുടെ ചില്ലുകള്‍ തകര്‍ത്തു രൂപം വികൃതമാക്കുകയായിരിന്നു. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേ സമയം സ്ഥലത്തെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന്‌ പോലീസ്‌ കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ബൈക്കിലെത്തിയ മൂന്നു യുവാക്കളാണ്‌ ഗ്രോട്ടോയുടെ ചില്ലുകള്‍ തകര്‍ത്ത്‌ രൂപം വികൃതമാക്കിയതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവരെ പിടികൂടാനുള്ള ശ്രമം പോലീസ് നടത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്നു സ്ഥലത്തെ കടകള്‍ അടച്ച്‌ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടന്‍ അറസ്റ്റ്‌ ചെയ്യണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവം നടന്ന പടിഞ്ഞാറന്‍ കുര്‍ളയില്‍ 7,000 ത്തോളം ക്രൈസ്‌തവ വിശ്വാസികള്‍ താമസിക്കുന്നുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി പരിശോധിച്ചു വരികയാണെന്നു മേഖല ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ വി. പരംജിത്ത്‌ സിംഗ്‌ പറഞ്ഞു. നേരത്തെ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 3-നു മുംബൈയില്‍ സമാനമായ സംഭവം നടന്നിരിന്നു. ജുഹൂ-താരാ റോഡിലെ ദേവാലയത്തോട് ചേര്‍ന്നായി സ്ഥിതി ചെയ്യുന്ന യേശു ക്രിസ്തുവിന്റെ തിരുസ്വരൂപമാണ് അന്ന്‍ അക്രമികള്‍ തകര്‍ത്തത്.
Image: /content_image/News/News-2017-02-20-14:12:35.jpg
Keywords: തകര്‍ത്തു
Content: 4233
Category: 18
Sub Category:
Heading: കന്ധമാൽ കലാപം: മനുഷ്യാവകാശ കമ്മീഷന്‍ യാഥാർഥ്യം മറച്ചുവെക്കാന്‍ ശ്രമിച്ചെന്ന് ആന്‍റോ അക്കര
Content: കോട്ടയം: കന്ധമാലിലെ സ്വാമി ലക്ഷ്മണാനന്ദ കൊല്ലപ്പെട്ട സംഭവത്തിൽ യാഥാർഥ്യം മറച്ചുവക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷനും ശ്രമിച്ചെന്നു പ്രശസ്ത മാധ്യമ പ്രവർത്തകനും പുസ്തക രചയിതാവുമായ ആന്‍റോ അക്കര. കോട്ടയം ഡിസി ബുക്സ് ഓഡിറ്റോറിയത്തില്‍ "ഹു കിൽഡ് സ്വാമി ലക്ഷ്മണാനന്ദ' എന്ന പുസ്തകത്തിന്‍റെ മലയാളം പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ന്യൂനപക്ഷത്തിനു നേർക്കു ശക്തമായ ആക്രമണം അരങ്ങേറിയിട്ടും എട്ടു വർഷത്തിനുള്ളിൽ ഒരു പത്രക്കുറിപ്പുപോലും പുറത്തിറക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ തയാറായിട്ടില്ല. കമ്മീഷന്‍റെ കന്ധമാൽ കലാപത്തെക്കുറിച്ചുള്ള റിപ്പോർട്ട് സംഘപരിവാറിന്‍റെ പത്രക്കുറിപ്പു പോലെയാണ്. കന്ധമാലിൽ സ്വാമി കൊലചെയ്യപ്പെട്ട സംഭവത്തിൽ ജയിൽശിക്ഷ അനുവിക്കുന്നവർ നിരപരാധികളാണ്. സ്വാമിയെ കൊന്നവർ തന്നെ തെളിവുണ്ടാക്കി ക്രൈസ്തവരെ പ്രതിക്കൂട്ടിൽ നിർത്തുകയായിരുന്നു. സ്വാമിയുടെ കൊലപാതകവുമായി സ്ഥലത്തെ ക്രൈസ്തവർക്കു യാതൊരു ബന്ധവുമില്ല. ആന്‍റോ പറഞ്ഞു. ഭവനരഹിതരായ 56,000 പേർക്കു നഷ്ടപരിഹാരം നിഷേധിച്ചു കമ്മീഷനെ സംഘപരിവാറിന്‍റെ വക്താവാക്കി മാറ്റിയെന്നും കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ ആരോപിച്ചു. പുസ്തകത്തിലൂടെ കാണ്ഡമാലിൽ നടന്ന സംഭവത്തിന്‍റെ യാഥാർഥ്യങ്ങൾ തുറന്ന്‍ കാട്ടുകയാണ് അദ്ദേഹം. രാഷ്‌ട്രീയനേട്ടങ്ങൾക്കുവേണ്ടി സംഘപരിവാറിന്‍റെ നേതൃത്വത്തിൽ നടന്ന ആസൂത്രിത കൊലപാതകമായിരുന്നു സ്വാമിയുടേതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ നടപ്പാക്കിയ കൊലപാതകത്തിന് രാജ്യത്തെ എല്ലാ സംവിധാനങ്ങളെയും അവർ ഉപയോഗപ്പെടുത്തി. ഇന്ത്യ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച "ഹാർവെസ്റ്റ് ഓഫ് ഹെയ്റ്റ്'എന്ന പുസ്തകവും ബ്രണ്ണൻ പാർക്കറുടെ "ഒറീസ ഇൻ ദി ക്രോസ്ഫയർ' എന്ന പുസ്തകവും ക്രൈസ്തവരെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമമാണു നടത്തിയത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് കുമാർ ഡോവലിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റ് വിലാസത്തിൽനിന്നാണ് "ഹാർവെസ്റ്റ് ഓഫ് ഹെയ്റ്റ്'എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യാ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ സംഘപരിവാർ തെളിവുകൾ കെട്ടിച്ചമയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്‍റെ ശക്തമായ തെളിവാണിത്. രണ്ടു പുസ്തകത്തിന്‍റെ രചയിതാക്കളും വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു. ഇല്ലാത്ത മൈക്കിൾ പാർക്കറെയും ബ്രണ്ണൻ പാർക്കറെയും റാം മാധവിന്‍റെ നേതൃത്വത്തിൽ സൃഷ്ടിച്ചതിന് പിന്നിലെ ദുരൂഹത എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സംഭവങ്ങളെല്ലാം വിരൽ ചൂണ്ടുന്നതു സ്വാമിയുടെ കൊലപാതകത്തിലുള്ള സംഘപരിവാറിന്‍റെ പങ്കാണ്. കന്ധമാലിൽ സ്വാമിയുടെ കൊലപാതകത്തെത്തുടർന്നു നൂറോളം ക്രൈസ്തവർ കൊല്ലപ്പെട്ടിരുന്നു. 300 പള്ളികളും ആറായിരം ഭവനങ്ങളും അഗ്നിക്കിരയായി. സ്വാമിയുടെ മൃതദേഹം വിലാപയാത്രയായി കുഗ്രാമങ്ങളിലൂടെ കൊണ്ടുനടന്നു ഹിന്ദുക്കളിൽ പ്രതികാരം ആളിക്കത്തിക്കുന്ന രീതിയായിരുന്നു അന്നു സംഘപരിവാർ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിരപരാധികളായിട്ടും ജയിലിൽ ശിക്ഷ അനുഭവിക്കുന്നവരെ വിട്ടയയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പുസ്തകം പ്രകാശനംചെയ്തു. കെ സുരേഷ് കുറുപ്പ് എംഎൽഎ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ മുഞ്ഞിനാട് പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. ജീവപര്യന്തത്തിനു ജയിലിൽ കഴിയുന്ന ഏഴു നിരപരാധികളുടെ മോചനത്തിനുള്ള ഒപ്പു ശേഖരണത്തിനായി തയാറാക്കിയ മലയാളം വെബ്സൈറ്റിന്‍റെ സ്വിച്ച് ഓണ്‍ കർമം സുരേഷ് കുറുപ്പ് എംഎൽഎ നടത്തി. {{നിരപരാധികളായ ക്രൈസ്തവരെ വെറുതേ വിടണമെന്നു ആവശ്യപ്പെട്ട് രാഷ്‌ട്രപതി, സുപ്രിം കോടതി ചീഫ് ജസ്റ്റീസ്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനു സമര്‍പ്പിക്കുന്ന നിവേദനത്തില്‍ ഒപ്പ് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> www.release7innocents.com }}
Image: /content_image/India/India-2017-02-21-03:57:01.jpg
Keywords: പങ്കുചേരാം, കന്ധമാൽ
Content: 4234
Category: 18
Sub Category:
Heading: എംഎസ്ടി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ആരംഭം
Content: കൊച്ചി: സെന്‍റ് തോമസ് മിഷനറി സൊസൈറ്റിയുടെ (എംഎസ്ടി) സുവർണ ജൂബിലിയാഘോഷങ്ങൾക്കു മൈലാപ്പൂരില്‍ തുടക്കമായി. ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് മൈലാപ്പൂരിലെ സെന്‍റ് തോമസ് ബസിലിക്കയിൽ പ്രത്യേക ദിവ്യബലിയര്‍പ്പണം നടന്നു. എംഎസ്ടി സഭയുടെ ജനറാൾ ഫാ.കുര്യൻ അമ്മനത്തുകുന്നേലിന്‍റെ മുഖ്യകാർമികത്വത്തിൽ അര്‍പ്പിച്ച ബലിയില്‍ 50 വൈദികർ സഹകാര്‍മ്മികരായിരിന്നു. മധ്യപ്രദേശിലെ ഉജ്ജൈൻ രൂപതാധ്യക്ഷനും എംഎസ്ടി സഭാംഗവുമായ മാർ സെബാസ്റ്റ്യൻ വടക്കേൽ സന്നിഹിതനായിരുന്നു. നാളെ വൈകുന്നേരം 5.30ന് നടക്കുന്ന സുവർണജൂബിലി ഉദ്ഘാടനചടങ്ങിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ജൂബിലിദീപം തെളിക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലിയാഘോഷങ്ങളുടെ ക്രമീകരണത്തിനായി നിരവധി കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നു ജൂബിലിയാഘോഷങ്ങളുടെ കോ-ഓർഡിനേറ്ററായ ഫാ. ജോസ് അയ്യങ്കനാൽ അറിയിച്ചു.
Image: /content_image/India/India-2017-02-21-04:48:29.jpg
Keywords: ജൂബിലി
Content: 4235
Category: 1
Sub Category:
Heading: ഈജിപ്‌തിലെ ക്രൈസ്‌തവരെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുമെന്ന്‌ ഐഎസ്‌
Content: കയ്‌റോ: ഈജിപ്‌തിലെ ക്രൈസ്‌തവര്‍ക്കെതിരെ ഐ എസ്‌ പടയൊരുക്കം വീണ്ടും. ക്രൈസ്‌തവരാണ്‌ തങ്ങളുടെ പ്രിയപ്പെട്ട ഇരകളെന്ന്‌ പ്രഖ്യാപിക്കുന്ന പുതിയ വീഡിയോ ഇസ്ലാമിസ്റ്റ്‌ സ്റ്റേറ്റ്‌ ഭികരവാദികള്‍ പുറത്തിറക്കി. ഐഎസ്‌ ആക്രമിക്കാൻ പദ്ധതിയിട്ടിരിക്കുന്ന പ്രമുഖരായ ക്രൈസ്‌തവരേയും വീഡിയോയില്‍ കാണിക്കുന്നുണ്ട്‌. എകെ 47 കയ്യിലേന്തിയ ഒരു യുവ ഭീകരനാണ് ക്രിസ്ത്യാനികളെ കൊന്നൊടുക്കാനുള്ള പദ്ധതി വീഡിയോയിലൂടെ വിശദീകരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മധ്യകയ്‌റോയിലെ ക്രിസ്‌ത്യന്‍ ദേവാലയത്തിൽ നടത്തിയ ചാവേര്‍ ആക്രമണത്തിൽ മുപ്പതു പേരെ കൊലപ്പെടുത്തിയ അബു അബ്ദുള്ള അല്‍ മസ്രിയെ കാണിക്കുന്നതോടൊപ്പം "ഇത്‌ വെറുമൊരു തുടക്കം മാത്ര"മാണെന്ന്‌ 20 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നു. "ഓ, കുരിശിനെ ആരാധിക്കുന്നവരെ, നിങ്ങളെ രാജ്യത്തിന്റെ പടയാളികള്‍ നിരീക്ഷിക്കുന്നുണ്ട്‌.." മുഖം മൂടിയിട്ട മറ്റൊരു ഭീകരന്‍ പറയുന്നു. ക്രൈസ്‌തവര്‍ക്കെതിരെ ലോകത്തിന്റെ പല ഭാഗങ്ങളിലും അതിക്രമങ്ങള്‍ വ്യാപകമായി നടന്നുക്കൊണ്ടിരിക്കെയാണ് ഈ വീഡിയോയും പുറത്തു വന്നിരിക്കുന്നത്. ഈജിപ്‌തിലെ സഭകള്‍ക്കിടയില്‍. കഴിഞ്ഞമാസത്തില്‍ മാത്രം എല്‍ അരിഷ്‌ പട്ടണത്തില്‍ വ്യത്യസ്‌ത സംഭവങ്ങളില്‍ മൂന്നുപേരെ ഭീകരര്‍ വെടിവെച്ചുകൊന്നിരുന്നു. എട്ടു കോടി ജനങ്ങളില്‍ ഭൂരിപക്ഷവും സുന്നി മുസ്ലിമുകളുള്ള രാജ്യത്ത്‌ പന്ത്രണ്ട്‌ ലക്ഷം മാത്രമാണ്‌ ക്രൈസ്‌തവര്‍. ഭരണ ഘടന ക്രൈസ്‌തവര്‍ക്ക്‌ മതസ്വാതന്ത്യം ഉറപ്പാക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തിയില്‍ രാജ്യത്തെ ക്രൈസ്‌തവര്‍ പരക്കെ കടുത്ത പീഢനങ്ങല്‍ നേരിട്ടുകൊണ്ടിരിക്കകയാണെന്ന്‌ മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി. 2013 മുതല്‍ ക്രൈസ്‌തവര്‍ക്കെതിരെയുള്ള പീഢനങ്ങള്‍ ഇവിടെ അനുദിനം വര്‍ദ്ധിച്ചുവരികയാണ്.
Image: /content_image/News/News-2017-02-21-07:56:02.jpg
Keywords: ഈജി
Content: 4236
Category: 1
Sub Category:
Heading: തിന്മയെ നന്മകൊണ്ട്‌ നേരിടുക, കുടുബത്തിലെ ശത്രുക്കളെ സ്‌നേഹിക്കുക: ഫ്രാന്‍സിസ്‌ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കുടുംബത്തിനകത്തുള്ള ശത്രുക്കളെ സ്നേഹിക്കുവാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ. നമ്മുടെ കുടുംബ ബന്ധത്തിൽ പെട്ടവർ നമ്മെപ്പറ്റി ദുഷ്‌പ്രചരണം നടത്തുമ്പോഴും നമ്മോട്‌ തെറ്റു ചെയ്യുമ്പോഴും അവരെ സ്‌നേഹിക്കാന്‍ അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ക്രൈസ്‌തവ സ്‌നേഹത്താൽ നമുക്ക് അതിനു സാധിക്കുമെന്ന് മാർപാപ്പ പറഞ്ഞു. "പിശാചിനെ സഹിക്കണമെന്ന്‌ യേശു നമ്മോട്‌ ആവശ്യപ്പെടുന്നില്ല; പകരം തിന്മക്കെതിരെ പ്രതികരിക്കാനാണ്‌ അവിടുന്നു പറയുന്നത്‌." തിന്മയെ തിന്മകൊണ്ട്‌ നേരിടാനല്ല മറിച്ച്‌ നന്മകൊണ്ട്‌ നേരിടാനാണ് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 43 മുതല്‍ 48 വരെയുള്ള വാക്യങ്ങൾ വിശദീകരിച്ചു സംസാരിക്കയായിരുന്നു പരിശുദ്ധ പിതാവ്‌. "മറ്റൊരാൾ ചെയ്യുന്ന തിന്മപ്രവർത്തിയെ നാം മറ്റൊരു തിന്മകൊണ്ടു നേരിടുമ്പോൾ തിന്മകളുടെ ഒരു ചങ്ങല സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. പിശാചിന്റെ ഈ ചങ്ങല പൊട്ടിക്കണമെങ്കിൽ നാം തിന്മയെ നന്മകൊണ്ട്‌ നേരിടണം. എന്നാൽ ഇത്, തിന്മയെ അംഗീകരിക്കണമെന്നോ നീതി നിഷേധിക്കണമെന്നോ അര്‍ത്ഥമാക്കുന്നില്ല. നീതിക്കും തിരിച്ചടിക്കും മധ്യേയുള്ള നമ്മുടെ സമിപനം വളരെ പ്രധാനപ്പട്ടതാണന്നാണ് യേശു പഠിപ്പിക്കുന്നത്." സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്ത വിശ്വാസികളോട് അദ്ദേഹം വ്യക്തമാക്കി.
Image: /content_image/News/News-2017-02-21-09:09:30.jpg
Keywords: മാർപാപ്പ
Content: 4237
Category: 13
Sub Category:
Heading: സ്വപ്നം കാണാം.., പണിതുയര്‍ത്താം!
Content: കഴിഞ്ഞ വര്‍ഷം തന്‍റെ മെത്രാഭിഷേകത്തിന് ഇടവകാംഗങ്ങളെ ക്ഷണിക്കുവാനായി അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഞങ്ങളുടെ ഇടവകയായ Exeter ല്‍ വരികയുണ്ടായി. ഹൃദ്യമായ ഒരു കൂടിക്കാഴ്ചയായിരുന്നു, അത്. ആ സന്ദര്‍ഭത്തില്‍ പിതാവിനോട് സഭാപരമായ കാര്യങ്ങളെന്തെങ്കിലും ചോദിക്കുവാനുള്ള അവസരം എനിക്കു വന്നു പെട്ടു. എന്‍റെ മനസ്സില്‍ പെട്ടെന്നുയര്‍ന്നു വന്ന ചോദ്യം ഇതാണ്: യുകെ സീറോ മലബാര്‍ സഭയില്‍ ഇടവകകള്‍ രൂപീകരിക്കുന്നതില്‍ സഭ എടുത്തിരിക്കുന്ന നിലപാട് എന്താണ്? പിതാവ് എന്‍റെ ചോദ്യത്തിന് മറുപടി പറഞ്ഞത് ഇങ്ങനെയാണ്; 'സഭ അതിന്‍റെ ചട്ടക്കൂടില്‍ നിന്നു കൊണ്ട് ഇംഗ്ലണ്ടിലെ നിയമങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കി വിശ്വാസികളുടെ സഹകരണത്തോടെ ഇടവകകള്‍ രൂപീകരിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കും' എന്നായിരുന്നു. ഇക്കാര്യം ഞാന്‍ വിവിധ വ്യക്തികളുമായി പങ്കുവച്ചപ്പോള്‍ എനിക്കു ലഭിച്ച പ്രതികരണങ്ങള്‍ വ്യത്യസ്ഥങ്ങളായിരുന്നു; ചിലര്‍ അനുകൂലിച്ചപ്പോള്‍ മറ്റു ചിലര്‍ പ്രതികൂലിച്ചു സംസാരിച്ചു. നമ്മള്‍ ഇംഗ്ലണ്ടിലെ ഇന്നത്തെ ആത്മീയ സാഹചര്യം മനസ്സിലാക്കണമെന്നും വിലയിരുത്തണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. പല പള്ളികളും ഇവിടെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ പൂട്ടി പോവുകയാണ്. ഈ സാഹചര്യത്തില്‍ നമുക്ക് വലിയൊരു ദൗത്യം നിറവേറ്റാനുണ്ട്. പുതിയ ഇടവകകള്‍ക്ക് രൂപം കൊടുക്കാനും അതു വഴി വിശ്വാസത്തിന്‍റെ ദീപം വീണ്ടും ഊതിത്തെളിക്കുവാനും നമുക്ക് കഴിയും. സഭയുടെ നിയമങ്ങളും വ്യവസ്ഥകളും രീതികളും സഭയുടെ വളര്‍ച്ചയ്ക്കായി ഉപയോഗ‍പ്പെടുത്തുവാനും നമുക്ക് കഴിയും. ഇത് ദൈവം നമുക്ക് നല്‍കിയ വലിയൊരു അവസരമായി കാണണം. പ്രവാസ ദേശത്ത് ദൈവത്തിന്‍റെ നാമം ഉയര്‍ത്തി പിടിക്കുവാനും വിശ്വാസദീപം എല്ലാവരും കാണത്തക്ക വിധം തെളിച്ചു പിടിക്കാനുമുള്ള സുവര്‍ണാവസരമാണിത്. നമുക്ക് വേണ്ടത് എല്ലാവരുടെയും അകമഴിഞ്ഞ സഹകരണമാണ്. ഹൈറേഞ്ചിലും മലബാറിലും കുടിയേറി പാര്‍ത്ത നമ്മുടെ പൂര്‍വികരെ ഈ സന്ദര്‍ഭത്തില്‍ നമുക്ക് ഓര്‍ക്കാം. വലിയ വെല്ലുവിളികള്‍ തരണം ചെയ്തും പ്രകൃതിയോട് പ്രതിസന്ധികളോടും മല്ലിട്ടുമാണ് അവര്‍ ജീവിതം കെട്ടിപ്പടുത്തത്. അത്രയേറെ ത്യാഗം സഹിച്ച അവര്‍ക്ക് ആര്‍ക്കും സഭയുടെ ഇന്നത്തെ വളര്‍ച്ചയും സൗഭാഗ്യവും അനുഭവിക്കാന്‍ സാധിച്ചിട്ടില്ല. പിന്‍തലമുറക്കാരായ നമ്മളാണ് അവരുടെ ത്യാഗങ്ങളുടെയും വിയര്‍പ്പിന്‍റെയും ഫലം അനുഭവിക്കുന്നത്. ഇംഗ്ലണ്ടില്‍ പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് എത്തിച്ചേര്‍ന്ന ആദ്യ കുടിയേറ്റക്കാരായ നമ്മളും ദൈവത്തിന്‍റെ പദ്ധതി പ്രകാരമാണ് ഇവിടെ എത്തിയത് എന്നോര്‍ക്കണം. നമ്മുടെ പാരമ്പര്യങ്ങളും വിശ്വാസങ്ങളും മൂല്യങ്ങളും മുറിഞ്ഞു പോകാതെ സഭയെ പണിതുയര്‍ത്തുവാന്‍ നാം ഓരോരുത്തരും ശ്രമം തുടരേണ്ടിയിരിക്കുന്നു. നമ്മുടെ പ്രയത്നങ്ങളുടെ ഫലം നമ്മുടെ പിന്‍തലമുറ അനുഭവിക്കും. സഭയുടെ അമൂല്യമായ വിശ്വാസ സമ്പത്ത് കെട്ടിപ്പടുത്തത് നമ്മുടെ പൂര്‍വികന്മാരാണെന്ന് ഓര്‍ക്കുക. സ്വന്തമായ പള്ളികളും കണ്‍വെന്‍ഷന്‍ സെന്‍ററുകളും നമുക്ക് സ്വപ്നം കാണാം. അത് നമ്മുടെ ആധ്യാത്മിക വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും അത്യാവശ്യമാണ്. സഭ തുടങ്ങിയപ്പോഴേ പിരിവ് തുടങ്ങി എന്ന്‍ വിലപിക്കുന്നവരായി മാറാതെ നമ്മുടെ കാഴ്ചപ്പാടുകളും മനസ്സുകളും വലുതാക്കാം. ഭാവിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും പിരിയാതിരിക്കാന്‍ ഇന്നു തന്നെ നമുക്ക് ദൈവിക ശുശ്രൂഷകളുടെ ഭാഗമാകാം. നമ്മുടെ മക്കളുടെയും പിന്‍തലമുറയുടെയും നന്മയ്ക്കു വേണ്ടി. ഈ നോമ്പുകാലത്ത് അബ്രഹാത്തെ പോലെ "ദൈവം സംവിധാനം ചെയ്തതും നിര്‍മിച്ചതും അടിസ്ഥാനമുറപ്പിച്ചതുമായ ഒരു നഗരത്തെ അവന്‍ പ്രതീക്ഷിച്ചിരുന്നു" (ഹെബ്രായര്‍ 11:10). നമുക്കും പ്രതീക്ഷിക്കാം, സ്വപനം കണ്ടു തുടങ്ങാം. ശോഭനമായ ഭാവിക്കായി സ്വരൂപിച്ചു വയ്ക്കാം. യുകെയിലെ നമ്മുടെ ആദ്യ ദേവാലയം ലഭ്യമാക്കാന്‍ മുന്‍കൈ എടുത്ത മാത്യു ചൂരപൊയ്കയില്‍ അച്ഛന്‍റെയും ലീഡ്സിലെ രണ്ടാമത്തെ പള്ളി നമുക്കായി ലഭ്യമാക്കാന്‍ പരിശ്രമിച്ച ജോസഫ് പോന്നേത്ത് അച്ഛന്‍റെയും സമര്‍പ്പണവും തീക്ഷ്ണതയും നമുക്ക് മാതൃകയാക്കാം. അവര്‍ നടന്ന വഴിയെ നമുക്ക് ചരിക്കാം. കര്‍ത്താവ് നമ്മോടു കൂടെ ഉണ്ടായിരിക്കും.
Image: /content_image/LifeInChrist/LifeInChrist-2017-02-21-11:08:35.jpg
Keywords: സീറോമലബാർ
Content: 4238
Category: 1
Sub Category:
Heading: ഘാനയില്‍ കത്തോലിക്ക സഭയയുടെ നേതൃത്വത്തില്‍ ദേശീയ തിരുഹൃദയ പുനര്‍പ്രതിഷ്‌ഠ
Content: അക്കാറ: ഘാനയില്‍ യേശുവിന്റെ തിരുഹൃദയ പുനര്‍പ്രതിഷ്‌ഠ നടത്തുന്നതിനുള്ള കത്തോലിക്ക സഭയുടെ തയ്യാറെടുപ്പുകള്‍ അന്ത്യഘട്ടത്തിലാണ്‌. ഫ്രാന്‍സിസ്‌ പാപ്പ ഗ്യുസെപ്പിയിലെ കര്‍ദ്ദിനാള്‍ ബര്‍ട്ടെല്ലോയെ, ഘാനയുടെ അറുപതാം സ്വാതന്ത്ര്യദിനം, വത്തിക്കാനുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ നാല്‍പ്പതാം വാര്‍ഷികം, എന്നി ആഘോഷങ്ങളില്‍ പങ്കടുക്കാനായി, വത്തിക്കാന്റെ ഗവര്‍ണറെറ്റ്‌ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചിട്ടുണ്ട്‌. ഘാനയില്‍ ദേശീയ തിരുഹൃദയ പുനര്‍പ്രതിഷ്ടചെയ്യുന്നത്‌ കത്തോലിക്ക സഭയുടെ ആത്മീയ സംഭാവനകളിലെ നാഴികക്കല്ലാണെന്നാണ്‌ കത്തോലിക്കാ സ്‌റ്റാന്റേര്‍ഡ്‌ വീക്കിലി പറയുന്നത്‌. അടുത്തമാസം നാലിനാണ്‌ അക്കാറയില്‍ പുനര്‍പ്രതിഷ്‌ഠാ ചടങ്ങുകള്‍ നടക്കുക.പ്രത്യേക സര്‍വ്വമത പ്രാര്‍ത്ഥനയും അരങ്ങേറും. ഘാനയിലെ അപ്പൊസ്‌തോലിക്ക്‌ ന്യൂന്‍ഷോ ആര്‍ച്ച്‌ ബിഷപ്പ്‌ ജീന്‍ മാരി സ്‌പെയ്‌ച്ച്‌,ഘാന കാത്തലിക്‌ കോണ്‍ഫ്രന്‍സ്‌ പ്രസിഡന്റ്‌ ഫിലിപ്പ്‌ നാമേഹ്‌ തുടങ്ങിയവരും മറ്റു മെത്രാന്മാരും ചടങ്ങില്‍ പങ്കെടുക്കും. 1957 മാര്‍ച്ച്‌ മൂന്നിനായിരുന്നു ഈശോയുടെ തിരുഹൃദയപ്രതിഷ്‌ഠ അക്കാറയിലെ ഹോളി സ്‌പിരിറ്റ്‌ കത്തീഡ്രലില്‍ വെച്ചു ആദ്യമായി നടന്നത്‌. ഇത്‌ രണ്ടാം തവണയാണ്‌ പ്രതിഷ്‌ഠ നടക്കുന്നത്‌, അറുപതു വര്‍ഷത്തിനു ശേഷം.
Image: /content_image/News/News-2017-02-21-11:34:29.jpg
Keywords: ഘാനയില്‍ യേശുവിന്റെ