Contents

Displaying 5391-5400 of 25111 results.
Content: 5690
Category: 9
Sub Category:
Heading: അവധിക്കാല ആത്‌മീയ സംഗമത്തിനായി ക്രോളിയിൽ വൻ ഒരുക്കങ്ങൾ: ഫാ.സോജി ഓലിക്കൽ നയിക്കുന്ന "തണ്ടർ ഓഫ് ഗോഡ് " ആഗസ്റ്റ് 19 ന്
Content: വെസ്റ്റ് സസ്സെക്‌സ്: കുട്ടികൾക്കായി മുഴുവൻസമയ പ്രത്യേക ശുശ്രൂഷകളുമായി സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ" തണ്ടർ ഓഫ് ഗോഡ് " 19 ന് ശനിയാഴ്ച്ച രാവിലെ മുതൽ ക്രോളിയിൽ നടക്കും. വിവിധങ്ങളായ ഭാഷകളും സംസ്കാരവും ഇടകലർന്ന യൂറോപ്പിൽ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ട് അത്ഭുതകരമായ വിടുതലും രോഗശാന്തിയും പകർന്ന് അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കുന്ന തണ്ടർ ഓഫ് ഗോഡ് ഇത്തവണ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞു 3.30 വരെയാണ്‌ നടക്കുക. കുട്ടികൾക്ക് പ്രത്യേക ക്ലാസ്സുകൾ കിഡ്‌സ് ഫോർ കിങ്‌ഡം ടീം നയിക്കും. അരുന്ധൽ & ബ്രൈറ്റൺ അതിരൂപതാ ബിഷപ്പ് റിച്ചാർഡ് മോത്തിന്റെ അനുഗ്രഹാശീർവാദത്തോടെ നടത്തപ്പെടുന്ന കൺവെൻഷനിലേക്ക് വിവിധ പ്രദേശങ്ങളിൽനിന്നും വാഹനസൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ക്രോളിയിലെ സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിലാണ് ( ST.WILFRED WAY, RH 11 8 PG) കൺവെൻഷൻ നടക്കുക. ആരാധന,വചനപ്രഘോഷണം, കുമ്പസാരം ,സ്പിരിച്വൽ ഷെയറിംങ്, കുട്ടികൾക്കുള്ള ക്ലാസുകൾ തുടങ്ങിയ ശുശ്രൂഷകൾ കൺവെൻഷന്റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കൺവെൻഷനിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.... #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# <br> ബിജോയ് ആലപ്പാട്ട്: 07960000217
Image: /content_image/Events/Events-2017-08-16-05:36:09.JPG
Keywords: സോജി
Content: 5691
Category: 1
Sub Category:
Heading: 'ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നു': ആശങ്കയുമായി ഇറാനിലെ മുസ്ലിം പുരോഹിതര്‍
Content: ടെഹ്റാൻ: മതപണ്ഡിതന്മാരുടെ സമ്മർദ്ധവും കർക്കശ നിയമക്കുരുക്കുകളും ഭേദിച്ച് ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. ഇറാനിയന്‍ മാധ്യമമായ 'മൊഹബത്ത് ന്യൂസ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ഉള്ള വര്‍ദ്ധനവില്‍ ആശങ്കയുമായി മുസ്ലിം പുരോഹിതര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തു ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം ഭയാനകമായ വിധത്തില്‍ വര്‍ദ്ധിക്കുന്നുവെന്ന് പ്രമുഖ ഇസ്ളാമിക പണ്ഡിതനായ അയടോല്ലാഹ് അലവി ഇതിനോടകം അഭിപ്രായപ്പെട്ടു. ഇദ്ദേഹത്തിന്റെ അഭിപ്രായത്തെ പിന്തുണച്ച് മകരേം ഷിരാസി എന്ന ഇസ്ളാമിക പണ്ഡിതനും രംഗത്തെത്തിയിട്ടുണ്ട്. ഇസ്ളാമിക വിശ്വാസികള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത് തടയാന്‍ മതാധ്യാപകരെയും പണ്ഡിതരേയും നിയമിച്ചെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ലാന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. മത പീഡനങ്ങൾക്കു നടുവിലും ക്രിസ്തുവിനെ അറിയുന്ന ഇറാനി ജനത സാക്ഷ്യപ്പെടുത്തുന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ വളർച്ചയെയാണ്. ഇറാനിലെ മിഷ്ണറി പ്രവർത്തനമാണ് ക്രൈസ്തവ സഭയുടെ വളര്‍ച്ചയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. ഗവൺമെൻറിന്റെ സാമ്പത്തിക സഹായ പദ്ധതിയെയും മത മാറ്റത്തിനെതിരെയുള്ള പ്രചരണത്തിനും മുൻപിൽ വീണുപോകാതെ ക്രൈസ്തവർ നിലകൊള്ളുന്നത് ആഴമായ വിശ്വാസ ബോധ്യത്തോടെയാണെന്നും 'മൊഹബത്ത് ന്യൂസ്' കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. വ്യാജ കുറ്റാരോപണങ്ങള്‍ നടത്തി അറസ്റ്റ് പോലെയുള്ള പോലീസ് നടപടികള്‍ രാജ്യത്തു ക്രൈസ്തവർ നേരിടുന്നുണ്ട്. ദേവാലയങ്ങൾക്കു വിലക്ക് കല്‍പ്പിച്ചും ക്രൈസ്തവ മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും നിറുത്തലാക്കിയും ക്രൈസ്തവ ന്യൂനപക്ഷത്തെ തളര്‍ത്താന്‍ ശ്രമിക്കുമ്പോഴും യേശുവിനെ അറിഞ്ഞു അനേകരാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത്. അനേകരുടെ സുവിശേഷവത്കരണ പ്രയത്നങ്ങളുടെ ഫലപ്രാപ്തിയാണ് ഇറാനിലെ ക്രൈസ്തവരുടെ വര്‍ദ്ധനവ് സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2017-08-16-06:29:24.jpg
Keywords: ഇറാന
Content: 5692
Category: 1
Sub Category:
Heading: ചൈനീസ് ബിഷപ്പുമാർ അടുത്തടുത്ത ദിവസങ്ങളില്‍ നിര്യാതരായി
Content: ബെയ്ജിംഗ്: ലേബര്‍ ക്യാമ്പുകളില്‍ ബന്ധിയാക്കപ്പെട്ട് വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞ ചൈനീസ് ബിഷപ്പുമാർ അടുത്തടുത്ത ദിവസങ്ങളില്‍ ദിവംഗതരായി. ബിഷപ്പ് ലി ജിയാതങ്ങും ബിഷപ്പ് പോൾ സി റ്റിങ്ഗ്സെയുമാണ് തൊട്ടടുത്ത ദിവസങ്ങളിൽ മരണമടഞ്ഞത്. ആഗസ്റ്റ് 13 ന് അന്തരിച്ച ചൈനയിലെ തൈ യുവൻ എമിരറ്റസ് ബിഷപ്പ് ലി ജിയാതങ്ങിന് 93 വയസ്സായിരുന്നു. ഉറുംഖി രൂപതയുടെ അദ്ധ്യക്ഷനായിരിന്ന ബിഷപ്പ് പോൾ സി റ്റിങ്ഗ്സെ ആഗസ്റ്റ് 14 ന് എൺപത്തിയാറാം വയസ്സിലാണ് ദിവംഗതനായത്. 1925-ൽ ജനിച്ച ബിഷപ്പ് ലി 1956-ൽ പുരോഹിതനായി അഭിഷിക്തനായി. തുടർന്ന് 1966 മുതൽ 1980 വരെ ലേബർ ക്യാമ്പിലടയ്ക്കപ്പെട്ടെങ്കിലും അദ്ദേഹം സുവിശേഷ പ്രഘോഷണത്തില്‍ യാതൊരു മടിയും കാണിച്ചിരിന്നില്ല. ദേവാലയങ്ങളിലെ ശുശ്രൂഷകൾക്കു ശേഷം അദ്ദേഹം സെമിനാരി റെക്ടറായും സേവനമനുഷ്ടിച്ചു. പിന്നീട് മെത്രാനായി അഭിഷിക്തനായ ലീ മൈനർ സെമിനാരിയും പരിശുദ്ധ അമ്മയുടെ ഏഴ് വിലാപങ്ങൾ എന്ന നാമധേയത്തിൽ കോൺവെൻറും രൂപതയിൽ സ്ഥാപിച്ചു. 2013 ൽ ആണ് അദ്ദേഹം ഔദ്യോഗിക സ്ഥാനത്ത് നിന്നും വിരമിച്ചത്. ലൻസോഹുയിൽ ജനിച്ച ബിഷപ്പ് പോൾ 1945 ൽ മൈനർ സെമിനാരിയിൽ ചേർന്നു. ഗവൺമെന്റ് ലേബർ ക്യാമ്പിലടയ്ക്കപ്പെട്ട അദ്ദേഹം അവിടെയും സേവനം തുടരുകയായിരിന്നു. മോചനത്തിനു ശേഷം കിൻജിയാങ്ങിലെ വിശ്വസികളുടെ ഇടയിൽ ഇരുപത് വർഷത്തോളം അദ്ദേഹം സജീവസാന്നിധ്യമായിരിന്നു. നാളെ (ആഗസ്റ്റ് 17) ന് തൈയുവൻ കത്തീഡ്രൽ ദേവാലയത്തിൽ ബിഷപ്പ് ലീയുടെ അനുസ്മരണാര്‍ത്ഥം പ്രത്യേക ബലിയര്‍പ്പണം നടത്തും. തുടർന്ന് ഭൗതിക ശരീരം സ്വദേശമായ ഗോങ്ങ്ഗ്രൂവിലേക്ക് സംസ്കാര ശുശ്രൂഷകൾക്ക് കൊണ്ടു പോകും. ആഗസ്റ്റ് 19നാണ് മൃതസംസ്കാരം നടക്കുക.
Image: /content_image/News/News-2017-08-16-09:03:12.jpg
Keywords: ചൈന
Content: 5693
Category: 7
Sub Category:
Heading: കത്തോലിക്കര്‍ വിഗ്രഹാരാധകരോ? ദേവാലയങ്ങളില്‍ രൂപങ്ങള്‍ വെക്കുന്നത് വിഗ്രഹാരാധനയോ?
Content: "കത്തോലിക്കര്‍ വിഗ്രഹാരാധകരാണ്". കത്തോലിക്ക സഭയ്ക്കെതിരെ പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആളുകള്‍ എപ്പോഴും ഉന്നയിക്കുന്ന ഒരു ആരോപണമാണ് ഇത്. ഈ ആരോപണത്തിന് പിന്നില്‍ എന്ത് സത്യമാണുള്ളത്? ദേവാലയങ്ങളിലും ഭവനങ്ങളിലും രൂപങ്ങള്‍ വെക്കുന്നത് വിഗ്രഹാരാധനയാണോ? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ ഉത്തരമാണ് പാലക്കാട് രൂപതാംഗമായ ഫാ. അരുണ്‍ കളമറ്റത്തില്‍ ഈ വീഡിയോ സന്ദേശത്തിലൂടെ നല്‍കുന്നത്.
Image:
Keywords: വീഡിയോ
Content: 5694
Category: 4
Sub Category:
Heading: എനിക്കും വിശുദ്ധനാകാം, നിനക്കും.....!
Content: വിശുദ്ധ ജീവിതം നയിക്കുക, വിശുദ്ധനാവുക എന്നത് എന്‍റെ ഏറ്റവും വലിയ ഒരാഗ്രഹമാണ്. അതിനാല്‍ സുവിശേഷം പങ്കുവയ്ക്കാന്‍ പോകുന്നിടത്തൊക്കെ ഈ ആശയം പങ്കുവയ്ക്കാറുണ്ട്. ഒരിക്കല്‍ ഒരു കൂട്ടായ്മയില്‍ നിന്നും ഒരു വീട്ടമ്മ പറഞ്ഞു, "എന്തു ചെയ്യാം ഞാന്‍ കല്യാണം കഴിച്ചു പോയി. അല്ലായിരുന്നെങ്കില്‍ ഞാനൊരു വിശുദ്ധയായേനെ." അവരുടെ സംസാരം കേട്ടപ്പോള്‍ ഞാന്‍ ഉള്ളില്‍ ചിരിച്ചു. അപ്പോള്‍ എന്‍റെ ഉള്ളില്‍ നിന്നൊരു സ്വരം. നിന്‍റെയും ചിന്ത ആദ്യം ഇതു തന്നെ ആയിരുന്നില്ലേ. യഥാര്‍ത്ഥത്തില്‍ അത് സത്യമാണുതാനും. അതുകൊണ്ട് അവരോടെനിക്ക് ബഹുമാനം തോന്നി. വിശുദ്ധരെക്കുറിച്ചു പഠിച്ചപ്പോള്‍ എനിക്കൊരു സത്യം മനസ്സിലായി. ദൈവത്തില്‍ ശരണപ്പെട്ട് ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന എല്ലാവര്‍ക്കും വിശുദ്ധി പ്രാപിക്കാം. നമ്മുടെ ജീവിതാവസ്ഥയും തൊഴിലും എന്തായിരുന്നാലും നമുക്കെല്ലാവര്‍ക്കും ക്രിസ്തീയ സുകൃതങ്ങള്‍ അഭ്യസിക്കാനും വിശുദ്ധി പ്രാപിക്കാനും സാധിക്കും (വി.ഫ്രാന്‍സീസ് സാലസ്). തന്നെയുമല്ല വിശുദ്ധരെക്കുറിച്ച് നാം പഠിക്കണം. നമ്മെപ്പോലെ ജീവിച്ച എത്രപേര്‍ നാമിന്ന് വിശുദ്ധരായി വണങ്ങുന്നു. ഇവിടെ പണ്ഡിതനെന്നോ പാമരനെന്നോ ധനവാനെന്നോ ദരിദ്രരെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ പ്രായം കൂടിയവരെന്നോ കുട്ടികളെന്നോ രാജാവെന്നോ രാജ്ഞിയെന്നോ വ്യത്യാസമില്ല.. എല്ലാ മേഖലയിലുള്ളവരെയും സഭ വിശുദ്ധരായി ഉയര്‍ത്തിയിട്ടുണ്ട്. എല്ലാ മേഖലയിലുള്ളവര്‍ക്കും മദ്ധ്യസ്ഥന്‍മാരുണ്ട്. ഇതില്‍ മറ്റൊരു സന്ദേശം കൂടിയുണ്ട്. ഇപ്പോള്‍ ഇതു വായിക്കുന്ന ഒരോരുത്തരുടേയും ജീവിതാവസ്ഥയിലുള്ളവര്‍ വിശുദ്ധരായവരുണ്ട്. അപ്പോള്‍ എനിക്കും വിശുദ്ധനാകാം. വിശുദ്ധയാകാം എന്നതിന്‍റെ ഒന്നാമത്തെ തെളിവാണിത്. ഇനി മുകളില്‍ സൂചിപ്പിച്ച വീട്ടമ്മയ്ക്കുള്ള മറുപടി കുറിക്കട്ടെ. വി.മോനിക്ക ഒരു വീട്ടമ്മയായിരുന്നു. വിവാഹം വിശുദ്ധയുടെ ജീവിതാന്തസ്സിനു തടസ്സമായിരുന്നോ? വിവാഹിതയായതിനാല്‍ മാത്രമാണ് വിശുദ്ധ അഗസ്റ്റിന് ജന്മം കൊടുക്കാന്‍ സാധിച്ചതെന്ന് മറക്കരുത്. മക്കളുടെ ദുര്‍നടപ്പ് കണ്ട് വിലപിക്കുന്നവര്‍ മോനിക്കയെ സമീപിച്ചാല്‍ ചില രഹസ്യങ്ങള്‍ പറഞ്ഞു തരും. ഞാന്‍ മഹാപാപിയാണെന്ന് ചിന്തിക്കുന്നവര്‍ക്ക് വി.അഗസ്റ്റിന്‍റെ ജീവിതം മാതൃകയാണ്. അപ്പോള്‍ പാപികള്‍ക്കും വിശുദ്ധരാകാമോ. ഇതിനുത്തരം പാപത്തില്‍ മുഴുകി ജീവിക്കുന്നവര്‍ മനസ്സുവച്ചാല്‍ സാധിക്കുമെന്നാണ്. ഇനി അഗസ്റ്റിന്‍റെ അമ്മയെക്കുറിച്ച് അഗസ്റ്റിന്‍ പറയുന്നത് ശ്രദ്ധിക്കാം. "എന്‍റെ ദൈവമേ, ഞാന്‍ അങ്ങയുടെ ശിശുവാണെങ്കില്‍ അത് അങ്ങ് എനിക്ക് ഇത്തരം ഒരമ്മയെ നല്‍കിയതു കൊണ്ടാണ്." ഇനി വിവാഹിതനും കര്‍ഷകനുമായ വി.ഇസിദോറിനെ പഠിക്കാം (1110-1170). ഇസിദോര്‍ ഒരു വിശുദ്ധനായെന്നു മാത്രമല്ല, ഭാര്യയും പുണ്യവതിയാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അപ്പോള്‍ കര്‍ഷകനും ഭാര്യയ്ക്കും വിശുദ്ധരാകാമോ. ഇവര്‍ക്ക് ഒരു കുട്ടി ജനിച്ചു (ശൈശവത്തില്‍ തന്നെ മരിച്ചു). ഇനി വി.കോണ്‍റാഡ് വിവാഹിതനായിരുന്നു. ഭാര്യയില്‍ നിന്നും വേര്‍പിരിയേണ്ട ഒരു സാഹചര്യമുണ്ടായി. കുലീനകുടുംബത്തില്‍ ജനിച്ചവനാണെന്ന് കൂടി മനസ്സിലാക്കണം.(അനുദിന വിശുദ്ധര്‍ ഫെബ്രുവരി 12). ഇനി ഹങ്കറിയിലെ വി.എലിസബത്ത് വിവാഹിതയായിരുന്നു (1207-1231). അതുപോലെ വിശുദ്ധ എഥല്‍ബെര്‍ട്ട് (552-616) വിവാഹിതനും രാജാവുമായിരുന്നു. അതേ, രാജ്യത്വമോ പ്രഭുത്വമോ സമ്പത്തോ, ദാരിദ്ര്യമോ, ജീവിതാന്തസോ സന്മനസ്സുണ്ടെങ്കില്‍ വിശുദ്ധിക്ക് തടസ്സമല്ല. നിന്‍റെ അനുദിന കൃത്യങ്ങള്‍ ശരിയായി നിര്‍വഹിച്ചാല്‍ നിനക്കൊരു വിശുദ്ധനാകാം. വിശുദ്ധയാകാം (വി.മേരി ജോസഫ് റൊസെല്ലോ). വിശുദ്ധരാകാന്‍ സാധ്യതയില്ലാത്തതായി ആരെയും ദൈവം സൃഷ്ടിച്ചിട്ടില്ല. സ്വര്‍ഗ്ഗീയപിതാവിന്‍റെ പൂര്‍ണ്ണതയിലേക്കാണ് നാമെല്ലാം വിളിക്കപ്പെട്ടിരിക്കുന്നത് (മത്തായി 5:48). നമ്മിലെ കുറവുകള്‍ കണ്ട് എനിക്ക് വിശുദ്ധനാകാന്‍ സാധ്യമല്ലായെന്നു പറഞ്ഞ് പിന്‍തിരിയേണ്ടവരല്ല നാം. ഞാന്‍ പാപികളില്‍ ഒന്നാമനാണെന്ന് പൗലോസ് ശ്ലീഹ പറയുന്നു. ഇവിടെ മറ്റൊരു കാര്യം കൂടി മനസ്സിലാക്കണം. വിശുദ്ധരെല്ലാംതന്നെ പറയുന്ന കാര്യമാണിത് പരിശുദ്ധനായ ദൈവത്തോടടുക്കും തോറും ആ പരിശുദ്ധിയുമായി താരതമ്യം ചെയ്യുമ്പോള്‍ തീര്‍ച്ചയായും നാം പാപികള്‍ തന്നെ. ഇവിടെ വിശുദ്ധ ഫ്രാന്‍സീസ് സാലസിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കാം. "ഒരു മനുഷ്യന്‍ എത്ര കണ്ട് വിശുദ്ധനായാലും ശരി കുറച്ചു പോരായ്മകള്‍ എപ്പോഴും ബാക്കിയുണ്ടാകും". ദൈവത്തിന്‍റെ നന്മകള്‍ എത്ര വലുതാണെന്ന് മനസ്സിലാക്കാന്‍ അത് സഹായിക്കുന്നു. പുണ്യാത്മാക്കളെപ്പോലെ അവയെക്കുറിച്ച് അനുതപിക്കാനും പരിഹാരമനുഷ്ഠിക്കാനും സാധിച്ചാല്‍ നാമും അനുഗ്രഹീതരാകും. ഇനി സഭാതലവന്‍ ബനഡിക്ട് മാര്‍പ്പാപ്പയുടെ വാക്കുകള്‍ ശ്രദ്ധിക്കാം. "വിശുദ്ധര്‍ കുറ്റമില്ലാത്തവരോ പാപം ചെയ്യാത്തവരോ ആയിരുന്നില്ല. എന്നാല്‍ ദൈവവുമായി അനുരഞ്ജനപ്പെട്ടവരും പശ്ചാത്താപമുള്ളവരുമായിരുന്നു." വി.പൗലോസ് ശ്ലീഹായുടെ സഹപ്രവര്‍ത്തകരായിരുന്ന ബര്‍ണബാസ്, സീലാസ്, അപ്പോളാസ് എന്നിവര്‍ തമ്മില്‍ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് വിശുദ്ധര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് പൊട്ടി വീണവരാണെന്ന ധാരണ തെറ്റാണ്. വിശുദ്ധരും നമ്മെപ്പോലെ പ്രശ്നങ്ങളുള്ളവരായിരുന്നു. വിശുദ്ധിയെന്നത് ഒരിക്കലും പാപം ചെയ്യാത്ത അവസ്ഥയല്ല. പശ്ചാത്താപവും മാനസാന്തരവും അനുരഞ്ജനവും ക്ഷമയും അനുസരിച്ച് വിശുദ്ധി വര്‍ദ്ധിക്കുന്നു. ഇങ്ങനെ നമുക്ക് വിശുദ്ധിയില്‍ വളരാന്‍ കഴിയും. വിശുദ്ധരെക്കുറിച്ചു പഠിക്കുംതോറും നമുക്കും വിശുദ്ധരാകാം എന്ന സത്യം മനസ്സിലാകും. വിശുദ്ധര്‍ ക്രിസ്തുവിന്‍റെ ജീവിതത്തെ പല വര്‍ണ്ണങ്ങളില്‍ പകര്‍ത്തി തന്ന പട്ടുകുപ്പായമാണെന്നു പറയാം. ഒരു വിശുദ്ധനാകണം എന്ന ആഗ്രഹം മനസ്സില്‍ ഉണ്ടായതില്‍ പിന്നെ വിശുദ്ധരെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി. എല്ലാ വിശുദ്ധരിലും കണ്ട പ്രധാനപ്പെട്ട മൂന്നു കാര്യങ്ങള്‍ കുറിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. വിശുദ്ധരെല്ലാം വി.കുര്‍ബ്ബാനയോട് ഭക്തിയുള്ളവരായിരുന്നു. ഈയൊരു സത്യം മനസ്സിലാക്കിയ ഞാനുള്‍പ്പെടെ അനേകര്‍ അനുദിന ബലിയര്‍പ്പണം മുടക്കാറില്ല. വിശുദ്ധ അമ്മയോടു ഭക്തിയുള്ളവരായിരുന്നു. വി. ജോണ്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പറഞ്ഞതുപോലെ അമ്മയുടെ കരങ്ങളില്‍ എന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നു. ജപമാലയുടെ ലുത്തിനിയായില്‍ നാം അമ്മയെ സകല വിശുദ്ധരുടെയും രാജ്ഞിയെന്നല്ലേ വിളിക്കുന്നത്. വിശുദ്ധരെല്ലാം സഭയോട് ചേര്‍ന്നിരിക്കുന്നു. അതെ നമുക്കെല്ലാം വിശുദ്ധരാകാം. വിശുദ്ധരാകാന്‍ ഭയപ്പെടേണ്ട (വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ). .................തുടരും................. {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} {{വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4479 }} {{ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4527 }} {{നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4586 }} {{വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4645 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4690 }} {{വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4750 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4812 }} {{വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4879 }} {{ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4942 }} {{ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......! - ഭാഗം XIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4994 }} {{വിശുദ്ധ കുര്‍ബാനയിലെ യേശുവിനെ തിരിച്ചറിയുന്ന ക്രിസ്ത്യാനി, നീ എത്രയോ ഭാഗ്യവാന്‍..! - ഭാഗം XIV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5047 }} {{വിശുദ്ധ കുര്‍ബാനയുടെ അത്ഭുതശക്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.......? - ഭാഗം XV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5107 }} {{വിശുദ്ധ കുര്‍ബാനയ്ക്കു ഭിക്ഷക്കാരന്‍ വഴികാട്ടിയായപ്പോള്‍- XVIവായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5286 }} {{ ദിവ്യകാരുണ്യത്തില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എണ്ണിതിട്ടപ്പെടുത്തുക അസാധ്യം- ഭാഗം XVII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/5345 }} {{ വിശുദ്ധ കുർബാന: സകല ചോദ്യങ്ങൾക്കുമുള്ള ഉത്തരം - ഭാഗം XVIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/5404 }} {{ വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ക്രിസ്തുവിന്റെ ശക്തി സ്വീകരിക്കുക - ഭാഗം XIX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/5465 }}
Image: /content_image/Mirror/Mirror-2017-08-16-10:30:03.jpg
Keywords: വിശുദ്ധ കുര്‍ബാന
Content: 5695
Category: 6
Sub Category:
Heading: വരുവിന്‍... പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും സംയുക്ത ദൗത്യത്താല്‍ ശക്തി പ്രാപിക്കാം
Content: "തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികള്‍ ഒഴുകും" (യോഹ. 7:37-38). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 31}# <br> ക്രിസ്ത്യാനിയായിരിക്കുക എന്നത് സദാചാരപരമായ ഒരു തിരഞ്ഞെടുപ്പിന്‍റെയോ, മഹനീയമായ ഒരു ആശയത്തിന്‍റെയോ ഫലമല്ല; ഒരു വ്യക്തിയുമായുള്ള കണ്ടുമുട്ടലിന്‍റെ ഫലമാണ്. മാമ്മോദീസ സ്വീകരിച്ച് ക്രിസ്ത്യാനിയായി തീരുന്ന ഓരോ മനുഷ്യനും "നസ്രത്തിലെ യേശു" എന്ന ലോകരക്ഷകനും ദൈവവുമായ വ്യക്തിയെ കണ്ടുമുട്ടുന്നു. അതോടൊപ്പം അവിടുത്തെ ആത്മാവിനെ അതായത് പരിശുദ്ധാത്മാവിനെ ഓരോ ക്രൈസ്തവനിലേക്കും അയക്കുകയും ചെയ്യുന്നു. ഇപ്രകാരം ഒരു ക്രിസ്ത്യാനി പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സംയുക്ത ദൗത്യത്താല്‍ ശക്തി പ്രാപിക്കുന്നു. മാമ്മോദീസ സ്വീകരിക്കുന്ന ഓരോ മനുഷ്യനിലേക്കും പിതാവായ ദൈവം അയക്കുന്ന അവിടുത്തെ പുത്രനായ യേശുക്രിസ്തുവിന്‍റെ ആത്മാവ് യഥാര്‍ത്ഥത്തില്‍ ദൈവമാണ്. പിതാവിനോടും പുത്രനോടും ഏകസത്തയായിട്ടുള്ള പരിശുദ്ധാത്മാവ് ഓരോ വിശ്വാസിയോടും വ്യക്തിപരമായി സംസാരിക്കുന്നു. പിതാവു തന്‍റെ വചനത്തെ അയയ്ക്കുമ്പോഴെല്ലാം തന്‍റെ ആത്മാവിനെക്കൂടെ അയയ്ക്കുന്നു. അദൃശ്യനായ ദൈവത്തിന്‍റെ ദൃശ്യമായ ഛായയായി കാണപ്പെട്ട യേശുക്രിസ്തുവിലൂടെ പരിശുദ്ധാത്മാവ് ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയായി ഓരോ ക്രൈസ്തവന്‍റെയും ഹൃദയത്തിലേക്കു വരുന്നു. "ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്ന്‌ വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതു പോലെ ജീവമൂല്യത്തിന്‍റെ അരുവികള്‍ ഒഴുകും" എന്ന് അരുളിച്ചെയ്തു കൊണ്ട് തന്‍റെ മഹത്വീകരണത്തിനുശേഷം വിശ്വാസികള്‍ സ്വീകരിക്കാനിരിക്കുന്ന പരിശുദ്ധാത്മാവിനെപ്പറ്റി യേശു മുന്നറിയിപ്പു നല്‍കുന്നു. പിതാവായ ദൈവം തന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ ശരീരത്തില്‍ ദത്തെടുത്ത മക്കളാണ് ഓരോ ക്രിസ്ത്യാനിയും. ഇപ്രകാരം പിതാവ് ദത്തെടുത്ത അവിടുത്തെ മക്കളില്‍ പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സംയുക്ത ദൗത്യം സവിശേഷമാം വിധം പ്രകടമാകുന്നു. പുത്രന് ആത്മാവിനോടുള്ള സമ്പര്‍ക്കം ഇടനിലമില്ലാത്ത ഒന്നാണ്. അതിനാല്‍ ആരെങ്കിലും വിശ്വാസം വഴി യേശുക്രിസ്തുവിനോടു ബന്ധപ്പെടുമ്പോള്‍ സമ്പര്‍ക്കം വഴി പരിശുദ്ധാത്മാവുമായി ബന്ധപ്പെടുന്നു. "വിശ്വാസത്തോടെ പുത്രനെ സമീപിക്കുന്നവരിലേക്ക് ആത്മാവ് എല്ലാ വശത്തു നിന്നും വരുന്നു" (St. Gregory of Nyssa, De Spiritu Sancto). #{red->n->b->വിചിന്തനം}# <br> ലോകത്തിലുള്ള മറ്റെല്ലാ മതങ്ങളും തന്നെ ദൈവത്തെ ഒരു ശക്തിയായി കണ്ട് ആരാധിക്കുന്നുണ്ട്. എന്നാല്‍ ക്രൈസ്തവന്‍ പുത്രനായ ദൈവത്തെ വ്യക്തിപരമായി കണ്ടുമുട്ടുകയും പരിശുദ്ധാത്മാവായ ദൈവത്തെ വ്യക്തിപരമായി സ്വന്തം ഹൃദയത്തിലേക്കു സ്വീകരിക്കുകയും ചെയ്യുന്നു. ഇപ്രകാരം പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സംയുക്ത ദൗത്യത്താല്‍ ശക്തി പ്രാപിക്കുവാനും നയിക്കപ്പെടുവാനും ദൈവം എല്ലാ മനുഷ്യരെയും ക്ഷണിക്കുന്നു. ഈ ക്ഷണം സ്വീകരിച്ച് മാമ്മോദീസ സ്വീകരിക്കുന്നവര്‍ ഭാഗ്യവാന്‍‌മാര്‍. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-16-12:36:21.jpg
Keywords: യേശു, ക്രിസ്തു
Content: 5696
Category: 6
Sub Category:
Heading: വരുവിന്‍... പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും സംയുക്ത ദൗത്യത്താല്‍ ശക്തി പ്രാപിക്കാം
Content: "തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികള്‍ ഒഴുകും" (യോഹ. 7:37-38). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 31}# <br> ക്രിസ്ത്യാനിയായിരിക്കുക എന്നത് സദാചാരപരമായ ഒരു തിരഞ്ഞെടുപ്പിന്‍റെയോ, മഹനീയമായ ഒരു ആശയത്തിന്‍റെയോ ഫലമല്ല; ഒരു വ്യക്തിയുമായുള്ള കണ്ടുമുട്ടലിന്‍റെ ഫലമാണ്. മാമ്മോദീസ സ്വീകരിച്ച് ക്രിസ്ത്യാനിയായി തീരുന്ന ഓരോ മനുഷ്യനും "നസ്രത്തിലെ യേശു" എന്ന ലോകരക്ഷകനും ദൈവവുമായ വ്യക്തിയെ കണ്ടുമുട്ടുന്നു. അതോടൊപ്പം അവിടുത്തെ ആത്മാവിനെ അതായത് പരിശുദ്ധാത്മാവിനെ ഓരോ ക്രൈസ്തവനിലേക്കും അയക്കുകയും ചെയ്യുന്നു. ഇപ്രകാരം ഒരു ക്രിസ്ത്യാനി പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സംയുക്ത ദൗത്യത്താല്‍ ശക്തി പ്രാപിക്കുന്നു. മാമ്മോദീസ സ്വീകരിക്കുന്ന ഓരോ മനുഷ്യനിലേക്കും പിതാവായ ദൈവം അയക്കുന്ന അവിടുത്തെ പുത്രനായ യേശുക്രിസ്തുവിന്‍റെ ആത്മാവ് യഥാര്‍ത്ഥത്തില്‍ ദൈവമാണ്. പിതാവിനോടും പുത്രനോടും ഏകസത്തയായിട്ടുള്ള പരിശുദ്ധാത്മാവ് ഓരോ വിശ്വാസിയോടും വ്യക്തിപരമായി സംസാരിക്കുന്നു. പിതാവു തന്‍റെ വചനത്തെ അയയ്ക്കുമ്പോഴെല്ലാം തന്‍റെ ആത്മാവിനെക്കൂടെ അയയ്ക്കുന്നു. അദൃശ്യനായ ദൈവത്തിന്‍റെ ദൃശ്യമായ ഛായയായി കാണപ്പെട്ട യേശുക്രിസ്തുവിലൂടെ പരിശുദ്ധാത്മാവ് ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയായി ഓരോ ക്രൈസ്തവന്‍റെയും ഹൃദയത്തിലേക്കു വരുന്നു. തന്‍റെ മഹത്വീകരണത്തിനുശേഷം വിശ്വാസികള്‍ സ്വീകരിക്കാനിരിക്കുന്ന പരിശുദ്ധാത്മാവിനെ സൂചിപ്പിച്ചുകൊണ്ട് യേശു ഇപ്രകാരം പറഞ്ഞു: "ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്ന്‌ വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതു പോലെ ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും". പിതാവായ ദൈവം തന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ ശരീരത്തില്‍ ദത്തെടുത്ത മക്കളാണ് ഓരോ ക്രിസ്ത്യാനിയും. ഇപ്രകാരം പിതാവ് ദത്തെടുത്ത അവിടുത്തെ മക്കളില്‍ പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സംയുക്ത ദൗത്യം സവിശേഷമാം വിധം പ്രകടമാകുന്നു. പുത്രന് ആത്മാവിനോടുള്ള സമ്പര്‍ക്കം ഇടനിലമില്ലാത്ത ഒന്നാണ്. അതിനാല്‍ ആരെങ്കിലും വിശ്വാസം വഴി യേശുക്രിസ്തുവിനോടു ബന്ധപ്പെടുമ്പോള്‍ സമ്പര്‍ക്കം വഴി പരിശുദ്ധാത്മാവുമായി ബന്ധപ്പെടുന്നു. "വിശ്വാസത്തോടെ പുത്രനെ സമീപിക്കുന്നവരിലേക്ക് ആത്മാവ് എല്ലാ വശത്തു നിന്നും വരുന്നു" (St. Gregory of Nyssa, De Spiritu Sancto). #{red->n->b->വിചിന്തനം}# <br> ലോകത്തിലുള്ള മറ്റെല്ലാ മതങ്ങളും തന്നെ ദൈവത്തെ ഒരു ശക്തിയായി കണ്ട് ആരാധിക്കുന്നുണ്ട്. എന്നാല്‍ ക്രൈസ്തവന്‍ പുത്രനായ ദൈവത്തെ വ്യക്തിപരമായി കണ്ടുമുട്ടുകയും പരിശുദ്ധാത്മാവായ ദൈവത്തെ വ്യക്തിപരമായി സ്വന്തം ഹൃദയത്തിലേക്കു സ്വീകരിക്കുകയും ചെയ്യുന്നു. ഇപ്രകാരം പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സംയുക്ത ദൗത്യത്താല്‍ ശക്തി പ്രാപിക്കുവാനും നയിക്കപ്പെടുവാനും ദൈവം എല്ലാ മനുഷ്യരെയും ക്ഷണിക്കുന്നു. ഈ ക്ഷണം സ്വീകരിച്ച് മാമ്മോദീസ സ്വീകരിക്കുന്നവര്‍ ഭാഗ്യവാന്‍‌മാര്‍. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-16-13:10:51.jpg
Keywords: യേശു, ക്രിസ്തു
Content: 5697
Category: 1
Sub Category:
Heading: ഉത്തരകൊറിയയുടെ ഭീഷണി: പ്രാര്‍ത്ഥനയുമായി ഗുവാമിലെ കത്തോലിക്ക വിശ്വാസികള്‍
Content: ഗുവാം: ഉത്തര കൊറിയയുടെ ആക്രമണ ഭീഷണിയുള്ള പസഫിക് സമുദ്രത്തിലെ ഗുവാം ദ്വീപില്‍ പ്രത്യേക പ്രാര്‍ത്ഥനകളുമായി കത്തോലിക്ക വിശ്വാസികള്‍. സമാധാനത്തിനായി ഞായറാഴ്ച ഗുവാമിലെ മരിയന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്കു ഗുവാം ആര്‍ച്ച് ബിഷപ്പ് ബയേണ്‍സ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മുന്നില്‍ നിലനില്‍ക്കുന്ന എല്ലാ പ്രതിസന്ധികളെയും വിശ്വാസത്തോടെ ദൈവത്തിന്റെ കരങ്ങളില്‍ സമര്‍പ്പിച്ചാല്‍ യുദ്ധവും അതിന്റെ കെടുതികളുമെല്ലാം മാറിപ്പോകുമെന്ന്‍ ബിഷപ്പ് പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറുന്നതിനും വാക്കിലും പ്രവര്‍ത്തിയിലും വിവേകപൂര്‍ണ്ണമായ തീരുമാനങ്ങള്‍ ഉണ്ടാവുന്നതിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളാണ് നടത്തേണ്ടതെന്നും ആര്‍ച്ച്ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ഉത്തരകൊറിയയുടെ ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്തെ 26 ദേവാലയങ്ങളിലെയും വൈദികരും വിശ്വാസികളും പ്രാര്‍ത്ഥനകള്‍ നടത്തണമെന്നു ബിഷപ്പ് പ്രത്യേക നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ആനുകാലിക സംഭവ വികാസങ്ങള്‍ കണക്കിലെടുത്ത് ഏഗാന അതിരൂപതയില്‍ ജപമാല റാലി സംഘടിപ്പിക്കുവാനും തീരുമാനമായിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ താക്കീതുകൾ തള്ളിക്കളഞ്ഞ് ആക്രമണപദ്ധതിയുമായി ഉത്തര കൊറിയ മുന്നോട്ട് പോകുന്ന വിവരം കഴിഞ്ഞ ആഴ്ചയാണ് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരകൊറിയയില്‍ നിന്ന് 3,380 കി.മീ. അകലെയാണ് 541 ചതുരശ്ര കി.മീ. മാത്രം വരുന്ന ഗുവാം ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഉത്തര കൊറിയ മിസൈൽ തൊടുത്താൽ 14 മിനിറ്റ് മതി ഗുവാമിൽ വന്നു പതിക്കാൻ. പസഫിക്കിലെ യു.എസ്. സേനാതന്ത്രങ്ങള്‍ ഗുവാം കേന്ദ്രീകരിച്ചാണ്.
Image: /content_image/News/News-2017-08-16-13:45:32.jpg
Keywords: കൊറിയ
Content: 5698
Category: 18
Sub Category:
Heading: കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു സ്വാതന്ത്രം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപ്പെടണം: മാര്‍ ജോസ് പൊരുന്നേടം
Content: കല്‍പ്പറ്റ: നാല് പതിറ്റാണ്ടായി സ്വകാര്യ സ്വത്തവകാശം നിഷേധിക്കപ്പെട്ട് തെരുവില്‍ കഴിയുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് ഈ സ്വാതന്ത്രദിനത്തിലെങ്കിലും സ്വാതന്ത്രവും നീതിയും നിഷേധിക്കരുതെന്ന് മാര്‍ ജോസ് പൊരുന്നേടം. കാഞ്ഞിരത്തിനാല്‍ കുടുംബം രണ്ട് വര്‍ഷമായി തുടരുന്ന സമരത്തിനു ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും സര്‍ക്കാര്‍ ഈ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും മാനന്തവാടി രൂപതയിലെ വിശ്വാസ പ്രതിനിധികള്‍ നടത്തിയ നീതി റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നീതി റാലി സര്‍ക്കാരിന് എതിരല്ലെന്നും അത് കാഞ്ഞിരത്തിനാല്‍ കുടുബത്തിന് നീതി ലഭിക്കുക എന്ന ഒരു ലക്ഷ്യമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരത്തിനാല്‍ കുടുബത്തിന് എന്ന് സര്‍ക്കാര്‍ ഭൂമി നല്‍കുന്നുവോ അന്ന് മാത്രമെ ഇവര്‍ സ്വാതന്ത്രം അനുഭവിക്കയുള്ളൂ, അതിന് ഈ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും കേസ് കോടതിയില്‍ വരുമ്പോള്‍ സത്യസന്ധമായ രേഖകള്‍ ഹാജരാക്കി അടിയന്തരമായി അദ്ദേഹത്തിന്റെ അവകാശം പുനസ്ഥാപിക്കണമെന്നും മാര്‍ ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ തന്നെ രണ്ട് റിപ്പോര്‍ട്ടുകള്‍ കാഞ്ഞിരത്തിനാല്‍ കുടുബത്തിന്റെ സ്ഥലം, നിക്ഷിപ്ത വനഭൂമി അല്ലെന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് ഈ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ഹാജരാക്കി ഇതു വരെയും ഈ കുടുബത്തിന് നീതി ലഭ്യമാക്കിയില്ല എന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുന്‍ കേന്ദ്ര നിയമ സഹായ മന്ത്രി ശ്രീ പിസി തോമസ്സ് ചോദിച്ചു. കോടതി ഇനി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ വാദം കേള്‍ക്കാന്‍ തയ്യാറായാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. നാല്‍പ്പതു വര്‍ഷം ഈ കുടുംബത്തിനു നേരിട്ട നഷ്ടത്തിനും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും ഉത്തരം കോടതിയെയും പൊതു സമൂഹത്തെയും അിറയിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി രൂപത വികാരി ജനറല്‍ റവ. ഫാ. അബ്രാഹം നെല്ലിക്കല്‍ നീതി റാലിയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം കെസിവൈഎം പ്രസിഡണ്ട് ശ്രീ എബിന്‍ മുട്ടപ്പള്ളിക്ക് പേപ്പല്‍ പതാക കൈമാറ്റം ചെയ്ത് നിര്‍വ്വഹിച്ചു. 1967 ല്‍ ജന്മാധാരമായി വിലകൊടുത്തു വാങ്ങിയ 12 എക്കര്‍ ഭൂമിയില്‍ 1976വരെ നികുതി അടയ്ക്കുകയും എന്നാല്‍ കള്ളപ്രമാണങ്ങള്‍ ഉണ്ടാക്കി വനം വകുപ്പ് അത് പിടിച്ചെടുക്കുകയും ചെയ്തതായി തന്നെ സര്‍ക്കാര്‍ നിയമിച്ച കമ്മീഷനുകള്‍ കണ്ടെത്തിയിട്ടും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി നിഷേധിക്കുന്നത് കര്‍ഷക ദ്രോഹമാണെന്നും നീതി അപഹരണമാണെന്നും ഇത് സ്വകാര്യസ്വത്തവകാശ നിഷേധമാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും കെസിവൈഎം ഡയറക്ടര്‍ റവ. ഫാ. ലാല്‍ ജേക്കബ് പൈനുങ്കല്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. ശ്രീ എബിന്‍ ഫിലിപ്പ് മുട്ടപ്പളളി, (പ്രസിഡണ്ട് കെസിവൈഎം) ശ്രീ സാലു മേച്ചേരില്‍ (ചെയര്‍മാന്‍ സിസിഎഫ്), പീറ്റര്‍ ഞറളക്കാട്ട് (പ്രസിഡണ്ട് എകെസിസി) എന്നിവര്‍ നീതിറാലിക്ക് ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ശ്രീ ഷാജി ചന്ദനപ്പറമ്പില്‍ ( പ്രസിഡണ്ട് സിഎം എല്‍) സമ്മേളനത്തിന് നന്ദി പറഞ്ഞു. രണ്ട് വര്‍ഷമായി കാഞ്ഞിരത്തിനാല്‍ കുടുബം വയനാട് കല്ക്‌ട്രേറ്റ് പടിക്കല്‍ സമരത്തിലാണ്. ഈ സ്വാതന്ത്ര ദിനത്തില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായി. മാനന്തവാടി നിയോജന മണ്ഡലം എംഎല്‍എ ഇതുവരെയും ഈ നീതി നിഷേധത്തില്‍ പ്രതികരിച്ചിട്ടില്ല. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ അവകാശത്തിനും നീതിക്കും വേണ്ടി നടത്തുന്ന സമരങ്ങളെ തെറ്റായി അവതരിപ്പിക്കാന്‍ ഭരണ കക്ഷിയിലെ എംഎല്‍എമ്മാര്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാരിന്റെ താല്‍പര്യത്തെക്കുറിച്ച് ജനങ്ങള്‍ സംശയിക്കുന്നത് സ്വാഭാവീകമാണ്. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ മുന്‍കൈ എടുത്ത് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭ്യമാക്കണം എന്നുളളതാണ് വയനാടന്‍ ജനതയുടെ ആവശ്യം. ഈ ആവശ്യത്തെ മുന്‍നിറുത്തിയാണ് മാനന്തവാടി രൂപത നീതി റാലി നടത്തിയത്. റവ. ഫാ. ജോസ് കൊച്ചറയ്ക്കല്‍ ( പിആര്‍ഒ മാനന്തവാടി രൂപത), റവ. ഫാ.ജോസഫ് നെടുകല്ലേല്‍ (ചാന്‍സലര്‍ മാനന്തവാടി രൂപത), റവ. ഫാ.ജില്‍സണ്‍ കോകണ്ടത്തില്‍ (പ്രൊക്കുറേറ്റര്‍ മാനന്തവാടി രൂപത), റവ. ഫാ.അനൂപ് കാളിയാനി ( വൈസ്സ് ചാന്‍സലര്‍ മാനന്തവാടി രൂപത)റവ. ഫാ. മാത്യു മലയില്‍ (കെസിവൈഎം കല്‍പ്പറ്റ മേഖല ഡയറക്ടര്‍), ഷാജി അഴകനാല്‍ (കെസിവൈഎം കല്‍പ്പറ്റ മേഖല പ്രസിഡണ്ട്) ആന്റണി മങ്കടപ്ര (മുന്‍ കെസിവൈഎം പ്രസിഡണ്ട്),സി. സ്മിത എസ്എബിഎസ് (കെസിവൈഎം ആനിമേറ്റര്‍) അഭിലാഷ് അറയ്ക്കല്‍ (കെസിവൈഎം മേഖല സെക്രട്ടറി) തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
Image: /content_image/India/India-2017-08-16-17:50:41.jpg
Keywords: ജോസ് പൊരുന്നേ
Content: 5699
Category: 18
Sub Category:
Heading: സര്‍ക്കാരിന്റെ മദ്യലോബിയോടുള്ള ആഭിമുഖ്യം വ്യക്തം: കേരള മദ്യവിരുദ്ധ ഏകോപന സമിതി
Content: കൊച്ചി: ദേശീയസംസ്ഥാന പാതകളുടെ പദവി ഇല്ലാതാക്കി 429 മദ്യശാലകള്‍ കൂടി തുറക്കാനുള്ള നീക്കം, സര്‍ക്കാരിന്റെ ആഭിമുഖ്യം മദ്യലോബിയോടും മദ്യരാജാക്കന്‍മാരോടുമാണെന്നു വ്യക്തമാക്കുന്നുവെന്ന്‍ കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന നേതൃസമ്മേളനം. ദേശീയപാത പദവി ഫണ്ടുകളും ആനുകൂല്യങ്ങളും പാതസംരക്ഷണവുമെല്ലാം മദ്യലോബികള്‍ക്കുവേണ്ടി ഇല്ലാതാക്കി, കേരളമാകെ മദ്യമൊഴുക്കാനുള്ള സംഘടിത നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സമിതി ആരോപിച്ചു. മദ്യപിച്ചുണ്ടാകുന്ന വാഹനാപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുവേണ്ടിയാണ് സുപ്രീംകോടതി പാതയോരങ്ങളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ പാടില്ലെന്നു വിധിച്ചത്. പാതയുടെ പദവി എടുത്തുകളഞ്ഞ്, കുറുക്കുവഴികളിലൂടെ മദ്യശാലകള്‍ നിലനിര്‍ത്തുന്‌പോള്‍ സുപ്രീംകോടതി വിധിയുടെ അന്തഃസത്തയെയാണ് അട്ടിമറിക്കുന്നത്. ഘട്ടംഘട്ടമായി സന്പൂര്‍ണ മദ്യവത്കരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഈ നീക്കങ്ങളെ ചെറുത്തു തോല്പിക്കാന്‍ മദ്യവിരുദ്ധ പ്രവര്‍ത്തകരും മനുഷ്യസ്‌നേഹികളും മുന്നോട്ടുവരണം. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന നേതൃസമ്മേളനം സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റീസ് പി.കെ.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ചാര്‍ളി പോള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.സിബിസി ലഹരിവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, പ്രസാദ് കുരുവിള, പ്രഫ. കെ.കെ.കൃഷ്ണന്‍, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറന്പില്‍, ഫാ.ജോര്‍ജ് നേരേവീട്ടില്‍, ഫാ. ആന്റണി അറയ്ക്കല്‍, ടി.എം.വര്‍ഗീസ്, പി.എച്ച്. ഷാജഹാന്‍, ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോറെപ്പിസ്‌കോപ്പ, അഡ്വ. എന്‍.രാജേന്ദ്രന്‍, പ്രഫ.തങ്കം ജേക്കബ്, ഹില്‍ട്ടന്‍ ചാള്‍സ്, ജെയിംസ് കോറന്‌പേല്‍, മിനി ആന്റണി, ജോണ്‍സണ്‍ പാട്ടത്തില്‍, തങ്കച്ചന്‍ വെളിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-08-17-00:45:51.jpg
Keywords: മദ്യ