Contents

Displaying 11871-11880 of 25157 results.
Content: 12190
Category: 1
Sub Category:
Heading: സഹാക്ക് ദ്വിതീയന്‍ അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ്
Content: ഇസ്താംബൂള്‍: അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ എണ്‍പത്തിയഞ്ചാമത്തെ പാത്രിയര്‍ക്കീസായി ബിഷപ്പ് സഹാക്ക് ദ്വിതീയന്‍ മഷലിയാന്‍ തെരെഞ്ഞെടുക്കപ്പെട്ടു. ഇസ്താംബൂളിലെ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഭദ്രാസനദേവാലയത്തില്‍ ജനുവരി 11നു നടന്ന സ്ഥാനാരോഹണ ചടങ്ങുകളില്‍ വത്തിക്കാന്‍റെ പ്രതിനിധി സംഘവും പങ്കെടുത്തു. ചടങ്ങില്‍ മാര്‍പാപ്പയുടെ ആശംസാസന്ദേശം വായിച്ചു. ഫ്രാന്‍സിസ് പാപ്പ സംഘത്തിന് സമ്മാനമായി കൊടുത്തയച്ചിരുന്ന സ്ഥാനിക കുരിശുമാല പാത്രിയര്‍ക്കീസ് സഹാക്കിനെ അണിയിച്ചുവെന്നതും ചടങ്ങിനെ മനോഹരമാക്കി. ഇസ്താംബൂളിലെ അപ്പസ്തോലിക വികാരി ആര്‍ച്ചുബിഷപ്പ് തിയെരാബ്ലാങ്കാ ഗൊണ്‍സാലസ്, തുര്‍ക്കിയിലെ ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനും അപ്പസ്തോലിക സ്ഥാനപതിയുടെ പകരക്കാരനുമായ ആര്‍ച്ചുബിഷപ്പ് ലൂയി മീര്‍ദാ കര്‍ദാബാ, വത്തിക്കാനില്‍നിന്നും ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രതിനിധി, മോണ്‍സീഞ്ഞോര്‍ ഹ്യാസിന്ദ് ഡേസ്തിവേല്‍ എന്നിവരാണ് ഇസ്താംബൂളിലെ സ്ഥാനാരോഹണ ചടങ്ങുകളില്‍ പങ്കെടുത്ത വത്തിക്കാന്‍റെ പ്രതിനിധിസംഘത്തില്‍ ഉണ്ടായിരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0KgK8LZHg7b6ukhMjLQrI9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-19-01:53:39.jpg
Keywords: ഓര്‍ത്തഡോ
Content: 12191
Category: 18
Sub Category:
Heading: 'ലവ് ജിഹാദും ക്രൈസ്തവര്‍ക്കെതിരായ ആസൂത്രിത നീക്കങ്ങളും ആശങ്ക ഉളവാക്കുന്നു'
Content: കൊച്ചി: ക്രൈസ്തവ പീഡനങ്ങളും ലവ് ജിഹാദും ക്രൈസ്തവര്‍ക്കെതിരായ ആസൂത്രിത നീക്കങ്ങളും സമുദായത്തിനാകെ ആശങ്ക ഉളവാക്കുന്നതാണെന്നു കത്തോലിക്കാ കോണ്‍ഗ്രസ്. പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് വിലയിരുത്തല്‍. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ നിരാകരിക്കുന്നതും രാജ്യത്തെ വര്‍ഗീയ ചേരിതിരിവിലേക്കു തള്ളിവിടുന്നതുമായ പൗരത്വ നിയമ ഭേദഗതി തള്ളിക്കളയുന്നതായും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ വിതരണ അപാകതകള്‍ പരിഹരിക്കാനും ആനുകൂല്യങ്ങള്‍ പൂര്‍ണമായി ജനങ്ങളിലെത്തിക്കാനും പഞ്ചായത്തുതല ഹെല്‍പ്പ് ഡെസ്‌കുകള്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, മുന്‍ പ്രസിഡന്റുമാരായ എം.എം. ജേക്കബ്, വി.വി. അഗസ്റ്റിന്‍, ഭാരവാഹികളായ സാജു അലക്‌സ്, അഡ്വ. പി.ടി. ചാക്കോ, ജോയി മുപ്രപ്പിള്ളി, ഡെന്നി കൈപാനാല്‍, സെലിന്‍ സീജോ, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍, ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, ബെന്നി ആന്റണി, ആന്റണി എല്‍. തൊമ്മാന, ജോര്‍ജ് കോയിക്കല്‍, തൊമ്മി പിടിയത്ത്, ഫീസ്റ്റി മാന്പിള്ളി, സൈമണ്‍ ആനപ്പാറ, ഫ്രാന്‍സീസ് മൂലന്‍, ഐപ്പച്ചന്‍ തടിക്കാട്ട്, രാജീവ് ജോസഫ്, ജോമി കൊച്ചു പറന്പില്‍, തോമസ് ആന്റണി, സിബി വാണിയപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0KgK8LZHg7b6ukhMjLQrI9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-20-03:58:05.jpg
Keywords: ലവ് ജിഹാ
Content: 12192
Category: 18
Sub Category:
Heading: ദയാവധം ക്രൈസ്തവ സഹനത്തിന്റെ മഹനീയതയ്ക്കു വിരുദ്ധം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊടകര: ക്രൈസ്തവ സഹനത്തിന്റെ മഹനീയതയ്ക്കു വിരുദ്ധമാണു ദയാവധമെന്ന്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജില്‍ നടന്നുവന്ന അന്താരാഷ്ട്ര പ്രോലൈഫ് കോണ്‍ഫറന്‍സിന്റെ (ആസ്പാക് 2020) സമാപനസമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവിക ദാനമായ മനുഷ്യജീവന്‍ ഏറെ പവിത്രവും വിശുദ്ധവുമാണ്. ജീവന്റെ ഉത്ഭവം മുതല്‍ സ്വാഭാവിക മരണം വരെ അതു പവിത്രമായി കാത്തുസൂക്ഷിക്കപ്പെടേണ്ടതുണ്ട്. ഇനി കേരള സഭകള്‍ നല്‍കേണ്ട പ്രഥമ പരിഗണന പ്രോലൈഫിനായിരിക്കണം എന്നതാണ് കത്തോലിക്കാ സഭകളുടെയും ക്രിസ്തീയ സഭകളുടെയും സംയുക്തയോഗത്തില്‍ ഉരുത്തിരിഞ്ഞ ആശയമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സ്വാഗതം പറഞ്ഞു. ഹ്യൂമന്‍ ലൈഫ് ഇന്റര്‍ നാഷണല്‍ ഏഷ്യ ഒഷ്യാന റീജണല്‍ ഡയറക്ടര്‍ ഡോ. ലിഗായ അക്കോസ്റ്റ, പാപ്പുവ ന്യുഗിനിയ ബിഷപ് ഡോ. റൊളാന്റോ സാന്റോസ്, എച്ച്എല്‍ഐ ഇന്റര്‍ നാഷണല്‍ പ്രസിഡന്റ് ഫാ. ഷൊനാന്‍ ബൊക്കെ, സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, റവ. ഡോ. നെവീന്‍ ആട്ടോക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രോഗ്രാം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. റെജു വര്‍ഗീസ് കല്ലേലി നന്ദി പറഞ്ഞു. അടുത്ത ആസ്പാക് കോണ്‍ഫറന്‍സ് ഫിലിപ്പീന്‍സിലായിരിക്കുമെന്നു റീജണല്‍ ഡയറക്ടര്‍ ഡോ. ലിഗായ അക്കോസ്റ്റ പ്രഖ്യാപിച്ചു. തുടര്‍ന്നു നടന്ന ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഡോ. ഫിന്റോ ഫ്രാന്‍സിസ്, ഫാ. ജോര്‍ജ് പേറേമാന്‍, ജോളി ജോസഫ്, ജോബി വര്‍ഗീസ്, ഡിനോ പോള്‍, രാജന്‍ ജോസഫ്, സെബി മാളിയേക്കല്‍, സേവ്യര്‍ പള്ളിപ്പാടന്‍, ഫാ. പോളി കണ്ണൂക്കാടന്‍, ഫാ. ഡേവിസ് കിഴക്കുംതല, ഡോ. ജോം ജേക്കബ്, ഡോ. ജോര്‍ജ് ലിയോണ്‍സ്, ബിനു കാളിയാടന്‍, ഡോ. വിമല്‍ വിന്‍സന്റ്, ഡോ. ആരോണ്‍ ഡേവിസ്, സോള്‍, അരുണ്‍, ശില്പ, അലീന, ആനി, ഫെയ്ത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0KgK8LZHg7b6ukhMjLQrI9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-20-03:59:16.jpg
Keywords: ദയാവധ
Content: 12193
Category: 18
Sub Category:
Heading: ആബേലച്ചന്റെ 100ാം ജന്മവാര്‍ഷികാഘോഷം നടന്നു
Content: കൊച്ചി: കലാഭവന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആബേലച്ചന്റെ 100ാം ജന്മവാര്‍ഷികവും ഫാ. ആബേല്‍ സ്മാരക പുരസ്‌കാര ദാനവും നടത്തി. മന്ത്രി ഡോ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. കലകള്‍ക്കു വ്യക്തികളില്‍ മനുഷ്യത്വവും മാനവികതയും നിറയ്ക്കാനാകുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ചലച്ചിത്ര നടന്‍ ലാലിന് സംവിധായകന്‍ കെ.ജി. ജോര്‍ജ് ഫാ. ആബേല്‍ സ്മാരക പുരസ്‌കാരവും കലാഭവന്‍ പ്രസിഡന്റ് ഫാ. ചെറിയാന്‍ കുന്നിയന്തോടത്ത് കാഷ് അവര്‍ഡും സമ്മാനിച്ചു. ആബേലച്ചന്‍ എഴുതിയ ക്രൈസ്തവ ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനശില്പം കലാഭവന്‍ അവാര്‍ഡ് നൈറ്റിന്റെ ഭാഗമായി അരങ്ങേറി. കലാഭവനിലെ വിദ്യാര്‍ഥികള്‍ ആലപിച്ചു ചുവടുവച്ചു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കലാഭവന്‍ പ്രസിഡന്റ് ഫാ. ചെറിയാന്‍ കുന്നിയന്തോടത്ത് അധ്യക്ഷത വഹിച്ചു. നടന്‍ ലാല്‍ കലാഭവനിലെ പഴയ ഓര്‍മകള്‍ വേദിയില്‍ പങ്കുവച്ചു. ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, ടി.ജെ. വിനോദ്, കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജയിന്‍, കലാഭവന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. കലാഭവന്‍ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.
Image: /content_image/India/India-2020-01-20-04:00:21.jpg
Keywords: ആബേ
Content: 12194
Category: 14
Sub Category:
Heading: 'ആബേലച്ചനെ കണ്ടുമുട്ടിയിരുന്നില്ലെങ്കില്‍ നിങ്ങള്‍ കാണുന്ന ജയറാം ഉണ്ടാകുമായിരുന്നില്ല': സൂപ്പര്‍ താരത്തിന്റെ തുറന്നുപറച്ചില്‍
Content: കൊച്ചി: കലാകേരളത്തിന്റെ ഓര്‍മ്മകളിലെ നക്ഷത്രമായി ശോഭിക്കുന്ന ആബേലച്ചന്റെ നൂറാം ജന്മദിനത്തില്‍ മലയാളത്തിലെ സൂപ്പര്‍ ചലച്ചിത്ര താരം ജയറാം പങ്കുവെച്ച ഓര്‍മ്മക്കുറിപ്പ് ശ്രദ്ധേയമാകുന്നു. ആബേലച്ചനെ കണ്ടുമുട്ടിയിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ഇന്നു കാണുന്ന ജയറാം ഉണ്ടാകുമായിരുന്നില്ലായെന്നും അനിര്‍വചീനയമായ ഒരു പിതൃപുത്ര ബന്ധമായിരുന്നു തങ്ങളുടേതെന്നും അദ്ദേഹം ഇന്നലെ 'ദീപിക' പത്രത്തിന് വേണ്ടി എഴുതിയ കുറിപ്പില്‍ വെളിപ്പെടുത്തി. ആബേലച്ചനോടൊപ്പം കലാഭവനില്‍ കഴിഞ്ഞ സമയത്തെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ വര്‍ഷങ്ങളെന്നാണ് ജയറാം വിശേഷിപ്പിച്ചിരിക്കുന്നത്. #{black->none->b-> ‍കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ }# ഇന്ന് ജനുവരി 19. ആബേലച്ചന്റെ നൂറാം ജന്മദിനം. വിശ്വസിക്കാനാവുന്നില്ല. കാലം എത്രപെട്ടെന്നാണ് കടന്നുപോയത്. എല്ലാം ഇന്നലകളിലെന്നപോലെ എന്റെ മനസിലുണ്ട്. ആബേലച്ചന്‍ ഇന്ന് കലാകേരളത്തിന്റെ ഓര്‍മകളിലെ നക്ഷത്രമാണ്. പക്ഷേ എനിക്ക് അദ്ദേഹം കെടാത്ത നക്ഷത്ര ദീപമാണ്. എന്റെ എല്ലാ ഐശ്വര്യത്തിന്റെയും തുടക്കക്കാരന്‍. 1984 സെപ്റ്റംബര്‍ 24ന് ഞാന്‍ കലാഭവനില്‍ കാലുകുത്തിയ അന്നു മുതല്‍ മരിക്കുന്നതു വരെ എന്നോടു കാണിച്ചത് ഒരു പിതാവിന്റെ സ്‌നേഹമായിരുന്നു. അനിര്‍വചീനയമായ ഒരു പിതൃപുത്ര ബന്ധമായിരുന്നു ഞങ്ങളുടേത്. ആബേലച്ചനെ കണ്ടുമുട്ടിയിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ഇന്നു നിങ്ങള്‍ കാണുന്ന ജയറാം ഉണ്ടാകുമായിരുന്നില്ല. ഇന്നും ഞാന്‍ ഓര്‍ക്കുന്നു, എന്റെ കലാഭവനിലെ ആദ്യ നിമിഷങ്ങള്‍. ഭയത്തോടും അതിലേറെ ബഹുമാനത്തോടും കൂടിയാണ് ആദ്യമായി അച്ചന്റെ അടുത്തെത്തിയത്. തനിക്കെന്തറിയാം സ്വല്‍പം ഗൗരവത്തോടെ അച്ചന്‍ ചോദിച്ചു. മിമിക്രി കാണിക്കും. പരുങ്ങലോടെ ഞാന്‍ പറഞ്ഞു. എന്നിട്ട് പ്രേംനസീറിനെ അനുകരിച്ചു കാണിിച്ചു. താനാരെയാണ് അനുകരിച്ചത് 'പ്രേംനസീര്‍' ഇതാണോ പ്രേംനസീര്‍. ഗൗരവത്തില്‍ അച്ഛന്റെ ചോദ്യം. എനിക്ക് ആകെ വിഷമമായി. പക്ഷേ അന്നു തന്നെ അച്ചന്‍ എന്നെ സെലക്ട് ചെയ്തു. പിന്നീടൊരിക്കല്‍ അച്ചന്‍ എന്നോടു പറഞ്ഞു. 'നിന്റെ ആദ്യത്തെ പെര്‍ഫോമന്‍സ് വളരെ നന്നായിരുന്നു. നിനക്ക് അഹങ്കാരമുണ്ടാകാതിരിക്കാനാണ് ഞാന്‍ അന്ന് ഒന്നും പറയാതിരുന്നത്.'' 1984 മുതല്‍ 88 വരെയായിരുന്നു എന്റെ സംഭവബഹുലമായ കലാഭവന്‍ ജീവിതം. ആബേലച്ചനെ അടുത്തറിഞ്ഞ നാളുകള്‍. ഓരോ ദിവസം കഴിയും തോറും അടുപ്പത്തിന് ആഴമേറുകയായിരുന്നു. മുന്‍കോപവും ശുണ്ഠിയുമൊക്കെയുണ്ടെങ്കിലും ഒരിക്കല്‍ പോലും എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. അത് ഒരു പക്ഷേ എനിക്കു മാത്രം ലഭിച്ച ഭാഗ്യമാണെന്ന് അഹങ്കാരത്തോടെ തന്നെ ഓര്‍ക്കുകയാണ്. കലാകാരന്മാരെ ഇത്രയധികം സ്‌നേഹിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത ഒരു വ്യക്തിയെ ഞാന്‍ വേറെ കണ്ടിട്ടില്ല. എല്ലാം തികഞ്ഞ ഒരു കലാകാരനായിരുന്നു അദ്ദേഹം. പക്ഷേ അതൊന്നും അച്ചന്‍ പുറമേ കാണിച്ചിരുന്നില്ല. മിമിക്‌സ്പരേഡ് അവതരിപ്പിക്കുന്ന വേദികളില്‍ അച്ചന്‍ ഞങ്ങള്‍ അറിയാതെ സദസില്‍ വന്നിരിക്കും. ഞങ്ങളുടെ പെര്‍ഫോമന്‍സ് കണ്ട് വിലയിരുത്തും. പിറ്റേദിവസം തലേദിവസത്തെ പ്രോഗ്രാമിനെ ക്കുറിച്ച് ഞങ്ങളോട് അഭിപ്രായങ്ങള്‍ പറയുന്‌പോള്‍ ഞങ്ങള്‍ ചോദിക്കും. 'അയ്യോ അച്ചനവിടെ ഉണ്ടായിരുന്നോ'' അപ്പോള്‍ അച്ചന്‍ ഒരു കള്ളച്ചിരി ചിരിക്കും. അച്ചന്റെ സ്വഭാവത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഇതൊക്കെത്തന്നെയായിരുന്നു. എന്റെ സിനിമാ പ്രവേശനത്തിനുള്ള എല്ലാ കടപ്പാടും അച്ചനോടാണ്. കലാഭവന്‍ ടീം ഗള്‍ഫില്‍ അവതരിപ്പിച്ച മിമിക്‌സ് പരേഡിന്റെ വീഡിയോ കാസറ്റ് പപ്പേട്ടന്റെ (പദ്മരാജന്‍) മകന്‍ കാണുകയും എന്നെ പപ്പേട്ടനു കാണിച്ചുകൊടുക്കുകയുമായിരുന്നു. അങ്ങനെയാണ് അപരന്‍ എന്ന ചിത്രത്തിലൂടെ ഞാന്‍ സിനിമയിലെത്തുന്നത്. എനിക്ക് സിനിമയില്‍ അവസരം കിട്ടി എന്നറിഞ്ഞപ്പോഴുള്ള അച്ചന്റെ സന്തോഷം വളരെ വലുതായിരുന്നു. അതിലേറെ വിഷമവും. സിനിമയില്‍ അവസരം ലഭിച്ച കാര്യം അദ്ദേഹത്തെ നേരിട്ടു കണ്ടാണ് ഞാന്‍ പറഞ്ഞത്. സ്വല്‍പം വിഷമത്തോടെ അച്ചന്‍ പറഞ്ഞു. 'അപ്പോള്‍ എനിക്കു നിന്നെ നഷ്ടമായി'' സ്വതസിദ്ധമായ ശൈലിയില്‍ വീണ്ടും പറഞ്ഞു. 'നീ രക്ഷപെടുമെടാ.'' സിനിമയിലെത്തിയതോടെ കലാഭവന്‍ട്രൂപ്പില്‍ നിന്നു മാറിയെങ്കിലും കലാഭവനും ആബേലച്ചനുമായുള്ള എന്റെ ബന്ധം കൂടുതല്‍ ദൃഢമായി തുടര്‍ന്നു. സിനിമാതിരക്കിനിടയിലും ഇടയ്ക്കിടെ ഫോണില്‍ വിളിക്കുകയും എറണാകുളത്തു വരുന്‌പോഴൊക്കെ അച്ചനെ നേരില്‍ ചെന്ന് കാണുകയും ചെയ്തിരുന്നു. എന്നോടു മാത്രമല്ല എന്റെ കുടുംബത്തോടും അദ്ദേഹം അതിയായ വാത്സല്യം കാണിച്ചു. പാര്‍വതിക്കും മക്കള്‍ക്കുമൊക്കെ അച്ചനെ ഏറെ ഇഷ്ടമായിരുന്നു. സാധാരണ ആരുടേയും വീടുകളില്‍ അച്ചന്‍ പോകാറില്ല. പക്ഷേ ചെന്നൈയിലെ എന്റെ വീട്ടിലെത്തി ഏറെ നേരം ചെലവഴിച്ചിട്ടുണ്ട്. സിനിമയിലെത്തി ഏറെ നാള്‍ കഴിഞ്ഞിട്ടും എന്റെ കരിയറിനെക്കുറിച്ച് ഇത്രയേറെ ഉത്കണ്ഠ വച്ചുപുലര്‍ത്തിയ മറ്റൊരാളില്ല. ഞാന്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ കാണാനൊന്നും അദ്ദേഹം പോകുമായിരുന്നില്ല. എങ്കിലും ഓരോ സിനിമയും റിലീസ് ചെയ്യുന്‌പോള്‍ അദ്ദേഹം ഏറെ താത്പര്യത്തോടെ മറ്റുള്ളവരോട് ചേദിച്ച് കാര്യങ്ങള്‍ മനസിലാക്കും. ആ സമയത്ത് എന്റെ ഒന്നുരണ്ടു സിനിമകള്‍ പ്രതീക്ഷിച്ച വിജയം നേടാതെ വന്നപ്പോള്‍ അച്ചന്‍ ഫോണില്‍ വിളിച്ചു. 'എന്താടാ നിന്റെ പടങ്ങളൊന്നും ഓടുന്നില്ലെന്നു കേള്‍ക്കുന്നല്ലോ. എന്താ അതിനു കാരണം.'' ഞാന്‍ പറഞ്ഞു, 'അച്ചോ അത് ഇടയ്ക്ക് ഇങ്ങനെയൊക്കെ വരും.'' അച്ചന്‍ വീണ്ടും ചോദിച്ചു, 'അതിനു കാരണമെന്താണ്'' എനിക്കു പറയാന്‍ മറുപടിയില്ലായിരുന്നു. എന്നെ ഏറെ സ്പര്‍ശിച്ച മറ്റൊരു സംഭവമുണ്ട്. നൂതനമായ ആശയങ്ങളോടും കാഴ്ചപ്പാടോടും കൂടി പണിത കലാഭവന്‍ ടാലന്റ് സ്‌കൂളിന് തറക്കല്ലിടാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. സ്‌കൂളിനു തറക്കല്ലിടാന്‍ ഇന്ത്യയിലെ തന്നെ പല ഉന്നതന്മാരുടേയും പേരുകള്‍ പറഞ്ഞിരുന്നു. അങ്ങനെയൊരു തീരുമാനവും വന്നതാണ്. പക്ഷേ ആബേലച്ചന്‍ പറഞ്ഞു. എന്റെ മക്കളില്‍ ആരെങ്കിലും മതി, അതു ജയറാമായാല്‍ നന്നായി. എല്ലാവരും അച്ചന്റെ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായിരുന്നു അത്. ആബേലച്ചന്‍ മരിച്ചത് 2001 ഒക്ടോബര്‍ 27നായിരുന്നു. 2002 ജനുവരി 26ന് തിരുവനന്തപുരത്ത് അച്ചന് വലിയ സ്വീകരണം സംഘടിപ്പിച്ചിരുന്നു. അതില്‍ മുഖ്യാതിഥിയായി എന്നേയും കുടുംബത്തേയുമാണ് ക്ഷണിച്ചിരുന്നത്. അച്ചനെ അവസാനമായി ഫോണ്‍ ചെയ്തപ്പോള്‍ ജനുവരി 26ന് കാണാം എന്നു പറഞ്ഞാണ് ഞങ്ങള്‍ സംഭാഷണം അവസാനിപ്പിച്ചത്. പക്ഷേ അതിനു മുന്പ് സ്വര്‍ഗത്തിലെ മാലാഖമാരുടെ സ്വീകരണം ഏറ്റുവാങ്ങാനായി അച്ചന്‍ പോയി. കാലം ഏറെ കടന്നുപോയി. ആബേലച്ചന്‍ മരിച്ചട്ട് 19 വര്‍ഷം കഴിയുന്നു. പക്ഷേ ഓര്‍മകള്‍ക്ക് മരണമില്ലല്ലോ. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കുറെ വര്‍ഷങ്ങള്‍. അതായിരുന്നു കലാഭവന്‍ നാളുകള്‍. അന്നത്തെ സഹപ്രവര്‍ത്തകരെല്ലാം വഴിപിരിഞ്ഞു. പക്ഷേ എല്ലാവരും അവരവരുടെ കര്‍മണ്ഡലങ്ങളില്‍ ഇന്നും ശോഭിച്ചു നില്‍ക്കുന്നു. എന്റെ കലാജീവിതത്തിന് അദ്ദേഹം പകര്‍ന്നുതന്ന ശോഭ, അതണയാതെ ഞാനെന്നും സൂക്ഷിക്കും. അതു തന്നെയാണ് എനിക്ക് അദ്ദേഹത്തിനു നല്‍കാനുള്ള ഗുരുദക്ഷിണ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-01-20-04:03:51.jpg
Keywords: നടന്‍, നടി
Content: 12195
Category: 13
Sub Category:
Heading: കൂടുതൽ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിന് പ്രഥമ പരിഗണന: പ്രോലൈഫ് നിലപാട് ആവര്‍ത്തിച്ച് വ്ലാഡിമിർ പുടിൻ
Content: മോസ്കോ: ലോക രാജ്യങ്ങള്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച് ജനന നിരക്ക് കുറയ്ക്കുവാന്‍ ശ്രമം നടത്തുമ്പോള്‍ പ്രോലൈഫ് നിലപാട് ആവര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. രാജ്യത്ത് കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതിന് പ്രഥമപരിഗണന നൽകുമെന്ന് റഷ്യൻ നിയമനിർമ്മാണ സഭയായ ഫെഡറൽ അസംബ്ലിയില്‍ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച ഫെഡറൽ അസംബ്ലി അംഗങ്ങളോട്, പുടിൻ നടത്തിയ പ്രസംഗത്തിന്റെ ഏറിയ പങ്ക് സമയവും ജനസംഖ്യ വർദ്ധനവിന്റെ ആവശ്യകതയിൽ ഊന്നിയുളളതായിരുന്നു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ എത്രമാത്രം കുട്ടികൾ രാജ്യത്ത് ജനിക്കുമെന്നതിനെയും, ആ കുഞ്ഞുങ്ങള്‍ തെരഞ്ഞെടുക്കുന്ന മൂല്യങ്ങളുമായിരിക്കും രാജ്യത്തിന്റെ ഭൂതവും, ഭാവിയും നിർണയിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തുടങ്ങിയ ഏതാനും നടപടികൾ ജനസംഖ്യ വർദ്ധനവിന് കാരണമായെന്നും, അതിനാലാണ് ഇപ്പോൾ സ്കൂളുകളിൽ കൂടുതൽ കുട്ടികളുള്ളതന്നും പുടിൻ പറഞ്ഞു. ജനസംഖ്യയെന്നത് രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളിൽ കേവലം ഒരു വിഷയം മാത്രമല്ല, മറിച്ചു സർക്കാരിന്റെ എല്ലാ നയപരിപാടികളും ജനസംഖ്യ വർദ്ധനവിന് പ്രാധാന്യം നൽകുന്ന രീതിയിൽ രൂപപ്പെടുത്തണം. വർഷങ്ങൾക്ക് മുമ്പ് നടപ്പാക്കിയ ചില പദ്ധതികൾ ഫലം ചൂടിയിട്ടുണ്ടെങ്കിലും, തൊണ്ണൂറുകളിൽ ജനിച്ച വളരെ കുറച്ച് ശതമാനം പേർ മാത്രമേ കുടുംബാംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുള്ളൂ. ഇത് ജനസംഖ്യ വീണ്ടും താഴേക്ക് പോകുന്ന ഒരു സ്ഥിതി സംജാതമാക്കിയിരിക്കുകയാണ്. 2019ലെ ജനനനിരക്ക് 1.5 ശതമാനമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് പ്രസ്തുത ജനന നിരക്ക് കൂടുതലാണെങ്കിലും, അതു കൊണ്ട് തൃപ്തരാകരുത്. എണ്ണത്തിൽ സ്ഥിരത വരണമെങ്കിൽ 2.1 ശതമാനത്തിലേക്കെങ്കിലും ജനനനിരക്ക് വർദ്ധിപ്പിക്കണം. കുടുംബങ്ങളെ ശാക്തീകരിച്ചാൽ മാത്രമേ രാജ്യത്തിന് വളരാനും, വിജയിക്കാനും സാധിക്കുകയുള്ളൂവെന്നും റഷ്യന്‍ പ്രസിഡന്‍റ് ഓര്‍മ്മിപ്പിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗമായ പുടിന്‍ ശക്തമായ ക്രൈസ്തവ വിശ്വാസത്തിന് ഉടമയാണ്. ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങളെ മുറുകെ പിടിക്കുന്ന അദ്ദേഹം സ്വവര്‍ഗ്ഗ വിവാഹത്തെ പരസ്യമായി തള്ളിപറഞ്ഞത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. #{blue->#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-20-04:35:39.jpg
Keywords: പുടി, റഷ്യ
Content: 12196
Category: 1
Sub Category:
Heading: ദക്ഷിണാഫ്രിക്കയില്‍ വയോധിക വൈദികന്‍ കൊല്ലപ്പെട്ടു
Content: ജൊഹാനസ്ബര്‍ഗ്: എണ്‍പത്തിമൂന്നുകാരനായ ബെല്‍ജിയന്‍ കത്തോലിക്ക വൈദികന്‍ ദക്ഷിണാഫ്രിക്കയില്‍ കൊല്ലപ്പെട്ടു. ഒബ്ലേറ്റ് സഭാംഗമായ ഫാ. ജോസഫ് ഹോല്ലാണ്ടറാണ് ജൊഹാനസ്ബര്‍ഗില്‍ നിന്നും ഇരുനൂറു കിലോമീറ്റര്‍ അകലെ ബോഡിബെ ഗ്രാമത്തിലെ സ്വന്തം ഭവനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി 12ന് ഫാ. ഹോല്ലാണ്ടറെ കാണാനെത്തിയ സന്ദര്‍ശകനാണ് മൃതദേഹം ആദ്യം കണ്ടത്. ബന്ധിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ മുറിവേറ്റ പാടുകളൊന്നും തന്നെ കാണാനില്ല. ഞായറാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പണം കഴിഞ്ഞ് വീട്ടിലെത്തിയ ഫാ. ഹോല്ലാണ്ടര്‍ കവര്‍ച്ചാ ശ്രമം തടയുന്നതിനിടെയാകാം കൊല ചെയ്യപ്പെട്ടതെന്ന്‍ നിരീക്ഷിക്കപ്പെടുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട ആളിന്റെ കയ്യില്‍ നിന്നും വൈദികന്റെ ഫോണ്‍ കണ്ടെത്തി. ഇടവക ജനത്തിനായി ജീവിതം നീക്കിവെച്ച ഫാ. ഹോല്ലാണ്ടറെ ‘വിശാലമായ ഹൃദയത്തിനുടമ’ എന്നാണ് ക്ലെര്‍ക്സ്ഡ്രോപ്പിലെ ബിഷപ്പ് വിക്ടര്‍ ഫാലന വിശേഷിപ്പിച്ചത്. “പാവപ്പെട്ടവര്‍ക്കിടയില്‍ സേവനം തുടര്‍ന്നു കൊണ്ടിരിന്ന ഫാ. ഹോല്ലാണ്ടറിന്റെ കയ്യില്‍ പണമൊന്നും ഇല്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. തന്റെ കൈയിലെ ചില്ലികാശു പോലും പാവപ്പെട്ടവര്‍ക്കായാണ് അദ്ദേഹം ചിലവഴിച്ചത്. തനിക്കുള്ളതെല്ലാം അദ്ദേഹം നല്‍കി കഴിഞ്ഞു". ബിഷപ്പ് ഫാലന പറഞ്ഞു. ജനുവരി 22 ബുധനാഴ്ച ക്ലെര്‍ക്സ്ഡ്രോപ്പിലെ കത്തീഡ്രലില്‍ ഫാ. ഹോല്ലാണ്ടറിന്റെ മൃതസംസ്കാര ശുശ്രൂഷകള്‍ നടക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-20-09:07:05.jpg
Keywords: വൈദിക, ആഫ്രി
Content: 12197
Category: 10
Sub Category:
Heading: ഇറാഖിലെ പീഡന ഭൂമിയില്‍ നിന്നും രണ്ടു നവവൈദികര്‍
Content: ബാഗ്ദാദ്: ക്രൈസ്തവ പീഡനം ഏറ്റവും ശക്തമായി അരങ്ങേറിയ ഇറാഖില്‍ നിന്നു രണ്ടു നവവൈദികര്‍ കൂടി. ബാഗ്ദാദിലെ സെന്‍റ് ജോസഫ് കത്തീഡ്രലിൽവെച്ചാണ് ഫാ. ഷമൽ ഖിദർ സലിം, ഫാ.ഹന്ന ജിഹാദ് ഇസ്സ എന്നിവര്‍ പൗരോഹിത്യം സ്വീകരിച്ചത്. തിരുപ്പട്ട ശുശ്രൂഷകള്‍ക്ക് കൽദായ പാത്രിയർക്കീസ് കർദിനാൾ ലൂയിസ് റാഫേൽ സാക്കോ മുഖ്യ കാർമ്മികത്വം വഹിച്ചു. ഓരോ പുരോഹിതനും ക്രിസ്തുവിനെപ്പോലെ ആയിരിക്കേണ്ടവരാണെന്നും കരുണയും ദയയും തന്റെ അജഗണത്തിനായി നൽകുന്ന ഇടയന്മാർ ആയിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഐഎസ് ഭീകരുടെ ഭീഷണിയെ തുടർന്ന് മൊസൂളിൽ നിന്നു പലായനം ചെയ്യേണ്ടി വന്ന കുടുംബത്തിലെ അംഗമാണ് ഫാ. ഷമൽ ഖിദർ സലിം. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ ശേഷമാണ് സെമിനാരിയിൽ ചേര്‍ന്ന വ്യക്തിയാണ് നവവൈദികനായ ഫാ.ഹന്ന ജിഹാദ്. തിരുപ്പട്ട ശുശ്രൂഷകളില്‍ പങ്കുചേരാന്‍ നിരവധി വൈദികരും വിശ്വാസികളും സെന്‍റ് ജോസഫ് കത്തീഡ്രലിൽ എത്തിചേര്‍ന്നിരിന്നു. ഇസ്ളാമിക പോരാളികള്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ പലായനം ചെയ്ത അനേകര്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുവാനുള്ള ഊര്‍ജ്ജമായാണ് തിരുപ്പട്ട ശുശ്രൂഷകളെ ഏവരും വിലയിരുത്തുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-20-10:25:33.jpg
Keywords: ഇറാഖ, നവ
Content: 12198
Category: 10
Sub Category:
Heading: കമ്മ്യൂണിസം രാജ്യത്ത് പിടിമുറുക്കുന്നു: സ്പാനിഷ് കർദ്ദിനാളിന്റെ ശക്തമായ മുന്നറിയിപ്പ്
Content: സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി നേതാവ് പെട്രോ സാഞ്ചസ് നേതൃത്വം നൽകുന്ന മുന്നണി സ്പെയിനിൽ ഭരണമേറ്റെടുത്തതിനു പിന്നാലെ മുന്നറിയിപ്പുമായി കർദ്ദിനാൾ അന്റോണിയോ കനിസാരിസ് എല്ലോവേര. രാജ്യത്ത് കമ്മ്യൂണിസം പിടിമുറുക്കുന്നതു സംബന്ധിച്ച ആശങ്കയാണ് അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവെച്ചിരിക്കുന്നത്. സ്പാനിഷ് മെത്രാൻ സമിതിയുടെ സഹ അധ്യക്ഷൻ കൂടിയാണ് അദ്ദേഹം. നേരത്തെ ചിന്തിച്ചതിനേക്കാളും ഗുരുതരമായ അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും ബെർലിൻ മതിലിനുള്ളിൽ നശിച്ചുവെന്ന് കരുതിയ കമ്മ്യൂണിസം സ്പെയിനിൽ പുനർജനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്പെയിനിനെ സ്പെയിൻ അല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഏറെ വേദനയോടു കൂടി മുന്നറിയിപ്പ് നൽകുകയാണെന്ന് കർദ്ദിനാൾ അന്റോണിയോ കനിസാരിസ് ജനുവരി പതിനൊന്നാം തീയതി രൂപത വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത കത്തിൽ കുറിച്ചു. ജനാധിപത്യത്തിൽ നിന്ന് ഒരൊറ്റ ചിന്താഗതിയിലേക്ക് രാജ്യം വഴുതി മാറുകയാണെന്ന മുന്നറിയിപ്പ് കർദ്ദിനാൾ നല്‍കി. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ തെറ്റുകൾ സ്പെയിൻ ആവർത്തിക്കാൻ ശ്രമിക്കുകയാണെന്നു അദ്ദേഹം തന്റെ കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യത്തിനു വേണ്ടി നിരന്തരം പ്രാർത്ഥിക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ടു കൊണ്ടാണ് കര്‍ദ്ദിനാളിന്റെ കത്ത് അവസാനിക്കുന്നത്. നേരത്തെ സത്യപ്രതിജ്ഞ ചടങ്ങിൽ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ബൈബിളും, ക്രൂശിതരൂപവും ഒഴിവാക്കിയാണ് പെട്രോ സാഞ്ചസ് അധികാരത്തിലേറിയത്. ദയാവധം നിയമ വിധേയമാക്കുക, സ്കൂളുകളിൽ നിന്നും മതവിദ്യാഭ്യാസം ഒഴിവാക്കുക, കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ കണ്ടുകെട്ടുക തുടങ്ങിയ തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്ന് സാഞ്ചസ് പ്രഖ്യാപിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-20-11:01:20.jpg
Keywords: സ്പെയി, സ്പാനി
Content: 12199
Category: 1
Sub Category:
Heading: 'സീറോ മലബാര്‍ സഭയുടെ നിലപാട് വളച്ചൊടിക്കുന്നതിനെതിരെ ജാഗ്രത പാലിക്കുക'
Content: കാക്കനാട്: പൗരത്വനിയമ ഭേദഗതി വിഷയത്തില്‍ സീറോ മലബാര്‍ സഭയുടെ നിലപാടിനെ സംഘപരിവാറിന് അനുകൂലമായി ചിത്രീകരിക്കുന്നതും സമൂഹവിപത്തായ ലവ് ജിഹാദിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിനെ മുസ്ലീം സമുദായത്തിനെതിരെയുള്ള നീക്കമായി പ്രചരിപ്പിക്കുന്നതും അപകടകരമായ ചിന്താധാരകളുടെ ബഹിര്‍സ്ഫുരണങ്ങളാണെന്നും ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ക്കെതിരെ വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡിന്റെ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ആഹ്വാനം ചെയ്തു. ജനുവരി 15 ന് അവസാനിച്ച സീറോ മലബാര്‍ സഭയുടെ 28-ാമത് സിനഡിന്റെ ആദ്യ സമ്മേളനത്തിനിടയില്‍ സീറോ മലബാര്‍ മീഡിയാ കമ്മീഷന്‍ നല്‍കിയ പ്രസ്താവനകളിലും സിനഡാനന്തര സര്‍ക്കുലറിലുമാണ് ഈ വിഷയങ്ങളെക്കുറിച്ചുള്ള സീറോ മലബാര്‍ സഭയുടെ നിലപാട് വ്യക്തമാക്കിയിരുന്നത്. സിനഡ് സമ്മേളനത്തില്‍ പൗരത്വ ഭേദഗതി നിയമത്തക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പൗരത്വഭേതഗതി നിയമത്തക്കുറിച്ചുള്ള സഭയുടെ നിലപാട് രൂപപ്പെടുത്തിയത്. സിനഡ് താഴപ്പറയുന്ന കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വരണം, ഭാരതത്തിന്റെ പവിത്രമായ ഭരണഘടന അവികലമായി പരിരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തണം, ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ മതേതരത്വം ഈ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയില്‍ നില്‍ക്കാന്‍ ഇടവരരുത്. തിരിച്ചുപോകാന്‍ ഇടമില്ലാത്തതിനാല്‍ രാജ്യത്ത് നിലവിലുള്ള അഭയാര്‍ഥികളെ മത പരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം, പുതുതായി പൗരത്വം നല്കുന്നവരെ പുനരധിവസിപ്പിക്കുമ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെ കൂടി പരിഗണിക്കണം, അഭയാര്‍ത്ഥികളില്‍ ചിലരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പാര്‍പ്പിക്കാനുമുള്ള നീക്കം പുനപരിശോധിക്കണം, സര്‍ക്കാര്‍ നിയമങ്ങളെ എതിര്‍ക്കാന്‍ അക്രമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും ജനകീയസമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തി നിശബ്ദരാക്കാന്‍ ശ്രമിക്കുന്നതും ഒരു പോലെ അധാര്‍മികമാണ്, ഭാരതം എന്ന മഹത്തായ രാജ്യത്ത് മതേതരത്വവും തുല്യനീതിയും നടപ്പിലാകുന്നുണ്ടെന്ന് ഓരോ പൗരനെയും ബോധ്യപ്പെടുത്താന്‍ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്. സിനഡിന്റെ തീരുമാനപ്രകാരം ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. മതങ്ങള്‍ തമ്മിലുള്ള ഭിന്നതയിലേയ്ക്ക് പൗരത്വ ഭേദഗതി നിയമം വരാന്‍ പാടില്ലെന്നും ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുനരാലോചിക്കണമെന്നും ആവശ്യമായ ചര്‍ച്ചകള്‍ ഇനിയും നടത്തണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പ്രാഥമികമായി പ്രതികരിച്ചിരുന്നതും ഈ അവസരത്തില്‍ സ്മരണീയമാണ്. ഈ വിധത്തില്‍ വ്യക്തമായ നിലപാടെടുത്തിട്ടും പൗരത്വഭേദഗതി നിയമത്തിന് അനുകൂലമായുള്ള നിലപാടാണ് സീറോ മലബാര്‍ സഭ സ്വീകരിച്ചതെന്ന് ആരോപിച്ച് ക്രൈസ്തവ സഭാവിഭാഗങ്ങള്‍ക്കിടയില്‍ സീറോ മലബാര്‍ സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി കമ്മീഷന്‍ വിലയിരുത്തുന്നു. കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടും സഭയെ ഇക്കാര്യത്തില്‍ വിമര്‍ശിക്കുന്നവരുടെ നിഗൂഢ താല്‍പര്യങ്ങള്‍ മനസ്സിലാക്കുവാന്‍ ആവശ്യമായ അവബോധം സഭാംഗങ്ങള്‍ക്കുണ്ട്. കെ.സി.ബി.സി. വക്താവും പി.ഒ.സി. ഡയറക്ടറുമായ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് തന്റെ വ്യക്തിപരമായ അഭിപ്രായം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഒരു ഭാഗം മാത്രമാണ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ ജന്മഭൂമി ദിനപത്രം കെ.സി.ബി.സി. വക്താവിന്റെ ലേഖനം എന്ന നിലയില്‍ പ്രസിദ്ധീകരിച്ചതെന്ന് ഫാ. വള്ളികാട്ട്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ പ്രസ്തുത ലേഖനത്തിലെ ആശയങ്ങള്‍ കേരളകത്തോലിക്കാ സഭയുടെയോ സീറോ മലബാര്‍ സഭയുടെയോ ഔദ്യോഗിക നിലപാടല്ല എന്നത് വ്യക്തമാണ്. ഫാ. വള്ളിക്കാട്ടിന്റെ ലേഖനത്തെയും സീറോ മലബാര്‍ സഭാ സിനഡ് ലവ് ജിഹാദ് സംബന്ധിച്ച് എടുത്ത നിലപാടിനെയും കൂട്ടിച്ചേര്‍ത്ത് സഭ മുസ്ലീം സമുദായത്തിന് എതിരാണ് എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ചില മാധ്യമങ്ങളും നിക്ഷിപ്തതാല്‍പര്യക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ മതത്തിന്റെ വിശ്വാസസത്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ ജീവിച്ചു കൊണ്ട് സമൂഹത്തില്‍ നന്മയുടെയും കാരുണ്യത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഇസ്ലാം മതവിശ്വാസികളെ സാഹോദര്യത്തിന്റെ കണ്ണുകളിലൂടെയാണ് സീറോ മലബാര്‍ സഭ എന്നും നോക്കിക്കാണുന്നത്. വിവിധ രൂപതകളിലെ ഇടവകകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചകളുടെ വെളിച്ചത്തിലാണ് ലവ് ജിഹാദിനെക്കുറിച്ചുള്ള സഭയുടെ ആശങ്ക സിനഡ് പ്രകടിപ്പിച്ചത്. മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ലവ് ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല എന്നും ഈ വിഷയത്തെ മതപരമായി വ്യാഖ്യാനിക്കുന്നതിനു പകരം പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമായി മനസ്സിലാക്കി നിയമപാലകര്‍ നടപടിയെടുക്കണമെന്നുമാണ് സിനഡ് ആവശ്യപ്പെട്ടത്. സിനഡ് സര്‍ക്കുലറില്‍ പ്രതിപാദിക്കുന്ന മറ്റ് വിഷയങ്ങളായ കാര്‍ഷിക പ്രശ്‌നങ്ങള്‍, ന്യൂനപക്ഷ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള വിലയിരുത്തല്‍, മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കക്കാരായവര്‍ക്കുള്ള സംവരണം തുടങ്ങിയ വിഷയങ്ങള്‍ തമസ്‌കരിച്ചുകൊണ്ട് സിനഡാനന്തര സര്‍ക്കുലറിനെ 'ലവ് ജിഹാദ് സര്‍ക്കുലര്‍' എന്ന് വിശേഷിപ്പിക്കാന്‍ ചിലര്‍ കാണിക്കുന്ന താല്‍പര്യം വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും കമ്മീഷന്‍ വിലയിരുത്തി. പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള നോട്ടീസ് നല്‍കുന്നതിന് തന്നെ കാണാന്‍ എത്തിയ ബി.ജെ.പി. നേതാക്കളില്‍നിന്ന്് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നോട്ടീസ് സ്വീകരിക്കുന്ന ഫോട്ടോ ഉയര്‍ത്തിക്കാണിച്ച് സീറോ മലബാര്‍ സഭ സംഘപരിവാര്‍ അനുകൂല നിലപാടെടുത്തെന്ന വ്യാഖ്യാനം ഇന്നാട്ടില്‍ നിലനില്‍ക്കുന്ന പരസ്പരബഹുമാനത്തെയും സാമാന്യമര്യാദകളെയും ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. സംഘപരിവാര്‍ സംഘടനകളുടെ ക്രൈസ്തവവിരുദ്ധ നിലപാടുകളും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ പീഡനങ്ങളെക്കുറിച്ചും സീറോ മലബാര്‍ സഭയ്ക്ക് വ്യക്തമായ ധാരണയുണ്ട്. കേരളത്തിലെ ബഹുമാന്യരായ മുസ്ലീം നേതാക്കളോ പ്രവര്‍ത്തന പാരമ്പര്യമുള്ള സംഘടനകളോ ഈ വിഷയത്തില്‍ സഭയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നില്ല എന്നത് കമ്മീഷന്‍ പ്രത്യേകം എടുത്ത് പറയുന്നു. ചില പ്രത്യേക വിഭാഗങ്ങളുടെ തീവ്രവാദ സ്വഭാവം സമുന്നതരായ ഇസ്ലാം മതനേതാക്കള്‍ തന്നെ തള്ളിപ്പറഞ്ഞിട്ടുള്ളതാണ്. സീറോ മലബാര്‍ സഭ എന്നും പൊതു നന്മയ്ക്കും മതമൈത്രിക്കുംവേണ്ടി നിലകൊണ്ടിട്ടുള്ള സമൂഹമാണെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനശൈലിയും കാഴ്ചപ്പാടുകളുമാണ് സഭയുടേതെന്നും പ്രബുദ്ധമായ കേരളസമൂഹത്തിന് ഇക്കാര്യത്തെക്കുറിച്ചുള്ള ബോധ്യമുണ്ടെന്നും കമ്മീഷന്‍ വിലയിരുത്തി. സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങള്‍ വിലയിരുത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുമായി 2020 ജനുവരിയില്‍ കൂടിയ സിനഡ് രൂപീകരിച്ചതാണ് സീറോ മലബാര്‍ പബ്ലിക്ക് അഫയേഴ്‌സ് കമ്മീഷന്‍. തൃശൂര്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചെയര്‍മാനായ കമ്മീഷനില്‍ ബിഷപ്പ് തോമസ് ചക്യത്ത്, ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍, ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് തോമസ് തറയില്‍ എന്നിവര്‍ എപ്പിസ്‌കോപ്പല്‍ അംഗങ്ങളും സീറോ മലബാര്‍ പി.ആര്‍.ഒ. ഫാ. എബ്രാഹം കാവില്‍പുരയിടത്തില്‍ സെക്രട്ടറിയുമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-20-13:10:28.jpg
Keywords: സീറോ മലബാ