Contents

Displaying 12331-12340 of 25152 results.
Content: 12650
Category: 13
Sub Category:
Heading: കൊറോണയ്ക്കെതിരെ ദൈവത്തില്‍ ആശ്രയിച്ച് യു‌എസ് ഭരണകൂടം: നാളെ ദേശീയ പ്രാര്‍ത്ഥന ദിനമായി ട്രംപ് പ്രഖ്യാപിച്ചു
Content: വാഷിംഗ്‌ടണ്‍ ഡി.സി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ നാളെ മാര്‍ച്ച് 15 ഞായര്‍ ‘ദേശീയ വാര്‍ഷിക പ്രാര്‍ത്ഥനാ ദിന’മായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ഇന്നലെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് ജനങ്ങളോട് ദൈവത്തിലേക്ക് തിരിയുവാന്‍ ആഹ്വാനം ചെയ്തത്. മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ചയാണ് സാധാരണ ഗതിയില്‍ ദേശീയ വാര്‍ഷിക പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നത്. എന്നാല്‍ കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ ദേശീയ വാര്‍ഷിക പ്രാര്‍ത്ഥനാ ദിനം നാളെ നടത്തുവാന്‍ ട്രംപ് ഭരണകൂടം ദ്രുതഗതിയിലുള്ള തീരുമാനമെടുക്കുകയായിരിന്നു. രോഗവ്യാപനത്തിനിടെ ദൈവീക അസ്ഥിത്വത്തെ പരിഹസിച്ചുകൊണ്ട് രംഗത്തുള്ള നിരീശ്വരവാദികള്‍ക്കുള്ള മറുപടിയായാണ് ട്രംപിന്‍റെ പ്രഖ്യാപനത്തെ വിശ്വാസികള്‍ വിലയിരുത്തുന്നത്. “ഇതുപോലുള്ള അവസരങ്ങളില്‍ സംരക്ഷണത്തിനും, ശക്തിക്കുമായി ദൈവത്തെ നോക്കിക്കൊണ്ടിരുന്ന ഒരു രാജ്യമാണ് നമ്മുടേതെന്ന് ചരിത്രം നോക്കിയാല്‍ കാണാം. നിങ്ങള്‍ എവിടെ ആയിരുന്നാലും കുഴപ്പമില്ല, വിശ്വാസത്തോടു കൂടി ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നമ്മള്‍ ഒരുമിച്ച് അനായാസമായി ഇതിനെ അതിജീവിക്കും” ട്രംപ് ഫേസ്ബുക്കിലും ട്വിറ്ററില്‍ കുറിച്ചു. ദേശീയ വാര്‍ഷിക പ്രാര്‍ത്ഥനാ ദിനമായി പ്രഖ്യാപിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരംഗീകാരമാണെന്നും ട്രംപിന്റെ ട്വീറ്റില്‍ പറയുന്നുണ്ട്. വെള്ളിയാഴ്ച പ്രാദേശിക സമയം മൂന്നു മണിക്ക് വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലൂടെയായിരുന്നു ട്രംപ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. രോഗത്തെ നേരിടുന്നതിനായി 5000 കോടി യുഎസ് ഡോളർ (3.65 ലക്ഷം കോടി രൂപ) സഹായവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്റെന്ന നിലയില്‍ ദൈവ വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ ഭരണവും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളും ക്രൈസ്തവ സമൂഹത്തിനിടയില്‍ അദ്ദേഹത്തിന് വലിയ സ്വീകാര്യത ഉണ്ടാക്കിയിട്ടുണ്ട്. അമേരിക്കയില്‍ പ്രാര്‍ത്ഥനയിലൂടെ തങ്ങള്‍ ശബ്ദമുയര്‍ത്തുകയും ദൈവമഹത്വത്തിലേക്ക് ദൃഷ്ടികള്‍ ഉയര്‍ത്തുകയും ചെയ്യുമെന്ന് കഴിഞ്ഞ മാസം ‘സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍’ പ്രസംഗത്തിനിടക്ക് ട്രംപ് പറഞ്ഞിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/B8ADmx8gjaj00qNXIA2Ced}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-14-07:32:01.jpg
Keywords: ട്രംപ, യു‌എസ് പ്രസി
Content: 12651
Category: 11
Sub Category:
Heading: കൊല്ലത്ത് സാത്താന്‍ സംഘത്തിന്റെ കെണിയില്‍ വിദ്യാര്‍ത്ഥി: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഇപ്പോഴും വധഭീഷണി
Content: കൊല്ലം: കൊല്ലം നഗരത്തിലെ ഐ.സി.എസ്‌.എസ് സ്‌കൂളിലെ പത്താംക്ളാസ്‌ വിദ്യാർത്ഥി പൈശാചിക ആരാധന സംഘത്തിന്റെ കെണിയില്‍ നിന്ന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സാമൂഹിക മാധ്യമം വഴി “ഇലുമിനാറ്റി മെമ്പർഷിപ്പ് ഫോറ”മെന്ന ഗ്രൂപ്പിൽ അംഗമായ വിദ്യാര്‍ത്ഥി ജീവൻ പണയംവെച്ചുള്ള പരീക്ഷണങ്ങൾക്കാണ് ഇരയായത്. കൊല്ലം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്‌ നടത്തിയ കൗൺസലിങ്ങിലാണ്‌ വിവരങ്ങൾ പുറത്തുവന്നത്. പഠനത്തിൽ സമർഥനായ കുട്ടി അച്ഛന്റെ മൊബൈലാണ് ഉപയോഗിച്ചിരുന്നത്. നവ മാധ്യമത്തിലെ സാത്താന്‍ ആരാധന സംഘത്തിന്റെ ഗ്രൂപ്പില്‍ ചേര്‍ന്ന കുട്ടിക്ക് മാന്ത്രികശക്തിയും ഒരുകോടി രൂപയുടെ കാറും വീടും മാസം അമ്പതിനായിരം യു.എസ്‌ ഡോളറുമായിരുന്നു പൈശാചിക ഗ്രൂപ്പ് വാഗ്‌ദാനം ചെയ്തിരിന്നത്. രണ്ടായിരം രൂപ അംഗത്വഫീസ് ഓൺലൈൻ വഴി അടച്ചു ഇതില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിയെ ലക്ഷ്യംവെച്ചു വലിയ കെണികളായിരിന്നു ഉണ്ടായത്. ലൂസിഫറിനെ ആരാധിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് കുട്ടിക്ക്‌ തുടരെ സന്ദേശങ്ങൾ വരികയായിരിന്നു. ഇതിനിടെ സാത്താന്‍ സംഘത്തിന്റെ ആവശ്യപ്രകാരം ഗ്രൂപ്പിൽനിന്ന് പിന്മാറില്ലെന്ന സത്യപ്രതിജ്ഞ വീഡിയോയാക്കി കുട്ടി അയച്ചുകൊടുത്തു. നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ളവരാണ് വീഡിയോകോൾ വഴി കുട്ടിയെ ബന്ധപ്പെട്ടത്. #{red->none->b->You May Like:‍}# {{കേരളത്തില്‍ സാത്താന്‍ സേവ സംഘങ്ങള്‍ പിടിമുറുക്കുന്നു->http://www.pravachakasabdam.com/index.php/site/news/11453 }} രാത്രി ഉറക്കമിളച്ചു ചെയ്യേണ്ട പൈശാചിക പ്രാർത്ഥനകളും അയച്ചുകൊടുത്തു. ആടിന്റെ ചോരകൊണ്ട് ആരാധന നടത്താൻ പറഞ്ഞതുപ്രകാരം സുഹൃത്തുക്കളുടെ സഹായത്തോടെ ആടിനെ അന്വേഷിച്ച് കുട്ടി പലയിടങ്ങളിലും പോയതായും വെളിപ്പെടുത്തലുണ്ട്. ഇതിനിടെ അർധരാത്രിക്കുശേഷം വിജനമായ സ്ഥലത്ത് നടക്കാന്‍ അടക്കം നിഗൂഡമായ നിരവധി നിര്‍ദ്ദേശങ്ങള്‍ സാത്താന്‍ സംഘത്തില്‍ നിന്ന്‍ ലഭിച്ചു. ഇത് ഇത് നിരീക്ഷിക്കാൻ ഗ്രൂപ്പിലെ അംഗമായ അമീൻ എന്നു പരിചയപ്പെടുത്തിയ തിരുവനന്തപുരം സ്വദേശി എത്തി. കായലിന് കുറുകെയുള്ള തീവണ്ടിപ്പാലത്തിലൂടെ അർധരാത്രിക്കുശേഷം കുട്ടിയെ നടത്തിയായിരുന്നു രണ്ടാമത്തെ പരീക്ഷണം. അതിന്റെ വീഡിയോ അമീൻ പകർത്തി. സാത്താന്റെ രൂപം പതിപ്പിച്ച ബുള്ളറ്റിലെത്തിയ ഇയാൾ കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. മൂന്നുവിരലുകളിൽ മുറിവുണ്ടാക്കിയുള്ള സത്യപ്രതിജ്ഞയായിരുന്നു അടുത്തതായി നടന്നത്. ഇതിനെല്ലാം കുട്ടി ഇരയായി. വീട്ടിൽ ലൂസിഫറിന് ആരാധനാലയം പണിയണമെന്നും അതിൽ വെക്കേണ്ട രൂപങ്ങൾക്കായി അമ്പതിനായിരം രൂപ അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു. വിദേശത്ത്‌ ഇന്റേൺഷിപ്പിനുവേണ്ടിയാണെന്ന് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച്‌ കുട്ടി ഇതിനിടെ പാസ്‌പോർട്ട് എടുത്തു. ഇന്റേൺഷിപ്പിന്‌ അവസരം ലഭിച്ചെന്ന വ്യാജരേഖ കുട്ടിക്ക്‌ അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട്‌ കൊല്ലത്തും കൊച്ചിയിലുമുള്ള ഗ്രൂപ്പംഗങ്ങളെ സംഘടിപ്പിച്ച് പ്രാർത്ഥന നടത്തണമെന്നും നിർദേശം വന്നു. കുട്ടി നിരന്തരം രാത്രി വീടുവിട്ടു പുറത്തുപോകുന്നതും സ്വഭാവമാറ്റവും ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് വിവരങ്ങൾ അറിഞ്ഞത്. കുട്ടിക്ക് മാതാപിതാക്കള്‍ മൊബൈല്‍ നിഷേധിച്ചെങ്കിലും വീട്ടുകാര്‍ അറിയാതെ കുട്ടി പുതിയ മൊബൈൽ വാങ്ങി ഗ്രൂപ്പിൽ വീണ്ടും സജീവമായി. #{red->none->b->You May Like:‍}# {{ബെംഗളൂരുവില്‍ തിരുവോസ്തി കടത്തിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത് പെൺകുട്ടികൾ->http://www.pravachakasabdam.com/index.php/site/news/6749 }} വീട്ടുകാർ അറിയാതെ സ്വർണമെടുത്ത് പണയംവെച്ച് രണ്ടുതവണ 12,000 രൂപ അജ്ഞാതസംഘത്തിന്റെ അക്കൗണ്ട്‌ നമ്പറിൽ അയച്ചുകൊടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടതോടെ കുട്ടി ഗ്രൂപ്പിൽനിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. വധഭീഷണി ലഭിച്ചതോടെയാണ് വിഷയം പുറംലോകത്തെത്തുന്നത്. ജില്ലാ ശിശുസംരക്ഷണ ഓഫീസർ പ്രസന്നകുമാരി ലഭ്യമായ എല്ലാ വിവരങ്ങളും കൊല്ലം സിറ്റി പോലീസ്‌ കമ്മിഷണർക്കും കുട്ടിയുടെ വീടിനടുത്തുള്ള പോലീസ്‌ സ്റ്റേഷനിലും സൈബർ സെല്ലിനും കൈമാറിയിട്ടുണ്ട്‌. മാതാപിതാക്കളുടെ തിരിച്ചറിയല്‍ രേഖകളും നമ്പറുകളും അടക്കം സാത്താന്‍ സംഘത്തിന്റെ കെണിയിലായതിനാല്‍ വലിയ ഭീഷണിയാണ് കുടുംബം നേരിടുന്നത്. വിദ്യാര്‍ത്ഥിയെ വിളിച്ചുകൊണ്ടിരിന്ന നമ്പര്‍ സ്വിച്ച് ഓഫ് ആണെങ്കിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേരളത്തില്‍ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് സാത്താന്‍ സേവ സംഘം സജീവമാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു. കഴിഞ്ഞ വര്‍ഷം താമരശ്ശേരി രൂപതയ്ക്കു കീഴിലുള്ള ചെമ്പുകടവ് പള്ളിയില്‍ നിന്ന്‍ വിശുദ്ധ കുര്‍ബാന സ്വീകരണ സമയത്ത് തിരുവോസ്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നിരിന്നു. അന്നു വിശ്വാസികള്‍ പിടികൂടിയ സംഘത്തിലെ അംഗങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥികളായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-14-10:03:17.jpg
Keywords: സാത്താന്‍ സംഘ, ബ്ലാക്ക്
Content: 12652
Category: 10
Sub Category:
Heading: ‘ദൈവം നമ്മളെ കൈവെടിയില്ല’: കൊറോണക്കെതിരെ പ്രാര്‍ത്ഥനയുമായി അമേരിക്കയിലെ മെത്രാന്‍ സമിതി
Content: വാഷിംഗ്‌ടണ്‍ ഡി.സി: ദൈവം നമ്മളെ ഉപേക്ഷിക്കുകയില്ലെന്നും സഹനത്തിന്റേയും, പരീക്ഷണത്തിന്റേയും ഈ നാളുകളില്‍ ദൈവം നമ്മോടൊപ്പമുണ്ടെന്നും യു.എസ് മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ലോസ് ആഞ്ചലസ് മെത്രാപ്പോലീത്തയുമായ ജോസ് ഗോമസിന്റെ പ്രസ്താവന. യേശുക്രിസ്തുവിലുള്ള പ്രത്യാശയില്‍ നമ്മുടെ ഹൃദയങ്ങളെ നങ്കൂരമിടുകയാണ് ഇപ്പോള്‍ പ്രധാനമെന്നും ദൈവസ്നേഹത്തിനും അയല്‍ക്കാരനോടുള്ള സ്നേഹത്തിനുമായി നമ്മുടെ പ്രാര്‍ത്ഥനകളേയും ത്യാഗങ്ങളേയും തീവ്രമാക്കേണ്ട സമയമാണിതെന്നും കൊറോണ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ലോകമെങ്ങുമുള്ള കൊറോണ രോഗികള്‍ക്ക് വേണ്ടി ഫ്രാന്‍സിസ് പാപ്പക്കൊപ്പം പ്രാര്‍ത്ഥിക്കണമെന്നും മെത്രാപ്പോലീത്ത വിശ്വാസികളോട് ആഹ്വാനം ചെയ്തു. കൊറോണക്കെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ശുശ്രൂഷകര്‍, പൊതു ആരോഗ്യ രംഗത്തെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയും അദ്ദേഹം പ്രാര്‍ത്ഥന അഭ്യര്‍ത്ഥന നടത്തി. രോഗബാധിതരെ സഹായിക്കുവാന്‍ നിയമസാമാജികരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇക്കഴിഞ്ഞ വ്യാഴാഴ്ച യു.എസ് മെത്രാന്‍ സമിതിയുടെ ഡൊമസ്റ്റിക് ജസ്റ്റിസ് ആന്‍ഡ്‌ ഹ്യൂമന്‍ ഡെവലപ്മെന്റ് കമ്മിറ്റിയുടെ ചെയര്‍മാനും, ഓക്ലാഹോമ സിറ്റി മെത്രാപ്പോലീത്തയുമായ പോള്‍ കോക്ലിയും പ്രസ്താവന പുറത്തുവിട്ടിരുന്നു. രോഗബാധ വഴി ദുരിതത്തിലായ എല്ലാവര്‍ക്കും കൂടുതല്‍ ആശ്വാസം പകരുവാനുള്ള മാര്‍ഗ്ഗം കണ്ടെത്തണമെന്ന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കൊറോണയെ തുടര്‍ന്ന്‍ അമേരിക്കയിലെ പല കത്തോലിക്കാ കോളേജുകളും, സര്‍വ്വകലാശാലകളും നേരിട്ടുള്ള ക്ലാസ്സുകള്‍ നിറുത്തി ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ്. കൂടുതല്‍ ഭക്ഷ്യ സുരക്ഷ, ശമ്പളത്തോട് കൂടിയ സിക്ക് ലീവ്, അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ കൂടുതല്‍ സുരക്ഷ, കുറഞ്ഞ വരുമാനക്കാര്‍ക്ക് കൂടുതല്‍ സഹായം, ഭവനരഹിതര്‍ക്കുള്ള സഹായം തുടങ്ങിയ സര്‍ക്കാര്‍ നയങ്ങള്‍ നിയമമാകുന്നതിനെ മെത്രാന്‍ സമിതി പിന്തുണച്ചിട്ടുണ്ടെന്നും, വൈറസ് ബാധ ചില വ്യവസായങ്ങളെ ദുര്‍ബ്ബലപ്പെടുത്തിയ സാഹചര്യത്തില്‍ ഭക്ഷ്യ സ്റ്റാമ്പ് പദ്ധതി ആനുകൂല്യത്തിന് അര്‍ഹരാകുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തണമെന്നും ആര്‍ച്ച് ബിഷപ്പ് കോക്ലി അമേരിക്കന്‍ കോണ്‍ഗ്രസ്സിനോടു ആവശ്യപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-14-14:08:57.jpg
Keywords: കൊറോണ
Content: 12653
Category: 18
Sub Category:
Heading: കോവിഡ് 19: കെ‌സി‌ബി‌സി പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളുടെ പൂര്‍ണ്ണരൂപം
Content: കെ‌സി‌ബി‌സി‌ബി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍ ഒപ്പിട്ടു പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ പൂര്‍ണ രൂപം. ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന കോവിഡ് 19 രോഗം നമ്മുടെ സംസ്ഥാനത്തു പടര്‍ന്നു കൊണ്ടിരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഇതു നിയന്ത്രിക്കുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ പാലിക്കേണ്ട ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. തല്‍സംബന്ധമായ നിയന്ത്രണങ്ങളോടും നിര്‍ദേശങ്ങളോടും സഹകരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഗൗരവപൂര്‍ണമായ ജാഗ്രത ആവശ്യമായിരിക്കുന്ന ഈ അവസരത്തില്‍, അനിയന്ത്രിതവും അനാവശ്യവുമായ ഭീതി പരത്താനിടയാകുന്ന നടപടികള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരുണത്തില്‍ സഭയുടെ അജപാലനശുശ്രൂഷയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. • കേരളസഭയില്‍ എല്ലാ രൂപതകളിലും സമര്‍പ്പിത സമൂഹങ്ങളിലും സ്ഥാപനങ്ങളിലും നിരന്തരമായ പ്രാര്‍ത്ഥന നടക്കുന്നു എന്നത് പ്രത്യാശാഭരിതമാണ്. ചില രൂപതകളില്‍ പ്രത്യേക പ്രാര്‍ഥനാദിനങ്ങള്‍ ആചരിക്കപ്പെടുന്നുമുണ്ട്. നമ്മുടെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും ഈ മഹാമാരിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനായി തുടര്‍ന്നും പ്രത്യേക പ്രാര്‍ഥന നടത്തേണ്ടത് ആവശ്യമാണ്. • കൊറോണ വൈറസ് ബാധിതരായി ചികിത്സയ്ക്കായി ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കും നിരീക്ഷണത്തിനായി മാറ്റി താമസിപ്പിക്കപ്പെട്ടിട്ടുള്ളവര്‍ക്കും ആവശ്യമായ അജപാലന ശുശ്രൂഷകള്‍ ലഭ്യമാക്കുന്നതിനെപ്പറ്റി പ്രത്യേകം കരുതല്‍ ഉണ്ടായിരിക്കേണ്ടതാണ്. • നമ്മുടെ എല്ലാ ദേവാലയങ്ങളിലും സര്‍ക്കാര്‍ നല്കിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രാര്‍ഥന നടത്തുവാനുള്ള സൗകര്യം വിശ്വാസികള്‍ക്കു നല്‌കേണ്ടതാണ്. • വിശ്വാസികള്‍ക്ക് അനുരഞ്ജന കൂദാശയും ദിവ്യകാരുണ്യവും രോഗീലേപനവും സ്വീകരിക്കുവാനുള്ള ക്രമീകരണങ്ങള്‍ അജപാലകരായ വൈദികര്‍ ചെയ്യേണ്ടതാണ്. • ദിവ്യകാരുണ്യം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു രോഗിക്കും അതിനുള്ള അവസരം നിഷേധിക്കപ്പെടരുത്. • ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ദിവ്യകാരുണ്യം ആവശ്യപ്പെടുന്ന രോഗികള്‍ക്ക് അവിടെ കത്തോലിക്കരായ നേഴ്‌സുമാര്‍ ശുശ്രൂഷ ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ വഴി ആശുപത്രി അധികാരികളുടെ അനുവാദത്തോടെ ദിവ്യകാരുണ്യം നല്കാവുന്നതാണ്. • വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും, ഇടവകകളില്‍ നിലവിലുള്ള ക്രമീകരണങ്ങള്‍ വഴി ദിവ്യകാരുണ്യം നല്‌കേണ്ടതാണ്. • ഈ പ്രത്യേക സാഹചര്യത്തില്‍ ദിവ്യബലിയില്‍ സംബന്ധിക്കാന്‍ സാധിക്കാത്തവര്‍, ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്ന ദിവ്യബലി ആത്മീയ പോഷണത്തിനായി പ്രയോജനപ്പെടുത്താവുന്നതാണ്. • ഓരോ കുടുംബവും യാമപ്രാര്‍ത്ഥന, വിശുദ്ധഗ്രന്ഥ പാരായണം, നോമ്പ്, ഉപവാസം എന്നിവയിലൂടെ കൂടുതല്‍ ദൈവാശ്രയത്വത്തിലേക്കും ദൈവകരുണയിലുള്ള പ്രത്യാശയിലേക്കും വളരാനുള്ള അവ സരമായി ഈ പ്രതിസന്ധിഘട്ടത്തെ മാറ്റിയെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. • കോവിഡ്19 വ്യാപിക്കുന്ന ഈ അടിയന്തര സന്ദര്‍ഭത്തില്‍ അവസരോചിതമായ ആത്മനിയന്ത്രണത്തോടെ സര്‍ക്കാരിന്റെ നിബന്ധനകളോടും നിര്‍ദേശങ്ങളോടും സഭാധികാരികളുടെ ആഹ്വാനങ്ങളോടും സര്‍വാത്മനാസഹകരിച്ച് ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഏവരോടും അഭ്യര്‍ഥിക്കുന്നു. • 63/2020 ലെ സര്‍ക്കുലറില്‍ പറഞ്ഞിരുന്നതുപോലെ ഓരോ രൂപതാധ്യക്ഷനും സഹചര്യങ്ങള്‍ പരിഗണിച്ച് വേണ്ട മുന്‍കരുതലുകളും അജപാലനപരമായ ക്രമീകരണങ്ങളും ചെയ്യാവുന്നതാണ്.രോഗാവസ്ഥയിലായിരിക്കുന്ന എല്ലാവരെയും ദൈവത്തിന്റെ കരുണാപൂര്‍വകമായ സംരക്ഷണത്തിനു സമര്‍പ്പിക്കുകയും ആത്മീയമായ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്യുന്നു. കര്‍ത്താവിന്റെ സംരക്ഷണത്തിനും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിനുമായി എല്ലാവരെയും സമര്‍പ്പിക്കുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/B8ADmx8gjaj00qNXIA2Ced}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-15-01:12:24.jpg
Keywords: കെ‌സി‌ബി‌സി
Content: 12654
Category: 1
Sub Category:
Heading: സിറിയയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 3,84,000 പേര്‍
Content: ബെയ്‌റൂട്ട്: സിറിയയില്‍ 2011 ല്‍ ആരംഭിച്ച ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ 3,84,000 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയുടെ സിറിയന്‍ നിരീക്ഷണവിഭാഗം. കൊല്ലപ്പെട്ടവരില്‍ 116,000 പേര്‍ സാധാരണ പൗരന്മാരാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും ക്രൂരമായ മനുഷ്യക്കുരുതിയാണ് സിറിയയില്‍ കഴിഞ്ഞ 9 വര്‍ഷമായി നടക്കുന്നത്. ആഭ്യന്തരയുദ്ധം ആരംഭിച്ചതിനുശേഷം സിറിയയിൽ തകര്‍ക്കപ്പെട്ടത് 120 ക്രൈസ്തവ ദേവാലയങ്ങളെന്ന് സിറിയൻ നെറ്റ്‌വർക്ക് ഫോർ ഹ്യൂമൻ റൈറ്റ്സിന്‍റെ റിപ്പോര്‍ട്ടില്‍ നേരത്തെ വ്യക്തമായിരിന്നു. യുദ്ധത്തിനു മുമ്പ് സിറിയയിലെ രണ്ടു കോടി 30 ലക്ഷം ജനസംഖ്യയുടെ പത്തു ശതമാനം ക്രൈസ്തവ വിശ്വാസികളായിരുന്നു. രാജ്യത്തു സമാധാനം സംജാതമാകുന്നതിന് വേണ്ടി നിരവധി തവണ ഫ്രാന്‍സിസ് പാപ്പ ആഗോള സമൂഹത്തോട് പ്രാര്‍ത്ഥന ആഹ്വാനം നടത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/B8ADmx8gjaj00qNXIA2Ced}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-15-01:32:36.jpg
Keywords: സിറിയ
Content: 12655
Category: 18
Sub Category:
Heading: സിഎംഐ സന്യാസ സമൂഹത്തിന്റെ ജനറല്‍ കൗണ്‍സിലര്‍മാരെ തെരഞ്ഞെടുത്തു
Content: കൊച്ചി: സിഎംഐ സന്യാസ സമൂഹത്തിന്റെ പുതിയ വികാരി ജനറലിനെയും ജനറല്‍ കൗണ്‍സിലര്‍മാരെയും തെരഞ്ഞെടുത്തു. ജഗദല്‍പുര്‍ പ്രോവിന്‍സ് അംഗം ഫാ. ജോസി താമരശേരിയാണു വികാരി ജനറല്‍. ഇവാഞ്ചലൈസേഷന്‍ ആന്‍ഡ് പാസ്റ്ററല്‍ മിനിസ്ട്രി വിഭാഗത്തിന്റെ ജനറല്‍ കൗണ്‍സിലര്‍ ചുമതലയും ഇദ്ദേഹത്തിനുണ്ട്. ഭവ്നഗര്‍ പ്രോവിന്‍സ് അംഗമായ ഫാ. മാര്‍ട്ടിന്‍ മള്ളാത്ത് വിദ്യാഭ്യാസ, മാധ്യമ വിഭാഗങ്ങളുടെ ജനറല്‍ കൗണ്‍സിലറായി. സാമ്പത്തിക, കൃഷി വിഭാഗങ്ങളുടെ ചുമതല തൃശൂര്‍ ദേവമാതാ പ്രോവിന്‍സിലെ ഫാ. പോള്‍സണ്‍ പാലിയേക്കരയ്ക്കാണ്. ബിജ്നോര്‍ പ്രോവിന്‍സ് അംഗം ഫാ. ബിജു വടക്കേല്‍ സോഷ്യല്‍ അപ്പസ്തലേറ്റിന്റെ ചുമതല വഹിക്കും. മൂവാറ്റുപുഴ പ്രോവിന്‍സ് അംഗമായ ഫാ. ബാബു മറ്റത്തിലാണ് ജനറല്‍ ഓഡിറ്റര്‍. സിഎംഐ പ്രിയോര്‍ ജനറലായി റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ കഴിഞ്ഞദിവസം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Image: /content_image/India/India-2020-03-15-01:49:58.jpg
Keywords: സി‌എം‌ഐ, ചാവ
Content: 12656
Category: 10
Sub Category:
Heading: രക്ഷ കണ്ടെത്തുക എന്നുള്ളത് നമ്മുടെ ചുമതല: ഹോളിവുഡ് താരം ബെൻ അഫ്ളേക്ക്
Content: വിശ്വാസത്തിന്റെ കാര്യത്തിൽ താൻ പ്രതിസന്ധികളെ അഭിമുഖീകരിക്കാറുണ്ടെന്നും എന്നാൽ രക്ഷ കണ്ടെത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും പ്രമുഖ ഹോളിവുഡ് താരം ബെൻ അഫ്ളേക്ക്. 'ദി വേ ബാക്ക്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ബിലീഫ് നെറ്റ് മാധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. തന്റെ കുട്ടികളെ ദേവാലയത്തിൽ കൊണ്ടുപോകാനും, ക്രൈസ്തവവിശ്വാസത്തിൽ വളർത്താനും ശ്രമിക്കുന്നുണ്ടെന്നും മെത്തഡിസ്റ്റ് സഭാംഗം കൂടിയായ അദ്ദേഹം പറഞ്ഞു. കുറച്ചു വൈകിയാണ് ക്രൈസ്തവ വിശ്വാസത്തെ പറ്റി താൻ പഠിക്കാൻ ആരംഭിച്ചത്. വിശ്വാസത്തിന്റെ കാര്യത്തിൽ പ്രതിസന്ധികൾ നേരിടുമ്പോഴും നമ്മളെല്ലാം പാപികളാണെന്ന ക്രൈസ്തവ പാരമ്പര്യം, വിശ്വാസത്തെ ആകർഷണീയമാക്കുകയാണ്. രക്ഷ, ദൈവസ്നേഹം തുടങ്ങിയവ കണ്ടെത്തുകയെന്നതും, മറ്റുള്ളവരെ സ്നേഹിക്കുക എന്നതും, പരസ്പരം ക്ഷമിക്കുക എന്നതും നമ്മുടെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്തുത ക്രൈസ്തവ പഠനങ്ങളെല്ലാം ശക്തമായ ചിന്തകളാണ്. മറ്റ് കാലഘട്ടങ്ങളെക്കാൾ ഇന്ന് അതിനെല്ലാം വളരെയധികം പ്രസക്തിയുണ്ട്. ആരെങ്കിലും ചെറിയൊരു തെറ്റ് ചെയ്താൽ അവരെ പുറംതള്ളുന്ന ഒരു പ്രവണത ഇക്കാലഘട്ടത്തിൽ ഉണ്ടെന്നും, അതിനാൽ തന്നെ, നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ദൈവവചനത്തിന് പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/B8ADmx8gjaj00qNXIA2Ced}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-15-02:19:10.jpg
Keywords: ഹോളി
Content: 12657
Category: 18
Sub Category:
Heading: വിശുദ്ധ കുർബാനയുടെ എണ്ണം വർദ്ധിപ്പിക്കുവാൻ മാർ പോളി കണ്ണൂക്കാടന്റെ നിര്‍ദ്ദേശം
Content: ഇരിങ്ങാലക്കുട: ജനങ്ങൾ ഒന്നിച്ചു കൂടുന്നത് ഒഴിവാക്കുവാൻ സർക്കാരിൽ നിന്നും കർശന നിർദ്ദേശം ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ വിശുദ്ധ കുർബാനയുടെ എണ്ണം വർദ്ധിപ്പിച്ചു ഒരുമിച്ച് പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണം കുറയ്ക്കുവാൻ ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാർ പോളി കണ്ണൂക്കാടന്റെ നിര്‍ദ്ദേശം. മുൻ സർക്കുലറിൽ(മാർച്ച് 11,12) സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങൾ ഗൗരവപൂർവം എടുത്തു വിശുദ്ധ കുർബാന ഒഴികെയുള്ള എല്ലാ ഒത്തുകൂടലുകളും ഒഴിവാക്കുവാൻ വൈദികര്‍ കർശനമായി നിർദ്ദേശം നൽകണം. കൊറോണ വൈറസ് ബാധിച്ച രോഗികൾക്ക് സൗഖ്യം ലഭിക്കുന്നതിനും, രോഗത്തിന് പ്രതിവിധി കണ്ടുപിടിക്കുന്നതിനും, ഈ രോഗത്തെ ആഗോള തലത്തിൽ ഉന്മൂലനം നടത്തുന്നതിനും, വിശുദ്ധ കുർബാനയിലും, കുടുംബ പ്രാർത്ഥനയിലും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/B8ADmx8gjaj00qNXIA2Ced}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-15-02:29:02.jpg
Keywords: ഇരിങ്ങാല
Content: 12659
Category: 1
Sub Category:
Heading: കോവിഡ്: ഇറ്റാലിയന്‍ വൈദികന്‍ മരിച്ചു, ബിഷപ്പ് ആശുപത്രിയില്‍
Content: റോം: ഇറ്റലിയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും 'ലാ വിറ്റ കത്തോലിക്ക' ആഴ്ച പത്രത്തിന്റെ മുന്‍ ഡയറക്ടറുമായ മോണ്‍. വിചെന്‍സൊ റീനി കോവിഡ് രോഗബാധയെ തുടര്‍ന്നു അന്തരിച്ചു. കൊറോണ രോഗം ബാധിച്ച് മരണപ്പെട്ട ആദ്യത്തെ വൈദികനാണ് ഇദ്ദേഹമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് ബാധയെ തുടര്‍ന്നു അദ്ദേഹം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയായിരിന്നു. ഇന്നലെയാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു 75 വയസ്സു പ്രായമുള്ള അദ്ദേഹം മരണപ്പെട്ടത്. 1999-2005 കാലയളവില്‍ ഇറ്റാലിയന്‍ കാത്തലിക് വീക്കിലി ഫെഡറേഷന്റെ ദേശീയ പ്രസിഡന്റായും റിലീജീയസ് ഇന്‍ഫര്‍മേഷന്‍ സര്‍വീസിന്റെ പ്രസിഡന്റായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. വൈദികന്റെ നിര്യാണത്തില്‍ ക്രെമോണ ബിഷപ്പ് അന്‍റോണിയോ നെപ്പോളിനി ദുഃഖം രേഖപ്പെടുത്തി. ബിഷപ്പും കൊറോണ ലക്ഷണങ്ങളെ തുടര്‍ന്നു ആശുപത്രിയില്‍ കഴിയുകയാണ്. അതേസമയം ഇറ്റലിയില്‍ കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 1452 പിന്നിട്ടു. ഇതില്‍ 250 പേര്‍ ഒരു ദിവസമാണ് കൊല്ലപ്പെട്ടതെന്ന വാര്‍ത്ത വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുകയാണ്. ചൈന കഴിഞ്ഞാല്‍ കോവിഡ് രോഗബാധ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഇറ്റലിയെയാണ്. #{black->none->b-> ‍മാരകമായ ഈ പകര്‍ച്ചവ്യാധി അതിഭീകരമായ വിധത്തില്‍ ലോകമെങ്ങും പടരുമ്പോള്‍ യേശു നാമം വിളിച്ച് നമ്മുക്ക് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാം}# ---------------------------------------------------- #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J5GpieZWgysLGgqKqb9Q3a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-15-14:16:16.jpg
Keywords: കൊറോണ
Content: 12660
Category: 10
Sub Category:
Heading: റോമൻ തെരുവിലൂടെ നിശബ്ദനായി പാപ്പയുടെ പ്രാര്‍ത്ഥന യാത്ര: ചിത്രം വൈറല്‍
Content: വത്തിക്കാന്‍ സിറ്റി: കൊറോണ ഭീകരമായ വിധത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥനയുമായി റോമിലെ രണ്ട് പ്രമുഖ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു. റോമിലെ മേരി മേജർ ബസിലിക്ക, സെൻറെ മർച്ചല്ലോ ദേവാലയം എന്നിവ സന്ദര്‍ശിച്ചാണ് ലോക വ്യാധിയില്‍ നിന്ന് വിടുതലിനായി പാപ്പ പ്രാര്‍ത്ഥന നടത്തിയത്. ഇന്നലെ വൈകീട്ട് നാല് മണികഴിഞ്ഞ് വത്തിക്കാനിൽ നിന്നും റോമിലെ മേരി മേജർ ബസിലിക്കയിൽ എത്തിയ പാപ്പ റോം ജനതയുടെ സംരക്ഷക (Salus Populi Romani) എന്നു പേരുളള പരിശുദ്ധ അമ്മയുടെ രൂപത്തിന് മുൻപിൽ പ്രാര്‍ത്ഥനയോടെ ഏതാനും സമയം ചെലവഴിച്ചു. പുഷ്പങ്ങള്‍ അര്‍പ്പിച്ച ശേഷമാണ് വെനീസ് ചത്വരത്തിന്റെ മുൻപിലുളള വിയ ഡെല്‍ കോര്‍സോ വഴിയിലൂടെ സെൻറെ മർച്ചല്ലോ ദേവാലയത്തിലെത്തിയത്. ഒരു തീർത്ഥാടകനെപോലെ ഒറ്റയ്ക്കു നടക്കുന്ന പാപ്പയുടെ ചിത്രം നവമാധ്യമങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 1522-ൽ റോമിൽ പൊട്ടിപുറപ്പെട്ട വലിയ പകർച്ചവ്യാധിയെ തടയാൻ സെൻറെ മർച്ചല്ലോ ദേവാലയത്തില്‍ അന്ന് അവിടെ എത്തിച്ച അത്ഭുത കുരിശിന്റെ മുന്‍പിലാണ് പാപ്പ പ്രാര്‍ത്ഥിച്ചത്. ഇറ്റലിയെയും ലോകം മുഴുവനെയും ബാധിച്ച കൊറോണ രോഗബാധയുടെ അവസാനത്തിനു വേണ്ടിയും, രോഗികളുടെ സൌഖ്യത്തിനു വേണ്ടിയും മരണമടഞ്ഞവരുടെ ആത്മശാന്തിക്കും, അവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആശ്വാസം ലഭിക്കുന്നതിനായും പാപ്പ പ്രാർത്ഥിച്ചു. ഇന്നലെ വത്തിക്കാന്‍ അപ്പസ്തോലിക കൊട്ടാരത്തിന് മുകളില്‍ നിന്ന്‍ പാപ്പ ആശീര്‍വ്വാദം നല്കിയപ്പോള്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയര്‍ വിജനമായ ചിത്രം പുറത്തുവന്നിരിന്നു. ഇത് രോഗത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായിരിന്നു. അതേസമയം ഇറ്റലിയില്‍ കൊറോണ രോഗബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 1800 പിന്നിട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-16-02:59:28.jpg
Keywords: പാപ്പ, കൊറോണ