Contents

Displaying 1531-1540 of 24970 results.
Content: 1697
Category: 1
Sub Category:
Heading: അന്തിക്രിസ്തുവിനെ സൂചിപ്പിക്കുന്ന സംഖ്യയുള്ള ചെക്ക് മാര്‍പാപ്പ സ്വീകരിക്കാതെ മടക്കി നല്‍കി
Content: വത്തിക്കാന്‍: അര്‍ജന്റീനിയന്‍ പ്രസിഡന്റ് മൗറിക്കോ മാക്രിയുടെ സംഭാവ മാര്‍പാപ്പ സ്വീകരിച്ചില്ല. അന്തിക്രിസ്തുവിനെ സൂചിപ്പിക്കുന്ന സംഖ്യ സംഭാവനയായി നല്‍കിയ ചെക്കില്‍ ഉള്‍പ്പെടുത്തിയതിനാലാണ് പരിശുദ്ധ പിതാവ് സംഭാവന സ്വീകരിക്കാതെ മടക്കി അയച്ചത്. 'സ്‌കോളാസ് ഒക്കുറന്‍ഡസ്' എന്ന വിദ്യാഭ്യാസ സംഘടനയ്ക്ക് വേണ്ടിയാണ് പ്രസിഡന്റ് മൗറിക്കോ മാക്രി മാര്‍പാപ്പയ്ക്ക് സംഭാവന സമര്‍പ്പിച്ചത്. 16,666,000 അര്‍ജന്റീനിയന്‍ പെസോസാണ് ചെക്കില്‍ പാപ്പയ്ക്കു സംഭാവനയായി നല്‍കുവാന്‍ രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ '666' എന്ന സംഖ്യ അന്തിക്രിസ്തുവിനെ സൂചിപ്പിക്കുന്നതാണ്. ബ്യൂണസ് ഐറിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സഹായം നല്‍കുന്ന സൊസൈറ്റിയാണ് 'സ്‌കോളാസ് ഒക്കുറന്‍ഡസ്'. മാര്‍പാപ്പ കൂടി പിന്തുണയ്ക്കുന്ന ഒരു സംഘടനയാണിത്. തനിക്ക് ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന '666' എന്ന സംഖ്യയോട് വിയോജിപ്പുണ്ടെന്നും ഇതിനാലാണ് ചെക്ക് സ്വീകരിക്കാത്തതെന്നും മാര്‍പാപ്പ അറിയിച്ചിട്ടുണ്ട്. 1.2 മില്യണ്‍ യുഎസ് ഡോളറാണ് ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന അര്‍ജന്റീനിയന്‍ പെസോയുടെ മൂല്യം. സംഭവം മാര്‍പാപ്പയുടെ ഓഫീസിനേയോ വിശ്വാസങ്ങളേയോ മനപൂര്‍വ്വം അപമാനിക്കുവാനായി ചെയ്തതല്ലെന്നു പ്രസിഡന്റിന്റെ വക്താവ് അറിയിച്ചിട്ടുണ്ട്. ബജറ്റില്‍ സ്‌കോളാസ് ഒക്കുറന്‍ഡസ് ഇതിനായി മാറ്റി വച്ച തുകയാണിതെന്നും അവര്‍ അറിയിച്ചു.
Image: /content_image/News/News-2016-06-15-23:21:23.jpg
Keywords: pope,666,Antichrist,rejected,check,Argentina,president
Content: 1698
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളെ പറ്റി വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിന്റെ ചിന്ത
Content: “ആദ്യം അവിടുന്നു നമ്മെ സ്നേഹിച്ചു. അതിനാല്‍ നാമും അവിടുത്തെ സ്നേഹിക്കുന്നു” (1 യോഹന്നാന്‍ 4:19). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-17}# ദൈവീക സ്നേഹത്തിന്റെ അഗ്നിയില്‍ ജ്വലിക്കുന്നവര്‍ അഹങ്കാരമില്ലാത്തവരും പാപത്തിന്റെ പ്രലോഭനങ്ങളെ അതിജീവിക്കുന്നവരുമായിരിക്കും. ഈ സ്നേഹാഗ്നിചൂളയിലായിരിക്കുന്നവര്‍ അവിടുത്തെ കൊടിലുകള്‍, ലോഹ ചട്ടികള്‍ തുടങ്ങിയ മര്‍ദ്ധനോപകരണങ്ങള്‍ വേദനിപ്പിക്കുന്നില്ല". (വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം). #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ കഷ്ട്ടതകള്‍ ആത്മാക്കളെ വേദനിപ്പിക്കുന്നില്ല. കാരണം അവര്‍ ജ്വലിക്കുന്നത് ദൈവ സ്നേഹാഗ്നിയിലാണ്. എന്നാല്‍ ദൈവത്തെ മുഖാമുഖം ദര്‍ശിക്കാനുള്ള കാത്തിരിപ്പാണ് അവരെ വേദനിപ്പിക്കുന്നത്. നമ്മുടെ ജീവിതത്തെ ഉരുക്കി വാര്‍ക്കുവാന്‍ ദൈവത്തിന്റെ സ്നേഹാഗ്നിചൂളയില്‍ നമ്മുക്ക് ലഭിക്കുന്ന സഹനങ്ങളായ കൊടിലുകളും ലോഹചട്ടികളും നമ്മുക്ക് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി കാഴ്ച വെച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-17-08:04:38.jpg
Keywords: അഗ്നി
Content: 1699
Category: 8
Sub Category:
Heading: വിശുദ്ധ കുര്‍ബാന കൊണ്ട് ആത്മാവിനെ ശുദ്ധീകരിക്കുക; വിശുദ്ധ ജെര്‍ത്രൂദിന്റെ ജീവിതത്തില്‍ നിന്ന്‍..
Content: “ശരീരത്തിന്റെ ജീവന്‍ രക്തത്തിലാണിരിക്കുന്നത്; അത് ബലിപീഡത്തിന്‍മേല്‍ ജീവനു വേണ്ടി പാപപരിഹാരം ചെയ്യാന്‍ ഞാന്‍ നല്‍കിയിരിക്കുന്നു. അതില്‍ ജീവനുള്ളത് കൊണ്ട് രക്തമാണ് പാപപരിഹാരം ചെയ്യുന്നത്” (ലേവ്യര്‍ 17:11). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-18}# ഒരിക്കല്‍ വിശുദ്ധ കുര്‍ബ്ബാന വാഴ്ത്തി ഉയര്‍ത്തുന്ന വേളയില്‍, വിശുദ്ധ ജെര്‍ത്രൂദ് അഗാധമായ ഭക്തിയോട് കൂടി ഇപ്രകാരം പ്രാര്‍ത്ഥിച്ചു: "പരിശുദ്ധനായ ദൈവമേ, ഈ വിശുദ്ധ കുര്‍ബ്ബാന എന്റെ ആത്മാവിന്റെ പാപങ്ങള്‍ ഇളവ്‌ ചെയ്യുവാനായി ഞാന്‍ അങ്ങേക്ക്‌ സമര്‍പ്പിക്കുന്നു". ഈ വാക്കുകളുടെ ഫലങ്ങള്‍ അവളുടെ ആത്മാവിന്റെ പാപങ്ങളുടെ കറകള്‍ മാത്രം കഴുകികളയുകയല്ല ചെയ്യുന്നത്; മറിച്ച് ആ ആത്മാവിനെ പിതാവായ ദൈവത്തിന്റെ മടിത്തട്ടിലേക്ക് എത്തിക്കുക കൂടിയാണ് ചെയ്യുന്നത്. #{red->n->n->വിചിന്തനം:}# വിശുദ്ധ കുര്‍ബ്ബാനക്കിടയില്‍ യേശുവിന്റെ തിരുശരീരവും, രക്തവും ഉയര്‍ത്തുന്നതിനിടക്ക്‌ നമ്മള്‍ വിചാരത്താലും, പ്രവര്‍ത്തിയാലും ചെയ്ത പാപങ്ങള്‍ക്ക്‌ വേണ്ടി ദൈവത്തോടു മാപ്പപേക്ഷിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-16-01:20:26.jpg
Keywords: വിശുദ്ധ കുര്‍ബാന
Content: 1700
Category: 8
Sub Category:
Heading: നിന്റെ നന്മകള്‍ ശോധന ചെയ്യുന്നതിനുള്ള ഉപകരണങ്ങളായിരുന്നു നിന്റെ അയല്‍ക്കാര്‍; സിയന്നായിലെ വിശുദ്ധ കാതറിനോട് യേശു സംസാരിച്ചപ്പോള്‍
Content: “കരുണയും വിശ്വസ്തതയും നിന്നെ പിരിയാതിരിക്കട്ടെ. അവയെ നിന്റെ കഴുത്തില്‍ ധരിക്കുക; ഹൃദയഫലകത്തില്‍ രേഖപ്പെടുത്തുകയും ചെയ്യുക. അങ്ങിനെ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍ പ്രീതിയും, സത്കീര്‍ത്തിയും നേടും”. (സുഭാഷിതങ്ങള്‍ 3:3-4). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-19}# “ശുദ്ധീകരണസ്ഥലത്തെ ശുദ്ധീകരണം വഴിയായി സ്വര്‍ഗീയ സമ്മാനം ലഭിക്കുമെന്നതിനാല്‍, ശുദ്ധീകരണത്തെ ആത്മീയവും, മനശാസ്ത്രപരവുമായ തലത്തില്‍ മാത്രമേ ‘ശിക്ഷ’ എന്ന് വിശേഷിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ” (ഫാദര്‍ മൈക്കേല്‍ ജെ. ടെയ്‌ലര്‍, S.J., വേദപണ്ഡിതന്‍, ഗ്രന്ഥരചയിതാവ്‌). #{red->n->n->വിചിന്തനം:}# സിയന്നായിലെ വിശുദ്ധ കാതറിനോട് യേശു പറഞ്ഞു: “നിന്റെ അയല്‍ക്കാര്‍ നിന്നെ അപമാനിച്ചപ്പോള്‍ നീ ക്ഷമയാകുന്ന നന്മയെ നിന്നില്‍ പരീക്ഷിച്ചു. നിന്റെ എളിമയെ അഹങ്കാരികളെ കൊണ്ടും നീ പരീക്ഷിച്ചു, അവിശ്വാസികളെ കൊണ്ട് നിന്റെ വിശ്വാസത്തേയും, പ്രതീക്ഷയില്ലാത്തവനേ കൊണ്ട് നിന്റെ പ്രതീക്ഷയേയും. അനീതികൊണ്ട് നിന്റെ നീതിയേയും പരീക്ഷിച്ചു, ക്രൂരനെകൊണ്ട് നിന്റെ സഹതാപത്തേയും, കോപിഷ്ടനെ കൊണ്ട് നിന്റെ മാന്യതയേയും, ദയയേയും നീ പരീക്ഷിച്ചു. തന്റെ അയല്‍ക്കാരിലൂടെ തിന്മ അതിന്റെ കുടിലതകളെ ജനിപ്പിക്കുന്നത് പോലെ, നിന്റെ നന്മകള്‍ ശോധന ചെയ്യുന്നതിനുള്ള ഉപകരണങ്ങളായിരുന്നു നിന്റെ അയല്‍ക്കാര്‍. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-16-01:48:40.jpg
Keywords: നന്മ
Content: 1701
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടണ്‍ ഷീനിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും; ഭൗതികാവശിഷ്ടങ്ങൾ മാറ്റി സംസ്‌കരിക്കും
Content: വാഷിംഗ്ടണ്‍: ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടണ്‍ ഷീനിനെ നടപടി ക്രമങ്ങള്‍ പുനരാരംഭിച്ചു. ഇതേക്കുറിച്ചുള്ള ഔദ്യോകിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ മാതൃരൂപതയായ പിയോറിയായുടെ വക്താക്കള്‍ അറിയിച്ചു. ന്യൂയോര്‍ക്ക് രൂപതയുടെ സഹായ മെത്രാനായും, റോച്ചസ്റ്റര്‍ രൂപതയുടെ മെത്രാനായും ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടണ്‍ ഷീന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1979-ല്‍, 84 വയസുള്ളപ്പോളാണ് ബിഷപ്പ് കാലം ചെയ്തത്. അദ്ദേഹത്തിന്റെ ശരീരം ന്യൂയോര്‍ക്ക് രൂപതയിലെ സെന്റ് പാട്രിക്‌സ് ദേവാലയത്തിലാണ് സംസ്കരിചിരിക്കുന്നത്. മാതൃരൂപതയായ പിയോറിയായിലേക്ക് ബിഷപ്പിന്റെ ഭൗതികാവശിഷ്ടങ്ങൾ കൊണ്ടുവരണമെന്നത് ദീര്‍ഘനാളായുള്ള അവശ്യമായിരുന്നു. ന്യൂയോര്‍ക്ക് രൂപതയ്ക്ക് ബിഷപ്പിനെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇതിനാല്‍ ബിഷപ്പിന്റെ ഭൗതികദേഹം മാതൃരൂപതയിലേക്കു കൊണ്ടുവരുവാനുള്ള താല്‍പര്യം ന്യൂയോര്‍ക്ക് രൂപതയെ പിയോറിയായില്‍ നിന്നും അറിയിച്ചു. ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ അനുവാദമില്ലാതെ ഇത് സാധ്യമാകില്ലെന്നതിനാലും നിയമപ്രശ്‌നങ്ങള്‍ ഇതിന്റെ പേരില്‍ നേരിടേണ്ടി വരുമെന്നതിനാലും ഏറെ നാള്‍ ഇത് മുടങ്ങികിടന്നു. ബിഷപ്പ് ഷീനിന്റെ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന ബന്ധുവായ ജോവാന്‍ ഷീന്‍ കുനിന്‍ഗം പിയോറിയായിലേക്ക് ബിഷപ്പിന്റെ ഭൗതിക ശരീരം മാറ്റണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇതെ തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പുരോഗമിച്ചു. പിയോറിയാ രൂപതയിലേക്ക് ബിഷപ്പ് ഷീന്റെ ഭൗതിഹശരീരം മാറ്റുന്നതിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച ജോവാന്‍ ഷീനോടുള്ള നന്ദി, രൂപതയുടെ ഇപ്പോഴത്തെ ബിഷപ്പ് ഡാനിയേല്‍ ജംഗ് അറിയിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് രൂപതയും ഇതിനാവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കാമെന്ന് അറിയിച്ചു. പിയോറിയ രൂപതയിലേ സെന്റ് മേരീസ് കത്തീഡ്രലിന്റെ മദ്ബഹായ്ക്കു താഴെ ബിഷപ്പ് ഷീനു വേണ്ടി പുതിയ അന്ത്യവിശ്രമ സ്ഥലം ഒരുങ്ങുകയാണ്. ബിഷപ്പ് ഷീന്റെ മാതാപിതാക്കളേയും അടുത്ത ബന്ധുക്കളേയും ഈ ദേവാലയത്തില്‍ തന്നെയാണ് സംസ്‌കരിച്ചിരിക്കുന്നത്. ഇതേ കത്തീഡ്രലില്‍ വച്ചാണ് ബിഷപ്പ് ഷീന്‍ വൈദികനായി അഭിഷിക്തനായതും പ്രഥമ ദിവ്യബലി അര്‍പ്പിച്ചതും. 'കാത്തലിക് ഹവര്‍' എന്ന റേഡിയോ പരിപാടിയുടേയും 'ലൈഫ് ഈസ് വര്‍ത്ത് ലിവിംഗ്' എന്ന പരിപാടിയുടേയും അവതാരകനായിരുന്നു ബിഷപ്പ് ഫുള്‍ട്ടണ്‍ ഷീന്‍. പിയോറിയ രൂപതയില്‍ ഒരു കുഞ്ഞിനു ഉണ്ടായ അത്ഭുത സൗഖ്യമാണ് ബിഷപ്പ് ഷീനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കുവാനുള്ള കാരണമായത്. 2010-ല്‍ ജനിച്ച കുഞ്ഞ് ജീവിക്കില്ലെന്ന് വൈദ്യശാസ്ത്രം വിധി കല്‍പിച്ചിരുന്നു. എന്നാല്‍ ബിഷപ്പ് ഫുള്‍ട്ടണ്‍ ഷീനിന്റെ മധ്യസ്ഥതയില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പ്രാര്‍ത്ഥന നടത്തി. കുഞ്ഞിന് അത്ഭുതകരമായ സൗഖ്യം ദൈവകൃപയാല്‍ ഉണ്ടായി. ജെയിംസ് ഫുള്‍ട്ടണ്‍ യംഗ്‌സ്‌ട്രോം എന്നാണ് മാതാപിതാക്കള്‍ കുട്ടിക്ക് പിന്നീട് പേര് നല്‍കിയത്.
Image: /content_image/News/News-2016-06-16-06:01:20.jpg
Keywords: Archbishop,Fulton,Sheen's,beatification,soon
Content: 1702
Category: 8
Sub Category:
Heading: യഥാര്‍ത്ഥത്തില്‍ ശുദ്ധീകരണസ്ഥലം അഗ്നിമയമാണോ?
Content: “നിന്റെ ഹൃദയത്തില്‍ മുദ്രയായും നിന്റെ കരത്തില്‍ അടയാളമായും എന്നെ പതിക്കുക പ്രേമം മരണത്തേ പോലെ ശക്തമാണ്. അസൂയ ശവക്കുഴി പോലെ ക്രൂരവുമാണ്. അതിന്റെ ജ്വാലകള്‍ തീ ജ്വാലകളാണ്, അതിശക്തമായ തീജ്വാല” (ഉത്തമഗീതങ്ങള്‍ 8:6). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-20}# യഥാര്‍ത്ഥത്തില്‍ ശുദ്ധീകരണസ്ഥലത്ത് അഗ്നിയുണ്ടോ? ആത്മാവ് ശുദ്ധീകരണത്തിലൂടെ കടന്നുപോകുന്നു എന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. ആത്മാവിന്റെ സഹനങ്ങള്‍ ഒരര്‍ത്ഥത്തില്‍ അഗ്നിയുടെ ശുദ്ധീകരണവുമായി സാമ്യപ്പെട്ടിരിക്കുന്നു. ശുദ്ധീകരണസ്ഥലത്തെ അഗ്നിയെ കുറിച്ച് ആത്മീയ എഴുത്തുകാര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്, എന്നാല്‍ ഇത്, ആത്മാവിനെ ദുര്‍ബ്ബലപ്പെടുത്തുന്ന പാപത്തിന്റെ കറകളെ മറികടക്കുവാനായി പാപിയായ ആത്മാക്കള്‍ക്ക്‌ വേണ്ട ശുദ്ധീകരണത്തെ പ്രതിനിധാനം ചെയ്യുന്ന വെറും ആലങ്കാരികമായ പ്രതിരൂപം മാത്രമാണ്. മധ്യകാലഘട്ടങ്ങളില്‍ ശുദ്ധീകരണത്തിന്റെ പ്രധാന പ്രതിരൂപം അല്ലെങ്കില്‍ മുഖ്യഘടകം എന്ന് പറയുന്നത് അഗ്നിയായിരുന്നു. ദൈവസ്നേഹത്തെ പലപ്പോഴും ‘അഗ്നിയെപോലെ’ എന്നാണു പരാമര്‍ശിച്ചിരിക്കുന്നത്. ആത്മാക്കളെ ശുദ്ധീകരിക്കുകയും, സ്വര്‍ഗ്ഗ പ്രവേശനത്തിനു തയ്യാറാക്കുവാനുമുള്ള ദൈവത്തിന്റെ പ്രയത്നങ്ങളെയും അഗ്നി പ്രതിനിധീകരിക്കുന്നു. അക്ഷരാര്‍ത്ഥത്തിലുള്ള അഗ്നി പദാര്‍ത്ഥങ്ങളിലെ മാലിന്യങ്ങളെ ശുദ്ധീകരിക്കുന്നത് പോലെ “ദൈവത്തിന്റെ അഗ്നി” മരിക്കുമ്പോള്‍ ആത്മാവില്‍ കുടികൊള്ളുന്ന ധാര്‍മ്മിക തിന്മയെ നശിപ്പിക്കുന്നു. ഇത് നിത്യമഹത്വത്തില്‍ നിന്നും ആത്മാവിനെ വിലക്കുന്ന തിന്മയുടെ എല്ലാ ഘടകങ്ങളെയും ശുദ്ധമാക്കുകയും, പവിത്രീകരിക്കുകയും ചെയ്യുന്നു. യഹൂദരും, ആദ്യകാല ക്രിസ്ത്യാനികളും അഗ്നിയെ ദൈവീകവിധിയുടെ പ്രതീകമായിട്ടാണ് കണ്ടിരുന്നത്. {{എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/846 }} #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോടുള്ള സ്നേഹത്താല്‍ നമ്മുടെ ഹൃദയങ്ങള്‍ ജ്വലിക്കട്ടെ. ആത്മാക്കളുടെ മോചനത്തിനായി വിശുദ്ധ ജെര്‍ത്രൂദിന്റെ പ്രാര്‍ത്ഥന ആവര്‍ത്തിക്കുക. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-16-02:25:33.jpg
Keywords: ശുദ്ധീകരണസ്ഥലം
Content: 1703
Category: 18
Sub Category:
Heading: കാത്തലിക് കരിസ്മാറ്റിക്ക് റിന്യൂവല്‍ സര്‍വീസിന്റെ നാഷണല്‍ സര്‍വീസ് ടീം ചെയര്‍പേഴ്‌സണായി സിറില്‍ ജോണ്‍ തെരഞ്ഞെടുക്കപ്പെട്ടു
Content: മുംബൈ: കാത്തലിക് കരിസ്മാറ്റിക്ക് റിന്യൂവല്‍ സര്‍വീസസ് ഇന്‍ ഇന്ത്യയുടെ നാഷണല്‍ സര്‍വീസ് ടീം ചെയര്‍പേഴ്‌സണായി സിറില്‍ ജോണിനെ തെരഞ്ഞെടുത്തു. 16 പേരടങ്ങുന്ന സംഘത്തെ ഇനി മുതല്‍ സിറില്‍ ജോണ്‍ ആയിരിക്കും നയിക്കുക. ഡല്‍ഹിയില്‍ താമസമാക്കിയ സിറില്‍ ജോണ്‍ ഇത് രണ്ടാം തവണയാണ് പ്രസ്തുത സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പാലാ രൂപതയിലെ വൈദികനായിരുന്ന ഫാദര്‍ ജോസ് അഞ്ചാനിക്കല്‍ ആണ് മുമ്പ് ഈ സ്ഥാനം വഹിച്ചിരുന്നത്. അടുത്ത ഒരു വര്‍ഷം കൂടി അദ്ദേഹം സംഘടനയില്‍ അംഗമായി തുടരും. മുംബൈയിലെ സെന്റ് പയസ് സെമിനാരിയില്‍ ജൂണ്‍ 11-നാണു തെരഞ്ഞെടുപ്പ് നടന്നത്. അടുത്ത മൂന്നു വര്‍ഷത്തേക്ക് സിറില്‍ ജോണ്‍ നാഷണല്‍ സര്‍വീസ് ടീം ചെയര്‍പേഴ്‌സണായി സേവനം ചെയ്യും. 2001 മുതല്‍ 2010 വരെ സംഘടനയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിച്ചിരുന്നത് സിറില്‍ തന്നെയായിരുന്നു. വത്തിക്കാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക്ക് റിന്യൂവല്‍ സര്‍വീസ് കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റായും സിറില്‍ ജോണ്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതേ സംഘടനയുടെ ഏഷ്യ-ഓഷ്യാന ഘടകത്തിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനവും ഇപ്പോള്‍ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. മേയ് അവസാനം ബംഗളൂരുവില്‍ നടന്ന സമ്മേളനത്തിലാണ് പുതിയ കരിസ്മാറ്റിക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നത്. സിബിസിഐയുടെ പ്രതിനിധിയായി മീറഡില്‍ നിന്നുള്ള ബിഷപ്പ് ഫ്രാന്‍സിസ് കാലിസ്റ്റ് പങ്കെടുക്കുകയും തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്തു. 1967-ല്‍ യുഎസിലാണ് കാത്തലിക് കരിസ്മാറ്റിക്ക് റിന്യൂവല്‍ എന്ന സംഘടന ആരംഭിച്ചത്. 235 രാജ്യങ്ങളിലായി 125 മില്യണ്‍ ആളുകള്‍ അംഗങ്ങളായി ഉള്ള വലിയ പ്രസ്താനമായി ദൈവം സംഘടനയെ വളര്‍ത്തി. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ലോകമെമ്പാടും എത്തിക്കുന്നതിനുള്ള നിയമപരമായ അംഗീകാരം 1993 സെപ്റ്റംബറില്‍ വത്തിക്കാനില്‍ നിന്നും ലഭിച്ചു. 1972 മുതല്‍ മുംബൈയില്‍ ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പായി കരിസ്മാറ്റിക്ക് സംഘടന പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സിബിസിഐ ഇതിനെ ഒരു ദേശീയ കത്തോലിക്ക പ്രസ്താനമായി 1996-ല്‍ അംഗീകരിച്ചു. ഇന്ത്യയിലെ 163 രൂപതകളിലേക്കും തങ്ങളുടെ സേവനം എത്തിച്ചു നല്‍കുവാന്‍ കാത്തലിക് കരിസ്മാറ്റിക്ക് റിന്യൂവല്‍ സര്‍വീസസിനു കഴിയുന്നുണ്ട്. സംഘടനയുടെ ദേശീയ സംഘം കാത്തലിക് കരിസ്മാറ്റിക്ക് റിന്യൂവല്‍ സര്‍വീസിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തുകയും കത്തോലിക്ക വിശ്വാസത്തില്‍ തന്നെയുള്ള പഠിപ്പിക്കലുകളാണ് സംഘടന നടത്തുന്നതെന്ന് ഉറപ്പാക്കുകയും ചെയ്യും.
Image: /content_image/News/News-2016-06-16-04:24:13.jpg
Keywords: cyril,john,new,chairperson,national,team,Charismatic
Content: 1705
Category: 9
Sub Category:
Heading: വി.തോമ്മാശ്ലീഹായുടെയും, വി.അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക് ഷെഫീൽഡില്‍ വര്‍ണ്ണാഭമായ തുടക്കം.
Content: യു കെ മലയാളികളുടെ തിരുനാൾ ആഘോഷങ്ങളിൽ പ്രശസ്തമായ വി.തോമ്മാശ്ലീഹായുടെയും, വി.അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക്, ഷെഫീൽഡ് കാത്തലിക്ക് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഭക്ത്യാഡംബരപൂർവ്വം തുടക്കമായി. ജൂൺ 11 മുതൽ ആരംഭിച്ച അൽഫോൻസാമ്മയുടെ നവനാൾ നൊവേന വിവിധ ഭവനങ്ങളിലായി നടന്നുവരുന്നു. 19ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഷെഫീൽഡ് സീറോ മലബാർ കമ്യൂണിറ്റി ചാപ്ലയിൻ ഫാ. ബിജു കുന്നക്കാട്ട് പതാക ഉയർത്തുന്നതോടെ പ്രധാന ആഘോഷപരിപാടികൾക്ക് തുടക്കമാകും. 2.15 ന് പ്രസുദേന്തി വാഴ്ചയും തുടര്‍ന്നു 2.30 ന് റവ.ഫാ.ജോൺസൺ കോവൂർപുത്തൻപുരയുടെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും നടക്കും. ഫാ.ജിൻസൺ മുട്ടത്തുകുന്നേൽ തിരുനാൾ സന്ദേശം നൽകും. ഫാ.തോമസ് മടുക്കുംമൂട്ടിൽ, ഫാ.റോബിൻസൺ മെൽക്കീസ്, ഫാ.ബിജു കുന്നക്കാട്ട് എന്നിവർ സഹ കാർമ്മികരാകും. തുടർന്ന് വി. അൽഫോൻസാമ്മയുടെ നൊവേന. 4.30 ന് വിവിധ കലാരൂപങ്ങൾ, മുത്തുക്കുടകൾ,ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചുകൊണ്ടുള്ള ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം. തുടർന്ന് ലദീഞ്ഞ്, തിരുനാളിന്റെ സമാപനാശീർവ്വാദം പാച്ചോർ നേർച്ച എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. 6.30 ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഷെഫീൽഡ് സെന്റ് പാട്രിക്സ് പള്ളി വികാരി ഫാ.മാർട്ടിൻ ട്രസ്ക് മുഖ്യാതിഥിയായിരിക്കും. തുടർന്ന് കുട്ടികളുടെയും മുതിർന്നരുടെയും വിവിധ കലാപരിപാടികൾ. സ്നേഹവിരുന്നോടുകൂടി ആഘോഷപരിപാടികൾ സമാപിക്കും. ചാപ്ലയിൻ ഫാ.ബിജു കുന്നക്കാട്ടിന്റെ നേതൃത്വത്തിൽ തിരുനാൾ ഒരുക്കങ്ങൾ നടന്നുവരുന്നു. തിരുനാളിൽ പങ്കെടുത്ത് വിശുദ്ധരുടെ മാദ്ധ്യസ്ഥം അപേക്ഷിക്കുന്നതിന് ഷെഫീൽഡ് കാത്തലിക്ക് കമ്യൂണിറ്റി ഏവരെയും ക്ഷണിക്കുന്നു. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്;}# ബിജു മാത്യു -07828283353 വിൻസെന്റ് വർഗീസ് -07878607862.. #{red->n->n->അഡ്രസ്സ്;}# സെന്റ് പാട്രിക്സ് ചർച്ച്. BARNSLEY ROAD SHEFFIELD. S5 0QF
Image: /content_image/Events/Events-2016-06-16-04:54:53.jpg
Keywords:
Content: 1706
Category: 1
Sub Category:
Heading: പാവപ്പെട്ടവരിലും വൈകല്യമുള്ളവരിലും അഭയാര്‍ത്ഥികളിലും ദൈവത്തെ കാണുവാന്‍ നാം പഠിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: വൈകല്യം നേരിടുന്നവരിലും അഭയാര്‍ത്ഥികളിലും പാവങ്ങളിലും ദൈവത്തെ കാണുവാന്‍ നാം പഠിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയ ആയിരങ്ങളോട് സംസാരിക്കുമ്പോളാണ്, നമ്മില്‍ നിന്നും കാരുണ്യം പ്രതീക്ഷിക്കുന്നവരെ കുറിച്ച് പിതാവ് പറഞ്ഞത്. ലൂക്കായുടെ സുവിശേഷത്തില്‍ അന്ധനായ യാചകനു കാഴ്ച നല്‍കിയ ക്രിസ്തുവിന്റെ കാരുണ്യത്തെ കുറിച്ച് സംസാരിച്ചാണ് പിതാവ് തന്റെ പ്രസംഗം തുടങ്ങിയത്. ആരാലും പരിഗണിക്കപ്പെടാതെ വഴിയരികില്‍ നിന്നിരുന്ന അന്ധനെ ക്രിസ്തു പരിഗണിച്ചു. ഇത്തരത്തില്‍ ആരാലും പരിഗണിക്കപ്പെടാത്തവരെ നാം കാണാതെ പോകരുതെന്നതായിരുന്നു പിതാവിന്റെ സന്ദേശത്തിന്റെ ഉള്ളടക്കം. "അന്ധനായ അവന് മറ്റുള്ളവരുടെ കാരുണ്യം ലഭിച്ചാല്‍ മാത്രമേ ജീവിക്കുവാന്‍ സാധിക്കുകയുള്ളു. അവന്റെ മുന്നില്‍ മറ്റൊരു മാര്‍ഗവുമില്ല. ജെറീക്കോയുടെ തിരക്കുനിറഞ്ഞ വഴിയിലാണ് അവന്‍ ഭിക്ഷയാചിക്കുവാനായി ഇരുന്നത്. തനിക്ക് ചുറ്റും ആളുകള്‍ തിക്കും തിരക്കും വര്‍ത്തമാനങ്ങളുമായി കടന്നു പോകുമ്പോളും അവന്‍ മാത്രം ഏകാന്തതയുടെ ഒരു തുരുത്തില്‍ ആയിരുന്നു. ആരാലും പരിഗണിക്കപ്പെടാത്തവനായി തിരക്കുകള്‍ക്കിടയില്‍ അവന്‍ കഴിഞ്ഞു. ഇന്നും ഇതേ അവസ്ഥയില്‍ ജീവിക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ട്. നമ്മുടെ പരിഗണന ആഗ്രഹിക്കുന്നവര്‍". പിതാവ് പറഞ്ഞു. പാവപ്പെട്ടവര്‍ക്കും ആവശ്യത്തില്‍ ഇരിക്കുന്നവര്‍ക്കും നിങ്ങളുടെ കരങ്ങളെ തുറന്നു സമൃദ്ധമായി നല്‍കണമെന്ന മോശയുടെ വാക്കുകളും പിതാവ് തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. "മോശയുടെ ഈ വാക്കുകള്‍ അറിയാവുന്ന യിസ്രായേല്‍ ജനമാണ് അവിടെ ഉണ്ടായിരുന്നത്. എന്നാല്‍ ആവശ്യത്തില്‍ ഇരുന്ന അന്ധനോട് അവര്‍ക്ക് കരുണ്യം തീരെ തോന്നിയില്ല. എന്നാല്‍ ജനം പരിഗണിക്കാതിരുന്ന അന്ധനെ ക്രിസ്തു പരിഗണിച്ചു. ജനക്കൂട്ടം മാറ്റി നിര്‍ത്തിയിരുന്ന ആ അന്ധനെ ക്രിസ്തു ജനക്കൂട്ടത്തിന്റെ മധ്യത്തിലേക്ക് ആനയിച്ചു. അവന് കാഴ്ച നല്‍കി. അവന് കാഴ്ച മാത്രമല്ല ലഭിച്ചത്. അവന്‍ പിന്നീട് കര്‍ത്താവിനെ അനുഗമിച്ചു അവന്റെ ശിഷ്യനായി മാറി". പിതാവ് വ്യാഖ്യാനിച്ചു. നാം പാപികളായി നടന്നപ്പോളും ദൈവത്തില്‍ നിന്നും മാറി നിന്നപ്പോളും നമ്മേ ദൈവം സ്‌നേഹിച്ചിരുന്നുവെന്നും പാപ്പ പറഞ്ഞു. അനന്തമായ കാരുണ്യമുള്ള ക്രിസ്തുവാണ് അവന്റെ കരത്തില്‍ നമ്മേ വഹിച്ച് രക്ഷയുടെ മാര്‍ഗത്തിലേക്ക് നടത്തിയതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ കാരുണ്യം പ്രതീക്ഷിച്ച് മുന്നില്‍ വരുന്ന അഭയാര്‍ത്ഥികളേയും വൈകല്യങ്ങള്‍ നേരിടുന്നവരേയും പാവങ്ങളേയും കാണുമ്പോള്‍ നിങ്ങളുടെ ഹൃദയം ക്രിസ്തുവിന്റേതു പോലെ അലിയാറുണ്ടോ എന്നു പിതാവ് കേള്‍വിക്കാരോട് ചോദിച്ചു. വേര്‍കൃത്യങ്ങളും വിദ്വേഷവും നമ്മളെ മറ്റുള്ളവരില്‍ നിന്നും അകറ്റുന്നുവെന്നും പിതാവ് ചൂണ്ടിക്കാട്ടി. കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ക്രിസ്തുവിനെ പോലെ തന്നെ നമ്മുടെ ഹൃദയങ്ങളും കണ്ണുകളും പാവങ്ങള്‍ക്കു നേരെ തുറക്കാന്‍ കഴിയണമെന്നും പിതാവ് താല്‍പര്യപ്പെട്ടു.
Image: /content_image/News/News-2016-06-16-06:51:05.jpg
Keywords: kind,to,disabled,people,fransis,pope,speech
Content: 1707
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 17
Content: #{red->n->n->യഥാര്‍ത്ഥ സൗഭാഗ്യവും ഈശോയുടെ തിരുഹൃദയവും}# ഭാഗ്യസമ്പൂര്‍ണ്ണമായവ ജീവിതം കഴിക്കണമെന്നാണ് എല്ലാ മനുഷ്യരുടെയും ആഗ്രഹം. എന്നാല്‍ യഥാര്‍ത്ഥ സൗഭാഗ്യവും സംതൃപ്തിയും എവിടെയാണെന്നു ഗ്രഹിച്ചിരിക്കുന്നവരുടെ സംഖ്യ വളരെ ചുരുക്കമാണ്. ശാശ്വതമായ സൗഭാഗ്യം എവിടെയിരിക്കുന്നുവെന്ന് സ്നേഹം നിറഞ്ഞ പിതാവായ ഈശോയോട് ചോദിക്കുക. അപ്പോള്‍ സര്‍വ്വഗുണസമ്പന്നനായ നാഥന്‍ നമ്മോടിപ്രകാരം പറയും: "എന്‍റെ സ്നേഹവും ഭാഗ്യവും സന്തോഷവും ആനന്ദവും എല്ലാം എന്‍റെ പിതാവിലും, അവിടുത്തെ മഹിമയും ശക്തിയും പ്രചരിപ്പിക്കുന്നതിലും ആകുന്നു. "സ്നേഹശൂന്യനായ എന്‍റെ ആത്മാവേ! നീ ഇവ കേള്‍ക്കുന്നില്ലയോ? നിന്‍റെ ഭാഗ്യം ലോകനേട്ടങ്ങളിലും ശരീരേച്ഛയിലും സമര്‍പ്പിക്കുന്നുവെങ്കില്‍ അവയൊന്നും നിന്നെ ഭാഗ്യവാനാക്കുവാന്‍ മതിയാകയില്ല; ബഹുമാനം, ഐശ്വര്യം മുതലായവയില്‍ നീ ശരണം വയ്ക്കുന്നുവെങ്കില്‍ അവ ശാശ്വതമായി നിലനില്‍ക്കുമെന്ന് നിനക്കു എന്തുറപ്പാണുള്ളത്‍? സുഖഭോഗാദികള്‍ സ്ഥിരമായിട്ടുള്ളതല്ല. സ്രഷ്ടവസ്തുക്കളില്‍ സൗഭാഗ്യം വച്ചിരുന്നാല്‍ അവ നിന്നെ വേര്‍പിരിഞ്ഞു പോകാന്‍ കേവലം ഒരു നിമിഷം മതി. ലോക മഹിമ നേടുന്നതിനായി വൃഥാ ചെലവഴിച്ചിരുന്ന സമയം ദൈവസ്തുതി പരത്തുവാനും ദൈവത്തെ സ്നേഹിപ്പാനും വ്യയം ചെയ്തിരുന്നുവെങ്കില്‍ ഭൗതിക സൗഭാഗ്യത്തിലും ബഹുമതിയിലും ഉയര്‍ത്തപ്പെട്ടവരെക്കാള്‍ നീ എത്രയോ ഭാഗ്യവാനാകുമായിരുന്നു!‍ യഥാര്‍ത്ഥത്തിലുള്ള ഭാഗ്യം ദൈവത്തിലും ദൈവത്തില്‍ നിന്നുമാണ് ലഭിക്കേണ്ടത്. ദൈവമാണ് സാക്ഷാല്‍ സൗഭാഗ്യ കേന്ദ്രമെന്ന് മനസ്സിലാക്കിയ വി.ഫ്രാന്‍സീസ് അസ്സീസി "എന്‍റെ ദൈവം എനിക്ക് സമസ്തവും" എന്ന്‍ ഇടവിടാതെ നിലവിളിച്ചിരുന്നു. ഇപ്രകാരം തന്നെ വിശുദ്ധ ബര്‍ണ്ണാദ്, അല്‍ഫോന്‍സ് ലിഗോരി, ഫ്രാന്‍സീസ് സേവ്യര്‍, ഫ്രാന്‍സിസ് സാലെസ്, ലൂയിസ് എന്ന പുണ്യവാന്മാരും വിശുദ്ധ കത്രീനാ, ത്രേസ്യാ, ചെറുപുഷ്പം എന്നീ പുണ്യവതികളും അവരുടെ ഭാഗ്യവും സന്തോഷവും ദൈവത്തിലും മനുഷ്യരുടെ നേരെയുള്ള സ്നേഹത്തെപ്രതി നിത്യബലിയായിത്തീര്‍ന്ന ദിവ്യകാരുണ്യനാഥന്‍റെ തിരുഹൃദയത്തിലുമാണ് ദര്‍ശിച്ചത്. വിശുദ്ധ കുര്‍ബാനയെ ആരാധിക്കുന്നതിലും സ്നേഹിക്കുന്നതിലും ശുശ്രൂഷിക്കുന്നതിലുമായിരുന്നു ഇവരൊക്കെ സൗഭാഗ്യം ദര്‍ശിച്ചിരുന്നത്. നാം ദൈവത്തോട് എത്രമാത്രം സാമീപ്യ സമ്പര്‍ക്കങ്ങള്‍ പുലര്‍ത്തുന്നുവോ അത്രമാത്രം നാം സൗഭാഗ്യപൂര്‍ണ്ണരായിരിക്കും. ഈശോയില്‍ നിന്ന്‍ അകന്ന് ഓടുമ്പോള്‍ നാം ദുര്‍ബലരാവുകയാണ് ചെയ്യുന്നത്. ഭൗതിക വസ്തുക്കളിലുള്ള താല്‍പര്യവും സ്നേഹവും അകറ്റി നമുക്കു ദൈവത്തിലേക്ക് പിന്തിരിയാം. #{red->n->n->ജപം}# സ്വര്‍ഗ്ഗവാസികളുടെ സൗഭാഗ്യവും സന്തോഷവുമായിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയമേ! ഞാന്‍ ഇന്നുവരെയും യഥാര്‍ത്ഥ സൗഭാഗ്യം ഏതെന്നറിയാതെ ലൗകിക വസ്തുക്കളില്‍ എന്‍റെ സ്നേഹം അര്‍പ്പിച്ചു പോയി എന്നത് വാസ്തവമാണ്. എന്നാലിപ്പോള്‍ എന്‍റെ ഭാഗ്യം എവിടെയാണെന്നറിയുന്നു. സകല ഭാഗ്യങ്ങളും അടങ്ങിയിരിക്കുന്ന ഭണ്ഡാരവും എന്‍റെ ബുദ്ധിയുടെ പ്രകാശവും ഹൃദയത്തിന്‍റെ സന്തോഷവുമായ മിശിഹായേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്‍റെ ആത്മശരീരശക്തികള്‍ ഒക്കെയോടുംകൂടി സ്നേഹിക്കുന്നു. വാത്സല്യനിധിയായ ഈശോയെ! അങ്ങുമാത്രം എന്‍റെ സമ്പത്തും സകല ഭാഗ്യവുമായിരിക്കുന്നു. എന്‍റെ ശിഷ്ടജീവിതം അങ്ങയെ സ്നേഹിപ്പാനും സേവിപ്പാനും അനുഗ്രഹം നല്കിയരുളണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# ഈശോയുടെ ദിവ്യഹൃദയമേ, അങ്ങില്‍ മാത്രം എന്‍റെ ഭാഗ്യം മുഴുവന്‍ കണ്ടെത്തുവാന്‍ കൃപ ചെയ്യണമേ. #{red->n->n-> സല്‍ക്രിയ}# ഈശോയുടെ ദിവ്യഹൃദയത്തിന്‍റെ സ്തുതിക്കായി ഒരു ആദ്ധ്യാത്മിക ഗ്രന്ഥം വായിക്കുക. -- {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/ChristianPrayer/ChristianPrayer-2016-06-16-09:33:54.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം