Contents

Displaying 15541-15550 of 25125 results.
Content: 15906
Category: 1
Sub Category:
Heading: ഇന്തോനേഷ്യയിൽ ചാവേർ ആക്രമണത്തിന് ഇരകളായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പയുടെ ആഹ്വാനം
Content: ഇന്തോനേഷ്യയിലെ മകാസർ നഗരത്തിലെ കത്തീഡ്രൽ ദേവാലയ പരിസരത്ത് ഓശാന ഞായറാഴ്ചയുണ്ടായ ചാവേർ ബോംബാക്രമണത്തിനിരകളായവരെ സ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിയുടെ അവസാനം മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് നടത്തിയ വിചിന്തനത്തിലാണ് ഇരകളെ പാപ്പ പ്രത്യേകം അനുസ്മരിച്ചത്. അക്രമത്തിന് ഇരകളായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് പാപ്പ പറഞ്ഞു. ചാവേര്‍ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിരിന്നു. ആക്രമണം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റിനെ (ഐ‌എസിനെ) പിന്തുണയ്ക്കുന്ന ജമാഅ അൻഷറുത് ദൌള തീവ്രവാദ പ്രസ്ഥാനത്തിലെ അംഗമാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2021-03-30-01:38:54.jpg
Keywords: ഇന്തോ
Content: 15907
Category: 1
Sub Category:
Heading: മഹാമാരിയുടെ കാലത്ത് കേരള കത്തോലിക്ക സഭയുടെ നിശബ്ദ സേവനം: ലഭ്യമാക്കിയത് 65.15 കോടി രൂപയുടെ സഹായം
Content: കൊച്ചി: കോവിഡും ലോക്ക്ഡൗണും ഏല്‍പിച്ച ആഘാതത്തിനു നടുവില്‍ കേരള കത്തോലിക്ക സഭ നടത്തിയത് 65.15 കോടി രൂപയുടെ നിശബ്ദ സേവനം. കേരളത്തിലെ 32 രൂപതകളുടെയും സന്ന്യാസസമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴിയാണ് 64,15,55,582 രൂപ ചെലവഴിച്ചത്. നിര്‍ധന കുടുംബങ്ങള്‍ക്കായി 5.18 ലക്ഷം ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തതുള്‍പ്പടെ അനവധി മേഖലകളില്‍ പാവങ്ങളുടെ കണ്ണീരൊപ്പാന്‍ കത്തോലിക്ക സഭയ്ക്കായി. സര്‍ക്കാരിന്റെ ഭക്ഷ്യക്കിറ്റുകള്‍ ജനങ്ങളിലേക്കെത്തും മുമ്പേ, പാവങ്ങളുടെ അന്നവും ദൈനംദിന ആവശ്യങ്ങളും മുടങ്ങാതിരിക്കുവാന്‍ തിരുസഭ സജീവമാകുകയായിരിന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ മാത്രം അര ലക്ഷം ഭക്ഷ്യക്കിറ്റുകള്‍ ഉള്‍പ്പെടെ 10.27 കോടി രൂപയുടെ സഹായം കോവിഡ് കാലത്തു വിതരണം ചെയ്തു. വിവിധ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെ 207 കമ്യൂണിറ്റി കിച്ചണുകളിലൂടെ 4.90 ലക്ഷം പേര്‍ക്കാണ് ആഹാരം ഒരുക്കിയത്. കോവിഡ് കാലയളവില്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി നട്ടം തിരിഞ്ഞ ആയിരങ്ങള്‍ക്ക് 7.35 ലക്ഷം രൂപയുടെ സഹായവും ദൈനംദിന ജീവിത ചെലവുകള്‍ക്ക് മുന്നില്‍ സ്തംഭിച്ച പാവങ്ങള്‍ക്ക് 4,06,37,481 രൂപയും സാമ്പത്തിക സഹായമായി നല്‍കി. കോവിഡ് കാലയളവില്‍ പഠനം ഓണ്‍ലൈനിലൂടെയായപ്പോള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു സൗകര്യമില്ലാതിരുന്ന 701 കുടുംബങ്ങളില്‍ ടെലിവിഷനുകള്‍ എത്തിച്ചു. ജോലി തേടി അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അതിഥി തൊഴിലാളികളെയും സഭ കൈവിട്ടില്ല. 58,312 അതിഥി തൊഴിലാളികള്‍ക്കും സഭ ഇക്കാലത്തു സേവനങ്ങളെത്തിച്ചു. 2020 ജൂണ്‍ 30 വരെ കെസിബിസിയുടെ കീഴിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം (കെഎസ്എസ്എഫ്) സമാഹരിച്ച കണക്കുകള്‍ പ്രകാരം കോവിഡ് പ്രതിരോധത്തിനു 4,23,559 സാനിറ്റൈസര്‍ ബോട്ടിലുകളും ലക്ഷക്കണക്കിനു മാസ്കുകള്‍ ഉള്‍പ്പെടെ 2,48,478 ഹൈജീന്‍ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. ഇടവകകളും സഭയിലെ വിവിധ സംഘടനകളും പ്രാദേശിക തലങ്ങളില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മുകളില്‍ വിവരിച്ച കണക്കുകളില്‍ ഉള്‍പ്പെട്ടിട്ടില്ലായെന്നതാണ് മറ്റൊരു വസ്തുത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കേരള കത്തോലിക്ക മെത്രാന്‍ സമിതി 1.35 കോടി രൂപ ആദ്യഘട്ടത്തില്‍ നല്‍കിയിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-30-10:34:52.jpg
Keywords: കേരള സഭ
Content: 15908
Category: 18
Sub Category:
Heading: ക്രൈസ്തവ നാടാര്‍ സമുദായത്തിനു പി എസ് സി തെരഞ്ഞെടുപ്പുകളില്‍ സംവരണാനുകൂല്യം
Content: തിരുവനന്തപുരം: എസ്‌ഐയുസി ഒഴികെയുളള ക്രിസ്തുമത വിഭാഗത്തിലുള്ള നാടാര്‍ സമുദായത്തിനു പി എസ് സി തെരഞ്ഞെടുപ്പുകളില്‍ സംവരണാനുകൂല്യം പ്രാബല്യത്തിലാക്കുന്നതിനു പിഎസ് സി തീരുമാനിച്ചു. കഴിഞ്ഞ ഫെബ്രുവരി ആറു മുതലുള്ള വിജ്ഞാപനങ്ങള്‍ക്കു ക്രിസ്ത്യന്‍ നാടാര്‍ സംവരണാനുകൂല്യം ബാധകമായിരിക്കും. 2021 ഫെബ്രുവരി ആറിനു മുന്‍പ് പ്രസിദ്ധപ്പെടുത്തിയതോ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞതോ ആയ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പുകള്‍ നിലവില്‍ ഏതു ഘട്ടത്തിലായാലും ഈ സംവരണാനുകൂല്യം ലഭിക്കില്ല. 2021 ഫെബ്രുവരി ആറിലെ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഉത്തരവ് പ്രകാരമാണ് എസ്‌ഐയുസി ഒഴികെയുളള ക്രിസ്തുമത വിഭാഗത്തിലുള്ള നാടാര്‍ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണാനുകൂല്യം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഫലത്തില്‍ 2021 ഫെബ്രുവരി ആറിനുശേഷം പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പുകള്‍ക്കായിരിക്കും സംവരണം ബാധകമാകുക. ഹിന്ദു നാടാര്‍, എസ്‌ഐയുസി നാടാര്‍ എന്നീ വിഭാഗങ്ങള്‍ക്കു മാത്രമായിരുന്നു സംവരണം ഉണ്ടായിരുന്നത്.
Image: /content_image/India/India-2021-03-30-11:42:42.jpg
Keywords: നാടാര്‍, ക്രിസ്ത്യന്‍
Content: 15909
Category: 1
Sub Category:
Heading: പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായുള്ള പദ്ധതിക്ക് പിന്തുണയുമായി പൊന്തിഫിക്കല്‍ സംഘടന
Content: ലാഹോര്‍: തട്ടിക്കൊണ്ടുപോകലിന്റേയും, ലൈംഗീകാതിക്രമങ്ങളുടെയും ഭീതിയില്‍ കഴിയുന്ന പാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹം ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ സംരക്ഷിക്കുവാനുള്ള പുതിയ പ്രചാരണ പരിപാടിക്ക് അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍)ന്റെ പിന്തുണ. രാഷ്ട്രീയക്കാരുമായി ചര്‍ച്ചകള്‍ നടത്തുക, മതന്യൂനപക്ഷങ്ങളില്‍പ്പെടുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള സാമൂഹ്യ അവബോധം വളര്‍ത്തുക, ഇരകള്‍ക്ക് വേണ്ട നിയമസഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് പുതിയ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. ‘നാഷ്ണല്‍ കാത്തലിക് കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌’ (സി.സി.ജെ.പി) മായി സഹകരിച്ചായിരിക്കും പൊന്തിഫിക്കല്‍ സന്നദ്ധ സംഘടന പ്രവര്‍ത്തിക്കുക. വര്‍ഷംതോറും ക്രിസ്ത്യന്‍, ഹൈന്ദവ വിഭാഗങ്ങളില്‍പെടുന്ന ആയിരത്തോളം പെണ്‍കുട്ടികള്‍ പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകലിനിരയാകുന്നുണ്ടെന്നാണ് ‘സി.സി.ജെ.പി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്രകാരം തട്ടിക്കൊണ്ടുപോകപ്പെടുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം ചെയ്ത് നിര്‍ബന്ധിത വിവാഹത്തിനിരയാക്കുകയാണ്‌ പതിവ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ കൂടി കണക്കിലെടുത്താല്‍ ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് സി.സി.ജെ.പി പറയുന്നത്. തട്ടിക്കൊണ്ടുപോകലും, നിര്‍ബന്ധിത മതപരിവര്‍ത്തനവും, വിവാഹവുമാണ് കഴിഞ്ഞ വര്‍ഷം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് സി.സി.ജെ.പി ഡയറക്ടര്‍ ഫാ. ഇമ്മാനുവല്‍ (മാണി) യൂസഫ് പറഞ്ഞു. ഇതൊരു പുതിയ പ്രതിസന്ധിയല്ലെങ്കിലും ശരിയായ നിയമവ്യവസ്ഥയുടേയും, മതന്യൂനപക്ഷങ്ങളില്‍പ്പെട്ട സ്ത്രീകളേയും, പെണ്‍കുട്ടികളേയും സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങളുടേയും അഭാവം കാരണം സമീപ വര്‍ഷങ്ങളില്‍ പ്രവണത ഏറ്റവും മോശമായ അവസ്ഥയിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടു വയസ്സായി ഉയര്‍ത്തിയ 2014-ലെ ‘സിന്ധ് ചൈല്‍ഡ് മാര്യേജ് റിസ്ട്രയിന്റ് ആക്റ്റ്’ ഇതിനു ഉദാഹരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2020 ജൂലൈ മാസത്തില്‍ തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത വിവാഹത്തിനും ഇരയായ പതിനാലുകാരിയായ ഹുമ യൂസഫിന്റെ കാര്യത്തില്‍ സംഭവിച്ചത് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണെന്നു എ.സി.എന്‍ പറയുന്നു. തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത വിവാഹത്തിനും ഇരയായ ഹുമയുടെ വിവാഹത്തിന് പാക്കിസ്ഥാന്‍ സുപ്രീം കോടതി നിയമപരമായ സാധുത നല്‍കിയത് വിവാദമായിരിന്നു. ഋതുമതിയായയതിനാല്‍ വിവാഹം നിയമപരമാണെന്നുള്ള വിചിത്രമായ നിരീക്ഷണമായിരുന്നു കോടതി നടത്തിയത്. പാകിസ്ഥാതാനിലെ മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുവാന്‍ പുതിയ പ്രചാരണ പദ്ധതി സഹായകമാവുമെന്ന പ്രതീക്ഷയിലാണ് സംഘടന പ്രവര്‍ത്തകര്‍.
Image: /content_image/News/News-2021-03-30-13:03:40.jpg
Keywords: പാക്ക
Content: 15910
Category: 18
Sub Category:
Heading: നിലനില്‍പ്പിനും ആരാധന സ്വാതന്ത്ര്യത്തിനും വേണ്ടി സംഘടിച്ച് ക്രൈസ്തവര്‍: പുലിയന്‍പാറയില്‍ പ്രതിഷേധം ആര്‍ത്തിരമ്പി
Content: കോതമംഗലം: നെല്ലിമറ്റം പുലിയന്‍പാറയില്‍ ജനവാസ മേഖലയില്‍ ദേവാലയത്തിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരേ നടത്തിയ സമരത്തില്‍ പ്രതിഷേധം ആര്‍ത്തിരമ്പി. കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ കെസിവൈഎം, മാതൃവേദി, ഇന്‍ഫാം, വിന്‍സെന്റ് ഡി പോള്‍, പുലിയന്‍പാറ സമരസമിതി തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ നെല്ലിമറ്റത്ത് ഇന്നലെ നടത്തിയ പ്രതിഷേധ മാര്‍ച്ചിലും ധര്‍ണയിലും ആയിരത്തിലേറെപ്പേര്‍ പങ്കെടുത്തു. കൈകളില്‍ പ്ലക്കാര്‍ഡുകളും പിടിച്ച് ആവേശപൂര്‍വം മുദ്രാവാക്യങ്ങള്‍ മുഴക്കി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരും നിരവധി വൈദികരും സന്യസ്തരും പ്രതിഷേധ സമരത്തിലും ധര്‍ണയിലും പങ്കുചേര്‍ന്നു. പു​ലി​യ​ൻ​പാ​റ​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പ​ള്ളി​യോ​ട് ചേ​ർ​ന്ന് നി​ർ​മി​ച്ച കൂ​റ്റ​ൻ ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നും പ​ള്ളി തു​റ​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും ബിഷപ്പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ പ്രതി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം​ ചെ​യ്തു പറഞ്ഞു. ജനവാസമേഖലയില്‍ പള്ളിയോട് ചേര്‍ന്ന് ടാര്‍ മിക്‌സിംഗ് പ്ലാന്റ് അനുവദിച്ച നടപടി കടുത്ത ജനദ്രോഹമാണെന്നും ആരാധനാ സ്വാതന്ത്ര്യത്തിന് തടസമായ രീതിയില്‍ ദേവാലയത്തിന് തൊട്ടടുത്ത് പ്ലാന്റ് തുടങ്ങിയത് പ്രതിഷേധാര്‍ഹമാണെന്നും മാര്‍ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ ജനവാസ മേഖലയില്‍നിന്നു ദൂരെ തുടങ്ങുവാന്‍ പ്ലാന്റ് ഉടമയും അധികൃതരും വിവേകവും മുന്‍കരുതലും സ്വീകരിക്കേണ്ടതായിരുന്നു.പൊതുജനം പ്രതിഷേധം ഉയര്‍ത്തിയിട്ടും അധികൃതര്‍ മുഖവിലയ്‌ക്കെടുക്കാത്തത് നിരാശാജനകമാണ്. നാട്ടുകാര്‍ ഒരുമിച്ച് നില്‍ക്കണമെന്നും പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ സെക്രട്ടറി ജോസുകുട്ടി ഒഴുകയില്‍, രൂപത പ്രസിഡന്റ് ഐപ്പച്ചന്‍ തടിക്കാട്ട്, രൂപതാ ഡയറക്ടര്‍ റവ. ഡോ. തോമസ് ചെറുപറന്പില്‍, ഇന്‍ഫാം രൂപത ഡയറക്ടര്‍ ഫാ. റോബിന്‍ പടിഞ്ഞാറെക്കൂറ്റ്, കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. സിറിയക് ഞാളൂര്‍, കെസിവൈഎം രൂപത പ്രസിഡന്റ് ജിബിന്‍ ജോര്‍ജ്, എകെസിസി ഫൊറോന പ്രസിഡന്റ് സണ്ണി കടൂത്താഴെ, സമരസമിതി നേതാക്കളായ വര്‍ഗീസ് ജോസഫ് നെല്ലിക്കല്‍, എം.എം. ഉമ്മര്‍ മണലുംപാറ, കെ.എം. മുരുകന്‍ കുന്നത്ത്, കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കളായ ജോസ് പുതിയേടം, ഷൈജു ഇഞ്ചക്കല്‍, ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോയി പോള്‍ പീച്ചാട്ട്, വി.യു. ചാക്കോ, ഊന്നുകല്‍ ഫൊറോന വികാരി റവ. ഡോ. തോമസ് പോത്തനാമുഴി, ഫാ. സെബാസ്റ്റ്യന്‍ വലിയത്താഴത്ത്, ഫാ. ജേക്കബ് തലാപ്പിള്ളി, ജിജി പുളിക്കല്‍, ബെന്നി പാലക്കുഴി, പയസ് തെക്കേക്കുന്നേല്‍, ബേബിച്ചന്‍ നിധീരിക്കല്‍, പയസ് ഓലിയപ്പുറം, ജോസ് ഇലഞ്ഞിക്കല്‍, ജോര്‍ജ് ഓലിയപ്പുറം, മാത്യു മുക്കത്ത്, ജോണ്‍ മുണ്ടങ്കാവില്‍, മോന്‍സി മങ്ങാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനരോഷം വകവെയ്ക്കാതെ മാര്‍ച്ച് ആദ്യവാരത്തിലാണ് ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്. പള്ളിയുടെ തൊട്ടടുത്തായി പ്രവർത്തനാനുമതി നൽകിയ ഭീമൻ ടാർ മിക്സിംങ്ങ് പ്ലാന്റ് കമ്പനിയുടെ പ്രവർത്തനം മൂലം പള്ളിയുടേയും സമീപ പ്രദേശത്തേയും ജനങ്ങൾക്ക് സ്വസ്ഥജീവിതം നഷ്ടമായി. പൊടിപടലങ്ങളും വിഷാംശപുകയും, കടുത്ത ചൂടും മൂലം പള്ളിയിൽ ശുശ്രൂഷ നടത്താനാവാത്ത അവസ്ഥ സംജാതമായതിനെ തുടര്‍ന്നാണ് ദേവാലയം അടച്ചിടുവാന്‍ തീരുമാനിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-03-30-13:54:59.jpg
Keywords: ദേവാലയ
Content: 15911
Category: 22
Sub Category:
Heading: ജോസഫ് - വ്യാകുലപ്പെടുന്നവരുടെ സഹയാത്രികൻ
Content: യൗസേപ്പിതാവിനു ജീവിതത്തിൽ ധാരാളം സഹനങ്ങളും കഷ്ടപ്പാടുകളും ഉണ്ടെങ്കിലും അവൻ പരാതിപ്പെടുകയോ പിറുപിറുക്കുകയോ ചെയ്യുന്നില്ല. തൻ്റെ നിർഭാഗ്യങ്ങളെക്കുറിച്ച് അവൻ നിശബ്ദനായിരുന്നു, അവയെപ്പറ്റി ദൈവത്തോടു മാത്രമാണ് അവൻ്റെ സംസാരിച്ചിരുന്നത്. യൗസേപ്പിതാവിൻ്റെ ഹൃദയം കഷ്ടതകൾക്കിടയിലും ശാന്തമായിരുന്നു. ദൈവ തിരുമുമ്പിൽ പൂർണ്ണമായി സ്വയം വിധേയപ്പെട്ട ഒരു ആത്മാവിൻ്റെ നിറവാണ് അവൻ്റെ ജീവിതം നമ്മുടെ മുമ്പിൽ വരച്ചുകാട്ടുക. പ്രതികൂല സാഹചര്യങ്ങളിലും സമൃദ്ധിയിലും ദൈവത്തിൻ്റെ പരിപാലന അവൻ അനുഭവിച്ചറിഞ്ഞു. ക്ഷമയുടെ പരിചകൊണ്ട് പ്രലോഭനങ്ങളെ എതിർത്ത യൗസേപ്പിതാവ് നിരാശയുടെ നിഴൽ ഒരിക്കലും തൻ്റെ ഹൃദയത്തിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. യൗസേപ്പിതാവ് വ്യാകുലപ്പെടുന്നവരുടെ മദ്ധ്യസ്ഥനും അവർക്കു മാതൃകയുമാണ് കാരണം കഷ്ടപ്പാടുകളോടു അനുകമ്പയോടെ പ്രതികരിക്കാൻ അവനു കഴിയുന്നു. യൗസേപ്പിൻ്റെ ഹൃദയത്തിനു ദിവ്യരക്ഷകൻ്റെ ഹൃദയവുമായി വളരെയധികം സാമ്യവും ഐക്യവുമുണ്ട്. ധാരാളം സഹനങ്ങൾ ഏറ്റുവാങ്ങിയ യൗസേപ്പിതാവിനു സഹിക്കുന്ന മനുഷ്യരുടെ വികാരവിചാരങ്ങൾ വേഗം ഉൾകൊള്ളുവാനും സഹായത്തിനെത്തുവാനും വേഗം സാധിക്കും. സഹനങ്ങളുടെ തീവ്രത ജീവിതത്തിൻ്റെ നിറം കെടുത്തുമ്പോൾ പിതാവായ വിശുദ്ധ യൗസേപ്പിനെ വിളിക്കാൻ മറക്കരുത്, കാരണം വേദനിക്കുന്നവരെ ആശ്വസിപ്പിക്കാൻ കഴിയുന്ന ഒരു പിതൃഹൃദയം പിതാവിവായ ദൈവം യൗസേപ്പിതാവിനു നൽകിയിരിക്കുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-03-30-21:19:59.jpg
Keywords: ജോസഫ്, യൗസേ
Content: 15912
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ എവുപ്രാസ്യമ്മ
Content: "എന്റെ നല്ല ഈശോയെ, നീ എന്തു ചെയ്താലും ഞാൻ നിന്നിൽ നിന്ന് വേർപിരിയുകയില്ല" - വിശുദ്ധ എവുപ്രാസ്യമ്മ ( 1877 - 1952). പ്രാർത്ഥിക്കുന്ന അമ്മ എന്നറിയപ്പെട്ടിരുന്ന വിശുദ്ധ എവുപ്രാസ്യാമ്മ സി.എം.സി. സന്യാസസഭാംഗമായിരുന്നു. തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (കോട്ടൂര്‍) വില്ലേജിലെ എലുവത്തിങ്കല്‍ ചേര്‍പ്പുകാരന്‍ അന്തോണി-കുഞ്ഞേത്തി ദമ്പതികളുടെ മകളായി റോസ ജനിച്ചു. നല്ല സാമ്പത്തിക പശ്ചാത്തലമുണ്ടായിരുന്ന കുടുംബമായിരുന്നു റോസിൻ്റേത്. 1897-ല്‍ കർമ്മലീത്താ സഭയിൽ ചേർന്ന റോസ തിരുഹൃദയത്തിന്റെ സിസ്റ്റര്‍ ഏവുപ്രാസ്യ എന്ന നാമം സ്വീകരിക്കുകയും 1898 ൽ സന്യാസവസ്ത്രം സ്വീകരിക്കുകയും ചെയ്തു.രോഗങ്ങളും, യാതനകളും അലട്ടിയപ്പോൾ പരിശുദ്ധ മാതാവിന്റെ സഹായം തേടിയിരുന്നു ഏവുപ്രാസ്യയാമ്മ. 1913 മുതല്‍ 1916 വരെ ഒല്ലൂരിലെ സെന്റ്‌ മേരീസ് കർമ്മലീത്താ മഠത്തിലെ സുപ്പീരിയറായിരുന്നു അമ്മ. ഈ മഠമായിരുന്നു 45 വർഷത്തോളം അമ്മയുടെ പ്രവർത്തന മേഖല. എവുപ്രാസ്യാമ്മ തന്റെ സമയത്തിന്റെ ഭൂരിഭാഗവും കോണ്‍വെന്റിലെ ചാപ്പലിലാണ് ചിലവഴിച്ചിരുന്നത്. വിശുദ്ധ കുര്‍ബ്ബാനയും ജപമാലയുമായിരുന്നു അവളുടെ ജീവ ശ്രോതസ്സ്. ജീവിതം പൂര്‍ണ്ണമായും ദൈവസേവനത്തിനായി സമര്‍പ്പിച്ച ഏവുപ്രാസ്യാമ്മ 1952 ഓഗസ്റ്റ് 29 നു ദൈവസന്നിധിയിലേക്ക് യാത്രയായി. 2006 ൽ വാഴ്ത്തപ്പെട്ട പദവിയിലേക്കു ഉയർത്തിയ എവുപ്രാസ്യമ്മയെ 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. #{green->none->b->വിശുദ്ധ എവുപ്രാസ്യമ്മയോടൊപ്പം പ്രാർത്ഥിക്കാം.}# വിശുദ്ധ എവുപ്രാസ്യമ്മയേ, പ്രാർത്ഥിക്കുന്ന അമ്മ എന്നാണല്ലോ നി ജീവിതകാലത്ത് അറിയപ്പെട്ടിരുന്നത്. വിശുദ്ധവാരത്തിലെ ഈ ദിവസങ്ങളിൽ പ്രാർത്ഥനാ ജീവിതത്തിൽ തീക്ഷ്ണത പുലർത്താൻ എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ.
Image: /content_image/SocialMedia/SocialMedia-2021-03-30-17:00:04.jpg
Keywords: എവുപ്രാ
Content: 15913
Category: 13
Sub Category:
Heading: യേശുവിന്റെ വാക്കുകൾ ജീവിതത്തില്‍ പകര്‍ത്തി സ്നേഹിതർക്കു വേണ്ടി സ്വജീവൻ അർപ്പിച്ച എറിക്കിന് അമേരിക്കയുടെ യാത്രാമൊഴി
Content: ഡെന്‍വെര്‍: അമേരിക്കയിലെ കൊളറാഡോയിലെ ബൗള്‍ഡറിലെ കിംഗ് സൂപേഴ്സ് ഗ്രോസറി സ്റ്റോറില്‍ പത്തുപേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പില്‍ സ്വജീവന്‍ പോലും വകവെക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട എറിക് ടാലി എന്ന ധീരനായ കത്തോലിക്കാ പോലീസ് ഓഫീസര്‍ക്ക് വീരോചിതമായ യാത്രയയപ്പ്. ഡെന്‍വെറിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന അന്ത്യശുശ്രൂഷകളില്‍ പോലീസ് ഓഫീസേഴ്സ് ഉള്‍പ്പെടെ ദേവാലയം തിങ്ങിനിറഞ്ഞ് ആളുകള്‍ ഉണ്ടായിരുന്നു. ആയിരത്തിലധികം പേർ വിശുദ്ധ കുര്‍ബാനയുടെ തത്സമയ സംപ്രേഷണം വീക്ഷിച്ചു. ലിറ്റില്‍ടണ്‍ ഇടവക വികാരിയായ ഫാ. ഡാനിയല്‍ നോളനാണ് റോമന്‍ ആരാധനാ ക്രമത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. 7 മുതല്‍ 20 വയസ്സുവരെ പ്രായമുള്ള ഏഴു മക്കളുടെ പിതാവായിരുന്നു ടാലി. കോള്‍ഫാക്സ് അവെന്യൂവില്‍ നിന്നും മോട്ടോര്‍ സൈക്കിളുകള്‍ ഉള്‍പ്പെടെയുള്ള പോലീസ് വാഹനങ്ങളില്‍ ജാഥയായിട്ടാണ് ബൗള്‍ഡര്‍ പോലീസ്, ടാലിക്ക് അന്ത്യോപചാരമര്‍പ്പിക്കുവാന്‍ എത്തിയത്. “സ്നേഹിതനു വേണ്ടി സ്വന്തം ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല” എന്ന യേശുവിന്റെ വാക്കുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ടാലി മറ്റുള്ളവര്‍ക്കായി സ്വന്തം ജീവന്‍ ബലികഴിക്കുകയായിരുന്നുവെന്ന് അനുശോചനം അറിയിച്ചുകൊണ്ട്‌ ആർച്ച് ബിഷപ്പ് സാമുവല്‍ അക്വില പറഞ്ഞു. യേശു ക്രിസ്തുവിന് തന്റെ ജീവിതത്തില്‍ പ്രഥമ സ്ഥാനം നല്‍കിയ വ്യക്തിയായിരുന്നു ടാലിയെന്നും രാജ്യത്തിനും, നഗരങ്ങള്‍ക്കും, സമൂഹത്തിനും നല്‍കുവാന്‍ കഴിയുന്ന ഏറ്റവും നല്ല സേവനമെന്തെന്ന്‍ അദ്ദേഹം കാണിച്ചു തന്നുവെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. തീക്ഷ്ണതയുള്ള ദൈവവിശ്വാസിയും, ധീരനായ നിയമപാലകനുമായിരുന്നു അദ്ദേഹമെന്ന് ഔര്‍ ലേഡി ഓഫ് മൌണ്ട് കാര്‍മ്മല്‍ ഇടവക വികാരിയായ ഫാ. ജെയിംസ് ജാക്സണ്‍ എഫ്.എസ്.എസ്.പി സ്മരിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 22ന് ഗ്രോസറി സ്റ്റോറില്‍ അക്രമി വെടിയുതിര്‍ക്കുവാന്‍ ആരംഭിച്ചപ്പോള്‍ ആദ്യം പ്രതികരിച്ചത് ടാലിയായിരുന്നു. 2010-ല്‍ തന്റെ നാല്പതാമത്തെ വയസ്സിലാണ് ടാലി ബൗള്‍ഡര്‍ പോലീസ് വിഭാഗത്തില്‍ ചേരുന്നത്. വെടിവെയ്പ്പുമായി ബന്ധപ്പെട്ട് അഹമദ് അല്‍ അലിവി അലിസാ എന്ന ഇരുപതിയൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫാസ്റ്റ് ഡിഗ്രി കൊലപാത കുറ്റമാണ് അക്രമിയില്‍ ചുമത്തിയിരിക്കുന്നതെന്ന് ബൗള്‍ഡര്‍ പോലീസ് പറഞ്ഞു. ഇന്ന്‍ കോളറാഡോയിലെ ലാഫായെറ്റിലെ ഫാറ്റിറോണ്‍സ് കമ്മ്യൂണിറ്റി ചര്‍ച്ചില്‍ എറിക് ടാലിക്കായി ഒരു പൊതുഅനുസ്മരണ യോഗം സംഘടിപ്പിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-30-18:20:16.jpg
Keywords: അമേരിക്ക, യേശു
Content: 15914
Category: 13
Sub Category:
Heading: വിശ്വാസത്തിന് സാക്ഷ്യമേകി സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്ന ജസ്റ്റിൻ നിത്യസമ്മാനത്തിന് യാത്രയായി
Content: കൊച്ചി: ആശുപത്രി കിടക്കയില്‍ രക്താർബുദത്തിന്റെ മരണവേദനയുമായി മല്ലിടുമ്പോഴും ക്രിസ്തു വിശ്വാസം നെഞ്ചോട് ചേര്‍ത്തു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയ അങ്കമാലി സ്വദേശിയായ പതിനെട്ടുവയസുകാരനായ ജസ്റ്റിൻ വിടവാങ്ങി. അങ്കമാലി മേരിഗിരി മാടൻ വീട്ടിൽ ജേക്കബ്- ഷിജി ദമ്പതികളുടെ മകനായ ജസ്റ്റിനെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയ എറണാകുളം- അങ്കമാലി അതിരൂപതാ വൈദികനായ ഫാ. പോൾ കൈപരമ്പാടൻ തന്നെയാണ് ഈ മകന്റെ മരണ വാര്‍ത്തയും ലോകത്തെ അറിയിച്ചത്. വൈദ്യശാസ്ത്രത്തിന് ഇനി ഒന്നും ചെയ്യാനില്ലെന്ന് അറിഞ്ഞിട്ടും ഈ മകന്‍ പ്രകടിപ്പിച്ച വിശ്വാസസ്ഥൈര്യം മാർച്ച് 26നാണ് സോഷ്യൽ മീഡിയയിലൂടെ ഫാ. പോൾ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpaul.kaiparambadan%2Fposts%2F10221211043558212&width=500&show_text=true&height=838&appId" width="500" height="838" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> 40-ാംവെളളിയില്‍ മുൻഇടവകാംഗമായ ജസ്റ്റിൻ, മാരകമായ രക്താർബുദവുമായി അവസാനയുദ്ധം നടത്തുന്നെന്നറിഞ്ഞ് വിശുദ്ധ കുർബാനയുമായി ആശുപത്രിയിലെത്തിയപ്പോള്‍ അസഹനീയമായ വേദനകൾക്കിടയിലും ആ പതിനെട്ടു വയസുകാരൻ പ്രകടിപ്പിച്ച വിശ്വാസം തന്നെ ഞെട്ടിപ്പിച്ചു കളഞ്ഞുവെന്നും എല്ലാ ദിവസവും അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെഅവസാന ഭാഗത്തിന്റെ പ്രാധാന്യം ( ”ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ!”) അച്ചൻ പറഞ്ഞതു ഓർക്കുന്നുവെന്നും ഈ മകന്‍ പറഞ്ഞുവെന്നും താന്‍ ആവശ്യപ്പെട്ടതനുസരിച്ച് ജസ്റ്റിൻ തന്റെ തലയിൽ കൈവച്ച് തനിക്കുവേണ്ടിപ്രാർത്ഥിച്ചുവെന്നും തന്റെ അൾത്താരസംഘക്കാരൻ ഒരു വിശുദ്ധനായിമാറുന്നതു കണ്ട സംതൃപ്തിയോടെ ആ മുറിവിട്ടിറങ്ങി എന്നുമായിരിന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpaul.kaiparambadan%2Fposts%2F10221236476314015&width=500&show_text=true&height=813&appId" width="500" height="813" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> പ്രിയപ്പെട്ട ജസ്റ്റിൻ അൽപം മുമ്പ് നിത്യ സമ്മാനത്തിനായി ദൈവതിരുസന്നിധിയിലേക്ക് യാത്രയായെന്നും മരിക്കുന്നതിനു തൊട്ടുമുമ്പ് വീണ്ടും രോഗിലേപനം കൂടി നൽകി അവനെ യാത്രയാക്കാൻ തനിക്കു ഭാഗ്യമുണ്ടായതായി ഫാ. പോൾ അല്പം മുന്‍പ് ഫേസ്ബുക്കില്‍ കുറിച്ചു. ബലഹീനരാണെങ്കിലും അൾത്താരയിലെ അഭിഷിക്തൻ്റെ വാക്കുകൾക്ക് ഒരു വിശുദ്ധനെ രൂപപ്പെടുത്താനാവും എന്ന് വീണ്ടും ദൈവം തന്നെ ബോധ്യപ്പെടുത്തിയെന്നും ഈശോയുടെ മടിയിൽ വിശുദ്ധരോടും മാലാഖമാരോടും ഒപ്പം നീ ഇരിക്കുമ്പോൾ നിനക്കു കിട്ടിയ വിശ്വാസത്തിൻ്റെ ബോധ്യം ഞങ്ങൾക്കും ഉണ്ടാകാൻ ഞങ്ങളേയും ഓർത്തു പ്രാർത്ഥിക്കണമേയെന്നും പറഞ്ഞുക്കൊണ്ടാണ് ഫാ. പോളിന്റെ ഫേസ്ബുക്ക് പോസ്റ്റു അവസാനിക്കുന്നത്. ഇപ്പോള്‍ കാക്കനാട് സെന്റ് ഫ്രാൻസിസ് അസീസി ഇടവക വികാരിയായ ഫാ. പോൾ നാലു വര്‍ഷം മുന്‍പാണ് ജസ്റ്റിന്റെ ഇടവക വികാരിയായിരിന്നത്. ദിവ്യബലി അർപ്പണരംഗങ്ങൾ അനുകരിച്ചിരുന്ന അവന്റെ ഏറ്റവും വലിയ ആഗ്രഹം വൈദികനാകണമെന്ന് തന്നെയായിരുന്നുവെന്നും അനുദിന ദിവ്യബലിയും ബൈബിൾ വായനയും കുടുംബപ്രാർത്ഥനയും ഇല്ലാത്ത ഒരൊറ്റ ദിനം പോലും അവന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവില്ലായെന്നും ഫാ. പോൾ പറഞ്ഞിരിന്നു. വിശ്വാസത്തിന് സാക്ഷ്യമേകി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ജസ്റ്റിന്റെ മരണവാര്‍ത്ത നൂറുകണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവെയ്ക്കുന്നത്.
Image: /content_image/News/News-2021-03-30-19:27:01.jpg
Keywords: വൈറ
Content: 15915
Category: 18
Sub Category:
Heading: കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം: റെയില്‍വേ മന്ത്രി പച്ചക്കള്ളം പറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Content: കാസര്‍ഗോഡ്: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ട്രെയിനില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ പച്ചക്കള്ളം പറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യാത്രാസ്വാതന്ത്ര്യത്തിന് ഭരണഘടനയുടെ സംരക്ഷണമുള്ള രാജ്യത്താണ് കന്യാസ്ത്രീകളാണെന്ന ഒറ്റക്കാരണത്താല്‍ ആക്രമണത്തിനിരയാകുന്നത്. എന്നാല്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും യാത്രാരേഖകള്‍ പരിശോധിച്ച് വിട്ടയയ്ക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പീയൂഷ് ഗോയലിന്റെ വാദം. എബിവിപിയുടെ നേതൃത്വത്തില്‍ നടത്തിയ ഈ കാടത്തത്തെ അപലപിക്കാന്‍ പോലും തയാറാകാതെയാണ് സാമൂഹമാധ്യമപ്രചാരണത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി കള്ളം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2021-03-31-08:57:24.jpg
Keywords: കന്യാ