Contents

Displaying 17131-17140 of 25113 results.
Content: 17503
Category: 18
Sub Category:
Heading: പുതു ദര്‍ശനം ഉള്‍ക്കൊണ്ട് ക്രിസ്തുസാക്ഷ്യം ലോകത്തിനു നല്‍കണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: പരുമല: സമൂഹവും സഭയും പുതിയ ദര്‍ശനം ഉള്‍ക്കൊണ്ട് മനുഷ്യപ്രകൃതിയെ ഏകതയിലേക്കു കൊണ്ടുവരികയെന്ന ക്രിസ്തുസാക്ഷ്യം ലോകത്തിനു നല്‍കണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനായി ചുമതലയേറ്റ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയെ അനുമോദിച്ചു നടന്ന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭാഗാത്രത്തെ സംരക്ഷിക്കുകയും പടുത്തുയര്‍ത്തുകയുമാണ് സഭാ നേതൃത്വത്തിലേക്കു വരുന്നവരുടെ പ്രധാന കടമയെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ലോകത്തെ ഒന്നായി കണ്ടു കാരുണ്യത്തിന്റെ സന്ദേശം പകരാനാകണം. ലോകത്തിനു ക്രിസ്തുവിലൂടെ ലഭിച്ച സുകൃതങ്ങള്‍ പിന്തുടരുകയാണു വേണ്ടത്. സഭകളെയും സമൂഹത്തെയും കൂടുതല്‍ ഐക്യത്തിലേക്കും സഹകരണത്തിലേക്കും കൊണ്ടുവരാന്‍ തക്ക നേതൃത്വം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മാത്യൂസ് തൃതീയന്‍ ബാവ ദീപികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഏറെ അഭിമാനത്തോടെയും പ്രതീക്ഷയോടെയുമാണ് അദ്ദേഹത്തിന്റെ ആശയങ്ങളെയും കാഴ്ചപ്പാടുകളെ നോക്കിക്കാണുന്നതെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ.യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, കല്‍ദായ ബിഷപ്പ് മാര്‍ ഔഗേന്‍ കുര്യാക്കോസ്, മന്ത്രി വി.എന്‍. വാസവന്‍, പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത, സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി. കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിറില്‍ പാത്രിയര്‍ക്കീസ് എന്നിവരുടെ സന്ദേശങ്ങള്‍ യോഗത്തില്‍ വായിച്ചു. മന്ത്രി വീണാ ജോര്‍ജ്, എംപിമാരായ ആന്റോ ആന്റണി, തോമസ് ചാഴികാടന്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മാത്യു ടി.തോമസ്, മോന്‍സ് ജോസഫ്, പ്രമോദ് നാരായണ്‍, മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി തുടങ്ങിയവരും ആശംസകള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.
Image: /content_image/India/India-2021-10-16-10:45:49.jpg
Keywords: ക്രിസ്തു
Content: 17504
Category: 13
Sub Category:
Heading: കത്തോലിക്ക വിശ്വാസി, ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച നേതാവ്: ഡേവിഡ് അമെസിന്റെ ദാരുണാന്ത്യത്തിന്റെ ഞെട്ടലില്‍ ബ്രിട്ടന്‍
Content: ലണ്ടന്‍: ബ്രിട്ടനിലെ എസെക്സിൽ കത്തോലിക്ക വിശ്വാസിയായിരുന്ന നിയമനിർമ്മാണ സഭാംഗം ഡേവിഡ് അമേസ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലില്‍ ബ്രിട്ടന്‍. ഇന്നലെ, ഒക്ടോബർ പതിനഞ്ചാം തീയതി വെള്ളിയാഴ്ചയാണ് ഇസ്ലാമിക തീവ്രവാദിയുടെ അപ്രതീക്ഷിത കഠാര ആക്രമണത്തില്‍ ഡേവിഡ് അമെസ് മരണപ്പെടുന്നത്. 1983മുതൽ പാർലമെന്റ് അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. 69 വയസുകാരനായ അദ്ദേഹം കൺസർവേറ്റീവ് പാർട്ടി അംഗമായിരുന്നു. ശക്തമായ പ്രോലൈഫ് നിലപാടുകൾ ഉണ്ടായിരുന്ന ഡേവിഡ് അമെസ്, രാജ്യത്തെ കത്തോലിക്കാ വിദ്യാഭ്യാസത്തിനും വലിയ പിന്തുണ നൽകിയിരുന്നു. പ്രദേശത്തെ ഒരു മെത്തഡിസ്റ്റ് ദേവാലയത്തിൽ മണ്ഡലത്തിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന സമയത്താണ് അദേഹത്തിനു നേരെ ആക്രമണം ഉണ്ടാകുന്നത്. അക്രമി ഉപയോഗിച്ച കഠാരയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അമസിന്റെ മരണത്തിൽ ഖേദം രേഖപ്പെടുത്തി ഇംഗ്ലണ്ടിലെ മെത്രാൻ സമിതിയുടെ അധ്യക്ഷനും, വെസ്റ്റ് മിന്‍സ്റ്റർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ വിൻസന്റ് നിക്കോൾസ് പ്രസ്താവനയിറക്കി. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ കാലയളവിൽ എല്ലാ പാർട്ടികളും ബഹുമാനിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹമെന്ന് ആർച്ച് ബിഷപ്പ് സ്മരിച്ചു. ഡേവിഡ് അമസിന്റെ കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും, അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും വിൻസന്റ് നികോൾസ് കൂട്ടിച്ചേർത്തു. ഭ്രൂണഹത്യയെ എതിർത്തിരുന്ന അമസിനെ 'പ്രോലൈഫ് ചാമ്പ്യൻ' എന്നാണ് ബ്രിട്ടണിലെ പ്രോലൈഫ് സംഘടനയായ 'റൈറ്റ് ടു ലൈഫ് യുകെ' വിശേഷിപ്പിച്ചത്. 1983ൽ എംപിയായി സ്ഥാനമേറ്റെടുത്തതു മുതൽ ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കാനും, ബുദ്ധിമുട്ടനുഭവിക്കുന്ന ഗർഭിണികളായ സ്ത്രീകൾക്ക് സഹായങ്ങൾ നൽകാനും വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ ഡേവിഡ് അമസ് തന്റെ അധികാരം വിനയോഗിച്ചിരുന്നുവെന്ന് സംഘടനയുടെ വക്താവ് കാതറിൻ റോബിൻസൺ സ്മരിച്ചു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2010ൽ ബ്രിട്ടണിൽ അപ്പസ്തോലിക സന്ദർശനം നടത്തിയപ്പോൾ, പാപ്പയെ പാർലമെന്റിലേക്ക് ക്ഷണിക്കുന്നതിൽ അമസ് വലിയ പങ്കുവഹിച്ചിരുന്നു. പരിശുദ്ധ സിംഹാസനവുമായുള്ള സമ്പർക്കത്തിന് വേണ്ടി വിവിധ പാർട്ടി അംഗങ്ങളെ ഒരുമിച്ച് ചേർത്ത് ഒരു പാർലമെന്ററി വിഭാഗത്തിനും 2006ൽ അദ്ദേഹം രൂപം നൽകി. ഇന്ന് പുറത്തുവന്നിരിക്കുന്ന പ്രസ്താവന പ്രകാരം മെട്രോപൊളിറ്റൻ പോലീസ് ആക്രമണത്തെ തീവ്രവാദമെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് ഇസ്ലാമിക തീവ്രവാദവുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-16-11:55:35.jpg
Keywords: ബ്രിട്ട
Content: 17505
Category: 10
Sub Category:
Heading: പതിവ് തെറ്റില്ല: 10 ലക്ഷം ജപമാലകളുമായി ‘എ മില്യൺ ചിൽഡ്രൻ പ്രേയിംഗ് ദ റോസറി’ 18ന്
Content: ഡബ്ലിന്‍: ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്‍പ്പെടെ വിവിധ ലോക രാജ്യങ്ങളില്‍ നിന്ന് കുട്ടികള്‍ പ്രത്യേകമാം വിധം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ‘എ മില്യൺ ചിൽഡ്രൻ പ്രേയിംഗ് ദ റോസറി’ ഒക്ടോബര്‍ 18ന് നടക്കും. ആഗോള തലത്തില്‍ ക്രൈസ്തവ വിശ്വാസത്തെ പ്രതി പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവര്‍ക്കും ആലംബഹീനര്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡ്’ സംഘടിപ്പിക്കുന്ന ജപമാലയജ്ഞത്തിലാണ് കുട്ടികള്‍ ഇത്തവണയും പങ്കെടുക്കുന്നത്. കുട്ടികളുടെ നിഷ്കളങ്കമായ പ്രാർത്ഥന തൊടുത്തു വിട്ട അമ്പ് പോലെ നേരെ ദൈവ ഹൃദയത്തിലേക്കെത്തും എന്നതിനാൽ അതിന്റെ സ്വാധീനം വലുതാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുക എന്നതാണ് ഈ ദൌത്യത്തിലൂടെ സംഘടന ലക്ഷ്യമിടുന്നത്. അട്ടിമറിക്ക് ശേഷം രാജ്യം അഭിമുഖീകരിക്കുന്ന പ്രയാസകരമായ സമയങ്ങളിൽ ജപമാലയുടെ ശക്തി വലിയ സഹായകരമാകുമെന്ന് തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കത്തോലിക്കാ നേതാവ് എസിഎന് എഴുതിയ കത്തില്‍ പറയുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ സംരക്ഷണത്തിനു കീഴിൽ പരിശുദ്ധ ദൈവമാതാവിന്റെ കരത്തോട് കരംചേർത്ത് ജപമാല അർപ്പിക്കാനാണ് ഈ വർഷം കുഞ്ഞുങ്ങളെ പ്രചോദിപ്പിക്കുന്നതെന്ന് എയിഡ് ടോ ദി ചര്‍ച്ച് ഇന്‍ നീഡ് സംഘടനയുടെ പ്രസിഡന്റ് കർദ്ദിനാൾ മൗറോ പിയസെൻസ വ്യക്തമാക്കി. 2005ൽ വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലാണ് കുട്ടികളുടെ ജപമാലയത്നത്തിന് തുടക്കം കുറിച്ചത്. വഴിയരികിലെ ഒരു ദേവാലയത്തിലിരുന്ന് കുറേ കുട്ടികൾ ജപമാല ചൊല്ലിയപ്പോൾ അടുത്തുണ്ടായിരുന്ന അനേകം സ്ത്രീകൾക്ക് കന്യാമേരിയുടെ സാന്നിധ്യം ശക്തമായി അനുഭവപ്പെട്ടതും “ഒരു ദശ ലക്ഷം കുട്ടികൾ ഒരുമിച്ച് ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ ലോകത്തിന് മാറ്റം സംഭവിക്കും” എന്ന വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകളുമാണ് ജപമാലയത്നത്തിന് വഴിക്കാട്ടിയായി മാറിയത്.
Image: /content_image/News/News-2021-10-16-13:35:16.jpg
Keywords: ജപമാല, കുട്ടിക
Content: 17506
Category: 1
Sub Category:
Heading: മ്യാന്‍മറില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ സൈന്യത്തിന്റെ ഷെല്ലാക്രമണം
Content: യങ്കോണ്‍: ഭാരതത്തിന്റെ അയല്‍രാഷ്ട്രമായ മ്യാന്‍മറില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ സൈനികാക്രമണത്തിനിരയാവുന്നത് വീണ്ടും പതിവാകുന്നു. അടുത്ത ദിവസങ്ങളിലായി രണ്ടു ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് സര്‍ക്കാര്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിന് ഇരയായത്. കിഴക്കന്‍ സംസ്ഥാനമായ ചിന്നിലെ പ്രാദേശിക പോരാളികളും ഭരണകൂട അനുകൂലികളും തമ്മിലുള്ള പോരാട്ടത്തിനിടയില്‍ ഫലാം നഗരത്തിലെ ബാപ്റ്റിസ്റ്റ് ദേവാലയം പൂര്‍ണ്ണമായും തകര്‍ന്നു. ദേവാലയത്തിന് പുറമേ, സമീപമുള്ള ചില ഭവനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സൈനീക വ്യൂഹത്തിനെതിരെ ചിന്‍ പോരാളികള്‍ നടത്തിയ ആക്രമണത്തിന് പകരമായി സര്‍ക്കാര്‍ സൈന്യം നല്‍കിയ തിരിച്ചടിയിലാണ് ദേവാലയങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതെന്ന്‍ ദൃക്സാക്ഷി വെളിപ്പെടുത്തിയതായി ‘റേഡിയോ ഫ്രീ ഏഷ്യ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ അനുകൂലികളായ ജുണ്ടാ സൈന്യത്തിന്റെ വരവ് കണ്ട് ജീവരക്ഷാര്‍ത്ഥം വനത്തില്‍ അഭയം തേടിയ പ്രാദേശിക വാസികള്‍ക്ക് തങ്ങളുടെ ഭവനങ്ങളും ദേവാലയവും കത്തി അമരുന്നത് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ചിന്‍’ മനുഷ്യാവകാശ സംഘടന ഇതിനെ യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന്‍ ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ആക്രമണത്തില്‍ കേടുപാടുകള്‍ പറ്റിയ കെട്ടിടങ്ങളെല്ലാം പുനരുദ്ധരിക്കുവാന്‍ മ്യാന്‍മര്‍ സൈന്യം തയ്യാറാണെന്നും സൈന്യം പറയുന്നു. എന്നാല്‍ ഇത് മുഖവിലക്കെടുക്കുവാന്‍ കഴിയില്ലെന്നാണ് മ്യാന്‍മറിലെ സമീപ കാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ബാപ്റ്റിസ്റ്റ് ദേവാലയത്തിന് പുറമേ, രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കായാ സംസ്ഥാനത്തിലെ ലോയികാ രൂപതയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയവും ആക്രമണത്തിനിരയായി. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിതീര്‍ത്ത ദേവാലയത്തിലെ മേല്‍ക്കൂരക്കും ഭിത്തികള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നു ഏഷ്യാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവാലയത്തിനരികെ മറ്റ് കെട്ടിടങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ദേവാലയത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നു ഇതെന്നു ഈശോ സഭാംഗമായ ഫാ. വില്‍ബെര്‍ട്ട് മിറെ ‘റേഡിയോ വെരിത്താസ്’നോട് പറഞ്ഞു. ക്രിസ്ത്യന്‍ ദേവാലയങ്ങളെ സൈന്യം മനപ്പൂര്‍വ്വം ലക്ഷ്യം വെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മ്യാന്‍മറിലെ സൈനിക അട്ടിമറിക്ക് ശേഷം ഷെല്ലാക്രമണത്തിനിരയാകുന്ന അഞ്ചാമത്തെ കത്തോലിക്ക ദേവാലയമാണിത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-16-20:07:57.jpg
Keywords: മ്യാന്‍
Content: 17507
Category: 1
Sub Category:
Heading: മ്യാന്‍മറില്‍ രണ്ട് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെ സൈന്യത്തിന്റെ ഷെല്ലാക്രമണം
Content: യങ്കോണ്‍: ഭാരതത്തിന്റെ അയല്‍രാഷ്ട്രമായ മ്യാന്‍മറില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ സൈനികാക്രമണത്തിനിരയാവുന്നത് വീണ്ടും പതിവാകുന്നു. അടുത്ത ദിവസങ്ങളിലായി രണ്ടു ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് സര്‍ക്കാര്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിന് ഇരയായത്. കിഴക്കന്‍ സംസ്ഥാനമായ ചിന്നിലെ പ്രാദേശിക പോരാളികളും ഭരണകൂട അനുകൂലികളും തമ്മിലുള്ള പോരാട്ടത്തിനിടയില്‍ ഫലാം നഗരത്തിലെ ബാപ്റ്റിസ്റ്റ് ദേവാലയം പൂര്‍ണ്ണമായും തകര്‍ന്നു. ദേവാലയത്തിന് പുറമേ, സമീപമുള്ള ചില ഭവനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സൈനീക വ്യൂഹത്തിനെതിരെ ചിന്‍ പോരാളികള്‍ നടത്തിയ ആക്രമണത്തിന് പകരമായി സര്‍ക്കാര്‍ സൈന്യം നല്‍കിയ തിരിച്ചടിയിലാണ് ദേവാലയങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതെന്ന്‍ ദൃക്സാക്ഷി വെളിപ്പെടുത്തിയതായി ‘റേഡിയോ ഫ്രീ ഏഷ്യ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ അനുകൂലികളായ ജുണ്ടാ സൈന്യത്തിന്റെ വരവ് കണ്ട് ജീവരക്ഷാര്‍ത്ഥം വനത്തില്‍ അഭയം തേടിയ പ്രാദേശിക വാസികള്‍ക്ക് തങ്ങളുടെ ഭവനങ്ങളും ദേവാലയവും കത്തി അമരുന്നത് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ചിന്‍’ മനുഷ്യാവകാശ സംഘടന ഇതിനെ യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന്‍ ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ആക്രമണത്തില്‍ കേടുപാടുകള്‍ പറ്റിയ കെട്ടിടങ്ങളെല്ലാം പുനരുദ്ധരിക്കുവാന്‍ മ്യാന്‍മര്‍ സൈന്യം തയ്യാറാണെന്നും സൈന്യം പറയുന്നു. എന്നാല്‍ ഇത് മുഖവിലക്കെടുക്കുവാന്‍ കഴിയില്ലെന്നാണ് മ്യാന്‍മറിലെ സമീപ കാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ബാപ്റ്റിസ്റ്റ് ദേവാലയത്തിന് പുറമേ, രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കായാ സംസ്ഥാനത്തിലെ ലോയികാ രൂപതയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയവും ആക്രമണത്തിനിരയായി. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിതീര്‍ത്ത ദേവാലയത്തിലെ മേല്‍ക്കൂരക്കും ഭിത്തികള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നു ഏഷ്യാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവാലയത്തിനരികെ മറ്റ് കെട്ടിടങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ദേവാലയത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നു ഇതെന്നു ഈശോ സഭാംഗമായ ഫാ. വില്‍ബെര്‍ട്ട് മിറെ ‘റേഡിയോ വെരിത്താസ്’നോട് പറഞ്ഞു. ക്രിസ്ത്യന്‍ ദേവാലയങ്ങളെ സൈന്യം മനപ്പൂര്‍വ്വം ലക്ഷ്യം വെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മ്യാന്‍മറിലെ സൈനിക അട്ടിമറിക്ക് ശേഷം ഷെല്ലാക്രമണത്തിനിരയാകുന്ന അഞ്ചാമത്തെ കത്തോലിക്ക ദേവാലയമാണിത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-16-20:11:19.jpg
Keywords: മ്യാന്‍
Content: 17508
Category: 18
Sub Category:
Heading: അക്ഷരപ്രാസങ്ങളുടെ അച്ചന്‍ ഇനി 'ഗ്രാന്‍ഡ് മാസ്റ്റര്‍'
Content: കണ്ണൂര്‍: വിശിഷ്ട അംഗീകാരവുമായി വൈദികന്റെ ഗ്രന്ഥം. ചെറുപുഷ്പ സന്ന്യാസ സഭാംഗമായ ഫാ. ജോബി കൊച്ചുപുരയില്‍ ആദ്യാക്ഷരപ്രാസം ഉപയോഗിച്ച് രചിച്ച 'സുകൃതസൂക്തങ്ങള്‍' എന്ന ഗ്രന്ഥമാണ് ദി ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ നേടി ശ്രദ്ധേയമായിരിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ പേരില്‍ ഏഷ്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ഇദ്ദേഹത്തിന് ലഭിച്ചു. മലയാളഭാഷയിലെ നൂതനമായ ഗവേഷണപരതയും വ്യത്യസ്തമായ അവതരണ ശൈലിയും ആദ്യാക്ഷരപ്രാസമുപയോഗിക്കുന്നതിലെ നൈപുണ്യവും ഉള്‍ക്കൊള്ളുന്നതാണ് ഈ ഗ്രന്ഥം. വര്‍ഷത്തില്‍ 365 ദിവസത്തേക്കുള്ള വിശിഷ്ട ചിന്തകളാണ് സുകൃത സൂക്തങ്ങളിലൂടെ വായനക്കാരിലേക്കെത്തുന്നത്. ഓരോ ചിന്തയിലും ആറു വാചകങ്ങള്‍ ഉള്‍പ്പെടുത്തി ആദ്യാക്ഷര പ്രാസത്തിലാണ് ജോബിയച്ചന്‍ ചിട്ടപ്പെടുത്തുന്നത്. ചെറുപുഴ നവജ്യോതി കോളജിലെ മുന്‍ വൈസ്പ്രിന്‍സിപ്പലായിരുന്ന ഫാ. ജോബി പ്രസംഗങ്ങളിലും സന്ദേശങ്ങളിലും ആശംസാകുറിപ്പുകളിലുമൊക്കെ ആദ്യാക്ഷരപ്രാസ മായാജാലമൊരുക്കി കരഘോഷങ്ങളേറ്റുവാങ്ങിയിരുന്നു. മലയാളവും ഇംഗ്ലീഷും പ്രാസഭംഗിയോടെ ഉപയോഗിക്കുന്ന അച്ചന്റെ ക്ലാസുകള്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്‌സ് കോളജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ റാങ്കോടുകൂടി ബിരുദാനന്തരബിരുദവും പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് എംബിഎയും മനോന്മണിയം സുന്ദരനാര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും 2020ലെ ബെസ്റ്റ് പിഎച്ച്ഡി റിസര്‍ച്ച് സ്‌കോളര്‍ അവാര്‍ഡും നേടിയ ഫാ. ജോബി ഇപ്പോള്‍ ഭാരതിദാസന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷകനാണ്. തളിപ്പറമ്പ് ബാലേശുഗിരിയിലെ കൊച്ചുപുരയില്‍ ജോസഫ് ഗ്രേസി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റോബി, അനു, എല്‍സ.
Image: /content_image/India/India-2021-10-17-07:38:21.jpg
Keywords: വൈദിക
Content: 17509
Category: 18
Sub Category:
Heading: കുഞ്ഞച്ചന്‍ പാവപ്പെട്ടവരുടെമേല്‍ പെയ്തിറങ്ങിയ അനുഗ്രഹവര്‍ഷം: മാര്‍ ജേക്കബ് മുരിക്കന്‍
Content: രാമപുരം: പാവപ്പെട്ടവരുടെമേല്‍ ഒരു സങ്കീര്‍ത്തനംപോലെ പെയ്തിറങ്ങിയ അനുഗ്രഹ വര്‍ഷമായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെന്ന് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന്റെ സമാപന ദിവസമായ ഇന്നലെ റാസ കുര്ബാടന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. ദളിതരെ അടിമത്തത്തില് നിന്നു മോചിപ്പിക്കുവാന്‍ മോശയെപ്പോലെ ദൈവം കുഞ്ഞച്ചനെ അയച്ചു, ദേവാലയത്തിലെ അള്‍ത്താരയ്ക്കു മുമ്പില്‍ അവരെ കൊണ്ടുവന്ന് കുഞ്ഞച്ചന്‍ ദിവ്യബലിയര്‍പ്പിച്ച് സാഹോദര്യത്തിന്റെ വാതിലുകള്‍ അവര്‍ക്കുമുമ്പില്‍ തുറന്നിട്ടുവെന്നും മാര്‍ മുരിക്കന്‍ പറഞ്ഞു. ഇന്നലെ രാവിലെ ചെറുപുഷ്പം മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി സ്മരണയില്‍ അംഗങ്ങള്‍ കുഞ്ഞച്ചന്റെ കബറിടത്തിങ്കല്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഉച്ചയ്ക്ക് ജപമാല പ്രദക്ഷിണവും തുടര്‍ന്ന് ഡിസിഎംഎസ് തീര്‍ത്ഥാടനവും നടന്നു.
Image: /content_image/India/India-2021-10-17-08:00:39.jpg
Keywords: മുരിക്ക
Content: 17510
Category: 13
Sub Category:
Heading: മനുഷ്യക്കടത്തിനെതിരെ പോരാടുന്ന കത്തോലിക്ക സന്യാസിനികള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നു
Content: റോം: ആധുനിക അടിമക്കച്ചവടമായ മനുഷ്യക്കടത്തിനെതിരെ ഒരു സംഘം കത്തോലിക്ക സന്യാസിനികള്‍ നടത്തുന്ന പോരാട്ടം ശ്രദ്ധേയമാകുന്നു. മനുഷ്യക്കടത്തിനിരയായി ഇറ്റലിയിലെത്തി ലൈംഗീക അടിമത്വത്തിന് വിധിക്കപ്പെട്ട 26 കാരിയായ ഒക്കേയ്ഡിയോണ്‍ എന്ന നൈജീരിയന്‍ യുവതിയുടെ വെളിപ്പെടുത്തലാണ് മനുഷ്യക്കടത്തിനും, ലൈംഗീക അടിമത്വത്തിനുമെതിരെ കത്തോലിക്ക സന്യാസിനികള്‍ നടത്തുന്ന പോരാട്ടത്തെ ഇപ്പോള്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 14ന് റോമില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ലൈംഗീക അടിമത്വത്തിന് ഇരയായ തന്നെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതും, ലൈംഗീക അടിമത്വത്തിനിരയാകുന്നവര്‍ക്ക് വേണ്ടി ഒരു സന്നദ്ധസംഘടന രൂപീകരിക്കുവാന്‍ തനിക്ക് ശക്തിനല്‍കിയതും കത്തോലിക്കാ കന്യാസ്ത്രീമാരാണെന്ന് പറഞ്ഞ ഒക്കേയ്ഡിയോണ്‍, സ്വാതന്ത്ര്യം തനിക്ക് മനസ്സിലാക്കിത്തരുന്നതില്‍ കന്യാസ്ത്രീകള്‍ വഹിച്ച പങ്കിനെ അഭിനന്ദിക്കാതിരിക്കുവാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. രണ്ടായിരത്തിലധികം പേരടങ്ങുന്ന കത്തോലിക്കാ സന്യസ്ഥരുടെ ഒരു ശ്രംഖലയാണ് ലൈംഗീക അടിമത്വത്തിനും, മനുഷ്യക്കടത്തിനുമെതിരെ പോരാടി ഇരകളെ യഥാര്‍ത്ഥ സ്വാതന്ത്രത്തിലേക്ക് നയിക്കുന്നത്. അല്‍ബേനിയായില്‍ മനുഷ്യക്കടത്തിനിരയായവര്‍ക്കിടയില്‍ സേവനം ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലസ്ഡ് വിര്‍ജിന്‍ മേരി സമൂഹാംഗമായ സിസ്റ്റര്‍ ഇമേല്‍ഡ പൂലെ ഇതിനായി ജീവിതം സമര്‍പ്പിച്ച കന്യാസ്ത്രീകളില്‍ ഒരാളാണ്. ഇറ്റലിയിലെ അമേരിക്കന്‍, ഐറിഷ് എംബസ്സികളും, കത്തോലിക്കാ സഭയും സംയുക്തമായി നല്‍കുന്ന ‘2021 ഹ്യൂമന്‍ ട്രാഫിക്കിംഗ് ഇന്‍ പേഴ്സന്‍സ് ഹീറോ’ അവാര്‍ഡ് ഏറ്റുവാങ്ങുവാനായി സമീപകാലത്ത് സിസ്റ്റര്‍ ഇമേല്‍ഡ ഇറ്റലിയില്‍ എത്തിയിരുന്നു. അല്‍ബേനിയായില്‍ മനുഷ്യക്കടത്തിനിരയാവുന്നത് കൂടുതല്‍ പ്രായപൂര്‍ത്തിയാവാത്തവരാണെന്നും യൂറോപ്പില്‍ മനുഷ്യക്കടത്തിനെതിരെ പോരാടുന്ന കന്യാസ്ത്രീകളുടെ ശ്രംഖലയുടെ പ്രസിഡന്റ് കൂടിയായ സിസ്റ്റര്‍ ഇമേല്‍ഡ പ്രസ്താവിച്ചു. ഹോസ്പിറ്റാല്ലര്‍ സിസ്റ്റേഴ്സ് ഓഫ് മേഴ്സി സഭാംഗവും, ‘സ്ലേവ്സ് നോ മോര്‍’ പദ്ധതിയുടെ പ്രസിഡന്റുമായ നൈജീരിയന്‍ സിസ്റ്റര്‍ മോണിക്ക ചിക്വേ, ‘ടാലിത്താ കും’ എന്ന ശ്രംഖലക്ക് നേതൃത്വം നല്‍കുന്ന കോംബോണി സഭാംഗമായ സിസ്റ്റര്‍ ഗബ്രിയേല ബൊട്ടാണി തുടങ്ങിയവരും മനുഷ്യക്കടത്തിനെതിരെ പോരാടുന്ന സന്യസ്തരില്‍ ഉള്‍പ്പെടുന്നു. 77 രാഷ്ട്രങ്ങളില്‍ ഉള്ള കത്തോലിക്ക സന്യാസിനികളുടെ ശൃംഖലയായ ‘ടാലിത്താ കും’ മനുഷ്യ കടത്തിന് ഇരകളായ പതിനായിരത്തോളം പേരെ സഹായിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. അരമായിക് ഭാഷയില്‍ നിന്നും കടമെടുത്തതാണ് ‘ടാലിത്താ കും’ എന്ന പേര്. മനുഷ്യക്കടത്തെന്ന ഹീനമായ കുറ്റകൃത്യത്തിനെതിരെ പോരാടുവാന്‍ യുവജനത തങ്ങള്‍ക്കൊപ്പം ചേരുമെന്ന കടുത്ത പ്രതീക്ഷ പുലര്‍ത്തിയ സിസ്റ്റര്‍ ഇമേല്‍ഡ, ഈ തിന്മക്കെതിരെ പോരാടുവാന്‍ അടുത്ത തലമുറയെ ശക്തിപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസത്തിന് പ്രധാന പങ്കുണ്ടെന്നും വെളിപ്പെടുത്തി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-17-08:27:36.jpg
Keywords: മനുഷ്യ
Content: 17511
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ മിഷ്ണറി പ്രവര്‍ത്തനം നിരീക്ഷിക്കുവാനുള്ള കര്‍ണ്ണാടക നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം കനക്കുന്നു
Content: ബെംഗളൂരു: കര്‍ണാടകയിലെ ക്രിസ്ത്യന്‍ മിഷ്ണറിമാരെ നിരീക്ഷിക്കുവാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഒക്ടോബര്‍ 13ന് ഹോസ്ദുര്‍ഗയിലെ ബി.ജെ.പി എം.എല്‍.എ ഗൂലിഹട്ടി ശേഖറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ നിരീക്ഷണത്തിന് സര്‍വ്വേ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അനധികൃത ദേവാലയങ്ങളെ കണ്ടെത്തുവാനായി സര്‍വ്വേ നടത്തുവാന്‍ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ അധികാരികള്‍ക്കും, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും കര്‍ണാടകയിലെ പിന്നോക്ക, മതന്യൂനപക്ഷ ക്ഷേമ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണാടകയില്‍ ഏകദേശം 1790 പള്ളികളുണ്ടെന്ന് പിന്നാക്ക വിഭാഗ-മതന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട ആഭ്യന്തര, റെവന്യു, നിയമ വിഭാഗ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചതായി ശേഖര്‍ പറഞ്ഞു. ഇതില്‍ എത്ര ദേവാലയങ്ങള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍വ്വേ നടത്തി കണ്ടുപിടിക്കുവാന്‍ കമ്മിറ്റി അവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മതന്യൂനപക്ഷ കമ്മീഷന്റെ അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ദേവാലയങ്ങളെ അനധികൃത ദേവാലയങ്ങളായി പരിഗണിക്കുമെന്നു ശേഖര്‍ കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവരെ പ്രതികൂട്ടിലാക്കുന്ന സര്‍വ്വേ നിര്‍ദ്ദേശത്തെ അപലപിച്ചു കൊണ്ട് ബാംഗ്ലൂര്‍ അതിരൂപത രംഗത്തെത്തി. സര്‍വ്വേ തങ്ങളുടെ വൈദികരോടും, കന്യാസ്ത്രീമാരോടും വിവേചനപരമായി പെരുമാറുവാന്‍ കാരണമാകുമെന്നു ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത പീറ്റര്‍ മച്ചാഡോ പ്രസ്താവിച്ചു. ബിജെപി ക്രിസ്ത്യാനികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്ന ആരോപണവും ശക്തമാണ്. മതന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി പോലീസ് ചമയുവാന്‍ ശ്രമിക്കരുതെന്ന് മുന്‍ എം.എല്‍.എ ജെ.ആര്‍. ലോബോ പ്രസ്താവിച്ചു. ക്രൈസ്തവര്‍ സമാധാനം ആഗ്രഹിക്കുന്നവരാണെന്നും, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തുകയാണെങ്കില്‍ ഇന്ത്യയിലെ എല്ലാവരും മതപരിവര്‍ത്തനം ചെയ്തേനെ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണ്ണാടകയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ, ക്രിസ്ത്യൻ സമൂഹങ്ങള്‍ സംഘടിപ്പിച്ച പ്രാർത്ഥനാ യോഗങ്ങൾ വലതുപക്ഷ ഗ്രൂപ്പുകൾ തടസ്സപ്പെടുത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രാര്‍ത്ഥന യോഗങ്ങള്‍ തടസ്സപ്പെടുത്തിയതില്‍ ഏറെയും ദക്ഷിണ കന്നഡ മേഖലയിലായിരിന്നു. സംസ്ഥാനത്തെ പിന്നോക്ക ജില്ലകളായ യാദ്ഗിർ, ചിത്രദുർഗ, വിജയപുര എന്നിവിടങ്ങളിലെ അധികാരികൾക്ക് വിശ്വാസ പരിവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-17-15:40:45.jpg
Keywords: കര്‍ണ്ണാ
Content: 17512
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ മിഷ്ണറിമാരെ നിരീക്ഷിക്കുവാനുള്ള കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം കനക്കുന്നു
Content: ബെംഗളൂരു: കര്‍ണാടകയിലെ ക്രിസ്ത്യന്‍ മിഷ്ണറിമാരെ നിരീക്ഷിക്കുവാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഒക്ടോബര്‍ 13ന് ഹോസ്ദുര്‍ഗയിലെ ബി.ജെ.പി എം.എല്‍.എ ഗൂലിഹട്ടി ശേഖറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ നിരീക്ഷണത്തിന് സര്‍വ്വേ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അനധികൃത ദേവാലയങ്ങളെ കണ്ടെത്തുവാനായി സര്‍വ്വേ നടത്തുവാന്‍ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ അധികാരികള്‍ക്കും, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും കര്‍ണാടകയിലെ പിന്നോക്ക, മതന്യൂനപക്ഷ ക്ഷേമ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണാടകയില്‍ ഏകദേശം 1790 പള്ളികളുണ്ടെന്ന് പിന്നാക്ക വിഭാഗ-മതന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട ആഭ്യന്തര, റെവന്യു, നിയമ വിഭാഗ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചതായി ശേഖര്‍ പറഞ്ഞു. ഇതില്‍ എത്ര ദേവാലയങ്ങള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍വ്വേ നടത്തി കണ്ടുപിടിക്കുവാന്‍ കമ്മിറ്റി അവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മതന്യൂനപക്ഷ കമ്മീഷന്റെ അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ദേവാലയങ്ങളെ അനധികൃത ദേവാലയങ്ങളായി പരിഗണിക്കുമെന്നു ശേഖര്‍ കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവരെ പ്രതികൂട്ടിലാക്കുന്ന സര്‍വ്വേ നിര്‍ദ്ദേശത്തെ അപലപിച്ചു കൊണ്ട് ബാംഗ്ലൂര്‍ അതിരൂപത രംഗത്തെത്തി. സര്‍വ്വേ തങ്ങളുടെ വൈദികരോടും, കന്യാസ്ത്രീമാരോടും വിവേചനപരമായി പെരുമാറുവാന്‍ കാരണമാകുമെന്നു ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത പീറ്റര്‍ മച്ചാഡോ പ്രസ്താവിച്ചു. ബിജെപി ക്രിസ്ത്യാനികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്ന ആരോപണവും ശക്തമാണ്. മതന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി പോലീസ് ചമയുവാന്‍ ശ്രമിക്കരുതെന്ന് മുന്‍ എം.എല്‍.എ ജെ.ആര്‍. ലോബോ പ്രസ്താവിച്ചു. ക്രൈസ്തവര്‍ സമാധാനം ആഗ്രഹിക്കുന്നവരാണെന്നും, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തുകയാണെങ്കില്‍ ഇന്ത്യയിലെ എല്ലാവരും മതപരിവര്‍ത്തനം ചെയ്തേനെ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണ്ണാടകയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ, ക്രിസ്ത്യൻ സമൂഹങ്ങള്‍ സംഘടിപ്പിച്ച പ്രാർത്ഥനാ യോഗങ്ങൾ വലതുപക്ഷ ഗ്രൂപ്പുകൾ തടസ്സപ്പെടുത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രാര്‍ത്ഥന യോഗങ്ങള്‍ തടസ്സപ്പെടുത്തിയതില്‍ ഏറെയും ദക്ഷിണ കന്നഡ മേഖലയിലായിരിന്നു. സംസ്ഥാനത്തെ പിന്നോക്ക ജില്ലകളായ യാദ്ഗിർ, ചിത്രദുർഗ, വിജയപുര എന്നിവിടങ്ങളിലെ അധികാരികൾക്ക് വിശ്വാസ പരിവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-17-15:40:11.jpg
Keywords: കര്‍ണ്ണാ