Contents

Displaying 17941-17950 of 25098 results.
Content: 18318
Category: 18
Sub Category:
Heading: കുറവിലങ്ങാട് ദേവാലയത്തിൽ മൂന്നു നോമ്പ് തിരുനാളിനു ആരംഭം
Content: കുറവിലങ്ങാട്: ആഗോളമരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കാൻ തീർത്ഥാടന ദേവാലയത്തിൽ മൂന്നു നോമ്പ് തിരുനാളിനും പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ ഓർമയാചരണത്തിനും തുടക്കം. തിരുനാളിന് തുടക്കം കുറിച്ച് ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രം റെക്ടർ റവ. ഫാ. ജോസഫ് വള്ളോംപുരയിടത്തിൽ കൊടിയേറ്റി. റവ. ഡോ. ജോയൽ പണ്ടാരപ്പറമ്പിൽ, റവ. ഫാ. ജോസഫ് അമ്പാട്ട്, റവ. ഫാ. മാത്യു പാലയ്ക്കാട്ടുകുന്നേൽ , റവ. ഫാ. തോമസ് മലയിൽപുത്തൻപുര എന്നിവർ സന്നിഹിതരായിരിന്നു. മൂന്നുനോമ്പ് തിരുനാളിൽ പതിവായി പകലോമറ്റം, തോട്ടുവ, കുര്യനാട്, കോഴാ എന്നിവിടങ്ങളിൽ നിന്ന് നടത്തിയിരുന്ന പ്രദക്ഷിണങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ ഇക്കുറി നടത്തേണ്ടതില്ലെന്ന് തിരുനാള്‍ കമ്മിറ്റി യോഗം നേരത്തെ തീരുമാനിച്ചിരിന്നു. തീവെട്ടി ചുരുട്ടി, തഴ, മുത്തുക്കുട എന്നിവ പേരിനുമാത്രമാകും പ്രദക്ഷിണത്തിൽ ഉൾപ്പെടുത്തുക. തിരുനാളിലുള്ള ബാന്റ് സെറ്റുകളും പൂർണമായും ഒഴിവാക്കി. ദേവാലയത്തിലെത്തുന്നവർക്കായി കൈ കഴുകുന്നതിനും സാനിറ്റൈസ് ചെയ്യുന്നതിനും പരമാവധി ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ബോധവത്കരണത്തിനായി ബോർഡുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. സർക്കാർ നിർദേശപ്രകാരം 20 പേർക്കായിരിക്കും വിശുദ്ധ കുർബാനയിൽ പങ്കാളിത്തം നൽകുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D42AhtVGzlU3XPObcjVKFC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-02-06-16:31:44.jpg
Keywords: കുറവി
Content: 18319
Category: 18
Sub Category:
Heading: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി റോമിലേക്ക്
Content: കാക്കനാട്: സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ചൊവ്വാഴ്ച റോമിലേക്ക് യാത്ര തിരിക്കും. പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് കർദ്ദിനാൾ റോമിലേക്ക് പോകുന്നത്. 2021 ഒക്ടോബർ മാസത്തിൽ നടത്താനിരുന്ന പ്ലീനറി കോവിഡ് പകർച്ചവ്യാധിയുടെ വ്യാപനംമൂലം 2022 ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച വിഷയങ്ങളാണ് പ്ലീനറിയിൽ ചർച്ച ചെയ്യുന്നത്. സീറോ മലബാർസഭയുടെ തലവനെന്ന നിലയിലും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ ഒരു അം​ഗമെന്ന നിലയിലുമാണ് ​​കർദ്ദിനാൾ മാർ ആലഞ്ചേരി പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനത്തിനുശേഷം ഫെബ്രുവരി അവസാന ആഴ്ച കർദ്ദിനാൾ മടങ്ങിയെത്തുന്നതാണെന്ന് സഭാനേതൃത്വം അറിയിച്ചു.
Image: /content_image/India/India-2022-02-06-19:45:40.jpg
Keywords: ആലഞ്ചേരി
Content: 18320
Category: 1
Sub Category:
Heading: കോപ്റ്റിക് ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയില്‍ ഈജിപ്ത്; 15 ദിവസത്തെ അനുസ്മരണ പരിപാടിയ്ക്കു ആരംഭം മിന്യാ രൂപത
Content: കെയ്റോ: ഇസ്ലാമിക രാജ്യമായ ലിബിയയില്‍ 2015-ല്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ 21 ഈജിപ്ത്യന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മ പുതുക്കുവാന്‍ 15 ദിവസം നീളുന്ന അനുസ്മരണ പരിപാടികളുമായി ഈജിപ്തിലെ മിന്യാ രൂപത. ഇക്കഴിഞ്ഞ ഫെബ്രുവരി 1-ന് ആരംഭിച്ച അനുസ്മരണ പരിപാടിയുടെ ഭാഗമായി ഓരോ ദിവസവും ലിബിയന്‍ കടല്‍ത്തീരത്ത് വെച്ച് കൊല ചെയ്യപ്പെട്ട ക്രിസ്ത്യാനികളുടെ ധീര രക്തസാക്ഷിത്വത്തെ ആദരിക്കുന്ന വിവിധ പരിപാടികള്‍ ഉണ്ടായിരിക്കുമെന്നു പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 15-നാണ് അനുസ്മരണ പരിപാടികള്‍ അവസാനിക്കുക. വിശുദ്ധ കുര്‍ബാന, പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, പ്രഭാഷണങ്ങള്‍, മ്യൂസിയ സന്ദര്‍ശനം തുടങ്ങിയവയാണ് പരിപാടികളില്‍ ഉള്‍പ്പെടുന്നത്. രക്തസാക്ഷികളില്‍ ഭൂരിഭാഗം പേരുടേയും ജന്മസ്ഥലമായ അവാര്‍ പട്ടണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ദേവാലയത്തില്‍വെച്ചായിരിക്കും പരിപാടിയുടെ സിംഹഭാഗവും നടക്കുക. കൊലചെയ്യപ്പെട്ട രക്തസാക്ഷികളില്‍ 20 ഈജിപ്ഷ്യന്‍ സ്വദേശികളും ഒരു ഘാന സ്വദേശിയുമാണ്‌ ഉണ്ടായിരുന്നത്. 21 ക്രൈസ്തവരേയും നിഷ്കരുണം കഴുത്തറത്ത് കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ഇസ്ലാമിക തീവ്രവാദികള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിന്നു. ഈ കൂട്ടക്കൊലക്കെതിരെ ലോകമെമ്പാടുമായി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇസ്ലാമിക തീവ്രവാദത്തിന്റെ പ്രാകൃത സ്വഭാവം ലോകത്തെ കാണിച്ചുകൊടുക്കുന്നതായിരിന്നു ഇതിലെ വീഡിയോ ദൃശ്യങ്ങള്‍. തങ്ങളുടെ ജീവിതത്തിന്റെ അവസാന നിമിഷം വരെ ഈ ധീരരക്തസാക്ഷികള്‍ അഗാധമായ വിശ്വാസമാണ് ലോകത്തെ കാണിച്ചുകൊടുത്തതെന്നും, തങ്ങള്‍ കൊലചെയ്യപ്പെടുന്ന സമയത്ത് പോലും രക്തസാക്ഷികളില്‍ ചിലര്‍ ‘യേശു’ നാമം ഉച്ചരിക്കുന്നത് തീവ്രവാദികള്‍ പുറത്തുവിട്ട വീഡിയോയില്‍ കാണുവാന്‍ കഴിയുമെന്നും എ.സി.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. “ക്രിസ്ത്യാനികള്‍ മാത്രമായതുകൊണ്ടാണ് അവര്‍ കൊലചെയ്യപ്പെട്ടത്. ‘യേശുവേ സഹായിക്കണമേ’ എന്ന് മാത്രമാണ് അവര്‍ ഉച്ചരിച്ചത്. കൊലചെയ്യപ്പെട്ട നമ്മുടെ ക്രിസ്ത്യന്‍ സഹോദരീ-സഹോദരന്‍മാരുടെ രക്തത്തിന്റെ നിലവിളി കേള്‍ക്കപ്പെടേണ്ടതാണ്” എന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളും എ.സി.എന്‍ പരാമര്‍ശിക്കുന്നുണ്ട്. “എല്ലാ ക്രിസ്ത്യാനികളുടേയും വിശുദ്ധര്‍’ എന്ന് ഈ രക്തസാക്ഷികളെ വിശേഷിപ്പിച്ച പരിശുദ്ധ പിതാവ് അനുസ്മരണ ചടങ്ങിന്റെ അവസാന ദിവസമായ ഫെബ്രുവരി 15-നായി തയ്യാറാക്കിയിരിക്കുന്ന വീഡിയോ സന്ദേശത്തില്‍ ‘ജലത്താലും ആത്മാവിനാലും മാമോദീസ മുക്കപ്പെട്ട അവരുടെ മാമോദീസ താന്‍ തന്റെ ഹൃദയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്’ എന്നാണ് പറയുന്നത്. ലിബിയയുടെ സിര്‍ട്ടെ നഗരത്തിനു സമീപത്തുനിന്നും 2017-ലാണ് ഈ ധീര-രക്തസാക്ഷികളെ മറവു ചെയ്തിരുന്ന വലിയ ശവക്കുഴി കണ്ടെത്തിയത്.
Image: /content_image/News/News-2022-02-07-11:44:10.jpg
Keywords:
Content: 18321
Category: 10
Sub Category:
Heading: കോപ്റ്റിക് ക്രൈസ്തവരുടെ രക്തസാക്ഷിത്വ സ്മരണയില്‍ ഈജിപ്ത്; 15 ദിവസത്തെ അനുസ്മരണ പരിപാടിയ്ക്കു ആരംഭം
Content: കെയ്റോ: ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലിബിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ 21 ഈജിപ്ത്യന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മ പുതുക്കുവാന്‍ 15 ദിവസം നീളുന്ന അനുസ്മരണ പരിപാടിയ്ക്കു ഈജിപ്തിലെ മിന്യാ രൂപതയില്‍ ആരംഭം. ഇക്കഴിഞ്ഞ ഫെബ്രുവരി 1-ന് ആരംഭിച്ച അനുസ്മരണ പരിപാടിയുടെ ഭാഗമായി ഓരോ ദിവസവും ലിബിയന്‍ കടല്‍ത്തീരത്ത് വെച്ച് കൊല ചെയ്യപ്പെട്ട ക്രിസ്ത്യാനികളുടെ ധീര രക്തസാക്ഷിത്വത്തെ ആദരിക്കുന്ന വിവിധ പരിപാടികള്‍ ഉണ്ടായിരിക്കുമെന്നു പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 15-നാണ് അനുസ്മരണ പരിപാടികള്‍ അവസാനിക്കുക. വിശുദ്ധ കുര്‍ബാന, പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, പ്രഭാഷണങ്ങള്‍, മ്യൂസിയ സന്ദര്‍ശനം തുടങ്ങിയവയാണ് പരിപാടികളില്‍ ഉള്‍പ്പെടുന്നത്. രക്തസാക്ഷികളില്‍ ഭൂരിഭാഗം പേരുടേയും ജന്മസ്ഥലമായ അവാര്‍ പട്ടണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ദേവാലയത്തില്‍വെച്ചായിരിക്കും പരിപാടിയുടെ സിംഹഭാഗവും നടക്കുക. കൊലചെയ്യപ്പെട്ട രക്തസാക്ഷികളില്‍ 20 ഈജിപ്ഷ്യന്‍ സ്വദേശികളും ഒരു ഘാന സ്വദേശിയുമാണ്‌ ഉണ്ടായിരുന്നത്. 21 ക്രൈസ്തവരെയും നിഷ്കരുണം കഴുത്തറത്ത് കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ഇസ്ലാമിക തീവ്രവാദികള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിന്നു. ഈ കൂട്ടക്കൊലക്കെതിരെ ലോകമെമ്പാടുമായി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇസ്ലാമിക തീവ്രവാദത്തിന്റെ പ്രാകൃത സ്വഭാവം ലോകത്തെ കാണിച്ചുകൊടുക്കുന്നതായിരിന്നു ഇതിലെ വീഡിയോ ദൃശ്യങ്ങള്‍. തങ്ങളുടെ ജീവിതത്തിന്റെ അവസാന നിമിഷം വരെ ഈ ധീരരക്തസാക്ഷികള്‍ അഗാധമായ വിശ്വാസമാണ് ലോകത്തെ കാണിച്ചുകൊടുത്തതെന്നും, തങ്ങള്‍ കൊലചെയ്യപ്പെടുന്ന സമയത്ത് പോലും രക്തസാക്ഷികളില്‍ ചിലര്‍ ‘യേശു’ നാമം ഉച്ചരിക്കുന്നത് തീവ്രവാദികള്‍ പുറത്തുവിട്ട വീഡിയോയില്‍ കാണുവാന്‍ കഴിയുമെന്നും എ.സി.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. “ക്രിസ്ത്യാനികള്‍ മാത്രമായതുകൊണ്ടാണ് അവര്‍ കൊലചെയ്യപ്പെട്ടതെന്നും ‘യേശുവേ സഹായിക്കണമേ’ എന്ന് മാത്രമാണ് അവര്‍ ഉച്ചരിച്ചതെന്നും കൊലചെയ്യപ്പെട്ട നമ്മുടെ ക്രിസ്ത്യന്‍ സഹോദരീ-സഹോദരന്‍മാരുടെ രക്തത്തിന്റെ നിലവിളി കേള്‍ക്കപ്പെടേണ്ടതാണെന്നുമുള്ള ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളും എ.സി.എന്‍ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ലിബിയയുടെ സിര്‍ട്ടെ നഗരത്തിനു സമീപത്തുനിന്നും 2017-ലാണ് ഈ ധീര രക്തസാക്ഷികളെ മറവു ചെയ്തിരുന്ന വലിയ ശവക്കുഴി കണ്ടെത്തിയത്.
Image: /content_image/News/News-2022-02-07-18:14:22.jpg
Keywords: ലിബിയ, കോപ്റ്റി
Content: 18322
Category: 14
Sub Category:
Heading: ബോക്‌സിംഗില്‍ നിന്ന് പൗരോഹിത്യത്തിലേക്കുള്ള ഫാ. സ്റ്റുവിന്റെ യാത്ര തീയേറ്ററുകളില്‍ എത്തിക്കാന്‍ സോണി പിക്‌ചേഴ്‌സ്‌
Content: കാലിഫോര്‍ണിയ: ബോക്സിംഗ് വിട്ട് പൗരോഹിത്യം സ്വീകരിച്ച ഫാ. സ്റ്റുവാര്‍ട്ട് ലോംഗ് എന്ന കത്തോലിക്ക വൈദികന്റെ പ്രചോദനാത്മകമായ യഥാര്‍ത്ഥ ജീവിതകഥ പറയുന്ന ‘സ്റ്റു’ എന്ന വിശ്വാസാധിഷ്ടിത സിനിമ ദുഃഖ വെള്ളിയാഴ്ച ഏപ്രില്‍ 15ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു. പ്രമുഖ സിനിമ വിതരണക്കാരായ സോണി പിക്ചേഴ്സാണ് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്. 1985-ല്‍ ഗോള്‍ഡന്‍ ഗ്ലൌവ്സ് ഹെവിവെയ്റ്റ് പട്ടം കരസ്ഥമാക്കിയ ബോക്സറില്‍ നിന്നും ഫാ. സ്റ്റു എന്ന കത്തോലിക്ക വൈദികനിലേക്കുള്ള സ്റ്റുവാര്‍ട്ട് ലോങ്ങിന്റെ യാത്രയെ കുറിച്ച് പറയുന്ന സിനിമയില്‍ അക്കാദമി അവാര്‍ഡ് നോമിനിയും, നിരവധി ഫീച്ചര്‍ ഫിലിമുകളുടെ നിര്‍മ്മാതാവുമായ സുപ്രസിദ്ധ നടന്‍ മാര്‍ക്ക് വാല്‍ബര്‍ഗ് ആണ് ‘ഫാ. സ്റ്റു’വിനെ അവതരിപ്പിക്കുന്നത്. രചയിതാവായ റോസലിന്ദ് റോസിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘സ്റ്റു’. ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന വിഖ്യാത സിനിമയുടെ സംവിധായകനും അഭിനേതാവുമായ മെല്‍ ഗിബ്സണ്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. സ്കൂള്‍ പഠനകാലത്ത് റെസ്റ്റ്ലിംഗിലും, ഫുട്ബോളിലും കമ്പമുണ്ടായിരുന്ന സ്റ്റുവര്‍ട്ട് ലോങ്ങ് ബോക്സിംഗ് രംഗത്താണ് വിജയിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ബോക്സിംഗ് രംഗത്തു നിന്നും വിരമിച്ച സ്റ്റുവാര്‍ട്ട് ഫിലിം നിര്‍മ്മാണത്തിലും, കൈവെച്ചിട്ടുണ്ട്. പിന്നീട് നൈറ്റ് ക്ലബ്ബുകളിലും, കോമഡി ക്ലബ്ബുകളിലും ബൗണ്‍സറായി ജോലി ചെയ്തിട്ടുള്ള ഇദ്ദേഹത്തിന് ദൈവത്തില്‍ വിശ്വാസമില്ലായിരുന്നു. 'താനൊരു ക്രിസ്തീയ വിരുദ്ധന്‍' ആണെന്നാണ്‌ അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. 1998-ലെ ഒരു മോട്ടോര്‍ സൈക്കിള്‍ അപകടമാണ് സ്റ്റുവാര്‍ട്ടിന്റെ ജീവിതം മാറ്റി മറിച്ചത്. മാരകമായ പരിക്ക് പറ്റിയ അദ്ദേഹം രക്ഷപ്പെടുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് പോലും ഉറപ്പില്ലായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ വെച്ച് തന്റെ ശരീരത്തില്‍ നിന്നും താന്‍ വേറിട്ടു പോയതുപോലേയും ദൈവവുമായി നേരിട്ട് സംസാരിച്ചതു പോലെയുമുള്ള അനുഭവം ഉണ്ടായെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ദൈവീക ഇടപെടല്‍ മൂലം രക്ഷപ്പെട്ട സ്റ്റുവാര്‍ട്ട് “എല്ലാ രംഗങ്ങളുടേയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ ദൈവമാണ്” എന്ന്‍ പല പ്രാവശ്യം ആവര്‍ത്തിച്ചിരിന്നു. ആശുപത്രി വിട്ട അദ്ദേഹം വിശ്വാസത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും, ലോസ് ആഞ്ചലസ് അതിരൂപതയില്‍ നിന്നും വിശ്വാസ പരിശീലനം നേടുകയും ചെയ്തതിനു ശേഷം 1994-ലെ ഈസ്റ്ററിന്റെ തലേന്ന് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. പിന്നീട് തന്റെ പൗരോഹിത്യ വിളി തിരിച്ചറിഞ്ഞ സ്റ്റുവാര്‍ട്ട് തന്റെ അദ്ധ്യാപക ജോലി ഉപേക്ഷിച്ച് മൌണ്ട് ഏഞ്ചല്‍ സെമിനാരിയില്‍ ചേര്‍ന്ന്‍ വൈദീക പഠനം ആരംഭിച്ചു. 2007 ഡിസംബര്‍ 14ന് മൊണ്ടാനയിലെ സെന്റ്‌ ഹെലേന കത്തീഡ്രലില്‍വെച്ചാണ് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചത്. ഏഴു വര്‍ഷങ്ങള്‍ മാത്രമേ അദ്ദേഹത്തിന് തന്റെ പൗരോഹിത്യ ജീവിതം കൊണ്ടുപോകുവാന്‍ കഴിഞ്ഞുള്ളൂ. ഭേദമാക്കുവാന്‍ പറ്റാത്ത അപൂര്‍വ്വ രോഗം പിടിപ്പെട്ട ഫാ. സ്റ്റു 2014-ല്‍ തന്റെ 50-മത്തെ വയസ്സില്‍ നിര്യാതനായി. ഭക്തിപൂര്‍വ്വമായ വിശുദ്ധ കുര്‍ബാനകളും, പ്രസംഗങ്ങളും, കുമ്പസാരവും വഴി ചുരുങ്ങിയ കാലം കൊണ്ട് വിശ്വാസികളുടെ ഇടയില്‍ അറിയപ്പെടുന്ന വൈദികനായി മാറുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D42AhtVGzlU3XPObcjVKFC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-07-19:55:54.jpg
Keywords: പൗരോഹി
Content: 18323
Category: 1
Sub Category:
Heading: ജീവനു വേണ്ടിയുള്ള ദേശീയ ദിനം ആചരിച്ച് ഇറ്റലിയിലെ കത്തോലിക്ക സഭ
Content: വത്തിക്കാന്‍ സിറ്റി: ഫെബ്രുവരിയിലെ ആദ്യ ഞായറായ ഇന്നലെ (06/02/22) ഇറ്റലിയിലെ കത്തോലിക്ക സഭ ജീവനു വേണ്ടിയുള്ള നാല്പത്തിനാലാം ദേശീയ ദിനം ആചരിച്ചു. “സകല ജീവനെയും കാത്തുപരിപാലിക്കുക- “ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി ഏദൻ തോട്ടത്തിൽ ജോലിചെയ്യാനും അതിനെ കാത്തുസൂക്ഷിക്കാനും അവിടെയാക്കി” (ഉല്പത്തി 2:15) എന്നതായിരിന്നു ജീവനു വേണ്ടിയുള്ള ദിനാചരണത്തിന്റെ വിചിന്തന പ്രമേയം. ദുർബ്ബലമായ ഓരോ മനുഷ്യജീവനും മൗനമായി സംരക്ഷണം ആവശ്യപ്പെടുന്നുണ്ടെന്ന് ഇറ്റലിയിലെ കത്തോലിക്ക മെത്രാന്മാർ പ്രസ്താവിച്ചു. ഒരു മനുഷ്യനെ സ്വീകരിക്കുകയും അവന് തുണയാകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ സകല പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയോ ധീരതയോടും പ്രത്യാശയോടുകൂടി അവയെ നേരിടാൻ സാധിക്കുകയോ ചെയ്യുന്നതായ നിരന്തര ക്രൈസ്തവാനുഭവത്തെക്കുറിച്ച് മെത്രാൻസംഘം പ്രസ്താവനയിൽ ഓര്‍മ്മിപ്പിച്ചു. കോവിഡ് 19 മഹാമാരി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധികളെക്കുറിച്ചും സൂചിപ്പിച്ച മെത്രാന്മാർ, ഈ മഹാമാരിയുടെ തുടക്കം മുതൽ തന്നെ ജീവൻ രക്ഷഭടന്മാരായി പ്രവർത്തിച്ച സകലരെയും നന്ദിയോടെ അനുസ്മരിക്കുകയാണെന്നും പ്രസ്താവിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D42AhtVGzlU3XPObcjVKFC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-07-22:15:04.jpg
Keywords: പാപ്പ
Content: 18324
Category: 1
Sub Category:
Heading: നൈജീരിയയിൽ വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി
Content: കടൂണ: ക്രൈസ്തവര്‍ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളുടെ പേരില്‍ മാത്രം അനുദിനം ആഗോള ശ്രദ്ധ നേടുന്ന നൈജീരിയയിൽ മറ്റൊരു കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. വടക്കൻ നൈജീരിയയിലെ കടൂണ സ്റ്റേറ്റിലെ ഇകുലു ഫാരിയിലെ (ചവായ്, കൗറു) ഇടവക വികാരിയായ ഫാ. ജോസഫ് ഷെക്കാരി എന്ന വൈദികനെയാണ് തട്ടിക്കൊണ്ടുപ്പോയത്. റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി 6 ഞായറാഴ്ച രാത്രി 11.30 ഓടെ (പ്രാദേശിക സമയം) ഇടവക ഭവനത്തിൽ അതിക്രമിച്ചു കയറിയ ആയുധധാരികളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് നിരീക്ഷിക്കപ്പെടുന്നു. വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥനയുമായി കഴിയുകയാണ് വിശ്വാസികള്‍. ക്രൂശിതനായ യേശു, തങ്ങളുടെ പ്രാർത്ഥനകൾ ശ്രവിക്കുകയും വൈദികന്റെയും തട്ടിക്കൊണ്ടുപോയ മറ്റുള്ളവരെയും നിരുപാധികം മോചിപ്പിക്കുമെന്നും രൂപത ചാൻസലർ റവ. ഇമ്മാനുവൽ ഒകോലോ പ്രസ്താവിച്ചു. കഴിഞ്ഞ ആഴ്‌ചകളിൽ വളരെയധികം മരണവും അക്രമവും വ്യാപിച്ച അക്രമത്തിന്റെ തിരമാലകൾ ബാധിച്ച നൈജീരിയയിലെ പ്രദേശങ്ങളിലൊന്നാണ് കടൂണ സംസ്ഥാനം. ക്രിമിനൽ സംഘങ്ങൾ വർഷങ്ങളായി മധ്യ, വടക്ക്-പടിഞ്ഞാറൻ നൈജീരിയയിൽ സജീവമാണ്. ഗ്രാമങ്ങൾ ആക്രമിക്കുകയും കന്നുകാലികളെ മോഷ്ടിക്കുകയും കൊള്ളയടിക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നതു പ്രദേശത്ത് അനുദിന സംഭവമാണ്. ജനുവരി 31 ഞായറാഴ്‌ച, സാംഗോൺ കറ്റാഫിലെ പ്രാദേശിക സർക്കാർ ഏരിയയിലെ കുർമിൻ മസാര ഗ്രാമത്തിൽ നടത്തിയ അക്രമത്തില്‍ 11 നിരപരാധികളാണ് കൊല്ലപ്പെട്ടത്.
Image: /content_image/News/News-2022-02-08-00:23:14.jpg
Keywords: നൈജീ
Content: 18325
Category: 18
Sub Category:
Heading: മൂന്നുനോമ്പ് തിരുനാൾ നിനവേ സംസ്കാരത്തിലേക്കുള്ള ഉണർത്തുപാട്ടാകണം: മാർ ജേക്കബ് മുരിക്കൻ
Content: കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാൾ നിനവസംസ്കാരത്തിലേക്കുള്ള ഉണർത്തുപാട്ടാകണമെന്ന് പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. മുന്നു നോമ്പ് തിരുനാളിന്റെ ആദ്യദിനം തിരുനാൾ റാസ അർപ്പിച്ച സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. അനുതാപത്തിലൂടെയും മാനസാന്തരത്തിലൂടെയും ദൈവത്തോടു ചേർന്നു നിൽക്കാനാണ് മൂന്നുനോമ്പ് തിരുനാൾ ആഹ്വാനം ചെയ്യുന്നത്. മാനസാന്തരത്തിന്റെ വിസ്മയകരമായ അനുഭവമാണ് മൂന്നുനോമ്പിന്റേത്. വിശ്വാസസൂക്ഷിപ്പിനും പ്രാർത്ഥനാജീവിതത്തിനും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടണം. പരിശുദ്ധാത്മാവിൽ നിറഞ്ഞ് പ്രാർത്ഥിക്കാനുള്ള വഴിയാണ് മൂന്നുനോമ്പ് സമ്മാനിക്കുന്നതെന്നും മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. പാലാ രൂപത ഹോം പാലാ എക്സിക്യുട്ടീവ് ഡയറക്ടറും പ്രവാസി ഡയറക്ടറുമായ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. ജൊവാനി കുറുവാച്ചിറ, ഫാ. ജോസഫ് തോട്ടത്തിൽ എന്നിവർ സഹകാർമികരായിരുന്നു. ആദ്യദിനമായിരുന്ന ഇന്നലെ ഫാ. തോമസ് മലയിൽ പുത്തൻപുര, ഫാ. തോമസ് കൊച്ചോടൽ, റവ.ഡോ. തോമസ് മൂലയിൽ, റവ.ഡോ. ജേക്കബ് പണ്ടാരപറമ്പിൽ, റവ. ഡോ. ജോർജ് കാരാംവേലിൽ എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. തിരുനാളിന്റെ രണ്ടാംദിനമായ ഇന്നു രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
Image: /content_image/India/India-2022-02-08-09:03:26.jpg
Keywords: മുരിക്ക
Content: 18326
Category: 18
Sub Category:
Heading: കുറവിലങ്ങാട് പള്ളിയില്‍ കപ്പല്‍ പ്രദക്ഷിണം ഇന്ന്‌
Content: കുറവിലങ്ങാട്: ഭക്തിയുടെ നേരനുഭവം സമ്മാനിച്ച് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ ഇന്ന് കപ്പൽ പ്രദക്ഷിണം നടക്കും. മൂന്നു നോമ്പ് തിരുനാളിന്റെ പ്രധാന ദിനമായ ഇന്നുച്ചകഴിഞ്ഞ് ഒന്നിനാണ് വലിയ പള്ളിയിൽനിന്ന് കപ്പൽ പ്രദക്ഷിണം ആരംഭിക്കുന്നത്. യോനാ പ്രവാചകന്റെ നിനവേ യാത്രയും നിനവേ നിവാസികളുടെ മാനസാന്തരവുമാണ് കപ്പൽ പ്രദക്ഷിണത്തിലൂടെ സ്മരിക്കപ്പെടുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രദക്ഷിണം. ഇക്കുറി കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് മൂന്നു നോമ്പ് തിരുനാളിലെ തിങ്കളാഴ്ച പ്രദക്ഷിണത്തിൽ വിശ്വാസികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചില്ല. തിരുസ്വരൂപങ്ങൾ സംവഹിക്കുന്നവർ മാത്രമാണ് ഇക്കുറി പ്രദക്ഷിണത്തിൽ പങ്കെടുത്തത്. ആചാരങ്ങൾ തെറ്റാതെ ആവർത്തിക്കുവാനാണ് ഇക്കുറി ശ്രമിക്കുന്നത്. തീവെട്ടിവെളിച്ചം സമ്മാനിച്ചായിരുന്നു ഇക്കുറിയും പ്രദക്ഷിണം. ആലവട്ടവും ചുരുട്ടിയും തഴയുമൊക്കെ നാമമാത്രമായി പ്രദക്ഷിണവീഥികളിൽ ദൃശ്യമായി. പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനാൽ അനേകായിരങ്ങൾ വീടുകളിലിരുന്നത് പ്രാർത്ഥനയിൽ മുഴുകുകയായിരുന്നു. പ്രദക്ഷിണസമയം പ്രധാന തിരുക്കർമ്മങ്ങളുടെ ഓൺലൈൻ സംപ്രേഷണം നടത്തിയതിലൂടെ ആയിരങ്ങളാണ് ഇതില്‍ പങ്കുചേര്‍ന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനേകരെ ഓൺലൈൻ മാധ്യമങ്ങളിലും സാമൂഹിക. മാധ്യമങ്ങളിലും കാണാനാകുമായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D42AhtVGzlU3XPObcjVKFC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-02-08-09:22:37.jpg
Keywords: കപ്പല്‍
Content: 18327
Category: 1
Sub Category:
Heading: മംഗളൂരുവില്‍ 40 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ആരാധനാലയം തകര്‍ത്തു
Content: മംഗളൂരു: മംഗളൂരുവില്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിച്ചിരുന്ന പ്രാര്‍ത്ഥനാ ഹാള്‍ അജ്ഞാതര്‍ തകര്‍ത്തു. പന്‍ജിമൊഗാരുവിലെ ഉരുഡാഡി ഗുഡെയില്‍ പ്രദേശവാസികള്‍ രൂപം നല്‍കിയിരിക്കുന്ന സെന്റ്‌ ആന്റണി ബില്‍ഡിംഗ്‌ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലുള്ള 585 ചതുരശ്രയടി സ്ഥലത്ത് നിര്‍മ്മിച്ചിരുന്ന പ്രാര്‍ത്ഥനാലയമാണ് ഇക്കഴിഞ്ഞ ശനിയാഴ്ച അജ്ഞാതരായ ചിലര്‍ തകര്‍ത്തത്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും തീവ്ര ഹിന്ദുത്വവാദികളാണോയെന്ന സംശയം ഉയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. വര്‍ഷങ്ങളായി തങ്ങള്‍ പ്രാര്‍ത്ഥിച്ചിരുന്ന പ്രാര്‍ത്ഥനാ മന്ദിരം തകര്‍ത്തതില്‍ പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.വി രാജേന്ദ്ര സംഭവത്തേക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സെന്റ്‌ ആന്റണി ബില്‍ഡിംഗ്‌ കമ്മിറ്റിയും വിമണ്‍ ആന്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റും തമ്മില്‍ പ്രാര്‍ത്ഥനാ ഹാള്‍ നിലനിന്നിരുന്ന സ്ഥലം സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. തര്‍ക്കവിഷയമായ സ്ഥലത്തെ നിര്‍മ്മിതികളൊന്നും നിയമനടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ തകര്‍ക്കരുതെന്ന് ഫോര്‍ത്ത് അഡീഷണല്‍ ജഡ്ജും, ജെ.എം.എഫ്.സി കോടതി ഇക്കഴിഞ്ഞ ജനുവരി 28-ന് വിധിക്കുകയും ചെയ്തിരുന്നതാണ്. ഫെബ്രുവരി 14-ന് ഈ കേസ് വീണ്ടും പരിഗണിക്കുവാനിരിക്കെയാണ് ആരാധനാലയം തകര്‍ക്കപ്പെട്ടത്. അജ്ഞാതരായ ചില വ്യക്തികള്‍ പ്രാര്‍ത്ഥനാ ഹാള്‍ പരിസരത്തെ മരങ്ങള്‍ വെട്ടിയെന്നും, അതിന് ശേഷമായിരിക്കാം പ്രാര്‍ത്ഥനാ ഹാള്‍ തകര്‍ത്തതെന്നുമാണ് അധികൃതര്‍ പറയുന്നത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ കാവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് തങ്ങളുടെ പരാതിയുടെ പുറത്ത് യാതൊരു നടപടിയും കൈകൊണ്ടില്ലെന്നും മംഗളൂരു രൂപതയുടെ പി.ആര്‍.ഒ ഫാ. റോയ് കാസ്റ്റെലിനോ ആരോപിച്ചു. ഈ നടപടി തികച്ചും കോടതിയലക്ഷ്യമാണെന്നു ഫാ. റോയ് പറയുന്നു. വിമണ്‍ ആന്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡെപ്യൂട്ടി ഡയറക്ടറില്‍ നിന്നും തങ്ങള്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.വി രാജേന്ദ്ര പറഞ്ഞു. തര്‍ക്കവിഷയമായ സ്ഥലത്ത് ഒരു അംഗണവാടി നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് രാജ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിന് പരാതി ലഭിച്ചിട്ടുണ്ടെങ്കിലും പ്രാര്‍ത്ഥനാ ഹാള്‍ തകര്‍ത്തതാരെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടര്‍ന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ മഹേഷ്‌ സംഭവ സ്ഥലം സന്ദര്‍ശിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D42AhtVGzlU3XPObcjVKFC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-08-11:13:30.jpg
Keywords: മംഗളൂ