Contents

Displaying 18131-18140 of 25088 results.
Content: 18508
Category: 1
Sub Category:
Heading: യുദ്ധം അവസാനിപ്പിക്കാൻ പാത്രിയാർക്കീസ് കിറിലിന്റെ ഇടപെടൽ ആവശ്യപ്പെട്ട് യൂറോപ്യൻ മെത്രാന്‍ സമിതിയും
Content: ലണ്ടന്‍/ലിവിവ്: യുക്രൈൻ - റഷ്യ സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയർക്കീസ് കിറിൽ ഇടപെടൽ നടത്തണമെന്ന് യൂറോപ്യൻ മെത്രാൻ സമിതികളുടെ കമ്മീഷൻ അധ്യക്ഷൻ കർദ്ദിനാൾ ജീൻ-ക്ലോഡ് ഹോളറിച്ച് ആവശ്യപ്പെട്ടു. മാർച്ച് എട്ടാം തീയതി അയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. യുക്രൈനിലൂടെ ഒഴുകുന്ന രക്തത്തെയും, കണ്ണുനീരിനെയും പറ്റി ഫ്രാൻസിസ് മാർപാപ്പ പങ്കുവെച്ച ആശങ്കയും, വേദനയും കർദ്ദിനാൾ ഹോളറിച്ചും പങ്കുവെച്ചു. ചർച്ചകളിലൂടെ നയതന്ത്ര പരിഹാരം കാണാൻ വേണ്ടിയുള്ള നല്ല മനസ്സ് കാണിക്കാൻ വേണ്ടി റഷ്യൻ സർക്കാരിനോട് ആവശ്യപ്പെടണമെന്ന് കർദ്ദിനാൾ ക്ലോഡ് ഹോളറിച്ച് പാത്രിയർക്കീസ് കിറിലിനോട് അഭ്യർത്ഥിച്ചു. ആയിരക്കണക്കിന് സൈനികർക്കും, പൗരൻമാർക്കും ജീവൻ നഷ്ടമായെന്നും, പത്ത് ലക്ഷത്തിന് മുകളിൽ ആളുകൾ ഭവനരഹിതരായെന്നും, നിരവധിപേർ രാജ്യത്ത് നിന്ന് പലായനം ചെയ്തുവെന്നും, ഇതിൽ കൂടുതൽ കുട്ടികളും, സ്ത്രീകളുമാണെന്നും കർദ്ദിനാൾ ചൂണ്ടിക്കാട്ടി. ഈ നോമ്പുകാലത്ത് ഒരേ സുവിശേഷം പ്രസംഗിക്കുകയും, ഒരേ ദൈവത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ക്രൈസ്തവർ യുദ്ധം അവസാനിക്കാൻ വേണ്ടി പ്രാർത്ഥിക്കുകയും, അതിനു വേണ്ടി ശ്രമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. 15 കോടിയോളം അംഗങ്ങളുള്ള വിശ്വാസി സമൂഹമാണ് റഷ്യൻ ഓർത്തഡോക്സ് സഭ. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ സഭാനേതൃത്വം യുദ്ധത്തില്‍ റഷ്യൻ ഓർത്തഡോക്സ് സഭയുടെ ഇടപെടലിന് വേണ്ടി ആവശ്യം ഉന്നയിച്ചിരുന്നു. ഐറിഷ്, പോളിഷ്, ജർമ്മൻ മെത്രാന്മാർ ഈ പട്ടികയിൽ ഉൾപ്പെടും. റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ യുക്രൈനിലെ വിഘടനവാദികൾക്കും, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനു അനുകൂലമായി അടുത്തിടെ നടത്തിയ പരാമർശം സംഘർഷം കൂടുതൽ വഷളാക്കുന്നതിലേക്ക് നയിക്കുമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഈയാഴ്ച ഒരു ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഫ്രാൻസിസ് മാർപാപ്പയും, പാത്രിയാർക്കീസ് കിറിലും തമ്മിൽ ജൂൺ- ജൂലൈ മാസങ്ങളിൽ കൂടിക്കാഴ്ച നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പുതിയ സംഭവവികാസങ്ങളെ തുടർന്ന് ഈ കൂടിക്കാഴ്ച ഇനി നടക്കുമോ എന്ന കാര്യത്തിൽ കർദ്ദിനാൾ പരോളിൻ സംശയം പ്രകടിപ്പിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-12-13:08:57.jpg
Keywords: കിറില്‍
Content: 18509
Category: 11
Sub Category:
Heading: യൂറോപ്പിന്റെ ക്രിസ്തീയ ഉണര്‍വിനു വേണ്ടി പോരാടുന്ന കാറ്റലിൻ ഹംഗറിയുടെ പുതിയ പ്രസിഡന്‍റ്
Content: ബുഡാപെസ്റ്റ്: ക്രിസ്തീയ വിശ്വാസം പൊതുവേദികളില്‍ പരസ്യമായി പ്രഘോഷിച്ചും ജീവന്റെ മഹത്വത്തെ മാനിക്കുന്ന നിരവധി തീരുമാനങ്ങള്‍ നടപ്പിലാക്കിയും ശ്രദ്ധ നേടിയ ഹംഗറിയിലെ കുടുംബക്ഷേമ വകുപ്പ് മന്ത്രി കാറ്റലിൻ നോവാക്ക് രാജ്യത്തിന്റെ പുതിയ പ്രസിഡന്‍റ്. ഹംഗറിയിൽ പ്രസിഡന്റ് പദവിയിൽ എത്തുന്ന ആദ്യത്തെ വനിതയായ കാറ്റലിൻ പാർലമെന്റിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 51ന് എതിരെ 137 വോട്ടുകൾ നേടിയാണ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. കലര്‍പ്പില്ലാത്ത പ്രോലൈഫ് നിലപാടുകളും ഉറച്ച ക്രിസ്തീയ വിശ്വാസവും വഴി നേരത്തെ ശ്രദ്ധ നേടിയിട്ടുള്ള രാഷ്ട്രീയ നേതാവാണ് കാറ്റലിൻ നോവാക്ക്. ക്രിസ്തീയത ഉപേക്ഷിച്ചാൽ രാജ്യത്തിന്റെ വ്യക്തിത്വം തന്നെ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് പരസ്യമായി ഇവര്‍ പൊതുവേദികളില്‍ പറഞ്ഞിട്ടുണ്ട്. അഭയാര്‍ത്ഥി മറവിലുള്ള ഇസ്ലാമിക അധിനിവേശത്തെ ശക്തമായി പ്രതിരോധിച്ചും കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവര്‍ക്ക് അനവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചും യൂറോപ്പിന്റെ ക്രിസ്തീയ ഉണര്‍വിന് വേണ്ടി ഇടപെടലുകള്‍ നടത്തിയും ഏറെ ശ്രദ്ധ നേടിയ ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍റെ ഒപ്പമുള്ള കാറ്റലിൻ നോവാക്കിന്റെ പ്രസിഡന്‍റ് പദവി രാജ്യത്തിന് വലിയ കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓരോ ജീവനും അമൂല്യമാണെന്നും ഗര്‍ഭഛിദ്രം തെറ്റാണെന്നും രാജ്യത്തിന്റെ ഭാവി കുടുംബങ്ങളില്‍ ആണെന്നും പരസ്യമായി പ്രഘോഷിച്ചിട്ടുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ് മൂന്നു മക്കളുടെ അമ്മ കൂടിയായ കാറ്റലിൻ. </p> <blockquote class="twitter-tweet"><p lang="en" dir="ltr">The presidential election is about to begin. It means a lot to me that my family is here with me. <a href="https://t.co/tZ4zAnd95h">pic.twitter.com/tZ4zAnd95h</a></p>&mdash; Katalin Novák (@KatalinNovakMP) <a href="https://twitter.com/KatalinNovakMP/status/1501835615725305858?ref_src=twsrc%5Etfw">March 10, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> യൂറോപ്പിലെ പല രാജ്യങ്ങളിലും സംഭവിക്കുന്നതുപോലെ ജനസംഖ്യയിൽ വലിയതോതിലുള്ള കുറവ് ഹംഗറിയിലും അനുഭവപ്പെടുന്നുണ്ടെന്നും, പശ്ചിമേഷ്യയിൽ നിന്നുള്ള അഭയാർത്ഥികളെ ജനസംഖ്യ വർദ്ധനവിനായി ആശ്രയിക്കാതെ, കുടുംബങ്ങൾക്ക് അനുകൂലമായ പദ്ധതികളിലൂടെ പ്രസ്തുത കുറവിനെ മറികടക്കാനാണ് ഹംഗറി ശ്രമിക്കുന്നതെന്നും ഇവര്‍ നേരത്തെ തുറന്നു പറഞ്ഞിരിന്നു. തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിന് ഇടയിലും കുടുംബ ജീവിതത്തിന് വലിയ പ്രാധാന്യം നല്‍കുന്ന വ്യക്തി കൂടിയാണ് കാറ്റലിൻ. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് മുന്‍പ് ഭർത്താവിന്റെയും മൂന്ന് കുട്ടികളുടെയും ഒപ്പം നില്‍ക്കുന്ന ഫോട്ടോ അവര്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിന്നു. "കുടുംബം എന്നോടൊപ്പം ഇവിടെയുണ്ട് എന്നത് എനിക്ക് ഒരുപാട് അര്‍ത്ഥമേകുന്നു" എന്ന വാക്കുകളോടെയായിരിന്നു പോസ്റ്റ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന അപൂര്‍വ്വം ഭരണകൂടങ്ങളിലൊന്നാണ് ഹംഗറിയിലേത്. 2010-ല്‍ അധികാരത്തില്‍ വന്നതിനു ശേഷം പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ നേതൃത്വത്തിലുള്ള ഹംഗറി ഗവണ്‍മെന്റ് ക്രിസ്തീയ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. ക്രൈസ്തവ വിശ്വാസമില്ലാതെ യൂറോപ്പിന് നിലനില്‍പ്പില്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ച നേതാവാണ് വിക്ടര്‍ ഓര്‍ബാന്‍. മധ്യപൂര്‍വ്വേഷ്യയില്‍ കനത്ത ഭീഷണി നേരിടുന്ന പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ദശലക്ഷകണക്കിന് ഡോളറാണ് ഭരണകൂടം ഓരോ വര്‍ഷവും ചെലവിടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-12-13:49:33.jpg
Keywords: യൂറോപ്പ, ഹംഗ
Content: 18510
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയെ രാജ്യത്തേക്ക് ക്ഷണിക്കുമെന്ന് ഇന്തോനേഷ്യന്‍ റിലീജിയസ് അഫയേഴ്‌സ് മന്ത്രി
Content: ജക്കാര്‍ത്ത: ഫ്രാന്‍സിസ് പാപ്പ:യെ\യും, ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ്‌ ഇമാം അഹമദ് അല്‍ തയ്യേബിനേയും ഇന്തോനേഷ്യയിലേക്ക് ക്ഷണിക്കുമെന്ന് ഇന്തോനേഷ്യന്‍ റിലീജിയസ് അഫയേഴ്സ് മിനിസ്റ്റര്‍ ക്വോമാസ്. മാര്‍ച്ച് 6 മുതല്‍ 9 വരെ ബാലിയില്‍ നടന്ന ഇന്തോനേഷ്യന്‍ മെത്രാന്‍സമിതിയുടെ (കെ.ഡബ്ലിയു.ഐ) ഇന്റര്‍ഫെയിത്ത് കമ്മീഷന്റെ ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷന്‍ പ്രസിഡന്റും പാലെംബാങ്ങ് മെത്രാപ്പോലീത്തയുമായ യോഹാനെസ് ഹാറുണ്‍ യുവോണോയും, സെക്രട്ടറി ഫാ. അഗസ്റ്റിനസ് ഹേരി വിബോവോയും കോണ്‍ഫറന്‍സില്‍ സന്നിഹിതരായിരുന്നു. ക്ഷണം പാപ്പയിലേക്ക് എത്തിക്കുന്നതിന് വേണ്ടി മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറലിനെ വത്തിക്കാനിലേക്ക് അയയ്ക്കുമെന്ന് മന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര സൗഹാര്‍ദ്ദം വളര്‍ത്തുന്നതിനായി ഇന്തോനേഷ്യ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ പരിശുദ്ധ പിതാവും, ഗ്രാന്‍ഡ്‌ ഇമാമും അംഗീകരിക്കുമെന്ന പ്രതീക്ഷയും ക്വോമാസ് പങ്കുവെച്ചു. 2009-ല്‍ വത്തിക്കാനില്‍വെച്ച് നടന്ന തങ്ങളുടെ കൂടിക്കാഴ്ചക്കിടയില്‍ ഇന്തോനേഷ്യയേക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ പാപ്പ കാണിച്ച താല്‍പ്പര്യം ക്വോമാസ് പ്രത്യേകം അനുസ്മരിച്ചു. മതാന്തര സംവാദത്തെ ആസ്പദമാക്കിയുള്ള ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ കിഴക്കന്‍ തിമോര്‍ (തിമോര്‍-ലെസ്റ്റെ) സന്ദര്‍ശിക്കുമെന്ന് ഡിലിയിലെ വത്തിക്കാന്‍ ചാര്‍ജ്ജ് ഡി’അഫയേഴ്സ് മോണ്‍. മാര്‍ക്കോ സപ്രിസ്സി കഴിഞ്ഞയാഴ്ച അറിയിച്ചുവെങ്കിലും, സന്ദര്‍ശനത്തിന്റെ തിയതികള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും, പാപ്പായുടെ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ സന്ദര്‍ശനത്തില്‍, കിഴക്കന്‍ തിമൂറിനും, പാപുവ ന്യൂഗിനിയക്കും പുറമേ ഇന്തോനേഷ്യയും ഉള്‍പ്പെടാമെന്നാണ് ക്വോമാസിന്റേയും, മോണ്‍. മാര്‍ക്കോ സപ്രിസ്സിയുടേയും പ്രഖ്യാപങ്ങള്‍ അറിയിപ്പുകള്‍ നല്‍കുന്ന സൂചന. ഫ്രാന്‍സിസ് പാപ്പ 2020-ല്‍ പദ്ധതിയിട്ടിരുന്ന ഈ സന്ദര്‍ശനം കൊറോണ പകര്‍ച്ചവ്യാധി കാരണം നീട്ടിവെക്കുകയായിരുന്നു. ഇന്തോനേഷ്യന്‍ റിലീജിയസ് അഫയേഴ്സ് മന്ത്രി ക്വോമാസിന്റെ പ്രഖ്യാപനത്തെ ഇന്റര്‍ഫെയിത്ത് കമ്മീഷന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ബാഹ്യഇടപെടലുകള്‍ കൂടാതെ തന്നെ എല്ലാ ഇന്തോനേഷ്യക്കാര്‍ക്കും തങ്ങളുടെ മതപരമായ വ്യക്തിത്വം സ്വാതന്ത്ര്യത്തോടെ പ്രകടിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ സാമൂഹ്യ സൗഹാര്‍ദ്ദം നന്നാവൂ എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നു ഫാ. വിബോവോ കൂട്ടിച്ചേര്‍ത്തു. ഇന്തോനേഷ്യയിലെ 37 രൂപതകളില്‍ നിന്നായി 80 പേരാണ് നാലു ദിവസം നീണ്ട കോണ്‍ഫറന്‍സിലും ശില്‍പ്പശാലയിലും പങ്കെടുത്തത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-12-19:43:40.jpg
Keywords: പാപ്പ
Content: 18511
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസിന്റെ നിലപാടുകള്‍ സഭയോടൊപ്പം ആണെന്നത് അഭിമാനകരം: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊച്ചി: സഭയിലെ ഐക്യവും കൂട്ടായ്മയും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും കത്തോലിക്ക കോണ്‍ഗ്രസിന്റെ നിലപാടുകള്‍ എക്കാലവും സഭയോടൊപ്പം ആണെന്നത് അഭിമാനകരമാണെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് (ഇഗ്‌നൈറ്റ് 22) പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 44 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്ക കോണ്‍ഗ്രസ്, സഭയുടെയും സമുദായത്തിന്റെയും ശക്തിയായിട്ടുണ്ട്. സമുദായത്തിന്റെ ഒട്ടനവധി പ്രതിസന്ധികള്‍ക്കു പരിഹാരം കാണാന്‍ സംഘടനയ്ക്കു സാധിക്കും. ആരാധനയിലെ ഐക്യം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ലോകത്തിലെ എല്ലാ ഭാഗത്തുമുള്ള സമുദായാംഗങ്ങളില്‍ ഇക്കാര്യത്തില്‍ ഐക്യം ഉണ്ടാകണം. ഇക്കാര്യത്തില്‍ ഇപ്പോള്‍ അന്തിമ തീരുമാനം ആയിരിക്കുകയാണ്. നിസ്വാര്‍ഥരും കര്‍മനിരതരുമായ നേതാക്കളെ രൂപപ്പെടുത്തുന്നതിനുള്ള വേദിയായി നേതൃത്വക്യാന്പ് മാറട്ടെയെന്നും കര്‍ദ്ദിനാള്‍ ആശംസിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ മുഖപത്രമായ എകെസിസി വോയ്സ്, എ‌കെസിസി ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ കര്‍മപദ്ധതി എന്നിവയുടെ പ്രകാശനവും മാധ്യമസംരംഭമായ യുട്യൂബ് ചാനലിന്റെ ലോഞ്ചിംഗും കര്‍ദ്ദിനാള്‍ നിര്‍വഹിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഓണ്‍ലൈന്‍ മെമ്പര്‍ഷിപ് പദ്ധതിയിലെ ആദ്യ അംഗത്വം, അഡ്വ. പി.ടി. ചാക്കോയ്ക്കു കൈമാറി. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജിനെ യോഗത്തില്‍ ആദരിച്ചു. ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ടെസി ബിജു, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍മാരായ ഡോ. ജോസ്കുട്ടി ജെ. ഒഴുകയില്‍, ബെന്നി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാമ്പ് ഇന്നു വൈകുന്നേരം സമാപിക്കും.
Image: /content_image/India/India-2022-03-13-15:39:39.jpg
Keywords: കോണ്‍
Content: 18512
Category: 1
Sub Category:
Heading: മ്യാന്‍മറില്‍ സൈനീക വ്യോമാക്രമണത്തില്‍ കത്തോലിക്ക കോണ്‍വെന്‍റ് തകര്‍ക്കപ്പെട്ടു
Content: യാംഗൂണ്‍: ഒരു ഇടവേളക്ക് ശേഷം സൈനീക ഭരണകൂടവും വിമത പക്ഷവും തമ്മിലുള്ള പോരാട്ടം ശക്തമായ മ്യാന്‍മറില്‍ കനത്ത വ്യോമാക്രമണത്തില്‍ കത്തോലിക്ക കോണ്‍വെന്റിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. കിഴക്കന്‍ സംസ്ഥാനമായ കായായിലെ തായ്ലാന്‍ഡ്‌ അതിര്‍ത്തിയോടു അടുത്ത ഡെമോസോ പട്ടണത്തിലെ ഡൌങാന്‍ഖാ ഗ്രാമത്തിലെ ‘സിസ്റ്റേഴ്സ് ഓഫ് റിപ്പറേഷന്‍’ സമൂഹാംഗങ്ങളായ കന്യാസ്ത്രീകളുടെ കോണ്‍വെന്റിനാണ് സൈനീക വ്യോമാക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. കോണ്‍വെന്റിന്റെ മേല്‍ക്കൂരക്കും, ജനാലകള്‍ക്കും സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 8-ന് നടന്ന മറ്റൊരു വ്യോമാക്രമണത്തില്‍ ഇതേ പട്ടണത്തിലെ ‘സാവുന്‍ ഡു' ഗ്രാമത്തിലെ ഫാത്തിമ ദേവാലയത്തിനും കേടുപാടുകള്‍ സംഭവിച്ചിരിന്നു. 2021 ജൂണില്‍ ഉണ്ടായ ഷെല്ലാക്രമണത്തില്‍ കേടുപാടുകള്‍ പറ്റിയ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ്‌ കത്തോലിക്ക ദേവാലയത്തിന് സമീപത്തായിട്ടാണ് വ്യാഴാഴ്ചത്തെ ആക്രമണത്തിനിരയായ കോണ്‍വെന്റ് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തോടെ രൂക്ഷമായ ആഭ്യന്തര കലാപത്തില്‍ കായാ രൂപതയില്‍ മാത്രം എട്ടോളം ദേവാലയങ്ങള്‍ക്കു കേടുപാടുകള്‍ പറ്റിയിരിന്നു. കനത്ത പോരാട്ടത്തെത്തുടര്‍ന്ന്‍ രൂപതയിലെ പതിനാറോളം ഇടവകകള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. മൂന്നുലക്ഷത്തോളം ജനങ്ങള്‍ വസിക്കുന്ന കായാ സംസ്ഥാനം ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയാണ്. ഇതില്‍ തൊണ്ണൂറായിരം കത്തോലിക്കരും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ കലാപത്തേത്തുടര്‍ന്ന്‍ അറുപതിനായിരത്തോളം കത്തോലിക്കര്‍ പലായനം ചെയ്തിട്ടുണ്ടെന്നാണ് സഭാധികാരികള്‍ പറയുന്നത്. 2021 ഫെബ്രുവരി 1-ലെ പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത സൈനീക ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭവും അതിനെ അടിച്ചമര്‍ത്തുവാനുള്ള സൈന്യത്തിന്റെ ശ്രമവുമാണ് മ്യാന്‍മറിലെ സംഘര്‍ഷത്തിന്റെ കാരണം. കായയില്‍ നിന്നും 1,70,000-ത്തോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്നാണ് ദി കാരെന്നി സിവില്‍ സൊസൈറ്റി നെറ്റ്വര്‍ക്ക്സ് പറയുന്നത്. രാജ്യത്തെ ആകെ കണക്ക് നോക്കുമ്പോള്‍ 5,03,000-ത്തോളം പേരാണ് ഭവനരഹിതരായിരിക്കുന്നത്. ബുദ്ധിസ്റ്റ് ഭൂരിപക്ഷമായ രാഷ്ട്രമായ മ്യാന്മറിലെ 5.48 കോടിയോളം വരുന്ന ജനസംഖ്യയില്‍ 44 ലക്ഷത്തോളം ക്രിസ്ത്യാനികളാണ്. ഇതില്‍ ഏഴരലക്ഷത്തോളം കത്തോലിക്കരും ഉള്‍പ്പെടുന്നു.
Image: /content_image/News/News-2022-03-13-16:51:30.jpg
Keywords: മ്യാന്‍
Content: 18513
Category: 10
Sub Category:
Heading: ഇംഗ്ലണ്ടിലെ തെരുവ് വീഥിയില്‍ വിശ്വാസികളുടെ ജപമാലയര്‍പ്പണം: നോക്കിനിന്നവര്‍ പോലും ഒടുവില്‍ പ്രാര്‍ത്ഥനയില്‍ ഭാഗഭാക്കായതായി സാക്ഷ്യം
Content: ന്യൂകാസ്സില്‍: ഇംഗ്ലണ്ടിലെ ന്യൂകാസ്സിലിലെ തെരുവ് വീഥിയില്‍ സംഘടിപ്പിച്ച ജപമാലപ്രാര്‍ത്ഥനാ റാലി വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിശുദ്ധ കന്യകാ മാതാവിന്റെ രൂപത്തിന് പിന്നിലായി പ്രാര്‍ത്ഥനയും, സ്തുതിഗീതങ്ങളുമായി നീങ്ങിയ റാലിയില്‍ തെരുവില്‍വെച്ച് ത്രികാല ജപവും, ജപമാലയും, കരുണകൊന്തയും അര്‍പ്പിക്കുകയുണ്ടായി. വിശ്വാസികള്‍ മുട്ടിന്മേല്‍ നിന്നാണ് പ്രാര്‍ത്ഥനകളില്‍ പങ്കുകൊണ്ടതെന്നു ഗേറ്റ്സ്ഹെഡിലെ സെന്റ്‌ ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ നിന്നും പ്രാര്‍ത്ഥനാ റാലിയില്‍ പങ്കെടുക്കുവാനെത്തിയ അന്‍പതിലധികം പേര്‍ അടങ്ങുന്ന സംഘത്തിന് നേതൃത്വം നല്‍കിയ പോള്‍ എന്ന വിശ്വാസി ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ 20 വര്‍ഷങ്ങളായി വാല്‍സിംഹാമിലെ ‘ന്യൂ ഡോണി’ല്‍ അംഗമായി പ്രവര്‍ത്തിച്ചു വരുന്ന വ്യക്തിയാണ് പോള്‍. പ്രാര്‍ത്ഥനാറാലിയുടെ മനോഹരമായ ഫോട്ടോകളും പോള്‍ തന്റെ പോസ്റ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. കാഴ്ചക്കാരായി നിന്ന നിരവധിപേര്‍ തങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടുവെന്നും പോളിന്റെ പോസ്റ്റില്‍ പറയുന്നു. പ്രാര്‍ത്ഥനക്ക് ശേഷം അക്രൈസ്തവരായ ചിലരുമായി സംസാരിച്ചുവെന്നും, ഈ പരിപാടി അവരുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചതായി അവരില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞുവെന്നും, ചിലര്‍ യേശുവിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു. പ്രാര്‍ത്ഥനാ റാലിയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ധാരാളം പേരാണ് പോളിന്റെ പോസ്റ്റിന് ലൈക്കുകകളും കമന്റുകളുമായി രംഗത്ത് വന്നിട്ടുള്ളത്‌. മെയ് 7-ന് ലിവര്‍പൂളിലും, ജൂലൈ 2-ന് മിഡില്‍സ്ബറോയിലുമാണ് അടുത്ത പ്രാര്‍ത്ഥനാ റാലികള്‍ക്ക് പദ്ധതിയിട്ടിരിക്കുന്നത്. ആത്മീയ വിചിന്തനങ്ങളും, സംഭാഷണങ്ങളും, സാക്ഷ്യങ്ങളും, പ്രാര്‍ത്ഥനകളും വഴി പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ മനുഷ്യരെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാര്‍ത്ഥന റാലി സംഘടിപ്പിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-13-20:05:10.jpg
Keywords: ജപമാല
Content: 18514
Category: 1
Sub Category:
Heading: മലയാളിയായ സിസ്റ്റർ മേരി ജോസഫ് മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ പുതിയ സുപ്പീരിയർ ജനറല്‍: പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി
Content: കൊൽക്കത്ത: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറലായി സിസ്റ്റർ മേരി ജോസഫിനെ തെരഞ്ഞെടുത്തു. ശനിയാഴ്ച കൊൽക്കത്തയിലെ മദർ ഹൗസിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പദവിയില്‍ എത്തിച്ചേരുന്ന ആദ്യ മലയാളിയായ സിസ്റ്റർ മേരി തൃശൂര്‍ മാള സ്വദേശിനിയാണ്. നിലവിൽ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ കേരളത്തിലെ മേധാവിയാണ് സിസ്റ്റർ മേരി. പൊയ്യ പാറയിൽ പരേതരായ ദേവസിയുടെയും കൊച്ചുത്രേസ്യയുടെയും മകളായ സിസ്റ്റർ മേരി 20-ാം വയസ്സിലാണു മിഷ്ണറീസ് ഓഫ് ചാരിറ്റിയിൽ ചേർന്നത്. മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ നാലാമത്തെ സുപ്പീരിയർ ജനറലായാണ് സിസ്റ്റർ മേരി ജോസഫിനെ തെരഞ്ഞെടുത്തിരിക്കുന്നത്. മദര്‍ തെരേസയ്ക്ക് ശേഷം 1997-2009 കാലഘട്ടത്തിൽ സന്യാസ സമൂഹത്തെ നയിച്ചത് നേപ്പാൾ വംശജയായ സിസ്റ്റർ നിർമ്മല ജോഷിയാണ്. അതിന് ശേഷം ജര്‍മ്മന്‍ സ്വദേശിനിയായ സിസ്റ്റര്‍ പ്രേമ (പിയറിക്) ആയിരുന്നു കഴിഞ്ഞ 13 വര്‍ഷമായി മിഷ്ണറീസ് ഓഫ് ചാരിറ്റിയെ നയിച്ചിരുന്നത്. സിസ്റ്റർ ക്രിസ്റ്റീന, സിസ്റ്റർ സിസിലി, സിസ്റ്റർ ജുവാൻ, സിസ്റ്റർ പാട്രിക് എന്നിവരെ കൌൺസിലർമാരായും കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിട്ടുണ്ട്. 1950ൽ മദർ തെരേസ സ്ഥാപിച്ച ‘മിഷ്ണറീസ് ഓഫ് ചാരിറ്റി’ സന്യാസിനി സമൂഹം ഇന്ന്‍ ലോകമെമ്പാടുമുള്ള പതിനായിരകണക്കിന് നിരാലംബര്‍ക്ക് താങ്ങും തണലുമാണ്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലായി മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ അയ്യായിരത്തിൽപ്പരം സിസ്റ്റേഴ്‌സ് ഇന്നു സേവനം ചെയ്യുന്നുണ്ട്.
Image: /content_image/News/News-2022-03-14-10:06:00.jpg
Keywords: മിഷ്ണറീസ്
Content: 18515
Category: 1
Sub Category:
Heading: അപ്പസ്തോലിക പ്രതിനിധിയെ നിക്കാരാഗ്വേ ഭരണകൂടം പുറത്താക്കി: നീതീകരിക്കുവാന്‍ കഴിയാത്ത നടപടിയെന്ന് വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കാരാഗ്വേയിലെ വത്തിക്കാന്‍ നയതന്ത്രജ്ഞനെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം പുറത്താക്കി. അപ്പസ്തോലിക ന്യൂൺഷോയായ മോണ്‍. വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മര്‍ടാഗിനോട് ഉടന്‍ തന്നെ രാഷ്ട്രം വിട്ടുപോകണമെന്ന് നിക്കാരാഗ്വേ ഭരണകൂടം ആവശ്യപ്പെട്ടിരിന്നുവെന്നു വത്തിക്കാന്‍ മാര്‍ച്ച് 12-ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 2018 മുതല്‍ അപ്പസ്തോലിക പ്രതിനിധിയായി സേവനമനുഷ്ടിക്കുന്ന മോണ്‍. സോമ്മര്‍ടാഗിനുള്ള നയതന്ത്ര അനുവാദം (ഉടമ്പടി) റദ്ദ് ചെയ്ത നടപടി ആശ്ചര്യജനകവും, ഖേദകരവുമാണെന്ന് പ്രസ്താവിച്ച വത്തിക്കാന്‍, തീരുമാനം നീതീകരിക്കാൻ കഴിയാത്തതാണെന്നും പ്രസ്താവിച്ചു. അതേസമയം നിക്കാരാഗ്വേയിലെ തന്റെ നയതന്ത്ര സേവനം അവസാനിപ്പിച്ച മോണ്‍. സോമ്മര്‍ടാഗ് മാര്‍ച്ച് 6-ന് രാഷ്ട്രം വിട്ടുവെന്നും, അദ്ദേഹമിപ്പോള്‍ റോമിൽ തുടരുകയാണെന്നും കത്തോലിക്ക ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ‘ക്രക്സ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. പോളണ്ട് സ്വദേശിയും അൻപത്തിനാലുകാരനുമായ മെത്രാപ്പോലീത്ത സോമ്മര്‍ടാഗ് 2000 മുതല്‍ വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തില്‍ സേവനം ചെയ്തു വരികയാണ്. സഭയുടേയും നിക്കരാഗ്വെന്‍ ജനതയുടെ, പ്രത്യേകിച്ച് പാവപ്പെട്ടവരുടെ നന്മക്ക് വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്ന മോണ്‍. സോമ്മര്‍ടാഗ്, സഭയും നിക്കരാഗ്വേ അധികാരികളും തമ്മിലുള്ള ഊഷ്മള ബന്ധം നിലനിര്‍ത്തുവാന്‍ ശ്രദ്ധിച്ചിരുന്നെന്നും വത്തിക്കാന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. നടപടി ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ നിക്കാരാഗ്വേയിലെ ക്രിസ്ത്യാനികളുടെ വികാരത്തിന്റെ പ്രതിഫലനമല്ലെന്ന് തങ്ങള്‍ക്കറിയാമെന്ന് പറഞ്ഞ വത്തിക്കാന്‍, പാപ്പായുടെ പ്രതിനിധിയില്‍ തങ്ങള്‍ക്ക് പൂര്‍ണ്ണമായ ആത്മവിശ്വാസമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. നിക്കാരാഗ്വെ സര്‍ക്കാരും, പ്രതിപക്ഷവും തമ്മില്‍ 2019-ല്‍ നടന്ന ചര്‍ച്ചയുടെ സാക്ഷി എന്ന നിലയില്‍ മോണ്‍. സോമ്മര്‍ടാഗ് വഹിച്ച പങ്കിനെക്കുറിച്ചും വത്തിക്കാന്റെ പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്. നിക്കരാഗ്വയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധി ഉടലെടുത്തിട്ട്‌ മൂന്നു വര്‍ഷത്തോളമായി. നിക്കാരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അര്‍ദ്ധസൈനിക വിഭാഗങ്ങളേയും, പോലീസിനേയും ഉപയോഗിച്ച് അടിച്ചമര്‍ത്തുവാന്‍ പ്രസിഡന്റ് ശ്രമിച്ചതോടെയാണ് രാജ്യം കലാപത്തിന് സാക്ഷ്യം വഹിക്കുവാന്‍ ആരംഭിച്ചത്. സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചതിന്റെ ഫലമായി നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. . ജനാധിപത്യത്തെ പിന്തുണച്ചുകൊണ്ട് കത്തോലിക്കാ സഭ സ്വീകരിച്ച നിലപാടാണ് വത്തിക്കാന്‍ നയതന്ത്രജ്ഞനെ പുറത്താക്കിയതിന്റെ പിന്നിലെ കാരണമെന്ന് നയതന്ത്ര ഉറവിടങ്ങളെ ഉദ്ധരിച്ച് ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്യുന്നു. ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള നിക്കാരാഗ്വേന്‍ സര്‍ക്കാരും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുമെന്നതിന്റെ സൂചനയായിട്ടാണ് ഈ നടപടിയെ കണക്കാക്കുന്നത്. നിക്കാരാഗ്വേന്‍ ജനസംഖ്യയുടെ പകുതിയോളം കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2022-03-14-12:49:27.jpg
Keywords: നിക്കരാ
Content: 18516
Category: 1
Sub Category:
Heading: ഭ്രൂണഹത്യ അനുകൂല നിയമത്തെ പിന്തുണച്ച രാഷ്ട്രീയക്കാര്‍ക്ക് വിശുദ്ധ കുർബാന സ്വീകരിക്കുന്നതിന് വിലക്കുമായി മെക്സിക്കൻ രൂപത
Content: സിനാലോവ: മെക്സിക്കൻ സംസ്ഥാനമായ സിനാലോവയിൽ 13 ആഴ്ചകൾ വരെ ഭ്രൂണഹത്യ ചെയ്യുന്നത് നിയമ വിധേയമാക്കിയ ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത കത്തോലിക്ക വിശ്വാസികളായ നിയമനിർമ്മാണ സഭാംഗങ്ങൾ വിശുദ്ധ കുർബാന സ്വീകരിക്കുന്നതിന് കുലിയാക്കൻ രൂപത വിലക്കേർപ്പെടുത്തി. ജീവനും, കുടുംബങ്ങൾക്കും, യുവജനങ്ങൾക്കും, അൽമായർക്കും വേണ്ടിയുള്ള കമ്മീഷൻ അധ്യക്ഷൻ ഫാ. മിഗ്വേൽ ആഞ്ചൽ സോട്ടോയാണ് തുറന്ന കത്തിലൂടെ പാപകരമായ അവസ്ഥയിൽ വിശുദ്ധ കുർബാന സ്വീകരണം സാധ്യമല്ലായെന്ന കാരണം ചൂണ്ടിക്കാട്ടി നേതാക്കൾ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ പാടില്ലായെന്ന നിർദേശം നൽകിയിരിക്കുന്നത്. മാർച്ച് എട്ടാം തീയതി രണ്ടിനെതിരെ 28 വോട്ടുകൾക്ക് ബില്ല് സിനാലോയ കോൺഗ്രസിൽ പാസാക്കിയിരിന്നു. ഒമ്പത് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടുകൂടി ഭ്രൂണഹത്യ നിയമവിധേയമാക്കുന്ന ഏഴാമത്തെ മെക്സിക്കൻ സംസ്ഥാനമായി സിനാലോയ മാറി. കത്തോലിക്കരെന്ന് സ്വയം വിശേഷിപ്പിക്കുന്ന നിയമനിർമ്മാണ സഭാംഗങ്ങൾ തിരുസഭയുടെ വിശ്വാസത്തെയും, മൂല്യങ്ങളെയും പരസ്യമായി വഞ്ചിച്ചത് നിരവധി ആളുകൾക്ക് ഉതപ്പിന് കാരണമായെന്ന് ഫാ. മിഗ്വേൽ കത്തിൽ കുറിച്ചു. പരസ്യമായി, ജീവന് എതിരെയുള്ള നിയമങ്ങളെ പിന്തുണയ്ക്കുന്ന വ്യക്തി എങ്ങനെ ബലിയർപ്പണത്തിൽ പങ്കെടുത്ത് വിശുദ്ധ കുർബാന സ്വീകരിക്കുമെന്ന വിശ്വാസികളുടെ ചോദ്യം ന്യായമായ ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. </p> <blockquote class="twitter-tweet"><p lang="es" dir="ltr">Diputados que aprobaron el aborto en Sinaloa ¡se quedarán sin comunión y sacramentos de la Iglesia Católica! Tampoco podrán ser padrinos de bautizos, comunión o boda. <a href="https://t.co/J1FlZcBqyR">pic.twitter.com/J1FlZcBqyR</a></p>&mdash; Víctor Torres (@VictorTorresLD) <a href="https://twitter.com/VictorTorresLD/status/1502387346242564096?ref_src=twsrc%5Etfw">March 11, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> വ്യക്തിപരമായി ഭ്രൂണഹത്യയ്ക്ക് എതിരാണെന്ന് പറയുകയും, അതേസമയം പരസ്യമായി ഇത്തരത്തിലുള്ള നിയമങ്ങളെ പിന്തുണക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കൾ കത്തോലിക്കാസഭയുടെ പ്രബോധനത്തെ തള്ളികളയുകയാണ് ചെയ്യുന്നതെന്നും പ്രസ്താവിച്ചു. അമ്മയുടെ ഉദരത്തിൽ ഉരുവായ നിമിഷം മുതൽ മരണം വരെ മനുഷ്യജീവൻ സംരക്ഷിക്കപ്പെടണമെന്ന കത്തോലിക്കസഭയുടെ പ്രബോധനം ഫാ. മിഗ്വേൽ സ്മരിച്ചു. ഭ്രൂണഹത്യയെ പിന്തുണച്ചവർ കുട്ടികളുടെ ജ്ഞാനസ്നാന മാതാപിതാക്കൾ ആകരുതെന്ന നിർദേശവും രൂപത ഇതോടൊപ്പം നൽകിയിട്ടുണ്ട്. വിശ്വാസത്തിൽ സ്ഥിരത ഉള്ളവരായിരിക്കണം എന്ന നിർദ്ദേശത്തോട് കൂടിയാണ് നിയമ നിർമ്മാണസഭാംഗങ്ങൾക്കുള്ള സഭയുടെ കത്ത് അവസാനിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-14-14:20:39.jpg
Keywords: മെക്സി
Content: 18517
Category: 18
Sub Category:
Heading: കെസിബിസി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം 25ന് കൊല്ലത്ത്
Content: കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ പ്രോലൈഫ് ദിനം മാര്‍ച്ച് 25നു വിപുലമായ പരിപാടികളോടെ കൊല്ലത്ത് ആചരിക്കും. ജീവന്റെ സംരക്ഷണത്തിനായി പ്രാർത്ഥിക്കുക, പ്രവർത്തിക്കുക, ജീവിക്കുക എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം. ജീവന്റെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള പഠനം, സെമിനാർ, റാലി, മധ്യസ്ഥ പ്രാർത്ഥന, പൊതുസമ്മേളനം എന്നിവ ഇടവക രൂപതാ തലങ്ങളിൽ ആവിഷ്കരിക്കുമെന്ന് പ്രോലൈഫ് അപ്പോസ്‌തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു. സംസ്ഥാന സമ്മേളനത്തിൽ പ്രോലൈഫ് പ്രവർത്തകർ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Image: /content_image/India/India-2022-03-14-15:48:59.jpg
Keywords: കെ‌സി‌ബി‌സി