Contents

Displaying 1901-1910 of 24975 results.
Content: 2075
Category: 1
Sub Category:
Heading: സീറോ മലബാര്‍ സഭയ്ക്ക് ബ്രിട്ടണ്‍ ആസ്ഥാനമായി പുതിയ രൂപത; ഫാ. ജോസഫ് ബെന്നി സ്രാമ്പിക്കല്‍ പ്രഥമ മെത്രാനാകും
Content: കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് ബ്രിട്ടണ്‍ ആസ്ഥാനമായി പുതിയ രൂപത. പാലാ രൂപതാംഗവും റോമിലെ പൊന്തിഫിക്കല്‍ കോളിജിയോയുടെ വൈസ് റെക്ടറുമായ ഫാ. ജോസഫ് ബെന്നി സ്രാമ്പിക്കലിനെ പ്രഥമ മെത്രാനായും യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി ഇരിഞ്ഞാലക്കുട രൂപതാംഗമായ മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിനെയും പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചു. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് (2016 ജൂലൈ 28 വ്യാഴം) റോമന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്‍ഡ്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30- ന് കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ കൂരിയായിലും ഇംഗ്ലണ്ടിലെ പ്രസ്റ്റണ്‍ സെന്‍റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദൈവാലയത്തിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പ്രസ്റ്റണ്‍ സെന്‍റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ ലാംഗസ്റ്റര്‍ രൂപതാ മെത്രാന്‍ ബിഷപ്പ് മൈക്കിള്‍ ക്യാംപ്ബെല്ലുമാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. അറിയിപ്പിനു ശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇരിഞ്ഞാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ ചേര്‍ന്ന് നിയുക്ത മെത്രാډാരെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. ശ്രാമ്പിക്കല്‍ പരേതനായ മാത്യുവിന്‍റെയും ഏലിക്കുട്ടിയുടെയും ആറു മക്കളില്‍ നാലാമനായി 1967 ആഗസ്റ്റ് 11-ന് ജനിച്ച ബെന്നി മാത്യു എന്നറിയപ്പെടുന്ന ഫാ. ജോസഫ് ശ്രാമ്പിക്കല്‍ പാലാ രൂപതയിലെ ഉരുളികുന്നം ഇടവകാംഗമാണ്. വലിയകൊട്ടാരം എല്‍. പി. സ്കൂള്‍, ഉരുളികുന്നം സെന്‍റ് ജോര്‍ജ് യു. പി. സ്കൂള്‍, വിളക്കുമാടം സെന്‍റ് ജോസഫ് ഹൈസ്കൂള്‍ എന്നിവടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്നു പാലാ സെന്‍റ് തോമസ് കോളേജില്‍ നിന്നു പ്രീ-ഡിഗ്രിയും, പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രിയും ബിരുദാനന്തരബിരുദവും നേടി. പാലാ സെന്‍റ് തോമസ് ട്രെയിനിംഗ് കോളേജില്‍നിന്നു ബി.എഡും കര്‍ണാടകയിലെ മംഗലാപുരം യൂണിവേഴ്സിറ്റിയില്‍നിന്നു എം. എഡും ഇംഗ്ളണ്ടിലെ ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റി യില്‍നിന്നു പൗരസ്ത്യദൈവശാസ്ത്രത്തില്‍ മാസ്റ്റേഴ്സ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. പാലാ ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയില്‍ മൈനര്‍ സെമിനാരി പഠനവും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ തത്വശാസ്ത്രപഠനവും പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ ദൈവശാസ്ത്രപഠനത്തിനായി റോമിലെ ഉര്‍ബന്‍ സെമിനാരിയിലേക്കു അയയ്ക്കപ്പെട്ടു. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ഉര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്രത്തില്‍ ബിരുദവും ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും നേടിയ നിയുക്തമെത്രാന്‍ 2000 ആഗസ്റ്റ് 12-ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. പാലാ രൂപതാ മൈനര്‍ സെമിനാരിയിലും, മാര്‍ എഫ്രേം ഫോര്‍മേഷന്‍ സെന്‍ററിലും സെന്‍റ് തോമസ് ട്രെയിനിംഗ് കോളേജിലും അധ്യാപകനായിരുന്ന ഫാ. ശ്രാമ്പിക്കല്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ നേഴ്സിംഗ് കോളേജിന്‍റെയും വാഗമണ്‍ മൗണ്ട് നേബോ ധ്യാനകേന്ദ്രത്തിന്‍റെയും സ്ഥാപകഡയറക്ടറാണ്. പാലാ രൂപത ഇവാഞ്ചലൈസേഷന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, കുടുംബകൂട്ടായ്മ, കരിസ്മാറ്റിക് മൂവ്മെന്‍റ്, ജീസസ് യൂത്ത്, രൂപതാബൈബിള്‍ കണവന്‍ഷന്‍, പ്രാര്‍ഥനാഭവനങ്ങള്‍ എന്നിവയുടെയും സാരഥ്യം വഹിച്ചിട്ടുണ്ട്. 2005 മുതല്‍ 2013 വരെ പാലാ രൂപതാ മെഡിക്കല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന്‍റെ സെക്രട്ടറിയായിരുന്നു. 2012 മുതല്‍ 2013 ആഗസ്റ്റ് 31-ന് റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ കോളേജില്‍ വൈസ് റെക്ടറായി ചാര്‍ജെടുക്കുന്നതുവരെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മംഗലാപുരത്തെ പഠനകാലത്ത് ബല്‍ത്തംഗടി രൂപതയിലെ കംഗനടി സെന്‍റ് അല്‍ഫോന്‍സാ ഇടവകയിലും ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് ഇംഗ്ലണ്ടിലും കഴിഞ്ഞ മൂന്നു വര്‍ഷമായി റോമിലും സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന ആവശ്യങ്ങളില്‍ സഹായിച്ചിരുന്നു. കരുണയുടെ വര്‍ഷത്തില്‍ പരിശുദ്ധപിതാവു ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രത്യേകം നിയോഗിച്ച ആയിരത്തിലധികം കരുണയുടെ പ്രേഷിതരില്‍ ഒരാളായിരുന്നു നിയുക്തമെത്രാന്‍. യൂറോപ്പിലെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്ന മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്ത് ഇരിഞ്ഞാലക്കുട രൂപതയിലെ പുത്തന്‍ചിറ ഇടവകയില്‍ കവലക്കാട്ട്-ചിറപ്പണത്ത് പരേതരായ പോള്‍-റോസി ദമ്പതികളുടെ എട്ടു മക്കളില്‍ ഏഴാമനായി 1961 ഡിസംബര്‍ 26-ന് ജനിച്ചു. പുത്തന്‍ചിറ ഹോളി ഫാമിലി എല്‍. പി. സ്കൂള്‍, കുഴിക്കാട്ടുശ്ശേരി സെന്‍റ് മേരീസ് യു.പി. സ്കൂള്‍, തുമ്പൂര്‍ റൂറല്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തൃശ്ശൂര്‍, തോപ്പ് സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് മേജര്‍ സെമിനാരിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1987 ഡിസംബര്‍ 26-ന് മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്‍റെ കൈവയ്പു വഴി പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്നു ചാലക്കുടി, ആളൂര്‍ പള്ളികളില്‍ അസിസ്റ്റന്‍റു വികാരിയായും ഇരിഞ്ഞാലക്കുട സെന്‍റ് പോള്‍സ് മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ടായും പ്രവര്‍ത്തിച്ചശേഷം ഉപരിപഠനത്തിനായി റോമിലേക്കു അയയ്ക്കപ്പെട്ടു. റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയിലെ അല്‍ഫോന്‍സിയന്‍ അക്കാദമിയില്‍ നിന്നു ധാര്‍മിക ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടിയിട്ടുണ്ട്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ഇരിഞ്ഞാലക്കുട രൂപതയിലെ വിവിധ ഭക്തസംഘടനകളുടെ ഡയറക്ടര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, വിവാഹകോടതി ജഡ്ജ്, മഹാജൂബിലി ജനറല്‍ കണ്‍വീനര്‍, ബി.എല്‍.എം. അസ്സി.ഡയറക്ടര്‍, നവചൈതന്യ-സാന്‍ജോഭവന്‍ സ്ഥാപനങ്ങളുടെ ഡയറക്ടര്‍, പാദുവാ നഗര്‍പള്ളി വികാരി, ഇരിഞ്ഞാലക്കുട മൈനര്‍ സെമിനാരി റെക്ടര്‍, വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ പ്രൊക്കുരേറ്റര്‍, വൈസ് റെക്ടര്‍, ലക്ചറര്‍, എന്നീ നിലകളിലും തൃശ്ശൂര്‍ മേരി മാതാ, കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് എന്നീ മേജര്‍ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസ്സറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി റോമില്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ പ്രൊക്കുരേറ്ററായും റോമാ രൂപതയിലുള്ള സീറോ മലബാര്‍ വിശ്വാസികളുടെ വികാരിയായും ഇറ്റലി മുഴുവനിലുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ കോ-ഓര്‍ഡിനേറ്ററായും സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. റോമിലെ പ്രൊക്കുരേറ്റര്‍ എന്ന ശുശ്രൂഷ മോണ്‍. സ്റ്റീഫന്‍ തുടരുന്നതാണ്. റോമിലുള്ള വിവിധരാജ്യങ്ങളിലെ പ്രവാസിസമൂഹങ്ങള്‍ക്കു അജപാലനശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന വൈദികരെ പ്രതിനിധീകരിച്ച് റോമാരൂപതയിലെ പ്രസിബിറ്ററല്‍ കൗണ്‍സിലിലും അംഗമാണ് മോണ്‍. സ്റ്റീഫണ്‍. നിയുക്ത മെത്രാډാരുടെ അഭിഷേകവും ശുശ്രൂഷഭരമേല്ക്കലും സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കും. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-07-28-06:46:25.jpg
Keywords:
Content: 2076
Category: 8
Sub Category:
Heading: ആദ്യം ശുദ്ധീകരിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്ന ആത്മാക്കള്‍
Content: "ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്‌നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്‌പോഴും ശരീരത്തില്‍ സംവഹിക്കുന്നു" (2 കൊറിന്തോസ്‌ 4:8-10) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-28}# ഭയാനകമായ ഒരു തടവറയില്‍ നിന്നും ആരെയും രക്ഷപ്പെടുവാന്‍ അനുവദിക്കാത്തവരായ കാവല്‍ക്കാര്‍ ആ തടവറയുടെ കവാടങ്ങൾ മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന അവസ്ഥയെക്കുറിച്ചൊന്നു ആലോചിച്ചു നോക്കുക. ഇത്തരം ഒരു അവസ്ഥ ശുദ്ധീകരണസ്ഥലത്തിൽ ഉണ്ടായിരുന്നാല്‍പ്പോലും അവിടത്തെ ആത്മാക്കള്‍ ആരും രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതായി നമുക്കൊരിക്കലും കാണുവാന്‍ കഴിയുകയില്ല. ഗ്രന്ഥകാരനായ C.S. ലെവിസിന്റെ വാക്കുകളില്‍ "ഞാന്‍ ആദ്യം ശുദ്ധീകരിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നു” എന്നായിരിക്കും ഇത്തരം അവസ്ഥയിൽ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മറുപടി. #{red->n->n->വിചിന്തനം:}# വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ ആയ ജോണ്‍ ഹെന്രി ന്യൂമാനൊപ്പം പ്രാര്‍ത്ഥിക്കുക: “യേശുവേ, നിനക്ക് ഏറ്റവും പ്രിയപ്പെട്ട ഈ ആത്മാക്കളെ മോചിപ്പിക്കുക, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍, ക്ഷമയോടും, ശാന്തരായും നിന്നെ കാത്തിരിക്കുന്നു; കര്‍ത്താവേ, എത്രയും പെട്ടെന്ന് തന്നെ നിന്റെ മഹത്വമേറിയ ഭവനത്തില്‍ വന്ന് നിന്നെ ദര്‍ശിക്കുവാനായി അവരെ നിന്റെ പക്കലേക്ക് വരുവാന്‍ അനുവദിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-28-07:54:36.jpg
Keywords: ശുദ്ധീകരിക്ക
Content: 2077
Category: 1
Sub Category:
Heading: ലോകയുവജന സമ്മേളനം സിറിയന്‍ സഹോദരങ്ങള്‍ക്കു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടികാഴ്ചക്കു വേദിയായപ്പോള്‍
Content: ക്രാക്കോവ്: പോളണ്ടില്‍ നടക്കുന്ന ലോകയുവജന സമ്മേളനം സിറിയക്കാരായ രണ്ടു പേര്‍ക്ക് അപ്രതീക്ഷിതമായ കണ്ടുമുട്ടലിന്റെ വേദിയായി മാറി. ലോകയുവജന സമ്മേളനത്തിനായി എത്തിയ യൂസഫ് അസ്താഫ് എന്ന 34-കാരന്‍ തന്റെ സിറിയയിലെ സഹോദരനായ അല്‍-അസ്ത്ഫാനെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയത് ഇവിടെവച്ചാണ്. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്നും പലായനം ചെയ്ത് ജര്‍മ്മനിയില്‍ എത്തിയ അല്‍-അസ്ത്ഫാന്‍ ഇപ്പോള്‍ അവിടെ പഠനം നടത്തുകയാണ്. കഴിഞ്ഞ ഒന്നരവര്‍ഷമായി അല്‍-അസ്ത്ഫാന്‍ ജര്‍മ്മനിയിലാണ്. ജോലിക്കായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് യൂസഫ് അസ്താഫ് സിറിയയില്‍ നിന്നും ദുബായിലേക്ക് പോയിരുന്നു. ഇതിനു ശേഷം സഹോദരങ്ങളായ ഇവര്‍ കണ്ടിരിന്നില്ല. ഒടുവില്‍ ലോകയുവജന സമ്മേളനത്തില്‍ വെച്ചു ഇരുവരും കണ്ടുമുട്ടി. സഹോദരനെ കാണുവാന്‍ സാധിച്ചതില്‍ തനിക്ക് പറഞ്ഞറിയിക്കുവാന്‍ കഴിയാത്ത സന്തോഷമുണ്ടെന്ന് യൂസഫ് അസ്താഫ് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'യൂറോപ്പില്‍ ഇത്രയും ക്രൈസ്തവര്‍ ഒത്തുകൂടുന്ന ഈ മഹാസമ്മേളനം കാണുന്നത് തന്നെ വളരെ സന്തോഷമുള്ള കാര്യമാണ്. യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസം കുറയുകയാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ദൈവീക പദ്ധതി പ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു ക്രൈസ്തവര്‍ ഇവിടെ എത്തിയിരിക്കുന്നു". യൂസഫ് അസ്താഫ് തന്റെ സന്തോഷം വിവരിക്കുന്നു. ഇരുവരുടേയും മാതാപിതാക്കളും സഹോദരങ്ങളും, യൂസഫ് അസ്താഫിന്റെ ഭാര്യയും ഇപ്പോഴും സിറിയയിലെ അലപ്പോയിലാണ് താമസിക്കുന്നത്. സിറിയയില്‍ ക്രൈസ്തവരായിരിക്കുക എന്നത് ജീവിക്കണോ മരിക്കണോ എന്നതിന്റെ തെരഞ്ഞെടുപ്പാണെന്നും ക്രൈസ്തവര്‍ കൊല്ലപ്പെടുന്നതു നിത്യസംഭവങ്ങളായി സിറിയയില്‍ മാറിയിരിക്കുന്നുവെന്നും അല്‍ അസ്ത്ഫാന്‍ പറയുന്നു. തങ്ങള്‍ പോളണ്ടില്‍ കണ്ടുമുട്ടിയ വിവരം നാട്ടിലേക്ക് വിളിച്ച് അറിയിച്ചപ്പോള്‍ അവരുടെ സന്തോഷം പതിമടങ്ങായിരിന്നുവെന്ന് ഇരുവരും പറയുന്നു. ജീവിതത്തിലെ മറക്കുവാന്‍ പറ്റാത്ത ദിനമായി പോളണ്ടിലെ ഈ കണ്ടുമുട്ടലിനെ വിവരിക്കുന്ന ഈ സഹോദരങ്ങള്‍ പത്രപ്രവര്‍ത്തകയോട് പിരിയാന്‍ നേരം പറഞ്ഞ വാക്കുകള്‍ ഇതാണ്, "ജീവിതം തിരിച്ചു പിടിക്കുവാന്‍ കഴിയാത്തവരായി സിറിയക്കാര്‍ മാറിയിരിക്കുന്നു. ഞങ്ങളുടെ രാജ്യത്തിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമേ". #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-07-28-09:12:29.jpg
Keywords:
Content: 2078
Category: 6
Sub Category:
Heading: പ്രലോഭനത്തിന്റേയും പ്രതിസന്ധികളുടെയും കാലം
Content: "ആരും നിന്റെ പ്രായക്കുറവിന്റെ പേരില്‍ നിന്നെ അവഗണിക്കാന്‍ ഇടയാകരുത്. വാക്കുകളിലും പെരുമാറ്റത്തിലും സ്‌നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വസികള്‍ക്കു മാതൃകയായിരിക്കുക" (1 തിമോത്തേയോസ് 4:12). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 28}# ഒരു വ്യക്തി അവനെ തന്നെ സ്വയം മനസ്സിലാക്കുന്നതും, അവനില്‍ പക്വത പ്രാപിക്കുന്നതും യൗവ്വനകാലത്താണ്. കുട്ടികള്‍ എപ്പോഴും മാതാപിതാക്കളുടെ, മുതിര്‍ന്നവരുടെ ചുറ്റുപാടിലാണ് ജീവിക്കുന്നത്. മറുവശത്ത്, ഒരു യുവാവ് അവന്‍ തന്നില്‍ തന്നെ ഒരു വ്യക്തിത്വം കാണാന്‍ പരിശ്രമിക്കുന്നു. ജീവിതകാലം മുഴുവന്‍ ഒരാള്‍ക്ക് കുട്ടിയായിരിക്കാന്‍ കഴിയുകയില്ലല്ലോ. ഒരു വ്യക്തിക്ക് അവന്റെ ജീവിതം മുഴുവനും മാതാപിതാക്കളെ ആശ്രയിച്ച് കഴിയാന്‍ പറ്റുകയില്ല. അവന്‍ തന്റെ വ്യക്തിത്വവും ജീവിതവും സ്വമേധയ ഉയര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. യൗവനം പ്രലോഭനത്തിന്റേയും പ്രതിസന്ധികളുടെയും കാലമായതിനാല്‍ വളരെ ശ്രദ്ധയോടെ വേണം തീരുമാനങ്ങളെയും വഴികളെയും കണ്ടെത്തേണ്ടത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 21.6.70). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-28-10:18:15.jpg
Keywords: പ്രലോഭനം
Content: 2079
Category: 18
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാളിന് ഭരണങ്ങാനത്തു എത്തിയത് പതിനായിരങ്ങള്‍.
Content: ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാളിന് എത്തിയത് പതിനായിരങ്ങള്‍. വാദ്യാഘോഷങ്ങളോ കരിമരുന്നു പ്രകടനങ്ങളോ ഇല്ലാതെ പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണാന്തരീക്ഷത്തില്‍ നടന്ന തിരുനാള്‍ വിശ്വാസികള്‍ക്കു സമ്മാനിച്ചത് പുത്തന്‍ ഉണര്‍വോടും ആത്മീയചൈതന്യവും. ഇന്നലെ നടന്ന തിരുനാള്‍ റാസയ്ക്ക് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ഉച്ചയ്ക്ക് നടന്ന ജപമാല പ്രദക്ഷിണത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. വിശുദ്ധയുടെ തിരുസ്വരൂപം സംവഹിച്ചുള്ള പ്രദക്ഷിണം തീര്‍ഥാടനകേന്ദ്രത്തില്‍ നിന്നും പുറപ്പെട്ട് പ്രധാന റോഡിലൂടെ ഇടവക ദേവാലയത്തിലെത്തി സമാപിച്ചു. തിരുനാള്‍ ആരംഭിച്ചതു മുതല്‍ തീര്‍ഥാടനകേന്ദ്രത്തിലേയ്ക്ക് ആയിരങ്ങളാണ് എത്തിക്കൊണ്ടിരുന്നത്. തീര്‍ത്ഥാടകരുടെ ക്രമാതീതമായ ഒഴുക്കിനെ തുടര്‍ന്നു ഭരണങ്ങാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിന്നു. തിരുനാളിന്റെ എല്ലാ ദിവസവും വിവിധ രൂപതാധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. ഫ്രാന്‍സിസ്‌കന്‍ അല്മായ സഭ, മിഷന്‍ലീഗ്, മാതൃജ്യോതി, വിവിധ ഫൊറോനകള്‍, ഇടവകകള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ തീര്‍ഥാടനവും തിരുക്കര്‍മങ്ങളും ഭരണങ്ങാനം തിരുനാളിനെ ഭക്തിസാന്ദ്രമാക്കി.തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, അഡ്മിനിട്രേറ്റര്‍ റവ.ഡോ.തോമസ് പാറയ്ക്കല്‍, ഫൊറോന വികാരി ഫാ. അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി, സഹവികാരിമാര്‍, വോളന്റിയേഴ്‌സ്, ട്രസ്റ്റിമാര്‍ തുടങ്ങിയവര്‍ തിരുനാളിനു നേതൃത്വം നല്‍കി. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-07-29-00:58:22.jpg
Keywords:
Content: 2080
Category: 1
Sub Category:
Heading: മറ്റുള്ളവരെ കേള്‍ക്കുവാനും ശുശ്രൂഷിക്കുവാനും വിളിക്കപ്പെട്ടവരാണ് നാമെന്നും അങ്ങനെ ദൈവ വചനം പ്രഘോഷിക്കപ്പെടണമെന്നും ഫ്രാന്‍സിസ് പാപ്പ
Content: ചെസ്റ്റോചൊവ: അയല്‍ക്കാരെ കരുതുവാനും കേള്‍ക്കുവാനും ശുശ്രൂഷിക്കുവാനും വിളിക്കപ്പെട്ടവരാണ് നാമെന്നും അങ്ങനെ ദൈവ വചനം പ്രഘോഷിക്കപ്പെടണമെന്നും ഫ്രാന്‍സിസ് പാപ്പ. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയേയും വിശുദ്ധ ഫൗസ്റ്റീനായേയും ലോകത്തിന് നല്‍കിയ പോളണ്ടിനെ ദൈവം തന്റെ വിവിധ പദ്ധതികള്‍ക്കായി എടുത്ത് ഉപയോഗിക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. പരിശുദ്ധ അമ്മയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ജാസ്‌നാ ഗോരയിലെ ദേവാലയത്തില്‍ വിശുദ്ധ ബലിയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ. ജാസ്‌ന ഗോരയിലെ ഔര്‍ ലേഡി ഓഫ് ചെസ്റ്റോചൊവ ദേവാലയത്തിലേക്ക് പാപ്പ കാറിലാണു വരുന്നതെന്നു മനസിലാക്കിയ വിശ്വാസികള്‍, റോഡിന് ഇരുവശത്തായും പിതാവിനെ കാണുവാന്‍ തടിച്ച് കൂടിയിരിന്നു. ബ്ലാക്ക് മഡോണയുടെ (കറുത്ത മാതാവിന്റെ) രൂപവുമായിട്ടാണ് വിശ്വാസികള്‍ പാപ്പയെ സ്വീകരിച്ചത്. കൂറ്റന്‍ ബാനറുകളും കൊടികളും വീശി വഴിയരികില്‍ നിന്ന പോളിഷ് ജനത പാപ്പയുടെ വരവിനെ ഗംഭീരമാക്കി. ചെസ്റ്റോചൊവയില്‍ എത്തിയ പിതാവിനെ ഫാദര്‍ അര്‍ണോള്‍ഡ് ക്രാപ്‌കോവിസ്‌കി സ്വീകരിച്ചു. വാദ്യമേളങ്ങള്‍ ഈ സമയം മുഴക്കിയാണ് വിശ്വാസികള്‍ പിതാവിനെ വരവേറ്റത്. ബ്ലാക് മഡോണയുടെ രൂപത്തിന് മുന്നില്‍ എത്തിയ പിതാവ് ഏതാനും നിമിഷം മൗനമായി നിന്ന് പ്രാര്‍ത്ഥിച്ചു. ദിവ്യബലി മദ്ധ്യേ കാനായിലെ കല്യാണ ദിനത്തില്‍ ക്രിസ്തു വെള്ളം വീഞ്ഞാക്കിയ ഭാഗമാണ് സുവിശേഷത്തില്‍ നിന്നും ഫ്രാന്‍സിസ് പാപ്പ വായിച്ചത്. "തന്റെ ചെറിയ ഒരു അത്ഭുതത്തിലൂടെ എത്രവലിയ സന്തോഷമാണ് കര്‍ത്താവ് ആ ഭവനത്തിലേക്ക് കൊണ്ടുവന്നതെന്ന് നാം മനസിലാക്കണം. കല്യാണത്തിന് വന്ന എല്ലാവരേയും അത് സന്തോഷത്തിലാക്കി. നമ്മുടെ ചില ചെറിയ പ്രവര്‍ത്തികളും മറ്റു പലരേയും സന്തോഷത്തിലാക്കുന്നുണ്ട്. നമ്മെ ദൈവം അതിനായിട്ടാണ് തെരഞ്ഞെടുത്തിരിക്കുന്നത്". പിതാവ് പറഞ്ഞു. അയല്‍ക്കാരെ കരുതുവാനും അവരെ കേള്‍ക്കുവാനും ശുശ്രൂഷിക്കുവാനും വിളിക്കപ്പെട്ടവരാണ് നാമെന്നും അങ്ങനെ ദൈവ വചനം പ്രഘോഷിക്കപ്പെടണമെന്നും പാപ്പ അഭിപ്രായപ്പെട്ടു. നേരത്തെ ക്രാക്കോവില്‍ നിന്നും ചെസ്റ്റോചൊവയിലേക്കുള്ള യാത്രക്ക് മുമ്പ് പരിശുദ്ധ പിതാവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കര്‍ദിനാള്‍ ഫ്രാന്‍സിസ്‌ക് മച്ചാര്‍സ്‌കിയെ സന്ദര്‍ശിച്ചിരിന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമിയായി ക്രാക്കോവിലെ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടത് കര്‍ദിനാള്‍ ഫ്രാന്‍സിസ്‌ക് മച്ചാര്‍സ്‌കിയെയാണ്. ഇപ്പോള്‍ 89 വയസുള്ള കര്‍ദിനാള്‍ ഫ്രാന്‍സിസ്‌ക് രോഗം മൂര്‍ഛിച്ച് ആശുപത്രിയിലാണ്. പ്രസന്റേഷന്‍ സിസ്റ്റേഴ്‌സിന്റെ ആശ്രമം സന്ദര്‍ശിക്കുവാനും ഫ്രാന്‍സിസ് മാര്‍പാപ്പ സമയം കണ്ടെത്തി. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-07-29-01:48:11.jpg
Keywords: WYD,Poland,mar,papa,mass,celebrated
Content: 2081
Category: 1
Sub Category:
Heading: ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴും ഒഡീഷയിലെ യുവാക്കളുടെ മനസിലെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല
Content: ക്രാക്കോവ്: ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ഒഡീഷയില്‍ നിന്നും എത്തിയ യുവജനങ്ങളുടെ മനസില്‍ ഇന്നും നീറുന്ന ഓര്‍മ്മകള്‍ ശേഷിക്കുകയാണ്. 2008-ല്‍ ക്രൈസ്തവര്‍ക്കും ദളിതര്‍ക്കും നേരെ സംഘടിതമായി നടന്ന ആക്രമണത്തില്‍ നൂറുകണക്കിനു ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ നാട്ടില്‍ മാവോയിസ്റ്റുകളാണെന്ന വ്യാജേന ക്രൈസ്തര്‍ക്കു നേരെയുള്ള ആക്രമണം ഇന്നും തുടരുകയാണെന്നു യുവജന സമ്മേളനത്തിന് എത്തിയ ഒഡീഷായില്‍ നിന്നുള്ള സംഘം അഭിപ്രായപ്പെടുന്നു. 21-കാരനായ ജോണ്‍, കുട്ടക്ക്-ഭുവനേശ്വര്‍ രൂപതയില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോളണ്ടില്‍ എത്തിയ യുവാവാണ്. 2008-ല്‍ നടന്ന കലാപത്തില്‍ ജോണിന് തന്റെ സുഹൃത്തിനെ നഷ്ടമായിരുന്നു. ഇപ്പോഴും തന്റെ സുഹൃത്തിന്റെ ഫോട്ടോ ജോണ്‍ പേഴ്‌സില്‍ സൂക്ഷിക്കുന്നു. "ജീവിച്ചിരുന്നപ്പോള്‍ ബൈബിളില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന വ്യക്തിയല്ല എന്റെ സുഹൃത്ത്. പക്ഷേ അവന്‍ ക്രിസ്തുവിനെപ്രതി കൊല്ലപ്പെടുകയായിരുന്നു. ക്രിസ്തു തന്റെ നാമം മഹത്വപ്പെടുവാന്‍ എന്റെ പ്രിയ സുഹൃത്തിനെ വിളിച്ചിരിക്കുന്നു. ഞാന്‍ അതിലാണ് സന്തോഷിക്കുന്നത്". ജോണ്‍ പറയുന്നു. ഒഡീഷായില്‍ നിന്നും 50 പേരടങ്ങുന്ന യുവജന സംഘം മൂന്നു വൈദികരുടെ നേതൃത്വത്തിലാണ് പോളണ്ടില്‍ എത്തിയിരിക്കുന്നത്. ഔദ്യോഗിക പ്രതിനിധികളെ കൂടാതെ മറ്റു രാജ്യങ്ങളെ പ്രതിനിധീകരിച്ച് പോളണ്ടിലേക്ക് ഇന്ത്യന്‍ വംശജര്‍ എത്തിയിട്ടുണ്ട്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-07-29-01:56:09.jpg
Keywords: wyd,INDIAN,participation,odisha,christian,attacked
Content: 2082
Category: 8
Sub Category:
Heading: ശുദ്ധീകരണത്തില്‍ സന്തോഷിക്കുന്ന ആത്മാക്കള്‍
Content: “എന്റെ ജനം സമാധാന പൂര്‍ണമായ വസതിയില്‍ പാര്‍ക്കും; സുര ക്ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും തന്നെ” (ഏശയ്യ 32:18). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-29}# “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിനെ കുറിച്ചുള്ള പ്രത്യാശയില്‍ പരമമായ സന്തോഷത്തിലായിരിക്കും. ഇവരുടെ സന്തോഷം ഒരിക്കലും അവസാനിക്കുകയില്ല; ശുദ്ധീകരണ കാലയളവ് അവസാനമടുക്കും തോറും അവരില്‍ ഈ ആനന്ദം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് ഭൂമിയില്‍ നിന്നും വേര്‍പ്പെട്ട സഭയുടെ പ്രിയപ്പെട്ട മക്കള്‍ ‘ശാന്തിയുടെ ഉറക്കത്തില്‍’ വിശ്രമിക്കുകയാണെന്ന് പറയുന്നത്.” (ഫാദര്‍ ഹ്യൂബെര്‍ട്ട്, O.F.M. കപ്പൂച്ചിന്‍, ഗ്രന്ഥകാരന്‍). #{red->n->n->വിചിന്തനം:}# അനന്തമായ സ്നേഹം ദൈവത്തില്‍ നിന്നും പുറപ്പെടുന്നതിനാല്‍ ദൈവത്തിലല്ലാതെ നമുക്ക്‌ വിശ്രമിക്കുവാന്‍ സാധ്യമല്ല. മരണത്തിനു ശേഷമുള്ള ശുദ്ധീകരണവസ്ഥയെയും നിത്യതയെയും ഓര്‍ത്ത് പ്രാര്‍ത്ഥനയില്‍ ആഴപ്പെടുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dypw6hmgMD0ES43kbTFwjJ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-29-02:50:39.jpg
Keywords: ശുദ്ധീകരണസ്ഥല
Content: 2083
Category: 1
Sub Category:
Heading: മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം; വത്തിക്കാനിലേക്കുള്ള ഭാരതത്തിന്റെ ഔദ്യോഗിക സംഘത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നയിക്കും
Content: ന്യൂഡല്‍ഹി: വാഴ്ത്തപ്പെട്ട മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍, വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജും പങ്കെടുക്കും. സുഷമ സ്വരാജിന്റെ നേതൃത്വത്തിലാണ് ഭാരതത്തെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക സംഘം വത്തിക്കാനിലേക്ക് പോകുന്നത്. ഇതു സംബന്ധിക്കുന്ന അറിയിപ്പ് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളെ അറിയിച്ചു. "മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ പ്രാധാന്യം ഭാരത സര്‍ക്കാര്‍ വ്യക്തമായി മനസിലാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘത്തെ വത്തിക്കാനിലേക്ക് അയക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഔദ്യോഗിക സംഘത്തില്‍ ഉള്ള വ്യക്തികളുടെ കാര്യത്തില്‍ അന്ത്യമ തീരുമാനം കൈക്കൊള്ളുന്നതേയുള്ളു". വികാസ് സ്വരൂപ് മാധ്യമങ്ങളോട് പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മദര്‍തെരേസയെ വിശുദ്ധയാക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ വത്തിക്കാനിലേക്ക് പോകുന്നുണ്ടെന്ന് നേരത്തെ അറിയിച്ചിരിന്നു. ഇവര്‍ ഇരുവരേയും ഭാരത സര്‍ക്കാരിന്റെ ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. മദര്‍തെരേസയുടെ സാമൂഹിക ക്ഷേമ പരിപാടികളില്‍ നേരിട്ട് സേവനം ചെയ്യുവാന്‍ അവസരം ലഭിച്ച വ്യക്തിയാണ് അരവിന്ദ് കേജരിവാള്‍. ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായി പ്രവേശിക്കുന്നതിനു മുമ്പ് ഏറെ നാള്‍ മദറിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുവാനുള്ള അവസരം അരവിന്ദ് കേജരിവാളിന് ലഭിച്ചിരുന്നു. ഭാരതവും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് വളര്‍ച്ച കൈവരിക്കുവാന്‍ മദര്‍തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിലെ പങ്കാളിത്വം മൂലം സാധിക്കുമെന്ന്‍ കേന്ദ്രം വിലയിരുത്തുന്നു. മദര്‍തെരേസ അന്തരിച്ച് 19 വര്‍ഷം തികയുന്ന ദിവസമാണ് വിശുദ്ധ പദവി പ്രഖ്യാപനം നടക്കുന്നത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-07-29-06:27:10.png
Keywords: mother,Teresa,canonization,Indian,official,delegates
Content: 2084
Category: 1
Sub Category:
Heading: ന്യൂസിലാന്‍റ് സഭയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വംശജനായ പുരോഹിതന്‍ അഭിഷിക്തനായി
Content: ഓക്‌ലാന്റ്: ന്യൂസിലാന്റില്‍ ഇതാദ്യമായി ഇന്ത്യന്‍ വംശജനെ പുരോഹിതനായി അഭിഷേകം ചെയ്തു. ഓസ്റ്റിന്‍ ഫെര്‍ണാണ്ടസിനെയാണ് ബിഷപ്പ് പാട്രിക് ഡൂണ്‍ അഭിഷേകം ചെയ്തത്. ന്യൂസിലാന്റ് സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ വംശജനായ വ്യക്തിയെ പുരോഹിതനായി അഭിഷേകം ചെയ്യുന്നത്. കൊറിയന്‍ സ്വദേശിയായ മര്‍ച്ചിലിനോ പാര്‍ക്കും തദവസരത്തില്‍ പൌരോഹിത്യം സ്വീകരിച്ചു. "ഈ രൂപതയിലെ നാം ഓരോരുത്തരും വേറിട്ട സംസ്‌കാരത്തില്‍ നിന്നും വന്നവരാണ്. നാം പല കുടുംബങ്ങളില്‍ ഉള്‍പ്പെടുന്നവരും പല ഭാഷകള്‍ സംസാരിക്കുന്നവരുമാണ്. ഇവിടെ ഒരു അമൂല്യമായ സമ്മാനം ഇവിടെ പങ്ക് വെക്കുന്നു. പൌരോഹിത ശുശ്രൂഷ". ബിഷപ്പ് പാട്രിക് ഡൂണ്‍ തിരുപട്ട ശുശ്രൂഷയ്ക്കിടെ പറഞ്ഞു. 2000-ല്‍ ഭാരതത്തില്‍ ഒരു ധ്യാനത്തില്‍ പങ്കെടുക്കുമ്പോഴാണ് തന്റെ ജീവിതത്തില്‍ മാറ്റമുണ്ടാകണമെന്ന ചിന്ത മനസ്സില്‍ ഉണ്ടാകുന്നത്. ഫാദര്‍ ഓസ്റ്റിന്‍ ഫെര്‍ണാണ്ടോ പ്രസംഗത്തില്‍ പറഞ്ഞു. "2003-ല്‍ ജോലിക്കായാണ് ഞാന്‍ ന്യൂസിലാന്റിലേക്ക് കുടിയേറുന്നത്. വൈദികനാകണമെന്ന താല്‍പര്യം മനസിലുണ്ട്. പക്ഷേ ഉറച്ച ഒരു തീരുമാനത്തിലെത്താന്‍ എനിക്കു കഴിഞ്ഞില്ല. സംശയത്തിലാഴ്ന്ന ഞാന്‍ വിശുദ്ധ ഗ്രന്ഥം തുറന്നു. രാത്രി മുഴുവന്‍ ജോലി ചെയ്തിട്ടും മീന്‍ ലഭിക്കാതെ നിരാശനായിരുന്ന പത്രോസിനോട് വള്ളം ഇറക്കി വലവീശുവാന്‍ ക്രിസ്തു ആവശ്യപ്പെടുന്ന ഭാഗമാണ് ലഭിച്ചത്. പിന്നെ വൈകിയില്ല. വൈദികനാകുവാന്‍ സെമിനാരിയില്‍ ചേര്‍ന്നു. തന്റെ അമ്മയ്ക്ക് തീരുമാനത്തോട് ഏറെ താത്പര്യമുണ്ടായിരുന്നു". പൌരോഹിത്യത്തിലേക്ക് കടന്ന്‍ വന്ന സാഹചര്യം അദ്ദേഹം സ്മരിച്ചു. ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടിയല്ല താന്‍ വൈദികനാകുന്നതെന്നും എല്ലാവരുടേയും ആത്മീയ ഗുരുവെന്ന സ്ഥാനമായിട്ടാണ് താന്‍ ഈ പദവിയെ കാണുന്നതെന്നും ഫാദര്‍ ഓസ്റ്റിന്‍ പറഞ്ഞു. ഫാദര്‍ ഓസ്റ്റിനൊപ്പം അഭിഷിക്തനായ മാര്‍ച്ചിലിനോ പാര്‍ക്ക് 12-ാം വയസില്‍ വൈദികനാകുവാന്‍ സെമിനാരിയില്‍ ചേര്‍ന്ന വ്യക്തിയാണ്. എന്നാല്‍ അദ്ദേഹം പിന്നീട് വൈദീക പഠനം ഉപേക്ഷിച്ചു. തന്റെ ബന്ധുകൂടിയായ ഒരു കന്യാസ്ത്രീയുടെ സഹായത്തോടെയാണ് മാര്‍ച്ചിലിനോ പ്രാങ്ക് ന്യൂസിലാന്റില്‍ എത്തിയത്. 'ഇംഗ്ലീഷ് പഠിക്കണമെന്ന എന്ന ഒറ്റ ആഗ്രഹത്തോടെ അദ്ദേഹം വീണ്ടും സെമിനാരിയില്‍ ചേര്‍ന്നു. അങ്ങനെയിരിക്കെ അദ്ദേഹത്തിന് 2009-ല്‍ വലിയ ഒരു അപകടം സംഭവിച്ചു. മൂന്നു പേരുടെ ആക്രമണത്തില്‍ ഫാദര്‍ മാര്‍ച്ചിലിനോ പാര്‍ക്കിന് ഗുരുതരമായി പരിക്കേറ്റു. 4 ദിവസത്തോളം ചലനമറ്റ ശരീരവുമായിപാര്‍ക്ക് കിടന്നു. അദ്ദേഹം മരണത്തിന് ഉടന്‍ കീഴടങ്ങുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ പാര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചു വന്നു. സര്‍വ്വശക്തനായ ദൈവത്തിന്റെ കരുതലിന്റെ കരം തന്നെ തൊട്ടതായും കര്‍ത്താവിന്റെ അജഗണത്തെ നയിക്കാനുള്ള വരം തനിക്ക് നല്‍കിയിട്ടുണ്ടെന്നു മരണശയ്യയില്‍ നിന്നും താന്‍ തിരിച്ചറിഞ്ഞുവെന്നും അഭിഷിക്തനായുള്ള തന്റെ ആദ്യ പ്രസംഗത്തില്‍ മാര്‍ച്ചിലിനോ പാര്‍ക്ക് പറഞ്ഞു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-07-30-02:42:31.jpg
Keywords: Indian,priest,ordinates,news land,catholic,church