Contents

Displaying 1941-1950 of 24975 results.
Content: 2117
Category: 1
Sub Category:
Heading: ഫാ. ജാക്വസ് ഹാമലിനു കണ്ണീരോടെ വിട; മൃതസംസ്കാരം ഇന്ന് നടക്കും
Content: പാരീസ്: വടക്കന്‍ ഫ്രാൻസിലെ സെന്റ് ഇറ്റിനെ-ഡു-റൗവ്രെ ദൈവാലയത്തില്‍ വെച്ചു കഴിഞ്ഞ ചൊവ്വാഴ്ച ഐഎസ് ഭീകരര്‍ കഴുത്തറത്തു കൊലപ്പെടുത്തിയ ഫാ.ജാക്വസ് ഹാമലിന്‍റെ മൃതസംസ്കാരം ഇന്ന് നടക്കും. റൂവനിലെ കത്തീഡ്രലില്‍ ദേവാലയത്തിലാണ് അദ്ദേഹത്തെ സംസ്കരിക്കുന്നത്. 85 വയസുകാരനായ ഫാ.ജാക്വസ് ദിവ്യബലിമധ്യേ ആണ് അള്‍ത്താരയില്‍ രക്തസാക്ഷിയായത്. നേരത്തെ ഫാ. ജാക്വസ് ഹാമലിനെ വധിച്ച ഭീകരര്‍ പോലീസിന്‍റെ വെടിയേറ്റു മരിച്ചിരുന്നു. അഡെല്‍ കെര്‍മിഷ്, അബ്റുല്‍ മാലിക് നബീല്‍ പെറ്റീഷന്‍ എന്നിവരാണു കൊല്ലപ്പെട്ട ഭീകരര്‍. ഇരു പ്രതികള്‍ക്കും 19 വയസ്സ് മാത്രമേ പ്രായമുണ്ടായിരിന്നുള്ളൂ. ഭീകരരുമായി ബന്ധപ്പെട്ട രണ്ടുപേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. താന്‍ ജയിലിലായിരുന്നപ്പോള്‍ പരിചയപ്പെട്ട ഷെയ്ക്ക് ആണ് തനിക്കു പുത്തന്‍ ആശയങ്ങള്‍ തന്നതെന്നും ഭീകരപ്രവര്‍ത്തകരുടെ ഒരു സംഘം ഉണ്ടാക്കുകയാണു ലക്ഷ്യമെന്നും കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളായ കെര്‍മിഷ് ടെലഗ്രാം ആപ്ലിക്കേഷന്‍ വഴി അയച്ച ശബ്ദസന്ദേശത്തില്‍ പോലീസ് കണ്ടെത്തി. ജാക്വസ് ഹാമെലിനെ ഐസിസ് ഭീകരര്‍ വധിച്ചതിന് പിന്നാലെ ഇസ്ലാം മതവിശ്വാസം ഉപേക്ഷിച്ച് കത്തോലിക്ക സഭയിലേക്ക് ചേരുന്നതായി ലോക പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരി ട്വിറ്റര്‍ വഴി അറിയിച്ചിരിന്നു. വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സൊഹ്‌റാബ് അഹ്മാരി. ഫ്രാന്‍സില്‍ ഒരു വൈദികനെ ഇസ്ലാം തീവ്രവാദികള്‍ വിശ്വാസത്തിന്റെ പേരില്‍ കൊലപ്പെടുത്തിയപ്പോള്‍ മറ്റൊരു സ്ഥലത്ത് പ്രശസ്തനായ മുസ്ലീം വിശ്വാസി ക്രൈസ്തവ ജീവിതത്തിലേക്ക് കാല്‍ചുവടുകള്‍ എടുത്തുവയ്ക്കുകയാണ്. കൊല്ലപ്പെട്ട വൈദികനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഹാഷ് ടാഗ് #{blue->n->n->#IAmJacquesHamel }# ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായികഴിഞ്ഞു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-02-00:22:17.jpg
Keywords:
Content: 2118
Category: 9
Sub Category:
Heading: ആഗസ്റ്റ്‌ മാസ സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനില്‍ ശക്തരായ ആത്മീയ ശുശ്രൂഷകര്‍‍ ഒന്നു ചേരുന്നു; ആയിരങ്ങള്‍ക്ക് ആത്മനിറവേകാന്‍ അവധിക്കാല കണ്‍വെന്‍ഷന്‍
Content: നവീകരണ രംഗത്തെ ശക്തരായ 4 വ്യക്തിത്വങ്ങള്‍ ഒന്നുചേരുന്ന ആഗസ്റ്റ്‌ മാസ കണ്‍വെന്‍ഷന്‍ അഭിഷേകത്തിന്‍റെ ആത്മമാരി ദൈവജനത്തിലേക്ക് ഒഴുക്കും. ആരോഗ്യ കാരണങ്ങളാല്‍ വിശ്രമജീവിതം തെരഞ്ഞെടുത്ത ആര്‍ച്ച്‌ ബിഷപ്പ് കെവിന്‍ മക്ഡോണാള്‍ഡ് വര്‍ഷം മുഴുവന്‍ തിരക്കുള്ള വ്യക്തിയായി മാറിയിരിക്കുന്നു. തന്‍റെ റിട്ടയര്‍മെന്‍റും ഇപ്പോഴുള്ള ശക്തമായ നവീകരണ ശുശ്രൂഷകളും "വിളിക്കുള്ളിലും വിളി"യായി കാണുന്ന ആര്‍ച്ച്‌ ബിഷപ്പിന്‍റെ സാന്നിധ്യം ഓരോ മാസവും വര്‍ദ്ധിച്ചു വരുന്ന English Community ക്ക് അഭിഷേകത്തിന്‍റെ പുതിയ വാതിലുകള്‍ തുറന്നുകൊടുക്കും. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍‍ പരിശുദ്ധാത്മാവിന്‍റെ കൊടുങ്കാറ്റുയര്‍ത്തിയ വിന്‍സെന്‍ഷ്യന്‍ വൈദികന്‍ ഫാ. ആന്‍റണി പറങ്കിമാലില്‍ സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനില്‍ ദൈവവചനത്തിന്‍റെ പ്രവാചക ശബ്ദമായി മാറും. കത്തോലിക്കാ സഭയിലെ രോഗശാന്തി ശുശ്രൂഷകരുടെ മുന്‍നിരയിലേക്ക് ദൈവാത്മാവ് വഴി നടത്തുന്ന ബ്രദര്‍ സാബു ആറുതൊട്ടിയില്‍ രോഗശാന്തി ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍, അത്ഭുതകരമായ രോഗശാന്തികള്‍ക്ക് ബഥേല്‍ സാക്ഷ്യം വഹിക്കും. യുവതീ യുവാക്കള്‍ക്കൊപ്പം പോളണ്ടിലെ യുവജന സമ്മേളനം കഴിഞ്ഞു എത്തിച്ചേരുന്ന ഫാ. സോജി ഓലിക്കല്‍ 8 am മുതല്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. "ഹോളി ഫെയര്‍ കാത്തലിക് വര്‍ഷിപ്പ് കമ്മ്യൂണിറ്റി" നേതൃത്വം നല്‍കുന്ന Praise & Worship ഈ കണ്‍വെന്‍ഷന്‍റെ പ്രത്യേകതയായിരിക്കും. 20-ല്‍ അധികം ശുശ്രൂഷകര്‍ ഒന്നുചേര്‍ന്ന് മെയിന്‍ സ്റ്റേജില്‍ ഒരു മണിക്കൂറോളം ദൈവജനത്തെ സ്വര്‍ഗീയ സംഗീതത്തിന്‍റെ അഭിഷേകത്തിലേക്ക് വഴി നടത്തും. അതിശക്തമായ ആത്മീയ ശുശ്രൂഷകളാണ് ഈ കാലയളവില്‍ സെഹിയോന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. Belfort, Ireland രാജ്യങ്ങളില്‍ കുട്ടികള്‍ക്കായി നടന്ന ശുശ്രൂഷകള്‍ നൂറുകണക്കിന് കുട്ടികള്‍ക്ക് യേശുവിനെ രുചിച്ചറിയുവാന്‍ കാരണമായി. യുവതീയുവാക്കള്‍ക്കായി നടന്ന Swindon SOE, ടീനേജ് കുട്ടികള്‍ക്കായി നടന്ന Huntigton SOE തുടങ്ങിയവ അനേകം കുടുംബങ്ങള്‍ക്ക് അനുഗ്രഹ കാരണമായി മാറി. World Youth day trip, Orissa Mission അമേരിക്കന്‍ യുവതീയുവാക്കള്‍ ഒന്നുചേരുന്ന അട്ടപ്പാടി Retreat, കേരളത്തില്‍ നടക്കുന്ന Fire and Glory Conference തുടങ്ങിയവ അവധിക്കാല ശുശ്രൂഷകളുടെ ആകര്‍ഷണങ്ങളാണ്. ഡാര്‍ലിങ്ടണിലും ലണ്ടനിലും നടത്തപ്പെടുന്ന യുവതീയുവാക്കളുടെ ധ്യാനങ്ങള്‍ Sehionuk Website-ല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പാലാ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറായിരുന്ന ഫാ. ജോസഫ് സ്രാമ്പിക്കല്‍ ‍സീറോമലബാര്‍ സഭയുടെ പ്രഥമ മെത്രാനായി കടന്നു വരുമ്പോള്‍ യൂറോപ്പിന്‍റെ നവ സുവിശേഷവത്ക്കരണത്തിന് ആക്കം കൂടുമെന്നതില്‍ സംശയമില്ല. യേശുക്രിസ്തുവിന്‍റെ രണ്ടാം വരവിനായി ലോകത്തെ ഒരുക്കാന്‍ പരിശുദ്ധാത്മാവ് അനേകരെ ആഹ്വാനം ചെയ്യുന്നു. നഷ്ടപ്പെടുന്ന ആത്മാക്കളെ വീണ്ടെടുക്കാന്‍, ആയിരങ്ങളുടെ കണ്ണീരൊപ്പി പ്രത്യാശ പകരാന്‍ നമുക്ക് ഒന്നുചേര്‍ന്ന്‍ അദ്ധ്വാനിക്കാം. ഈ അവധിക്കാലത്തിന്‍റെ പ്രത്യേക തേജസ്സായി സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍ മാറട്ടെ. #{blue->n->n->സ്വര്‍ഗ്ഗാരോപണ തിരുനാളിന്‍റെ പ്രാര്‍ത്ഥനാ മംഗളങ്ങളോടെ ഏവരേയും യേശു നാമത്തില്‍ സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നു}# #{red->n->n-> കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്സ്:}# Bethel Convention Centre Kelvin Way, West Bromwich, Birmingham B70 7JW
Image: /content_image/Events/Events-2016-08-02-02:19:33.jpg
Keywords:
Content: 2119
Category: 1
Sub Category:
Heading: വത്തിക്കാന്‍ ഔദ്യോഗിക വക്താവ് ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡി പടിയിറങ്ങി; പുതിയ മേഖലയില്‍ സജീവമാകുവാന്‍ 73-കാരനായ ലൊംബാര്‍ഡി ഒരുങ്ങുന്നു
Content: വത്തിക്കാന്‍: വത്തിക്കാന്‍ ഔദ്യോഗിക വക്താവ് എന്ന സ്ഥാനത്തു നിന്നും ജസ്യൂട്ട് വൈദികനായ ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡി വിരമിച്ചു. അന്താരാഷ്ട്ര മാധ്യമ ലോകത്ത് ശ്രദ്ധേയനായ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഗ്രെഗ് ബര്‍ക്കാണ് ഇനി മുതല്‍ ഈ പദവി വഹിക്കുക. സഭയുടെ ഔദ്യോഗിക പ്രതികരണങ്ങളും അറിയിപ്പുകളും ഇനി ഗ്രെഗ് ബര്‍ക്ക് മുഖാന്തിരമാണ് നടത്തുക. പത്തു വര്‍ഷം നീണ്ട കാലയളവില്‍ രണ്ടു മാര്‍പാപ്പമാരോടൊപ്പമുള്ള സേവനത്തിന് ശേഷമാണ് ഫാദര്‍ ലൊംബാര്‍ഡി വിരമിച്ചത്. 1942-ല്‍ ഇറ്റലിയിലെ പിഡ്‌മോണ്ട് എന്ന സ്ഥലത്താണ് ഫാദര്‍ ലൊംബാര്‍ഡി ജനിച്ചത്. 1972-ല്‍ ജസ്യൂട്ട് സന്യാസ സമൂഹത്തിലെ ഒരു വൈദികനായി അദ്ദേഹം തന്റെ ദൈവവിളിയോട് പ്രതികരിച്ചു. റോമില്‍ ഏറെ പ്രചാരമുണ്ടായിരുന്ന 'ലാ സിവില്‍റ്റ കത്തോലിക്ക' എന്ന ജേര്‍ണലില്‍ ഏറെ നാള്‍ ഫാദര്‍ ലൊംബാര്‍ഡി പ്രവര്‍ത്തിച്ചു. 1991-ല്‍ വത്തിക്കാന്‍ റേഡിയോയുടെ പ്രോഗ്രാം ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റു. 2005-ല്‍ ജനറല്‍ ഡയറക്ടറായി അദ്ദേഹം ഉയര്‍ത്തപ്പെട്ടു. അതിനു മുമ്പ്, 2001-ല്‍ വത്തിക്കാന്‍ ടെലിവിഷന്‍ സെന്ററിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരിന്നു. ഈ കാലയളവിലെല്ലാം തന്റെ സന്യാസി സമൂഹമായ ജസ്യൂട്ട് സഭയുടെ ഇറ്റലിയിലെ സജീവ സേവനത്തിലും അദ്ദേഹം പങ്കാളിയായി. 22 വര്‍ഷം വത്തിക്കാന്‍ വക്താവ് എന്ന പദവി അലങ്കരിച്ചിരുന്ന നവാറോ വാല്‍സ് വിരമിച്ച സ്ഥാനത്തേക്കാണ് ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡി 2006-ല്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഈ കാലഘട്ടത്തില്‍ തന്നെയാണ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയായി ചുമതലയേറ്റതും. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമി എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത ബനഡിക്ടറ്റ് പതിനാറാമനൊപ്പം വത്തിക്കാന്‍ വക്താവ് എന്ന സ്ഥാനത്ത് എത്തിയ ഫാദര്‍ ലൊംബാര്‍ഡിക്കും തങ്ങളുടെ പുതിയ ചുമതലകള്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ലാളിത്യ ജീവിതം കൊണ്ട് ശ്രദ്ധേയനായ വ്യക്തിയായിരുന്നു ഫാദര്‍ ലൊംബാര്‍ഡി. സഭയ്ക്ക് നേരെ ശക്തമായ വിമര്‍ശനവുമായി വരുന്ന മാധ്യമ ബുദ്ധി ജീവികളുടെ മുമ്പില്‍ പക്വമായ മറുപടിയുമായി ഫാദര്‍ ലൊംബാര്‍ഡി എത്തി. ഏറെ ശ്രദ്ധയോടും കാര്യക്ഷമതയോടും എതിര്‍ സ്വരങ്ങളെ അദ്ദേഹം കൃത്യമായ മറുപടികളിലൂടെ തടയിട്ട് നിര്‍ത്തി. ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്ത ശേഷം ദൈവഹിതപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പയുടെ കൂടെ മൂന്നു വര്‍ഷം പ്രവര്‍ത്തിക്കുവാനുള്ള ഭാഗ്യവും ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡിക്ക് ലഭിച്ചു. പുതിയ ഒരു മാര്‍പാപ്പ ചുമതലയേല്‍ക്കുമ്പോള്‍ പുതിയ ഒരു വക്താവിനെ നിയോഗിക്കുകയാണ് പതിവ്. എന്നാല്‍, ഒരു ജസ്യൂട്ട് പുരോഹിതനായി തുടങ്ങി മാര്‍പാപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ഫ്രാന്‍സിസ് പാപ്പ, ജസ്യൂട്ട് വൈദികനായ ഫാദര്‍ ലൊംബാര്‍ഡിയോട് സഭയുടെ വക്താവായി തുടര്‍ന്നും സേവനം ചെയ്യുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ കത്തോലിക്ക സഭയുടെ മാര്‍പാപ്പയും, സഭയുടെ ഔദ്യോഗിക വക്താവും ജസ്യൂട്ട് സന്യാസ സമൂഹത്തില്‍ നിന്നുള്ളവരായി മാറി. ഇതൊരു അപൂര്‍വ്വ സംഭവമാണ്. 73-കാരനായ ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡി ഏറെ നാളായി തന്റെ വിരമിക്കലിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു. വത്തിക്കാന്‍ വക്താവ് എന്ന പദവിയില്‍ നിന്നും വിരമിച്ച ശേഷം വിശ്രമ ജീവിതത്തിലേക്ക് ഫാദര്‍ ലൊംബാര്‍ഡി പോകുകയാണെന്ന് കരുതുന്നവര്‍ക്ക് തെറ്റി. സഭ അദ്ദേഹത്തെ പുതിയ ഒരു ഉത്തരവാദിത്വം കൂടി ഏല്‍പ്പിച്ചിരിക്കുകയാണ്. 'ജോസഫ് റാറ്റ്‌സിംഗര്‍' എന്ന ഫൗണ്ടേഷന്റെ പ്രസിഡന്റായി അദ്ദേഹത്തെ ഇതിനോടകം തന്നെ സഭ നിയമിച്ചു കഴിഞ്ഞു. ഇനി മുതല്‍ വത്തിക്കാനുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ "ഔദ്യോഗിക വക്താവ് ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡി അറിയിച്ചു" എന്ന സ്ഥിരം വാചകത്തിന് ഇനി മാറ്റം വരും. എന്നാല്‍ സ്ഥിരതയോടെ ഉത്സാഹത്തോടെ അപ്പോഴും ഫാദര്‍ ലൊംബാര്‍ഡി ജോസഫ് റാറ്റ്‌സിംഗര്‍ ഫൌണ്ടേഷന്റെ കര്‍മ്മ മേഖലകളില്‍ സജീവമായിരിക്കും. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-02-02:28:50.jpg
Keywords: Father,Federico,Lombardi,resign,vatican,spoke,men
Content: 2120
Category: 1
Sub Category:
Heading: യൂറോപ്പിലെ ക്രൈസ്തവ പുരോഹിതരെ ആക്രമിക്കുമെന്ന് ഐഎസ് ഭീഷണി; ക്രൈസ്തവ വിശ്വാസികള്‍ക്ക് സുരക്ഷാ സേനയുടെ ജാഗ്രതാ നിര്‍ദേശം
Content: ലണ്ടന്‍: ഫ്രാന്‍സില്‍ വിശുദ്ധ ബലിക്കിടെ വൈദികനെ തലയറുത്ത് കൊന്ന ഐഎസ് തീവ്രവാദികള്‍ സമാന ആക്രമണം യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും അമേരിക്കയിലും നടത്തുവാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടണിലെ ക്രൈസ്തവ പുരോഹിതര്‍ സമാന രീതിയില്‍ ആക്രമിക്കപ്പെടുമെന്ന ഭീഷണി ഇതിനോടകം തന്നെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടത്തി കഴിഞ്ഞു. ഇതിനെ തുടര്‍ന്ന് ബ്രിട്ടണിലെ ക്രൈസ്തവര്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഐ‌എസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍, ബ്രിട്ടണിലെ അരലക്ഷത്തോളം വരുന്ന ക്രൈസ്തവ ദേവാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചതായി 'ഡെയ്‌ലി മെയില്‍' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടണില്‍ 5.4 മില്യണ്‍ ക്രൈസ്തവര്‍ വസിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. ലോകത്തിലെ മറ്റ് പ്രധാനപ്പെട്ട ക്രൈസ്തവ രാജ്യങ്ങളും ഐഎസ് തീവ്രവാദികളുടെ ആക്രമണ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. അമേരിക്കയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ഐഎസ് നേരത്തെ ഒരു ചിത്രത്തിലൂടെ വ്യക്തമാക്കിയിരുന്നു. യുഎസിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിക്ക് തീ പിടിക്കുന്ന ചിത്രത്തോടൊപ്പം 'അടുത്തത് ഉടന്‍ വാഷിംഗ്ടണ്‍' എന്ന അടികുറിപ്പോടെ ഐഎസ് ഭീഷണി സന്ദേശവും പുറത്തു വിട്ടിരിന്നു. "ഫ്രാന്‍സില്‍ അടുത്തിടെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും പുരോഹിതര്‍ക്കും സഭാ നേതാക്കള്‍ക്കുമുള്ള സുരക്ഷ വര്‍ധിപ്പിക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ എല്ലാം വീണ്ടും പരിശോധിക്കുവാന്‍ ഞങ്ങള്‍ പള്ളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐ‌എസും മറ്റു ചില തീവ്രവാദി സംഘടനകളും ക്രൈസ്തവരെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ജൂതന്‍മാരേയും മറ്റ് ചില മതവിശ്വാസികളെയും ആക്രമിക്കുവാനും ഇവര്‍ക്ക് പദ്ധതിയുള്ളതായി അറിയുന്നു. പൊതുജനം ജാഗരൂകരായിരിക്കണം എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു". ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷ്ണര്‍ നീല്‍ ബസു പറഞ്ഞു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-02-05:30:31.jpg
Keywords: isis,target,christian,clergy,Britain,USA
Content: 2121
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ ക്രൈസ്തവരെ വെറുക്കണമെന്ന പാഠഭാഗങ്ങള്‍; പ്രശ്‌നം ഗുരുതരമെന്ന് വിവിധ സംഘടനകള്‍
Content: ഇസ്ലാമാബാദ്: ക്രൈസ്തവരേയും മറ്റു മതസ്ഥരേയും വെറുപ്പോടെ മാത്രമേ കാണാവൂ എന്ന ഭാഗവുമായി പാക്കിസ്ഥാന്‍ പാഠപുസ്തകങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മറ്റു മതസ്ഥരായ ആളുകള്‍, പ്രത്യേകിച്ച് ക്രൈസ്തവര്‍ രാജ്യത്തിന് ദോഷകരമായ കാര്യങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളുവെന്നു പാകിസ്ഥാനിലെ പാഠഭാഗങ്ങളില്‍ പ്രതിപാദിക്കുന്നതായി നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളിലേക്ക് ഇത്തരം വിഷത്തിന്റെ വിത്തുകള്‍ പാകുന്നത് രാജ്യത്തിനും ലോകത്തിനും തന്നെ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് സംഘടനയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. "ഇത് മതത്തിന്റെ മാത്രം പ്രശ്‌നമല്ല. ഒരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും പ്രശ്‌നമാണ്. ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സഭയുടെ ഭാഗത്തു നിന്നും സ്വീകരിക്കണമെന്നതിലേക്കാണ് ഇവ വിരല്‍ ചൂണ്ടുന്നത്". നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിസില്‍ ഷാന്‍ ചൗധരി പറയുന്നു. ഇതു സംബന്ധിക്കുന്ന 40 പേജുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് മനുഷ്യാവകാശ സംഘടനയായ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസ് പുറത്തുവിട്ടിട്ടുണ്ട്. ചരിത്രപരമായ പല വസ്തുതകളും മറച്ചുവച്ചാണ് കുട്ടികളുടെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ഇത് ഗൗരവമേറിയ പ്രശ്നമാണ് സൃഷ്ട്ടിക്കുകയെന്നും സൗത്ത് ഏഷ്യന്‍ പാര്‍ട്ട്ണര്‍ഷിപ്പ് പാക്കിസ്ഥാന്റെ സ്ഥാപകന്‍ മുഹമ്മദ് തഹ്‌സീന്‍ പറയുന്നു. "സൂഫി കവിതകളും അവരുടെ വീരചരിതങ്ങളും പഠിപ്പിക്കാത്ത പുസ്തകങ്ങളില്‍ തീവ്രവാദികളുടെ കഥകളാണ് പറയുന്നത്. രാഷ്ട്രീയ താല്‍പര്യങ്ങളാണ് പാഠ്യപദ്ധതികളുടെ പിന്നില്‍. ഇത്തരം പാഠ്യപദ്ധതികള്‍ രാജ്യത്ത് സമാധാനം സൃഷ്ടിക്കുകയില്ല. മറിച്ച് തീവ്രവാദികളെ വളര്‍ത്തുകയേ ചെയ്യു". മുഹമ്മദ് തഹ്‌സീന്‍ പറയുന്നു. ഇതു സംബന്ധിച്ച ഒരു കത്ത് ന്യൂനപക്ഷ അധ്യാപകരുടെ സംഘടന പാക്കിസ്ഥാന്‍ സുപ്രീംകോടതി ജഡ്ജിക്ക് കൈമാറിയിരുന്നു. ക്രൈസ്തവരായ കുട്ടികള്‍ സ്‌കൂളുകളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഖുറാനിലെ സൂക്തങ്ങള്‍ ക്രൈസ്തവ വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ചൊല്ലിക്കുന്നുവെന്നും ക്രൈസ്തവ മതം മോശമാണെന്നും കുട്ടികള്‍ ഇസ്ലാം മതത്തിലേക്ക് മാറണമെന്നും അധ്യാപകര്‍ പഠിപ്പിക്കുണ്ടെന്നും കത്തില്‍ സൂചിപ്പിക്കുന്നു. യുഎസ് കമ്മീഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ചെയര്‍മാന്‍ റോബര്‍ട്ട് പി. ജോര്‍ജും വിഷയം ഗുരുതരമാണെന്ന് പ്രതിപാദിച്ച് കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം പാഠ്യപദ്ധതികളിലേ ഇത്തരം തെറ്റായ പ്രവണതകള്‍ 41 മില്യണ്‍ കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന് എടുത്ത് പറയുന്നു. അമുസ്ലീങ്ങള്‍ക്ക് രാജ്യത്തോട് കൂറും സ്‌നേഹവുമില്ലെന്ന് പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നു. ഇത് കുട്ടികളില്‍ വലിയ തോതില്‍ വര്‍ഗീയ വിഷം കുത്തി നിറയ്ക്കുന്നതായും ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. 2016-ല്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം പാക്കിസ്ഥാനില്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് 16 വയസുമാത്രം പ്രായമുള്ള ക്രൈസ്തവ വിദ്യാര്‍ത്ഥിയെ മുസ്ലീം യുവാക്കള്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയിരിന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-02-05:01:54.jpg
Keywords: Pakistan,school,text,book,christians,attack
Content: 2122
Category: 1
Sub Category:
Heading: ഒഴുക്കില്‍പ്പെട്ട സ്ത്രീയെ രക്ഷിക്കുവാന്‍ ജീവന്‍ ഹോമിച്ച വൈദിക വിദ്യാര്‍ത്ഥിയുടെ മൃതശരീരം കണ്ടെത്തി
Content: വിച്ചിറ്റാ: കയാക്കിംഗിനിടെ നദിയില്‍ വീണ സ്ത്രീയെ രക്ഷിക്കുവാന്‍ ശ്രമിച്ച വൈദിക വിദ്യാര്‍ത്ഥിയുടെ മൃതശരീരം കണ്ടെത്തി. യുഎസിലെ കന്‍സാസ് സെമിനാരിയിലെ വിദ്യാര്‍ത്ഥിയായിരുന്ന ബ്രയാന്‍ ബ്രക്ക്ക്യാമ്പിന്റെ മൃതശരീരം അര്‍ക്കന്‍സാസ് നദിയില്‍ നിന്നാണ് കണ്ടെത്തിയത്. 2018-ല്‍ പൗരോഹിത്യം സ്വീകരിക്കാനുള്ള തയാറെടുപ്പിലായിരിന്നു ബ്രയാന്‍. സുഹൃത്തുക്കളോടൊപ്പം അര്‍ക്കന്‍സാസ് നദിയില്‍ കയാക്കിംഗില്‍ ഏര്‍പ്പെട്ടിരുന്നപ്പോഴാണ് ബ്രക്ക്ക്യാമ്പിന്റെ ഗ്രൂപ്പിലുണ്ടായിരിന്ന സ്ത്രീ നദിയിലേക്ക് വഴുതി വീണത്. ഇതു കണ്ട ബ്രയാന്‍ നദിയിലേക്ക് ചാടി സുഹൃത്തിനെ രക്ഷപ്പെടുത്തിയെങ്കിലും അദ്ദേഹം അപകടത്തില്‍പെടുകയായിരുന്നു. പോലീസ് നടത്തിയ തുടര്‍ച്ചയായ തിരച്ചിലിനൊടുവിലാണ് ബ്രയാന്‍ ബ്രക്ക്ക്യാമ്പിന്റെ മൃതശരീരം കണ്ടെടുത്തത്. വൈദിക വിദ്യാര്‍ത്ഥിയുടെ ഓര്‍മ്മയ്ക്കായി നടത്തിയ വിശുദ്ധ ബലിയില്‍ സംബന്ധിക്കുവാന്‍ ആയിരങ്ങളാണ് എത്തിയത്. സ്വന്തം ജീവന്‍ സംരക്ഷിക്കാതെ സുഹൃത്തിന്റെ ജീവന്‍ സംരക്ഷിച്ച ബ്രയാന്റെ പ്രവര്‍ത്തിയില്‍ തങ്ങള്‍ക്ക് അത്ഭുതം ഒന്നും തോന്നുന്നില്ലെന്ന് സെന്റ് മേരീസ് യുണിവേഴ്‌സിറ്റി വൈസ് റെക്ടറായ ഫാദര്‍ കെന്നത്ത് ബ്രിഗെന്റി പറഞ്ഞു. "മറ്റുള്ളവരുടെ കാര്യങ്ങളില്‍ അത്രയ്ക്കും ശ്രദ്ധാലുവായിരുന്നു ബ്രയാന്‍. അവന്‍ ഇത്തരം ഒരു പ്രവര്‍ത്തി ചെയ്തതില്‍ ഞങ്ങള്‍ക്ക് ആര്‍ക്കും അത്ഭുതമില്ല. സഹജീവികളുടെ സന്തോഷം അവന് ഏറെ പ്രധാനപ്പെട്ടതായിരുന്നു". ഫാദര്‍ കെന്നത്ത് പറയുന്നു. ഒരു ഫയര്‍മാനോ, പാരാമെഡിക്കല്‍ സ്റ്റാഫോ, പോലീസ് ഉദ്യോഗസ്ഥനോ ആകണമെന്ന് ബ്രയാന്‍ താല്‍പര്യപ്പെട്ടിരുന്നതായും എല്ലാമനുഷ്യരേയും സ്‌നേഹിക്കുവാനും ശുശ്രൂഷിക്കുവാനും കഴിയുമെന്നതിനാലാണ് ദൈവവിളി സ്വീകരിച്ച് ബ്രയാന്‍ സെമിനാരിയില്‍ ചേര്‍ന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-02-05:58:55.jpg
Keywords: seminarian,found,dead,USA,helping,friend
Content: 2123
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലം: യേശുവിന്റെ ക്ഷമാപൂര്‍ണ്ണമായ സ്നേഹത്തെ തിരിച്ചറിയുന്ന അവസ്ഥ
Content: “കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല” (യോഹന്നാന്‍ 3:1). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-2}# “ഭൂമിയിലെ ജീവിതത്തില്‍ ദൈവവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കുന്ന കാര്യങ്ങളെ ഒഴിവാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് നാം എത്രമാത്രം ബോധവാന്‍മാരാണ്? നമ്മെ സ്നേഹിക്കുന്ന യേശുവുമായുള്ള കൂടിക്കാഴ്ചയും, യേശുവിന്റെ ക്ഷമാപൂര്‍ണ്ണമായ സ്നേഹത്തെ നാം സ്നേഹത്തോട്കൂടി സ്വീകരിക്കുകയും ചെയ്യുന്നതാണ് ശുദ്ധീകരണസ്ഥലം. ഇത് നമ്മളെ വിശുദ്ധിയിലേക്ക് നയിക്കുന്ന ഒരു പാതയാണ്” (ഫാദര്‍ സെറാഫിം മൈക്കാലെങ്കോ, മരിയന്‍സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍, അമ്പത് വര്‍ഷത്തിലേറെ കാലമായി ദൈവീക കാരുണ്യത്തിന്റെ പ്രചാരകന്‍). #{red->n->n->വിചിന്തനം:}# നമുക്ക് ഇപ്രകാരം പ്രാർത്ഥിക്കാം- മാധുര്യമുള്ള യേശുവേ, അങ്ങേക്ക് പ്രിയപ്പെട്ട ആത്മാക്കളെ മോചിപ്പിക്കണമേ! #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-02-09:12:55.jpg
Keywords: ശുദ്ധീകരണസ്ഥലം
Content: 2124
Category: 6
Sub Category:
Heading: മരണത്തെ ഭയക്കാതെ ജീവിക്കുന്ന ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുന്ന ക്രിസ്തീയ വിശ്വാസം
Content: "എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും" (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:8). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 2}# ഈ പ്രപഞ്ചത്തിന്റെയും സകലത്തിന്റെയും ഉറവിടം ത്രീത്വൈക ദൈവം മാത്രമാണ്. അവന്റെ സാന്നിദ്ധ്യം തുടച്ചു നീക്കുക സാധ്യമല്ല. എ.ഡി. 177-ല്‍ രക്തസാക്ഷികളുടെ മൃതശരീരം ദഹിപ്പിച്ചതിന്റെ ചാരം റോണ്‍ നദിയില്‍ എറിഞ്ഞ ലിയോണ്‍സിലെ വിഗ്രഹാരാധകര്‍ യേശുവിലുള്ള വിശ്വാസം ഉന്മൂലനം ചെയ്‌തെന്ന് വിശ്വസിച്ചു. എന്നാല്‍ ക്രിസ്തുവിന്റെ ഉയര്‍പ്പിന്റെ ശക്തി പ്രകടമായി കൊണ്ട് അനേകര്‍ അവിടുത്തെ അനുയായികളായി മാറി. ലിയോണ്‍സ് ആകമാനം ക്രിസ്തീയ വിശ്വാസത്തിലായിത്തീര്‍ന്നു. ക്രിസ്തുവിന്റെ ദാസരിലുള്ള വീര്യം ശമിപ്പിക്കപ്പെടാന്‍ പരിശുദ്ധാത്മാവ് അനുവദിക്കുകയില്ല. ഇക്കാലത്ത് യേശുവിന്റെ ആകര്‍ഷണം നശിച്ചെന്നും ദൈവത്തിന്റെ പേര് തുടച്ചു നീക്കിയെന്നും ചില രാജ്യങ്ങള്‍ കരുതുന്നു. എന്നാല്‍ കോടികണക്കിന് ആളുകളുടെ മനുഷ്യമനസ്സുകളില്‍ അവിടുന്ന് ജീവിച്ചിരിക്കുന്നു. പ്രിയപ്പെട്ട സുഹൃത്തുക്കളെ, ക്രിസ്തു അനുകമ്പയോടെയാണ് നിങ്ങള്‍ ഓരോരുത്തരേയും നോക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവയവം ചേരുന്നതുപോലെ ക്രിസ്തു നമ്മോടും ചേരുന്നു. രക്തസാക്ഷികള്‍ക്ക് പ്രത്യാശയേകിയ പോലെ ക്രിസ്തു ഇന്നും നമ്മോടൊപ്പം ജീവിക്കുന്നു. അവിടുത്തേക്ക് സാക്ഷ്യം വഹിക്കുവാന്‍ നാമൊരുരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലിയോണ്‍സ്, 5.10.86). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-02-10:10:21.jpg
Keywords: മരണം
Content: 2125
Category: 18
Sub Category:
Heading: മദര്‍തെരേസയുടെ വിശുദ്ധ നാമകരണത്തിന് കേരളസഭ ഒരുങ്ങുന്നു
Content: കൊച്ചി: വാഴ്ത്തപ്പെട്ട മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്ന ചടങ്ങിന് കേരളസഭ ഒരുങ്ങുന്നു. സെപ്റ്റംബര്‍ 4 ന് റോമില്‍ നടക്കുന്ന തിരുകര്‍മ്മങ്ങളില്‍ നിരവധിപേര്‍ പങ്കെടുക്കുന്നു. ആഗസ്റ്റ് 4 മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പദ്ധതികളാണ് കെസിബിസി പ്രൊലൈഫ് സമിതി വിഭാവനം ചെയ്തിരിക്കുന്നത്. മദര്‍തെരേസ നേതൃത്വം നല്‍കി ആരംഭിച്ച സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി കോണ്‍വന്റുകളില്‍ പ്രാര്‍ത്ഥന, കത്തോലിക്ക ജീവ കാരുണ്യ സ്ഥാപനങ്ങള്‍, പദ്ധതികള്‍ എന്നിവയുടെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്ക് ആഹാരം, വസ്ത്രം വിതരണം, കാരുണ്യ സംഗമങ്ങള്‍, കാരുണ്യ യാത്രകള്‍ സെമിനാറുകള്‍, റാലികള്‍, കാരുണ്യ മേഖലയിലെ വ്യക്തികളെ ആദരിക്കല്‍, മദര്‍തെരേസയെക്കുറിച്ചുളള എക്‌സിബിഷന്‍ എന്നിവ നടത്തുന്നതാണ്. ഒക്‌ടോബര്‍ 2ന് കല്‍ക്കട്ടയില്‍ നടക്കുന്ന കൃതജ്ഞതാബലിയിലും പൊതു സമ്മേളനത്തിലും കെസിബിസി പ്രൊലൈഫ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതാണ്. കെസിബിസി പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി അധ്യക്ഷത വഹിച്ചു. പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, യുഗേഷ് തോമസ്, ശ്രീ ജെയിംസ് ആഴ്ചങ്ങാടന്‍, അഡ്വ.ജോസി സേവ്യര്‍,സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, മാര്‍ട്ടിന്‍ ന്യൂനസ്, സെലസ്റ്റ്യന്‍ ജോണ്‍, റോണ റിബെയ്‌റോ, സാലു അബ്രാഹം എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-08-02-22:36:36.jpg
Keywords:
Content: 2126
Category: 1
Sub Category:
Heading: ആയിരകണക്കിനു ആളുകളെ കണ്ണീരിലാഴ്ത്തി കൊണ്ട് ഫാ. ജാക്വസ് ഹാമലിന്റെ മൃതശരീരം സംസ്കരിച്ചു
Content: പാരീസ്: ആയിരങ്ങള്‍ തിങ്ങികൂടിയ ഗോത്തിക് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന വിശുദ്ധ ബലിക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷം ഫാദര്‍ ജ്വാക്വസ് ഹാമലിന്റെ മൃതശരീരം സംസ്‌കരിച്ചു. സമാധാനം സൃഷ്ടിക്കുന്നവരായി എല്ലാ വിശ്വാസികളും വളര്‍ന്നുവരണമെന്ന് ഐഎസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഫാദര്‍ ജ്വാക്വസ് ഹാമലിന്റെ സഹോദരി ആഹ്വാനം ചെയ്തു. തന്റെ സഹോദരന്റെ മൃതസംസ്കാര വേളയില്‍ നടത്തിയ പ്രസംഗത്തിലാണ് ഫാദര്‍ ജ്വാക്വസ് ഹാമലിന്റെ സഹോദരി റോസിലീന്‍ ഹാമല്‍ എല്ലാവരോടുമായി ഈ അഭ്യര്‍ത്ഥന നടത്തിയത്. "നമുക്ക് ഒരുമിച്ച് ജീവിക്കുവാന്‍ പഠിക്കാം. സമാധാനം സൃഷ്ടിക്കുന്നതിനായി നമുക്ക് അദ്ധ്വാനിക്കാം. ഇതിനായി എല്ലാ വിശ്വാസികളും ഒരുമിച്ച് കൂടട്ടെ". റോസിലീന്‍ ഹാമല്‍ സംസ്‌കാര ശുശ്രുഷയ്ക്കിടെ ലഘു പ്രസംഗത്തില്‍ പറഞ്ഞു. സംസ്‌ക്കാര ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ രണ്ടായിരത്തോളം പേര്‍ ദേവാലയത്തിലേക്ക് മാത്രം പ്രവേശിച്ചിരുന്നു. പുറത്ത് ക്രമീകരിച്ചിരുന്ന ടെലിവിഷന്‍ സ്‌ക്രീനിലൂടെ നിരവധി പേര്‍ മഴയെ വകവെക്കാതെ വൈദികന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് നിറകണ്ണുകളോടെ സാക്ഷികളായി. ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബര്‍ണാഡ് കാന്‍സിയൂവ് സംസ്കാര ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. മുസ്ലീം, ജൂത മതവിശ്വാസികളും വൈദികന്റെ സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ എത്തി. ആര്‍ച്ച് ബിഷപ്പ് ഡൊമനിക്യൂ ലെബ്‌റണ്‍ ആണ് വിശുദ്ധ ബലിക്ക് നേതൃത്വം നല്‍കിയത്. അക്രമത്തിന് നമ്മുടെ ഹൃദയങ്ങളില്‍ സ്ഥാനമില്ലെന്ന് ആഹ്വാനം ചെയ്യുവാന്‍ ആഗസ്റ്റ് മാസം 15-ാം തീയതി മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ദിനത്തില്‍, പ്രത്യേക പ്രാര്‍ത്ഥന നടത്തുമെന്നും ആര്‍ച്ച് ബിഷപ്പ് അറിയിച്ചു. ഈ പ്രാര്‍ത്ഥനാ ചടങ്ങിലേക്ക് ബിഷപ്പ് എല്ലാവരേയും സ്വാഗതം ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിശുദ്ധ ബലി അര്‍പ്പിച്ചുകൊണ്ടിരുന്ന ജാക്വസ് ഹാമെലിനെ ഐഎസ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-03-02:21:24.jpg
Keywords: funeral,parish,priest,france,isis,Jacques,Hamel