Contents
Displaying 23271-23280 of 24978 results.
Content:
23705
Category: 1
Sub Category:
Heading: ഇറാഖിലെ അങ്കാവ യുവജന സംഗമം വീണ്ടും; ഒരുമിച്ച് കൂടിയത് രണ്ടായിരത്തോളം ക്രൈസ്തവ യുവജനങ്ങൾ
Content: അങ്കാവ: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ വിതച്ച കനത്ത ദുരിതങ്ങളില്‍ നിന്നു കരകയറി വരുന്ന ഇറാഖില്‍ ക്രൈസ്തവ യുവജനങ്ങൾ ഒരുമിച്ച് കൂടി. ആഗസ്ത് 22-24 തീയതികളിൽ അങ്കാവ - എർബിലിലെ മാർ ഏലിയ ദേവാലയ അങ്കണത്തിൽ നടന്ന ഏഴാമത് വാർഷിക അങ്കാവ യുവജനസംഗമത്തിൽ ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് രണ്ടായിരത്തോളം യുവജനങ്ങൾ ഒത്തുകൂടിയത്. ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക പ്രബോധനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് “സ്നേഹത്തിൻ്റെ സന്തോഷം” എന്ന പ്രമേയത്തില്‍ ഊന്നി ഇർബിലിലെ കൽദായ അതിരൂപതയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയട്രോ പരോളിൻ അയച്ച സന്ദേശം പരിപാടിയ്ക്കിടെ വായിച്ചു. ഇർബിലിലെ കൽദായ ആർച്ച് ബിഷപ്പിനെ അഭിസംബോധന ചെയ്ത പരോളിൻ, യുവജനങ്ങളുടെ വാർഷിക സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ സന്തോഷം പ്രകടിപ്പിച്ചു. തൻ്റെ പ്രാർത്ഥനകൾ പാപ്പ യുവജനങ്ങള്‍ക്ക് ഉറപ്പുനൽകി. പങ്കെടുത്ത എല്ലാവരോടും തൻ്റെ ആത്മീയ ബന്ധവും അദ്ദേഹം പ്രകടിപ്പിച്ചു. പരിശുദ്ധ പിതാവ് യുവജനങ്ങളെയും അവരുടെ പ്രിയപ്പെട്ടവരെയും സ്വർഗ്ഗീയ നസ്രത്തിലെ വിശുദ്ധ കുടുംബത്തിന്റെ സംരക്ഷണത്തിനായി ഭരമേൽപ്പിച്ചു. 2014ൽ ഇസ്ലാമിക ഭീകരരുടെ വരവോടെ പതിനായിരകണക്കിന് ക്രൈസ്തവ കുടുംബങ്ങളാണ് മേഖലയില്‍ നിന്നു പലായനം ചെയ്തതെന്ന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് നേരത്തെ വെളിപ്പെടുത്തിയിരിന്നു. ഇതില്‍ 9,000 ക്രൈസ്തവ കുടുംബങ്ങള്‍ മേഖലയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇറാഖിലെ പ്രധാന ക്രൈസ്തവ നഗരമായ ക്വരാഘോഷിൽ അധിനിവേശത്തിന് മുന്‍പ് ഏകദേശം അരലക്ഷം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നതായാണ് കണക്ക്. ഇതില്‍ ഏകദേശം 25,000 പേർ മടങ്ങിയെത്തിയിട്ടുണ്ട്. മേഖലയില്‍ ക്രിസ്തു സ്നേഹത്തെ പ്രതിയുള്ള യുവജനങ്ങളുടെ ഒരുമിച്ച് കൂടല്‍ വിശ്വാസത്തിന്റെ വലിയ സാക്ഷ്യമായാണ് നിരീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2024-08-30-19:08:26.jpg
Keywords: ഇറാഖി
Category: 1
Sub Category:
Heading: ഇറാഖിലെ അങ്കാവ യുവജന സംഗമം വീണ്ടും; ഒരുമിച്ച് കൂടിയത് രണ്ടായിരത്തോളം ക്രൈസ്തവ യുവജനങ്ങൾ
Content: അങ്കാവ: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ വിതച്ച കനത്ത ദുരിതങ്ങളില്‍ നിന്നു കരകയറി വരുന്ന ഇറാഖില്‍ ക്രൈസ്തവ യുവജനങ്ങൾ ഒരുമിച്ച് കൂടി. ആഗസ്ത് 22-24 തീയതികളിൽ അങ്കാവ - എർബിലിലെ മാർ ഏലിയ ദേവാലയ അങ്കണത്തിൽ നടന്ന ഏഴാമത് വാർഷിക അങ്കാവ യുവജനസംഗമത്തിൽ ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് രണ്ടായിരത്തോളം യുവജനങ്ങൾ ഒത്തുകൂടിയത്. ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക പ്രബോധനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് “സ്നേഹത്തിൻ്റെ സന്തോഷം” എന്ന പ്രമേയത്തില്‍ ഊന്നി ഇർബിലിലെ കൽദായ അതിരൂപതയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയട്രോ പരോളിൻ അയച്ച സന്ദേശം പരിപാടിയ്ക്കിടെ വായിച്ചു. ഇർബിലിലെ കൽദായ ആർച്ച് ബിഷപ്പിനെ അഭിസംബോധന ചെയ്ത പരോളിൻ, യുവജനങ്ങളുടെ വാർഷിക സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ സന്തോഷം പ്രകടിപ്പിച്ചു. തൻ്റെ പ്രാർത്ഥനകൾ പാപ്പ യുവജനങ്ങള്‍ക്ക് ഉറപ്പുനൽകി. പങ്കെടുത്ത എല്ലാവരോടും തൻ്റെ ആത്മീയ ബന്ധവും അദ്ദേഹം പ്രകടിപ്പിച്ചു. പരിശുദ്ധ പിതാവ് യുവജനങ്ങളെയും അവരുടെ പ്രിയപ്പെട്ടവരെയും സ്വർഗ്ഗീയ നസ്രത്തിലെ വിശുദ്ധ കുടുംബത്തിന്റെ സംരക്ഷണത്തിനായി ഭരമേൽപ്പിച്ചു. 2014ൽ ഇസ്ലാമിക ഭീകരരുടെ വരവോടെ പതിനായിരകണക്കിന് ക്രൈസ്തവ കുടുംബങ്ങളാണ് മേഖലയില്‍ നിന്നു പലായനം ചെയ്തതെന്ന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് നേരത്തെ വെളിപ്പെടുത്തിയിരിന്നു. ഇതില്‍ 9,000 ക്രൈസ്തവ കുടുംബങ്ങള്‍ മേഖലയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇറാഖിലെ പ്രധാന ക്രൈസ്തവ നഗരമായ ക്വരാഘോഷിൽ അധിനിവേശത്തിന് മുന്‍പ് ഏകദേശം അരലക്ഷം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നതായാണ് കണക്ക്. ഇതില്‍ ഏകദേശം 25,000 പേർ മടങ്ങിയെത്തിയിട്ടുണ്ട്. മേഖലയില്‍ ക്രിസ്തു സ്നേഹത്തെ പ്രതിയുള്ള യുവജനങ്ങളുടെ ഒരുമിച്ച് കൂടല്‍ വിശ്വാസത്തിന്റെ വലിയ സാക്ഷ്യമായാണ് നിരീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2024-08-30-19:08:26.jpg
Keywords: ഇറാഖി
Content:
23706
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബർ 31ന്
Content: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബർ 31 വ്യാഴാഴ്‌ച ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽവച്ച് നടത്തപ്പെടും. നിയുക്ത മെത്രാപ്പോലീത്തായ്ക്ക് ഇന്നു വൈകീട്ട് 4 മണിക്ക് മാതൃ ഇടവക കൂടിയായ ചങ്ങനാശേരി സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ കാനോനിക സ്വീകരണം നൽകും. നിയുക്ത മെത്രാപ്പോലീത്തായെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. മെത്രാപ്പോലീത്തൻ പള്ളി വികാരി വെരി റവ. ഡോ. ജോസ് കൊച്ചുപറമ്പിൽ ആനവാതിൽക്കൽ കാനോനിക സ്വീകരണ ശുശ്രൂഷ നടത്തി പള്ളിയിലേക്ക് ആനയിക്കും. തുടർന്ന് മാർ ജോസഫ് പെരുന്തോട്ടം പിതാവ് മാർ തോമസ് തറയിൽ പിതാവിനെ അതിരൂപതയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്‌തു പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത് ആശംസകൾ അർപ്പിക്കും. മാർ തോമസ് തറയിൽ മറുപടി പ്രസംഗം നടത്തി ശ്ലൈഹീക ആശീർവാദം നൽകും. കത്തീഡ്രൽ പള്ളിയിലെ പ്രാർത്ഥനയ്ക്കുശേഷം നിയുക്ത മെത്രാപ്പോലീത്ത കബറിടപ്പള്ളി സന്ദർശിച്ച് പുഷ്പാർച്ചന നടത്തും. സ്വർഗപ്രാപ്‌തരായ പിതാക്കൻമാരുടെ കബറിടത്തിങ്കൽ പരിപാടികൾക്ക് മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോൺ.വർഗീസ് താനമാവുങ്കൽ, വെരി റവ. ഡോ. ഐസക് ആഞ്ചേരി, വെരി റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ, ഇടവക കൈക്കാരന്മാർ, കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.
Image: /content_image/India/India-2024-08-31-10:54:37.jpg
Keywords: തറയി
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബർ 31ന്
Content: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബർ 31 വ്യാഴാഴ്‌ച ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽവച്ച് നടത്തപ്പെടും. നിയുക്ത മെത്രാപ്പോലീത്തായ്ക്ക് ഇന്നു വൈകീട്ട് 4 മണിക്ക് മാതൃ ഇടവക കൂടിയായ ചങ്ങനാശേരി സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ കാനോനിക സ്വീകരണം നൽകും. നിയുക്ത മെത്രാപ്പോലീത്തായെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. മെത്രാപ്പോലീത്തൻ പള്ളി വികാരി വെരി റവ. ഡോ. ജോസ് കൊച്ചുപറമ്പിൽ ആനവാതിൽക്കൽ കാനോനിക സ്വീകരണ ശുശ്രൂഷ നടത്തി പള്ളിയിലേക്ക് ആനയിക്കും. തുടർന്ന് മാർ ജോസഫ് പെരുന്തോട്ടം പിതാവ് മാർ തോമസ് തറയിൽ പിതാവിനെ അതിരൂപതയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്‌തു പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത് ആശംസകൾ അർപ്പിക്കും. മാർ തോമസ് തറയിൽ മറുപടി പ്രസംഗം നടത്തി ശ്ലൈഹീക ആശീർവാദം നൽകും. കത്തീഡ്രൽ പള്ളിയിലെ പ്രാർത്ഥനയ്ക്കുശേഷം നിയുക്ത മെത്രാപ്പോലീത്ത കബറിടപ്പള്ളി സന്ദർശിച്ച് പുഷ്പാർച്ചന നടത്തും. സ്വർഗപ്രാപ്‌തരായ പിതാക്കൻമാരുടെ കബറിടത്തിങ്കൽ പരിപാടികൾക്ക് മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോൺ.വർഗീസ് താനമാവുങ്കൽ, വെരി റവ. ഡോ. ഐസക് ആഞ്ചേരി, വെരി റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ, ഇടവക കൈക്കാരന്മാർ, കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.
Image: /content_image/India/India-2024-08-31-10:54:37.jpg
Keywords: തറയി
Content:
23707
Category: 18
Sub Category:
Heading: നാം ദൈവത്തെ വിശ്വസിക്കുന്നതിനേക്കാൾ ദൈവം നമ്മെ വിശ്വസിക്കുന്നു: മാർ തോമസ് തറയിൽ
Content: ചങ്ങനാശേരി: നമ്മെ വിശ്വസിക്കുന്ന ദൈവം നാം ദൈവത്തെ വിശ്വസിക്കുന്നതിനേക്കാൾ ദൈവം നമ്മെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നത് നാം തിരിച്ചറിയണമെന്നും ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി നിയുക്തനായ മാർ തോമസ് തറയില്‍. സഭയിൽ ഏൽപിക്കപ്പെടുന്ന ഓരോ ദൗത്യവും ദൈവം നമ്മെ വിശ്വസിക്കുന്നതിന്റെ അടയാളങ്ങളാണ്. പൗരാണികമായ ചങ്ങനാശേരി അതിരൂപതയുടെ അധ്യക്ഷനായുള്ള നിയോഗം, ദൈവത്തിന്റെ അനന്തപരിപാലനയിൽ ആശ്രയിച്ചാണ് ഏറ്റെടുക്കുന്നത്. ഈ നിയോഗത്തിലേക്കു കൈപിടിച്ച എല്ലാവർക്കും ഹൃദയപൂർവം നന്ദി അറിയിക്കുകയാണെന്നും മാർ തോമസ് തറയിൽ പറഞ്ഞു. സഭാ ശുശ്രൂഷകളിൽ വെല്ലുവിളികൾ നമ്മെ ഭയപ്പെടുത്തേണ്ടതില്ല. നമ്മുടെ കൂടെ ദൈവം ഉണ്ടോ എന്നതാണു പ്രധാനം. കർത്താവിന്റെ സാന്നിധ്യം നമുക്കൊപ്പമെങ്കിൽ വെല്ലുവിളികളെ നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും. നിരന്തര സാക്ഷ്യം നമ്മുടെ പദ്ധതികളേക്കാൾ ദൈവത്തിൻ്റെ പദ്ധതികളെ വിവേചിച്ചറിയുകയാണ് ആവശ്യം. വിശ്വാസം കുറഞ്ഞുവരുന്ന പുതിയ കാലഘട്ടത്തിൽ, വിശ്വാസീ സമൂഹത്തിനു നേതൃത്വം കൊടുക്കുകയെന്നത് പഴയതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല. അപ്പോഴും ശക്തമായ സാക്ഷ്യത്തിലൂടെയും നിരന്തരമായി ആത്മീയജീവിതത്തിൽ ആഴപ്പെടുന്നതിലൂടെയും നമ്മുടെ ജനത്തിനു നല്ല വിശ്വാസാനുഭവം പങ്കുവയ്ക്കാൻ നമുക്കാവുമെന്നും മാര്‍ തറയില്‍ പറഞ്ഞു.
Image: /content_image/India/India-2024-08-31-10:56:34.jpg
Keywords: ചങ്ങനാ
Category: 18
Sub Category:
Heading: നാം ദൈവത്തെ വിശ്വസിക്കുന്നതിനേക്കാൾ ദൈവം നമ്മെ വിശ്വസിക്കുന്നു: മാർ തോമസ് തറയിൽ
Content: ചങ്ങനാശേരി: നമ്മെ വിശ്വസിക്കുന്ന ദൈവം നാം ദൈവത്തെ വിശ്വസിക്കുന്നതിനേക്കാൾ ദൈവം നമ്മെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നത് നാം തിരിച്ചറിയണമെന്നും ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി നിയുക്തനായ മാർ തോമസ് തറയില്‍. സഭയിൽ ഏൽപിക്കപ്പെടുന്ന ഓരോ ദൗത്യവും ദൈവം നമ്മെ വിശ്വസിക്കുന്നതിന്റെ അടയാളങ്ങളാണ്. പൗരാണികമായ ചങ്ങനാശേരി അതിരൂപതയുടെ അധ്യക്ഷനായുള്ള നിയോഗം, ദൈവത്തിന്റെ അനന്തപരിപാലനയിൽ ആശ്രയിച്ചാണ് ഏറ്റെടുക്കുന്നത്. ഈ നിയോഗത്തിലേക്കു കൈപിടിച്ച എല്ലാവർക്കും ഹൃദയപൂർവം നന്ദി അറിയിക്കുകയാണെന്നും മാർ തോമസ് തറയിൽ പറഞ്ഞു. സഭാ ശുശ്രൂഷകളിൽ വെല്ലുവിളികൾ നമ്മെ ഭയപ്പെടുത്തേണ്ടതില്ല. നമ്മുടെ കൂടെ ദൈവം ഉണ്ടോ എന്നതാണു പ്രധാനം. കർത്താവിന്റെ സാന്നിധ്യം നമുക്കൊപ്പമെങ്കിൽ വെല്ലുവിളികളെ നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും. നിരന്തര സാക്ഷ്യം നമ്മുടെ പദ്ധതികളേക്കാൾ ദൈവത്തിൻ്റെ പദ്ധതികളെ വിവേചിച്ചറിയുകയാണ് ആവശ്യം. വിശ്വാസം കുറഞ്ഞുവരുന്ന പുതിയ കാലഘട്ടത്തിൽ, വിശ്വാസീ സമൂഹത്തിനു നേതൃത്വം കൊടുക്കുകയെന്നത് പഴയതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല. അപ്പോഴും ശക്തമായ സാക്ഷ്യത്തിലൂടെയും നിരന്തരമായി ആത്മീയജീവിതത്തിൽ ആഴപ്പെടുന്നതിലൂടെയും നമ്മുടെ ജനത്തിനു നല്ല വിശ്വാസാനുഭവം പങ്കുവയ്ക്കാൻ നമുക്കാവുമെന്നും മാര്‍ തറയില്‍ പറഞ്ഞു.
Image: /content_image/India/India-2024-08-31-10:56:34.jpg
Keywords: ചങ്ങനാ
Content:
23708
Category: 1
Sub Category:
Heading: ഭൂമിയുടെ രോദനം ശ്രവിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കുക: ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഭൂമിയുടെ രോദനം ശ്രവിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കുവാനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ സെപ്റ്റംബർ മാസത്തെ പ്രാർത്ഥന നിയോഗം. നാം ഗ്രഹത്തിന്റെ ഊഷ്മാവ് അളക്കുകയാണെങ്കിൽ ഭൂമി ജ്വരബാധിതയാണെന്ന് അത് കാണിച്ചുതരുമെന്നും ഭൂമി മറ്റേതൊരു രോഗിയെയും പോലെ രോഗഗ്രസ്തയാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. ഈ വേദന നാം ശ്രവിക്കുന്നുണ്ടോ? പ്രകൃതി ദുരന്തങ്ങൾക്കിരകളായ ദശലക്ഷക്കണക്കിനാളുകളുടെ നൊമ്പരം നാം കേൾക്കുന്നുണ്ടോ? - പാപ്പ ചോദ്യങ്ങളുയര്‍ത്തി. ഈ ദുരന്തങ്ങളുടെ തിക്തഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് പാവപ്പെട്ടവരാണ്. വെള്ളപ്പൊക്കമോ ഉഷ്ണതരംഗമോ വരൾച്ചയോ കാരണം വീടുവിട്ടിറങ്ങാൻ നിർബന്ധിതരായവരാണ്. കാലാവസ്ഥാ പ്രതിസന്ധി, മലിനീകരണം അല്ലെങ്കിൽ, ജൈവ വൈവിധ്യനാശം തുടങ്ങിയ മനുഷ്യജന്യ പാരിസ്ഥിതിക പ്രതിസന്ധികളെ നേരിടുന്നതിന് പാരിസ്ഥിതികം മാത്രമല്ല, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതികരണങ്ങൾ ആവശ്യമാണ്. നമ്മുടെ വ്യക്തിപരവും സാമൂഹ്യവുമായ ശീലങ്ങൾ മാറ്റിക്കൊണ്ട് ദാരിദ്ര്യത്തിനും പ്രകൃതി ചൂഷണത്തിനും എതിരായ പോരാട്ടത്തിൽ നാം പ്രതിജ്ഞാബദ്ധരാകണം. നാം അധിവസിക്കുന്ന ലോകത്തെ സംരക്ഷിക്കാൻ വ്യക്തിപരമായി പ്രതിജ്ഞാബദ്ധരായിക്കൊണ്ട് നമുക്ക് എല്ലാവർക്കും ഭൂമിയുടെ രോദനവും പാരിസ്ഥിതിക ദുരന്തങ്ങളുടെയും കാലാവസ്ഥാ പ്രതിസന്ധിയുടെയും ഇരകളുടെ നിലവിളിയും നമ്മുടെ ഹൃദയംകൊണ്ട് ശ്രവിക്കാൻ സാധിക്കുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
Image: /content_image/News/News-2024-08-31-11:55:05.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: ഭൂമിയുടെ രോദനം ശ്രവിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കുക: ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഭൂമിയുടെ രോദനം ശ്രവിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കുവാനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ സെപ്റ്റംബർ മാസത്തെ പ്രാർത്ഥന നിയോഗം. നാം ഗ്രഹത്തിന്റെ ഊഷ്മാവ് അളക്കുകയാണെങ്കിൽ ഭൂമി ജ്വരബാധിതയാണെന്ന് അത് കാണിച്ചുതരുമെന്നും ഭൂമി മറ്റേതൊരു രോഗിയെയും പോലെ രോഗഗ്രസ്തയാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. ഈ വേദന നാം ശ്രവിക്കുന്നുണ്ടോ? പ്രകൃതി ദുരന്തങ്ങൾക്കിരകളായ ദശലക്ഷക്കണക്കിനാളുകളുടെ നൊമ്പരം നാം കേൾക്കുന്നുണ്ടോ? - പാപ്പ ചോദ്യങ്ങളുയര്‍ത്തി. ഈ ദുരന്തങ്ങളുടെ തിക്തഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് പാവപ്പെട്ടവരാണ്. വെള്ളപ്പൊക്കമോ ഉഷ്ണതരംഗമോ വരൾച്ചയോ കാരണം വീടുവിട്ടിറങ്ങാൻ നിർബന്ധിതരായവരാണ്. കാലാവസ്ഥാ പ്രതിസന്ധി, മലിനീകരണം അല്ലെങ്കിൽ, ജൈവ വൈവിധ്യനാശം തുടങ്ങിയ മനുഷ്യജന്യ പാരിസ്ഥിതിക പ്രതിസന്ധികളെ നേരിടുന്നതിന് പാരിസ്ഥിതികം മാത്രമല്ല, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതികരണങ്ങൾ ആവശ്യമാണ്. നമ്മുടെ വ്യക്തിപരവും സാമൂഹ്യവുമായ ശീലങ്ങൾ മാറ്റിക്കൊണ്ട് ദാരിദ്ര്യത്തിനും പ്രകൃതി ചൂഷണത്തിനും എതിരായ പോരാട്ടത്തിൽ നാം പ്രതിജ്ഞാബദ്ധരാകണം. നാം അധിവസിക്കുന്ന ലോകത്തെ സംരക്ഷിക്കാൻ വ്യക്തിപരമായി പ്രതിജ്ഞാബദ്ധരായിക്കൊണ്ട് നമുക്ക് എല്ലാവർക്കും ഭൂമിയുടെ രോദനവും പാരിസ്ഥിതിക ദുരന്തങ്ങളുടെയും കാലാവസ്ഥാ പ്രതിസന്ധിയുടെയും ഇരകളുടെ നിലവിളിയും നമ്മുടെ ഹൃദയംകൊണ്ട് ശ്രവിക്കാൻ സാധിക്കുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
Image: /content_image/News/News-2024-08-31-11:55:05.jpg
Keywords: പാപ്പ
Content:
23709
Category: 1
Sub Category:
Heading: ബുർക്കിന ഫാസോയിലെ ക്രിസ്ത്യൻ പള്ളിയില്‍ ഇസ്ലാമിക തീവ്രവാദികള്‍ 26 ക്രൈസ്തവരെ കഴുത്തറത്ത് കൊലപ്പെടുത്തി
Content: ഔഗാഡൗഗു: ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയിലെ ക്രിസ്ത്യൻ പള്ളിയില്‍ ഇസ്ലാമിക തീവ്രവാദികള്‍ 26 പേരെ കഴുത്ത് അറത്ത് കൊലപ്പെടുത്തി. ഓഗസ്റ്റ് 25-ന് പടിഞ്ഞാറൻ ബുർക്കിന ഫാസോയിലെ സനാബ പട്ടണത്തിൽ എത്തിയ തീവ്രവാദികൾ ക്രൈസ്തവ കൂട്ടക്കൊല നടത്തുകയായിരിന്നു. സംഭവത്തെ പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് (എസിഎൻ) അപലപിച്ചു. ഗ്രാമം വളഞ്ഞ ജിഹാദികൾ 12 വയസ്സിന് മുകളിലുള്ള പുരുഷന്മാരായ എല്ലാ ക്രൈസ്തവരെയും ക്രൈസ്തവ വിശ്വാസത്തെ പിന്തുണയ്ക്കുന്നവരെയും കെട്ടിയിട്ടു. വൈകാതെ ഇവരെ എല്ലാവരെയും അടുത്തുള്ള ക്രിസ്ത്യൻ പള്ളിയിലേക്ക് കൊണ്ടുപോകുകയായിരിന്നു. 26 പുരുഷന്മാരെയും തീവ്രവാദികള്‍ കഴുത്തറുത്തു കൊന്നുവെന്നാണ് റിപ്പോര്‍ട്ട്. ബർസലോഗോ ഗ്രാമത്തിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിന് ഒരു ദിവസത്തിന് ശേഷമാണ് ആക്രമണമുണ്ടായത്. ഇവിടെ ഔദ്യോഗിക കണക്ക് പ്രകാരം മരണസംഖ്യ 150 ആണെങ്കിലും 250 കവിഞ്ഞേക്കുമെന്നാണ് വിവരം. 150 പേർക്ക് ഗുരുതരമായി പരിക്കേറ്റു.ACN വൃത്തങ്ങൾ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം, ഇസ്ലാമിക തീവ്രവാദികളുടെ അക്രമത്തെത്തുടർന്ന്, അയ്യായിരത്തോളം സ്ത്രീകളും കുട്ടികളും രാജ്യത്തിൻ്റെ വടക്ക്-പടിഞ്ഞാറ്, മാലിയുടെ അതിർത്തിക്കടുത്തുള്ള നൗന പട്ടണത്തിൽ അഭയം തേടിയിട്ടുണ്ട്. 2024 മെയ് മുതൽ, വടക്കുപടിഞ്ഞാറൻ ബുർക്കിന ഫാസോയിൽ 100 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. സനാബ, സെകുയി തുടങ്ങിയ പട്ടണങ്ങളിലായി നൂന രൂപത പരിധിയില്‍ നിരവധി ക്രൈസ്തവരാണ് ഇക്കാലയളവില്‍ കൊല്ലപ്പെട്ടത്. കത്തോലിക്കാ, പ്രൊട്ടസ്റ്റൻ്റ്, ആരാധനാലയങ്ങൾ നശിപ്പിക്കപ്പെടുകയോ അഗ്നിയ്ക്കിരയാക്കുകയോ ചെയ്തിട്ടുണ്ട്. എസിഎന്നിന്‍റെ 2023-ലെ വേൾഡ് റിലീജിയസ് ഫ്രീഡം റിപ്പോർട്ട് പ്രകാരം, ബുർക്കിന ഫാസോയില്‍ ക്രൈസ്തവര്‍ ഇസ്ലാമിക തീവ്രവാദികളില്‍ നിന്നു കനത്ത ഭീഷണിയാണ് നേരിടുന്നത്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ബുർക്കിന ഫാസോയിൽ 23.33% ക്രൈസ്തവരാണുള്ളത്.
Image: /content_image/News/News-2024-08-31-13:28:57.jpg
Keywords: എയിഡ്, ബുർക്കി
Category: 1
Sub Category:
Heading: ബുർക്കിന ഫാസോയിലെ ക്രിസ്ത്യൻ പള്ളിയില്‍ ഇസ്ലാമിക തീവ്രവാദികള്‍ 26 ക്രൈസ്തവരെ കഴുത്തറത്ത് കൊലപ്പെടുത്തി
Content: ഔഗാഡൗഗു: ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയിലെ ക്രിസ്ത്യൻ പള്ളിയില്‍ ഇസ്ലാമിക തീവ്രവാദികള്‍ 26 പേരെ കഴുത്ത് അറത്ത് കൊലപ്പെടുത്തി. ഓഗസ്റ്റ് 25-ന് പടിഞ്ഞാറൻ ബുർക്കിന ഫാസോയിലെ സനാബ പട്ടണത്തിൽ എത്തിയ തീവ്രവാദികൾ ക്രൈസ്തവ കൂട്ടക്കൊല നടത്തുകയായിരിന്നു. സംഭവത്തെ പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് (എസിഎൻ) അപലപിച്ചു. ഗ്രാമം വളഞ്ഞ ജിഹാദികൾ 12 വയസ്സിന് മുകളിലുള്ള പുരുഷന്മാരായ എല്ലാ ക്രൈസ്തവരെയും ക്രൈസ്തവ വിശ്വാസത്തെ പിന്തുണയ്ക്കുന്നവരെയും കെട്ടിയിട്ടു. വൈകാതെ ഇവരെ എല്ലാവരെയും അടുത്തുള്ള ക്രിസ്ത്യൻ പള്ളിയിലേക്ക് കൊണ്ടുപോകുകയായിരിന്നു. 26 പുരുഷന്മാരെയും തീവ്രവാദികള്‍ കഴുത്തറുത്തു കൊന്നുവെന്നാണ് റിപ്പോര്‍ട്ട്. ബർസലോഗോ ഗ്രാമത്തിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിന് ഒരു ദിവസത്തിന് ശേഷമാണ് ആക്രമണമുണ്ടായത്. ഇവിടെ ഔദ്യോഗിക കണക്ക് പ്രകാരം മരണസംഖ്യ 150 ആണെങ്കിലും 250 കവിഞ്ഞേക്കുമെന്നാണ് വിവരം. 150 പേർക്ക് ഗുരുതരമായി പരിക്കേറ്റു.ACN വൃത്തങ്ങൾ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം, ഇസ്ലാമിക തീവ്രവാദികളുടെ അക്രമത്തെത്തുടർന്ന്, അയ്യായിരത്തോളം സ്ത്രീകളും കുട്ടികളും രാജ്യത്തിൻ്റെ വടക്ക്-പടിഞ്ഞാറ്, മാലിയുടെ അതിർത്തിക്കടുത്തുള്ള നൗന പട്ടണത്തിൽ അഭയം തേടിയിട്ടുണ്ട്. 2024 മെയ് മുതൽ, വടക്കുപടിഞ്ഞാറൻ ബുർക്കിന ഫാസോയിൽ 100 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. സനാബ, സെകുയി തുടങ്ങിയ പട്ടണങ്ങളിലായി നൂന രൂപത പരിധിയില്‍ നിരവധി ക്രൈസ്തവരാണ് ഇക്കാലയളവില്‍ കൊല്ലപ്പെട്ടത്. കത്തോലിക്കാ, പ്രൊട്ടസ്റ്റൻ്റ്, ആരാധനാലയങ്ങൾ നശിപ്പിക്കപ്പെടുകയോ അഗ്നിയ്ക്കിരയാക്കുകയോ ചെയ്തിട്ടുണ്ട്. എസിഎന്നിന്‍റെ 2023-ലെ വേൾഡ് റിലീജിയസ് ഫ്രീഡം റിപ്പോർട്ട് പ്രകാരം, ബുർക്കിന ഫാസോയില്‍ ക്രൈസ്തവര്‍ ഇസ്ലാമിക തീവ്രവാദികളില്‍ നിന്നു കനത്ത ഭീഷണിയാണ് നേരിടുന്നത്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ബുർക്കിന ഫാസോയിൽ 23.33% ക്രൈസ്തവരാണുള്ളത്.
Image: /content_image/News/News-2024-08-31-13:28:57.jpg
Keywords: എയിഡ്, ബുർക്കി
Content:
23710
Category: 1
Sub Category:
Heading: നൈജീരിയ ഇരിക്കുന്നത് ടൈം ബോംബിൽ; അവസ്ഥ വിവരിച്ച് നൈജീരിയന്‍ മെത്രാന്‍ സമിതി
Content: അബൂജ: അക്രമ കലുഷിതമായ നൈജീരിയ ഒരു ടൈം ബോംബിൽ ഇരിക്കുകയാണെന്ന് നൈജീരിയയിലെ കത്തോലിക്ക ബിഷപ്പ് കോൺഫറൻസിൻ്റെ (സിബിസിഎൻ) പ്രസിഡൻ്റും ഒവേരിയിലെ ആർച്ച് ബിഷപ്പുമായ ലൂസിയസ് ഉഗോർജി. എഡോ സ്റ്റേറ്റിലെ ഓച്ചിയിൽ, സിബിസിഎൻ്റെ രണ്ടാം പ്ലീനറി അസംബ്ലിയിലെ ഉദ്ഘാടന പ്രസംഗത്തിൽ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ദാരിദ്ര്യം, കഷ്ടപ്പാടുകൾ, അഴിമതികൾ എന്നിവയാൽ രാജ്യം വലയുന്നിടത്തോളം കാലം, നൈജീരിയയിലെ യുവജനങ്ങളുടെ ഭാവി ഇരുളടഞ്ഞിരിക്കുന്നിടത്തോളം കാലം ഭരണത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരുക തന്നെ ചെയ്യുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. തിന്മയെ നേരിടുന്നതിനുപകരം, സ്വന്തം ഉത്തരവാദിത്തങ്ങൾ ഒഴിവാക്കി ഒരു ബലിയാടിനെ തിരയാൻ ചില സർക്കാർ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്. സത്യത്തിൽ ഞങ്ങൾ ഒരു ടൈം ബോംബിലാണ് ഇരിക്കുന്നത്, അതേസമയം സുരക്ഷ ഉദ്യോഗസ്ഥര്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധത്തിൽ പങ്കെടുത്തവരെ കെട്ടിച്ചമച്ച ആരോപണങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നു. ഇത് പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നു എന്ന ആശങ്ക ഉയർത്തുകയാണ്. നൈജീരിയന്‍ ജനതയ്ക്കു ദുരിതങ്ങള്‍ നല്‍കുന്ന തൻ്റെ സാമ്പത്തിക നയങ്ങൾ അവലോകനം ചെയ്യാൻ പ്രസിഡൻ്റ് ടിനുബുവിനെ ബിഷപ്പ് ക്ഷണിച്ചു. #EndBadGovernance എന്ന മുദ്രാവാക്യവുമായി ഓഗസ്റ്റ് 1 മുതൽ 10 വരെ നൈജീരിയയിൽ ഉടനീളം പ്രകടനങ്ങളും പണിമുടക്കുകളും നടന്നിരിന്നു. സമാധാനപരമായ പ്രകടനക്കാർക്കിടയിൽ ഇതിനിടെ ക്രിമിനൽ സംഘങ്ങള്‍ നുഴഞ്ഞുകയറി. പോലീസിൻ്റെ ക്രൂരമായ ഇടപെടലില്‍ കുറഞ്ഞത് ഇരുപത് പേരാണ് മരിച്ചത്. വടക്കൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും വലിയ അക്രമം നടന്നത്. അടിസ്ഥാന സാധനങ്ങളുടെ വിലയിലെ ക്രമാതീതമായ വർദ്ധനവ് പരിഹരിക്കുന്നതിനും തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തണമെന്നും അഴിമതി നിറഞ്ഞതും അനീതിയുള്ളതുമായ നീതിന്യായ വ്യവസ്ഥ പുനരാലോചിക്കണമെന്നും ആവശ്യപ്പെട്ട് വലിയ പ്രകടനങ്ങളാണ് ഇവിടെ നടക്കുന്നത്. ഇതിനിടെ ഏകദേശം 873 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
Image: /content_image/News/News-2024-08-31-16:36:47.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: നൈജീരിയ ഇരിക്കുന്നത് ടൈം ബോംബിൽ; അവസ്ഥ വിവരിച്ച് നൈജീരിയന്‍ മെത്രാന്‍ സമിതി
Content: അബൂജ: അക്രമ കലുഷിതമായ നൈജീരിയ ഒരു ടൈം ബോംബിൽ ഇരിക്കുകയാണെന്ന് നൈജീരിയയിലെ കത്തോലിക്ക ബിഷപ്പ് കോൺഫറൻസിൻ്റെ (സിബിസിഎൻ) പ്രസിഡൻ്റും ഒവേരിയിലെ ആർച്ച് ബിഷപ്പുമായ ലൂസിയസ് ഉഗോർജി. എഡോ സ്റ്റേറ്റിലെ ഓച്ചിയിൽ, സിബിസിഎൻ്റെ രണ്ടാം പ്ലീനറി അസംബ്ലിയിലെ ഉദ്ഘാടന പ്രസംഗത്തിൽ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ദാരിദ്ര്യം, കഷ്ടപ്പാടുകൾ, അഴിമതികൾ എന്നിവയാൽ രാജ്യം വലയുന്നിടത്തോളം കാലം, നൈജീരിയയിലെ യുവജനങ്ങളുടെ ഭാവി ഇരുളടഞ്ഞിരിക്കുന്നിടത്തോളം കാലം ഭരണത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരുക തന്നെ ചെയ്യുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. തിന്മയെ നേരിടുന്നതിനുപകരം, സ്വന്തം ഉത്തരവാദിത്തങ്ങൾ ഒഴിവാക്കി ഒരു ബലിയാടിനെ തിരയാൻ ചില സർക്കാർ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്. സത്യത്തിൽ ഞങ്ങൾ ഒരു ടൈം ബോംബിലാണ് ഇരിക്കുന്നത്, അതേസമയം സുരക്ഷ ഉദ്യോഗസ്ഥര്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധത്തിൽ പങ്കെടുത്തവരെ കെട്ടിച്ചമച്ച ആരോപണങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നു. ഇത് പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നു എന്ന ആശങ്ക ഉയർത്തുകയാണ്. നൈജീരിയന്‍ ജനതയ്ക്കു ദുരിതങ്ങള്‍ നല്‍കുന്ന തൻ്റെ സാമ്പത്തിക നയങ്ങൾ അവലോകനം ചെയ്യാൻ പ്രസിഡൻ്റ് ടിനുബുവിനെ ബിഷപ്പ് ക്ഷണിച്ചു. #EndBadGovernance എന്ന മുദ്രാവാക്യവുമായി ഓഗസ്റ്റ് 1 മുതൽ 10 വരെ നൈജീരിയയിൽ ഉടനീളം പ്രകടനങ്ങളും പണിമുടക്കുകളും നടന്നിരിന്നു. സമാധാനപരമായ പ്രകടനക്കാർക്കിടയിൽ ഇതിനിടെ ക്രിമിനൽ സംഘങ്ങള്‍ നുഴഞ്ഞുകയറി. പോലീസിൻ്റെ ക്രൂരമായ ഇടപെടലില്‍ കുറഞ്ഞത് ഇരുപത് പേരാണ് മരിച്ചത്. വടക്കൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും വലിയ അക്രമം നടന്നത്. അടിസ്ഥാന സാധനങ്ങളുടെ വിലയിലെ ക്രമാതീതമായ വർദ്ധനവ് പരിഹരിക്കുന്നതിനും തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തണമെന്നും അഴിമതി നിറഞ്ഞതും അനീതിയുള്ളതുമായ നീതിന്യായ വ്യവസ്ഥ പുനരാലോചിക്കണമെന്നും ആവശ്യപ്പെട്ട് വലിയ പ്രകടനങ്ങളാണ് ഇവിടെ നടക്കുന്നത്. ഇതിനിടെ ഏകദേശം 873 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
Image: /content_image/News/News-2024-08-31-16:36:47.jpg
Keywords: നൈജീ
Content:
23711
Category: 18
Sub Category:
Heading: സീറോ മലബാർ സഭ സിനഡൽ കമ്മീഷനുകൾ പുനഃസംഘടിപ്പിച്ചു
Content: കാക്കനാട്: സീറോ മലബാർ സഭയുടെ വിവിധ സിനഡൽ കമ്മീഷനുകൾ പുനഃസംഘടിപ്പിച്ചു. സിനഡൽ ട്രൈബൂണൽ പ്രസിഡണ്ടായി കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഒ.എസ്.ബിയെയും ജഡ്ജിമാരായി താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവരെയും സിനഡ് തെരഞ്ഞെടുത്തു. മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരി സിനഡൽ കമ്മീഷൻ ചെയർമാനായി തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിനേയും അംഗങ്ങളായി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവരെയും തെരഞ്ഞെടുത്തു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി സിനഡൽ കമ്മീഷൻ ചെയർമാനായി ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രാപോലിത്ത മാർ തോമസ് തറയിലിനേയും അംഗങ്ങളായി കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ എന്നിവരെയും തെരഞ്ഞെടുത്തു. സത്‌നാ സെന്റ് എഫ്രേംസ് തിയളോജിക്കൽ കോളേജിന്റെ സിനഡൽ കമ്മീഷൻ അംഗമായിരുന്ന മാർ റാഫേൽ തട്ടിൽ പിതാവിനു പകരം ഗോരഖ്‌പൂർ രൂപതാധ്യക്ഷൻ മാർ മാത്യു നെല്ലിക്കുന്നേൽ സി.എസ്.ടി. യെ തെരഞ്ഞെടുത്തു. വിശ്വാസപരിശീലന കമ്മീഷൻ ചെയർമാനായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിനേയും കമ്മീഷൻ അംഗങ്ങളായി രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട്, ഷംഷാബാദ് രൂപതയുടെ നിയുക്ത മെത്രാൻ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെയും നിയമിച്ചു. വൈദീകർക്കുവേണ്ടിയുള്ള കമ്മീഷൻ ചെയർമാനായി തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിനേയും കമ്മീഷൻ അംഗങ്ങളായി മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, സാഗർ രൂപതാധ്യക്ഷൻ മാർ ജെയിംസ് അത്തിക്കളം എം.എസ്.ടി. എന്നിവരെയും നിയമിച്ചു. സഭാ പ്രബോധനങ്ങൾക്കുവേണ്ടിയുള്ള കമ്മീഷൻ ചെയർമാനായി തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയെയും കമ്മീഷൻ അംഗങ്ങളായി മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത് എന്നിവരെയും നിയമിച്ചു. സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷൻ ചെയർമാനായി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനെയും കമ്മീഷൻ അംഗങ്ങളായി കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഒ.എസ്.ബി., തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ എസ്.ഡി.ബി. എന്നിവരെയും നിയമിച്ചു. കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ ചെയർമാനായി കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിനേയും (അല്മായ ഫോറം) കമ്മീഷൻ അംഗങ്ങളായി ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ (ഫാമിലി അപ്പോസ്റ്റലേറ്റ് & കുടുംബകൂട്ടായ്മ), പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ (മാതൃവേദി & പ്രൊ ലൈഫ്), താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ (കത്തോലിക്കാ കോൺഗ്രസ്സ്) എന്നിവരെയും നിയമിച്ചു. ആരാധനാക്രമ കമ്മീഷൻ ചെയർമാനായി ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടനെയും കമ്മീഷൻ അംഗങ്ങളായി സത്‌നാ രൂപതാധ്യക്ഷൻ മാർ ജോസഫ് കൊടകല്ലിൽ, ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രാപോലിത്ത മാർ തോമസ് തറയിൽ എന്നിവരെയും നിയമിച്ചു. മാധ്യമ കമ്മീഷൻ ചെയർമാനായി ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രാപോലിത്ത മാർ തോമസ് തറയിലിനേയും കമ്മീഷൻ അംഗങ്ങളായി താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ എന്നിവരെയും നിയമിച്ചു. ദൈവവിളി കമ്മീഷൻ ചെയർമാനായി ഭദ്രാവതി രൂപതാധ്യക്ഷൻ മാർ ജോസഫ് അരുമച്ചാടത്ത് എംസിബിഎസിനെയും അംഗങ്ങളായി ബിജ്‌നോർ രൂപതാധ്യക്ഷൻ മാർ വിൻസെന്റ് നെല്ലായിപറമ്പിൽ, ഗോരഖ്‌പൂർ രൂപതാധ്യക്ഷൻ മാർ മാത്യു നെല്ലിക്കുന്നേൽ സി.എസ്.ടി. എന്നിവരെയും നിയമിച്ചു. സിനഡൽ ന്യൂസിന്റെ ചീഫ് എഡിറ്ററായി രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട്, അംഗങ്ങളായി കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, എഡിറ്ററായി ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ, വൈദീക അംഗമായി ഫാ. ജോസഫ് മറ്റത്തിൽ എന്നിവരെയും നിയമിച്ചു.
Image: /content_image/India/India-2024-08-31-18:00:42.jpg
Keywords: സീറോ മലബാ
Category: 18
Sub Category:
Heading: സീറോ മലബാർ സഭ സിനഡൽ കമ്മീഷനുകൾ പുനഃസംഘടിപ്പിച്ചു
Content: കാക്കനാട്: സീറോ മലബാർ സഭയുടെ വിവിധ സിനഡൽ കമ്മീഷനുകൾ പുനഃസംഘടിപ്പിച്ചു. സിനഡൽ ട്രൈബൂണൽ പ്രസിഡണ്ടായി കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഒ.എസ്.ബിയെയും ജഡ്ജിമാരായി താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവരെയും സിനഡ് തെരഞ്ഞെടുത്തു. മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരി സിനഡൽ കമ്മീഷൻ ചെയർമാനായി തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിനേയും അംഗങ്ങളായി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവരെയും തെരഞ്ഞെടുത്തു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി സിനഡൽ കമ്മീഷൻ ചെയർമാനായി ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രാപോലിത്ത മാർ തോമസ് തറയിലിനേയും അംഗങ്ങളായി കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ എന്നിവരെയും തെരഞ്ഞെടുത്തു. സത്‌നാ സെന്റ് എഫ്രേംസ് തിയളോജിക്കൽ കോളേജിന്റെ സിനഡൽ കമ്മീഷൻ അംഗമായിരുന്ന മാർ റാഫേൽ തട്ടിൽ പിതാവിനു പകരം ഗോരഖ്‌പൂർ രൂപതാധ്യക്ഷൻ മാർ മാത്യു നെല്ലിക്കുന്നേൽ സി.എസ്.ടി. യെ തെരഞ്ഞെടുത്തു. വിശ്വാസപരിശീലന കമ്മീഷൻ ചെയർമാനായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിനേയും കമ്മീഷൻ അംഗങ്ങളായി രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട്, ഷംഷാബാദ് രൂപതയുടെ നിയുക്ത മെത്രാൻ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെയും നിയമിച്ചു. വൈദീകർക്കുവേണ്ടിയുള്ള കമ്മീഷൻ ചെയർമാനായി തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിനേയും കമ്മീഷൻ അംഗങ്ങളായി മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, സാഗർ രൂപതാധ്യക്ഷൻ മാർ ജെയിംസ് അത്തിക്കളം എം.എസ്.ടി. എന്നിവരെയും നിയമിച്ചു. സഭാ പ്രബോധനങ്ങൾക്കുവേണ്ടിയുള്ള കമ്മീഷൻ ചെയർമാനായി തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയെയും കമ്മീഷൻ അംഗങ്ങളായി മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത് എന്നിവരെയും നിയമിച്ചു. സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷൻ ചെയർമാനായി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനെയും കമ്മീഷൻ അംഗങ്ങളായി കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഒ.എസ്.ബി., തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ എസ്.ഡി.ബി. എന്നിവരെയും നിയമിച്ചു. കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ ചെയർമാനായി കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിനേയും (അല്മായ ഫോറം) കമ്മീഷൻ അംഗങ്ങളായി ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ (ഫാമിലി അപ്പോസ്റ്റലേറ്റ് & കുടുംബകൂട്ടായ്മ), പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ (മാതൃവേദി & പ്രൊ ലൈഫ്), താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ (കത്തോലിക്കാ കോൺഗ്രസ്സ്) എന്നിവരെയും നിയമിച്ചു. ആരാധനാക്രമ കമ്മീഷൻ ചെയർമാനായി ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടനെയും കമ്മീഷൻ അംഗങ്ങളായി സത്‌നാ രൂപതാധ്യക്ഷൻ മാർ ജോസഫ് കൊടകല്ലിൽ, ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രാപോലിത്ത മാർ തോമസ് തറയിൽ എന്നിവരെയും നിയമിച്ചു. മാധ്യമ കമ്മീഷൻ ചെയർമാനായി ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രാപോലിത്ത മാർ തോമസ് തറയിലിനേയും കമ്മീഷൻ അംഗങ്ങളായി താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ എന്നിവരെയും നിയമിച്ചു. ദൈവവിളി കമ്മീഷൻ ചെയർമാനായി ഭദ്രാവതി രൂപതാധ്യക്ഷൻ മാർ ജോസഫ് അരുമച്ചാടത്ത് എംസിബിഎസിനെയും അംഗങ്ങളായി ബിജ്‌നോർ രൂപതാധ്യക്ഷൻ മാർ വിൻസെന്റ് നെല്ലായിപറമ്പിൽ, ഗോരഖ്‌പൂർ രൂപതാധ്യക്ഷൻ മാർ മാത്യു നെല്ലിക്കുന്നേൽ സി.എസ്.ടി. എന്നിവരെയും നിയമിച്ചു. സിനഡൽ ന്യൂസിന്റെ ചീഫ് എഡിറ്ററായി രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട്, അംഗങ്ങളായി കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, എഡിറ്ററായി ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ, വൈദീക അംഗമായി ഫാ. ജോസഫ് മറ്റത്തിൽ എന്നിവരെയും നിയമിച്ചു.
Image: /content_image/India/India-2024-08-31-18:00:42.jpg
Keywords: സീറോ മലബാ
Content:
23712
Category: 1
Sub Category:
Heading: സീറോ മലബാര്‍ സഭയുടെ സിനഡാനന്തര സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം
Content: മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോ മലബാർ സഭയുടെ മുപ്പത്തിരണ്ടാമതു സിനഡിന്റെ മൂന്നാം സമ്മേളനം 2024 ആഗസ്റ്റ് 19 മുതൽ 31 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്നു. പ്രതിസന്ധികൾക്കിടയിലും ദൈവപരിപാലനയുടെ അതിശയകരമായ നടത്തിപ്പ് അനുഭവിച്ചറിയാനുള്ള അവസരമായാണ് സിനഡുസമ്മേളനം അനുഭവപ്പെട്ടത്. സഭയെയും സമൂഹത്തെയും ബാധിക്കുന്ന നിരവധി കാര്യങ്ങൾ സിനഡുപിതാക്കന്മാരുടെ പരിചിന്തനത്തിനു വിഷയമായി. #{blue->none->b->പ്രകൃതി ദുരന്തങ്ങൾ}# വയനാട്ടിലും വിലങ്ങാടും സംഭവിച്ച സമാനതകളില്ലാത്ത പ്രകൃതിദുരന്തത്തിൽ മരണമടഞ്ഞവരെ സിനഡു പ്രാർഥനാപൂർവം അനുസ്മരിച്ചു. ഉറ്റവരെയും ഉടയവരെയും മാത്രമല്ല ഉള്ളതെല്ലാം നഷ്ടപ്പെട്ട് അനാഥരായിത്തീർന്ന ദുരിതബാധിതർക്കൊപ്പം കേരളമൊന്നാകെ നിലകൊണ്ടതു നമ്മുടെ സമൂഹത്തിന്റെ നന്മയും പ്രത്യാശയുടെ പ്രകാശവുമാണ്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള സംരംഭത്തിൽ സഭയുടെ സമ്പൂർണമായ സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കത്തോലിക്കാ മെത്രാൻസമിതികളുടെ സഹകരണത്തോടെ ഭവനങ്ങൾ നിർമിച്ചുനല്കാനും ഭൂരഹിതരായവർക്കു ഭവന നിർമാണത്തിനാവശ്യമായ ഭൂമി സൗജന്യമായി വിട്ടുനല്കാനുമുള്ള സഭയുടെ സന്നദ്ധത ഉത്തരവാദിത്വപ്പെട്ടവരെ ഇതിനോടകം അറിയിച്ചിട്ടുണ്ട്. പുനരധിവാസപ്രക്രിയ ത്വരിതഗതിയിലാക്കാനും ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരപാക്കേജുകൾ സത്വരമായി പ്രഖ്യാപിക്കാനും സിനഡുസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാം ‘അധിവസിക്കുന്ന പൊതുഭവനം’ എന്നു ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ച നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ സഭ എന്നും പ്രതിജ്ഞാബദ്ധമാണ്. എന്നാൽ, പരിസ്ഥിതിക്ക് ആഘാതംവരുത്തുന്ന വിവിധ ഖനനങ്ങൾക്കും വൻകിട നിർമാണങ്ങൾക്കും നേരേ കണ്ണടയ്ക്കുകയും കർഷകരെ പരിസ്ഥിതിഘാതകരായി ചിത്രീകരിക്കുകയും ചെയ്യുന്ന തെറ്റായ പരിസ്ഥിതിവാദത്തെ സഭ തിരിച്ചറിയുന്നുണ്ട്. പ്രകൃതിദുരന്തങ്ങളുടെ മറവിൽ കർഷകദ്രോഹപരമായ നടപടികളാരംഭിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങൾ അപലപനീയമാണ്. പരിസ്ഥിതിലോലപ്രദേശങ്ങളായി കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെടുത്തിക്കൊണ്ടു കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം മലയോരകർഷകരിൽ ഏറെ ആശങ്കയുളവാക്കുന്നുണ്ട്. ആയുസ്സുമുഴുവനും അദ്ധ്വാനിച്ചുണ്ടാക്കിയ സ്വന്തം കൃഷിഭൂമി മൂല്യരഹിതമായിത്തീരുന്ന ദയനീയമായ സാഹചര്യമാണ് ഇൗ വിജ്ഞാപനംവഴി കർഷകർക്കുണ്ടായിരിക്കുന്നത്. ആഗോളതാപനംവഴിയുള്ള അതിവർഷംതുടങ്ങി പ്രകൃതിദുരന്തങ്ങളുടെ യഥാർഥ കാരണം വിശദീകരിക്കുന്ന ശാസ്ത്രീയപഠനങ്ങളെ നിരാകരിച്ചുകൊണ്ട് കർഷകരെ ബലിയാടാക്കാനുള്ള നീക്കം പ്രതിഷേധാർഹവും തിരുത്തപ്പെടേണ്ടതുമാണ്. ഇക്കാര്യത്തിൽ കർഷകരുടെ ആശങ്കയകറ്റാനുള്ള വ്യക്തമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. #{blue->none->b->സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി}# സീറോമലബാർസഭയുടെ അഞ്ചാമതു മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയ്ക്കു ആഗസ്റ്റ് 22 മുതൽ 25 വരെ പാലാ രൂപതയിലെ അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യുട്ടും സെന്റ് തോമസ് കോളേജും സംയുക്തമായി ആതിഥേയത്വം വഹിച്ചു. സംഘാടകമികവുകൊണ്ടും കൂട്ടായ്മയുടെ സാക്ഷ്യംകൊണ്ടും ചർച്ചാവിഷയങ്ങളുടെ കാലികപ്രസക്തി കൊണ്ടും ഇത്തവണത്തെ അസംബ്ലി ഏറെ ശ്രദ്ധേയമായിരുന്നു. വിശ്വാസപരിശീലനത്തിലെ നൂതനാഭിമുഖ്യങ്ങൾ, മിഷൻപ്രവർത്തനത്തിലെ അല്മായരുടെ പങ്കാളിത്തം, സീറോമലബാർ സമുദായശക്തീകരണം എന്നീ വിഷയങ്ങളെ ആധാരമാക്കിയുള്ള പഠനങ്ങളും പരിചിന്തനങ്ങളുമാണ് അസംബ്ലിയിൽ പ്രധാനമായും നടന്നത്. സീറോമലബാർസഭയിലെ മെത്രാന്മാരും വൈദികരും സമർപ്പിതരും അല്മായരും ഉൾപ്പെടുന്ന 348 അംഗങ്ങളാണ് അസംബ്ലിയിൽ പങ്കെടുത്തത്. സഭയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഗതി നിർണയിക്കാൻ സഹായകമായ ശ്രദ്ധേയമായ തീരുമാനങ്ങളും കർമപദ്ധതികളും അസംബ്ലിയിൽ രൂപീകരിച്ചിട്ടുള്ളത് വിശദമായി നിങ്ങളെ പിന്നീട് അറിയിക്കുന്നതാണ്. മുല്ലപ്പെരിയാർ ഡാമിന്റെ കാലപ്പഴക്കംമൂലമുള്ള ദുർബലാവസ്ഥ കേരളത്തിന്റെ മൂന്നിലൊരു ഭാഗത്തിനു നാശംവരുത്താൻ പര്യാപ്തമായ ഭീഷണിയായി വളർന്നിട്ടുണ്ട്. "തമിഴ്നാടിനു വെള്ളവും കേരളത്തിനു സുരക്ഷിതത്വവുമെന്ന’ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടു ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള സത്വരനടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകണമെന്നു സഭാ അസംബ്ലി സർക്കാരിനോടു ആവശ്യപ്പെട്ടു. ന്യൂനപക്ഷമായ കൈ്രസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്റെ റിപ്പോർട്ടു പ്രസിദ്ധീകരിക്കാനോ നിർദേശങ്ങൾ നടപ്പിലാക്കാനോ സർക്കാർ നാളിതുവരെ യാതൊന്നും ചെയ്തില്ല എന്ന സത്യം കൈ്രസ്തവസമൂഹത്തെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സുതാര്യവും നീതിപൂർവകവുമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നു സഭ ആവശ്യപ്പെടുന്നു. #{blue->none->b->കുടുംബ പ്രാർത്ഥന}# നമ്മുടെ കുടുംബങ്ങളുടെ ശക്തികേന്ദ്രം നിത്യേനയുള്ള കുടുംബപ്രാർഥനകളായിരുന്നു. തലമുറകളെ വിശ്വാസപാരമ്പര്യത്തിലും സഭാസ്നേഹത്തിലും നിലനിറുത്തുന്നതിൽ കുടുംബപ്രാർത്ഥനയ്ക്കുള്ള പങ്കു വലുതാണ്. എന്നാൽ, ജോലിത്തിരക്കുകൾമൂലവും കുടുംബാംഗങ്ങൾ വിവിധ ദേശങ്ങളിൽ ആയിരിക്കുന്ന സാഹചര്യത്തിലും നമ്മുടെ പവിത്രമായ കുടുംബപ്രാർഥനാസംസ്കാരത്തിനു കുറവുവന്നിട്ടുള്ളതായി സിനഡു വിലയിരുത്തി. നമ്മുടെ കുടുംബങ്ങളുടെ കൂട്ടായ്മയെയും നിലനില്പിനെയും പരിപോഷിപ്പിക്കുന്ന കുടുംബപ്രാർഥനാരീതി അവികലമായി നിലനിറുത്താൻ എല്ലാ കുടുംബാംഗങ്ങളും പരിശ്രമിക്കണം. #{blue->none->b->ഏകീകൃത വിശുദ്ധ കുർബാനയർപ്പണം}# നമ്മുടെ സഭയുടെ ഏകീകൃത കുർബാനക്രമം എല്ലാ രൂപതകളിലും നടപ്പിലാക്കാനുള്ള 2021 ലെ സിനഡുതീരുമാനം സഭയിലുടനീളം മാറ്റമില്ലാതെ തുടരുന്നതാണ്. എന്നാൽ, ഇൗ തീരുമാനം പൂർണമായും നടപ്പിലാക്കാൻ ഇനിയും നമുക്കു കഴിഞ്ഞിട്ടില്ല എന്നത് ഏറെ ദുഃഖകരമാണ്. സിനഡുതീരുമാനം നടപ്പിലാക്കാനുള്ള അജപാലനപരമായ പ്രതിസന്ധികൾ നിലനില്ക്കുന്നതിനാൽ, എറണാകുളംഅങ്കമാലി അതിരൂപതയെ മനസ്സിലാക്കാനും പിതൃസഹജമായ സ്നേഹത്തോടെ ചേർത്തുപിടിക്കാനുമാണു സിനഡു ശ്രമിച്ചത്. ഇതിന്റെ ഭാഗമായി, ഞായറാഴ്ചകളിലും കടമുള്ള മറ്റു ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃതരീതിയിൽ ചൊല്ലിത്തുടങ്ങുന്ന പള്ളികളിലെ വൈദികർക്കു സഭാപരമായ നടപടികളിൽനിന്നു താത്ക്കാലികമായി ഇളവുനല്കുമെന്ന് അറിയിച്ചിരുന്നു. ഏകീകൃത കുർബാനയർപ്പണം അതിരൂപതമുഴുവനിലും നടപ്പിലാക്കാനായി ബോധവത്ക്കരണത്തിനുവേണ്ടിയുള്ള സാവകാശമായിട്ടാണ് ഇൗ ഇളവു നല്കിയത്. ഇൗ നിർദേശം നൂറിലധികം പള്ളികളിൽ നടപ്പിലായെങ്കിലും അതിരൂപതയിലെ മറ്റു പള്ളികൾ ഇക്കാര്യത്തിൽ പുലർത്തുന്ന വൈമുഖ്യത്തെ യാതൊരു വിധത്തിലും നീതീകരിക്കാനാവില്ല. ഇത്തരം നിലപാടുകൾ കുറ്റകരമായിക്കണ്ടു നടപടികൾ സ്വീകരിക്കുന്നതാണ്. ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കിയ പള്ളികളിൽ പലതിലും ആത്മാർഥമായ സമീപനം പ്രകടമായില്ല എന്ന പരാതി നിലവിലുണ്ട്. ഒരുമിച്ചുനടക്കാനുള്ള സിനഡിന്റെ പരിശ്രമങ്ങളെ ശരിയായ അർഥത്തിൽ മനസ്സിലാക്കി സഹകരിക്കാൻ എറണാകുളംഅങ്കമാലി അതിരൂപതയിലെ വൈദികരോടും സമർപ്പിതരോടും അല്മായരോടും സിനഡ് ആവശ്യപ്പെടുകയാണ്. ഏറെ വെല്ലുവിളികൾക്കിടയിലും അപ്പസ്തോലികധീരതയോടെ സിനഡിന്റെ തീരുമാനം നടപ്പിലാക്കിയ വൈദികരെയും ഇടവകകളെയും സിനഡ് ആദരപൂർവം സ്മരിക്കുന്നു. അതിരൂപതയിൽ സിനഡിന്റെ തീരുമാനം നടപ്പിലാക്കാനുള്ള വ്യക്തമായ നിർദേശങ്ങൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ പിതാവിനു നല്കിയിട്ടുണ്ട്. ഏകീകൃത കുർബാനയർപ്പണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളോട് എല്ലാവരും സർവാത്മനാ സഹകരിക്കണമെന്നു സിനഡ് ആവശ്യപ്പെടുന്നു. #{blue->none->b->ജൂബിലിവർഷം}# നമ്മുടെ കർത്താവീശോമിശിഹായുടെ ജനനത്തിന്റെ അനുസ്മരണമായി രണ്ടായിരത്തി ഇരുപത്തിയഞ്ചാം ആണ്ടിനെ സാധാരണ ജൂബിലിവർഷമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച വിവരം നിങ്ങൾക്ക് അറിവുള്ളതാണല്ലോ. പ്രതിസന്ധികളുടെ ഇൗ കാലഘട്ടത്തിൽ "പ്രത്യാശയുടെ തീർഥാടകരാകുവിൻ’ എന്ന ആഹ്വാനമാണ് പരിശുദ്ധ പിതാവു ജൂബിലിവർഷത്തിൽ നല്കുന്നത്. നമ്മുടെ കർത്താവിലുള്ള വിശ്വാസത്തെ സഭയിലൂടെ ആഘോഷിക്കുക എന്നതാണു ജൂബിലിവർഷത്തിന്റെ ലക്ഷ്യമായി നല്കിയിരിക്കുന്നത്. "പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’ എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ ജൂബിലിയാഘോഷത്തിനുള്ള മാർഗരേഖ നമുക്കു നല്കപ്പെട്ടിട്ടുണ്ട്. 2024 ഡിസംബർ മാസം ജൂബിലിക്ക് അടുത്ത ഒരുക്കത്തിനായുള്ള പ്രാർത്ഥനാദിനങ്ങളായി നാം ആചരിക്കണം. 2024 ഡിസംബർ 24നു രാത്രി എല്ലാ കത്തീഡ്രൽപള്ളികളിലും തുടർന്നുവരുന്ന ഞായറാഴ്ച എല്ലാ ഇടവകപള്ളികളിലും ജൂബിലിവർഷം, ജൂബിലിതിരിതെളിച്ച് ഉദ്ഘാടനം ചെയ്യുന്നതാണ്. ജൂബിലിവർഷത്തിന്റെ ലോഗോ ഉൾപ്പെടുന്ന ഫലകം എല്ലാ പള്ളികളിലും സ്ഥാപിക്കേണ്ടതാണ്. ജൂബിലിവർഷത്തിൽ തിരുസഭാമാതാവു തന്റെ മക്കൾക്കു നല്കുന്ന വിവിധങ്ങളായ വരപ്രസാദവഴികളെയും ദണ്ഡവിമോചനങ്ങളെയും വ്യക്തമാക്കിക്കൊണ്ടുള്ള ഇടയലേഖനം രൂപതാധ്യക്ഷന്മാർ നല്കുന്നതായിരിക്കും. പരിശുദ്ധ കുർബാന, അനുരഞ്ജനകൂദാശ എന്നിവയിൽ അധിഷ്ഠിതമായതും തീർഥാടനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ കർമപദ്ധതിയാണ് രൂപതാതലങ്ങളിൽ നടപ്പിലാക്കേണ്ടത്. സഭയിലുടനീളം പ്രത്യാശയുടെ പുതിയ പ്രകാശം പരക്കാനും കൂട്ടായ്മയുടെയും സഭാസ്നേഹത്തിന്റെയും പുതിയ വസന്തം വിരിയാനും ജൂബിലിവർഷം നിമിത്തമാകട്ടെ എന്നു പ്രാർഥിക്കുന്നു. #{blue->none->b->പുതിയ ഇടയന്മാർ}# നമ്മുടെ സഭയ്ക്കുള്ള ദൈവത്തിന്റെ സമ്മാനമായി രണ്ടു പുതിയ ഇടയന്മാരെ ലഭിച്ചു എന്നത് ഏറെ അഭിമാനകരവും സന്തോഷകരവുമാണ്. ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി പ്രസ്തുത അതിരൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തുവരികയായിരുന്ന മാർ തോമസ് തറയിൽ പിതാവു നിയമിതനായി. അറിയപ്പെടുന്ന മനഃശാസ്ത്രവിശാരദനും സാമൂഹിക ആത്മീയമേഖലകളിലെ നലംതികഞ്ഞ നായകനുമായ നിയുക്ത ആർച്ചുബിഷപ്പിനു സഭയുടെ മുഴുവൻ പ്രാർഥനാമംഗളങ്ങൾ നേരുന്നു. പിതൃസഹജമായ വാത്സല്യത്തോടും സീറോമലബാർസഭയുടെ പാരമ്പര്യങ്ങളോടുമുള്ള അവികലമായ വിശ്വസ്തതയോടും കുലീനമായ ശാന്തതയോടുംകൂടി കഴിഞ്ഞ ഇരുപത്തിരണ്ടു വർഷങ്ങൾ ചങ്ങനാശ്ശേരി അതിരൂപതയിൽ മേല്പട്ടശുശ്രൂഷ നിർവഹിച്ച അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിനോടു സീറോമലബാർസഭ ഏറെ കടപ്പെട്ടിട്ടുണ്ട്. പിതാവിന്റെ സേവനങ്ങളെ ആദരവോടെ സ്മരിച്ചുകൊണ്ടു താപസതുല്യമായ പിതാവിന്റെ വഴികളെ കർത്താവു തുടർന്നും അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു. ഭൂവിസ്ത്യതികൊണ്ടു ഭാരതത്തിലെ ഏറ്റവും വലിയ രൂപതയായ ഷംഷാബാദിന്റെ രണ്ടാ മത്തെ മെത്രാനായി അഭിവന്ദ്യ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ പിതാവു നിയമിത നായി. സഹജമായ പ്രേഷിതതീക്ഷ്‌ണതയും കഠിനാദ്ധ്വാനശീലവും ജീവിതലാളിത്യവും അഭിവന്ദ്യ പിതാവിനു പുതിയ ദൗത്യത്തിൽ സഹായകമാകുമെന്ന് ഉറപ്പുണ്ട്. സഭയുടെ പ്രേഷിതമുഖമായി മാറാൻ പിതാവിനു കഴിയട്ടെയെന്നു പ്രാർഥിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതയ്ക്കും ഷാഷാബാദ് രൂപതയ്ക്കും സഭ മുഴുവൻ്റെയും പ്രാർഥനാശംസകൾ നേരുന്നു. നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും മാർ യൗസേപ്പുപിതാവിന്റെയും മാർ തോമാശ്ലീഹായുടെയും സകല വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്ഥ്യവും അനുഗ്രഹവും നമ്മോടും നമ്മുടെ എല്ലാ പ്രവർത്തനങ്ങളോടുമൊപ്പം ഉണ്ടായിരിക്കട്ടെ! കാക്കനാട് മൗണ്ട് സെൻ്റ് തോമസിലുള്ള മേജർ ആർച്ചുബിഷപ്പിൻ്റെ കാര്യാലയത്തിൽ നിന്നു 2024-ാം ആണ്ട് ആഗസ്‌റ്റു മാസം 31-ാം തീയതി നല്‌കപ്പെട്ടത്. - മാർ റാഫേൽ തട്ടിൽ - സിറോമലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പ് (ഈ സർക്കുലർ 2024 സെപ്റ്റംബർ 8-ാം തീയതി ഞായറാഴ്‌ച സീറോമലബാർ സഭയിലെ എല്ലാ ഇടവകപള്ളികളിലും സ്ഥാപനങ്ങളിലും സമർപ്പിതഭവനങ്ങളിലും പരിശീലനകേന്ദ്ര ങ്ങളിലും മേജർ സെമിനാരികളിലും വിശുദ്ധ കുർബാനമധ്യേ വായിക്കേണ്ടതാണ്)
Image: /content_image/News/News-2024-08-31-20:00:20.jpg
Keywords: സീറോ മല
Category: 1
Sub Category:
Heading: സീറോ മലബാര്‍ സഭയുടെ സിനഡാനന്തര സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം
Content: മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോ മലബാർ സഭയുടെ മുപ്പത്തിരണ്ടാമതു സിനഡിന്റെ മൂന്നാം സമ്മേളനം 2024 ആഗസ്റ്റ് 19 മുതൽ 31 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്നു. പ്രതിസന്ധികൾക്കിടയിലും ദൈവപരിപാലനയുടെ അതിശയകരമായ നടത്തിപ്പ് അനുഭവിച്ചറിയാനുള്ള അവസരമായാണ് സിനഡുസമ്മേളനം അനുഭവപ്പെട്ടത്. സഭയെയും സമൂഹത്തെയും ബാധിക്കുന്ന നിരവധി കാര്യങ്ങൾ സിനഡുപിതാക്കന്മാരുടെ പരിചിന്തനത്തിനു വിഷയമായി. #{blue->none->b->പ്രകൃതി ദുരന്തങ്ങൾ}# വയനാട്ടിലും വിലങ്ങാടും സംഭവിച്ച സമാനതകളില്ലാത്ത പ്രകൃതിദുരന്തത്തിൽ മരണമടഞ്ഞവരെ സിനഡു പ്രാർഥനാപൂർവം അനുസ്മരിച്ചു. ഉറ്റവരെയും ഉടയവരെയും മാത്രമല്ല ഉള്ളതെല്ലാം നഷ്ടപ്പെട്ട് അനാഥരായിത്തീർന്ന ദുരിതബാധിതർക്കൊപ്പം കേരളമൊന്നാകെ നിലകൊണ്ടതു നമ്മുടെ സമൂഹത്തിന്റെ നന്മയും പ്രത്യാശയുടെ പ്രകാശവുമാണ്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള സംരംഭത്തിൽ സഭയുടെ സമ്പൂർണമായ സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കത്തോലിക്കാ മെത്രാൻസമിതികളുടെ സഹകരണത്തോടെ ഭവനങ്ങൾ നിർമിച്ചുനല്കാനും ഭൂരഹിതരായവർക്കു ഭവന നിർമാണത്തിനാവശ്യമായ ഭൂമി സൗജന്യമായി വിട്ടുനല്കാനുമുള്ള സഭയുടെ സന്നദ്ധത ഉത്തരവാദിത്വപ്പെട്ടവരെ ഇതിനോടകം അറിയിച്ചിട്ടുണ്ട്. പുനരധിവാസപ്രക്രിയ ത്വരിതഗതിയിലാക്കാനും ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരപാക്കേജുകൾ സത്വരമായി പ്രഖ്യാപിക്കാനും സിനഡുസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാം ‘അധിവസിക്കുന്ന പൊതുഭവനം’ എന്നു ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ച നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ സഭ എന്നും പ്രതിജ്ഞാബദ്ധമാണ്. എന്നാൽ, പരിസ്ഥിതിക്ക് ആഘാതംവരുത്തുന്ന വിവിധ ഖനനങ്ങൾക്കും വൻകിട നിർമാണങ്ങൾക്കും നേരേ കണ്ണടയ്ക്കുകയും കർഷകരെ പരിസ്ഥിതിഘാതകരായി ചിത്രീകരിക്കുകയും ചെയ്യുന്ന തെറ്റായ പരിസ്ഥിതിവാദത്തെ സഭ തിരിച്ചറിയുന്നുണ്ട്. പ്രകൃതിദുരന്തങ്ങളുടെ മറവിൽ കർഷകദ്രോഹപരമായ നടപടികളാരംഭിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങൾ അപലപനീയമാണ്. പരിസ്ഥിതിലോലപ്രദേശങ്ങളായി കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെടുത്തിക്കൊണ്ടു കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം മലയോരകർഷകരിൽ ഏറെ ആശങ്കയുളവാക്കുന്നുണ്ട്. ആയുസ്സുമുഴുവനും അദ്ധ്വാനിച്ചുണ്ടാക്കിയ സ്വന്തം കൃഷിഭൂമി മൂല്യരഹിതമായിത്തീരുന്ന ദയനീയമായ സാഹചര്യമാണ് ഇൗ വിജ്ഞാപനംവഴി കർഷകർക്കുണ്ടായിരിക്കുന്നത്. ആഗോളതാപനംവഴിയുള്ള അതിവർഷംതുടങ്ങി പ്രകൃതിദുരന്തങ്ങളുടെ യഥാർഥ കാരണം വിശദീകരിക്കുന്ന ശാസ്ത്രീയപഠനങ്ങളെ നിരാകരിച്ചുകൊണ്ട് കർഷകരെ ബലിയാടാക്കാനുള്ള നീക്കം പ്രതിഷേധാർഹവും തിരുത്തപ്പെടേണ്ടതുമാണ്. ഇക്കാര്യത്തിൽ കർഷകരുടെ ആശങ്കയകറ്റാനുള്ള വ്യക്തമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. #{blue->none->b->സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി}# സീറോമലബാർസഭയുടെ അഞ്ചാമതു മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയ്ക്കു ആഗസ്റ്റ് 22 മുതൽ 25 വരെ പാലാ രൂപതയിലെ അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യുട്ടും സെന്റ് തോമസ് കോളേജും സംയുക്തമായി ആതിഥേയത്വം വഹിച്ചു. സംഘാടകമികവുകൊണ്ടും കൂട്ടായ്മയുടെ സാക്ഷ്യംകൊണ്ടും ചർച്ചാവിഷയങ്ങളുടെ കാലികപ്രസക്തി കൊണ്ടും ഇത്തവണത്തെ അസംബ്ലി ഏറെ ശ്രദ്ധേയമായിരുന്നു. വിശ്വാസപരിശീലനത്തിലെ നൂതനാഭിമുഖ്യങ്ങൾ, മിഷൻപ്രവർത്തനത്തിലെ അല്മായരുടെ പങ്കാളിത്തം, സീറോമലബാർ സമുദായശക്തീകരണം എന്നീ വിഷയങ്ങളെ ആധാരമാക്കിയുള്ള പഠനങ്ങളും പരിചിന്തനങ്ങളുമാണ് അസംബ്ലിയിൽ പ്രധാനമായും നടന്നത്. സീറോമലബാർസഭയിലെ മെത്രാന്മാരും വൈദികരും സമർപ്പിതരും അല്മായരും ഉൾപ്പെടുന്ന 348 അംഗങ്ങളാണ് അസംബ്ലിയിൽ പങ്കെടുത്തത്. സഭയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഗതി നിർണയിക്കാൻ സഹായകമായ ശ്രദ്ധേയമായ തീരുമാനങ്ങളും കർമപദ്ധതികളും അസംബ്ലിയിൽ രൂപീകരിച്ചിട്ടുള്ളത് വിശദമായി നിങ്ങളെ പിന്നീട് അറിയിക്കുന്നതാണ്. മുല്ലപ്പെരിയാർ ഡാമിന്റെ കാലപ്പഴക്കംമൂലമുള്ള ദുർബലാവസ്ഥ കേരളത്തിന്റെ മൂന്നിലൊരു ഭാഗത്തിനു നാശംവരുത്താൻ പര്യാപ്തമായ ഭീഷണിയായി വളർന്നിട്ടുണ്ട്. "തമിഴ്നാടിനു വെള്ളവും കേരളത്തിനു സുരക്ഷിതത്വവുമെന്ന’ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടു ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള സത്വരനടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകണമെന്നു സഭാ അസംബ്ലി സർക്കാരിനോടു ആവശ്യപ്പെട്ടു. ന്യൂനപക്ഷമായ കൈ്രസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്റെ റിപ്പോർട്ടു പ്രസിദ്ധീകരിക്കാനോ നിർദേശങ്ങൾ നടപ്പിലാക്കാനോ സർക്കാർ നാളിതുവരെ യാതൊന്നും ചെയ്തില്ല എന്ന സത്യം കൈ്രസ്തവസമൂഹത്തെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സുതാര്യവും നീതിപൂർവകവുമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നു സഭ ആവശ്യപ്പെടുന്നു. #{blue->none->b->കുടുംബ പ്രാർത്ഥന}# നമ്മുടെ കുടുംബങ്ങളുടെ ശക്തികേന്ദ്രം നിത്യേനയുള്ള കുടുംബപ്രാർഥനകളായിരുന്നു. തലമുറകളെ വിശ്വാസപാരമ്പര്യത്തിലും സഭാസ്നേഹത്തിലും നിലനിറുത്തുന്നതിൽ കുടുംബപ്രാർത്ഥനയ്ക്കുള്ള പങ്കു വലുതാണ്. എന്നാൽ, ജോലിത്തിരക്കുകൾമൂലവും കുടുംബാംഗങ്ങൾ വിവിധ ദേശങ്ങളിൽ ആയിരിക്കുന്ന സാഹചര്യത്തിലും നമ്മുടെ പവിത്രമായ കുടുംബപ്രാർഥനാസംസ്കാരത്തിനു കുറവുവന്നിട്ടുള്ളതായി സിനഡു വിലയിരുത്തി. നമ്മുടെ കുടുംബങ്ങളുടെ കൂട്ടായ്മയെയും നിലനില്പിനെയും പരിപോഷിപ്പിക്കുന്ന കുടുംബപ്രാർഥനാരീതി അവികലമായി നിലനിറുത്താൻ എല്ലാ കുടുംബാംഗങ്ങളും പരിശ്രമിക്കണം. #{blue->none->b->ഏകീകൃത വിശുദ്ധ കുർബാനയർപ്പണം}# നമ്മുടെ സഭയുടെ ഏകീകൃത കുർബാനക്രമം എല്ലാ രൂപതകളിലും നടപ്പിലാക്കാനുള്ള 2021 ലെ സിനഡുതീരുമാനം സഭയിലുടനീളം മാറ്റമില്ലാതെ തുടരുന്നതാണ്. എന്നാൽ, ഇൗ തീരുമാനം പൂർണമായും നടപ്പിലാക്കാൻ ഇനിയും നമുക്കു കഴിഞ്ഞിട്ടില്ല എന്നത് ഏറെ ദുഃഖകരമാണ്. സിനഡുതീരുമാനം നടപ്പിലാക്കാനുള്ള അജപാലനപരമായ പ്രതിസന്ധികൾ നിലനില്ക്കുന്നതിനാൽ, എറണാകുളംഅങ്കമാലി അതിരൂപതയെ മനസ്സിലാക്കാനും പിതൃസഹജമായ സ്നേഹത്തോടെ ചേർത്തുപിടിക്കാനുമാണു സിനഡു ശ്രമിച്ചത്. ഇതിന്റെ ഭാഗമായി, ഞായറാഴ്ചകളിലും കടമുള്ള മറ്റു ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃതരീതിയിൽ ചൊല്ലിത്തുടങ്ങുന്ന പള്ളികളിലെ വൈദികർക്കു സഭാപരമായ നടപടികളിൽനിന്നു താത്ക്കാലികമായി ഇളവുനല്കുമെന്ന് അറിയിച്ചിരുന്നു. ഏകീകൃത കുർബാനയർപ്പണം അതിരൂപതമുഴുവനിലും നടപ്പിലാക്കാനായി ബോധവത്ക്കരണത്തിനുവേണ്ടിയുള്ള സാവകാശമായിട്ടാണ് ഇൗ ഇളവു നല്കിയത്. ഇൗ നിർദേശം നൂറിലധികം പള്ളികളിൽ നടപ്പിലായെങ്കിലും അതിരൂപതയിലെ മറ്റു പള്ളികൾ ഇക്കാര്യത്തിൽ പുലർത്തുന്ന വൈമുഖ്യത്തെ യാതൊരു വിധത്തിലും നീതീകരിക്കാനാവില്ല. ഇത്തരം നിലപാടുകൾ കുറ്റകരമായിക്കണ്ടു നടപടികൾ സ്വീകരിക്കുന്നതാണ്. ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കിയ പള്ളികളിൽ പലതിലും ആത്മാർഥമായ സമീപനം പ്രകടമായില്ല എന്ന പരാതി നിലവിലുണ്ട്. ഒരുമിച്ചുനടക്കാനുള്ള സിനഡിന്റെ പരിശ്രമങ്ങളെ ശരിയായ അർഥത്തിൽ മനസ്സിലാക്കി സഹകരിക്കാൻ എറണാകുളംഅങ്കമാലി അതിരൂപതയിലെ വൈദികരോടും സമർപ്പിതരോടും അല്മായരോടും സിനഡ് ആവശ്യപ്പെടുകയാണ്. ഏറെ വെല്ലുവിളികൾക്കിടയിലും അപ്പസ്തോലികധീരതയോടെ സിനഡിന്റെ തീരുമാനം നടപ്പിലാക്കിയ വൈദികരെയും ഇടവകകളെയും സിനഡ് ആദരപൂർവം സ്മരിക്കുന്നു. അതിരൂപതയിൽ സിനഡിന്റെ തീരുമാനം നടപ്പിലാക്കാനുള്ള വ്യക്തമായ നിർദേശങ്ങൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ പിതാവിനു നല്കിയിട്ടുണ്ട്. ഏകീകൃത കുർബാനയർപ്പണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളോട് എല്ലാവരും സർവാത്മനാ സഹകരിക്കണമെന്നു സിനഡ് ആവശ്യപ്പെടുന്നു. #{blue->none->b->ജൂബിലിവർഷം}# നമ്മുടെ കർത്താവീശോമിശിഹായുടെ ജനനത്തിന്റെ അനുസ്മരണമായി രണ്ടായിരത്തി ഇരുപത്തിയഞ്ചാം ആണ്ടിനെ സാധാരണ ജൂബിലിവർഷമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച വിവരം നിങ്ങൾക്ക് അറിവുള്ളതാണല്ലോ. പ്രതിസന്ധികളുടെ ഇൗ കാലഘട്ടത്തിൽ "പ്രത്യാശയുടെ തീർഥാടകരാകുവിൻ’ എന്ന ആഹ്വാനമാണ് പരിശുദ്ധ പിതാവു ജൂബിലിവർഷത്തിൽ നല്കുന്നത്. നമ്മുടെ കർത്താവിലുള്ള വിശ്വാസത്തെ സഭയിലൂടെ ആഘോഷിക്കുക എന്നതാണു ജൂബിലിവർഷത്തിന്റെ ലക്ഷ്യമായി നല്കിയിരിക്കുന്നത്. "പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’ എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ ജൂബിലിയാഘോഷത്തിനുള്ള മാർഗരേഖ നമുക്കു നല്കപ്പെട്ടിട്ടുണ്ട്. 2024 ഡിസംബർ മാസം ജൂബിലിക്ക് അടുത്ത ഒരുക്കത്തിനായുള്ള പ്രാർത്ഥനാദിനങ്ങളായി നാം ആചരിക്കണം. 2024 ഡിസംബർ 24നു രാത്രി എല്ലാ കത്തീഡ്രൽപള്ളികളിലും തുടർന്നുവരുന്ന ഞായറാഴ്ച എല്ലാ ഇടവകപള്ളികളിലും ജൂബിലിവർഷം, ജൂബിലിതിരിതെളിച്ച് ഉദ്ഘാടനം ചെയ്യുന്നതാണ്. ജൂബിലിവർഷത്തിന്റെ ലോഗോ ഉൾപ്പെടുന്ന ഫലകം എല്ലാ പള്ളികളിലും സ്ഥാപിക്കേണ്ടതാണ്. ജൂബിലിവർഷത്തിൽ തിരുസഭാമാതാവു തന്റെ മക്കൾക്കു നല്കുന്ന വിവിധങ്ങളായ വരപ്രസാദവഴികളെയും ദണ്ഡവിമോചനങ്ങളെയും വ്യക്തമാക്കിക്കൊണ്ടുള്ള ഇടയലേഖനം രൂപതാധ്യക്ഷന്മാർ നല്കുന്നതായിരിക്കും. പരിശുദ്ധ കുർബാന, അനുരഞ്ജനകൂദാശ എന്നിവയിൽ അധിഷ്ഠിതമായതും തീർഥാടനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ കർമപദ്ധതിയാണ് രൂപതാതലങ്ങളിൽ നടപ്പിലാക്കേണ്ടത്. സഭയിലുടനീളം പ്രത്യാശയുടെ പുതിയ പ്രകാശം പരക്കാനും കൂട്ടായ്മയുടെയും സഭാസ്നേഹത്തിന്റെയും പുതിയ വസന്തം വിരിയാനും ജൂബിലിവർഷം നിമിത്തമാകട്ടെ എന്നു പ്രാർഥിക്കുന്നു. #{blue->none->b->പുതിയ ഇടയന്മാർ}# നമ്മുടെ സഭയ്ക്കുള്ള ദൈവത്തിന്റെ സമ്മാനമായി രണ്ടു പുതിയ ഇടയന്മാരെ ലഭിച്ചു എന്നത് ഏറെ അഭിമാനകരവും സന്തോഷകരവുമാണ്. ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി പ്രസ്തുത അതിരൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തുവരികയായിരുന്ന മാർ തോമസ് തറയിൽ പിതാവു നിയമിതനായി. അറിയപ്പെടുന്ന മനഃശാസ്ത്രവിശാരദനും സാമൂഹിക ആത്മീയമേഖലകളിലെ നലംതികഞ്ഞ നായകനുമായ നിയുക്ത ആർച്ചുബിഷപ്പിനു സഭയുടെ മുഴുവൻ പ്രാർഥനാമംഗളങ്ങൾ നേരുന്നു. പിതൃസഹജമായ വാത്സല്യത്തോടും സീറോമലബാർസഭയുടെ പാരമ്പര്യങ്ങളോടുമുള്ള അവികലമായ വിശ്വസ്തതയോടും കുലീനമായ ശാന്തതയോടുംകൂടി കഴിഞ്ഞ ഇരുപത്തിരണ്ടു വർഷങ്ങൾ ചങ്ങനാശ്ശേരി അതിരൂപതയിൽ മേല്പട്ടശുശ്രൂഷ നിർവഹിച്ച അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിനോടു സീറോമലബാർസഭ ഏറെ കടപ്പെട്ടിട്ടുണ്ട്. പിതാവിന്റെ സേവനങ്ങളെ ആദരവോടെ സ്മരിച്ചുകൊണ്ടു താപസതുല്യമായ പിതാവിന്റെ വഴികളെ കർത്താവു തുടർന്നും അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു. ഭൂവിസ്ത്യതികൊണ്ടു ഭാരതത്തിലെ ഏറ്റവും വലിയ രൂപതയായ ഷംഷാബാദിന്റെ രണ്ടാ മത്തെ മെത്രാനായി അഭിവന്ദ്യ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ പിതാവു നിയമിത നായി. സഹജമായ പ്രേഷിതതീക്ഷ്‌ണതയും കഠിനാദ്ധ്വാനശീലവും ജീവിതലാളിത്യവും അഭിവന്ദ്യ പിതാവിനു പുതിയ ദൗത്യത്തിൽ സഹായകമാകുമെന്ന് ഉറപ്പുണ്ട്. സഭയുടെ പ്രേഷിതമുഖമായി മാറാൻ പിതാവിനു കഴിയട്ടെയെന്നു പ്രാർഥിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതയ്ക്കും ഷാഷാബാദ് രൂപതയ്ക്കും സഭ മുഴുവൻ്റെയും പ്രാർഥനാശംസകൾ നേരുന്നു. നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും മാർ യൗസേപ്പുപിതാവിന്റെയും മാർ തോമാശ്ലീഹായുടെയും സകല വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്ഥ്യവും അനുഗ്രഹവും നമ്മോടും നമ്മുടെ എല്ലാ പ്രവർത്തനങ്ങളോടുമൊപ്പം ഉണ്ടായിരിക്കട്ടെ! കാക്കനാട് മൗണ്ട് സെൻ്റ് തോമസിലുള്ള മേജർ ആർച്ചുബിഷപ്പിൻ്റെ കാര്യാലയത്തിൽ നിന്നു 2024-ാം ആണ്ട് ആഗസ്‌റ്റു മാസം 31-ാം തീയതി നല്‌കപ്പെട്ടത്. - മാർ റാഫേൽ തട്ടിൽ - സിറോമലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പ് (ഈ സർക്കുലർ 2024 സെപ്റ്റംബർ 8-ാം തീയതി ഞായറാഴ്‌ച സീറോമലബാർ സഭയിലെ എല്ലാ ഇടവകപള്ളികളിലും സ്ഥാപനങ്ങളിലും സമർപ്പിതഭവനങ്ങളിലും പരിശീലനകേന്ദ്ര ങ്ങളിലും മേജർ സെമിനാരികളിലും വിശുദ്ധ കുർബാനമധ്യേ വായിക്കേണ്ടതാണ്)
Image: /content_image/News/News-2024-08-31-20:00:20.jpg
Keywords: സീറോ മല
Content:
23713
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബർ 31ന്
Content: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബർ 31 വ്യാഴാഴ്‌ച ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽവച്ച് നടത്തപ്പെടും. നിയുക്ത മെത്രാപ്പോലീത്തായ്ക്ക് ഇന്നു വൈകീട്ട് 4 മണിക്ക് മാതൃ ഇടവക കൂടിയായ ചങ്ങനാശേരി സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ കാനോനിക സ്വീകരണം നൽകും. നിയുക്ത മെത്രാപ്പോലീത്തായെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. മെത്രാപ്പോലീത്തൻ പള്ളി വികാരി വെരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ ആനവാതിൽക്കൽ കാനോനിക സ്വീകരണ ശുശ്രൂഷ നടത്തി പള്ളിയിലേക്ക് ആനയിക്കും. തുടർന്ന് മാർ ജോസഫ് പെരുന്തോട്ടം പിതാവ് മാർ തോമസ് തറയിൽ പിതാവിനെ അതിരൂപതയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്‌തു പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത് ആശംസകൾ അർപ്പിക്കും. മാർ തോമസ് തറയിൽ മറുപടി പ്രസംഗം നടത്തി ശ്ലൈഹീക ആശീർവാദം നൽകും. കത്തീഡ്രൽ പള്ളിയിലെ പ്രാർത്ഥനയ്ക്കുശേഷം നിയുക്ത മെത്രാപ്പോലീത്ത കബറിടപ്പള്ളി സന്ദർശിച്ച് പുഷ്പാർച്ചന നടത്തും. സ്വർഗപ്രാപ്‌തരായ പിതാക്കൻമാരുടെ കബറിടത്തിങ്കൽ പരിപാടികൾക്ക് മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോൺ.വർഗീസ് താനമാവുങ്കൽ, വെരി റവ. ഡോ. ഐസക് ആഞ്ചേരി, വെരി റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ, ഇടവക കൈക്കാരന്മാർ, കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.
Image: /content_image/India/India-2024-09-01-09:08:01.jpg
Keywords: തറയി
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബർ 31ന്
Content: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബർ 31 വ്യാഴാഴ്‌ച ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽവച്ച് നടത്തപ്പെടും. നിയുക്ത മെത്രാപ്പോലീത്തായ്ക്ക് ഇന്നു വൈകീട്ട് 4 മണിക്ക് മാതൃ ഇടവക കൂടിയായ ചങ്ങനാശേരി സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ കാനോനിക സ്വീകരണം നൽകും. നിയുക്ത മെത്രാപ്പോലീത്തായെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. മെത്രാപ്പോലീത്തൻ പള്ളി വികാരി വെരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ ആനവാതിൽക്കൽ കാനോനിക സ്വീകരണ ശുശ്രൂഷ നടത്തി പള്ളിയിലേക്ക് ആനയിക്കും. തുടർന്ന് മാർ ജോസഫ് പെരുന്തോട്ടം പിതാവ് മാർ തോമസ് തറയിൽ പിതാവിനെ അതിരൂപതയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്‌തു പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത് ആശംസകൾ അർപ്പിക്കും. മാർ തോമസ് തറയിൽ മറുപടി പ്രസംഗം നടത്തി ശ്ലൈഹീക ആശീർവാദം നൽകും. കത്തീഡ്രൽ പള്ളിയിലെ പ്രാർത്ഥനയ്ക്കുശേഷം നിയുക്ത മെത്രാപ്പോലീത്ത കബറിടപ്പള്ളി സന്ദർശിച്ച് പുഷ്പാർച്ചന നടത്തും. സ്വർഗപ്രാപ്‌തരായ പിതാക്കൻമാരുടെ കബറിടത്തിങ്കൽ പരിപാടികൾക്ക് മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോൺ.വർഗീസ് താനമാവുങ്കൽ, വെരി റവ. ഡോ. ഐസക് ആഞ്ചേരി, വെരി റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ, ഇടവക കൈക്കാരന്മാർ, കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.
Image: /content_image/India/India-2024-09-01-09:08:01.jpg
Keywords: തറയി
Content:
23714
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന് ഹൃദ്യമായ സ്വീകരണം
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരുപതയെ നയിക്കാൻ നിയുക്തനായ ആർച്ച് ബിഷപ്പ് മാർ തോമസ് തറയലിന് അതിരൂപതയുടെ ആഭിമുഖ്യത്തിൽ സ്വീകരണം. നിയുക്ത ആർച്ച്ബിഷപ്പിൻ്റെ മാതൃ ഇടവകയായ സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ഇന്നലെ വൈകുന്നേരമാണ് സഭയുടെ കാനോനിക ക്രമമനുസരിച്ച് പ്രാർത്ഥനാനിർഭരവുമായ സ്വീകരണം ഒരുക്കിയത്. സിനഡ് സമ്മേളനം കഴിഞ്ഞ് പള്ളിയങ്കണത്തിൽ എത്തിച്ചേർന്ന നിയുക്ത ആർച്ച്ബിഷപ്പിനെയും മറ്റ് മെത്രാന്മാരെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായാണ് ദേവാലയത്തിൻ്റെ പ്രധാന കവാടത്തിലേക്കാനയിച്ചത്. പ്രധാന വാതിലിൽ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ കാനോനിക ക്രമപ്രകാരം കത്തിച്ച തിരി മാർ തോമസ് തറയിലിനു കൈമാറി ദേവാലയത്തിലേക്കു സ്വീകരിച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പ്രാർത്ഥന നടത്തിയശേഷം അതിരൂപതയുടെ ഒമ്പതാമത്തെ അധ്യക്ഷനായി നിയുക്തനായ മാർ തോമസ് തറയിലിനെ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ചങ്ങനാശേരി അതിരൂപതയുടെ ചരിത്രത്തിനും പാരമ്പര്യത്തിനും ചേർന്നവിധം അതിരൂപതയെ നയിക്കാനുള്ള കരുത്തും ധീരതയുമുള്ള ഇടയനാണ് മാർ തോമസ് തറയിലെന്ന് മാർ പെരുന്തോട്ടം പറഞ്ഞു. ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, സാഗർ ബിഷപ്പ് മാർ ജയിംസ് അത്തിക്കളം, ഗോരഖ്പുർ മുൻ ബിഷപ്പ് മാർ തോമസ് തുരുത്തിമറ്റം, ഷംഷാബാദ് സഹായ മെത്രാൻ മാർ തോമസ് പാടിയത്ത് എന്നിവർ ആശംസകൾ നേർന്നു. മാർ തോമസ് തറയിൽ മറുപടിപ്രസംഗം നടത്തി. അതിരുപതാ വികാരി ജനറാ ൾമാരായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-09-01-09:11:32.jpg
Keywords: തറയി
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന് ഹൃദ്യമായ സ്വീകരണം
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരുപതയെ നയിക്കാൻ നിയുക്തനായ ആർച്ച് ബിഷപ്പ് മാർ തോമസ് തറയലിന് അതിരൂപതയുടെ ആഭിമുഖ്യത്തിൽ സ്വീകരണം. നിയുക്ത ആർച്ച്ബിഷപ്പിൻ്റെ മാതൃ ഇടവകയായ സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ഇന്നലെ വൈകുന്നേരമാണ് സഭയുടെ കാനോനിക ക്രമമനുസരിച്ച് പ്രാർത്ഥനാനിർഭരവുമായ സ്വീകരണം ഒരുക്കിയത്. സിനഡ് സമ്മേളനം കഴിഞ്ഞ് പള്ളിയങ്കണത്തിൽ എത്തിച്ചേർന്ന നിയുക്ത ആർച്ച്ബിഷപ്പിനെയും മറ്റ് മെത്രാന്മാരെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായാണ് ദേവാലയത്തിൻ്റെ പ്രധാന കവാടത്തിലേക്കാനയിച്ചത്. പ്രധാന വാതിലിൽ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ കാനോനിക ക്രമപ്രകാരം കത്തിച്ച തിരി മാർ തോമസ് തറയിലിനു കൈമാറി ദേവാലയത്തിലേക്കു സ്വീകരിച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പ്രാർത്ഥന നടത്തിയശേഷം അതിരൂപതയുടെ ഒമ്പതാമത്തെ അധ്യക്ഷനായി നിയുക്തനായ മാർ തോമസ് തറയിലിനെ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ചങ്ങനാശേരി അതിരൂപതയുടെ ചരിത്രത്തിനും പാരമ്പര്യത്തിനും ചേർന്നവിധം അതിരൂപതയെ നയിക്കാനുള്ള കരുത്തും ധീരതയുമുള്ള ഇടയനാണ് മാർ തോമസ് തറയിലെന്ന് മാർ പെരുന്തോട്ടം പറഞ്ഞു. ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, സാഗർ ബിഷപ്പ് മാർ ജയിംസ് അത്തിക്കളം, ഗോരഖ്പുർ മുൻ ബിഷപ്പ് മാർ തോമസ് തുരുത്തിമറ്റം, ഷംഷാബാദ് സഹായ മെത്രാൻ മാർ തോമസ് പാടിയത്ത് എന്നിവർ ആശംസകൾ നേർന്നു. മാർ തോമസ് തറയിൽ മറുപടിപ്രസംഗം നടത്തി. അതിരുപതാ വികാരി ജനറാ ൾമാരായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-09-01-09:11:32.jpg
Keywords: തറയി