Contents

Displaying 23731-23740 of 24954 results.
Content: 24172
Category: 1
Sub Category:
Heading: ഇന്ന് രാവിലെ മാര്‍പാപ്പയോടൊപ്പം ദിവ്യബലി; വൈകുന്നേരം മലയാളത്തിൽ കൃതജ്ഞതാബലിയർപ്പണം
Content: വത്തിക്കാൻ സിറ്റി: ഇന്നു രാവിലെ വത്തിക്കാൻ സമയം 9.30ന് മാതാവിൻ്റെ അമലോത്ഭവ തിരുനാളിന്റെ ഭാഗമായ വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പയോടൊപ്പം മാർ ജോർജ് കൂവക്കാട് ഉള്‍പ്പെടെയുള്ള നവ കർദ്ദിനാൾമാരും സീറോമലബാർ സഭയിൽനിന്നു പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികരും സഹകാർമികരാകും. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും മാർ ജോസഫ് പെരുന്തോട്ടവും വിശുദ്ധ ബലിയില്‍ സഹകാര്‍മ്മികരാകുന്നുണ്ട്. വൈകുന്നേരം സാന്ത അനസ്താസിയ സീറോ മലബാർ ബസിലിക്കയിൽ മാർ ജോർജ് കുവക്കാട്ടിന്റെ കാർമികത്വത്തിൽ മലയാളത്തിൽ കൃതജ്ഞതാബലിയർപ്പണവും തുടർന്ന് സ്വീകരണ സമ്മേളനവും നടക്കും.
Image: /content_image/India/India-2024-12-08-07:29:42.jpg
Keywords: പാപ്പ
Content: 24173
Category: 1
Sub Category:
Heading: മാർ ജോർജ് കൂവക്കാട് കർദ്ദിനാൾ പദവിയില്‍ | VIDEO
Content: വൈദികനായിരിക്കെ നേരിട്ടു കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനെന്ന ഖ്യാതിയോടെ ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് കൂവക്കാട് കർദ്ദിനാൾ പദവി സ്വീകരിച്ചപ്പോൾ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അല്പം മുൻപ് നടന്ന ചടങ്ങിൽ മാർ ജോർജ് കൂവക്കാട് ഫ്രാൻസിസ് പാപ്പയിൽ നിന്നും സ്ഥാനിക മോതിരവും അധികാര നിയമന പത്രവും സ്വീകരിക്കുന്ന ദൃശ്യങ്ങൾ കാണാം.
Image: /content_image/News/News-2024-12-08-07:33:44.jpg
Keywords:
Content: 24174
Category: 1
Sub Category:
Heading: "ഇന്ത്യക്ക് സന്തോഷവും അഭിമാനവും"; മാര്‍ ജോർജ്ജ് കൂവക്കാടിന്റെ കര്‍ദ്ദിനാള്‍ പദവിയില്‍ നരേന്ദ്ര മോദി
Content: ന്യൂഡല്‍ഹി: മലയാളിയായ മാര്‍ ജോർജ്ജ് കൂവക്കാടിന്റെ കര്‍ദ്ദിനാള്‍ പദവിയില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ്. 'എക്സി'ല്‍ ഇന്ന് പങ്കുവെച്ച കുറിപ്പിലാണ് നരേന്ദ്ര മോദി അഭിനന്ദന സന്ദേശം പങ്കുവെച്ചത്. "ഇന്ത്യക്ക് വലിയ സന്തോഷവും അഭിമാനവും" എന്ന വാക്കോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. കര്‍ദ്ദിനാള്‍ സ്ഥാനാരോഹണത്തിന് എത്തിയ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് പോസ്റ്റ്. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">A matter of great joy and pride for India! <br><br>Delighted at His Eminence George Jacob Koovakad being created a Cardinal of the Holy Roman Catholic Church by His Holiness Pope Francis. <br><br>His Eminence George Cardinal Koovakad has devoted his life in service of humanity as an ardent… <a href="https://t.co/CCq749PiZv">pic.twitter.com/CCq749PiZv</a></p>&mdash; Narendra Modi (@narendramodi) <a href="https://twitter.com/narendramodi/status/1865604524976828521?ref_src=twsrc%5Etfw">December 8, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> "ഇന്ത്യക്ക് വലിയ സന്തോഷവും അഭിമാനവും. ജോർജ്ജ് ജേക്കബ് കൂവക്കാടിനെ പരിശുദ്ധ റോമൻ കത്തോലിക്കാ സഭയുടെ കർദ്ദിനാളായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതിൽ സന്തോഷിക്കുന്നു. കർത്താവായ യേശുക്രിസ്തുവിൻ്റെ തീവ്ര അനുയായി എന്ന നിലയിൽ മാനവ സമൂഹത്തിന്റെ സേവനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചിട്ടുള്ള വ്യക്തിയാണ് കർദ്ദിനാൾ കൂവക്കാട്. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എന്റെ ആശംസകൾ".- എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കര്‍ദ്ദിനാള്‍ കൂവക്കാട് സ്ഥാനിക ചിഹ്നം സ്വീകരിക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-08-17:33:05.jpg
Keywords: മോദി
Content: 24175
Category: 22
Sub Category:
Heading: അമലോത്ഭവ ജീവിതം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | എട്ടാം ദിനം
Content: #{blue->none->b-> വചനം: ‍}# ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകൂടെ..! (ലൂക്കാ 1 : 28). #{blue->none->b-> വിചിന്തനം: ‍}# ആഗമന കാലത്ത് തിരുപ്പിറവിക്ക് പതിനേഴു ദിവസം മുമ്പ് ആഗോളസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്നു. ദൈവം മറിയത്തെ ആദിമുതൽ ഉത്ഭവപാപത്തിൽ നിന്നു പരിരക്ഷിച്ചു എന്നതാണ് അമലോത്ഭവസത്യം. അവൾ ജന്മപാപമില്ലാതെ ജനിക്കുകയും പാപമില്ലാതെ ജീവിക്കുകയും ചെയ്തു. അവളെ സ്നേഹിക്കുന്നവൾ പാപത്തിന്റെ വിഷഭയത്തിൽ നിന്നു അകന്നു നിൽക്കണമെന്ന് മറിയം ആഗ്രഹിക്കുന്നു. ആഗമന കാലത്തിൻ്റെ ചൈതന്യം - പാപമില്ലാത്ത ജീവിതം - ഉറക്കെ പ്രഘോഷിക്കുന്ന അമലോത്ഭവ തിരുനാൾ ദിനത്തില്‍ നമ്മുടെ ഹൃദയങ്ങളെ നിർമ്മലമാക്കാൻ മറക്കരുതേ. മഹാനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അഭിപ്രായത്തിൽ, ലോകമെമ്പാടുമുള്ള മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ ആത്മീയ ക്ലിനിക്കുകളാണ്. കാരണം അവയെല്ലാം പാപികൾക്കു വിശുദ്ധീകരണത്തിനായി നല്ല കുമ്പസാരത്തിനു അവസരമൊരുക്കുന്ന അഭയസ്ഥാനങ്ങളാണ്. #{blue->none->b->പ്രാർത്ഥന}# കാരുണ്യവാനായ ദൈവമേ, പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്ന ഈ ദിനം ഈശോയുടെ ജനനത്തിരുന്നാളിനൊരുങ്ങാൻ ഏറ്റവും അനുയോജ്യമായ ദിവസമാണല്ലോ. മറിയത്തിന്റെ ശക്തമായ മധ്യസ്ഥതയുടെ ശക്തിയാൽ പാപ സാഹചര്യങ്ങൾ വെടിഞ്ഞ് വിശുദ്ധിയിൽ വളരാനും അന്ധകാരത്തിന്റെയും ആകുലതകളുടെയും മാർഗ്ഗങ്ങൾ പരിത്യജിച്ച് പ്രകാശത്തിന്റെ മക്കളാകാനും ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b->സുകൃതജപം}# അമലോത്ഭവ മാതാവേ, നിർമ്മലമായി ജീവിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.
Image: /content_image/SeasonalReflections/SeasonalReflections-2024-12-08-17:48:39.jpg
Keywords: പ്രാർത്ഥനകൾ
Content: 24176
Category: 18
Sub Category:
Heading: ദളിത് ക്രൈസ്‌തവരുടെ കാര്യത്തില്‍ കേന്ദ്ര സർക്കാർ ശ്രദ്ധ കാണിക്കണമെന്ന് സി‌ബി‌സി‌ഐ
Content: ന്യൂഡൽഹി: ദളിത് ക്രൈസ്‌തവർക്കു ലഭിക്കേണ്ട ആനുകുല്യങ്ങളിൽ കേന്ദ്ര സർക്കാർ ശ്രദ്ധ പുലർത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻസമിതി. കേന്ദ്ര ന്യൂനപക്ഷ- പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജുവുമായി സിബിസിഐ അംഗങ്ങൾ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം അറിയിച്ചത്. ക്രൈസ്തവർ നേരിടുന്ന പ്രശ്ന‌ങ്ങൾ, വിദ്യാർഥികൾക്കുള്ള ‌സ്കോളർഷിപ്പുകൾ എന്നിവയെപ്പറ്റി കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയതായി സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ വ്യക്തമാക്കി. അനുകൂലമായ സമീപനമാണു കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാസഭയുടെ സന്നദ്ധ സംഘടനയുടെ ഇന്ത്യയിലെ വിഭാഗമായ കാരിത്താസ് ഇന്ത്യ ഡയറക്‌ടർ ഫാ. ആൻ്റണി ഫെർണാണ്ടസും കൂടിക്കാഴ്ച‌യിൽ പങ്കെടുത്തു.
Image: /content_image/India/India-2024-12-09-10:32:11.jpg
Keywords: സി‌ബി‌സി‌ഐ, ഭാരത
Content: 24177
Category: 18
Sub Category:
Heading: ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ പുതിയ അധ്യക്ഷൻ
Content: കൊച്ചി: ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യാക്കോബായ സഭയുടെ കാതോലിക്കാ ബാവയാകും. സഭാധ്യക്ഷനായിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്‌തതിനെത്തുടർന്നാണു നിയമനം. സഭയുടെ എപ്പിസ്കോപ്പൽ സൂനഹദോസ് പ്രസിഡൻ്റായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ കാതോലിക്കാബാവയായി വൈകാതെ വാഴിക്കുമെന്ന് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാര്‍ക്കീസ് ബാവ പ്രഖ്യാപിച്ചു. ശാരീരിക അവശതകളെത്തുടർന്നു ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നു സഭയുടെ ഭരണപരമായ ചുമതലകൾ മെത്രാപ്പൊലീത്തൻ ട്രസ്‌റ്റി, യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത എന്നീ നിലകളിൽ ജോസഫ് മാർ ഗ്രിഗോറിയോസ് വഹിച്ചു വരികയായിരുന്നു. ശ്രേഷ്ഠ ബാവായുടെ വിൽപത്രത്തിലും തൻ്റെ പിൻഗാമിയായി ജോസഫ് മാർ ഗ്രിഗോറിയോസ് വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മലേക്കുരിശ് ദയറാ കത്തീഡ്രലിൽ ഇന്നലെ വിശുദ്ധ കുർബാനമധ്യേയാണു പാത്രിയാർക്കീസ് ബാവ പ്രഖ്യാപനം നടത്തിയത്. പുതിയ സാഹചര്യത്തിൽ അദ്ദേഹം ഏറ്റെടുക്കാൻ പോകുന്ന ചുമതല ദുഷ്‌കരമായതും വളരെ ഭാരമേറിയതുമാണെന്നു വ്യക്തമാക്കിയ പാത്രിയർക്കീസ് ബാവ, സഭാമക്കളുടെ പ്രാർത്ഥനയും പിന്തുണയും കൊണ്ട് അദ്ദേഹത്തിന് സഭയെ മുന്നോട്ടുനയിക്കാൻ കഴിയുമെന്നും പറഞ്ഞു. ഭിന്നിച്ചുനിൽക്കുന്ന സഭയിൽ ശാശ്വതമായ സമാധാനത്തിനുവേണ്ടിയാണ് താൻ മുൻകൈയെടുത്തു നേരത്തേ കമ്മിറ്റിയെ നിയോഗിച്ചത്. പ്രശ്ന‌ം പരിഹരിക്കാൻ സർക്കാരും ഇതര സഭാ നേതൃത്വങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നു. രണ്ടു സഭകളിലെയും വിശ്വാസികളും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പാത്രിയാർക്കീസ് ബാവ പറഞ്ഞു.
Image: /content_image/India/India-2024-12-09-11:02:08.jpg
Keywords: യാക്കോബാ
Content: 24178
Category: 1
Sub Category:
Heading: തന്റെ കഴിവുകളോ മേന്മയോ അല്ല, മറിച്ച് ദൈവപരിപാലന: കർദ്ദിനാൾ ജോർജ് കൂവക്കാട്
Content: വത്തിക്കാന്‍ സിറ്റി: ഇക്കഴിഞ്ഞ ശനിയാഴ്ച ഫ്രാൻസിസ് പാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയ മാർ ജോർജ് കൂവക്കാടിനു റോമിലെ സീറോ മലബാർ വിശ്വാസികൾ സ്വീകരണം നൽകി. സീറോ മലബാർ സഭയ്ക്കായി ഫ്രാൻസിസ് പാപ്പ നൽകിയ റോമിലെ വിശുദ്ധ അനസ്താസിയ ബസിലിക്കയിൽവെച്ചായിരുന്നു പ്രൗഢഗംഭീരമായ സ്വീകരണ ചടങ്ങുകൾ ഇന്നലെ നടന്നത്. പ്രാദേശികസമയം ഉച്ചകഴിഞ്ഞു നടത്തിയ ആഘോഷപരിപാടികളിൽ നിരവധി മെത്രാന്മാരും, വൈദികരും, സന്യസ്തരും അത്മായരും പങ്കെടുത്തു. നവ കർദ്ദിനാളിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആഘോഷമായ വിശുദ്ധ ബലിക്കു ശേഷം, അനുമോദന സമ്മേളനവും, പരിപാടികളും സ്‌നേഹവിരുന്നും നടന്നു. ദിവ്യബലിമദ്ധ്യേ, സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്, വചന സന്ദേശം നൽകി. തുടർന്ന് നടന്ന അനുമോദനസമ്മേളനത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. തന്റെ മറുപടി പ്രസംഗത്തിൽ, കർദ്ദിനാൾ ജോർജ് കൂവക്കാട്, ദൈവം നാളിതു വരെ വിവിധ വ്യക്തികൾ വഴിയായി തനിക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കായും പ്രത്യേകം നന്ദി പറഞ്ഞു. തന്റെ കഴിവുകളോ മേന്മയോ അല്ല മറിച്ച്, ദൈവപരിപാലനയുടെ സ്നേഹസ്പർശമാണ് തന്റെ കർദ്ദിനാൾ പദവിയെന്നു മാർ ജോർജ് കൂവക്കാട് എടുത്തു പറഞ്ഞു. തനിക്കു വേണ്ടി ഇനിയും കൂടുതൽ പ്രാർത്ഥിക്കണമേയെന്നു അദ്ദേഹം അഭ്യർത്ഥിച്ചു. തൻറെ ജീവിതത്തിന്റെ അടിസ്ഥാനമായി എന്നും നിലകൊണ്ടിട്ടുള്ളത്, പാവങ്ങളോടുള്ള തന്റെ അടുപ്പം ഒന്ന് മാത്രമാണെന്നും അവരുടെ കണ്ണുനീരിനു സ്വർഗം പോലും തുറക്കുവാനുള്ള കരുത്തുണ്ടെന്നു താൻ വിശ്വസിക്കുന്നതായും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. നമ്മുടെ മുൻപിൽ കൈനീട്ടുന്നവന്റെ അവസ്ഥ മനസ്സിലാക്കിക്കൊണ്ട് അവന്റെ അഭിമാനം ഹനിക്കാതെ അവന്റെ ജീവിതത്തിൽ ഇടപെടുവാൻ, അവന്റെ ഉള്ളിലെ ദൈവസാന്നിധ്യത്തെ തിരിച്ചറിയുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. സമൂഹത്തിന്റെ ഓരോ നിരകളിലുമുള്ളവർ തന്റെ ജീവിതത്തിൽ ചെലുത്തിയിട്ടുള്ള സ്വാധീനം, തനിക്കു ഒരിക്കലും മറക്കുവാൻ സാധിക്കുകയില്ലെന്നും, ഇതൊന്നു മാത്രമാണ് തന്റെ ജീവിതത്തിന്റെ ബലമായി നിലകൊണ്ടിട്ടുള്ളതെന്നും കർദ്ദിനാൾ ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2024-12-09-12:11:46.jpg
Keywords: കൂവ
Content: 24179
Category: 1
Sub Category:
Heading: അഞ്ചുനില കെട്ടിടത്തിന്റെ ഉയരം; ലോകത്തിലെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യം വീണ്ടും സ്പെയിനില്‍
Content: മാഡ്രിഡ്: ലോകത്തെ ഏറ്റവും വലിയ തിരുപിറവി ദൃശ്യമെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ച തിരുപ്പിറവിദൃശ്യം സ്പെയിനില്‍ വീണ്ടും പ്രദര്‍ശനത്തിന്. സ്പെനിലെ തുറമുഖ നഗരമായ അലിക്കാന്റയില്‍ ഡിസംബര്‍ 7-ന് ഇക്കൊല്ലവും പ്രദര്‍ശനം ആരംഭിച്ചു. വൈകിട്ട് 6 മണിയോടെ റാംബ്ലാ-എക്സ്പ്ലാനഡ ഇന്റര്‍സെക്ഷനില്‍ സംഗീതപരിപാടിക്ക് ശേഷമാണ് തിരുപ്പിറവി ദൃശ്യത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. വര്‍ഷങ്ങളായി അലിക്കാന്റയിലെ ടൌണ്‍ഹാള്‍ സ്ക്വയറില്‍ പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്ന ഈ പടുകൂറ്റന്‍ തിരുപ്പിറവി ദൃശ്യം ടൌണ്‍ഹാളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ എസ്പാസിയോ സെനെക്കായിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഏതാണ്ട് അഞ്ചുനില കെട്ടിടത്തിന്റെ ഉയരം വരുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. 2019-ല്‍ മുതല്‍ക്കെ ഈ തിരുപ്പിറവി ദൃശ്യം ഏറ്റവും ഉയരം കൂടിയ തിരുപ്പിറവി ദൃശ്യമെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്ന്‍ രാജാക്കന്‍മാരേക്കൂടി കൂട്ടിച്ചേര്‍ത്തതോടെ ഇതിനെ ലോകത്തെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യത്തിലെ രൂപങ്ങള്‍ എന്ന നിലയിലും ഇതിനെ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് അംഗീകരിച്ചിരിന്നു. പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ഉണ്ണിയേശുവിന്റെ രൂപത്തിന് 3.32 മീറ്റര്‍ ഉയരവും, 3.31 മീറ്റര്‍ വീതിയും, 4.48 മീറ്റര്‍ നീളവുമാണുള്ളത്. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/reel/DDQA3__o_Jm/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/reel/DDQA3__o_Jm/?utm_source=ig_embed&amp;utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/reel/DDQA3__o_Jm/?utm_source=ig_embed&amp;utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Nadia Thabet (@nadiathabet)</a></p></div></blockquote> <script async src="//www.instagram.com/embed.js"></script> <p> യൗസേപ്പിതാവിന്റെ രൂപത്തിന് 18 മീറ്റര്‍ ഉയരവും, 4.70 മീറ്റര്‍ വീതിയും 3.07 മീറ്റര്‍ നീളവും, പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തിന് 10.59 മീറ്റര്‍ ഉയരവും, 3.49 മീറ്റര്‍ വീതിയും, 4.28 മീറ്റര്‍ നീളവുമാണുള്ളത്. 1.70 മീറ്റര്‍ ഉയരമുള്ള ഒരാള്‍ വിശുദ്ധ യൗസേപ്പിതാവിന്റെ രൂപത്തിനൊപ്പം നില്‍ക്കുകയാണെങ്കില്‍ രൂപത്തിന്റെ ഏതാണ്ട് കണങ്കാല്‍വരെ മാത്രമേ ഉയരം എത്തുകയുള്ളൂ. പ്രാദേശിക കലാകാരനായ ജോസ് മരിയ ഗാര്‍ഷ്യയാണ് തിരുപ്പിറവി ദൃശ്യത്തിന്റെ നിര്‍മ്മാതാവ്.
Image: /content_image/News/News-2024-12-09-14:46:44.jpg
Keywords: തിരുപ്പിറവി
Content: 24180
Category: 1
Sub Category:
Heading: ഇറ്റലിയിലെ അക്വിലായില്‍ 1500 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ബസിലിക്ക കണ്ടെത്തി
Content: റോം: ഇറ്റലിയിലെ പുരാതന റോമന്‍ നഗരമായ അക്വിലായില്‍ നിന്നും 1500 വര്‍ഷങ്ങളുടെ പഴക്കമുള്ള ക്രിസ്ത്യന്‍ ബസിലിക്ക കണ്ടെത്തി. റോമന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്‍ ഒന്നാമന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഈ ബസിലിക്കയെന്നു കരുതപ്പെടുന്നു. പുരാവസ്തുഗവേഷകനായ സ്റ്റെഫാന്‍ ഗ്രോയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ചരിത്രപരമായി വളരെയേറെ പ്രാധാന്യമുള്ള ഈ കണ്ടെത്തലിന്റെ പിന്നില്‍. ബൈസന്റൈന്‍ കാലത്ത് അക്വിലായ്ക്കുണ്ടായിരുന്ന വിശ്വാസപരവും ചരിത്രപരവുമായ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നതാണ് ഈ കണ്ടെത്തലെന്ന് ഓസ്ട്രിയന്‍ ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദി ഓസ്ട്രിയന്‍ അക്കാദമി ഓഫ് സയന്‍സസിലെ (ഒ.എ.ഡബ്ലിയു) ഗവേഷകര്‍ വ്യക്തമാക്കി. നാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ ബസിലിക്ക ആറാം നൂറ്റാണ്ടില്‍ വിപുലീകരിച്ചുവെന്നു അനുമാനിക്കപ്പെടുന്നു. മൂന്ന് ഇടനാഴികളും, പാര്‍ശ്വമുറിയും ഉള്‍പ്പെടുന്ന ബസിലിക്കയുടെ ഘടന ഈജിപ്ത്, തുര്‍ക്കി, ബാള്‍ക്കന്‍സ് മേഖലകളിലെ ബൈസന്റൈന്‍ വാസ്തുകലയോട് വളരെയേറെ സാമ്യമുള്ളതാണെന്ന് ഗവേഷകര്‍ വെളിപ്പെടുത്തി. ബസിലിക്കയുടെ വാസ്തുശില്‍പ്പ ശൈലി കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിന്റെ വാസ്തുശില്‍പ്പ ശൈലിക്ക് സമാനമാണെന്നും, ഇതിന്റെ രൂപകല്‍പ്പന വിശ്വാസപരവും, ഭൗമരാഷ്ട്രീയവുമായ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്. ബി.സി 181-ല്‍ സ്ഥാപിച്ച ഒരു റോമന്‍ സൈനീക കോളനിയാണ് അക്വിലാ. ആംബര്‍ റോഡിന്റെ അതിര്‍ത്തിയിലും നോറിക്കമിലേക്കുള്ള (ആധുനിക ഓസ്ട്രിയ) പാതയിലുമായിട്ട് സ്ഥിതിചെയ്യുന്ന അക്വിലാക്ക് വാണീജ്യപരമായും വിശ്വാസപരമായും വളരെയധികം പ്രാധാന്യമുണ്ട്. ഇതിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് 1998-ല്‍ യുനെസ്കോ ഇതിനെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിന്നു. ജസ്റ്റീനിയന്‍ ഒന്നാമന്റെ കാലത്ത് കോട്ടകെട്ടി സുരക്ഷിതമാക്കിയ സ്ഥലം എന്ന കീര്‍ത്തിയും അക്വിലായ്ക്ക് കൈവന്നു. ഒരു ആരാധനാകേന്ദ്രമെന്ന നിലയില്‍ മാത്രമല്ല കത്തോലിക്കാ വിശ്വാസത്തിന്റെ പുനരുജ്ജീവനത്തിന്റെ പ്രതീകമായിട്ട് കൂടിയാണ് ചരിത്ര രേഖകളില്‍ നിന്നും ഈ ബസലിക്കയെക്കുറിച്ച് മനസ്സിലാക്കുവാന്‍ കഴിയുന്നത്. ജസ്റ്റീനിയന്റെ കാലത്ത് അരിയന്‍ ക്രൈസ്തവതയുടെ ഒരു ശക്തമായ കേന്ദ്രമായിരുന്നു ഈ മേഖല. മേഖലയില്‍ കത്തോലിക്കാ വിശ്വാസം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ ദേവാലയത്തിന്റെ നിര്‍മ്മാണമെന്ന് അനുമാനിക്കുന്നു. എ.ഡി 452-ല്‍ അറ്റില്ലാ ഹുണിന്റെ ആക്രമണത്തോടെ ബസലിക്കയ്ക്കു വിവിധ പ്രശ്നങ്ങള്‍ ഉണ്ടാകുകയായിരിന്നു. അക്വിലായിലെ പുരാവസ്തു ഗവേഷണ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ ഈ കണ്ടെത്തല്‍ ഈ മേഖലയില്‍ ദശാബ്ദങ്ങള്‍ക്കിടയില്‍ നടന്നിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളില്‍ ഒന്നാണ്. ജിയോഫിസിക്കല്‍ സര്‍വ്വേകളും, ജിയോആര്‍ക്കിയോളജിക്കല്‍ ഡ്രില്ലിംഗും വഴി വിയാ അന്നിയാക്ക് സമീപം നടത്തിയ ഗവേഷണങ്ങളില്‍ ബസിലിക്കയുടെ ശേഷിപ്പുകളും കണ്ടെത്തിയിരുന്നു. ക്രിസ്ത്യന്‍-ബൈന്റൈന്‍ ചരിത്രം രൂപപ്പെടുത്തുന്നതില്‍ മേഖല വഹിച്ച നിര്‍ണ്ണായക പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തുഗവേഷകര്‍.
Image: /content_image/News/News-2024-12-09-16:10:08.jpg
Keywords: പുരാതന
Content: 24181
Category: 22
Sub Category:
Heading: സ്വയം ബലിയായ ജോസഫ് | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | ഒന്‍പതാം ദിനം
Content: #{blue->none->b-> വചനം: ‍}# ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു ( മത്തായി 1 : 24). #{blue->none->b-> വിചിന്തനം: ‍}# യേശു ക്രിസ്തുവിന്റെ മനുഷ്യവതാര രഹസ്യത്തിൽ ആദ്യം കുരിശു വഹിക്കാൻ ഭാഗ്യം കൈവന്ന വ്യക്തിയുടെ പേരാണ് ജോസഫ്. മരണത്തിന്റെ ഇരുൾ വീശിയ താഴ്‌വരയിൽ രക്ഷകനു സംരക്ഷണമേകിയ സുകൃതമാണ് ജോസഫ്. ദൈവീക സ്വരങ്ങൾക്കു സംശയമെന്യ കാതു നൽകുന്ന നിർമ്മല മനസാക്ഷിയാണ് ജോസഫ്. നസ്രത്തിലെ തിരുകുടുംബത്തിൽ സ്വയം ബലിയാകാൻ ഒരപ്പൻ സമ്മതമരുളിയപ്പോൾ സ്വർഗ്ഗം ഭൂമിയെ നോക്കി ആനന്ദാശ്രുക്കൾ പൊഴിച്ചു കാണും. അതു ഇനിയും തുടരണം ഈ ഭൂമിയിൽ. ഒരു നല്ല അപ്പൻ കുടുംബത്തിൽ ഉള്ളിടത്തോളം കുടുംബങ്ങളെ നോക്കി ദൈവം പരിതപിക്കുകയില്ല. #{blue->none->b-> പ്രാർത്ഥന ‍}# നിത്യനായ പിതാവേ, ആഗമന കാലത്തിൻ്റെ ചൈതന്യമായി വിശുദ്ധ യൗസേപ്പിനെ ഞങ്ങൾക്കു നൽകിയതിനു നന്ദി പറയുന്നു. നീതിയുടെയും സത്യസന്ധതയുടെയും വഴികളിലൂടെ സഞ്ചരിക്കുമ്പോൾ പുൽക്കൂടിലേക്കു ഞങ്ങൾ കൂടുതൽ അടുക്കുകയാണെന്നു മനസ്സിലാക്കുന്നു. ഉണ്ണിശോയ്ക്കു വേണ്ടി ത്യാഗം സഹിക്കാൻ സദാ സന്നദ്ധനായ വിശുദ്ധ യൗസേപ്പിനെപ്പോലെ ഞങ്ങൾ ആയിരിക്കുന്ന ഇടങ്ങളിൽ മറ്റുള്ളവരുടെ ഉന്നമനത്തിനും സംതൃപ്തിക്കും സ്വയം ബലിയാകാൻ ഈ ആഗമന കാലത്തു ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b-> സുകൃതജപം ‍}# വിശുദ്ധ യൗസേപ്പേ, ഉണ്ണീശോയിലേക്കു ഞങ്ങളെ അടുപ്പിക്കണമേ.
Image: /content_image/SeasonalReflections/SeasonalReflections-2024-12-09-17:07:09.jpg
Keywords: പ്രാർത്ഥനകൾ