Contents

Displaying 24101-24110 of 24944 results.
Content: 24545
Category: 1
Sub Category:
Heading: സിറിയയിലെ ക്രൈസ്തവ സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികളില്‍ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യൻ മെത്രാൻ സമിതി
Content: ഡമാസ്ക്കസ്/ സെന്‍റ് ഗാല്ലന്‍: സിറിയയിലെ ക്രൈസ്തവ സമൂഹങ്ങൾ നേരിടുന്ന കടുത്ത ബുദ്ധിമുട്ടുകളിൽ ആശങ്കയറിയിച്ച് യൂറോപ്യൻ മെത്രാൻ സമിതികളുടെ സംയുക്ത സംഘടനയുടെ പ്രസിഡന്റ് ബിഷപ്പ് മരിയാനോ ക്രൊച്ചാത്ത. സിറിയയിലെ ഹോംസ് അതിരൂപതാദ്ധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് യൂലിയാൻ ഷാക്ക് മുറാദ് അയച്ച കത്തിന് മറുപടിയായി ഫെബ്രുവരി 19 ബുധനാഴ്ച പുറത്തുവിട്ട പ്രസ്‌താവനയിലാണ് വിഷയത്തിലുള്ള ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചത്. രാജ്യത്ത് മെച്ചപ്പെട്ട ഭാവി സംജാതമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളില്‍ പ്രാർത്ഥനയും പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. സിറിയയിലെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഒഴിച്ചുകൂടാനാകാത്ത ഭാഗമായ ക്രൈസ്തവ സമൂഹങ്ങൾ, തങ്ങളുടെ ജന്മനാട്ടിൽ ചരിത്രപരമായ പിന്‍തുടർച്ചയ്‌ക്കെതിരെയുള്ള നിരവധി പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നതെന്ന് ബിഷപ്പ് ക്രൊച്ചാത്ത ചൂണ്ടിക്കാട്ടി. സിറിയയിലെ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നത്, രാജ്യത്തിന് മാത്രമല്ല, സമീപപ്രദേശങ്ങളിലെയും ലോകത്തിന്റെ തന്നെയും സുസ്ഥിരതയ്ക്ക് ഭീഷണി ഉയർത്തുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യൂറോപ്യൻ യൂണിയനും, അന്താരാഷ്ട്ര സമൂഹവും, സിറിയയിലെ ക്രൈസ്തവ സമൂഹങ്ങളുൾപ്പെടെയുള്ളവർ നേരിടുന്ന പ്രതിസന്ധികൾ തിരിച്ചറിഞ്ഞ്, ദുർബലരായ സ്ത്രീകളുടെയും കുട്ടികളുടെയും, വയോധികരുടെയും, അംഗപരിമിതികൾ ഉള്ളവരുടെയും മതന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും അഭിവൃദ്ധിയും ഉറപ്പാക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിലവിലുള്ള മാനവിക പ്രതിസന്ധിക്കുള്ള താത്കാലിക പരിഹാരം ലഭ്യമാക്കി മാത്രമല്ല, സമാധാനസ്ഥാപനത്തിനും, പുനരുദ്ധാരണത്തിനുമായുള്ള നീണ്ടുനിൽക്കുന്ന പദ്ധതികൾ ഉൾപ്പെടുത്തിക്കൊണ്ടു വേണം മുന്നോട്ട് പോകാനെന്നും അദ്ദേഹം വിശദീകരിച്ചു. യൂറോപ്പിലെ മെത്രാന്മാർ എന്ന നിലയിൽ ഏവരോടും, പ്രത്യേകിച്ച് സിറിയയിലെ ക്രൈസ്തവ സമൂഹങ്ങളോടുള്ള തങ്ങളുടെ ഐക്യദാർഢ്യവും ആര്‍ച്ച് ബിഷപ്പ് ക്രൊച്ചാത്ത തന്റെ പ്രസ്താവനയിലൂടെ ഉറപ്പുനൽകി. സിറിയയില്‍ തീവ്ര ഇസ്ലാമിക നേതൃത്വത്തിലുള്ള വിമതര്‍ അധികാരം പിടിച്ചെടുത്തതോടെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ ഭാവിയെ സംബന്ധിച്ച ആശങ്കകള്‍ക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. ഒരു ദശകത്തിനു മുന്‍പ് ആഭ്യന്തരയുദ്ധം ആരംഭിക്കുമ്പോള്‍ സിറിയന്‍ ക്രൈസ്തവരുടെ എണ്ണം ജനസംഖ്യയുടെ ഏതാണ്ട് 10% ത്തോളം (15 ലക്ഷം) വരുമായിരുന്നു. ഇപ്പോള്‍ അത് ഏതാണ്ട് 3 ലക്ഷമായി ചുരുങ്ങിയിരിക്കുകയാണ്. വിമതപക്ഷം രാജ്യം പിടിമുറുക്കിയതിന് ശേഷം ഭക്ഷണത്തിനും ശുദ്ധജലത്തിനും ഉള്‍പ്പെടെ കടുത്ത ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-20-12:21:00.jpg
Keywords: സിറിയ
Content: 24546
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി നിശബ്ദ ദിവ്യകാരുണ്യ ആരാധനയുമായി റോം രൂപത
Content: വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ആറ് ദിവസമായി ജെമെല്ലി പോളിക്ലിനിക് ഹോസ്പിറ്റലിൽ ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി നിശബ്ദ ദിവ്യകാരുണ്യ ആരാധനയുമായി റോം രൂപത. ഇന്നലെ ഫെബ്രുവരി 19 ബുധനാഴ്ച ഇറ്റാലിയൻ തലസ്ഥാനത്തെ എല്ലാ ഇടവകകളിലും വൈകുന്നേരം 6 മണി മുതലാണ് പ്രത്യേക ദിവ്യകാരുണ്യ ആരാധന നടത്തിയത്. റോം രൂപതയിലെ ഫ്രാൻസിസ് മാർപാപ്പയുടെ വികാരി കർദ്ദിനാൾ ബാൽദസാരെ റീനയാണ് "നിശബ്ദ ആരാധനയുടെ ഒരു മണിക്കൂർ" നടത്താന്‍ വിശ്വാസി സമൂഹത്തോട് നേരത്തെ ആഹ്വാനം ചെയ്തത്. ഇത് വിശ്വാസി സമൂഹം ഏറ്റെടുക്കുകയായിരിന്നു. ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന പദവിയോടൊപ്പം മാര്‍പാപ്പയാണ് റോം രൂപതയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത്. ഈ സാഹചര്യവും കൂടി കണക്കിലെടുത്താണ് റോം രൂപതയിലെ ഫ്രാൻസിസ് മാർപാപ്പയുടെ വികാരി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം ചെയ്തത്. നമ്മുടെ ബിഷപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയെ ശ്രദ്ധയോടെ പിന്തുടരുകയാണെന്നും സമൂഹ പ്രാർത്ഥന എത്ര വിലപ്പെട്ടതാണെന്ന് മനസ്സിലാക്കി, സായാഹ്ന ബലിക്ക് മുമ്പ് ഒരു മണിക്കൂർ നിശബ്ദ ആരാധനയിൽ പങ്കെടുക്കുവാന്‍ എല്ലാ ഇടവക സമൂഹങ്ങളോടും സന്യസ്തരോടും അഭ്യർത്ഥിക്കുകയാണെന്നായിരിന്നു കർദ്ദിനാൾ ബാൽദസാരെയുടെ വാക്കുകള്‍. ഇതിന്‍ പ്രകാരം വിവിധ ഇടവകകളില്‍ ആരാധന നടന്നു. അതേസമയം ഇന്ന്‍ വ്യാഴാഴ്ച ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യം സംബന്ധിക്കുന്ന പുതിയ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. ഫ്രാൻസിസ് മാർപാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിൽ രാത്രി ശാന്തമായി ചെലവഴിച്ചുവെന്നും ഇന്ന് രാവിലെ ചാരുകസേരയിൽ ഇരുന്നു പ്രഭാതഭക്ഷണം കഴിച്ചുവെന്നും വത്തിക്കാൻ മാധ്യമപ്രവർത്തകരെ അറിയിച്ചു. പാപ്പയുടെ ആരോഗ്യസ്ഥിതിയില്‍ ക്രമാനുഗതമായ പുരോഗതിയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. അതേസമയം വാരാന്ത്യ ജൂബിലി ആഘോഷങ്ങൾ വത്തിക്കാനില്‍ നടക്കാനിരിക്കെ ഞായറാഴ്ച വരെയുള്ള ഫ്രാന്‍സിസ് പാപ്പയുടെ വിവിധ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 14നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് പാപ്പയുടെ ചികിത്സ ആറ് ദിവസം പിന്നിട്ടിരിക്കുകയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-20-14:50:06.jpg
Keywords: പാപ്പ
Content: 24547
Category: 1
Sub Category:
Heading: തനിക്കും ബൈലാറ്ററല്‍ ന്യൂമോണിയ ആയിരിന്നു; ഫ്രാന്‍സിസ് പാപ്പയ്ക്ക് കത്തയച്ച് 9 വയസ്സുകാരി
Content: മാഡ്രിഡ്: ഫ്രാന്‍സിസ് പാപ്പയ്ക്ക് രോഗമുക്തി ആശംസിച്ച് 9 വയസ്സുകാരി സ്പാനിഷ് പെണ്‍കുട്ടി എഴുതിയ കത്ത് ശ്രദ്ധ നേടുന്നു. സ്പെയിനിലെ സെഗോർബ്-കാസ്റ്റലോൺ (സ്പെയിൻ) രൂപതയിലെ ഒമ്പത് വയസ്സുകാരിയായ മരിയയും മുന്‍പ് ന്യൂമോണിയ ബാധിതയായിരിന്നു. ഫ്രാന്‍സിസ് പാപ്പയെ ഇപ്പോള്‍ ബാധിച്ചിരിക്കുന്ന ബൈലാറ്ററല്‍ ന്യൂമോണിയ തന്നെയാണ് മരിയയെയും ബാധിച്ചിരിന്നത്. വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥനയും ആശംസയും അറിയിച്ചാണ് മരിയയുടെ കത്ത്. 1857-ൽ വിശുദ്ധ മരിയ റോസ മോളാസും വാൽവെയും ചേർന്ന് സ്ഥാപിച്ച കോൺഗ്രിഗേഷൻ ഓഫ് ഔവർ ലേഡി ഓഫ് കൺസലേഷൻ സന്യാസിനി സമൂഹം നടത്തുന്ന ബുറിയാന പട്ടണത്തിലെ കൺസോളേഷ്യൻ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ഈ കൊച്ചു പെൺകുട്ടി. രണ്ട് വർഷം മുമ്പ് ബൈലാറ്ററല്‍ ന്യുമോണിയ പിടിപെട്ട് 12 ദിവസം ആശുപത്രിയിൽ കിടന്നിരിന്നുവെന്ന് പെണ്‍കുട്ടി പാപ്പയ്ക്കു അയച്ച കത്തില്‍ പറയുന്നു. "അതിൽ രണ്ടു ദിവസം ഐ‌സി‌യുവിലായിരിന്നു. എൻ്റെ ആശംസകൾ നേരുന്നതിനാണ് ഞാൻ എഴുതുന്നത്. എത്രയും വേഗം പാപ്പ സുഖം പ്രാപിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന". കഴിഞ്ഞ സെപ്തംബറിൽ താൻ മാതാപിതാക്കളോടൊപ്പം റോമിലേക്ക് ഒരു തീർത്ഥാടനത്തിന് എത്തിയിരിന്നുവെന്നും പാപ്പയുടെ പരിപാടിയില്‍ പങ്കെടുക്കുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്നും മരിയ കത്തില്‍ കുറിച്ചിട്ടുണ്ട്. പക്ഷേ പാപ്പ അന്ന് ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിലായിരിന്നുവെന്ന ദുഃഖവും അവള്‍ പങ്കുവെച്ചിട്ടുണ്ട്. ആരോഗ്യം വേഗം വീണ്ടെടുക്കട്ടെ എന്ന ആശംസയോടെയാണ് കുഞ്ഞ് മരിയയുടെ കത്ത് അവസാനിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ ഛായാചിത്രവും കത്തിലുണ്ടെന്നത് ശ്രദ്ധേയമാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-20-17:41:00.jpg
Keywords: പാപ്പ
Content: 24548
Category: 18
Sub Category:
Heading: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ദമ്പതികൾക്കായി പ്രത്യേക ധ്യാനം
Content: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ 28 മുതൽ മാർച്ച് രണ്ടുവരെ ദമ്പതികൾക്കായി പ്രത്യേക ധ്യാനം നടത്തുമെന്നു ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു. കുടുംബബന്ധങ്ങൾ വിശുദ്ധീകരിച്ച് വിശ്വാസാധിഷ്‌ഠിതമായ കുടുംബജിവിതം നയിക്കാൻ ദമ്പതികളെ ഒരുക്കുന്ന ഈ ധ്യാനത്തിനു ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ആത്മീയഗുരുക്കന്മാർ നേതൃത്വം നൽകും.
Image: /content_image/India/India-2025-02-21-10:31:18.jpg
Keywords: മുരിങ്ങൂർ
Content: 24549
Category: 1
Sub Category:
Heading: നികുതി അടയ്ക്കാത്ത ക്രൈസ്തവർ..!
Content: ക്രൈസ്തവ മാനേജ്‌മെന്റുകളുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളുമായി ബന്ധപ്പെട്ട് വളരെ വിചിത്രമായ ഒരു പരാതിയും കൗതുകകരമായ ഒരു അന്വേഷണ ഉത്തരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ക്രൈസ്തവ വിശ്വാസികളായ അധ്യാപകർ സർക്കാരിന് അടയ്‌ക്കേണ്ട നികുതി അടയ്ക്കാതെ മുങ്ങി നടക്കുകയാണ്, ഇതിനകം സർക്കാരിന് നഷ്ടപ്പെട്ടത് പതിനായിരം കോടിയിൽപ്പരം രൂപയാണ് എന്നിങ്ങനെയുള്ള ആരോപണങ്ങളോടെ, ഇത് തിരിച്ചുപിടിക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം എന്ന ആവശ്യവുമായി കോഴിക്കോട് സ്വദേശിയായ അബ്ദുൾ കലാം എന്ന വ്യക്തിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയത്. കിട്ടിയ പരാതിയെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാതെ ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിടുകയും യുദ്ധകാലാടിസ്ഥാനത്തിൽ ഉപവിദ്യാഭ്യാസ ഡയക്ടർമാർ വഴി എല്ലാ ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും അറിയിപ്പ് നൽകുകയും ചെയ്തു. മുനമ്പം വഖഫ് വിഷയത്തിൽ വഖഫ് നിയമവും അതിനുവേണ്ടി വാദിക്കുന്നവരും പ്രതിരോധത്തിലായ പശ്ചാത്തലത്തിൽ കഴിഞ്ഞ നവംബർ മാസം 18, 19, 20 തിയ്യതികളിലായി ഒരു ദിനപത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട നീണ്ട ലേഖനത്തിന്റെ ചുവടു പിടിച്ചാണ് മേൽ പരാതി ഉത്ഭവിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. നവംബർ 23 നാണ് ശ്രീ അബ്ദുൾ കലാം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി അയച്ചിരിക്കുന്നത്. “വഖഫും സഭയും കോടതിവിധികളും” എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്തുത ലേഖനത്തിന്റെ അവസാന ഭാഗത്ത് സമീപകാലത്തുണ്ടായ ടിഡിഎസ് സംബന്ധിച്ച സുപ്രീംകോടതി വിധിയെ പരാമർശിച്ചുകൊണ്ട് വിചിത്രമായ ചില വാദഗതികൾ രചയിതാവ് ഉന്നയിക്കുന്നുണ്ട്. മനസിലാക്കിയെടുക്കാൻ എളുപ്പമല്ലാത്ത കണക്കുകളും കെട്ടുകഥകളും നിരത്തിക്കൊണ്ടാണ് ലേഖന കർത്താവ് ആയിരക്കണക്കിന് കോടി രൂപ നികുതിവെട്ടിപ്പ് കത്തോലിക്കാ സഭ നടത്തിയിട്ടുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ടിഡിഎസ് കേസ് സംബന്ധിച്ച് അത് ഒരു വിഭാഗം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സന്യസ്തരായ അധ്യാപകരുടെ മാത്രം വിഷയമായിരുന്നെങ്കിൽ, ലേഖനത്തിൽ കത്തോലിക്കാ സഭയുടെ കീഴിലുള്ള മുഴുവൻ എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നികുതി വെട്ടിപ്പ് എന്ന അർത്ഥത്തിലേയ്ക്ക് മാറി. അബ്ദുൾ കലാമിന്റെ പരാതിയിലേയ്ക്ക് വന്നാൽ കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ആശുപത്രികളിലെയും മുഴുവൻ ക്രൈസ്തവ ജീവനക്കാരുടെയും നികുതി വെട്ടിപ്പാണ് ആക്ഷേപം. നികുതി സംബന്ധമായ വിഷയങ്ങളെക്കുറിച്ച് പരാതി നൽകുകയോ അതിൽ അന്വേഷണം നടത്തുകയോ ചെയ്യേണ്ടത് കേന്ദ്ര സർക്കാരിന് കീഴിൽ അതിനായി സ്ഥാപിതമായിട്ടുള്ള വകുപ്പുകളും ഉദ്യോഗസ്ഥരുമാണ് എന്നിരിക്കെ, പരാതി ലഭിച്ചിരിക്കുന്നതും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പാണ് എന്നത് വിചിത്രമായ മറ്റൊരു വസ്തുത. #{blue->none->b->സന്യസ്തർക്ക് ലഭിച്ചിരുന്ന നികുതി ഇളവ് ‍}# വാസ്തവത്തിൽ ഈ വിഷയത്തിന് ആധാരം സന്യസ്തരായ എയ്ഡഡ് സ്‌കൂൾ – കോളേജ് അധ്യാപകരിൽ ഒരു വിഭാഗത്തിന് ലഭിച്ചിരുന്ന നികുതി ഇളവാണ്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) 1944, 1977 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച സർക്കുലറുകളിലെ നിർദ്ദേശങ്ങൾ പ്രകാരമാണ് അടുത്തകാലം വരെയും കത്തോലിക്കാ സഭയുടെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സേവനം ചെയ്യുന്ന സന്യസ്തർക്ക് TDS ഇളവ് ലഭിച്ചിരുന്നത്. ഏറെക്കുറെ രണ്ടായിരത്തോളം പേർക്ക് സമീപകാലം വരെ ഇത്തരത്തിൽ ആനുകൂല്യം ലഭിച്ചിരുന്നു. അത്തരത്തിലുള്ള നികുതി ഇളവ് കത്തോലിക്കാ സഭയിലെ ഒരു വിഭാഗം സന്യസ്തർക്ക് ലഭിച്ചിരുന്നതിന് ചില കാരണങ്ങളുണ്ട്. ഒന്നാമത്തേത്, സ്വന്തമായി സ്വത്ത് സമ്പാദിക്കാത്ത, ലഭിക്കുന്ന പണം ചാരിറ്റി, സാമൂഹികമായ ആവശ്യങ്ങൾ എന്നിവയ്ക്കായി നീക്കിവച്ചിരുന്ന സന്യാസി, സന്യാസിനികളാണ് അവർ. രണ്ടാമതായി, വളരെ വലിയ സാമൂഹിക പ്രവർത്തനങ്ങളാണ് അവർ അംഗങ്ങളായിരുന്ന സന്യാസ സമൂഹങ്ങളും വിശിഷ്യാ കത്തോലിക്കാ സഭയും ചെയ്തു പോരുന്നത് എന്നതിനാലുള്ള പ്രത്യേക പരിഗണന. ഇത്തരത്തിൽ ലഭിച്ചിരുന്ന ആനുകൂല്യം പരിശോധിച്ചാൽ രണ്ടായിരം പേർക്കാണ് നികുതി ഇളവ് ലഭിച്ചിരുന്നതെങ്കിൽ, ഇപ്പോഴത്തെ കണക്കനുസരിച്ച് ഏറെക്കുറെ മാസത്തിൽ കേരളത്തിൽ എല്ലാവർക്കുമായി ലഭിച്ചിരുന്ന ഇളവ് രണ്ടു കോടി രൂപയും, വർഷത്തിൽ അത് 24 കോടിയുമാണ്. സന്യാസ സമൂഹങ്ങളുടെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും അതത് സ്‌കൂളുകളുടെ തന്നെ പ്രവർത്തനങ്ങൾക്കും ഉപകരിച്ചിരുന്ന (സന്യസ്തർക്ക് ലഭിക്കുന്ന ശമ്പളം വ്യക്തിപരമായി ഉപയോഗിക്കുന്നതല്ല) ആ ആനുകൂല്യം തികച്ചും നിയമപരമായി ലഭിച്ചിരുന്നതുമാണ്. എന്നാൽ, 2014 ൽ ഈ നികുതി ഇളവ് നിർത്തലാക്കിക്കൊണ്ട് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് ഉത്തരവിറക്കുകയും ഇളവ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ, 2015 മാർച്ച് ഒമ്പതിന് ഈ ഹർജി കേരള ഹൈക്കോടതി തള്ളുകയാണ് ഉണ്ടായത്. അതേ കാലയളവിൽ തന്നെ മദ്രാസ് ഹൈക്കോടതിയിൽനിന്നും സമാനമായ ഒരു വിധി വന്നിരുന്നു. കേരള ഹൈക്കോടതിയിലെ ആദ്യ വിധിക്കെതിരെ സമർപ്പിക്കപ്പെട്ട അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ചും 2021 ജൂലൈ 13 ന് അപ്പീൽ തള്ളുകയും ടാക്സ് അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് അതേ നാളുകളിൽ തമിഴ്നാട്ടിലെ സന്യാസ സമൂഹങ്ങൾ സുപ്രീംകോടതിയിൽ നൽകിയ കേസിൽ കേരളത്തിൽനിന്നുള്ള സന്യാസ സമൂഹങ്ങൾ ഉൾപ്പെടെ കക്ഷി ചേരുകയുയുണ്ടായി. 2024 നവംബർമാസം ഏഴാം തിയ്യതി ആ കേസിന്റെ വിധി പ്രസ്താവിച്ച മുൻ ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസ് ജെ. ബി. പാർഡിവാല, ജസ്റ്റിസ് മനോജ് മിത്ര എന്നിവർ അംഗങ്ങളുമായ ബെഞ്ച് ആ ഹർജ്ജികൾ കൂടുതൽ വാദം കേൾക്കാതെ തള്ളുകയാണുണ്ടായത്. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിച്ച ദിവസമാണ് ബെഞ്ച് പ്രസ്തുത ഹർജികൾ പരിഗണനയ്ക്കെടുത്തത്. ആ പശ്ചാത്തത്തിൽ ഒരു റിവ്യൂ ഹർജികൂടി സുപ്രീംകോടതിയുടെ പരിഗണനയ്ക്കായി നൽകിയിട്ടുണ്ട്. എങ്കിലും ആ വിധിയെ തുടർന്ന്, അതുവരെ നികുതിയിളവ് ലഭിച്ചിരുന്ന കേരളത്തിലെ സന്യസ്തരായ എയ്ഡഡ് അധ്യാപകർ ടിഡിഎസ് അടച്ചുകൊണ്ടിരിക്കുന്നു. #{blue->none->b->പൊട്ടിമുളച്ച വിവാദങ്ങൾ ‍}# പത്രത്തിൽ വന്ന ലേഖനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അബ്ദുൾ കലാം എന്ന വ്യക്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയത് എന്നത് വ്യക്തമാണെങ്കിലും ആ ലേഖനത്തിന്റെ ഉള്ളടക്കം പോലും അദ്ദേഹം വ്യക്തമായി മനസ്സിലാക്കിയിരുന്നില്ല എന്നതാണ് വാസ്തവം. ലേഖനമെഴുതിയ വ്യക്തിയാണെങ്കിൽ എവിടെനിന്നൊക്കെയോ ലഭിച്ച എന്തൊക്കെയോ അറിവുകളുടെ വെളിച്ചത്തിൽ പ്രതികാര ബുദ്ധിയോടെ ഇല്ലാക്കണക്കുകളും കള്ളക്കഥകളുമാണ് പ്രചരിപ്പിക്കാൻ ശ്രമിച്ചത്. തികച്ചും വാസ്തവവിരുദ്ധമായ ഒരു ലേഖനത്തിന്റെയും അതിനേക്കാൾ തരംതാഴ്ന്ന വ്യാജ പരാതിയുടെയും പിന്നാലെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഇപ്രകാരം തരംതാഴ്ന്ന ഒരു അന്വേഷണ ഉത്തരവുണ്ടായത് തികച്ചും അപലപനീയമാണ്. ശ്രീ. അബ്ദുൾ കലാം നൽകിയ പരാതി തികച്ചും അവാസ്തവവും ഒരു സമുദായത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്നതുമാണ്. വീണ്ടുവിചാരമില്ലാതെ അത് ഏറ്റെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടിയും ക്രൈസ്തവ സമൂഹത്തിന് അപമാനകരമാണ് എന്ന് പറയാതെ വയ്യ. ഉടനടി അന്വേഷണ ഉത്തരവ് പിൻവലിച്ച് ക്രൈസ്തവ സമൂഹത്തോട് മാപ്പ് മറയാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണം. (ലേഖകനായ ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍ സെക്രട്ടറിയാണ്)
Image: /content_image/News/News-2025-02-21-10:43:17.jpg
Keywords: ജാഗ്രത കമ്മീഷൻ
Content: 24550
Category: 1
Sub Category:
Heading: "ചോസണ്‍: ലാസ്റ്റ് സപ്പർ"; യേശുവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള സുപ്രധാന ഭാഗങ്ങളുമായി ട്രെയിലർ പുറത്ത്
Content: ന്യൂയോര്‍ക്ക്: യേശു ക്രിസ്തുവിന്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കി നിര്‍മ്മിച്ച് പ്രേക്ഷകര്‍ക്ക് ഇടയില്‍ വന്‍ ഹിറ്റായി മാറിയ 'ദ ചോസൺ' ബൈബിള്‍ പരമ്പരയിലെ "ചോസണ്‍: ലാസ്റ്റ് സപ്പർ" സീസൺ 5-ന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ഇന്നലെ ഫെബ്രുവരി 20-ന് പുറത്തിറക്കിയ ട്രെയിലര്‍ ഇതിനോടകം ഏഴുലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. യേശുവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്‌ചയിലെ നിരവധി സുപ്രധാന നിമിഷങ്ങളെ അടയാളപ്പെടുത്തിയാണ് ട്രെയിലര്‍. ജറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനം, ദേവാലയ ശുദ്ധീകരണം, യൂദാസിന്റെ വഞ്ചന, അന്ത്യ അത്താഴം എന്നിവ ഉൾപ്പെടെ സീസൺ 5ല്‍ പ്രമേയമാകുന്നുണ്ടെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. "ദി ചോസൻ: ലാസ്റ്റ് സപ്പർ" മൂന്ന് ഭാഗങ്ങളായാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇതിന്റെ ആദ്യ ഭാഗം മാർച്ച് 28നും ഭാഗം 2 ഏപ്രിൽ 4നും ഭാഗം 3 ഏപ്രിൽ 11നും റിലീസ് ചെയ്യുമെന്ന് ചോസണ്‍ ടീം മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. അതേസമയം "ദി ചോസൻ" സീരീസിന്റെ യുഎസ് സ്ട്രീമിംഗ് പങ്കാളി മുന്‍ നിര ഓ‌ടി‌ടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോയായിരിക്കുമെന്ന് ഷോയുടെ നിര്‍മ്മാതാവും സംവിധായകനുമായ ഡാളസ് ജെങ്കിൻസ് പ്രഖ്യാപിച്ചു. ജെങ്കിൻസിൻ്റെ 5&2 സ്റ്റുഡിയോയും ആമസോൺ എംജിഎം സ്റ്റുഡിയോയും തമ്മിലുള്ള പുതിയ കരാറിന്റെ ഭാഗമായാണ് ഇതെന്ന് മാധ്യമ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സീസൺ അഞ്ചിന്റെ തിയേറ്റർ റിലീസിന് ശേഷം, പ്രൈം വീഡിയോയ്ക്ക് 90 ദിവസത്തേക്ക് എക്സ്ക്ലൂസീവ് സ്ട്രീമിംഗ് അവകാശം ഉണ്ടായിരിക്കും. 90 ദിവസത്തെ കാലയളവിന് ശേഷം, സീസൺ 5 സൗജന്യമായി ചോസണ്‍ ആപ്പിൽ റിലീസ് ചെയ്യും. തുടര്‍ന്നു ചോസണ്‍ അഞ്ച് സീസണുകളും പ്രൈം വീഡിയോയിലും ചോസണ്‍ ആപ്പിലും ലഭ്യമാകുമെന്നും 5&2 സ്റ്റുഡിയോ അറിയിച്ചു. പൂര്‍ണ്ണമായും ക്രൌഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച ദി ചോസണ്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്. ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്. ലോക ചരിത്രത്തില്‍ ഏറ്റവുമധികം തര്‍ജ്ജമ ചെയ്യപ്പെട്ട പരമ്പര എന്ന പദവിക്ക് അരികിലാണ് ‘ദി ചോസണ്‍’ ഇപ്പോള്‍. അന്‍പതോളം ഭാഷകളില്‍ ഈ പരമ്പര തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 600 ഭാഷകളില്‍ സബ്ടൈറ്റില്‍ ലഭ്യമാക്കുവാനും അണിയറക്കാര്‍ക്ക് പദ്ധതിയുണ്ട്. ഇറങ്ങിയ മുന്‍ സീരിസുകള്‍ എല്ലാം തന്നെ ഹിറ്റായതിനാല്‍ പുതിയ എപ്പിസോഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-21-11:13:01.jpg
Keywords: ട്രെയി
Content: 24551
Category: 1
Sub Category:
Heading: പനിയില്ല; ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആവര്‍ത്തിച്ച് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് നിലവില്‍ പനിയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യത്തില്‍ നേരിയ പുരോഗതി കാണിക്കുന്നുണ്ടെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. മാര്‍പാപ്പയ്ക്കു പനി ഇല്ലെന്നും രക്തസമ്മർദ്ദം, ഓക്സിജൻ ലെവല്‍, ഹൃദയമിടിപ്പ് തുടങ്ങിയ പാരാമീറ്ററുകൾ കൃത്യമായ തോതിലാണ് മുന്നോട്ട് പോകുന്നതെന്നും വത്തിക്കാന്‍ വ്യക്തമാക്കി. അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച മറ്റ് വിവരങ്ങളുമായി മാര്‍പാപ്പയുടെ സുഹൃത്തും ജെസ്യൂട്ട് വൈദികനായ ഫാ. അൻ്റോണിയോ സ്പാഡറോ രംഗത്ത് വന്നു. ആരോഗ്യസ്ഥിതി സൂക്ഷ്മമായി വിശകലനം ചെയ്തു വരികയാണെന്നും ആശങ്കപ്പെടുത്തുന്ന ഒരു പ്രശ്നവും നിലവില്‍ ഇല്ലായെന്നും അദ്ദേഹം പറഞ്ഞു. ചില പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അസാധാരണമായ ഒരു ഊർജ്ജം മാര്‍പാപ്പയ്ക്കുണ്ടെന്നും ഇതൊരു ലളിതമായ ചികിത്സയല്ല, സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പതിറ്റാണ്ടിലധികം ജെസ്യൂട്ട് മാസികയായ ലാ സിവിൽറ്റ കാറ്റോലിക്കയുടെ ഡയറക്ടറായിരുന്ന ഫാ. സ്പാഡറോ നിലവിൽ വത്തിക്കാൻ ഡിക്കാസ്റ്ററി ഫോർ കൾച്ചർ ആൻഡ് എഡ്യൂക്കേഷൻ്റെ അണ്ടർസെക്രട്ടറിയാണ്. ഇക്കഴിഞ്ഞ 14നാണ് ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-21-15:27:18.jpg
Keywords: വത്തിക്കാ
Content: 24552
Category: 1
Sub Category:
Heading: തങ്ങള്‍ വിശ്വസിക്കുന്നത് ദൈവകൃപയില്‍, അവിടുത്തെ ഹിതം നിറവേറ്റുവാന്‍ ആഗ്രഹിക്കുന്നു : യു‌എസ് വൈസ് പ്രസിഡന്‍റ് വാന്‍സ്
Content: ന്യൂയോര്‍ക്ക്: ദൈവത്തിന്റെ കൃപയിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന സാക്ഷ്യവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ‌ഡി വാന്‍സ്. ഫെബ്രുവരി 20-ന് മേരിലാൻഡിലെ നാഷണൽ ഹാർബറിൽ നടന്ന 2025 കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൻ്റെ (CPAC) പ്രധാന വേദിയിലെ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദൈവത്തിൻ്റെ കൃപയിൽ തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അവിടുത്തെ ഇഷ്ടം നിറവേറ്റുവാന്‍ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും വാൻസ് പറഞ്ഞു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">I just marvel at how real, and exceedingly impressive this guy <a href="https://twitter.com/JDVance?ref_src=twsrc%5Etfw">@JDVance</a> is. We are so blessed to have him as our VP. <a href="https://t.co/TLJ0mHHKI3">https://t.co/TLJ0mHHKI3</a></p>&mdash; David Limbaugh (@DavidLimbaugh) <a href="https://twitter.com/DavidLimbaugh/status/1892668090971807820?ref_src=twsrc%5Etfw">February 20, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ധാർമ്മിക തത്വങ്ങളുടെ ഒരു കൂട്ടം മാത്രമല്ല ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാനം, മറിച്ച് വിശ്വാസമാണ്. ദൈവപുത്രൻ മനുഷ്യനായിത്തീർന്നു, അവൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്നതാണ് ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാനം. ഇതില്‍ നിന്ന്‍ മനസിലാക്കേണ്ട പാഠങ്ങളില്‍ ഒന്ന്, മരണത്തെ ഭയപ്പെടേണ്ടതില്ല എന്നതാണ്. ഒരാളുടെ ജീവൻ നഷ്‌ടപ്പെടുക എന്ന്‍ പറയുമ്പോള്‍ പ്രധാനമായി ഒരാളുടെ ആത്മാവ് നഷ്‌ടമാകുമെന്ന് ഞാൻ കരുതുന്നു. ഗർഭധാരണ കേന്ദ്രങ്ങളെ പിന്തുണച്ചും, കുടുംബങ്ങളെ വളർത്തിയെടുക്കാൻ ആളുകൾക്ക് താങ്ങാനാകുന്ന ചെലവുകൾ കുറയ്ക്കുന്നതിനുള്ള നയങ്ങൾ നടപ്പാക്കിയും, ഭ്രൂണഹത്യയെക്കുറിച്ചുള്ള ധാരണകൾ മാറ്റിയും, ജീവന്‍ തിരഞ്ഞെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ചും ജീവന്റെ സംസ്കാരം മുന്നോട്ട് കൊണ്ടുപോകാമെന്നും വാൻസ് അഭിമുഖത്തില്‍ പറഞ്ഞു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ "അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രോ-ലൈഫ് പ്രസിഡൻ്റ്" എന്ന് വാൻസ് വിശേഷിപ്പിച്ചു. അടിയുറച്ച കത്തോലിക്ക വിശ്വാസിയായ വാന്‍സ് ഭ്രൂണഹത്യയെ അതിശക്തമായി എതിര്‍ക്കുന്ന നേതാവ് കൂടിയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-21-15:51:23.jpg
Keywords: വാന്‍സ
Content: 24553
Category: 1
Sub Category:
Heading: കോംഗോയിലെ ദേവാലയത്തില്‍ 70 ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കഴുത്തറത്ത് കൊലപ്പെടുത്തി
Content: ബ്രാസാവില്ല: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ക്രൈസ്തവ ആരാധനാലയത്തില്‍ എഴുപത് ക്രിസ്ത്യാനികളെ ശിരഛേദം ചെയ്ത നിലയിൽ കണ്ടെത്തി. രാജ്യത്തിൻ്റെ വടക്ക് കിഴക്കൻ ഭാഗത്ത് ക്രൈസ്തവ വിശ്വാസികൾക്ക് നേരെ നടന്ന ഏറ്റവും പുതിയ ആക്രമണമാണിതെന്ന് വിവിധ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 13 വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെ, ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള സഖ്യകക്ഷികളായ ഡെമോക്രാറ്റിക് ഫോഴ്‌സിലെ (എഡിഎഫ്) തീവ്രവാദികളാണ് ആക്രമണം നടത്തിയത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Please pray – 70 people have been found beheaded in a church in the Democratic Republic of Congo (DRC).<br><br>“We further call on the international Christian community to remain in prayer for Christians and vulnerable communities in eastern DRC,” says a contact.<a href="https://t.co/HlhzAUNvOV">https://t.co/HlhzAUNvOV</a></p>&mdash; Open Doors UK (@OpenDoorsUK) <a href="https://twitter.com/OpenDoorsUK/status/1891823327909409263?ref_src=twsrc%5Etfw">February 18, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> എഡിഎഫ് തീവ്രവാദികൾ ഗ്രാമം വളഞ്ഞു 50 ക്രൈസ്തവ വിശ്വാസികളെ കൂടി പിടികൂടി. പിന്നീട് ഇരുപതു പേരെ കൂടി ബന്ദികളാക്കി 70 പേരെയും കസങ്കയിലെ പ്രൊട്ടസ്റ്റൻ്റ് ആരാധനാലയത്തില്‍ കൊണ്ടുപോയി ദാരുണമായി കഴുത്ത് അറത്ത് കൊലപ്പെടുത്തുകയായിരിന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവ നരഹത്യ അരങ്ങേറി ദിവസങ്ങള്‍ക്ക് ശേഷമാണ് പുറംലോകം വാര്‍ത്ത അറിയുന്നത്. സുരക്ഷ സാഹചര്യം താറുമാറായ പശ്ചാത്തലം കണക്കിലെടുത്ത് സംഭവത്തിന് മുന്‍പ്, പള്ളികളും സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും അടച്ചിരുന്നുവെന്ന് കോംബോ പ്രൈമറി സ്കൂൾ ഡയറക്ടർ മുഹിന്ദോ മുസുൻസി വെളിപ്പെടുത്തി. രാജ്യത്തിൻ്റെ വടക്ക് കിഴക്കൻ മേഖലയിൽ എഡിഎഫ് തീവ്രവാദികൾ ഉയർത്തുന്ന ഭീഷണിയുടെ തുടർച്ചയാണ് ഏറ്റവും പുതിയ ഈ ദാരുണ സംഭവം. 2014-ൽ, നോർത്ത് കിവു പ്രവിശ്യയിലെ ബെനി പ്രദേശത്ത് സംഘം ആക്രമണം ശക്തമാക്കിയിരിന്നു. അതിനുശേഷം ആക്രമണങ്ങൾ ഇറ്റുരി പ്രവിശ്യയിലെ ഇരുമു, മംബസ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. കഴിഞ്ഞ മാസത്തിൽ മാത്രം, ബസ്വാഘ മേഖലയില്‍ ഇരുനൂറിലധികം പേരെ സംഘം കൊന്നു. കഴിഞ്ഞ വർഷം, കോംഗോയില്‍ 355 ക്രൈസ്തവരാണ് വിശ്വാസത്തിൻ്റെ പേരിൽ കൊല്ലപ്പെട്ടത്. മുൻ വർഷം 261 ആയിരുന്നു. അതേസമയം 10,000 സാധാരണക്കാര്‍ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു. ക്രൈസ്തവര്‍ തിങ്ങി പാര്‍ത്തിരിന്ന നിരവധി ക്രിസ്ത്യൻ ഗ്രാമങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടു. റുവാണ്ടയുടെ പിന്തുണയുള്ള M23 വിമത ഗ്രൂപ്പാണ് സമീപകാല ആക്രമണങ്ങളില്‍ ക്രൈസ്തവര്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോംഗോയില്‍ ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള അക്രമികള്‍ കത്തോലിക്ക വിശ്വാസികളെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പ രംഗത്ത് വന്നിരിന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-21-20:13:05.jpg
Keywords: കോംഗോ
Content: 24554
Category: 1
Sub Category:
Heading: അപകടനില തരണം ചെയ്‌തിട്ടില്ല; ഫ്രാന്‍സിസ് പാപ്പ ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് മെഡിക്കല്‍ ടീം
Content: വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടെന്നും അതേസമയം അപകടനില തരണം ചെയ്‌തിട്ടില്ലായെന്നും മെഡിക്കൽ സംഘത്തിലെ ഡോ. സെർജിയോ ആൽഫിയേരി മാധ്യമങ്ങളെ അറിയിച്ചു. ഒരാഴ്ച കൂടി പാപ്പ ആശുപത്രിയിൽ തുടരേണ്ടിവരുമെന്നും തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലോകത്തിനുമുമ്പാകെ മറച്ചു വയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ടെന്നും ഡോക്‌ടർ വെളിപ്പെടുത്തി. മുന്‍പ് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണിയാണ് പാപ്പയുടെ ആരോഗ്യാവസ്ഥ സംബന്ധിക്കുന്ന ലോകത്തെ അറിയിച്ചിരിന്നതെങ്കില്‍ പതിവിനു വിപരീതമായി ഇതാദ്യമായി മാർപാപ്പയെ ചികിത്സിക്കുന്ന മെഡിക്കൽ സംഘം നേരിട്ടു മാധ്യമങ്ങളെ കാണുകയായിരിന്നു. റോമിലെ ജെമെല്ലി ഹോസ്പിറ്റലിൽ വത്തിക്കാൻ നടത്തിയ പത്രസമ്മേളനത്തിൽ, ജെമെല്ലി ഹോസ്പിറ്റലിൻ്റെ മെഡിക്കൽ ടീം മേധാവി ഡോ. സെർജിയോ ആൽഫിയേരിയും വത്തിക്കാനില്‍ നിന്ന് മാർപാപ്പയെ റഫർ ചെയ്ത ഡോക്ടർ ഡോ. ലൂയിജി കാർബോണും സംസാരിച്ചു. 88 വയസ്സുള്ള പരിശുദ്ധ പിതാവ് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി ആശുപത്രിയിൽ തുടരേണ്ട സാഹചര്യമുണ്ടെന്നും ഇരുവരും അറിയിച്ചു. അടുത്ത ആഴ്ച്ച മുഴുവൻ ഫ്രാന്‍സിസ് പാപ്പ ആശുപത്രിയില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഒരുപക്ഷേ സാഹചര്യം മാറിയേക്കാമെന്നും അവര്‍ പറഞ്ഞു. ആശുപത്രിയിൽ ആയിരിക്കുമ്പോൾ മാർപാപ്പ രേഖകൾ വായിക്കുകയും ജോലി ചെയ്യുകയും ഒപ്പിടുകയും ചെയ്യുന്നതായി ജെമെല്ലി മെഡിക്കൽ ടീം മേധാവി സ്ഥിരീകരിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധ ആയിരിന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യം ന്യുമോണിയ ഇല്ലായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ സിടി സ്കാനിലാണ് ബൈലാറ്ററല്‍ ന്യുമോണിയ കണ്ടെത്തിയത്. ഇതുവരെ മാര്‍പാപ്പയെ മെഡിക്കല്‍ ജീവനോപാധികളുമായി ബന്ധിപ്പിച്ചിട്ടില്ല. എങ്കിലും, ശ്വസനത്തെ സഹായിക്കാൻ അദ്ദേഹം ഇടയ്ക്കിടെ ഓക്സിജൻ സഹായം ഉപയോഗിക്കുന്നുണ്ടെന്നും മെഡിക്കല്‍ ടീം അറിയിച്ചു. ഇക്കഴിഞ്ഞ 14നാണ് ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Image: /content_image/News/News-2025-02-22-10:49:31.jpg
Keywords: പാപ്പ