Contents

Displaying 24541-24550 of 24929 results.
Content: 24989
Category: 1
Sub Category:
Heading: ലെയോ പാപ്പയുടെ ആഗ്രഹ പ്രകാരം റോമൻ കൂരിയ വിഭാഗങ്ങളുടെ ചുമതലകളുള്ളവര്‍ തുടരും
Content: വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ പാപ്പയുടെ ആഗ്രഹപ്രകാരം പുതിയ തീരുമാനങ്ങൾ ഉണ്ടാകുന്നതുവരെ, റോമൻ കൂരിയായിലെ നേതൃ നിരയിലുള്ളവരും അംഗങ്ങളും അവരുടെ കർത്തവ്യങ്ങൾ തുടരും. റോമന്‍ കൂരിയായിലെ സ്ഥാപനങ്ങളുടെ തലവന്മാരും അംഗങ്ങളും, വത്തിക്കാൻ സ്റ്റേറ്റിനായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ സെക്രട്ടറിമാരും പ്രസിഡന്റും തങ്ങള്‍ ചെയ്തു വരുന്ന ഉത്തരവാദിത്വങ്ങള്‍ തുടരണമെന്നാണ് പുതിയ പാപ്പയുടെ ആഗ്രഹപ്രകാരം വത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു പാപ്പാ ദിവംഗതനാകുന്ന സമയം മുതൽ പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതുവരെ റോമൻകൂരിയായിലെയും അതുമായി ബന്ധപ്പെട്ട വിഭാഗങ്ങളുടെയും ചുമതലകൾ നിർവ്വഹിക്കുന്നത് കാമെർലേംഗോയാണ്. ഇത് പ്രകാരം നിലവിലെ കാമെർലേംഗോ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്ലാണ് ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചുക്കൊണ്ടിരിന്നത്. പാപ്പയെ തെരഞ്ഞെടുത്തതോടെ ഇത്തരം കാര്യങ്ങളില്‍ ഇനി തീരുമാനമെടുക്കുക ലെയോ പതിനാലാമൻ പാപ്പയായിരിക്കും. കത്തോലിക്കാസഭയുടെ പൊതുവായ കാര്യങ്ങളില്‍ മാര്‍പാപ്പായെ സഹായിക്കാനുള്ള ഭരണസംവിധാനമാണ് റോമന്‍ കൂരിയ. രാഷ്ട്രീയഭരണത്തലവന്മാരുടെ കീഴില്‍ വിവിധങ്ങളായ ഭരണവകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നതുപോലെതന്നെ റോമന്‍ കൂരിയ മാര്‍പാപ്പയെയും സഹായിക്കുന്നു. മാനുഷിക തലത്തില്‍ പറഞ്ഞാല്‍ കത്തോലിക്കാസഭയിലെ എല്ലാ വകുപ്പുകളുടെയും സഹായ സഹകരണങ്ങളോടെയാണ് മാർപാപ്പ സാർവത്രികസഭയെ ഭരിക്കുന്നതും നയിക്കുന്നതും. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭരണസംവിധാനമാണിത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-05-10-17:29:20.jpg
Keywords: പാപ്പ
Content: 24990
Category: 18
Sub Category:
Heading: ലെയോ പതിനാലാമന്‍ പാപ്പയ്ക്കു ആശംസകളും പ്രാര്‍ത്ഥനകളുമായി കേരള കത്തോലിക്ക സഭ
Content: കൊച്ചി: ആഗോള കത്തോലിക്കാ സഭയുടെ 267 -ാമത് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന്റെ പ്രവർത്തനങ്ങൾക്കു കേരള കത്തോലിക്കാ സഭ ഭാവുകങ്ങളും പ്രാർത്ഥനകളും നേരുന്നുവെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ. കാലഘട്ടത്തിന്റെ വെല്ലുവിളികളെ യാഥാർഥ്യബോധത്തോടെ ഉൾക്കൊണ്ട് സഭയെയും സമൂഹത്തെയും നയിക്കാൻ മാർപാപ്പയ്ക്കു കഴിയട്ടെയെന്ന് കെ‌സി‌ബി‌സി ആശംസിച്ചു. അദ്ദേഹം തന്റെ അഭിസംബോധനാസന്ദേശത്തിൽ വ്യക്തമാക്കിയതുപോലെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിൽ ലോകത്തെ ഒന്നിച്ചുകൂട്ടാനും നയിക്കാനുമുള്ള സഭയുടെ ശ്രമങ്ങൾക്കു പ്രചോദനാത്മകമായ നേതൃത്വം നൽകാൻ അദ്ദേഹത്തിനു സാധിക്കട്ടെ. തെക്കേ അമേരിക്കയിൽ ദീർഘകാലം മിഷ്ണറിയായി ശുശ്രൂഷ ചെയ്‌ത മാർപാപ്പയുടെ അനുഭവസമ്പത്ത് സാർവത്രികസഭയ്ക്കുവേണ്ടിയുള്ള തൻ്റെ പ്രധാനാചാര്യ ശുശ്രുഷയിൽ പിൻബലവും മുതൽക്കൂട്ടുമാകട്ടേയെന്ന് ആശംസിക്കുന്നു. കേരളം സന്ദർശിക്കുകയും കേരളസഭയെ അടുത്തറിയുകയും ചെയ്‌തിട്ടുള്ള മാർപാപ്പയ്ക്കു കേരള വിശ്വാസസമുഹത്തിൻ്റെ വിധേയത്വവും പ്രാർത്ഥനയും പിന്തുണയും എന്നും ഉണ്ടാകുമെന്നും ഫാ. തറയിൽ പറഞ്ഞു.
Image: /content_image/India/India-2025-05-10-17:53:55.jpg
Keywords: പാപ്പ
Content: 24991
Category: 1
Sub Category:
Heading: വിളക്കന്നൂര്‍ ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാന്റെ അംഗീകാരം; ഔദ്യോഗിക പ്രഖ്യാപനം മെയ് 31ന്
Content: വിളക്കന്നൂര്‍: നീണ്ട പതിനൊന്നു വര്‍ഷത്തെ പഠനത്തിന് ഒടുവില്‍ തലശ്ശേരി അതിരൂപതയ്ക്കു കീഴിലുള്ള വിളക്കന്നൂര്‍ ക്രിസ്തു രാജ ദേവാലയത്തില്‍ ഈശോയുടെ തിരുമുഖം പ്രത്യക്ഷപ്പെട്ട ദിവ്യകാരുണ്യ അത്ഭുതത്തിന് സഭാതല സ്ഥിരീകരണം. ഇത് സംബന്ധിച്ച പരിശുദ്ധ സിംഹാസനത്തിന്റെ അറിയിപ്പ് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വിശ്വാസികളെ അറിയിച്ചു. ഇന്നലെ വിളക്കന്നൂര്‍ ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേയായിരിന്നു ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം വിശ്വാസികളെ അറിയിച്ചത്. ഈ അത്ഭുതം പരിശുദ്ധ കത്തോലിക്ക സഭയ്ക്ക് പരിശുദ്ധ കുര്‍ബാനയിലുള്ള സത്യ വിശ്വാസത്തെ പരിപോഷിക്കുന്നത് ആകയാല്‍ അതിനെ ദിവ്യകാരുണ്യ അത്ഭുതമായി കരുതുന്നതിന് തടസങ്ങള്‍ യാതൊന്നുമില്ലായെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചതായി മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. പരിശുദ്ധ കുര്‍ബാനയ്ക്കു നല്‍കുന്ന അതേ ആദരവും ബഹുമാനവും ഈ തിരുവോസ്തിക്ക് നല്കാനും അതിനെ ആരാധിക്കുവാനും ശ്ലൈഹീക സിംഹാസനം അനുവാദം നല്‍കിയിട്ടുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് അറിയിച്ചു. എന്നാല്‍ പരിശുദ്ധ കുര്‍ബാനയിലെ ഈശോയുടെ തിരുസാന്നിധ്യം എന്നത് കേവലം ഏതെങ്കിലും ഒരു അടയാളമോ അത്ഭുതമോ ആയി ബന്ധപ്പെട്ടതല്ലായെന്ന സനാതന സത്യം എല്ലാ വിശ്വാസികളും ഹൃദയത്തില്‍ സൂക്ഷിക്കേണ്ടതാണെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. മെയ് 31 ശനിയാഴ്ച ഉച്ചക്കഴിഞ്ഞു രണ്ടര മണിക്ക് വിളക്കന്നൂര്‍ ക്രിസ്തു രാജ ദേവാലയത്തില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധി ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിറെല്ലി സംബന്ധിക്കുകയും പരിശുദ്ധ കുര്‍ബാന പ്രതിഷ്ഠിക്കുകയും ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പും പ്രഖ്യാപനം നടത്തുന്നതുമാണെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. 2013 നവംബർ 15നു വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ ഫാ. തോമസ് പതിക്കൽ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേയാണ് അത്ഭുതമുണ്ടായത്. വിശുദ്ധ കുര്‍ബാനയ്ക്കിടെ തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖത്തിന്റെ ഛായ പ്രത്യക്ഷപ്പെടുകയായിരിന്നു. പിന്നീട് തിരുവോസ്തി വത്തിക്കാന്‍ മാര്‍ഗ്ഗരേഖ അനുശാസിക്കുന്നത് പ്രകാരം അതിരൂപതാ കാര്യാലയത്തിലേക്ക് മാറ്റി. നാലുവര്‍ഷത്തിലധികമായി അതിരൂപതാകേന്ദ്രത്തില്‍ സൂക്ഷിച്ചിരിന്ന തിരുവോസ്തിക്ക് യാതൊരു മാറ്റവും ഇല്ലാത്തതിനാല്‍ ദിവ്യകാരുണ്യം 2018 സെപ്റ്റംബര്‍ 20നു വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തിലെത്തിച്ചു. തുടര്‍ന്നു 2020 ജനുവരി വരെ പരസ്യ വണക്കത്തിനായി ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരിന്നു. നേരത്തെ തന്നെ വിളക്കന്നൂര്‍ സംഭവത്തെക്കുറിച്ച് സീറോ മലബാർ സഭയുടെ ദൈവശാസ്ത്ര കമ്മീഷൻ വിശദമായ പഠനം നടത്തുകയും പ്രസ്തുത സംഭവം ഒരു ദിവ്യകാരുണ്യ അത്ഭുതം ആയി ഉയര്‍ത്തപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതിന്‍ പ്രകാരം 2020 ജനുവരി രണ്ടാം വാരത്തില്‍ തിരുവോസ്തി സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് എത്തിച്ചു. കൊച്ചിയില്‍ എത്തിയ അന്നത്തെ ഭാരതത്തിന്റെ അപ്പസ്തോലിക ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ഗിയാംബാറ്റിസ്റ്റ ദിക്വാത്രൊയ്ക്കു തിരുവോസ്തി കൈമാറിയിരിന്നു. നീണ്ട പഠനത്തിന് ഒടുവില്‍ ദിവ്യകാരുണ്യ അത്ഭുതത്തിന് ഔദ്യോഗിക അംഗീകാരം നല്‍കിക്കൊണ്ടുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രഖ്യാപനം വന്നതിന്റെ വലിയ ആഹ്ളാദത്തിലാണ് വിളക്കന്നൂരിലെ വിശ്വാസികള്‍. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-05-10-18:56:03.jpg
Keywords: അത്ഭുത, ദിവ്യകാരു
Content: 24992
Category: 19
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07
Content: ഈശോ ലേവിയെ വിളിക്കുന്നു, ഉപവാസത്തെ സംബന്ധിച്ചു തര്‍ക്കം എന്ന വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷ ഭാഗങ്ങളെകുറിച്ചു വിശുദ്ധ എവുസേബിയൂസ്, വിശുദ്ധ ബീഡ്, നസിയാൻസിലെ ഗ്രിഗറി, ഇരണേവൂസ്, നീസ്സായിലെ ഗ്രിഗറി, വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ ജറോം, പല്ലാദിയൂസ്, തെർത്തുല്യൻ എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ♦️ #{blue->none->b-> വചനഭാഗം: ലേവിയെ വിളിക്കുന്നു | (മര്‍ക്കോസ് 2:13-17) }# (മത്തായി 9: 9 - 13 ) (ലൂക്കാ 5: 27 - 32 ). 13 : യേശു വീണ്ടും കടല്‍ത്തീരത്തേക്കുപോയി. ജനക്കൂട്ടം അവന്റെ അടുത്തെത്തി. അവന്‍ അവരെ പഠിപ്പിച്ചു. 14 അവന്‍ കടന്നുപോയപ്പോള്‍ ഹല്‍പൈയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ട് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. 15 അവന്‍ ലേവിയുടെ ഭവനത്തില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ അനേകം ചുങ്കക്കാരും പാപികളും അവന്റെയും ശിഷ്യരുടെയും കൂടെ ഇരുന്നു. കാരണം, അവനെ അനുഗമിച്ചവര്‍ നിരവധിയായിരുന്നു. 16 അവന്‍ പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതു കണ്ട് ഫരിസേയരില്‍പെട്ട ചില നിയമജ്ഞര്‍ ശിഷ്യന്‍മാരോടു ചോദിച്ചു: അവന്‍ ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷിക്കുന്നതെന്ത്? 17 ഇതു കേട്ട് യേശു പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്‍മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്. **************************************************************** ➤ #{red->none->b-> വിശുദ്ധ എവുസേബിയൂസ്: }# മത്തായി ശ്ലീഹാ കർത്താവിനാൽ വിളിക്കപ്പെടുന്നതിനു മുമ്പ് ഏർപ്പെട്ടിരുന്നത് മാന്യമായ തൊഴിലിലായാരുന്നില്ല. ചുങ്കം പിരിച്ചും വഞ്ചിച്ചും ജീവിച്ചുപോന്നവരുടെ ഗണത്തിലായിരുന്നു അതുവരെ അദ്ദേഹം കഴിഞ്ഞിരുന്നത് (മത്താ 9,9; ലൂക്കാ 5,27) (Proof of the Gospel 3.5). ➤ #{red->none->b-> വിശുദ്ധ ബീഡ്: }# ധനസമ്പാദനത്തിൽ വ്യഗ്രചിത്തനായി ലേവി ചുങ്കസ്ഥലത്തിരിക്കുന്നത് ഈശോ കണ്ടു. മത്തായി എന്നായിരുന്നു അദ്ദേഹത്തിന്റെ പുതിയ പേര്. ഹെബ്രായ ഭാഷയിൽ ഈ പേരിന്റെ അർത്ഥം 'ദാനമായി നൽകപ്പെട്ടത്' എന്നത്രെ. സ്വർഗത്തിന്റെ കൃപ ലഭിച്ചവന് തികച്ചും അനുയോജ്യമായ പേരാണിത് (Homilies on the Gospels 2.21). #{black->none->b-> അനുഗമിക്കുന്നതിനുള്ള വരം }# 'അനുഗമിക്കുക' എന്നതുകൊണ്ട് പാദങ്ങളുടെ ചലനമല്ല, ഹൃദയത്തിൻ്റെ ചലനമാണ് അവിടുന്നുദ്ദേശിച്ചത്. അതായത് ഒരു ജീവിതശൈ ലിയെ പുൽകുക എന്നർത്ഥം. താൻ മിശിഹായിൽ ജീവിക്കുന്നു എന്നവകാശപ്പെടുന്ന ഏതൊരുവനും മിശിഹാ നടന്നതുപോലെ ചരിക്കേണ്ടിയിരിക്കുന്നു (1 പത്രോ 2,21; 1 യോഹ 2,6). ഭൗമിക വസ്തു ക്കളെ ലക്ഷ്യം വയ്ക്കാതെയും നശ്വരമായ നേട്ടങ്ങൾക്കു പിന്നാലെ പരക്കം പായാതെയും അവൻ ജീവിക്കണം. വിലയില്ലാത്ത പുകഴ്‌ചകൾക്കു പുറം തിരിയുകയും സ്വർഗീയ മഹത്വത്തെപ്രതി ലൗകി കമായവയെ അവജ്ഞയോടെ തള്ളുകയും വേണം. അവൻ എല്ലാവർക്കും നന്മ ചെയ്യണം, ആരെയും പകമൂലം ഉപദ്രവിക്കരുത്; തനിക്കു നേരിടുന്ന ഉപദ്രവങ്ങളെ ക്ഷമാപൂർവ്വം സഹിക്കണം; തന്നെ പീഡിപ്പിക്കുന്നവർക്കു വേണ്ടി ദൈവ ത്തിൽനിന്ന് ക്ഷമ യാചിക്കണം. സ്വന്തം മഹിമ ഒരിക്കലും തേടാതെ എപ്പോഴും ദൈവമഹത്ത്വം അന്വേഷിക്കണം (യോഹ 7,18). സ്വർഗീയ കാര്യങ്ങളിലുള്ള താൽപര്യം വർദ്ധിക്കത്തക്കതെല്ലാം അവൻ ചെയ്യണം. ഇതാണ് മിശിഹായെ പിൻചെല്ലുക എന്നതിൻറെ അർത്ഥം. ഇപ്രകാരം മത്തായി ഭൗതിക വസ്തുക്കൾ വിട്ടുപേക്ഷിച്ചുകൊണ്ട് സ്വന്തമായി ഒന്നുമില്ലാത്തവൻ്റെ അനുചരവൃന്ദത്തിൽ ചേർന്നു. തന്റെ വാക്കിനാൽ അനുഗമിക്കാൻ വിളിച്ചവൻതന്നെ അനുഗമിക്കാനുള്ള വരദാനം ആന്തരികമായി അദ്ദേഹത്തിനു നൽകി (Homilies on the Gospels 1.21). ➤ #{red->none->b-> നസിയാൻസിലെ ഗ്രിഗറി: }# പാപികളോടും ചുങ്കക്കാരോടുമൊപ്പം ഇടപഴകിയതിൽനിന്ന് ഈശോ എന്തു നേടി എന്ന ചോദ്യമുയരാം. പാപി കളുടെ രക്ഷ നേടി എന്നതാണ് ഉത്തരം. പാപിക ളോട് സഹവസിച്ചതിൻ്റെ പേരിൽ ഈശോയെ കുറ്റപ്പെടുത്തുന്നത് ചികിത്സിക്കാൻ വരുന്ന ഭിഷഗ്വരനെ ദുർഗന്ധം സഹിച്ചതിനും അഴുകിയ മുറിവുകളിൽ കൈവച്ചതിനും കുറ്റപ്പെടുത്തുന്നതിനു സമമാണ് (Oration 45, On Holy Easter 26). ➤ #{red->none->b-> വിശുദ്ധ ഇരണേവൂസ്: }# സമർത്ഥനായ വൈദ്യൻ രോഗിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചല്ല, വൈദ്യശാസ്ത്ര തത്ത്വങ്ങൾക്കനുസരിച്ചാണ് മരുന്നും ചികിത്സയും വിധിക്കുന്നത്. “രോഗി കൾക്കാണ് വൈദ്യനെ ആവശ്യം. ഞാൻ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ വിളിക്കാനാണ്" എന്നു പറഞ്ഞുകൊണ്ട് ഈശോ തന്നെത്തന്നെ വൈദ്യനാക്കി പ്രതിഷ്‌ഠിച്ചു. അങ്ങ നെയെങ്കിൽ, അവൻ്റെ പക്കലെത്തുന്ന രോഗികൾ എങ്ങനെ സുഖപ്പെടും, പാപികൾ എങ്ങനെ മാനസാന്തരപ്പെടും? അവർ ഇപ്പോൾ ചെയ്യുന്നവ തുടർന്നാൽ പോരാ; മറിച്ച്, രോഗവും പാപവും തങ്ങളുടെമേൽ വരുത്തിവച്ചിരുന്ന ജീവിതശൈ ലിയിൽ നിന്നു പിന്തിരിയുകയും വലിയൊരു മാറ്റത്തിന് വിധേയരാകുകയും വേണം. അറിവില്ലായ്മയാണ് മെരുക്കമില്ലായ്‌മയുടെ മാതാവ്. അതു കൊണ്ട് ഈശോ തൻ്റെ ശിഷ്യന്മാർക്ക് സത്യത്തെക്കുറിച്ചുള്ള ജ്ഞാനം പകർന്നു നൽകി. അവരുടെ പഴയജീവിതശൈലിക്കു ചേർന്നതോ അന്വേഷകരുടെ ജിജ്ഞാസയെ തൃപ്‌തിപ്പെടുത്തുന്നതോ ആയ കാര്യങ്ങളല്ല അവിടുന്ന് സംസാരിച്ചത്. മറിച്ച്, ആരോഗ്യദായകമായ പ്രബോധനമാണ് കാപട്യം കൂടാതെ പകർന്നു നൽകിയത് (Against Heresies). ➤ #{red->none->b->നീസ്സായിലെ ഗ്രിഗറി: }# രോഗിയുടെ ശരീരത്തിൽ നിന്ന് അസ്വാഭാവികമായ മുഴകളോ കുരുക്കളോ നീക്കം ചെയ്യാനുദ്യമിച്ച് കത്തിയോ ചുട്ടുപഴുത്ത ലോഹമോ ഉപയോഗിക്കുന്നവർ, രോഗിയെ ഉപദ്രവിക്കണമെന്നാഗ്രഹിക്കുന്നില്ലെങ്കിലും വേദനയ്ക്ക് കാരണമാകുന്നു. അപ്രകാരം നമ്മുടെ ആത്മാവിനെ ജഡികമാക്കിത്തീർത്ത, അധികപ്പറ്റായിട്ടുള്ളവയെല്ലാം ദൈവത്തിന്റെ അനന്തജ്ഞാനത്താൽ മുറിച്ചുമാറ്റപ്പെടുകയും ചുരണ്ടിനീക്കപ്പെടുകയും വേണം. "ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെ ആവശ്യം" എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ടല്ലോ. മുഴകൾ മുറിച്ചു മാറ്റപ്പെടുമ്പോൾ കടുത്ത വേദന ശരീരത്തിനനുഭവപ്പെടുന്നതുപോലെ പാപത്തി ലേക്കു ചായ്‌വുള്ള ആരമാവിനെ വീണ്ടെടുക്കു മ്പോൾ വേദനയുണ്ടാകും (The Great Catechism 8). ➤ #{red->none->b-> വിശുദ്ധ ആഗസ്തീനോസ്: }# ആരോഗ്യമുള്ളവർ എന്നതുകൊണ്ട് അവിടുന്നുദ്ദേശിച്ചത് നീതീകരി ക്കപ്പെട്ടവരെയാണ്. രോഗികൾ എന്നത് പാപികളെ സൂചിപ്പിക്കുന്നു. യഥാർത്ഥത്തിൽ രോഗിയായിരി ക്കുന്നവൻ തനിക്ക് ആരോഗ്യമുണ്ട് എന്ന് ധരിക്കരുത്. എന്തെന്നാൽ "തൻ്റെ ബലംകൊണ്ട് അവൻ രക്ഷിക്കപ്പെടുകയില്ല" (സങ്കീ 33,16). സ്വയം വഞ്ചിതരായിരിക്കുന്നവരുടെ ബലം യഥാർത്ഥ ആരോഗ്യവാന്മാരുടേതുപോലെയല്ല; മറിച്ച് ജ്വരോന്മാദങ്ങൾ ബാധിച്ചവരുടേതുപോലെയാണ്. തങ്ങൾ തികഞ്ഞ ആരോഗ്യവാന്മാരാണെന്ന ധാരണയിൽ അവർ വൈദ്യനെ സമീപിക്കാതിരിക്കുകയും ചിലപ്പോൾ ശത്രുവെന്ന് ഗണിച്ച് അദ്ദേഹത്തെ ആക്രമിക്കാൻ തുനിയുകയും ചെയ്യുന്നു. മിശിഹായുടെ കരുണാർദ്രമായ സഹായം ആവശ്യമില്ലെന്ന് ശഠിച്ച് അവിടുത്തെ ആക്രമിക്കാൻ ചില പാപികൾ ഒരുമ്പെടുന്നു. തങ്ങൾക്ക് സ്വതന്ത്രമായ ഇച്ഛ ഉണ്ടെന്നും എന്നാൽ തങ്ങൾ വിളിക്കപ്പെട്ടിരിക്കു ന്നത് അഹങ്കാരം നിറഞ്ഞ ഹൃദയത്തോടെ കർത്താവിനെ തള്ളിപ്പറയാനല്ല, മറിച്ച് അനുതാപം നിറഞ്ഞ ഹൃദയത്തോടെ അവിടുത്തെ വിളിച്ചപേ ക്ഷിക്കാനാണെന്നും അവർ ഗ്രഹിക്കട്ടെ. ഇച്ഛ ആരോഗ്യകരമായിരിക്കുന്നിടത്തോളം സ്വതന്ത്രമായിരിക്കും. ദൈവകൃപയ്ക്കും കരുണയ്ക്കും വിധേയമാകുന്നിടത്തോളം അത് ആരോഗ്യകരവുമായിരിക്കും (Letter 157, To Hilarius). ➤ #{black->none->b-> നീതിമാനായിരിക്കാനുള്ള പ്രാര്‍ത്ഥന: }# നമ്മൾ നീതിയുള്ളവരാക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണം. എന്നാൽ അറിയുകയും ആഗ്രഹിക്കുകയും ചെയ്യാത്ത ഒന്നി നുവേണ്ടി പ്രാർത്ഥിക്കാൻ ആർക്കും കഴിയുകയി ല്ല. ഒരുവൻ നീതിമാനായിത്തീരാൻ ആഗ്രഹിക്കു ന്തോറും അതായിത്തീരുന്നു. എന്നിരുന്നാലും പരി ശുദ്ധാരൂപിയുടെ കൃപയിൽനിന്ന് സൗഖ്യവും സഹായവും ലഭിക്കാത്തിടത്തോളംകാലം ഒരുവന് സ്വപ്രയത്നത്താൽ മാത്രം അതു സാധ്യമല്ല (Letter 145, To Anastasius). ➤ #{red->none->b->ക്ലെമന്റിന്റെ പേരിലുള്ള കൃതി: }# ഉറച്ചു നിൽക്കുന്നവയെ നിലനിർത്തുന്നതിനേക്കാൾ വീണുകൊണ്ടിരിക്കുന്നവയെ പിടിച്ചുനിർത്തുകയെന്നത് കൂടുതൽ വലിയ കാര്യമാണ്. അതുപോലെ നാശത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നവരെ രക്ഷിക്കാൻ ഈശോ ആഗ്രഹിച്ചു. നമ്മൾ നാശ ത്തിലേക്കു നടന്നടുത്തുകൊണ്ടിരുന്നപ്പോൾ അവി ടുന്ന് വന്ന് നമ്മെ നീതിമാൻമാരെന്ന് പേരു വിളിച്ച് രക്ഷിച്ചു (2 Clement). ➤ #{red->none->b-> വിശുദ്ധ ജറോം }# “നീതിമാൻമാരെയല്ല, പാപികളെ തേടിയാണ് ഞാൻ വന്നിരിക്കുന്നത്" എന്ന വാക്യ ത്തിന് താഴെക്കാണുംവിധത്തിൽ ഒരു വ്യാഖ്യാ നവും സാധ്യമാണ്. നീതിമാനായി ആരുമില്ല; എല്ലാ വരും പാപികളാണുതാനും. അതിനാൽ മിശിഹാ വന്നത് ഈ ലോകത്തിലില്ലാത്തവരെ തേടിയല്ല, - ഇവിടെയുള്ളവരെ തേടിയാണ്. ലോകം പാപികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. “കർത്താവേ, എന്നെ സഹായിക്കണമേ; എന്തെന്നാൽ ദൈവഭയമുള്ളവനായി ആരുമില്ല" (സങ്കീ 12,1) (Aganist - the Pelagians 2.12). ------------------------------------------------------------------------------------------------------------------------ ♦️ #{blue->none->b-> വചനഭാഗം: ഉപവാസത്തെ സംബന്ധിച്ചു തര്‍ക്കം (മര്‍ക്കോസ് 2:18-22) }# (മത്തായി 9: 14- 17 ) (ലൂക്കാ 5: 33 - 39). 18 യോഹന്നാന്റെ ശിഷ്യന്‍മാരും ഫരിസേയരും ഉപവസിക്കുകയായിരുന്നു. ആളുകള്‍ വന്ന് യേശുവിനോടു ചോദിച്ചു: യോഹന്നാന്റെയും ഫരിസേയരുടെയും ശി ഷ്യന്‍മാര്‍ ഉപവസിക്കുകയും നിന്റെ ശിഷ്യന്‍മാര്‍ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? 19 : യേശു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്ക് ഉപവസിക്കാന്‍ സാധിക്കുമോ? മണവാളന്‍ കൂടെയുള്ളിടത്തോളം കാലം അവര്‍ക്ക് ഉപവസിക്കാനാവില്ല. 20 : മണവാളന്‍ അവരില്‍നിന്ന് അകറ്റപ്പെടുന്ന കാലം വരും; അന്ന് അവര്‍ ഉപവസിക്കും. 21 : ആരും പഴയ വസ്ത്രത്തില്‍ പുതിയ കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്താല്‍ തുന്നിച്ചേര്‍ത്ത കഷണം അതില്‍നിന്നു കീ റിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും. 22 : ആരും പുതിയ വീഞ്ഞു പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍ തോല്‍ക്കുടങ്ങള്‍ പിളരുകയും വീഞ്ഞും തോല്‍ക്കുടങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പുതിയ വീഞ്ഞി നു പുതിയ തോല്‍ക്കുടങ്ങള്‍ വേണം **************************************************************** ➤ #{red->none->b-> വിശുദ്ധ ബേസിൽ: }# മാംസഭക്ഷണത്തിൽ നിന്നു മാത്രം ഒഴിഞ്ഞുനിന്നതുകൊണ്ട് ഉപവാസമാകുന്നില്ല. തെറ്റുകളിൽ നിന്നകന്നു നിൽക്കുന്നതാണ് യഥാർത്ഥ ഉപവാസം. അനീതി നിറഞ്ഞ ഉടമ്പടി പ്രമാണങ്ങൾ ചീന്തിയെറിയുക. അയൽക്കാർക്ക് മാപ്പു കൊടുക്കുക, അവരുടെ അതിക്രമങ്ങൾ ക്ഷമിക്കുക (Homily 1, On Fasting). ബേസിലിന്റെ പേരിലറിയപ്പെടുന്ന കൃതി: ഭൗതികമായ അപ്പത്തിനുവേണ്ടിയുള്ള വിശപ്പിനാലും വെള്ളത്തിനുവേണ്ടിയുള്ള ദാഹത്താലു മുള്ള മരണമല്ല യഥാർത്ഥ മരണം. കർത്താവിന്റെ വചനത്തിനുവേണ്ടിയുള്ള വിശപ്പിനാലുള്ള മരണമാണ് യഥാർത്ഥ മരണം. ദൈവവചനം കേൾക്കാൻ കൂട്ടാക്കാത്തവരുടെ ആത്മാവിൽ മരണം ഉടലെടു ക്കുന്നു. എന്തെന്നാൽ “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിൻ്റെ അധരങ്ങളിൽ നിന്നു പൊഴിയുന്ന ഓരോ വചനംകൊണ്ടുമാണ് ജീവി ക്കുന്നത്" (മത്താ 4,4; ലൂക്കാ 4,4). അതുകൊണ്ടാണ് മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്ക് ഉപവസിക്കാനാവാത്തത് (Commentary on the Prophet Isaiah). ➤ #{red->none->b-> പല്ലാദിയൂസ്: }# ഭക്ഷണം കഴിക്കുന്നതോ വീഞ്ഞുപയോഗിക്കുന്നതോ അതിൽത്തന്നെ നന്മയോ തിന്മയോ അല്ല; മറിച്ച് അവയുടെ ഉപയോഗമോ ദുരുപയോഗമോ ആണ് പ്രധാനം. പൂർവ യൗസേപ്പ് ഈജിപ്‌തുകാരോടൊപ്പം വീഞ്ഞു കുടിച്ചിരുന്നെങ്കിലും തൻ്റെ മനസ്സാക്ഷിയുടെ സ്വര ത്തിന് ചെവി കൊടുത്തിരുന്നതിനാൽ അവന്റെ ന്യായവിധികളിൽ പിഴവുപറ്റിയില്ല. മറുവശത്ത്, ഈ സ്വരം കേൾക്കാൻ കൂട്ടാക്കാത്ത പൈതഗോറസ്, ഡയോജനസ്, പ്ലേറ്റോ തുടങ്ങിയവരെയും അവ രോടൊപ്പം മനിക്കേയർ തുടങ്ങിയ തത്വവിഭാഗക്കാരെയും ഓർമ്മിക്കുക. അവരിൽ ചിലർ പ്രപഞ്ചസൃഷ്ടാവിനെ മറന്ന് അചേതനവസ്ക്കളെ ആരാ ധിക്കുന്നിടത്തോളം അധഃപതിച്ചു പോയി. പത്രോസും കൂട്ടരും വീഞ്ഞുപയോഗിക്കുന്നതിൽ സന്ദേഹിച്ചില്ല. അതുകൊണ്ട് അവരുടെ ഗുരുവും രക്ഷകനുമായ കർത്താവിനെ അവിടുത്തെ എതി രാളികൾ കുറ്റപ്പെടുത്തി. "നിൻ്റെ ശിഷ്യർ ഉപവ സിക്കാത്തതെന്തുകൊണ്ട്?” (മത്താ 9,14; മർക്കോ 2,18; 5,33) (Lausiac History). ➤ #{red->none->b-> നസിയാൻസിലെ ഗ്രിഗറി: }# ദൃശ്യമായ ദൈവവചനത്താൽ ശുദ്ധീകരിക്കപ്പെട്ടവരായ അവർ എന്തിന് ശാരീരികമായ ഉപവാസമെടുക്കണം? അവിടുന്ന് നമ്മോടൊപ്പം ചരിച്ച ആ കാലം വിലാപത്തിന്റേ്റേതായിരുന്നില്ല; സന്തോഷത്തി ৫) (Oration 30, On the Son 10). ➤ #{red->none->b-> വിശുദ്ധ ബീഡ്: }# നമ്മുടെ രക്ഷകൻ്റെ മനുഷ്യാവതാ രത്തെക്കുറിച്ചുള്ള വാഗ്ദാനം പൂർവ്വപിതാക്കളോ ടറിയിക്കപ്പെട്ട നാൾമുതൽ അവിടുത്തെ ആഗമനം വരെ നിരവധി നീതിമാന്മാർ ആ ദിനത്തിനുവേണ്ടി കണ്ണീരോടും വിലാപത്തോടുംകൂടി കാത്തിരുന്നു. അവന്റെ സ്വർഗാരോഹണത്തിനുശേഷം വിശുദ്ധ രുടെ പ്രത്യാശ അവന്റെ പ്രത്യാഗമനത്തെ കേന്ദ്രീ കരിച്ച് നിലകൊള്ളുന്നു. അവൻ മനുഷ്യരോടൊ ത്തായിരുന്നപ്പോൾ അവൻ്റെ സാന്നിദ്ധ്യം സന്തോ ഷദായകമായിരുന്നു. അപ്പോൾ കരയുകയും വില പിക്കുകയും ചെയ്യുക അപ്രസക്തമായിരുന്നു. എന്തെന്നാൽ മണവാട്ടി അരൂപിയിൽ സ്നേഹിച്ചി രുന്നവൻ ശാരീരികമായി അവളുടെ പക്കൽ സന്നിഹിതനായിരുന്നു. മണവാളൻ മിശിഹായും മണവാട്ടി സഭയുമാണ്. അവൻ്റെ തോഴർ (മത്താ 9,15; ലൂക്കാ 5,34) മിശിഹായുടെ വിശ്വസ്‌ത സുഹൃത്തുക്കളോരുത്തരുമാണ്. തൻ്റെ മനുഷ്യാവതാരം വഴി, മണവാട്ടിയായ സഭയെ മിശിഹാ തന്നോടൊന്നാക്കിച്ചേർത്ത സമയമാണ് വിവാഹവേള (വെളി 19,7). ഭൂമിയിലെ ഒരു വിവാഹവിരുന്നിൽ സാധാരണ രീതിയിൽത്തന്നെ അവൻ പങ്കെടുത്തത് അതിഭൗ തികമായ ഒരു സത്യത്തെ സൂചിപ്പിക്കാനായിരുന്നു. അവൻ സ്വർഗത്തിൽനിന്നും ഭൂമിയിലിറങ്ങിയത് ആത്മീയസ്നേഹത്താൽ സഭയെ വിവാഹം ചെയ്യാനാണ്. അവൻ്റെ അമ്മയുടെ ഉദരമായിരുന്നു അവൻ്റെ മണവറ. അവിടെനിന്നു സഭയെ വരി ക്കാൻ മണവാളനെന്നപോലെ അവൻ പുറത്തുവന്നു (Homilies on the Gospels 1.14). #{black->none->b-> ആന്തരികവും ബാഹ്യവുമായ സന്തോഷം }# വീഞ്ഞ് ആന്തരികമായ ഉൻമേഷം നൽകുന്നു. വസ്ത്രം ബാഹ്യമായ ആവരണം നൽകുന്നു. ഇവ രണ്ടിനും ആത്മീയാർത്ഥങ്ങളു ണ്ട്. മറ്റുള്ളവർക്കു മുമ്പിൽ നമ്മെ ശോഭയുള്ളവ രാക്കുന്ന ഉപവിപ്രവൃത്തികളാണ് വസ്ത്രം സൂചി പ്പിക്കുന്നത്. വീഞ്ഞ് സൂചിപ്പിക്കുന്നത് വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയെയാണ്. ഇവമൂലമാണ് നമ്മുടെ സ്രഷ്‌ടാവിൻ്റെ മുമ്പാകെ നമ്മൾ അരൂപിയിൽ നവീകരിക്കപ്പെടുന്നത് (Exposition on the Gospel of Mark 2.1.24). ➤ #{red->none->b-> വിശുദ്ധ ക്രിസോസ്തോം: }# ചിലരുടെ ആത്മാക്കൾ പഴയ വസ്ത്രത്തെയും പഴയ തോൽക്കൂടത്തെയും പോലെയാണ്. അവ വിശ്വാസത്താൽ നവീകരിക്കപ്പെട്ടിട്ടില്ല. അരൂപിയുടെ കൃപയിൽ പുതുതാക്കപ്പെടാത്തതിനാൽ അവ ദുർബലങ്ങളും ഭൗമികങ്ങളുമായിത്തുടരുന്നു. അവയുടെ അഭിനിവേശങ്ങ ളെല്ലാം ഈ ഭൗതിക ജീവിതത്തിലേക്കു തിരി ഞ്ഞിരിക്കുന്നു. ലോകത്തിൻ്റെ പ്രതാപങ്ങൾക്കു പിന്നാലെ പരക്കം പായുന്നു. ക്ഷണികമഹിമകളെ സ്നേഹിക്കുന്നു. അത്തരമൊരു വ്യക്തി ക്രൈസ്ത വനാകാനുള്ള ആഹ്വാനം കേൾക്കുമ്പോൾത്തന്നെ ചങ്ങലയിൽപ്പെട്ട ഒരടിമയെപ്പോലെ ചൂളുകയും ചുരുങ്ങുകയും ശ്രവിച്ച വചനത്തിൽനിന്നു ഭയത്തോടെ പിൻമാറുകയും ചെയ്യുന്നു (Concerning the Statues, Homily 16.9). ➤ #{red->none->b->തെർത്തുല്യൻ: }# പുതിയ നിയമത്തിന്റെ ശിഷ്യൻമാർക്ക് പ്രാർത്ഥനയുടെ നവീനമാതൃകയാണ് അവിടുന്ന് നിർദ്ദേശിച്ചിരിക്കുന്നത്. ഇക്കാര ണത്താൽ പുതിയ വീഞ്ഞ് പുതിയ തോൽക്കൂടത്തിൽ ശേഖരിക്കപ്പെടുന്നതും പുതിയ വസ്ത്രത്തോട് പുതിയ തുണിക്കഷണം തുന്നിച്ചേർക്കുന്നതുമാണ് ഉചിതം (മത്താ 9,16-17; മർക്കോ 2,21-22; ലൂക്കാ 5,36-38). പണ്ടുകാലത്ത് നിലനിന്നിരുന്നവയിൽ പരിഛേദനം പോലുള്ള ചിലതിനെ മിശിഹാ അസാധുവാക്കുകയോ മറ്റു നിയമങ്ങളെ പൂർണ്ണമാക്കുകയോ മറ്റൊന്നിനെ, അതായത് വിശ്വാസത്തെ, സമ്പൂർണ്ണതയിലേക്കു നയിക്കുകയോ ചെയ്ത‌ിരിക്കുന്നു. ദൈവത്തിൻ്റെ പുതിയ കൃപാവരം എല്ലാറ്റിനെയും ജഡികതലത്തിൽ നിന്ന് അരൂപിയുടെ തലത്തിലേക്ക് പരിവർത്തനപ്പെടു ത്തുകയും സുവിശേഷത്തിൻ്റെ ആവിർഭാവം പഴയ യുഗത്തെ നിഷ്ക്കാസനം ചെയ്യുകയും ചെയ്‌തു (On Prayer 1). (....തുടരും). ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍-> https://www.pravachakasabdam.com/index.php/site/news/24380}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍-> https://pravachakasabdam.com/index.php/site/news/24417}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍-> https://www.pravachakasabdam.com/index.php/site/news/24482}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍-> https://www.pravachakasabdam.com/index.php/site/news/24561}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍-> https://www.pravachakasabdam.com/index.php/site/news/24717}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍-> https://www.pravachakasabdam.com/index.php/site/news/24821}} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-05-10-21:08:40.jpg
Keywords: സഭാപിതാക്കന്മാരുടെ
Content: 24993
Category: 1
Sub Category:
Heading: പാപ്പയെന്നത് ദൈവത്തിന്റെയും സഹോദരങ്ങളുടെയും എളിയ ദാസൻ: ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഒരു പാപ്പ, വിശുദ്ധ പത്രോസു മുതൽ അദ്ദേഹത്തിൻറെ 'അയോഗ്യനായ' പിൻഗാമിയായ താനുൾപ്പടെ, ദൈവത്തിൻറെയും സഹോദരങ്ങളുടെയും എളിയ ദാസനല്ലാതെ മറ്റാരുമല്ലെന്ന് ലെയോ പതിനാലാമൻ പാപ്പ. പത്രോസിൻറെ ഇരുന്നൂറ്റിയറുപത്തിയേഴാമത്തെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിൻറെ മൂന്നാം ദിനമായ ഇന്നലെ ശനിയാഴ്ച (10/05/25) വത്തിക്കാനിൽ കർദ്ദിനാൾ സംഘത്തെ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു പാപ്പ. കർത്താവ് തന്നെ ഭരമേല്പിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതിൽ അവിടന്ന് തന്നെ ഒറ്റയ്ക്കാക്കില്ല എന്നതാണ് കർദ്ദിനാളന്മാരുടെ സാന്നിധ്യം തന്നെ ഓർപ്പിക്കുന്നതെന്നും ലെയോ പാപ്പ പറഞ്ഞു. ദൈവത്തിൻറെയും സഹോദരങ്ങളുടെയും വീനീത ശുശ്രൂഷകനാണ് പാപ്പയെന്നത് ഫ്രാൻസിസ് പാപ്പയുൾപ്പടെയുള്ള തൻറെ അനേകം മുൻഗാമികൾ ജീവിതം കൊണ്ട് കാണിച്ചു തന്നിട്ടുള്ളതും ലെയോ പതിനാലാമൻ പാപ്പ അനുസ്മരിച്ചു. തൻറെ ശക്തികൾക്ക് അതീതമായ ഒരു വലിയ നുകം പേറുന്നതിൽ തനിക്കുള്ള വലിയ ആശ്വാസം കർദ്ദിനാളന്മാർ പാപ്പായുടെ ഉറ്റ സഹകാരികളാണെന്ന വസ്തുതയാണ്. കർത്താവിൻറെ സഹായത്തിലും പരിപാലനയിലും കർദ്ദിനാളുന്മാരുടെയും ലോകത്തിലെ വിശ്വാസികളും സഭാസ്നേഹികളുമായ സഹോദരങ്ങളുടെയും സാമീപ്യത്തിലും പ്രാർത്ഥനാസഹായത്തിലും താൻ ആശ്രയിക്കുന്നുവെന്നും പാപ്പ വെളിപ്പെടുത്തി. ആരോഗ്യപരമായ കാരണങ്ങളാൽ സന്നിഹിതരാകാൻ കഴിയാതിരുന്ന കർദ്ദിനാളുന്മാരെയും പാപ്പ അനുസ്മരിക്കുകയും കൂട്ടായ്മയിലും പ്രാർത്ഥനയിലും താൻ അവരോടൊന്നു ചേരുകയാണെന്നും പറഞ്ഞു. നമ്മുടെ ആത്മാവിൻറെ ഇടയനും കാവലാളുമായ ക്രിസ്തുവാകുന്ന ഏക ശിരസ്സോടു ചേർന്നു നില്ക്കുന്ന അവയവങ്ങളുടെ വൈവിധ്യത്തിൽ ജീവിക്കുന്ന സഭയുടെ യഥാർത്ഥ മഹത്വം എന്താണെന്ന് നാം കണ്ടറിഞ്ഞിട്ടുണ്ടെന്നും പാപ്പ പറഞ്ഞു. മാര്‍പാപ്പയുടെ അഭാവമുണ്ടായിരിന്ന കാലയളവിൽ നൽകിയ സേവനത്തിന് കർദ്ദിനാൾ കോളേജ് ഡീൻ കർദ്ദിനാൾ ജിയോവന്നി ബാറ്റിസ്റ്റയെയും കാമർലെംഗോ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെലിനെയും ലെയോ പാപ്പ സന്ദേശത്തില്‍ നന്ദിയോടെ അനുസ്മരിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-05-11-07:38:56.jpg
Keywords: പാപ്പ
Content: 24994
Category: 1
Sub Category:
Heading: ലെയോ പതിനാലാമൻ പാപ്പയുടെ ഔദ്യോഗിക ചിത്രവും ഒപ്പും വത്തിക്കാന്‍ പുറത്തുവിട്ടു
Content: വത്തിക്കാന്‍ സിറ്റി: ചരിത്രപരമായ തെരഞ്ഞെടുപ്പിന് രണ്ട് ദിവസത്തിന് ശേഷം ലെയോ പതിനാലാമൻ പാപ്പയുടെ ഔദ്യോഗിക ചിത്രവും ഒപ്പും വത്തിക്കാന്‍ പുറത്തുവിട്ടു. ഇന്നലെ ശനിയാഴ്ചയാണ് പേപ്പല്‍ വസ്ത്രം അണിഞ്ഞുള്ള ഔദ്യോഗിക ചിത്രവും പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ഒപ്പും വത്തിക്കാൻ അനാച്ഛാദനം ചെയ്തത്. 69 വയസ്സുള്ള പാപ്പ ചുവന്ന കാപ്പയും, എംബ്രോയിഡറി ചെയ്ത ഊറാറ, സ്വർണ്ണ പെക്ടറൽ കുരിശ് എന്നിവ ധരിച്ചിരിക്കുന്നു. </p> <blockquote class="twitter-tweet"><p lang="zxx" dir="ltr"><a href="https://t.co/ItCsFG6x7V">pic.twitter.com/ItCsFG6x7V</a></p>&mdash; Celebrazioni Papali (@UCEPO) <a href="https://twitter.com/UCEPO/status/1921135566743109898?ref_src=twsrc%5Etfw">May 10, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഈ ചിത്രമായിരിക്കും കത്തോലിക്ക ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും സ്ഥാനം പിടിക്കുക. ബെനഡിക്ട് പതിനാറാമന്‍ പാപ്പ പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വത്തിക്കാന്‍ ബാല്‍ക്കണിയിലെത്തിയപ്പോഴുള്ള വസ്ത്രത്തിന് സമാനമാണ് ലെയോ പതിനാലാമന്‍ പാപ്പയുടെ ഔദ്യോഗിക ചിത്രത്തിലെ വേഷവും. വത്തിക്കാൻ മീഡിയ പ്രസിദ്ധീകരിച്ച ചിത്രത്തോട് ഒപ്പം "P.P" എന്ന ചുരുക്കപ്പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. "Pastor Pastorum" ("ഇടയന്മാരുടെ ഇടയൻ") എന്നതാണ് ഇതിന്റെ ആഖ്യാനം. പരമ്പരാഗതമായി പാപ്പ, ഒപ്പുകളിൽ ഉപയോഗിക്കുന്ന ഒരു ചുരുക്കപ്പേരാണ് "P.P". ഫ്രാൻസിസ് പാപ്പ ഇത് ഒഴിവാക്കി "Franciscus" എന്ന് മാത്രമാക്കിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-05-11-08:30:22.jpg
Keywords: പാപ്പ
Content: 24995
Category: 1
Sub Category:
Heading: ലെയോ പതിനാലാമൻ പാപ്പ ധരിക്കുന്ന കുരിശില്‍ അഗസ്റ്റീനിയൻ തിരുശേഷിപ്പുകൾ
Content: വത്തിക്കാൻ സിറ്റി: മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം വ്യാഴാഴ്‌ച രാത്രി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുക ളിലെ മട്ടുപ്പാവിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പ അണിഞ്ഞ മാലയിലെ കുരിശ് അഗസ്റ്റീനിയൻ തിരുശേഷിപ്പുകൾ ഉള്ളതായിരുന്നു. 2023 സെപ്റ്റംബർ 30ന് അദ്ദേഹം കർദ്ദിനാളായപ്പോൾ അഗസ്റ്റീനിയൻ സമൂഹത്തിന്റെ പോസ്റ്റുലേറ്റർ ജനറൽ ഫാ. ജോസഫ് സിബെറാസാണ് ജനറൽ കൂരിയയുടെ സമ്മാനമായി ഈ കുരിശ് തങ്ങളുടെ മുൻ പ്രിയോർ ജനറൽകൂടിയായ അദ്ദേഹത്തിനു സമ്മാനിച്ചത്. കുരിശിനുള്ളിൽ സന്യാസ സമൂഹ സ്ഥാപകനായ വിശുദ്ധ അഗസ്റ്റിൻ്റെയും അദ്ദേഹത്തിന്റെ അമ്മയായ വിശുദ്ധ മോനിക്കയുടെയും അഗസ്റ്റീനിയൻ സമൂഹവുമായി ബന്ധപ്പെട്ട മറ്റ് വിശുദ്ധരുടെയും തിരുശേഷിപ്പുകളുണ്ട്. സിസ്റ്റൈൻ ചാപ്പലിലെ കോൺക്ലേവിൻ്റെ നാലാം റൗണ്ട് വോട്ടെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട ശേഷം കണ്ണീർ മുറിയിലേക്കു പോയ മാർപാപ്പ തനിക്കു സമ്മാനമായി ലഭിച്ച കുരിശ് വീണ്ടും ധരിക്കാൻ തീരുമാനിക്കുകയായിരുന്നു. കോൺക്ലേവിന്റെ തലേദിവസം, തങ്ങൾ മുമ്പ് നൽകിയ കുരിശ് ധരിക്കാൻ അഭ്യർഥിച്ച് താൻ അദ്ദേഹത്തിനു സന്ദേശം അയച്ചിരുന്നതായി ഫാ. ജോസഫ് സിബെറാസ് പറഞ്ഞു. “എൻ്റെ സന്ദേശം കൊണ്ടാണോ അല്ലയോ എന്ന് എനിക്കറിയില്ല, മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി വിശ്വാസികൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹം ആ കുരിശ് ധരിച്ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ വളരെയധികം വികാരാധീനനായി"- ഫാ. ജോസഫ് സിബെറാസ് പറഞ്ഞു.
Image: /content_image/News/News-2025-05-11-15:20:44.jpg
Keywords: പാപ്പ
Content: 24996
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ കബറിടത്തിൽ പ്രാർത്ഥനയുമായി ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയിൽ, ഫ്രാൻസിസ് പാപ്പയുടെ കബറിടത്തിനു മുൻപിൽ പുഷ്പം സമർപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ പ്രാർത്ഥന നടത്തി. മരിയന്‍ തീർത്ഥാടനകേന്ദ്രമായ ജെനെസാനോയിൽ സന്ദർശനം നടത്തി, പ്രാർത്ഥിച്ചു തിരികെ വത്തിക്കാനിലേക്ക് മടങ്ങിവരവേ ലിയോ പതിനാലാമൻ പാപ്പ,റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയിൽ സ്ഥിതി ചെയ്യുന്ന തന്റെ മുൻഗാമി, ഫ്രാൻസിസ് പാപ്പായുടെ കബറിടം സന്ദർശിക്കുകയും, പുഷ്പം സമർപ്പിച്ച് പ്രാർത്ഥിക്കുകയുമായിരിന്നു. ബസിലിക്കയിൽ സ്ഥിതി ചെയ്യുന്ന പരിശുദ്ധ അമ്മയുടെ അത്ഭുത ചിത്രമായ സാലൂസ് പോപ്പുലി റൊമാനിയുടെ മുൻപിലും പരിശുദ്ധ പിതാവ് പ്രാർത്ഥയോടെ അല്പസമയം നിലകൊണ്ടു. ലളിതമായ മാർബിളിൽ നിർമിച്ചിരിക്കുന്ന ഫ്രാൻസിസ് പാപ്പയുടെ കബറിടത്തിനു മുൻപിൽ, മുട്ടുകുത്തിനിന്നുകൊണ്ടാണ് പരിശുദ്ധ പിതാവ് പ്രാർത്ഥിച്ചത്. ബസിലിക്കയിൽ ജപമാല ചൊല്ലുന്നതിനായി വന്ന വിശ്വാസികൾ അപ്രതീക്ഷിതമായി എത്തിയ ലെയോ പതിനാലാമന്റെ സന്ദർശനത്തിൽ ആശ്ചര്യഭരിതരായിരിന്നു. പാപ്പയുടെ കടന്നുവരവിൽ സന്തോഷം അറിയിച്ചുകൊണ്ട്, വിശ്വാസികൾ കൈയടികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പാപ്പ, കൂടിനിന്ന എല്ലാവരെയും കൈകളുയർത്തി അഭിവാദ്യം ചെയ്തു. കർദ്ദിനാൾ റോളാണ്ടസ് മക്രിനാസും പരിശുദ്ധ പിതാവിനെ അനുഗമിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-05-13-09:47:55.jpg
Keywords: പാപ്പ
Content: 24997
Category: 1
Sub Category:
Heading: അപ്പസ്തോലിക കൊട്ടാരത്തിലെ പാപ്പയുടെ മുറി വീണ്ടും തുറന്നു
Content: ഫ്രാൻസിസ് പാപ്പാ കാലം ചെയ്തതോടെ, മുദ്രവച്ചുകൊണ്ട് അടച്ച അപ്പസ്തോലിക കൊട്ടാരത്തിലെ പാപ്പായുടെ മുറി വീണ്ടും തുറന്നു. ഏപ്രിൽ മാസം ഇരുപത്തിയൊന്നാം തീയതിയാണ് ഫ്രാന്‍സിസ് പാപ്പയുടെ വിയോഗാര്‍ത്ഥം പാരമ്പര്യത്തിന്റെ ഭാഗമായി വാതില്‍ അടച്ചു മുദ്ര ചെയ്തത്. മെയ് പതിനൊന്നാം തീയതി വത്തിക്കാനിലെ ചത്വരത്തിൽ ലെയോ പതിനാലാമന്‍ പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷമാണ്, മുറി വീണ്ടും തുറന്നത്. പാപ്പമാർ മരിക്കുമ്പോൾ, അവരുടെ മുറി മുദ്രകൾ വച്ചു പൂട്ടുന്നത്, പാരമ്പര്യത്തിന്റെ ഭാഗമാണ്. തുടർന്ന് പുതിയ പാപ്പാ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ്, ആ മുറികളിലെ മുദ്രകൾ നീക്കം ചെയ്തു കൊണ്ട് വീണ്ടും തുറക്കുന്നത്. കാമർലെംഗോ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെൽ, സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ, ആര്‍ച്ച് ബിഷപ്പ് പെന്ന പര, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഗല്ലാഘർ, പൊന്തിഫിക്കൽ ഭവനത്തിന്റെ റീജന്റ്‌ മോൺസിഞ്ഞോർ ലെയോനാർദോ സപിയൻസ എന്നിവരുടെ സാന്നിധ്യത്തിൽ ലിയോ പതിനാലാമൻ പാപ്പ അപ്പസ്തോലിക കൊട്ടാരത്തിലെ പാപ്പയുടെ മുറി വീണ്ടും തുറന്നത്.
Image: /content_image/News/News-2025-05-13-11:48:18.jpg
Keywords: പാപ്പ
Content: 24998
Category: 1
Sub Category:
Heading: മുൻഗാമികളുടെ കല്ലറകൾക്കരികിൽ വിശുദ്ധ ബലിയർപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ പാപ്പ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ സ്ഥിതി ചെയ്യുന്ന പാപ്പമാരുടെ കബറിടങ്ങൾ സ്ഥിതിചെയ്യുന്നിടത്ത് വിശുദ്ധ ബലിയർപ്പിച്ചു പ്രാർത്ഥിച്ചു. മെയ് പതിനൊന്നാം തീയതി ഞായറാഴ്ചയാണ് ബലിയര്‍പ്പണം നടന്നത്. അഗസ്തീനിയൻ സന്യാസ സമൂഹത്തിന്റെ പ്രിയോർ ജനറൽ, ഫാ. അലെഹാന്ദ്രോ മൊറാൽ സഹകാർമികത്വം വഹിച്ചു. വിശുദ്ധ പത്രോസിന്റെ കല്ലറ സ്ഥിതി ചെയ്യുന്നതിന് അടുത്തുള്ള അൾത്താരയിലാണ്, വിശുദ്ധ ബലിയർപ്പിച്ചത്. തന്റെ വചന സന്ദേശത്തിൽ, മറ്റുള്ളവരെ ശ്രവിക്കേണ്ടതിന്റെ ആവശ്യകത പാപ്പ അടിവരയിട്ടു പറഞ്ഞു. മാതൃദിനമായിരുന്ന, ഞായറാഴ്ച അമ്മമാരെ കുറിച്ച് സന്ദേശത്തില്‍ പരാമര്‍ശിച്ചു. ദൈവസ്നേഹത്തിന്റെ ഏറ്റവും അത്ഭുതകരമായ പ്രകടനങ്ങളിലൊന്ന് അമ്മമാർ തങ്ങളുടെ കുട്ടികളോടും പേരക്കുട്ടികളോടും കാണിക്കുന്ന വാത്സല്യവും സ്നേഹവുമെന്ന് പാപ്പ പറഞ്ഞു. പത്രോസിനടുത്ത അജപാലന ശുശ്രൂഷ ആരംഭിക്കുമ്പോൾ, നമ്മുടെ ആശ്രയകേന്ദ്രമായ യേശുക്രിസ്തുവിന്റെ മാതൃക ഒന്ന് മാത്രമാണ് തന്റെ പ്രചോദനമെന്നു പാപ്പ പറഞ്ഞു. ദൈവവിളിയുടെ പ്രാധാന്യത്തെയും പാപ്പാ അനുസ്മരിച്ചു. യുവാക്കളായ ആളുകളെ ദൈവവിളി ശ്രവിക്കുന്നതിനായി ക്ഷണിക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽ ഒരു നല്ല മാതൃക നൽകുകയും, സന്തോഷത്തോടെ സുവിശേഷത്തിന്റെ സന്തോഷത്തിൽ ജീവിക്കുകയും, മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താതെ കർത്താവിന്റെ ശബ്ദം കേൾക്കാനും അത് പിന്തുടരാനും സഭയിൽ തുടർന്ന് സേവിക്കാനും യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ തേടുകയും ചെയ്യണമെന്ന് പാപ്പ ഓർമ്മപ്പെടുത്തി. വിശുദ്ധ കുർബാനയ്ക്കു ശേഷം അൽപ്പസമയം തന്റെ മുൻഗാമികളുടെ കല്ലറകൾക്കു മുൻപിൽ പാപ്പ പ്രാർത്ഥിക്കുവാനും സമയം കണ്ടെത്തി. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-05-13-12:35:24.jpg
Keywords: പാപ്പ