Contents

Displaying 4081-4090 of 25037 results.
Content: 4352
Category: 1
Sub Category:
Heading: ബൈബിളിലെ സെന്നാക്കെരിബ് രാജാവിന്റെ കൊട്ടാരം ഗവേഷകര്‍ കണ്ടെത്തി
Content: മൊസൂള്‍: ബൈബിളിലെ പഴയനിയമത്തില്‍ വിവരിക്കുന്ന അസ്സീറിയന്‍ രാജാവായ സെന്നാക്കെരിബിന്റെ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന സ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. പ്രവാചകനായ യോനായുടെ കബറിടത്തിന് താഴെയാണ് സെന്നാക്കെരിബിന്റെ കൊട്ടാരം ഗവേഷക സംഘം കണ്ടെത്തിയത്. ഐഎസ് തീവ്രവാദികള്‍ തകര്‍ത്ത യോനായുടെ കബറിടം പരിശോധിക്കാനായി എത്തിയ സംഘം അവിചാരിതമായി കൊട്ടാരം കണ്ടെത്തുകയായിരിന്നു. പഴയനിയമത്തിലെ 2 ദിനവൃത്താന്തം 32-ാം അധ്യായത്തിലാണ് ഇസ്രായേല്‍ ജനത്തെ ആക്രമിച്ച അസ്സീറിയന്‍ രാജാവായ സെന്നക്കെരിബിനെ പറ്റി പറയുന്നത്. ലൈല സാലിഹിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കൊട്ടാരം കണ്ടെത്തിയത്. ഈ വിവരം 'ദ ടെലിഗ്രാം' ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ലൈല സാലിഹ് സ്ഥിരീകരിച്ചു. "ഐഎസ് നശിപ്പിച്ചിട്ടു പോയ ഈ പ്രദേശത്തു നിന്നും ഇത്തരമൊരു ചരിത്ര പ്രാധാന്യമുള്ള കൊട്ടാരം കണ്ടെത്തുമെന്നു കരുതിയിരുന്നില്ല. തീവ്രവാദികള്‍ ഈ പ്രദേശത്ത് മുന്‍കൂട്ടി എത്തിയിരുന്നതിനാല്‍ തന്നെ വിലപിടിപ്പുള്ള പല ചരിത്ര രേഖകളും, സാധനങ്ങളും അവര്‍ കവര്‍ന്നിരിക്കണം. അതിനെ സംബന്ധിക്കുന്ന കണക്കുകള്‍ ഇപ്പോള്‍ പറയുവാന്‍ സാധിക്കില്ല. എന്നാല്‍ അവര്‍ ഇവിടെ ഉപേക്ഷിച്ചിട്ടു പോയ നിരവധി വസ്തുക്കള്‍ തന്നെ പഠനത്തിന് ധാരാളമാണ്". ലൈല സാലിഹ് പറഞ്ഞു. 2014 മുതല്‍ സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ച ഐഎസ് തീവ്രവാദികള്‍ നിരവധി ചരിത്ര സ്ഥലങ്ങളും, കെട്ടിടങ്ങളും, രേഖകളും നശിപ്പിച്ചിരുന്നു. ക്രൈസ്തവ ദേവാലയങ്ങളും, വിശുദ്ധരുടെ കബറിടങ്ങളും നശിപ്പിക്കുന്നതിലൂടെ ക്രൈസ്തവ പൈതൃകത്തെ തന്നെ ഈ രാജ്യങ്ങളില്‍ നിന്നും തുടച്ചു നീക്കുവാനാണ് ഐഎസ് ലക്ഷ്യമിട്ടിരുന്നത്.
Image: /content_image/News/News-2017-03-06-08:05:19.jpg
Keywords: ഗവേഷക, കണ്ടെത്തി
Content: 4353
Category: 1
Sub Category:
Heading: ഐഎസ് ഭീകരര്‍ ക്രൈസ്തവ വിശ്വാസികളെ കൊന്ന് തള്ളിയത് ഗുഹാസമാനമായ വന്‍കുഴികളില്‍
Content: ബാഗ്ദാദ്: ഐ‌എസ് ഭീകരര്‍ ക്രൈസ്തവ വിശ്വാസികളെയും ജൂതരെയും കൂട്ടക്കൊലയ്ക്കു ശേഷം മറവ് ചെയ്തിരിന്നത് വലിയ ഗുഹകളിലായിരിന്നുവെന്ന് കണ്ടെത്തി. ഐഎസില്‍ നിന്ന് ഇറാഖി സേന മൊസൂള്‍ പിടിച്ചടക്കിയതിന് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്ത് വന്നത്. നൂറടിയോളം വലിപ്പമുള്ള കുഴികളാണ് മൊസൂള്‍ വിമാനത്താവളത്തിന് സമീപമുള്ള പ്രദേശത്ത് കണ്ടെത്തിയത്. ബന്ദികളെ ജീവനോടെ കുഴിച്ചുമൂടുകയും കൂട്ടത്തോടെ ശവശരീരങ്ങള്‍ മറവ് ചെയ്തതായും സൂചന. ഈ വന്‍ കുഴികള്‍ക്ക് സമീപം ബന്ധികളെ നിരത്തി നിര്‍ത്തി വെടിവെച്ച് കൊല്ലുകയായിരുന്നു പതിവെന്ന് പ്രദേശവാസികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2014 ൽ ആണ് മൊസൂളിൽ ഇസ്‍ലാമിക രാഷ്ട്രം നിലവിൽ വന്നതായി ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി പ്രഖ്യാപിച്ചത്. തുടര്‍ന്ന് മൊസൂള്‍ തിരിച്ച് പിടിക്കാന്‍ യുഎസ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ സഹായത്തോടെ ഇറാഖി സേന പോരാട്ടം തുടങ്ങുകയായിരുന്നു. സംഘര്‍ഷം മൂലം മൊസൂളില്‍ നിന്നും പതിനായിരങ്ങളാണ് പലായനം ചെയ്തത്. ഇവിടെ ഐഎസ് തകര്‍ന്നടിഞ്ഞുവെങ്കിലും ഭീകരര്‍ പ്രദേശത്ത് ഉണ്ടെന്നാണ് സൂചനകള്‍.
Image: /content_image/News/News-2017-03-06-09:43:43.jpg
Keywords: ഐ‌എസ്, ഭീകരര്‍
Content: 4354
Category: 1
Sub Category:
Heading: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു പോലെ ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പാപത്തിന്റെ പ്രലോഭനത്തിനെതിരായി പോരാടണമെങ്കില്‍ നമുക്ക് ദൈവവചനവുമായി അടുപ്പമുണ്ടായിരിക്കണമെന്ന്‍ ഫ്രാന്‍സിസ് പാപ്പ. നമ്മള്‍ എത്രമാത്രം നമ്മുടെ മൊബൈല്‍ ഫോണുമായി ഇടപഴകുന്നുവോ അതുപോലെ തന്നെ ബൈബിളുമായി ഇടപഴകണം എന്നും ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. മാര്‍ച്ച് 5-ന് സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചു കൂടിയ വിശ്വാസികളോട് സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. മരുഭൂമിയില്‍ യേശു പിശാചിന്റെ പ്രലോഭനങ്ങളെ നേരിട്ടതിനെ കുറിച്ച് വിവരിക്കുന്ന വിശുദ്ധ മത്തായിയുടെ സുവിശേഷ ഭാഗത്തെ ആധാരമാക്കിയാണ് പാപ്പാ തന്റെ പ്രഭാഷണം നടത്തിയത്. "നാല്‍പ്പത് ദിവസം നീണ്ടു നില്‍ക്കുന്ന ഈ നോമ്പ് കാലത്ത് യേശുവിന്റെ കാലടികളെ പിന്തുടരുവാനും, ദൈവവചനത്തിന്റെ സഹായത്തോട് കൂടി തിന്മക്കെതിരെ പോരാടുവാനുമാണ് ക്രിസ്ത്യാനികളെന്ന നിലയില്‍ നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ഇതിനായി നിങ്ങള്‍ക്ക് ബൈബിളുമായി അടുത്ത ബന്ധമുണ്ടായിരിക്കണം." എപ്പോഴും ബൈബിള്‍ വായിക്കുകയും അതിനെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുന്ന നിങ്ങള്‍ നിങ്ങളുടെ ഫോണിനെ പോലെ തന്നെ ബൈബിള്‍ എപ്പോഴും കൊണ്ട് നടന്നാല്‍ എന്താണ് കുഴപ്പം ? നമ്മള്‍ നമ്മുടെ ഫോണ്‍ എപ്പോഴും കൂടെ കൊണ്ട് നടക്കുന്നു. നമ്മള്‍ ഫോണ്‍ മറക്കുകയാണെങ്കില്‍ ഉടന്‍ തിരികെ വീട്ടില്‍ പോയി അതെടുക്കും. മൊബൈല്‍ ഫോണിനും വിശുദ്ധ ലിഖിതങ്ങള്‍ക്കും വിശ്വാസികള്‍ കൊടുക്കുന്ന പ്രാധാന്യത്തിന്റെ അന്തരത്തെ പാപ്പ ചൂണ്ടികാണിച്ചു. "ജ്ഞാനസ്നാന മദ്ധ്യേ പരിശുദ്ധാത്മാവ് യേശുവില്‍ ഇറങ്ങിവരികയും ഇതെന്റെ പ്രിയപുത്രനാണെന്ന് അറിയിക്കുകയും ചെയ്തു. അപ്പോള്‍ മുതല്‍ യേശു തന്റെ പ്രേഷിതദൗത്യം ആരംഭിക്കുകയായിരിന്നു. എന്നാല്‍ ആദ്യം യേശുവിന് മൂന്ന്‍ പ്രലോഭനങ്ങളെ മറികടക്കേണ്ടതായിട്ടുണ്ടായിരുന്നു. ഈ പ്രലോഭനങ്ങള്‍ വഴി അനുസരണയുടേയും, എളിമയുടേയും പാതയില്‍ നിന്നും യേശുവിനെ വ്യതിചലിപ്പിക്കുവാനാണ് സാത്താന്‍ ആഗ്രഹിച്ചിരുന്നത്". "പിശാചിന്റെ വിഷം പുരട്ടിയ കൂരമ്പുകളെ തടയുവാന്‍ തക്ക ശക്തിയുള്ള പരിചയാണ് ദൈവവചനം. യേശു വെറും വചനങ്ങളില്‍ വിശ്വസിച്ചിരുന്നവനല്ല, മറിച്ച് ദൈവവചനങ്ങളിലായിരുന്നു യേശുവിന്റെ വിശ്വാസം, അവന്‍ ദൈവവചനം ഉപയോഗിച്ചു, അതുവഴി ദൈവപുത്രന്‍ മരുഭൂമിയിലെ പരീക്ഷണത്തില്‍ വിജയിയായി. സാത്താന്റെ പ്രലോഭനങ്ങള്‍ക്കെതിരെ നമ്മളും ഇതു തന്നെയാണ് ചെയ്യേണ്ടത്". "ദൈവ വചനം എപ്പോഴും നമ്മുടെ ഹൃദയത്തില്‍ ഉണ്ടായിരിക്കണം. യാതൊന്നിനും നമ്മളെ ദൈവത്തില്‍ നിന്ന് അകറ്റുവാനോ, നന്മയുടെ പാതയില്‍ നിന്നും വ്യതിചലിപ്പിക്കുവാനോ സാധ്യമല്ല. ദിനംതോറുമുള്ള പ്രലോഭനങ്ങളെ വചനം വഴി നമ്മള്‍ അതിജീവിക്കണം. നമ്മുടെ സഹോദരന്‍മാരേയും, സഹായം ആവശ്യമുള്ളവരേയും നമ്മുടെ ശത്രുക്കളെയും സ്വീകരിക്കുവാനും സ്നേഹിക്കുവാനും കഴിയുന്ന ഒരു പുതുജീവിതം നയിക്കുവാന്‍ നമുക്ക് സാധിക്കണം". "ഈ നോമ്പ് കാലത്ത് ദൈവ വചനം ശ്രവിക്കുവാനും നമ്മുടെ ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യുവാനും നന്മയുടേയും അനുസരണയുടേയും ഉത്തമ ഉദാഹരണമായ പരിശുദ്ധ മറിയത്തോട് മാദ്ധ്യസ്ഥം യാചിക്കാം. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ കൊണ്ട് നടക്കുന്നത് പോലെ തന്നെ നിങ്ങളുടെ ബൈബിളും എപ്പോഴും കൊണ്ട് നടക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ഉപസംഹരിച്ചത്.
Image: /content_image/News/News-2017-03-06-10:28:01.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, ബൈബിള്‍
Content: 4355
Category: 18
Sub Category:
Heading: വിന്‍സന്‍റ് ഡി പോള്‍ സൊസൈറ്റിയുടെ അന്താരാഷ്ട്ര പ്രസിഡന്‍റ് ഇന്ന് കേരളത്തില്‍
Content: കൊച്ചി: ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും വലിയ അല്മായ സംഘടനയായ വിൻസെന്‍റ് ഡി പോൾ സൊസൈറ്റിയുടെ അന്താരാഷ്‌ട്ര പ്രസിഡന്‍റ് റെനാറ്റോ ലിമാഡി ഒലിവെയ്റാ ഇന്നു കേരളത്തിൽ എത്തും. ഭാരതസന്ദര്‍ശനത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ നാലിന് ഗോവയിലെത്തിയ അദ്ദേഹം ചെന്നൈ സന്ദർശനം പൂർത്തിയാക്കിയശേഷമാണ് കേരളത്തിലെത്തുന്നത്. നാളെ എറണാകുളം റിന്യൂവൽ സെന്‍ററിൽ നടക്കുന്ന സ്വീകരണ സമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. അന്താരാഷ്‌ട്ര വൈസ് പ്രസിഡന്‍റ് ജനറൽ ടി. ജോസഫ് പാണ്ഡ്യൻ, ഇന്ത്യയുടെ നാഷണൽ കൗണ്‍സിൽ പ്രസിഡന്‍റും അന്താരാഷ്‌ട്ര ടെറിറ്റോറിയൽ വൈസ് പ്രസിഡന്‍റുമായ പ്രഫ. ജോണ്‍സണ്‍ എന്നിവരും അന്താരാഷ്ട്ര പ്രസിഡന്റിനൊപ്പമുണ്ട്. കോതമംഗലം സെൻട്രൽ കൗണ്‍സിലിന്‍റെ പ്രോജക്ടായ ഓസാനം സെന്‍റർ കോതമംഗലത്ത് ഒന്പതിന് രാവിലെ പത്തിന് റെനാറ്റോ ഉദ്ഘാടനം ചെയ്യും.
Image: /content_image/India/India-2017-03-07-04:12:35.jpg
Keywords: ഡി പോള്‍
Content: 4356
Category: 18
Sub Category:
Heading: സഭയ്ക്കെതിരെയുള്ള അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം: തലശ്ശേരി അതിരൂപത
Content: തലശേരി: കൊട്ടിയൂര്‍ സംഭവത്തിന്റെ പേരില്‍ കത്തോലിക്കാ സഭയേയും സഭാസ്ഥാപനങ്ങളേയും വൈദികരെയും അപമാനിക്കുവാന്‍ സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്നു സംശയിക്കുന്നതായി തതലശ്ശേരി അതിരൂപത. കുട്ടിക്കെതിരേ വൈദികൻ നടത്തിയ കുറ്റം അങ്ങേയറ്റം അപലനീയവും ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ച് മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടതുമാണ്. ഇക്കാര്യം സഭാതലവനായ മേജർ ആർച്ചുബിഷപ്പും മാനന്തവാടി രൂപതാധ്യക്ഷനും അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. ഇരയുടെയും കുടുംബത്തിന്‍റെയും കണ്ണുനീരിനോടൊത്ത് സഭയൊന്നാകെ സങ്കടത്തിലാണ്. എന്നാല്‍ ഈ സംഭവത്തിന്റെ പേരില്‍ സഭയെ പ്രതികൂട്ടിലാക്കുവാനുള്ള സംഘടിത ശ്രമങ്ങളെ സംശയത്തോടെ നോക്കി കാണുന്നു. അതിരൂപത വ്യക്തമാക്കി. സഭയെ ഒന്നാകെ പ്രതിക്കൂട്ടിലാക്കാനുള്ള സംഘടിതമായ നീക്കം നടക്കുന്നതായി സംശയിക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. അന്വേഷണം സത്യസന്ധമായി നടത്തണമെന്ന തലശേരി അതിരൂപതയുടെ പ്രസ്താവനയോട് ഭരണകക്ഷിയുടെ ജില്ലാസെക്രട്ടറി നടത്തിയ പ്രതികരണം ജനാധിപത്യ മര്യാദകൾക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും നിരക്കാത്തതാണ്. പ്രസവശുശ്രൂഷ നൽകിയ ആശുപത്രിയിലെ ഡോക്ടർമാരെ ജാമ്യമില്ലാത്ത പോക്സോ നിയമം ചുമത്തി ജയിലിലടയ്ക്കുവാൻ അന്വേഷണ ഉദ്യോഗസ്ഥർ വ്യഗ്രതപ്പെടുന്നത് അടിസ്ഥാനരഹിതമായാണ്. കാരണം, മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നിന്നു റഫർചെയ്തുവന്ന പെണ്‍കുട്ടിയുടെ മെഡിക്കൽ രേഖയിൽ പ്രായം 18 വയസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. കുട്ടിക്ക് പ്രായപൂർത്തിയായശേഷമാണ് ഗർഭം ധരിച്ചത് എന്ന് മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. അമ്മയുടെ പ്രായം 18 എന്നു രേഖപ്പെടുത്തി ആശുപത്രിയിൽനിന്നു തന്നെ ബന്ധുക്കൾ അപേക്ഷാഫോം പൂരിപ്പിച്ച് മുനിസിപ്പാലിറ്റിയിൽ നവജാതശിശുവിന്‍റെ ജനനം രജിസ്റ്റർ ചെയ്തിരുന്നു. സംശയകരമോ കുറ്റകരമോ ആയ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ മുനിസിപ്പാലിറ്റി അധികൃതർ നടപടി സ്വീകരിക്കേണ്ടതായിരുന്നില്ലേ‍? കുട്ടിയുടെ പ്രായത്തെക്കുറിച്ച് മാതാപിതാക്കൾ നൽകുന്ന സാക്ഷ്യം വിശ്വസിക്കുന്നത് കുറ്റകരമാണോ‍? അവിവാഹിതർക്ക് പ്രസവശുശ്രൂഷ ചെയ്യുന്നത് ക്രിമിനൽ കുറ്റമായി ചിത്രീകരിക്കുന്നത് ആരുടെ തിരക്കഥയനുസരിച്ചാണ് എന്നീ ചോദ്യങ്ങൾ പ്രസക്തമാണ്. സഭാസ്ഥാപനങ്ങൾക്കെതിരേ ഒട്ടേറെ നുണപ്രചാരണങ്ങൾ ബോധപൂർവം നടക്കുന്നു എന്നതും ശ്രദ്ധേയമാണ്. ആശുപത്രി അധികൃതർ കുട്ടിയുടെ പ്രായം തിരുത്തി, പള്ളി രജിസ്റ്ററിലും സ്കൂൾ രജിസ്റ്ററിലും ജനനതീയതി തിരുത്തി തുടങ്ങിയ നുണകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന്‍റെ ലക്ഷ്യം സംശയകരമാണ്. മേൽപ്പറഞ്ഞ രേഖകളെല്ലാം ആർക്കും പരിശോധിച്ചു വ്യക്തത വരുത്താനാകുമായിരുന്നിട്ടും സംശയത്തിന്‍റെ പുകമറസൃഷ്ടിക്കുന്നതിൽ ചില നിക്ഷിപ്ത താത്പര്യക്കാരുടെ ഗൂഢാലോചന സംശയിക്കാവുന്നതാണ്. ഇത്തരം നുണപ്രചാരണങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതും അവർ അതിനനുസൃതമായ നടപടികൾ സ്വീകരിക്കുന്നതും നീതിനിഷേധമായി പരിണമിക്കും. ആശുപത്രിയിൽ നടന്ന പ്രസവത്തെക്കുറിച്ച് ഫെബ്രുവരി 10ന് ചൈൽഡ് ലൈൻ പ്രവർത്തകർ അന്വേഷിച്ചപ്പോൾ കുട്ടിയുടെ മേൽവിലാസമുൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയത് ആശുപത്രി അധികൃതരാണ്. അന്നുമുതൽ ഇന്നോളം അന്വേഷണത്തോട് പൂർണമായും സത്യസന്ധമായും സഹകരിച്ചവരെ പോക്സോ നിയമപ്രകാരം തടവിലാക്കാൻ കരുനീക്കിയതിൽ നിയമത്തിനപ്പുറത്തുള്ള താത്പര്യങ്ങള്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രസവത്തിനുശേഷം നവജാതശിശുവിനെ കൊണ്ടുപോകാൻ മാതാപിതാക്കളെ അനുവദിച്ചു എന്നത് ക്രിമിനൽ കുറ്റമാണോ? നവജാതശിശുവിന്‍റെ അവകാശം മാതാപിതാക്കൾക്കാണോ ആശുപത്രി അധികൃതർക്കാണോ എന്ന് അറിയാത്തവരല്ല ഇതേക്കുറിച്ചു ചർച്ചചെയ്യുന്നവർ. പ്രസവത്തിന്‍റെ പിറ്റേന്ന് അമ്മയോടൊപ്പം ഡിസ്ചാർജ് ചെയ്യേണ്ട കുഞ്ഞിനെ രേഖാമൂലം എഴുതിനൽകിയ സ്വന്തം ഉത്തരവാദിത്വത്തിൽ ഏതാനും മണിക്കൂറുകൾക്കു മുമ്പ് ഉത്തരവാദപ്പെട്ടവർ കൊണ്ടുപോയി എന്നത് സത്യമാണ്. അവിവാഹിതയായ അമ്മയുടെ അഭിമാനം രക്ഷിക്കാൻവേണ്ടി മാതാപിതാക്കൾ എടുത്ത തീരുമാനത്തെ ആശുപത്രി അധികൃതർ എതിർക്കാതിരുന്നത് കുറ്റകരമാണോ? അവിവാഹിത അമ്മമാരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അമ്മത്തൊട്ടിൽ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നിയമാനുസൃതം നിലവിലുള്ള നാട്ടിൽ ഇതിന്‍റെപേരിൽ പുകമറ സൃഷ്ടിക്കുന്നവരുടെ ദുരുദ്ദേശ്യം വ്യക്തമാണ്. പ്രസ്തുത കുഞ്ഞിന് അഭയമരുളിയ വൈത്തിരിയിലെ കന്യാസ്ത്രീമാരെയും ഗൂഢലോചനയുടെ ഭാഗമാക്കി പോക്സോ നിയമം ചുമത്തി ജയിലിലടക്കാൻ ശ്രമിക്കുന്നതിന്‍റെ ലക്ഷ്യം നിക്ഷ്പക്ഷമതികൾ വിലയിരുത്തട്ടെ. സഭയുടെ ധാർമികശബ്ദത്തെ വികലമാക്കി സഭയെ പ്രതിരോധത്തിലാക്കാനും അതുവഴി മദ്യനയം ഉൾപ്പടെ സഭ എതിർക്കുന്ന തെറ്റായ നയങ്ങൾ തടസംകൂടാതെ നടപ്പിലാക്കാനുമുള്ള ശ്രമം ഈ ആരോപണ പ്രവാഹത്തിനു പിന്നിൽ സംശയിക്കേണ്ടതുണ്ട്. കേസിൽ ഗൂഢാലോചന നടത്തുന്നത് സഭയല്ല; മറിച്ച് ചില വർഗീയ-രാഷ്‌ട്രീയ ശക്തികളും സഭാവിരോധികളുമാണ്. തലശ്ശേരി അതിരൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
Image: /content_image/India/India-2017-03-07-04:30:33.jpg
Keywords: തലശ്ശേരി, സംരക്ഷിക്കില്ല
Content: 4357
Category: 18
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് അടിയന്തര നടപടി ആവശ്യപ്പെട്ട് ഹര്‍ജി
Content: കൊച്ചി: ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാരിന് ശക്തമായ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എറണാകുളം സ്വദേശിയായ എം.വി. മാത്യുവാണ് ഹര്‍ജിക്കാരന്‍. ഐക്യരാഷ്ട്ര സംഘടനയെ ഇടപെടുത്തി ഫാ. ടോമിനെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നാണ് ഹർജിയിലെ മുഖ്യ ആവശ്യം. പൊതുജനങ്ങളുടെ സംശയം ദൂരീകരിക്കാൻ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോടു നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കലാപബാധിത പ്രദേശങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ ആപത്തില്‍പ്പെട്ടാല്‍ കേന്ദ്രസര്‍ക്കാര്‍ രക്ഷാനടപടിയെടുക്കാറുണ്ട്. ബന്ദികളാക്കപ്പെടുമ്പോൾ ഉചിതമായ നടപടികളിലൂടെ സർക്കാർ മോചിപ്പിക്കുന്നുണ്ട്. എന്നാൽ ഫാ. ടോമിന്റെ കാര്യത്തിൽ നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് സംശയം. സാധാരണ ഇത്തരം സംഭവങ്ങളിൽ കാണാതായവരെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരും നടപടിയെടുക്കാറുണ്ട്. എന്നാൽ ഈ കേസിൽ സംസ്ഥാന സർക്കാരിനും കാര്യമായ വിവരം ലഭ്യമാക്കാൻ കഴിഞ്ഞില്ല. ഹര്‍ജി ചൊവ്വാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-03-07-04:48:34.jpg
Keywords: ടോം, ഉഴു
Content: 4358
Category: 1
Sub Category:
Heading: ദൈവാരാധനയുടെ ചൈതന്യത്തെ തടസ്സപ്പെടുത്തുന്ന സംഗീതത്തെ നിയ്രന്തിക്കണം: വത്തിക്കാനിൽ നിന്നും സംയുക്ത പ്രസ്താവന
Content: വത്തിക്കാന്‍: രണ്ടാം വത്തിക്കാൻ കൗൺസിലിനോട് അനുബന്ധിച്ചു 1967, മാർച്ച് 5ന് പുറത്തിറങ്ങിയ 'മ്യൂസികം സാക്രം' എന്ന മാർഗ്ഗ രേഖയുടെ അമ്പതാം വാർഷികത്തിൽ, സംഗീത ശുശ്രൂഷകളെ സംബന്ധിക്കുന്ന ഉത്‌കണ്‌ഠകൾ പങ്കുവച്ച് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 200-ല്‍ പരം പ്രമുഖർ പ്രത്യേക പ്രസ്താവന പുറപ്പെടുവിച്ചു. കത്തോലിക്ക സംഗീതജ്ഞര്‍, വിവിധ ആരാധന രീതികളില്‍ പാണ്ഡിത്യമുള്ളവര്‍, സുവിശേഷകര്‍ തുടങ്ങിയവരാണ് സംഗീത വിഭാഗത്തിലുള്ള തങ്ങളുടെ ആശങ്ക വ്യക്തമാക്കുന്ന 'ക്യാൻറ്റെ ഡോമിനോ' എന്ന സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. ആരാധനാ സംഗീതത്തെ സംബന്ധിച്ച 'മ്യൂസികം സാക്രം' എന്ന മാർഗ്ഗ രേഖയുടെ അമ്പതാം വാർഷികത്തിൽ, വത്തിക്കാനിൽ നടന്ന കത്തോലിക്ക സംഗീതജ്ഞരുടെ കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ ആരാധനാക്രമത്തിലെ സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ മേഖലയിൽ ആവശ്യമായ ബോധവൽക്കരണത്തെക്കുറിച്ചും ഫ്രാൻസിസ് മാർപാപ്പ പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. ഈ ആധുനിക കാലഘട്ടത്തിൽ വിശുദ്ധ കുർബ്ബാനയിൽ പോലും അനുയോജ്യമല്ലാത്ത ഗാനങ്ങളും സംഗീത ഉപകരണങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ദിവ്യബലിയുടെ ചൈതന്യത്തെപോലും കളങ്കപ്പെടുത്തുന്നത് പലരും ഗൗരവമായി കാണുന്നില്ല. ഈ പശ്ചാത്തലത്തിൽ വൈദികർക്ക് ആരാധനാ സംഗീതത്തിന്റെ കാര്യത്തിൽ പ്രത്യേക പരിശീലനം തന്നെ ആവശ്യമാണ് എന്ന് മാർപാപ്പ പ്രത്യേകം എടുത്തുപറയുകയുണ്ടായി. അമ്പതാം വാർഷികത്തോടനുബന്ധിച്ച് ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും വത്തിക്കാനിൽ എത്തിച്ചേർന്ന, കത്തോലിക്കാ സഭയിലെ ആരാധനാ സംഗീതവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രമുഖർ ഇക്കാര്യത്തിൽ തങ്ങളുടെ ഉത്‌കണ്‌ഠകൾ പങ്കുവച്ചു. "ഒരു നല്ല ആരാധനയെ ഏറെ മനോഹരമാക്കുവാന്‍ അതിനോട് ചേര്‍ന്നു നടത്തപ്പെടുന്ന സംഗീത ശുശ്രൂഷകള്‍ക്ക് സാധിക്കും. ഇതു പോലെ തന്നെ മോശം രീതിയിലുള്ള സംഗീത ശുശ്രൂഷകള്‍ ആരാധനയെ ദോഷകരമായി ബാധിക്കും. ഇതിനാല്‍ തന്നെ ആരാധനയുമായി ബന്ധപ്പെട്ട് നടക്കുന്ന സംഗീത ശുശ്രൂഷകളില്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. പാരമ്പര്യത്തെ പോലും മറന്നുള്ള സംഗീതം ആരാധനയുടെ സൗന്ദര്യത്തെ ബാധിക്കും" പ്രസ്താവന പറയുന്നു. ആരാധനയിലെ ഗീതങ്ങളെ അടുത്തിടെയായി ബാധിച്ച ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും പ്രസ്താവന തന്നെ നിര്‍ദ്ദേശിക്കുന്നുണ്ട്. കത്തോലിക്ക സംഗീത പാരമ്പര്യത്തെ മുറകെ പിടിച്ചുള്ള പ്രവര്‍ത്തനമാണ് ഇതില്‍ പ്രധാനമെന്നും പ്രസ്താവന ചൂണ്ടികാണിക്കുന്നു. ആരാധനയുടെ അര്‍ത്ഥത്തെ സംബന്ധിച്ചും, ഗാനങ്ങളുടെ ആവശ്യത്തെ സംബന്ധിച്ചും പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ശരിയായ പരിശീലനം നല്‍കണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു. കത്തീഡ്രല്‍ ദേവാലയങ്ങളിലും ബസലിക്കകളിലും ഉന്നത നിലവാരം പുലര്‍ത്തുന്ന സംഗീത സംവിധാനങ്ങള്‍ ക്രമീകരിക്കണമെന്നും പ്രസ്താവന പറയുന്നു.
Image: /content_image/TitleNews/TitleNews-2017-03-07-11:41:42.jpg
Keywords: ആരാധന
Content: 4359
Category: 1
Sub Category:
Heading: ദൈവത്തിന്റെ മുന്നില്‍ സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വ്യത്യാസം നിലനില്‍ക്കുന്നതല്ല; മനുഷ്യര്‍ക്ക് സൃഷ്ടാവ് നല്‍കിയിരിക്കുന്നത് തുല്യമായ അവകാശം: ബിഷപ്പ് മാര്‍ക്ക് ഡേവീസ്
Content: വാറിംഗ്ടണ്‍: സ്ത്രീ പുരുഷ സമത്വത്തിനു വേണ്ടി സമൂഹത്തില്‍ ഇപ്പോള്‍ നടക്കുന്ന പല വാദങ്ങളും സഭയുടെ പഠിപ്പിക്കലുകള്‍ക്കും, പ്രവര്‍ത്തനങ്ങള്‍ക്കും എതിരാണെന്ന് ഷ്രൂസ്‌ബെറി ബിഷപ്പ് മാര്‍ക്ക് ഡേവീസ്. ഷ്രൂസ്‌ബെറി രൂപതയുടെ കീഴിലുള്ള സ്‌കൂളുകളിലെ പ്രധാന അധ്യാപകരുടെ അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുത്തുകൊണ്ടു വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനു മധ്യേ നടത്തിയ പ്രസംഗത്തിലാണ് ഈ വിഷയം അദ്ദേഹം പരാമര്‍ശിച്ചത്. "ദൈവം സ്ത്രീയേയും പുരുഷനേയും അവിടുത്തെ സാദൃശ്യത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. പുരുഷനെന്നോ, സ്ത്രീയെന്നോ ഉള്ള വ്യത്യാസം ദൈവത്തിന്റെ ദൃഷ്ടിയില്‍ ഇല്ലെന്ന് വചനം പഠിക്കുമ്പോള്‍ നമുക്ക് മനസിലാക്കുവാന്‍ സാധിക്കും. തുല്യമായ അന്തസും ഭാഗധേയവുമാണ് ഇരുവര്‍ക്കും ദൈവം നല്‍കിയിരിക്കുന്നത്. ഇതിനാല്‍ തന്നെ ദൈവത്തിന്റെ ദൃഷ്ടിയില്‍ മനുഷ്യരെ അവിടുന്ന് വേര്‍ത്തിരിച്ചു കാണുന്നില്ല. ഇതിനാല്‍ തന്നെ സമൂഹത്തില്‍ ഇന്ന് തുല്യതയ്ക്കു വേണ്ടി നടക്കുന്ന പല ചര്‍ച്ചകളും അര്‍ത്ഥ ശൂന്യമാണ്". "സമൂഹത്തില്‍ ചിലര്‍ ഇത്തരം വാദങ്ങള്‍ ഉയര്‍ത്തി ആവശ്യമില്ലാത്ത വിവാദങ്ങളാണ് പലപ്പോഴും സൃഷ്ടിക്കുന്നത്. ഇത് ദുഃഖകരമാണ്. നമ്മുടെ സമൂഹത്തില്‍ ചില മേഖലകളില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരേ പോലെ മാറ്റി നിര്‍ത്തപ്പെടുന്നുണ്ട്. ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ അല്ല ഞാന്‍ വിമര്‍ശിക്കുന്നതെന്നും പ്രത്യേകം എടുത്തു പറയട്ടെ. ചില പ്രത്യേക അജണ്ടകള്‍ ഉള്ള ഗ്രൂപ്പുകള്‍ സഭയുടെ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കടന്നു കയറി മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന കാര്യവും ഇവിടെ പറയുവാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നു. സഭയുടെ താല്‍പര്യങ്ങളേയും പഠിപ്പിക്കലുകളേയും അന്ധമായി എതിര്‍ക്കുന്നവരാണ് ഇവര്‍. ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണം". ബിഷപ്പ് മാര്‍ക്ക് ഡേവീസ് പറഞ്ഞു. ഭ്രൂണഹത്യ ഉള്‍പ്പെടെയുള്ള പാപങ്ങളിലും ലിംഗ വിവേചനം കാണിക്കുന്നുണ്ടെന്ന കാര്യവും ബിഷപ്പ് ഡേവീസ് ചൂണ്ടികാണിച്ചു. മനുഷ്യര്‍ക്ക് ഒരേ പോലെയുള്ള അന്തസും, പരിഗണനയും നല്‍കിയ ക്രിസ്തുവിന്റെ സ്‌നേഹത്തെ ഓര്‍ത്ത് എല്ലായ്‌പ്പോഴും നാം ദൈവത്തോട് നന്ദിയുള്ളവരായിരിക്കണമെന്നും ബിഷപ്പ് ഡേവീസ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
Image: /content_image/News/News-2017-03-07-08:34:41.jpg
Keywords:
Content: 4360
Category: 1
Sub Category:
Heading: നോമ്പുകാല ധ്യാനവേളയില്‍ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Content: നോമ്പുകാല ധ്യാനത്തിലായിരിക്കുന്ന തന്നെയും സഹപ്രവര്‍ത്തകരെയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ. നോമ്പുകാല ധ്യാനത്തിനായി വത്തിക്കാനില്‍ നിന്ന് 35 കിലോമീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന അറീച്ച്യ എന്ന സഥലത്തുള്ള ധ്യാനകേന്ദ്രത്തിലേക്കു റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്കൊപ്പം ബസ്സില്‍ പുറപ്പെടുന്നതിനു മുമ്പ് നൽകിയ ട്വിറ്റര്‍ സന്ദേശത്തിലാണ് മാർപാപ്പാ തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പാപ്പായുടെ പ്രസ്തുത ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്: “വെള്ളിയാഴ്ച(10/03/17) വരെ നോമ്പുകാല ധ്യാനത്തിലായിരിക്കുന്ന എന്നെയും എന്‍റെ സഹപ്രവര്‍ത്തകരെയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു”. വിവധഭാഷകളിലായി 3 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള മാർപാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്. ഞായറാഴ്ച, പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ആരാധനയോടും സായാഹ്ന പ്രാര്‍ത്ഥനയോടുംകൂടെ ധ്യാനത്തില്‍ പ്രവേശിച്ച പാപ്പായും റോമന്‍ കൂരിയ അംഗങ്ങളും തിങ്കളാഴ്ച രാവിലെയും ഉച്ചതിരിഞ്ഞും നടന്ന രണ്ടു ധ്യാന പ്രഭാഷണങ്ങളില്‍ പങ്കുകൊണ്ടു. പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനവും ഈശോയുടെ ജറുസലേം യാത്രയും (മത്തായി 16: 13-21), യേശുവിന്‍റെ അവസാന വാക്കുകളും പീഡകളുടെ ആരംഭവും (മത്തായി 26: 1-19), എന്നിവയായയിരുന്നു തിങ്കളാഴചത്തെ വിചിന്തന പ്രമേയങ്ങള്‍. ഈ നോമ്പുകാല ധ്യാനത്തിൽ മത്തായിയുടെ സുവിശേഷത്തിലെ 16,26,27 എന്നീ അദ്ധ്യായങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭാഗങ്ങളായിരിക്കും പാപ്പായും റോമന്‍ കൂരിയ അംഗങ്ങളും ധ്യാനിക്കുക.
Image: /content_image/TitleNews/TitleNews-2017-03-07-10:10:32.jpg
Keywords: മാർപാപ്പ
Content: 4361
Category: 18
Sub Category:
Heading: കാരുണ്യകേരള സന്ദേശയാത്ര സമാപനവും കാരുണ്യകുടുംബങ്ങളുടെ സംഗമവും മാര്‍ച്ച് 11 ന് പിഒസിയില്‍
Content: കൊച്ചി: കാരുണ്യവര്‍ഷാചരണത്തോടനുബന്ധിച്ച് കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കാരുണ്യകേരള സന്ദേശയാത്രയുടെ സമാപനം മാര്‍ച്ച് 11 ശനിയാഴ്ച നടക്കും. രാവിലെ 9.00 മണിക്ക് ആയിരം കാരുണ്യകുടുംബങ്ങളുടെ സംഗമം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ആരംഭിക്കു പൊതുസമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും. സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും. ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഫാ. പോള്‍ മൂഞ്ഞേലി (കാരിത്താസ്), ഫാ. പോള്‍ ചെറുപിള്ളി (സഹൃദയ), ജാഥാ ക്യാപ്റ്റന്‍ ജോര്‍ജ്ജ് എഫ്. സേവ്യര്‍, ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബുജോസ്, അഡ്വ. ജോസി സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 2015 ഡിസംബര്‍ 10 ന് കെസിബിസി പ്രസിഡന്റ് ക്ലീമിസ് മാര്‍ ബസേലിയോസ് ഉദ്ഘാടനം ചെയ്ത കാരുണ്യയാത്ര 15 മാസം കൊണ്ട് 14 ജില്ലകളിലെ 31 രൂപതാതിര്‍ത്തികളിലെ കാരുണ്യസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. 4000 -ത്തോളം കാരുണ്യപ്രവര്‍ത്തകരെ ആദരിച്ചു. 'ദൈവത്തിന്റെ മുഖം സ്‌നേഹവും കരങ്ങള്‍ കാരുണ്യവുമാണ്'എന്നതായിരുന്നു മുഖ്യ സന്ദേശം. കേരളത്തിന്റെ കാരുണ്യസംസ്‌കാരത്തിന്് കരുത്തു പകരുക, ദൈവകരുണയ്ക്കായി പ്രാര്‍ത്ഥിക്കുക, കാരുണ്യപ്രവര്‍ത്തകരെ ഒരുക്കുക, കാരുണ്യസ്ഥാപനങ്ങളെയും പ്രവര്‍ത്തകരെയും ആദരിക്കുക, തെരുവോരങ്ങളില്‍ കണ്ടെത്തു അഗതികളെയും അനാഥരെയും സംരക്ഷണകേന്ദ്രങ്ങളില്‍ എത്തിച്ച് ജീവിതം സുരക്ഷിതമാക്കുക, കാരുണ്യസ്ഥാപനങ്ങള്‍ക്ക് വസ്ത്രം, ഭക്ഷണ സഹായങ്ങള്‍ എത്തിക്കുക, കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ മതസൗഹാര്‍ദ്ദവും മാനവസംസ്‌കാരവും വളര്‍ത്തുക, പുതിയ കാരുണ്യപദ്ധതികള്‍ക്ക് രൂപം നല്‍കുക, രൂപത ഇടവകാതല കാരുണ്യപ്രവര്‍ത്തകസംഗമങ്ങളും കാരുണ്യയാത്രകളും സംഘടിപ്പിക്കുക, വ്യക്തികളും കുടുംബങ്ങളും കാരുണ്യസംസ്‌കാരത്തില്‍ വളരുവാന്‍ പ്രചോദനം നല്കുക, വിവിധ മത-സംസ്‌കാരിക പശ്ചാത്തലത്തിലുള്ള കാരുണ്യപ്രവര്‍ത്തകരെ ആദരിക്കുക, കാരുണ്യസംസ്‌കാരത്തെ സജീവമാക്കു മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ആദരിക്കുക എിവയായിരുു ലക്ഷ്യങ്ങള്‍. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നേതൃത്വം നല്‍കിയ കാരുണ്യയാത്രാ സമിതിയില്‍ പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകരായ സാധു ഇ'ിയവര, പി.യു തോമസ്, മാത്തപ്പന്‍ ലൗ ഹോം, സ്റ്റീഫന്‍ ഫിഗരാദോ, രാജു പടമുഖം, എല്‍സി സാബു, സന്തോഷ് മരിയസദനം, പീറ്റര്‍ കെ.ജെ, ഡൊമിനിക് ആശ്വാസാലയം, ജൂഡ്‌സ എം.എക്‌സ്, ടോമി ദിവ്യരക്ഷാലയം, ബേബി ചിറ്റിലപ്പിള്ളി, ഉമ്മച്ചന്‍ ആലപ്പുഴ, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, സിസ്റ്റര്‍ ലിറ്റില്‍ തെരേസ്, ബോബി ജോസ്, ജെയിംസ് ആഴ്ചങ്ങാടന്‍, യുഗേഷ് പുളിക്കന്‍, മാര്‍ട്ടിന്‍ ന്യൂനസ്, സാലു എബ്രാഹം, സെലസ്റ്റിന്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. എക്‌സിബിഷന്‍, സെമിനാര്‍, മാര്‍ച്ച് ഫോര്‍ ലൈഫ് റാലി, പ്രൊലൈഫ് മേഖലയിലെ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കല്‍, കാരുണ്യകുടുംബ ദിനാചരണം, വിവിധ പ്രൊലൈഫ് പദ്ധതികളുടെ ഉദ്ഘാടനം എിവ ഉണ്ടായിരിക്കും. സമാപന സമ്മേളനത്തിന്റെ ഭാഗമായി ദീപശിഖ പര്യടനം തിരുവനന്തപുരത്തുനിും കൊടി കണ്ണൂരില്‍ നിന്നും കൊടിമരം പാലായില്‍ നിന്നും എത്തിച്ചേരും.
Image: /content_image/India/India-2017-03-07-10:49:01.jpg
Keywords: സന്ദേശയാത്ര