Contents
Displaying 4111-4120 of 25039 results.
Content:
4382
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ മൂന്നാമത് ഇടവകാ സന്ദര്‍ശനം ഞായറാഴ്ച
Content: വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പായുടെ അടുത്ത ഇടവകാ സന്ദര്‍ശനം റോമില്‍ ബോര്‍ഗാത്ത ഒത്താവിയയിലെ ദേവാലയത്തില്‍ നടക്കും. ഈ വര്‍ഷത്തെ തന്റെ മൂന്നാമത് ഇടവക സന്ദര്‍ശനം കനോസ്സായിലെ വി. മഗ്ദലേന ഇടവകയിലാണ് മാര്‍പാപ്പ നടത്തുന്നത്. മാര്‍ച്ച് 12 ഞായറാഴ്ച നടക്കുന്ന ഇടയസന്ദര്‍ശനത്തിന് വിശ്വാസികള്‍ ഏറെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഇടവകവികാരി ഫാ. ജോര്‍ജോ സ്പിനെല്ലോ പറഞ്ഞു. ഇടവകയിലെ യുവജനങ്ങള്‍, രോഗികള്‍ എന്നിവരുമായും കഴിഞ്ഞ വര്‍ഷം മാമ്മോദീസ സ്വീകരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായും പരിശുദ്ധ പിതാവ് പ്രത്യേകമായ കൂടിക്കാഴ്ച നടത്തും. കനോഷ്യന്‍ സന്യാസസമൂഹത്തിന്റെ സ്ഥാപകയായ കനോസ്സയിലെ വി. മഗ്ദലേന വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനോട് അനുബന്ധിച്ചു സ്ഥാപിക്കപ്പെട്ട ദേവാലയത്തിലാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. കരുണയുടെ ജൂബിലി വര്‍ഷവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് പാപ്പ നിറുത്തിവച്ചിരിന്ന ഇടവകാ സന്ദര്‍ശനം ജനുവരി മാസത്തിലാണ് പുനരാരംഭിച്ചത്. സേത്തെവീലെയിലെ ദൈവമാതാവിന്റെ നാമത്തിലുള്ള ദേവാലയമാണ് അന്ന് പാപ്പ സന്ദര്‍ശിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ വത്തിക്കാനില്‍നിന്നും മാറി സ്ഥിതി ചെയ്യുന്ന വിശുദ്ധ മരിയ ജൊസേഫായുടെ നാമത്തിലുള്ള ഇടവക ദേവാലയവും മാര്‍പാപ്പ സന്ദര്‍ശിച്ചിരിന്നു.
Image: /content_image/India/India-2017-03-10-05:20:48.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, ഇടവക
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ മൂന്നാമത് ഇടവകാ സന്ദര്‍ശനം ഞായറാഴ്ച
Content: വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പായുടെ അടുത്ത ഇടവകാ സന്ദര്‍ശനം റോമില്‍ ബോര്‍ഗാത്ത ഒത്താവിയയിലെ ദേവാലയത്തില്‍ നടക്കും. ഈ വര്‍ഷത്തെ തന്റെ മൂന്നാമത് ഇടവക സന്ദര്‍ശനം കനോസ്സായിലെ വി. മഗ്ദലേന ഇടവകയിലാണ് മാര്‍പാപ്പ നടത്തുന്നത്. മാര്‍ച്ച് 12 ഞായറാഴ്ച നടക്കുന്ന ഇടയസന്ദര്‍ശനത്തിന് വിശ്വാസികള്‍ ഏറെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഇടവകവികാരി ഫാ. ജോര്‍ജോ സ്പിനെല്ലോ പറഞ്ഞു. ഇടവകയിലെ യുവജനങ്ങള്‍, രോഗികള്‍ എന്നിവരുമായും കഴിഞ്ഞ വര്‍ഷം മാമ്മോദീസ സ്വീകരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായും പരിശുദ്ധ പിതാവ് പ്രത്യേകമായ കൂടിക്കാഴ്ച നടത്തും. കനോഷ്യന്‍ സന്യാസസമൂഹത്തിന്റെ സ്ഥാപകയായ കനോസ്സയിലെ വി. മഗ്ദലേന വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനോട് അനുബന്ധിച്ചു സ്ഥാപിക്കപ്പെട്ട ദേവാലയത്തിലാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. കരുണയുടെ ജൂബിലി വര്‍ഷവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് പാപ്പ നിറുത്തിവച്ചിരിന്ന ഇടവകാ സന്ദര്‍ശനം ജനുവരി മാസത്തിലാണ് പുനരാരംഭിച്ചത്. സേത്തെവീലെയിലെ ദൈവമാതാവിന്റെ നാമത്തിലുള്ള ദേവാലയമാണ് അന്ന് പാപ്പ സന്ദര്‍ശിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ വത്തിക്കാനില്‍നിന്നും മാറി സ്ഥിതി ചെയ്യുന്ന വിശുദ്ധ മരിയ ജൊസേഫായുടെ നാമത്തിലുള്ള ഇടവക ദേവാലയവും മാര്‍പാപ്പ സന്ദര്‍ശിച്ചിരിന്നു.
Image: /content_image/India/India-2017-03-10-05:20:48.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, ഇടവക
Content:
4383
Category: 1
Sub Category:
Heading: ബീഹാറിന്റെ കണ്ണീരൊപ്പുന്ന സിസ്റ്റര്‍ സുധാ വര്‍ഗ്ഗീസിന് വനിതാ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം
Content: കോട്ടയം: പട്ടിണിയിലും അവഗണനയിലും കഴിഞ്ഞിരുന്ന ബിഹാറിലെ മുസഹര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച സിസ്റ്റര്‍ സുധാ വര്‍ഗ്ഗീസിന് വനിതാ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. കോട്ടയം കാഞ്ഞിരത്താനം ചേന്നംപറമ്പില്‍ സ്വദേശിനിയാണ് സിസ്റ്റര്‍ സുധ. ഒരു ലക്ഷം രൂപയും മെമന്റോയുമാണ് ജേതാവിനു ലഭിക്കുക. അപരനോടുള്ള കരുണയും അന്യന്റെ ദു:ഖം കഴുകിക്കളയാനുള്ള സന്നദ്ധതയുമാണ് പത്താം ക്ലാസ് കഴിഞ്ഞ ഉടൻതന്നെ സുധാ വർഗീസിനെ പട്നയിലെ നോത്ദ്രാം സഭയിലേക്കെത്തിച്ചത്. പിന്നീട് തനിക്ക് ലഭിച്ച അധ്യാപകജോലി ഉപേക്ഷിച്ചാണ് സിസ്റ്റര്‍ സുധ ബിഹാറിലെ ദലിത് വിഭാഗത്തിനായി തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സിസ്റ്റര്‍ സുധയുടെ പ്രതിഫലമില്ലാത്ത പ്രവര്‍ത്തനത്തിന് രാജ്യം 2006ൽ പത്മശ്രീ നൽകി ആദരിച്ചു. കോട്ടയം കാഞ്ഞിരത്താനം ചേന്നംപറമ്പിൽ കർഷകനായ എബ്രഹാം വർക്കിയുടെയും ഏലിക്കുട്ടിയുടെയും എട്ടു മക്കളിൽ മൂത്തയാളായാണ് സുധാ വർഗീസിന്റെ ജനനം. നിരാലംബര്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കണം എന്ന തീവ്രമായ ആഗ്രഹം സുധാ വർഗീസിനെ നോത്ദ്രാം സഭയിലേക്ക് എത്തിക്കുകയായിരിന്നു. അവിടുത്തെ പഠനത്തിനു ശേഷം പത്തു വർഷത്തോളം അധ്യാപന ജീവിതം നയിച്ചു. തുടര്‍ന്നാണ് അനാഥർക്കും അശരണർക്കുമായി പൂര്‍ണ്ണമായും ഇറങ്ങി തിരിക്കുവാന്‍ സുധാ വർഗീസ് തീരുമാനിച്ചത്. ശൈശവ വിവാഹവും സ്ത്രീപീഡനങ്ങളും പതിവായിരുന്ന ബീഹാറിലെ മഹാദളിത് വിഭാഗമായ മുഹസറുകള്ക്ക് ഇടയിലാണ് സിസ്റ്റര്‍ സുധ തന്റെ ജീവിത ദൌത്യം ആരംഭിച്ചത്. ജംസത്ത് ഗ്രാമത്തിലെ ഒറ്റമുറി വീട്ടിൽ താമസിച്ച് അനേകരുടെ കണ്ണീരൊപ്പിയ സിസ്റ്റര്‍, മുസഹർ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിച്ച് സന്നദ്ധസംഘടനയായ നാരിഗുഞ്ജൻ അടക്കം വിദ്യാലയങ്ങളും സ്ത്രീകൾക്കായി സ്വയം തൊഴിൽ യൂണിറ്റുകളും ആരംഭിച്ചിട്ടുണ്ട്. ഗ്രാമത്തിലെ പെൺകുട്ടികൾക്ക് പത്താം ക്ലാസുവരെ താമസിച്ചു പഠിക്കാൻ ദാനാപ്പൂർ ലാൽകോട്ടിയിലും ഗയയിലും തുടങ്ങിയ ബാലികാ വിദ്യാലയങ്ങൾ, മാതാ സമിതി എന്ന പേരിലുള്ള അമ്മമാരുടെ സമിതി, നാൽപത് അംഗൻവാടികൾ, തെരുവിലെത്തിപ്പെടുന്ന പെൺകുട്ടികൾക്കും വയോജനങ്ങൾക്കുമുള്ള സംരക്ഷണ കേന്ദ്രങ്ങൾ, സ്ത്രീകൾക്കായി ലഘുഭക്ഷണ നിർമാണ കേന്ദ്രങ്ങളും നാപ്കിൻ നിർമാണ പരിശീലനവും തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ഇന്ന് സിസ്റ്റർ സുധാ വർഗീസ് നേതൃത്വം നൽകുന്നുണ്ട്. മൗലാന അബ്ദുൽ കലാം ശിക്ഷ എജ്യുക്കേഷൻ അവാർഡ്, ഗൊഡ്ഫ്രെ ഫിലിപ്സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ഐക്കൺ ഓഫ് ബീഹാർ അവാർഡ്, ഗുഡ്സമരിറ്റൻ അവാർഡ് എന്നീ പുരസ്കാരങ്ങളും സിസ്റ്റര്‍ സുധ നേടിയിട്ടുണ്ട്.
Image: /content_image/News/News-2017-03-10-08:14:09.jpg
Keywords: സിസ്റ്റ
Category: 1
Sub Category:
Heading: ബീഹാറിന്റെ കണ്ണീരൊപ്പുന്ന സിസ്റ്റര്‍ സുധാ വര്‍ഗ്ഗീസിന് വനിതാ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം
Content: കോട്ടയം: പട്ടിണിയിലും അവഗണനയിലും കഴിഞ്ഞിരുന്ന ബിഹാറിലെ മുസഹര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച സിസ്റ്റര്‍ സുധാ വര്‍ഗ്ഗീസിന് വനിതാ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. കോട്ടയം കാഞ്ഞിരത്താനം ചേന്നംപറമ്പില്‍ സ്വദേശിനിയാണ് സിസ്റ്റര്‍ സുധ. ഒരു ലക്ഷം രൂപയും മെമന്റോയുമാണ് ജേതാവിനു ലഭിക്കുക. അപരനോടുള്ള കരുണയും അന്യന്റെ ദു:ഖം കഴുകിക്കളയാനുള്ള സന്നദ്ധതയുമാണ് പത്താം ക്ലാസ് കഴിഞ്ഞ ഉടൻതന്നെ സുധാ വർഗീസിനെ പട്നയിലെ നോത്ദ്രാം സഭയിലേക്കെത്തിച്ചത്. പിന്നീട് തനിക്ക് ലഭിച്ച അധ്യാപകജോലി ഉപേക്ഷിച്ചാണ് സിസ്റ്റര്‍ സുധ ബിഹാറിലെ ദലിത് വിഭാഗത്തിനായി തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സിസ്റ്റര്‍ സുധയുടെ പ്രതിഫലമില്ലാത്ത പ്രവര്‍ത്തനത്തിന് രാജ്യം 2006ൽ പത്മശ്രീ നൽകി ആദരിച്ചു. കോട്ടയം കാഞ്ഞിരത്താനം ചേന്നംപറമ്പിൽ കർഷകനായ എബ്രഹാം വർക്കിയുടെയും ഏലിക്കുട്ടിയുടെയും എട്ടു മക്കളിൽ മൂത്തയാളായാണ് സുധാ വർഗീസിന്റെ ജനനം. നിരാലംബര്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കണം എന്ന തീവ്രമായ ആഗ്രഹം സുധാ വർഗീസിനെ നോത്ദ്രാം സഭയിലേക്ക് എത്തിക്കുകയായിരിന്നു. അവിടുത്തെ പഠനത്തിനു ശേഷം പത്തു വർഷത്തോളം അധ്യാപന ജീവിതം നയിച്ചു. തുടര്‍ന്നാണ് അനാഥർക്കും അശരണർക്കുമായി പൂര്‍ണ്ണമായും ഇറങ്ങി തിരിക്കുവാന്‍ സുധാ വർഗീസ് തീരുമാനിച്ചത്. ശൈശവ വിവാഹവും സ്ത്രീപീഡനങ്ങളും പതിവായിരുന്ന ബീഹാറിലെ മഹാദളിത് വിഭാഗമായ മുഹസറുകള്ക്ക് ഇടയിലാണ് സിസ്റ്റര്‍ സുധ തന്റെ ജീവിത ദൌത്യം ആരംഭിച്ചത്. ജംസത്ത് ഗ്രാമത്തിലെ ഒറ്റമുറി വീട്ടിൽ താമസിച്ച് അനേകരുടെ കണ്ണീരൊപ്പിയ സിസ്റ്റര്‍, മുസഹർ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിച്ച് സന്നദ്ധസംഘടനയായ നാരിഗുഞ്ജൻ അടക്കം വിദ്യാലയങ്ങളും സ്ത്രീകൾക്കായി സ്വയം തൊഴിൽ യൂണിറ്റുകളും ആരംഭിച്ചിട്ടുണ്ട്. ഗ്രാമത്തിലെ പെൺകുട്ടികൾക്ക് പത്താം ക്ലാസുവരെ താമസിച്ചു പഠിക്കാൻ ദാനാപ്പൂർ ലാൽകോട്ടിയിലും ഗയയിലും തുടങ്ങിയ ബാലികാ വിദ്യാലയങ്ങൾ, മാതാ സമിതി എന്ന പേരിലുള്ള അമ്മമാരുടെ സമിതി, നാൽപത് അംഗൻവാടികൾ, തെരുവിലെത്തിപ്പെടുന്ന പെൺകുട്ടികൾക്കും വയോജനങ്ങൾക്കുമുള്ള സംരക്ഷണ കേന്ദ്രങ്ങൾ, സ്ത്രീകൾക്കായി ലഘുഭക്ഷണ നിർമാണ കേന്ദ്രങ്ങളും നാപ്കിൻ നിർമാണ പരിശീലനവും തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ഇന്ന് സിസ്റ്റർ സുധാ വർഗീസ് നേതൃത്വം നൽകുന്നുണ്ട്. മൗലാന അബ്ദുൽ കലാം ശിക്ഷ എജ്യുക്കേഷൻ അവാർഡ്, ഗൊഡ്ഫ്രെ ഫിലിപ്സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ഐക്കൺ ഓഫ് ബീഹാർ അവാർഡ്, ഗുഡ്സമരിറ്റൻ അവാർഡ് എന്നീ പുരസ്കാരങ്ങളും സിസ്റ്റര്‍ സുധ നേടിയിട്ടുണ്ട്.
Image: /content_image/News/News-2017-03-10-08:14:09.jpg
Keywords: സിസ്റ്റ
Content:
4384
Category: 1
Sub Category:
Heading: വെസ്റ്റ് വിര്ജീനിയാക്ക് പിന്നാലെ അര്‍ക്കന്‍സാസും: ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കുവാന്‍ ബിൽ അവതരിപ്പിച്ചു
Content: ലിറ്റില്‍ റോക്ക്: അമേരിക്കയില്‍ വെസ്റ്റ് വിര്ജീനിയാക്ക് പിന്നാലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തും ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കുവാന്‍ ശ്രമം തുടങ്ങി. ഡ്വിഗ്റ്റ് ടോഷ് എന്ന നിയമസഭ പ്രതിനിധിയാണ് ബൈബിളിനെ സംസ്ഥാന ഗ്രന്ഥമാക്കണമെന്ന ആവശ്യവുമായി പ്രത്യേക ബില്‍ അവതരിപ്പിച്ചത്. അര്‍ക്കന്‍സാസിലെ നിയമ നിര്‍മ്മാണ സഭയുടെ മുന്‍പാകെയാണ് ബില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബില്ലിന് പിന്തുണയുമായി മറ്റ് പ്രതിനിധികളുമുണ്ട്. സത്യം പ്രസ്താവിക്കുന്ന പുസ്തകം എന്ന വസ്തുത കണക്കിലെടുത്തു ബൈബിളിനെ സംസ്ഥാനത്തെ ഔദ്യോഗിക ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്നാണ് ടോഷ് ബില്ലിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. "ബൈബിള്‍ സത്യം പ്രഖ്യാപിക്കുന്ന ഒരു പുസ്തകമാണ്. ബൈബിളിലെ നിയമങ്ങളുടെയും, വിവിധ കാഴ്ച്ചപാടുകളുടെയും അടിസ്ഥാനത്തിലാണ് ആധുനിക സമൂഹം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതും. ഇതിനാല്‍ ബൈബിളിനെ അര്‍ക്കന്‍സാസിന്റെ ഔദ്യോഗിക ഗ്രന്ഥമായി പ്രഖ്യാപിക്കണം". ഡ്വിഗ്റ്റ് ടോഷ് പറഞ്ഞു. നിലവില്‍ അര്‍ക്കന്‍സാസിന് ഒരു ഔദ്യോഗിക ഗ്രന്ഥമില്ല. ഡ്വിഗ്റ്റ് ടോഷ് അവതരിപ്പിക്കപ്പെട്ട ബില്‍ പാസാകുകയാണെങ്കില്‍ ബൈബിള്‍ അര്‍ക്കന്‍സാസിന്റെ ഔദ്യോഗിക ഗ്രന്ഥമായി മാറും. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വെസ്റ്റ് വിര്‍ജീനിയയിലും സമാനമായ ബില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. നിയമസഭാംഗമായ ജെഫ് എല്‍റിഡ്ജാണ് അന്ന് ബില്ല് സഭയില്‍ അവതരിപ്പിച്ചത്.
Image: /content_image/News/News-2017-03-10-11:26:21.jpg
Keywords: അമേരിക്ക, ബൈബി
Category: 1
Sub Category:
Heading: വെസ്റ്റ് വിര്ജീനിയാക്ക് പിന്നാലെ അര്‍ക്കന്‍സാസും: ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കുവാന്‍ ബിൽ അവതരിപ്പിച്ചു
Content: ലിറ്റില്‍ റോക്ക്: അമേരിക്കയില്‍ വെസ്റ്റ് വിര്ജീനിയാക്ക് പിന്നാലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തും ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കുവാന്‍ ശ്രമം തുടങ്ങി. ഡ്വിഗ്റ്റ് ടോഷ് എന്ന നിയമസഭ പ്രതിനിധിയാണ് ബൈബിളിനെ സംസ്ഥാന ഗ്രന്ഥമാക്കണമെന്ന ആവശ്യവുമായി പ്രത്യേക ബില്‍ അവതരിപ്പിച്ചത്. അര്‍ക്കന്‍സാസിലെ നിയമ നിര്‍മ്മാണ സഭയുടെ മുന്‍പാകെയാണ് ബില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബില്ലിന് പിന്തുണയുമായി മറ്റ് പ്രതിനിധികളുമുണ്ട്. സത്യം പ്രസ്താവിക്കുന്ന പുസ്തകം എന്ന വസ്തുത കണക്കിലെടുത്തു ബൈബിളിനെ സംസ്ഥാനത്തെ ഔദ്യോഗിക ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്നാണ് ടോഷ് ബില്ലിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. "ബൈബിള്‍ സത്യം പ്രഖ്യാപിക്കുന്ന ഒരു പുസ്തകമാണ്. ബൈബിളിലെ നിയമങ്ങളുടെയും, വിവിധ കാഴ്ച്ചപാടുകളുടെയും അടിസ്ഥാനത്തിലാണ് ആധുനിക സമൂഹം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതും. ഇതിനാല്‍ ബൈബിളിനെ അര്‍ക്കന്‍സാസിന്റെ ഔദ്യോഗിക ഗ്രന്ഥമായി പ്രഖ്യാപിക്കണം". ഡ്വിഗ്റ്റ് ടോഷ് പറഞ്ഞു. നിലവില്‍ അര്‍ക്കന്‍സാസിന് ഒരു ഔദ്യോഗിക ഗ്രന്ഥമില്ല. ഡ്വിഗ്റ്റ് ടോഷ് അവതരിപ്പിക്കപ്പെട്ട ബില്‍ പാസാകുകയാണെങ്കില്‍ ബൈബിള്‍ അര്‍ക്കന്‍സാസിന്റെ ഔദ്യോഗിക ഗ്രന്ഥമായി മാറും. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വെസ്റ്റ് വിര്‍ജീനിയയിലും സമാനമായ ബില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. നിയമസഭാംഗമായ ജെഫ് എല്‍റിഡ്ജാണ് അന്ന് ബില്ല് സഭയില്‍ അവതരിപ്പിച്ചത്.
Image: /content_image/News/News-2017-03-10-11:26:21.jpg
Keywords: അമേരിക്ക, ബൈബി
Content:
4385
Category: 4
Sub Category:
Heading: സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കുവാൻ 10 മാര്‍ഗ്ഗങ്ങള്‍
Content: ദിവസവും പല തരത്തിലുള്ള ആത്മീയ വെല്ലുവിളികളെ നമുക്ക് നേരിടേണ്ടി വരാറുണ്ട്. തിന്മയുമായുള്ള നിരന്തര പോരാട്ടമാണ് ഈ ഭൂമിയിലെ നമ്മുടെ ജീവിതം എന്ന് ദൈവവചനം പറയുന്നു. ക്രിസ്തുവിനെ അനുഗമിക്കുവാന്‍ തീരുമാനിച്ചവന് എപ്പോഴും സാത്താനുമായി പൊരുതുവാന്‍ തയ്യാറായിരിക്കണമെന്ന കാര്യം നമ്മേ ഓര്‍മ്മിപ്പിക്കുന്നു. സാത്താനുമായി പോരാടുവാന്‍ നാമെല്ലാവരും സജ്ജമായിരിക്കണം. ഇരുട്ടിന്റെ രാജാവായ സാത്താനോടുള്ള പോരാട്ടത്തില്‍ നമ്മളെ സഹായിക്കുന്ന 10 മാര്‍ഗ്ഗങ്ങളാണ് നാം ഇനി ധ്യാനിക്കുന്നത്. 1. #{red->none->b-> നമ്മുടെ നിയോഗമനുസരിച്ച് ജീവിക്കുക }# ആദ്യമായി നാം ചെയ്യേണ്ടത് നമ്മടെ ജീവിതത്തില്‍ പ്രാര്‍ത്ഥനക്ക് വലിയ പ്രാധാന്യം കൊടുക്കുക എന്നതാണ്. പ്രാര്‍ത്ഥനയാണ് നമ്മുടെ ആത്മീയ ജീവിതത്തിന്റെ അടിസ്ഥാനം. വിവാഹിതരോ, പുരോഹിതരോ, സന്യസ്തരോ എന്തുമാകട്ടെ, നമ്മുടെ ദൈവനിയോഗത്തില്‍ ഊന്നിയ ജീവിതം നയിക്കുക. നമ്മുടെ ദൈവവിളിയോട് പരിപൂര്‍ണ്ണമായും വിശ്വസ്തരായിരിക്കുക. ദിവസവും ബൈബിള്‍ വായിക്കുവാനും ധ്യാനിക്കാനുമായി കുറച്ച് സമയം നാം ചിലവഴിക്കുക. ഇത് കൂടാതെ ദേവാലയ സംബന്ധവും സഭാ സംബന്ധവുമായ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നത് സാത്താനെതിരെയുള്ള യുദ്ധത്തില്‍ ഏറെ ഫലപ്രദമാണ്. 2. #{red->none->b->യേശു മരുഭൂമിയിലെ പ്രയോഗിച്ച അതേ ആയുധങ്ങള്‍ തന്നെ ഉപയോഗിക്കുക }# സുദീര്‍ഘവും ഭക്തിപൂര്‍വ്വവുമായ പ്രാര്‍ത്ഥന, ഉപവാസം പോലെയുള്ള നിരന്തര സഹനങ്ങള്‍, സാത്താനെ നേരിടുവാനും പരാജയപ്പെടുത്തുവാനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളാണ്. ദൈവവചനം എന്ന ആയുധം ധരിച്ചു കൊണ്ട് തിന്മയെ ചെറുക്കുവാന്‍ ഇപ്പോള്‍ തന്നെ ശ്രമം ആരംഭിക്കുക. 3. #{red->none->b-> ശത്രുവിന്റെ പേര് പറഞ്ഞു ദൈവത്തോട് സഹായമപേക്ഷിക്കുക }# നമ്മള് പ്രലോഭനത്തെ നേരിടുമ്പോഴോ പ്രലോഭനത്തില്‍ വീഴുമ്പോഴോ അത് ദൈവസന്നിധിയില്‍ ഏറ്റുപറയുന്നത് ഏറെ നല്ലതാണ്. “യേശുവേ ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു. സാത്താന്റെ പ്രലോഭനത്തിന് ഞാന്‍ അടിമപ്പെട്ട് പോയി. കര്‍ത്താവേ എന്നെ രക്ഷിക്കണമേ. ദൈവമേ എന്റെ സഹായത്തിനെത്തണമേ.” ലളിതമായ ഇത്തരം ചെറിയ പ്രാര്‍ത്ഥനകള്‍ പ്രലോഭനങ്ങളുടെ അവസരങ്ങളില്‍ ഏറെ ഫലപ്രദമാണ്. ഈശോ, മറിയം, യൌസേപ്പേ എന്ന് ഭക്തിപൂര്‍വ്വം സദാ ഉരുവിട്ടുകൊണ്ടിരിക്കുന്നതും ഏറെ നല്ലതാണ്. 4. #{red->none->b-> ആത്മീയമായ ഏകാന്തതയെ പ്രതിരോധിക്കുക }# ദൈവത്തിന്റെ വചനങ്ങളോട് മുഖം തിരിക്കുക, നന്മ പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക, ദൈവത്തില്‍ നിന്നും വ്യതിചലിക്കുക തുടങ്ങിയവ ആത്മീയ അകല്‍ച്ചയുടെ ലക്ഷണങ്ങളാണ്. ഇന്നലെ നമ്മള് എടുത്ത നല്ല തീരുമാനങ്ങളെ മാറ്റുവാന്‍ തക്ക ശക്തി ഇവക്കുണ്ട്. ഇത്തരം അവസ്ഥകളില്‍ നാം പ്രധാനമായും ചെയ്യേണ്ടത് എന്തുകൊണ്ടാണ് നമുക്ക് ആത്മീയ ഏകാന്തത അനുഭവപ്പെടുന്നത് എന്ന് ആത്മ പരിശോധന നടത്തുകയെന്നതാണ്. എന്നു മുതലാണ് നമ്മില്‍ ആത്മീയ അകല്‍ച്ച കണ്ടു തുടങ്ങിയതെന്ന് ആത്മശോധന ചെയ്യുക. 5. #{red->none->b->അലസതയെ ചെറുക്കുക }# ‘അലസമായ കരങ്ങള്‍ ചെകുത്താന്റെ പണിപ്പുരയാണ്’ എന്ന നമ്മള് കേട്ടിട്ടുണ്ടല്ലോ. ‘നമുക്ക് ചെയ്യുവാന്‍ ഒന്നുമില്ലെങ്കില്‍, പിശാച് നമുക്ക് ചെയ്യുവാന്‍ എന്തെങ്കിലും പ്രലോഭനം തരും’ എന്നാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. തന്റെ വിദ്യാലയത്തിലെ കുട്ടികളുടെ അവധികാലം വിശുദ്ധ ഡോണ്‍ ബോസ്കോക്ക് ഇഷ്ടമല്ലായിരുന്നു. അതിന്റെ കാരണമിതായിരിന്നു, ഒന്നും ചെയ്യുവാനില്ലാത്ത സമയത്തു പ്രലോഭനവും ഉണ്ടായിരിക്കും എന്ന് വിശുദ്ധനറിയാമായിരുന്നു. അലസരായിരിക്കാതെ കൂടുതല്‍ ത്യാഗത്തിന്റെ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ പരിശ്രമിക്കുക. 6. #{red->none->b-> പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ ഉറച്ച തീരുമാനമെടുക്കുക }# ആത്മീയ ജീവിതത്തില്‍ നാം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പ്രലോഭനങ്ങള്‍ക്കെതിരെയുള്ള മെല്ലെപ്പോക്ക് നയം. പാപകരമായ അവസ്ഥയോട് അടുത്ത ഒരു സാഹചര്യത്തിലാണ് നാമെല്ലാവരും ജീവിക്കുന്നത്, അതിനാല്‍ തന്നെ പലപ്പോഴും നമുക്ക് പ്രലോഭനങ്ങളെ നേരിടേണ്ടി വരും. “തീയോട് കളിക്കുകയാണെങ്കില്‍, വൈകാതെയോ വൈകിയോ നമുക്ക് പൊള്ളലേല്‍ക്കും” എന്ന പഴഞ്ചൊല്ല് മറക്കാതിരിക്കുക. പ്രലോഭനങ്ങള്‍ക്ക് കീഴ്പ്പെടില്ല എന്ന ഉറച്ച തീരുമാനം ആത്മീയ ജീവിതത്തില്‍ കൂടുതല്‍ ആഴപ്പെടാന്‍ നമ്മേ സഹായിക്കും. 7. #{red->none->b->നമ്മുക്ക് ഉണ്ടാകുന്ന പ്രലോഭനങ്ങളെ കുറിച്ച് നമ്മുടെ ആത്മീയ ഗുരുക്കന്മാരുമായോ വൈദികരുമായോ സംസാരിക്കുക }# 'സാത്താന് രഹസ്യങ്ങളെ ഇഷ്ടപ്പെടുന്നു' എന്ന് വിശുദ്ധ ഇഗ്നേഷ്യസ് നമുക്ക് മുന്നറിയിപ്പ് തന്നിട്ടുണ്ട്. ഒരാള്‍ കഠിനമായ ആത്മീയ ഏകാന്തതയില്‍ ആണെങ്കില്‍ പോലും തന്റെ ആത്മീയ ഉപദേശകനുമായി അത് പങ്ക് വെക്കുന്നത് പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ അയാളെ സഹായിക്കും. പൂര്‍ണ്ണമായുള്ള നിശബ്ദത നമ്മുടെ വസ്ത്രത്തിനിടയില്‍ മറച്ചു വെക്കപ്പെട്ട ഒരു മുറിവിനേയോ, വൃണത്തേയോ പോലെയാണ്. ആ വൃണം അഴിച്ചു വൃത്തിയാക്കിയില്ലെങ്കില്‍ അത് സുഖപ്പെടുകയില്ലെന്ന് മാത്രമല്ല, അത് കൂടുതല്‍ വഷളാവും. ഇതുപോലെ നമ്മുടെ പ്രലോഭനങ്ങളെ നമ്മുടെ ആത്മീയ നിയന്താവുമായി പങ്ക് വെക്കുന്നത് പ്രലോഭനങ്ങളെ നേരിടുവാനുള്ള നമ്മുടെ ശക്തിയെ വര്‍ദ്ധിപ്പിക്കും. 8. #{red->none->b->വിശുദ്ധ വസ്തുക്കളുടെ ശരിയായ ഉപയോഗം }# വിശുദ്ധ വസ്തുക്കളുടെ ശരിയായ ഉപയോഗം സാത്താനുമായുള്ള പോരാട്ടത്തില്‍ വളരെ ഫലപ്രദമാണ്. പ്രത്യേകിച്ച് ജപമാല, വെന്തിങ്ങ, വിശുദ്ധ ബെനഡിക്ടിന്റെ മെഡല്‍, വിശുദ്ധ ഹന്നാന്‍ വെള്ളം തുടങ്ങിയവ പ്രത്യേകമായി ഉപയോഗിക്കുക. 9. #{red->none->b-> പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടുള്ള പ്രാര്‍ത്ഥന }# സാത്താനെതിരെയുള്ള നമ്മുടെ പോരാട്ടത്തില്‍ നമ്മള് എല്ലാ ആയുധങ്ങളും ഉപയോഗിക്കണം. ദൈവത്തിനെതിരായി തിരിഞ്ഞ ലൂസിഫറിനേയും മറ്റ് മാലാഖമാരേയും നരകത്തിലേക്കെറിയുവാന്‍ സ്വര്‍ഗ്ഗീയ സൈന്യങ്ങളുടെ രാജാവും ദൈവത്തിന്റെ വിശ്വസ്തനുമായ വിശുദ്ധ മിഖായേല്‍ മാലാഖയെയാണ് അവിടുന്ന് നിയോഗിച്ചത്. കൂടെ കൂടെ വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന ചൊല്ലുന്നത് വളരെ നല്ലതാണ്. {{വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4018 }} 10. #{red->none->b->പരിശുദ്ധ കന്യകാ മാതാവിനോട് പ്രാര്‍ത്ഥിക്കുക }# പിശാച് ഏറ്റവും അധികം ഭയപ്പെടുന്ന ഒരാളാണ് പരിശുദ്ധ മറിയം എന്ന് നിരവധി ഭൂതോച്ചാടകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നരക സര്‍പ്പത്തിന്റെ തല തകര്‍ത്ത പരിശുദ്ധ അമ്മ, അമലോത്ഭവ നാഥ, നിത്യസഹായ മാതാവ് തുടങ്ങീ പരിശുദ്ധ മറിയത്തിനു നിരവധി വിശേഷണങ്ങള്‍ ഉണ്ട്; സാത്താനെ ഒഴിവാക്കുവാന്‍ അവയില്‍ ഏതെങ്കിലും വിളിച്ചപേക്ഷിക്കുന്നത് നല്ലതാണ്. നാരകീയ സര്‍പ്പമാകുന്ന സാത്താന്, നമുക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും വിഷം ചീറ്റുംകയും ചെയ്യുമ്പോള്‍ നമ്മള് പരിശുദ്ധ മാതാവിന്റെ സഹായം പ്രത്യേകമായി അപേക്ഷിക്കണം. സാത്താന്റെ തല തകര്‍ക്കാന്‍ പരിശുദ്ധ അമ്മയുടെ പ്രത്യേകം മാധ്യസ്ഥം സഹായിക്കും എന്നു ഉറപ്പാണ്. നമുക്കെല്ലാവര്‍ക്കും ചെയ്യുവാന്‍ കഴിയുന്ന തികച്ചും ലളിതമായ മാര്‍ഗ്ഗങ്ങളാണിവ. ഈ മാര്‍ഗ്ഗങ്ങളെ ജീവിതത്തില്‍ സ്വീകരിച്ച് കൊണ്ട് സാത്താന്റെ പ്രലോഭനങ്ങളെ നേരിട്ടു നമ്മുടെ കൊച്ചുജീവിതം ഫലദായകമാക്കാന്‍ നമ്മുക്ക് പരിശ്രമിക്കാം. #Repost
Image: /content_image/Mirror/Mirror-2017-03-10-22:26:52.jpg
Keywords: വാക്യങ്ങള്‍, അമ്മമാർ
Category: 4
Sub Category:
Heading: സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കുവാൻ 10 മാര്‍ഗ്ഗങ്ങള്‍
Content: ദിവസവും പല തരത്തിലുള്ള ആത്മീയ വെല്ലുവിളികളെ നമുക്ക് നേരിടേണ്ടി വരാറുണ്ട്. തിന്മയുമായുള്ള നിരന്തര പോരാട്ടമാണ് ഈ ഭൂമിയിലെ നമ്മുടെ ജീവിതം എന്ന് ദൈവവചനം പറയുന്നു. ക്രിസ്തുവിനെ അനുഗമിക്കുവാന്‍ തീരുമാനിച്ചവന് എപ്പോഴും സാത്താനുമായി പൊരുതുവാന്‍ തയ്യാറായിരിക്കണമെന്ന കാര്യം നമ്മേ ഓര്‍മ്മിപ്പിക്കുന്നു. സാത്താനുമായി പോരാടുവാന്‍ നാമെല്ലാവരും സജ്ജമായിരിക്കണം. ഇരുട്ടിന്റെ രാജാവായ സാത്താനോടുള്ള പോരാട്ടത്തില്‍ നമ്മളെ സഹായിക്കുന്ന 10 മാര്‍ഗ്ഗങ്ങളാണ് നാം ഇനി ധ്യാനിക്കുന്നത്. 1. #{red->none->b-> നമ്മുടെ നിയോഗമനുസരിച്ച് ജീവിക്കുക }# ആദ്യമായി നാം ചെയ്യേണ്ടത് നമ്മടെ ജീവിതത്തില്‍ പ്രാര്‍ത്ഥനക്ക് വലിയ പ്രാധാന്യം കൊടുക്കുക എന്നതാണ്. പ്രാര്‍ത്ഥനയാണ് നമ്മുടെ ആത്മീയ ജീവിതത്തിന്റെ അടിസ്ഥാനം. വിവാഹിതരോ, പുരോഹിതരോ, സന്യസ്തരോ എന്തുമാകട്ടെ, നമ്മുടെ ദൈവനിയോഗത്തില്‍ ഊന്നിയ ജീവിതം നയിക്കുക. നമ്മുടെ ദൈവവിളിയോട് പരിപൂര്‍ണ്ണമായും വിശ്വസ്തരായിരിക്കുക. ദിവസവും ബൈബിള്‍ വായിക്കുവാനും ധ്യാനിക്കാനുമായി കുറച്ച് സമയം നാം ചിലവഴിക്കുക. ഇത് കൂടാതെ ദേവാലയ സംബന്ധവും സഭാ സംബന്ധവുമായ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നത് സാത്താനെതിരെയുള്ള യുദ്ധത്തില്‍ ഏറെ ഫലപ്രദമാണ്. 2. #{red->none->b->യേശു മരുഭൂമിയിലെ പ്രയോഗിച്ച അതേ ആയുധങ്ങള്‍ തന്നെ ഉപയോഗിക്കുക }# സുദീര്‍ഘവും ഭക്തിപൂര്‍വ്വവുമായ പ്രാര്‍ത്ഥന, ഉപവാസം പോലെയുള്ള നിരന്തര സഹനങ്ങള്‍, സാത്താനെ നേരിടുവാനും പരാജയപ്പെടുത്തുവാനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളാണ്. ദൈവവചനം എന്ന ആയുധം ധരിച്ചു കൊണ്ട് തിന്മയെ ചെറുക്കുവാന്‍ ഇപ്പോള്‍ തന്നെ ശ്രമം ആരംഭിക്കുക. 3. #{red->none->b-> ശത്രുവിന്റെ പേര് പറഞ്ഞു ദൈവത്തോട് സഹായമപേക്ഷിക്കുക }# നമ്മള് പ്രലോഭനത്തെ നേരിടുമ്പോഴോ പ്രലോഭനത്തില്‍ വീഴുമ്പോഴോ അത് ദൈവസന്നിധിയില്‍ ഏറ്റുപറയുന്നത് ഏറെ നല്ലതാണ്. “യേശുവേ ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു. സാത്താന്റെ പ്രലോഭനത്തിന് ഞാന്‍ അടിമപ്പെട്ട് പോയി. കര്‍ത്താവേ എന്നെ രക്ഷിക്കണമേ. ദൈവമേ എന്റെ സഹായത്തിനെത്തണമേ.” ലളിതമായ ഇത്തരം ചെറിയ പ്രാര്‍ത്ഥനകള്‍ പ്രലോഭനങ്ങളുടെ അവസരങ്ങളില്‍ ഏറെ ഫലപ്രദമാണ്. ഈശോ, മറിയം, യൌസേപ്പേ എന്ന് ഭക്തിപൂര്‍വ്വം സദാ ഉരുവിട്ടുകൊണ്ടിരിക്കുന്നതും ഏറെ നല്ലതാണ്. 4. #{red->none->b-> ആത്മീയമായ ഏകാന്തതയെ പ്രതിരോധിക്കുക }# ദൈവത്തിന്റെ വചനങ്ങളോട് മുഖം തിരിക്കുക, നന്മ പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക, ദൈവത്തില്‍ നിന്നും വ്യതിചലിക്കുക തുടങ്ങിയവ ആത്മീയ അകല്‍ച്ചയുടെ ലക്ഷണങ്ങളാണ്. ഇന്നലെ നമ്മള് എടുത്ത നല്ല തീരുമാനങ്ങളെ മാറ്റുവാന്‍ തക്ക ശക്തി ഇവക്കുണ്ട്. ഇത്തരം അവസ്ഥകളില്‍ നാം പ്രധാനമായും ചെയ്യേണ്ടത് എന്തുകൊണ്ടാണ് നമുക്ക് ആത്മീയ ഏകാന്തത അനുഭവപ്പെടുന്നത് എന്ന് ആത്മ പരിശോധന നടത്തുകയെന്നതാണ്. എന്നു മുതലാണ് നമ്മില്‍ ആത്മീയ അകല്‍ച്ച കണ്ടു തുടങ്ങിയതെന്ന് ആത്മശോധന ചെയ്യുക. 5. #{red->none->b->അലസതയെ ചെറുക്കുക }# ‘അലസമായ കരങ്ങള്‍ ചെകുത്താന്റെ പണിപ്പുരയാണ്’ എന്ന നമ്മള് കേട്ടിട്ടുണ്ടല്ലോ. ‘നമുക്ക് ചെയ്യുവാന്‍ ഒന്നുമില്ലെങ്കില്‍, പിശാച് നമുക്ക് ചെയ്യുവാന്‍ എന്തെങ്കിലും പ്രലോഭനം തരും’ എന്നാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. തന്റെ വിദ്യാലയത്തിലെ കുട്ടികളുടെ അവധികാലം വിശുദ്ധ ഡോണ്‍ ബോസ്കോക്ക് ഇഷ്ടമല്ലായിരുന്നു. അതിന്റെ കാരണമിതായിരിന്നു, ഒന്നും ചെയ്യുവാനില്ലാത്ത സമയത്തു പ്രലോഭനവും ഉണ്ടായിരിക്കും എന്ന് വിശുദ്ധനറിയാമായിരുന്നു. അലസരായിരിക്കാതെ കൂടുതല്‍ ത്യാഗത്തിന്റെ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ പരിശ്രമിക്കുക. 6. #{red->none->b-> പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ ഉറച്ച തീരുമാനമെടുക്കുക }# ആത്മീയ ജീവിതത്തില്‍ നാം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പ്രലോഭനങ്ങള്‍ക്കെതിരെയുള്ള മെല്ലെപ്പോക്ക് നയം. പാപകരമായ അവസ്ഥയോട് അടുത്ത ഒരു സാഹചര്യത്തിലാണ് നാമെല്ലാവരും ജീവിക്കുന്നത്, അതിനാല്‍ തന്നെ പലപ്പോഴും നമുക്ക് പ്രലോഭനങ്ങളെ നേരിടേണ്ടി വരും. “തീയോട് കളിക്കുകയാണെങ്കില്‍, വൈകാതെയോ വൈകിയോ നമുക്ക് പൊള്ളലേല്‍ക്കും” എന്ന പഴഞ്ചൊല്ല് മറക്കാതിരിക്കുക. പ്രലോഭനങ്ങള്‍ക്ക് കീഴ്പ്പെടില്ല എന്ന ഉറച്ച തീരുമാനം ആത്മീയ ജീവിതത്തില്‍ കൂടുതല്‍ ആഴപ്പെടാന്‍ നമ്മേ സഹായിക്കും. 7. #{red->none->b->നമ്മുക്ക് ഉണ്ടാകുന്ന പ്രലോഭനങ്ങളെ കുറിച്ച് നമ്മുടെ ആത്മീയ ഗുരുക്കന്മാരുമായോ വൈദികരുമായോ സംസാരിക്കുക }# 'സാത്താന് രഹസ്യങ്ങളെ ഇഷ്ടപ്പെടുന്നു' എന്ന് വിശുദ്ധ ഇഗ്നേഷ്യസ് നമുക്ക് മുന്നറിയിപ്പ് തന്നിട്ടുണ്ട്. ഒരാള്‍ കഠിനമായ ആത്മീയ ഏകാന്തതയില്‍ ആണെങ്കില്‍ പോലും തന്റെ ആത്മീയ ഉപദേശകനുമായി അത് പങ്ക് വെക്കുന്നത് പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ അയാളെ സഹായിക്കും. പൂര്‍ണ്ണമായുള്ള നിശബ്ദത നമ്മുടെ വസ്ത്രത്തിനിടയില്‍ മറച്ചു വെക്കപ്പെട്ട ഒരു മുറിവിനേയോ, വൃണത്തേയോ പോലെയാണ്. ആ വൃണം അഴിച്ചു വൃത്തിയാക്കിയില്ലെങ്കില്‍ അത് സുഖപ്പെടുകയില്ലെന്ന് മാത്രമല്ല, അത് കൂടുതല്‍ വഷളാവും. ഇതുപോലെ നമ്മുടെ പ്രലോഭനങ്ങളെ നമ്മുടെ ആത്മീയ നിയന്താവുമായി പങ്ക് വെക്കുന്നത് പ്രലോഭനങ്ങളെ നേരിടുവാനുള്ള നമ്മുടെ ശക്തിയെ വര്‍ദ്ധിപ്പിക്കും. 8. #{red->none->b->വിശുദ്ധ വസ്തുക്കളുടെ ശരിയായ ഉപയോഗം }# വിശുദ്ധ വസ്തുക്കളുടെ ശരിയായ ഉപയോഗം സാത്താനുമായുള്ള പോരാട്ടത്തില്‍ വളരെ ഫലപ്രദമാണ്. പ്രത്യേകിച്ച് ജപമാല, വെന്തിങ്ങ, വിശുദ്ധ ബെനഡിക്ടിന്റെ മെഡല്‍, വിശുദ്ധ ഹന്നാന്‍ വെള്ളം തുടങ്ങിയവ പ്രത്യേകമായി ഉപയോഗിക്കുക. 9. #{red->none->b-> പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടുള്ള പ്രാര്‍ത്ഥന }# സാത്താനെതിരെയുള്ള നമ്മുടെ പോരാട്ടത്തില്‍ നമ്മള് എല്ലാ ആയുധങ്ങളും ഉപയോഗിക്കണം. ദൈവത്തിനെതിരായി തിരിഞ്ഞ ലൂസിഫറിനേയും മറ്റ് മാലാഖമാരേയും നരകത്തിലേക്കെറിയുവാന്‍ സ്വര്‍ഗ്ഗീയ സൈന്യങ്ങളുടെ രാജാവും ദൈവത്തിന്റെ വിശ്വസ്തനുമായ വിശുദ്ധ മിഖായേല്‍ മാലാഖയെയാണ് അവിടുന്ന് നിയോഗിച്ചത്. കൂടെ കൂടെ വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന ചൊല്ലുന്നത് വളരെ നല്ലതാണ്. {{വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4018 }} 10. #{red->none->b->പരിശുദ്ധ കന്യകാ മാതാവിനോട് പ്രാര്‍ത്ഥിക്കുക }# പിശാച് ഏറ്റവും അധികം ഭയപ്പെടുന്ന ഒരാളാണ് പരിശുദ്ധ മറിയം എന്ന് നിരവധി ഭൂതോച്ചാടകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നരക സര്‍പ്പത്തിന്റെ തല തകര്‍ത്ത പരിശുദ്ധ അമ്മ, അമലോത്ഭവ നാഥ, നിത്യസഹായ മാതാവ് തുടങ്ങീ പരിശുദ്ധ മറിയത്തിനു നിരവധി വിശേഷണങ്ങള്‍ ഉണ്ട്; സാത്താനെ ഒഴിവാക്കുവാന്‍ അവയില്‍ ഏതെങ്കിലും വിളിച്ചപേക്ഷിക്കുന്നത് നല്ലതാണ്. നാരകീയ സര്‍പ്പമാകുന്ന സാത്താന്, നമുക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും വിഷം ചീറ്റുംകയും ചെയ്യുമ്പോള്‍ നമ്മള് പരിശുദ്ധ മാതാവിന്റെ സഹായം പ്രത്യേകമായി അപേക്ഷിക്കണം. സാത്താന്റെ തല തകര്‍ക്കാന്‍ പരിശുദ്ധ അമ്മയുടെ പ്രത്യേകം മാധ്യസ്ഥം സഹായിക്കും എന്നു ഉറപ്പാണ്. നമുക്കെല്ലാവര്‍ക്കും ചെയ്യുവാന്‍ കഴിയുന്ന തികച്ചും ലളിതമായ മാര്‍ഗ്ഗങ്ങളാണിവ. ഈ മാര്‍ഗ്ഗങ്ങളെ ജീവിതത്തില്‍ സ്വീകരിച്ച് കൊണ്ട് സാത്താന്റെ പ്രലോഭനങ്ങളെ നേരിട്ടു നമ്മുടെ കൊച്ചുജീവിതം ഫലദായകമാക്കാന്‍ നമ്മുക്ക് പരിശ്രമിക്കാം. #Repost
Image: /content_image/Mirror/Mirror-2017-03-10-22:26:52.jpg
Keywords: വാക്യങ്ങള്‍, അമ്മമാർ
Content:
4386
Category: 1
Sub Category:
Heading: മാര്‍പാപ്പ കൊളംബിയ സന്ദര്‍ശിക്കും: ഭാരതം സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം വീണ്ടും പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: ഇന്ത്യ സന്ദര്‍ശിക്കുവാനുള്ള തന്റെ ആഗ്രഹം വീണ്ടും പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ജര്‍മ്മന്‍ വീക്കിലിയായ ഡൈ സിറ്റിന് നല്കിയ അഭിമുഖത്തിലാണ് ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ താത്പര്യപ്പെടുന്നതായി മാര്‍പാപ്പ പറഞ്ഞത്. അതേ സമയം ഭാരതം സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്ന തീയതി സംബന്ധിച്ച് മാര്‍പാപ്പ സൂചനകള്‍ ഒന്നും നല്‍കിയിട്ടില്ല. സൗത്ത് സുഡാനിലേക്ക് പോകാന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും പാപ്പ വ്യക്തമാക്കി. അതേ സമയം സെപ്റ്റംബര്‍ മാസത്തില്‍ മാര്‍പാപ്പ കൊളംബിയ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 6 മുതല്‍ 11 വരെയാണ് മാര്‍പാപ്പ കൊളംബിയയില്‍ സന്ദര്‍ശനം നടത്തുന്നത്. ജോര്‍ജിയയിലെ തന്റെ അപ്പസ്ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം റോമിലേക്ക് മടങ്ങുമ്പോഴും ഭാരതത്തിലേക്കും ബംഗ്ലാദേശിലേക്കും സന്ദര്‍ശനം നടത്തുവാന്‍ താത്പര്യമുണ്ടെന്നു മാര്‍പാപ്പ പറഞ്ഞിരിന്നു. അതേ സമയം മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനത്തെ പറ്റി വത്തിക്കാന്‍ ഇതുവരെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെ 1964–ൽ മുംബൈ ദിവ്യകാരുണ്യ കോൺഗ്രസ് വേളയിൽ പോൾ ആറാമൻ മാർപാപ്പയും 1986 ലും 1999 ലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇന്ത്യ സന്ദർശിച്ചിരുന്നു.
Image: /content_image/News/News-2017-03-10-14:43:21.jpg
Keywords: മാര്‍പാപ്പ, ഇന്ത്യ
Category: 1
Sub Category:
Heading: മാര്‍പാപ്പ കൊളംബിയ സന്ദര്‍ശിക്കും: ഭാരതം സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം വീണ്ടും പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: ഇന്ത്യ സന്ദര്‍ശിക്കുവാനുള്ള തന്റെ ആഗ്രഹം വീണ്ടും പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ജര്‍മ്മന്‍ വീക്കിലിയായ ഡൈ സിറ്റിന് നല്കിയ അഭിമുഖത്തിലാണ് ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ താത്പര്യപ്പെടുന്നതായി മാര്‍പാപ്പ പറഞ്ഞത്. അതേ സമയം ഭാരതം സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്ന തീയതി സംബന്ധിച്ച് മാര്‍പാപ്പ സൂചനകള്‍ ഒന്നും നല്‍കിയിട്ടില്ല. സൗത്ത് സുഡാനിലേക്ക് പോകാന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും പാപ്പ വ്യക്തമാക്കി. അതേ സമയം സെപ്റ്റംബര്‍ മാസത്തില്‍ മാര്‍പാപ്പ കൊളംബിയ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 6 മുതല്‍ 11 വരെയാണ് മാര്‍പാപ്പ കൊളംബിയയില്‍ സന്ദര്‍ശനം നടത്തുന്നത്. ജോര്‍ജിയയിലെ തന്റെ അപ്പസ്ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം റോമിലേക്ക് മടങ്ങുമ്പോഴും ഭാരതത്തിലേക്കും ബംഗ്ലാദേശിലേക്കും സന്ദര്‍ശനം നടത്തുവാന്‍ താത്പര്യമുണ്ടെന്നു മാര്‍പാപ്പ പറഞ്ഞിരിന്നു. അതേ സമയം മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനത്തെ പറ്റി വത്തിക്കാന്‍ ഇതുവരെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെ 1964–ൽ മുംബൈ ദിവ്യകാരുണ്യ കോൺഗ്രസ് വേളയിൽ പോൾ ആറാമൻ മാർപാപ്പയും 1986 ലും 1999 ലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇന്ത്യ സന്ദർശിച്ചിരുന്നു.
Image: /content_image/News/News-2017-03-10-14:43:21.jpg
Keywords: മാര്‍പാപ്പ, ഇന്ത്യ
Content:
4387
Category: 18
Sub Category:
Heading: ക്രിസ്തുരാജ് ആശുപത്രിയെ മോശമായി ചിത്രീകരിക്കുവാനുള്ള നീക്കം അപലപനീയം: കാത്തലിക് ഹെൽത്ത് അസോസിയേഷന്
Content: കൊച്ചി: കൊട്ടിയൂര്‍ സംഭവുമായി ബന്ധപ്പെട്ടു തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയെ മോശമായി ചിത്രീകരിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമങ്ങൾ അപലപനീയമെന്നു കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ചായ്) കേരള ഘടകം. കത്തോലിക്കാ മിഷൻ ആതുരാലയങ്ങൾ കേരളത്തിലെ ആരോഗ്യരംഗത്തു നൽകിയ സംഭാവനകളും കേരളത്തിലെങ്ങും ചെയ്യുന്ന ആരോഗ്യപ്രവർത്തനങ്ങളും കണ്ടില്ലെന്നു നടിക്കുന്നതു കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യമാണ്. സങ്കീർണത ഉള്ളതുകൊണ്ടാണ് മറ്റൊരാശുപത്രിയിൽനിന്നു കൂടുതൽ സൗകര്യമുള്ള ക്രിസ്തുരാജ ആശുപത്രിയിലേക്കു പീഡനത്തിന് ഇരയായ പെണ്‍കുട്ടി മാറ്റപ്പെട്ടത്. ആദ്യം പ്രവേശിപ്പിച്ചതു കത്തോലിക്കാ ആശുപത്രിയിലല്ല. പെണ്‍കുട്ടി ക്രിസ്തുരാജ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ എത്തി രണ്ടു മണിക്കൂറിനകം പ്രസവം നടന്നു. ആദ്യം പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽനിന്നു കൊണ്ടു വന്ന റഫറൻസ് ലെറ്ററിൽ പെണ്‍കുട്ടിക്ക് 18 വയസ് എന്നാണു രേഖപ്പെടുത്തിയിരുന്നത്. റഫറൻസ് ലെറ്ററുമായി റഫർ ചെയ്ത് എത്തിയ പെണ്‍കുട്ടിയുടെ പ്രസവ ശുശ്രൂഷ നിർവഹിച്ചതിനു ഡോക്ടർമാർക്കും സന്യാസിനികൾക്കും വിചാരണ വരെ ജാമ്യമില്ലാത്ത പോക്സോ ചുമത്തിയിരിക്കുന്നതു വിചിത്രമാണ്. മനുഷ്യത്വപരമായാണു ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടർമാരും സന്യാസിനികളും പെരുമാറിയത്. വയസു തെളിയിക്കുന്ന ആധാർ കാർഡ് കൊണ്ടുവന്നാൽ മാത്രമേ പ്രസവവേദനയുമായി റഫർ ചെയ്തു വന്ന പെണ്‍കുട്ടിയുടെ പ്രസവ ശുശ്രൂഷ നടത്തൂ എന്നു വാശി പിടിക്കാതിരുന്നതാണോ അവർ ചെയ്ത തെറ്റ് എന്ന് അധികാരികളും മാധ്യമങ്ങളും വ്യക്തമാക്കണം. ഗൂഢാലോചന നടന്നിരിക്കുന്നത് എവിടെയാണെന്നു കണ്ടെത്തി യഥാർഥ കുറ്റവാളികളെ കണ്ടുപിടിക്കുകയാണു നിയമപാലകൾ ചെയ്യേണ്ടത്. ഇരയാക്കപ്പെട്ട ജീവനു സംരക്ഷണം നൽകുന്നവരെ അപരാധികൾ ആക്കുന്നതിനും നിരപരാധികളെയും കത്തോലിക്കാ ആതുരാലയങ്ങളെയും അവിടെ നടക്കുന്ന മനുഷ്യത്വപരമായ രീതികളെയും താറടിച്ചു കാണിക്കുന്നതിനുമാണ് ചിലർ ശ്രമിക്കുന്നത്. മുൻവിധിയോടെ യഥാർഥ കുറ്റവാളികളെയും ഗൂഢാലോചകരെയും രക്ഷിക്കാനുള്ള വ്യഗ്രത ചില ചാനലുകളും പത്രങ്ങളും പ്രകടിപ്പിക്കുന്നത് ആശങ്കാജനകമാണ്. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ അംഗമായ സിസ്റ്റർ ഡോ.ബെറ്റി മികച്ച സേവനത്തിനു സംസ്ഥാനത്തെ ബെസ്റ്റ് ഡോക്ടർ അവാർഡ് നേടിയ വ്യക്തിയാണ്. ഇതു മറച്ചുവച്ച്, സിസ്റ്റർ വലിയ തെറ്റുകാരിയാണെന്നു ചിത്രീകരിക്കുന്നതിലെ ധാർമികത മനസിലാകുന്നില്ല. കേരളത്തിലെ പോലീസ് ആരെയൊക്കെ അറസ്റ്റ് ചെയ്യണമെന്നു ചില മാധ്യമങ്ങൾ തീരുമാനിക്കുന്ന അവസ്ഥയുണ്ടായാൽ, പോലീസും കോടതിയും അപ്രസക്തമാകും. കുറ്റം ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നതിനു പകരം ക്രൈസ്തവ പുരോഹിതരെയും ആതുരശുശ്രൂഷകരെയും ആതുരാലയങ്ങളെയും മോശമായി ചിത്രീകരിക്കാൻ മത്സരിക്കുന്ന ചില മാധ്യമങ്ങളുടെ മനോഭാവം സാക്ഷര കേരളത്തിനു നാണക്കേടാണെന്നും പിഒസി യിൽ ചേർന്ന ചായ് കേരള ഘടകം കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. ചായ് കേരള പ്രസിഡന്റ് ഫാ. തോമസ് വൈക്കത്തുപറന്പിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടറും കെസിബിസി ഹെൽത്ത് കമ്മീഷൻ സെക്രട്ടറിയുമായ ഫാ. സൈമണ്‍ പള്ളുപ്പേട്ട വിഷയാവതരണം നടത്തി.
Image: /content_image/India/India-2017-03-11-02:26:14.jpg
Keywords: ജോസ് പൊരുന്നേ, മാനന്ത
Category: 18
Sub Category:
Heading: ക്രിസ്തുരാജ് ആശുപത്രിയെ മോശമായി ചിത്രീകരിക്കുവാനുള്ള നീക്കം അപലപനീയം: കാത്തലിക് ഹെൽത്ത് അസോസിയേഷന്
Content: കൊച്ചി: കൊട്ടിയൂര്‍ സംഭവുമായി ബന്ധപ്പെട്ടു തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയെ മോശമായി ചിത്രീകരിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമങ്ങൾ അപലപനീയമെന്നു കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ചായ്) കേരള ഘടകം. കത്തോലിക്കാ മിഷൻ ആതുരാലയങ്ങൾ കേരളത്തിലെ ആരോഗ്യരംഗത്തു നൽകിയ സംഭാവനകളും കേരളത്തിലെങ്ങും ചെയ്യുന്ന ആരോഗ്യപ്രവർത്തനങ്ങളും കണ്ടില്ലെന്നു നടിക്കുന്നതു കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യമാണ്. സങ്കീർണത ഉള്ളതുകൊണ്ടാണ് മറ്റൊരാശുപത്രിയിൽനിന്നു കൂടുതൽ സൗകര്യമുള്ള ക്രിസ്തുരാജ ആശുപത്രിയിലേക്കു പീഡനത്തിന് ഇരയായ പെണ്‍കുട്ടി മാറ്റപ്പെട്ടത്. ആദ്യം പ്രവേശിപ്പിച്ചതു കത്തോലിക്കാ ആശുപത്രിയിലല്ല. പെണ്‍കുട്ടി ക്രിസ്തുരാജ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ എത്തി രണ്ടു മണിക്കൂറിനകം പ്രസവം നടന്നു. ആദ്യം പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽനിന്നു കൊണ്ടു വന്ന റഫറൻസ് ലെറ്ററിൽ പെണ്‍കുട്ടിക്ക് 18 വയസ് എന്നാണു രേഖപ്പെടുത്തിയിരുന്നത്. റഫറൻസ് ലെറ്ററുമായി റഫർ ചെയ്ത് എത്തിയ പെണ്‍കുട്ടിയുടെ പ്രസവ ശുശ്രൂഷ നിർവഹിച്ചതിനു ഡോക്ടർമാർക്കും സന്യാസിനികൾക്കും വിചാരണ വരെ ജാമ്യമില്ലാത്ത പോക്സോ ചുമത്തിയിരിക്കുന്നതു വിചിത്രമാണ്. മനുഷ്യത്വപരമായാണു ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടർമാരും സന്യാസിനികളും പെരുമാറിയത്. വയസു തെളിയിക്കുന്ന ആധാർ കാർഡ് കൊണ്ടുവന്നാൽ മാത്രമേ പ്രസവവേദനയുമായി റഫർ ചെയ്തു വന്ന പെണ്‍കുട്ടിയുടെ പ്രസവ ശുശ്രൂഷ നടത്തൂ എന്നു വാശി പിടിക്കാതിരുന്നതാണോ അവർ ചെയ്ത തെറ്റ് എന്ന് അധികാരികളും മാധ്യമങ്ങളും വ്യക്തമാക്കണം. ഗൂഢാലോചന നടന്നിരിക്കുന്നത് എവിടെയാണെന്നു കണ്ടെത്തി യഥാർഥ കുറ്റവാളികളെ കണ്ടുപിടിക്കുകയാണു നിയമപാലകൾ ചെയ്യേണ്ടത്. ഇരയാക്കപ്പെട്ട ജീവനു സംരക്ഷണം നൽകുന്നവരെ അപരാധികൾ ആക്കുന്നതിനും നിരപരാധികളെയും കത്തോലിക്കാ ആതുരാലയങ്ങളെയും അവിടെ നടക്കുന്ന മനുഷ്യത്വപരമായ രീതികളെയും താറടിച്ചു കാണിക്കുന്നതിനുമാണ് ചിലർ ശ്രമിക്കുന്നത്. മുൻവിധിയോടെ യഥാർഥ കുറ്റവാളികളെയും ഗൂഢാലോചകരെയും രക്ഷിക്കാനുള്ള വ്യഗ്രത ചില ചാനലുകളും പത്രങ്ങളും പ്രകടിപ്പിക്കുന്നത് ആശങ്കാജനകമാണ്. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ അംഗമായ സിസ്റ്റർ ഡോ.ബെറ്റി മികച്ച സേവനത്തിനു സംസ്ഥാനത്തെ ബെസ്റ്റ് ഡോക്ടർ അവാർഡ് നേടിയ വ്യക്തിയാണ്. ഇതു മറച്ചുവച്ച്, സിസ്റ്റർ വലിയ തെറ്റുകാരിയാണെന്നു ചിത്രീകരിക്കുന്നതിലെ ധാർമികത മനസിലാകുന്നില്ല. കേരളത്തിലെ പോലീസ് ആരെയൊക്കെ അറസ്റ്റ് ചെയ്യണമെന്നു ചില മാധ്യമങ്ങൾ തീരുമാനിക്കുന്ന അവസ്ഥയുണ്ടായാൽ, പോലീസും കോടതിയും അപ്രസക്തമാകും. കുറ്റം ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നതിനു പകരം ക്രൈസ്തവ പുരോഹിതരെയും ആതുരശുശ്രൂഷകരെയും ആതുരാലയങ്ങളെയും മോശമായി ചിത്രീകരിക്കാൻ മത്സരിക്കുന്ന ചില മാധ്യമങ്ങളുടെ മനോഭാവം സാക്ഷര കേരളത്തിനു നാണക്കേടാണെന്നും പിഒസി യിൽ ചേർന്ന ചായ് കേരള ഘടകം കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. ചായ് കേരള പ്രസിഡന്റ് ഫാ. തോമസ് വൈക്കത്തുപറന്പിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടറും കെസിബിസി ഹെൽത്ത് കമ്മീഷൻ സെക്രട്ടറിയുമായ ഫാ. സൈമണ്‍ പള്ളുപ്പേട്ട വിഷയാവതരണം നടത്തി.
Image: /content_image/India/India-2017-03-11-02:26:14.jpg
Keywords: ജോസ് പൊരുന്നേ, മാനന്ത
Content:
4388
Category: 18
Sub Category:
Heading: മദ്യനയത്തെ സര്‍ക്കാര്‍ ദുര്‍ബലമാക്കരുത്: കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊച്ചി: സംസ്ഥാനത്തു നിലവിലുള്ള മദ്യനയത്തെ സർക്കാർ ദുർബലമാക്കരുതെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മദ്യനയ അട്ടിമറിനീക്കത്തിനെതിരേ കെസിബിസി മദ്യവിരുദ്ധസമിതി പാലാരിവട്ടം പിഒസിയിൽ സംഘടിപ്പിച്ച ഏകദിന കൂട്ട ഉപവാസ സമരത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. "കുടുംബസംസ്കാരത്തെയും ധാർമികമൂല്യങ്ങളെയും മദ്യം ഇല്ലാതാക്കും. ശരീരത്തിനും മനസിനും രോഗകാരണമായ മദ്യത്തെ ഇല്ലായ്മ ചെയ്യാൻ സർക്കാർ ശ്രമിക്കണം. മദ്യനയത്തിൽ സർക്കാർ വെള്ളം ചേർക്കരുത്. ജനമനഃസാക്ഷിയെ തട്ടിയുണർത്താനാണു മദ്യവിരുദ്ധസമിതിയുടെ ഉപവാസ സമരം. മദ്യവിരുദ്ധ പോരാട്ടത്തോടൊപ്പം സഭ എന്നുമുണ്ടാകും. സഭയുടെ പ്രവാചക ദൗത്യമാണിത്". മേജർ ആർച്ച്ബിഷപ് പറഞ്ഞു. മദ്യനയത്തിന്റെ കാര്യത്തിൽ ടൂറിസ്റ്റുകളോടല്ല, കേരളത്തിലെ ജനങ്ങളോടാണു സംസ്ഥാന സർക്കാരിനു പ്രതിബദ്ധത വേണ്ടതെന്നു കെസിബിസി മദ്യവിരുദ്ധസമിതി ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. മദ്യപിക്കാൻ വിനോദസഞ്ചാരികൾ കേരളത്തിലേക്കു വരേണ്ടതില്ല. ടൂറിസത്തിന്റെ പേരിൽ ഫോർസ്റ്റാർ മദ്യശാലകൾ തുറക്കാനുള്ള നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കും. "എല്ലാ വീടുകളിലും ലഹരിവിരുദ്ധ സ്റ്റിക്കറും ഒപ്പം കുപ്പിയും എന്നതാണു സർക്കാരിന്റെ മദ്യനയം. മദ്യലഭ്യത കുറയ്ക്കാൻ താത്പര്യമില്ലാത്തവരുടെ നയമാണു മദ്യവർജനം. മദ്യനയത്തിന്റെ കാര്യത്തിൽ സാന്പത്തിക ഗൂഢാലോചനയും അഴിമതിയുമുണ്ട്. മദ്യമുതലാളിമാർക്കുവേണ്ടിയാണു നയം അട്ടിമറിക്കുന്നത്. അടച്ചുപൂട്ടിയ ബാറുകൾ ഒരു കാരണവശാലും തുറക്കാൻ അനുവദിക്കില്ല. ജനവികാരം മദ്യത്തിനെതിരാണെന്നതു സർക്കാർ കാണാതെ പോകരുത്". ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2017-03-11-02:44:58.jpg
Keywords: ആലഞ്ചേരി
Category: 18
Sub Category:
Heading: മദ്യനയത്തെ സര്‍ക്കാര്‍ ദുര്‍ബലമാക്കരുത്: കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊച്ചി: സംസ്ഥാനത്തു നിലവിലുള്ള മദ്യനയത്തെ സർക്കാർ ദുർബലമാക്കരുതെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മദ്യനയ അട്ടിമറിനീക്കത്തിനെതിരേ കെസിബിസി മദ്യവിരുദ്ധസമിതി പാലാരിവട്ടം പിഒസിയിൽ സംഘടിപ്പിച്ച ഏകദിന കൂട്ട ഉപവാസ സമരത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. "കുടുംബസംസ്കാരത്തെയും ധാർമികമൂല്യങ്ങളെയും മദ്യം ഇല്ലാതാക്കും. ശരീരത്തിനും മനസിനും രോഗകാരണമായ മദ്യത്തെ ഇല്ലായ്മ ചെയ്യാൻ സർക്കാർ ശ്രമിക്കണം. മദ്യനയത്തിൽ സർക്കാർ വെള്ളം ചേർക്കരുത്. ജനമനഃസാക്ഷിയെ തട്ടിയുണർത്താനാണു മദ്യവിരുദ്ധസമിതിയുടെ ഉപവാസ സമരം. മദ്യവിരുദ്ധ പോരാട്ടത്തോടൊപ്പം സഭ എന്നുമുണ്ടാകും. സഭയുടെ പ്രവാചക ദൗത്യമാണിത്". മേജർ ആർച്ച്ബിഷപ് പറഞ്ഞു. മദ്യനയത്തിന്റെ കാര്യത്തിൽ ടൂറിസ്റ്റുകളോടല്ല, കേരളത്തിലെ ജനങ്ങളോടാണു സംസ്ഥാന സർക്കാരിനു പ്രതിബദ്ധത വേണ്ടതെന്നു കെസിബിസി മദ്യവിരുദ്ധസമിതി ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. മദ്യപിക്കാൻ വിനോദസഞ്ചാരികൾ കേരളത്തിലേക്കു വരേണ്ടതില്ല. ടൂറിസത്തിന്റെ പേരിൽ ഫോർസ്റ്റാർ മദ്യശാലകൾ തുറക്കാനുള്ള നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കും. "എല്ലാ വീടുകളിലും ലഹരിവിരുദ്ധ സ്റ്റിക്കറും ഒപ്പം കുപ്പിയും എന്നതാണു സർക്കാരിന്റെ മദ്യനയം. മദ്യലഭ്യത കുറയ്ക്കാൻ താത്പര്യമില്ലാത്തവരുടെ നയമാണു മദ്യവർജനം. മദ്യനയത്തിന്റെ കാര്യത്തിൽ സാന്പത്തിക ഗൂഢാലോചനയും അഴിമതിയുമുണ്ട്. മദ്യമുതലാളിമാർക്കുവേണ്ടിയാണു നയം അട്ടിമറിക്കുന്നത്. അടച്ചുപൂട്ടിയ ബാറുകൾ ഒരു കാരണവശാലും തുറക്കാൻ അനുവദിക്കില്ല. ജനവികാരം മദ്യത്തിനെതിരാണെന്നതു സർക്കാർ കാണാതെ പോകരുത്". ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2017-03-11-02:44:58.jpg
Keywords: ആലഞ്ചേരി
Content:
4389
Category: 1
Sub Category:
Heading: വിദേശ രാജ്യങ്ങളിൽ നിന്നുള്ള വൈദികരും സന്യസ്തരും അമേരിക്കയിലെ കത്തോലിക്കാ സഭയിൽ ശക്തമായ സാന്നിധ്യമാകുന്നു
Content: വാഷിംഗ്ടണ്‍: യുഎസിലെ കത്തോലിക്ക സഭയുടെ സേവനങ്ങളില്‍ വിദേശികളായ വൈദികരും, കന്യാസ്ത്രീകളും വലിയ പങ്കുവഹിക്കുന്നതായി പുതിയ കണക്കുകള്‍. കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്തുള്ള യുഎസില്‍ അജപാലന, ശുശ്രൂഷ രംഗങ്ങളില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള വൈദികരും കന്യാസ്ത്രീകളും ശ്രദ്ധേയമായ സാന്നിധ്യമായി മാറുകയാണെന്നാണ് റിപ്പോര്‍ട്ട്. പുതിയ പഠനങ്ങളുടെ വെളിച്ചത്തിലാണ് രാജ്യത്തുള്ള വിദേശികളായ കത്തോലിക്ക പുരോഹിതരുടെയും കന്യാസ്ത്രീകളുടെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. അമേരിക്കയില്‍ സേവനം ചെയ്യുന്ന നാലു കത്തോലിക്ക വൈദികരില്‍ ഒരാള്‍ വിദേശത്തു നിന്നുമുള്ള പൗരനാണെന്നു കണക്കുകള്‍ തെളിയിക്കുന്നു. 2016-ല്‍ അമേരിക്കയില്‍ വൈദിക തിരുപട്ടം സ്വീകരിച്ച പത്തു വൈദികരില്‍ മൂന്നു പേരും യുഎസിന് പുറത്തു നിന്നുമുള്ളവരാണെന്നും മറ്റൊരു കണക്ക് വ്യക്തമാക്കുന്നു. കന്യാസ്ത്രീകളുടെ കാര്യത്തിലും സമാനമായ കണക്കുകളാണ് പുറത്തുവരുന്നത്. രാജ്യത്ത് വിദേശികളായ നാലായിരത്തില്‍ അധികം കന്യാസ്ത്രീകള്‍ സേവനം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം എട്ടു മുതല്‍ പതിനാലുവരെ ആഘോഷിച്ച നാഷണല്‍ കാത്തലിക് സിസ്റ്റേഴ്സ് വീക്കിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് രാജ്യത്തെ കന്യാസ്ത്രീകളുടെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള കന്യാസ്ത്രീകളില്‍ 73 ശതമാനവും ബിരുദ തലം വരെ വിദ്യാഭ്യാസ യോഗ്യത നേടിയവരാണെന്നും കണക്കുകള്‍ പറയുന്നു. യുഎസില്‍ സേവനവുമായി എത്തിയിരിക്കുന്ന കന്യാസ്ത്രീകളില്‍ ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അമേരിക്കയിലെ കത്തോലിക്ക സഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ വിദേശികളായ പുരോഹിതരും, കന്യാസ്ത്രീകളും വലിയ പങ്കാണ് വഹിക്കുന്നതെന്നു പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2017-ന്റെ പ്രാരംഭത്തില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം ലോകത്ത് 1.3 ബില്യണ്‍ കത്തോലിക്ക വിശ്വാസികളാണുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ കത്തോലിക്ക വിശ്വാസികളുള്ള രാജ്യം ബ്രസീലാണ്. മെക്സിക്കോ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. വിശ്വാസികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് നില്ക്കുന്ന യുഎസില്‍ 70 മില്യണ്‍ കത്തോലിക്കരാണ് ഉള്ളത്.
Image: /content_image/News/News-2017-03-11-04:29:07.jpg
Keywords: വൈദിക, തിരുപട്ട
Category: 1
Sub Category:
Heading: വിദേശ രാജ്യങ്ങളിൽ നിന്നുള്ള വൈദികരും സന്യസ്തരും അമേരിക്കയിലെ കത്തോലിക്കാ സഭയിൽ ശക്തമായ സാന്നിധ്യമാകുന്നു
Content: വാഷിംഗ്ടണ്‍: യുഎസിലെ കത്തോലിക്ക സഭയുടെ സേവനങ്ങളില്‍ വിദേശികളായ വൈദികരും, കന്യാസ്ത്രീകളും വലിയ പങ്കുവഹിക്കുന്നതായി പുതിയ കണക്കുകള്‍. കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്തുള്ള യുഎസില്‍ അജപാലന, ശുശ്രൂഷ രംഗങ്ങളില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള വൈദികരും കന്യാസ്ത്രീകളും ശ്രദ്ധേയമായ സാന്നിധ്യമായി മാറുകയാണെന്നാണ് റിപ്പോര്‍ട്ട്. പുതിയ പഠനങ്ങളുടെ വെളിച്ചത്തിലാണ് രാജ്യത്തുള്ള വിദേശികളായ കത്തോലിക്ക പുരോഹിതരുടെയും കന്യാസ്ത്രീകളുടെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. അമേരിക്കയില്‍ സേവനം ചെയ്യുന്ന നാലു കത്തോലിക്ക വൈദികരില്‍ ഒരാള്‍ വിദേശത്തു നിന്നുമുള്ള പൗരനാണെന്നു കണക്കുകള്‍ തെളിയിക്കുന്നു. 2016-ല്‍ അമേരിക്കയില്‍ വൈദിക തിരുപട്ടം സ്വീകരിച്ച പത്തു വൈദികരില്‍ മൂന്നു പേരും യുഎസിന് പുറത്തു നിന്നുമുള്ളവരാണെന്നും മറ്റൊരു കണക്ക് വ്യക്തമാക്കുന്നു. കന്യാസ്ത്രീകളുടെ കാര്യത്തിലും സമാനമായ കണക്കുകളാണ് പുറത്തുവരുന്നത്. രാജ്യത്ത് വിദേശികളായ നാലായിരത്തില്‍ അധികം കന്യാസ്ത്രീകള്‍ സേവനം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം എട്ടു മുതല്‍ പതിനാലുവരെ ആഘോഷിച്ച നാഷണല്‍ കാത്തലിക് സിസ്റ്റേഴ്സ് വീക്കിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് രാജ്യത്തെ കന്യാസ്ത്രീകളുടെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള കന്യാസ്ത്രീകളില്‍ 73 ശതമാനവും ബിരുദ തലം വരെ വിദ്യാഭ്യാസ യോഗ്യത നേടിയവരാണെന്നും കണക്കുകള്‍ പറയുന്നു. യുഎസില്‍ സേവനവുമായി എത്തിയിരിക്കുന്ന കന്യാസ്ത്രീകളില്‍ ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അമേരിക്കയിലെ കത്തോലിക്ക സഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ വിദേശികളായ പുരോഹിതരും, കന്യാസ്ത്രീകളും വലിയ പങ്കാണ് വഹിക്കുന്നതെന്നു പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2017-ന്റെ പ്രാരംഭത്തില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം ലോകത്ത് 1.3 ബില്യണ്‍ കത്തോലിക്ക വിശ്വാസികളാണുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ കത്തോലിക്ക വിശ്വാസികളുള്ള രാജ്യം ബ്രസീലാണ്. മെക്സിക്കോ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. വിശ്വാസികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് നില്ക്കുന്ന യുഎസില്‍ 70 മില്യണ്‍ കത്തോലിക്കരാണ് ഉള്ളത്.
Image: /content_image/News/News-2017-03-11-04:29:07.jpg
Keywords: വൈദിക, തിരുപട്ട
Content:
4390
Category: 18
Sub Category:
Heading: സഭയ്ക്കെതിരെയുള്ള സംഘടിത നീക്കങ്ങളെ തിരിച്ചറിയണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Content: പാലയൂർ: സഭ ചെയ്യുന്ന നന്മകളെ പൂർണമായും തമസ്കരിച്ച് ഒറ്റപ്പെട്ട തിന്മകളെ പർവതീകരിച്ചു സോഷ്യൽ മീഡിയകളിലും, ചില മാധ്യമങ്ങളും വ്യാപകമായി നടപ്പാക്കുന്ന ദുഷ് പ്രചരണങ്ങളെ വിശ്വാസികൾ തിരിച്ചറിയണമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. പാലയൂർ കണ്‍വൻഷനിൽ ദിവ്യബലിക്കിടയിൽ സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. "ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോമിന്റെ സേവനവും യമനിൽ കൊല്ലപ്പെട്ട നാലു കന്യാസ്ത്രീകളുടെയും മദർ തെരേസയുടെയും സേവനവും ഇവർ കാണുന്നില്ല. സഭ ചെയ്യുന്ന നിരവധിയായ നന്മകൾ കാണാതെ ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി വൈദികരും കന്യാസ്ത്രീകളും യൂദാസുമാരാണെന്നു ചിത്രീകരിക്കാനുള്ള ശ്രമം വേദനിപ്പിക്കുന്നതാണ്". "വിവിധ മേഖലകളിലായി കോടിക്കണക്കിനു രൂപയുടെ സേവനം സഭ ചെയ്യുന്നുണ്ട്. അതു കാണാൻ സോഷ്യൽ മീഡിയയ്ക്കു കണ്ണില്ല. ഇത്തരത്തിലുള്ളതു തിരിച്ചറിയാൻ വിശ്വാസികൾക്ക് ഉൾകാഴ്ച വേണം. ആത്മാവിനാൽ നിറഞ്ഞ് ആത്മാവിനാൽ നയിക്കപ്പെടണം. കണ്‍വൻഷനിലൂടെ നൽകപ്പെടുന്ന വചനമായിരിക്കണം നമ്മുടെ ഭക്ഷണം". ബിഷപ്പ് പറഞ്ഞു. അതിരൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാ. സജി ഇമ്മട്ടി അധ്യക്ഷനായിരുന്നു. തീർഥാടനം ജനറൽ കണ്‍വീനർ ഫാ. ജോയ്സൻ കോരേത്ത്, കണ്വൻഷൻ ചെയർമാൻ ഫാ. ജോസ് പുലിക്കോട്ടിൽ, വൈസ് ചെയർമാൻ പി.ഐ. ലാസർ മാസ്റ്റർ, കണ്‍വീനർ ഇ.എഫ്. ആന്റണി എന്നിവർ പ്രസംഗിച്ചു. തീർഥകേന്ദ്രം റെക്ടർ ഫാ. ജോസ് പുന്നോലിപ്പറമ്പിൽ ബൈബിൾ പ്രതിഷ്ഠയ്ക്കു നേതൃത്വം നൽകി. തുടർന്നു നടന്ന ദിവ്യബലിയിൽ ബിഷപ് മുഖ്യകാർമികനായിരുന്നു. വചനപ്രഘോഷണത്തിന് കാഞ്ഞിരപ്പിള്ളി എരുമേലി കിംഗ് ജീസസ് മിനിസ്ട്രി ഡയറക്ടർ ബ്രദർ സാബു ആറുതൊട്ടിയില്‍ നേതൃത്വം നല്കി.
Image: /content_image/India/India-2017-03-11-03:01:09.jpg
Keywords: മാര്‍ ആന്‍ഡ്രൂ
Category: 18
Sub Category:
Heading: സഭയ്ക്കെതിരെയുള്ള സംഘടിത നീക്കങ്ങളെ തിരിച്ചറിയണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Content: പാലയൂർ: സഭ ചെയ്യുന്ന നന്മകളെ പൂർണമായും തമസ്കരിച്ച് ഒറ്റപ്പെട്ട തിന്മകളെ പർവതീകരിച്ചു സോഷ്യൽ മീഡിയകളിലും, ചില മാധ്യമങ്ങളും വ്യാപകമായി നടപ്പാക്കുന്ന ദുഷ് പ്രചരണങ്ങളെ വിശ്വാസികൾ തിരിച്ചറിയണമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. പാലയൂർ കണ്‍വൻഷനിൽ ദിവ്യബലിക്കിടയിൽ സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. "ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോമിന്റെ സേവനവും യമനിൽ കൊല്ലപ്പെട്ട നാലു കന്യാസ്ത്രീകളുടെയും മദർ തെരേസയുടെയും സേവനവും ഇവർ കാണുന്നില്ല. സഭ ചെയ്യുന്ന നിരവധിയായ നന്മകൾ കാണാതെ ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി വൈദികരും കന്യാസ്ത്രീകളും യൂദാസുമാരാണെന്നു ചിത്രീകരിക്കാനുള്ള ശ്രമം വേദനിപ്പിക്കുന്നതാണ്". "വിവിധ മേഖലകളിലായി കോടിക്കണക്കിനു രൂപയുടെ സേവനം സഭ ചെയ്യുന്നുണ്ട്. അതു കാണാൻ സോഷ്യൽ മീഡിയയ്ക്കു കണ്ണില്ല. ഇത്തരത്തിലുള്ളതു തിരിച്ചറിയാൻ വിശ്വാസികൾക്ക് ഉൾകാഴ്ച വേണം. ആത്മാവിനാൽ നിറഞ്ഞ് ആത്മാവിനാൽ നയിക്കപ്പെടണം. കണ്‍വൻഷനിലൂടെ നൽകപ്പെടുന്ന വചനമായിരിക്കണം നമ്മുടെ ഭക്ഷണം". ബിഷപ്പ് പറഞ്ഞു. അതിരൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാ. സജി ഇമ്മട്ടി അധ്യക്ഷനായിരുന്നു. തീർഥാടനം ജനറൽ കണ്‍വീനർ ഫാ. ജോയ്സൻ കോരേത്ത്, കണ്വൻഷൻ ചെയർമാൻ ഫാ. ജോസ് പുലിക്കോട്ടിൽ, വൈസ് ചെയർമാൻ പി.ഐ. ലാസർ മാസ്റ്റർ, കണ്‍വീനർ ഇ.എഫ്. ആന്റണി എന്നിവർ പ്രസംഗിച്ചു. തീർഥകേന്ദ്രം റെക്ടർ ഫാ. ജോസ് പുന്നോലിപ്പറമ്പിൽ ബൈബിൾ പ്രതിഷ്ഠയ്ക്കു നേതൃത്വം നൽകി. തുടർന്നു നടന്ന ദിവ്യബലിയിൽ ബിഷപ് മുഖ്യകാർമികനായിരുന്നു. വചനപ്രഘോഷണത്തിന് കാഞ്ഞിരപ്പിള്ളി എരുമേലി കിംഗ് ജീസസ് മിനിസ്ട്രി ഡയറക്ടർ ബ്രദർ സാബു ആറുതൊട്ടിയില്‍ നേതൃത്വം നല്കി.
Image: /content_image/India/India-2017-03-11-03:01:09.jpg
Keywords: മാര്‍ ആന്‍ഡ്രൂ
Content:
4391
Category: 1
Sub Category:
Heading: സിറിയയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും സഹായവുമായി മാര്‍പാപ്പായുടെ നോമ്പുകാലധ്യാനം സമാപിച്ചു
Content: വത്തിക്കാന്‍: മാര്‍പാപ്പയുടെ ഒരാഴ്ച നീണ്ടുനിന്ന നോമ്പുകാല ധ്യാനം സമാപിച്ചു. അരീച്ചയിലെ പാവുളൈന്‍ സന്യാസസമൂഹത്തിന്റെ കീഴിലുള്ള ധ്യാനകേന്ദ്രത്തിലായിരുന്ന മാര്‍പാപ്പായും റോമന്‍ കൂരിയാ സംഘവും ധ്യാനിച്ചത്. തങ്ങളെ ശ്രുശ്രൂഷിച്ച ഭവനാംഗങ്ങളുടെ എളിമ നിറഞ്ഞ പെരുമാറ്റത്തിനു മാര്‍പാപ്പ കൃതജ്ഞത അര്‍പ്പിച്ചു. "സഭയ്ക്കുവേണ്ടിയുള്ള ശുശ്രൂഷകള്‍ തുടരുക, നല്ലൊരു സന്യാസിയായിരിക്കുക" എന്ന ആഹ്വാനത്തോടെയാണ് പാപ്പാ തന്റെ കൃതജ്ഞതാ പ്രഭാഷണം അവസാനിപ്പിച്ചത്. ധ്യാനത്തിന്റെ സമാപന ദിനമായ ഇന്നലെ മാര്‍പാപ്പാ അര്‍പ്പിച്ച പ്രഭാതബലിയുടെ പ്രാര്‍ത്ഥനാ നിയോഗം സിറിയയ്ക്കുവേണ്ടിയായിരിന്നു. സിറിയയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിന് സംഭാവനയായി ഒരു ലക്ഷം യൂറോ നല്കുമെന്നു ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി. ധ്യാനത്തിന് ശേഷമാണ് മാര്‍പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ യുക്രൈനില്‍ ക്ലേശമനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി വത്തിക്കാന്‍ സമിതി ആറു മില്യണ്‍ യൂറോ സംഭാവന നല്‍കിയിരിന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ബംഗുയിയിലെ ശിശുരോഗ ആശുപത്രിയ്ക്കും മാര്‍പാപ്പയുടെ സംഭാവനയായി രണ്ടുലക്ഷം യൂറോ സമ്മാനിച്ചു.
Image: /content_image/News/News-2017-03-11-03:35:29.jpg
Keywords: യൂറോ, സംഭാവന
Category: 1
Sub Category:
Heading: സിറിയയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും സഹായവുമായി മാര്‍പാപ്പായുടെ നോമ്പുകാലധ്യാനം സമാപിച്ചു
Content: വത്തിക്കാന്‍: മാര്‍പാപ്പയുടെ ഒരാഴ്ച നീണ്ടുനിന്ന നോമ്പുകാല ധ്യാനം സമാപിച്ചു. അരീച്ചയിലെ പാവുളൈന്‍ സന്യാസസമൂഹത്തിന്റെ കീഴിലുള്ള ധ്യാനകേന്ദ്രത്തിലായിരുന്ന മാര്‍പാപ്പായും റോമന്‍ കൂരിയാ സംഘവും ധ്യാനിച്ചത്. തങ്ങളെ ശ്രുശ്രൂഷിച്ച ഭവനാംഗങ്ങളുടെ എളിമ നിറഞ്ഞ പെരുമാറ്റത്തിനു മാര്‍പാപ്പ കൃതജ്ഞത അര്‍പ്പിച്ചു. "സഭയ്ക്കുവേണ്ടിയുള്ള ശുശ്രൂഷകള്‍ തുടരുക, നല്ലൊരു സന്യാസിയായിരിക്കുക" എന്ന ആഹ്വാനത്തോടെയാണ് പാപ്പാ തന്റെ കൃതജ്ഞതാ പ്രഭാഷണം അവസാനിപ്പിച്ചത്. ധ്യാനത്തിന്റെ സമാപന ദിനമായ ഇന്നലെ മാര്‍പാപ്പാ അര്‍പ്പിച്ച പ്രഭാതബലിയുടെ പ്രാര്‍ത്ഥനാ നിയോഗം സിറിയയ്ക്കുവേണ്ടിയായിരിന്നു. സിറിയയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിന് സംഭാവനയായി ഒരു ലക്ഷം യൂറോ നല്കുമെന്നു ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി. ധ്യാനത്തിന് ശേഷമാണ് മാര്‍പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ യുക്രൈനില്‍ ക്ലേശമനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി വത്തിക്കാന്‍ സമിതി ആറു മില്യണ്‍ യൂറോ സംഭാവന നല്‍കിയിരിന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ബംഗുയിയിലെ ശിശുരോഗ ആശുപത്രിയ്ക്കും മാര്‍പാപ്പയുടെ സംഭാവനയായി രണ്ടുലക്ഷം യൂറോ സമ്മാനിച്ചു.
Image: /content_image/News/News-2017-03-11-03:35:29.jpg
Keywords: യൂറോ, സംഭാവന