Contents

Displaying 4131-4140 of 25040 results.
Content: 4402
Category: 1
Sub Category:
Heading: പത്രോസിന്റെ സിംഹാസനത്തിൽ പാവങ്ങളുടെ പാപ്പാ നാലുവർഷം പിന്നിടുമ്പോൾ
Content: ആഗോള കത്തോലിക്ക സഭയുടെ തലവനായി വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഫ്രാന്‍സിസ്‌ പാപ്പാ അവരോധിതനായിട്ട് ഇന്ന് (13/03/2017) നാല് വര്‍ഷം. ചുരുങ്ങിയ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരുസഭയുടെ മേല്‍ നിര്‍ണ്ണായകമായൊരു സ്വാധീനം ചെലുത്തുവാന്‍ പാപ്പാക്ക് കഴിഞ്ഞിട്ടുണ്ട് എന്ന കാര്യം ഏറെ ശ്രദ്ധേയമാണ്. വിശ്വാസികള്‍ക്ക് സഭയോടുള്ള അടിസ്ഥാനപരമായ കാഴ്ചപ്പാടില്‍ വളരെയേറെ മാറ്റങ്ങള്‍ വരുത്തുവാന്‍ ഫ്രാന്‍സിസ്‌ പാപ്പാക്ക് കഴിഞ്ഞിട്ടുണ്ട്. പത്രോസിന്റെ സിംഹാസനത്തിൽ പാവങ്ങളുടെ പാപ്പാ നാലുവർഷം പിന്നിടുമ്പോൾ സഭയ്ക്കു അദ്ദേഹം തിരുസഭയ്ക്ക് സമ്മാനിച്ച നേട്ടങ്ങള്‍ 1) #{red->n->n-> സുവിശേഷവല്‍ക്കരണത്തിന്റെ നൂതന മാര്‍ഗ്ഗം}# യേശുവിന്റെ വചനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് പുതിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന പാപ്പയുടെ നിര്‍ദ്ദേശം ഏറെ ശ്രദ്ധേയമായിരിന്നു. അനുതാപവും ദൈവത്തിന്റെ കാരുണ്യവും ആയിരിക്കണം സുവിശേഷ പ്രചാരണത്തിന്റെ ആദ്യ വാക്കുകള്‍ എന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. കാരുണ്യത്തില്‍ ഊന്നിയുള്ള മാര്‍പാപ്പയുടെ പ്രസംഗങ്ങള്‍ ലോകം ഏറെ പ്രതീക്ഷയോടെയാണ് ഇന്നും ശ്രവിക്കുന്നത്. ദരിദ്രരോടും സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെട്ടവരോടും സ്നേഹവും അനുകമ്പയും കാണിക്കുക എന്നതാണ് ക്രൈസ്തവരായ നമ്മുടെ ഏറ്റവും പ്രഥമമായ ഉത്തരവാദിത്വം എന്ന് ഫ്രാന്‍സിസ് പാപ്പാ തുറന്ന് പറഞ്ഞു. താന്‍ നടത്തുന്ന ആഹ്വാനങ്ങള്‍ കേവലം വാക്കുകളില്‍ ഒതുക്കാതെ അത് പ്രവര്‍ത്തിയിലൂടെ കാണിക്കുവാന്‍ ഈ 4 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് കഴിഞ്ഞുയെന്നത് ഏറെ ശ്രദ്ധേയമാണ്. അഭയാര്‍ത്ഥികളേയും, ഭവനരഹിതരേയും, രോഗികളേയും സന്ദര്‍ശിച്ചു കൊണ്ട് പാപ്പാ കാരുണ്യത്തിന്റെ പുതിയ ഒരു പാഠം തന്റെ പ്രവര്‍ത്തിയിലൂടെ കൈമാറി, അത് ഇന്നും കൈമാറുന്നു. തന്റെ അജഗണങ്ങളോടുള്ള ഒരു പിതാവിന്റെ സ്നേഹവും കരുതലും പാപ്പായുടെ വാക്കുകളിലും പ്രവര്‍ത്തികളിലും ഒരുപോലെ നമ്മുക്ക് കാണുവാന്‍ കഴിയുന്നു. അതേ സമയം കര്‍ശനമായ നിയമങ്ങള്‍ വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നില്ലായെന്നത് മാര്‍പാപ്പയെ വീണ്ടും വ്യത്യസ്തനാക്കുന്നു. നമ്മള്‍ വിശ്വാസത്തെ എങ്ങനെ വിവരിക്കുന്നു എന്നതിനേക്കാള്‍ ഉപരിയായി നമ്മള്‍ വിശ്വാസത്തില്‍ എങ്ങനെ ജീവിക്കുന്നു എന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്ന് ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു. 2) #{red->n->n->തുറന്ന സംവാദങ്ങളും ചര്‍ച്ചകളും }# തിരുസഭക്കുള്ളില്‍ നടക്കുന്ന സംവാദങ്ങളോടും ചര്‍ച്ചകളോടുമുള്ള ഫ്രാന്‍സിസ്‌ പാപ്പായുടെ തുറന്ന സമീപനം അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷതയാണ്. മുന്‍ മാര്‍പാപ്പമാരുടെ കാലത്ത്‌ മെത്രാന്‍മാരുടെ സിനഡുകളുടെ അജണ്ട നിയന്ത്രിച്ചിരുന്നത് വത്തിക്കാന്‍ അധികാരികളായിരുന്നു. എന്ത് വിഷയത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്‌ എന്ന് അവര്‍ മുന്‍കൂട്ടി നിര്‍ദ്ദേശിക്കുകയും ആ വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയുമായിരുന്നു പതിവ്‌. എന്നാല്‍ ഇന്ന് തന്നോടുള്ള വിയോജിപ്പുകള്‍ തുറന്നു പ്രകടിപ്പിക്കുന്നതിനായി പാപ്പാ തന്നെ സിനഡിനെ പ്രോത്സാഹിപ്പിക്കുന്നുയെന്നത് ഏറെ ശ്രദ്ധേയമാണ്. തന്റെ കീഴിലുള്ള സിനഡുകളില്‍ മെത്രാന്‍മാര്‍ക്ക്‌ അവരുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം പൂര്‍ണ്ണമായും അദ്ദേഹം വിട്ടുനല്‍കി. ഇന്ന് സഭയില്‍ നടക്കുന്ന സിനഡുകള്‍ തുറന്ന കാഴ്ചപ്പാടുകളുടെ വേദിയായി മാറുന്നു. ഇത് മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫ്രാന്‍സിസ്‌ പാപ്പായുടെ തുറന്ന സമീപനത്തെ വെളിപ്പെടുത്തുന്നു. 3) #{red->n->n->സാന്മാര്‍ഗ്ഗിക വിഷയങ്ങളെക്കുറിച്ചുള്ള നൂതന കാഴ്ചപ്പാട് }# മുറിവേറ്റ പാപികളായ നമ്മളെ ചികിത്സിക്കുവാനുള്ള ഒരു ആതുരാലയമാണ് തിരുസഭയെന്ന്‍ ഫ്രാന്‍സിസ് പാപ്പ വിശ്വാസഗണത്തെ ഓര്‍മ്മിപ്പിക്കുന്നു. കുടുംബ ബന്ധങ്ങളെ കുറിച്ചുള്ള അപ്പസ്തോലിക പ്രബോധനമായ ‘അമോരിസ്‌ ലെത്തീസ്യ'യിലെ എട്ടാം അദ്ധ്യായത്തില്‍ പാപ്പാ തന്റെ ഈ നൂതനമായ കാഴ്ചപ്പാട് പങ്ക് വെക്കുന്നു. നന്മക്കും തിന്മക്കും ഇടയില്‍ വിഭജിക്കപ്പെട്ട ലോകത്തിനു പകരം അപൂര്‍ണ്ണരായ സാധാരണ മനുഷ്യരിലും വിശുദ്ധി, ദൈവ മഹത്വം എന്നിവ ദര്‍ശിക്കുവാന്‍ കഴിയമെന്ന്‍ പാപ്പ ഓര്‍മ്മിപ്പിക്കുന്നു. പരിപൂര്‍ണ്ണരായവര്‍ക്കുള്ള സമ്മാനം എന്നതിന് പകരം മുറിവേറ്റവര്‍ക്കുള്ള ഭക്ഷണമാണ് ദിവ്യകാരുണ്യമെന്നു അദ്ദേഹം ലോകത്തോട് വിളിച്ച് പറഞ്ഞു. 4) #{red->n->n->പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് സഭയില്‍ പ്രമുഖ പരിഗണന }# ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഒരു പ്രധാന വിഷയമായി ആഗോള താപനത്തെ ഫ്രാന്‍സിസ്‌ പാപ്പാ ഉയര്‍ത്തികാട്ടുന്നു. പരിസ്ഥിതിയെ സംബന്ധിച്ച ‘ലൗദാറ്റോ സി’ എന്ന തന്റെ ചാക്രിക ലേഖനത്തില്‍ “ദൈവ നിയോഗമനുസരിച്ചു കൊണ്ടുള്ള നന്മപൂരിതമായ ഒരു ജീവിതത്തിനു ദൈവത്തിന്റെ സൃഷ്ടിജാലത്തെ സംരക്ഷിക്കുക അത്യാവശ്യമാണെന്ന്‍” പാപ്പാ ഉദ്ബോദിപ്പിച്ചു. വിശ്വാസികള്‍ പരിസ്ഥിതിയ്ക്കു കൊടുക്കേണ്ട അതീവ പ്രാധാന്യത്തെ പറ്റി പാപ്പ തന്റെ പ്രസംഗങ്ങളില്‍ വീണ്ടും വീണ്ടും എടുത്ത് പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കുവാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ കഴിവുള്ള ചുരുക്കം ലോക നേതാക്കളില്‍ ഒരാളായാണ് ഫ്രാന്‍സിസ് പാപ്പയെ ഇന്ന് പരിസ്ഥിതിവാദികള്‍ കാണുന്നത്. 5) #{red->n->n->സഭയിലെ നവീകരണം }# പുരോഹിത വൃന്ദത്തിന്റെ മനോഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ പാപ്പ നടത്തിയ പ്രസംഗങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ക്ലറിക്കല്‍ സേവനം എന്ന നിലയില്‍ നിന്നും ഒരു ദൈവനിയോഗമാണ് വൈദിക പദവിയെന്ന് പാപ്പ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു. തങ്ങള്‍ പുരോഹിതരാണെന്ന ചില വൈദികരുടെ 'ഗര്‍വ്വ്' സഭയെ ബാധിച്ചിരിക്കുന്ന പിശാചാണെന്നും ഇത്തരം ഗര്‍വ്വുകള്‍ക്ക് വിധേയരാകുന്നത് സാധാരണക്കാരായ വിശ്വാസികളാണെന്നും പാപ്പ തുറന്നു പറഞ്ഞു. ഒരു വിമര്‍ശനം എന്നതിലുപരി ദൈവവിളിയുടെ അതീവ പ്രാധാന്യത്തെ പറ്റിയായിരിന്നു മാര്‍പ്പാപ്പയുടെ ഈ ഓര്‍മ്മപ്പെടുത്തല്‍. ഫ്രാന്‍സിസ്‌ പാപ്പയുടെ കീഴില്‍ പതുക്കെയാണെങ്കിലും സഭാ ഭരണഘടനയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. റോമന്‍ കൂരിയായിലും പരിഷ്കാരങ്ങള്‍ നടന്നുവരുന്നു. വിശ്വാസികളും അവിശ്വാസികളും ഇതര മതസ്ഥരും ഒരുപോലെ ഉറ്റുനോക്കുന്ന ആഗോള സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തെ വലിയ നവീകരണത്തിലേക്ക് നയിക്കുവാന്‍ കാരണമാകുമെന്ന് പ്രത്യാശിക്കാം. മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തിന്റെ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥനാനിയോഗമായ പീഡിപ്പിക്കപ്പെടുന്ന സകല ക്രൈസ്തവര്‍ക്കും വേണ്ടി നമ്മുക്ക് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
Image: /content_image/News/News-2017-03-13-05:06:10.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, വൈദിക
Content: 4403
Category: 18
Sub Category:
Heading: മാര്‍ ജോസ് പൊരുന്നേടം കൊട്ടിയൂര്‍ നീണ്ടുനോക്കി ഇടവക സന്ദര്‍ശിച്ചു
Content: മാനന്തവാടി: കൊട്ടിയൂര്‍ കേസുമായി ബന്ധപ്പെട്ട നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക ദേവാലയം മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം സന്ദര്‍ശിച്ചു. ഇടവകാംഗങ്ങളെ കേള്‍ക്കാനും വിശുദ്ധ ബലിയര്‍പ്പിക്കാനുമായാണ് ബിഷപ്പ് ഇടവകയില്‍ എത്തിയത്. വൈദികന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോടും കുടുംബത്തോടുമുള്ള ദുഃഖം തന്റെ സന്ദേശത്തില്‍ ബിഷപ്പ് വീണ്ടും പ്രകടിപ്പിച്ചു. "ഇടവകയും സഭയും കടന്നുപോയത് പീഡാനുഭവത്തിന്റെ കുരിശുവഴിയിലൂടെയായിരുന്നു. കുരിശുമരണം ഇനിയും ആയിട്ടില്ല. കുരിശുയാത്ര മുന്നോട്ടുനീങ്ങുകയാണ്. ഈ പീഡാനുഭവങ്ങള്‍ക്കപ്പുറം നമ്മെ കാത്തിരിക്കുന്നത് ഉത്ഥാനമാണെന്ന പ്രത്യാശ വിസ്വാസികള്‍ കാത്തുസൂക്ഷിക്കണം. പ്രതിസന്ധികളില്‍ ഇടവകാംഗങ്ങള്‍ സമചിത്തതയോടെ നിലകൊണ്ടു. പള്ളിയില്‍വരുന്നവരുടെ എണ്ണത്തില്‍ മാറ്റമുണ്ടായില്ല. വിശ്വാസം ഉയര്‍ത്തിപ്പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതു കൊണ്ടാണ് ഇത്". ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2017-03-13-07:04:04.jpg
Keywords: ജോസ് പൊരുന്നേ, മാനന്ത
Content: 4404
Category: 18
Sub Category:
Heading: മദ്യനിരോധന നയത്തില്‍ ആശങ്ക പങ്കുവച്ച് കെസിബിസി സര്‍ക്കുലര്‍
Content: തിരുവനന്തപുരം: സമ്പൂര്‍ണ മദ്യ നിരോധനം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് കെസിബിസിയുടെ സര്‍ക്കുലര്‍. മദ്യവിരുദ്ധ ഞായറാഴ്ച ആചരിക്കുന്നതിന്റെ ഭാഗമായി കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തോടുളള ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്. "പ്രഖ്യാപിത മദ്യനയത്തില്‍ നിന്നുള്ള തിരിച്ചുപോക്ക് വലിയ വിനാശത്തിലേക്ക് വഴിതെളിക്കും. മദ്യനിരോധനം വിജയകരമല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭാഗിക മദ്യനിരോധനം വിജയമല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നു. മദ്യനിരോധനം വിജയമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ ശ്രമങ്ങള്‍". "മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ മദ്യ നിരോധന നയം ഇപ്പോഴത്തെ സര്‍ക്കാര്‍ അട്ടിമറിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു.മദ്യ വർജനമാണ് നയമെന്ന് പ്രഖ്യാപിക്കുകയും പ്രതിവർഷം പത്ത് ശതമാനം മദ്യശാലകൾ അടച്ചുപൂട്ടാനുള്ള തീരുമാനം റദ്ദാക്കുകയും ചെയ്തത് ആശങ്ക ഉളവാക്കുന്നു". സര്‍ക്കുലറില്‍ പറയുന്നു. ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുളള സുപ്രീംകോടതിവിധി വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നുണ്ട്.
Image: /content_image/India/India-2017-03-13-07:27:34.jpg
Keywords: കെ‌സി‌ബി‌സി
Content: 4405
Category: 1
Sub Category:
Heading: യേശുവിനെ അടക്കം ചെയ്ത കല്ലറയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂര്‍ത്തിയായി
Content: ജെറുസലേം: ക്രിസ്തുവിനെ അടക്കം ചെയ്ത കല്ലറയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂര്‍ത്തിയായി. മാര്‍ച്ച് 22-ന് പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷയോടെയാണ് കല്ലറ വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കുക. യേശുവിന്റെ കല്ലറയേ ഉള്ളിലാക്കി പണിത 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചര്‍' ദേവാലയത്തില്‍ കഴിഞ്ഞ മാർച്ചിലാണു കല്ലറയുടെയും അനുബന്ധ മേഖലയുടെയും പുനരുദ്ധാരണം ആരംഭിച്ചത്. 326–ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മ വിശുദ്ധ ഹെലേനയാണ് ക്രിസ്തുവിനെ അടക്കിയ കല്ലറ കണ്ടെത്തിയത്. പിന്നീട് ഇവിടെ ദേവാലയം പണിയുകയായിരിന്നു. തിരുശരീരം സംസ്കരിച്ച കല്ലറയുടെ മുകളിലായി മാര്‍ബിളില്‍ പണിത 'എഡിക്യൂള്‍' എന്ന പ്രത്യേക നിര്‍മ്മിതിയില്‍ സ്പര്‍ശിച്ചാണ് വിശ്വാസികള്‍ ഇവിടെയെത്തുമ്പോള്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നത്. ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം അവിടുത്തെ തിരുശരീരം കിടത്തിയ കല്ലറയുടെ ഉപരിതലത്തെ മാര്‍ബിള്‍ ഫലകം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം അവസാനമാണ് നീക്കിയത്. ക്രിസ്താബ്ദം 1555-നു ശേഷം ആദ്യമായിട്ടാണ് കല്ലറയുടെ ഉപരിഘടന തുറന്നത്. ഉപരിഘടന മാറ്റിയപ്പോൾ കല്ലറയിൽ പല വസ്തുക്കള്‍ ഉള്ളതായി കണ്ടെത്തിയിരിന്നു. ആറു ക്രൈസ്തവ വിഭാഗങ്ങളും നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റിയും ഏതൻസിലെ നാഷണൽ ടെക്നിക്കൽ യൂണിവേഴ്സിറ്റിയും സംയുക്തമായി ചേർന്നാണു പുനരുദ്ധാരണം നടത്തിയത്. കത്തോലിക്കാ സഭയും, ഗ്രീക്ക് ഓര്‍ത്തഡോക്സ്‌ സഭയും, അര്‍മേനിയന്‍ അപ്പോസ്തോലിക സഭയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 3.3 ദശലക്ഷം ഡോളര്‍ ചിലവിട്ടു. നേരത്തെ കല്ലറയുടെ ഉപരിഘടന തുറന്നതിനു പിന്നാലെ, കല്ലറ സ്ഥിതി ചെയ്യുന്ന 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചറില്‍' നിരവധി അത്ഭുതങ്ങൾ നടന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരിന്നു.
Image: /content_image/News/News-2017-03-13-09:14:02.jpeg
Keywords: ക്രിസ്തുവിന്റെ കല്ലറ, തിരുകച്ച
Content: 4406
Category: 1
Sub Category:
Heading: അരുണാചല്‍ പ്രദേശിലും മണിപ്പൂരിലും ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിൽ വൻവർദ്ധനവ്
Content: ഇറ്റാനഗര്‍: വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലും, മണിപ്പൂരിലും ക്രൈസ്തവരുടെ എണ്ണത്തില്‍ ശക്തമായ വളര്‍ച്ചയെന്ന്‍ കണക്കുകള്‍. സര്‍ക്കാരിന്റെ ഔദ്യോഗിക സെന്‍സെസ് കണക്കുകളാണ് ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കിയത്. 1971-ല്‍ ക്രൈസ്തവരുടെ ജനസംഖ്യ വളര്‍ച്ച വെറും ഒരു ശതമാനമായിരുന്നു. എന്നാല്‍ 2011-ലെ കണക്കുകള്‍ പ്രകാരം ഇത് 30 ശതമാനത്തില്‍ അധികമായി വളര്‍ന്നു. മണിപ്പൂരിലും സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. 1961-ല്‍ 19 ശതമാനത്തിന്റെ വളര്‍ച്ച മാത്രമുണ്ടായിരുന്ന മണിപ്പൂരിലെ ക്രൈസ്തവരുടെ ജനസംഖ്യ 2011-ല്‍ 41 ശതമാനമായി കുതിച്ചുയര്‍ന്നു. അരുണാചല്‍ പ്രദേശുകാരനായ കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്നാണ് പല ദേശീയ മാധ്യമങ്ങളും സര്‍ക്കാര്‍ കണക്കുകള്‍ തന്നെ ചൂണ്ടികാട്ടി ക്രൈസ്തവരുടെ എണ്ണത്തിലെ വ്യക്തമായ കണക്ക് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയിലെ ഹൈന്ദവരുടെ എണ്ണം കുറയുന്നത്, ഹൈന്ദവ വിശ്വാസത്തിലേക്ക് മറ്റു മതസ്ഥരെ മതം മാറ്റുവാന്‍ ഹിന്ദുകള്‍ ശ്രമിക്കാത്തതു മൂലമാണെന്ന വിവാദ പ്രസ്താവനയാണ് അടുത്തിടെ കിരണ്‍ റിജിജു നടത്തിയത്. ഇതിനെ തുടര്‍ന്നാണ് അരുണാചല്‍ പ്രദേശിലും, വടക്കു കിഴക്കന്‍ മേഖലയിലെ പ്രധാന സംസ്ഥാനമായ മണിപ്പൂരിലുമുള്ള മതവിശ്വാസികളുടെ എണ്ണം ദേശീയ മാധ്യമങ്ങള്‍ ജനസംഖ്യ കണക്കെടുപ്പിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചത്. അതേ സമയം ഇരുസംസ്ഥാനങ്ങളിലെയും ക്രൈസ്തവ ജനസംഖ്യ കൂട്ടിയാല്‍ ഭാരതത്തിന്റെ ജനസംഖ്യയുടെ 0.3 ശതമാനം മാത്രമേ വരികയുള്ളു. 1961-ല്‍ മണിപ്പൂരില്‍ 19 ശതമാനം ക്രൈസ്തവ വിശ്വാസികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 2011-ലെ കണക്കുകള്‍ പ്രകാരം സംസ്ഥാന ജനസംഖ്യയുടെ പകുതി ഭാഗവും ക്രൈസ്തവരാണ്. സമാന സഹചര്യം തന്നെയാണ് അരുണാചല്‍ പ്രദേശിലും നിലനില്‍ക്കുന്നത്. മേഖലയിലുള്ള ക്രൈസ്തവരില്‍ ഭൂരിഭാഗവും ഉന്നതവിദ്യാഭ്യാസം നേടിയിട്ടുള്ളവരാണ്. അതേ സമയം ക്രൈസ്തവരുടെ എണ്ണം മേഖലയില്‍ വര്‍ദ്ധിക്കുവാനുള്ള പ്രധാനകാരണങ്ങളിലൊന്ന്, വിവിധ പ്രദേശത്തു നിന്നുമുള്ള ക്രൈസ്തവര്‍ കുടിയേറി പാര്‍ക്കുന്നതിനാലാണെന്നും നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നു.
Image: /content_image/News/News-2017-03-13-09:57:49.jpg
Keywords: വര്‍ദ്ധനവ്
Content: 4407
Category: 4
Sub Category:
Heading: "ക്രിസ്തു ജീവന്റെ അപ്പം" 51 വര്‍ഷക്കാലം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ചു ജീവിച്ച ഒരു സ്ത്രീയുടെ അത്ഭുത കഥ
Content: “ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല; എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല” (യോഹന്നാന്‍ 6:35) എന്ന യേശുവിന്റെ വാക്കുകള്‍ അക്ഷരം പ്രതി ശരിയാണെന്ന്‍ തെളിയിക്കുന്നതാണ് മാര്‍ത്തെ റോബിന്‍ എന്ന സ്ത്രീയുടെ ജീവിത അനുഭവം. ഭക്ഷണമോ പാനീയമോ അല്ല, യേശുവിനോടുള്ള സ്നേഹം ഒന്നു കൊണ്ട് മാത്രം ജീവിക്കാമെന്ന് മാര്‍ത്തെ തെളിയിച്ചു. വിശുദ്ധ കുര്‍ബ്ബാനയിലെ യേശുവിന്റെ നിറസാന്നിധ്യം മനസ്സിലാക്കുവാന്‍ മാര്‍ത്തെ റോബിന്റെ ജീവിത കഥയിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതി. പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ അപാരമായ ശക്തിയുടെ ഒരു നേര്‍ സാക്ഷ്യമായിരുന്നു ധന്യയായ മാര്‍ത്തെ റോബിന്റെ ജീവിതം. 1902 മാര്‍ച്ച് 13-ന് ഫ്രാന്‍സിലെ ഡ്രോം എന്ന സ്ഥലത്തായിരുന്നു മാര്‍ത്തെ റോബിന്റെ ജനനം. കര്‍ഷക കുടുംബമായിരിന്ന അവളുടെ പിതാവിന്റെ പേര് ജോസഫ് എന്നും മാതാവിന്റെ പേര് അമേലി സെലസ്റ്റിന്‍ റോബിന്‍ എന്നും ആയിരുന്നു. ഇവരുടെ ആറു മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു മാര്‍ത്തെ. ജോസഫും, അമേലിയും ജന്മം കൊണ്ട് കത്തോലിക്കരായിരുന്നുവെങ്കിലും ആദ്ധ്യാത്മിക കാര്യങ്ങളില്‍ അവര്‍ ഒട്ടും തന്നെ പ്രാധാന്യം നല്‍കിയിരിന്നില്ല. തങ്ങളുടെ മാതാപിതാക്കളുടെ മാതൃക തന്നെ മക്കളും സ്വീകരിച്ചു വിശ്വാസത്തില്‍ നിന്നും അകന്നു ജീവിച്ചു. എന്നാല്‍ സഹനങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു മാര്‍ത്തെയുടെ ജീവിതം. മാര്‍ത്തെക്ക് രണ്ടു വയസ്സ് പ്രായമുള്ളപ്പോള്‍ അവള്‍ക്കും അവളുടെ സഹോദരിയായ ക്ലെമന്‍സിനും ടൈഫോയ്ഡ് പിടിപ്പെട്ടു. രോഗത്തെ അതിജീവിക്കുവാന്‍ സാധിക്കാതെ ക്ലെമന്‍സ് നിത്യത പുല്‍കിയെങ്കിലും മാര്‍ത്തെ ജീവിച്ചു. പക്ഷേ പിന്നീടൊരിക്കലും അവള്‍ക്ക് തന്റെ പഴയ ആരോഗ്യം വീണ്ടെടുക്കുവാന്‍ കഴിഞ്ഞിരുന്നില്ല. തന്റെ മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും തികച്ചും വിഭിന്നയായിരുന്നു മാര്‍ത്തെ. അവള്‍ ചെറുപ്പം മുതല്‍ക്കേ തന്നെ തന്റെതായ രീതിയില്‍ പ്രാര്‍ത്ഥിക്കുകയും ദൈവത്തോട് അടുത്ത രീതിയില്‍ ജീവിക്കുകയും ചെയ്തു. തന്റെ കുടുംബത്തെ കൃഷിപ്പണികളില്‍ സഹായിക്കുവാനായി അവള്‍ക്ക് തന്റെ 13-മത്തെ വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിക്കേണ്ടതായി വന്നു. എന്നാല്‍ തന്റെ വേദപാഠ ക്ലാസ്സുകള്‍ ഉപേക്ഷിക്കുവാന്‍ മാര്‍ത്തെ തയാറായില്ല. ദിവ്യകാരുണ്യ ഈശോയേ ആദ്യമായി സ്വീകരിക്കാന്‍ അവള്‍ തന്നെ തന്നെ ഒരുക്കി. 1912 ഓഗസ്റ്റ് 15-ന്, മാര്‍ത്തെ റോബിന്‍ കാത്തിരിന്ന സുദിനം എത്തി. അവള്‍ ആദ്യമായി ദിവ്യകാരുണ്യ ഈശോയേ തന്റെ ഹൃദയത്തിലേക്ക് സ്വീകരിച്ചു. ടൈഫോയ്ഡ് പിടിപ്പെട്ടതിനു ശേഷം വിവിധ രോഗങ്ങള്‍ അവളെ അലട്ടിയെങ്കിലും അവളുടെ കൗമാരകാലം സന്തോഷകരമായിരുന്നു. പ്രാര്‍ത്ഥിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ അവള്‍ എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടു. അങ്ങിനെയിരിക്കെ അവള്‍ വീണ്ടും രോഗം ബാധിച്ചു കിടപ്പിലായി. 1918-ല്‍ ആണ് ഇത് സംഭവിച്ചത്. നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും ഡോക്ടര്‍മാര്‍ക്ക് അവളുടെ രോഗം കൃത്യമായി കണ്ടുപിടിക്കുവാന്‍ സാധിച്ചില്ല. ബ്രെയിന്‍ ട്യൂമര്‍ അല്ലെങ്കില്‍ എന്‍സെഫാലിറ്റിസ് (മസ്തിഷ്ക വീക്കം) ആയിരിക്കാം അവളുടെ രോഗമെന്നാണ് അവര്‍ ആദ്യം കരുതിയത്. പിന്നീട് വിശദമായ പരിശോധനക്ക് ശേഷം ഹിസ്റ്റീരിയ ആണെന്ന് അവര്‍ പറഞ്ഞു. 1928-ല്‍ അവളുടെ ശരീരത്തിന്റെ അരക്ക് കീഴ്പ്പോട്ടുള്ള ഭാഗം തളര്‍ന്നു. ഒരു വര്‍ഷത്തിനുള്ളില്‍ അവളുടെ കൈകളും ശരീരവും അനക്കുവാന്‍ പോലും കഴിയാത്ത ഒരു ദുരിതപൂര്‍ണ്ണമായ സാഹചര്യം സംജാതമായി. എങ്കിലും അവള്‍ തന്റെ വിശ്വാസവും ധൈര്യവും കൈവെടിഞ്ഞില്ല. എന്‍സെഫാലിറ്റീസിന്റെ ഒരു അപൂര്‍വ്വ വകഭേതമായ എന്‍സെഫാലിറ്റീസ് ലെത്താര്‍ജിക്കാ ആണ് അവളുടെ രോഗമെന്ന് പിന്നീട് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സാധാരണക്കാരായിരുന്ന അവളുടെ മാതാപിതാക്കള്‍ക്ക് ഡോക്ടര്‍മാര്‍ പറഞ്ഞ രോഗങ്ങളുടെ അര്‍ത്ഥമൊന്നും മനസ്സിലാക്കുവാന്‍ സാധിക്കുമായിരുന്നില്ല. പിന്നീട് തന്റെ വീട്ടിലെ ഒരു ഇരുണ്ട കിടപ്പുമുറിയായിരുന്നു അവളുടെ ലോകം. പ്രകാശം അവളെ സംബന്ധിച്ചിടത്തോളം അസഹനീയമായിരുന്നതിനാലാണ് അവളെ ഇരുണ്ട മുറിയില്‍ കിടത്തിയിരുന്നത്. കിടക്കയില്‍ ആയിരിന്നുവെങ്കിലും അവള്‍ക്ക് തന്റെ തള്ള വിരലും മറ്റുള്ള വിരലുകളുടെ അഗ്രഭാഗവും ഉപയോഗിച്ച് കൊന്തയുടെ മുത്തുകള്‍ തിരിച്ച് ജപമാല ചൊല്ലുവാന്‍ സാധിച്ചിരുന്നു. പതിയെ പതിയെ അവളുടെ ആ അവസ്ഥയ്ക്കും മങ്ങലേറ്റു. 28 വയസ്സ് ആയപ്പോഴേക്കും അവളുടെ ശരീരം പൂര്‍ണ്ണമായും തളര്‍ന്നു. തന്റെ തല അനക്കുവാന്‍ മാത്രമായിരുന്നു അവള്‍ക്ക് ആകപ്പാടെ കഴിഞ്ഞിരുന്നത്. മാര്‍ത്തെയ്ക്ക് ഭക്ഷണം കഴിക്കുവാനോ ഒരിത്തിരി വെള്ളം കുടിക്കുവാനോ കഴിഞ്ഞിരുന്നില്ല, അത്രക്ക് ദയനീയമായിരുന്നു അവളുടെ അവസ്ഥ. നിര്‍ബന്ധ പൂര്‍വ്വം ഡോക്ടര്‍മാര്‍ വെള്ളം അവളുടെ വായിലേക്ക് ഇറക്കുവാന്‍ ശ്രമിച്ചപ്പോഴൊക്കെ അത് നാസാദ്വാരങ്ങളില്‍ കൂടി പുറത്തേക്ക് വന്നു. എന്നിരുന്നാലും ഒരു കാര്യം അവള്‍ക്ക് ഭക്ഷിക്കുവാന്‍ സാധിക്കുമായിരിന്നു! പരിശുദ്ധ ദിവ്യകാരുണ്യം! അതായിരുന്നു അവള്‍ക്ക് വേണ്ടിയിരുന്നതും. രോഗത്തിന്റെ തുടക്കത്തില്‍ പരിശുദ്ധ കന്യകാമാതാവ് മാര്‍ത്തേക്ക് പ്രത്യക്ഷപ്പെടുകയും അവളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. 1928-ല്‍ യേശു അവള്‍ക്ക് പ്രത്യക്ഷപ്പെട്ടു. ഈ ദര്‍ശനം അവളുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചു. അന്ന് മുതല്‍ അവള്‍ തന്നെ പരിപൂര്‍ണ്ണമായും ദൈവത്തിനു സമര്‍പ്പിക്കുവാനുള്ള തീരുമാനമെടുത്തു. ത്യാഗവും പ്രാര്‍ത്ഥനയും വഴി തന്റെ സഹനങ്ങളെ സ്വര്‍ഗ്ഗത്തിന് സമര്‍പ്പിക്കുവാന്‍ അവള്‍ തീരുമാനിച്ചു. ക്രമേണ അവള്‍ കൂടുതല്‍ കൂടുതലായി ക്രിസ്തുവിന്റെ സഹനങ്ങളെ കുറിച്ച് ധ്യാനിക്കുകയും പരിശുദ്ധ കന്യകാമാതാവിനോട് ചേര്‍ന്ന് കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിന്നീടുള്ള അവളുടെ ജീവിതം ആരേയും അമ്പരിക്കുന്ന തരത്തിലുള്ളതായിരുന്നു. 1930-മുതല്‍ യേശുവിന്റെ നിറസാന്നിധ്യമായ ദിവ്യകാരുണ്യം മാത്രമായിരുന്നു അവളുടെ ഭക്ഷണം. അന്ന് മുതല്‍ തിരുവോസ്തി കൂടാതെ യാതൊരുവിധ ഭക്ഷണമോ വെള്ളമോ അവളുടെ ചുണ്ടുകളിലൂടെ കടന്നു പോയിട്ടില്ല. പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴൊക്കെ യേശുവിന്റെ സഹനങ്ങള്‍ അവളിലും പ്രകടമാകുവാന്‍ തുടങ്ങി. ആദ്യമൊക്കെ ആത്മീയമായ രീതിയിലായിരുന്നു, പിന്നീട് ശാരീരികമായ രീതിയിലും ഇത് പ്രകടമായി. സിയന്നായിലെ വിശുദ്ധ കാതറിനേ പോലെ വിശുദ്ധ പാദ്രെ പിയോയെ പോലെ യേശുവിന്റെ തിരുമുറിവുകള്‍ പഞ്ചക്ഷതങ്ങളായി (Stigmata) അവളില്‍ രൂപാന്തരപ്പെട്ടു. വിശുദ്ധവാര ദിനങ്ങളില്‍ മാര്‍ത്തെയുടെ ഉള്ളിലും മരണവും പുനരുത്ഥാനവും സംഭവിച്ചു. ദുഃഖവെള്ളിയാഴ്ച അവളില്‍ നിന്ന്‍ തുടരെ തുടരെ രക്തം പ്രവഹിച്ചു. ദുഃഖ ശനിയാഴ്ച അത് വരളുകയും ഈസ്റ്റര്‍ ഞായറാഴ്ച അതില്ലാതാവുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസം അവളില്‍ പ്രകടമായി. ഒരു അസാധാരണ രീതിയിലായിരുന്നു മാര്‍ത്തെ റോബിന്‍ ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നത്. 1981-ല്‍ മരണപ്പെടുന്നത് വരെ 51 വര്‍ഷക്കാലം അവളുടെ ജീവിതം ഇപ്രകാരം അമ്പരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇത്രയും വര്‍ഷം മുഴുവനും തന്റെ ഭക്ഷണവും പാനീയവുമായി ദിവ്യകാരുണ്യത്തെ അവള്‍ സ്വീകരിച്ചു. അവള്‍ക്ക് വലിയ സ്കൂള്‍ വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ലെങ്കിലും തന്നെ സന്ദര്‍ശിച്ചിരുന്നവരെ ആഴമായ രീതിയില്‍ ചിന്തിപ്പിച്ച് കൊണ്ട് കൗണ്‍സലിംഗ് നടത്തുവാനുള്ള ഒരു കഴിവ് അവള്‍ക്ക് ദൈവം നല്‍കിയിരുന്നു. മാര്‍ത്തെയുടെ ജീവിതകാലത്ത് ഏതാണ്ട് ഒരു ലക്ഷത്തോളം പേര്‍ അവളെ സന്ദര്‍ശിക്കുകയും അവളില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നതായും പറയപ്പെടുന്നു. ഒരു ചെറിയ കിടപ്പ് മുറിയില്‍ നിന്നും അനേകര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് അനുഗ്രഹങ്ങള്‍ നേടി കൊടുക്കുവാന്‍ അവള്‍ക്ക് ആയി. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരു വിശുദ്ധക്ക് ചേര്‍ന്ന വിധമുള്ള ജീവിതം നയിച്ചിരുന്ന മാര്‍ത്തെ റോബിനെ 2014 നവബര്‍ 7-ന് ഫ്രാന്‍സിസ് പാപ്പാ ധന്യയായി പ്രഖ്യാപിച്ചു. ഇന്ന് അവള്‍ ജീവിച്ചിരുന്ന ഭവനം സന്ദര്‍ശിക്കുവാനും അവളോടു മധ്യസ്ഥം യാചിക്കുവാനുമായി ഏതാണ്ട് 40,000-ത്തോളം പേരാണ് മാര്‍ത്തെ താമസിച്ചിരിന്ന ഭവനം സന്ദര്‍ശിക്കുന്നത്. “എനിക്ക് ഭക്ഷണം കഴിക്കുവാന്‍ കഴിയുകയില്ലല്ലോ എന്നോര്‍ത്ത് പരിതപിക്കുന്നവരോട് എനിക്കു പറയുവാനുള്ളത് ഇതാണ്, ഞാന്‍ നിങ്ങളേക്കാള്‍ കൂടുതലായി ഭക്ഷിക്കുന്നുണ്ട്, യേശുവിന്റെ മാംസവും രക്തവുമാണ് എന്റെ ഭക്ഷണം.” മാര്‍ത്തയുടെ ഈ വാക്കുകള്‍ ദിവ്യകാരുണ്യ നാഥനുമായുള്ള അവളുടെ ബന്ധത്തെ പൂര്‍ണ്ണമായും എടുത്ത് കാട്ടുന്നു. 51 വര്‍ഷക്കാലം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ചു ജീവിച്ച മാര്‍ത്തെയുടെ ജീവിതം ഇന്നും അനേകരെ ദിവ്യകാരുണ്യത്തിലേക്ക് അടുപ്പിക്കുകയാണ്. തിരുവോസ്തിയില്‍ സന്നിഹിതനായ ഈശോയേ അനുഭവിച്ചറിയാന്‍ നമ്മുക്ക് സാധിച്ചിട്ടുണ്ടോ? നമ്മുക്ക് വിചിന്തനം ചെയ്യാം.
Image: /content_image/Mirror/Mirror-2017-03-13-13:38:45.jpg
Keywords: ദിവ്യകാരുണ്യ
Content: 4408
Category: 4
Sub Category:
Heading: “ക്രിസ്തു ജീവന്റെ അപ്പം”: 51 വര്‍ഷക്കാലം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ചു ജീവിച്ച ഒരു സ്ത്രീയുടെ അത്ഭുത കഥ
Content: “ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല; എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല” (യോഹന്നാന്‍ 6:35) എന്ന യേശുവിന്റെ വാക്കുകള്‍ അക്ഷരം പ്രതി ശരിയാണെന്ന്‍ തെളിയിക്കുന്നതാണ് മാര്‍ത്തെ റോബിന്‍ എന്ന സ്ത്രീയുടെ ജീവിത അനുഭവം. ഭക്ഷണമോ പാനീയമോ അല്ല, യേശുവിനോടുള്ള സ്നേഹം ഒന്നു കൊണ്ട് മാത്രം ജീവിക്കാമെന്ന് മാര്‍ത്തെ തെളിയിച്ചു. വിശുദ്ധ കുര്‍ബ്ബാനയിലെ യേശുവിന്റെ നിറസാന്നിധ്യം മനസ്സിലാക്കുവാന്‍ മാര്‍ത്തെ റോബിന്റെ ജീവിത കഥയിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതി. പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ അപാരമായ ശക്തിയുടെ ഒരു നേര്‍ സാക്ഷ്യമായിരുന്നു ധന്യയായ മാര്‍ത്തെ റോബിന്റെ ജീവിതം. 1902 മാര്‍ച്ച് 13-ന് ഫ്രാന്‍സിലെ ഡ്രോം എന്ന സ്ഥലത്തായിരുന്നു മാര്‍ത്തെ റോബിന്റെ ജനനം. കര്‍ഷക കുടുംബമായിരിന്ന അവളുടെ പിതാവിന്റെ പേര് ജോസഫ് എന്നും മാതാവിന്റെ പേര് അമേലി സെലസ്റ്റിന്‍ റോബിന്‍ എന്നും ആയിരുന്നു. ഇവരുടെ ആറു മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു മാര്‍ത്തെ. ജോസഫും, അമേലിയും ജന്മം കൊണ്ട് കത്തോലിക്കരായിരുന്നുവെങ്കിലും ആദ്ധ്യാത്മിക കാര്യങ്ങളില്‍ അവര്‍ ഒട്ടും തന്നെ പ്രാധാന്യം നല്‍കിയിരിന്നില്ല. തങ്ങളുടെ മാതാപിതാക്കളുടെ മാതൃക തന്നെ മക്കളും സ്വീകരിച്ചു വിശ്വാസത്തില്‍ നിന്നും അകന്നു ജീവിച്ചു. എന്നാല്‍ സഹനങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു മാര്‍ത്തെയുടെ ജീവിതം. മാര്‍ത്തെക്ക് രണ്ടു വയസ്സ് പ്രായമുള്ളപ്പോള്‍ അവള്‍ക്കും അവളുടെ സഹോദരിയായ ക്ലെമന്‍സിനും ടൈഫോയ്ഡ് പിടിപ്പെട്ടു. രോഗത്തെ അതിജീവിക്കുവാന്‍ സാധിക്കാതെ ക്ലെമന്‍സ് നിത്യത പുല്‍കിയെങ്കിലും മാര്‍ത്തെ ജീവിച്ചു. പക്ഷേ പിന്നീടൊരിക്കലും അവള്‍ക്ക് തന്റെ പഴയ ആരോഗ്യം വീണ്ടെടുക്കുവാന്‍ കഴിഞ്ഞിരുന്നില്ല. തന്റെ മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും തികച്ചും വിഭിന്നയായിരുന്നു മാര്‍ത്തെ. അവള്‍ ചെറുപ്പം മുതല്‍ക്കേ തന്നെ തന്റെതായ രീതിയില്‍ പ്രാര്‍ത്ഥിക്കുകയും ദൈവത്തോട് അടുത്ത രീതിയില്‍ ജീവിക്കുകയും ചെയ്തു. തന്റെ കുടുംബത്തെ കൃഷിപ്പണികളില്‍ സഹായിക്കുവാനായി അവള്‍ക്ക് തന്റെ 13-മത്തെ വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിക്കേണ്ടതായി വന്നു. എന്നാല്‍ തന്റെ വേദപാഠ ക്ലാസ്സുകള്‍ ഉപേക്ഷിക്കുവാന്‍ മാര്‍ത്തെ തയാറായില്ല. ദിവ്യകാരുണ്യ ഈശോയേ ആദ്യമായി സ്വീകരിക്കാന്‍ അവള്‍ തന്നെ തന്നെ ഒരുക്കി. 1912 ഓഗസ്റ്റ് 15-ന്, മാര്‍ത്തെ റോബിന്‍ കാത്തിരിന്ന സുദിനം എത്തി. അവള്‍ ആദ്യമായി ദിവ്യകാരുണ്യ ഈശോയേ തന്റെ ഹൃദയത്തിലേക്ക് സ്വീകരിച്ചു. ടൈഫോയ്ഡ് പിടിപ്പെട്ടതിനു ശേഷം വിവിധ രോഗങ്ങള്‍ അവളെ അലട്ടിയെങ്കിലും അവളുടെ കൗമാരകാലം സന്തോഷകരമായിരുന്നു. പ്രാര്‍ത്ഥിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ അവള്‍ എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടു. അങ്ങിനെയിരിക്കെ അവള്‍ വീണ്ടും രോഗം ബാധിച്ചു കിടപ്പിലായി. 1918-ല്‍ ആണ് ഇത് സംഭവിച്ചത്. നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും ഡോക്ടര്‍മാര്‍ക്ക് അവളുടെ രോഗം കൃത്യമായി കണ്ടുപിടിക്കുവാന്‍ സാധിച്ചില്ല. ബ്രെയിന്‍ ട്യൂമര്‍ അല്ലെങ്കില്‍ എന്‍സെഫാലിറ്റിസ് (മസ്തിഷ്ക വീക്കം) ആയിരിക്കാം അവളുടെ രോഗമെന്നാണ് അവര്‍ ആദ്യം കരുതിയത്. പിന്നീട് വിശദമായ പരിശോധനക്ക് ശേഷം ഹിസ്റ്റീരിയ ആണെന്ന് അവര്‍ പറഞ്ഞു. 1928-ല്‍ അവളുടെ ശരീരത്തിന്റെ അരക്ക് കീഴ്പ്പോട്ടുള്ള ഭാഗം തളര്‍ന്നു. ഒരു വര്‍ഷത്തിനുള്ളില്‍ അവളുടെ കൈകളും ശരീരവും അനക്കുവാന്‍ പോലും കഴിയാത്ത ഒരു ദുരിതപൂര്‍ണ്ണമായ സാഹചര്യം സംജാതമായി. എങ്കിലും അവള്‍ തന്റെ വിശ്വാസവും ധൈര്യവും കൈവെടിഞ്ഞില്ല. എന്‍സെഫാലിറ്റീസിന്റെ ഒരു അപൂര്‍വ്വ വകഭേതമായ എന്‍സെഫാലിറ്റീസ് ലെത്താര്‍ജിക്കാ ആണ് അവളുടെ രോഗമെന്ന് പിന്നീട് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സാധാരണക്കാരായിരുന്ന അവളുടെ മാതാപിതാക്കള്‍ക്ക് ഡോക്ടര്‍മാര്‍ പറഞ്ഞ രോഗങ്ങളുടെ അര്‍ത്ഥമൊന്നും മനസ്സിലാക്കുവാന്‍ സാധിക്കുമായിരുന്നില്ല. പിന്നീട് തന്റെ വീട്ടിലെ ഒരു ഇരുണ്ട കിടപ്പുമുറിയായിരുന്നു അവളുടെ ലോകം. പ്രകാശം അവളെ സംബന്ധിച്ചിടത്തോളം അസഹനീയമായിരുന്നതിനാലാണ് അവളെ ഇരുണ്ട മുറിയില്‍ കിടത്തിയിരുന്നത്. കിടക്കയില്‍ ആയിരിന്നുവെങ്കിലും അവള്‍ക്ക് തന്റെ തള്ള വിരലും മറ്റുള്ള വിരലുകളുടെ അഗ്രഭാഗവും ഉപയോഗിച്ച് കൊന്തയുടെ മുത്തുകള്‍ തിരിച്ച് ജപമാല ചൊല്ലുവാന്‍ സാധിച്ചിരുന്നു. പതിയെ പതിയെ അവളുടെ ആ അവസ്ഥയ്ക്കും മങ്ങലേറ്റു. 28 വയസ്സ് ആയപ്പോഴേക്കും അവളുടെ ശരീരം പൂര്‍ണ്ണമായും തളര്‍ന്നു. തന്റെ തല അനക്കുവാന്‍ മാത്രമായിരുന്നു അവള്‍ക്ക് ആകപ്പാടെ കഴിഞ്ഞിരുന്നത്. മാര്‍ത്തെയ്ക്ക് ഭക്ഷണം കഴിക്കുവാനോ ഒരിത്തിരി വെള്ളം കുടിക്കുവാനോ കഴിഞ്ഞിരുന്നില്ല, അത്രക്ക് ദയനീയമായിരുന്നു അവളുടെ അവസ്ഥ. നിര്‍ബന്ധ പൂര്‍വ്വം ഡോക്ടര്‍മാര്‍ വെള്ളം അവളുടെ വായിലേക്ക് ഇറക്കുവാന്‍ ശ്രമിച്ചപ്പോഴൊക്കെ അത് നാസാദ്വാരങ്ങളില്‍ കൂടി പുറത്തേക്ക് വന്നു. എന്നിരുന്നാലും ഒരു കാര്യം അവള്‍ക്ക് ഭക്ഷിക്കുവാന്‍ സാധിക്കുമായിരിന്നു! പരിശുദ്ധ ദിവ്യകാരുണ്യം! അതായിരുന്നു അവള്‍ക്ക് വേണ്ടിയിരുന്നതും. രോഗത്തിന്റെ തുടക്കത്തില്‍ പരിശുദ്ധ കന്യകാമാതാവ് മാര്‍ത്തേക്ക് പ്രത്യക്ഷപ്പെടുകയും അവളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. 1928-ല്‍ യേശു അവള്‍ക്ക് പ്രത്യക്ഷപ്പെട്ടു. ഈ ദര്‍ശനം അവളുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചു. അന്ന് മുതല്‍ അവള്‍ തന്നെ പരിപൂര്‍ണ്ണമായും ദൈവത്തിനു സമര്‍പ്പിക്കുവാനുള്ള തീരുമാനമെടുത്തു. ത്യാഗവും പ്രാര്‍ത്ഥനയും വഴി തന്റെ സഹനങ്ങളെ സ്വര്‍ഗ്ഗത്തിന് സമര്‍പ്പിക്കുവാന്‍ അവള്‍ തീരുമാനിച്ചു. ക്രമേണ അവള്‍ കൂടുതല്‍ കൂടുതലായി ക്രിസ്തുവിന്റെ സഹനങ്ങളെ കുറിച്ച് ധ്യാനിക്കുകയും പരിശുദ്ധ കന്യകാമാതാവിനോട് ചേര്‍ന്ന് കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിന്നീടുള്ള അവളുടെ ജീവിതം ആരേയും അമ്പരിക്കുന്ന തരത്തിലുള്ളതായിരുന്നു. 1930-മുതല്‍ യേശുവിന്റെ നിറസാന്നിധ്യമായ ദിവ്യകാരുണ്യം മാത്രമായിരുന്നു അവളുടെ ഭക്ഷണം. അന്ന് മുതല്‍ തിരുവോസ്തി കൂടാതെ യാതൊരുവിധ ഭക്ഷണമോ വെള്ളമോ അവളുടെ ചുണ്ടുകളിലൂടെ കടന്നു പോയിട്ടില്ല. പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴൊക്കെ യേശുവിന്റെ സഹനങ്ങള്‍ അവളിലും പ്രകടമാകുവാന്‍ തുടങ്ങി. ആദ്യമൊക്കെ ആത്മീയമായ രീതിയിലായിരുന്നു, പിന്നീട് ശാരീരികമായ രീതിയിലും ഇത് പ്രകടമായി. സിയന്നായിലെ വിശുദ്ധ കാതറിനേ പോലെ വിശുദ്ധ പാദ്രെ പിയോയെ പോലെ യേശുവിന്റെ തിരുമുറിവുകള്‍ പഞ്ചക്ഷതങ്ങളായി (Stigmata) അവളില്‍ രൂപാന്തരപ്പെട്ടു. വിശുദ്ധവാര ദിനങ്ങളില്‍ മാര്‍ത്തെയുടെ ഉള്ളിലും മരണവും പുനരുത്ഥാനവും സംഭവിച്ചു. ദുഃഖവെള്ളിയാഴ്ച അവളില്‍ നിന്ന്‍ തുടരെ തുടരെ രക്തം പ്രവഹിച്ചു. ദുഃഖ ശനിയാഴ്ച അത് വരളുകയും ഈസ്റ്റര്‍ ഞായറാഴ്ച അതില്ലാതാവുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസം അവളില്‍ പ്രകടമായി. ഒരു അസാധാരണ രീതിയിലായിരുന്നു മാര്‍ത്തെ റോബിന്‍ ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നത്. 1981-ല്‍ മരണപ്പെടുന്നത് വരെ 51 വര്‍ഷക്കാലം അവളുടെ ജീവിതം ഇപ്രകാരം അമ്പരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇത്രയും വര്‍ഷം മുഴുവനും തന്റെ ഭക്ഷണവും പാനീയവുമായി ദിവ്യകാരുണ്യത്തെ അവള്‍ സ്വീകരിച്ചു. അവള്‍ക്ക് വലിയ സ്കൂള്‍ വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ലെങ്കിലും തന്നെ സന്ദര്‍ശിച്ചിരുന്നവരെ ആഴമായ രീതിയില്‍ ചിന്തിപ്പിച്ച് കൊണ്ട് കൗണ്‍സലിംഗ് നടത്തുവാനുള്ള ഒരു കഴിവ് അവള്‍ക്ക് ദൈവം നല്‍കിയിരുന്നു. മാര്‍ത്തെയുടെ ജീവിതകാലത്ത് ഏതാണ്ട് ഒരു ലക്ഷത്തോളം പേര്‍ അവളെ സന്ദര്‍ശിക്കുകയും അവളില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നതായും പറയപ്പെടുന്നു. ഒരു ചെറിയ കിടപ്പ് മുറിയില്‍ നിന്നും അനേകര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് അനുഗ്രഹങ്ങള്‍ നേടി കൊടുക്കുവാന്‍ അവള്‍ക്ക് ആയി. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരു വിശുദ്ധക്ക് ചേര്‍ന്ന വിധമുള്ള ജീവിതം നയിച്ചിരുന്ന മാര്‍ത്തെ റോബിനെ 2014 നവബര്‍ 7-ന് ഫ്രാന്‍സിസ് പാപ്പാ ധന്യയായി പ്രഖ്യാപിച്ചു. ഇന്ന് അവള്‍ ജീവിച്ചിരുന്ന ഭവനം സന്ദര്‍ശിക്കുവാനും അവളോടു മധ്യസ്ഥം യാചിക്കുവാനുമായി ഏതാണ്ട് 40,000-ത്തോളം പേരാണ് മാര്‍ത്തെ താമസിച്ചിരിന്ന ഭവനം സന്ദര്‍ശിക്കുന്നത്. “എനിക്ക് ഭക്ഷണം കഴിക്കുവാന്‍ കഴിയുകയില്ലല്ലോ എന്നോര്‍ത്ത് പരിതപിക്കുന്നവരോട് എനിക്കു പറയുവാനുള്ളത് ഇതാണ്, ഞാന്‍ നിങ്ങളേക്കാള്‍ കൂടുതലായി ഭക്ഷിക്കുന്നുണ്ട്, യേശുവിന്റെ മാംസവും രക്തവുമാണ് എന്റെ ഭക്ഷണം.” മാര്‍ത്തയുടെ ഈ വാക്കുകള്‍ ദിവ്യകാരുണ്യ നാഥനുമായുള്ള അവളുടെ ബന്ധത്തെ പൂര്‍ണ്ണമായും എടുത്ത് കാട്ടുന്നു. 51 വര്‍ഷക്കാലം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ചു ജീവിച്ച മാര്‍ത്തെയുടെ ജീവിതം ഇന്നും അനേകരെ ദിവ്യകാരുണ്യത്തിലേക്ക് അടുപ്പിക്കുകയാണ്. തിരുവോസ്തിയില്‍ സന്നിഹിതനായ ഈശോയേ അനുഭവിച്ചറിയാന്‍ നമ്മുക്ക് സാധിച്ചിട്ടുണ്ടോ? നമ്മുക്ക് വിചിന്തനം ചെയ്യാം.
Image: /content_image/Mirror/Mirror-2017-03-13-13:52:06.jpg
Keywords: ദിവ്യകാരുണ്യ
Content: 4409
Category: 1
Sub Category:
Heading: ഇടവകകള്‍ തോറും പ്രശ്ന പരിഹാരസമിതി, പള്ളി മേടകളില്‍ സിസിടിവി: പ്രചരിക്കുന്ന വാര്‍ത്തകള്‍ അപൂര്‍ണ്ണമെന്ന് മാനന്തവാടി രൂപത
Content: മാനന്തവാടി: വൈദികരെയും സന്യസ്‌തരെയും സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഇടവകകള്‍ തോറും പ്രശ്‌ന പരിഹാര സമിതി രൂപീകരിക്കുമെന്നും പള്ളി മേടകളില്‍ സിസി ടിവി സ്‌ഥാപിക്കുമെന്നും, മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത രൂപതാ കൂരിയായില്‍ നിന്നുള്ള അറിയിപ്പല്ലെന്ന് മാനന്തവാടി രൂപതാ പി‌ആര്‍ഒ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് രൂപതയിലെ വൈദികരുടെയും പാസ്റ്ററല്‍ കൗണ്‍സിലിന്റെയും യോഗത്തില്‍ ഇത്തരം തീരുമാനങ്ങള്‍ കൈകൊണ്ടതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. അനൌദ്യോഗികവും അപൂര്‍ണവുമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണക്ക് കാരണമാകുമെന്നും രൂപതാ പി‌ആര്‍‌ഓ ഫാ. ജോസ് കൊച്ചറക്കല്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ഉണ്ടാകരുതെന്നും രൂപത പി‌ആര്‍‌ഓ അഭ്യര്‍ത്ഥിച്ചു. പാസ്റ്ററല്‍ കൌണ്‍സില്‍ എടുത്ത തീരുമാനങ്ങള്‍ ഉടനെ തന്നെ പുറത്തുവിടുമെന്നും രൂപത വ്യക്തമാക്കിയിട്ടുണ്ട്.
Image: /content_image/TitleNews/TitleNews-2017-03-14-06:16:33.jpg
Keywords: മാന
Content: 4410
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ആശംസകള്‍ നേര്‍ന്ന് അമേരിക്ക
Content: വത്തിക്കാന്‍ സിറ്റി: പത്രോസിന്റെ പിന്‍ഗാമിയായി ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരഞ്ഞെടുത്തതിന്റെ നാലാം വാര്‍ഷികത്തില്‍ ആശംസകള്‍ നേര്‍ന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പ്രത്യേകം തയ്യാറാക്കിയ പ്രസ്താവനയിലൂടെയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും രാജ്യത്തിന്റെയും ആശംസകളും, ഭാവുകങ്ങളും നേരുന്നതായി പാപ്പയെ അറിയിച്ചത്. "റോമിന്റെ ബിഷപ്പായും ആഗോള കത്തോലിക്ക സഭയുടെ തലവനായും ഫ്രാന്‍സിസ് പാപ്പ തെരഞ്ഞെടുക്കപ്പെട്ടതിന്റെ നാലാം വാര്‍ഷികത്തില്‍ അമേരിക്കയുടെ ആശംസകള്‍ അറിയിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരിലും, ഈ രാജ്യത്തെ പൗരന്‍മാരുടെ പേരിലുമുള്ള ആശംസകളും, പ്രാര്‍ത്ഥനകളും ഈ അവസരത്തില്‍ കൈമാറുന്നു. യുഎസും വത്തിക്കാനും ചേര്‍ന്ന് നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്". "ആഗോള തലത്തില്‍ മനുഷ്യസമൂഹം വെല്ലുവിളികള്‍ നേരിടുന്ന പലമേഖലകളിലും ഇരുകൂട്ടരും ചേര്‍ന്നുള്ള പ്രവര്‍ത്തനം അനേകര്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലും, ആരോഗ്യപരിപാലനത്തിലും, മനുഷ്യക്കടത്ത് തുടങ്ങിയ സാമുഹിക പ്രശ്‌നങ്ങളുടെ പരിഹാരത്തിനും വത്തിക്കാനുമായി യുഎസ് വര്‍ഷങ്ങളായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പുകളെ പരിഹരിക്കുവാനും വത്തിക്കാന്റെ ഇടപെടല്‍ ഫലം കണ്ടിട്ടുണ്ട്". സന്ദേശത്തില്‍ പറയുന്നു. 2013 ഫെബ്രുവരി 11നാണ് ബനഡിക്ട് പതിനാറാമൻ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാര്‍ച്ച് 13-ാം തീയതിയാണ് സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദിനാള്‍ ജോര്‍ജ് മരിയോ ബെർഗോളിയോ തെരഞ്ഞെടുത്തത്. പിന്നീട് അദ്ദേഹം ഫ്രാന്‍സിസ് എന്ന പേരു സ്വീകരിക്കുകയായിരിന്നു.
Image: /content_image/TitleNews/TitleNews-2017-03-14-07:04:58.jpg
Keywords: ഫ്രാന്‍സിസ്, അമേരി
Content: 4412
Category: 18
Sub Category:
Heading: കെസിബിസി ദളിത് കമ്മീഷൻ ജോയിന്‍റ് സെക്രട്ടറിയായി ജയിംസ് ഇലവുങ്കലിനെ നിയമിച്ചു
Content: കോട്ടയം: കെസിബിസി എസ് സി/എസ്ടി/ബിസി കമ്മീഷൻ ജോയിന്‍റ് സെക്രട്ടറിയായി ജയിംസ് ഇലവുങ്കലിനെ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ നിയമിച്ചു. നിലവില്‍ ഇദ്ദേഹം സൗത്ത് ഇന്ത്യൻ ദളിത് കാത്തലിക് അസോസിയേഷൻ വൈസ് പ്രസിഡന്‍റും ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ എക്സിക്യൂട്ടീവ് അംഗവും ഡിസിഎംഎസ് അതിരൂപത പ്രസിഡന്‍റുമാണ്. ഭാരത കത്തോലിക്കാ മെത്രാൻസമിതി പുറപ്പെടുവിച്ച ദളിത് ശാക്തീകരണ നയരേഖ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നിയമനം.
Image: /content_image/India/India-2017-03-14-02:58:40.jpg
Keywords: ദളി