Contents

Displaying 4121-4130 of 25039 results.
Content: 4392
Category: 18
Sub Category:
Heading: ക്രിസ്തുമതം സ്വീകരിച്ചാല്‍ സംവരണം എടുത്തുമാറ്റുന്ന നിലപാട് വേദനാജനകം: കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ്
Content: തിരുവനന്തപുരം: ക്രിസ്തുമതം സ്വീകരിച്ചാൽ ദളിത് സമൂഹത്തിന്‍റെ സംവരണം എടുത്തുമാറ്റുന്ന സർക്കാർ നിലപാട് വേദനാജനകമാണെന്നു സിബിസിഐ പ്രസിഡന്‍റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ഭാരത കത്തോലിക്കാ സഭയുടെ ദളിത് ശാക്തീകരണ നയം പരിഭാഷ പ്രകാശനവും കർമപദ്ധതി ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദളിത് സമൂഹത്തെ പാർപ്പിടം, വിദ്യാഭ്യാസം, ജോലി എന്നിവ നൽകി സമൂഹത്തിന്‍റെ ഉന്നതിയിലെത്തിക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. "ക്രിസ്തുമതം സ്വീകരിച്ചാൽ ദളിത് സമൂഹത്തിന്‍റെ സംവരണം എടുത്തുമാറ്റുന്ന സർക്കാർ നിലപാട് വേദനാജനകമാണ്. അന്തിമതീരുമാനം കോടതി പ്രഖ്യാപിക്കുമെന്നതിൽ പ്രതീക്ഷ അർപ്പിക്കാം. ദളിത് വിഭാഗത്തിന്‍റെ ഉന്നമനത്തിനായി ഇപ്പോഴുള്ള നേതൃത്വത്തിന്‍റെ പ്രവർത്തനം മികച്ചതാണ്. എല്ലാവരും ഒരേ ലക്ഷ്യത്തോടെ മുന്നോട്ടു പോയാൽ ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ കഴിയും". കാതോലിക്കാബാവ കൂട്ടിച്ചേർത്തു. കെസിബിസി പ്രസിഡന്‍റ് ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിച്ചു. കെസിബിസി ദളിത്- പിന്നോക്ക വിഭാഗം കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജേക്കബ് മുരിക്കൽ ആമുഖപ്രഭാഷണം നടത്തി. ഡിസിഎംഎസ് സംസ്ഥാന മുൻ ഡയറക്ടർ ഫാ. ജോണ്‍ അരീക്കൽ, കെസിബിസി കമ്മീഷൻ സെക്രട്ടറി ഫാ. ഷാജ് കുമാർ, കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്, തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ. സാമുവൽ മാർ ഐറേനിയോസ്, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്, ഡിസിഎംഎസ് പ്രസിഡന്‍റ് അംബി കുളത്തൂർ, ഡിസിഎംഎസ് ട്രഷറർ ജോർജ് എസ്. പള്ളിത്തറ, സംസ്ഥാന സെക്രട്ടറി സെലിൻ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2017-03-11-03:53:03.jpg
Keywords: മാര്‍ ബസേലിയോസ്
Content: 4393
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ സന്നദ്ധസംഘടനകളെ ഇന്ത്യയില്‍ നിന്നും നാടുകടത്തുന്നു: നഷ്ടമാകുന്നത് ഒന്നര ലക്ഷത്തോളം പാവപ്പെട്ട കുട്ടികള്‍ക്കുള്ള സഹായം
Content: ന്യൂഡല്‍ഹി: ഭാരതത്തില്‍ അശരണരായവര്‍ക്ക് സഹായമെത്തിക്കുന്ന ചില ക്രൈസ്തവ സന്നദ്ധ സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കംപാഷന്‍ ഇന്റര്‍നാഷണല്‍ അടക്കമുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം ഈ മാസം 15-ാം തീയതിയോടെ അവസാനിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം. ദരിദ്രരായ ഒന്നരലക്ഷത്തോളം വരുന്ന കുട്ടികളെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്. ക്രിസ്തു മതത്തിലേക്ക് കുട്ടികളെ മതപരിവര്‍ത്തനം നടത്തുന്നുവെന്ന അടിസ്ഥാന രഹിതമായ ആരോപണമാണ് ഭാരത സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ ഉന്നയിക്കുന്നതെന്ന് കംപാഷന്‍ ഇന്റര്‍നാഷണലിന്റെ ഭാരവാഹികള്‍ പറഞ്ഞു. 25-ല്‍ അധികം രാജ്യങ്ങളില്‍ കംമ്പാഷന്‍ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരതത്തിലെ വിവിധ സംഘടനകള്‍ വഴി കംപാഷന്‍ ഇന്റര്‍നാഷണല്‍ 1,45,000-ല്‍ പരം കുട്ടികള്‍ക്കാണ് സഹായം ചെയ്തു നല്‍കുന്നത്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുവാന്‍ സംഘടനയുടെ 589 ജീവനക്കാര്‍ രാജ്യത്ത് ജോലി ചെയ്യുന്നുണ്ട്. ഈ രാജ്യങ്ങളില്‍ ഉയരാത്ത ആരോപണമാണ് അടിസ്ഥാനരഹിതമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ സമ്മര്‍ദം ഉണ്ടായിട്ടും വിഷയത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ തീരുമാനം മൂലം ഭക്ഷണവും, വിദ്യാഭ്യാസവും മുടങ്ങുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് സഹായം എത്തിച്ചു നല്‍കുവാന്‍ കേന്ദ്രം ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. തങ്ങള്‍ കുട്ടികളെ മതം മാറ്റുന്നുവെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് കംപാഷന്‍ ഇന്റര്‍നാഷണല്‍ ഓസ്‌ട്രേലിയന്‍ വക്താവ് ടിം ഹന്ന പറഞ്ഞു. "ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തു നിന്നും നല്‍കുന്ന പണത്തെ സ്വീകരിക്കരുതെന്ന ഉത്തരവ് ഭാരതത്തിലെ ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുകയാണ്. ക്രൈസ്തവ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ സംഘടന പ്രവര്‍ത്തിക്കുന്നതെങ്കിലും, ആരെയും മതം മാറ്റുവാന്‍ ഞങ്ങള്‍ ശ്രമിക്കാറില്ല. ഞങ്ങളുടെ ജീവനക്കാര്‍ നേരിട്ടല്ല ഈ പണം സാധുക്കളിലേക്ക് എത്തിക്കുന്നത്". "ഭാരതത്തിന്റെ വിവിധ കോണുകളില്‍ നിന്നും വരുന്ന പ്രാദേശിക നേതാക്കള്‍ വഴിയാണ് ഈ പണം ആവശ്യക്കാരിലേക്ക് എത്തുന്നത്. സാധുക്കളെ ജാതിയോ, മതമോ, ദേശമോ നോക്കാതെ സ്‌നേഹിക്കുക എന്ന ക്രിസ്തുവിന്റെ കല്‍പ്പനയെ ഞങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. ഭാരത സര്‍ക്കാര്‍ ആരോപിക്കുന്നതു പോലെയുള്ള മതം മാറ്റമല്ല ഞങ്ങളുടെ ലക്ഷ്യം". ടിം ഹന്ന പറഞ്ഞു. വിദേശ ഫണ്ട് സ്വീകരിക്കുന്ന പതിനായിരത്തില്‍ അധികം സംഘടനകളെയാണ് ഭാരത സര്‍ക്കാര്‍, പണം സ്വീകരിക്കുന്നതില്‍ നിന്നും അടുത്തിടെ വിലക്കിയത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും കേന്ദ്രം നിശബ്ദത പാലിക്കുകയാണ്. ക്രൈസ്തവ, മുസ്ലീം വിശ്വാസികളെ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് ആക്ഷേപവും ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
Image: /content_image/News/News-2017-03-11-13:26:45.jpg
Keywords: സന്നദ്ധ, ഇന്ത്യ
Content: 4394
Category: 18
Sub Category:
Heading: കാരുണ്യകേരള സന്ദേശയാത്രയ്ക്കു സമാപനം
Content: കൊച്ചി: നീതിയുടെ പൂര്‍ത്തീകരണം കാരുണ്യത്തിലൂടെയാണു സാധ്യമാകേണ്ടതെു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കാരുണ്യകേരള സന്ദേശയാത്രയുടെ സമാപനസമ്മേളനവും കാരുണ്യകുടുംബങ്ങളുടെ സംസ്ഥാനസംഗമവും പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിയും കരുണയും സമൃദ്ധമാകുമ്പോഴാണു പ്രപഞ്ചത്തിനു വിശുദ്ധമായ താളമുണ്ടാകുത്. മറ്റുള്ളവരുടെ ജീവിതങ്ങളിലേക്കു വളരുതാവണം കാരുണ്യം. കാരുണ്യമായാണു ദൈവത്തിന്റെ സ്‌നേഹം ലോകത്തില്‍ പ്രകാശിതമായത്. വ്യക്തികള്‍ കരുണയുടെയും നീതിയുടെയും പ്രവാഹകരാകുമ്പോഴാണു സമൂഹം പ്രകാശിതമാകുത്. കേരളത്തിന്റെയും സഭയുടെയും ചരിത്രത്തിലെ മഹത്തായ പ്രേഷിതയാത്രയാണു കാരുണ്യകേരള സന്ദേശയാത്രയെും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ക്രിസ്തീയ ജീവിതശൈലി കൂടുതല്‍ ലളിതമാകണമൊണു കാലഘ'ം നമ്മെ ഓര്‍മിപ്പിക്കുതെ് അദ്ദേഹം പറഞ്ഞു. ആര്‍ഭാടങ്ങളല്ല ലാളിത്യമാണു സഭയുടെ മുഖം. പ്രപഞ്ചം ഇന്നും കരുണയ്ക്കായി ദാഹിക്കുുന്നുണ്ടെന്നും ഡോ. കളത്തിപ്പറമ്പില്‍ ഓര്‍മിപ്പിച്ചു. ഒന്നും ഇല്ലാത്തവരെയും ഒും അല്ലാത്തവരെയും ഉള്‍ക്കൊള്ളുതാണു കത്തോലിക്കാസഭയുടെ കാരുണ്യത്തിന്റെ പ്രകാശനമെ് സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. കരുണ അര്‍ഹിക്കുവരില്‍ ദൈവത്തിന്റെ മുഖം ദര്‍ശിക്കാനാവണം. വിധിയുടെമേലും വിജയം നേടുതാണു കാരുണ്യമെും അദ്ദേഹം പറഞ്ഞു. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി. സന്ദേശയാത്ര ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജോസ് ആമുഖപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റന്‍ ജോര്‍ജ് എഫ്. സേവ്യര്‍ യാത്രനുഭവങ്ങള്‍ പങ്കുവച്ചു. കെസിബിസി ഡപ്യൂ'ി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി, എറണാകുളം സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, അഡ്വ. ജോസി സേവ്യര്‍ എിവര്‍ പ്രസംഗിച്ചു. ജീവിതമാതൃക കൊണ്ടു പ്രൊലൈഫ് സംസ്‌കാരത്തിനു സാക്ഷ്യം വഹിക്കു ഇന്ദിര സേതുനാഥകുറുപ്പിനു സെന്റ് അല്‍ഫോന്‍സ എഫ്‌സിസി അവാര്‍ഡും, ഇരുകൈകളും ഇല്ലാതെ ജനിച്ചു മികച്ച ഗ്രാഫിക് ഡിസൈനറായ ജിലുമോള്‍ മരിയറ്റ് തോമസിന് സെന്റ് ഫ്രാന്‍സിസ് അസീസി പുരസ്‌കാരവും മേജര്‍ ആര്‍ച്ച്ബിഷപ് സമര്‍പ്പിച്ചു. ജീവന്റെ മഹത്വം ആവിഷ്‌കരിക്കു മാധ്യമ ഫീച്ചറുകള്‍ക്കുള്ള കെസിബിസി പ്രൊലൈഫ് സമിതിയുടെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാധ്യമപുരസ്‌കാരങ്ങള്‍ ദീപിക കൊച്ചി യൂണിറ്റിലെ സബ് എഡിറ്റര്‍ സിജോ പൈനാടത്ത്, മാതൃഭൂമി കൊച്ചി യൂണിറ്റിലെ ചീഫ് റിപ്പോര്‍'ര്‍ ജിജോ സിറിയക്, മലയാള മനോരമ വള്ളിക്കും ലേഖകന്‍ ഡി. ശ്രീജിത്ത് എിവര്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ് എിവരില്‍ നി് ഏറ്റുവാങ്ങി. 'ശമരിയായന്‍' എ പരിപാടിയിലൂടെ രോഗികള്‍ക്കു ചികിത്സാസഹായം സമാഹരിച്ചു നല്‍കിയ ഗുഡ് ന്യൂസ് ടിവി എംഡി പീറ്റര്‍ ജോസഫിനു മദര്‍ തെരേസ പുരസ്‌കാരം നല്‍കി. 2017 ലെ വിവിധ പദ്ധതികള്‍ അടങ്ങിയ ജീവന്‍ മിഷന്‍, കാരുണ്യ കലാലയങ്ങള്‍ എിവയുടെ ഉദ്ഘാടനം, കാരുണ്യകുടുംബങ്ങളെ ആദരിക്കല്‍, സ്മരണിക പ്രകാശനം എന്നിവയുണ്ടായിരുന്നു. നേരത്തെ 'കുടുംബങ്ങള്‍ കാരുണ്യ സംസ്‌കാരത്തില്‍' എ വിഷയത്തില്‍ നട സെമിനാര്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ മേരി ജോര്‍ജ്, സിസ്റ്റര്‍ ലിറ്റില്‍ തെരേസ്, ബോബി ജോസ്, ജെയിംസ് ആഴ്ചങ്ങാടന്‍, യുഗേഷ് പുളിക്കന്‍, മാര്‍ട്ടിന്‍ ന്യൂനസ്, സാലു എബ്രാഹം, സെലസ്റ്റിന്‍ ജോണ്‍, ജീസ് പോള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
Image: /content_image/India/India-2017-03-12-02:21:00.jpg
Keywords: കാരുണ്യ
Content: 4395
Category: 18
Sub Category:
Heading: സഭയെ അവഹേളിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യം: ക്രിസ്ത്യന്‍ ലൈഫ് കമ്മ്യൂണിറ്റി
Content: കൊച്ചി: വൈദികരെയും സന്യാസികളെയും ഒറ്റപ്പെട്ട ഒരു സംഭവത്തിന്‍റെ പേരിൽ അപമാനിക്കാനുള്ള ശ്രമം ശക്തമായി നേരിടുമെന്ന് ക്രിസ്ത്യൻ ലൈഫ് കമ്യൂണിറ്റി (സിഎൽസി) സംസ്ഥാന കമ്മിറ്റി. ജീവിതകാലം പൂർണമായി പൊതുസമൂഹത്തിനുവേണ്ടി സമർപ്പിച്ചിരിക്കുന്ന സന്യസ്തരെ ഒന്നടങ്കം കുറ്റക്കാരും മോശക്കാരുമായി ചിത്രീകരിക്കുന്ന ചിലരുടെ നിലപാട് അംഗീകരിക്കാനാവില്ല. കത്തോലിക്കാ സഭയിലെ വൈദികരെയും വിശ്വാസി സമൂഹത്തെയും രണ്ടു തട്ടിലാക്കാനുള്ള ശ്രമത്തെ എന്തുവിലകൊടുത്തും നേരിടുമെന്ന്‍ സി‌എല്‍‌എസി വ്യക്തമാക്കി. കത്തോലിക്ക സഭയെയും സഭാ നേതാക്കളെയും അവഹേളിക്കുവാനും തകർക്കാനുമുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്നു വിശ്വാസ സമൂഹം തിരിച്ചറിയണം. ഈ സംഘടിത നീക്കത്തെ സഭാവിശ്വാസികൾ ചെറുത്തു തോൽപ്പിക്കണമെന്നും സിഎൽസി ആഹ്വാനം ചെയ്തു. ഒറ്റപ്പെട്ട സംഭവങ്ങളിൽ കുറ്റവാളികളെ ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം ശിക്ഷിക്കേണ്ടതു തന്നെയാണ്. ശാരീരികവും മാനസികവുമായി പീഡനങ്ങളേറ്റു വാങ്ങേണ്ടിവന്നവരോട് സഹതാപമുണ്ട്. ഇക്കാര്യത്തിൽ സഭാ നേതൃത്വം നിലപാട് വ്യക്തമാക്കിയതുമാണ്. സംഭവത്തിൽ കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന യാതൊരു നടപടിയും സഭയിലെ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വസ്തുതകൾ ഇതായിരിക്കെ കുറ്റക്കാരായവരെ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കുന്നതിലുപരി കത്തോലിക്കാ സഭയെയും സഭാ അധികാരികളെയും അവഹേളിക്കുന്നതിനാണ് ചിലരുടെ ശ്രമം. സംസ്ഥാന പ്രസിഡന്‍റ് ജെയ്സണ്‍ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജിയോ തെക്കിനിയത്ത്, സെക്രട്ടറി ഷോബി കെ. പോൾ, ട്രഷറർ റീത്ത ദാസ്, ജനറൽ കോ-ഓർഡിനേറ്റർ വിനേഷ് ജെ. കോളെങ്ങാടൻ, ഡിൽജോ തരകൻ, ഷൈജോ പറമ്പില്‍, ജെയിംസ് പഞ്ഞിക്കാരൻ, ജോജോ ജോർജ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2017-03-12-02:31:32.jpg
Keywords: സഭ
Content: 4396
Category: 18
Sub Category:
Heading: പാലാ രൂപതയില്‍ പ്രവാസി കാര്യാലയം ആരംഭിച്ചു
Content: പാലാ: വിവിധരാജ്യങ്ങളിലും വിഭിന്ന രൂപതകളിലുമായി ചിതറികിടക്കുന്ന സമുദായാംഗങ്ങളായ പ്രവാസികളുടെ വിവരശേഖരണവും വിഭവശേഷി വിനിയോഗവും ലക്ഷ്യം വെച്ചു പാലാ രൂപതയിൽ പ്രവാസികാര്യാലയത്തിനു തുടക്കം കുറിച്ചു. നാനാതുറകളിൽ പ്രഗൽഭരായ പ്രവാസികളെ കണ്ടെത്തി ആദരിക്കുന്നതിനും പ്രവാസിസമൂഹത്തിലെ സാധ്യതകൾ ഭാവി തലമുറയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനും പ്രവാസികാര്യാലയം നേതൃത്വം കൊടുക്കും. പ്രവാസി കാര്യാലയത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടാണ് നിര്‍വ്വഹിച്ചത്. ഹൈറേഞ്ചിലേക്കും മലബാറിലേക്കും കുടിയേറിയ മുൻതലമുറയുടെ തുടർച്ചയായി ലോകത്തിന്‍റെ വിവിധഭാഗങ്ങളിലേക്കു പാലാ രൂപതാംഗങ്ങൾ കടന്നു ചെല്ലുന്നതായി ബിഷപ്പ് പറഞ്ഞു. ഇന്‍റർനെറ്റ് ഇവാഞ്ചലൈസേഷന്‍റെ ആധുനികകാലത്തു പ്രവാസി കൂട്ടായ്മകൾ അനിവാര്യമാണ്. കേരളത്തിൽനിന്നു പുറത്തേക്കു പോകുന്നവരിലും നാട്ടിലേക്കുവരുന്ന പ്രവാസിസമൂഹത്തിലും കരുതലാർന്ന ഇടപെടലുകൾ ഉണ്ടാവണമെന്നു ബിഷപ് കൂട്ടിച്ചേര്‍ത്തു. പ്രവാസികാര്യാലയത്തിന്‍റെ ഡയറക്ടറായി രാമപുരം മാർ അഗസ്തീനോസ് കോളജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോസഫ് ആലഞ്ചേരിയെ നിയമിച്ചിട്ടുണ്ട്. ഷാലോം പാസ്റ്ററൽ സെന്‍ററിൽ നടന്ന സമ്മേളനത്തിൽ വികാരിജനറാൾ മോണ്‍.ജോസഫ് കുഴിഞ്ഞാലിൽ അധ്യക്ഷത വഹിച്ചു. ഫാ.സെബാസ്റ്റ്യൻ വേത്താനം, ഫാ.ജോസഫ് ആലഞ്ചേരിൽ, ഫാ.മാത്യു പുല്ലുകാലായിൽ, ഫാ.സക്കറിയ വേകത്താനം, ഫാ.ജോയൽ പണ്ടാരപ്പറന്പിൽ,ഫാ.കുര്യക്കോസ് കാപ്പിലപ്പറന്പിൽ, ഫാ.ജോസഫ് മുകളേപ്പറന്പിൽ, ഫാ.ജോസഫ് കിഴക്കേക്കുറ്റ്, ഡാന്‍റീസ് കൂനാനിക്കൽ, ആകാശ് തെങ്ങുംപള്ളിൽ, ജോമോൻ സേവ്യർ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2017-03-12-02:43:20.jpg
Keywords: പാലാ, കല്ലറങ്ങാട്ട്
Content: 4397
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപതാ പാസ്റ്ററൽ കൗണ്‍സിൽ സുവർണ ജൂബിലിക്കു ആരംഭം
Content: ചങ്ങനാശേരി: രണ്ടാം വത്തിക്കാൻ കൗണ്‍സിലിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു ഭാരതസഭയിൽ ആദ്യമായി പ്രവർത്തനം ആരംഭിച്ച അതിരൂപതാ പാസ്റ്ററൽ കൗണ്‍സിലിന്‍റെയും പ്രസ്ബിറ്ററൽ കൗണ്‍സിലിന്‍റെയും സുവർണ ജൂബിലി ആഘോഷത്തിന് ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തു തുടക്കമായി. സുവർണ ജൂബിലി ആഘോഷം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിര്‍വ്വഹിച്ചു. സഭയുടെ മെച്ചപ്പെട്ട സാക്ഷ്യത്തിനു വൈദികരുടെയും സന്യസ്തരുടേയും അത്മായരുടേയും കൂട്ടായ പ്രവർത്തനവും സഭാശുശ്രൂഷകളിലുള്ള പങ്കാളിത്തവും അനിവാര്യമാണെന്ന് ആർച്ച്ബിഷപ് പറഞ്ഞു. മാർ ജോസഫ് പവ്വത്തിൽ അധ്യക്ഷതവഹിച്ചു. നിയുക്ത സഹായ മെത്രാൻ മാർ തോമസ് തറയിൽ പാസ്റ്ററൽ കൗണ്‍സിൽ ഡയറക്‌ടറി വികാരി ജനറാൾ മോണ്‍.ജയിംസ് പാലക്കലിനു കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. വടവാതൂർ പൗരസ്ത്യവിദ്യാപീഠം പ്രഫസർ റവ.ഡോ.ജോസഫ് കടുപ്പിൽ മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാൾ മോണ്‍.ജോസഫ് മുണ്ടകത്തിൽ, റവ.ഡോ.ആന്‍റണി മൂലയിൽ, ഫാ.ആന്‍റണി നിരപ്പേൽ, ഡോ.സ്കറിയ സക്കറിയ, ഡോ.ആന്‍റണി മാത്യൂസ്, ജോസ് മാത്യു ആനിത്തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2017-03-12-02:53:12.jpg
Keywords: ചങ്ങനാ
Content: 4398
Category: 18
Sub Category:
Heading: സമൂഹത്തിനു മുമ്പില്‍ ജീവിതസാക്ഷ്യം മഹത്തരം: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി. സമൂഹത്തിനു മുമ്പില്‍ മഹത്തരമായിട്ടുള്ളത് വിശ്വാസിയുടെ ജീവിതസാക്ഷ്യമാണെന്നും അതിന് ചരിത്രപഠനം സഹായകമാണെന്നും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍. ആര്‍. സി.) നേതൃത്വത്തില്‍ മാര്‍ച്ച് ഏഴു മുതല്‍ നടന്ന്‍ വരികയായിരിന്ന ചരിത്ര ഗവേഷണ സെമിനാറില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. ഗവേഷണങ്ങള്‍ വസ്തുനിഷ്ഠമാകണം. ചരിത്രവസ്തുതകളെ ശരിയായി അറിയണം. പഴയകാലങ്ങളിലെ പോരായ്മകളുടെ പഴിചാരലിലല്ല മറിച്ച് ലഭിച്ച നന്‍മകളുടെ പിന്‍ബലത്തില്‍ മുന്നോട്ട് പോകണം. മലയാള ഭാഷാ സാഹിത്യത്തിനും സാംസ്‌കാരിക പൈത്യകത്തിനും അമൂല്യ സംഭാവനകളാണ് ഉദയംപേരൂര്‍ സുനഹദോസിലൂടെ കേരളസമൂഹത്തിനു ലഭ്യമായതെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും ചരിത്ര പ്രസിദ്ധമായ ഉദയംപേരൂര്‍ സുനഹദോസ് ദൈവാലയത്തിലുമാണ് എല്‍. ആര്‍. സി. യുടെ അന്‍പത്തിമൂന്നാമത് ഗവേഷണ സെമിനാര്‍ നടന്നത്. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അലക്‌സാണ്ടര്‍ ജേക്കബ്, ഐ.പി.സ് ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ. കെ. എസ്. മാത്യു, പ്രൊഫ. ഷെവലിയാര്‍ എബ്രാഹം അറയ്ക്കല്‍, റവ. ഡോ. പയസ് മലേക്കണ്ടത്തില്‍, റവ. ഡോ. ഫ്രാന്‍സീസ് തോണിപ്പാറ, സി.എം.ഐ, റവ. ഡോ. ജയിംസ് പുലിയുറുമ്പില്‍, ഡോ. ആന്റോ ഫ്‌ളോറന്‍സ്, ഡോ. ജോര്‍ജ് അലക്‌സ്, റവ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി, ഡോ. ജെനി പീറ്റര്‍, ഷിമി പോള്‍ ബേബി, റവ. ഡോ. എമ്മാനുവേല്‍ ആട്ടേല്‍, റവ. ഡോ. ജെയിംസ് ജോണ്‍ മംഗലത്ത്, റവ. ഡോ. ജിഫി മേക്കാട്ടുകുളം, റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. കുര്യാക്കോസ് വെട്ടുവഴി, റവ. സി. അല്‍ഫോന്‍സ്, എഫ്.സി.സി. എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എല്‍ആര്‍സി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍. റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, റവ. ഡോ. പോളച്ചന്‍ കോച്ചാപ്പള്ളി, സി.എം.ഐ, റവ. ഡോ. ടോണി നീലങ്കാവില്‍, റവ. ഡോ. നോബിള്‍ മണ്ണാറത്ത്, ഉദയംപേരൂര്‍ വികാരി റവ. ഫാ. തര്യന്‍ മുണ്ടാടന്‍, ജോസഫ് ജോണ്‍ കീത്തറ, റവ. സി. ബ്ലെസിന്‍ ജോസ,് സി.എസ്.എന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-03-12-03:03:29.jpg
Keywords: ആലഞ്ചേരി
Content: 4399
Category: 1
Sub Category:
Heading: ജോര്‍ദാനിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ അവസ്ഥ പരിതാപകരമെന്ന് റിപ്പോര്‍ട്ട്
Content: അമ്മാന്‍: ഇസ്ലാമിക്‌ സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തെ തുടര്‍ന്നു സ്വദേശവും വീടും ഉപേക്ഷിച്ച് പലായനം ചെയ്ത് ജോര്‍ദ്ദാനിലെത്തിയ ആയിര കണക്കിന് ഇറാഖി ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ അവസ്ഥ പരിതാപകരമാണെന്ന് റിപ്പോര്‍ട്ട്. മധ്യ-കിഴക്കന്‍ രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ രൂക്ഷമായത്‌ കൊണ്ട് അന്താരാഷ്ട്ര തലത്തിലുള്ള സഹായങ്ങള്‍ ലഭിക്കുവാന്‍ അഭയാര്‍ത്ഥികള്‍ ബുദ്ധിമുട്ട് നേരിടുന്നതായി കത്തോലിക്ക നേതാക്കള്‍ പറഞ്ഞു. അമ്മാനിലെ വത്തിക്കാന്‍ എംബസ്സിയും, ജോര്‍ദ്ദാനിലെ കത്തോലിക്കാ ചാരിറ്റിയായ കാരിത്താസ്‌ ജോര്‍ദ്ദാനും സംയുക്തമായി അമ്മാനില്‍ സംഘടിപ്പിച്ച കോണ്‍ഫന്‍സിലാണ് ഇക്കാര്യം നേതാക്കള്‍ വെളിപ്പെടുത്തിയത്. അഭയാര്‍ത്ഥികളെ സഹായിക്കുവാനായി ധാരാളം പണവും സഹകരണവും ആവശ്യമുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു. ഏതാണ്ട് 1.5 ദശലക്ഷത്തോളം അഭയാര്‍ത്ഥികള്‍ക്ക്‌ തങ്ങള്‍ അഭയം നല്‍കുന്നുണ്ടെന്നും അഭയാര്‍ത്ഥികളുടെ ഈ ബാഹുല്യം നിമിത്തം തങ്ങളുടെ കരുതല്‍ ധനവും, വെള്ളത്തിന്റെയും വിദ്യുച്ഛക്തിയുടേയും വിതരണവും താറുമാറായി എന്നുമാണ് ജോര്‍ദ്ദാന്‍ ഗവണ്‍മെന്റ്‌ പറയുന്നത്. “അഭയാര്‍ത്ഥികളുടെ കൈയില്‍ ഉണ്ടായിരിന്ന പണം പൂര്‍ണ്ണമായും തീര്‍ന്നു. ജോലി ചെയ്യുവാനുള്ള അവകാശം പോലും അവര്‍ക്കില്ല. ഇത്തരമൊരവസ്ഥയില്‍ അവര്‍ക്കെങ്ങിനെ മനുഷ്യരേപോലെ ജീവിക്കുവാന്‍ കഴിയും?” ജോര്‍ദ്ദാനിലെ ഇറാഖി, സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഫാദര്‍ ഖലീല്‍ ജാര്‍ പറഞ്ഞു. ജോര്‍ദ്ദാനിലെ സ്കൂളുകളില്‍ അഭയാര്‍ത്ഥികളായ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാത്തതിനാല്‍ തങ്ങളുടെ സ്വന്തം നിലക്ക് 200-ഓളം ക്രിസ്ത്യന്‍ അഭയാര്‍ത്ഥി കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്ന കാര്യവും വൈദികന്‍ ചൂണ്ടികാണിച്ചു. “ഏതു മാസം വേണമെങ്കിലും ഞങ്ങളുടെ സ്കൂള്‍ അടച്ചു പൂട്ടാം, കാരണം അത് നടത്തികൊണ്ട് പോകുവാന്‍ ആവശ്യമായ പണം ഞങ്ങളുടെ കയ്യിലില്ല. തങ്ങളുടെ കുടുംബം പോറ്റുവാന്‍ കഷ്ടപ്പെടുന്ന മാതാപിതാക്കള്‍ക്ക് ഈ ചിലവുകള്‍ വഹിക്കുവാന്‍ സാധിക്കുകയില്ല.” ഫാദര്‍ ഖലീല്‍ ജാര്‍ കൂട്ടിച്ചേര്‍ത്തു. ഇറാഖി ക്രിസ്ത്യാനികള്‍ തങ്ങളുടെ നാട് ഉപേക്ഷിച്ചിട്ടു ഇപ്പോള്‍ മൂന്ന്‍ വര്‍ഷമാകുന്നുവെന്നും അവരുടെ കാര്യങ്ങള്‍ വളരെ പരിതാപകരമാണെന്നും സംഭാവനകളില്‍ ഗണ്യമായ കുറവുകള്‍ വന്നിരിക്കുവെന്നും പൊന്തിഫിക്കല്‍ മിഷന്റെ റീജിയണല്‍ ഡയറക്ടറായ റീഡ്‌ ബാഹൌ വെളിപ്പെടുത്തി. "ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മൊസൂള്‍ കീഴടക്കിയപ്പോള്‍ ആയിരത്തോളം ക്രിസ്തീയ കുടുംബങ്ങള്‍ രക്ഷപ്പെട്ടു ജോര്‍ദ്ദാനിലെത്തി. അവരെല്ലാവരും ഇപ്പോള്‍ ഓസ്ട്രേലിയ, കാനഡ തുടങ്ങിയ സ്ഥലങ്ങളില്‍ സുരക്ഷിതരായി. എന്നാല്‍ അതിനു ശേഷവും ഏതാണ്ട് ആയിരത്തോളം വരുന്ന ക്രിസ്തീയ കുടുംബങ്ങള്‍ രക്ഷപ്പെട്ട് ജോര്‍ദ്ദാനിലെത്തി. വിവിധ സംഘടനകളുമായി സഹകരിച്ച് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള കഠിന പരിശ്രമത്തിലാണ് കത്തോലിക്കാ സഭ". റീഡ്‌ ബാഹൌ കൂട്ടിച്ചേര്‍ത്തു. അതേ സമയം ജോര്‍ദ്ദാനിലെ ഇറാഖി അഭയാര്‍ത്ഥികള്‍ക്കായി തൊഴില്‍ സംഘടിപ്പിക്കുവാനുള്ള പദ്ധതിക്കായി വത്തിക്കാന്‍ ധനസഹായം നല്‍കുന്നുണ്ട്.
Image: /content_image/News/News-2017-03-12-03:53:25.jpg
Keywords: അഭയാര്‍
Content: 4400
Category: 1
Sub Category:
Heading: യുഎസിലെ കത്തോലിക്ക സഭയില്‍ വിവാഹിതരായ 120-ല്‍ പരം വൈദികര്‍. ഡീക്കന്‍മാരുടെ സേവനത്തെ കാര്യക്ഷമായി ഉപയോഗിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതായി മാര്‍പാപ്പ
Content: വാഷിംഗ്ടണ്‍: ചില പ്രദേശങ്ങളില്‍ കത്തോലിക്ക സഭ വൈദികരുടെ എണ്ണത്തില്‍ നേരിടുന്ന കുറവ് പരിഹരിക്കുവാന്‍ വിവാഹിതരായവരെ വൈദികരാക്കുമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. കടുത്ത യാഥാസ്ഥിതിക വാദികളായ ചിലര്‍ ഇതിനെതിരെ ശക്തമായി രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സജീവ സേവനത്തിലുള്ള ഒരു ചെറിയ വിഭാഗം വൈദികര്‍ വിവാഹിതരാണെന്ന കാര്യം പലര്‍ക്കും അറിയില്ല. യുഎസില്‍ തന്നെ 120-ല്‍ പരം കത്തോലിക്ക വൈദികര്‍ വിവാഹിതരാണ്. വൈദികരുടെ വിവാഹ കാര്യത്തില്‍ 1980-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നടത്തിയ ഒരു പ്രത്യേക ഉത്തരവിനെ തുടര്‍ന്നാണ് കത്തോലിക്ക സഭയിലും വിവാഹിതരായ വൈദികര്‍ പൗരോഹിത്യ ശുശ്രൂഷകളിലേക്ക് കടന്നു വന്നിട്ടുള്ളത്. എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍ നിന്നും കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ട നിരവധി പേരില്‍, ആ സഭകളില്‍ വൈദികരായി സേവനം അനുഷ്ഠിച്ചിരുന്നവരും ഉള്‍പ്പെട്ടിരുന്നു. ഇവര്‍ക്ക് കത്തോലിക്ക സഭയിലും തിരുപട്ടം സ്വീകരിക്കുവാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പ്രത്യേക അനുവാദം നല്‍കുകയായിരുന്നു. 2002-ല്‍ ഇത്തരത്തില്‍ കത്തോലിക്ക സഭയിലെ വൈദികനായ വ്യക്തിയാണ് ഫാദര്‍ പോള്‍ സുലിന്‍സ്. വിവാഹിതരായ ആത്മായരുടെ പ്രശ്‌നങ്ങളില്‍ മറ്റുള്ള വൈദികര്‍ നടത്തുന്നതിലും കുറച്ചു കൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്ന് ഫാദര്‍ പോള്‍ സുലിന്‍സ് പറയുന്നു. താനും ഭാര്യയും കൂടി നല്‍കുന്ന കൗണ്‍സിലിംഗ് ശുശ്രൂഷ ഏറെ പേര്‍ക്ക് ഉപകാരപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍ നിന്നും വൈദികരായി വന്നിട്ടുള്ളവരെ കൂടി കത്തോലിക്ക സഭയില്‍ വൈദികരാക്കി തീര്‍ക്കണമെന്ന ആവശ്യം നിരവധി രൂപതകളില്‍ നിന്നും ഉയര്‍ന്നു വന്നു. ഒരു രൂപതയില്‍ നിന്നും ഇത്തരത്തില്‍ വൈദികരായി മാറുവാന്‍ കഴിയുന്നവരുടെ എണ്ണം രണ്ടായി പില്‍ക്കാലത്ത് പരിമിതപ്പെടുത്തി. യുഎസില്‍ മാത്രം 120-ല്‍ പരം കത്തോലിക്ക പുരോഹിതര്‍ വിവാഹിതരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ട കിഴക്കന്‍ സഭകളിലെ ചില വിഭാഗങ്ങളിലെ വൈദികര്‍ക്ക് വിവാഹം കഴിക്കുവാനുള്ള അനുവാദമുണ്ട്. 2014-ല്‍ ഇത്തരം വൈദികരെ സംബന്ധിക്കുന്ന സുപ്രധാന ഉത്തരവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. വിവാഹിതരായ കിഴക്കന്‍ സഭയിലെ വൈദികര്‍ക്ക് അവരുടെ സ്വന്തം റീത്തുകളില്‍ മാത്രമാണ് ശുശ്രൂഷകള്‍ ചെയ്യുവാന്‍ അനുവാദം ലഭിച്ചിരുന്നത്. 114 വര്‍ഷത്തോളം നിലനിന്നിരുന്ന ഈ പ്രത്യേക വിലക്കാണ് ഫ്രാന്‍സിസ് പാപ്പ ഒഴിവാക്കിയത്. ഇതുമൂലം വിദേശത്തും മറ്റും സേവനം ചെയ്യുന്ന വിവാഹിതരായ കിഴക്കന്‍ സഭകളിലെ കത്തോലിക്ക പുരോഹിതര്‍ക്ക്, എല്ലാ കത്തോലിക്ക ദേവാലയങ്ങളിലേയും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കാം. വൈദികരുടെ ക്ഷാമം നേരിടുന്ന പ്രദേശത്ത് ഫ്രാന്‍സിസ് പാപ്പയുടെ ഉത്തരവ് ഏറെ ഗുണകരമാണ്. വൈദികരുടെ ക്ഷാമം നേരിടുവാന്‍ സഭയായി ചെയ്യുന്ന മറ്റൊരു പദ്ധതി വിവാഹിതരായ സ്ഥിരം ഡീക്കന്‍മാരെ ഇടവകകളുടെ ശുശ്രൂഷ ഏല്‍പ്പിക്കുക എന്നതാണ്. സഭയുടെയും സമൂഹത്തിന്റെ മുന്നില്‍ ഉത്തമ ക്രൈസ്തവ വിശ്വാസത്തോടെ ജീവിക്കുന്നവരെയാണ് ഏറെ നാളത്തെ പഠനത്തിന് ശേഷം ഡീക്കന്‍മാരാക്കുന്നത്. ഉള്‍പ്രദേശങ്ങളില്‍ ഡീക്കന്‍മാരുടെ സാധ്യതകളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെ സംബന്ധിച്ച് ആലോചനകള്‍ നടത്തുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. 1964 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ 69,063 വൈദികര്‍ പൗരോഹിത്യം ഉപേക്ഷിച്ച് കുടുംബ ജീവിതം സ്വീകരിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇവരില്‍ തന്നെ 11,213 പേര്‍ പൗരോഹിത്യ ജീവിതത്തിലേക്ക് തന്നെ മടങ്ങിവന്നിട്ടുമുണ്ട്. പൗരോഹിത്യം ഉപേക്ഷിക്കുവാനുള്ള തങ്ങളുടെ തീരുമാനം തെറ്റാണെന്ന് പൂര്‍ണ്ണമായും ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ തിരികെ എത്തിയത്.
Image: /content_image/News/News-2017-03-13-04:06:45.jpg
Keywords:
Content: 4401
Category: 9
Sub Category:
Heading: റോതർഹാം ബൈബിൾ കൺവെൻഷൻ 24 മുതൽ: ഫാ. ജൂഡ് പൂവക്കളം, ഫാ. സിറിൽ ഇടമന എന്നിവർ നയിക്കും
Content: ഷെഫീൽഡ്: പ്രശസ്ത വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ.ഫാ.സിറിൽ ജോൺ ഇടമനയോടൊപ്പം നവ സുവിശേഷവത്കരണരംഗത്ത് അനേകരെ വിശ്വാസജീവിതത്തിലേക്ക് നയിക്കുവാൻ ശക്തമായ വിടുതൽ ശുശ്രൂഷകളിൽ,പ്രകടമായ അടയാളങ്ങളിലൂടെ ,ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന ഫാ.ജൂഡ് പൂവക്കളവും ഒരുമിക്കുന്ന, വലിയ നോമ്പിനോടനുബന്ധിച്ചുള്ള മൂന്നുദിവസത്തെ ബൈബിൾ കൺവെൻഷൻ മാർച്ച് 24 മുതൽ 26 വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റോതർഹാമിൽ നടക്കും. കത്തോലിക്കാ വൈദികവൃത്തിയിൽ ആസ്സാമിലെ ഷില്ലോംങ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫാ.പൂവക്കളം സഭാതലത്തിൽ അറിയപ്പെടുന്ന വിടുതൽ ശുശ്രൂഷകൻ കൂടിയാണ്. റോതർഹാം റോമാർഷ് സെന്റ് ജോസഫ് ദേവാലയത്തിൽ 24 വെള്ളിയാഴ്ച വൈകിട്ട് 5 ന് ആരംഭിക്കുന്ന ധ്യാനം രാത്രി 9 വരെയും 25 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും സമാപനദിവസമായ 26 ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുമായിരിക്കും നടക്കുക. വലിയനോമ്പിലെ വ്രതാനുഷ്ടാനങ്ങളും മാർ യൌസേപ്പ് പിതാവിന്റെ വണക്കമാസആചരണവും ഒരുമിക്കുന്ന മാർച്ചുമാസത്തിൽ ഏറെ അനുഗ്രഹീതമായ ആത്മാഭിഷേക ശുശ്രൂഷകളടങ്ങുന്ന ത്രിദിന റോതർഹാം ബൈബിൾ കൺവെൻഷനിലേക്ക് കാത്തലിക് കമ്യൂണിറ്റിയുടെ ആത്മീയനേതൃത്വം കൂടിയായ ഫാ.സിറിൽ ഇടമനയും ഇടവകാ സമൂഹവും യേശുനാമത്തിൽ ഏവരേയും ക്ഷണിക്കുന്നു. #{red->n->n->ദേവാലയത്തിന്റെ അഡ്രസ്സ്: }# <br> ST.JOSEPH CATHOLIC CHURCH <br> 131 Green Ln, <br> Rawmarsh, Rotherham S62 6JY. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്:}# <br> സാജു: 07985 151588
Image: /content_image/Events/Events-2017-03-13-08:12:18.jpg
Keywords: കണ്‍വെന്‍ഷന്‍