Contents

Displaying 4651-4660 of 25068 results.
Content: 4934
Category: 6
Sub Category:
Heading: യേശുവിന് ഉന്നതസ്ഥാനം നല്‍കാതെ വരുമ്പോള്‍ ലോകം അപകടസ്ഥിതിയിലാകുന്നു
Content: "അന്ധകാരത്തിൽ സ്ഥിതിചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപ്തി ഉദയം ചെയ്തു." (മത്തായി 4:16) #{red->n->n->യേശു ഏകരക്ഷകൻ: മെയ് 1}# <br> മനുഷ്യകുലത്തെ രക്ഷിക്കുവാന്‍ ദൈവത്തിന്റെ ഇടപെടല്‍ അത്യാവശ്യമായിരിന്നു. അതുകൊണ്ടാണ് അവിടുന്ന് തന്റെ എകജാതനായ യേശുക്രിസ്തുവിനെ ലോകത്തിലേക്കയച്ചത്. യേശുവിലൂടെ ദൈവം മാനുഷികമുഖം സ്വീകരിക്കുകയും മനുഷ്യര്‍ക്ക് ദൃശ്യനാവുകയും ചെയ്തു. ഈ ഉന്നതമായ സത്യം തിരിച്ചറിഞ്ഞുകൊണ്ട് ലോകം ക്രിസ്തുവിന് ഒന്നാം സ്ഥാനം നൽകേണ്ടിയിരിക്കുന്നു. എവിടെയെല്ലാം ക്രിസ്തുവിന് ഒന്നാം സ്ഥാനം നല്‍കാതെ വരുന്നോ, അവിടെയെല്ലാം മനുഷ്യമഹത്വം അപകടസ്ഥിതിയിലാകുന്നു. ലോകചരിത്രത്തില്‍ നിരവധി മഹത് വ്യക്തികള്‍ ജനിക്കുകയും മരിക്കുകയും ചെയ്തിട്ടുണ്ട്; സോക്രട്ടീസിന്റെ ജീവിതവും മരണവും ഒരു ജ്ഞാനിയുടെ ജീവിതവും മരണവുമാണ്. എന്നാല്‍ ക്രിസ്തുവിന്റെ ജീവിതവും മരണവും മനുഷ്യനായി പിറന്ന ദൈവത്തിന്റെ ജീവിതവും മരണവുമാണ്. അവിടുന്ന് മാത്രമേ മരണത്തെ പരാജയപ്പെടുത്തിക്കൊണ്ട് ഉത്ഥാനം ചെയ്തിട്ടുള്ളൂ. മനുഷ്യന് ദൈവത്തെ സ്നേഹിക്കുവാന്‍ സാധിക്കുന്നതിനു വേണ്ടി സംരക്ഷണമാര്‍ഗ്ഗമില്ലാതെ ശിശുവായി അവിടുന്ന് ലോകത്തിലേക്കു വന്നു. ഇപ്രകാരം ചെറുതാക്കാൻ കഴിയത്തക്കവിധം ദൈവം ശക്തനാണ് എന്ന സത്യം ക്രിസ്തുവിന്റെ ജീവിതത്തിലൂടെയും നമ്മുക്കു മനസ്സിലാക്കുവാൻ സാധിക്കും. അതിനാല്‍ ലോകം അടിയന്തരമായി ക്രിസ്തുവിലേക്ക് കൂടുതല്‍ അടുക്കേണ്ടതായിട്ടുണ്ട്. #{green->n->n->"ദൈവത്തിനു ഏറ്റവും ഉന്നതപദവിയുടെ ബഹുമതിയില്ലാത്തിടത്ത് മനുഷ്യമഹത്വം അപകടസ്ഥിതിയിലാണ്. അതുകൊണ്ട് യേശുക്രിസ്തുവില്‍ സ്വയം വെളിപ്പെടുത്തിയ ദൈവത്തിന്റെ യഥാര്‍ത്ഥമുഖം വീണ്ടും കണ്ടെത്താന്‍ നമ്മുടെ സമകാലികരെ നയിക്കുക എന്നത് അടിയന്തരമായ ഒരു ആവശ്യമാണ്."}# (ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, 28/08/2005) #{red->n->n->വിചിന്തനം}# <br> ക്രിസ്തുവിന് നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം എന്താണ്? ക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ യഥാര്‍ത്ഥമുഖം വീണ്ടും കണ്ടെത്തുവാനും അത് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുവാനും നമ്മുക്ക് എന്തു ചെയ്യാന്‍ സാധിക്കും. യേശുക്രിസ്തുവിലൂടെ ദൈവം സ്വയം വെളിപ്പെടുത്തിയിട്ടും, ആ മുഖം തിരിച്ചറിയാതെ അനേകര്‍ ഇന്നും വിഗ്രഹങ്ങളെ ആരാധിച്ചുകൊണ്ട് മതങ്ങള്‍ തോറും ദൈവത്തെ തേടി അലയുന്നു. അവരെല്ലാവരും ഏകരക്ഷകനും ലോകരക്ഷകനുമായ യേശുവിനെ തിരിച്ചറിയുവാനും, അങ്ങനെ ദൈവത്തിന്റെ യഥാർത്ഥ മുഖം കണ്ടെത്തുവാനും വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-16-12:39:38.jpeg
Keywords: യേശു,ക്രിസ്തു
Content: 4935
Category: 1
Sub Category:
Heading: അഞ്ചാം നൂറ്റാണ്ടിലെ പുരാതന ദേവാലയങ്ങള്‍ കണ്ടെത്തി
Content: ജെറുസലേം: ഗലീലി സമുദ്രത്തിന്റെ സമീപത്തുള്ള ഹിപ്പോ സുസിറ്റ എന്ന പുരാതന നഗരത്തില്‍ നടത്തിയ ഖനനത്തില്‍ അഞ്ചാം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്ന ദേവാലയ ശ്രംഖല കണ്ടെത്തി. അക്കാലത്തെ സമൂഹങ്ങളില്‍ നിലനിന്നിരുന്ന ക്രിസ്തീയവിശ്വാസത്തിലേക്ക് വെളിച്ചം വീശുന്നതാണ് ചരിത്രപരമായും പുരാവസ്തുപരമായും പ്രാധാന്യമുള്ള ഈ കണ്ടെത്തല്‍. ഏഴോളം ദേവാലയങ്ങള്‍ അടങ്ങുന്ന ശ്രംഖലയാണ് ഖനനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. പുരാതന റോമന്‍ സാമ്രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ ഡമാസ്കസ് ഉള്‍പ്പെടെയുള്ള പത്ത് പ്രമുഖ നഗരങ്ങളില്‍ ഒന്നായിരുന്നു ഹിപ്പോസ്‌-സുസിറ്റ. ഇതില്‍ ഇസ്രായേല്‍, ജോര്‍ദ്ദാന്‍, സിറിയ എന്നീ രാജ്യങ്ങളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരിന്നു. അക്കാലത്ത്‌ നഗരത്തില്‍ ജീവിച്ചിരുന്ന ക്രിസ്ത്യാനികളുടെ വിശ്വാസരീതിയില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിരിന്നുവെങ്കിലും അവര്‍ തങ്ങളുടെ ദേവാലയങ്ങള്‍ അടുത്തടുത്ത് സ്ഥാപിക്കുവാനായി ശ്രദ്ധിച്ചിരുന്നു എന്ന സൂചനയാണ് പുതിയ കണ്ടെത്തല്‍ നല്‍കുന്നത്. ഒരു സ്ഥലത്ത്‌ തന്നെ നിരവധി ദേവാലയങ്ങള്‍ പണികഴിപ്പിക്കുക എന്നത് അക്കാലത്തെ പൊതുരീതിയായിരുന്നുവെന്നാണ് കണ്ടെത്തലില്‍ നിന്നും അനുമാനിക്കുന്നത്. ഇവയില്‍ പല ദേവാലയങ്ങളും പല കാലങ്ങളിലായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയാണ്. ആയിരകണക്കിന് വര്‍ഷങ്ങളോളം ജനങ്ങള്‍ തിങ്ങിപാര്‍ത്തിരുന്ന ഒരു നഗരമായിരുന്നു ഹിപ്പോസ്‌. എന്നാല്‍ എപ്പോഴും കണ്ടെത്താന്‍ കഴിയാത്ത കാരണങ്ങള്‍ കൊണ്ട് നഗരവും അതിലെ ദേവാലയങ്ങളും ഉപേക്ഷിക്കപ്പെടുകയായിരിന്നു. അവിടെ ജീവിച്ചിരുന്നവരുടെ ജനവിഭാഗങ്ങളുടെ സര്‍വ്വനാശമോ ജനങ്ങളില്‍ ഉടലെടുത്ത പൊതുവായ വിശ്വാസരാഹിത്യമോ, ആയിരിക്കാം ദേവാലയങ്ങള്‍ ഉപേക്ഷിക്കപ്പെട്ടതിന്റെ കാരണമെന്ന്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ ഇന്‍സുല പദ്ധതിയുടെ ഉദ്ഖനനത്തിന്റെ കോ-ഓര്‍ഡിനേറ്ററായ പ്രൊഫ. മാര്‍ക്ക്‌ ഷൂളര്‍ അഭിപ്രായപ്പെട്ടു. പുതിയ കണ്ടെത്തല്‍ ആദിമ ക്രൈസ്തവരെ കുറിച്ചു വിശദമായ വിവരങ്ങള്‍ ലഭ്യമാക്കും എന്ന പ്രതീക്ഷയിലാണ് പുരാവസ്തുഗവേഷകര്‍.
Image: /content_image/TitleNews/TitleNews-2017-05-16-12:37:12.jpg
Keywords: പുരാതന
Content: 4936
Category: 9
Sub Category:
Heading: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ മാഞ്ചസ്റ്ററില്‍ ഒക്ടോബര്‍ 24ന്
Content: പ്രശസ്ത വചനപ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ മാഞ്ചസ്റ്ററില്‍ ഒക്ടോബര്‍ 24നു നടക്കും. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരകണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്ന് കണക്കാക്കപ്പെടുന്നു. മോട്ടര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡൻ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്. 2017 ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയായിരിക്കും ശുശ്രൂഷകൾ നടത്തപ്പെടുക. അന്നേ ദിവസം സ്‌കൂൾ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു. മാഞ്ചസ്റ്ററില്‍ നടക്കുന്ന കണ്‍വെന്‍ഷനും അനേകായിരങ്ങള്‍ക്ക് അനുഗ്രഹമായി മാറാന്‍ വമ്പിച്ച ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ആയിരകണക്കിന് ആളുകള്‍ക്ക് സൗകര്യപ്രദമായ ഇരുന്ന് വചനം ശ്രവിക്കാനും ദൈവത്തെ ആരാധിക്കാനുമുള്ള വിശാലമായ സൗകര്യങ്ങളോട് കൂടിയ കൺവെൻഷൻ സെന്ററിന്റെ അഡ്രസ്സ്. The Sheridan Suite <br> 371 Oldham Road <br> Manchester <br> M40 8RR
Image: /content_image/Events/Events-2017-05-16-14:46:11.JPG
Keywords: അഭിഷേകാഗ്നി
Content: 4937
Category: 18
Sub Category:
Heading: കര്‍ണ്ണാടക കാത്തലിക് അസോസിയേഷന്‍ സമ്മേളനം ഇന്ന്
Content: കൊച്ചി: ബൽത്തങ്ങാടി രൂപതയുടെ ആഭിമുഖ്യത്തിൽ ബൽത്തങ്ങാടിയിൽ കാത്തലിക് അസോസിയേഷൻ റാലിയും പൊതുസമ്മേളനവും ഇന്ന് നടക്കും. പൊതുസമ്മേളനത്തിന്റെ ഭാഗമായി അംബേദ്കർ ഭവനിൽനിന്നു റാലി ആരംഭിച്ച് താലൂക്ക് സ്റ്റേഡിയത്തിൽ എത്തിച്ചേരും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബൽത്തങ്ങാടി രൂപതാധ്യക്ഷൻ മാർ ലോറൻസ് മുക്കുഴി അധ്യക്ഷതവഹിക്കും. സമ്മേളനത്തില്‍ ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ, ജസ്റ്റിസ് സിറിയക് ജോസഫ്, മന്ത്രി രാമാനന്ദറായ്, മന്ത്രി പ്രമോദ് മാധവരാജ്, സിറിയക് തോമസ്, ഐവാൻ ഡിസൂസ, വസന്ത ബൻഗേര, നളിൻകുമാർ കാട്ടിൽ, ഓസ്കർ ഫെർണാണ്ടസ്, എംപിജെആർ ലോബോ, കെ.ജി. ബോപായ്, പ്രിയങ്ക മേരി ഫ്രാൻസീസ്, കെ. മത്തായി, കത്തോലിക്കാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ബിജു പറയന്നിലം, ബൽത്തങ്ങാടി രൂപത പ്രസിഡന്‍റ്, സേവ്യർ പലേരി, രൂപത ഡയറക്ടർ ഫാ. ബിനോയി ജോസഫ് കുര്യാളശേരി തുടങ്ങിയവർ പ്രസംഗിക്കും.
Image: /content_image/India/India-2017-05-17-05:44:05.jpg
Keywords: കര്‍ണ്ണാട
Content: 4938
Category: 1
Sub Category:
Heading: 'വാനാക്രൈ' വൈറസ് ആക്രമണത്തിനു എതിരെ വിശുദ്ധ ജലവുമായി റഷ്യ
Content: മോസ്കോ: ലോകത്തെ മുഴുവനെയും ഭീതിയുടെ മുൾമുനയിൽ നിറുത്തിയ 'വാനാക്രൈ' വൈറസ് ആക്രമണത്തെ തുടർന്ന് റഷ്യ തങ്ങളുടെ കമ്പ്യൂട്ടറുകൾ വിശുദ്ധ ജലം തളിച്ച് വെഞ്ചിരിച്ചു. വിശ്വാസത്തെയും ശാസ്ത്രത്തെയും വ്യത്യസ്ത തലങ്ങളായി പരിഗണിക്കുന്നവർക്കുള്ള മറുപടിയെന്നോണമാണ് റഷ്യൻ ഗവൺമെന്റിന്റെ നടപടി. ആക്രമണത്തിൽ ഏറ്റവുമധികം നഷ്ടം ഏറ്റുവാങ്ങിയ രാജ്യങ്ങളിലൊന്നാണ് റഷ്യ. പ്രശ്നപരിഹാരത്തിനായി റഷ്യൻ ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് കിറില്‍ വിശുദ്ധ ജലം തളിച്ച് കമ്പ്യൂട്ടർ, സെർവറുകൾ എന്നിവ വെഞ്ചിരിക്കുന്നത് ട്വിറ്ററില്‍ നിരവധി ആളുകള്‍ ഇതിനോടകം ഷെയര്‍ ചെയ്തിട്ടുണ്ട്. റഷ്യൻ ഗവൺമെന്റിന്റെ ആഭ്യന്തര വിവരങ്ങൾ ശേഖരിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളും പാത്രിയർക്കീസ് വിശുദ്ധ ജലത്താൽ വെഞ്ചിരിച്ചു. ചൈന, ജപ്പാൻ, ഇന്ത്യ, യു.കെ ഉൾപ്പെടെയുള്ള നൂറ്റമ്പതിലധികം രാജ്യങ്ങളിലെ ഹോസ്പിറ്റലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബ്ലൂ ചിപ്പ് പോലെയുള്ള വ്യാപാര സംരഭങ്ങൾ, സിനിമാ തിയറ്ററുകൾ എന്നിവയാണ് സൈബർ ആക്രമികള്‍ തകര്‍ത്തത്. വിശുദ്ധ ജലവും പ്രാർത്ഥനകളും കൂടാതെ സോഫ്റ്റ്വെയറുകളുടെ നവീകരണം, സംശയാസ്പദമായ സന്ദേശങ്ങൾ, ഇ-മെയിലുകൾ ഒഴിവാക്കുക എന്നിവയാണ് ആക്രമണത്തെ പ്രതിരോധിക്കാൻ റഷ്യയിലെ സാങ്കേതിക വിദഗ്ദർ നല്കുന്ന നിർദ്ദേശങ്ങൾ. കമ്പ്യൂട്ടർ, ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കുന്നവരുടെ മധ്യസ്ഥ സഹായിയായി കണക്കാകുന്നത് സെവില്ലേയിലെ വി. ഇസിദോറിനെയാണ്. വി. ഇസിദോറിനോടുള്ള മാധ്യസ്ഥത്തിനും രാജ്യത്തു ആഹ്വാനമുണ്ട്. കമ്പ്യൂട്ടർ ഡാറ്റബേസിനോട് സമാനതയുള്ള 'എറ്റിമോളജീസ്' എന്ന നിഘണ്ടു അദ്ദേഹത്തിന്റെ സംഭാവനയാണ്. റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തില്‍ രണ്ട് ലക്ഷം കംപ്യൂട്ടര്‍ ശൃംഖലകളാണ് ഇതുവരെ തകര്‍ന്നത്.
Image: /content_image/TitleNews/TitleNews-2017-05-17-06:40:11.jpg
Keywords: റഷ്യ
Content: 4939
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസ് തിരുത്തല്‍ ശക്തിയായി മുന്നേറണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Content: തൃശൂർ: പൊതുസമൂഹത്തിന്‍റെ പ്രശ്നങ്ങൾ ഏറ്റെടുത്തു കൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് ഒരു തിരുത്തൽ ശക്തിയായി മുന്നേറണമെന്ന് കെസിബിസി വൈസ് പ്രസിഡന്‍റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കൾക്കായി തൃശൂർ കിലയിൽ നടത്തിയ ട്രെയിനിംഗ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിൽ സാമൂഹ്യ സേവനരംഗത്തു നേതാക്കൾ അപര്യാപ്തമാണെന്നും ബിഷപ്പ് പറഞ്ഞു. പൊതുസമൂഹത്തിന്‍റെ പ്രശ്നങ്ങൾ ഏറ്റെടുത്തു കൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് ഒരു തിരുത്തൽ ശക്തിയായി മുന്നേറണം. സർക്കാരിനെ ജനങ്ങളിലേക്കു കൂടുതൽ അടുപ്പിക്കുവാനും വിവിധ തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കു സർക്കാർ ആനുകൂല്യങ്ങൾ എത്തിക്കുവാനും തൃശൂരുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനസ്ട്രേഷൻ സെന്‍ററിനു സാധിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. ആർച്ച്ബിഷപ് പറഞ്ഞു. ഡോ. പീറ്റർ എം. രാജ്, പി.വി. രാമകൃഷ്ണൻ, ഡോ. അഹമ്മദ്, ജ്യോതിഷ്കുമാർ, പ്രഫ. കെ.എം. ഫ്രാൻസിസ്, പി.കെ. ജയദേവൻ, അനൂപ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
Image: /content_image/India/India-2017-05-17-07:55:09.jpg
Keywords: മാര്‍ ആന്‍ഡ്രൂസ്
Content: 4940
Category: 1
Sub Category:
Heading: ഫ്രാൻസിന്റെ പുതിയ പ്രസിഡന്‍റിന് ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ഇമ്മാനുവൽ മാക്രോണിന് ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ. ഫ്രാന്‍സിലെ സകല പൗരന്മാര്‍ക്കും സേവനം ഉറപ്പ് വരുത്തുവാന്‍ പ്രസിഡന്‍റ് മാക്രോണിന് കഴിയട്ടെയെന്ന് മാര്‍പാപ്പ ആശംസിച്ചു. പുതിയ പ്രസിഡന്‍റിനും ഫ്രാന്‍സിലെ ജനങ്ങള്‍ക്കും ദൈവാനുഗ്രഹം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ ഫ്രഞ്ച് പ്രസിഡന്റിന് അയച്ച ടെലിഗ്രാം സന്ദേശത്തില്‍ സൂചിപ്പിച്ചു. ക്രൈസ്തവപാരമ്പര്യത്താല്‍ മുദ്രിതമായ ആദ്ധ്യാത്മിക പൈതൃകത്തോടും വിശ്വസ്തപുലര്‍ത്തിക്കൊണ്ട് നീതിയും സാഹോദര്യവും കൂടുതല്‍ വാഴുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ദൈവസഹായം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നു. പൊതുനന്മ, ജീവനോടുള്ള ആദരവ്, എല്ലാ ജനങ്ങളുടെയും സംരക്ഷണം, സമാധാനം എന്നിവയ്ക്കായുള്ള പരിശ്രമം തുടരാന്‍ ഫ്രാന്‍സിനു കഴിയട്ടെ. ഫ്രാന്‍സിസ് പാപ്പ ആശംസിച്ചു. ഫ്രഞ്ച് ജനതയുടെ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കുമെന്നും യൂറോപ്യൻ യൂണിയനെ ഉടച്ചുവാർക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണു രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് പദവി ഇമ്മാനുവൽ ഞായറാഴ്ച ഏറ്റെടുത്തത്.
Image: /content_image/News/News-2017-05-17-08:21:20.jpg
Keywords: ആശംസ
Content: 4941
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ വൈദികന് കുത്തേറ്റു
Content: മെക്സിക്കോ സിറ്റി: മെക്സിക്കോ നഗരത്തിലെ മെത്രാപോളീറ്റന്‍ കത്തീഡ്രല്‍ പള്ളിയിൽ ദിവ്യബലി അർപ്പിച്ചുകൊണ്ടിരുന്ന വൈദികനു കുത്തേറ്റു. ഫാ. മിഗുവേല്‍ ഏഞ്ചല്‍ മക്കോറോ എന്ന വൈദികനാണ് കുത്തേറ്റത്. ദിവ്യബലിയര്‍പ്പിച്ച് കൊണ്ടിരിന്ന വൈദികന് നേരെ കത്തിയുമായി വന്ന അക്രമി കഴുത്തിൽ കുത്തി മുറിവേൽപിക്കുകയായിരുന്നു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായ പരിക്കേറ്റ വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അടുത്തിടെ കാത്തലിക് മള്‍ട്ടിമീഡിയ സെന്‍റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം വൈദികര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന രാജ്യമാണ് മെക്സിക്കോ. കത്തോലിക്ക സഭയ്ക്ക് ശക്തമായ വേരോട്ടമുള്ള മെക്‌സിക്കോയില്‍ 2006 മുതലുള്ള കാലയളവില്‍ 32 വൈദികര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. രാജ്യത്ത് ഗര്‍ഭഛിദ്രത്തിനും സ്വവര്‍ഗ്ഗ വിവാഹത്തിനും മറ്റും നിയമസാധുത നല്‍കുവാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ എതിര്‍പ്പാണ് സഭ ഉന്നയിക്കുന്നത്. ഇതായിരിക്കാം വൈദികര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുവാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.
Image: /content_image/TitleNews/TitleNews-2017-05-17-10:29:41.jpg
Keywords: മെക്സി
Content: 4942
Category: 4
Sub Category:
Heading: ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍.....!
Content: പല മാതാപിതാക്കളും പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍ പറയാറുണ്ട്. ഞങ്ങള്‍ക്കുള്ളതു മുഴുവന്‍ അവരുടെ പേരില്‍ എഴുതിക്കൊടുത്താല്‍ അവസാന കാലത്ത് അവര്‍ കൈവിട്ടാല്‍ എന്തുചെയ്യും? ഈ ലോക ജീവിതത്തില്‍ പോലും ഞങ്ങള്‍ക്കുള്ളവ കൈവിട്ടാല്‍ ഞങ്ങള്‍ക്കൊന്നുമില്ലെന്നു കരുതുന്ന മാതാപിതാക്കള്‍, ഈ ചിന്താഗതിയനുസരിച്ച് തങ്ങളുടെ സ്വര്‍ഗ്ഗീയ ജീവിതത്തിലും നിക്ഷേപം കരുതിയിരുന്നെങ്കില്‍. നാം ശരിയായി സ്വീകരിക്കുന്ന കുര്‍ബ്ബാന തീര്‍ച്ചയായും സ്വര്‍ഗ്ഗത്തിലെ നമ്മുടെ നിക്ഷേപം തന്നെയാണ്. എനിക്ക് ഈ ബോധ്യം കിട്ടിയത് ഒരു മൃതസംസ്കാര ചടങ്ങിനു കേട്ട പ്രാര്‍ത്ഥനയാണ്. "ഇയാള്‍ സ്വീകരിച്ച കൂദാശകള്‍ അത്യുന്നതനായ ദൈവത്തിന്‍റെ മുന്‍പില്‍ ഇയാളെ രക്ഷിക്കുമാറാകട്ടെ." നമ്മുടെ മക്കള്‍ നമ്മുടെ മരണശേഷം നമുക്കുവേണ്ടി ബലിയര്‍പ്പിക്കണമെന്ന് ഒരു നിര്‍ബ്ബന്ധവുമില്ല. ലൗകിക ഭക്ഷണ കാര്യങ്ങള്‍ക്കൊക്കെ അതിലും പ്രാധാന്യം തീര്‍ച്ചയായും അവര്‍ തരും. മറ്റുള്ളവരെ കാണിക്കാനോ അല്ലെങ്കില്‍ എന്തെങ്കിലും സ്വാര്‍ത്ഥലക്ഷ്യം വച്ചെങ്കിലും. ഇതിന് ഒത്തിരി ഉദാഹരണങ്ങള്‍ തരാം. ഈ കുറിപ്പെഴുതുന്ന ദിവസം ഒരമ്മച്ചി ഫോണില്‍ വിളിച്ചു. അതും മക്കളില്ലാത്ത സമയത്ത്, കാര്യമിതാണ്‌. എനിക്കൊന്ന് കുമ്പസാരിക്കണം. മക്കള്‍ സമ്മതിക്കില്ല. ഇത്രയും സമ്പാദിച്ചിട്ടും (വണ്ടിക്കൂലി വേണം - നടക്കാന്‍ പറ്റാത്തതിനാല്‍) വലിയ ചിലവാണെന്നു മക്കള്‍ സൂചിപ്പിച്ചു. കഴിഞ്ഞ വര്‍ഷം കുമ്പസാരിച്ചതല്ലേ? ഉടനെയെങ്ങും ചാകില്ല. ഇതവിടെ നില്‍ക്കട്ടെ. കഴിഞ്ഞ ആഴ്ച എന്‍റെ ഇടവകയില്‍ ഒരു സംഭവം മരിച്ച ആള്‍ക്കു വേണ്ടി കുര്‍ബ്ബാനയും ഒപ്പീസും. അന്ന്‍ ചൊവ്വാഴ്ചയായതിനാലും കുര്‍ബ്ബാന മഠത്തിലായതിനാലും ഒപ്പീസ് അവിടെ ചൊല്ലി കല്ലറയില്‍ വയ്ക്കാന്‍ കൊണ്ടു വന്ന പൂക്കള്‍ ദൂരേയ്ക്ക് എറിഞ്ഞു. ഞാന്‍ പറഞ്ഞു: "പൂക്കള്‍ കല്ലറയില്‍ വയ്ക്കാന്‍ കൊണ്ടു വന്നതല്ലേ. അത് കൊണ്ടു വയ്ക്കാന്‍ മേലായിരുന്നോ?" ഓ അതിനൊന്നും സമയമില്ല ഇത്രയേ ഉളളൂ ചില മക്കളുടെ ഉത്തരവാദിത്വം. ഇനി ചില മക്കളുണ്ട് കുര്‍ബ്ബാനയ്ക്ക് പണം കൊടുക്കും. അവരാരും കുര്‍ബ്ബാനയ്ക്കു വരികയില്ല. അച്ഛനെ രൂപ ഏല്‍പ്പിച്ചാല്‍ അവരുടെ ഉത്തരവാദിത്വം തീര്‍ന്നു. പ്രിയപ്പെട്ട മാതാപിതാക്കളെ നിങ്ങള്‍ക്കു വേണ്ടത് നിങ്ങള്‍ തന്നെ ആകാവുന്ന കാലത്ത് നിക്ഷേപിക്കുക. ആരുടെയും സൗജന്യം നിങ്ങള്‍ പ്രതീക്ഷിക്കണ്ട. കിട്ടിയെങ്കില്‍ കിട്ടിയെന്നു മാത്രം. ഈ ഈരടികള്‍ ശ്രദ്ധിക്കുക, "കൂടെപ്പോരും നിന്‍ ജീവിതചെയ്തികളും". ഇനി മറ്റൊരു കാര്യം. നമുക്ക് ആരോഗ്യമുള്ള കാലത്തേ സ്വാതന്ത്ര്യത്തോടെ നമുക്ക് ആരാധനയ്ക്ക് പോകാന്‍ പറ്റൂ. പ്രായമായാല്‍ പിന്നെ മക്കളുടെ നിയന്ത്രണത്തിലാ. പള്ളിയില്‍ പോകാന്‍ ഇറങ്ങിയ ഒരമ്മച്ചിയോടു ഒരു ഒറ്റ പുത്രന്‍റെ പ്രതികരണം - മര്യാദയ്ക്ക് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്ക്. പള്ളിയില്‍ പോയിട്ട് അവിടെ കിടന്ന് പ്രശ്നമുണ്ടാക്കണ്ട. (പള്ളിയില്‍ പോയാല്‍ രോഗം വരുമെന്ന കാഴ്ചപ്പാട്). കുമ്പസാരിക്കാന്‍ ആഗ്രഹം പറഞ്ഞ അമ്മച്ചിയോട് പ്രിയപുത്രന്‍റെ ഉപദേശം "അത് തമ്പുരാനോട്‌ നേരിട്ട് പറഞ്ഞാല്‍ മതി. അങ്ങേര്‍ക്കറിയാം." പ്രിയപ്പെട്ട മാതാപിതാക്കളെ നമുക്ക് പറ്റില്ലാത്ത കാലത്ത് നമുക്ക് അഭിമാനത്തോടെ ഓര്‍ക്കാം പള്ളിയില്‍ പോയ നല്ല ദിനങ്ങള്‍. പുണ്യപ്രവര്‍ത്തികള്‍ ചെയ്ത ആ നല്ല ദിനങ്ങള്‍. അതിനാല്‍ സല്‍കൃത്യങ്ങള്‍ ചെയ്യുക നീ അലസത കൂടാതെ. മാതാപിതാക്കള്‍ മരിച്ചാല്‍ ഇന്ന് ഇത്ര പേര്‍ 41 ദിവസം നോമ്പ് നോക്കും. ഇപ്പോള്‍ ഏഴും പതിനൊന്നുമെങ്കിലും ചിലര്‍ നോക്കും. അത് കാലക്രമേണ മൂന്നായി ചുരുങ്ങാം. മീനും ഇറച്ചിയുമൊന്നും കൂടാതെ ഞങ്ങള്‍ക്കാവില്ല. മരിച്ചവര്‍ മരിച്ചു. കൂലിപ്പണിക്കാര്‍ക്ക് നോമ്പ് പറ്റില്ല. പുറത്ത് ജോലി ഉള്ളവര്‍ക്കും പറ്റില്ല. ബിസിനസ്സുകാര്‍ക്ക് പറ്റില്ല ഉദ്യോഗസ്ഥന്മാര്‍ക്കും പറ്റില്ല. പലരുമായും പല മതസ്ഥരുമായും ബന്ധപ്പെടുന്നതല്ലേ? ഡ്രൈവര്‍മാര്‍ക്കു പറ്റില്ല. ഹോട്ടലില്‍ കയറിപ്പോയി.. മീന്‍ ചാറാണ്.. അറിയാതെ കൂട്ടിപ്പോയി. പിന്നെ ഇനി നോക്കിയിട്ടു കാര്യമില്ലല്ലോ? അഭിപ്രായങ്ങളില്‍ ചിലത് മാത്രം. ഇനി മറ്റൊരു രസകരമായ അഭിപ്രായം. "പുള്ളിക്കാരന്‍റെ അപ്പന്‍ മരിച്ചതിനു ഞാന്‍ നോക്കിയില്ലേലും കുഴപ്പമില്ലല്ലോ." ഇതേ നേരെ മറിച്ചും - 'അവളുടെ വീട്ടുകാര്‍ മരിച്ചതിനു ഞാന്‍ നോക്കണോ?' എല്ലാവരെയും അടച്ചാക്ഷേപിക്കുകയല്ല കേട്ടോ. ആയിരത്തില്‍ ഒന്നാണെങ്കില്‍ പോലും ഇവര്‍ നമ്മുടെ പ്രതിനിധിയാണെന്ന് മറക്കരുത്. ഇത്രയും വിശദമായി കുറിക്കാന്‍ കാരണം നമുക്കുവേണ്ടിയുള്ള ഏറ്റവും പ്രയോജനകരമായ സമ്പാദ്യം. ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് സമ്പാദിക്കാം. ബാക്കിയൊക്കെ ലോട്ടറിയെടുക്കുന്നത് പോലെ കിട്ടിയാല്‍ കിട്ടി. നിത്യജീവനും പരിശുദ്ധ കുര്‍ബ്ബാനയുമായിട്ടാണ് ഏറ്റവും ബന്ധം. അതുകൊണ്ട് കുര്‍ബ്ബാനയെ എടുത്തു കാണിച്ചെന്നേയുള്ളൂ. ഇപ്രകാരം നമുക്കാവും കാലത്ത് പലതും (സല്‍കൃത്യങ്ങള്‍) ചെയ്യാനുണ്ട്. ഓരോ ദിവസവും ബലിയോട് ചേര്‍ന്നുള്ളവരുടെ ജീവിതത്തില്‍ ബാക്കിയെല്ലാം ഈശോ വെളിപ്പെടുത്തി കൊടുത്തുകൊള്ളും. "അക്ഷയഭാഗ്യം നേടാനുതകും <br> നിക്ഷേപങ്ങള്‍ കരുതുക നിങ്ങള്‍". #{red->n->n->"ജീവിച്ചിരിക്കുന്ന ഒരാള്‍ക്കുവേണ്ടി ചെയ്യപ്പെടുന്ന പൂജ മരണശേഷം അയാള്‍ക്കുവേണ്ടി ചെയ്യപ്പെടുന്ന ആയിരം പൂജയേക്കാള്‍ പ്രയോജനകരമാണ്" }#- വി. ആന്‍സലോം. #{red->n->n->"യേശു ഒരൊറ്റ ഓസ്തി മാത്രമല്ല തയ്യാറാക്കിയിട്ടുള്ളത്. നമ്മുടെ ജീവിതത്തിനുള്ള ഓരോ ദിവസത്തിനും ഓരോ ഓസ്തി വീതം തയ്യാറാണ്. നമുക്ക അതില്‍ ഒന്നുംപോലും പാഴാക്കി കളയാതിരിക്കാന്‍ ശ്രമിക്കാം" }# - വി. പീറ്റര്‍ എമാര്‍ഡ് .................തുടരും................. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} {{വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4479 }} {{ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4527 }} {{നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4586 }} {{വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4645 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4690 }} {{വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4750 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4812 }} {{വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4879 }} <Originally Published On 17th May 2017>
Image: /content_image/Mirror/Mirror-2017-05-17-11:50:43.jpg
Keywords: വിശുദ്ധ കുര്‍ബാന, വിശുദ്ധ കുർബ്ബാന
Content: 4943
Category: 6
Sub Category:
Heading: ക്രൈസ്തവ ആരാധനക്രമം മറ്റു മതങ്ങളുടെ ആരാധനാനുഷ്ഠാനങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നത് എങ്ങനെ?
Content: "യേശു പറഞ്ഞു... അവിടുത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്". (യോഹ 4:21-24) #{red->n->n->യേശു ഏകരക്ഷകൻ: മെയ് 2}# <br> ലോകത്തിലുള്ള എല്ലാ മതങ്ങളും തന്നെ 'ദൈവത്തെ' ആരാധിക്കാൻ മനുഷ്യനെ പഠിപ്പിക്കുന്നു. എന്നാൽ ക്രൈസ്തവ ആരാധനക്രമം ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാകുന്നത് എങ്ങനെയാണെന്ന് നാം തിരിച്ചറിയണം. ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്ന 'ക്രൈസ്തവ ആരാധനക്രമം' ഉന്നതവും ശ്രേഷ്ഠവുമായ ഒരു പ്രവൃത്തിയാകുന്നതിന്റെ പ്രധാന കാരണങ്ങൾ: 1. മറ്റു മതങ്ങൾ ദൈവത്തെ ദൈവത്തെ ഒരു ശക്തിയായി കണക്കാക്കുകയും, ചില മതങ്ങൾ വിഗ്രഹങ്ങളെയും മനുഷ്യന്റെ ഭാവനയിൽ വിരിഞ്ഞ ദൈവിക സങ്കല്പങ്ങളെയും ആരാധിക്കുകയും ചെയ്യുമ്പോൾ ക്രൈസ്തവർ സത്യദൈവത്തെ, അതായത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക ദൈവത്തെ ആരാധിക്കുന്നു. 2. ലോകത്തിലുള്ള എല്ലാ മതങ്ങൾക്കും തന്നെ ദൈവാരാധന എന്നത് ദൈവത്തെ ആരാധിക്കാൻ വേണ്ടി മനുഷ്യൻ ചെയ്യുന്ന 'മനുഷ്യന്റെ' ഒരു പ്രവർത്തിയാണ്. എന്നാൽ ക്രൈസ്തവ പാരമ്പര്യത്തില്‍ ഇത് 'ദൈവത്തിന്‍റെ' പ്രവൃത്തിയിലുള്ള ദൈവജനത്തിന്‍റെ പങ്കുചേരല്‍ ആണ്. 3. മറ്റു മതങ്ങളിലെല്ലാംതന്നെ, ദൈവാരാധനയിലൂടെ മനുഷ്യൻ ദൈവത്തെ കണ്ടെത്താൻ ശ്രമിക്കുകയും തങ്ങളുടെ ആവശ്യങ്ങൾക്കായി ദൈവത്തോട് യാചിക്കുകയും ചെയ്യുന്നു. ക്രൈസ്തവ ആരാധനാക്രമത്തിൽ ലോകരക്ഷകനും പ്രധാനപുരോഹിതനുമായ ക്രിസ്തു ദൈവജനത്തെ തേടിവരികയും അവർക്കു വേണ്ടിയുള്ള രക്ഷാകര്‍മം തുടരുകയും ചെയ്യുന്നു. 4. പുതിയനിയമത്തില്‍, ആരാധനക്രമം അഥവാ 'ലിറ്റര്‍ജി' എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത് ദൈവാരാധന മാത്രമല്ല, സുവിശേഷപ്രഘോഷണവും പരസ്നേഹപ്രവര്‍ത്തനവും കൂടിയാണ്. ആരാധനാക്രമാഘോഷത്തില്‍ തന്‍റെ കര്‍ത്താവായ 'ഏകശുശ്രൂഷകന്‍റെ' സാദൃശ്യത്തില്‍ സഭ ശുശ്രൂഷകയാണ്. അവള്‍ ക്രിസ്തുവിന്‍റെ പ്രവാചകപരവും (പ്രഘോഷണം), രാജകീയവും (പരസ്നേഹശുശ്രൂഷ), ആയ പൗരോഹിത്യത്തില്‍ (ആരാധന) പങ്കുചേരുന്നു. 5. "ക്രൈസ്തവ ആരാധനാക്രമത്തിൽ യേശുക്രിസ്തുവിന്റെ മൗതികശരീരം, അതായതു ശിരസ്സും അവയവങ്ങളും ചേര്‍ന്നു പൂര്‍ണമായ പൊതു ആരാധന നടത്തുന്നു. ഓരോ ആരാധനാഘോഷവും, പുരോഹിതനായ ക്രിസ്തുവിന്‍റെയും സഭയാകുന്ന അവിടുത്തെ ശരീരത്തിന്‍റെയും പ്രവൃത്തിയാകയാല്‍, അതു മറ്റുള്ള എല്ലാറ്റിനേക്കാളും വിശുദ്ധമായ പ്രവൃത്തിയാണ്‌. സഭയുടെ മറ്റൊരു പ്രവൃത്തിക്കും അതേ പദവിക്കും അതേ അളവിനും തുല്യമായ ഫലദായകത്വം ഉണ്ടായിരിക്കാന്‍ സാധ്യമല്ല." (Sacrosanctum Concilium 7) #{red->n->n->വിചിന്തനം}# <br> പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവത്തെ ആരാധിക്കുക എന്നതിനെക്കാൾ ഉന്നതവും ശ്രേഷ്ഠവുമായ ഒരു പ്രവർത്തി ഈ ഭൂമിയിലില്ല. ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കണമെങ്കിൽ ആദ്യം സത്യദൈവത്തെ തിരിച്ചറിയണം. വഴിയും സത്യവും ജീവനുമായ യേശുക്രിസ്തുവിലൂടെ മാത്രമേ ദൈവത്തെ കാണുവാനും, രക്ഷപ്രാപിക്കുവാനും മനുഷ്യനു സാധിക്കൂ. എന്നാൽ ഈ സത്യം തിരിച്ചറിയാതെ അനേകർ ഇന്നും മനുഷ്യ നിർമ്മിതമായ 'സങ്കൽപ ദൈവങ്ങളെ' ആരാധിച്ചുകൊണ്ട് സമയം പാഴാക്കുന്നു. അവർ സത്യം തിരിച്ചറിയുവാനും ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുവാനും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-17-14:44:24.jpg
Keywords: യേശു,ക്രിസ്തു