Contents

Displaying 4681-4690 of 25075 results.
Content: 4965
Category: 18
Sub Category:
Heading: ഫാ. റോബി കണ്ണന്‍ചിറ ലോക മതാന്തര സൗഹൃദവേദിയുടെ ജനറല്‍ സെക്രട്ടറി
Content: കൊച്ചി: ലോക മതാന്തര സൗഹൃദവേദിയുടെ (ഡബ്ല്യുഎഫ്ഐആർസി) സെക്രട്ടറി ജനറലായി ഫാ. റോബി കണ്ണൻചിറയേ തെരഞ്ഞെടുത്തു. സ്വാമി സദാശിവാനന്ദയേ പ്രസിഡന്‍റായും കെ.എച്ച്. ഷെഫീക്കിനെ ട്രഷററായും തിരഞ്ഞെടുത്തിട്ടുണ്ട്. മാർക്കസ് ബ്രെബ്രൂക്ക് (യുകെ), ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ, പ്രഫ എൻ.ആർ. മേനോൻ എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തതായി ഫാ. റോബി കണ്ണൻചിറ അറിയിച്ചു. കലൂർ റിന്യൂവൽ സെന്‍ററിൽ പ്രഫ എൻ.ആർ. മേനോന്‍റെ അധ്യക്ഷതയിൽ നടന്ന ജനറൽബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. 1981ൽ കൊച്ചിയിൽ ആരംഭിച്ച ഡബ്ല്യുഎഫ്ഐആർസി ഇതിനകം പന്ത്രണ്ടു ലോക മതസമ്മേളനങ്ങൾ നടത്തി. വിവിധ രാജ്യങ്ങളിലായി 400ലധികം അംഗങ്ങളുണ്ട്. ഇന്ത്യയിലും വിദേശത്തും കൂടുതൽ ഡബ്ല്യുഎഫ്ഐആർസി ചാപ്റ്ററുകൾ ആരംഭിക്കാന്‍ തിരഞ്ഞെടുപ്പ് യോഗം തീരുമാനിച്ചു.
Image: /content_image/India/India-2017-05-20-08:23:12.jpg
Keywords: മത
Content: 4966
Category: 24
Sub Category:
Heading: ഭാര്യയും ഭർത്താവും പരസ്‌പരം കലഹിക്കുന്ന ഒരു കുടുംബത്തെ എങ്ങനെ സ്വർഗ്ഗമാക്കി മാറ്റാം
Content: അടുത്തടുത്തുള്ള രണ്ടു ഭവനങ്ങൾ. ഒന്നിൽ വസിച്ചിരുന്നത് എന്തിനും ഏതിനും ശണ്ഠകൂടുന്നവർ. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുകൂടുമ്പോൾ അന്യോന്യം കുറ്റപ്പെടുത്തുകയും ആരോപണങ്ങൾ ഉയർത്തുകയും പഴിചാരൽ നടത്തുകയും ചെയ്യും. ഇത് വല്ലപ്പോഴും ഉണ്ടാകുന്ന സംഭവമല്ല; അവരുടെ പതിവു പരിപാടിയാണ്. അത്തരം ഭവനങ്ങൾ ഇന്നത്തെ സമൂഹത്തിൽ വിരളമല്ല എന്നോർത്തുപോകുന്നു. പ്രത്യേകിച്ച് മദ്യം ആധിപത്യം പുലർത്തുന്ന ഭവനങ്ങളിൽ. മേൽപ്പറഞ്ഞ ഭവനത്തിന്റെ സമീപത്തുള്ള ഭവനത്തിലെ അവസ്ഥ തികച്ചും വ്യത്യസ്തമായിരുന്നു. അവിടെ ശാന്തിയും സമാധാനവും സ്വസ്ഥതയും വാണരുളി. ഒരപശബ്ദവും ഒരിക്കൽപ്പോലും അവിടെനിന്നുയർന്നില്ല. ഒരിക്കൽ ആദ്യം പരാമർശിച്ച ഭവനത്തിൽ ശണ്ഠ ഉച്ചകോടിയിൽ എത്തിനിൽക്കുമ്പോൾ അടുത്തുള്ള വീട്ടിലേക്കു വിരൽചൂണ്ടിക്കൊണ്ട് ഭർത്താവിനോടു ഭാര്യ ചോദിക്കുകയാണ്: ‘ഹേ മനുഷ്യാ, ആ വീട്ടിലുള്ളവർ എന്തെങ്കിലും വഴക്കിട്ടു നിങ്ങൾ കേട്ടിട്ടുണ്ടോ? അവരുടെ അട്ടഹാസമോ, ശകാരവർഷമോ, എന്തെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ ? ഇല്ല; ഒരിക്കലും ഉണ്ടായിട്ടില്ല. നിങ്ങൾ അവിടെനിന്നു പഠിക്കണം. എങ്ങനെയാണു വഴക്കും കലഹവും കൂടാതെ ശാന്തമായി ജീവിക്കുന്നതെന്ന് അവരെ നോക്കി പഠിക്ക്!’ അതിനെതിരായി ഒന്നും പറയാൻ അയാൾ ഒരുമ്പെട്ടില്ല. അയൽക്കാരന്റെ വീട്ടിലെ ശാന്തതയും സ്വൈരതയും അയാളെയും ആകർഷിച്ചിട്ടുള്ളതാണ്; അസൂയപ്പെടുത്തിയിട്ടുമുണ്ട്. ഏതായാലും അയൽവീട്ടിലെ കാര്യം ഒന്നു ശ്രദ്ധിക്കാമെന്നു തീരുമാനിച്ചു. അയാൾ അവരുടെ ജനലരികെ നിന്ന് അകത്തേക്കു നോക്കി. അവിടെ ഭാര്യ അടുക്കളയിൽ പാചകത്തിൽ മുഴുകിയിരിക്കുന്നു. ഭർത്താവ് ഒരു മേശയുടെ മുമ്പിലിരുന്ന് ഗൗരവത്തോടും സൂക്ഷ്മതയോടും എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. അപ്പോൾ അവരുടെ ടെലിഫോൺ ബെൽ മുഴങ്ങി. ഉടൻ അയാൾ ചാടിയെഴുനേറ്റ് ടെലിഫോൺ എടുക്കാൻ പാഞ്ഞു. ആ പോക്കിൽ അവിടെയിരുന്ന ഒരു പാത്രത്തിൽ ചവിട്ടി അത് ഉടഞ്ഞുപോയി. അയാൾ ഉടൻ കുനിഞ്ഞ് അതിന്റെ കഷണങ്ങൾ പെറുക്കിക്കൂട്ടുവാൻ ശ്രമിച്ചു. ഉടൻതന്നെ ഭാര്യ അടുക്കളയിൽ നിന്ന് ഓടിയെത്തി കുനിഞ്ഞ് കഷണങ്ങൾ പെറുക്കുന്നതിൽ ഭർത്താവിനെ സഹായിച്ചു. അപ്പോൾ ഭർത്താവ് പറഞ്ഞു: ‘എനിക്കേറെ ഖേദമുണ്ട്; ഫോൺ എടുക്കാനുള്ള തത്രപ്പാടിൽ പാത്രം കാണാതെ അതിൽ തട്ടി ഉടയുകയായിരുന്നു.’ ഉടനെ ഭാര്യ പറഞ്ഞു: ‘എന്റെ പൊന്നേ, അത് എന്റെ കുഴപ്പമാണ്. ഞാനാണ് ആ പാത്രം ആ വഴിയിൽ വച്ചത്. അതുകൊണ്ടാണ് നിങ്ങൾ അതിൽ തട്ടാൻ ഇടയായത്. ഏതായാലും നിങ്ങൾക്കൊന്നും പറ്റിയില്ലല്ലോ.’ ഇത്രയും പറഞ്ഞ് അവർ പരസ്പരം ചുംബിച്ചു രംഗം അവസാനിപ്പിച്ചു. ഈ സംഭവമെല്ലാം ജനലിങ്കൽ നിന്നു നിരീക്ഷിച്ച അയൽക്കാരൻ തിരിച്ചെത്തി ഭാര്യയോടു പറഞ്ഞു: ഇപ്പോൾ എനിക്കു കാര്യം മനസ്സിലായി. അവരുടെ വീട്ടിൽ അവർ രണ്ടുപേരും ‘തെറ്റുകാരാണ്’. ഇവിടെ നമ്മുടെ വീട്ടിൽ, നമ്മൾ രണ്ടുപേരും എല്ലായിപ്പോഴും ‘ശരി മാത്രം’ ചെയ്യുന്നവരുമാണ്. കുടുംബ ജീവിതത്തിലേക്കും ഭാര്യാഭർതൃ ബന്ധത്തിലേക്കും വെളിച്ചം വീശുന്ന കഥയാണ് നമ്മുടെ മുമ്പിലുള്ളത്. ഭൂമിയിലെ പറുദീസാ എന്നോ, സ്വർഗത്തിന്റെ പ്രതിരൂപമെന്നോ കുടുംബത്തെ നിർവചിക്കുന്നതിന്റെ കാരണം അവിടെ വ്യാപരിക്കുന്ന അന്തരീക്ഷവും പുലർത്തുന്ന സ്നേഹത്തിന്റെ ചൈതന്യവുമാണ്. എന്നാൽ പല കുടുംബങ്ങളും കുട്ടിനരകങ്ങളായിത്തീരുന്നത് അവിടെ അരങ്ങേറുന്ന ശണ്ഠകളും അവയ്ക്കു കാരണമാകുന്ന ആരോപണങ്ങളും പ്രത്യാരോപണങ്ങളും മൂലമാണ്. ഏറ്റവും പ്രധാനമായ ഒന്ന് സ്വന്തം തെറ്റ് അംഗീകരിക്കാനും അതിനു മാപ്പ് അപേക്ഷിക്കാനും സന്നദ്ധമാകാതെ സ്വയം നീതീകരിക്കുകയും കുറ്റം എപ്പോഴും മറ്റേ ആളിൽ ആരോപിക്കുന്നതുമാണ്. ഈ പ്രവണത പ്രഥമ മനുഷ്യനിൽത്തന്നെ ആരംഭിച്ചുവെന്ന് ബൈബിൾ സാക്ഷിക്കുന്നു. ദൈവം ആദാമിനോടു നീ തെറ്റുചെയ്തത് എന്ത് എന്നു ചോദിക്കുമ്പോൾ, താനല്ല തനിക്കു പങ്കാളിയായി നൽകപ്പെട്ട ‘സ്ത്രീ’യാണ് കുറ്റക്കാരിയെന്ന് ആരോപിക്കുകയായിരുന്നു. ‘മറ്റേ ആളിൽ’ കുറ്റം ആരോപിക്കുന്ന പ്രവണത ഇന്നും തുടരുന്നു. സ്വന്തം തെറ്റിനെ അംഗീകരിച്ച് മാപ്പിരക്കുന്ന രംഗം ഉണ്ടായാൽ കലഹത്തിനുള്ള സാധ്യത അപ്പോഴേ അസ്തമിക്കുന്നു. ഇംഗ്ലിഷ് ഭാഷയിൽ ‘sorry’ എന്നുള്ള പദം യഥാസമയം പ്രയോഗിച്ചാൽ പൊട്ടിത്തെറിക്കാൻ മുട്ടിനിൽക്കുന്ന അവസ്ഥ പോലും ശാന്തിയുടെ കുളിർമഴ പെയ്യിക്കുന്നതായി മാറും. ആ വാക്ക് ഹൃദയത്തിൽ നിന്നുയരുന്നതാവണം. അതിനു തടസ്സം സൃഷ്ടിക്കുന്നത് സ്വാർഥതയും അഹന്തയുമാണ്. ‘ഈഗോ’ ഉള്ളിൽ തിളച്ചുപൊന്തുമ്പോൾ സ്വന്തം തെറ്റിനെ കാണുവാനോ അംഗീകരിക്കുവാനോ ഒരുമ്പെടുകയില്ല. ആത്മബോധവും ആത്മവിശ്വാസവും അവശ്യം വേണ്ട ഗുണങ്ങൾതന്നെ. പക്ഷേ അതിന്റെ അളവു വർധിച്ച് അഹന്തയെന്ന അവസ്ഥയിലെത്തിയാൽ അതു നിശ്ചയമായും അപകടകരമാണ്. മുകളിൽ കണ്ടപ്രകാരം പാത്രമുടയുകയും നഷ്ടം സംഭവിക്കുകയും ചെയ്ത സാഹചര്യം പല ഭവനത്തിലും കലഹത്തിനു കാരണമാകാം. പാത്രം സൂക്ഷിച്ചുവയ്ക്കാതെ നടക്കുന്നവഴിയിൽ കൊണ്ടുവച്ചതിന് ഭാര്യയെ പ്രതിക്കൂട്ടിൽ നിർത്താം. അതുപോലെ ഭർത്താവ് സൂക്ഷ്മത ഇല്ലാതെ ഓടിച്ചാടി നടക്കുന്നതായി ഭാര്യയ്ക്ക് ആരോപിക്കാം. ഇരുഭാഗത്തുനിന്നുമുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും വഴി ആ ദിവസം മുഴുവൻ സംഘർഷപൂരിതമാകാൻ ഇടയാകാം. നമ്മുടെ ഭവനങ്ങളെ പറുദീസയാക്കി മാറ്റാനുള്ള ഉത്തരവാദിത്തം നമ്മിൽത്തന്നെയാണ്. അതു സാധ്യമാകണമെങ്കിൽ വിനയവും ആത്മാർഥതയും നിലനിർത്താൻ ശ്രമിക്കണം. യേശു അരുൾചെയ്തു: "സമാധാനം ഉണ്ടാക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ; അവർ ദൈവത്തിന്റെ പുത്രന്മാരെന്നു വിളിക്കപ്പെടും". #Repost
Image: /content_image/SocialMedia/SocialMedia-2017-05-20-08:54:36.jpg
Keywords: ദാമ്പത്യ
Content: 4967
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങളെ അപലപിച്ചു ഇസ്രായേല്‍ പ്രസിഡന്റ്
Content: ജെറുസലേം: ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ മനുഷ്യവംശത്തിനും മേല്‍ വീണ കറയാണെന്നു ഇസ്രായേല്‍ പ്രസിഡന്‍റ് റൂവന്‍ റിവ്ലിന്‍. ക്രിസ്ത്യന്‍ സഭാ നേതാക്കളുമായി ജെറുസലേമില്‍ നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മധ്യ-പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് സിറിയയിലും ഈജിപ്തിലും ക്രിസ്ത്യാനികള്‍ക്ക് എതിരെ നടക്കുന്ന കൂട്ടക്കൊലകളെ അദ്ദേഹം അപലപിച്ചു. കൂടികാഴ്ച്ചയ്ക്കിടെ ക്രൈസ്തവ വിശ്വാസികള്‍ക്ക് തങ്ങളുടെ രാജ്യത്തിന്റെ പിന്തുണ അദ്ദേഹം ഉറപ്പ് നല്‍കി. നമ്മള്‍ എല്ലാവരും സിറിയയില്‍ നടന്ന സംഭവങ്ങള്‍ കണ്ടതാണല്ലോ; ഇസ്രായേലി ആശുപത്രികളില്‍ ചികിത്സക്കായി എത്തിയ മുറിവേറ്റവരില്‍ ചിലരെ ഞാന്‍ സന്ദര്‍ശിക്കുകയുണ്ടായി. അവിടേയും, മുഴുവന്‍ രാജ്യത്തുമായി ക്രിസ്ത്യന്‍ സമൂഹത്തിനു നേരെ സംഭവിച്ചുകൊണ്ടിരിക്കുന്നത് - മുഴുവന്‍ മനുഷ്യവംശത്തിനും മേലുള്ള കറയാണ്. ഇവിടെയുള്ള ഞങ്ങളുടെ ക്രിസ്ത്യന്‍ സഹോദരന്‍മാരോട് ഞാന്‍ പറയുന്നു, ഈ വിഷമാവസ്ഥയില്‍ ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ഭയത്തോട് കൂടി പ്രാര്‍ത്ഥിക്കുന്നതിന്റെ ബുദ്ധിമുട്ടും, തീവ്രവാദം വഴി ഏറ്റുവാങ്ങേണ്ടി വരുന്ന സഹനങ്ങളെപ്പറ്റിയും മറ്റാരേക്കാളും നന്നായി ഞങ്ങള്‍ക്കറിയാം. ക്രിസ്ത്യാനികളുടെ ആരാധനാസ്വാതന്ത്ര്യത്തെ സംരക്ഷിക്കുവാനും, ക്രിസ്ത്യാനികളുടെ പുണ്യസ്ഥലങ്ങളുടെ സംരക്ഷണത്തിനും ഇസ്രായേല്‍ പ്രതിജ്ഞാബദ്ധമാണെന്ന ഉറപ്പും അദ്ദേഹം നല്‍കുകയുണ്ടായി. ക്രിസ്ത്യാനികളും യഹൂദരും സഹോദരന്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റൂവന്‍ റിവ്ലിന്റെ വാക്കുകള്‍ യഹൂദ- ക്രിസ്ത്യന്‍ ബന്ധത്തില്‍ കൂടുതല്‍ ഊഷ്മളത പകരും എന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രൈസ്തവരോട് കാണിച്ച ഐക്യദാര്‍ഢ്യത്തിനും പിന്തുണക്കും സഭാ നേതാക്കള്‍ പ്രസിഡന്‍റിനോട് നന്ദി രേഖപ്പെടുത്തി.
Image: /content_image/TitleNews/TitleNews-2017-05-20-10:45:25.jpg
Keywords: ഇസ്രാ, ജെറു
Content: 4968
Category: 18
Sub Category:
Heading: സീറോ മലബാർ പ്രവാസി യുവജനസംഗമം ഇന്ന് സമാപിക്കും
Content: കൊച്ചി: കഴിഞ്ഞ 19നു ആരംഭിച്ച സീറോ മലബാര്‍ സഭയിലെ പ്രഥമ പ്രവാസി യുവജനസംഗമം ഇന്നു സമാപിക്കും. മാര്‍ തോമാശ്ലീഹായുടെ തീര്‍ഥാടന കേന്ദ്രങ്ങളായ പറവൂർ, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലൂടെയുള്ള തീര്‍ഥാടനത്തോടെയാണു സമാപനം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ യുവജനങ്ങളുമായി ആശയവിനിമയം നടത്തി. ജസ്റ്റീസ് കുര്യന്‍ ജോസഫ്, റവ.ഡോ.ജോസഫ് പാംബ്ലാനി, റവ.ഡോ.സിബി പുളിക്കൽ, റവ.ഡോ.പീറ്റര്‍ കണ്ണമ്പുഴ, ബിജു ഡൊമിനിക് എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. നൂറോളം യുവനജനപ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
Image: /content_image/India/India-2017-05-21-01:41:18.jpg
Keywords: സീറോ മലബാര്‍
Content: 4969
Category: 18
Sub Category:
Heading: മോണ്‍. തോമസ് പഴേപറമ്പിലിന്റെ 25-ാം ചരമവാര്‍ഷികാചരണം 23ന് പാലായില്‍
Content: പാലാ: തലശേരി രൂപതയുടെ പ്രഥമ വികാരി ജനറാളും വടക്കൻ മലബാറിലേക്കുള്ള കുടിയേറ്റ ചരിത്രം വിവരിക്കുന്ന സ്വപ്നഭൂമിയിൽ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവുമായ മോൺ.തോമസ് പഴേപറമ്പിലിന്‍റെ 25-ാം ചരമവാർഷികം 23ന് നടക്കും. പഴേപറന്പിൽ കുടുംബയോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ പാലാ പാലാക്കാട് ചെറുപുഷ്പദേവാലയത്തിലാണ് ആചരണം. മോൺ.പഴേപറന്പിലിന്‍റെ താല്പര്യവും ഉത്സാഹവുമാണു പാലാ രൂപതയിലെ പാലാക്കാട് ചെറുപുഷ്പ ദേവാലയത്തിന്‍റെ സ്ഥാപനത്തിനും നിമിത്തമായത്. 23ന് രാവിലെ ഒൻപതിനു പാലാക്കാട് ചെറുപുഷ്പ ദേവാലയത്തിൽ മാർ ജോസഫ് പള്ളിക്കാപറന്പിലിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് അനുസ്മരണ ശുശ്രൂഷ നടക്കും. പതിനൊന്നിനു നടക്കുന്ന കുടുംബയോഗ സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ മോൺ.ജസ്റ്റിൻ പഴേപറമ്പിൽ ഉദ്ഘാടനം ചെയ്യും. ഫാ.തോമസ് വെട്ടുകാട്ടിൽ അധ്യക്ഷതവഹിക്കും. തലശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളിയോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പളളികളുടെയും നിർമ്മാണത്തിനു നേതൃത്വംവഹിച്ച മോൺ.തോമസ് പഴേപറമ്പിലില്‍ കുടിയേറ്റ കർഷകരുടെ ആധ്യാത്മികവും സാമൂഹികവും സാമ്പത്തികവുമായ അഭിവൃദ്ധിക്കായി നേതൃപരമായ പങ്കുവഹിച്ച വൈദികന്‍ കൂടിയാണ്.
Image: /content_image/India/India-2017-05-21-01:52:26.jpg
Keywords: ചരമ
Content: 4970
Category: 18
Sub Category:
Heading: തൃശ്ശൂര്‍ അതിരൂപതയുടെ 130ാം അതിരൂപതാദിനാഘോഷം നടന്നു
Content: തൃശൂർ: സഹനങ്ങളിലൂടേയും പീഡനങ്ങളിലൂടേയുമാണു സഭ എന്നും വളർന്നിട്ടുള്ളതെന്നും വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് യേശു സഭയ്ക്കു നൽകുമെന്നും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പുതുക്കാട് സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയിൽ തൃശൂർ അതിരൂപതയുടെ 130ാം അതിരൂപതാദിനാഘോഷ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തോമാശ്ലീഹായുടെ കാലം മുതൽ രണ്ടായിരത്തോളം വർഷത്തെ പാരമ്പര്യം തൃശൂരിലെ വിശ്വാസികൾക്കുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു. ഒരുലക്ഷത്തോളം കുടുംബങ്ങളുള്ള തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം 91.28 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. കുടുംബങ്ങളിൽ ജനന നിരക്കു കുറഞ്ഞുവരുന്നതു ശുഭകരമല്ല. ആനുപാതികമായി പെണ്‍കുട്ടികൾ ഇല്ലാത്തതുമൂലം വിവാഹിതരാകാൻ കഴിയാത്ത യുവാക്കളുടെ എണ്ണം വർധിക്കുകയാണെന്നും ആർച്ച്ബിഷപ് കണക്കുകൾ സഹിതം വെളിപ്പെടുത്തി. അപരിചിതരെ ഭയപ്പെടുകയും സംശയിക്കുകയും ചെയ്യുന്ന ലോകത്താണു നാം ജീവിക്കുന്നതെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത മുൻ ഡിജിപി ജേക്കബ് പുന്നൂസ് ചൂണ്ടിക്കാട്ടി. ചുറ്റുമുള്ള മനുഷ്യർ സഹോദരങ്ങളാണെന്ന കാര്യം നാം മറക്കുന്നു. സമഭാവനയും സഹിഷ്ണുതയും ഇല്ലാതാകുന്നു. ഭൂമിയെ കാത്തുസൂക്ഷിക്കേണ്ടവരാണെന്ന സത്യം മറന്നു ചൂഷണം ചെയ്യുന്നവരായി നാം മാറുന്നു. ഇതു തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ അതിരൂപതയുടെ ജീവകാരുണ്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ, ആതുരശ്രുശ്രൂഷ സ്ഥാപനങ്ങളും സമൂഹത്തിനു നൽകുന്ന സേവനം ലോകത്തിനുതന്നെ മാതൃകയാണ്. ജേക്കബ് പൂന്നൂസ് അനുസ്മരിച്ചു. വിശിഷ്ട സേവനത്തിന് അതിരൂപതയുടെ പുരസ്കാരംങ്ങൾ നേടിയ ഫാ. ജോണ്‍ ചെമ്മണൂർ, സിസ്റ്റർ ഡോ. ബീന സിഎംസിക്കുവേണ്ടി സഹോദരി സിസ്റ്റർ സാലസ് സിഎംസി, പ്രഫ. കെ.എം. ഫ്രാൻസിസ്, ടി.കെ. അന്തോണിക്കുട്ടി, ഡോ. ഏഡൻവാല, ഡോ. റോസ് ബീന, ഡോ. ജെറി ജോസഫ് പുളിക്കൻ എന്നിവർക്കു പുരസ്കാരങ്ങൾ സമ്മാനിച്ചു. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി, മാർ റാഫി മഞ്ഞളി എന്നിവർ ആശംസയർപ്പിച്ചു. അതിരൂപതാ സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ സ്വാഗതവും പുതുക്കാട് ഫൊറോന പള്ളി വികാരി ഫാ. പോൾസണ്‍ പാലത്തിങ്കൽ നന്ദിയും പറഞ്ഞു. വികാരി ജനറാൾമാരായ മോണ്‍. ജോർജ് കോന്പാറ, മോണ്‍. തോമസ് കാക്കശേരി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. മേരി റജീന, ഫാ. ജോസ് കോനിക്കര തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. വരാക്കര സൗത്ത് ഇൻഫന്‍റ് ജീസസ് സ്കൂളിലെ വിദ്യാർഥിനികൾ ഫാത്തിമാ ദർശന ശതാബ്ദിയെ അനുസമരിപ്പിച്ച് അവതരിപ്പിച്ച രംഗപൂജയോടെയാണു പൊതുസമ്മേളനത്തിനു തുടക്കമായത്. അതിരൂപതയിലെ സന്യാസ സമൂഹങ്ങളുടെ മേധാവികൾ, വൈദികർ, സന്യസ്തർ, വൈദിക വിദ്യാർഥികൾ, പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങൾ, ഭക്തസംഘടനകളുടെ രൂപതാതല ഭാരവാഹികൾ, ഇടവക പ്രതിനിധികൾ, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുത്തു.
Image: /content_image/India/India-2017-05-21-02:03:53.jpg
Keywords: തൃശ്ശൂര്‍
Content: 4971
Category: 1
Sub Category:
Heading: കരുണയുടെ വെള്ളി വീണ്ടും ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം
Content: വത്തിക്കാന്‍ സിറ്റി: കരുണയുടെ ജൂബിലി വര്‍ഷത്തിലെ 'കാരുണ്യ വെള്ളി' വീണ്ടും ഓര്‍മ്മിപ്പിച്ച് കൊണ്ട് പരിശുദ്ധ പിതാവിന്‍റെ അപ്രതീക്ഷിത സന്ദര്‍ശനം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച (19/05/17) വത്തിക്കാനില്‍ നിന്ന് 35 കിലോമീറ്ററോളം തെക്കു പടിഞ്ഞാറു മാറി സ്ഥിതിചെയ്യുന്ന സ്റ്റെല്ല മേരിസ് ഇടവകയിലെ പന്ത്രണ്ടോളം വീടുകളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ മാര്‍പാപ്പ വീടുകള്‍ വെഞ്ചിരിക്കുകയായിരിന്നു. ഇടവകകളില്‍ ആണ്ടിലൊരിക്കല്‍, പതിവുള്ള ഭവനാശീര്‍വ്വാദകര്‍മ്മം സാധാരണ ഇടവകവികാരിയോ, ആ ഇടവകയില്‍ സേവനമനുഷ്ഠിക്കുന്ന മറ്റേതെങ്കിലും വൈദികനോ ആണ് നിര്‍വ്വഹിക്കാറുള്ളത്. എന്നാല്‍, പതിവുപോലെ ഭവനാശീര്‍വ്വാദത്തിന് ഒരു വൈദികന്‍ എത്തുമെന്ന മുന്നറിയിപ്പുണ്ടായിരുന്നതനുസരിച്ച് അതിനായി കാത്തുനിന്നിരുന്ന കുടുംബങ്ങള്‍ മാര്‍പാപ്പയുടെ വരവില്‍ സ്തബ്ധരാകുകയായിരിന്നു. വീടുകള്‍ വെഞ്ചരിച്ച മാര്‍പാപ്പാ കുടുംബങ്ങൾക്ക് ജപമാല സമ്മാനമായി നല്കി. ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണമെന്നും, കെട്ടിടത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന നിശബ്ദത പാലിക്കണമെന്ന അറിയിപ്പ് താന്‍ പാലിച്ചുവെന്നും മാർപാപ്പ സരസരൂപത്തില്‍ പറഞ്ഞു. റോമിന്‍റെ പ്രാന്ത പ്രദേശത്ത് വസിക്കുന്ന കുടുംബങ്ങളോടുള്ള സാമീപ്യത്തിന്‍റെ അടയാളമാണ് മാർപാപ്പായുടെ ഭവനസന്ദര്‍ശനമെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പത്രക്കുറിപ്പില്‍ രേഖപ്പെടുത്തി.
Image: /content_image/TitleNews/TitleNews-2017-05-21-14:10:22.jpg
Keywords: ഫ്രാന്‍സി
Content: 4972
Category: 6
Sub Category:
Heading: തിരുകുടുംബത്തിൽനിന്നും വർഷിക്കപ്പെടുന്ന ഉന്നതമായ 7 അനുഗ്രഹങ്ങൾ
Content: "ശിശു വളർന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി; ദൈവത്തിന്റെ കൃപ അവന്റെമേൽ ഉണ്ടായിരുന്നു" (ലൂക്കാ 2:40) #{red->n->n->യേശു ഏകരക്ഷകൻ: ജൂണ്‍ 5}# <br> ഓരോ സമൂഹത്തിന്റെയും അടിസ്ഥാനം കുടുംബമാണ്. കുടുംബങ്ങൾ ശക്തിപ്രാപിക്കുമ്പോൾ സമൂഹവും, അതിലൂടെ രാജ്യങ്ങളും ശക്തിപ്രാപിക്കുന്നു. അങ്ങനെ ഈ ലോകത്തിന്റെ നിലനിൽപ്പു തന്നെ കുടുംബങ്ങളെ ആശ്രയിച്ചാണെന്ന് പറയാം. എന്നാൽ ഈ കുടുംബങ്ങൾ എവിടെനിന്നാണ് ശക്തി സ്വീകരിക്കേണ്ടത്? അതിന് ഒറ്റ ഉത്തരമേയുള്ളൂ 'നസ്രത്തിലെ ഭവനം'. ലോകത്തിലെ എല്ലാ കുടുംബങ്ങളുടെയും മാതൃകയും ശക്തികേന്ദ്രവും നസ്രത്തിലെ തിരുകുടുംബമാണ്. ലോകം മുഴുവനുമുള്ള എല്ലാ കുടുംബങ്ങളിലേക്കും നസ്രത്തിലെ ഈ ഭവനത്തിൽ നിന്നും ശക്തി ഒഴുകുന്നുണ്ട്. അത് സ്വീകരിക്കാൻ തയ്യാറാകുന്ന കുടുംബങ്ങൾ ധാരാളമായി അനുഗ്രഹിക്കപ്പെടും. തിരുകുടുംബത്തിൽ നിന്നും നമ്മുടെ കുടുംബങ്ങളിലേക്കു വർഷിക്കപ്പെടുന്ന പ്രധാനപ്പെട്ട അനുഗ്രഹങ്ങൾ: #{blue->n->n->1. നിശ്ശബ്ദത പഠിപ്പിക്കുന്നു.}# മനസ്സിനു സ്വസ്ഥത നല്‍കുന്ന ആശ്ചര്യവും അനുപേക്ഷണീയവുമായ ഈ അവസ്ഥ ഓരോ കുടുംബങ്ങളെയും സന്തോഷത്തിലേക്കും സമാധാനത്തിലേക്കും നയിക്കും. #{blue->n->n->2. ലാളിത്യം പരിശീലിപ്പിക്കുന്നു.}# കുടുംബത്തിലെ സ്നേഹൈക്യവും, അനാര്‍ഭാടവും, ലളിതവുമായ ജീവിതത്തിന്‍റെ സൗന്ദര്യവും അലംഘനീയതയും പവിത്രതയുമെല്ലാം എന്താണെന്നും ആരോഗ്യപരമായി നസ്രത്തിലെ ഭവനം നമ്മെ പരിശീലിപ്പിക്കുന്നു. #{blue->n->n->3. ജോലിയുടെ ശിക്ഷണം ലഭിക്കുന്നു.}# മനുഷ്യപ്രയത്നത്തെ സംബന്ധിക്കുന്ന കര്‍ശനവും രക്ഷാകരവുമായ നിയമം നസ്രത്തിലെ ഈ ഭവനം ലോകത്തോടു ഉദ്ഘോഷിക്കുന്നു. ഇതിനും പുറമേ, ലോകത്തിലെ എല്ലാ തൊഴിലാളികള്‍ക്കും അവരുടെ മഹനീയ മാതൃക 'തച്ചന്‍റെ മകന്‍റെ' ഭവനമായ തിരുകുടുംബത്തിൽ നിന്നും ലഭിക്കുന്നു. #{blue->n->n->4. ദൈവസ്നേഹത്തിൽ വളർത്തുന്നു.}# നസ്രത്തിലെ ഭവനത്തിലെ യേശുവിന്റെ രഹസ്യജീവിതം, അനുദിനജീവിതത്തിലെ വളരെ സാധാരണമായ പ്രവൃത്തികളില്‍ക്കൂടെ ദൈവസ്നേഹത്തിൽ വളരുവാൻ എല്ലാവര്‍ക്കും അവസരം നല്‍കുന്നു. #{blue->n->n->5. ദൈവസ്വരം ശ്രവിക്കുവാൻ കൃപ ലഭിക്കുന്നു.}# സുവിശേഷത്തിലെ നിശബ്ദനും എന്നാൽ ശക്തനായ ഒരു വ്യക്തിയാണ് തിരുകുടുംബത്തിലെ വി. യൗസേപ്പ്. ദൈവത്തിൽ നിന്നുമുള്ള വെളിപ്പെടുത്തലുകൾ ശ്രവിച്ചുകൊണ്ട് തന്റെ കുടുംബത്തെ നയിക്കുന്ന യൗസേപ്പിതാവ് ലോകം മുഴുവനുമുള്ള കുടുംബനാഥൻമാർക്ക്‌ ഒരു മാതൃകയാണ്. ഇന്ന് പല കുടുംബംങ്ങളുടെയും തകർച്ചയ്ക്കു കാരണം ദൈവത്തോട് ആലോചന ചോദിക്കാതെ കുടുംബത്തിൽ എടുക്കുന്ന തീരുമാനങ്ങളാണ്. തിരുകുടുംബത്തിൽ ആശ്രയിച്ചാൽ, ദൈവസ്വരം ശ്രവിച്ചുകൊണ്ട് കുടുംബത്തെ നയിക്കുവാനുള്ള കൃപ ഓരോ കുടുംബനാഥൻമാർക്കും ലഭിക്കും. #{blue->n->n->6. സ്വർഗ്ഗീയ പദ്ധതികളോട് "YES" പറയുവാനുള്ള കൃപ ലഭിക്കുന്നു.}# ദൈവം ഓരോ കുടുംബത്തിനുവേണ്ടിയും ഒരുക്കി വച്ചിരിക്കുന്ന അനുഗ്രഹങ്ങൾ വളരെ വലുതാണ്. നമ്മുടെ മക്കൾക്ക് ശോഭനമായ ഭാവിയും നമ്മുടെ കുടുംബങ്ങൾക്ക് സുരക്ഷിതത്വവും നൽകുവാനുള്ള ദൈവത്തിന്റെ പദ്ധതിയാണത്. ഈ പദ്ധതികൾ നമ്മുടെ ജീവിതത്തിൽ നടപ്പിലാക്കണമെങ്കിൽ നാം ദൈവിക പദ്ധതിയോട് "YES" എന്നു പറയുവാൻ തയാറാകണം. ഇക്കാര്യത്തിൽ പരിശുദ്ധ കന്യകാമറിയം ലോകം മുഴുവനുമുള്ള കുടുംബങ്ങൾക്ക് ഏറ്റവും നല്ല മാതൃകയാണ്. പരിശുദ്ധ അമ്മയെപ്പോലെ സ്വർഗ്ഗീയ പദ്ധതികളോട് "അതെ" പറയുവാനുള്ള കൃപ നസ്രത്തിലെ ഭവനത്തിൽ നിന്നും ഓരോ കുടുംബങ്ങൾക്കും ലഭിക്കുന്നു. #{blue->n->n->7. മക്കളെ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർത്തുവാനുള്ള കൃപ ലഭിക്കുന്നു.}# ഒരു കുട്ടി കുടുംബത്തിൽ ജനിക്കുന്ന നിമിഷം മുതൽ ജീവിതകാലം മുഴുവൻ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളരുവാനുള്ള കൃപ തിരുകുടുംബത്തിൽ നിന്നും ലഭിക്കുന്നു. ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ സ്രത്തിലെ ഭവനത്തിൽ വളർന്നുവന്ന യേശുക്രിസ്തുവിൽ നിന്നാണ് ഈ കൃപ ലോകം മുഴുവനുമുള്ള കുടുംബങ്ങളിലേക്ക് ഒഴുകുന്നത്. #{red->n->n->വിചിന്തനം}# <br> നസ്രത്തിലെ തിരുകുടുംബത്തിൽ നിന്നും ധാരാളം കൃപകൾ ഓരോ കുടുംബങ്ങളിലേക്കും ഒഴുകുന്നുണ്ട്. അതു സ്വീകരിക്കുവാൻ ഓരോ കുടുംബങ്ങളും യേശുവിനായി വാതിൽ തുറന്നുകൊടുക്കണം. തിരുകുടുംബത്തിന്റെ കേന്ദം ലോകരക്ഷകനും ഏകരക്ഷകനുമായ യേശുക്രിസ്തുവാണ്. അതുപോലെ യേശുക്രിസ്തുവിൽ കേന്ദ്രീകൃതമായ ജീവിതം നയിക്കുന്ന കുടുംബങ്ങളെ ഒരു ശക്തിക്കും പരാജയപ്പെടുത്താൻ സാധ്യമല്ല. ലോകം മുഴുവനുമുള്ള എല്ലാ കുടുംബങ്ങളും ഈ വലിയ സത്യം തിരിച്ചറിഞ്ഞ് യഥാർത്ഥ സന്തോഷത്തിലേക്കും സമാധാനത്തിലേക്കും കടന്നുവരുന്നതിനായി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-05-21-14:20:58.jpg
Keywords: യേശു,ക്രിസ്തു
Content: 4973
Category: 1
Sub Category:
Heading: സഭയ്ക്ക് 5 പുതിയ കര്‍ദിനാളുമാര്‍
Content: വത്തിക്കാൻ സിറ്റി: അഞ്ച് പേരെ കർദിനാൾമാരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിനുള്ള കർദിനാൾമാരുടെ സമ്പൂർണസമ്മേളനം ജൂൺ 28നു വത്തിക്കാനിൽ ചേരും. ഇന്നലെ ഞായറാഴ്ച ദിന പ്രസംഗത്തിലാണ് മാര്‍പാപ്പ പുതിയ കര്‍ദിനാളുമാരെ പ്രഖ്യാപിച്ചത്. സ്പെയിന്‍ ബിഷപ്പ് ആർച്ച്ബിഷപ് ഹുവാൻ ഹൊസെ ഒമെല്ല, ലാവോസ് ബിഷപ്പ് ബിഷപ് ലൂയി മാരി ലിങ് മാംഗഅനീക്കോൻ അൽ സാൽവദോറിലേ ബിഷപ് ഗ്രിഗോറിയോ റോസ ഷാവേസ്, മാലി ആര്‍ച്ച് ബിഷപ്പ് ആർച്ച്ബിഷപ് ജീൻ സെർബോ, സ്വീഡന്‍ ബിഷപ് ആൻഡേഴ്സ് അർബോറില്യസ്, എന്നിവരെയാണു കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. പുതുതായി പ്രഖ്യാപിക്കപ്പെട്ട അഞ്ചു കർദിനാൾമാരും 80വയസിൽ താഴെ പ്രായമുള്ളവരാണ്. ഇതിനാൽ ഇവർക്കെല്ലാവർക്കും മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ടവകാശമുള്ളവരാണ്. മാലി, സ്വീഡൻ, ലാവോസ് എന്നിവിടങ്ങളിൽനിന്ന് ആദ്യമായാണ് സഭയ്ക്ക് കർദിനാൾമാരെ ലഭിക്കുന്നത്. കർദിനാൾമാരുടെ സമ്പൂർണസമ്മേളനത്തിന് പിറ്റേന്ന് പുതിയ കർദിനാൾമാരോടൊപ്പം മാർപാപ്പ ദിവ്യബലി അർപ്പിക്കും. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ പതിനൊന്ന് രാജ്യങ്ങളില്‍ നിന്നായി പതിനേഴ് പുതിയ കര്‍ദിനാളുമാരെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചിരിന്നു. ഇത് നാലാം തവണയാണ് മാര്‍പാപ്പ കര്‍ദിനാളുമാരെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ മൂന്നു കണ്‍സിസ്റ്ററിക്ക് ശേഷം 39 രാജ്യങ്ങളില്‍ നിന്നായാണ് കര്‍ദിനാളുമാരെയാണ് മാര്‍പാപ്പ നിയമിച്ചത്. ഇതില്‍ 11 രാജ്യങ്ങളില്‍ കര്‍ദിനാളുമാര്‍ ഇല്ലാത്തതായിരിന്നു. ഇതിനോട് ചേര്‍ന്നാണ് പുതുതായി അഞ്ചു കര്‍ദിനാളുമാരെ കൂടി മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-05-22-03:48:03.jpg
Keywords: കർദിനാൾമാർ
Content: 4974
Category: 18
Sub Category:
Heading: സെമിത്തേരിയിലെ ക്രൂശിതരൂപം തകര്‍ത്തനിലയില്‍ കണ്ടെത്തി
Content: മാവേലിക്കര: തഴക്കര കുന്നം സേക്രഡ് ഹാർട്ട് ലത്തീൻ കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ സ്ഥാപിച്ചിരുന്ന ക്രൂശിത രൂപത്തിന്‍റെ കൈകൾ തകർത്ത നിലയിൽ കണ്ടെത്തി. കുരിശിൽ സ്ഥാപിച്ചിരുന്ന ക്രിസ്തുവിന്‍റെ രൂപം ഇളക്കി മാറ്റിയ ശേഷം ശരീരം ഒരു കല്ലറയ്ക്കു മുകളിലും അറുത്തുമാറ്റിയ കൈകൾ മറ്റൊരു കല്ലറയ്ക്കു മുകളിലുമായി മാറ്റിവച്ച നിലയിലായിരുന്നു. ശനിയാഴ്ച കുടുംബകല്ലറയിൽ പ്രാർത്ഥിക്കാനെത്തിയ കുടുംബമാണ് ക്രൂശിതരൂപം കാണാതായ വിവരം ശ്രദ്ധിച്ചത്. തുടർന്നു പള്ളി വികാരി ഫാ. അലോഷ്യസ് എ. ഫെർണാണ്ടസിനെ വിവരമറിയിക്കുകയായിരിന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് നശിപ്പിക്കപ്പെട്ട നിലയിൽ രൂപം കണ്ടെത്തിയത്. മാവേലിക്കര സിഐ പി. ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആലപ്പുഴയിൽനിന്നു ഡോഗ് സക്വാഡും സംഭവസ്ഥലത്തെത്തിയിരിന്നു.
Image: /content_image/India/India-2017-05-22-03:39:13.jpg
Keywords: സെമിത്തേരി