Contents

Displaying 4941-4950 of 25101 results.
Content: 5227
Category: 9
Sub Category:
Heading: ഡാര്‍ലിംഗ്ടണ്‍ ധ്യാനകേന്ദ്രത്തില്‍ ഫാ. ജോര്‍ജ് പനക്കൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം
Content: ലണ്ടന്‍: പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസിയും ഡിവൈന്‍ ടീമും നേതൃത്വം നല്‍കുന്ന കുടുംബ നവീകരണ ധ്യാനം ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കും. ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും അടങ്ങുന്ന കുടുംബ നവീകരണ ധ്യാനം ജൂലൈ ഏഴ്, എട്ട്, ഒന്‍പത് (വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് നടക്കുക. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം. #{red->n->n->വിവരങ്ങള്‍ക്ക്: }# ഫാ. പോള്‍ കാരി: 01325469400 <br> റെജി പോള്‍:- 07723035457 <br> റെജി മാത്യു:- 07552619237
Image: /content_image/Events/Events-2017-06-21-12:18:55.jpg
Keywords: പന
Content: 5229
Category: 1
Sub Category:
Heading: ഇരുനൂറിന്റെ നിറവില്‍ സൗത്താഫ്രിക്കയിലെ കത്തോലിക്കാ സഭ
Content: കേപ്ടൗണ്‍: ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ലക്ഷകണക്കിന് ജനങ്ങളെ യേശുവിന്റെ മാര്‍ഗ്ഗത്തിലേക്ക് നയിച്ച സൗത്താഫ്രിക്കയിലെ കത്തോലിക്കാ സഭ 200 വര്‍ഷങ്ങളുടെ നിറവില്‍. ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ 25-ന് കേപ്ടൗണിൽ പ്രത്യേക പരിപാടികൾ നടക്കും. അന്നേ ദിവസം അതിരൂപതയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കും. 1818-ല്‍ പിയൂസ് ഏഴാമന്‍ പാപ്പായാണ് ആഫ്രിക്കയില്‍ വികാരിയേറ്റ് അപ്പോസ്തോലിക് ഓഫ് ദി ഗുഡ് ഹോപ്പ് നിലവില്‍ വരുത്തിയത്. കഴിഞ്ഞ ഇരുനൂറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ സൗത്താഫ്രിക്കയിലെ വിദ്യാഭ്യാസ മേഖലയിലും ഇതരമേഖലകളിലും കത്തോലിക്ക സഭ കൈവരിച്ച വളര്‍ച്ചയ്ക്ക് ആത്മീയ സഭാംഗങ്ങള്‍ക്ക് വികാരി ജനറല്‍ തന്റെ പ്രസ്താവനയിലൂടെ നന്ദി പ്രകാശിപ്പിച്ചു. കേപ്ടൗണ്‍ കണ്ടുപിടിക്കപ്പെട്ടത് മുതല്‍ പോര്‍ച്ചുഗീസ് രാജാവിന്റെ അനുവാദത്തോടെ പോര്‍ച്ചുഗീസ് മിഷണറിമാരായിരുന്നു അവിടത്തെ മതപരമായ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. 1652-ല്‍ കേപ്പില്‍ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ആധിപത്യം സ്ഥാപിച്ചതിനു ശേഷം അവിടെ കത്തോലിക്കാ വിശ്വാസം നിരോധിക്കപ്പെടുകയായിരുന്നു. 1805-ല്‍ കേപ് കോളനിയിലെ കമ്മീഷണര്‍ ജനറലായിരുന്ന ജേക്കബ് എബ്രഹാം ഡെ മിസ്റ്റ് കോളനിയിലെ ദൈവവിശ്വാസികള്‍ക്ക് നിയമപരമായ സംരക്ഷണവും സ്വാതന്ത്ര്യവും നല്‍കുവാന്‍ തീരുമാനിക്കുകയായിരിന്നു. അതിന്‍ പ്രകാരം കേപ്പിലെ കത്തോലിക്കരെ ഏകോപിപ്പിക്കുന്നതിനായി മൂന്ന്‍ ഡച്ച് പുരോഹിതര്‍ അവിടെ എത്തുകയുമാണ്‌ ഉണ്ടായത്. 1818 ജൂണ്‍ 7-ന് പിയൂസ് ഏഴാമന്‍ പാപ്പായാണ് വികാരിയേറ്റ് അപ്പോസ്തോലിക് ഓഫ് ദി ഗുഡ് ഹോപ്പ് സ്ഥാപിച്ചു സമീപ പ്രദേശങ്ങള്‍ അതിനോട് കൂടി കൂട്ടിച്ചേര്‍ത്തു. പില്‍ക്കാലത്ത് മൌറീഷ്യസും, ന്യൂ ഹോളണ്ടും, വാന്‍ ഡിമെന്‍സ് ലാന്‍ഡ് (ഇന്നത്തെ ഓസ്ട്രേലിയയും) തുടങ്ങിയ പ്രദേശങ്ങള്‍ ഈ അപ്പസ്തോലിക് വികാരിയേറ്റിന്റെ ഭാഗമായിരുന്നു. കാലക്രമേണ വിവിധ സന്യാസ സഭകള്‍ ഇവിടെ എത്തുകയായിരിന്നു. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും സൗത്താഫ്രിക്കയിലെ കത്തോലിക്കാ സഭയുടെ വികസനം ത്വരിതഗതിയില്‍ ആകുകയായിരിന്നു. കറുത്തവരും വെളുത്തവരും അടങ്ങുന്ന അനേകര്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്ന്‍ വന്നു. 1951-ല്‍ പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ കത്തോലിക്കാ സഭയെ വിവിധ പ്രവിശ്യകളായി തിരിച്ചു. അധികം താമസിയാതെതന്നെ പുതിയ രൂപതകള്‍ ചേര്‍ക്കപ്പെടുകയായിരിന്നു. സൗത്താഫ്രിക്ക, ബോട്സ്വാന, സ്വാസിലാന്റ് ഉള്‍പ്പെടെ ഇപ്പോള്‍ 28 രൂപതകളും ഒരു അപ്പസ്തോലിക വികാരിയേറ്റും സതേണ്‍ ആഫ്രിക്കന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സിന്റെ (SACBC) കീഴിലുണ്ട്. ഇരുനൂറാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം, സഭയുടെ വളര്‍ച്ചക്ക് കാരണമായവര്‍ക്കും, ദൈവത്തിനും നന്ദിയര്‍പ്പിച്ചു കൊണ്ടുള്ള വിശുദ്ധ കുര്‍ബാനയോടെയായിരിക്കും ആരംഭിക്കുക. സഭയുടെ വളര്‍ച്ചക്കായി പ്രയത്നിച്ചവരെ ഈ കുര്‍ബ്ബാനയില്‍ പ്രത്യേകം ഓര്‍മ്മിക്കും. കൂടാതെ അതിരൂപതാ തലത്തിലുള്ള ആഘോഷങ്ങളും, ദിവ്യകാരുണ്യ പ്രദക്ഷിണവും ഇതിന്റെ ഭാഗമായി നടക്കും. ആഘോഷങ്ങളുടെ പ്രചാരണത്തിനായി മീഡിയ കമ്മിറ്റിക്ക് ഇതിനോടകം തന്നെ രൂപം കൊടുത്തിട്ടുണ്ട്.
Image: /content_image/TitleNews/TitleNews-2017-06-21-13:04:09.jpg
Keywords: ആഫ്രിക്ക
Content: 5230
Category: 6
Sub Category:
Heading: യേശുക്രിസ്തുവിലൂടെ ലോകം ആശീർവാദങ്ങൾ കൊണ്ടു നിറയുന്നു
Content: "പിതാവ് എനിക്കു നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല" (യോഹ 6: 37). #{red->n->b->യേശു ഏകരക്ഷകൻ: ജൂൺ 6}# <br> സൃഷ്ടികര്‍മത്തിന്‍റെ ആരംഭത്തിൽ തന്നെ ദൈവം എല്ലാ ജീവജാലങ്ങളെയും പ്രത്യേകിച്ച് പുരുഷനെയും സ്ത്രീയെയും ആശീര്‍വദിച്ചു. ഭൂമിയില്‍ ഒരു ശാപം വരുത്തിവച്ച മനുഷ്യപാപമുണ്ടായിരുന്നിട്ടും നോഹയോടും സകല ജീവജാലങ്ങളോടുമായി ചെയ്ത ഉടമ്പടി ഫലപൂര്‍ണതയുടെ ഈ ആശീര്‍വാദത്തെ നവീകരിച്ചു. എന്നാല്‍, മരണത്തിലേക്കു നീങ്ങിക്കൊണ്ടിരുന്ന മനുഷ്യചരിത്രത്തെ ജീവനിലേക്ക്, അതിന്‍റെ ഉറവിടത്തിലേക്ക്, വീണ്ടും നയിക്കാന്‍വേണ്ടി, ദൈവികാശീര്‍വാദം അബ്രാഹത്തിന്‍റെ കാലത്ത് മനുഷ്യ ചരിത്രത്തിലേക്കു പ്രവേശിച്ചു. ആശീവാദം സ്വീകരിച്ച "വിശ്വാസികളുടെ പിതാവിന്‍റെ" വിശ്വാസം വഴി രക്ഷയുടെ ചരിത്രം ഉദ്ഘാടനം ചെയ്യപ്പെടുന്നു. ദൈവികാശീര്‍വാദങ്ങള്‍ ആശ്ചര്യകരവും രക്ഷാകരവുമായ സംഭവങ്ങളിലൂടെ വെളിവാക്കപ്പെട്ടു. ഇസഹാക്കിന്‍റെ ജനനം, ഈജിപ്തില്‍ നിന്നുള്ള രക്ഷപെടല്‍, വാഗ്ദത്ത ഭൂമിയുടെ ദാനം, ദാവീദിന്‍റെ തിരഞ്ഞെടുപ്പ്, ദേവാലയത്തിലെ ദൈവസാന്നിധ്യം, പ്രവാചകന്മാര്‍, സങ്കീര്‍ത്തനങ്ങള്‍ എന്നിവ ഈ ദൈവികാശീര്‍വാദങ്ങളെ അനുസ്മരിക്കുന്നു. എന്നാൽ ഈ അവസാന കാലത്തു പിതാവായ ദൈവം തന്റെ പുത്രനിലൂടെ ഈ ലോകത്തിലേക്ക് അനുഗ്രഹങ്ങൾ ധാരാളമായി വർഷിച്ചുകൊണ്ടിരിക്കുന്നു. സഭയുടെ ആരാധനക്രമത്തില്‍ ദൈവികാശീര്‍വാദം പൂര്‍ണമായി വെളിവാക്കപ്പെടുകയും പകര്‍ന്നു നല്‍കപ്പെടുകയും ചെയ്യുന്നു. സൃഷ്ടിയെയും രക്ഷയെയും സംബന്ധിച്ച എല്ലാ ആശീര്‍വാദങ്ങളുടെയും ഉറവിടവും അന്ത്യവും എന്ന നിലയില്‍ പിതാവ് അംഗീകരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു. നമുക്കായി മനുഷ്യാവതാരം ചെയ്യുകയും മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത അവിടുത്തെ വചനമായ യേശുക്രിസ്തുവിൽ, അവിടുന്ന് നമ്മെ തന്‍റെ ആശീര്‍വാദങ്ങള്‍ കൊണ്ടു നിറയ്ക്കുന്നു. എല്ലാ ദാനങ്ങളെയും ഉള്‍ക്കൊള്ളുന്ന ദാനമായ പരിശുദ്ധാത്മാവിനെ അവിടുന്ന് ക്രിസ്തുവിലൂടെ നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയുന്നു. പിതാവായ ദൈവം നമ്മുടെമേല്‍ ചൊരിയുന്ന ആശീര്‍വാദങ്ങള്‍ക്ക് ക്രൈസ്തവ ആരാധനക്രമത്തിലൂടെ പ്രത്യുത്തരം നൽകുന്നു. ഒരു വശത്ത്, സഭ തന്‍റെ കര്‍ത്താവായ യേശുക്രിസ്തുവിനോടു ചേര്‍ന്നും 'പരിശുദ്ധാത്മാവിലും' പിതാവിനെ, അവര്‍ണ്ണനീയമായ അവിടുത്തെ ദാനത്തെ പ്രതി തന്‍റെ ആരാധനയാലും സ്തുതിയാലും കൃതജ്ഞതാപ്രകടനത്താലും വാഴ്ത്തുന്നു; മറുവശത്ത്, ദൈവത്തിന്‍റെ പദ്ധതിയുടെ പൂര്‍ത്തീകരണം വരെ, തന്‍റെമേലും വിശ്വാസികളുടെമേലും ലോകം മുഴുവന്‍റെ മേലും പരിശുദ്ധാത്മാവിനെ അയയ്ക്കാന്‍ അവിടുത്തോടു യാചിക്കുകയും ചെയ്യുന്നു. #{red->n->b->വിചിന്തനം}# <br> നിത്യപുരോഹിതനായ ക്രിസ്തുവിന്‍റെ മരണത്തിലും പുനരുത്ഥാനത്തിലുമുള്ള സംസര്‍ഗത്താലും പരിശുദ്ധാത്മാവിന്‍റെ ശക്തിയാലും ദൈവികാശീര്‍വാദങ്ങള്‍ സ്വീകരിക്കുവാൻ ഓരോ മനുഷ്യനും വിളിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഈ സത്യം തിരിച്ചറിയാതെ മനുഷ്യൻ കണ്ണുതുറക്കാത്ത ദൈവങ്ങളുടെയും വിഗ്രഹങ്ങളുടെയും മുൻപിൽ അനുഗ്രഹത്തിനായി തലകുനിക്കുന്നു. ഓരോ മനുഷ്യന്റെയും ജീവിതത്തിന്റെ എല്ലാ അവസ്ഥകളെയും ആശീർവാദങ്ങൾ കൊണ്ടു നിറയ്ക്കുന്ന ഏകരക്ഷകനായ യേശുവിനെ തിരിച്ചറിയുന്നവർ എത്രയോ ഭാഗ്യവാന്മാർ. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-06-21-13:28:09.jpg
Keywords: യേശു,ക്രിസ്തു
Content: 5231
Category: 18
Sub Category:
Heading: നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് വൈദികനും ഡ്രൈവര്‍ക്കും പരിക്ക്‌
Content: കൊച്ചി: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു മറിഞ്ഞു വൈദികനും ഡ്രൈവര്‍ക്കും പരിക്കേറ്റു. എറണാകുളം സെന്‍റ് മേരീസ് ബസിലിക്ക വികാരി റവ. ഡോ. ജോസ് പുതിയേടത്ത് (58) ഡ്രൈവർ പറവൂർ ചേന്നാമംഗലം സ്വദേശി ഡെന്നി വർഗീസ് (47) എന്നിവർക്കാണു പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന ടാറ്റാ ഇൻഡിഗോ കാർ പൂർണമായും തകർന്നു. ഇന്നലെ രാവിലെ 9.30നു കുമരകം പള്ളിച്ചിറയ്ക്കും പുത്തൻറോഡിനും മധ്യേയാണ് അപകടം. അപകടം നടന്ന സ്ഥലത്തെ ജനങ്ങളുടെ ഉചിതമായ ഇടപെടല്‍ മൂലമാണ് ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. കോട്ടയം മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ച ഇരുവരെയും പിന്നീട് ലിസ്സി ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം വടവാതൂർ മേജർ സെമിനാരിയിൽ വൈദിക വിദ്യാർഥികൾക്കു ക്ലാസെടുക്കുന്നതിന് എറണാകുളത്തുനിന്നു കാറിൽ വരികയായിരുന്നു. തോട്ടിൽനിന്നു കോരി റോഡിലിട്ടിരുന്ന ചെളിയിൽ തെന്നിയാണു കാർ അപകടത്തിൽപ്പെട്ടത്. വാഹനത്തില്‍ കുടുങ്ങിപ്പോയ ഡ്രൈവർ ഡെന്നിയെ അപകടം നടന്ന് അര മണിക്കൂർ കഴിഞ്ഞു കാർ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. വൈദികന്റെ ഇടതു കാലിൽ മൂന്ന് പൊട്ടൽ ഉണ്ട്. കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയും മറ്റ് പിതാക്കന്മാരും ഇന്നലെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരിന്നു. ആശുപത്രിയില്‍ സന്ദർശകർക്ക് കർശന നിയന്ത്രണം ഉണ്ട്.
Image: /content_image/India/India-2017-06-22-03:37:42.jpg
Keywords: വാഹന
Content: 5232
Category: 18
Sub Category:
Heading: കാരുണ്യത്തിന്റെ വഴിയെ നടക്കാനുള്ള വിളി മാമ്മോദീസായിലൂടെ ലഭിക്കുന്നു: മാര്‍ ജോസ് പുത്തന്‍വീട്ടില്‍
Content: കൊച്ചി: കാരുണ്യത്തിന്‍റെ വഴിയെ നടക്കാനുമുള്ള വിളിയാണ് ഓരോ ക്രൈസ്തവനും മാമ്മോദീസായിലൂടെ ലഭിക്കുന്നതെന്ന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍. പാലാരിവട്ടം പിഒസിയിൽ ആറു മാസത്തെ മിഷൻ പരിശീലനം (കാരുണ്യത്തിന്‍റെ സാക്ഷികൾ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുദിനം കാരുണ്യത്തിന്‍റെ മാർഗം പിന്തുടരേണ്ടവരാണു വിശ്വാസികളെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു. അയയ്ക്കപ്പെടാനും കാരുണ്യത്തിന്‍റെ വഴിയെ നടക്കാനുമുള്ള വിളിയാണ് ഓരോ ക്രൈസ്തവനും മാമ്മോദീസായിലൂടെ ലഭിക്കുന്നത്. ഈ ദൗത്യത്തിനായി ആദ്യം യേശുവിനെ അറിയുകയും വിശുദ്ധി നിറഞ്ഞ സാക്ഷ്യജീവിതം നയിക്കുകയും വേണം. ദൈവരാജ്യം സംജാതമാക്കാനുള്ള ഈ പരിശ്രമത്തിൽ പരിശീലനത്തിലൂടെ നമ്മെ രൂപപ്പെടുത്തേണ്ടതുണ്ട്. മാർ പുത്തൻവീട്ടിൽ പറഞ്ഞു. മിഷന്‍ പരിശീലന പരിപാടിയില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ഷിബു സേവ്യർ, ഫാ. റയ്മണ്ട് പള്ളൻ, സിസ്റ്റർ അനറ്റ്, ഷിബു ജോസഫ്, ടി.സി. ആന്‍റോ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2017-06-22-05:04:27.jpg
Keywords: ജോസ് പുത്തന്‍
Content: 5233
Category: 18
Sub Category:
Heading: എസ്‌വി‌എം സന്യാസസമൂഹത്തിന്‍റെ ശതോത്തര രജത ജൂബിലി ആഘോഷ സമാപനം 24ന്
Content: കോട്ടയം: കോട്ടയം അതിരൂപതയിലെ പരിശുദ്ധ കന്യകാമറിയത്തിന്‍റെ വിസിറ്റേഷൻ സന്യാസിനി സമൂഹ (എസ്‌വിഎം)ത്തിന്‍റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ സമാപനം 24ന് നടക്കും. കൈപ്പുഴ സെന്‍റ് ജോർജ് ഫൊറോനപള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങില്‍ കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് കൃതജ്ഞതാബലി അർപ്പിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ആണ് ദിവ്യബലി അര്‍പ്പണം നടക്കുക. വൈകുന്നേരം അഞ്ചിന് ചേരുന്ന സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാർ മാത്യു മൂലക്കാട്ടിന്‍റെ അധ്യക്ഷനായിരിക്കും. നാഗ്പ്പൂർ ആർച്ച്ബിഷപ്പ് മാർ ഏബ്രാഹം വിരുത്തികുളങ്ങര അനുഗ്രഹ പ്രഭാഷണം നടത്തും. മിയാവു രൂപത ബിഷപ്പ് മാർ ജോർജ് പള്ളിപ്പറന്പിൽ, എംഎൽഎമാരായ സുരേഷ് കുറുപ്പ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജസ്റ്റീസ് സിറിയക് ജോസഫ്, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്‍റ് മിനി കുഞ്ഞുമോൻ, പഞ്ചായത്ത് മെംബർ സിന്ധു രാജു, അതിരൂപത പ്രസ്ബിറ്റേറിയൽ സെക്രട്ടറി ഫാ.തോമസ് ആനിമൂട്ടിൽ, ഫാ.കുര്യൻ തട്ടാർകുന്നേൽ ഒഎസ്എച്ച്, റവ.സിസ്റ്റർ സൗമി എസ്ജെസി, ഡെയ്സി കുര്യൻ പാച്ചിക്കര, എസ്‌വിഎം സുപ്പീരിയർ ജനറൽ ഡോ.സിസ്റ്റർ ആനി ജോസ്, ജനറൽ കണ്‍വീനർ സിസ്റ്റർ ഡോ.കരുണ എസ്‌വിഎം. എന്നിവർ പ്രസംഗിക്കും. കൗണ്‍സിലിംഗ് സെന്‍ററുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ടെക്നിക്കൽ സ്കൂളുകൾ, അഗതിമന്ദിരങ്ങൾ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ മുദ്ര പതിപ്പിച്ച സമൂഹമാണ് വിസിറ്റേഷൻ സമൂഹം. കിടങ്ങൂർ കൊച്ചുലൂർദ് ആശുപത്രി, നഴ്സിംഗ് കോളജ്, പയ്യാവൂർ മേഴ്സി ഹോസ്പിറ്റൽ എന്നിവ വിസിറ്റേഷൻ സമൂഹം നടത്തിവരുന്നുണ്ട്. കേരളത്തിനു പുറത്തു ബംഗളുരു, ഖാണ്ഡുവ എന്നിവിടങ്ങളിലും അമേരിക്ക, ഇറ്റലി, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും വിസിറ്റേഷൻ സഹോദരിമാർ സേവനമനുഷ്ഠിക്കുന്നുണ്ട്.
Image: /content_image/India/India-2017-06-22-05:23:17.jpg
Keywords: ജൂബിലി
Content: 5234
Category: 9
Sub Category:
Heading: ഈദിന്റെ അവധി ദിനത്തില്‍ ഷാര്‍ജയില്‍ തിബേരിയാസ് സംഗമം
Content: ഷാര്‍ജ: ഈദിന്റെ ആദ്യ അവധി ദിനത്തിൽ കരിസ്മാറ്റിക്ക് സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി യു എ ഇ കരിസ്‌മാറ്റിക്ക് ശുശ്രൂഷകളുടെ നേതൃ സ്ഥാനത്തുണ്ടായിരുന്നവരുടെയും ഇപ്പോൾ ഉള്ളവരുടെയും സംയുക്ത സംഗമം "തിബേരിയാസ്" ഷാർജ സെന്‍റ് മൈക്കിൾ ദേവാലയത്തിൽ വച്ച് നടത്തപെടുന്നു. രാവിലെ 8.30 മുതൽ നടത്തപെടുന്ന പ്രസ്തുത സംഗമത്തിൽ റവ.ഫാ ബിജു കൂനൻ വി.സി, ബ്രദര്‍ ജെയിംസ്‌കുട്ടി ചമ്പകുളം എന്നിവർ നയിക്കുന്ന വചന പ്രഘോഷണവും ദിവ്യബലിയും ആരാധനയും ഗാന ശുശ്രൂഷയും ചർച്ചകളും മറ്റും ഉണ്ടായിരിക്കുന്നതാണ്. സംഗമം വൈകീട്ട് 5നു സമാപിക്കും. എല്ലാ ബി‌സി‌സി‌ടി, ബി‌സി‌എസ്‌ടി, സി‌സി‌എസ്‌ടി, മുൻ സി‌എസ്‌ടി അംഗങ്ങളും, മിനിസ്ട്രികളുടെ നേതൃത്വ നിരയില്‍ ഉള്ളവർ, മുൻ കോർഡിനേറ്റർസ് തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് താത്പര്യപ്പെടുന്നു. പങ്കെടുക്കുന്നവർ അതാത് പ്രാർത്ഥനാ കൂട്ടായ്മ കോർഡിനേറ്റർസ് മുഖേന പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
Image: /content_image/Events/Events-2017-06-22-05:46:34.jpg
Keywords: അബുദാബി, ഗള്‍ഫ്
Content: 5236
Category: 1
Sub Category:
Heading: സിസ്റ്റര്‍ രേഖ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
Content: പൂന: റിലീജിയസ് ഓഫ് ദ അസംപ്ഷൻ സന്യാസിനി സഭയുടെ ഇന്ത്യൻ പ്രൊവിൻഷ്യൻ സുപ്പീരിയറായി സിസ്റ്റർ രേഖ ചേന്നാട്ട് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ നെല്ലിക്കുറ്റി ഇടവകയിലെ ചേന്നാട്ട് ജോസഫ്-മറിയം ദമ്പതികളുടെ മകളാണ്. മൂന്നാം തവണയാണ് സിസ്റ്റർ രേഖ പദവിയിലെത്തുന്നത്. ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസിന്‍റെ ഓഫീസ് ഓഫ് ദ തിയളോജിക്കൽ കൺസേൺസ് അംഗമാണ്.
Image: /content_image/News/News-2017-06-22-06:14:34.jpg
Keywords: സുപ്പീ
Content: 5237
Category: 9
Sub Category:
Heading: ആത്മാഭിഷേക ശുശ്രൂഷയ്‌ക്കൊരുങ്ങി സാൽഫോർഡ്: ഹോളി സ്പിരിറ്റ് ഈവനിങും രോഗശാന്തി ശുശ്രൂഷയും നാളെ
Content: മാഞ്ചസ്റ്റർ : പ്രമുഖ വചനപ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ സ്റ്റീവ് ലെവാരി സെഹിയോൻ അഭിഷേകാഗ്നി മിനിസ്‌ട്രിയുമായി ചേർന്നു നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിങ് നാളെ സാൽഫോർഡിൽ നടക്കും . നാളെ വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെ സാൽഫോർഡ് സെന്റ്‌ പീറ്റർ ആൻഡ്‌ സെന്റ്‌ പോൾ പള്ളിയിലാണ് പൂർണമായും ഇംഗ്ലീഷിലുള്ള ഈ ധ്യാനം നടക്കുന്നത്. റവ .ഫാ.സോജി ഓലിക്കൽ നയിക്കുന്ന സെഹിയോൻ ടീം ലോകസുവിശേഷവത്കരണത്തിനായി ഇതര മിനിസ്‌ട്രികളോടും ശുശ്രൂഷകളോടും ചേർന്ന് ലോകവ്യാപകമായി വിവിധ ഭാഷാ ദേശക്കാർക്കായി നടത്തിക്കൊണ്ടിരിക്കുന്ന അഭിഷേകാഗ്നി മിനിസ്‌ട്രി ശുശ്രൂഷകളുടെ ഭാഗമായി നടത്തപ്പെടുന്ന ഹോളി സ്പിരിറ്റ്‌ ഈവനിങ് ഇന്ന് അനേകർക്ക്‌ ദൈവികാനുഭവം പകരുന്ന വേദിയായി മാറിക്കൊണ്ടിരിക്കുന്നു. വചന പ്രഘോഷണം , വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന എന്നിവയും ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മ അഭിഷേകം നിറയുന്ന നാളത്തെ ഈ സായാഹ്ന ശുശ്രൂഷയിലേക്ക്‌ സംഘാടകർ ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു . #{red->n->n->അഡ്രസ്സ്: }# സെന്റ് പീറ്റർ & സെന്റ്‌ പോൾ ചർച്ച്‌ <br>പാർക്ക് റോഡ് <br>സാൽഫോർഡ് <br>M68JR #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# <br> രാജു ചെറിയാൻ 0744360066.
Image: /content_image/Events/Events-2017-06-22-06:26:49.jpg
Keywords: സെഹിയോന്‍
Content: 5238
Category: 1
Sub Category:
Heading: അസ്സമിലെ കത്തീഡ്രൽ ദേവാലയത്തിന് നേരെ ആക്രമണം: തിരുവോസ്തി നശിപ്പിച്ചു
Content: ഗുവാഹത്തി: അസ്സമിലെ ബോൺഗയിഗോൺ കത്തോലിക്കാ കത്തീഡ്രൽ ആക്രമണത്തിനു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ജൂണ്‍ 20നു നടന്ന ആക്രമണത്തില്‍ തിരുവോസ്തികൾ ചിന്നഭിന്നമാക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ദേവാലയത്തിന് നേരെ നടന്ന ആക്രമണം അസ്സം ക്രിസ്ത്യൻ ഫോറമാണ് പത്രകൂറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചത്. ദേവാലയ അധികൃതര്‍ അറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലം സന്ദർശിച്ച് എഫ്ഐആർ രേഖപ്പെടുത്തി. ബോൺഗയിഗോൺ രൂപതാധികാരികൾ വിശ്വാസികളോട് ശാന്തത പാലിക്കാനും പ്രദേശത്ത് ശാന്തിയും സമാധാനവും നിലനിർത്താൻ പ്രാർത്ഥനാ കൂട്ടായ്മ നടത്താനും ആവശ്യപ്പെട്ടതായി ആസാം ക്രിസ്ത്യൻ ഫോറം വക്താവ് അല്ലൻ ബ്രൂക്‌സ് അറിയിച്ചു. വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്ന ദേവാലയാക്രമണത്തെ കാര്യ ഗൗരവത്തോടെ ആസാം മുഖ്യമന്ത്രി സമീപക്കണമെന്നും ഉചിതമായ നടപടികൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം പോലീസ് ഇതുവരെ ആക്രമികളെ പിടികൂടിയിട്ടില്ല.
Image: /content_image/TitleNews/TitleNews-2017-06-22-06:53:19.jpg
Keywords: തകര്‍