Contents

Displaying 651-660 of 24922 results.
Content: 773
Category: 8
Sub Category:
Heading: ജീവിതത്തിന്‍റെ അസ്വസ്ഥതകളെ യേശുവിന് വിട്ടുകൊടുക്കുക
Content: “എന്റെ സഹോദരരേ വിവിധ പരീക്ഷണങ്ങളില്‍ അകപ്പെടുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കുവിന്‍, എന്തെന്നാല്‍ വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ നിങ്ങൾക്ക് അതില്‍ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ” (യാക്കോബ് 1:2-3) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-13}# ശുദ്ധീകരണസ്ഥലത്തില്‍ വേദന അനുഭവിക്കുന്ന ആത്മാക്കള്‍ക്കായി നമ്മുടെ പ്രാര്‍ത്ഥനകള്‍ മാത്രമല്ല, നമ്മുടെ ജീവിതത്തിലെ സഹനങ്ങളും നമ്മുക്ക് കാഴ്ചവെക്കാം. ഈ സഹനങ്ങള്‍ക്ക് വലിയ അര്‍ത്ഥമുണ്ടെന്ന് നാം മനസ്സിലാക്കണം. ഈ സഹനങ്ങള്‍ ഒരിക്കലും നഷ്ട്ടപ്പെട്ടു പോകാത്ത, ശേഖരിച്ചുവെക്കപ്പെടുന്ന വലിയ നിധിയാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നമ്മെ പഠിപ്പിക്കുന്നു. "അധികം നാള്‍ പഴക്കമില്ലാത്തതും, എന്നാല്‍ ഇന്ന് വളരെ വിരളമായി അനുഷ്ടിച്ച് വരുന്നതുമായ ഒരു ഭക്തിമാര്‍ഗ്ഗമുണ്ടായിരുന്നു- നമ്മെ ദിനംപ്രതി അലട്ടുന്ന ചെറിയ ചെറിയ തിരിച്ചടികളെ ദൈവത്തിന് സമര്‍പ്പിക്കുകയും അത് വഴി അവക്കൊരു അര്‍ത്ഥം നല്‍കുക എന്നതുമായിരുന്നു അത്. നാം എന്തെങ്കിലും സമര്‍പ്പിക്കുക എന്ന് പറഞ്ഞാല്‍ ശരിക്കും എന്താണ് അര്‍ത്ഥമാക്കുന്നത്? യഥാര്‍ത്ഥത്തില്‍ തങ്ങളുടെ ചെറിയ ചെറിയ അസ്വസ്ഥതകള്‍ യേശുവിന്റെ അനുകമ്പയ്ക്കു മുന്നില്‍ വിട്ടുകൊടുക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ഇപ്രകാരം ചെയ്തിട്ടുള്ളവര്‍ക്കറിയാം. തന്മൂലം മനുഷ്യവംശത്തിനു ഏറ്റവും ആവശ്യകരമായിട്ടുള്ള അനുകമ്പയെന്ന നിധിശേഖരത്തില്‍ അവയും ചേര്‍ക്കപ്പെടുന്നു. ഈ ഭക്തിരീതി തിരികെ കൊണ്ട് വരുന്നത് നല്ലതാണ് എന്ന വസ് തുത നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു." (ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ, Spe Salvi) #{red->n->n->വിചിന്തനം:}# ആത്മപരിത്യാഗത്തിന്റെ ഏതെങ്കിലും ഒരു പ്രവര്‍ത്തി ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-12-23:25:59.jpg
Keywords: സഹനം
Content: 774
Category: 5
Sub Category:
Heading: വിശുദ്ധ പീറ്റര്‍ ഡാമിയന്‍
Content: മധ്യകാലഘട്ടങ്ങളിലെ സഭയുടെ ഏറ്റവും വലിയ നവോത്ഥാനകരില്‍ ഒരാളായാണ് വിശുദ്ധ പീറ്റര്‍ ഡാമിയനെ കണക്കാക്കുന്നത്. എല്ലാക്കാലത്തേയും അസാധാരണ വ്യക്തിത്വങ്ങളില്‍ ഒരാളായിരിന്നു വിശുദ്ധനെന്ന് അദ്ദേഹത്തിന്റെ ജീവിതത്തെ പറ്റി വിചിന്തനം ചെയ്യുമ്പോള്‍ നമ്മുക്ക് മനസ്സിലാക്കാന്‍ സാധിയ്ക്കും. വിശുദ്ധ ഡാമിയനെന്ന പണ്ഡിതനില്‍ അറിവിന്റെ ധനത്തേയും അപ്പസ്തോലിക ആവേശത്തേയും, ഡാമിയനെന്ന സന്യാസിയില്‍ കഠിനമായ അച്ചടക്കവും പരിത്യാഗവും, ഡാമിയനെന്ന പുരോഹിതനില്‍ ഭക്തിയും ആത്മാക്കള്‍ക്ക് വേണ്ടിയുള്ള അടങ്ങാത്ത ആവേശവും കാണാന്‍ സാധിയ്ക്കും. കൂടാതെ ഡാമിയന്‍ കര്‍ദ്ദിനാളായിരിന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വിശ്വസ്ഥതയും, പരിശുദ്ധ സഭയോടുള്ള വിധേയത്വവും ആളുകള്‍ക്ക് ദര്‍ശിക്കുവാന്‍ കഴിയുമായിരിന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഗ്രിഗറി ഏഴാമന്റെ ഒരു നല്ല സുഹൃത്തായിരുന്നു അദ്ദേഹം. ഒരവസരത്തില്‍ വിശുദ്ധന്‍ തന്റെ അനന്തരവന് ഇപ്രകാരം എഴുതുകയുണ്ടായി, “ദിനംതോറും രക്ഷനായ യേശുവിന്റെ മാംസവും, അപ്പവും ഭക്ഷിച്ചുകൊണ്ട് തന്നെ തന്നെ സംരക്ഷിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കരുത്. നിന്റെ പരിധിയില്‍ അലറികൊണ്ടിരിക്കുന്ന മൃഗീയ സ്വഭാവമുള്ള മനുഷ്യരെ പുറത്താക്കുക; നിന്റെ മറഞ്ഞിരിക്കുന്ന രഹസ്യ ശത്രു നിന്റെ അധരങ്ങള്‍ യേശുവിന്റെ രക്തത്താല്‍ ചുവന്നിരിക്കുന്നത് കാണട്ടെ. അവന്‍ ഭയന്ന് വിറക്കും, ഭയം കൊണ്ട് കുനിഞ്ഞ്, അവന്റെ ഇരുളിലേക്ക് നാണംകെട്ട് പലായനം ചെയ്യുന്നത് നിനക്ക് കാണാന്‍ സാധിയ്ക്കും.” മഹാ കവിയായിരുന്ന 'ഡാന്റെ' തന്റെ ‘ഡിവൈന്‍ കോമഡി’ എന്ന കവിതയില്‍ "ദൈവത്തെ കുറിച്ച് പറയുകയും, ധ്യാനിക്കുകയും ചെയ്യുന്ന വിശുദ്ധ മനുഷ്യര്‍ക്കായി ദൈവം കരുതിവെച്ചിട്ടുള്ള സ്ഥലമായ ‘ഏഴാം സ്വര്‍ഗ്ഗത്തിലാണ്’ വിശുദ്ധനെ അവരോധിച്ചിരിക്കുന്നത്". 1072-ല്‍ വിശുദ്ധന് 65 വയസ്സുള്ളപ്പോളാണ് അദ്ദേഹം മരണമടഞ്ഞത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ക്ലെര്‍മോണ്ടിലെ അവിത്തൂസ് 2. പെഴ്സ്യായിലെ ഡാനിയേലും വെര്‍ഡായും 3. മെറ്റ്സിലെ ഫെലിക്സ് 4. ആഫ്രിക്കക്കാരായ വെരുളൂസും സെക്കുന്തൂസും സിറീസിയൂസും ഫെലിക്സും 5. ആഫ്രിക്കക്കാരായ സെര്‍വൂളൂസും സര്‍ത്തൂണിനൂസും ഫോര്‍ത്ത്‌നാത്തൂസും 6. അമാസ്ത്രിസ്സിലെ ജോര്‍ജ് 7. ജെര്‍മ്മാനൂസും റാന്‍റോആള്‍ഡും {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }}
Image: /content_image/DailySaints/DailySaints-2016-02-13-03:56:15.jpg
Keywords: വിശുദ്ധ പീ, ഡാമിയന്‍
Content: 775
Category: 1
Sub Category:
Heading: "നാം സഹോദരർ" റഷ്യന്‍ പാത്രിയാർക്കിസ് കിറിലിനോട് ഫ്രാൻസിസ് മാർപാപ്പ
Content: ആയിരം വർഷങ്ങൾക്കു മുമ്പ് റോമുമായി വഴിപിരിഞ്ഞ പൗരസ്ത്യ സഭയുടെ ഇപ്പോഴത്തെ തലവൻ റഷ്യയിലെ പാത്രിയാർക്കിസ് കിറിലും, ആഗോള തിരുസഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ ക്യൂബയിലെ ഹവാനയിൽ ഒത്തുകൂടി. രണ്ടു പതിറ്റാണ്ടുകളായി തുടരുന്ന വത്തിക്കാന്റെ പരിശ്രമങ്ങളും കഴിഞ്ഞ കുറെ മാസങ്ങളായുള്ള ചർച്ചകളുമാണ്, ഫ്രാൻസിസ് മാർപാപ്പയുടെ മെക്സിക്കൻ സന്ദർശന പരിപാടിയിൽ, ക്യൂബയിലെ ഹവാനയിൽ ഇറങ്ങി അവിടെ സന്ദർശനം നടത്താനെത്തിയ റഷ്യൻ പാത്രിയർക്കീസിനെ സന്ധിക്കാൻ അവസരമൊരുക്കിയത്. ഹവാനയിലെ റഷ്യൻ ഓർത്തോഡക്സ് സമൂഹത്തെ സന്ദർശിക്കാനായാണ് പാത്രിയാർക്കീസ് അവിടെയെത്തിയത്. ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോ ആതിഥേയത്വം വഹിച്ച കൂടിക്കാഴ്ച്ച ക്രൈസ്തവ സമൂഹങ്ങൾക്ക് വലിയൊരു ഉത്തേജനമാണ് നൽകുന്നത്. ക്രൈസ്തവ സമൂഹങ്ങളുടെ യോജിപ്പിനു വേണ്ടി മാർപാപ്പ നടത്തി വരുന്ന പരിശ്രമങ്ങളുടെ തുടർച്ചയാണ് റഷ്യൻ പാത്രിയാർക്കീസുമായുള്ള ഈ കൂടികാഴ്ച്ച എന്ന് വിലയിരുത്തപ്പെടുന്നു. ആഗോള തിരുസഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ, റഷ്യൻ ഓർത്തോഡക്സ് സഭയുടെ തലവനെ അങ്ങോട്ടു ചെന്ന് കണ്ടത്, പിതാവ് എന്നും നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്ന എളിമയുടെ വലിയൊരു പ്രഖ്യാപനമാണെന്ന്, ഉക്രൈനിലെ കത്തോലിക്കാ മെത്രാൻ ബോറീസ് ഗുഡ്സിയാക് അഭിപ്രായപ്പെട്ടു. (അസ്തമിച്ച റഷ്യൻ സാമ്രാജ്യത്തിന്റെ ഒരു ഔട്ട് പോസ്റ്റായിരുന്നു ക്യൂബ എന്ന് ഓർമ്മിക്കുക.) ഉക്രൈയിനിലും റഷ്യയിലുമുള്ള കത്തോലിക്കരുടെ പ്രവർത്തനങ്ങളോട് അപ്രീതി പുലർത്തുന്ന റഷ്യൻ ഓർത്തോഡ്ക്സ് സഭ, ആ കാരണത്താൽ തന്നെ, വത്തിക്കാനുമായി സഹവർത്തിത്വത്തിന് കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി വിസമ്മതിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും .മദ്ധ്യപൗരസ്ത്യ ദേശത്തെ ക്രൈസ്തവ പീഠനങ്ങൾ എല്ലാ ക്രൈസ്തവ സമൂഹങ്ങളേയും ബാധിക്കുന്നതു കൊണ്ട്, മറ്റു പ്രശ്നങ്ങൾ മാറ്റിവച്ചു കൊണ്ടുള്ള ഒരു പ്രവർത്തന ശൈലി ആവശ്യമാണെന്ന് റഷ്യൻ പാത്രിയാർക്കേറ്റ് പ്രസ്താവിച്ചു. സിറിയയിലും ഇറാക്കിലും നടക്കുന്ന ക്രൈസ്തവരുടെയും മറ്റു മതന്യൂനപക്ഷങ്ങളുടെയും വംശഹത്യയ്ക്കെതിരെ, മാർപാപ്പ നടത്തുന്ന ആഗോള പ്രചാരണം റഷ്യൻ പാത്രിയാർക്കേറ്റിന്റെ മനസ്സു മാറ്റത്തിന് കാരണമാണെന്ന് കരുതപ്പെടുന്നു. രക്തത്തിലൂടെയുള്ള ക്രൈസ്തവ യോജിപ്പി'നെ പറ്റി പിതാവ് നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. ക്രൈസ്തവ സഭകളുടെ വ്യത്യാസങ്ങളൊന്നുമില്ലാതെ, മദ്ധ്യപൂർവ്വ ദേശത്തെ എല്ലാ ക്രൈസ്തവരും ഒരേ പോലെ വംശഹത്യയ്ക്കിരയാക്കപ്പെടുന്നു. ഇതാണ് പിതാവ് അർത്ഥമാക്കുന്ന 'രക്തത്തിലൂടെയുള്ള ക്രൈസ്തവ സമന്വയം' . വിശ്വാസത്തിനു വേണ്ടി ജീവൻ ത്യജിക്കുന്ന ഈ ക്രൈസ്തവർ, സഭാ ഭേദമില്ലാതെ ക്രൈസ്തവ രക്തസാക്ഷികളുടെ ഗണത്തിൽ പെടുകയാണെന്ന് മാർപാപ്പ അഭിപ്രായപ്പെട്ടിട്ടുണ്ട്. (Source: Catholic Herald)
Image: /content_image/News/News-2016-02-13-22:23:43.jpeg
Keywords: Pope Francis, Patriarch Kirill
Content: 776
Category: 7
Sub Category:
Heading: സാബത്ത് February 14: "കരുണാ സമ്പന്നനായ ദൈവത്തെ കണ്ടെത്തുന്നത് വഴി യേശുവിന്‍റെ രക്ഷാകരദൌത്യത്തില്‍ പങ്കുചേരുക"
Content: സീറോ മലബാർ സഭയുടെ ആരാധന ക്രമത്തിലെ ഫെബ്രുവരി 14, ഞായറാഴ്ചയിലെ ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ്‌ പോൾ നൽകുന്ന വചന സന്ദേശം- "കരുണാ സമ്പന്നനായ ദൈവത്തെ കണ്ടെത്തുന്നത് വഴി യേശുവിന്‍റെ രക്ഷാകരദൌത്യത്തില്‍ പങ്കുചേരുക".
Image:
Keywords: Homily, February 14, തോമസ് കെ പോള്‍, Thomas K Paul, pravachaka sabdam, Syro Malabar Catholic Church, Malayalam
Content: 777
Category: 6
Sub Category:
Heading: മനുഷ്യന്റെ കണ്ടുപിടുത്തങ്ങളും ആദ്ധ്യാത്മികതയും
Content: "ഭൂമിയില്‍ നിറഞ്ഞു അതിനെ കീഴടുക്കുവിന്‍. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിൽ ചരിക്കുന്ന സകല ജീവികളുടെയും മേൽ നിങ്ങൾക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ" (ഉല്പത്തി1: 28) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 14}# ശാസ്ത്രത്തിന്റെ കണ്ടു പിടിത്തത്ത്ന്റെ ഫലമായി സാങ്കേതികമായ ധാരാളം അഭിവൃദ്ധി മനുഷ്യകുലത്തിന്‌ ലഭ്യമായിട്ടുണ്ട്. ഭക്ഷണം, ഊർജ്ജം, മൂന്നാം ലോകത്തിൽ ആശങ്ക ഉണർത്തുന്ന വിധത്തിൽ ഏറെ വ്യാപകമായി തീർന്നിട്ടുള്ള ചില രോഗങ്ങൾക്കെതിരെയുള്ള നേട്ടങ്ങൾ, ഇവയെല്ലാം എടുത്തുപറയേണ്ട വസ്തുതകളാണ് . എന്നാൽ അത് പോലെ തന്നെ സത്യമാണ്, മനുഷ്യൻ ഇന്ന് ഭയത്തിനു അടിമയാണ് എന്നത്. അവന്റെ സാങ്കേതിക കണ്ടുപിടിത്തത്തിന്റെ ഫലമായ് ഉണ്ടാക്കിയ അവന്റെ സൃഷ്ടികളെ തന്നെ അവൻ ഇന്ന് ഭയപ്പെടുന്നു; ആ സൃഷ്ടികളുടെ ഉപയോഗവും അതിന്റെ ഫലവും അവനെ ഭയപ്പെടുത്തുന്നു. ശാസ്ത്രവും, സാങ്കേതിവിദ്യയും, രാക്ഷ്ട്രീയ അധികാരത്തിന്റെയും അതുപോലെ തന്നെ സമ്പത്തിന്റെയും അടിമയാവരുത്. ശാസ്ത്ര - സാങ്കേതിക നേട്ടങ്ങൾ മനുഷ്യനു ഗുണകരമായ രീതിയിൽ പ്രയോജനപ്പെടണമെങ്കിൽ, അത് ആത്മീയതയിൽ അടിസ്ഥാനമിട്ടതായിരിക്കണം. സാങ്കേതിവിദ്യകൾ മനുഷ്യനെ നിയന്ത്രിക്കുന്ന രീതി ഒരിക്കലും അനുവദിച്ചു കൂടാ; പകരം ആദ്ധ്യാത്മികതയും, ധാര്മിക മൂല്യങ്ങളും അവനെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു ശാസ്ത്രജ്ഞന്മാർ പ്രപഞ്ച രഹസ്യങ്ങളിലേയ്ക്ക് ഉള്ള അവരുടെ ഗവേഷണങ്ങളെ വിനയത്തോടു കൂടി സമീപിക്കുകയും , എളിമയോടു കൂടി പ്രവർത്തിക്കുകയും ചെയ്‌താൽ സൃഷ്ടാവായ ദൈവത്തിന്റെ കരം അവരെ ഉയര്ത്തും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 9.4.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-13-23:52:45.jpg
Keywords: മനുഷ്യന്‍
Content: 778
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലം- സ്വര്‍ഗീയ ആനന്ദം മുന്‍കൂട്ടി അറിയാൻ കഴിയുന്ന ഒരവസ്ഥ
Content: “എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹന്നാന്‍ 3:16) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-14}# "സ്വാര്‍ത്ഥതയില്ലാതെ സ്നേഹിക്കുന്നവരുടെ ഒരു സ്ഥലമാണ് സ്വര്‍ഗ്ഗം. അങ്ങിനെയുള്ളവര്‍ക്ക് മാത്രമേ അവിടെ വസിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ നിസ്വാര്‍ത്ഥമായി സ്നേഹിക്കുവാനുള്ള പക്വത ഇല്ലാതെ മരിക്കുന്നവർ, ശുദ്ധീകരണ സ്ഥലം എന്ന അവസ്ഥയിലൂടെ കടന്നു പോകുന്നു. മരണത്തിനും സ്വർഗ്ഗത്തിനും ഇടക്കുള്ള ഈ അവസ്ഥയില്‍ ഇവര്‍ കുറച്ച് തങ്ങുമെങ്കിലും ഈ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ വിധിക്കപ്പെട്ടവരാണ്. അവിടെ നൈരാശ്യമോ, കയ്പ്പേറിയ അനുഭവങ്ങളോ ഇല്ല. സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കാനുള്ള കാത്തിരിപ്പിന്റെ വേദന അനുഭവിക്കുമ്പോഴും, ശുദ്ധീകരണസ്ഥലം സ്വര്‍ഗ്ഗത്തിലെ ആനന്ദം മുന്‍കൂട്ടി അറിയാൻ കഴിയുന്ന ഒരു അവസ്ഥകൂടിയാണ്." (ബൈബിൾ പണ്ഡിതനും ഗ്രന്ഥകാരനുമായ ഫാ. മൈക്കേല്‍ ജെ. ടെയ്‌ലര്‍, SJ) #{red->n->n->വിചിന്തനം:}# നിങ്ങള്‍ പ്രായമാകുന്നതിനൊപ്പം ആത്മീയമായി പക്വത ആര്‍ജ്ജിക്കുന്നുണ്ടോ ? അതോ വെറും പ്രായമാവുക മാത്രമാണോ ചെയ്യുന്നത്. വിചിന്തനം നടത്തുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-14-09:09:49.jpg
Keywords: ശുദ്ധീകരണം
Content: 779
Category: 5
Sub Category:
Heading: ടൂര്‍ണായിലെ വിശുദ്ധ എലിയൂത്തേരിയൂസ്
Content: ഫ്രാന്‍സിലെ ടൂര്‍ണായിലായിരുന്നു വിശുദ്ധ എലിയൂത്തേരിയൂസിന്റെ ജനനം. പ്രാരംഭ കാലഘട്ടത്തിലെ വിശുദ്ധരില്‍ ഒരാളായിരിന്ന പ്ലേട്ടണാല്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരായിരുന്നു വിശുദ്ധ എലിയൂത്തേരിയൂസിന്റെ മാതാപിതാക്കള്‍. 486-ല്‍ വിശുദ്ധന്‍ ടൂര്‍ണായിലെ മെത്രാനായി അഭിഷിക്തനായി. വിശുദ്ധന്റെ പ്രബോധനങ്ങള്‍ വഴി ഫ്രാന്‍സിലെ വിഗ്രഹാരാധകരായ പുരോഹിതന്‍മാരും ദൈവനിഷേധികളും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ഒരിക്കല്‍ ചെറുപ്പക്കാരിയായ ഒരു പെണ്‍കുട്ടി വിശുദ്ധനില്‍ അനുരക്തയായി. മെത്രാന് ഇക്കാര്യത്തില്‍ യാതൊരു പങ്കും ഇല്ലായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടി രോഗിയാവുകയും അധികം താമസിയാതെ ബോധം നഷ്ട്ടപ്പെട്ട അവസ്ഥയിലാവുകയും ചെയ്തു. അവളുടെ പിതാവിനോടു ക്രിസ്തുമതം സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയാണെങ്കില്‍ താന്‍ അവളുടെ രോഗം ഭേദമാക്കാമെന്ന് വിശുദ്ധന്‍ ഉറപ്പ് കൊടുത്തു. എന്നാല്‍ അവളുടെ അസുഖം ഭേദമായെങ്കിലും അവളുടെ പിതാവ് വാക്കുപാലിക്കുവാന്‍ സന്നദ്ധത കാണിച്ചില്ല. അതിനാല്‍ വിശുദ്ധ എലിയൂത്തേരിയൂസ് ആ പ്രദേശത്ത് പ്ലേഗ് ബാധ വരുത്തുകയും തന്മൂലം തന്റെ വാഗ്ദാനം പാലിക്കാതിരുന്ന ആ മനുഷ്യന്‍ ഉടന്‍തന്നെ അനുതപിച്ചു ക്രിസ്തുവില്‍ വിശ്വസിച്ചതായും ഐതിഹ്യമുണ്ട്. ആ പ്രദേശത്തെ ദൈവവിരോധികളായ അവിശ്വാസികള്‍ ഏല്‍പിച്ച മുറിവുകളാലാണ് വിശുദ്ധന്‍ മരണപ്പെട്ടത്. 532 ജൂലൈ 1നാണ് വിശുദ്ധന്‍ മരണമടഞ്ഞത്. വിശുദ്ധനെ കുറിച്ചുള്ള ഭൂരിഭാഗം തെളിവുകളും തിരുശേഷിപ്പുകളും 1092-ല്‍ ഉണ്ടായ ഒരു വന്‍ അഗ്നിബാധയില്‍ കത്തി നശിച്ചുപോയി. ഈ വിശുദ്ധന്റേതായി പറയപ്പെടുന്ന പ്രബോധനങ്ങളില്‍ ക്രിസ്തുവിന്റെ അവതാരമെടുക്കലിനേയും, ജനനത്തേയും, മംഗളവാര്‍ത്തയേയും കുറിച്ചുള്ളവയൊസഹികെയുള്ളവക്കൊന്നിനും മതിയായ ആധികാരികതയില്ല (Benedictines, Bentley, Encyclopedia, Husenbeth). ആരാധനയില്‍ പൂജ്യവസ്തുവിന്റെ പാത്രവുമേന്തി നില്‍ക്കുന്ന രീതിയിലും, മുറിവേറ്റ സൈനികര്‍ക്കും പാവങ്ങള്‍ക്കുമിടയില്‍ പൂജ്യവസ്തുവിന്റെ പാത്രവുമേന്തി നില്‍ക്കുന്ന വിശുദ്ധനെ യേശു അനുഗ്രഹിക്കുന്നതായും, ചമ്മട്ടികൊണ്ടുള്ള അടിയില്‍ നിന്നും വിശുദ്ധനെ ഒരു മാലാഖ രക്ഷിക്കുന്നതായുമാണ് വിശുദ്ധ എലിയൂത്തേരിയൂസിനെ കലാകാരന്‍മാര്‍ ചിത്രീകരിച്ചിട്ടുള്ളത്‌. #{red->n->n->ഇതര വിശുദ്ധര്‍ }# 1. വി. ക്ലാരയുടെ സഹോദരീ പുത്രിയായ അമാത്താ 2. അയര്‍ലന്‍റിലെ ബോള്‍കാന്‍ 3. സ്കൊട്ടിലെ കോള്‍ഗാന്‍ 4. ഓര്‍ലീന്‍സ്‌ ബിഷപ്പായ എവുക്കേരിയൂസ് 5. മേസ്ത്രിക്ട് ബിഷപ്പായ ഫാന്‍കൊ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/DailySaints/DailySaints-2016-02-14-01:23:47.jpg
Keywords: വിശുദ്ധ ഫ്രാന്‍
Content: 780
Category: 5
Sub Category:
Heading: പിയാസെന്‍സായിലെ വിശുദ്ധ കോണ്‍റാഡ്
Content: ഫ്രാന്‍സിസ്കന്‍ മൂന്നാം വിഭാഗത്തില്‍പ്പെട്ട ഒരു സന്യാസിയായിരുന്നു വിശുദ്ധ കോണ്‍റാഡ്. ഇറ്റലിയിലെ പിയാസെന്‍സായിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധന്‍ ജനിച്ചത്. ഒരിക്കല്‍ നായാട്ടിനിടയില്‍ ഇദ്ദേഹം കൊളുത്തിയ തീ മൂലം അടുത്തുള്ള ഒരു വയല്‍ കത്തി നശിക്കുവാനിടയായി. എന്നാല്‍ ചിലര്‍ കൂടി ഒരു പാവപ്പെട്ട മനുഷ്യനില്‍ കുറ്റം ചുമത്തി കൊല്ലുവാന്‍ വിധിക്കപ്പെട്ടു. എന്നാല്‍ വിശുദ്ധന്‍ സധൈര്യം മുന്‍പോട്ടു വരികയും തന്റെ തെറ്റു ഏറ്റു പറയുകയും ചെയ്തു. ഇതിനു പരിഹാരമായി അദ്ദേഹത്തിന് തന്റെ സ്വത്തു മുഴുവന്‍ വില്‍ക്കേണ്ടി വന്നു. തുടര്‍ന്ന്‍ വിശുദ്ധനും അദ്ദേഹത്തിന്റെ ഭാര്യയും ആത്മീയ ജീവിതം നയിക്കുവാനുള്ള തീരുമാനമെടുത്തു. അതിന്‍ പ്രകാരം വിശുദ്ധന്റെ ഭാര്യ ഫ്രാന്‍സികന്‍ മൂന്നാം സഭയില്‍ ചേരുകയും ഒരു സന്യാസിനിയാവുകയും ചെയ്തു. വിശുദ്ധ കോണ്‍റാഡ് സിസിലിയിലെ നോട്ടോയിലേക്ക് പോവുകയും അവിടെ വിശുദ്ധ മാര്‍ട്ടിന്‍റെ നാമധേയത്തിലുള്ള ഒരു ആതുരാലയത്തില്‍ ശുശ്രൂഷ ചെയ്തു പോന്നു. വിശുദ്ധന്റെ സുഹൃത്തും ധനികനുമായിരിന്ന ഒരാള്‍ നിര്‍മ്മിച്ച ആശ്രമത്തിലായിരിന്നു അദ്ദേഹത്തിന്റെ താമസം. മൂന്ന് ദശാബ്ദത്തോളം വിശുദ്ധന്‍ അവിടെ കഴിഞ്ഞു. നോട്ടോക്ക് പുറത്തുള്ള പിസോണേയിലുള്ള ഗുഹയില്‍ ഏകാന്തവാസം അനുഭവിച്ചു അദ്ദേഹം തന്റെ അവസാന കാലഘട്ടം അവിസ്മരിണീയമാക്കി. പോള്‍ മൂന്നാമന്‍ മാര്‍പാപ്പയാണ് വിശുദ്ധന്റെ സന്യാസ സഭയെ അംഗീകരിച്ചത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ബെനവെന്തോ ബിഷപ്പായ ബാര്‍ബത്തൂസ് 2. സൈപ്രസ്സില്‍ സോലിയിലെ പ്രഥമ ബിഷപ്പായ ഒക്സീബിയൂസ് 3. സ്പെയിനിലെ ബെയാത്തൂസ് 4. ഫ്രാന്‍സിലെ ബലീനാ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} 
Image: /content_image/DailySaints/DailySaints-2016-02-14-01:43:05.jpg
Keywords: വിശുദ്ധ ഫ്രാന്‍
Content: 781
Category: 5
Sub Category:
Heading: വിശുദ്ധ ശിമയോന്‍
Content: യേശുവിന്റെ രക്തബന്ധത്തില്‍ പെട്ട ഒരാളായിരുന്നു വിശുദ്ധ ശിമയോന്‍. അപ്പസ്തോലിക കാലഘട്ടത്തിന്റെ ആദ്യ നാളുകളില്‍ തന്നെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. ക്ലിയോഫാസിന്റെ മകനായിരുന്ന ശിമയോന്‍ അപ്പസ്തോലനായ യാക്കോബിന്റെ പിന്‍ഗാമിയായി ജെറുസലേമിലെ രണ്ടാമത്തെ മെത്രാനായി എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ട്രാജന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ ഗവര്‍ണറായിരുന്ന അറ്റിക്കൂസ് വിശുദ്ധനെ 'ഒരു ക്രിസ്ത്യാനിയും, യേശുവുമായി രക്തബന്ധമുള്ളവനെന്നും' പറഞ്ഞ് കുറ്റം ചുമത്തി തടവിലാക്കി. യേശുവിന്റെ മരണത്തിനു ശേഷം കുറച്ച് കാലത്തോളം ദാവീദിന്റെ പിന്‍ഗാമികളായിട്ടുള്ള എല്ലാവരേയും പിടികൂടി തടവിലാക്കിയിരുന്നു. എല്ലാവിധത്തിലുള്ള പീഡനങ്ങള്‍ക്ക് ശേഷം രക്ഷകനേ വധിച്ചതുപോലെ പോലെ വിശുദ്ധനേയും കുരിശില്‍ തറച്ചു കൊന്നു. തന്റെ 120 മത്തെ വയസ്സില്‍ ധൈര്യത്തോടും സന്തോഷത്തോടും കൂടിയാണ് കുരിശു മരണം ഏറ്റുവാങ്ങിയതെന്ന് അതിനു സാക്ഷ്യം വഹിച്ചവര്‍ പ്രശംസിച്ചിട്ടുണ്ട്. 106 ഫെബ്രുവരി 18നാണ് വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ചത്‌. ജെറുസലേമിനെ ഉപരോധിക്കുന്നതും, നാശമാക്കുന്നതും ഈ വിശുദ്ധന്റെ മെത്രാന്‍ ഭരണ സമയത്താണ്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ജര്‍മ്മന്‍ കവിയായ ആഞ്ചില്‍ബെര്‍ട്ട് 2. ഏഷ്യാമൈനറിലെ ചാരലമ്പിയാസും കൂട്ടരും 3. ആഫ്രിക്കന്‍ രക്തസാക്ഷികളായ ലുസിയൂസും സില്‍വാനൂസും റൂത്തുളൂസും ക്ലാസിക്കൂസും സെക്കൂസും ഫ്രുക്സ്തുളൂസും മാക്സിമൂസും 4. ക്ലോഡ് ദെലാ കൊളമ്പിയേര്‍ 5. മാക്സിമൂസും ക്ലവേഡിയൂസും പ്രെപെഡിക്നായും അലക്സാണ്ടറും കുത്തിയാസും {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/DailySaints/DailySaints-2016-02-14-02:02:28.jpg
Keywords: അപ്പസ്തോല
Content: 782
Category: 5
Sub Category:
Heading: പരിശുദ്ധ മറിയത്തിന്റെ ദാസന്മാര്‍
Content: യേശുവിന്റെ സഹനങ്ങളേയും, മാതാവിന്റെ ഏഴ് ദുഃഖങ്ങളേയും ധ്യാനിക്കുവാനും അനുതപിക്കുന്നവര്‍ക്ക് ആത്മീയപോഷണത്തിനുള്ള ഒരു ചെറിയ സമൂഹം എന്ന നിലയില്‍ ഏഴ് മഹാന്‍മാര്‍ കൂടിയാണ് സെര്‍വിറ്റെ സഭ സ്ഥാപിച്ചത്. പതിമൂന്നാം നൂറ്റാണ്ടിലെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടക്ക് ദൈവം ഫ്ലോറെന്‍സിലുള്ള ഏഴ് കുലീന കുലജാതരായ വ്യക്തികളെ വിളിക്കുകയും 1233-ല്‍ അവര്‍ തമ്മില്‍ ഒരു കൂടിക്കാഴ്ച നടത്തുകയും വളരെ ഭക്തിപൂര്‍വ്വം ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പരിശുദ്ധ കന്യകാ മറിയം അവര്‍ക്കോരോരുത്തര്‍ക്കും പ്രത്യേകമായി പ്രത്യക്ഷപ്പെടുകയും വിശുദ്ധിയാല്‍ പൂര്‍ണ്ണമായൊരു ജീവിതം നയിക്കുവാന്‍ അവരോടു ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന്‍ തങ്ങളുടെ കുടുംബ മഹിമയും, സമ്പത്തും പരിഗണിക്കാതെ, ആഡംബര വസ്ത്രങ്ങള്‍ക്ക് പകരം ചണംകൊണ്ടുള്ള വസ്ത്രങ്ങളും ധരിച്ചു അവര്‍ ഒരു കൊച്ചു കെട്ടിടത്തിലേക്കവര്‍ താമസം മാറുവാന്‍ ഇടയായി. ഈ സഭയിലെ അംഗങ്ങളുടെ കഠിനമായ എളിമയിലൂന്നിയ ജീവിതരീതികള്‍ മൂലം ഇവരുടെ നേട്ടങ്ങള്‍ അധികമായി പുറത്ത് അറിയപ്പെട്ടില്ല. എന്നിരുന്നാലും തുടര്‍ച്ചയായ ദൗത്യങ്ങള്‍ വഴി പല മഹത്തായ നേട്ടങ്ങളും കൈവരുത്തുവാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. സങ്കടപ്പെടുന്നവരുടെ മാതാവായ പരിശുദ്ധ മറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിലും, അനേകരെ വിശ്വാസത്തിലേക്ക് ആനയിക്കാനും ഈ സന്യസ്ഥര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പരിശുദ്ധ അമ്മ അവളുടെ വിശുദ്ധ ജീവിതം ആരംഭിച്ച സെപ്റ്റംബര്‍ 8ന് തന്നെയായിരുന്നു ഈ സന്യസ്ഥ സമൂഹത്തിനും തുടക്കം കുറിച്ചത്. അധികം താമസിയാതെ അവര്‍ ഫ്ലോറെന്‍സിലെ തെരുവുകള്‍ തോറും അലഞ്ഞു ഭവനങ്ങളില്‍ ഭിക്ഷയാചിക്കുന്നതായി കാണപ്പെട്ടു. ‘പരിശുദ്ധ മറിയത്തിന്റെ ദാസന്‍മാര്‍’ എന്ന് ആ പ്രദേശത്തെ ബാലിക-ബാലന്മാര്‍ തങ്ങളെ വിളിക്കുന്നതായി അവര്‍ കേട്ടു. ഈ കുട്ടികളില്‍ അപ്പോള്‍ 5 മാസം മാത്രം പ്രായമുണ്ടായിരുന്ന വിശുദ്ധ ഫിലിപ്പ് ബെനീസിയുമുണ്ടായിരുന്നു. കാലം കടന്നു പോയപ്പോള്‍ അവര്‍ മോണ്ടെ സെനാരിയോവില്‍ പ്രാര്‍ത്ഥനയും, അനുതാപവും ധ്യാനവുമായി ഏകാന്ത വാസം നയിച്ചുപോന്നു. 1888-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ ഈ ഏഴ് ദൈവീക മനുഷ്യരേയും വിശുദ്ധരായി പ്രഖ്യാപിക്കുകയും, ഫെബ്രുവരി 17 നു അവരുടെ തിരുനാള്‍ ആയി അംഗീകരിക്കുകയും ചെയ്തു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സര്‍ഡീനിയായില്‍ ഡോളിയായിലെ ബിഷപ്പായ കഗ്ലിയായിലെ ബെനഡിക്റ്റ് 2. സലേര്‍സോയിലെ ആബട്ടായ കോണ്‍സ്റ്റാബിലിസു 3. വെനീസിലെ ഡോണാത്തൂസും ഡെക്കുന്തിയിനും റോമൂളൂസും കൂട്ടരും (89 പേര്‍) 4. റാറ്റ്സ്ബര്‍ഗ് ബിഷപ്പായ എവര്‍മോഡ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/DailySaints/DailySaints-2016-02-14-02:40:55.jpg
Keywords: പരിശുദ്ധ മറിയ