India

അജപാലനരംഗത്ത് പുതിയ കാൽവയ്പ്പുമായി പാലാ രൂപത

സ്വന്തം ലേഖകന്‍ 13-11-2016 - Sunday

പാലാ: സഭാപ്രവർത്തനങ്ങൾക്ക് വൈവിധ്യമാർന്ന മനുഷ്യവിഭവശേഷി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ പാലാ രൂപത ആരംഭിച്ച എപ്പാർക്കിയൽ ഹ്യൂമൻ റിസോഴ്സ് ട്രഷറി 'തിങ്ക് ടാങ്ക്' മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സാംസ്കാരികം, സാഹിത്യം, ജുഡീഷ്യൽ, സിവിൽ സർവീസ്, മെഡിക്കൽ, എൻജിനിയറിംഗ്, ഫിനാൻസ്, ജനറൽ എഡ്യുക്കേഷൻ, അഗ്രിക്കൾച്ചർ, ഇൻഡസ്ട്രി, സ്പോർട്സ്, ഗെയിംസ്, ജനറൽ സർവീസ്, ബൈബിൾ, തിയോളജി തുടങ്ങി പന്ത്രണ്ടോളം മേഖലയിൽനിന്നുള്ള ഇരുനൂറോളം പേരെ ഉള്‍കൊള്ളിച്ചാണ് 'തിങ്ക് ടാങ്ക്' .

ബൗദ്ധികസാക്ഷരതയിൽ ഉന്നതി നേടുന്ന പൊതുസമൂഹത്തോട് സംവദിക്കാൻ സഭയ്ക്ക് ബൗദ്ധികനിലവാരമുള്ള വൈദികരെയും അല്മായനേതാക്കളെയും ആവശ്യമാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പാലാ രൂപതയുടെ വിദ്യാഭ്യാസ, ആതുരശുശ്രൂഷാരംഗങ്ങളിലെ പ്രവർത്തനങ്ങളും കാർഷിക, വൈജ്‌ഞാനികരംഗങ്ങളിലെയും സാമൂഹിക രാഷ്ട്രീയരംഗങ്ങളിലെയും സാന്നിധ്യങ്ങളും രൂപതയുടെ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ വിപുലമായ പ്രവർത്തനമണ്ഡലങ്ങളും യോഗത്തിൽ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശദീകരിച്ചു.

വൈദികസമൂഹവും അല്മായസമൂഹവും തമ്മിൽ ഉത്തരവാദിത്വപൂർണമായ പങ്കാളിത്തം വേണമെന്ന് ചടങ്ങിൽ പ്രസംഗിച്ച എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് പറഞ്ഞു. വിദ്യാഭ്യാസസ്‌ഥാപനങ്ങളോടു ചേർന്ന് ബിസിനസ് ഇൻക്യുബേഷൻ സെന്ററുകൾ ആരംഭിക്കണമെന്ന് എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പറഞ്ഞു.

More Archives >>

Page 1 of 27