Contents

Displaying 15831-15840 of 25125 results.
Content: 16198
Category: 10
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള വാരാചരണവുമായി ബൊളീവിയ
Content: സൂക്രെ: കുടുംബങ്ങൾക്ക് വേണ്ടിയുള്ള ആഴ്ച ആഘോഷിക്കാന്‍ ദക്ഷിണ അമേരിക്കൻ രാജ്യമായ ബൊളീവിയ ഒരുങ്ങുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തോട് അനുബന്ധിച്ച് നാളെ മെയ് പത്താം തീയതി മുതൽ പതിനാറാം തീയതി വരെയാണ് കുടുംബവാരം ആചരിക്കുന്നത്. കുടുംബങ്ങൾക്ക് വേണ്ടിയുള്ള ബൊളീവിയൻ മെത്രാൻ സമിതിയുടെ കമ്മിറ്റി അധ്യക്ഷനായ ബിഷപ്പ് ജീസസ് ജുവാരസ് അന്താരാഷ്ട്ര കുടുംബ ദിനമായ മേയ് 15നു പ്രത്യേക ദിവ്യബലിയർപ്പണം നടത്തും. ഈ ദിവസങ്ങളിൽ യൗസേപ്പിതാവിനോടുള്ള ഭക്തിക്ക് കൂടുതൽ പ്രാധാന്യം നൽകും. കൊറോണ വൈറസ് പ്രതിസന്ധി കുടുംബം എന്ന ഗാർഹിക സഭയുടെ പ്രാധാന്യവും, സാമൂഹിക ഐക്യത്തിൻറെ പ്രാധാന്യവും വെളിപ്പെടുത്തി നല്‍കിയെന്ന് ബിഷപ്പ് ജീസസ് ജുവാരസ് ചൂണ്ടിക്കാട്ടി. ആളുകളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന കുടുംബങ്ങളുടെ കുടുംബമാണ് സഭ. മുറിവുകൾ ഭേദമാക്കുന്ന ആശുപത്രിയും, സുവിശേഷ മൂല്യങ്ങൾ പഠിപ്പിക്കുന്ന വിദ്യാലയവുമാണ് സഭ. വിവാഹം എന്ന കൂദാശ ഒരു സമ്മാനമാണെന്ന് പ്രഘോഷിക്കേണ്ടത് ഈ കാലഘട്ടത്തിൽ വളരെയധികം പ്രാധാന്യമേറിയ കാര്യമാണെന്നും ബിഷപ്പ് പറഞ്ഞു. കുടുംബങ്ങളെ സുവിശേഷവത്കരിക്കേണ്ടതിന്റെ പ്രാധാന്യവും ബിഷപ്പ് ഓർമിപ്പിച്ചു. വിശുദ്ധ യൗസേപ്പിതാവ് കുടുംബങ്ങൾക്ക് ഒരു മാതൃകയാണെന്ന് പാസ്റ്ററല്‍ മിനിസ്ട്രിയുടെ നേതൃ നിരയില്‍ പ്രവര്‍ത്തിക്കുന്ന മാരിയോ റിയോസ് എന്ന അൽമായൻ പറഞ്ഞു. സമൂഹത്തിൽ ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ യൗസേപ്പിതാവിന്റെ മാധ്യസ്ഥം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2018-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 70%-ല്‍ അധികം ആളുകളും കത്തോലിക്ക വിശ്വാസികളാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-09-12:07:15.jpg
Keywords: കുടുംബ
Content: 16199
Category: 1
Sub Category:
Heading: കോവിഡ് 19: ധ്യാനകേന്ദ്രം തുറന്നു നല്‍കാന്‍ ഗോവ അതിരൂപതയുടെ തീരുമാനം
Content: പനാജി: മഹാമാരി അതിവേഗം പടരുന്ന പശ്ചാത്തലത്തില്‍ സെല്‍ഫ് ക്വാറന്‍ന്‍റൈന് ആളുകളെ പ്രവേശിപ്പിക്കാന്‍ ഗോവ-ദാമൻ അതിരൂപതയുടെ ധ്യാനകേന്ദ്രം തുറക്കാൻ തീരുമാനം. പഴയ ഗോവയിലെ സെന്റ് ജോസഫ് വാസ് സ്പിരിച്വൽ റിന്യൂവൽ സെന്ററിലെ സേവനത്തിന്റെ ചുമതല ഏറ്റെടുക്കുന്നതിനായി അഞ്ച് നഴ്‌സുമാരെ ഹീത്‌വേ ഹോസ്പിറ്റലിൽ പരിശീലനത്തിനായി അയച്ചതായി കാരിത്താസ്-ഗോവ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സാവിയോ ഫെർണാണ്ടസ് പറഞ്ഞു. നിലവില്‍ ആരംഭിക്കുന്നത് 40 കിടക്കകള്‍ ആണെന്നും പത്ത് എണ്ണത്തിന് ഓക്സിജൻ സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികൾ തിങ്ങിനിറഞ്ഞതിനാൽ കിടക്കകളൊന്നും രോഗികൾക്ക് ലഭ്യമല്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സഭാനേതൃത്വം സഹായവുമായി രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ സ്ഥാപനങ്ങൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന്‍ ഗോവ ആര്‍ച്ച്ബിഷപ്പ് ഫിലിപ്പ് നേരി പറഞ്ഞു. സെല്‍ഫ് ക്വാറന്‍ന്‍റൈന് ചില മുറികൾ സ്ഥാപിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഞങ്ങൾക്ക് രണ്ട് ഡോക്ടർമാർ ലഭ്യമാണ്. ഇപ്പോൾ കൂടുതൽ നഴ്‌സുമാരെ അന്വേഷിക്കുകയാണ്. ജീവന്‍ രക്ഷിക്കുവാന്‍ പരമാവധി പരിശ്രമിക്കുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. പ്രാർത്ഥനയ്ക്കും ആത്മീയ വിചിന്തനത്തിനുമായി 2014ലാണ് സെന്റ് ജോസഫ് വാസ് ധ്യാനകേന്ദ്രം അതിരൂപത ആരംഭിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-09-13:46:40.jpg
Keywords: ഗോവ
Content: 16200
Category: 1
Sub Category:
Heading: ഈസ്റ്റര്‍ അവഗണിച്ചു: ഈജിപ്ഷ്യന്‍ ഭരണകൂട നിലപാടില്‍ നിരാശ പ്രകടിപ്പിച്ച് ക്രൈസ്തവര്‍
Content: കെയ്റോ: കര്‍ത്താവിന്റെ പുനരുത്ഥാന തിരുനാള്‍ സര്‍ക്കാര്‍ അവഗണിച്ചതില്‍ നിരാശ പ്രകടിപ്പിച്ച് ഈജിപ്ഷ്യന്‍ ക്രൈസ്തവര്‍. മെയ് രണ്ടിനാണ് കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ ഈസ്റ്റര്‍ കൊണ്ടാടിയത്. എന്നാല്‍ ഇതേ ദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടക്കം അവധിയായിരിക്കില്ലെന്ന ഈജിപ്ത്യന്‍ പ്രധാനമന്ത്രി മുസ്തഫ മാഡ്ബൗലിയുടെ പ്രസ്താവനയാണ് കോപ്റ്റിക് ക്രിസ്ത്യന്‍ സമൂഹത്തെ നിരാശയിലാഴ്ത്തിയത്. തൊഴിലാളി ദിനമായ മെയ് ഒന്നിന് അവധി നല്‍കിയ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്ന മെയ് രണ്ടിലെ ഔദ്യോഗിക അവധി ഒഴിവാക്കുകയായിരിന്നു. ജനസംഖ്യയുടെ പത്തു ശതമാനം വരുന്ന ക്രൈസ്തവരുടെ പ്രധാന ആഘോഷത്തിന് ഔദ്യോഗിക അവധി നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും, രാഷ്ട്രീയക്കാരും രംഗത്തെത്തിയിട്ടുണ്ട്. അവധി ദിവസങ്ങളുടെ കാര്യത്തിലായാല്‍പ്പോലും മതമോ, വിശ്വാസമോ കണക്കിലെടുക്കാതെ എല്ലാ പൗരന്‍മാര്‍ക്കും തുല്യ സമത്വം എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം രാഷ്ട്രത്തിന്റെ പൗരത്വമെന്ന്‍ ഈജിപ്ഷ്യന്‍ ഇനീഷ്യെറ്റീവ് ഓഫ് പെഴ്സണല്‍ റൈറ്റ്സിലെ കോപ്റ്റിക് അഫയേഴ്സ് വിഭാഗം ഗവേഷകനായ ഇഷാക്ക് ഇബ്രാഹിം പറഞ്ഞു. ഔദ്യോഗിക പദവിയിലിരിക്കുന്ന മതവാദികളുടെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ അംഗീകരിക്കുന്നതിലുള്ള ഭയവും, വിമുഖതയുമാണ് ഈ നടപടി സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യേശു ക്രിസ്തു കുരിശുമരണം വരിച്ചിട്ടില്ലെന്ന ഖുറാന്‍ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാം യേശുവിന്റെ പുനരുത്ഥാനത്തെ അംഗീകരിക്കുന്നില്ലെന്ന കാര്യവും കണക്കിലെടുത്താണ് നടപടിയെന്ന് മതന്യൂനപക്ഷങ്ങളുടെ വിഷയങ്ങളില്‍ ഇടപെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ പേരു വെളിപ്പെടുത്താത്ത ഒരു അഭിഭാഷകന്‍ പറഞ്ഞു. നടപടിയ്ക്കെതിരെ സ്റ്റേറ്റ് കൗണ്‍സിലില്‍ പരാതി നല്‍കുവാന്‍ തങ്ങളുടെ സംഘടന ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങളും അംഗീകരിക്കുന്ന ക്രിസ്തുമസ്സിന് ദേശീയ അവധി നല്‍കുമ്പോള്‍ മുസ്ലീങ്ങള്‍ അംഗീകരിക്കാത്ത ഈസ്റ്ററിന് അവധി നല്‍കാത്തത് സര്‍ക്കാരിന്റെ ഭൂരിപക്ഷ പ്രീണനത്തിന്റെ തെളിവാണെന്നും ഇദ്ദേഹം 'അല്‍-മോണിറ്ററി’ന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. നിയമത്തിന് മുന്നില്‍ പൗരന്‍മാര്‍ എല്ലാവരും തുല്യരാണെന്നും, തുല്യ അവകാശങ്ങളും കടമകളും ഉണ്ടെന്നും, മതത്തിന്റേയോ, ലിംഗത്തിന്റേയോ, ജന്മത്തിന്റേയോ, നിറത്തിന്റേയോ, ഭാഷയുടേയോ, വൈകല്യത്തിന്റേയോ, സാമൂഹ്യ പദവിയുടേയോ, രാഷ്ട്രീയപരമോ-ഭൂമിശാസ്ത്രപരമോ അല്ലെങ്കില്‍ മറ്റേതൊരു കാരണങ്ങളുടെ അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും പാടില്ലെന്നാണ് ഈജിപ്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 53-ല്‍ പറയുന്നത്. എന്നാല്‍ രാജ്യത്തെ ക്രൈസ്തവര്‍ വലിയ തോതില്‍ വിവേചനം നേരിടുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-09-18:21:33.jpg
Keywords: ഈജി
Content: 16201
Category: 22
Sub Category:
Heading: ജോസഫ്: കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകാത്ത വ്യക്തി
Content: നാളയാകട്ടെ അല്ലങ്കിൽ പിന്നീടൊരിക്കലാകട്ടെ എന്ന മനോഭാവത്താടെ പ്രധാനവും അപ്രധാനവുമായ ചില കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകുന്ന (Procrastination) ശീലം നമ്മളിൽ ചിലർക്കുണ്ട്. യൗസേപ്പിതാവിൻ്റെ ജീവിതം ഇതിനു നേരെ വിപരീതമായിരുന്നു. ദൈവീക പദ്ധതികളാടു എല്ലാ അവസരത്തിലും ചടുലതയോടെ പ്രത്യുത്തരിച്ച വ്യക്തിയാണ് യൗസേപ്പ്. യാതൊന്നും പിന്നീടൊരികലാകട്ടെ എന്ന മനോഭാവത്തോടെ അദ്ദേഹം അവഗണിച്ചില്ല. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ രണ്ടു അധ്യായങ്ങളിൽ ഇതു വ്യക്തമാണ്. താഴെപ്പറയുന്ന മൂന്നു വചനഭാഗത്തും കാര്യങ്ങൾ നീട്ടികൊണ്ടു പോകാതെ ചടുലതയിൽ പ്രത്യുത്തരിക്കുന്ന യൗസേപ്പിതാവിനെ കാണാൻ കഴിയും. "ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു (മത്തായി 1 : 24). അവന്‍ ഉണര്‍ന്ന്‌, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്‌തിലേക്കുപോയി; (മത്തായി 2 : 14) അവന്‍ എഴുന്നേറ്റ്‌, ശിശുവിനെയും അമ്മയെയുംകൂട്ടി, ഇസ്രായേല്‍ ദേശത്തേക്കു പുറപ്പെട്ടു (മത്തായി 2 : 21 ). കടമകളും ഉത്തരവാദിത്വങ്ങളും നീട്ടിക്കൊണ്ടുപോകാതെ തദാനുസരണം പ്രവർത്തിക്കാൻ ഒരു വ്യക്തിക്കു സാധിക്കണമെങ്കിൽ അവൻ്റെ മനസ്സു എകാഗ്രമായിരിക്കണം. ദൈവഹിതം നിറവേറ്റുക എന്ന ഏക ലക്ഷ്യത്തിൽ യൗസേപ്പിനു ശരികളെ ഉണ്ടായിരുന്നുള്ളു. അതിനാൽ പിന്നീടൊരിക്കലാവട്ടെ എന്ന ചിന്ത പോലും അവനെ അലട്ടിയിരുന്നില്ല.
Image: /content_image/SeasonalReflections/SeasonalReflections-2021-05-09-21:58:38.jpg
Keywords: ജോസഫ്, യൗസേ
Content: 16202
Category: 22
Sub Category:
Heading: ജോസഫ്: മാതൃഹൃദയം സ്വന്തമാക്കിയ അപ്പൻ
Content: ഇന്നു മാതൃദിനമാണ് .മാതൃഭാവത്തെ ലോകം വാഴ്ത്തിപ്പാടുന്ന ദിനം അമ്മയുടെ ആർദ്രതയും വാത്സല്യവും ത്യാഗങ്ങളും ലോകം ആദരവോടെ ഓർമ്മിക്കുന്ന ദിനം. എന്നാൽ ഇന്നേ ദിനം മാതൃഭാവം സ്വന്തമാക്കിയ ഒരു അപ്പനെക്കുറിച്ചാണ് എന്റെ വിചിന്തനം. "അച്ചാ വരുന്ന ബുധനാഴ്ച എന്റെ ഭാര്യയുടെ മരണ വാർഷികമാണ്. ഇരുപത്തിരണ്ടു വർഷമായി അവൾ എന്നെ വിട്ടു പോയിട്ട് . പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ നൽകി അവൾ സ്വർഗ്ഗ തീരത്തെക്കു യാത്രയാകുമ്പോൾ നമ്മുടെ മക്കളെ പൊന്നുപോലെ നോക്കണേ അച്ചായ എന്ന ഒറ്റ അഭ്യർത്ഥനയേ അവൾക്കുണ്ടായിരുന്നുള്ളു. വീട്ടുകാരും നാട്ടുകാരും ഒരു പുനർ വിവാഹത്തിനു നിർബദ്ധിച്ചെങ്കിലും എന്റെ മക്കളുടെ മുഖം അതിനു സമ്മതിച്ചില്ല അച്ചാ, " കുർബാനയ്ക്കുള്ള പൈസ നീട്ടി കൊണ്ടു തോമസു ചേട്ടൻ പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ഠം ഇടറുന്നുണ്ടായിരുന്നു. "ഒരു കുറവും ദൈവം തമ്പുരാനെ ഓർത്തു എന്റെ മക്കൾക്കു വരുത്തിയിട്ടില്ലച്ചാ." തോമസു ചേട്ടൻ തുടർന്നു. ഏകദേശം പതിനഞ്ചു മിനിറ്റത്തെ സംഭാഷണത്തിനു ശേഷം സ്തുതി ചൊല്ലി തോമസു ചേട്ടൻ പള്ളി മേടയുടെ പടികൾ ഇറങ്ങുമ്പോൾ വണക്കമാസ സമാപനത്തിനുള്ള പ്രസംഗത്തിനു ഒരു പോയിൻ്റ് കിട്ടിയ സന്തോഷത്തിലായിരുന്നു ആ കൊച്ചച്ചൻ വേഗം ഡയറിയെടുത്തു ഇപ്രകാരം കുറിച്ചു: മാതൃഹൃദയം സ്വന്തമാക്കിയ ഒരു അപ്പനെ ഞാനിന്നു കണ്ടെത്തി. ഭാര്യയുടെ മരണ ദിനത്തിൽ അമ്മയായി പിറന്ന ഒരു അപ്പനെ ഞാനിന്നു കണ്ടു. മാതൃഭാവമുള്ള അപ്പന്മാർ ലോകത്തിന്റെ സുകൃതവും മക്കളുടെ ഐശ്വര്യവും... ഒരർത്ഥത്തിൽ മാതൃഭാവം സ്വന്തമാക്കിയ അപ്പനല്ലേ യൗസേപ്പിതാവ്. മാതൃഹൃദയം സ്വന്തമാക്കിയതുകൊണ്ടല്ലേ ഏതുറക്കത്തിലും ഉണർവ്വുള്ളവനായി അവൻ നിലകൊണ്ടതും ശാന്തമായി ദൈവീക പദ്ധതികളോടു സഹകരിച്ചതും.
Image: /content_image/SeasonalReflections/SeasonalReflections-2021-05-09-22:18:16.jpg
Keywords: ജോസഫ്, യൗസേ
Content: 16203
Category: 18
Sub Category:
Heading: ദരിദ്ര ജനവിഭാഗത്തിനുള്ള സംവരണമാണ് രാജ്യത്ത് നിലനില്‍ക്കേണ്ടത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Content: കോട്ടയം: കാലഹരണപ്പെട്ട ജാതിസംവരണമല്ല, സാന്പത്തിക ദുര്‍ബല വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്കും ദരിദ്ര ജനവിഭാഗത്തിനുമുള്ള സംവരണമാണ് രാജ്യത്ത് നിലനില്‍ക്കേണ്ടതെന്നും ഇതിനെ ഒരു നീതിന്യായ കോടതിക്കും തള്ളിപ്പറയാനോ അട്ടിമറിക്കാനോ ആവില്ലെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍. നിലവില്‍ ഒരു സംവരണവുമില്ലാത്ത ദരിദ്രജനവിഭാഗത്തിനുവേണ്ടിയുള്ള ഭരണഘടനാപരമായ സാന്പത്തിക സംവരണം ഉത്തരവാദിത്വപരമായി നിര്‍വഹിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും ഭരണ, ഉദ്യോഗസ്ഥ സംവിധാനങ്ങളും മടിച്ചുനില്‍ക്കുന്നതും ഇതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും ദുഃഖകരമാണ്. ഇന്ത്യയിലെ സാന്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ മുന്നാക്ക സംവരണമെന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് ആക്ഷേപിക്കുന്നത് കേരളത്തില്‍ മാത്രമാണ്. ഭരണഘടനാ ഭേദഗതിയില്‍ ഒരിടത്തുമില്ലാത്ത വാക്കാണ് മുന്നാക്ക സംവരണമെന്നത്. എന്നിട്ടും സര്‍ക്കാര്‍ രേഖകളിലും പൊതുവേദികളിലും മുന്നാക്ക സംവരണമെന്ന് ബോധപൂര്‍വം എഴുതിച്ചേര്‍ക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.
Image: /content_image/India/India-2021-05-10-10:01:39.jpg
Keywords: സി‌ബി‌സി‌ഐ
Content: 16204
Category: 1
Sub Category:
Heading: വത്തിക്കാനെ എതിര്‍ത്ത് സ്വവർഗ്ഗ ബന്ധങ്ങളെ ജർമ്മൻ വൈദികർ ഇന്ന് ആശീര്‍വദിക്കും? കണ്ണീരോടെ പ്രാര്‍ത്ഥനയുമായി ക്രൈസ്തവര്‍
Content: മ്യൂണിച്ച്: ഇന്നു മെയ് പത്താം തീയതി തിങ്കളാഴ്ച വത്തിക്കാന്റെ വിലക്ക് ലംഘിച്ച് സ്വവർഗ്ഗ ബന്ധങ്ങളെ ആശിർവദിക്കാനുള്ള ചില ജർമ്മൻ വൈദികരുടെ തീരുമാനത്തിനെതിരെ പ്രാര്‍ത്ഥനയുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും ചില സ്ഥലങ്ങളിൽ സ്വവർഗ്ഗ ബന്ധങ്ങൾ ആശിർവദിക്കപെട്ടെങ്കിലും, 'ലവ് വിൻസ്, ബ്ലസിംഗ് സർവീസ് ഫോർ ലൗവേഴ്സ്' എന്ന പേരില്‍ ഏറ്റവും കൂടുതൽ ചടങ്ങുകൾ നടക്കുന്നത് ഇന്നാണ്. മെയ് മാസം ആദ്യപാദത്തിൽ നൂറോളം ചടങ്ങുകളാണ് നടക്കുകയെന്ന് ജർമൻ കാത്തലിക് ന്യൂസ് ഏജൻസി, കെഎൻഎ നേരത്തെ റിപ്പോർട്ട് ചെയ്തിരിന്നു. ഫ്രാങ്ക്ഫെർട്ട്, ബർലിൻ, ആച്ചൻ, കൊളോൺ തുടങ്ങിയ നഗരങ്ങളിലെ ദേവാലയങ്ങൾ ഇതിലുൾപ്പെടും. മരിയ 2.0 എന്ന സംഘടനയും, രാജ്യത്തെ ഒരു പ്രമുഖ അല്മായ സംഘടനയുമാണ് സഭാവിരുദ്ധ ആശിർവാദത്തിന് ചുക്കാൻ പിടിക്കുന്നത്. സ്വവർഗ്ഗ ബന്ധങ്ങളെ ആശിർവദിക്കാന്‍ കഴിയില്ലായെന്ന വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ ശക്തമായ നിലപാടിനെ ഗൗനിക്കാതെയാണ് പാടർബോൺ രൂപതയിലെ വൈദികനും, ലൗ വിൻസിന്റെ സംഘാടകരിൽ ഒരാളുമായ ഫാ. ബെർണാഡ് മോൻഗിബുഷർ അടക്കമുള്ള വൈദികരുടെ നേതൃത്വത്തില്‍ ഇന്നു സ്വവര്‍ഗ്ഗ ആശീര്‍വാദം നടക്കുന്നത്. ഇതിനെതിരെ ലോകമെമ്പാടും പ്രാര്‍ത്ഥന ഉയരുന്നുണ്ട്. മാർച്ച് മാസത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ സ്വവര്‍ഗ്ഗാനുരാഗികളുടെ ബന്ധത്തിന് കൗദാശികമായ ആശീര്‍വാദം നല്‍കുവാന്‍ കഴിയില്ലെന്നു വത്തിക്കാന്റെ വിശ്വാസ തിരുസംഘം വ്യക്തമാക്കിയതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് യൂറോപ്പിൽ ഉടനീളം പ്രത്യേകിച്ച് ജർമ്മനിയിൽ ഉണ്ടായത്. ജർമ്മനിയെ കൂടാതെ, ഓസ്ട്രിയ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 230 ഓളം ദൈവശാസ്ത്രജ്ഞർ വിശ്വാസ തിരുസംഘത്തിന്റെ പ്രബോധനത്തിന് എതിരെ എതിർപ്പ് അറിയിച്ചു രംഗത്തുവന്നിരുന്നു. ഇതില്‍ സ്വവര്‍ഗ്ഗബന്ധങ്ങളെ ഏറ്റവും ശക്തമായി ന്യായീകരിച്ചു രംഗത്ത് വന്നത് ജര്‍മ്മനിയില്‍ നിന്നുള്ള സഭാനേതൃത്വമായിരിന്നു. ജർമ്മൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ജോർജ് ബാറ്റ്സിംഗ് അടക്കമുള്ള മെത്രാന്മാരും, നിരവധി വൈദികരും വത്തിക്കാൻ പ്രഖ്യാപനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇക്കഴിഞ്ഞ ദിവസം കത്തോലിക്ക പഠനങ്ങൾക്കെതിരെയുള്ള ജര്‍മ്മന്‍ സഭയുടെ എതിർപ്പ് അശുഭസൂചകമായ കാര്യമാണെന്ന് ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ ഓസ്ട്രേലിയൻ കർദ്ദിനാൾ ജോര്‍ജ്ജ് പെൽ ചൂണ്ടിക്കാട്ടിയിരിന്നു. ലിബറൽ ക്രൈസ്തവ വിശ്വാസം- അത് ലിബറൽ പ്രൊട്ടസ്റ്റൻറ് വിശ്വാസമാണെങ്കിലും ലിബറൽ കത്തോലിക്കാ വിശ്വാസമാണെങ്കിലും ഒരു തലമുറക്കിടയിൽ അജ്ഞേയതാവാദത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. #{black->none->b->ഫ്രാന്‍സിസ് പാപ്പയെയും തിരുസഭയെയും എതിര്‍ത്തുക്കൊണ്ടുള്ള ജര്‍മ്മന്‍ സഭയിലെ വലിയൊരു വിഭാഗത്തിന്റെ നിലപാടില്‍ മാറ്റമുണ്ടാകാന്‍ ലോകമെമ്പാടുമുള്ള വിശ്വാസികളോട് ചേര്‍ന്നു നമ്മുക്ക് ഇന്നേ ദിവസം പ്രത്യേകം പ്രാര്‍ത്ഥിക്കാം ‍}# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-10-11:01:25.jpg
Keywords: ജര്‍മ്മ, സ്വവര്‍
Content: 16205
Category: 1
Sub Category:
Heading: ജെറുസലേമില്‍ ഏറ്റുമുട്ടല്‍ തുടരുന്നു: ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാടായ ജെറുസലേമില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ട്വീറ്റിലൂടെയാണ് വിഷയത്തില്‍ തന്റെ ആശങ്കയും ദുഃഖവും പ്രകടമാക്കിയത്. “ജെറുസലേമിലെ സംഭവ വികാസങ്ങളെ തികച്ചും ഉത്ക്കണ്ഠയോടെയാണ് ഞാൻ പിന്തുടരുന്നത്. ജെറുസലേം അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെയല്ല, കണ്ടുമുട്ടലുകളുടെ സ്ഥലമാകട്ടെയെന്ന്‍ ഞാൻ പ്രാർത്ഥിക്കുന്നു. പ്രാർത്ഥനയുടേയും സമാധാനത്തിന്‍റെ ഒരിടം. അക്രമം അക്രമത്തിനു മാത്രമേ വഴിയൊരുക്കൂ. ഈ സംഘർഷങ്ങൾ അവസാനിപ്പിക്കണം.” ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ നല്കിയിരിക്കുന്ന പാപ്പയുടെ ട്വീറ്റില്‍ പറയുന്നു. ഇന്നലെ ഞായറാഴ്ച വത്തിക്കാനിൽ നടന്ന ത്രികാലപ്രാർത്ഥനയുടെ അന്ത്യത്തിലും പാപ്പ ഇക്കാര്യം പരാമര്‍ശിച്ചിരിന്നു. അതേസമയം ജറുസലേമിലെ അല്‍അഖ്‌സ മോസ്‌ക് പരിസരത്ത് പാലസ്തീനികളും ഇസ്രായേല്‍ പോലീസും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. ഇന്നലെ രാവിലെ മോസ്‌കില്‍ തമ്പടിച്ചിരുന്ന പാലസ്തീനികള്‍ ഇസ്രായേലി പോലീസിനു നേരേ വെള്ളക്കുപ്പികള്‍ എറിഞ്ഞതു സംഘര്‍ഷം സൃഷ്ടിച്ചു. പോലീസ് അക്രമകാരികള്‍ക്ക് നേരേ ഗ്രനേഡ് പ്രയോഗം നടത്തി. സംഘര്‍ഷത്തില്‍ ഇരുനൂറോളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി മോസ്‌കിലെത്തിയ പാലസ്തീനികളാണു സംഘര്‍ഷത്തിനു തുടക്കമിട്ടത്. ഇതിനിടെ, ജറുസലേം ദിന പരേഡുമായി മുന്നോട്ടുപോകാന്‍ ഇസ്രായേല്‍ തീരുമാനിച്ചു. 1967ലെ യുദ്ധത്തില്‍ ജറുസലേം പിടിച്ചെടുത്തതിന്റെ സ്മരണയ്ക്കാണ് പരേഡ് നടത്തുന്നത്. അല്‍ അഖ്‌സ മോസ്‌ക് സ്ഥിതി ചെയ്യുന്ന പഴയ ജറുസലേമിനു സമീപത്തുകൂടെയാണ് മാര്‍ച്ച് കടന്നു പോകുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-10-13:32:27.jpg
Keywords: ഇസ്രായേ
Content: 16206
Category: 12
Sub Category:
Heading: മരണശേഷം കുഴിമാടത്തിൽ കുരിശുവയ്ക്കുന്നതിന്റെ ലക്ഷ്യമെന്ത്?
Content: മരണശേഷം കുഴിമാടത്തിൽ കുരിശുവയ്ക്കുന്നതിന്റെ ലക്ഷ്യമെന്ത്?ക്രൈസ്തവന്റെ മരണം യേശുവിന്റെ കുരിശു മരണത്തിലുള്ള പങ്കാളിത്തമാണ്. മരിച്ചുപോയ വ്യക്തികൾ കുരിശിൽ മരിച്ച ഈശോയോട് ഐക്യപ്പെട്ടിരിക്കുകയാണ്. കുഴിമാടത്തിൽ കുരിശുവെച്ചില്ലെങ്കിലും അത് പ്രതീകാത്മകമായി ചിത്രീകരിച്ചില്ലായെങ്കിലും ഓരോ ക്രൈസ്തവന്റെയും മരണത്തിന്റെ അത്യന്തികമായ അർത്ഥം അതാണ്. അതുകൊണ്ടുതന്നെ ഈശോയോട് ഐക്യപ്പെട്ട ഒരു വ്യക്തിയുടെ ശരീരം ഇവിടെ സംപൂജ്യമായി പരിരക്ഷിക്കപ്പെടുന്നു എന്നതിന്റെ സൂചനയായിട്ട് കുരിശിനോട് നാം കാണിക്കുന്ന ആദരവ് ആ മൃതശരീരത്തോടും കാണിക്കുന്നു എന്നതാണിവിടെ അർത്ഥമാക്കുന്നത്. കുഴിമാടത്തിൽ നിന്ന് ആത്മാക്കൾ പുറത്തേക്ക് ഇറങ്ങിപ്പോകാതിരിക്കാൻ വേണ്ടിയാണ് കുരിശ് അവിടെ സ്ഥാപിച്ചിരിക്കുന്നത് എന്ന് പലരുടേയും തെറ്റിദ്ധാരണയും ദുർവ്യാഖ്യാനങ്ങളും അടിസ്ഥാനരഹിതമാണ് എന്നുകൂടി മനസിലാക്കണം. #{black->none->b->കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍ ‍}# ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/QuestionAndAnswer/QuestionAndAnswer-2021-05-10-15:19:55.jpg
Keywords: ?
Content: 16207
Category: 1
Sub Category:
Heading: ജര്‍മ്മന്‍ വൈദികരുടെ നിലപാട് സഭയില്‍ നിന്നും പുറത്താക്കപ്പെടുന്നതിന് വഴിവെച്ചേക്കും: മുന്നറിയിപ്പുമായി കാനോന്‍ നിയമജ്ഞന്‍
Content: റോം: വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റേയും, ഫ്രാന്‍സിസ് പാപ്പയുടേയും വിലക്ക് ലംഘിച്ച് മെത്രാന്മാര്‍ ഉള്‍പ്പെടെ ചില ജര്‍മ്മന്‍ വൈദികര്‍ സ്വവര്‍ഗ്ഗ വിവാഹ ബന്ധം ആശീര്‍വദിക്കുന്നതുമായി ബന്ധപ്പെട്ട് സഭാപ്രബോധനങ്ങളെ ലംഘിച്ചാല്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നു. ജര്‍മ്മന്‍ വൈദികരുടെ നിലപാട് അവരെ സഭയില്‍ നിന്നും പുറത്താക്കലിന് വഴിവെച്ചേക്കുമെന്ന മുന്നറിയിപ്പാണ് ജര്‍മ്മന്‍ വൈദികനും കാനോന്‍ നിയമജ്ഞനുമായ റവ. ഡോ. ഗെരോ വെയിഷോപ്റ്റ് നല്‍കുന്നത്. മാര്‍പാപ്പയുടെ ദൗത്യത്തെ നിറവേറ്റുന്നതിലുള്ള വിസമ്മതത്തിലൂടെ പ്രകടമാകുന്ന അനുസരണക്കേട് മതവിരുദ്ധത തന്നെയാണെന്നും, ഇത് പാപ്പയുമായുള്ള ഐക്യത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ ഐക്യത്തെ സംരക്ഷിച്ചുകൊള്ളാമെന്ന്‍ വാഗ്ദാനം ചെയ്തിട്ടുള്ള മെത്രാന്‍ അത് ലംഘിക്കുക വഴി യാന്ത്രികമായി സഭയില്‍ നിന്നും പുറത്താക്കപ്പെടുകയാണ്. മതവിരുദ്ധത അന്തര്‍ലീനമായിട്ടുള്ള ഈ ഭിന്നാഭിപ്രായം തീര്‍ച്ചയായും പാപ്പയോടുള്ള അനുസരണക്കേടാണ്. ഇതിനെതിരെ അടിയന്തിര സഭാനടപടികള്‍ ഉണ്ടായേക്കാമെന്നും നെതര്‍ലന്‍ഡ്‌സിലെ ഹെര്‍ട്ടോജെന്‍ബോഷ് രൂപതയുടെ മുന്‍ ജുഡീഷ്യല്‍ വികാറും, കൊളോണ്‍ രൂപതയുടെ ട്രിബ്യൂണല്‍ ജഡ്ജി കൂടിയായ ഫാ. വെയിഷോപ്റ്റ് പറഞ്ഞു. “ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ ഛായയില്‍ തന്നെയാണ് അവന്‍ മനുഷ്യനെ സൃഷ്ടിച്ചത്; പുരുഷനും, സ്ത്രീയുമായി അവരെ സൃഷ്ടിച്ചു” (ഉല്‍പ്പത്തി 1:27) എന്ന വെളിവാക്കപ്പെട്ട സത്യത്തിന്റേയും, ധാര്‍മ്മിക നിയമങ്ങള്‍ ഉരുത്തിരിഞ്ഞുവന്ന മനുഷ്യന്റെ അടിസ്ഥാന പ്രകൃതത്തിന്റേയും പരസ്യമായ എതിര്‍പ്പാണിതെന്നും അദ്ദേഹം പറഞ്ഞു. സ്വവര്‍ഗ്ഗ ലൈംഗീകത മാരകമായ പാപമാണെന്നാണ് സഭാ പ്രബോധനത്തില്‍ പറയുന്നത്. പാപത്തെ ആശീര്‍വദിക്കുവാന്‍ സഭയ്ക്കു കഴിയാത്തതിനാല്‍ സ്വവര്‍ഗ്ഗബന്ധത്തെ ആശീര്‍വദിക്കുനുള്ള അധികാരം സഭയ്ക്കില്ലെന്ന്‍ പറഞ്ഞുകൊണ്ട് പാപ്പയുടെ അംഗീകാരത്തോടെ വത്തിക്കാന്‍ വിശ്വാസ തിരുസംഘം (സി.ഡി.എഫ്) തലവന്‍ കര്‍ദ്ദിനാള്‍ ലൂയീസ് ലഡാരിയ ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് ഔദ്യോഗിക രേഖ പുറത്തുവിട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന ജര്‍മ്മന്‍ വൈദികര്‍ സ്വവര്‍ഗ്ഗബന്ധങ്ങളെ ആശീര്‍വദിക്കുമെന്ന് പരസ്യമായി പ്രതികരിച്ചിരുന്നു. പാപ്പ അംഗീകരിച്ചത് വഴി പാപ്പയുടെ ഉത്തരവ് തന്നെയാണെന്നും, ഇതിനെതിരായി സ്വവര്‍ഗ്ഗബന്ധത്തെ ആശീര്‍വദിക്കുവാന്‍ കൂട്ടുനില്‍ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന മെത്രാന്‍ പാപ്പയോട് അനുസരണക്കേട് കാണിക്കുകയാണെന്നും, ‘പാപ്പയോട് വിശ്വസ്തത പുലര്‍ത്തും’ എന്ന അഭിഷേക വാഗ്ദാനം മെത്രാന്‍ ലംഘിക്കുകയാണെന്നും ഫാ. വെയിഷോപ്റ്റ് ചൂണ്ടിക്കാട്ടി. തങ്ങളുടെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും നടപടി തിരുത്തുകയും ചെയ്താല്‍ സഭയില്‍ നിന്നുള്ള പുറത്താക്കല്‍ ഒഴിവാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമേ, അത്മായര്‍ക്ക് അപ്പസ്തോലിക് ന്യൂണ്‍ഷോ വഴിയോ, നേരിട്ടോ പാപ്പയ്ക്കോ, വത്തിക്കാന്‍ തിരുസംഘത്തിനോ മെത്രാനെതിരെ പരാതികൊടുക്കുവാനുള്ള അധികാരം സഭാനിയമപ്രകാരം ഉണ്ടെന്ന കാര്യവും ഫാ. വെയിഷോപ്റ്റ് ചൂണ്ടിക്കാട്ടി. ഇതിനിടെ ഇന്നു ജര്‍മ്മന്‍ പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് സ്വവര്‍ഗ്ഗ ബന്ധങ്ങളെ ചില വൈദികര്‍ ആശീര്‍വ്വദിക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-10-16:22:36.jpg
Keywords: സ്വവര്‍