Contents
Displaying 23001-23010 of 26088 results.
Content:
23432
Category: 1
Sub Category:
Heading: കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ അടച്ചുപൂട്ടി; സ്വേച്ഛാധിപത്യം തുടര്‍ന്ന് നിക്കരാഗ്വേ
Content: മനാഗ്വേ: ഭരണകൂട സ്വേച്ഛാധിപത്യത്തിനെതിരെ പോരാടിയതിന് രാജ്യത്തു നിന്നു പുറത്താക്കിയ ബിഷപ്പ് റൊളാൻഡോ അൽവാരെസ് പില്‍ക്കാലത്ത് ആരംഭിച്ച കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ നിക്കരാഗ്വേ സര്‍ക്കാര്‍ അടച്ചുപൂട്ടി. 'റേഡിയോ മരിയ' എന്ന പേരില്‍ അറിയപ്പെട്ടിരിന്ന റേഡിയോ സ്റ്റേഷന്‍ അടച്ചുപൂട്ടാനും സ്വത്തുക്കൾ കണ്ടുകെട്ടാനും നിക്കരാഗ്വേ ഏകാധിപത്യ ഭരണകൂടം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തരവിട്ടത്. കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള നിക്കരാഗ്വേയിലെ അവശേഷിക്കുന്ന ചുരുക്കം ചില മാധ്യമങ്ങളിൽ ഒന്നായിരിന്നു റേഡിയോ മരിയ. 2018- ല്‍ ഭരണകൂടത്തിനെതിരെ നടന്ന ബഹുജന പ്രതിഷേധത്തിനിടെ വൈദികര്‍ മധ്യസ്ഥരായി പ്രവർത്തിച്ചതിനുശേഷം അധികാരികൾ റേഡിയോ സ്റ്റേഷന് നേരെ വേട്ടയാടല്‍ നടപടികള്‍ ആരംഭിച്ചിരിന്നു. ഇതിനിടെ റേഡിയോ സ്റ്റേഷന്റെ പല സ്വത്തുക്കളും പിടിച്ചെടുത്തു. ചൊവ്വാഴ്ച ഗവൺമെൻ്റിൻ്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ കുറിപ്പില്‍ റേഡിയോയുടെ ഡയറക്ടർ ബോർഡ് 2021 സെപ്റ്റംബർ മുതൽ കാലഹരണപ്പെട്ടുവെന്നും 2019-2023 കാലയളവിലെ സാമ്പത്തിക പ്രസ്താവനകൾ റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നും ആരോപിക്കുന്നു. അതേസമയം കത്തോലിക്ക സ്ഥാപനങ്ങള്‍ക്ക് നേരെ രാജ്യത്തെ ഏകാധിപത്യ ഭരണകൂടം നടത്തുന്ന വേട്ടയാടലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് ഈ സംഭവത്തെ നോക്കികാണുന്നത്. 2018 ഏപ്രിലില്‍ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും രാജ്യം മുഴുവന്‍ വ്യാപിച്ച സാഹചര്യത്തില്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടതിനെത്തുടര്‍ന്ന്‍ 355 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു. കള്ളത്തരത്തിലൂടെയും, എതിരാളികളെ രാഷ്ട്രീയമായി അടിച്ചമര്‍ത്തുകയും ചെയ്തുകൊണ്ട് 2021-ല്‍ ഒര്‍ട്ടേഗ വീണ്ടും അധികാരത്തിലേറുകയായിരിന്നു. നിരവധി കത്തോലിക്കാ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെയുള്ള വിവിധ സന്യാസിനികളെ രാജ്യത്തു നിന്നു പുറത്താക്കിയും ഒര്‍ട്ടേഗ ഏകാധിപത്യം തുടരുകയാണ്.
Image: /content_image/News/News-2024-07-11-12:10:14.jpg
Keywords: നിക്കരാ
Category: 1
Sub Category:
Heading: കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ അടച്ചുപൂട്ടി; സ്വേച്ഛാധിപത്യം തുടര്‍ന്ന് നിക്കരാഗ്വേ
Content: മനാഗ്വേ: ഭരണകൂട സ്വേച്ഛാധിപത്യത്തിനെതിരെ പോരാടിയതിന് രാജ്യത്തു നിന്നു പുറത്താക്കിയ ബിഷപ്പ് റൊളാൻഡോ അൽവാരെസ് പില്‍ക്കാലത്ത് ആരംഭിച്ച കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ നിക്കരാഗ്വേ സര്‍ക്കാര്‍ അടച്ചുപൂട്ടി. 'റേഡിയോ മരിയ' എന്ന പേരില്‍ അറിയപ്പെട്ടിരിന്ന റേഡിയോ സ്റ്റേഷന്‍ അടച്ചുപൂട്ടാനും സ്വത്തുക്കൾ കണ്ടുകെട്ടാനും നിക്കരാഗ്വേ ഏകാധിപത്യ ഭരണകൂടം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തരവിട്ടത്. കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള നിക്കരാഗ്വേയിലെ അവശേഷിക്കുന്ന ചുരുക്കം ചില മാധ്യമങ്ങളിൽ ഒന്നായിരിന്നു റേഡിയോ മരിയ. 2018- ല്‍ ഭരണകൂടത്തിനെതിരെ നടന്ന ബഹുജന പ്രതിഷേധത്തിനിടെ വൈദികര്‍ മധ്യസ്ഥരായി പ്രവർത്തിച്ചതിനുശേഷം അധികാരികൾ റേഡിയോ സ്റ്റേഷന് നേരെ വേട്ടയാടല്‍ നടപടികള്‍ ആരംഭിച്ചിരിന്നു. ഇതിനിടെ റേഡിയോ സ്റ്റേഷന്റെ പല സ്വത്തുക്കളും പിടിച്ചെടുത്തു. ചൊവ്വാഴ്ച ഗവൺമെൻ്റിൻ്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ കുറിപ്പില്‍ റേഡിയോയുടെ ഡയറക്ടർ ബോർഡ് 2021 സെപ്റ്റംബർ മുതൽ കാലഹരണപ്പെട്ടുവെന്നും 2019-2023 കാലയളവിലെ സാമ്പത്തിക പ്രസ്താവനകൾ റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നും ആരോപിക്കുന്നു. അതേസമയം കത്തോലിക്ക സ്ഥാപനങ്ങള്‍ക്ക് നേരെ രാജ്യത്തെ ഏകാധിപത്യ ഭരണകൂടം നടത്തുന്ന വേട്ടയാടലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് ഈ സംഭവത്തെ നോക്കികാണുന്നത്. 2018 ഏപ്രിലില്‍ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും രാജ്യം മുഴുവന്‍ വ്യാപിച്ച സാഹചര്യത്തില്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടതിനെത്തുടര്‍ന്ന്‍ 355 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു. കള്ളത്തരത്തിലൂടെയും, എതിരാളികളെ രാഷ്ട്രീയമായി അടിച്ചമര്‍ത്തുകയും ചെയ്തുകൊണ്ട് 2021-ല്‍ ഒര്‍ട്ടേഗ വീണ്ടും അധികാരത്തിലേറുകയായിരിന്നു. നിരവധി കത്തോലിക്കാ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെയുള്ള വിവിധ സന്യാസിനികളെ രാജ്യത്തു നിന്നു പുറത്താക്കിയും ഒര്‍ട്ടേഗ ഏകാധിപത്യം തുടരുകയാണ്.
Image: /content_image/News/News-2024-07-11-12:10:14.jpg
Keywords: നിക്കരാ
Content:
23433
Category: 1
Sub Category:
Heading: ഗാസയിലെ കത്തോലിക്ക സ്കൂളിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് യുഎസ് മെത്രാന്‍ സമിതി
Content: വാഷിംഗ്ടണ്‍ ഡിസി/ ഗാസ: വാരാന്ത്യത്തിൽ ഗാസയിലെ കത്തോലിക്ക സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് യുഎസ് മെത്രാന്‍ സമിതി. ജെറുസലേം പാത്രിയാര്‍ക്കേറ്റിനും പ്രദേശത്തെ ജനങ്ങള്‍ക്കും പിന്തുണ അറിയിക്കുന്നതായി അന്താരാഷ്ട്ര നീതിയും സമാധാനവും സംബന്ധിച്ച യു.എസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ് കമ്മിറ്റിയുടെ ചെയർമാൻ ബിഷപ്പ് എ. ഏലിയാസ് സൈദാൻ പറഞ്ഞു. സമാധാനത്തിനും ശത്രുതയ്ക്ക് ഉടനടി അന്ത്യം കുറിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം സിവിലിയൻമാർ യുദ്ധമേഖലയ്ക്കു പുറത്ത് തുടരണമെന്ന് ശക്തമായ ഭാഷയിൽ അഭ്യർത്ഥിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. ഗാസയിലെ ഹോളി ഫാമിലി സ്കൂൾ നൂറുകണക്കിന് സാധാരണക്കാരുടെ അഭയകേന്ദ്രമാണെന്നും ലാറ്റിൻ പാത്രിയാർക്കേറ്റിനു ഐക്യദാര്‍ഢ്യം അറിയിക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിൽ നാല് സാധാരണക്കാർ കൊല്ലപ്പെട്ടിരിന്നു. സ്‌കൂൾ കോംപ്ലക്‌സ് തീവ്രവാദികളുടെ ഒളിത്താവളമായി ഉപയോഗിച്ചിരുന്നതായാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. യുദ്ധത്തിൻ്റെ തുടക്കം മുതൽ ഹോളി ഫാമിലി സ്കൂൾ നൂറുകണക്കിന് സാധാരണക്കാരുടെ അഭയകേന്ദ്രമായിരുന്നുവെന്നു ലാറ്റിൻ പാത്രിയാർക്കേറ്റ് പ്രസ്താവിച്ചു. കർത്താവിൻ്റെ കരുണയ്‌ക്കായി പ്രാർത്ഥിക്കുന്നത് തുടരുകയാണെന്നും പാത്രിയാർക്കേറ്റ് പ്രസ്താവിച്ചു.
Image: /content_image/News/News-2024-07-11-12:41:35.jpg
Keywords: ഗാസ, ഇസ്രായേ
Category: 1
Sub Category:
Heading: ഗാസയിലെ കത്തോലിക്ക സ്കൂളിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് യുഎസ് മെത്രാന്‍ സമിതി
Content: വാഷിംഗ്ടണ്‍ ഡിസി/ ഗാസ: വാരാന്ത്യത്തിൽ ഗാസയിലെ കത്തോലിക്ക സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് യുഎസ് മെത്രാന്‍ സമിതി. ജെറുസലേം പാത്രിയാര്‍ക്കേറ്റിനും പ്രദേശത്തെ ജനങ്ങള്‍ക്കും പിന്തുണ അറിയിക്കുന്നതായി അന്താരാഷ്ട്ര നീതിയും സമാധാനവും സംബന്ധിച്ച യു.എസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ് കമ്മിറ്റിയുടെ ചെയർമാൻ ബിഷപ്പ് എ. ഏലിയാസ് സൈദാൻ പറഞ്ഞു. സമാധാനത്തിനും ശത്രുതയ്ക്ക് ഉടനടി അന്ത്യം കുറിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം സിവിലിയൻമാർ യുദ്ധമേഖലയ്ക്കു പുറത്ത് തുടരണമെന്ന് ശക്തമായ ഭാഷയിൽ അഭ്യർത്ഥിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. ഗാസയിലെ ഹോളി ഫാമിലി സ്കൂൾ നൂറുകണക്കിന് സാധാരണക്കാരുടെ അഭയകേന്ദ്രമാണെന്നും ലാറ്റിൻ പാത്രിയാർക്കേറ്റിനു ഐക്യദാര്‍ഢ്യം അറിയിക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിൽ നാല് സാധാരണക്കാർ കൊല്ലപ്പെട്ടിരിന്നു. സ്‌കൂൾ കോംപ്ലക്‌സ് തീവ്രവാദികളുടെ ഒളിത്താവളമായി ഉപയോഗിച്ചിരുന്നതായാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. യുദ്ധത്തിൻ്റെ തുടക്കം മുതൽ ഹോളി ഫാമിലി സ്കൂൾ നൂറുകണക്കിന് സാധാരണക്കാരുടെ അഭയകേന്ദ്രമായിരുന്നുവെന്നു ലാറ്റിൻ പാത്രിയാർക്കേറ്റ് പ്രസ്താവിച്ചു. കർത്താവിൻ്റെ കരുണയ്‌ക്കായി പ്രാർത്ഥിക്കുന്നത് തുടരുകയാണെന്നും പാത്രിയാർക്കേറ്റ് പ്രസ്താവിച്ചു.
Image: /content_image/News/News-2024-07-11-12:41:35.jpg
Keywords: ഗാസ, ഇസ്രായേ
Content:
23434
Category: 1
Sub Category:
Heading: ബാംഗ്ലൂർ അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് അൽഫോൻസസ് മത്യാസ് കാലം ചെയ്തു
Content: ബാംഗ്ലൂർ: ബാംഗ്ലൂർ അതിരൂപതയിലെ ആർച്ച് ബിഷപ്പ് എമിരിറ്റസ് അൽഫോൻസസ് മത്യാസ് (96) കാലം ചെയ്തു. ഇന്നലെ ജൂലൈ 10 ബുധനാഴ്ച വൈകുന്നേരംബാംഗ്ലൂർ സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിൽവെച്ചായിരിന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1964-1986 കാലയളവില്‍ ചിക്കമംഗളൂരു ബിഷപ്പായും 1986-1998 കാലയളവില്‍ ബാംഗ്ലൂർ ആർച്ച് ബിഷപ്പായും സേവനം അനുഷ്ഠിച്ചിരിന്നു. 1928 ജൂൺ 22 ന് കർണ്ണാടകയിലെ തെക്കൻ കാനറ ജില്ലയിലെ പംഗളയിൽ ഡീഗോ മത്യാസിൻ്റെയും ഫിലോമിന ഡിസൂസയുടെയും നാലാമത്തെ മകനായാണ് അൽഫോൺസിന്റെ ജനനം. 1945 ജൂണിൽ രൂപതാ വൈദികനാകാനുള്ള ആഗ്രഹത്തോടെ മംഗലാപുരം ജെപ്പുവിലെ സെൻ്റ് ജോസഫ് സെമിനാരിയിൽ ചേർന്നു. അദ്ദേഹത്തിൻ്റെ പഠനമികവ് മനസിലാക്കിയ മംഗളൂരു സെമിനാരി ജീവിതത്തിൻ്റെ രണ്ടര വർഷത്തിനുള്ളിൽ അദ്ദേഹത്തെ ശ്രീലങ്കയിലെ കാൻഡിയിലെ പൊന്തിഫിക്കൽ സെമിനാരിയിലേക്ക് അയച്ചു. അവിടെ നിന്നാണ് അദ്ദേഹം തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1954 ഓഗസ്റ്റ് 24-ന് കാന്‍ഡിയിൽവെച്ച് വൈദികനായി. 1963 നവംബർ 16-ന് മുപ്പത്തിയഞ്ചാം വയസ്സിൽ പോൾ ആറാമൻ മാർപാപ്പ, ചിക്കമംഗളൂരു രൂപതയുടെ ആദ്യ ബിഷപ്പായി അദ്ദേഹത്തെ നിയമിച്ചു. 1964 ഫെബ്രുവരി 5ന് ചിക്കമംഗളൂരു സെൻ്റ് ജോസഫ് കത്തീഡ്രലിൽവെച്ച് ബിഷപ്പായി നിയമിതനായി. 1989ലും 1993ലും രണ്ട് തവണ ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ അദ്ദേഹം പങ്കെടുത്തിരിന്നു.
Image: /content_image/News/News-2024-07-11-13:32:40.jpg
Keywords: ബാംഗ്ലൂർ, ആര്‍ച്ച് ബിഷപ്പ
Category: 1
Sub Category:
Heading: ബാംഗ്ലൂർ അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് അൽഫോൻസസ് മത്യാസ് കാലം ചെയ്തു
Content: ബാംഗ്ലൂർ: ബാംഗ്ലൂർ അതിരൂപതയിലെ ആർച്ച് ബിഷപ്പ് എമിരിറ്റസ് അൽഫോൻസസ് മത്യാസ് (96) കാലം ചെയ്തു. ഇന്നലെ ജൂലൈ 10 ബുധനാഴ്ച വൈകുന്നേരംബാംഗ്ലൂർ സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിൽവെച്ചായിരിന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1964-1986 കാലയളവില്‍ ചിക്കമംഗളൂരു ബിഷപ്പായും 1986-1998 കാലയളവില്‍ ബാംഗ്ലൂർ ആർച്ച് ബിഷപ്പായും സേവനം അനുഷ്ഠിച്ചിരിന്നു. 1928 ജൂൺ 22 ന് കർണ്ണാടകയിലെ തെക്കൻ കാനറ ജില്ലയിലെ പംഗളയിൽ ഡീഗോ മത്യാസിൻ്റെയും ഫിലോമിന ഡിസൂസയുടെയും നാലാമത്തെ മകനായാണ് അൽഫോൺസിന്റെ ജനനം. 1945 ജൂണിൽ രൂപതാ വൈദികനാകാനുള്ള ആഗ്രഹത്തോടെ മംഗലാപുരം ജെപ്പുവിലെ സെൻ്റ് ജോസഫ് സെമിനാരിയിൽ ചേർന്നു. അദ്ദേഹത്തിൻ്റെ പഠനമികവ് മനസിലാക്കിയ മംഗളൂരു സെമിനാരി ജീവിതത്തിൻ്റെ രണ്ടര വർഷത്തിനുള്ളിൽ അദ്ദേഹത്തെ ശ്രീലങ്കയിലെ കാൻഡിയിലെ പൊന്തിഫിക്കൽ സെമിനാരിയിലേക്ക് അയച്ചു. അവിടെ നിന്നാണ് അദ്ദേഹം തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1954 ഓഗസ്റ്റ് 24-ന് കാന്‍ഡിയിൽവെച്ച് വൈദികനായി. 1963 നവംബർ 16-ന് മുപ്പത്തിയഞ്ചാം വയസ്സിൽ പോൾ ആറാമൻ മാർപാപ്പ, ചിക്കമംഗളൂരു രൂപതയുടെ ആദ്യ ബിഷപ്പായി അദ്ദേഹത്തെ നിയമിച്ചു. 1964 ഫെബ്രുവരി 5ന് ചിക്കമംഗളൂരു സെൻ്റ് ജോസഫ് കത്തീഡ്രലിൽവെച്ച് ബിഷപ്പായി നിയമിതനായി. 1989ലും 1993ലും രണ്ട് തവണ ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ അദ്ദേഹം പങ്കെടുത്തിരിന്നു.
Image: /content_image/News/News-2024-07-11-13:32:40.jpg
Keywords: ബാംഗ്ലൂർ, ആര്‍ച്ച് ബിഷപ്പ
Content:
23435
Category: 1
Sub Category:
Heading: ദാരിദ്ര്യം: അൽഫോൻസാ സ്നേഹിച്ചു സ്വന്തമാക്കിയ നിധി | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 11
Content: "എനിക്ക് എന്റെ ഈശോയെ മാത്രം മതി മറ്റൊന്നും എനിക്ക് വേണ്ട. പറഞ്ഞറിയിക്കാൻ വയ്യാത്ത മാധുര്യമായ എൻ്റെ ഈശോയെ, ലോക സന്തോഷങ്ങൾ എല്ലാം എനിക്ക് കൈപ്പായി പകർത്തണമെ എന്നതാണ് എന്റെ നിരന്തര പ്രാർത്ഥന" വിശുദ്ധ അൽഫോൻസാ. സന്യാസിക്കു ദാരിദ്യം ദൈവത്തിൻ്റെ കൈയ്യിൽപിടിക്കാനുള്ള സാതന്ത്രമാണ്. അതവനെ/അവളെ ദൈവരാജ്യത്തിൽ ഭാഗ്യമുള്ളവരാക്കുന്നു. "ദരിദ്രരെ നിങ്ങൾ ഭാഗ്യവാന്മാർ എന്തെന്നാൽ സ്വർഗ്ഗരാജ്യം നിങ്ങളുടേതാകുന്നു"(Lk:6/20). എന്ന യേശുവിന്റെ വാക്കുകൾ ദാരിദ്രത്തിന് അർത്ഥവും ആനന്ദവും പകരുന്നു. എല്ലാ പ്രത്യാശയും ദൈവത്തിൽ സമർപ്പിക്കുവാനുള്ള ഒരു പാതയാണ് ദാരിദ്ര്യം. "ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം അവരുടേതാണ്"(Mt:5/3). ദൈവത്തോട് സഹോദരരായ മനുഷ്യഗണത്തോടും പ്രപഞ്ചത്തിലെ സകല സൃഷ്ടിജാലങ്ങളോട് തന്നെയും പ്രത്യേക വിധത്തിൽ നമ്മെ ബന്ധിപ്പിക്കുന്ന ഈ സുവിശേഷാത്മക ദാരിദ്ര്യം ഒരു നിധിയും സൗഭാഗ്യവുമാണ്.ദാരിദ്ര്യത്തിന്റെ ഈ സൗഭാഗ്യ അവസ്ഥ സന്തോഷഭരിതമായ നമ്മുടെ ജീവിതത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും പ്രകാശിതം ആകുമ്പോഴാണ് സുവിശേഷാത്മക ദാരിദ്ര്യം അർത്ഥപൂർണ്ണമാകുന്നത്. ശ്രേഷ്ഠമായ ഈ ദാരിദ്ര്യം വിലകൊടുത്ത് വാങ്ങേണ്ടതും അധ്വാനിച്ച് കരസ്ഥമാക്കേണ്ടതുമായ ഒരു രത്നമാണ്. ഈ ദാരിദ്ര്യം ജാഗ്രതയോടെ പാലിച്ചിരുന്നവളാണ് വിശുദ്ധ അൽഫോൻസാമ്മ. ലൗകിക വസ്തുക്കളെല്ലാം മായയാണെന്നും മോക്ഷ ഭാഗ്യമാണ് യഥാർത്ഥ സമ്പത്ത് എന്നും അറിയുന്നതിനുള്ള അനുഗ്രഹം ലഭിച്ചതിനാൽ അവൾ ശൈശവത്തിൽ തന്നെ ദാരിദ്ര്യ ശീലമുള്ളവൾ ആയിരുന്നു. ദാരിദ്ര്യത്തോടുള്ള സ്നേഹത്താൽ തനിക്ക് ലഭിച്ചിരുന്ന പുതിയ വസ്തുക്കൾ പോലും ഇല്ലാത്തവർക്ക് നൽകുവാനും പഴയ വസ്തുക്കൾ തനിക്കായി സൂക്ഷിക്കുവാനും അവൾ ശ്രദ്ധിച്ചു. "ലൗകിക ആശ്വാസങ്ങളെല്ലാം എനിക്ക് കൈപ്പായി പകർത്തണം"എന്ന് അൽഫോൻസാമ്മ പ്രാർത്ഥിച്ചിരുന്നതായി കൂട്ടു സഹോദരികൾ സാക്ഷ്യപ്പെടുത്തുന്നു. ദരിദ്രനും വിനീതിനും ക്രൂശിതനുമായി ഈശോയെ അനുഭവിച്ചറിഞ്ഞവർക്ക് മാത്രം പ്രാവർത്തികമാക്കാൻ സാധിക്കും വിധം വിരോചിതമായ ദാരിദ്ര്യം അവൾ പാലിച്ചു. എല്ലാം ഉണ്ടായിരുന്നിട്ടും ഒന്നുമില്ലാതിരുന്ന ക്രിസ്തുവിനെപോലെ അൽഫോൻസാമ്മയും ദരിദ്രയായിരുന്നു. സുവിശേഷത്മകമായ ദാരിദ്ര്യം അതിന്റെ തനിമയിൽ ജീവിതത്തിൽ പകർത്തി.അവളുടെ ജീവിതത്തിൽ ദാരിദ്ര്യം കർത്താവായ ഈശോയുമായുള്ള ഐക്യത്തിന്റെ അച്ചാരമായി പരിണമിച്ചു. തനിക്കുള്ളതെല്ലാം മറ്റുള്ളവർക്കായി വേഗം ചെയ്തു കൊണ്ട് ഒന്നിനും ആവലാതിപ്പെടാതെ യാതൊന്നിനോടും മമത കാണിക്കാതെ അവൾ ദാരിദ്ര്യത്തിൽ വളർന്നു വിലയേറിയത് സ്വന്തമാക്കാനായി വിലകുറഞ്ഞതെല്ലാം അവൾ ത്യജിച്ചു. അകം ഭാവമില്ലാതെ എല്ലാവരെയും സ്നേഹിക്കുവാനുള്ള ആന്തരിക സ്വാതന്ത്ര്യത്തിലേക്ക് ദൈവം ദാരിദ്ര്യത്തിലൂടെ അവളെ വളർത്തി. രോഗിണിയായി കഴിഞ്ഞ കാലഘട്ടത്തിൽ പോലും ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടെ ഒന്നും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ തരത്തിൽ തനിക്ക് വിശേഷമായി ലഭിക്കണമെന്ന് അവൾ ആഗ്രഹിച്ചില്ല. ഒരിക്കൽ ഒരു പുതിയ തലമുണ്ട് കിട്ടിയപ്പോൾ അൽഫോൻസാമ്മ അത് മറ്റൊരു സിസ്റ്ററിന് കൊടുത്തുകൊണ്ട് പറഞ്ഞു :'ആ സഹോദരിക്കാണത് തന്നെക്കാൾ ആവശ്യമുള്ളത് എന്ന്.' മിതവ്യയത്തിന്റെ ഏറ്റവും വലിയ മാതൃകയായിരുന്നു അവളുടെ മുറി, വിലപിടിച്ചതൊന്നും ആ മുറിയിൽ ഇല്ലായിരുന്നു തലയണയും കിടക്ക വിരിയും ഇല്ലാതെ വെറുമൊരു ത ഴപ്പായിലാണ് അൽഫോൻസാമ്മ കിടന്നിരുന്നത്. " അങ്ങയുടെ സ്വന്തം എന്നപോലെ എന്നോട് എന്തും ചെയ്തു കൊള്ളുക" എന്ന് യേശുവിന് സ്വയം അടിയറ വച്ചുകൊണ്ട് അവൾ ദാരിദ്ര്യവ്രതം സാക്ഷാത്കരിച്ചു. അൽഫോൻസാമ്മ ഹൃദയപൂർവ്വം സ്നേഹിച്ചു സ്വന്തമാക്കിയ നിധിയായിരുന്നു ദാരിദ്യം അസീസിയിലെ ഫ്രാൻസീസിനെപ്പോലെ തമ്പുരാനിൽ പൂർണ്ണമായി ആശ്രയിക്കാൻ അവൾകണ്ടെത്തിയ മാർഗമായിരുന്നു സുവിശേഷത്തിലെ ദരിദ്രനായ ഈശോയെ അനുകരിക്കുക അവനെ മണവാളനായി സ്വീകരിക്കുക എന്നത്. സി. റെറ്റി FCC
Image: /content_image/News/News-2024-07-11-13:37:42.jpg
Keywords: അല്‍ഫോ
Category: 1
Sub Category:
Heading: ദാരിദ്ര്യം: അൽഫോൻസാ സ്നേഹിച്ചു സ്വന്തമാക്കിയ നിധി | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 11
Content: "എനിക്ക് എന്റെ ഈശോയെ മാത്രം മതി മറ്റൊന്നും എനിക്ക് വേണ്ട. പറഞ്ഞറിയിക്കാൻ വയ്യാത്ത മാധുര്യമായ എൻ്റെ ഈശോയെ, ലോക സന്തോഷങ്ങൾ എല്ലാം എനിക്ക് കൈപ്പായി പകർത്തണമെ എന്നതാണ് എന്റെ നിരന്തര പ്രാർത്ഥന" വിശുദ്ധ അൽഫോൻസാ. സന്യാസിക്കു ദാരിദ്യം ദൈവത്തിൻ്റെ കൈയ്യിൽപിടിക്കാനുള്ള സാതന്ത്രമാണ്. അതവനെ/അവളെ ദൈവരാജ്യത്തിൽ ഭാഗ്യമുള്ളവരാക്കുന്നു. "ദരിദ്രരെ നിങ്ങൾ ഭാഗ്യവാന്മാർ എന്തെന്നാൽ സ്വർഗ്ഗരാജ്യം നിങ്ങളുടേതാകുന്നു"(Lk:6/20). എന്ന യേശുവിന്റെ വാക്കുകൾ ദാരിദ്രത്തിന് അർത്ഥവും ആനന്ദവും പകരുന്നു. എല്ലാ പ്രത്യാശയും ദൈവത്തിൽ സമർപ്പിക്കുവാനുള്ള ഒരു പാതയാണ് ദാരിദ്ര്യം. "ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം അവരുടേതാണ്"(Mt:5/3). ദൈവത്തോട് സഹോദരരായ മനുഷ്യഗണത്തോടും പ്രപഞ്ചത്തിലെ സകല സൃഷ്ടിജാലങ്ങളോട് തന്നെയും പ്രത്യേക വിധത്തിൽ നമ്മെ ബന്ധിപ്പിക്കുന്ന ഈ സുവിശേഷാത്മക ദാരിദ്ര്യം ഒരു നിധിയും സൗഭാഗ്യവുമാണ്.ദാരിദ്ര്യത്തിന്റെ ഈ സൗഭാഗ്യ അവസ്ഥ സന്തോഷഭരിതമായ നമ്മുടെ ജീവിതത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും പ്രകാശിതം ആകുമ്പോഴാണ് സുവിശേഷാത്മക ദാരിദ്ര്യം അർത്ഥപൂർണ്ണമാകുന്നത്. ശ്രേഷ്ഠമായ ഈ ദാരിദ്ര്യം വിലകൊടുത്ത് വാങ്ങേണ്ടതും അധ്വാനിച്ച് കരസ്ഥമാക്കേണ്ടതുമായ ഒരു രത്നമാണ്. ഈ ദാരിദ്ര്യം ജാഗ്രതയോടെ പാലിച്ചിരുന്നവളാണ് വിശുദ്ധ അൽഫോൻസാമ്മ. ലൗകിക വസ്തുക്കളെല്ലാം മായയാണെന്നും മോക്ഷ ഭാഗ്യമാണ് യഥാർത്ഥ സമ്പത്ത് എന്നും അറിയുന്നതിനുള്ള അനുഗ്രഹം ലഭിച്ചതിനാൽ അവൾ ശൈശവത്തിൽ തന്നെ ദാരിദ്ര്യ ശീലമുള്ളവൾ ആയിരുന്നു. ദാരിദ്ര്യത്തോടുള്ള സ്നേഹത്താൽ തനിക്ക് ലഭിച്ചിരുന്ന പുതിയ വസ്തുക്കൾ പോലും ഇല്ലാത്തവർക്ക് നൽകുവാനും പഴയ വസ്തുക്കൾ തനിക്കായി സൂക്ഷിക്കുവാനും അവൾ ശ്രദ്ധിച്ചു. "ലൗകിക ആശ്വാസങ്ങളെല്ലാം എനിക്ക് കൈപ്പായി പകർത്തണം"എന്ന് അൽഫോൻസാമ്മ പ്രാർത്ഥിച്ചിരുന്നതായി കൂട്ടു സഹോദരികൾ സാക്ഷ്യപ്പെടുത്തുന്നു. ദരിദ്രനും വിനീതിനും ക്രൂശിതനുമായി ഈശോയെ അനുഭവിച്ചറിഞ്ഞവർക്ക് മാത്രം പ്രാവർത്തികമാക്കാൻ സാധിക്കും വിധം വിരോചിതമായ ദാരിദ്ര്യം അവൾ പാലിച്ചു. എല്ലാം ഉണ്ടായിരുന്നിട്ടും ഒന്നുമില്ലാതിരുന്ന ക്രിസ്തുവിനെപോലെ അൽഫോൻസാമ്മയും ദരിദ്രയായിരുന്നു. സുവിശേഷത്മകമായ ദാരിദ്ര്യം അതിന്റെ തനിമയിൽ ജീവിതത്തിൽ പകർത്തി.അവളുടെ ജീവിതത്തിൽ ദാരിദ്ര്യം കർത്താവായ ഈശോയുമായുള്ള ഐക്യത്തിന്റെ അച്ചാരമായി പരിണമിച്ചു. തനിക്കുള്ളതെല്ലാം മറ്റുള്ളവർക്കായി വേഗം ചെയ്തു കൊണ്ട് ഒന്നിനും ആവലാതിപ്പെടാതെ യാതൊന്നിനോടും മമത കാണിക്കാതെ അവൾ ദാരിദ്ര്യത്തിൽ വളർന്നു വിലയേറിയത് സ്വന്തമാക്കാനായി വിലകുറഞ്ഞതെല്ലാം അവൾ ത്യജിച്ചു. അകം ഭാവമില്ലാതെ എല്ലാവരെയും സ്നേഹിക്കുവാനുള്ള ആന്തരിക സ്വാതന്ത്ര്യത്തിലേക്ക് ദൈവം ദാരിദ്ര്യത്തിലൂടെ അവളെ വളർത്തി. രോഗിണിയായി കഴിഞ്ഞ കാലഘട്ടത്തിൽ പോലും ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടെ ഒന്നും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ തരത്തിൽ തനിക്ക് വിശേഷമായി ലഭിക്കണമെന്ന് അവൾ ആഗ്രഹിച്ചില്ല. ഒരിക്കൽ ഒരു പുതിയ തലമുണ്ട് കിട്ടിയപ്പോൾ അൽഫോൻസാമ്മ അത് മറ്റൊരു സിസ്റ്ററിന് കൊടുത്തുകൊണ്ട് പറഞ്ഞു :'ആ സഹോദരിക്കാണത് തന്നെക്കാൾ ആവശ്യമുള്ളത് എന്ന്.' മിതവ്യയത്തിന്റെ ഏറ്റവും വലിയ മാതൃകയായിരുന്നു അവളുടെ മുറി, വിലപിടിച്ചതൊന്നും ആ മുറിയിൽ ഇല്ലായിരുന്നു തലയണയും കിടക്ക വിരിയും ഇല്ലാതെ വെറുമൊരു ത ഴപ്പായിലാണ് അൽഫോൻസാമ്മ കിടന്നിരുന്നത്. " അങ്ങയുടെ സ്വന്തം എന്നപോലെ എന്നോട് എന്തും ചെയ്തു കൊള്ളുക" എന്ന് യേശുവിന് സ്വയം അടിയറ വച്ചുകൊണ്ട് അവൾ ദാരിദ്ര്യവ്രതം സാക്ഷാത്കരിച്ചു. അൽഫോൻസാമ്മ ഹൃദയപൂർവ്വം സ്നേഹിച്ചു സ്വന്തമാക്കിയ നിധിയായിരുന്നു ദാരിദ്യം അസീസിയിലെ ഫ്രാൻസീസിനെപ്പോലെ തമ്പുരാനിൽ പൂർണ്ണമായി ആശ്രയിക്കാൻ അവൾകണ്ടെത്തിയ മാർഗമായിരുന്നു സുവിശേഷത്തിലെ ദരിദ്രനായ ഈശോയെ അനുകരിക്കുക അവനെ മണവാളനായി സ്വീകരിക്കുക എന്നത്. സി. റെറ്റി FCC
Image: /content_image/News/News-2024-07-11-13:37:42.jpg
Keywords: അല്‍ഫോ
Content:
23436
Category: 18
Sub Category:
Heading: ഭരണങ്ങാനം അൽഫോൻസാ ദേവാലയത്തിൽ നവീകരിച്ച മദ്ബഹ കൂദാശ ചെയ്തു
Content: പാലാ: ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ ദേവാലയത്തിൽ നവീകരിച്ച മദ്ബഹയുടെ കൂദാശകർമം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ബിഷപ് എമെരിറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ സഹകാർമികനായി. വികാരി ജനറാൾമാരായ മോൺ. ജോസഫ് തടത്തിൽ, മോൺ. ജോസഫ് കണിയോടിക്കൽ, മോൺ. ജോസഫ് മലേപറമ്പിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് എന്നിവരും നിരവധി വൈദികരും കൂദാശാകർമത്തിൽ പങ്കെടുത്തു. നാനാഭാഗങ്ങളിൽ നിന്നു എത്തിയ നൂറുകണക്കിന് സമർപ്പിതരും വിശ്വാസികളും തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷികളായി. അൾത്താര, ആരാധനയും പ്രാർഥനയും കൃതജ്ഞതയുംകൊണ്ടു നിറയുന്ന പുണ്യ സ്ഥലമാണെന്ന് മാർ കല്ലറങ്ങാട്ട് പറഞ്ഞു. അൽഫോൻസാമ്മയ്ക്ക് ഭരണങ്ങാനവും പാലാ രൂപതയും നൽകുന്ന ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്നാണ് നവീകരിച്ച അൾത്താര. പാലാ രൂപതയുടെയും സഭയുടെയും വലിയൊരു നിധിയാണ് അല്‍ഫോൻസാമ്മ ലോകാവസാനം വരെ ഈ പുണ്യകുടീരം ഭരണങ്ങാനത്തുണ്ട്. അൽഫോൻസാമ്മയുടെ കബറിടത്തിൽ എത്തുന്നവർ സ്വന്തം ജീവിതം നവീകരി ക്കുന്നതിന് പുനർസൃഷ്ടി നടത്തുന്നതിന് തയാറാകണമെന്നും ബിഷപ്പ് പറഞ്ഞു. തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ അഡ്മിനിസ്ട്രേറ്റർ ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, ഫാ. ആൻ്റണി തോണക്കര, ഭരണങ്ങാനം ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2024-07-12-12:02:52.jpg
Keywords: അൽഫോ
Category: 18
Sub Category:
Heading: ഭരണങ്ങാനം അൽഫോൻസാ ദേവാലയത്തിൽ നവീകരിച്ച മദ്ബഹ കൂദാശ ചെയ്തു
Content: പാലാ: ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ ദേവാലയത്തിൽ നവീകരിച്ച മദ്ബഹയുടെ കൂദാശകർമം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ബിഷപ് എമെരിറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ സഹകാർമികനായി. വികാരി ജനറാൾമാരായ മോൺ. ജോസഫ് തടത്തിൽ, മോൺ. ജോസഫ് കണിയോടിക്കൽ, മോൺ. ജോസഫ് മലേപറമ്പിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് എന്നിവരും നിരവധി വൈദികരും കൂദാശാകർമത്തിൽ പങ്കെടുത്തു. നാനാഭാഗങ്ങളിൽ നിന്നു എത്തിയ നൂറുകണക്കിന് സമർപ്പിതരും വിശ്വാസികളും തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷികളായി. അൾത്താര, ആരാധനയും പ്രാർഥനയും കൃതജ്ഞതയുംകൊണ്ടു നിറയുന്ന പുണ്യ സ്ഥലമാണെന്ന് മാർ കല്ലറങ്ങാട്ട് പറഞ്ഞു. അൽഫോൻസാമ്മയ്ക്ക് ഭരണങ്ങാനവും പാലാ രൂപതയും നൽകുന്ന ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്നാണ് നവീകരിച്ച അൾത്താര. പാലാ രൂപതയുടെയും സഭയുടെയും വലിയൊരു നിധിയാണ് അല്‍ഫോൻസാമ്മ ലോകാവസാനം വരെ ഈ പുണ്യകുടീരം ഭരണങ്ങാനത്തുണ്ട്. അൽഫോൻസാമ്മയുടെ കബറിടത്തിൽ എത്തുന്നവർ സ്വന്തം ജീവിതം നവീകരി ക്കുന്നതിന് പുനർസൃഷ്ടി നടത്തുന്നതിന് തയാറാകണമെന്നും ബിഷപ്പ് പറഞ്ഞു. തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ അഡ്മിനിസ്ട്രേറ്റർ ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, ഫാ. ആൻ്റണി തോണക്കര, ഭരണങ്ങാനം ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2024-07-12-12:02:52.jpg
Keywords: അൽഫോ
Content:
23437
Category: 1
Sub Category:
Heading: ഫ്രാൻസിലെ ആയിരം വർഷം പഴക്കമുള്ള റൂവൻ കത്തീഡ്രലിൽ തീപിടിത്തം
Content: പാരീസ്: ഫ്രാൻസിലെ ആയിരം വർഷം പഴക്കമുള്ള പ്രസിദ്ധമായ റൂവൻ കത്തീഡ്രലിൽ തീപിടിത്തം. 2015 മുതൽ റൂവൻ ആർച്ച് ബിഷപ്പിൻ്റെ ആസ്ഥാനം കൂടിയായ പള്ളിയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഡിസംബറിൽ തുറന്നുകൊടുക്കാനിരിക്കേയാണു തീപിടിത്തമുണ്ടായത്. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക അഗ്നിശമനസേന അറിയിച്ചു. സ്ഥലത്തെ തൊഴിലാളികൾ ആദ്യം തീ അണയ്ക്കാൻ ശ്രമിച്ചുവെങ്കിലും വിഫലമായി. തുടർന്ന് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരിന്നു. 40 വാഹനങ്ങളുമായി 70 അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിലായിരിന്നു തീയണച്ചത്. 1063ലാണ് റൂവൻ നഗരത്തിൽ സ്വർഗാരോപിത മാതാവിൻ്റെ നാമധേയത്തിൽ ഗോത്തിക് ശിൽപകല ശൈലിയിൽ കത്തീഡ്രൽ പണിതത്. കത്തീഡ്രലിൻ്റെ പ്രസിദ്ധമായ സ്‌തൂപികയ്ക്കാണു തീപിടിച്ചത്. നവീകരണ പ്രവർത്തനങ്ങൾ മറയ്ക്കുന്ന പ്ലാസ്റ്റിക് ഷീറ്റിൻ്റെ ഒരു ഭാഗത്തിന് തീപിടിയ്ക്കുകയായിരിന്നു. എന്നാൽ എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. അഗ്നിശമന സേനാംഗങ്ങളുടെ സമയോചിത ഇടപെടലില്‍ തീയണച്ചു. സ്‌തൂപികയ്ക്ക് 150 മീറ്റർ ഉയരമുണ്ട്. 1880ൽ കൊളോൺ കത്തീഡ്രൽ പണി തീരുന്നതുവരെ ലോകത്തിലെ ഏറ്റവും ഉയരമുള്ള നിർമ്മിതി ഇതായിരുന്നു. 850 വര്‍ഷത്തിലേറെ പഴക്കമുള്ള ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധമായ പുരാതന ദേവാലയം നോട്രഡാം കത്തീഡ്രലില്‍ അഗ്‌നിബാധയുണ്ടായിട്ട് അഞ്ചു വര്‍ഷം പൂര്‍ത്തിയായിരിന്നു. 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണം നടന്നുവരികയാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ദേവാലയമാണ് നോട്രഡാം ദേവാലയം.
Image: /content_image/News/News-2024-07-12-12:35:29.jpg
Keywords: കത്തീഡ്ര
Category: 1
Sub Category:
Heading: ഫ്രാൻസിലെ ആയിരം വർഷം പഴക്കമുള്ള റൂവൻ കത്തീഡ്രലിൽ തീപിടിത്തം
Content: പാരീസ്: ഫ്രാൻസിലെ ആയിരം വർഷം പഴക്കമുള്ള പ്രസിദ്ധമായ റൂവൻ കത്തീഡ്രലിൽ തീപിടിത്തം. 2015 മുതൽ റൂവൻ ആർച്ച് ബിഷപ്പിൻ്റെ ആസ്ഥാനം കൂടിയായ പള്ളിയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഡിസംബറിൽ തുറന്നുകൊടുക്കാനിരിക്കേയാണു തീപിടിത്തമുണ്ടായത്. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക അഗ്നിശമനസേന അറിയിച്ചു. സ്ഥലത്തെ തൊഴിലാളികൾ ആദ്യം തീ അണയ്ക്കാൻ ശ്രമിച്ചുവെങ്കിലും വിഫലമായി. തുടർന്ന് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരിന്നു. 40 വാഹനങ്ങളുമായി 70 അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിലായിരിന്നു തീയണച്ചത്. 1063ലാണ് റൂവൻ നഗരത്തിൽ സ്വർഗാരോപിത മാതാവിൻ്റെ നാമധേയത്തിൽ ഗോത്തിക് ശിൽപകല ശൈലിയിൽ കത്തീഡ്രൽ പണിതത്. കത്തീഡ്രലിൻ്റെ പ്രസിദ്ധമായ സ്‌തൂപികയ്ക്കാണു തീപിടിച്ചത്. നവീകരണ പ്രവർത്തനങ്ങൾ മറയ്ക്കുന്ന പ്ലാസ്റ്റിക് ഷീറ്റിൻ്റെ ഒരു ഭാഗത്തിന് തീപിടിയ്ക്കുകയായിരിന്നു. എന്നാൽ എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. അഗ്നിശമന സേനാംഗങ്ങളുടെ സമയോചിത ഇടപെടലില്‍ തീയണച്ചു. സ്‌തൂപികയ്ക്ക് 150 മീറ്റർ ഉയരമുണ്ട്. 1880ൽ കൊളോൺ കത്തീഡ്രൽ പണി തീരുന്നതുവരെ ലോകത്തിലെ ഏറ്റവും ഉയരമുള്ള നിർമ്മിതി ഇതായിരുന്നു. 850 വര്‍ഷത്തിലേറെ പഴക്കമുള്ള ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധമായ പുരാതന ദേവാലയം നോട്രഡാം കത്തീഡ്രലില്‍ അഗ്‌നിബാധയുണ്ടായിട്ട് അഞ്ചു വര്‍ഷം പൂര്‍ത്തിയായിരിന്നു. 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണം നടന്നുവരികയാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ദേവാലയമാണ് നോട്രഡാം ദേവാലയം.
Image: /content_image/News/News-2024-07-12-12:35:29.jpg
Keywords: കത്തീഡ്ര
Content:
23438
Category: 1
Sub Category:
Heading: മേരി മേജർ ബസലിക്കയുടെ സമർപ്പണ തിരുനാളിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കും
Content: വത്തിക്കാന്‍ സിറ്റി: "റോമൻ ജനതയുടെ സംരക്ഷക" എന്ന പേരിൽ അറിയപ്പെടുന്ന മേരി മേജർ ബസലിക്കയുടെ സമർപ്പണവും, മഞ്ഞുമാതാവിന്റെ തിരുനാളും ആഘോഷിക്കപ്പെടുന്ന ഓഗസ്റ്റ് അഞ്ചാം തീയതി വൈകുന്നേരം നടക്കുന്ന സായാഹ്നപ്രാർത്ഥനയിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കും. ക്രിസ്തുവർഷം 358 -ലെ വേനൽക്കാലത്ത്, ഓഗസ്റ്റ് അഞ്ചാം തീയതി റോമിൽ അത്ഭുതകരമായി മഞ്ഞുപെയ്തതിനെ അനുസ്മരിക്കുന്ന തിരുനാളാണിത്. തിരുനാൾ ദിവസം രാവിലെ പത്തുമണിക്ക്, "ബസലിക്കയുടെ പ്രധാനപുരോഹിതൻ" എന്ന പദവിയുള്ള കർദ്ദിനാൾ സ്റ്റാനിസ്ളാവ് റൈൽക്കോയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ വിശുദ്ധബലി അര്‍പ്പണം നടക്കും. ബസിലിക്കയുടെ ചുമതലയിൽ രണ്ടാം സ്ഥാനക്കാരനും, കർദ്ദിനാളിന്റെ സഹായകനുമായ ആർച്ച് ബിഷപ്പ് റോലാൻഡാസ് മാക്റിസ്‌കാസ് വൈകുന്നേരം അഞ്ചരയ്ക്ക് സായാഹ്നപ്രാർത്ഥനകൾ നയിക്കും. ഈ പ്രാര്‍ത്ഥനയുടെ സമയത്ത് ഫ്രാൻസിസ് പാപ്പയുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് റോം രൂപത അറിയിച്ചിരിക്കുന്നത്. ക്രിസ്തുവർഷം 358-ൽ, ഇറ്റലിയിലെ കടുത്ത വേനൽക്കാലത്ത് ഓഗസ്റ്റ് മാസം അഞ്ചാം തീയതി അത്ഭുതകരമായി മഞ്ഞുപെയ്തതിനെ അനുസ്മരിപ്പിക്കും വിധത്തിൽ, എല്ലാ വർഷങ്ങളിലുമുള്ള പതിവുപോലെ, വെളുത്ത റോസാദളങ്ങൾ ദേവാലയത്തിൽ വർഷിക്കപ്പെടും. ഇത്തവണത്തെ ഈ ചടങ്ങ് പാപ്പായുടെ സാന്നിധ്യത്തിലാണ് എന്നതാണ് ശ്രദ്ധേയമായ വസ്തുത. തിരുനാൾ ദിനം വൈകന്നേരം ഏഴ് മണിക്ക്, പൊന്തിഫിക്കൽ മിഷ്ണറി പ്രവർത്തനങ്ങൾക്കായുള്ള പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് എമിലിയോ നാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധബലിയുണ്ടാകും. #{blue->none->b->എന്താണ് ദേവാലയത്തിന് പിന്നിലെ ചരിത്രം? }# റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍. എഡി 352ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366) ഭരണകാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്. ഐതീഹ്യമനുസരിച്ച് റോമിലുള്ള പ്രഭു കുടുബംഗമായ ജോണിനും ഭാര്യക്കും മക്കളുണ്ടായിരുന്നില്ല. അവരുടെ കാലശേഷം സ്വത്തുവകകൾ ഇഷ്ടദാനം നൽകാൻ ഒരു അനന്തര അവകാശിയെ നിയോഗിച്ചു തരണമെന്ന് പരിശുദ്ധ മാതാവിനോട് ജോണും ഭാര്യയും അപേക്ഷിച്ചു. ആഗസ്റ്റ് മാസം അഞ്ചിന് രാത്രി പരി. മാതാവ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തന്റെ ബഹുമാനത്തിനായി റോമിലെ എസ്ക്വിലിന്‍ കുന്നിൽ ഒരു ദേവാലയം പണിയാൻ ആവശ്യപ്പെട്ടു. പള്ളി പണിയേണ്ട യഥാർത്ഥ സ്ഥലം മഞ്ഞു പെയ്യിച്ച് കാണിച്ചു തരാമെന്ന് പരി. കന്യാമറിയം വാഗ്ദാനം കൊടുത്തു. അതികഠിനമായ ഒരു വേനൽ രാത്രി എസ്ക്വിലിന്‍ കുന്നിൽ ബസിലിക്കാ പണിയേണ്ട സ്ഥലത്ത് അത്ഭുതകരമായി മഞ്ഞു പെയ്തു. ലിബേരിയൂസ് മാർപാപ്പയ്ക്കും ആ രാത്രി മാതാവിന്റെ സ്വപ്നദർശനം ഉണ്ടാവുകയും അത്ഭുതകരമായി മഞ്ഞു പെയ്തത് കാണാൻ ആവശ്യപ്പെടുകയും ചെയ്തു. ആഗസ്റ്ററ്റ് മാസത്തിലെ അസാധരണമായ മഞ്ഞു വീഴ്ച കാണാൻ ധാരാളം ജനങ്ങൾ വന്നു ചേർന്നു. ലിബേരിയൂസ് പാപ്പായും ജോണും ഭാര്യയും അത്ഭുത മഞ്ഞു കാണാൻ നേരത്തെതത്തിയിരുന്നു. മഞ്ഞു പെയ്ത സ്ഥലത്തു പള്ളി പണി ആരംഭിച്ചു. രണ്ട് വർഷത്തിനുള്ളിൽ ദേവാലയ നിർമതി പൂർത്തിയാക്കി ലിബേരിയൂസ് മാർപാപ്പ തന്നെ ദേവാലയം കൂദാശ ചെയ്തു. ഈ ദേവാലയ നിർമ്മതിക്ക് ലിബേരിയൂസ് പാപ്പ നേതൃത്വം നൽകിയതിനാൽ ബസിലിക്ക ലിബെരിയാന എന്നും ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍ അറിയപ്പെടുന്നു. എഡി 431ലെ എഫേസൂസ് കൗൺസിൽ പരി. കന്യാകാമറിയത്തെ ദൈവമാതാവായി (Theotokos) പ്രഖ്യാപിച്ചപ്പോൾ സിക്റ്റൂ്സ് മൂന്നാമൻ പാപ്പ (432-440) ബസിലിക്കാ നവീകരിക്കയും മോടിപിടിപ്പിക്കുകയും ചെയ്തു. ഏഴാം നൂറ്റാണ്ടു മുതൽ ഈ ബസലിക്ക സെന്‍റ് മേരി ദ ഗ്രേറ്റ് ഓര്‍ മേജര്‍ എന്നറിയപ്പെടുന്നു. അത്ഭുതകരമായ മഞ്ഞ് പെയ്ത്തിൽ നിന്ന് ഉദയം ചെയ്തതിനാൽ ഈ ബസിലിക്കാ ഔര്‍ ലേഡി ഓഫ് ദി സ്നനോസ് എന്നും അറിയപ്പെടുന്നു. ഈ ബസിലിക്കയുടെ മുഖവാരം പണികഴിപ്പിച്ചത് എവുഗിൻ മൂന്നാമൻ പാപ്പായാണ് (Pope Eugene III (1145-1153). വി. ലൂക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന സാലുസ് പോപ്പുലി റൊമാനി (the Protectress of the People of Rome) റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രം ഈ ദൈവാലയത്തിലാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി. ഹെലനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. മഹാനായ ഗ്രിഗറി മാർപാപ്പായുടെ കാലത്ത് (Pope St. Gregory the Great 590-604) റോമിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ ഈ ചിത്രവുമായി ഗ്രിഗറി മാർപാപ്പ പ്രദിക്ഷണം നടത്തുകയും റോമിന്റെ സംരക്ഷകയായ മറിയത്തോട് മാധ്യസ്ഥം യാചിക്കുകയും തൽഫലമായി റോമാ പട്ടണം പ്ലേഗിൽ നിന്നു പൂർണ്ണമായി മുക്തമാവുകയും ചെയ്തു. 1837-ല്‍ ഗ്രിഗറി പതിനാറാമൻ മാർപാപ്പ (Pope Gregory XVI (1830-1846) റോമിൽ കോളറ പടർന്നു പിടിച്ചപ്പോൾ ഈ ചിത്രവുമായി വീണ്ടും പ്രദിക്ഷണം നടത്തുകയും മാതാവിന്റെ സഹായം അപേക്ഷിക്കുകയും ചെയ്തു. വളരെ പെട്ടന്നു തന്നെ റോമാ നഗരം പകർച്ചവ്യാധിയിൽ നിന്നു രക്ഷ നേടി. ആഗസ്റ്റ് മാസത്തിലെ അത്ഭുതകരമായ മഞ്ഞു വീഴ്ചയുടെ ഓർമ്മ പുതുക്കി എല്ലാ വർഷവും ആഗസ്റ്റ് അഞ്ചാം തീയതി ബസിലിക്ക ഓഫ് സെന്‍റ് മേരി മേജറിന്റെ സമർപ്പണ തിരുനാൾ ആഗോള കത്തോലിക്ക സഭ ആഘോഷിക്കുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2024-07-12-14:14:46.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: മേരി മേജർ ബസലിക്കയുടെ സമർപ്പണ തിരുനാളിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കും
Content: വത്തിക്കാന്‍ സിറ്റി: "റോമൻ ജനതയുടെ സംരക്ഷക" എന്ന പേരിൽ അറിയപ്പെടുന്ന മേരി മേജർ ബസലിക്കയുടെ സമർപ്പണവും, മഞ്ഞുമാതാവിന്റെ തിരുനാളും ആഘോഷിക്കപ്പെടുന്ന ഓഗസ്റ്റ് അഞ്ചാം തീയതി വൈകുന്നേരം നടക്കുന്ന സായാഹ്നപ്രാർത്ഥനയിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കും. ക്രിസ്തുവർഷം 358 -ലെ വേനൽക്കാലത്ത്, ഓഗസ്റ്റ് അഞ്ചാം തീയതി റോമിൽ അത്ഭുതകരമായി മഞ്ഞുപെയ്തതിനെ അനുസ്മരിക്കുന്ന തിരുനാളാണിത്. തിരുനാൾ ദിവസം രാവിലെ പത്തുമണിക്ക്, "ബസലിക്കയുടെ പ്രധാനപുരോഹിതൻ" എന്ന പദവിയുള്ള കർദ്ദിനാൾ സ്റ്റാനിസ്ളാവ് റൈൽക്കോയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ വിശുദ്ധബലി അര്‍പ്പണം നടക്കും. ബസിലിക്കയുടെ ചുമതലയിൽ രണ്ടാം സ്ഥാനക്കാരനും, കർദ്ദിനാളിന്റെ സഹായകനുമായ ആർച്ച് ബിഷപ്പ് റോലാൻഡാസ് മാക്റിസ്‌കാസ് വൈകുന്നേരം അഞ്ചരയ്ക്ക് സായാഹ്നപ്രാർത്ഥനകൾ നയിക്കും. ഈ പ്രാര്‍ത്ഥനയുടെ സമയത്ത് ഫ്രാൻസിസ് പാപ്പയുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് റോം രൂപത അറിയിച്ചിരിക്കുന്നത്. ക്രിസ്തുവർഷം 358-ൽ, ഇറ്റലിയിലെ കടുത്ത വേനൽക്കാലത്ത് ഓഗസ്റ്റ് മാസം അഞ്ചാം തീയതി അത്ഭുതകരമായി മഞ്ഞുപെയ്തതിനെ അനുസ്മരിപ്പിക്കും വിധത്തിൽ, എല്ലാ വർഷങ്ങളിലുമുള്ള പതിവുപോലെ, വെളുത്ത റോസാദളങ്ങൾ ദേവാലയത്തിൽ വർഷിക്കപ്പെടും. ഇത്തവണത്തെ ഈ ചടങ്ങ് പാപ്പായുടെ സാന്നിധ്യത്തിലാണ് എന്നതാണ് ശ്രദ്ധേയമായ വസ്തുത. തിരുനാൾ ദിനം വൈകന്നേരം ഏഴ് മണിക്ക്, പൊന്തിഫിക്കൽ മിഷ്ണറി പ്രവർത്തനങ്ങൾക്കായുള്ള പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് എമിലിയോ നാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധബലിയുണ്ടാകും. #{blue->none->b->എന്താണ് ദേവാലയത്തിന് പിന്നിലെ ചരിത്രം? }# റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍. എഡി 352ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366) ഭരണകാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്. ഐതീഹ്യമനുസരിച്ച് റോമിലുള്ള പ്രഭു കുടുബംഗമായ ജോണിനും ഭാര്യക്കും മക്കളുണ്ടായിരുന്നില്ല. അവരുടെ കാലശേഷം സ്വത്തുവകകൾ ഇഷ്ടദാനം നൽകാൻ ഒരു അനന്തര അവകാശിയെ നിയോഗിച്ചു തരണമെന്ന് പരിശുദ്ധ മാതാവിനോട് ജോണും ഭാര്യയും അപേക്ഷിച്ചു. ആഗസ്റ്റ് മാസം അഞ്ചിന് രാത്രി പരി. മാതാവ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തന്റെ ബഹുമാനത്തിനായി റോമിലെ എസ്ക്വിലിന്‍ കുന്നിൽ ഒരു ദേവാലയം പണിയാൻ ആവശ്യപ്പെട്ടു. പള്ളി പണിയേണ്ട യഥാർത്ഥ സ്ഥലം മഞ്ഞു പെയ്യിച്ച് കാണിച്ചു തരാമെന്ന് പരി. കന്യാമറിയം വാഗ്ദാനം കൊടുത്തു. അതികഠിനമായ ഒരു വേനൽ രാത്രി എസ്ക്വിലിന്‍ കുന്നിൽ ബസിലിക്കാ പണിയേണ്ട സ്ഥലത്ത് അത്ഭുതകരമായി മഞ്ഞു പെയ്തു. ലിബേരിയൂസ് മാർപാപ്പയ്ക്കും ആ രാത്രി മാതാവിന്റെ സ്വപ്നദർശനം ഉണ്ടാവുകയും അത്ഭുതകരമായി മഞ്ഞു പെയ്തത് കാണാൻ ആവശ്യപ്പെടുകയും ചെയ്തു. ആഗസ്റ്ററ്റ് മാസത്തിലെ അസാധരണമായ മഞ്ഞു വീഴ്ച കാണാൻ ധാരാളം ജനങ്ങൾ വന്നു ചേർന്നു. ലിബേരിയൂസ് പാപ്പായും ജോണും ഭാര്യയും അത്ഭുത മഞ്ഞു കാണാൻ നേരത്തെതത്തിയിരുന്നു. മഞ്ഞു പെയ്ത സ്ഥലത്തു പള്ളി പണി ആരംഭിച്ചു. രണ്ട് വർഷത്തിനുള്ളിൽ ദേവാലയ നിർമതി പൂർത്തിയാക്കി ലിബേരിയൂസ് മാർപാപ്പ തന്നെ ദേവാലയം കൂദാശ ചെയ്തു. ഈ ദേവാലയ നിർമ്മതിക്ക് ലിബേരിയൂസ് പാപ്പ നേതൃത്വം നൽകിയതിനാൽ ബസിലിക്ക ലിബെരിയാന എന്നും ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍ അറിയപ്പെടുന്നു. എഡി 431ലെ എഫേസൂസ് കൗൺസിൽ പരി. കന്യാകാമറിയത്തെ ദൈവമാതാവായി (Theotokos) പ്രഖ്യാപിച്ചപ്പോൾ സിക്റ്റൂ്സ് മൂന്നാമൻ പാപ്പ (432-440) ബസിലിക്കാ നവീകരിക്കയും മോടിപിടിപ്പിക്കുകയും ചെയ്തു. ഏഴാം നൂറ്റാണ്ടു മുതൽ ഈ ബസലിക്ക സെന്‍റ് മേരി ദ ഗ്രേറ്റ് ഓര്‍ മേജര്‍ എന്നറിയപ്പെടുന്നു. അത്ഭുതകരമായ മഞ്ഞ് പെയ്ത്തിൽ നിന്ന് ഉദയം ചെയ്തതിനാൽ ഈ ബസിലിക്കാ ഔര്‍ ലേഡി ഓഫ് ദി സ്നനോസ് എന്നും അറിയപ്പെടുന്നു. ഈ ബസിലിക്കയുടെ മുഖവാരം പണികഴിപ്പിച്ചത് എവുഗിൻ മൂന്നാമൻ പാപ്പായാണ് (Pope Eugene III (1145-1153). വി. ലൂക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന സാലുസ് പോപ്പുലി റൊമാനി (the Protectress of the People of Rome) റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രം ഈ ദൈവാലയത്തിലാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി. ഹെലനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. മഹാനായ ഗ്രിഗറി മാർപാപ്പായുടെ കാലത്ത് (Pope St. Gregory the Great 590-604) റോമിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ ഈ ചിത്രവുമായി ഗ്രിഗറി മാർപാപ്പ പ്രദിക്ഷണം നടത്തുകയും റോമിന്റെ സംരക്ഷകയായ മറിയത്തോട് മാധ്യസ്ഥം യാചിക്കുകയും തൽഫലമായി റോമാ പട്ടണം പ്ലേഗിൽ നിന്നു പൂർണ്ണമായി മുക്തമാവുകയും ചെയ്തു. 1837-ല്‍ ഗ്രിഗറി പതിനാറാമൻ മാർപാപ്പ (Pope Gregory XVI (1830-1846) റോമിൽ കോളറ പടർന്നു പിടിച്ചപ്പോൾ ഈ ചിത്രവുമായി വീണ്ടും പ്രദിക്ഷണം നടത്തുകയും മാതാവിന്റെ സഹായം അപേക്ഷിക്കുകയും ചെയ്തു. വളരെ പെട്ടന്നു തന്നെ റോമാ നഗരം പകർച്ചവ്യാധിയിൽ നിന്നു രക്ഷ നേടി. ആഗസ്റ്റ് മാസത്തിലെ അത്ഭുതകരമായ മഞ്ഞു വീഴ്ചയുടെ ഓർമ്മ പുതുക്കി എല്ലാ വർഷവും ആഗസ്റ്റ് അഞ്ചാം തീയതി ബസിലിക്ക ഓഫ് സെന്‍റ് മേരി മേജറിന്റെ സമർപ്പണ തിരുനാൾ ആഗോള കത്തോലിക്ക സഭ ആഘോഷിക്കുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2024-07-12-14:14:46.jpg
Keywords: പാപ്പ
Content:
23439
Category: 1
Sub Category:
Heading: മത്സരം ആരംഭിക്കുന്നതിന് മുമ്പ് കുരിശടയാളം വരയ്ക്കുന്നത് വിശ്വാസത്തിന്റെ ഭാഗം: സ്പെയിന്‍ കോച്ച് ലൂയിസ് ഡി ലാ
Content: മാഡ്രിഡ്: ഓരോ മത്സരത്തിന് മുന്‍പും കുരിശടയാളം വരയ്ക്കുന്നത് അന്ധവിശ്വാസമല്ല, വിശ്വാസത്തിന്റെ ഭാഗമാണെന്ന് സ്പെയിനിന്റെ ദേശീയ ഫുട്ബോള്‍ ടീമിന്റെ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെ കാസ്റ്റിലോ. മാധ്യമപ്രവർത്തക ഹെലീന കോണ്ടിയുടെ ചോദ്യത്തിന് മറുപടിയായാണ് ആഗോള പ്രശസ്തനായ കോച്ചിന്റെ പ്രതികരണം. തനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ടെന്നും ഞായറാഴ്ച യൂറോ കപ്പ് ഫൈനൽ മത്സരത്തിന് സ്പെയിനെ ഒരുക്കുന്ന കോച്ച് പറയുന്നു. ഡി ലാ ഫ്യൂണ്ടെ തൻ്റെ ക്രിസ്തു വിശ്വാസത്തെക്കുറിച്ച് തുറന്ന് പറഞ്ഞ നിരവധി സന്ദർഭങ്ങൾ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. സ്പാനിഷ് പത്രമായ എൽ മുണ്ടോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, ഒരാൾ ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ, ജീവിതത്തിന് “അർത്ഥമില്ല” എന്ന് അദ്ദേഹം പറഞ്ഞിരിന്നു. ഞാൻ ഒരു വിശ്വാസമുള്ള കുടുംബത്തിൽ നിന്നാണ് വന്നത്, എന്നാൽ എന്റെ ജീവിതത്തിൽ എനിക്ക് നിരവധി സംശയങ്ങൾ ഉണ്ടായിരുന്നു, ഞാൻ വിശ്വാസത്തില്‍ നിന്ന് അകന്നു. എന്നിരുന്നാലും, തൻ്റെ ജീവിതത്തിലെ ഒരു ഘട്ടത്തിൽ വീണ്ടും എത്താനും താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിൽ ആശ്രയിക്കാനും താൻ തീരുമാനിച്ചു. ദൈവത്തിൽ വിശ്വസിക്കാൻ ഒന്നല്ല, ആയിരം കാരണങ്ങളുണ്ട്. ദൈവമില്ലാതെ, ജീവിതത്തിൽ ഒന്നിനും അർത്ഥമില്ലായെന്നും താരം പറഞ്ഞിട്ടുണ്ട്. എല്‍പിരിടിക്കോ എന്ന മാധ്യമത്തിന് മുന്‍പ് നല്‍കിയ അഭിമുഖത്തിൽ, താൻ എല്ലാ ദിവസവും പ്രാർത്ഥിക്കാറുണ്ടെന്നും തനിക്ക് ദൈവവുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞിരിന്നു.
Image: /content_image/News/News-2024-07-12-16:37:23.jpg
Keywords: സ്പെയി, സ്പാനി
Category: 1
Sub Category:
Heading: മത്സരം ആരംഭിക്കുന്നതിന് മുമ്പ് കുരിശടയാളം വരയ്ക്കുന്നത് വിശ്വാസത്തിന്റെ ഭാഗം: സ്പെയിന്‍ കോച്ച് ലൂയിസ് ഡി ലാ
Content: മാഡ്രിഡ്: ഓരോ മത്സരത്തിന് മുന്‍പും കുരിശടയാളം വരയ്ക്കുന്നത് അന്ധവിശ്വാസമല്ല, വിശ്വാസത്തിന്റെ ഭാഗമാണെന്ന് സ്പെയിനിന്റെ ദേശീയ ഫുട്ബോള്‍ ടീമിന്റെ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെ കാസ്റ്റിലോ. മാധ്യമപ്രവർത്തക ഹെലീന കോണ്ടിയുടെ ചോദ്യത്തിന് മറുപടിയായാണ് ആഗോള പ്രശസ്തനായ കോച്ചിന്റെ പ്രതികരണം. തനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ടെന്നും ഞായറാഴ്ച യൂറോ കപ്പ് ഫൈനൽ മത്സരത്തിന് സ്പെയിനെ ഒരുക്കുന്ന കോച്ച് പറയുന്നു. ഡി ലാ ഫ്യൂണ്ടെ തൻ്റെ ക്രിസ്തു വിശ്വാസത്തെക്കുറിച്ച് തുറന്ന് പറഞ്ഞ നിരവധി സന്ദർഭങ്ങൾ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. സ്പാനിഷ് പത്രമായ എൽ മുണ്ടോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, ഒരാൾ ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ, ജീവിതത്തിന് “അർത്ഥമില്ല” എന്ന് അദ്ദേഹം പറഞ്ഞിരിന്നു. ഞാൻ ഒരു വിശ്വാസമുള്ള കുടുംബത്തിൽ നിന്നാണ് വന്നത്, എന്നാൽ എന്റെ ജീവിതത്തിൽ എനിക്ക് നിരവധി സംശയങ്ങൾ ഉണ്ടായിരുന്നു, ഞാൻ വിശ്വാസത്തില്‍ നിന്ന് അകന്നു. എന്നിരുന്നാലും, തൻ്റെ ജീവിതത്തിലെ ഒരു ഘട്ടത്തിൽ വീണ്ടും എത്താനും താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിൽ ആശ്രയിക്കാനും താൻ തീരുമാനിച്ചു. ദൈവത്തിൽ വിശ്വസിക്കാൻ ഒന്നല്ല, ആയിരം കാരണങ്ങളുണ്ട്. ദൈവമില്ലാതെ, ജീവിതത്തിൽ ഒന്നിനും അർത്ഥമില്ലായെന്നും താരം പറഞ്ഞിട്ടുണ്ട്. എല്‍പിരിടിക്കോ എന്ന മാധ്യമത്തിന് മുന്‍പ് നല്‍കിയ അഭിമുഖത്തിൽ, താൻ എല്ലാ ദിവസവും പ്രാർത്ഥിക്കാറുണ്ടെന്നും തനിക്ക് ദൈവവുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞിരിന്നു.
Image: /content_image/News/News-2024-07-12-16:37:23.jpg
Keywords: സ്പെയി, സ്പാനി
Content:
23440
Category: 1
Sub Category:
Heading: സായുധ സംഘർഷങ്ങളും യുദ്ധങ്ങളും കണ്ട സിറിയയുടെ മണ്ണിൽ ഇരട്ടസഹോദരങ്ങൾ തിരുപ്പട്ടം സ്വീകരിച്ചു
Content: ഡമാസ്ക്കസ്: കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി സായുധസംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും ഭീകരതയിൽ കഴിയുന്ന സിറിയയുടെ മണ്ണിൽ ഇരട്ടസഹോദരങ്ങൾ തിരുപ്പട്ടം സ്വീകരിച്ചു. അലെപ്പോയിലെ ലത്തീൻ അപ്പസ്തോലിക വികാരിയാത്തിന്റെ അദ്ധ്യക്ഷനായ ബിഷപ്പ് ഹന്നാ ജാല്ലൂഫിന്റെ കൈവയ്പ്പിലൂടെയാണ് ജോർജ്ജ് പൗളോ, ജോണി ജാല്ലൂഫ് എന്നിവർ അഭിഷിക്തരായത്. ചടങ്ങുകളിൽ മുപ്പത് ഫ്രാൻസിസ്കൻ സന്യസ്തരും പങ്കെടുത്തിരുന്നു. 2012 നും 2016 നും ഇടയിൽ സിറിയൻ യുദ്ധത്തിൽ വൻ നാശനഷ്ടങ്ങൾ നേരിട്ട നഗരമായ അലപ്പോയിലെ സെൻ്റ് ഫ്രാൻസിസ് പള്ളിയിൽ 17 വർഷത്തിനിടയിലെ ആദ്യത്തെ പൗരോഹിത്യ സ്വീകരണമായിരിന്നു ഇത്. സഹോദരങ്ങൾ വൈദികരായി അഭിഷിക്തരായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സിറിയയിലെ ഫ്രാൻസിസ്കൻ സമൂഹത്തില്‍ ഇരട്ടസഹോദരങ്ങൾ വൈദികരായി അഭിഷിക്തരാകുന്നത്. വിശുദ്ധനാടുകളിൽ ഏറ്റവും കൂടുതൽ ഫ്രാൻസിസ്കൻ സന്യസ്ത വൈദികരുള്ളത് സിറിയയിലാണ്. 1860-ൽ ഡമാസ്കസിൽ വച്ച് കൊല്ലപ്പെട്ട ഫ്രാൻസിസ്കൻ രക്തസാക്ഷികളുടെ തിരുനാൾ ആഘോഷിക്കുന്ന ദിനത്തിലാണ് തിരുപ്പട്ട സ്വീകരണമെന്നത് ശ്രദ്ധേയമാണ്. ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശപ്രകാരം 2024 ഒക്ടോബർ 20-ന് ഇവരെ സഭ ഔദ്യോഗികമായി രക്തസാക്ഷികളായി പ്രഖ്യാപിക്കുന്ന ചടങ്ങുണ്ടാകും. ജോർജ്ജും ജോണിയും ആലപ്പോയിലെ ഫ്രാൻസിസ്‌ക്കൻ ഇടവകയിൽ അൾത്താര ബാലന്മാരായും മതബോധന അധ്യാപകരായും വിവിധ യൂത്ത് ഗ്രൂപ്പുകളിലും സജീവമായി പങ്കെടുത്തിരിന്നു. സിറിയയിൽ യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ അവർക്ക് 15 വയസ്സായിരുന്നു. നഗരം നേരിട്ട വന്‍ ദുരന്തങ്ങള്‍ക്കു ഇവര്‍ സാക്ഷികളായിരിന്നു. സിറിയയിൽ യുദ്ധം ആരംഭിക്കുന്നതിനുമുൻപ് രണ്ടുലക്ഷത്തോളം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇന്ന് ഏതാണ്ട് ഇരുപത്തയ്യായിരത്തോളം ക്രിസ്ത്യാനികൾ മാത്രമാണ് ഇവിടെ അവശേഷിച്ചിട്ടുള്ളത്.
Image: /content_image/News/News-2024-07-12-19:46:19.jpg
Keywords: തിരുപ്പട്ട
Category: 1
Sub Category:
Heading: സായുധ സംഘർഷങ്ങളും യുദ്ധങ്ങളും കണ്ട സിറിയയുടെ മണ്ണിൽ ഇരട്ടസഹോദരങ്ങൾ തിരുപ്പട്ടം സ്വീകരിച്ചു
Content: ഡമാസ്ക്കസ്: കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി സായുധസംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും ഭീകരതയിൽ കഴിയുന്ന സിറിയയുടെ മണ്ണിൽ ഇരട്ടസഹോദരങ്ങൾ തിരുപ്പട്ടം സ്വീകരിച്ചു. അലെപ്പോയിലെ ലത്തീൻ അപ്പസ്തോലിക വികാരിയാത്തിന്റെ അദ്ധ്യക്ഷനായ ബിഷപ്പ് ഹന്നാ ജാല്ലൂഫിന്റെ കൈവയ്പ്പിലൂടെയാണ് ജോർജ്ജ് പൗളോ, ജോണി ജാല്ലൂഫ് എന്നിവർ അഭിഷിക്തരായത്. ചടങ്ങുകളിൽ മുപ്പത് ഫ്രാൻസിസ്കൻ സന്യസ്തരും പങ്കെടുത്തിരുന്നു. 2012 നും 2016 നും ഇടയിൽ സിറിയൻ യുദ്ധത്തിൽ വൻ നാശനഷ്ടങ്ങൾ നേരിട്ട നഗരമായ അലപ്പോയിലെ സെൻ്റ് ഫ്രാൻസിസ് പള്ളിയിൽ 17 വർഷത്തിനിടയിലെ ആദ്യത്തെ പൗരോഹിത്യ സ്വീകരണമായിരിന്നു ഇത്. സഹോദരങ്ങൾ വൈദികരായി അഭിഷിക്തരായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സിറിയയിലെ ഫ്രാൻസിസ്കൻ സമൂഹത്തില്‍ ഇരട്ടസഹോദരങ്ങൾ വൈദികരായി അഭിഷിക്തരാകുന്നത്. വിശുദ്ധനാടുകളിൽ ഏറ്റവും കൂടുതൽ ഫ്രാൻസിസ്കൻ സന്യസ്ത വൈദികരുള്ളത് സിറിയയിലാണ്. 1860-ൽ ഡമാസ്കസിൽ വച്ച് കൊല്ലപ്പെട്ട ഫ്രാൻസിസ്കൻ രക്തസാക്ഷികളുടെ തിരുനാൾ ആഘോഷിക്കുന്ന ദിനത്തിലാണ് തിരുപ്പട്ട സ്വീകരണമെന്നത് ശ്രദ്ധേയമാണ്. ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശപ്രകാരം 2024 ഒക്ടോബർ 20-ന് ഇവരെ സഭ ഔദ്യോഗികമായി രക്തസാക്ഷികളായി പ്രഖ്യാപിക്കുന്ന ചടങ്ങുണ്ടാകും. ജോർജ്ജും ജോണിയും ആലപ്പോയിലെ ഫ്രാൻസിസ്‌ക്കൻ ഇടവകയിൽ അൾത്താര ബാലന്മാരായും മതബോധന അധ്യാപകരായും വിവിധ യൂത്ത് ഗ്രൂപ്പുകളിലും സജീവമായി പങ്കെടുത്തിരിന്നു. സിറിയയിൽ യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ അവർക്ക് 15 വയസ്സായിരുന്നു. നഗരം നേരിട്ട വന്‍ ദുരന്തങ്ങള്‍ക്കു ഇവര്‍ സാക്ഷികളായിരിന്നു. സിറിയയിൽ യുദ്ധം ആരംഭിക്കുന്നതിനുമുൻപ് രണ്ടുലക്ഷത്തോളം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇന്ന് ഏതാണ്ട് ഇരുപത്തയ്യായിരത്തോളം ക്രിസ്ത്യാനികൾ മാത്രമാണ് ഇവിടെ അവശേഷിച്ചിട്ടുള്ളത്.
Image: /content_image/News/News-2024-07-12-19:46:19.jpg
Keywords: തിരുപ്പട്ട
Content:
23441
Category: 1
Sub Category:
Heading: അൽഫോൻസാ: തിളങ്ങുന്ന വിശുദ്ധി സമ്മാനിച്ചവൾ | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 12
Content: "കർത്താവിനോട് എപ്പോഴും വിശ്വസ്ത ആയിരിക്കാൻ ഞാൻ ആഗ്രഹിച്ചു. അതിനായി ശ്രമിച്ചു. വാക്കു മാറുന്നതിനേക്കാൾ മരിക്കുന്നതാണ് എനിക്കിഷ്ടം" - വിശുദ്ധ അൽഫോൻസാ. ബ്രഹ്മചര്യം മാലാഖയ്ക്ക് അടുത്ത പുണ്യം, സ്വർഗ്ഗീയ പുണ്യം എന്നൊക്കെ അറിയപ്പെടുന്നു തങ്ങളുടെ കന്യകാത്വം ദൈവത്തിനു സമർപ്പിക്കുന്നവർ ഈശോയുടെ മണവാട്ടികളാണ് എന്ന് വിശുദ്ധ പൗലോസ് അനുസ്മരിപ്പിക്കുന്നു. "ശുദ്ധമുള്ള മണവാട്ടിയെ പോലെ മിശിഹായ്ക്ക് കാഴ്ചവയ്ക്കാനായി നിങ്ങളെ ഞാൻ ഒരു മണവാളന് വിവാഹം ചെയ്തു കൊടുത്തിരിക്കുന്നു"(2Cori 11/12).ബ്രഹ്മചാരികളുടെ സൗന്ദര്യം, പ്രകാശം, തിളക്കം, മഹത്വം, എന്നിവയെക്കുറിച്ച് വെളിപാട് ഗ്രന്ഥത്തിൽ പറയുന്നത് ഇപ്രകാരമാണ്. "അവർ ബ്രഹ്മചാരികളാണ് അവരാണ് കുഞ്ഞാടിനെ അത് പോകുന്നിടത്തെല്ലാം അനുഗമിക്കുന്നവർ" (വെളി 14/4). വിശുദ്ധ അംബ്രോസ് ഒരിക്കൽ പറയുകയുണ്ടായി: "മാലാഖമാരെ മാലാഖമാർ ആക്കുന്നത് ബ്രഹ്മചര്യം ആകുന്നു അതിനെ നശിപ്പിക്കുന്നവൻ പിശാച് ആകുന്നു".ദൈവസ്നേഹത്തെ പ്രതി ലൈംഗിക വിശുദ്ധിയിൽ ജീവിക്കുന്നവരെ കുറിച്ച് ഈശോ അരുളി ചെയ്യുന്നത് ഇപ്രകാരമാണ്" അവർ സ്വർഗ്ഗത്തിൽ മാലാഖമാരെ പോലെ ആയിരിക്കും"(Mt:22/30) ബ്രഹ്മചര്യവ്രതം വഴി ഈശോയ്ക്ക് സമർപ്പണം ചെയ്തവരുടെ ശരീരവും മനസ്സും ആത്മാവും ദൈവത്തിന്റെ സ്വന്തമായിരിക്കുന്നു. സന്യാസികൾ അനുഷ്ഠിക്കുന്ന ദൈവരാജ്യത്തെ പ്രതിയുള്ള ബ്രഹ്മചര്യം ദൈവത്തിന്റെ മഹത്തായ പ്രസാദവര ദാനമാണ്. സന്യാസ ജീവിതത്തിൽ സുവിശേഷ ഉപദേശങ്ങളുടെ പാലനം സുപ്രധാനമായി വിശുദ്ധ അൽഫോൻസാമ്മ കരുതി .ബ്രഹ്മചര്യ ജീവിത വാഗ്ദാനത്തിലൂടെ തന്റെ കന്യാകത്വം നിത്യമായി ദൈവത്തിന് സമർപ്പിക്കുകയും പൂർണ്ണമായി ആ വാഗ്ദാനത്തിൽ വിശ്വസ്ത ആയിരിക്കുകയും ചെയ്തു. നിത്യ മണവാളനായ മിശിഹായ്ക്ക് നൽകുവാനുള്ള ഏറ്റവും വിശിഷ്ടമായ കാഴ്ചയായി കന്യാത്വത്തെ അവൾ ദർശിച്ചു. അഗ്നിശുദ്ധിയിലൂടെ അൽഫോൻസാമ്മയുടെ ചാരിത്ര്യം സംരക്ഷിക്കപ്പെട്ടിരുന്നത് മൂലം ശുദ്ധതക്കെതിരായ പ്രലോഭനങ്ങൾ അവളെ അലട്ടിയില്ല. മാമോദിസയിൽ കിട്ടിയവരെ പ്രസാദം നഷ്ടപ്പെടുത്താതിരിക്കാൻ നല്ല ദൈവം എന്നെ അനുഗ്രഹിച്ചു എന്ന് അവൾക്ക് ഉറപ്പിച്ച് പറയാൻ കഴിഞ്ഞു. ഏക മണവാളനായ ഈശോയിൽ ധ്യാനനിരതയായി ജീവിച്ച് അൽഫോൻസാമ്മ തന്റെ ഹൃദയവും ശരീരവും വിശുദ്ധമായി സൂക്ഷിച്ചു. ശുദ്ധതക്കെതിരായ ഒരു വിചാരം പോലും അവളുടെ മനസ്സിനെ സ്പർശിക്കാതിരിക്കാൻ ദൈവം പ്രത്യേകം തിരുമനസ്സായി . കൗമാരത്തിന്റെയും യൗവനത്തിന്റെയും നൂല്പാലങ്ങളിലൂടെ മനസ്സുറപ്പോടെ, ചാഞ്ചല്യം ഏതും കൂടാതെ നടന്നു മുന്നേറാൻ അവൾക്കു കഴിഞ്ഞു. ബ്രഹ്മചര്യത്തിലൂടെ യേശുവിന്റെ സ്നേഹ ജീവിതത്തിൽ അവൾ പങ്കുചേർന്നു. യേശു സ്നേഹിച്ചതുപോലെ ശത്രുവിനെയും മിത്രത്തെയും ഉൾക്കൊള്ളാനുള്ള മനോഭാവം അവൾ സ്വന്തമാക്കി. ബ്രഹ്മചര്യം സ്നേഹിക്കാനുള്ള ഒരു വ്രതം എന്ന് അൽഫോൻസാമ്മ മനസ്സിലാക്കി ആ സ്നേഹം അവളെ ഇന്നും ആയിരങ്ങളുടെ അമ്മയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. യഥാർത്ഥ ബ്രഹ്മചര്യം ഒരു സമൂഹത്തിനുള്ളിൽ ജീവിച്ചുകൊണ്ട് പൂർണ്ണമാക്കപ്പെടേണ്ട ഒന്നാണ്.സന്യാസം എന്ന ജീവിതശൈലി സ്വീകരിച്ചിട്ടുള്ള സമൂഹത്തിലെ സ്വന്തം സഹോദരങ്ങൾക്ക് പിന്തുണ നൽകുന്നതായിരിക്കണം ബ്രഹ്മചര്യത്തിന്റെ ക്രിയാത്മകത. അതാണ് അൽഫോൻസാമ്മ ചെയ്തത് തന്നിൽ ദൈവം നിക്ഷേപിച്ച മാതൃത്വം എന്ന ഗുണത്തിന് സഹജീവികളെ സ്നേഹിക്കുന്നതിലൂടെ അവൾ ഫലപുഷ്ടമാക്കി. "കന്യാത്വം മനുഷ്യരിൽ നിന്നും മാലാഖയെ സൃഷ്ടിക്കുമെന്ന്" വിശുദ്ധ ബർണാർഡ് പ്രസ്താവിച്ചിട്ടുണ്ട്. ദൈവരാജ്യത്തെ പ്രതിയുള്ള ബ്രഹ്മചര്യ ജീവിതം ആധുനിക മനുഷ്യന് ഒരു വെല്ലുവിളിയും ചോദ്യചിഹ്നവും ആണ്. വ്യവസ്ഥകളില്ലാതെ അതിർവരമ്പുകൾ ഇല്ലാതെ സ്നേഹിച്ച് ഹൃദയത്തെ വിശാലമാക്കുവാൻ സഹോദരി സഹോദരന്മാരെ ക്ഷണിക്കുന്ന ബ്രഹ്മചര്യ ജീവിതം വിഭജിക്കപ്പെടാത്ത ഹൃദയത്തോടെ ദൈവത്തിനുള്ള സമ്പൂർണ്ണ സമർപ്പണത്തിന്റെ അടയാളവും പ്രകടനവും ആണ്. ഒരു ബ്രഹ്മചാരി ലോകത്തിന്റെ മുഴുവൻ പിതാവും അമ്മയും സഹോദരനും സഹോദരിയും ആണ്. അൽഫോൻസാമ്മയ്ക്ക് വ്രതാനുഷ്ഠാന ജീവിതം വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലുള്ള വളർച്ച പ്രാപിക്കൽ ആയിരുന്നു. രാജ പത്നിയുടെ അവകാശം എന്നതുപോലെ അൽഫോൻസാമ്മ തന്റെ കന്യാകാത്വം പിതാവിങ്കലേക്ക് അർച്ചനക്കായി ഉയർത്തി. ഈശോ തന്നെ അവളെ രൂപപ്പെടുത്തി തൻ്റെ കുരിശിനോട് ചേർത്തുനിർത്തി അതു വഴി അവളുടെ സമർപ്പിത ജീവിതം അനേകർക്ക് അനുഗ്രഹമായി തീർന്നു.
Image: /content_image/News/News-2024-07-12-21:02:44.jpg
Keywords: അൽഫോ
Category: 1
Sub Category:
Heading: അൽഫോൻസാ: തിളങ്ങുന്ന വിശുദ്ധി സമ്മാനിച്ചവൾ | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 12
Content: "കർത്താവിനോട് എപ്പോഴും വിശ്വസ്ത ആയിരിക്കാൻ ഞാൻ ആഗ്രഹിച്ചു. അതിനായി ശ്രമിച്ചു. വാക്കു മാറുന്നതിനേക്കാൾ മരിക്കുന്നതാണ് എനിക്കിഷ്ടം" - വിശുദ്ധ അൽഫോൻസാ. ബ്രഹ്മചര്യം മാലാഖയ്ക്ക് അടുത്ത പുണ്യം, സ്വർഗ്ഗീയ പുണ്യം എന്നൊക്കെ അറിയപ്പെടുന്നു തങ്ങളുടെ കന്യകാത്വം ദൈവത്തിനു സമർപ്പിക്കുന്നവർ ഈശോയുടെ മണവാട്ടികളാണ് എന്ന് വിശുദ്ധ പൗലോസ് അനുസ്മരിപ്പിക്കുന്നു. "ശുദ്ധമുള്ള മണവാട്ടിയെ പോലെ മിശിഹായ്ക്ക് കാഴ്ചവയ്ക്കാനായി നിങ്ങളെ ഞാൻ ഒരു മണവാളന് വിവാഹം ചെയ്തു കൊടുത്തിരിക്കുന്നു"(2Cori 11/12).ബ്രഹ്മചാരികളുടെ സൗന്ദര്യം, പ്രകാശം, തിളക്കം, മഹത്വം, എന്നിവയെക്കുറിച്ച് വെളിപാട് ഗ്രന്ഥത്തിൽ പറയുന്നത് ഇപ്രകാരമാണ്. "അവർ ബ്രഹ്മചാരികളാണ് അവരാണ് കുഞ്ഞാടിനെ അത് പോകുന്നിടത്തെല്ലാം അനുഗമിക്കുന്നവർ" (വെളി 14/4). വിശുദ്ധ അംബ്രോസ് ഒരിക്കൽ പറയുകയുണ്ടായി: "മാലാഖമാരെ മാലാഖമാർ ആക്കുന്നത് ബ്രഹ്മചര്യം ആകുന്നു അതിനെ നശിപ്പിക്കുന്നവൻ പിശാച് ആകുന്നു".ദൈവസ്നേഹത്തെ പ്രതി ലൈംഗിക വിശുദ്ധിയിൽ ജീവിക്കുന്നവരെ കുറിച്ച് ഈശോ അരുളി ചെയ്യുന്നത് ഇപ്രകാരമാണ്" അവർ സ്വർഗ്ഗത്തിൽ മാലാഖമാരെ പോലെ ആയിരിക്കും"(Mt:22/30) ബ്രഹ്മചര്യവ്രതം വഴി ഈശോയ്ക്ക് സമർപ്പണം ചെയ്തവരുടെ ശരീരവും മനസ്സും ആത്മാവും ദൈവത്തിന്റെ സ്വന്തമായിരിക്കുന്നു. സന്യാസികൾ അനുഷ്ഠിക്കുന്ന ദൈവരാജ്യത്തെ പ്രതിയുള്ള ബ്രഹ്മചര്യം ദൈവത്തിന്റെ മഹത്തായ പ്രസാദവര ദാനമാണ്. സന്യാസ ജീവിതത്തിൽ സുവിശേഷ ഉപദേശങ്ങളുടെ പാലനം സുപ്രധാനമായി വിശുദ്ധ അൽഫോൻസാമ്മ കരുതി .ബ്രഹ്മചര്യ ജീവിത വാഗ്ദാനത്തിലൂടെ തന്റെ കന്യാകത്വം നിത്യമായി ദൈവത്തിന് സമർപ്പിക്കുകയും പൂർണ്ണമായി ആ വാഗ്ദാനത്തിൽ വിശ്വസ്ത ആയിരിക്കുകയും ചെയ്തു. നിത്യ മണവാളനായ മിശിഹായ്ക്ക് നൽകുവാനുള്ള ഏറ്റവും വിശിഷ്ടമായ കാഴ്ചയായി കന്യാത്വത്തെ അവൾ ദർശിച്ചു. അഗ്നിശുദ്ധിയിലൂടെ അൽഫോൻസാമ്മയുടെ ചാരിത്ര്യം സംരക്ഷിക്കപ്പെട്ടിരുന്നത് മൂലം ശുദ്ധതക്കെതിരായ പ്രലോഭനങ്ങൾ അവളെ അലട്ടിയില്ല. മാമോദിസയിൽ കിട്ടിയവരെ പ്രസാദം നഷ്ടപ്പെടുത്താതിരിക്കാൻ നല്ല ദൈവം എന്നെ അനുഗ്രഹിച്ചു എന്ന് അവൾക്ക് ഉറപ്പിച്ച് പറയാൻ കഴിഞ്ഞു. ഏക മണവാളനായ ഈശോയിൽ ധ്യാനനിരതയായി ജീവിച്ച് അൽഫോൻസാമ്മ തന്റെ ഹൃദയവും ശരീരവും വിശുദ്ധമായി സൂക്ഷിച്ചു. ശുദ്ധതക്കെതിരായ ഒരു വിചാരം പോലും അവളുടെ മനസ്സിനെ സ്പർശിക്കാതിരിക്കാൻ ദൈവം പ്രത്യേകം തിരുമനസ്സായി . കൗമാരത്തിന്റെയും യൗവനത്തിന്റെയും നൂല്പാലങ്ങളിലൂടെ മനസ്സുറപ്പോടെ, ചാഞ്ചല്യം ഏതും കൂടാതെ നടന്നു മുന്നേറാൻ അവൾക്കു കഴിഞ്ഞു. ബ്രഹ്മചര്യത്തിലൂടെ യേശുവിന്റെ സ്നേഹ ജീവിതത്തിൽ അവൾ പങ്കുചേർന്നു. യേശു സ്നേഹിച്ചതുപോലെ ശത്രുവിനെയും മിത്രത്തെയും ഉൾക്കൊള്ളാനുള്ള മനോഭാവം അവൾ സ്വന്തമാക്കി. ബ്രഹ്മചര്യം സ്നേഹിക്കാനുള്ള ഒരു വ്രതം എന്ന് അൽഫോൻസാമ്മ മനസ്സിലാക്കി ആ സ്നേഹം അവളെ ഇന്നും ആയിരങ്ങളുടെ അമ്മയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. യഥാർത്ഥ ബ്രഹ്മചര്യം ഒരു സമൂഹത്തിനുള്ളിൽ ജീവിച്ചുകൊണ്ട് പൂർണ്ണമാക്കപ്പെടേണ്ട ഒന്നാണ്.സന്യാസം എന്ന ജീവിതശൈലി സ്വീകരിച്ചിട്ടുള്ള സമൂഹത്തിലെ സ്വന്തം സഹോദരങ്ങൾക്ക് പിന്തുണ നൽകുന്നതായിരിക്കണം ബ്രഹ്മചര്യത്തിന്റെ ക്രിയാത്മകത. അതാണ് അൽഫോൻസാമ്മ ചെയ്തത് തന്നിൽ ദൈവം നിക്ഷേപിച്ച മാതൃത്വം എന്ന ഗുണത്തിന് സഹജീവികളെ സ്നേഹിക്കുന്നതിലൂടെ അവൾ ഫലപുഷ്ടമാക്കി. "കന്യാത്വം മനുഷ്യരിൽ നിന്നും മാലാഖയെ സൃഷ്ടിക്കുമെന്ന്" വിശുദ്ധ ബർണാർഡ് പ്രസ്താവിച്ചിട്ടുണ്ട്. ദൈവരാജ്യത്തെ പ്രതിയുള്ള ബ്രഹ്മചര്യ ജീവിതം ആധുനിക മനുഷ്യന് ഒരു വെല്ലുവിളിയും ചോദ്യചിഹ്നവും ആണ്. വ്യവസ്ഥകളില്ലാതെ അതിർവരമ്പുകൾ ഇല്ലാതെ സ്നേഹിച്ച് ഹൃദയത്തെ വിശാലമാക്കുവാൻ സഹോദരി സഹോദരന്മാരെ ക്ഷണിക്കുന്ന ബ്രഹ്മചര്യ ജീവിതം വിഭജിക്കപ്പെടാത്ത ഹൃദയത്തോടെ ദൈവത്തിനുള്ള സമ്പൂർണ്ണ സമർപ്പണത്തിന്റെ അടയാളവും പ്രകടനവും ആണ്. ഒരു ബ്രഹ്മചാരി ലോകത്തിന്റെ മുഴുവൻ പിതാവും അമ്മയും സഹോദരനും സഹോദരിയും ആണ്. അൽഫോൻസാമ്മയ്ക്ക് വ്രതാനുഷ്ഠാന ജീവിതം വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലുള്ള വളർച്ച പ്രാപിക്കൽ ആയിരുന്നു. രാജ പത്നിയുടെ അവകാശം എന്നതുപോലെ അൽഫോൻസാമ്മ തന്റെ കന്യാകാത്വം പിതാവിങ്കലേക്ക് അർച്ചനക്കായി ഉയർത്തി. ഈശോ തന്നെ അവളെ രൂപപ്പെടുത്തി തൻ്റെ കുരിശിനോട് ചേർത്തുനിർത്തി അതു വഴി അവളുടെ സമർപ്പിത ജീവിതം അനേകർക്ക് അനുഗ്രഹമായി തീർന്നു.
Image: /content_image/News/News-2024-07-12-21:02:44.jpg
Keywords: അൽഫോ