Contents

Displaying 24151-24160 of 24942 results.
Content: 24595
Category: 1
Sub Category:
Heading: മൊസാംബിക്കില്‍ വൈദികര്‍ക്കും സെമിനാരി വിദ്യാര്‍ത്ഥിയ്ക്കും നേരെ ആക്രമണം
Content: കാബോ ഡെൽഗാഡോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബെയ്‌റ അതിരൂപതയിലെ നസാരെ പരിശീലന കേന്ദ്രത്തിൽ സായുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു വൈദികര്‍ക്കും ഒരു സെമിനാരി വിദ്യാര്‍ത്ഥിയ്ക്കും പരിക്ക്. ഫെബ്രുവരി 23 ഞായറാഴ്ചയാണ് ആക്രമണം നടന്നത്. ഞായറാഴ്ച പുലർച്ചെ പിസ്റ്റളുകളും വടിവാളുകളും ഇരുമ്പു ദണ്ഡുകളും സഹിതം സായുധരായ ഒരു സംഘം ആളുകൾ സ്ഥാപനത്തിൽ പ്രവേശിച്ച് അവിടെയുണ്ടായിരുന്ന മൂന്ന് മിഷ്ണറിമാരെ ആക്രമിക്കുകയായിരിന്നുവെന്ന് മൊസാംബിക്കിലെ റിലീജീയസ് ഇൻസ്റ്റിറ്റ്യൂട്ട് കോൺഫറൻസ്, പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് (എസിഎൻ)നോട് പറഞ്ഞു. ആക്രമണത്തെത്തുടർന്ന് രാജ്യത്തിലെ അരക്ഷിതാവസ്ഥയെക്കുറിച്ച് റിലീജീയസ് കോൺഫറൻസ് ഉത്കണ്ഠ പ്രകടിപ്പിച്ചു. രാജ്യത്തിന് വേണ്ടി സമാധാനത്തിനായി പ്രാർത്ഥിക്കുവാന്‍ സംഘടന ആഹ്വാനം നല്‍കി. മൊസാംബിക്കൻ അതിരൂപതയുടെ രൂപീകരണ കോഴ്സുകൾ ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങളാല്‍ സജീവമായ സ്ഥാപനത്തിൽ രണ്ട് വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥിയേയും കൊള്ളക്കാർ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നു സംഘടന വെളിപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ മൂന്ന് പേരും അപകടനില തരണം ചെയ്തുവെന്നും ഇവര്‍ക്ക് ചെറിയ പരിക്കുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും എയിഡ് ടു ചർച്ച് ഇൻ നീഡ് അറിയിച്ചു. ആക്രമണത്തിന് ഇരകളിൽ ഒരാളായ ഫാ. തിമോത്തി ബയോനോ, ബുർക്കിന ഫാസോയിൽ നിന്നുള്ള ഒരു വൈദികനാണ്. മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്. ആഭ്യന്തര കലഹങ്ങളും ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനവുമാണ് ക്രൈസ്തവര്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയര്‍ന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളില്‍ നിന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും വടക്കൻ മൊസാംബിക്കിലെ പെംബ രൂപതയിലെ ബിഷപ്പ് അൻ്റോണിയോ ജൂലിയാസ് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിനോട് നേരത്തെ വെളിപ്പെടുത്തിയിരിന്നു . ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-28-14:58:13.jpg
Keywords: മൊസാംബി
Content: 24596
Category: 18
Sub Category:
Heading: മാർഗ്ഗ ദീപം സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു
Content: തിരുവനന്തപുരം: മാർഗ്ഗ ദീപം സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. എല്ലാ വിഭാഗം ക്രിസ്ത്യൻ, മുസ്ലീം, വിദ്യാർഥികൾക്കും കൂടാതെ സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കും ജനസംഖ്യാനുപാതികമായാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ ഓൺലൈനായി പോർട്ടലിൽ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 9ന് വൈകിട്ട് 5 മണി വരെ. അപേക്ഷകർ കേരളത്തിൽ സ്ഥിര താമസക്കാരായ വിദ്യാർഥികളായിരിക്കണം. 1500 രൂപയാണ് സ്‌കോളർഷിപ് തുകയായി അനുവദിക്കുന്നത്. കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ പാടില്ല. 30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെ സ്‌കോളർഷിപ്പിനായി പരിഗണിക്കുന്നതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.വെബ്‌സൈറ്റിൽ {{ https://margadeepam.kerala.gov.in ‍-> https://margadeepam.kerala.gov.in }} ലഭ്യമാകുന്ന അപേക്ഷ ഫോം സ്ഥാപനമേധാവി വിദ്യാർഥികൾക്ക് ലഭ്യമാക്കേണ്ടതാണ്. വിദ്യാർഥികളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ മാർഗ്ഗദീപം പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതും സ്ഥാപന മേധാവിയുടെ ചുമതലയാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു. അതോടൊപ്പം വിദ്യാർഥികളിൽ നിന്നും മതിയായ എല്ലാ രേഖകളും (വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് പകർപ്പ്, റേഷന് കാർഡിന്റെ പകർപ്പ്, ആധാറിന്റെ കോപ്പി), ബാധകമെങ്കിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് (40% നവും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം), പാഠ്യേതര പ്രവർത്തനങ്ങൾ സംബന്ധിച്ച (സ്‌പോർട്‌സ് /കല /ശാസ്ത്രം /ഗണിതം) സർട്ടിഫിക്കറ്റ്, അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്) എന്നിവ കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്തി സ്ഥാപനത്തിൽ സൂക്ഷിക്കുകയും ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് ആവശ്യപ്പെടുമ്പോൾ ലഭ്യമാക്കുകയും ചെയ്യേണ്ടതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.
Image: /content_image/India/India-2025-02-28-16:39:48.jpg
Keywords: ന്യൂനപക്ഷ
Content: 24597
Category: 10
Sub Category:
Heading: തിരുവോസ്തിയില്‍ രക്തം; അമേരിക്കയില്‍ ദിവ്യകാരുണ്യ അത്ഭുതം?
Content: ഇന്ത്യാന: അമേരിക്കന്‍ സംസ്ഥാനമായ ഇന്ത്യാനയില്‍ തിരുവോസ്തി രക്ത രൂപത്തിലായ അത്ഭുത സംഭവത്തില്‍ വിശദമായ പഠനത്തിന് സഭാനേതൃത്വം. ഇന്ത്യാനയിലെ മോറിസില്‍ സ്ഥിതി ചെയ്യുന്ന സെൻ്റ് ആൻ്റണീസ് ഓഫ് പാദുവ ദേവാലയത്തിലാണ് ദിവ്യകാരുണ്യ അത്ഭുതം നടന്നത്. സംഭവത്തില്‍ വിശദമായ പഠനം നടക്കുന്നതിനാല്‍ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം സഭ നല്‍കിയിട്ടില്ല. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി ഭക്ഷിക്കാനാവാത്തവിധം കേടാവുകയോ നിലത്തുവീണ് അഴുക്കുപുരളുകയോ ചെയ്താൽ തിരുവോസ്തി വെള്ളത്തില്‍ അലിയിപ്പിച്ച് ആ ജലം ഭൂമിയിലേക്ക് നേരിട്ടു പതിക്കത്തക്കവണ്ണം ഒഴുക്കി കളയുന്നതാണ് പതിവ്. ഇത്തരത്തില്‍ മോറിസിലെ ദേവാലയത്തില്‍ നിലത്തു വീണ ഓസ്തിയില്‍ സംഭവിച്ച രൂപമാറ്റമാണ് ഏവരെയും അതിശയിപ്പിക്കുന്നത്. ഫെബ്രുവരി 21-ന് ദേവാലയത്തില്‍ നടന്ന വിശുദ്ധ കുർബാനയ്ക്കിടെ രണ്ടു തിരുവോസ്തി നിലത്തുവീണിരിന്നു. ഇത് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയായതിനാല്‍ തിരുസഭയുടെ നടപടിക്രമം അനുസരിച്ച് വെള്ളത്തിൽ അലിയിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരിന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച തിരുവോസ്തി വെള്ളത്തില്‍ അലിഞ്ഞുചേർന്നോ എന്നറിയാൻ പ്രധാന അള്‍ത്താര ശുശ്രൂഷി സക്രാരി തുറന്നപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന ദൃശ്യമായിരിന്നു. വെള്ളത്തില്‍ അലിയിപ്പിക്കാന്‍വെച്ച തിരുവോസ്തിയില്‍ "രക്തം". ഉടനെ തന്നെ അള്‍ത്താര ശുശ്രൂഷി ഇടവക വികാരിയെ ഇക്കാര്യം അറിയിച്ചു. വൈകാതെ തിരുവോസ്തി വെള്ളത്തില്‍ നിന്നു നേരിട്ടു സക്രാരിയിലേക്ക് മാറ്റി. ചുവപ്പ് നിറത്തിലുള്ള ആവരണമാണ് തിരുവോസ്തിയില്‍ തങ്ങള്‍ കണ്ടതെന്ന് പ്രധാന അള്‍ത്താര ശുശ്രൂഷി പറയുന്നു. ഇവയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തിരുവോസ്തിയിലുള്ളത് യേശുക്രിസ്തുവിൻ്റെ തിരുരക്തമാണെന്നു ഇടവകയിലെ വിശ്വാസികള്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുകയാണെന്ന് പ്രാദേശിക വാർത്താ ഏജൻസിയായ "ദി 812" റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അത്ഭുതത്തെ വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ വത്തിക്കാന്‍ വിശ്വാസ കാര്യാലയം ഇതിന് സ്ഥിരീകരണം നല്‍കുകയുള്ളൂ. പഠനത്തിനും അന്വേഷണത്തിനും വേണ്ടി വത്തിക്കാനെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ് ഇന്ത്യാനപോളിസ് അതിരൂപത. #{blue->none->b->Editor's Note: ‍}# ഓരോ ദിവസവും ലോകത്തിന്റെ നാനാഭാഗങ്ങളിലായി അഞ്ചു ലക്ഷത്തോളം ദിവ്യബലികളാണ് നടക്കുന്നത്. ഓരോ ദിവ്യബലിയിലും മനുഷ്യനിര്‍മ്മിതമായ അപ്പവും വീഞ്ഞും ഈശോയുടെ ശരീരവും രക്തവുമായി മാറുന്നു. മാറ്റമില്ലാതെ നടക്കുന്ന ഈ അത്ഭുതങ്ങളില്‍ നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ കഴിയുന്ന വിധത്തില്‍ രൂപമാറ്റം സംഭവിക്കുന്നവയില്‍ ശാസ്ത്രജ്ഞര്‍ വിശദമായ പഠനം നടത്തുന്നതും അവയെ ദിവ്യകാരുണ്യ അത്ഭുതമായി അംഗീകരിക്കുന്നതും ആദ്യ സംഭവമല്ല. ക്രിസ്തുവിന് ശേഷം രണ്ടായിരം വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി തവണ ഇതുപോലുള്ള പ്രകടമായ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ സംഭവിക്കുകയും അത് സത്യമാണെന്ന് ശാസ്ത്രം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ദിവ്യകാരുണ്യ അത്ഭുതം കള്ളത്തരം ആണെന്ന് സ്ഥാപിക്കുവാന്‍ പഠനം നടത്തിയ സുപ്രസിദ്ധ ഡോക്ടറുമാരായ {{ ഡോ. റിക്കാര്‍ഡോ കാസ്റ്റനന്‍, ഡോ. ഫ്രെഡറിക്ക് സുഗിബെ -> https://www.pravachakasabdam.com/index.php/site/news/21941}} അടക്കമുള്ള പ്രമുഖ നിരീശ്വരവാദികള്‍ വിശ്വാസികളായി മാറിയതും മറ്റൊരു ചരിത്രം. _____________________________________________________________________ ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-28-17:45:12.jpg
Keywords: ദിവ്യകാരുണ്യ അത്ഭു
Content: 24598
Category: 1
Sub Category:
Heading: ഛര്‍ദിയും ശ്വാസതടസവും; ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനില വീണ്ടും വഷളായി
Content: വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ മെച്ചപ്പെട്ട് കൊണ്ടിരിന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനില പെട്ടെന്ന് വഷളായി. ഇന്നലെ രാവിലെ വരെ പാപ്പയുടെ ആരോഗ്യനിലയില്‍ വത്തിക്കാന്‍ പുരോഗതി അറിയിച്ചിരിന്നെങ്കിലും ഉച്ചക്കഴിഞ്ഞു മോശമാകുകയായിരിന്നു. ഛർദ്ദിയെ തുടർന്നുണ്ടായ ശ്വാസതടസമാണ് ആരോഗ്യനില വീണ്ടും മോശമാകാൻ കാരണമായതെന്ന് ഇന്നലെ വത്തിക്കാന്‍ ഏറ്റവും ഒടുവിലായി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. മെക്കാനിക്കൽ വെൻ്റിലേഷൻ ആരംഭിച്ചതായും പാപ്പ ഇന്നലെ വിശുദ്ധ കുര്‍ബാന സ്വീകരിച്ചുവെന്നും വത്തിക്കാന്‍ അറിയിച്ചു. അടുത്ത 24-48 മണിക്കൂർ നിര്‍ണ്ണായകമാണെന്നാണ് വത്തിക്കാനെ ഉദ്ധരിച്ച് വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ലോകമെമ്പാടും ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥന തുടരുകയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-01-09:53:33.jpg
Keywords: പാപ്പ
Content: 24599
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ ആശുപത്രിയില്‍ നിന്ന് മടങ്ങിയതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം
Content: വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയിലെ "ചികിത്സ പൂര്‍ത്തിയാക്കിയ ഫ്രാന്‍സിസ് പാപ്പ ആശുപത്രി വിട്ടു"വെന്ന രീതിയില്‍ സോഷ്യല്‍ മീഡിയായില്‍ വ്യാജ പ്രചരണം നടക്കുന്നു. ഒരു വര്‍ഷം മുന്‍പ് ഫ്രാന്‍സിസ് പാപ്പ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം പോള്‍ ആറാമന്‍ ഹാളില്‍ എത്തുന്ന പഴയ വീഡിയോ സഹിതമാണ് വ്യാജ പ്രചരണം നടക്കുന്നത്. ആദ്യം ഫേസ്ബുക്ക് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമാണ് വ്യാജ പ്രചരണം നടന്നത്. വൈകാതെ നിരവധി മലയാളികള്‍ കൂടി വീഡിയോ സഹിതമുള്ള പോസ്റ്റ് പങ്കുവെച്ചതോടെ നുണപ്രചരണം ശക്തമായി. കഴിഞ്ഞ ദിവസങ്ങളില്‍ പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി പ്രകടിപ്പിക്കുന്നുണ്ടായിരിന്നു. ആശുപത്രിയില്‍ നിന്നു തന്നെ പാപ്പ വിവിധ ഡിക്രികളില്‍ ഒപ്പുവെച്ചതും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരോട് സംസാരിച്ചതും ഗാസയിലെ ഹോളി ഫാമിലി ഇടവകയിലേക്ക് ഫോണ്‍ ചെയ്തതും വത്തിക്കാന്‍ മാധ്യമങ്ങളെ അറിയിച്ചിരിന്നു. ഇത്തരത്തില്‍ ആരോഗ്യനില മെച്ചപ്പെടുന്നതിനിടെ ഇന്നലെ പെട്ടെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യാവസ്ഥ ഗുരുതരമാകുകയായിരിന്നു. ഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് ആരോഗ്യനില വഷളാക്കിയത്. പാപ്പയ്ക്കു ഓക്സിജന്‍ നല്‍കുന്നത് തുടരുകയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-01-10:39:54.jpg
Keywords: പാപ്പ
Content: 24600
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥനയുമായി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ‌ഡി വാന്‍സ്
Content: വത്തിക്കാന്‍ സിറ്റി: റോമിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ‌ഡി വാന്‍സ്. രാജ്യത്തിനും, ലോകത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതിനായി ഭരണ നേതൃത്വം ഒരുമിച്ചു ചേര്‍ന്ന നാഷണൽ കാത്തലിക് പ്രയർ ബ്രേക്ക് ഫാസ്റ്റിലാണ് വൈസ് പ്രസിഡന്‍റിന്റെ പ്രാര്‍ത്ഥന. കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള സ്വന്തം പരിവർത്തനത്തെക്കുറിച്ചും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണത്തിൻ്റെ ലക്ഷ്യങ്ങളെക്കുറിച്ചും സംസാരിച്ചതിന് ശേഷം ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥന വൈസ് പ്രസിഡന്‍റ് നയിക്കുകയായിരിന്നു. വാഷിംഗ്ടൺ ഡിസിയിലെ വാൾട്ടർ ഇ വാഷിംഗ്ടൺ കൺവെൻഷൻ സെൻ്ററിൽ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിൽ വാൻസ്, പാപ്പയെ പ്രത്യേകം അനുസ്മരിച്ച് പ്രാര്‍ത്ഥിച്ചു. “ദയവായി ഫ്രാൻസിസ് മാർപാപ്പയുടെ മേൽ അങ്ങയുടെ കരുണ വര്‍ഷിക്കണമേ, അങ്ങനെ അദ്ദേഹം രോഗത്തിൽ നിന്ന് വീണ്ടെടുക്കുകയും ഞങ്ങളെ നയിക്കുകയും ചെയ്യും. ഞങ്ങളുടെ പരിശുദ്ധ പിതാവിന്റെ ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ സ്റ്റാഫ് എന്നിവര്‍ക്കു ജ്ഞാനവും കഴിവുകളും നൽകി അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു, അങ്ങയുടെ ഇടയൻ്റെ ആരോഗ്യം പുതുക്കാൻ അങ്ങ് അവരിലൂടെ പ്രവർത്തിക്കും. നമ്മുടെ കർത്താവായ ക്രിസ്തുവിലൂടെ, ആമേൻ”.- എന്നതായിരിന്നു വാന്‍സിന്റെ പ്രാര്‍ത്ഥന. ആഗോള സഭയുടെ തലവന്‍ കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന പശ്ചാത്തലത്തില്‍ വാന്‍സ് നടത്തിയ പ്രാര്‍ത്ഥന ക്രൈസ്തവ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. അമേരിക്കയുടെ രണ്ടാമത്തെ കത്തോലിക്കാ വൈസ് പ്രസിഡൻ്റായ വാൻസ്, ഫ്രാൻസിസ് മാർപാപ്പയോടുള്ള തൻ്റെ ആദരവിനെ കുറിച്ച് സംസാരിച്ചു. പാപ്പയെ "ഒരു വലിയ പാസ്റ്റർ" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 2020 മാർച്ചിൽ കോവിഡ് മഹാമാരിയുടെ സമയത്ത് നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം വാന്‍സ് അനുസ്മരിച്ചു. സുവിശേഷത്തിലെ ശിഷ്യന്മാരെപ്പോലെ, നാം അപ്രതീക്ഷിതവും പ്രക്ഷുബ്ധവുമായ കൊടുങ്കാറ്റിൽ അകപ്പെട്ടിരിക്കുകയാണെന്ന വാന്‍സ് പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചു. പാപ്പയുടെ ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടുന്നതായിരിന്നു ഈ വാക്കുകള്‍. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-01-11:53:55.jpg
Keywords: പാപ്പ
Content: 24601
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് സമുദായ അവകാശ പ്രഖ്യാപന സമ്മേളനം ഇന്ന്
Content: കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ സമുദായ അവകാശ പ്രഖ്യാപന സമ്മേളനം ഇന്ന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും. ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, അഡ്വ. ബിജു പറയന്നിലം, ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഫാ. ജോർജ് വർഗീസ് ഞാറകുന്നേൽ, ഫാ. സബിൻ തുമുള്ളിൽ എന്നിവർ പ്രസംഗിക്കും.
Image: /content_image/India/India-2025-03-01-12:06:36.jpg
Keywords: കോൺഗ്ര
Content: 24602
Category: 18
Sub Category:
Heading: അഖില കേരള പുത്തൻപാന ഗാനാലാപന മത്സരത്തിന് അപേക്ഷ ക്ഷണിച്ചു
Content: തൃശൂർ: അർണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിൻ്റെ 325-ാം വാർഷിക ജുബിലിയോട് അനുബന്ധിച്ച് അർണോസ് പാതിരി അക്കാദമി സംഘടിപ്പിക്കുന്ന അഖില കേരള പുത്തൻപാന ഗാനാലാപന ഗ്രൂപ്പ് മത്സരത്തിലേക്ക് ഇടവക/ സ്ഥാപന/ സംഘട നാതലത്തിലുള്ള ടീമുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 23ന് സെന്റ് തോമസ് കോളജിലാണു മത്സരം. രജിസ്ട്രേഷൻ അവസാനതീയതി - മാർച്ച് 15. ഫോൺ 9074295436.
Image: /content_image/India/India-2025-03-01-12:11:00.jpg
Keywords: പാതിരി
Content: 24603
Category: 1
Sub Category:
Heading: ബ്രസീലിലെ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപത്തില്‍ പാപ്പയുടെ ചിത്രം
Content: വത്തിക്കാന്‍ സിറ്റി: ആധുനിക ലോകാത്ഭുതങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ബ്രസീലിലെ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ ചിത്രം. റോമിലെ ജെമെല്ലി ആശുപത്രിയില്‍ സങ്കീര്‍ണ്ണമായ നിലയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയ്ക്കു പ്രാര്‍ത്ഥന അര്‍പ്പിച്ചാണ് രൂപത്തില്‍ പാപ്പയുടെ ചിത്രം പ്രൊജക്റ്റ് ചെയ്തത്. ഫ്രാൻസിസ് മാർപാപ്പയുടെയും നമ്മുടെ രാജ്യത്തിൻ്റെയും ആരോഗ്യത്തിനായി ദൈവത്തോടുള്ള പ്രാർത്ഥനയുടെയും മാധ്യസ്ഥ്യത്തിൻ്റെയും അടയാളമാണ് ഇതെന്ന് ബ്രസീലിലെ റിയോ ഡി ജനീറോ ആർച്ച് ബിഷപ്പ്, കർദ്ദിനാൾ ഒറാനി ടെമ്പസ്റ്റ പറഞ്ഞു. </p> <blockquote class="instagram-media" data-instgrm-permalink="https://www.instagram.com/reel/DGmPEv9xQoF/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:658px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/reel/DGmPEv9xQoF/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/reel/DGmPEv9xQoF/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Santuário Cristo Redentor (@cristoredentoroficial)</a></p></div></blockquote> <script async onerror="var a=document.createElement('script');a.src='https://iframely.net/files/instagram_embed.js';document.body.appendChild(a);" src="https://www.instagram.com/embed.js"></script> <p> ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ബ്രസീലിലെ സഭ മുഴുവനും പ്രാർത്ഥിക്കുകയാണെന്നും ദുഷ്‌കരമായ ഈ സമയത്ത് നാം വളരെ ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാപ്പയുടെ ചിത്രത്തോടൊപ്പം Stay Strong എന്ന വാക്യങ്ങളും രൂപത്തില്‍ പ്രദര്‍ശിപ്പിച്ചിരിന്നു. ഇത് വിവിധ ഭാഷകളില്‍ മിന്നിമറഞ്ഞു. 38 മീറ്റര്‍ ഉയരമുള്ള റിയോ ഡി ജെനീറോയിലെ കോര്‍ക്കൊവാഡോ മലമുകളില്‍ സ്ഥിതി ചെയ്യുന്ന ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപം ഏഴു നവ ലോകാത്ഭുതങ്ങളില്‍ ഒന്നായിട്ടാണ് പരിഗണിച്ചു വരുന്നത്. ഓരോ വര്‍ഷവും ലക്ഷകണക്കിനാളുകളാണ് രൂപം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-01-16:03:29.jpg
Keywords: പാപ്പ, റെഡീമ
Content: 24604
Category: 1
Sub Category:
Heading: 1700 വര്‍ഷം പഴക്കമുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനെതിരെ ജെറുസലേമിലെ അർമേനിയൻ പാത്രിയാർക്കേറ്റ്
Content: ജെറുസലേം: 1700 വർഷത്തിലേറെയായി അർമേനിയൻ പാത്രിയാർക്കേറ്റിൻ്റെ കൈവശമുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും ലേലം ചെയ്യുന്നതിനുമുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് ജെറുസലേമിലെ അർമേനിയൻ പാത്രിയാർക്കേറ്റ് ഇസ്രായേൽ അധികാരികളോട് ആവശ്യപ്പെട്ടു. 1994 മുതലുള്ള മുനിസിപ്പൽ നികുതി കടത്തിൻ്റെ പേരിൽ പാത്രിയാർക്കേറ്റ് നിയമപോരാട്ടം നടത്തി വരികയാണ്. ജെറുസലേമിന്റെ പഴയ നഗരത്തിലെ അർമേനിയൻ ക്വാർട്ടറിൽ സ്ഥിതി ചെയ്യുന്ന വസ്തുവിന് ജെറുസലേം മുനിസിപ്പാലിറ്റി ജപ്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കെ, നിയമനടപടികളില്ലാതെ മുനിസിപ്പൽ ഉദ്യോഗസ്ഥൻ ഏകപക്ഷീയമായി ബാധ്യത ചുമത്തിയതായി സഭ പറയുന്നു. ജുഡീഷ്യൽ സൂക്ഷ്മപരിശോധന കൂടാതെ ബാധ്യത നിർണ്ണയം നടപ്പിലാക്കാനുള്ള ഇസ്രായേൽ ഗവൺമെൻ്റിൻ്റെ ശ്രമം അപലപനീയമാണെന്ന് ജെറുസലേമിലെ പാത്രിയർക്കീസിൻ്റെയും സഭാ തലവന്മാരുടെയും സംയുക്ത പ്രസ്താവനയിൽ പറയുന്നു. നടപടി മറ്റെല്ലാ അവകാശങ്ങളുടെയും അടിത്തറയായ മതസ്വാതന്ത്ര്യത്തിന് തുരങ്കം വയ്ക്കുന്നതാണെന്നും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിലൂടെ, അർമേനിയൻ ഓർത്തഡോക്സ് സഭയുടെ നിലനിൽപ്പിനെയാണ് ചോദ്യം ചെയ്യുന്നതെന്നും ജീവിക്കാനും പ്രവർത്തിക്കാനും ആവശ്യമായ സാമ്പത്തിക സ്രോതസ്സുകൾ നഷ്‌ടപ്പെടുത്തുന്നത് ദുഃഖകരമാണെന്നും സഭാനേതൃത്വം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കോടതിയെ വീണ്ടും സമീപിക്കാന്‍ ഒരുങ്ങുകയാണ് അര്‍മേനിയന്‍ സഭ.
Image: /content_image/News/News-2025-03-01-17:06:23.jpg
Keywords: അര്‍മേനിയ