Contents

Displaying 2741-2750 of 24982 results.
Content: 2972
Category: 5
Sub Category:
Heading: വിശുദ്ധന്‍മാരായ ശിമയോനും, യൂദായും
Content: ചരിത്രത്തില്‍ ഈ വിശുദ്ധന്‍മാരെ കുറിച്ചുള്ള വിവരങ്ങള്‍ വളരെ പരിമിതമാണെങ്കിലും വിശ്വാസമുള്ള ദൈവമക്കളെ സൃഷ്ടിക്കുന്നതിനായി ഇവര്‍ നടത്തിയ മഹത്തായ പ്രവര്‍ത്തനങ്ങളെ കുറിച്ച് നാം അറിയുന്നത് ഇവരെ കുറിച്ചുള്ള ഐതിഹ്യങ്ങളില്‍ നിന്നുമാണ്. ഒരു വിശ്രമവും കൂടാതെ തങ്ങളുടെ രക്തം ചിന്താന്‍ തയാറായി കൊണ്ട് അവര്‍ ക്രിസ്തുവിന്റെ ശരീരത്തെ മഹത്വപ്പെടുത്തി; സുവിശേഷപ്രചാരണത്തിനിടയിൽ ഒരുമിച്ച് രക്തസാക്ഷിത്വം വരിച്ചു എന്നു വിശ്വസിക്കപ്പെടുന്നതിനാൽ ഒരേ ദിവസമാണ് സഭ ഇവരുടെ തിരുനാൾ ആചരിക്കുന്നത്. സഭ ഇന്ന് നന്ദിപൂര്‍വ്വം ദൈവത്തോട്‌ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നത്, “ഓ ദൈവമേ, നിന്റെ സദ്‌വാര്‍ത്ത ജീവിതകാലം മുഴുവന്‍ പ്രഘോഷിക്കുന്നതിനായി അപ്പോസ്തോലന്‍മാരുടെ പ്രവര്‍ത്തികളിലൂടെ നിന്റെ സ്നേഹത്തെയും നിന്റെ തിരുകുമാരനെ കുറിച്ചുള്ള വാര്‍ത്ത ബധിരരായ ഈ ലോകത്തിന്റെ കാതുകളില്‍ പറഞ്ഞു, ഞങ്ങളുടെ ചെവികള്‍ കേള്‍വിക്കായി തുറന്ന് തന്നു” വിശുദ്ധ ശിമയോനെ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ വാളോട് കൂടിയാണ് പലപ്പോഴും ചിത്രങ്ങളില്‍ കണ്ടിട്ടുള്ളത്. വിശുദ്ധ യൂദായെ ദൈവ ഭവനത്തിന്റെ ശില്‍പ്പി എന്ന നിലയിലാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. വിശുദ്ധ പൗലോസ് ശ്ലീഹാ പലപ്പോഴും തനിക്ക്‌ തന്നെ ഈ വിശേഷണം നല്‍കിയിട്ടുള്ളതായി കാണാം. വിശുദ്ധ യൂദാശ്ലീഹാക്ക് തന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ മൂലം ദൈവത്തിന്റെ പ്രധാന വേലക്കാരില്‍ ഒരാളെന്ന നിലയില്‍ അറിയപ്പെടാനുള്ള സകല യോഗ്യതകളും ഉണ്ട്. ഭൗതീകമായ ഈ വിശേഷണങ്ങള്‍ക്കപ്പുറം ഈ പ്രേഷിതന് മറ്റൊരു വിശേഷത കൂടിയുണ്ട്. തന്റെ പിതാവായ ക്ലിയോഫാസ്/അല്‍ഫിയൂസ് വഴി ഈ വിശുദ്ധന്‍ വിശുദ്ധ യൌസേപ്പിതാവിന്റെ മരുമകനും അതുവഴി യേശുവിന്റെ സഹോദരനുമായും വിശ്വസിക്കപ്പെടുന്നു. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നും ഇദ്ദേഹത്തെ കുറിച്ചുള്ള വിലപ്പെട്ട പല വിവരങ്ങളും നമുക്ക്‌ ലഭിക്കും. അവസാന അത്താഴത്തിലെ ക്രിസ്തുവിന്റെ സംഭാഷണം വിവരിക്കുന്ന ഭാഗത്ത് ക്രിസ്തു ഇങ്ങനെ പറയുന്നു “എന്നെ സ്നേഹിക്കുന്നവന്‍ എന്റെ പിതാവിനെയും സ്നേഹിക്കുന്നു: അതുവഴി ഞാന്‍ അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും”. അപ്പോള്‍ വിശുദ്ധ യൂദാ യേശുവിനോട് ഇപ്രകാരം ചോദിക്കുന്നതായി കാണാം “പ്രഭോ, ലോകത്തിനു മുഴുവനും അല്ലാതെ ഞങ്ങള്‍ക്കായി വെളിപ്പെടുത്തുക, ഇതെങ്ങനെ സാധ്യമാകും?”. ഇതിന് യേശു ഇപ്രകാരം മറുപടി കൊടുത്തു, “ആരെങ്കിലും എന്നെ സ്നേഹിക്കുന്നുണ്ടെങ്കില്‍ അവന്‍ എന്റെ വാക്കുകള്‍ അനുസരിക്കും, അതിനാല്‍ എന്റെ പിതാവ് അവനെയും സ്നേഹിക്കും, ഞങ്ങള്‍ അവനില്‍ വരികയും അവനില്‍ വസിക്കുകയും ചെയ്യും, നിങ്ങള്‍ ഇപ്പോള്‍ കേട്ടത് എന്റെ വാക്കുകളല്ല മറിച്ച് എന്‍റെ പിതാവിന്റെ വാക്കുകളാണ്”. പല പുരാതന രേഖകളിലും യൂദായുടെ അന്ത്യം വ്യത്യസ്ത സ്ഥലങ്ങളിലായാണ് പരാമർശിച്ചിട്ടുള്ളത്. അന്ത്യം നടന്ന സ്ഥലത്തെ കുറിച്ച് കൃത്യമായ രേഖകളില്ല.റോമിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിലും ടൌലോസിലെ വിശുദ്ധ സെര്‍നിന്റെ ദേവാലയത്തിലും ഈ വിശുദ്ധരുടെ ഭൗതികാവശിഷ്ടങ്ങളുടെ ഭാഗം സൂക്ഷിച്ചിട്ടുള്ളതായി പറയപ്പെടുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. എഫേസൂസ് ആര്‍ച്ചു ബിഷപ്പായിരുന്ന അബ്രഹാം 2. ബെല്‍ജിയത്തിലെ ആള്‍ബെറിക്ക് 3. അനസ്താസിയായും ഭര്‍ത്താവ് സിറിലും 4. ബെല്‍ജിയത്തിലെ ആന്‍ഗ്ലിനോസ് 5. റോമാക്കാരനായ സിറില്ല 6. അയോണ ആബട്ടായ ഡോര്‍ഭിന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-27-08:58:51.jpg
Keywords: വിശുദ്ധരായ
Content: 2973
Category: 5
Sub Category:
Heading: വിശുദ്ധ ഫ്രൂമെന്റിയൂസ്
Content: ടൈറില്‍ നിന്നുള്ള ഫിനീഷ്യന്‍ സഹോദരന്‍മാരായ എദേസിയൂസും, ഫ്രൂമെന്റിയൂസുമാണ് അബീസ്സിനിയായില്‍ ക്രൈസ്തവ വിശ്വാസം എത്തിച്ചത്‌. ബാലന്മാരായിരിക്കെ തന്നെ അവര്‍ അവരുടെ അമ്മാവനായ മെട്രോപിയൂസിനോപ്പം അബീസ്സിനിയായിലെക്കൊരു കടല്‍ യാത്രനടത്തി. വിശുദ്ധ ഫ്രൂമെന്റിയൂസ് എതാണ്ട് 383-ല്‍ അക്സുമിലെ ആദ്യ മെത്രാനും കൂടാതെ അബീസ്സിനിയായിലെ അപ്പോസ്തോലനും ആയി. ചെങ്കടലിലെ ഒരു തീരത്ത് അവരുടെ കപ്പല്‍ അടുത്തപ്പോള്‍ പരിസര പ്രദേശങ്ങളിലെ ആളുകള്‍ എദേസിയൂസിനെയും, ഫ്രൂമെന്റിയൂസിനെയുമൊഴികെ കപ്പലിലെ മുഴുവന്‍ യാത്രക്കാരെയും കൊലപ്പെടുത്തി. ബാലന്മാരായ എദേസിയൂസിനെയും, ഫ്രൂമെന്റിയൂസിനെയും പിടികൂടി അടിമകളാക്കി അക്സുമിലെ രാജാവിന്റെ പക്കല്‍ എത്തിച്ചു. ഇത് ഏതാണ്ട് 316-ല്‍ ആണ് സംഭവിച്ചത്‌. അധികം താമസിയാതെ തന്നെ ബാലന്മാര്‍ രാജാവിന്റെ പ്രീതിക്ക് പാത്രമായി. രാജാവ്‌ ഇവരെ തന്റെ മരണത്തിന് മുന്‍പ്‌ ഇവരെ സ്വതന്ത്രരാക്കുകയും വിശ്വസ്ത പദവികളിലേക്ക് നിയമിക്കുകയും ചെയ്തു. രാജാവിന്റെ മരണശേഷം വിധവയായ രാജ്ഞി, മകനായ ഇറാസനെസിനെ പഠിപ്പിക്കുന്നതിലും രാജ്യഭരണത്തില്‍ തന്നെ സഹായിക്കുന്നതിനായി ഇവരെ ചുമതലപ്പെടുത്തുകയും ചെയ്തു. അവര്‍ അവിടെ തങ്ങുകയും തങ്ങളുടെ സ്വാധീനമുപയോഗിച്ച് ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു. അനേകര്‍ക്ക് ക്രിസ്തീയ വിശ്വാസം പകര്‍ന്ന് നല്കാന്‍ വിശുദ്ധ ഫ്രൂമെന്റിയൂസിന് കഴിഞ്ഞു. ആദ്യമായി അവര്‍ ക്രിസ്ത്യന്‍ വ്യാപാരികളെ പ്രോത്സാഹിപ്പിക്കുകയും പൊതുസ്ഥലങ്ങളില്‍ കൂടിച്ചേരുന്നതിനും അവിടെ വച്ച് തങ്ങളുടെ ആരാധനകള്‍ നടത്തുന്നതിനും വേണ്ട അനുവാദം നേടികൊടുക്കുകയും ചെയ്തു. അനേകം പ്രദേശവാസികള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. രാജകുമാരന് പ്രായപൂര്‍ത്തിയായപ്പോള്‍ എദേസിയൂസ് ടൈറിലുള്ള തന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുക്കലേക്ക് തിരിച്ചുപോയി. പിന്നീട് അദ്ദേഹം അബീസ്സിനിയായിലേക്ക് തിരിച്ചു വന്നില്ല. എന്നാല്‍ അബീസ്സിനിയായെ മതപരിവര്‍ത്തനം ചെയ്യുന്നതില്‍ തല്‍പ്പരനായ ഫ്രൂമെന്റിയൂസാകട്ടെ അലെക്സാണ്ട്രിയ വരെ എദേസിയൂസിനെ പിന്തുടര്‍ന്നു. അവിടെ വച്ച് വിശുദ്ധ അത്തനാസിയൂസിനോട് ഒരു മെത്രാനെയും കുറച്ചു വൈദികരെയും അബീസ്സിനിയായിലേക്ക്‌ അയക്കുവാന്‍ ആവശ്യപ്പെട്ടു. ഫ്രൂമെന്റിയൂസ് തന്നെയാണ് ഇതിനു പറ്റിയ ആള്‍ എന്ന് മനസ്സിലാക്കിയ വിശുദ്ധ അത്തനാസിയൂസ് 328-ല്‍ ഫ്രൂമെന്റിയൂസിനെ അവിടത്തെ മെത്രാനായി വാഴിക്കുകയും ചെയ്തു. ഇത്‌ സംഭവിച്ചത്‌ 340നും 346നും ഇടക്കാണെന്നാണ് കരുതപ്പെടുന്നത്. ഫ്രൂമെന്റിയൂസ് അബീസ്സിനിയായിലേക്ക്‌ തിരിച്ച് വരികയും അക്സുമില്‍ തന്റെ മെത്രാന്‍ ഭരണം ആരംഭിക്കുകയും ചെയ്തു. അപ്പോള്‍ അധകാരത്തിലേറിയ രാജാവായ ഐസനാസും ക്രിസ്തീയ വിശ്വാസം പ്രഘോഷിച്ചു കൊണ്ട് ജ്ഞാനസ്നാനം സ്വീകരിച്ചു. ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ അതീവ പ്രയത്നം നടത്തിയ ഫ്രൂമെന്റിയൂസ് ധാരാളം പള്ളികള്‍ പണിയുകയും അബീസ്സിനിയാ മുഴുവന്‍ ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു. അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ അബൂന (ഞങ്ങളുടെ പിതാവ്‌) അല്ലെങ്കില്‍ അബ്ബാ സലാമ (സമാധാനത്തിന്റെ പിതാവ്‌) എന്ന പേരുകളിലായിരുന്നു വിളിച്ചിരുന്നത്. അബീസ്സിനിയന്‍ സഭാധികാരി ഇപ്പോഴും ഈ പേരിലാണ് വിശേഷിപ്പിക്കപ്പെടുന്നത്. 365-ല്‍ കോണ്‍സ്റ്റാന്റിയൂസ് ചക്രവര്‍ത്തി ഐസനാസ് രാജാവിനും അദ്ദേഹത്തിന്റെ സഹോദരനുമായി ഒരു കത്തെഴുതുകയും അതില്‍ ഫ്രൂമെന്റിയൂസിനെ മാറ്റി പകരം അരിയന്‍ മെത്രാനായ തിയോഫിലൂസിനെ നിയമിക്കുവാന്‍ ആവശ്യപ്പെട്ടു. എന്നിരുന്നാലും അദ്ദേഹത്തിന്റെ ഈ ആവശ്യം വൃഥാവിലായി. ലാറ്റിന്‍ ജനത ഈ വിശുദ്ധന്റെ തിരുന്നാള്‍ ഒക്ടോബര്‍ 27നും, ഗ്രീക്ക്കാര്‍ നവംബര്‍ 30നും കോപ്റ്റിക് ക്രിസ്ത്യാനികള്‍ ഡിസംബര്‍ 18നുമാണ് ആഘോഷിക്കുന്നത്. പുതിയ നിയമത്തിന്റെ ആദ്യ എത്യോപ്യന്‍ തര്‍ജ്ജമ ഇദ്ദേഹമാണ് നടത്തിയതെന്നാണ് അബീസ്സിനിയക്കാര്‍ വിശ്വസിക്കുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അയര്‍ലണ്ടിലെ അബ്ബാന്‍ 2. ഈജിപ്തിലെ അബ്രഹാം 3.കപ്പിത്തോളിനായും ദാസി എറോത്തെയിസും 4.കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സിറിയാക്കൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-25-10:52:28.jpg
Keywords: വിശുദ്ധ
Content: 2974
Category: 5
Sub Category:
Heading: വിശുദ്ധ ഇവാരിസ്റ്റസ്
Content: ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത്‌ 3ാമത്തെ നൂറ്റാണ്ടിലാണ് വിശുദ്ധ ഇവാരിസ്റ്റ്സിന്റെ മെത്രാന്‍ ഭരണം ആരംഭിക്കുന്നത്. ഐതിഹ്യമനുസരിച്ച് ഇദ്ദേഹം അന്തിയോക്യയില്‍ നിന്നുള്ള ഒരു ഗ്രീക്ക്‌ വംശജനാണ്. എന്നാല്‍ മറ്റ് ചിലരുടെ അഭിപ്രായത്തില്‍ ഇദ്ദേഹം ബെത്ലഹേമില്‍ ജൂദ എന്ന് പേരായ ഒരു ജൂതന്റെ പുത്രനാണ്. എത്ര കാലം അദ്ദേഹം അധികാരത്തിലിരുന്നു എന്നതിനെ കുറിച്ചും അദ്ദേഹത്തിന്റെത്‌ എഴുത്തുകളുടെയും നിയമ രേഖകളുടെയും ആധികാരികതയെ കുറിച്ച് ചരിത്രകാരന്‍മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായം ഉണ്ട്. എന്നിരുന്നാലും പഴയ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍, റോമിനെ പ്രത്യേക ഇടവകകളായി തിരിക്കുകയും 15 മെത്രാന്‍മാരെയും 7 പുരോഹിതന്മാരെയും, 2 ശെമ്മാച്ചന്‍മാരെയും നിയമിക്കുകയും ചെയ്തത് വിശുദ്ധ ഇവാരിസ്റ്റസാണ്. ഇവക്കൊന്നും ചരിത്രപരമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇവയുടെ വിശ്വാസ്യത ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ആഫ്രിക്കയിലെ മെത്രാന്മാരെ അഭിസംബോധന ചെയ്തു കൊണ്ടുള്ള തന്റെ ആദ്യത്തെ തിരുവെഴുത്തില്‍, മെത്രാന്മാരുടെ സുവിശേഷ പ്രബോധനങ്ങള്‍ സത്യമാണോ എന്ന് നിരീക്ഷിക്കുന്നതിനായി ഇവാരിസ്റ്റസ് ഏഴു ശെമ്മാച്ചന്‍മാരെ നിയമിച്ചതായി പറയുന്നു. തന്റെ മെത്രാന്‍മാരുടെ ഒരു തരത്തിലുള്ള ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നത്‌ ഇവാരിസ്റ്റസിനു ഇഷ്ടമല്ലായിരുന്നു. എന്നിരുന്നാലും തെറ്റുകള്‍ കണ്ടാല്‍ അവരെ സ്ഥാനഭ്രഷ്ടരാക്കുന്നതിനുള്ള അവകാശം റോമന്‍ സഭയില്‍ നിക്ഷിപ്തമായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ തിരുവെഴുത്ത് മെത്രാനും തന്റെ രൂപതയും തമ്മിലുള്ള ബന്ധത്തെ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തോട് ഉപമിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള ചില രേഖകള്‍ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ തന്നെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ സംശയാസ്പദമാണ്. എന്നിരുന്നാലും അന്റോണിന്‍ സാമ്രാജ്യത്തിന്റെ ഉദയം വരെ ഇദ്ദേഹം ജീവിച്ചിരുന്നു. സഭാ വിശ്വാസമനുസരിച്ചു ഇദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയും വത്തിക്കാന്‍ കുന്നില്‍ അടക്കം ചെയ്യപ്പെടുകയും ചെയ്തു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ബ്രിട്ടനിലെ അലാനൂസും അതോറൂസും 2. സ്വിറ്റ്സര്‍ലന്‍ഡിലെ അഡാല്‍ഗോട്ട് 3. ജര്‍മ്മനിയിലെ അല്‍ബിനൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-25-10:37:12.jpg
Keywords: വിശുദ്ധ
Content: 2975
Category: 5
Sub Category:
Heading: വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും
Content: എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ റോമിലെ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും ജനിച്ചത്‌. ക്രിസ്തുമത വിശ്വാസികളായിരുന്ന ഇവര്‍ മത പീഡനത്തില്‍ നിന്നും തങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്നതിനായി ഒളിച്ചോടി. അവരുടെ ഈ ഒളിച്ചോട്ടം സോയിസണ്‍സിലാണ് അവസാനിച്ചത്‌. അവിടെ അവര്‍ പകല്‍ മുഴുവനും ഗൌള്‍സിന്റെ ഇടയില്‍ ക്രിസ്തീയ മത പ്രചാരണവും രാത്രിയില്‍ പാദരക്ഷകള്‍ നിര്‍മ്മിച്ചും കാലം കഴിച്ചു. ഈ വിശുദ്ധര്‍ ഇരട്ട സഹോദരന്മാര്‍ ആയിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഈ വാദത്തിനു സ്ഥിരീകരണം ഇല്ല. തങ്ങളുടെ വ്യാപാരത്തില്‍ നിന്നും തങ്ങളുടെ ജീവിതം കഴിക്കുന്നതിനു പുറമേ പാവപ്പെട്ടവരെ സഹായിക്കുന്നതിനുമുള്ള വരുമാനം അവര്‍ക്ക്‌ ലഭിക്കുന്നുണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളുടെ വിജയം ബെല്‍ജിക്ക് ഗൌളിലെ ഗവര്‍ണറായ റിക്റ്റസ് വാരുസിനു പിടിച്ചില്ല. അദ്ദേഹം അവരെ ക്രൂരമായി പീഡിപ്പിക്കുകയും കഴുത്തില്‍ തിരികല്ല് കെട്ടി നദിയില്‍ എറിയുകയും ചെയ്തു. ഇതില്‍ നിന്നും അവര്‍ രക്ഷപ്പെട്ടെങ്കിലും ചക്രവര്‍ത്തി ഈ വിശുദ്ധരെ പിടികൂടി തലവെട്ടി കൊന്നുകളഞ്ഞു. ഗാബ്രിയേല്‍ മേയിറിന്റെ അഭിപ്രായത്തില്‍ പല ഉറവിടങ്ങളില്‍ നിന്നുമായി രൂപപ്പെട്ട ഇവരുടെ കഥയില്‍ ചരിത്രപരമായി വിശ്വാസയോഗ്യമല്ലാത്ത പല വിശദാംശങ്ങളും കടന്ന്‍ കൂടിയിട്ടുണ്ട്. മറ്റൊരു ഐതിഹ്യമനുസരിച്ച് കാന്റര്‍ബറിയിലെ ഒരു കുലീന റോമന്‍-ബ്രിട്ടിഷ് കുടുംബത്തിലെ ആണ്‍ മക്കളായിട്ടാണ് ഇവരുടെ ജനനം. ഇവര്‍ പ്രായപൂര്‍ത്തിയായികൊണ്ടിരിക്കെ റോമന്‍ ചക്രവര്‍ത്തിയുടെ വെറുപ്പിന് പാത്രമായ അവരുടെ പിതാവിന്റെ വധത്തോടെ, തൊഴില്‍ പരിശീലനത്തിനും കൂടാതെ പിതാവിന്റെ ഘാതകരില്‍ നിന്നും അവരെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ അവരുടെ അമ്മ അവരെ ലണ്ടനിലേക്കയച്ചു. യാത്രക്കിടെ ഫാവര്‍ഷാം എന്ന സ്ഥലത്തെ ഒരു ചെരുപ്പ് നിര്‍മ്മാതാവിന്റെ പണിശാലയിലെത്തിയ അവര്‍ ഇനി യാത്ര തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയും ഫാവര്‍ഷാമില്‍ വസിക്കുകയും ചെയ്തു. ഈ നഗരവുമായി വിശുദ്ധര്‍ക്കുള്ള ബന്ധത്തിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച ഒരു ലോഹ ഫലകം ഇപ്പോഴും ആ പട്ടണത്തില്‍ കാണാം. ഇവരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി സ്ട്രൂഡിലെ പൊതു മന്ദിരത്തിനു ‘ക്രിസ്പിന്‍ ആന്‍ഡ്‌ ക്രിസ്പാനിയസ്’ എന്ന പേരാണ് നല്‍കിയിരിക്കുന്നത് . എന്നിരുന്നാലും ഈ ഐതിഹ്യത്തില്‍ ഈ സഹോദരന്മാര്‍ എങ്ങനെ രക്തസാക്ഷിത്വം വരിക്കുകയും ആദരിക്കപ്പെടുകയും ചെയ്തു എന്ന് വിവരിക്കുന്നില്ല. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഫ്രാന്‍സിലെ ഹിലരി 2. ഗ്രീക്കുകാരായ ക്രിസന്തിയൂസും ഭാര്യ ദാരിയും 3. തബീത്താ 4. ഓര്‍ലീന്‍സിലെ ഡുള്‍കാര്‍ഡൂസു {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }}
Image: /content_image/DailySaints/DailySaints-2016-10-23-11:29:57.jpg
Keywords: വിശുദ്ധ
Content: 2976
Category: 5
Sub Category:
Heading: വിശുദ്ധ അന്തോണി ക്ലാരെറ്റ്
Content: നെപ്പോളിയന്‍ സ്പെയിന്‍ ആക്രമിക്കുന്ന കാലത്ത് സ്പെയിനിലെ കാറ്റലോണിയയിലെ വിച്ച് രൂപതയിലെ സാലെന്റ് എന്ന സ്ഥലത്താണ് വിശുദ്ധ അന്തോണി ക്ലാരെറ്റ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു നെയ്ത്തുകാരന്‍ ആയതിനാല്‍ കായികമായ ജോലികള്‍ ചെയ്യുവാനുള്ള പരിശീലനം ലഭിച്ചിരിന്നുവെങ്കിലും, അദ്ദേഹം 1829-ല്‍ വിച്ചിലെ ആശ്രമത്തില്‍ ചേരുകയാണുണ്ടായത്. 1835-ല്‍ അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിച്ചു. തന്റെ സ്വന്തം ഇടവകയില്‍ തന്നെ വികാരിയായി നിയമിതനായി. പിന്നീട് വിശ്വാസ പ്രചാരണ ദൌത്യവുമായി അദ്ദേഹം റോമിലേക്ക് പോയി. ജെസ്യൂട്ട്കാരുടെ ആശ്രമത്തിലും അദ്ദേഹം ചേര്‍ന്നെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അത് ഉപേക്ഷിച്ചു. പിന്നീട് സ്പെയിനിലേക്ക് തിരികെ വന്ന വിശുദ്ധന്‍ അവിടത്തെ ഒരു ഇടവകയില്‍ വികാരിയായി. അദ്ദേഹത്തിന്റെ അപ്പോസ്തോലിക പ്രവര്‍ത്തനങ്ങളില്‍ ഗ്രാമ പ്രദേശങ്ങളില്‍ വചന പ്രഘോഷണവും, മത പ്രവര്‍ത്തകരുടെ യോഗങ്ങള്‍ വിളിച്ചു കൂട്ടുകയും കൂടാതെ ഗ്രന്ഥ രചനയും ഉള്‍പ്പെടുന്നു. ഏതാണ്ട് 150 ഗ്രന്ഥങ്ങളോളം അദ്ദേഹം രചിച്ചിട്ടുണ്ട്. വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളുടെ വിജയത്തില്‍ അസ്വസ്ഥരായ ചില പുരോഹിതന്മാര്‍ അദ്ദേഹതിനെതിരായി തിരിഞ്ഞതിന്റെ ഫലമായി അദ്ദേഹം കാറ്റലോണിയ വിട്ട്‌ 1848-ല്‍ കാനറി ഐലന്റിലേക്ക് പോയി. ഒരു വര്‍ഷത്തിനുശേഷം തിരിച്ച് കാറ്റലോണിയയില്‍ എത്തിയ അദ്ദേഹം തന്റെ പ്രേഷിത പ്രവര്‍ത്തനം തുടര്‍ന്നു. 1849-ല്‍ അന്തോണി 6 പുരോഹിതന്മാരെ കൂട്ടി ക്ളാരെന്‍ഷിയന്‍സ് എന്ന്‍ പരക്കെ അറിയപ്പെടുന്ന ‘മിഷണറി സണ്‍സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി’ എന്ന സഭക്ക്‌ അടിസ്ഥാനമിട്ടു. 1850-ല്‍ സ്പെയിനിലെ രാജ്ഞിയായ ഇസബെല്ല-II ന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധനെ ക്യൂബയിലെ സാന്റിയാഗോ രൂപതയുടെ മെത്രാനാക്കി വാഴിച്ചു. അടുത്ത ഏഴ് വര്‍ഷത്തോളം വിശുദ്ധന്‍ അപ്പോസ്തോലിക സന്ദര്‍ശനങ്ങളും, നീഗ്രോകളെ അടിമകളാക്കുന്നതിനെതിരെയുള്ള പ്രചാരണങളുമായി മുന്നോട്ട് പോയി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി വിശുദ്ധന് നിരന്തരമായ വധഭീഷണി നേരിടേണ്ടി വന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ജീവനെടുക്കുവാനുള്ള ശ്രമം വരെ ഉണ്ടായി. 1857-ല്‍ രാജ്ഞിയെ കുമ്പസാരിപ്പിക്കുന്ന പുരോഹിതനായി അദ്ദേഹത്തെ സ്പെയിനിലേക്ക് തിരികെ വിളിച്ചു. ഇത് മൂലം മെത്രാന്മാരെ നാമ നിര്‍ദ്ദേശം ചെയ്യുന്നതില്‍ കുറെയൊക്കെ സ്വാധീനം ചെലുത്തി എസ്‌കോരിയയില്‍ സഭാ സംബന്ധമായ പഠനങ്ങള്‍ക്കുള്ള ഒരു കേന്ദ്രം തുടങ്ങുവാനും, സ്പെയിനിലെ സഭാ ആശ്രമങ്ങള്‍ക്കുള്ള അംഗീകാരം നേടിയെടുക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു. 1869-ല്‍ ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായി അദ്ദേഹം റോമിലായിരുന്നു. ഇസബെല്ല-II നാടുകടത്തപ്പെട്ടപ്പോള്‍ അന്തോണിയും രാജ്ഞിയെ പിന്തുടര്‍ന്നു. സ്പാനിഷ് സ്ഥാനപതിയുടെ നിര്‍ബന്ധത്താല്‍ അദ്ദേഹം ഫോണ്ട്ഫ്രോയിടെയിലുള്ള സിസ്റ്റെര്‍ഷിയന്‍ ആശ്രമത്തില്‍ വീട്ടു തടങ്കലിലാവുകയും അവിടെ വച്ച് തന്റെ 63-മത്തെ വയസ്സില്‍ നിര്യാതനാവുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭൌതീകാവശിഷ്ടങ്ങള്‍ പിന്നീട് വിച്ചിലേക്ക് തിരികെ കൊണ്ട് വന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അരേറ്റാസ് 2. ആഫ്രിക്കക്കാരായ ഫെലിക്സ്, ഔടാക്ത്തൂസ്, ജാനുവാരിയൂസ്, ഫോര്‍ത്ത്നാത്തൂസ്, സ്പെതിമൂസ് 3. സ്പെയിനിലെ ബര്‍ണാദ് കാല്‍വോ 4. കാഡ് ഫാര്‍ക്ക് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }}
Image: /content_image/DailySaints/DailySaints-2016-10-23-10:49:30.jpg
Keywords: വിശുദ്ധ
Content: 2977
Category: 8
Sub Category:
Heading: ദിവ്യബലിയുടെ ഫലപ്രദായകത്വം ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു ലഭിക്കുന്നത് എപ്രകാരം? വി. തോമസ് അക്വീനാസിന്റെ വാക്കുകൾ
Content: "എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാൻ അവനെ ഉയിർപ്പിക്കും" (യോഹ 6:54) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 24}# "ഒരൊറ്റ ദിവ്യബലിക്ക് എല്ലാ സഹനങ്ങളിലും നിന്ന് ആത്മാവിനെ വിമോചിപ്പിക്കുവാൻ കഴിയുമെങ്കിലും, അതിന്റെ ഫലം 'ആർക്കുവേണ്ടി' അർപ്പിക്കപ്പെടുന്നുവോ അവർക്കും 'ആര് അർപ്പിക്കുന്നുവോ' അവർക്കും പരിമിതമായ തോതിൽ മാത്രമേ ലഭിക്കുകയുള്ളൂ; കാരണം ദിവ്യബലിയുടെ ഫലപ്രദായകത്വം അവർക്കു ലഭിക്കുന്നത് അവരുടെ ഭക്തിതീക്ഷ്ണതയുടെ അളവനുസരിച്ചത്രേ. ശുദ്ധീകരാത്മാക്കളെ സംബന്ധിച്ചാണെങ്കിൽ, അവരുടെ ഭക്തിതീക്ഷ്ണതയുടെ അളവ്, മരണസമയത്ത് അവർക്കുണ്ടായിരുന്ന മാനസികസ്ഥിതിയെ ആശ്രയിച്ചിരിക്കും." (വി. തോമസ് അക്വീനാസ്, S.Th III a,q.79,a.5) #{blue->n->n->വിചിന്തനം:}# ഓരോ ദിവ്യബലിയിലും കഴിയുന്നത്ര ഒരുക്കത്തോടെ പങ്കെടുക്കുവാൻ തീരുമാനമെടുക്കാം. ദിവ്യബലിയുടെ ഫലപ്രദായകത്വം എത്ര വലുതാണെന്ന് വരും തലമുറക്ക് പഠിപ്പിച്ചു കൊടുക്കാൻ ഒരിക്കലും മടികാണിക്കരുത്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-24-11:43:27.jpg
Keywords: വി. തോമസ് അക്വീനാസ്
Content: 2978
Category: 6
Sub Category:
Heading: സഭ വിളിക്കപ്പെട്ടിരിക്കുന്ന സേവന മേഖല
Content: "ദരിദ്രര്‍ ഭക്ഷിച്ചു തൃപ്തരാകും; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍അവിടുത്തെ പ്രകീര്‍ത്തിക്കും; അവര്‍ എന്നും സന്തുഷ്ടരായി ജീവിക്കും" (സങ്കീര്‍ത്തനങ്ങള്‍ 22:26). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 24}# ഓരോ ദിവ്യബലിയിലും പിതാവ് തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ സഭയ്ക്കാകമാനമായി നല്‍കിയ ബലിയെ സ്വീകരിച്ചുകൊണ്ട് അവന്റെ ഉയര്‍പ്പിനെ നിരന്തരമായി മഹത്വപ്പെടുത്തുന്നു. സഭയുടെ പെസഹാ സ്വഭാവം അവിടുന്ന് സ്വീകരിക്കുന്നു. ഞായറാഴ്ച കുര്‍ബ്ബാന വിശ്വാസസമൂഹത്തിന്റെ ക്രിസ്തു കേന്ദ്രീകൃത സ്വഭാവത്തിന്റെ ഒരു ശക്തമായ പ്രകടനമാണ്; ഈ സഭയെയാണ് ക്രിസ്തു പിതാവിന് ദാനമായി നല്‍കുന്നത്. സഹോദര സഹായത്തിലും നീതിയിലും കാരുണ്യത്തിലും സമാധാനത്തിലും സേവനം ചെയ്യുന്നതിനുമാണ് സഭ വിളിച്ച് ചേര്‍ത്തിരിക്കുന്നത്: ഈ വിളിച്ചുചേര്‍ക്കല്‍ പ്രവര്‍ത്തിയില്‍ തന്നെ ക്രിസ്തു, സേവനത്തെ വിശുദ്ധീകരിക്കുകയും ഫലവത്താക്കുകയും അത് പരിശുദ്ധാത്മാവില്‍ പിതാവിന് കാഴ്ചവയ്ക്കുകയും ചെയ്യുന്നു. സഭ വിളിക്കപ്പെട്ടിരിക്കുന്ന ഈ സേവനം സകലപൂര്‍ണ്ണതയോടുകൂടിയ പ്രേഷിത പ്രവര്‍ത്തനത്തിന്റേയും മനുഷ്യപുരോഗതിയുടേയും സേവനമാണ്. ഈ സേവനം ക്രിസ്തുവിന്റെ നാമത്തിലും അവിടുത്തെ കാരുണ്യത്തിലും കേന്ദ്രീകൃതമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 10.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-23-14:51:21.jpg
Keywords: സഭ
Content: 2979
Category: 1
Sub Category:
Heading: വിശ്വാസത്തെ കേവലം നിയമങ്ങളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലേക്ക് ഒതുക്കിനിറുത്തരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്‌തവ വിശ്വാസത്തെ കേവലം നിയമങ്ങളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലേക്ക് ഒതുക്കിനിറുത്തരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സന്യസ്ഥരും, വൈദികരും, ബിഷപ്പുമാരും, കര്‍ദിനാളുമാരുമടങ്ങുന്ന സംഘത്തിന്റെ അന്താരാഷ്ട്ര യോഗത്തില്‍ പങ്കെടുത്തുകൊണ്ടാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കാരുണ്യമുണ്ടാകുകയും, തെരഞ്ഞെടുക്കുകയും ചെയ്യുക' എന്നതായിരുന്നു യോഗത്തിന്റെ മുഖ്യചിന്താവിഷയം. നമ്മുടെ വിശ്വാസം മറ്റുള്ളവര്‍ക്ക് സുവിശേഷത്തിന്റെ സത്യവെളിച്ചം പകര്‍ന്നു നല്‍കുന്നതായിരിക്കണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. മാനുഷീകമായ കണക്കുകൂട്ടലുകളുടെ ഭാഗമല്ല അജപാലന ദൗത്യമെന്നു പറഞ്ഞ പാപ്പ, ഈ വിളിയിലേക്ക് തെരഞ്ഞെടുത്ത ക്രിസ്തുവിന്റെ പാതയെ പിന്‍പറ്റുന്ന സമൂഹമായി ദൈവിളി സ്വീകരിച്ചവര്‍ മാറണമെന്നും പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ക്രിസ്തു ചുറ്റുപാടുമുള്ളവരോട് കാണിച്ച കാരുണ്യം മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍ ദൈവവിളി കേട്ട് പ്രവര്‍ത്തിക്കുന്നവര്‍ ബാധ്യസ്ഥരാണെന്നും പാപ്പ പറഞ്ഞു. പോകുക, കാണുക, വിളിക്കുക എന്നീ മൂന്നു പ്രവര്‍ത്തികളാണ് ക്രിസ്തു എല്ലായ്‌പ്പോഴും തന്റെ ശുശ്രൂഷയില്‍ ഉയത്തിപിടിച്ചിരുന്നതെന്നു പറഞ്ഞ പാപ്പ, സഭയുടെ പ്രവര്‍ത്തനവും ഇപ്രകാരമായിരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. "സഭ എല്ലായ്‌പ്പോഴും പുറത്തേക്ക് സഞ്ചരിക്കണം. അതിര്‍ത്തികള്‍ താണ്ടണം. പരാജയത്തിന്റെ ഭീതികള്‍ അതിനെ ഒരിക്കലും ബാധിക്കരുത്. സഭയിലെ നേതൃത്വം പുറത്തേക്ക് പോയി പ്രവര്‍ത്തിക്കാത്തിടത്തോളം നല്ല ഫലങ്ങളുടെ വിളവെടുപ്പ് സാധ്യമല്ലെന്ന കാര്യവും നാം ഓര്‍ക്കണം. അതു പോലെ തന്നെ ക്രിസ്തുവിന്റെ കണ്ണുകളിലൂടെ വേണം നാം മറ്റുള്ളവരെ നോക്കുവാന്‍. ക്രിസ്തു തന്റെ കാലഘട്ടത്തിലെ ആളുകളേ, മുന്‍വിധികളെ എല്ലാം മാറ്റി നിര്‍ത്തിയ ശേഷമാണ് ദൈവ സ്‌നേഹത്തിലേക്ക് വിളിച്ചു ചേര്‍ത്തത്. സഭയിലെ അജപാലന സംഘവും ഇതേ പോലെ പ്രവര്‍ത്തിക്കണം". പാപ്പ വിശദീകരിച്ചു. മറ്റുവരെ സഭയിലേക്ക് വിളിക്കേണ്ട ഉത്തരവാദിത്വവും അജപാലകരുടേതാണെന്ന് പാപ്പ പറഞ്ഞു. ക്രിസ്തുവിനു വേണ്ടി മറ്റുള്ളവരെ നേടുവാന്‍ നാം അവരോട് ചില ചോദ്യങ്ങള്‍ മാത്രം ചോദിച്ചാല്‍ മതിയെന്നും അതില്‍ നിന്നുണ്ടാകുന്ന ചിന്തയില്‍ നിന്നും തന്നെ ആളുകള്‍ ക്രിസ്തുവിന്റെ വഴിയെ സഞ്ചരിക്കുമെന്നു പാപ്പ കൂട്ടിച്ചേര്‍ത്തു. ശരിയായ മാര്‍ഗം അവരെ വിളിച്ചു കാണിക്കേണ്ട ഉത്തരവാദിത്വമാണ് അജപാലന സംഘം ചെയ്യേണ്ടതെന്നും മാര്‍പാപ്പ വിശദീകരിച്ചു.
Image: /content_image/News/News-2016-10-24-05:20:27.jpg
Keywords: Pope,Fracis,Message,to,priest,Cardinals,in,Rome
Content: 2980
Category: 1
Sub Category:
Heading: തീവ്രവാദികള്‍ ഒളിച്ചിരിക്കുവാന്‍ കയറിയ മുറിയിലകപ്പെട്ട എഴ് ഇറാഖി പെണ്‍കുട്ടികളും മാതാവിനോട് മാധ്യസ്ഥം തേടി, ചെറു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടു
Content: കിര്‍കുക്ക്: ഇറാഖി സേനയില്‍ നിന്നും രക്ഷ നേടുന്നതിനായി ഐഎസ് തീവ്രവാദികള്‍ പതിയിരുന്ന ഹോസ്റ്റലിലെ ഏഴു പെണ്‍കുട്ടികള്‍, തീവ്രവാദികളുടെ കണ്ണില്‍പെടാതെ അത്ഭുതകരമായി രക്ഷപെട്ടു. പരിശുദ്ധ അമ്മയാണ് തങ്ങളെ തീവ്രവാദികളുടെ കണ്ണില്‍പെടാതെ രക്ഷിച്ചതെന്നു രക്ഷപെട്ട പെണ്‍കുട്ടികള്‍ സാക്ഷ്യപ്പെടുത്തുന്നു. തികച്ചും നാടകീയമായ സംഭവങ്ങളാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കിര്‍ക്കുകില്‍ അരങ്ങേറിയത്. ഫാദര്‍ റോണി മോമിക്കയാണ് ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ കാത്തലിക് ന്യൂസ് ഏജന്‍സിയോട് വെളിപ്പെടുത്തിയത്. ഇറാഖി സൈന്യം ഐഎസ് തീവ്രവാദികള്‍ക്കു നേരെ ശക്തമായ ആക്രമണമാണ് നടത്തുന്നത്. സേനയുടെ കണ്ണില്‍പെടാതിരിക്കുവാനാണ് രണ്ടു തീവ്രവാദികള്‍ കിര്‍ക്കുക് യൂണിവേഴ്‌സിറ്റിയിലെ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലേ ഒരു മുറിയില്‍ ഒളിച്ചിരിക്കുവാന്‍ വേണ്ടി കയറിയത്. തീവ്രവാദികള്‍ മുറിയിലേക്ക് കടന്നുവരുന്നത് കണ്ട പെണ്‍കുട്ടികള്‍ കട്ടിലിലെ മെത്തയുടെ അടിയിലായി ഒളിച്ചു. ഈ സമയം തങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്ന അപകടത്തെ കുറിച്ച് അവര്‍ ഫാദര്‍ റോണി മോമിക്ക് മൊബൈലിലൂടെ വിവരം നല്‍കി. "അവിടെ നടക്കുന്ന സംഭവങ്ങള്‍ എല്ലാം കുട്ടികള്‍ തത്സമയം എന്നെ ഫോണിലൂടെ അറിയിക്കുന്നുണ്ടായിരുന്നു. ദൈവത്തിലുള്ള വിശ്വാസം കൈവിടാതെ പരിശുദ്ധ അമ്മയോടുള്ള മധ്യസ്ഥം നടത്തുവാന്‍ ഞാന്‍ അവര്‍ക്ക് നിര്‍ദേശം നല്‍കി. രക്ഷപെട്ട ഒരു പെണ്‍കുട്ടി പറഞ്ഞത്, തീവ്രവാദികളുടെ കണ്ണില്‍ നിന്നും മാതാവ് തങ്ങളെ മറച്ചുപിടിച്ചുവെന്നാണ്." ഫാദര്‍ റോണി മോമിക്ക പറഞ്ഞു. ആദ്യം രണ്ടു തീവ്രവാദികളാണ് മുറിയിലേക്ക് കടന്നുവന്നതെന്നും, പിന്നീട് ഇവര്‍ മുറിവേറ്റ രണ്ടു പേരെ കൂടി മുറിയിലേക്ക് കൊണ്ടുവന്നതായും പെണ്‍കുട്ടികള്‍ പറഞ്ഞു. നീണ്ട എട്ടുമണിക്കൂര്‍ തീവ്രവാദികള്‍ തങ്ങളുടെ മുറിയില്‍ തന്നെയായിരുന്നു ഒളിച്ചിരുന്നത്. മുറിയില്‍ അവര്‍ നിസ്‌കരിക്കുകയും, ഭക്ഷണം പാകംചെയ്തു കഴിക്കുകയും, മുറിവേറ്റ മറ്റുരണ്ടു പേരെ ശുശ്രൂഷിക്കുകയും ചെയ്തതായും പെണ്‍കുട്ടികള്‍ വിവരിച്ചു. ഒരു കിടക്കമുഴുവനും രക്തത്തില്‍ കുതിര്‍ന്ന രീതിയിലായിരുന്നുവെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ഇറാഖി സേന, വിവിധ രാജ്യങ്ങളിലെ സേനാംഗങ്ങളോടൊപ്പം ഐഎസ് തീവ്രവാദികള്‍ക്കെതിരെ അവസാന റൗണ്ട് പോരാട്ടമാണ് ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2016-10-24-02:38:28.jpg
Keywords: Mary,Intersection,prayer,helped,girls,from,isis,terrorist
Content: 2981
Category: 9
Sub Category:
Heading: റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന 'തണ്ടർ ഓഫ് ഗോഡ്' നാളെ: ആത്മീയ ഉണർവിനൊരുങ്ങി യൂറോപ്പ്; പുത്തൻ അഭിഷേകവുമായി സെഹിയോൻ ടീമും
Content: യേശുനാമത്തിൽ സൌഖ്യവും വിടുതലും പകർന്നു നൽകിക്കൊണ്ട് പരിശുദ്ധാത്മ അഭിഷേകം പേമാരിയായ് പെയ്തിറങ്ങുന്ന ,കത്തോലിക്കാ നവസുവിശേഷവത്കരണത്തിന്റെ ദൈവിക ഉപകരണം റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന , തണ്ടർ ഓഫ് ഗോഡ് യൂണിവേഴ്സൽ ബൈബിൾ കൺവെൻഷൻ നാളെ നടക്കും.ജാതി മത ഭേദമില്ലാതെ , ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ ഒരുമിക്കുന്ന യൂണിവേഴ്സൽ ബൈബിൾ കൺവെൻഷനായുള്ള ആത്മീയവും ഭൌതികവുമായ ഒരുക്കങ്ങൾ പൂർത്തിയായി. കഴിഞ്ഞ നാലു ദിവസമായി ഫാ. വട്ടായിലിനും ഫാ സോജി ഓലിക്കലിനുമൊപ്പം വളർച്ചാധ്യാന ശുശ്രൂഷയിലായിരുന്ന സെഹിയോൻ ടീം പുത്തൻ അഭിഷേകവുമായി പ്രമുഖ വചനപ്രഘോഷകരായ ഫാ. സാജു ഇലഞ്ഞിയിൽ, ഫാ.ഷൈജു നടുവത്താനി, ബ്രദർ ജോസഫ് താഞ്ചൻ, ബ്രദർ സാബു കാസർകോഡ് എന്നിവരുടെ നേതൃത്വത്തിൽ വട്ടായിലച്ചനൊപ്പം കൺവെൻഷൻ നയിക്കും. യു കെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷൻ സെന്ററിലേക്ക് ഏവർക്കും സൌകര്യപ്രദമായ രീതിയിൽ പ്രത്യേകം യാത്രാസൌകര്യം സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കും ടീനേജുകാർക്കുമായി പ്രത്യേകം ബൈബിൾ കൺവെൻഷൻ തന്നെ നടക്കും.ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ യുടെ കിഡ്സ് ഫോർ കിംങ്ഡം, ടീൻസ് ഫോർ കിംങ്ഡം ടീമുകൾ കൺവെൻഷനുകൾ നയിക്കും. നിരവധിയായ അത്ഭുതങ്ങളും അടയാളങ്ങളും ഈശുശ്രൂഷയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് അസാദ്ധ്യങ്ങൾ സാദ്ധ്യമാക്കപ്പെട്ട നിരവധിയായ അനുഭവ സാക്ഷ്യങ്ങൾ തെളിയിക്കുന്നു. ജീവൻ തുടിക്കുന്ന ദൈവിക അടയാളങ്ങളിലൂടെ ,വചനാധിഷ്ടിതമായ വിശ്വാസജീവിത്തിൽ നമ്മെ നയിക്കുവാൻ ദൈവം തെരെഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന സേവ്യർ ഖാൻ വട്ടായിലച്ചൻ ലക്ഷങ്ങൾ പങ്കെടുക്കുന്ന അഭിഷേകാഗ്നി കൺവെൻഷനുകളിലൂടെ തന്റെ ദൌത്യം തുടരുമ്പോൾ , പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങൾ നിരവധിയായി വർഷിക്കപ്പെടുന്ന ,ദൈവവചനത്തിന്റെ കൃത്യതയാർന്ന ഉപയോഗത്തിലൂടെ വിവിധ ഭാഷാ ജനവിഭാഗങ്ങളുടെയിടയിൽ മിന്നൽപ്പിണർ പോലെ വിടുതലുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പൂർണ്ണമായും ഇംഗ്ലീഷിൽ നടത്തപ്പെടുന്ന തണ്ടർ ഓഫ് ഗോഡ് ലോക സുവിശേഷവത്കരണരംഗത്തെ ദൈവിക അടയാളങ്ങളുടെ സ്ഥിരം വേദിയായി മാറിയിരിക്കുന്നു. ആദ്ധ്യാത്മിക പുസ്തകങ്ങളും വസ്തുവകകളും പ്രസിദ്ധീകരണങ്ങളുമായി സെഹിയോന്റ സഞ്ചരിക്കുന്ന പുസ്തകശാല "എൽഷദായ്" നാളെ മുഴുവൻ സമയവും പ്രവർത്തിക്കും. കൺവെൻഷനായി ശക്തമായ ഉപവാസ മദ്ധ്യസ്ഥ പ്രാർത്ഥനകൾ യു കെയിലെമ്പാടും നടന്നുവരുമ്പോൾ യേശുനാമത്തിൽ ഓരൊരുത്തരെയും ഫാ. സോജി ഓലിക്കലും സെഹിയോൻ കുടുംബവും ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് വീണ്ടും ക്ഷണിക്കുന്നു. 25 ന് രാവിലെ 10 മണിമുതൽ ക്രോലി സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിൽ നടക്കുന്ന കൺവെൻഷൻ വൈകിട്ട് 4 ന് സമാപിക്കും. #{red->n->n->യു കെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷൻസ്ഥലത്തേക്ക് ഒരുക്കിയിരിക്കുന്ന പ്രത്യേക യാത്രാസൌകര്യത്തിനായി താഴെപ്പറയുന്ന വ്യക്തികളെ ബന്ധപ്പെടുക. }# സസക്സ് ബെക്സിൽ ഓൺ സി (സണ്ണി.07737319408), ഈസ്റ്റ്ബോൺ .(ടോജോ, 07450353100) വോക്കിംങ് ( ബീന വിൽസൺ.07859888530) വർത്തിംങ് (ജോളി.07578751427) #{blue->n->n->മറ്റ് പൊതു വിവരങ്ങൾക്ക്:}# മബിജോയി ആലപ്പാട്ട്: 07960000217. #{red->n->n->അഡ്രസ്സ്; }# St.Wilfrid's Catholic School St.Wilfrid's Way, Old Horsham Road Crawley. RH11 8PG. #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്;}# ബിജോയി ആലപ്പാട്ട് . 07960000217. Email. bijoyalappatt@yahoo.com
Image: /content_image/Events/Events-2016-10-24-02:48:24.jpg
Keywords: