Contents

Displaying 3761-3770 of 25031 results.
Content: 4026
Category: 4
Sub Category:
Heading: വിശുദ്ധ കുര്‍ബാനയുടെ അത്ഭുതകരമായ ശക്തിയെ പറ്റി വിശുദ്ധരുടെ 13 വാക്യങ്ങള്‍
Content: പാസ്റ്ററുമാരുടെ പാസ്റ്റര്‍ എന്നറിയപ്പെടുന്ന പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തിലെ ബെന്നി ഹിന്‍ വിശുദ്ധ കുര്‍ബാനയുടെ മഹത്വത്തെ പറ്റി അടുത്തിടെ നടത്തിയ പ്രഭാഷണം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരിന്നുവല്ലോ. കത്തോലിക്ക സഭയില്‍ വിശുദ്ധ കുര്‍ബാന വഴിയായി വലിയ അത്ഭുതങ്ങളാണ് സംഭവിക്കുന്നതെന്ന്‍ ബെന്നി ഹിന്‍ തന്റെ പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു. അതുപോലെ പ്രൊട്ടസ്റ്റന്‍റ് സഭകളുടെ തകര്‍ച്ചക്ക് കാരണവും വിശുദ്ധ കുര്‍ബാനയുടെ അഭാവമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഓരോ ദിവസവും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ 5 ലക്ഷത്തോളം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. ഓരോ ബലിയിലും നാം പങ്കെടുക്കുമ്പോഴും വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യവും പവിത്രതയും നാം മനസ്സിലാക്കിയിട്ടുണ്ടോയെന്ന് വിചിന്തനം നടത്തേണ്ടത് അത്യാവശ്യമാണ്. വിശുദ്ധ കുര്‍ബാനയുടെ പവിത്രതയും പ്രാധാന്യവും സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ഏതാനും വിശുദ്ധരുടെ വാക്കുകളാണ് ഇനി നാം ധ്യാനിക്കുന്നത്. 1) #{red->n->n->“വിശുദ്ധ കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ചു എണ്ണമറ്റ മാലാഖമാരാല്‍ ദേവാലയം നിറയും” }# <br> – വിശുദ്ധ ജോണ്‍ ക്രിസോസ്തോം. 2) #{red->n->n->“വിശുദ്ധ കുര്‍ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദം കൊണ്ട് മരിക്കും” }# <br> – വിശുദ്ധ ജോണ്‍ മരിയ വിയാന്നി. 3) #{red->n->n->“പുരോഹിതന്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ മാലാഖമാര്‍ അവനു ചുറ്റും കൂടുകയും അവനെ സഹായിക്കുകയും ചെയ്യും.” }# <br> – വിശുദ്ധ അഗസ്റ്റിന്‍. 4) #{red->n->n->“സൂര്യനുദിക്കാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയിലെങ്കിലും എനിക്ക് ഓര്‍ക്കാന്‍ കഴിയും. എന്നാല്‍ വിശുദ്ധ കുര്‍ബാന ഇല്ലാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയില്‍ പോലും ഓര്‍ക്കാന്‍ കഴിയില്ല” }# <br> – വിശുദ്ധ പാദ്രെ പിയോ. 5) #{red->n->n-> “മരണശേഷം ആത്മാവിന്റെ ആശ്വാസത്തിനു വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനേക്കാള്‍ നേട്ടകരമാണ് ആളുകള്‍ തങ്ങളുടെ ജീവിതകാലത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്.” }# <br> – ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പാ. 6) #{red->n->n-> “ഈ ലോകത്തെ മുഴുവന്‍ നന്മപ്രവര്‍ത്തികളും ഒരു വിശുദ്ധ കുര്‍ബ്ബാനക്ക് പകരമായി വെക്കുക; ആ നന്മകള്‍ വിശുദ്ധ കുര്‍ബാന എന്ന പര്‍വ്വതത്തിനു മുമ്പിലെ മണല്‍തരിക്ക്‌ സമമായിരിക്കും”. }# <br> – വിശുദ്ധ ജോണ്‍ മരിയ വിയാനി. 7) #{red->n->n->“ജീവിക്കുന്ന ദൈവത്തിന്റെ മകനായ യേശു അള്‍ത്താരയിലെ പുരോഹിതന്റെ കയ്യിലായിരിക്കുമ്പോള്‍ സ്വര്‍ഗ്ഗം ആഹ്ലാദിക്കട്ടെ. ആരാധനയുടെ ഔന്നത്യവും എളിമയുടെ ആശ്ചര്യവും വിനയത്തിന്റെ കൊടുമുടിയുമായ ലോകത്തിന്റെ നാഥന്‍, നമ്മുടെ രക്ഷയ്ക്കായി ഒരു കഷണം അപ്പത്തില്‍ സന്നിഹിതനായിരിക്കുവാന്‍ മാത്രം എളിമയുള്ളവനായി.” }# <br> – അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസ്‌. 8) #{red->n->n->“വിശുദ്ധ കുര്‍ബ്ബാന വഴി ലഭിക്കുന്ന അനുഗ്രഹങ്ങളെ എണ്ണുവാന്‍ മനുഷ്യ നാവുകള്‍ക്ക് സാധ്യമല്ല. പാപി ദൈവവുമായി അനുരജ്ഞനത്തിലാകുന്നു; നീതിമാന്‍ കൂടുതല്‍ നീതിനിഷ്ഠനാകുന്നു; പാപങ്ങള്‍ വേരോടെ പിഴുതെറിയപ്പെടുന്നു; നന്മകളും യോഗ്യതകളും വര്‍ദ്ധിക്കുന്നു; ഒപ്പം പിശാചിന്റെ പദ്ധതികള്‍ തകര്‍ക്കപ്പെടുന്നു.” }# <br> - വിശുദ്ധ ലോറന്‍സ്‌ ജെസ്റ്റീനിയന്‍. 9) #{red->n->n->“പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നമുക്ക്‌ പലതും അസാധാരണമായി അനുഭവപ്പെടും.അത് ആനന്ദം, സുഗന്ധം, ശരീരത്തെ ത്രസിപ്പിക്കുന്ന ഒരു ഉന്മേഷം ഇവയില്‍ ഏതുമാകാം” }# <br> – വിശുദ്ധ ജോണ്‍ മരിയ വിയാനി. 10) #{red->n->n->“വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുകയും അസഖ്യം മാലാഖമാര്‍ ഇറങ്ങി വരികയും ചെയ്യും”. }# <br> – മഹാനായ വിശുദ്ധ ഗ്രിഗറി. 11) #{red->n->n->“വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ പോകുന്ന ഒരാത്മാവിനെ അകമ്പടി സേവിക്കുന്ന കാവല്‍ മാലാഖ എത്രയോ ഭാഗ്യവാന്‍” }# <br> – വിശുദ്ധ ജോണ്‍ മരിയ വിയാന്നി. 12) #{red->n->n-> “ക്രിസ്ത്യാനികളെ അറിയുക, വിശുദ്ധ കുര്‍ബാന ഏറ്റവും വിശുദ്ധമായ പ്രവര്‍ത്തിയാകുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നതിനേക്കാള്‍ അധികമായി ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി ഒന്നും തന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുകയില്ല, നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.” }# <br> – വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്‌. 13) #{red->n->n-> “വിശുദ്ധ കുര്‍ബാനയുടേതല്ലാതാകുന്ന ആ നിമിഷം തന്നെ, മുഴുവന്‍ ലോകവും അഗാധഗര്‍ത്തത്തില്‍ പതിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.” }# <br> – പോര്‍ട്ട്‌ മോറിസിലെ വിശുദ്ധ ലിയോണാര്‍ഡ്‌. വിശുദ്ധ കുര്‍ബാനയുടെ മഹത്വം സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ഈ വിശുദ്ധരെ പോലെ ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയില്‍ നമ്മുക്ക് ആഴപ്പെടാം. ജീവിക്കുന്ന യേശുവിന്റെ നിറസാന്നിധ്യം ഓരോ തവണയും നാം ഹൃദയത്തിലേക്ക് സ്വീകരിക്കുമ്പോഴും അവിടുത്തെ ആത്മാവിനാല്‍ പുതിയ സൃഷ്ട്ടികളാക്കി മാറ്റണമെയെന്ന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം. നിത്യസ്തുതിയ്ക്ക് അര്‍ഹനായ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. <br>
Image: /content_image/Mirror/Mirror-2017-02-01-18:16:09.jpg
Keywords: വിശുദ്ധ കുര്‍ബാന
Content: 4027
Category: 9
Sub Category:
Heading: 'ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളം' ഫാ. ജെയിംസ് മഞ്ഞാക്കൽ യു കെ യിൽ എത്തുന്നു: ഫാ.സോജി ഓലിക്കലിനൊപ്പം ത്രിദിന ബൈബിൾ കൺവെൻഷൻ മെയ് 10,11,12 തീയതികളിൽ
Content: ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി, ദേശഭാഷാവ്യത്യാസമില്ലാതെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ലോകപ്രശസ്ത സുവിശേഷപ്രഘോഷകൻ റവ.ഫാ. ജെയിംസ് മഞ്ഞാക്കൽ തന്റെ അത്ഭുതാവഹകമായ ജീവിതസാക്ഷ്യവും, പ്രേഷിതദൌത്യവുമായി യു കെ യിൽ എത്തുന്നു. ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് അഭിഷേകാഗ്നി മിനിസ്ട്രീസ് മെയ് 10,11,12 തിയതികളിലായി ഒരുക്കുന്ന " ന്യൂ ലൈഫ് ഇൻ ക്രൈസ്റ്റ് " കാത്തലിക് കോൺഫറൻസ് ഫാ.മഞ്ഞാക്കൽ നയിക്കും. നവ സുവിശേഷവത്കരണത്തിന്റെ പാതയിൽ ദൈവീക സ്നേഹത്തിന്റെ പര്യായമായ രണ്ടു ആത്മീയ നേതൃത്വങ്ങൾ ആദ്യമായി ഒരുമിക്കുന്ന കൺവെൻഷൻ സെഹിയോൻ യു കെ യുടെ സ്ഥിരം വേദിയായ ബർമിംങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ മൂന്നു ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് നടക്കുക. മെയ് 13 ന് ബഥേലിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിലും മലയാളികളുടെ പ്രിയപ്പെട്ട മഞ്ഞാക്കലച്ചൻ പങ്കെടുക്കും. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ,അന്യഭാഷാസംസ്കാരങ്ങളിൽ പരിശുദ്ധാത്മാഭിഷേകത്താൽ സധൈര്യം കടന്നുകയറി യേശുക്രിസ്തുവിൽ ആത്മാക്കളെ നേടിക്കൊണ്ടിരിക്കുന്ന രണ്ട് അഭിഷിക്തകരങ്ങൾ കൈകോർക്കുന്ന ഈ ശുശ്രൂഷയിലേക്ക് (10,11,12 തിയതികളിലേക്ക്) {{www.sehionuk.org-> www.sehionuk.org }} എന്ന വെബ്സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം. സെഹിയോൻ കുടുംബം ഫാ.സോജി ഓലിക്കൽ,ഫാ ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷനായുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു. #{red->n->n->അഡ്രസ്സ്: }# ബഥേൽ കൺവെൻഷൻ സെന്റർ: കെൽവിൻ വേ വെസ്റ്റ് ബ്രോംവിച്ച് ബർമിംങ്ഹാം #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്: }# സണ്ണി ജോസഫ്. 07877290779 പ്രോസ്പർ ഡി ജോമൊ: 07728921567
Image: /content_image/Events/Events-2017-02-02-04:09:58.JPG
Keywords: മഞ്ഞാക്കൽ, അഭിഷേകാഗ്നി
Content: 4028
Category: 18
Sub Category:
Heading: കൊല്ലം ബൈബിൾ കൺവൻഷൻ മാർച്ച് നാലുമുതൽ
Content: കൊല്ലം: സെഹിയോന്‍ മിനിസ്ട്രി ഡയറക്റ്റര്‍ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കൊല്ലം ബൈബിൾ കൺവൻഷൻ മാർച്ച് നാലുമുതൽ എട്ടുവരെ കന്റോൺമെന്റ് മൈതാനിയിൽ നടക്കും. വൈകുന്നേരം അഞ്ചുമുതൽ രാത്രി ഒമ്പതുവരെയാണ് കൺവൻഷൻ. കൊല്ലം ബിഷപ്പ് ഡോ.സ്റ്റാൻലി റോമൻ ഉദ്ഘാടനം നിർവഹിക്കും. കൺവൻഷന് ശേഷം എല്ലാ സ്‌ഥലത്തേയ്ക്കും ബസ് സർവീസ് ഉണ്ടായിരിക്കുമെന്ന് കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം കൊല്ലം രൂപത കോർഡിനേറ്റർ വിമൽ ആൽബർട്ട്, ആനിമേറ്റർ ആന്റ് ഡയറക്ടർ ഫാ.പ്രേം ഹെൻട്രി, സെക്രട്ടറി എഡിസൺ വിൻസന്റ് എന്നിവർ അറിയിച്ചു.
Image: /content_image/India/India-2017-02-02-04:35:44.jpg
Keywords: ബൈബിൾ കൺവൻഷൻ
Content: 4029
Category: 18
Sub Category:
Heading: ഇ. അഹമ്മദ് അഭിപ്രായ സമന്വയങ്ങള്‍ക്കായി പ്രയത്‌നിച്ച നേതാവ്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: സാമൂഹ്യ, രാഷ്ട്രീയ, നയതന്ത്ര രംഗങ്ങളില്‍ അഭിപ്രായസമന്വയങ്ങള്‍ക്കായി പ്രയത്‌നിച്ച നേതാവായിരുന്നു അന്തരിച്ച ഇ.അഹമ്മദ് എംപിയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. സ്വതസിദ്ധമായ നേതൃശൈലിയും ഉന്നതമായ കാഴ്ചപ്പാടുകളും അദ്ദേഹത്തെ ശ്രദ്ധേയവ്യക്തിത്വമാക്കി. കേന്ദ്രമന്ത്രി എന്ന നിലയില്‍ രാജ്യത്തിന്റെ പൊതുവായ താത്പര്യങ്ങള്‍ക്കായി നിലകൊണ്ടപ്പോഴും കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി. വിദേശരാജ്യങ്ങളുമായി നടത്തിയ നയതന്ത്ര ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. ജനങ്ങളുടെ മനസറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തിന്റെ പിന്തുണ ആര്‍ജിക്കാനും അദ്ദേഹത്തിനായി. പ്രവാസികള്‍ക്കായി ഇ. അഹമ്മദ് നടത്തിയ സേവനങ്ങള്‍ സ്മരിക്കപ്പെടേണ്ടതാണ്. ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ ദുഖിക്കുന്നവര്‍ക്കൊപ്പം പങ്കുചേരുന്നതായും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/India/India-2017-02-02-04:52:23.jpg
Keywords: ആലഞ്ചേരി
Content: 4030
Category: 1
Sub Category:
Heading: വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാമോ? ചർച്ചകൾ സഭയിൽ സജ്ജീവം
Content: വത്തിക്കാന്‍: വിവാഹം എന്നകൂദാശയിലൂടെ ഒന്നായ ദമ്പതികൾ പിന്നീട് സിവിൽ നിയമപ്രകാരം വിവാഹമോചനം നേടുകയും പുനർവിവാഹം കഴിക്കുകയും ചെയ്‌താൽ അവർക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാൻ സാധിക്കുമോ എന്നതിനെക്കുറിച്ചു സഭയിൽ ചർച്ചകൾ സജ്ജീവം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയാ'യാണ് പുതിയ ചർച്ചകൾക്കു തുടക്കമിട്ടത്. വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാമോ എന്ന വിഷയത്തിൽ അമോരിസ് ലെത്തീസിയ നൽകുന്ന പ്രബോധനത്തിൽ കൂടുതൽ വ്യക്തത നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് കര്‍ദിനാളുമാരായ റെയ്മണ്ട് ബുർക്ക്, വാൾട്ടർ ബ്രാൻഡ്മുള്ളർ, ജോവാക്കിം മെസ്‌നർ, കാർലോ കഫാര എന്നിവർ മാര്‍പാപ്പയ്ക്ക് രേഖാമൂലം നല്‍കിയ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളുമാരുടെ ചോദ്യങ്ങള്‍ക്ക് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കര്‍ദിനാളുമാരുടെ ആവശ്യത്തെ പിന്‍താങ്ങി കഴിഞ്ഞ ദിവസം ആയിരത്തില്‍ അധികം വൈദികര്‍ രംഗത്തു വന്നു. കത്തോലിക്ക വൈദികരുടെ കൂട്ടായ്മയായ 'കണ്‍ഫ്രട്ടേണിറ്റി ഓഫ് കാത്തലിക് ക്ലെര്‍ജി' എന്ന സംഘടനയിലെ വൈദികരാണ് ഈ ആവശ്യവുമായി രംഗത്തു വന്നിട്ടുള്ളത്. 'അമോരിസ് ലെത്തീസിയായി'ല്‍ സഭയുടെ പ്രബോധനവുമായി ബന്ധപ്പെട്ട് ചില ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന കര്‍ദിനാളുമാരുടെ വാദത്തെ തങ്ങളും പിന്തുണയ്ക്കുന്നുവെന്ന്‍ സംഘടന വ്യക്തമാക്കി. "സഭയുടെ ഐക്യത്തേയും കെട്ടുറപ്പിനേയും ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനും മുമ്പേ ഇതു സംബന്ധിക്കുന്ന ഒരു തീര്‍പ്പ് വരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. സഭയുടെ പ്രബോധനങ്ങളെ കൃത്യതയോട് കൂടി വിശദീകരിക്കേണ്ടത് ഇത്തരമൊരു സാഹചര്യത്തില്‍ ആവശ്യമാണ്. പാപകരമായ സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാൻ സാധിക്കില്ലെന്ന വിലക്ക് നിലനില്‍ക്കുമ്പോള്‍, അപ്പോസ്‌ത്തോലിക പ്രബോധനത്തിലെ ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യമാണെന്ന് തന്നെ കരുതുന്നു". വൈദികരുടെ കൂട്ടായ്മ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതിനിടെ, വിവാഹ ബന്ധത്തില്‍ നിന്നും വേര്‍പ്പെട്ട് ജീവിക്കുമ്പോഴും വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഫ്രാൻസിസ് മാർപാപ്പയുടെ അപ്പോസ്‌ത്തോലിക പ്രബോധനം അനുവദിക്കുന്നുണ്ടെന്ന് ജര്‍മ്മന്‍ ബിഷപ്പുമാരുടെ കോണ്‍ഫറന്‍സും മാൾട്ടയിലെ ചില ബിഷപ്പുമാരും ചൂണ്ടികാണിക്കുന്നു. അമോരീസ് ലെത്തീസിയ വിവാഹ മോചനം നേടിയവരോടും, വിവാഹത്തില്‍ നിന്നും വേര്‍പ്പെട്ട് ജീവിക്കുന്നവരോടുമുള്ള സഭയുടെ സമീപനത്തിലെ മാറ്റമാണ് നിര്‍ദേശിക്കുന്നതെന്ന് ഈ ബിഷപ്പുമാര്‍ പറയുന്നു. വത്തിക്കാനിലെ വിശ്വാസ പ്രബോധന സംഘത്തിന്റെ അധ്യക്ഷനും ജര്‍മ്മന്‍കാരനുമായ കർദ്ദിനാൾ ജര്‍ഹാര്‍ഡ് മുള്ളര്‍ ജര്‍മ്മന്‍ ബിഷപ്പുമാരുടെ ഈ നടപടിയെ സ്വീകരിക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ഇല്‍ തിമോണി എന്ന ഇറ്റാലിയന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ശക്തമായ നിലപാട് കര്‍ദിനാള്‍ ജര്‍ഹാര്‍ഡ് മുള്ളര്‍ വിശദീകരിക്കുന്നത്. മാര്‍പാപ്പയുടെ ഈ പ്രബോധനത്തെ തങ്ങൾക്കിഷ്ടമുള്ള രീതിയില്‍ വ്യാഖ്യാനിക്കുവാൻ ബിഷപ്പുമാര്‍ക്ക് അധികാരമില്ലന്ന് അദ്ദേഹം പറഞ്ഞു. വിവാഹം വേര്‍പ്പെടുത്തിയവര്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ സാധിക്കുമെന്ന ബിഷപ്പുമാരുടെ വാദത്തെ കര്‍ദിനാള്‍ ജര്‍ഹാര്‍ഡ് മുള്ളര്‍ തള്ളികളഞ്ഞു. സിവിൽ നിയമപ്രകാരം വിവാഹമോചനം നേടുകയും പുനർവിവാഹം കഴിക്കുകയും ചെയ്‌തവർക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാൻ അനുവാദമില്ല എന്നുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നിര്‍ദേശങ്ങള്‍ സഭയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദൈവം യോജിപ്പിച്ച വിവാഹ ബന്ധം സ്വയം വേർപെടുത്തിയതിനു ശേഷം പുനർവിവാഹം ചെയ്തവർ വിശുദ്ധ കുര്‍ബാന സ്വീകരിക്കാൻ പാടില്ല എന്നുള്ളത് ദൈവിക നിയമമാണെന്നും അതിൽ മാറ്റം വരുത്തുവാൻ മാർപാപ്പയ്ക്കുപോലും അധികാരമില്ലെന്നും കർദ്ദിനാൾ മുള്ളര്‍ അഭിപ്രായപ്പെട്ടു.
Image: /content_image/TitleNews/TitleNews-2017-02-02-07:31:59.jpg
Keywords: അമോരിസ് ലെത്തീ
Content: 4031
Category: 1
Sub Category:
Heading: 'ക്രിസ്തുവിന്റെ സമുറായി' വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
Content: ടോക്കിയോ: 'ക്രിസ്തുവിന്റെ സമുറായി' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ജസ്റ്റോ ടക്കായാമ യുകോണിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുമതി നല്‍കി. ഫെബ്രുവരി മാസം ഏഴാം തീയതി ഒസാക്കയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ ആഞ്ചെലോ അമാത്തോ, ജസ്റ്റോ ടക്കായാമ യുകോണിനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തും. 1552-നും 1615-നും മധ്യേ ജപ്പാനില്‍ ജീവിച്ചിരുന്ന ഉത്തമ ക്രൈസ്തവ സാക്ഷ്യമുള്ള വ്യക്തിയായിരുന്നു ജസ്റ്റോ ടക്കായാമ യുകോണ്‍. വലിയ ഭൂസ്വത്തുക്കള്‍ക്ക് ഉടമകളായിരുന്ന ജന്മിമാരുടെ കുടുംബത്തിലാണ് ജസ്റ്റോ ടക്കായാമ ജനിച്ചത്. ജപ്പാനില്‍ എത്തിയ ജസ്യൂട്ട് മിഷ്ണറിമാരുടെ പ്രവര്‍ത്തനം നേരില്‍ കണ്ട് മനസിലാക്കിയ അദ്ദേഹം 12-ാം വയസില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയായിരുന്നു. ഉത്തമ ക്രൈസ്തവ സാക്ഷ്യത്തിന്റെ ഉടമയായ അദ്ദേഹം ജസ്യൂട്ട് വൈദികരുടെ പ്രവര്‍ത്തനത്തില്‍ ഏറെ ആകൃഷ്ടനായിരുന്നു. ഷോഗുന്‍ ടൊയോടൊമി ജപ്പാനില്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ക്രൈസ്തവ വിശ്വാസം നിരോധിക്കുകയുണ്ടായി. എന്നാല്‍ തന്റെ ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനേയും, അവനിലുള്ള വിശ്വാസത്തേയും ഉപേക്ഷിക്കുവാന്‍ തയ്യാറല്ലെന്നു ജസ്റ്റോ ടക്കായാമ യുകോണി പ്രഖ്യാപിച്ചു. ഇതിന്റെ പേരില്‍ ഷോഗുന്‍ ടൊയോടൊമിയുടെ അപ്രീതിക്ക് ഇടയായ ജസ്റ്റോ ടക്കാമായയ്ക്കും കുടുംബത്തിനും രാജാക്കന്‍മാര്‍ നല്‍കിയിരുന്ന പ്രത്യേക പദവിയും ആദരവും നിഷേധിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. ക്രൈസ്തവ മത വിശ്വാസത്തെ നിരോധിച്ച ഷോഗുന്‍ ടൊയോടൊമിയുടെ നടപടിയെ ചോദ്യം ചെയ്ത ജസ്‌റ്റോയുടെ ഭൂസ്വത്തുക്കള്‍ അധികാരികള്‍ കണ്ടുകെട്ടി. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ തയ്യാറാകാത്ത 300 ക്രിസ്ത്യാനികള്‍ക്കൊപ്പം ജസ്റ്റോ ടക്കായാമയെ മനിലയിലേക്ക് പിന്നീട് നാടുകടത്തുകയായിരിന്നു. മനിലയില്‍ എത്തി 40 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, 1615 ഫെബ്രുവരി നാലാം തീയതി ജസ്റ്റോ ടാക്കായാമ അന്തരിച്ചു. നാമകരണ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വത്തിക്കാന്‍ സമിതിയുടെ അധ്യക്ഷനായ കര്‍ദിനാള്‍ ആഞ്ചിലോ അമാട്ടോ, ജസ്‌റ്റോ ടക്കായാമയുടെ നാമകരണ നടപടികള്‍ക്ക് അംഗീകാരം നല്‍കാമെന്ന് മാര്‍പാപ്പയോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. മാര്‍പാപ്പ ഇതിന് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് 'ക്രിസ്തുവിന്റെ സമുറായി' വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. മാര്‍ട്ടിന്‍ സ്‌കോഴ്‌സസയുടെ പുതിയ ചലച്ചിത്രമായ 'സൈലന്‍സില്‍' ജപ്പാനിലേക്ക് എത്തിയ ജസ്യൂട്ട് വൈദികരുടെയും, ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരുടെയും കഥയാണ് പരാമര്‍ശിക്കുന്നത്.
Image: /content_image/News/News-2017-02-02-08:47:20.jpg
Keywords: ജപ്പാനി, 'സൈലന്‍സ്'
Content: 4032
Category: 4
Sub Category:
Heading: വിശുദ്ധ കുര്‍ബാനയുടെ അത്ഭുതകരമായ ശക്തിയെ പറ്റി വിശുദ്ധരുടെ 13 വാക്യങ്ങള്‍
Content: പാസ്റ്ററുമാരുടെ പാസ്റ്റര്‍ എന്നറിയപ്പെടുന്ന പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തിലെ ബെന്നി ഹിന്‍ വിശുദ്ധ കുര്‍ബാനയുടെ മഹത്വത്തെ പറ്റി നടത്തിയ പ്രഭാഷണം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരിന്നുവല്ലോ. കത്തോലിക്ക സഭയില്‍ വിശുദ്ധ കുര്‍ബാന വഴിയായി വലിയ അത്ഭുതങ്ങളാണ് സംഭവിക്കുന്നതെന്ന്‍ ബെന്നി ഹിന്‍ തന്റെ പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു. അതുപോലെ പ്രൊട്ടസ്റ്റന്‍റ് സമൂഹങ്ങളുടെ തകര്‍ച്ചക്ക് കാരണവും വിശുദ്ധ കുര്‍ബാനയുടെ അഭാവമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഓരോ ദിവസവും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ 5 ലക്ഷത്തോളം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. ഓരോ ബലിയിലും നാം പങ്കെടുക്കുമ്പോഴും വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യവും പവിത്രതയും നാം മനസ്സിലാക്കിയിട്ടുണ്ടോയെന്ന് വിചിന്തനം നടത്തേണ്ടത് അത്യാവശ്യമാണ്. വിശുദ്ധ കുര്‍ബാനയുടെ പവിത്രതയും പ്രാധാന്യവും സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ഏതാനും വിശുദ്ധരുടെ വാക്കുകളാണ് ഇന്നു വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനത്തില്‍ ഇനി നാം ധ്യാനിക്കുന്നത്. 1) #{red->n->n->“വിശുദ്ധ കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ചു എണ്ണമറ്റ മാലാഖമാരാല്‍ ദേവാലയം നിറയും” }# <br> – വിശുദ്ധ ജോണ്‍ ക്രിസോസ്തോം. 2) #{red->n->n->“വിശുദ്ധ കുര്‍ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദം കൊണ്ട് മരിക്കും” }# <br> – വിശുദ്ധ ജോണ്‍ മരിയ വിയാന്നി. 3) #{red->n->n->“പുരോഹിതന്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ മാലാഖമാര്‍ അവനു ചുറ്റും കൂടുകയും അവനെ സഹായിക്കുകയും ചെയ്യും.” }# <br> – വിശുദ്ധ അഗസ്റ്റിന്‍. 4) #{red->n->n->“സൂര്യനുദിക്കാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയിലെങ്കിലും എനിക്ക് ഓര്‍ക്കാന്‍ കഴിയും. എന്നാല്‍ വിശുദ്ധ കുര്‍ബാന ഇല്ലാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയില്‍ പോലും ഓര്‍ക്കാന്‍ കഴിയില്ല” }# <br> – വിശുദ്ധ പാദ്രെ പിയോ. 5) #{red->n->n-> “മരണശേഷം ആത്മാവിന്റെ ആശ്വാസത്തിനു വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനേക്കാള്‍ നേട്ടകരമാണ് ആളുകള്‍ തങ്ങളുടെ ജീവിതകാലത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്.” }# <br> – ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പാ. 6) #{red->n->n-> “ഈ ലോകത്തെ മുഴുവന്‍ നന്മപ്രവര്‍ത്തികളും ഒരു വിശുദ്ധ കുര്‍ബ്ബാനക്ക് പകരമായി വെക്കുക; ആ നന്മകള്‍ വിശുദ്ധ കുര്‍ബാന എന്ന പര്‍വ്വതത്തിനു മുമ്പിലെ മണല്‍തരിക്ക്‌ സമമായിരിക്കും”. }# <br> – വിശുദ്ധ ജോണ്‍ മരിയ വിയാനി. 7) #{red->n->n->“ജീവിക്കുന്ന ദൈവത്തിന്റെ മകനായ യേശു അള്‍ത്താരയിലെ പുരോഹിതന്റെ കയ്യിലായിരിക്കുമ്പോള്‍ സ്വര്‍ഗ്ഗം ആഹ്ലാദിക്കട്ടെ. ആരാധനയുടെ ഔന്നത്യവും എളിമയുടെ ആശ്ചര്യവും വിനയത്തിന്റെ കൊടുമുടിയുമായ ലോകത്തിന്റെ നാഥന്‍, നമ്മുടെ രക്ഷയ്ക്കായി ഒരു കഷണം അപ്പത്തില്‍ സന്നിഹിതനായിരിക്കുവാന്‍ മാത്രം എളിമയുള്ളവനായി.” }# <br> – അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസ്‌. 8) #{red->n->n->“വിശുദ്ധ കുര്‍ബ്ബാന വഴി ലഭിക്കുന്ന അനുഗ്രഹങ്ങളെ എണ്ണുവാന്‍ മനുഷ്യ നാവുകള്‍ക്ക് സാധ്യമല്ല. പാപി ദൈവവുമായി അനുരജ്ഞനത്തിലാകുന്നു; നീതിമാന്‍ കൂടുതല്‍ നീതിനിഷ്ഠനാകുന്നു; പാപങ്ങള്‍ വേരോടെ പിഴുതെറിയപ്പെടുന്നു; നന്മകളും യോഗ്യതകളും വര്‍ദ്ധിക്കുന്നു; ഒപ്പം പിശാചിന്റെ പദ്ധതികള്‍ തകര്‍ക്കപ്പെടുന്നു.” }# <br> - വിശുദ്ധ ലോറന്‍സ്‌ ജെസ്റ്റീനിയന്‍. 9) #{red->n->n->“പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നമുക്ക്‌ പലതും അസാധാരണമായി അനുഭവപ്പെടും.അത് ആനന്ദം, സുഗന്ധം, ശരീരത്തെ ത്രസിപ്പിക്കുന്ന ഒരു ഉന്മേഷം ഇവയില്‍ ഏതുമാകാം” }# <br> – വിശുദ്ധ ജോണ്‍ മരിയ വിയാനി. 10) #{red->n->n->“വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുകയും അസഖ്യം മാലാഖമാര്‍ ഇറങ്ങി വരികയും ചെയ്യും”. }# <br> – മഹാനായ വിശുദ്ധ ഗ്രിഗറി. 11) #{red->n->n->“വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ പോകുന്ന ഒരാത്മാവിനെ അകമ്പടി സേവിക്കുന്ന കാവല്‍ മാലാഖ എത്രയോ ഭാഗ്യവാന്‍” }# <br> – വിശുദ്ധ ജോണ്‍ മരിയ വിയാന്നി. 12) #{red->n->n-> “ക്രിസ്ത്യാനികളെ അറിയുക, വിശുദ്ധ കുര്‍ബാന ഏറ്റവും വിശുദ്ധമായ പ്രവര്‍ത്തിയാകുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നതിനേക്കാള്‍ അധികമായി ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി ഒന്നും തന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുകയില്ല, നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.” }# <br> – വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്‌. 13) #{red->n->n-> “വിശുദ്ധ കുര്‍ബാനയുടേതല്ലാതാകുന്ന ആ നിമിഷം തന്നെ, മുഴുവന്‍ ലോകവും അഗാധഗര്‍ത്തത്തില്‍ പതിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.” }# <br> – പോര്‍ട്ട്‌ മോറിസിലെ വിശുദ്ധ ലിയോണാര്‍ഡ്‌. വിശുദ്ധ കുര്‍ബാനയുടെ മഹത്വം സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ഈ വിശുദ്ധരെ പോലെ ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയില്‍ നമ്മുക്ക് ആഴപ്പെടാം. ജീവിക്കുന്ന യേശുവിന്റെ നിറസാന്നിധ്യം ഓരോ തവണയും നാം ഹൃദയത്തിലേക്ക് സ്വീകരിക്കുമ്പോഴും അവിടുത്തെ ആത്മാവിനാല്‍ പുതിയ സൃഷ്ട്ടികളാക്കി മാറ്റണമെയെന്ന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം. #{blue->none->b-> നിത്യസ്തുതിയ്ക്ക് അര്‍ഹനായ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.}# <br> #repost <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Mirror/Mirror-2017-02-02-09:53:29.jpg
Keywords: വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ
Content: 4033
Category: 15
Sub Category:
Heading: വി.യൂദാശ്ലീഹായോടുള്ള പ്രാര്‍ത്ഥന
Content: മിശിഹായുടെ സ്നേഹിതനും വിശ്വസ്തദാസനുമായ വി. യൂദാശ്ലീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമേ. യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദര്‍ഭത്തില്‍ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമേ. എന്‍റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യ (ആവശ്യം പറയുക) അങ്ങേ സഹായം ഞാനപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാശ്ലീഹായേ,അങ്ങേ ഈ അനുഗ്രഹത്തെ ഞാന്‍ സദാ ഓര്‍ക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2017-02-02-10:01:59.jpg
Keywords: വേണ്ടിയുള്ള പ്രാര്‍ത്ഥന
Content: 4034
Category: 15
Sub Category:
Heading: വി. അന്നായോടുള്ള പ്രാര്‍ത്ഥന
Content: പിതാവായ ദൈവമേ, പരിശുദ്ധ കന്യകാമറിയത്തിന് ജന്മം നല്‍കുവാന്‍ വി. അന്നാമ്മയെ തിരഞ്ഞെടുത്ത അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. ആ വിശുദ്ധ പരിശുദ്ധകന്യകയെ വളര്‍ത്തിയതു പോലെ കുഞ്ഞുമക്കളെ നല്ലവരായി വളര്‍ത്തുവാനും അവര്‍ക്കു മാതൃകയാകുവാനും എല്ലാ മാതാപിതാക്കന്മാര്‍‍ക്കും അനുഗ്രഹം നല്‍കേണമേ. മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ സത്യം, നീതി, സ്നേഹം എന്നീ സനാതന മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുവാന്‍ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ. ആയിരിക്കുന്നിടത്തെല്ലാം ദൈവത്തിന്‍റെ പരിമളമാകുവാന്‍, പോകുന്നിടത്തെല്ലാം വചന സംവാഹകരാകുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേന്‍
Image: /content_image/ChristianPrayer/ChristianPrayer-2017-02-02-10:07:11.jpg
Keywords: വിശുദ്ധ ജോവാക്കിമും, അന്നാ
Content: 4035
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പു പിതാവിനോടുള്ള പ്രാര്‍ത്ഥന
Content: ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ, ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ അങ്ങേപക്കല്‍ ഓടിവന്ന്‍ പരിശുദ്ധ ഭാര്യയോട് സഹായം അപേക്ഷിച്ചതിനു ശേഷം അങ്ങേ മദ്ധ്യസ്ഥതയും ഞങ്ങളിപ്പോള്‍ മനോശരണത്തോടെ യാചിക്കുന്നു. ദൈവജനനിയായ അമലോത്ഭവ കന്യകയോട്‌ അങ്ങേ ഒന്നിപ്പിച്ച ദിവ്യ സ്നേഹത്തെക്കുറിച്ചും ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്‍റെ തിരുരക്തത്താല്‍ നേടിയ അവകാശത്തിന്‍മേല്‍ കൃപയോടെ നോക്കണമെന്നും അങ്ങയുടെ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെന്നും എളിമയോടെ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. തിരുക്കുടുംബത്തിന്‍റെ എത്രയും വിവേകമുള്ള കാവല്‍ക്കാരാ, ഈശോമിശിഹായുടെ തെരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കേണമേ. എത്രയും പ്രിയമുള്ള പിതാവേ, അബദ്ധത്തിന്‍റെയും വഷളത്വത്തിന്‍റെയും കറകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. ഞങ്ങളുടെ എത്രയും വല്ലഭമുള്ള പാലകനെ, അന്ധകാര ശക്തികളോട് ഞങ്ങള്‍ ചെയ്യുന്ന യുദ്ധത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കണമേ. അങ്ങ് ഒരിക്കല്‍ ഉണ്ണിയീശോയെ മരണകരമായ അപകടത്തില്‍ നിന്നും കാത്തുരക്ഷിച്ചതു പോലെ ഇപ്പോള്‍ തിരുസഭയെ ശത്രുവിന്‍റെ കെണിയില്‍ നിന്നും ആപത്തുകളൊക്കെയില്‍ നിന്നും കാത്തുകൊള്ളേണമേ. ഞങ്ങള്‍ അങ്ങേ മാതൃകയനുസരിച്ച് അങ്ങേ സഹായത്താല്‍ ബലം പ്രാപിച്ച് പുണ്യജീവിതം കഴിപ്പാനും നല്ല മരണം ലഭിച്ച് സ്വര്‍ഗ്ഗത്തില്‍ നിത്യഭാഗ്യം പ്രാപിപ്പാന്‍ തക്കവണ്ണം അങ്ങേ മാദ്ധ്യസ്ഥതയാല്‍ ഞങ്ങളെ എല്ലാവരേയും എല്ലായ്പ്പോഴും കാത്തുകൊള്ളണമേ. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2017-02-02-10:11:55.jpg
Keywords: നോടുള്ള പ്രാര്‍ത്ഥന