Contents

Displaying 4021-4030 of 25037 results.
Content: 4290
Category: 1
Sub Category:
Heading: ഈജിപ്‌തില്‍ ക്രൈസ്‌തവര്‍ക്കെതിരെ ഐഎസ്‌ ഭീകരവാഴ്‌ച: കുടുബങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോകുന്നു
Content: കെയ്‌റോ: ഈജിപ്‌തില്‍ ക്രൈസ്‌തവര്‍ക്കെതിരെ ഐഎസ്‌ തിരിഞ്ഞതോടെ ഭയവിഹ്വലരായ കുടുബങ്ങള്‍ കൂട്ടത്തോടെ സുരക്ഷിത പ്രദേശങ്ങളിലേക്ക്‌ ഒഴിഞ്ഞു പോകാന്‍ തുടങ്ങി. ഉത്തര സീനായിലെ ഇസ്‌മയിലിയ നഗരത്തില്‍ നിന്നു മാത്രം ഡസന്‍ കണക്കിന്‌ ക്രൈസ്‌തവ കുടുബങ്ങള്‍ ഇതിനകം ഒഴിഞ്ഞു പോയി. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ ഏഴ്‌ പേരെ തിരഞ്ഞു പിടിച്ച്‌ വകവരുത്തിയതോടെ ഭീതിയിലാണ്‌ ക്രൈസ്‌തവര്‍. സൂയസ്സ്‌ കനാല്‍ തീരത്തുള്ള ഇസ്‌മയിലിയ നഗരത്തിലെ ക്രൈസ്‌തവ ദേവാലയത്തില്‍ ജീവഭയത്താല്‍ ഓടിയെത്തി അഭയം തേടിയവര്‍ നിരവധിയാണ്‌. കുഞ്ഞുങ്ങളെകൊണ്ട്‌ ഉടുവസ്‌തങ്ങള്‍ മാത്രമായാണ്‌ ഇവര്‍ രക്ഷപ്പെട്ടത്‌. ഒരാഴ്‌ചക്കു മുമ്പ്‌ ഐഎസ്‌ പരസ്യമാക്കിയ വീഡിയോയില്‍ ക്രൈസ്‌തവരാണ്‌ ഇനിപ്രിയപ്പെട്ട ലക്ഷ്യമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങള്‍ക്കകം ഉത്തര സീനായിലെ എല്‍ അരീഷ്‌ പട്ടണത്തില്‍ ഒരു കുടുബത്തിലെ രണ്ടു പേരെ വെടിവെച്ചുകൊന്ന്‌ മൃതദേഹങ്ങള്‍ കത്തിച്ച്‌ റോഡറുകില്‍ തള്ളി ക്രൈസ്‌തവരെ ഭീതിയിലാഴ്‌ത്തിയിരുന്നു. പ്ലംബിംഗ്‌ ജോലി ചെയ്യുന്ന ക്രൈസ്‌തവനെ ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ട്‌ നിഷ്‌ഠൂരം വെടിവെച്ചു കൊന്നെന്ന്‌ സന്നദ്ധ സംഘടനാപ്രവര്‍ത്തകരും ക്രൈസ്‌തവ നേതാക്കളും പറഞ്ഞു. മറ്റൊരു സംഭവത്തില്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട്‌ വെടിവെച്ച്‌ കൊന്നശേഷം വീട്ടിലുണ്ടായിരുന്ന പെപ്‌സി കോളയും കുടിച്ച്‌ കൊലയാളികള്‍ ഒന്നും സംഭവിക്കാത്തതുപോലെ കടന്നു കളഞ്ഞത്‌ കഴിഞ്ഞദിവസമായിരുന്നു. ഇസ്‌മായിലിയയിലെ ക്രൈസ്‌തവ ദേവാലയങ്ങളില്‍ ചുരുങ്ങിയത്‌ 250 പേരെങ്കിലും അഭയം തേടിയതായി സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. എല്‍ അരീഷില്‍ ചില ഇടവകകളിലെ ക്രൈസ്‌തവ നേതാക്കളെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. ക്രൈസ്‌തവര്‍ക്കെതിരെ ഇത്രയും ശക്തമായി സംഘടിതമായ രീതിയില്‍ ആക്രമണങ്ങള്‍ അടുത്ത കാലം വരെ ഉണ്ടായിട്ടില്ലെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. ക്രൈസ്‌തവരാണ്‌ ലക്ഷ്യമെന്ന ഐഎസിന്റെ വീഡിയോ പ്രഖ്യാപനത്തോടെ ക്രൂരമായ നരഹത്യകള്‍ക്ക്‌ തുടക്കമാകുകയായിരുന്നു. സീനായില്‍ നിന്നും ദിനംപ്രതി പുറത്തുവരുന്ന നരഹത്യകള്‍ ക്രൈസ്‌തവ ലോകത്തെ ആശങ്കയിലാഴ്‌ത്തുന്നു.
Image: /content_image/News/News-2017-02-27-08:24:27.jpg
Keywords: ക്രൈസ്‌തവര്‍ക്കെതിരെ ഈജിപ്‌തില്‍
Content: 4291
Category: 15
Sub Category:
Heading: ss
Content: പ്രാരംഭഗാനം (രീതി: കുരിശു ചുമന്നവനെ...) കുരിശില്‍ മരിച്ചവനേ, കുരിശാലേ വിജയം വരിച്ചവനേ, മിഴിനീരൊഴുക്കിയങ്ങേ, കുരിശിന്റെ വഴിയേ വരുന്നു ഞങ്ങള്‍ <br> ലോകൈക നാഥാ, നിന്‍ ശിഷ്യരായ്ത്തീരുവാ- നാശിപ്പോനെന്നുമെന്നും കുരിശുവഹിച്ചു നിന്‍ കാല്‍പ്പാടു പിഞ്ചെല്ലാന്‍ കല്പിച്ച നായകാ. നിന്‍ ദിവ്യരക്തത്താ- ലെന്‍ പാപമാലിന്യം കഴുകേണമേ, ലോകനാഥാ. #{red->n->n->പ്രാരംഭ പ്രാര്‍ത്ഥന }# നിത്യനായ ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. പാപികളായ മനുഷ്യര്‍ക്കുവേണ്ടി ജീവന്‍ ബലികഴിക്കുവാന്‍ തിരുമനസ്സായ കര്‍ത്താവേ ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങു ഞങ്ങളെ സ്നേഹിച്ചു: അവസാനം വരെ സ്നേഹിച്ചു. സ്നേഹിതനു വേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താവരെ കുരിശും വഹിച്ചുകൊണ്ടുള്ള അവസാനയാത്ര അങ്ങേ സ്നേഹത്തിന്റെ ഏറ്റം മഹത്തായ പ്രകടനമായിരുന്നു. കണ്ണുനീരിന്റെയും രക്തത്തിന്റെയും ആ വഴിയില്‍ക്കൂടി വ്യാകുലയായ മാതാവിന്റെ പിന്നാലെ ഒരു തീര്‍ത്ഥയാത്രയായി ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു.സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി ഞെരുക്കമുള്ളതും, വാതില്‍ ഇടുങ്ങിയതുമാണെന്ന് ഞങ്ങളെ അറിയിച്ച കര്‍ത്താവേ, ജീവിതത്തിന്റെ ഓരോ ദിവസവും ഞങ്ങള്‍ക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചു കൊണ്ട് ആ ഇടുങ്ങിയ വഴിയില്‍ക്കൂടി സഞ്ചരിയ്ക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. <br> കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( ഒന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) മരണത്തിനായ് വിധിച്ചു, കറയറ്റ ദൈവത്തിന്‍ കുഞ്ഞാടിനെ അപരാധിയായ് വിധിച്ചു കല്മഷം കലരാത്ത കര്‍ത്താവിനെ. അറിയാത്ത കുറ്റങ്ങള്‍ നിരയായ്ചുമത്തി പരിശുദ്ധനായ നിന്നില്‍: കൈവല്യദാതാ, നിന്‍ കാരുണ്യം കൈക്കൊണ്ടോര് കദനത്തിലാഴ്ത്തി നിന്നെ. <br> അവസാനവിധിയില്‍ നീ- യലിവാര്‍ന്നു ഞങ്ങള്‍ക്കായരുളേണെമേ നാകഭാഗ്യം. #{red->none->b-> ‍}#ഒന്നാം സ്ഥലം: ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു. ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനുള്ള ബലി ആരംഭിച്ചുകഴിഞ്ഞു... ഈശോ പീലാത്തോസിന്റെ മുമ്പില്‍ നില്‍ക്കുന്നു... അവിടുത്തെ ഒന്നു നോക്കുക... ചമ്മട്ടിയടിയേറ്റ ശരീരം... രക്തത്തില്‍ ഒട്ടിപ്പിടിച്ച വസ്ത്രങ്ങള്‍ ... തലയില്‍ മുള്‍മുടി... ഉറക്കമൊഴിഞ്ഞ കണ്ണുകള്‍ ... ക്ഷീണത്താല്‍ വിറയ്ക്കുന്ന കൈകാലുകള്‍ ... ദാഹിച്ചുവരണ്ട നാവ്... ഉണങ്ങിയ ചുണ്ടുകള്‍. പീലാത്തോസ് വിധിവാചകം ഉച്ചരിക്കുന്നു... കുറ്റമില്ലാത്തവന്‍ കുറ്റക്കാരനായി വിധിക്കപ്പെട്ടു... എങ്കിലും,അവിടുന്ന് എല്ലാം നിശബ്ധനായി സഹിക്കുന്നു. എന്റെ ദൈവമായ കര്‍ത്താവേ, അങ്ങു കുറ്റമറ്റവനായിരുന്നിട്ടും കുരിശുമരണത്തിനു വിധിക്കപ്പെട്ടുവല്ലോ. എന്നെ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമ്പോഴും, നിര്‍ദ്ദയമായി വിമര്‍ശിക്കുമ്പോഴും കുറ്റക്കാരനായി വിധിക്കുമ്പോഴും അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാന്‍ എന്നെയനുഗ്രഹിക്കണമേ. അവരുടെ ഉദ്ദേശത്തെപ്പറ്റി ചിന്തിക്കാതെ അവര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ എന്നെ സഹായിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( രണ്ടാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍ ) കുരിശു ചുമന്നിടുന്നു ലോകത്തിന്‍ വിനകള്‍ ചുമന്നിടുന്നു. നീങ്ങുന്നു ദിവ്യ നാഥന്‍ നിന്ദനം നിറയും നിരത്തിലൂടെ. <br> "എന്‍ ജനമേ,ചൊല്ക ഞാനെന്തു ചെയ്തു കുരിശെന്റെ തോളിലേറ്റാന്‍ ? പൂന്തേന്‍ തുളുമ്പുന്ന നാട്ടില്‍ ഞാന്‍ നിങ്ങളെ ആശയോടാനയിച്ചു: എന്തേ,യിദം നിങ്ങളെല്ലാം മറന്നെന്റെ ആത്മാവിനാതങ്കമേറ്റി ?" #{red->none->b-> ‍രണ്ടാം സ്ഥലം: ഈശോമിശിഹാ കുരിശു ചുമക്കുന്നു.}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് അവിടുന്നു മുന്നോട്ടു നീങ്ങുന്നു... ഈശോയുടെ ചുറ്റും നോക്കുക... സ്നേഹിതന്മാര്‍ ആരുമില്ല.. യൂദാസ് അവിടുത്തെ ഒറ്റിക്കൊടുത്തു... പത്രോസ് അവിടുത്തെ പരിത്യജിച്ചു... മറ്റു ശിഷ്യന്മാര്‍ ഓടിയൊളിച്ചു.അവിടുത്തെ അത്ഭുതപ്രവര്‍ത്തികള്‍ കണ്ടവരും അവയുടെ ഫലമനുഭവിച്ചവരും ഇപ്പോള്‍ എവിടെ?... ഓശാനപാടി എതിരേറ്റവരും ഇന്നു നിശബ്ദരായിരിക്കുന്നു...ഈശോയെ സഹായിക്കുവാനോ, ഒരാശ്വാസവാക്കു പറയുവാനോ അവിടെ ആരുമില്ല. എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം പരിത്യജിച്ചു തന്റെ കുരിശും വഹിച്ചുകൊണ്ട് എന്റെ പിന്നാലെ വരട്ടെ എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. എന്റെ സങ്കടങ്ങളുടെയും ക്ലേശങ്ങളുടെയും കുരിശു ചുമന്നുകൊണ്ട് ഞാന്‍ അങ്ങേ രക്തമണിഞ്ഞ കാല്പാടുകള്‍ പിന്തുടരുന്നു. വലയുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുന്ന കര്‍ത്താവേ എന്റെ ക്ലേശങ്ങളെല്ലാം പരാതികൂടാതെ സഹിക്കുവാന്‍ എന്നെ സഹായിക്കണമേ. 1. സ്വര്‍ഗ്ഗ. 1.നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ ( മൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) ------------------------------------------------------------------------------------------------------------------ കുരിശിന്‍ കനത്തഭാരം താങ്ങുവാന്‍ കഴിയാതെ ലോകനാഥന്‍ പാദങ്ങള്‍ പതറി വീണു കല്ലുകള്‍ നിറയും പെരുവഴിയില്‍ <br> തൃപ്പാദം കല്ലിന്മേല്‍ തട്ടിമുറിഞ്ഞു, ചെന്നിണം വാര്‍ന്നൊഴുകി : മാനവരില്ല വാനവരില്ല താങ്ങിത്തുണച്ചീടുവാന്‍ <br> അനുതാപമൂറുന്ന ചുടുകണ്ണുനീര്‍ തൂകിയണയുന്നു മുന്നില്‍ ഞങ്ങള്‍. #{red->none->b->മൂന്നാം സ്ഥലം: ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. കല്ലുകള്‍ നിറഞ്ഞ വഴി.... ഭാരമുള്ള കുരിശ്.... ക്ഷീണിച്ച ശരീരം... വിറയ്ക്കുന്ന കാലുകള്‍... അവിടുന്നു മുഖം കുത്തി നിലത്തു വീഴുന്നു.... മുട്ടുകള്‍ പൊട്ടി രക്തമൊലിക്കുന്നു... യൂദന്മാര്‍ അവിടുത്തെ പരിഹസിക്കുന്നു... പട്ടാളക്കാര്‍ അടിക്കുന്നു... ജനക്കൂട്ടം ആര്‍പ്പുവിളിക്കുന്നു..... അവിടുന്നു മിണ്ടുന്നില്ല. "ഞാന്‍ സഞ്ചരിയ്ക്കുന്ന വഴികളില്‍ അവര്‍ എനിക്കു കെണികള്‍ വെച്ചു. ഞാന്‍ വലത്തേയ്ക്ക് തിരിഞ്ഞു നോക്കി എന്നെ അറിയുന്നവര്‍ ആരുമില്ല. ഓടിയൊളിക്കുവാന്‍ ഇടമില്ല, എന്നെ രക്ഷിക്കുവാന്‍ ആളുമില്ല." "അവിടുന്നു നമ്മുടെ ഭാരം ചുമക്കുന്നു. നമുക്കുവേണ്ടി അവിടുന്നു സഹിച്ചു." കര്‍ത്താവേ, ഞാന്‍ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്. പലപ്പോഴും കുരിശോടുകൂടെ ഞാനും നിലത്തു വീണുപോകുന്നു. മറ്റുള്ളവര്‍ അതുകണ്ടു പരിഹസിക്കുകയും, എന്റെ വേദന വര്‍ദ്ദിപ്പിക്കുകയും ചെയ്യാറുണ്ട്. കര്‍ത്താവേ എനിക്കു വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ എന്നെത്തന്നെ നീയന്ത്രിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ. കുരിശു വഹിക്കുവാന്‍ ശക്തിയില്ലാതെ ഞാന്‍ തളരുമ്പോള്‍ എന്നെ സഹായിക്കണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( നാലാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) വഴിയില്‍ക്കരഞ്ഞു വന്നോരമ്മയെ തനയന്‍ തിരിഞ്ഞുനോക്കി സ്വര്‍ഗ്ഗിയകാന്തി ചിന്തും മിഴികളില്‍ കൂരമ്പു താണിറങ്ങി. "ആരോടു നിന്നെ ഞാന്‍ സാമ്യപ്പെടുത്തും കദനപ്പെരുങ്കടലേ?" ആരറിഞ്ഞാഴത്തി- ലലതല്ലിനില്‍ക്കുന്ന നിന്‍ മനോവേദന? <br> നിന്‍ കണ്ണുനീരാല്‍ കഴുകേണമെന്നില്‍ പതിയുന്ന മാലിന്യമെല്ലാം. #{red->none->b->നാലാം സ്ഥലം: ഈശോ വഴിയില്‍ വെച്ചു തന്റെ മാതാവിനെ കാണുന്നു}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. കുരിശുയാത്ര മുന്നോട്ടു നീങ്ങുന്നു... ഇടയ്ക്ക് സങ്കടകരമായ ഒരു കൂടികാഴ്ച... അവിടുത്തെ മാതാവു ഓടിയെത്തുന്നു... അവര്‍ പരസ്പരം നോക്കി... കവിഞ്ഞൊഴുകുന്ന നാല് കണ്ണുകള്‍... വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍... അമ്മയും മകനും സംസാരിക്കുന്നില്ല... മകന്റെ വേദന അമ്മയുടെ ഹൃദയം തകര്‍ക്കുന്നു... അമ്മയുടെ വേദന മകന്റെ ദുഃഖം വര്‍ദ്ധിപ്പിക്കുന്നു. നാല്പതാം ദിവസം ഉണ്ണിയെ ദേവാലയത്തില്‍ കാഴ്ച വെച്ച സംഭവം മാതാവിന്റെ ഓര്‍മ്മയില്‍ വന്നു. "നിന്റെ ഹൃദയത്തില്‍ ഒരു വാള്‍ കടക്കും" എന്നു പരിശുദ്ധനായ ശിമയോന്‍ അന്ന് പ്രവചിച്ചു. "കണ്ണുനീരോടെ വിതയ്ക്കുന്നവന്‍ സന്തോഷത്തോടെ കൊയ്യുന്നു". "ഈ ലോകത്തിലെ നിസ്സാരസങ്കടങ്ങള്‍ നമുക്കു നിത്യഭാഗ്യം പ്രദാനം ചെയ്യുന്നു." ദുഃഖസമുദ്രത്തില്‍ മുഴുകിയ ദിവ്യ രക്ഷിതാവേ, സഹനത്തിന്റെ ഏകാന്ത നിമിഷങ്ങളില്‍ അങ്ങേ മാതാവിന്റെ മാതൃക ഞങ്ങളെ ആശ്വസിപ്പിക്കട്ടെ. അങ്ങയുടെയും അങ്ങേ മാതാവിന്റെയും സങ്കടത്തിനു കാരണം ഞങ്ങളുടെ പാപങ്ങള്‍ ആണെന്ന് ഞങ്ങള്‍ അറിയുന്നു. അവയെല്ലാം പരിഹരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( അഞ്ചാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍ ) കുരിശു ചുമന്നു നീങ്ങും നാഥനെ ശിമയോന്‍ തുണച്ചീടുന്നു. നാഥാ, നിന്‍ കുരിശു താങ്ങാന്‍ കൈവന്ന ഭാഗ്യമേ, ഭാഗ്യം. <br> നിന്‍ കുരിശെത്രയോ ലോലം, നിന്‍ നുക- മാനന്ദ ദായകം അഴലില്‍ വീണുഴലുന്നോര്‍- ക്കവലംബമേകുന്ന കുരിശേ, നമിച്ചിടുന്നു. <br> സുരലോകനാഥാ നിന്‍ കുരിശൊന്നു താങ്ങുവാന്‍ തരണേ വരങ്ങള്‍ നിരന്തരം. #{red->none->b->അഞ്ചാം സ്ഥലം: ശിമയോന്‍ ഈശോയെ സഹായിക്കുന്നു ‍}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. ഈശോ വളരെയധികം തളര്‍ന്നു കഴിഞ്ഞു... ഇനി കുരിശോടുകൂടെ മുന്നോട്ടു നീങ്ങുവാന്‍ ശക്തനല്ല... അവിടുന്നു വഴിയില്‍ വെച്ചു തന്നെ മരിച്ചുപോയേക്കുമെന്ന് യൂദന്മാര്‍ ഭയന്നു... അപ്പോള്‍ ശിമയോന്‍ എന്നൊരാള്‍ വയലില്‍ നിന്നു വരുന്നത് അവര്‍ കണ്ടു. കെവുറീന്‍കാരനായ ആ മനുഷ്യന്‍ അലക്സാണ്ടറിന്റെയും റോപ്പോസിന്റെയും പിതാവായിരുന്നു... അവിടുത്തെ കുരിശുചുമക്കാന്‍ അവര്‍ അയാളെ നിര്‍ബന്ധിച്ചു - അവര്‍ക്ക് ഈശോയോട് സഹതാപം തോന്നിയിട്ടല്ല, ജീവനോടെ അവിടുത്തെ കുരിശില്‍ തറയ്ക്കണമെന്ന് അവര്‍ തീരുമാനിച്ചിരുന്നു. കരുണാനിധിയായ കര്‍ത്താവേ, ഈ സ്ഥിതിയില്‍ ഞാന്‍ അങ്ങയെ കണ്ടിരുന്നുവെങ്കില്‍ എന്നെത്തന്നെ വിസ്മരിച്ചു ഞാന്‍ അങ്ങയെ സഹായിക്കുമായിരുന്നു. എന്നാല്‍ "എന്റെ ഈ ചെറിയ സഹോദരന്മാരില്‍ ആര്‍ക്കെങ്കിലും നിങ്ങള്‍ സഹായം ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് ചെയ്തത് എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ." അതിനാല്‍ ചുറ്റുമുള്ളവരില്‍ അങ്ങയെ കണ്ടുകൊണ്ട്‌ കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ. അപ്പോള്‍ ഞാനും ശിമയോനെപ്പോലെ അനുഗ്രഹീതനാകും, അങ്ങേ പീഡാനുഭവം എന്നിലൂടെ പൂര്‍ത്തിയാവുകയും ചെയ്യും. 1. സ്വര്‍ഗ്ഗ. 1. നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( ആറാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) വാടിത്തളര്‍ന്നു മുഖം -നാഥന്റെ കണ്ണുകള്‍ താണുമങ്ങി വേറോനിക്കാ മിഴിനീര്‍ തൂകിയ- ദിവ്യാനനം തുടച്ചു. <br> മാലാഖമാര്‍ക്കെല്ലാ- മാനന്ദമേകുന്ന മാനത്തെ പൂനിലാവേ, താബോര്‍ മാമലമേലേ നിന്‍ മുഖം സൂര്യനെപ്പോലെ മിന്നി. ഇന്നാമുഖത്തിന്റെ ലാവണ്യമൊന്നാകെ മങ്ങി, ദുഃഖത്തില്‍ മുങ്ങി. #{red->none->b->ആറാം സ്ഥലം: വേറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു ‍}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. ഭക്തയായ വേറോനിക്കാ മിശിഹായെ കാണുന്നു... അവളുടെ ഹൃദയം സഹതാപത്താല്‍ നിറഞ്ഞു... അവള്‍ക്ക് അവിടുത്തെ ആശ്വസിപ്പിക്കണം. പട്ടാളക്കാരുടെ മദ്ധ്യത്തിലൂടെ അവള്‍ ഈശോയെ സമീപിക്കുന്നു... ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ... സ്നേഹം പ്രതിബന്ധം അറിയുന്നില്ല... "പരമാര്‍ത്ഥഹൃദയര്‍ അവിടുത്തെ കാണും. അങ്ങില്‍ ശരണപ്പെടുന്നവരാരും നിരാശരാവുകയില്ല." അവള്‍ ഭക്തിപൂര്‍വ്വം തന്റെ തൂവാലയെടുത്തു... രക്തം പുരണ്ട മുഖം വിനയപൂര്‍വ്വം തുടച്ചു. "എന്നോടു സഹതാപിക്കുന്നവരുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു നോക്കി. ആരെയും കണ്ടില്ല. എന്നെയാശ്വസിപ്പിക്കാന്‍ ആരുമില്ല." പ്രവാചകന്‍ വഴി അങ്ങ് അരുളിച്ചെയ്ത ഈ വാക്കുകള്‍ എന്റെ ചെവികളില്‍ മുഴങ്ങിക്കൊണ്ടിരിയ്ക്കുന്നു. സ്നേഹം നിറഞ്ഞ കര്‍ത്താവേ, വേറോനിക്കായെപ്പോലെ അങ്ങയോടു സഹതപിക്കുവാനും അങ്ങയെ ആശ്വസിപ്പിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങേ പീഡാനുഭവത്തിന്റെ മായാത്ത മുദ്ര എന്റെ ഹൃദയത്തില്‍ പതിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( ഏഴാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) ഉച്ചവെയിലില്‍ പൊരിഞ്ഞു-ദുസ്സഹ മര്‍ദ്ദനത്താല്‍ വലഞ്ഞു ദേഹം തളര്‍ന്നു താണു-രക്ഷകന്‍ വീണ്ടും നിലത്തുവീണു. <br> ലോകപാപങ്ങളാണങ്ങയെ വീഴിച്ചു വേദനിപ്പിച്ചതേവം; ഭാരം നിറഞ്ഞൊരാ- ക്രൂശു നിര്‍മ്മിച്ചതെന് പാപങ്ങള്‍ തന്നെയല്ലോ. <br> താപം കലര്‍ന്നങ്ങേ പാദം പുണര്‍ന്നു ഞാന്‍ കേഴുന്നു: കനിയേണമെന്നില്‍. #{red->none->b->ഏഴാം സ്ഥലം: ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു ‍}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. ഈശോ ബലഹീനനായി വീണ്ടും നിലത്തു വീഴുന്നു... മുറിവുകളില്‍ നിന്നു രക്തമൊഴുകുന്നു... ശരീരമാകെ വേദനിക്കുന്നു. "ഞാന്‍ പൂഴിയില്‍ വീണുപോയി എന്റെ ആത്മാവു ദു:ഖിച്ചു തളര്‍ന്നു" ചുറ്റുമുള്ളവര്‍ പരിഹസിക്കുന്നു... അവിടുന്ന് അതൊന്നും ഗണ്യമാക്കുന്നില്ല... "എന്റെ പിതാവ് എനിക്കുതന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടതല്ലയോ?" പിതാവിന്റെ ഇഷ്ടം നിറവേറ്റാനല്ലാതെ അവിടുന്നു മറ്റൊന്നും ആഗ്രഹിക്കുന്നില്ല. മനുഷ്യപാപങ്ങളുടെ ഭാരമെല്ലാം ചുമന്ന മിശിഹായെ, അങ്ങയെ ആശ്വസിപ്പിക്കുവാനായി ഞങ്ങള്‍ അങ്ങയെ സമീപിക്കുന്നു. അങ്ങയെക്കൂടാതെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ ശക്തിയില്ല. ജീവിതത്തിന്റെ ഭാരത്താല്‍ ഞങ്ങള്‍ തളര്‍ന്നു വീഴുകയും എഴുന്നേല്‍ക്കുവാന്‍ കഴിവില്ലാതെ വലയുകയും ചെയ്യുന്നു.അങ്ങേ തൃക്കൈ നീട്ടി ഞങ്ങളെ സഹായിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( എട്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) "ഓര്‍ശ്ലെമിന്‍ പുത്രീമാരേ,നിങ്ങളീ- ന്നെന്നെയോര്‍ത്തെന്തിനേവം കരയുന്നു? നിങ്ങളെയും സുതരേയു- മോര്‍ത്തോര്‍ത്തു കേണുകൊള്‍വിന്‍:" <br> വേദന തിങ്ങുന്ന കാലം വരുന്നു- കണ്ണീരണിഞ്ഞകാലം മലകളേ, ഞങ്ങളെ മൂടുവിന്‍ വേഗമെന്നാരവം കേള്‍ക്കുമെങ്ങും. <br> കരള്‍ നൊന്തു കരയുന്ന നാരീഗണത്തിനു നാഥന്‍ സമാശ്വാസമേകി. #{red->none->b-> ‍എട്ടാം സ്ഥലം: ഈശോമിശിഹാ ഓര്‍ശ്ലം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു. }# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. ഓര്‍ശ്ലത്തിന്റെ തെരുവുകള്‍ ശബ്ദായമാനമായി... പതിവില്ലാത്ത ബഹളം കേട്ട് സ്ത്രീജനങ്ങള്‍ വഴിയിലേയ്ക്കു വരുന്നു... അവര്‍ക്കു സുപരിചിതനായ ഈശോ കൊലക്കളത്തിലേയ്ക്ക് നയിക്കപ്പെടുന്നു... അവിടുത്തെ പേരില്‍ അവര്‍ക്ക് അനുകമ്പ തോന്നി... ഓശാന ഞായറാഴ്ചത്തെ ഘോഷയാത്ര അവരുടെ ഓര്‍മ്മയില്‍ വന്നു... സൈത്തിന്‍ കൊമ്പുകളും ജയ് വിളികളും... അവര്‍ കണ്ണുനീര്‍വാര്‍ത്തു കരഞ്ഞു. അവരുടെ സഹതാപപ്രകടനം അവിടുത്തെ ആശ്വസിപ്പിച്ചു... അവിടുന്ന് അവരോടു പറയുന്നു: "നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓര്‍ത്തു കരയുവിന്‍." ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓര്‍ശ്ലം ആക്രമിക്കപ്പെടും... അവരും അവരുടെ കുട്ടികളും പട്ടിണി കിടന്നു മരിക്കും... ആ സംഭവം അവിടുന്നു പ്രവചിക്കുകയായിരുന്നു... അവിടുന്നു സ്വയം മറന്ന് അവരെ ആശ്വസിപ്പിക്കുന്നു. എളിയവരുടെ സങ്കേതമായ കര്‍ത്താവേ, ഞെരുക്കത്തിന്റെ കാലത്ത് ഞങ്ങളെ ആശ്വസിപ്പിക്കുന്ന ദൈവമേ, അങ്ങേ ദാരുണമായ പീഡകള്‍ ഓര്‍ത്ത് ഞങ്ങള്‍ ദുഃഖിക്കുന്നു. അവയ്ക്ക് കാരണമായ ഞങ്ങളുടെ പാപങ്ങളോര്‍ത്ത് കരയുവാനും ഭാവിയില്‍ പരിശുദ്ധരായി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. 1. സര്‍ഗ്ഗ. 1 നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( ഒന്‍പതാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) കൈകാലുകള്‍ കുഴഞ്ഞു - നാഥന്റെ തിരുമെയ്‌ തളര്‍ന്നുലഞ്ഞു കുരിശുമായ് മൂന്നാമതും പൂഴിയില്‍ വീഴുന്നു ദൈവപുത്രന്‍ <br> "മെഴുകുപോലെന്നുടെ ഹൃദയമുരുകി കണ്ഠം വരണ്ടുണങ്ങി താണുപോയ് നാവെന്റെ ദേഹം നുറുങ്ങി മരണം പറന്നിറങ്ങി" <br> വളരുന്നു ദുഃഖങ്ങള്‍ തളരുന്നു പൂമേനി ഉരുകുന്നു കരളിന്റെയുള്ളം. #{red->none->b->ഒന്‍പതാം സ്ഥലം: ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു ‍}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. മുന്നോട്ടു നീങ്ങുവാന്‍ അവിടുത്തേയ്ക്ക് ഇനി ശക്തിയില്ല. രക്തമെല്ലാം തീരാറായി... തല കറങ്ങുന്നു... ശരീരം വിറയ്ക്കുന്നു... അവിടുന്ന് അതാ നിലംപതിക്കുന്നു... സ്വയം എഴുന്നേല്‍ക്കുവാന്‍ ശക്തിയില്ല... ശത്രുക്കള്‍ അവിടുത്തെ വലിച്ചെഴുന്നേല്പ്പിക്കുന്നു... ബലി പൂര്‍ത്തിയാകുവാന്‍ ഇനി വളരെ സമയമില്ല... അവിടുന്നു നടക്കുവാന്‍ ശ്രമിക്കുന്നു. "നീ പീഡിപ്പിക്കുന്ന ഈശോയാകുന്നു ഞാന്‍ " എന്നു ശാവോലിനോട് അരുളിച്ചെയ്ത വാക്കുകള്‍ ഇപ്പോള്‍ നമ്മെ നോക്കി അവിടുന്ന് ആവര്‍ത്തിക്കുന്നു. ലോകപാപങ്ങള്‍ക്കു പരിഹാരം ചെയ്ത കര്‍ത്താവേ, അങ്ങേ പീഡകളുടെ മുമ്പില്‍ എന്റെ വേദനകള്‍ എത്ര നിസ്സാരമാകുന്നു. എങ്കിലും ജീവിതഭാരം നിമിത്തം, ഞാന്‍ പലപ്പോഴും ക്ഷീണിച്ചുപോകുന്നു. പ്രയാസങ്ങള്‍ എന്നെ അലട്ടികൊണ്ടിരിയ്ക്കുന്നു. ഒരു വേദന തീരും മുമ്പ് മറ്റൊന്നു വന്നുകഴിഞ്ഞു. ജീവിതത്തില്‍ നിരാശനാകാതെ അവയെല്ലാം അങ്ങയെ ഓര്‍ത്തു സഹിക്കുവാന്‍ എനിക്കു ശക്തി തരണമേ. എന്തെന്നാല്‍ എന്റെ ജീവിതം ഇനി എത്ര നീളുമെന്ന് എനിക്കറിഞ്ഞുകൂടാ "ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രികാലം അടുത്തു വരികയാണല്ലോ". 1. സ്വര്‍ഗ്ഗ. 1. നന്മ കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( പത്താം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) എത്തീ വിലാപയാത്ര കാല്‍വരി- ക്കുന്നിന്‍ മുകള്‍പ്പരപ്പില്‍ നാഥന്റെ വസ്ത്രമെല്ലാം ശത്രുക്കളൊന്നായുരിഞ്ഞു നീക്കി <br> വൈരികള്‍ തിങ്ങിവരുന്നെന്റെ ചുറ്റിലും ഘോരമാം ഗര്‍ജ്ജനങ്ങള്‍ ഭാഗിച്ചെടുത്തന്റെ വസ്ത്രങ്ങളെല്ലാം" പാപികള്‍ വൈരികള്‍. <br> നാഥാ, വിശുദ്ധിതന്‍ തൂവെള്ള വസ്ത്രങ്ങള്‍ കനിവാര്‍ന്നു ചാര്‍ത്തേണമെന്നെ. #{red->none->b->പത്താം സ്ഥലം: ദിവ്യ രക്ഷകന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു. ‍}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. ഗാഗുല്‍ത്തായില്‍ എത്തിയപ്പോള്‍ അവര്‍ അവിടുത്തേയ്ക്ക് മീറ കലര്‍ത്തിയ വീഞ്ഞുകൊടുത്തു. എന്നാല്‍ അവിടുന്ന്‌ അത് സ്വീകരിച്ചില്ല. അവിടുത്തെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ച് ഓരോരുത്തര്‍ ഓരോ ഭാഗം എടുക്കുകയും ചെയ്തു. മേലങ്കി തയ്യല്‍ കൂടാതെ നെയ്യപ്പെട്ടതായിരുന്നു. അത് ആര്‍ക്ക് ലഭിക്കണമെന്നു ചിട്ടിയിട്ടു തീരുമാനിക്കാം എന്ന് അവര്‍ പരസ്പരം പറഞ്ഞു. "എന്റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു.എന്റെ മേലങ്കിക്കുവേണ്ടി അവര്‍ ചിട്ടിയിട്ടു" എന്നുള്ള തിരുവെഴുത്തു അങ്ങനെ അന്വര്‍ത്ഥമായി. രക്തത്താല്‍ ഒട്ടിപ്പിടിച്ചിരുന്ന വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദുസ്സഹമായ വേദനയനുഭവിച്ച മിശിഹായേ, പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി അങ്ങയെ ധരിക്കുവാനും, മറ്റൊരു ക്രിസ്തുവായി ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണമേ. 1.സ്വര്‍ഗ്ഗ. 1. നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( പതിനൊന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) കുരിശില്‍ക്കിടത്തിടുന്നു നാഥന്റെ കൈകാല്‍ തറച്ചിടുന്നു- മര്‍ത്യനു രക്ഷനല്‍കാനെത്തിയ ദിവ്യമാം കൈകാലുകള്‍ <br> "കനിവറ്റ വൈരികള്‍ ചേര്‍ന്നു തുളച്ചെന്റെ കൈകളും കാലുകളും പെരുകുന്നു വേദന ഉരുകുന്നു ചേതന നിലയറ്റ നീര്‍ക്കയം മരണം പരത്തിയോരിരുളില്‍ കുടുങ്ങി ഞാന്‍ ഭയമെന്നെയൊന്നായ് വിഴുങ്ങി." #{red->none->b->പതിനൊന്നാം സ്ഥലം: ഈശോമിശിഹാ കുരിശില്‍ തറയ്ക്കപ്പെടുന്നു ‍}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. ഈശോയെ കുരിശില്‍ കിടത്തി കൈകളിലും കാലുകളിലും അവര്‍ ആണി തറയ്ക്കുന്നു... ആണിപ്പഴുതുകളിലേയ്ക്കു കൈകാലുകള്‍ വലിച്ചു നീട്ടുന്നു... ഉഗ്രമായ വേദന... മനുഷ്യനു സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധം ദുസ്സഹമായ പീഡകള്‍... എങ്കിലും അവിടുത്തെ അധരങ്ങളില്‍ പരാതിയില്ല... കണ്ണുകളില്‍ നൈരാശ്യമില്ല... പിതാവിന്റെ ഇഷ്ടം നിറവേറട്ടെ എന്ന് അവിടുന്നു പ്രാര്‍ത്ഥിക്കുന്നു. ലോക രക്ഷകനായ കര്‍ത്താവേ, സ്നേഹത്തിന്റെ പുതിയ സന്ദേശവുമായി വന്ന അങ്ങയെ ലോകം കുരിശില്‍ തറച്ചു. അങ്ങേ ലോകത്തില്‍ നിന്നല്ലാത്തതിനാല്‍ ലോകം അങ്ങയെ ദ്വേഷിച്ചു. യജമാനനേക്കാള്‍ വലിയ ദാസനില്ലെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. അങ്ങയെ പീഡിപ്പിച്ചവര്‍ ഞങ്ങളെയും പീഡിപ്പിക്കുമെന്നു ഞങ്ങളറിയുന്നു. അങ്ങയോടു കൂടെ കുരിശില്‍ തറയ്ക്കപ്പെടുവാനും, ലോകത്തിനു മരിച്ച്, അങ്ങേയ്ക്കുവേണ്ടി മാത്രം ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. 1.സ്വര്‍ഗ്ഗ. 1.നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( പന്ത്രണ്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) കുരിശില്‍ കിടന്നു ജീവന്‍ പിരിയുന്നു ഭുവനൈകനാഥനീശോ സൂര്യന്‍ മറഞ്ഞിരുണ്ടു-നാടെങ്ങു- മന്ധകാരം നിറഞ്ഞു. "നരികള്‍ക്കുറങ്ങുവാ നളയുണ്ടു, പറവയ്ക്കു കൂടുണ്ടു പാര്‍ക്കുവാന്‍ നരപുത്രനൂഴിയില്‍ തലയൊന്നു ചായ്ക്കുവാനിടമില്ലൊരേടവും" <br> പുല്‍ക്കൂടുതൊട്ടങ്ങേ പുല്‍കുന്ന ദാരിദ്ര്യം കുരിശോളം കൂട്ടായി വന്നു. #{red->none->b-> ‍പന്ത്രണ്ടാം സ്ഥലം: ഈശോമിശിഹാ കുരിശിന്മേല്‍ തൂങ്ങി മരിക്കുന്നു}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. രണ്ടു കള്ളന്മാരുടെ നടുവില്‍ അവിടുത്തെ അവര്‍ കുരിശില്‍ തറച്ചു... കുരിശില്‍ കിടന്നുകൊണ്ട് ശത്രുക്കള്‍ക്കു വേണ്ടി അവിടുന്ന് പ്രാര്‍ത്ഥിക്കുന്നു... നല്ല കള്ളനെ ആശ്വസിപ്പിക്കുന്നു... മാതാവും മറ്റു സ്ത്രീകളും കരഞ്ഞുകൊണ്ട്‌ കുരിശിനു താഴെ നിന്നിരുന്നു. "ഇതാ നിന്റെ മകന്‍ " എന്ന് അമ്മയോടും, "ഇതാ നിന്റെ അമ്മ" എന്ന് യോഹന്നാനോടും അവിടുന്ന് അരുളിച്ചെയ്തു. മൂന്നുമണി സമയമായിരുന്നു. "എന്റെ പിതാവേ, അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു, എന്നരുളിച്ചെയ്ത് അവിടുന്ന് മരിച്ചു. പെട്ടെന്ന് സൂര്യന്‍ ഇരുണ്ടു, ആറുമണിവരെ ഭൂമിയിലെങ്ങും അന്ധകാരമായിരുന്നു. ദേവാലയത്തിലെ തിരശീല നടുവേ കീറിപ്പോയി. ഭൂമിയിളകി; പാറകള്‍ പിളര്‍ന്നു; പ്രേതാലയങ്ങള്‍ തുറക്കപ്പെട്ടു. ശതാധിപന്‍ ഇതെല്ലാം കണ്ട് ദൈവത്തെ സ്തുതിച്ചുകൊണ്ട് ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ നീതിമാനായിരുന്നു, എന്ന് വിളിച്ചുപറഞ്ഞു. കണ്ടു നിന്നവര്‍ മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി. "എനിക്ക് ഒരു മാമ്മോദീസാ മുങ്ങുവാനുണ്ട് അത് പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ അസ്വസ്ഥനാകുന്നു." കര്‍ത്താവേ, അങ്ങ് ആഗ്രഹിച്ച മാമ്മോദീസാ അങ്ങ് മുങ്ങിക്കഴിഞ്ഞു. അങ്ങേ ദഹനബലി അങ്ങ് പൂര്‍ത്തിയാക്കി. എന്റെ ബലിയും ഒരിക്കല്‍ പൂര്‍ത്തിയാകും. ഞാനും ഒരു ദിവസം മരിക്കും. അന്ന് അങ്ങയെപ്പോലെ ഇപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ എന്നെ അനുവദിക്കണമേ. എന്റെ പിതാവേ, ഭൂമിയില്‍ ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തി; എന്നെ ഏല്പിച്ചിരുന്ന ജോലി ഞാന്‍ പൂര്‍ത്തിയാക്കി. ആകയാല്‍ അങ്ങേപ്പക്കല്‍ എന്നെ മഹത്വപ്പെടുത്തണമേ. 1. സ്വര്‍ഗ്ഗ.1.നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( പതിമൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) അരുമ സുതന്റെ മേനി-മാതാവു മടിയില്‍ക്കിടത്തിടുന്നു: അലയാഴിപോലെ നാഥേ,നിന്‍ ദുഃഖമതിരു കാണാത്തതല്ലോ പെരുകുന്ന സന്താപ മുനയേറ്റഹോ നിന്റെ ഹൃദയം പിളര്‍ന്നുവല്ലോ ആരാരുമില്ല തെല്ലാശ്വാസമേകുവാ- ആകുലനായികേ. <br> "മുറ്റുന്ന ദുഃഖത്തില്‍ ചുറ്റും തിരഞ്ഞു ഞാന്‍ കിട്ടീലൊരാശ്വാസമെങ്ങും." #{red->none->b-> ‍പതിമൂന്നാം സ്ഥലം: മിശിഹായുടെ മൃതദേഹം മാതാവിന്റെ മടിയില്‍ കിടത്തുന്നു}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. അന്ന് വെള്ളിയാഴ്ചയായിരുന്നു. പിറ്റേന്ന് ശാബതമാകും. അതുകൊണ്ട് ശരീരങ്ങള്‍ രാത്രി കുരിശില്‍ കിടക്കാന്‍ പാടില്ലെന്നു യൂദന്മാര്‍ പറഞ്ഞു. എന്തെന്നാല്‍ ആ ശാബതം വലിയ ദിവസമായിരുന്നു. തന്മൂലം കുരിശില്‍ തറയ്ക്കപ്പെട്ടവരുടെ കണങ്കാലുകള്‍ തകര്‍ത്തു ശരീരം താഴെയിറക്കണമെന്ന് അവര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു. ആകയാല്‍ പടയാളികള്‍ വന്നു മിശിഹായോടുകൂടെ കുരിശില്‍ തറയ്ക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കണങ്കാലുകള്‍ തകര്‍ത്തു. ഈശോ പണ്ടേ മരിച്ചുകഴിഞ്ഞിരുന്നു എന്നു കണ്ടതിനാല്‍ അവിടുത്തെ കണങ്കാലുകള്‍ തകര്‍ത്തില്ല. എങ്കിലും പടയാളികളില്‍ ഒരാള്‍ കുന്തം കൊണ്ട് അവിടുത്തെ വിലാപ്പുറത്തു കുത്തി. ഉടനെ അവിടെ നിന്നു രക്തവും വെള്ളവും ഒഴുകി. അനന്തരം മിശിഹായുടെ മൃതദേഹം കുരിശില്‍ നിന്നിറക്കി അവര്‍ മാതാവിന്റെ മടിയില്‍ കിടത്തി. ഏറ്റം വ്യാകുലയായ മാതാവേ, അങ്ങേ വത്സല പുത്രന്‍ മടിയില്‍ കിടന്നുകൊണ്ടു മൂകമായ ഭാഷയില്‍ അന്ത്യയാത്ര പറഞ്ഞപ്പോള്‍ അങ്ങ് അനുഭവിച്ച സങ്കടം ആര്‍ക്കു വിവരിക്കാന്‍ കഴിയും? ഉണ്ണിയായി പിറന്ന ദൈവകുമാരനെ ആദ്യമായി കൈയിലെടുത്തതു മുതല്‍ ഗാഗുല്‍ത്താവരെയുള്ള സംഭവങ്ങള്‍ ഓരോന്നും അങ്ങേ ഓര്‍മ്മയില്‍ തെളിഞ്ഞു നിന്നു. അപ്പോള്‍ അങ്ങ് സഹിച്ച പീഡകളെയോര്‍ത്തു ജീവിത ദുഃഖത്തിന്റെ ഏകാന്തനിമിഷങ്ങളില്‍ ഞങ്ങളെ ധൈര്യപ്പെടുത്തിയാശ്വസിപ്പിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( പതിനാലാം സ്ഥലത്തേയ്ക്കുപോകുമ്പോള്‍) നാഥന്റെ ദിവ്യദേഹം വിധിപോലെ സംസ്ക്കരിച്ചീടുന്നിതാ വിജയം വിരിഞ്ഞുപൊങ്ങും ജീവന്റെ ഉറവയാണക്കുടീരം. <br> മൂന്നുനാള്‍ മത്സ്യത്തിനുള്ളില്‍ കഴിഞ്ഞൊരു യൗനാന്‍ പ്രവാചകന്‍ പോല് ക്ലേശങ്ങളെല്ലാം പിന്നിട്ടു നാഥന്‍ മൂന്നാം ദിനമുയിര്‍ക്കും. <br> പ്രഭയോടുയിര്‍ത്തങ്ങേ വരവേല്പിനെത്തീടാന്‍ വരമേകണേ ലോകനാഥാ. #{red->none->b-> ‍പതിനാലാം സ്ഥലം: ഈശോമിശിഹായുടെ മൃതദേഹം കല്ലറയില്‍ സംസ്ക്കരിക്കുന്നു}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. അനന്തരം പീലാത്തോസിന്റെ അനുവാദത്തോടെ റാംസാക്കാരനായ ഔസേപ്പ് ഈശോയുടെ മൃതദേഹം ഏറ്റെടുത്തു. നൂറു റാത്തലോളം സുഗന്ധകൂട്ടുമായി നിക്കൊദേമൂസും അയാളുടെ കൂടെ വന്നിരുന്നു. യൂദന്മാരുടെ ആചാരമനുസരിച്ചു കച്ചകളും പരിമളദ്രവ്യങ്ങളും കൊണ്ടു ശരീരം പൊതിഞ്ഞു. ഈശോയെ കുരിശില്‍ തറച്ചിടത്ത് ഒരു തോട്ടവും, അവിടെ ഒരു പുതിയ കല്ലറയുമുണ്ടായിരുന്നു. ശാബതം ആരംഭിച്ചിരുന്നതുകൊണ്ടും കല്ലറ അടുത്തായിരുന്നതുകൊണ്ടും, അവര്‍ ഈശോയെ അവിടെ സംസ്ക്കരിച്ചു. "അങ്ങ് എന്റെ ആത്മാവിനെ പാതാളത്തില്‍ തള്ളുകയില്ല; അങ്ങേ പരിശുദ്ധന്‍ അഴിഞ്ഞുപോകുവാന്‍ അനുവദിക്കുകയുമില്ല." അനന്തമായ പീഡകള്‍ സഹിച്ച് മഹത്വത്തിലേയ്ക്കു പ്രവേശിച്ച മിശിഹായേ, അങ്ങയോടുകൂടി മരിക്കുന്നവര്‍ അങ്ങയോടുകൂടി ജീവിക്കുമെന്നും ഞങ്ങള്‍ അറിയുന്നു. മാമ്മോദീസാ വഴിയായി ഞങ്ങളും അങ്ങയോടുകൂടെ സംസ്ക്കരിക്കപ്പെട്ടിരിക്കയാണല്ലോ. രാവും പകലും അങ്ങേ പീഡാനുഭവത്തെപ്പറ്റി ചിന്തിച്ചുകൊണ്ട്‌ പാപത്തിനു മരിച്ചവരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. #{red->n->n->സമാപന ഗാനം }# ലോകത്തിലാഞ്ഞു വീശി സത്യമാം നാകത്തിന്‍ ദിവ്യകാന്തി; സ്നേഹം തിരഞ്ഞിറങ്ങി പാവന സ്നേഹപ്രകാശതാരം. നിന്ദിച്ചു മര്‍ത്യനാ- സ്നേഹത്തിടമ്പിനെ നിര്‍ദ്ദയം ക്രൂശിലേറ്റി; നന്ദിയില്ലാത്തവര്‍ ചിന്തയില്ലാത്തവര്‍- നാഥാ,പൊറുക്കേണമേ. നിന്‍ പീഡയോര്‍ത്തോര്‍ത്തു കണ്ണീരൊഴുക്കുവാന്‍ നല്‍കേണമേ നിന്‍ വരങ്ങള്‍. #{blue->none->b-> ‍സമാപന പ്രാര്‍ത്ഥന}# നീതിമാനായ പിതാവേ, അങ്ങയെ രഞ്ജിപ്പിക്കുവാന്‍ സ്വയം ബലിവസ്തുവായിത്തീര്‍ന്ന പ്രിയപുത്രനെ സ്വീകരിച്ചുകൊണ്ടു ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും, ഞങ്ങളോടു രമ്യപ്പെടുകയും ചെയ്യണമേ. അങ്ങേ തിരുക്കുമാരന്‍ ഗാഗുല്‍ത്തായില്‍ ചിന്തിയ തിരുരക്തം ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആ തിരുരക്തത്തെയോര്‍ത്തു ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ഞങ്ങളുടെ പാപം വലുതാണെന്ന് ഞങ്ങളറിയുന്നു. എന്നാല്‍ അങ്ങേകാരുണ്യം അതിനേക്കാള്‍ വലുതാണല്ലോ. ഞങ്ങളുടെ പാപങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അവയ്ക്കുവേണ്ടിയുള്ള ഈ പരിഹാരബലിയെയും ഗൗനിക്കേണമേ. ഞങ്ങളുടെ പാപങ്ങള്‍ നിമിത്തം അങ്ങേ പ്രിയപുത്രന്‍ ആണികളാല്‍ തറയ്ക്കപ്പെടുകയും കുന്തത്താല്‍ കുത്തപ്പെടുകയും ചെയ്തു. അങ്ങേ പ്രസാദിപ്പിക്കാന്‍ അവിടുത്തെ പീഡകള്‍ ധാരാളം മതിയല്ലോ. തന്റെ പുത്രനെ ഞങ്ങള്‍ക്ക് നല്‍കിയ പിതാവിനു സ്തുതിയും കുരിശുമരണത്താല്‍ ഞങ്ങളെ രക്ഷിച്ച പുത്രന് ആരാധനയും പരിശുദ്ധാല്‍മാവിനു സ്തോത്രവുമുണ്ടായിരിക്കട്ടെ. ആമ്മേന്‍. 1. സ്വര്‍ഗ്ഗ.1.നന്മ മനസ്താപപ്രകരണം
Image: /content_image/ChristianPrayer/ChristianPrayer-2017-02-27-09:26:19.jpg
Keywords:
Content: 4294
Category: 15
Sub Category:
Heading: കുരിശിന്റെ വഴി
Content: #{blue->none->b-> ‍പ്രാരംഭഗാനം}# (രീതി: കുരിശു ചുമന്നവനെ...) കുരിശില്‍ മരിച്ചവനേ, കുരിശാലേ <br> വിജയം വരിച്ചവനേ, <br> മിഴിനീരൊഴുക്കിയങ്ങേ, കുരിശിന്റെ വഴിയേ വരുന്നു ഞങ്ങള്‍ <br> ലോകൈക നാഥാ, നിന്‍ ശിഷ്യരായ്ത്തീരുവാനാശിപ്പോനെന്നുമെന്നും <br> കുരിശുവഹിച്ചു നിന്‍ കാല്‍പ്പാടു പിഞ്ചെല്ലാന്‍ കല്പിച്ച നായകാ. <br> നിന്‍ ദിവ്യരക്തത്താലെന്‍ പാപമാലിന്യം കഴുകേണമേ, ലോകനാഥാ. #{red->n->n->പ്രാരംഭ പ്രാര്‍ത്ഥന }# നിത്യനായ ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. പാപികളായ മനുഷ്യര്‍ക്കുവേണ്ടി ജീവന്‍ ബലികഴിക്കുവാന്‍ തിരുമനസ്സായ കര്‍ത്താവേ ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങു ഞങ്ങളെ സ്നേഹിച്ചു: അവസാനം വരെ സ്നേഹിച്ചു. സ്നേഹിതനു വേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താവരെ കുരിശും വഹിച്ചുകൊണ്ടുള്ള അവസാനയാത്ര അങ്ങേ സ്നേഹത്തിന്റെ ഏറ്റം മഹത്തായ പ്രകടനമായിരുന്നു. കണ്ണുനീരിന്റെയും രക്തത്തിന്റെയും ആ വഴിയില്‍ക്കൂടി വ്യാകുലയായ മാതാവിന്റെ പിന്നാലെ ഒരു തീര്‍ത്ഥയാത്രയായി ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു.സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി ഞെരുക്കമുള്ളതും, വാതില്‍ ഇടുങ്ങിയതുമാണെന്ന് ഞങ്ങളെ അറിയിച്ച കര്‍ത്താവേ, ജീവിതത്തിന്റെ ഓരോ ദിവസവും ഞങ്ങള്‍ക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചു കൊണ്ട് ആ ഇടുങ്ങിയ വഴിയില്‍ക്കൂടി സഞ്ചരിയ്ക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( ഒന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) മരണത്തിനായ് വിധിച്ചു, കറയറ്റ <br> ദൈവത്തിന്‍ കുഞ്ഞാടിനെ <br> അപരാധിയായ് വിധിച്ചു കല്മഷം <br> കലരാത്ത കര്‍ത്താവിനെ. അറിയാത്ത കുറ്റങ്ങള്‍ നിരയായ്ചുമത്തി പരിശുദ്ധനായ നിന്നില്‍: <br> കൈവല്യദാതാ, നിന്‍ കാരുണ്യം കൈക്കൊണ്ടോര് കദനത്തിലാഴ്ത്തി നിന്നെ. <br> അവസാനവിധിയില്‍ നീ- യലിവാര്‍ന്നു ഞങ്ങള്‍ക്കായരുളേണെമേ നാകഭാഗ്യം. #{red->none->b-> ‍ഒന്നാം സ്ഥലം: ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു.}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനുള്ള ബലി ആരംഭിച്ചുകഴിഞ്ഞു... ഈശോ പീലാത്തോസിന്റെ മുമ്പില്‍ നില്‍ക്കുന്നു... അവിടുത്തെ ഒന്നു നോക്കുക... ചമ്മട്ടിയടിയേറ്റ ശരീരം... രക്തത്തില്‍ ഒട്ടിപ്പിടിച്ച വസ്ത്രങ്ങള്‍ ... തലയില്‍ മുള്‍മുടി... ഉറക്കമൊഴിഞ്ഞ കണ്ണുകള്‍ ... ക്ഷീണത്താല്‍ വിറയ്ക്കുന്ന കൈകാലുകള്‍ ... ദാഹിച്ചുവരണ്ട നാവ്... ഉണങ്ങിയ ചുണ്ടുകള്‍. പീലാത്തോസ് വിധിവാചകം ഉച്ചരിക്കുന്നു... കുറ്റമില്ലാത്തവന്‍ കുറ്റക്കാരനായി വിധിക്കപ്പെട്ടു... എങ്കിലും,അവിടുന്ന് എല്ലാം നിശബ്ധനായി സഹിക്കുന്നു. എന്റെ ദൈവമായ കര്‍ത്താവേ, അങ്ങു കുറ്റമറ്റവനായിരുന്നിട്ടും കുരിശുമരണത്തിനു വിധിക്കപ്പെട്ടുവല്ലോ. എന്നെ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമ്പോഴും, നിര്‍ദ്ദയമായി വിമര്‍ശിക്കുമ്പോഴും കുറ്റക്കാരനായി വിധിക്കുമ്പോഴും അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാന്‍ എന്നെയനുഗ്രഹിക്കണമേ. അവരുടെ ഉദ്ദേശത്തെപ്പറ്റി ചിന്തിക്കാതെ അവര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ എന്നെ സഹായിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( രണ്ടാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍ ) കുരിശു ചുമന്നിടുന്നു ലോകത്തിന്‍ <br> വിനകള്‍ ചുമന്നിടുന്നു. <br> നീങ്ങുന്നു ദിവ്യ നാഥന്‍ നിന്ദനം <br> നിറയും നിരത്തിലൂടെ. <br> "എന്‍ ജനമേ,ചൊല്ക <br> ഞാനെന്തു ചെയ്തു <br> കുരിശെന്റെ തോളിലേറ്റാന്‍ ? പൂന്തേന്‍ തുളുമ്പുന്ന <br> നാട്ടില്‍ ഞാന്‍ നിങ്ങളെ <br> ആശയോടാനയിച്ചു: <br> എന്തേ,യിദം നിങ്ങളെല്ലാം <br> മറന്നെന്റെ <br> ആത്മാവിനാതങ്കമേറ്റി ?" #{red->none->b-> ‍രണ്ടാം സ്ഥലം: ഈശോമിശിഹാ കുരിശു ചുമക്കുന്നു.}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് അവിടുന്നു മുന്നോട്ടു നീങ്ങുന്നു... ഈശോയുടെ ചുറ്റും നോക്കുക... സ്നേഹിതന്മാര്‍ ആരുമില്ല.. യൂദാസ് അവിടുത്തെ ഒറ്റിക്കൊടുത്തു... പത്രോസ് അവിടുത്തെ പരിത്യജിച്ചു... മറ്റു ശിഷ്യന്മാര്‍ ഓടിയൊളിച്ചു.അവിടുത്തെ അത്ഭുതപ്രവര്‍ത്തികള്‍ കണ്ടവരും അവയുടെ ഫലമനുഭവിച്ചവരും ഇപ്പോള്‍ എവിടെ?... ഓശാനപാടി എതിരേറ്റവരും ഇന്നു നിശബ്ദരായിരിക്കുന്നു...ഈശോയെ സഹായിക്കുവാനോ, ഒരാശ്വാസവാക്കു പറയുവാനോ അവിടെ ആരുമില്ല. എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം പരിത്യജിച്ചു തന്റെ കുരിശും വഹിച്ചുകൊണ്ട് എന്റെ പിന്നാലെ വരട്ടെ എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. എന്റെ സങ്കടങ്ങളുടെയും ക്ലേശങ്ങളുടെയും കുരിശു ചുമന്നുകൊണ്ട് ഞാന്‍ അങ്ങേ രക്തമണിഞ്ഞ കാല്പാടുകള്‍ പിന്തുടരുന്നു. വലയുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുന്ന കര്‍ത്താവേ എന്റെ ക്ലേശങ്ങളെല്ലാം പരാതികൂടാതെ സഹിക്കുവാന്‍ എന്നെ സഹായിക്കണമേ. 1. സ്വര്‍ഗ്ഗ. 1.നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( മൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) കുരിശിന്‍ കനത്തഭാരം താങ്ങുവാന്‍ <br> കഴിയാതെ ലോകനാഥന്‍ <br> പാദങ്ങള്‍ പതറി വീണു കല്ലുകള്‍ <br> നിറയും പെരുവഴിയില്‍ <br> തൃപ്പാദം കല്ലിന്മേല്‍ തട്ടിമുറിഞ്ഞു, <br> ചെന്നിണം വാര്‍ന്നൊഴുകി : <br> മാനവരില്ല വാനവരില്ല <br> താങ്ങിത്തുണച്ചീടുവാന്‍ <br> അനുതാപമൂറുന്ന ചുടുകണ്ണുനീര്‍ <br> തൂകിയണയുന്നു മുന്നില്‍ ഞങ്ങള്‍. <br> #{red->none->b->മൂന്നാം സ്ഥലം: ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. കല്ലുകള്‍ നിറഞ്ഞ വഴി.... ഭാരമുള്ള കുരിശ്.... ക്ഷീണിച്ച ശരീരം... വിറയ്ക്കുന്ന കാലുകള്‍... അവിടുന്നു മുഖം കുത്തി നിലത്തു വീഴുന്നു.... മുട്ടുകള്‍ പൊട്ടി രക്തമൊലിക്കുന്നു... യൂദന്മാര്‍ അവിടുത്തെ പരിഹസിക്കുന്നു... പട്ടാളക്കാര്‍ അടിക്കുന്നു... ജനക്കൂട്ടം ആര്‍പ്പുവിളിക്കുന്നു..... അവിടുന്നു മിണ്ടുന്നില്ല. "ഞാന്‍ സഞ്ചരിയ്ക്കുന്ന വഴികളില്‍ അവര്‍ എനിക്കു കെണികള്‍ വെച്ചു. ഞാന്‍ വലത്തേയ്ക്ക് തിരിഞ്ഞു നോക്കി എന്നെ അറിയുന്നവര്‍ ആരുമില്ല. ഓടിയൊളിക്കുവാന്‍ ഇടമില്ല, എന്നെ രക്ഷിക്കുവാന്‍ ആളുമില്ല." "അവിടുന്നു നമ്മുടെ ഭാരം ചുമക്കുന്നു. നമുക്കുവേണ്ടി അവിടുന്നു സഹിച്ചു." കര്‍ത്താവേ, ഞാന്‍ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്. പലപ്പോഴും കുരിശോടുകൂടെ ഞാനും നിലത്തു വീണുപോകുന്നു. മറ്റുള്ളവര്‍ അതുകണ്ടു പരിഹസിക്കുകയും, എന്റെ വേദന വര്‍ദ്ദിപ്പിക്കുകയും ചെയ്യാറുണ്ട്. കര്‍ത്താവേ എനിക്കു വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ എന്നെത്തന്നെ നീയന്ത്രിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ. കുരിശു വഹിക്കുവാന്‍ ശക്തിയില്ലാതെ ഞാന്‍ തളരുമ്പോള്‍ എന്നെ സഹായിക്കണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( നാലാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) വഴിയില്‍ക്കരഞ്ഞു വന്നോരമ്മയെ <br> തനയന്‍ തിരിഞ്ഞുനോക്കി <br> സ്വര്‍ഗ്ഗിയകാന്തി ചിന്തും മിഴികളില്‍ <br> കൂരമ്പു താണിറങ്ങി. <br> "ആരോടു നിന്നെ ഞാന്‍ <br> സാമ്യപ്പെടുത്തും <br> കദനപ്പെരുങ്കടലേ?" <br> ആരറിഞ്ഞാഴത്തിലലതല്ലിനില്‍ക്കുന്ന <br> നിന്‍ മനോവേദന? <br> നിന്‍ കണ്ണുനീരാല്‍ <br> കഴുകേണമെന്നില്‍ പതിയുന്ന മാലിന്യമെല്ലാം. #{red->none->b->നാലാം സ്ഥലം: ഈശോ വഴിയില്‍ വെച്ചു തന്റെ മാതാവിനെ കാണുന്നു}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. കുരിശുയാത്ര മുന്നോട്ടു നീങ്ങുന്നു... ഇടയ്ക്ക് സങ്കടകരമായ ഒരു കൂടികാഴ്ച... അവിടുത്തെ മാതാവു ഓടിയെത്തുന്നു... അവര്‍ പരസ്പരം നോക്കി... കവിഞ്ഞൊഴുകുന്ന നാല് കണ്ണുകള്‍... വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍... അമ്മയും മകനും സംസാരിക്കുന്നില്ല... മകന്റെ വേദന അമ്മയുടെ ഹൃദയം തകര്‍ക്കുന്നു... അമ്മയുടെ വേദന മകന്റെ ദുഃഖം വര്‍ദ്ധിപ്പിക്കുന്നു. നാല്പതാം ദിവസം ഉണ്ണിയെ ദേവാലയത്തില്‍ കാഴ്ച വെച്ച സംഭവം മാതാവിന്റെ ഓര്‍മ്മയില്‍ വന്നു. "നിന്റെ ഹൃദയത്തില്‍ ഒരു വാള്‍ കടക്കും" എന്നു പരിശുദ്ധനായ ശിമയോന്‍ അന്ന് പ്രവചിച്ചു. "കണ്ണുനീരോടെ വിതയ്ക്കുന്നവന്‍ സന്തോഷത്തോടെ കൊയ്യുന്നു". "ഈ ലോകത്തിലെ നിസ്സാരസങ്കടങ്ങള്‍ നമുക്കു നിത്യഭാഗ്യം പ്രദാനം ചെയ്യുന്നു." ദുഃഖസമുദ്രത്തില്‍ മുഴുകിയ ദിവ്യ രക്ഷിതാവേ, സഹനത്തിന്റെ ഏകാന്ത നിമിഷങ്ങളില്‍ അങ്ങേ മാതാവിന്റെ മാതൃക ഞങ്ങളെ ആശ്വസിപ്പിക്കട്ടെ. അങ്ങയുടെയും അങ്ങേ മാതാവിന്റെയും സങ്കടത്തിനു കാരണം ഞങ്ങളുടെ പാപങ്ങള്‍ ആണെന്ന് ഞങ്ങള്‍ അറിയുന്നു. അവയെല്ലാം പരിഹരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( അഞ്ചാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍ ) കുരിശു ചുമന്നു നീങ്ങും നാഥനെ <br> ശിമയോന്‍ തുണച്ചീടുന്നു. <br> നാഥാ, നിന്‍ കുരിശു താങ്ങാന്‍ കൈവന്ന <br> ഭാഗ്യമേ, ഭാഗ്യം. <br> നിന്‍ കുരിശെത്രയോ <br> ലോലം, നിന്‍ നുകമാനന്ദ ദായകം <br> അഴലില്‍ വീണുഴലുന്നോര്‍ക്കവലംബമേകുന്ന <br> കുരിശേ, നമിച്ചിടുന്നു. <br> സുരലോകനാഥാ നിന്‍ <br> കുരിശൊന്നു താങ്ങുവാന്‍ <br> തരണേ വരങ്ങള്‍ നിരന്തരം. #{red->none->b->അഞ്ചാം സ്ഥലം: ശിമയോന്‍ ഈശോയെ സഹായിക്കുന്നു ‍}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. ഈശോ വളരെയധികം തളര്‍ന്നു കഴിഞ്ഞു... ഇനി കുരിശോടുകൂടെ മുന്നോട്ടു നീങ്ങുവാന്‍ ശക്തനല്ല... അവിടുന്നു വഴിയില്‍ വെച്ചു തന്നെ മരിച്ചുപോയേക്കുമെന്ന് യൂദന്മാര്‍ ഭയന്നു... അപ്പോള്‍ ശിമയോന്‍ എന്നൊരാള്‍ വയലില്‍ നിന്നു വരുന്നത് അവര്‍ കണ്ടു. കെവുറീന്‍കാരനായ ആ മനുഷ്യന്‍ അലക്സാണ്ടറിന്റെയും റോപ്പോസിന്റെയും പിതാവായിരുന്നു... അവിടുത്തെ കുരിശുചുമക്കാന്‍ അവര്‍ അയാളെ നിര്‍ബന്ധിച്ചു - അവര്‍ക്ക് ഈശോയോട് സഹതാപം തോന്നിയിട്ടല്ല, ജീവനോടെ അവിടുത്തെ കുരിശില്‍ തറയ്ക്കണമെന്ന് അവര്‍ തീരുമാനിച്ചിരുന്നു. കരുണാനിധിയായ കര്‍ത്താവേ, ഈ സ്ഥിതിയില്‍ ഞാന്‍ അങ്ങയെ കണ്ടിരുന്നുവെങ്കില്‍ എന്നെത്തന്നെ വിസ്മരിച്ചു ഞാന്‍ അങ്ങയെ സഹായിക്കുമായിരുന്നു. എന്നാല്‍ "എന്റെ ഈ ചെറിയ സഹോദരന്മാരില്‍ ആര്‍ക്കെങ്കിലും നിങ്ങള്‍ സഹായം ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് ചെയ്തത് എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ." അതിനാല്‍ ചുറ്റുമുള്ളവരില്‍ അങ്ങയെ കണ്ടുകൊണ്ട്‌ കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ. അപ്പോള്‍ ഞാനും ശിമയോനെപ്പോലെ അനുഗ്രഹീതനാകും, അങ്ങേ പീഡാനുഭവം എന്നിലൂടെ പൂര്‍ത്തിയാവുകയും ചെയ്യും. 1. സ്വര്‍ഗ്ഗ. 1. നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( ആറാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) വാടിത്തളര്‍ന്നു മുഖം -നാഥന്റെ <br> കണ്ണുകള്‍ താണുമങ്ങി വേറോനിക്കാ മിഴിനീര്‍ തൂകിയ ദിവ്യാനനം തുടച്ചു. <br> മാലാഖമാര്‍ക്കെല്ലാ- <br> മാനന്ദമേകുന്ന <br> മാനത്തെ പൂനിലാവേ, <br> താബോര്‍ മാമലമേലേ നിന്‍ മുഖം <br> സൂര്യനെപ്പോലെ മിന്നി. <br> ഇന്നാമുഖത്തിന്റെ <br> ലാവണ്യമൊന്നാകെ <br> മങ്ങി, ദുഃഖത്തില്‍ മുങ്ങി. <br> #{red->none->b->ആറാം സ്ഥലം: വേറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു ‍}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. ഭക്തയായ വേറോനിക്കാ മിശിഹായെ കാണുന്നു... അവളുടെ ഹൃദയം സഹതാപത്താല്‍ നിറഞ്ഞു... അവള്‍ക്ക് അവിടുത്തെ ആശ്വസിപ്പിക്കണം. പട്ടാളക്കാരുടെ മദ്ധ്യത്തിലൂടെ അവള്‍ ഈശോയെ സമീപിക്കുന്നു... ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ... സ്നേഹം പ്രതിബന്ധം അറിയുന്നില്ല... "പരമാര്‍ത്ഥഹൃദയര്‍ അവിടുത്തെ കാണും. അങ്ങില്‍ ശരണപ്പെടുന്നവരാരും നിരാശരാവുകയില്ല." അവള്‍ ഭക്തിപൂര്‍വ്വം തന്റെ തൂവാലയെടുത്തു... രക്തം പുരണ്ട മുഖം വിനയപൂര്‍വ്വം തുടച്ചു. "എന്നോടു സഹതാപിക്കുന്നവരുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു നോക്കി. ആരെയും കണ്ടില്ല. എന്നെയാശ്വസിപ്പിക്കാന്‍ ആരുമില്ല." പ്രവാചകന്‍ വഴി അങ്ങ് അരുളിച്ചെയ്ത ഈ വാക്കുകള്‍ എന്റെ ചെവികളില്‍ മുഴങ്ങിക്കൊണ്ടിരിയ്ക്കുന്നു. സ്നേഹം നിറഞ്ഞ കര്‍ത്താവേ, വേറോനിക്കായെപ്പോലെ അങ്ങയോടു സഹതപിക്കുവാനും അങ്ങയെ ആശ്വസിപ്പിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങേ പീഡാനുഭവത്തിന്റെ മായാത്ത മുദ്ര എന്റെ ഹൃദയത്തില്‍ പതിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( ഏഴാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) ഉച്ചവെയിലില്‍ പൊരിഞ്ഞു-ദുസ്സഹ <br> മര്‍ദ്ദനത്താല്‍ വലഞ്ഞു <br> ദേഹം തളര്‍ന്നു താണു-രക്ഷകന്‍ <br> വീണ്ടും നിലത്തുവീണു. <br> ലോകപാപങ്ങളാണങ്ങയെ വീഴിച്ചു <br> വേദനിപ്പിച്ചതേവം; <br> ഭാരം നിറഞ്ഞൊരാ- <br> ക്രൂശു നിര്‍മ്മിച്ചതെന് <br> പാപങ്ങള്‍ തന്നെയല്ലോ. താപം കലര്‍ന്നങ്ങേ <br> പാദം പുണര്‍ന്നു ഞാന്‍ <br> കേഴുന്നു: കനിയേണമെന്നില്‍. #{red->none->b->ഏഴാം സ്ഥലം: ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു ‍}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. ഈശോ ബലഹീനനായി വീണ്ടും നിലത്തു വീഴുന്നു... മുറിവുകളില്‍ നിന്നു രക്തമൊഴുകുന്നു... ശരീരമാകെ വേദനിക്കുന്നു. "ഞാന്‍ പൂഴിയില്‍ വീണുപോയി എന്റെ ആത്മാവു ദു:ഖിച്ചു തളര്‍ന്നു" ചുറ്റുമുള്ളവര്‍ പരിഹസിക്കുന്നു... അവിടുന്ന് അതൊന്നും ഗണ്യമാക്കുന്നില്ല... "എന്റെ പിതാവ് എനിക്കുതന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടതല്ലയോ?" പിതാവിന്റെ ഇഷ്ടം നിറവേറ്റാനല്ലാതെ അവിടുന്നു മറ്റൊന്നും ആഗ്രഹിക്കുന്നില്ല. മനുഷ്യപാപങ്ങളുടെ ഭാരമെല്ലാം ചുമന്ന മിശിഹായെ, അങ്ങയെ ആശ്വസിപ്പിക്കുവാനായി ഞങ്ങള്‍ അങ്ങയെ സമീപിക്കുന്നു. അങ്ങയെക്കൂടാതെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ ശക്തിയില്ല. ജീവിതത്തിന്റെ ഭാരത്താല്‍ ഞങ്ങള്‍ തളര്‍ന്നു വീഴുകയും എഴുന്നേല്‍ക്കുവാന്‍ കഴിവില്ലാതെ വലയുകയും ചെയ്യുന്നു.അങ്ങേ തൃക്കൈ നീട്ടി ഞങ്ങളെ സഹായിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( എട്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) "ഓര്‍ശ്ലെമിന്‍ പുത്രീമാരേ,നിങ്ങളീ- <br> ന്നെന്നെയോര്‍ത്തെന്തിനേവം <br> കരയുന്നു? നിങ്ങളെയും സുതരേയു- <br> മോര്‍ത്തോര്‍ത്തു കേണുകൊള്‍വിന്‍:" <br> വേദന തിങ്ങുന്ന കാലം വരുന്നു- <br> കണ്ണീരണിഞ്ഞകാലം <br> മലകളേ, ഞങ്ങളെ <br> മൂടുവിന്‍ വേഗമെന്നാരവം കേള്‍ക്കുമെങ്ങും. <br> കരള്‍ നൊന്തു കരയുന്ന <br> നാരീഗണത്തിനു <br> നാഥന്‍ സമാശ്വാസമേകി. #{red->none->b-> ‍എട്ടാം സ്ഥലം: ഈശോമിശിഹാ ഓര്‍ശ്ലം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു. }# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. ഓര്‍ശ്ലത്തിന്റെ തെരുവുകള്‍ ശബ്ദായമാനമായി... പതിവില്ലാത്ത ബഹളം കേട്ട് സ്ത്രീജനങ്ങള്‍ വഴിയിലേയ്ക്കു വരുന്നു... അവര്‍ക്കു സുപരിചിതനായ ഈശോ കൊലക്കളത്തിലേയ്ക്ക് നയിക്കപ്പെടുന്നു... അവിടുത്തെ പേരില്‍ അവര്‍ക്ക് അനുകമ്പ തോന്നി... ഓശാന ഞായറാഴ്ചത്തെ ഘോഷയാത്ര അവരുടെ ഓര്‍മ്മയില്‍ വന്നു... സൈത്തിന്‍ കൊമ്പുകളും ജയ് വിളികളും... അവര്‍ കണ്ണുനീര്‍വാര്‍ത്തു കരഞ്ഞു. അവരുടെ സഹതാപപ്രകടനം അവിടുത്തെ ആശ്വസിപ്പിച്ചു... അവിടുന്ന് അവരോടു പറയുന്നു: "നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓര്‍ത്തു കരയുവിന്‍." ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓര്‍ശ്ലം ആക്രമിക്കപ്പെടും... അവരും അവരുടെ കുട്ടികളും പട്ടിണി കിടന്നു മരിക്കും... ആ സംഭവം അവിടുന്നു പ്രവചിക്കുകയായിരുന്നു... അവിടുന്നു സ്വയം മറന്ന് അവരെ ആശ്വസിപ്പിക്കുന്നു. എളിയവരുടെ സങ്കേതമായ കര്‍ത്താവേ, ഞെരുക്കത്തിന്റെ കാലത്ത് ഞങ്ങളെ ആശ്വസിപ്പിക്കുന്ന ദൈവമേ, അങ്ങേ ദാരുണമായ പീഡകള്‍ ഓര്‍ത്ത് ഞങ്ങള്‍ ദുഃഖിക്കുന്നു. അവയ്ക്ക് കാരണമായ ഞങ്ങളുടെ പാപങ്ങളോര്‍ത്ത് കരയുവാനും ഭാവിയില്‍ പരിശുദ്ധരായി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. 1. സര്‍ഗ്ഗ. 1 നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( ഒന്‍പതാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) കൈകാലുകള്‍ കുഴഞ്ഞു - നാഥന്റെ <br> തിരുമെയ്‌ തളര്‍ന്നുലഞ്ഞു <br> കുരിശുമായ് മൂന്നാമതും പൂഴിയില്‍ <br> വീഴുന്നു ദൈവപുത്രന്‍ <br> "മെഴുകുപോലെന്നുടെ <br> ഹൃദയമുരുകി <br> കണ്ഠം വരണ്ടുണങ്ങി <br> താണുപോയ് നാവെന്റെ <br> ദേഹം നുറുങ്ങി <br> മരണം പറന്നിറങ്ങി" <br> വളരുന്നു ദുഃഖങ്ങള്‍ <br> തളരുന്നു പൂമേനി <br> ഉരുകുന്നു കരളിന്റെയുള്ളം. <br> #{red->none->b->ഒന്‍പതാം സ്ഥലം: ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു ‍}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. മുന്നോട്ടു നീങ്ങുവാന്‍ അവിടുത്തേയ്ക്ക് ഇനി ശക്തിയില്ല. രക്തമെല്ലാം തീരാറായി... തല കറങ്ങുന്നു... ശരീരം വിറയ്ക്കുന്നു... അവിടുന്ന് അതാ നിലംപതിക്കുന്നു... സ്വയം എഴുന്നേല്‍ക്കുവാന്‍ ശക്തിയില്ല... ശത്രുക്കള്‍ അവിടുത്തെ വലിച്ചെഴുന്നേല്പ്പിക്കുന്നു... ബലി പൂര്‍ത്തിയാകുവാന്‍ ഇനി വളരെ സമയമില്ല... അവിടുന്നു നടക്കുവാന്‍ ശ്രമിക്കുന്നു. "നീ പീഡിപ്പിക്കുന്ന ഈശോയാകുന്നു ഞാന്‍ " എന്നു ശാവോലിനോട് അരുളിച്ചെയ്ത വാക്കുകള്‍ ഇപ്പോള്‍ നമ്മെ നോക്കി അവിടുന്ന് ആവര്‍ത്തിക്കുന്നു. ലോകപാപങ്ങള്‍ക്കു പരിഹാരം ചെയ്ത കര്‍ത്താവേ, അങ്ങേ പീഡകളുടെ മുമ്പില്‍ എന്റെ വേദനകള്‍ എത്ര നിസ്സാരമാകുന്നു. എങ്കിലും ജീവിതഭാരം നിമിത്തം, ഞാന്‍ പലപ്പോഴും ക്ഷീണിച്ചുപോകുന്നു. പ്രയാസങ്ങള്‍ എന്നെ അലട്ടികൊണ്ടിരിയ്ക്കുന്നു. ഒരു വേദന തീരും മുമ്പ് മറ്റൊന്നു വന്നുകഴിഞ്ഞു. ജീവിതത്തില്‍ നിരാശനാകാതെ അവയെല്ലാം അങ്ങയെ ഓര്‍ത്തു സഹിക്കുവാന്‍ എനിക്കു ശക്തി തരണമേ. എന്തെന്നാല്‍ എന്റെ ജീവിതം ഇനി എത്ര നീളുമെന്ന് എനിക്കറിഞ്ഞുകൂടാ "ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രികാലം അടുത്തു വരികയാണല്ലോ". 1. സ്വര്‍ഗ്ഗ. 1. നന്മ കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( പത്താം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) എത്തീ വിലാപയാത്ര കാല്‍വരി- <br> ക്കുന്നിന്‍ മുകള്‍പ്പരപ്പില്‍ <br> നാഥന്റെ വസ്ത്രമെല്ലാം ശത്രുക്കളൊന്നായുരിഞ്ഞു നീക്കി <br> വൈരികള്‍ തിങ്ങിവരുന്നെന്റെ ചുറ്റിലും <br> ഘോരമാം ഗര്‍ജ്ജനങ്ങള്‍ <br> ഭാഗിച്ചെടുത്തന്റെ <br> വസ്ത്രങ്ങളെല്ലാം" <br> പാപികള്‍ വൈരികള്‍. <br> നാഥാ, വിശുദ്ധിതന്‍ <br> തൂവെള്ള വസ്ത്രങ്ങള്‍ <br> കനിവാര്‍ന്നു ചാര്‍ത്തേണമെന്നെ. #{red->none->b->പത്താം സ്ഥലം: ദിവ്യ രക്ഷകന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു. ‍}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. ഗാഗുല്‍ത്തായില്‍ എത്തിയപ്പോള്‍ അവര്‍ അവിടുത്തേയ്ക്ക് മീറ കലര്‍ത്തിയ വീഞ്ഞുകൊടുത്തു. എന്നാല്‍ അവിടുന്ന്‌ അത് സ്വീകരിച്ചില്ല. അവിടുത്തെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ച് ഓരോരുത്തര്‍ ഓരോ ഭാഗം എടുക്കുകയും ചെയ്തു. മേലങ്കി തയ്യല്‍ കൂടാതെ നെയ്യപ്പെട്ടതായിരുന്നു. അത് ആര്‍ക്ക് ലഭിക്കണമെന്നു ചിട്ടിയിട്ടു തീരുമാനിക്കാം എന്ന് അവര്‍ പരസ്പരം പറഞ്ഞു. "എന്റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു.എന്റെ മേലങ്കിക്കുവേണ്ടി അവര്‍ ചിട്ടിയിട്ടു" എന്നുള്ള തിരുവെഴുത്തു അങ്ങനെ അന്വര്‍ത്ഥമായി. രക്തത്താല്‍ ഒട്ടിപ്പിടിച്ചിരുന്ന വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദുസ്സഹമായ വേദനയനുഭവിച്ച മിശിഹായേ, പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി അങ്ങയെ ധരിക്കുവാനും, മറ്റൊരു ക്രിസ്തുവായി ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണമേ. 1.സ്വര്‍ഗ്ഗ. 1. നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( പതിനൊന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) കുരിശില്‍ക്കിടത്തിടുന്നു നാഥന്റെ <br> കൈകാല്‍ തറച്ചിടുന്നു- <br> മര്‍ത്യനു രക്ഷനല്‍കാനെത്തിയ <br> ദിവ്യമാം കൈകാലുകള്‍ <br> "കനിവറ്റ വൈരികള്‍ <br> ചേര്‍ന്നു തുളച്ചെന്റെ <br> കൈകളും കാലുകളും <br> പെരുകുന്നു വേദന <br> ഉരുകുന്നു ചേതന നിലയറ്റ നീര്‍ക്കയം <br> മരണം പരത്തിയോരിരുളില്‍ കുടുങ്ങി ഞാന്‍ <br> ഭയമെന്നെയൊന്നായ് വിഴുങ്ങി." #{red->none->b->പതിനൊന്നാം സ്ഥലം: ഈശോമിശിഹാ കുരിശില്‍ തറയ്ക്കപ്പെടുന്നു ‍}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. ഈശോയെ കുരിശില്‍ കിടത്തി കൈകളിലും കാലുകളിലും അവര്‍ ആണി തറയ്ക്കുന്നു... ആണിപ്പഴുതുകളിലേയ്ക്കു കൈകാലുകള്‍ വലിച്ചു നീട്ടുന്നു... ഉഗ്രമായ വേദന... മനുഷ്യനു സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധം ദുസ്സഹമായ പീഡകള്‍... എങ്കിലും അവിടുത്തെ അധരങ്ങളില്‍ പരാതിയില്ല... കണ്ണുകളില്‍ നൈരാശ്യമില്ല... പിതാവിന്റെ ഇഷ്ടം നിറവേറട്ടെ എന്ന് അവിടുന്നു പ്രാര്‍ത്ഥിക്കുന്നു. ലോക രക്ഷകനായ കര്‍ത്താവേ, സ്നേഹത്തിന്റെ പുതിയ സന്ദേശവുമായി വന്ന അങ്ങയെ ലോകം കുരിശില്‍ തറച്ചു. അങ്ങേ ലോകത്തില്‍ നിന്നല്ലാത്തതിനാല്‍ ലോകം അങ്ങയെ ദ്വേഷിച്ചു. യജമാനനേക്കാള്‍ വലിയ ദാസനില്ലെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. അങ്ങയെ പീഡിപ്പിച്ചവര്‍ ഞങ്ങളെയും പീഡിപ്പിക്കുമെന്നു ഞങ്ങളറിയുന്നു. അങ്ങയോടു കൂടെ കുരിശില്‍ തറയ്ക്കപ്പെടുവാനും, ലോകത്തിനു മരിച്ച്, അങ്ങേയ്ക്കുവേണ്ടി മാത്രം ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. 1.സ്വര്‍ഗ്ഗ. 1.നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( പന്ത്രണ്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) കുരിശില്‍ കിടന്നു ജീവന്‍ പിരിയുന്നു <br> ഭുവനൈകനാഥനീശോ <br> സൂര്യന്‍ മറഞ്ഞിരുണ്ടു-നാടെങ്ങു- <br> മന്ധകാരം നിറഞ്ഞു. <br> "നരികള്‍ക്കുറങ്ങുവാ <br> നളയുണ്ടു, പറവയ്ക്കു <br> കൂടുണ്ടു പാര്‍ക്കുവാന്‍ <br> നരപുത്രനൂഴിയില്‍ <br> തലയൊന്നു ചായ്ക്കുവാനിടമില്ലൊരേടവും" <br> പുല്‍ക്കൂടുതൊട്ടങ്ങേ <br> പുല്‍കുന്ന ദാരിദ്ര്യം <br> കുരിശോളം കൂട്ടായി വന്നു. #{red->none->b-> ‍പന്ത്രണ്ടാം സ്ഥലം: ഈശോമിശിഹാ കുരിശിന്മേല്‍ തൂങ്ങി മരിക്കുന്നു}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. രണ്ടു കള്ളന്മാരുടെ നടുവില്‍ അവിടുത്തെ അവര്‍ കുരിശില്‍ തറച്ചു... കുരിശില്‍ കിടന്നുകൊണ്ട് ശത്രുക്കള്‍ക്കു വേണ്ടി അവിടുന്ന് പ്രാര്‍ത്ഥിക്കുന്നു... നല്ല കള്ളനെ ആശ്വസിപ്പിക്കുന്നു... മാതാവും മറ്റു സ്ത്രീകളും കരഞ്ഞുകൊണ്ട്‌ കുരിശിനു താഴെ നിന്നിരുന്നു. "ഇതാ നിന്റെ മകന്‍ " എന്ന് അമ്മയോടും, "ഇതാ നിന്റെ അമ്മ" എന്ന് യോഹന്നാനോടും അവിടുന്ന് അരുളിച്ചെയ്തു. മൂന്നുമണി സമയമായിരുന്നു. "എന്റെ പിതാവേ, അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു, എന്നരുളിച്ചെയ്ത് അവിടുന്ന് മരിച്ചു. പെട്ടെന്ന് സൂര്യന്‍ ഇരുണ്ടു, ആറുമണിവരെ ഭൂമിയിലെങ്ങും അന്ധകാരമായിരുന്നു. ദേവാലയത്തിലെ തിരശീല നടുവേ കീറിപ്പോയി. ഭൂമിയിളകി; പാറകള്‍ പിളര്‍ന്നു; പ്രേതാലയങ്ങള്‍ തുറക്കപ്പെട്ടു. ശതാധിപന്‍ ഇതെല്ലാം കണ്ട് ദൈവത്തെ സ്തുതിച്ചുകൊണ്ട് ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ നീതിമാനായിരുന്നു, എന്ന് വിളിച്ചുപറഞ്ഞു. കണ്ടു നിന്നവര്‍ മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി. "എനിക്ക് ഒരു മാമ്മോദീസാ മുങ്ങുവാനുണ്ട് അത് പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ അസ്വസ്ഥനാകുന്നു." കര്‍ത്താവേ, അങ്ങ് ആഗ്രഹിച്ച മാമ്മോദീസാ അങ്ങ് മുങ്ങിക്കഴിഞ്ഞു. അങ്ങേ ദഹനബലി അങ്ങ് പൂര്‍ത്തിയാക്കി. എന്റെ ബലിയും ഒരിക്കല്‍ പൂര്‍ത്തിയാകും. ഞാനും ഒരു ദിവസം മരിക്കും. അന്ന് അങ്ങയെപ്പോലെ ഇപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ എന്നെ അനുവദിക്കണമേ. എന്റെ പിതാവേ, ഭൂമിയില്‍ ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തി; എന്നെ ഏല്പിച്ചിരുന്ന ജോലി ഞാന്‍ പൂര്‍ത്തിയാക്കി. ആകയാല്‍ അങ്ങേപ്പക്കല്‍ എന്നെ മഹത്വപ്പെടുത്തണമേ. 1. സ്വര്‍ഗ്ഗ.1.നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( പതിമൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ ) അരുമ സുതന്റെ മേനി-മാതാവു <br> മടിയില്‍ക്കിടത്തിടുന്നു: <br> അലയാഴിപോലെ നാഥേ,നിന്‍ ദുഃഖമതിരു കാണാത്തതല്ലോ <br> പെരുകുന്ന സന്താപ <br> മുനയേറ്റഹോ നിന്റെ <br> ഹൃദയം പിളര്‍ന്നുവല്ലോ <br> ആരാരുമില്ല തെല്ലാശ്വാസമേകുവാ- <br> ആകുലനായികേ. <br> "മുറ്റുന്ന ദുഃഖത്തില്‍ <br> ചുറ്റും തിരഞ്ഞു ഞാന്‍ <br> കിട്ടീലൊരാശ്വാസമെങ്ങും." #{red->none->b-> ‍പതിമൂന്നാം സ്ഥലം: മിശിഹായുടെ മൃതദേഹം മാതാവിന്റെ മടിയില്‍ കിടത്തുന്നു}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. അന്ന് വെള്ളിയാഴ്ചയായിരുന്നു. പിറ്റേന്ന് ശാബതമാകും. അതുകൊണ്ട് ശരീരങ്ങള്‍ രാത്രി കുരിശില്‍ കിടക്കാന്‍ പാടില്ലെന്നു യൂദന്മാര്‍ പറഞ്ഞു. എന്തെന്നാല്‍ ആ ശാബതം വലിയ ദിവസമായിരുന്നു. തന്മൂലം കുരിശില്‍ തറയ്ക്കപ്പെട്ടവരുടെ കണങ്കാലുകള്‍ തകര്‍ത്തു ശരീരം താഴെയിറക്കണമെന്ന് അവര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു. ആകയാല്‍ പടയാളികള്‍ വന്നു മിശിഹായോടുകൂടെ കുരിശില്‍ തറയ്ക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കണങ്കാലുകള്‍ തകര്‍ത്തു. ഈശോ പണ്ടേ മരിച്ചുകഴിഞ്ഞിരുന്നു എന്നു കണ്ടതിനാല്‍ അവിടുത്തെ കണങ്കാലുകള്‍ തകര്‍ത്തില്ല. എങ്കിലും പടയാളികളില്‍ ഒരാള്‍ കുന്തം കൊണ്ട് അവിടുത്തെ വിലാപ്പുറത്തു കുത്തി. ഉടനെ അവിടെ നിന്നു രക്തവും വെള്ളവും ഒഴുകി. അനന്തരം മിശിഹായുടെ മൃതദേഹം കുരിശില്‍ നിന്നിറക്കി അവര്‍ മാതാവിന്റെ മടിയില്‍ കിടത്തി. ഏറ്റം വ്യാകുലയായ മാതാവേ, അങ്ങേ വത്സല പുത്രന്‍ മടിയില്‍ കിടന്നുകൊണ്ടു മൂകമായ ഭാഷയില്‍ അന്ത്യയാത്ര പറഞ്ഞപ്പോള്‍ അങ്ങ് അനുഭവിച്ച സങ്കടം ആര്‍ക്കു വിവരിക്കാന്‍ കഴിയും? ഉണ്ണിയായി പിറന്ന ദൈവകുമാരനെ ആദ്യമായി കൈയിലെടുത്തതു മുതല്‍ ഗാഗുല്‍ത്താവരെയുള്ള സംഭവങ്ങള്‍ ഓരോന്നും അങ്ങേ ഓര്‍മ്മയില്‍ തെളിഞ്ഞു നിന്നു. അപ്പോള്‍ അങ്ങ് സഹിച്ച പീഡകളെയോര്‍ത്തു ജീവിത ദുഃഖത്തിന്റെ ഏകാന്തനിമിഷങ്ങളില്‍ ഞങ്ങളെ ധൈര്യപ്പെടുത്തിയാശ്വസിപ്പിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. ------------------------------------------------------------------------------------------------------------------ ( പതിനാലാം സ്ഥലത്തേയ്ക്കുപോകുമ്പോള്‍) നാഥന്റെ ദിവ്യദേഹം വിധിപോലെ <br> സംസ്ക്കരിച്ചീടുന്നിതാ <br> വിജയം വിരിഞ്ഞുപൊങ്ങും ജീവന്റെ <br> ഉറവയാണക്കുടീരം. <br> മൂന്നുനാള്‍ മത്സ്യത്തിനുള്ളില്‍ <br> കഴിഞ്ഞൊരു <br> യൗനാന്‍ പ്രവാചകന്‍ പോല് <br> ക്ലേശങ്ങളെല്ലാം <br> പിന്നിട്ടു നാഥന്‍ മൂന്നാം ദിനമുയിര്‍ക്കും. <br> പ്രഭയോടുയിര്‍ത്തങ്ങേ <br> വരവേല്പിനെത്തീടാന്‍ <br> വരമേകണേ ലോകനാഥാ. #{red->none->b-> ‍പതിനാലാം സ്ഥലം: ഈശോമിശിഹായുടെ മൃതദേഹം കല്ലറയില്‍ സംസ്ക്കരിക്കുന്നു}# ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. അനന്തരം പീലാത്തോസിന്റെ അനുവാദത്തോടെ റാംസാക്കാരനായ ഔസേപ്പ് ഈശോയുടെ മൃതദേഹം ഏറ്റെടുത്തു. നൂറു റാത്തലോളം സുഗന്ധകൂട്ടുമായി നിക്കൊദേമൂസും അയാളുടെ കൂടെ വന്നിരുന്നു. യൂദന്മാരുടെ ആചാരമനുസരിച്ചു കച്ചകളും പരിമളദ്രവ്യങ്ങളും കൊണ്ടു ശരീരം പൊതിഞ്ഞു. ഈശോയെ കുരിശില്‍ തറച്ചിടത്ത് ഒരു തോട്ടവും, അവിടെ ഒരു പുതിയ കല്ലറയുമുണ്ടായിരുന്നു. ശാബതം ആരംഭിച്ചിരുന്നതുകൊണ്ടും കല്ലറ അടുത്തായിരുന്നതുകൊണ്ടും, അവര്‍ ഈശോയെ അവിടെ സംസ്ക്കരിച്ചു. "അങ്ങ് എന്റെ ആത്മാവിനെ പാതാളത്തില്‍ തള്ളുകയില്ല; അങ്ങേ പരിശുദ്ധന്‍ അഴിഞ്ഞുപോകുവാന്‍ അനുവദിക്കുകയുമില്ല." അനന്തമായ പീഡകള്‍ സഹിച്ച് മഹത്വത്തിലേയ്ക്കു പ്രവേശിച്ച മിശിഹായേ, അങ്ങയോടുകൂടി മരിക്കുന്നവര്‍ അങ്ങയോടുകൂടി ജീവിക്കുമെന്നും ഞങ്ങള്‍ അറിയുന്നു. മാമ്മോദീസാ വഴിയായി ഞങ്ങളും അങ്ങയോടുകൂടെ സംസ്ക്കരിക്കപ്പെട്ടിരിക്കയാണല്ലോ. രാവും പകലും അങ്ങേ പീഡാനുഭവത്തെപ്പറ്റി ചിന്തിച്ചുകൊണ്ട്‌ പാപത്തിനു മരിച്ചവരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ. #{red->n->n->സമാപന ഗാനം }# ലോകത്തിലാഞ്ഞു വീശി സത്യമാം <br> നാകത്തിന്‍ ദിവ്യകാന്തി; <br> സ്നേഹം തിരഞ്ഞിറങ്ങി പാവന <br> സ്നേഹപ്രകാശതാരം. <br> നിന്ദിച്ചു മര്‍ത്യനാ- <br> സ്നേഹത്തിടമ്പിനെ <br> നിര്‍ദ്ദയം ക്രൂശിലേറ്റി; <br> നന്ദിയില്ലാത്തവര്‍ <br> ചിന്തയില്ലാത്തവര്‍- <br> നാഥാ,പൊറുക്കേണമേ. <br> നിന്‍ പീഡയോര്‍ത്തോര്‍ത്തു <br> കണ്ണീരൊഴുക്കുവാന്‍ <br> നല്‍കേണമേ നിന്‍ വരങ്ങള്‍. #{blue->none->b-> ‍സമാപന പ്രാര്‍ത്ഥന}# നീതിമാനായ പിതാവേ, അങ്ങയെ രഞ്ജിപ്പിക്കുവാന്‍ സ്വയം ബലിവസ്തുവായിത്തീര്‍ന്ന പ്രിയപുത്രനെ സ്വീകരിച്ചുകൊണ്ടു ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും, ഞങ്ങളോടു രമ്യപ്പെടുകയും ചെയ്യണമേ. അങ്ങേ തിരുക്കുമാരന്‍ ഗാഗുല്‍ത്തായില്‍ ചിന്തിയ തിരുരക്തം ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആ തിരുരക്തത്തെയോര്‍ത്തു ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ഞങ്ങളുടെ പാപം വലുതാണെന്ന് ഞങ്ങളറിയുന്നു. എന്നാല്‍ അങ്ങേകാരുണ്യം അതിനേക്കാള്‍ വലുതാണല്ലോ. ഞങ്ങളുടെ പാപങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അവയ്ക്കുവേണ്ടിയുള്ള ഈ പരിഹാരബലിയെയും ഗൗനിക്കേണമേ. ഞങ്ങളുടെ പാപങ്ങള്‍ നിമിത്തം അങ്ങേ പ്രിയപുത്രന്‍ ആണികളാല്‍ തറയ്ക്കപ്പെടുകയും കുന്തത്താല്‍ കുത്തപ്പെടുകയും ചെയ്തു. അങ്ങേ പ്രസാദിപ്പിക്കാന്‍ അവിടുത്തെ പീഡകള്‍ ധാരാളം മതിയല്ലോ. തന്റെ പുത്രനെ ഞങ്ങള്‍ക്ക് നല്‍കിയ പിതാവിനു സ്തുതിയും കുരിശുമരണത്താല്‍ ഞങ്ങളെ രക്ഷിച്ച പുത്രന് ആരാധനയും രക്ഷണകൃത്യം പൂർത്തിയാക്കിയ പരിശുദ്ധാല്‍മാവിനു സ്തോത്രവുമുണ്ടായിരിക്കട്ടെ. ആമ്മേന്‍. 1. സ്വര്‍ഗ്ഗ.1.നന്മ മനസ്താപപ്രകരണം
Image: /content_image/ChristianPrayer/ChristianPrayer-2017-02-27-10:10:39.jpg
Keywords: കുരിശിന്റെ വഴി
Content: 4295
Category: 1
Sub Category:
Heading: ഐ‌എസ് ആക്രമണം: ഈജിപ്തിലെ ക്രൈസ്തവര്‍ പലായനം ചെയ്യുന്നു
Content: കെയ്‌റോ: ഈജിപ്‌തില്‍ ഐ‌എസ് ഭീകരരുടെ ഭീഷണിയെ തുടര്‍ന്നു ക്രൈസ്തവ കുടുംബങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുവാന്‍ തുടങ്ങി. ഉത്തര സീനായില്‍ നിന്നു മാത്രം നൂറുകണക്കിന്‌ ക്രൈസ്‌തവ കുടുബങ്ങള്‍ ഇതിനകം തന്നെ ഒഴിഞ്ഞു പോയിട്ടുണ്ട്. ഈജിപ്‌തിലെ ക്രൈസ്‌തവരെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുമെന്ന്‌ ഐഎസ്‌ നേരത്തെ വീഡിയോ പുറത്തിറക്കിയിരിന്നു. ഏതാനും ആഴ്ചകള്‍ക്കിടെ ഏഴ്‌ കോപ്റ്റിക് ക്രൈസ്തവരെയാണ് ഐ‌എസ് വധിച്ചത്. ഇതിന് പിന്നാലെയാണ് പ്രദേശത്തെ ക്രൈസ്തവര്‍ പലായനം ചെയ്യുന്നത്. സൂയസ്‌ കനാല്‍ തീരത്തുള്ള ഇസ്‌മയിലിയ നഗരത്തിലെ ക്രൈസ്‌തവ ദേവാലയത്തില്‍ അഭയം തേടിയവര്‍ നിരവധിയാണ്‌. കുഞ്ഞുങ്ങളെ കൊണ്ട്‌ ഉടുവസ്‌തങ്ങള്‍ മാത്രമായാണ്‌ ഇവര്‍ രക്ഷപ്പെട്ടത്‌. ഐ‌എസ് ഭീഷണി ഉയര്‍ത്തുന്ന വീഡിയോ വന്നതിനു പിന്നാലെ ഉത്തര സീനായിലെ അല്‍ അരീഷ്‌ പട്ടണത്തില്‍ ഒരു കുടുബത്തിലെ രണ്ടു പേരെ വെടിവെച്ചുകൊന്ന്‌ മൃതദേഹങ്ങള്‍ കത്തിച്ച്‌ റോഡ് അരികില്‍ തള്ളിയിരിന്നു. ഇതിനിടെ പ്ലംബിംഗ്‌ ജോലി ചെയ്യുന്ന ക്രൈസ്‌തവനെ ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ട്‌ നിഷ്‌ഠൂരം വെടിവെച്ചു കൊന്നെന്ന്‌ റിപ്പോര്‍ട്ടുണ്ടായിരിന്നു. ഇസ്‌മായിലിയയിലെ ക്രൈസ്‌തവ ദേവാലയങ്ങളില്‍ ചുരുങ്ങിയത്‌ 250 പേരെങ്കിലും അഭയം തേടിയതായി സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. അല്‍ അരീഷില്‍ ചില ഇടവകകളിലെ ക്രൈസ്‌തവ നേതാക്കളെ ഐ‌എസ് വധിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. ക്രൈസ്‌തവര്‍ക്കെതിരെ ഇത്രയും ശക്തമായി സംഘടിതമായ രീതിയില്‍ ആക്രമണങ്ങള്‍ അടുത്ത കാലം വരെ ഉണ്ടായിട്ടില്ലെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. സീനായില്‍ നിന്നും ദിനംപ്രതി പുറത്തുവരുന്ന നരഹത്യ വാര്‍ത്തകള്‍ ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികളെ വീണ്ടും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.
Image: /content_image/TitleNews/TitleNews-2017-02-27-11:11:04.jpg
Keywords: ഈജി
Content: 4296
Category: 1
Sub Category:
Heading: ഏറ്റവും വലിയ ബൈബിള്‍ പഠനപദ്ധതിക്കു നോമ്പുകാലത്ത് ആരംഭമാകും
Content: സ്റ്റെയുബെന്‍വില്ലി: ഏറ്റവും ബൃഹത്തായ കത്തോലിക്ക ബൈബിള്‍ പഠന പദ്ധതി മാര്‍ച്ച്‌ ഒന്നിന് ആരംഭിക്കും. ഡോ: സ്‌കോട്ട്‌ ഹാന്‍ സ്ഥാപിച്ച സെന്റ്‌ പോള്‍ സെന്‍റര്‍ ഫോര്‍ ബിബ്ലിക്കല്‍ തിയോളജിയുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന്‌ കത്തോലിക്കര്‍ക്കായി വമ്പന്‍ ബൈബിള്‍ പഠന പദ്ധതി നടപ്പിലാക്കുന്നത്‌. ദ ബൈബിള്‍ ആന്റ്‌ ദ സാക്രമെന്റ്‌സ്‌ (ബൈബിളും കുദാശകളും) എന്ന പതിനൊന്ന്‌ പാഠങ്ങളെ ആസ്പദമാക്കിയാണ് പഠനപദ്ധതി. കൂദാശകളില്‍ അധിഷ്‌ഠിതമായ ബൈബിള്‍ പഠനത്തില്‍ നിരവധി രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. രക്ഷാകര ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ്‌ കൂദാശകളെ കുറിച്ചുള്ള അഗാധമായ പഠനമാണ് സെന്‍റ് പോള്‍ സെന്‍റര്‍ തങ്ങളുടെ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഏറ്റവും വലിയ കത്തോലിക്ക ബൈബിള്‍ പഠന പദ്ധതിയില്‍ പങ്കാളികളാകാന്‍ ഇതിനകം പതിനായിരക്കണക്കിനാളുകള്‍ രജിസ്ട്രേഷന്‍ നടത്തിയതായി സെന്റ്‌ പോള്‍ സെന്ററിന്റെ വക്താക്കള്‍ അവകാശപ്പെട്ടു. കത്തോലിക്ക വിശ്വാസ പാരമ്പര്യ പ്രകാരം ജീവിത നവീകരണത്തിനായി ദൈവവചന പഠനത്തെ പ്രാത്സാഹിപ്പിക്കുകയും നടപ്പിലാക്കുകയുമാണ്‌ സെന്റ്‌ പോള്‍ സെന്ററിന്റെ ലക്ഷ്യമെന്ന്‌ എക്‌സിക്യൂട്ടിവ്‌ ഡയറക്ടര്‍ ആന്‍ഡ്രൂ ജോണ്‍സ്‌ പറഞ്ഞു. പദ്ധതി അനേകരിലേക്ക് വ്യാപിപ്പിക്കുവാനാണ് ആഗ്രഹിക്കുന്നതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ദ ബൈബിള്‍ ആന്‍ഡ് ദ സാക്രമെന്റ്‌സ്‌' പഠനത്തില്‍ ഇരുപതാം നൂറ്റാണ്ടില്‍ കൂദാശകള്‍ ശക്തമായി സ്വാധീനിച്ച ആല്‍ബര്‍ട്ട്‌ ഹിച്ച്‌കോക്ക്‌, ജെ.ആര്‍.ആര്‍.ടോള്‍ക്കിയന്‍, ഹാസ്യസാമ്രാട്ട്‌ ബോബ്‌ ഹോപ്പിന്റെ ഭാര്യ ഡോളേഴ്‌സ്‌ ഹോപ്പ്‌ തുടങ്ങീ പ്രശസ്തരുടെ സാക്ഷ്യവും ഓണ്‍ലൈന്‍ പഠനപരമ്പരയില്‍ അവതരിപ്പിക്കുന്നുണ്ട്‌. അനുദിന ജീവിതത്തില്‍ കൂദാശകളുടെ അര്‍ത്ഥവും പ്രാധാന്യവും മനസ്സിലാക്കുവാന്‍ പഠനപദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം 'ബൈബിളും കന്യകാമറിയവും' എന്ന പേരില്‍ സെന്‍റ് പോള്‍ സെന്‍റര്‍ പഠന പദ്ധതി തയാറാക്കിയിരിന്നു. ആയിരക്കണക്കിന്‌ കത്തോലിക്കരും അകത്തോലിക്കരുമാണ് ഈ പദ്ധതിയില്‍ പങ്കെടുത്തത്.
Image: /content_image/News/News-2017-02-27-11:33:07.jpg
Keywords: ബൈബിള്‍
Content: 4297
Category: 1
Sub Category:
Heading: ഭൂണഹത്യക്കായി സര്‍ക്കാര്‍ ധനവിനിയോഗം നിരോധിക്കുമെന്ന്‌ അമേരിക്കന്‍ വൈസ്‌ പ്രസിഡന്റെ്‌ മൈക്ക്‌ പെന്‍സ്‌
Content: മേരിലാന്റ്‌: എന്തു വിലകൊടുത്തും ഭൂണഹത്യക്കായി സര്‍ക്കാര്‍ ധനവിനിയോഗം നിരോധിക്കുമെന്ന്‌ അമേരിക്കന്‍ വൈസ്‌ പ്രസിഡന്റെ്‌ മൈക്ക്‌ പെന്‍സ്‌.അമേരിക്കക്കായി പ്രാര്‍ത്ഥനകള്‍ ആവശ്യപ്പെട്ട അദ്ദേഹം ബൈബിള്‍ വചനങ്ങളും ഉദ്ധരിച്ചു. അമേരിക്കയെ വീണ്ടും മഹനീയമാക്കാന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിനും തനിക്കും എല്ലാവരുടേയും സര്‍വ്വവിധ പിന്‍തുണക്കുമൊപ്പം പ്രാര്‍ത്ഥനകളും ആവശ്യമുണ്ടന്നു കോണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിയുടെ വാര്‍ഷിക പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ അമേരിക്കയുടെ വൈസ്‌ പ്രസിഡന്റ്‌ പറഞ്ഞു . ഗെ ലോര്‍ഡ്‌ നാഷണല്‍ റിസോര്‍ട്ട്‌ ആന്റ്‌ കണ്‍വെന്‍ഷന്‍ സെന്‍റില്‍ നടന്ന സമ്മേളനത്തില്‍ 20 മിനിറ്റ്‌ നീണ്ട പ്രസംഗം ഇന്ത്യാനയിലെ മുന്‍ ഗവര്‍ണ്ണര്‍ കൂടിയായ അദ്ദേഹം ഉപസംഹരിച്ചത്‌ ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു. ഒബാമകെയര്‍ ആരോഗ്യപദ്ധതി പ്രകാരം ഭൂണഹത്യക്കായി പണം അനുവദിക്കുന്നത്‌ ഭരണകൂടം നിര്‍ത്തലാക്കുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം മഹനീയനായ ജസ്റ്റിസ്‌ ക്ലാരന്‍സ്‌ തോമസിന്റെ ഓഫിസില്‍ ഞാന്‍ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റെടുത്തു-മൈക്ക്‌ പെന്‍സ്‌ തുടര്‍ന്നു. ഞാന്‍ ഇടതു കൈ ബൈബിളില്‍ വെച്ചു. ആ ബൈബിള്‍ യഥാര്‍ത്ഥ്യത്തില്‍ അമേരിക്കയുടെ നാല്‍പ്പതാമത്തെ പ്രസിഡന്റായിരുന്ന റൊണാള്‍ഡ്‌ റീഗന്‍ ഉപയോഗിച്ചതാണ്‌. ഇതിലേറ്റവും അത്ഭുതകരമായി അനുഭവപ്പെട്ടത്‌ ബൈബിള്‍ ഞാന്‍ തുറന്നപ്പോല്‍ ലഭിച്ച വചനഭാഗം റീഗന്‍ അന്നു തുറന്നപ്പോള്‍ കിട്ടിയതു തന്നെ ആയിരുന്നു എന്നതാണ്‌. അവന്റെ ജനം, ആരാണോ അവന്റെ നാമത്തില്‍ വിളിക്കപ്പെട്ടവര്‍ വിനീതരായി പ്രാര്‍ത്ഥിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ ദൈവം അത്‌ കേള്‍ക്കും എന്നിട്ട്‌ ഈ നാടിനെ രക്ഷിക്കും-പെന്‍സ്‌ ആ വചനങ്ങല്‍ ഉദ്ധരിച്ചു. ഒരു രാജ്യം, അദൃശ്യമായി ദൈവത്തിനു കീഴില്‍- നീതിയും സ്വാതന്ത്യവും എല്ലാവര്‍ക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-02-27-13:27:52.jpg
Keywords: ഭൂണഹത്യക്കായി സര്‍ക്കാര്‍
Content: 4298
Category: 1
Sub Category:
Heading: ബൈബിള്‍ വചനങ്ങള്‍ ഉരുവിട്ടും പ്രാര്‍ത്ഥനാസഹായം യാചിച്ചും യുഎസ് വൈസ്‌ പ്രസിഡന്‍റിന്റെ പ്രസംഗം
Content: മേരിലാന്റ്‌: കോണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിയുടെ വാര്‍ഷിക പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗത്തില്‍ ബൈബിള്‍ വാക്യങ്ങള്‍ ഉരുവിട്ടുകൊണ്ട് അമേരിക്കയുടെ വൈസ്‌ പ്രസിഡന്റ്‌ മൈക്ക് പെന്‍സ്. തന്റെ പ്രസംഗത്തില്‍ അമേരിക്കക്കായി പ്രത്യേക പ്രാര്‍ത്ഥനകളും അദ്ദേഹം യാചിച്ചു. ഗെലോര്‍ഡ്‌ നാഷണല്‍ റിസോര്‍ട്ട്‌ ആന്റ്‌ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന സമ്മേളനത്തില്‍ 20 മിനിറ്റ്‌ നീണ്ട പ്രസംഗം ഇന്ത്യാനയിലെ മുന്‍ ഗവര്‍ണ്ണര്‍ കൂടിയായ അദ്ദേഹം ഉപസംഹരിച്ചത്‌ ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു. 2 ദിനാവൃത്താന്തം 7:14-ലെ "എന്റെ നാമം പേറുന്ന എന്റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ഥിക്കുകയും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്‍തിരിയുകയും ചെയ്താല്‍, ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥന കേട്ട് അവരുടെ പാപങ്ങള്‍ ക്ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്ടമാക്കുകയും ചെയ്യും" എന്ന ബൈബിള്‍ വാക്യമാണ് പെന്‍സ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. "സത്യപ്രതിജ്ഞ സമയത്ത് ഞാന്‍ ഇടതു കൈ ബൈബിളില്‍ വെച്ചു. ആ ബൈബിള്‍ യഥാര്‍ത്ഥ്യത്തില്‍ അമേരിക്കയുടെ നാല്‍പ്പതാമത്തെ പ്രസിഡന്റായിരുന്ന റൊണാള്‍ഡ്‌ റീഗന്‍ ഉപയോഗിച്ചതാണ്‌. ഇതിലേറ്റവും അത്ഭുതകരമായി അനുഭവപ്പെട്ടത്‌ ബൈബിള്‍ ഞാന്‍ തുറന്നപ്പോള്‍ ലഭിച്ച വചനഭാഗം റീഗന്‍ അന്നു തുറന്നപ്പോള്‍ കിട്ടിയതു തന്നെ ആയിരുന്നു എന്നതാണ്‌." ഇത് പറഞ്ഞതിന് ശേഷം 2 ദിനാവൃത്താന്തം 7:14 മൈക്ക് പെന്‍സ് ആവര്‍ത്തിക്കുകയായിരിന്നു. എന്തു വിലകൊടുത്തും ഭൂണഹത്യക്കായി സര്‍ക്കാര്‍ ധനവിനിയോഗം നിരോധിക്കുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. അമേരിക്കയെ വീണ്ടും മഹനീയമാക്കാന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിനും തനിക്കും എല്ലാവരുടേയും സര്‍വ്വവിധ പിന്‍തുണക്കുമൊപ്പം പ്രാര്‍ത്ഥനകള്‍ ആവശ്യമുണ്ടന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/News/News-2017-02-27-17:41:49.jpg
Keywords: മൈക്ക്
Content: 4299
Category: 4
Sub Category:
Heading: WIP
Content: നോമ്പ് കാലത്ത് ചെയ്യേണ്ട കാര്യങ്ങൾ: ഫ്രാന്‍സിസ് പാപ്പായുടെ10 നിര്‍ദ്ദേശങ്ങള്‍ ഓരോ നോമ്പ് കാലവും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാലഘട്ടമാണ്. നോമ്പ് കാലത്ത് നമ്മള്‍ എന്താണ് ചെയ്യേണ്ടത്? ഓരോ വര്‍ഷവും നോമ്പ് കാലം അടുക്കുമ്പോള്‍ നമ്മള്‍ ഈ പഴയ ചോദ്യത്തിനുത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. പുതിയ തീരുമാനങ്ങളും നിയന്ത്രണങ്ങളും നോമ്പ് കാലത്ത് സ്വീകരിക്കുവാന്‍ നാം ഒരുങ്ങാറുണ്ട്. ആഗോളസഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ നോമ്പ്കാലത്ത് നാം ചെയ്യേണ്ട വിവിധ കാര്യങ്ങളെ പറ്റി വ്യത്യസ്ഥ പ്രസംഗങ്ങളില്‍ നല്‍കിയിട്ടുള്ള 10 നിര്‍ദേശങ്ങളാണ് ഇനി നാം ധ്യാനിക്കുന്നത്. 1. #{red->none->b->അലസതയുടെ അടിമത്വത്തില്‍ നിന്നും മോചിതനാവുക }# “നോമ്പ് കാലം വളരെ ശക്തിയുള്ള ഒരു കാലമാണ്, നമ്മള്‍ ഓരോരുത്തരിലും മാറ്റങ്ങളും മനപരിവര്‍ത്തനവും ഉളവാക്കുന്ന ഒരു വഴിത്തിരിവിന്റെ കാലം. നമ്മള്‍ കൂടുതല്‍ നന്നാവേണ്ടിയിരിക്കുന്നു, നന്മയ്ക്കു വേണ്ടി നാം നമ്മെ തന്നെ മാറ്റേണ്ടിയിരിക്കുന്നു. നമ്മുടെ പഴയ ചിട്ടകളേയും അലസതയെയും നമ്മളെ കുടുക്കിയിരിക്കുന്ന തിന്മയുടെ കുടിലതകളേയും ഉപേക്ഷിക്കുവാന്‍ ഈ നോമ്പുകാലത്ത് നമുക്ക് കഴിയണം.” <br> ( 2014 മാര്‍ച്ച് 5-ലെ പതിവ് പ്രസംഗത്തില്‍ നിന്നും) 2. #{red->none->b-> സ്വയം വേദന നല്‍കുന്ന സഹനങ്ങളെ സ്വീകരിക്കുക }# “സ്വയം ഇല്ലാതാക്കുവാനും സഹനം അനുഭവിക്കുവാനും പറ്റിയ ഒരു കാലഘട്ടമാണ് നോമ്പ് കാലം; ശരിയായ ദാരിദ്ര്യം വേദനയുളവാക്കുന്നതാണ് എന്ന കാര്യം നമുക്ക് മറക്കാതിരിക്കാം. ദാരിദ്ര്യം സ്വീകരിച്ച് കൊണ്ട് മറ്റുള്ളവരെ സഹായിക്കുവാന്‍ കഴിയുന്ന എന്ത് പ്രവര്‍ത്തി നമുക്ക് ചെയ്യുവാന്‍ സാധിക്കും എന്ന് നാം സ്വയം ചോദിക്കണം.” <br> (2014-ലെ നോമ്പ് കാല സന്ദേശത്തില്‍ നിന്നും) 3. #{red->none->b-> നിസ്സംഗതയുള്ളവരായിരിക്കരുത് }# “ദൈവത്തോടും നമ്മുടെ അയല്‍ക്കാരോടും നിസ്സംഗത പുലര്‍ത്തുക എന്നത് ക്രൈസ്തവരായ നമ്മളെ സംബന്ധിച്ചിടത്തോളം വലിയ ഒരു പ്രലോഭനമാണ്. നോമ്പ് കാലത്ത് നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ നമ്മളെ അലോസരപ്പെടുത്തി കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ പ്രവാചകരുടെ ശബ്ദം നാം ശ്രവിക്കണം. നമ്മുടെ ലോകത്തോട്‌ ദൈവം നിസ്സംഗത കാണിച്ചില്ല; അതുപോലെ നാമും നിസംഗത പുലര്‍ത്താന്‍ പാടില്ല”. <br> (2015-ലെ നോമ്പ് കാല സന്ദേശത്തില്‍ നിന്നും). 4. #{red->none->b->ഞങ്ങളുടെ ഹൃദയം നിന്റേത് പോലെ ആക്കിതീര്‍ക്കണമേയെന്ന് പ്രാര്‍ത്ഥിക്കുക. }# “യേശുവിന്റെ തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥന വഴി നമുക്ക് കരുണയും ഉദാരമനസ്കതയും, നിറഞ്ഞ ഒരു ഹൃദയം ലഭിക്കും. സഹോദരീ സഹോദരന്‍മാരെ, ഈ നോമ്പ് കാലത്ത് നമുക്കെല്ലാവര്‍ക്കും ദൈവത്തോട് ഇപ്രകാരം അപേക്ഷിക്കാം: ഞങ്ങളുടെ ഹൃദയം നിന്റേത് പോലെ രൂപാന്തരപ്പെടുത്തേണമേ. ” <br> (2015-ലെ നോമ്പ് കാല സന്ദേശത്തില്‍ നിന്നും) 5. #{red->none->b-> കൂദാശകളില്‍ പങ്കെടുക്കുക. }# “യേശുവിനു സദൃശ്യരായി നാം മാറുവാന്‍ അവിടുത്തേക്ക് സമര്‍പ്പിക്കുവാന്‍ പറ്റിയ സമയമാണ് നോമ്പ് കാലം. ദൈവവചനം ശ്രവിക്കുകയും കൂദാശകളില്‍ പ്രത്യേകിച്ച് വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുകയും, ദിവ്യകാരുണ്യ സ്വീകരണം നടത്തുന്നത് വഴിയായും ആണ് ഇത് സംഭവിക്കുന്നത്. ഇവിടെ നമ്മള്‍ സ്വീകരിക്കുന്നതെന്തോ അതായി നമ്മള്‍ മാറുന്നു: അതായത് യേശുവിന്റെ ശരീരമായി നാം മാറപ്പെടുന്നു.” <br> (2015-ലെ നോമ്പ് കാല സന്ദേശത്തില്‍ നിന്നും). 6. #{red->none->b-> പ്രാര്‍ത്ഥനയില്‍ വ്യാപൃതരായിരിക്കുക }# “ഓരോ നിമിഷവും നമ്മളെ വേദനിപ്പിക്കുകയും നമ്മുടെ ഹൃദയങ്ങളെ കഠിനമാക്കുകയും ചെയ്യുന്ന നിരവധി മുറിവുകള്‍ ഉണ്ട്. അത്തരം അവസരങ്ങളില്‍ പ്രാര്‍ത്ഥനയാകുന്ന സമുദ്രത്തിലേക്ക് എടുത്ത് ചാടുവാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്‍. ദൈവീക സ്നേഹത്തിന്റെ സമുദ്രമാണ് പ്രാര്‍ത്ഥന. ഇവിടെ ദൈവത്തിന്റെ അനന്തമായ സ്നേഹത്തെ അനുഭവിക്കുവാന്‍ നമുക്ക് സാധിക്കുന്നു. പ്രാര്‍ത്ഥനയുടെ സമയമാണ് നോമ്പ് കാലം. കൂടുതല്‍ താല്‍പ്പര്യത്തോടെ സുദീര്‍ഘമായി പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്. അതുപോലെ നമ്മുടെ സഹോദരന്‍മാരുടെ ആവശ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയം; ദാരിദ്ര്യത്തിന്റെയും, സഹനത്തിന്റേയും നിരവധി സാഹചര്യങ്ങളില്‍ ദൈവത്തിന്റെ തിരുമുമ്പാകെ പ്രാര്‍ത്ഥന വഴി മാധ്യസ്ഥം വഹിക്കേണ്ട സമയം. ഇങ്ങനെയെല്ലാം നോമ്പ് കാലത്തെ വിശേഷിപ്പിക്കാം”. <br> (2014 മാര്‍ച്ച് 5-ലെ പ്രസംഗത്തില്‍ നിന്നും). 7. #{red->none->b-> ത്യാഗപൂര്‍ണ്ണമായ ഉപവാസത്തിന് തയാറാകുക }# “നമ്മുടെ ഉപവാസം 'നമുക്ക് ഇഷ്ടപ്പെട്ടരീതിയില്‍' ത്യാഗങ്ങള്‍ ഇല്ലാത്ത, പേരിനു മാത്രമുള്ള ഉപവാസമാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ഉപവാസം നമ്മുടെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്യുകയാണെങ്കില്‍ ആ ഉപവാസം കൊണ്ട് ഏറെ ഗുണമുണ്ട്. നാം എടുക്കുന്ന ഉപവാസം മറ്റുള്ളവരുടെ ക്ഷേമത്തിനു കാരണമാവുകയാണെങ്കില്‍ അത് ഏറെ ഫലവത്തായിരിക്കും. തന്റെ സഹോദരനെ സഹായിക്കുകയും പരിചരിക്കുകയും ചെയ്ത ഒരു ‘നല്ല സമരിയാക്കാരനെ’ പോലെ നമ്മുക്ക് ഉപവസിക്കാം.” <br> (2014 മാര്‍ച്ച് 5-ലെ പ്രസംഗത്തില്‍ നിന്നും). 8. #{red->none->b-> ദാനധര്‍മ്മത്തില്‍ കൂടുതല്‍ തീക്ഷ്ണത പുലര്‍ത്തുക}# “എന്തും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഇക്കാലത്ത് ദാനധര്‍മ്മങ്ങള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമേ അല്ലാതായി മാറിയിരിക്കുന്നു. ഓരോന്നിനും അതിന്റെതായ അളവ്കോലുണ്ട്. ‘കൈവശം വെക്കുവാനുള്ള ത്വരയില്‍ നിന്നും, നമുക്കുള്ളത് നഷ്ടപ്പെടുമോ എന്ന ഭയത്തില്‍ നിന്നും നാം മോചിതരാകേണ്ടിയിരിക്കുന്നു. ദാനധര്‍മ്മ പ്രവര്‍ത്തികള്‍ സ്വതന്ത്രമായി നല്‍കുന്നതിന്റെ സന്തോഷം അനുഭവിക്കുവാന്‍ നമ്മളെ പ്രാപ്തരാക്കുന്നു. ദാനധര്‍മ്മത്തില്‍ കൂടുതല്‍ തീക്ഷ്ണത പുലര്‍ത്തുക”. <br> (2014 മാര്‍ച്ച് 5-ലെ പ്രസംഗത്തില്‍ നിന്നും) 9. #{red->none->b->പാവങ്ങളെ സഹായിക്കുക }# “ദരിദ്രരിലും പുറന്തള്ളപ്പെട്ടവരിലും നമുക്ക് ക്രിസ്തുവിന്റെ മുഖം ദര്‍ശിക്കുവാന്‍ കഴിയും; ദരിദ്രരെ സ്നേഹിക്കുകയും സഹായിക്കുകയും വഴി, നമ്മള്‍ യേശുവിനെ സഹായിക്കുകയും സേവിക്കുകയുമാണ്‌ ചെയ്യുന്നത്. അനാഥത്വത്തിനും നിരാശ്രയത്വത്തിനും കാരണമാകുന്ന വിവേചനത്തിന്നും മറ്റ് ദുരാചാരങ്ങള്‍ക്കും അറുതി വരുത്തുവാനായിരിക്കണം നമ്മുടെ പരിശ്രമങ്ങള്‍. ആര്‍ഭാടം, സമ്പത്ത് എന്നിവ നമ്മുടെ മനസ്സിലെ പ്രതിഷ്ഠകള്‍ ആകുമ്പോള്‍ അവ നമ്മില്‍ മേല്‍ക്കോയ്മ നേടുന്നു. അതിനാല്‍ ഈ നോമ്പ്കാലത്ത് നീതി, സമത്വം, ലാളിത്യം, പങ്ക് വെക്കല്‍ എന്നിവ വഴിയായി ജീവിതത്തില്‍ പരിവര്‍ത്തനം നടത്തേണ്ടത് ആവശ്യമാണ്‌.” <br> (2014-ലെ നോമ്പ് കാല സന്ദേശത്തില്‍ നിന്നും). 10. #{red->none->b->സുവിശേഷം പ്രഘോഷിക്കുക }# “കാരുണ്യത്തിന്റെയും പ്രത്യാശയുടെയും പ്രതീക്ഷയുടേയും സുവിശേഷപ്രഘോഷകരാകുവാന്‍ ദൈവം ഈ നോമ്പ്കാലത്ത് നമ്മോട് ആവശ്യപ്പെടുന്നു. സുവിശേഷമാകുന്ന സദ്‌വാര്‍ത്ത പ്രഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ദൈവം നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന നിധി പങ്ക് വെക്കുന്നതും, നുറുങ്ങിയ ഹൃദയങ്ങളെ ആശ്വസിപ്പിക്കുന്നതും ഇരുട്ടില്‍ ജീവിക്കുന്ന സഹോദരീ സഹോദരന്‍മാര്‍ക്ക് പ്രതീക്ഷയാകുന്ന വെളിച്ചം നല്‍കുന്നതുമാണ്. ഇത് അതീവ ആനന്ദം നല്‍കുന്ന ഒരനുഭവമാണ്. പുത്തന്‍ പ്രതീക്ഷ പകരുന്ന സുവിശേഷപ്രഘോഷകരാകുവാന്‍ ദൈവം നമ്മോട് ആവശ്യപ്പെടുന്നു”. <br> ( 2014-ലെ നോമ്പ് കാല സന്ദേശത്തില്‍ നിന്നും). ഫ്രാന്‍സിസ് പാപ്പാ പലപ്പോഴായി മുന്നോട്ട് വെച്ച ഈ നോമ്പ്കാല ആശയങ്ങള്‍ എത്ര മഹനീയമാണ് ! നമ്മുടെ മാനുഷിക പരിമിതികള്‍ക്കുളില്‍ ചെയ്യാവുന്ന ഏതാനും കാര്യങ്ങളാണ് മാര്‍പാപ്പ ഇവിടെ പങ്കുവെച്ചിട്ടുള്ളത്. ദൈവസ്നേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കി കൊണ്ട് അവിടുത്തെ ഇഷ്ട്ടത്തിന് ചേര്‍ന്ന വിധം ജീവിക്കാന്‍ ഈ നോമ്പ്കാലത്ത് നമ്മുക്ക് പരിശ്രമിക്കാം. ഒരുപാട് ദൈവാനുഭവങ്ങള്‍ നിറഞ്ഞ ഒരു നോമ്പ്കാലം എല്ലാവര്‍ക്കും ആശംസിക്കുന്നു!!
Image: /content_image/Mirror/Mirror-2017-02-27-17:46:46.jpg
Keywords:
Content: 4300
Category: 1
Sub Category:
Heading: പ്രവാസികളുടെ വിശ്വാസദൗത്യം ഓർമ്മിപ്പിച്ചും നോമ്പുകാല ചിന്തകൾ പങ്കുവെച്ചും ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷന്റെ ആദ്യ ഇടയലേഖനം
Content: പ്രവാസി വിശ്വാസികൾക്കു ദൈവത്തിന്റെ പദ്ധതിയിൽ വലിയ സ്ഥാനമുണ്ടെന്നും തങ്ങളുടെ വിളിയും നിയോഗവും അനുസരിച്ചു ജീവിക്കുക എന്നതാണ് പ്രധാന ഉത്തരവാദിത്വമെന്നും ഓർമ്മിപ്പിച്ച് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആദ്യ ഇടയലേഖനം പുറപ്പെടുവിച്ചു. നോമ്പുകാലത്തോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ഇടയലേഖനത്തിൽ രൂപതയുടെ വിവിധ മേഖലകളിലുള്ള അജപാലന പ്രവർത്തനങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നതോടൊപ്പം നോമ്പുകാലത്തിന് അനുയോജ്യമായ പ്രസക്തമായ ഉൾക്കാഴ്ചകളും പങ്കുവയ്ക്കുന്നുണ്ട്. രൂപതാദ്ധ്യക്ഷനായി ഉത്തരവാദിത്വം ഏറ്റെടുത്തതു മുതൽ ആദ്യ ഇടയ ലേഖനത്തിനായി വിശ്വാസികൾ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. പ്രലോഭനം എന്നത് തിന്മകളിലേയ്ക്കുള്ള ആകർഷണം മാത്രമല്ലെന്നും നമ്മെ സംബന്ധിച്ചുള്ള ദൈവ പദ്ധതിയിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള തിന്മയുടെ ക്ഷണവുമാണെന്ന് ഇടയലേഖനത്തിൽ മാർ സ്രാമ്പിക്കൽ സൂചിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ വിവിധ സമൂഹങ്ങളെ അടുത്തറിയാനായി നടത്തുന്ന യാത്രകൾ തീർത്ഥയാത്രകൾ പോലെയാണെന്നും ക്രൈസ്തവ വിശ്വാസ ജീവിതത്തിനു സജീവസാക്ഷ്യം നൽകുന്ന നിരവധി കുടുംബങ്ങളെ ഈ തീർത്ഥയാത്രയിൽ കാണാനായത് വലിയ പ്രത്യാശ നൽകുന്നുവെന്നും പിതാവു പറയുന്നു. യൗവ്വനത്തി൯െറ ഊർജ്ജവും ചൈതന്യവും പ്രസരിപ്പിക്കുന്ന ഗ്രേറ്റ് ബ്രിട്ടൺ രൂപത ആഗോള സഭയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. തീഷ്ണമായ പ്രാർത്ഥനയിൽ വളരുന്ന കുഞ്ഞുങ്ങളിലാണ് സഭയുടെ ഭാവി. ഇപ്പോൾ കാണുന്ന അവസ്ഥയിൽ സഭയെ വളർത്തുന്നതിനു സഹായിച്ച വൈദികരെയും സന്യാസിനികളെയും അൽമായ സഹോദരങ്ങളെയും നന്ദിയോടെ ഓർക്കുന്നു – മാർ സ്രാമ്പിക്കൽ കൂട്ടിച്ചേർത്തു. വിവിധ കമ്മീഷനുകളിലായി രൂപീകരിക്കപ്പെട്ട രൂപതയുടെ വിവിധ അജപാലന പ്രവർത്തനങ്ങളുടെ പ്രാധാന്യം ഇടയലേഖനത്തിൽ എടുത്തു പറഞ്ഞിരിക്കുന്നു. പതിനായിരത്തിലധികം വരുന്ന സ്ത്രീകളുടെ കൂട്ടായ്മയ്ക്കും ഉന്നമനത്തിനുമായി രൂപീകൃതമായ വനിതാ ഫോറത്തെക്കുറിച്ചും ഇടയലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്. സുവിശേഷത്തിനു സാക്ഷ്യം വഹിച്ച വിശുദ്ധാത്മാക്കളുടെ മാതൃക പ്രവാസ ജീവിതത്തിലും വിശ്വാസികൾക്കു പിന്തുടരാനാകട്ടെ എന്ന ആശംസയോടെയാണ് ആദ്യ ഇടയലേഖനം പൂർത്തിയാകുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും പുറത്തിറക്കിയിരിക്കുന്ന ഇടയലേഖനം ഗ്രേറ്റ് ബ്രിട്ടണിൽ സീറോ മലബാർ കുർബാന അർപ്പിക്കപ്പെടുന്ന എല്ലാ സെൻററുകൾക്കുമായിട്ടാണ് നൽകിയിരിക്കുന്നത്. റാംസ് ഗേറ്റിൽ വൈദികരുടെ വാർഷിക ധ്യാനത്തിൽ സംബന്ധിക്കവേ രൂപം നൽകിയ ഈ ആദ്യ ഇടയലേഖനത്തിൽ ഇംഗ്ലണ്ടിൽ ക്രൈസ്തവ വിശ്വാസത്തിനു വേരുപാകിയ വി. അഗസ്റ്റിന്റെയും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥ വി. അൽഫോൻസാമ്മയുടെയും മദ്ധ്യസ്ഥം പ്രാർത്ഥിക്കുകയും ഇംഗ്ലണ്ടി൯െറ മണ്ണിൽ പുതിയ സുവിശേഷവൽക്കരണത്തിന് അവസരം നല്കിയ ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയോടുള്ള സീറോ മലബാർ സഭയുടെ നന്ദി അറിയിക്കുകയും ചെയ്തിരിക്കുന്നു. #{red->n->n-> ഇടയലേഖനത്തിന്റെ പൂര്‍ണ്ണരൂപം:}#
Image: /content_image/News/News-2017-02-28-03:22:44.jpg
Keywords: മാര്‍ സ്രാമ്പി
Content: 4301
Category: 18
Sub Category:
Heading: വിമോചനത്തിന്റെ വിശുദ്ധനക്ഷത്രം വിസ്മയമായി
Content: കൊച്ചി: കണ്ണടച്ചു പ്രാര്‍ഥിച്ചാല്‍ നിങ്ങള്‍ക്കും സിസ്റ്റര്‍ റാണി മരിയയുടെ സാന്നിധ്യം അനുഭവിക്കാം...! തിരശീല വീഴുംമുമ്പേ സദസിനോടു കഥാപാത്രങ്ങളിലൊരാളുടെ ഓര്‍മപ്പെടുത്തല്‍. ധ്യാനസമാനമായ നിശബ്ദതയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ നിറഞ്ഞ കൈയടിയുയര്‍ന്നപ്പോള്‍, സിസ്റ്റര്‍ റാണി മരിയ വിമോചനത്തിന്റെ വിശുദ്ധനക്ഷത്രം എന്ന നാടകത്തെ കാണികള്‍ ഹൃദയത്തിലേറ്റിയിരുന്നു. പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കിടെ രക്തസാക്ഷിത്വം വരിച്ച ദൈവദാസി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തെയും സന്ദേശങ്ങളെയും ആധാരമാക്കി ഒരുക്കിയ നാടകം അരങ്ങില്‍ പുതുവിസ്മയമായി. സിസ്റ്ററിന്റെ ജന്മദേശമായ പെരുമ്പാവൂര്‍ പുല്ലുവഴിയിലെ സെന്റ് തോമസ് പള്ളി മൈതാനായില്‍ അരങ്ങേറിയ നാടകം കാണാന്‍ നൂറുകണക്കിന് കലാസ്വാദകരെത്തി. സിസ്റ്റര്‍ റാണി മരിയയുടെ പ്രേഷിതപ്രവര്‍ത്തനവഴികള്‍, രക്തസാക്ഷിത്വം, കൊലപാതകിയായ സമന്ദര്‍സിംഗിന്റെ മാനസാന്തരം, സിസ്റ്ററിന്റെ മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയവ നാടകം ഹൃദ്യമായി ആവിഷ്‌കരിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുടെ മാധ്യമവിഭാഗമായ പില്‍ഗ്രിംസ് കമ്യൂണിക്കേഷനാണു ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമോചനത്തിന്റെ വിശുദ്ധ നക്ഷത്രം നാടകം അരങ്ങിലെത്തിച്ചത്. മികച്ച അമേച്വര്‍ നാടകസംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ വിനോദ്കുമാറാണു നാടകത്തിന്റെ രചനയും സംവിധാനവും. പില്‍ഗ്രിംസ് കമ്യൂണിക്കേഷന്‍സിന്റെ മുന്‍ ഡയറക്ടറും കണ്ടനാട് ഉണ്ണിമിശിഹാ പള്ളി വികാരിയുമായ ഫാ. തോമസ് നങ്ങേലിമാലിലിന്റേതാണു സഹസംവിധാനവും നിര്‍മാണ നിര്‍വഹണവും. അഭിനയരംഗത്തു ശ്രദ്ധേയയായ ആലീസ് മാത്യുവാണു സിസ്റ്റര്‍ റാണി മരിയയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്.
Image: /content_image/India/India-2017-02-28-05:16:25.jpg
Keywords: റാണി മരിയ, സി​​​സ്റ്റ​​​ർ റാ​​​ണി മരിയ