Contents

Displaying 6051-6060 of 25120 results.
Content: 6355
Category: 1
Sub Category:
Heading: ഇന്‍ഡോര്‍ റാണിയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം
Content: ഇന്‍ഡോര്‍: പ്രാര്‍ത്ഥനയോടെ ഭാരതസഭ കാത്തിരിന്ന ആ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്‍ഡോര്‍ സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലൊരുക്കുന്ന വേദിയില്‍ രാവിലെ പത്തിനാണു സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തികൊണ്ടുള്ള പ്രഖ്യാപനം നടക്കുക. വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ദിവ്യബലിയില്‍ ഗ്ലോറിയയ്ക്കു മുമ്പായാണു പ്രഖ്യാപനശുശ്രൂഷ നടക്കുക. സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പന, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ ലത്തീനിലും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ലീഷിലും മാര്‍പാപ്പയുടെ പ്രഖ്യാപനം റാഞ്ചി ആര്‍ച്ച്ബിഷപ് ഡോ. ടെലസ്‌ഫോര്‍ ടോപ്പോ ഹിന്ദിയില്‍ പരിഭാഷപ്പെടുത്തും. തുടര്‍ന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയേന്തി അള്‍ത്താരയിലേക്കു പ്രദക്ഷിണം എന്നിവ നടക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തി സ്ത ദിക്കാത്രോ, സിബിസിഐ പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഇന്‍ഡോര്‍ ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. തിയോഡര്‍ മസ്‌കരനാസ് എന്നിവര്‍ ശുശ്രൂഷയില്‍ ഭാഗഭാക്കാകും. രാജ്യത്തു അകത്തും നിന്നും പുറത്തും നിന്നുമായി അന്‍പതോളം മെത്രാന്മാരും നൂറുകണക്കിനു വൈദികരും സന്യസ്ഥരും ശുശ്രൂഷകളില്‍ പങ്കെടുക്കും. പ്രദക്ഷിണം, വിശുദ്ധ ഗ്രന്ഥ വായനകള്‍, കാഴ്ചസമര്‍പ്പണം, പ്രാര്‍ത്ഥനകള്‍ എന്നിവയില്‍ കേരളത്തിലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ലോക്‌സഭാ സ്പീക്കറും ഇന്‍ഡോര്‍ എംപിയുമായ സുമിത്ര മഹാജന്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, മതരംഗങ്ങളിലെ പ്രമുഖര്‍ പ്രസംഗിക്കും. തിരുകര്‍മ്മങ്ങളിലും പൊതുസമ്മേളനത്തിലും പന്ത്രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) സന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ റാണി മരിയ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഉദയ്‌നഗര്‍ കേന്ദ്രീകരിച്ചാണു സേവനം ചെയ്തിരുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ പുല്ലുവഴി ഇടവകാംഗമായ റാണി മരിയ 1954 ജനുവരി 29നാണ് ജനിച്ചത്. വട്ടാലിൽ പരേതരായ പൈലി-ഏലീശ്വയുമാണു മാതാപിതാക്കൾ. ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ (എഫ്‌സിസി) സമർപ്പിതസമൂഹാംഗമായി ബിജ്‌നോർ, സത്‌ന, ഇൻഡോർ രൂപതകളിൽ ശുശ്രൂഷ ചെയ്ത സിസ്റ്റര്‍ ശക്തമായ സാമൂഹ്യ ഇടപെടലാണ് നടത്തിയത്. സാധാരണക്കാർക്ക് അറിവും തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിനു അഹോരാത്രം സിസ്റ്റർ റാണി മരിയ പ്രയത്നിച്ചു. സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ അസൂയപൂണ്ട ജന്മിമാര്‍ റാണിയെ കൊല്ലുവാന്‍ വാടകകൊലയാളിയെ തരപ്പെടുത്തുകയായിരിന്നു. 1995 ഫെബ്രുവരി 25നു ഉദയ്‌നഗറിൽ നിന്ന്‍ ഇന്‍ഡോറിലേക്ക് ഉള്ള യാത്ര മദ്ധ്യേ സിസ്റ്റര്‍ റാണി മരിയയെ സമന്ദർസിംഗ് എന്ന വാടകക്കൊലയാളി കുത്തിക്കൊല്ലപ്പെടുത്തുകയായിരിന്നു. 54 കുത്തുകളാണ് സിസ്റ്റര്‍ക്ക് അന്ന്‍ എറ്റത്. ഏറെക്കാലത്തെ ജയിൽവാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദർസിംഗ് സിസ്റ്റർ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു.
Image: /content_image/News/News-2017-11-04-03:03:38.jpg
Keywords: റാണി മരിയ, ഇന്‍ഡോര്‍
Content: 6356
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപനം തത്സമയം കാണാം
Content: ഇന്‍ഡോര്‍: സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപനം എയർടെൽ ടിവിയിലും യൂട്യൂബിലും തത്സമയം കാണാം. ഇൻഡോർ രൂപതയുടെ മാധ്യമ വിഭാഗമായ ആത്മദർശൻ ടിവിയാണ് യൂട്യൂബിലൂടെ പ്രഖ്യാപന ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്. ജലന്തർ രൂപതയുടെ പ്രാർത്ഥനാഭവൻ ടിവിയിലും (എയർടെൽ ചാനൽ 675) ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടാകും. രാവിലെ 10 മണിക്കാണ് നാമകരണ നടപടികള്‍ ആരംഭിക്കുക. #{red->n->n-> തത്സമയ സംപ്രേക്ഷണത്തിന്റെ വീഡിയോ:}#
Image: /content_image/News/News-2017-11-04-04:03:17.jpg
Keywords: സിസ്റ്റർ റാണി മരിയ
Content: 6357
Category: 1
Sub Category:
Heading: സിസ്റ്റര്‍ റാണി മരിയയുടെ നാമകരണ നാള്‍വഴികള്‍
Content: ഇന്‍ഡോര്‍: ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്റെയും കരുണയുടെയും മാതൃക തന്റെ ജീവിതത്തിന്റെ ആദര്‍ശ വാക്യമാക്കി മാറ്റിയ സിസ്റ്റര്‍ റാണി മരിയ എന്ന 'ഇന്‍ഡോര്‍ റാണി' 1995 ഫെബ്രുവരി 25നാണ് രക്തസാക്ഷിത്വം വരിച്ചത്. ഇൻഡോർ-ഉദയ്നഗർ റൂട്ടിൽ ബസ് യാത്രയ്ക്കിടെ വാടകക്കൊലയാളിയായ സമുന്ദർസിംഗിന്‍റെ കത്തിക്കിരയായാണ് സിസ്റ്റർ റാണി മരിയ കൊല്ലപ്പെട്ടത്. 8 വര്‍ഷങ്ങള്‍ക്ക് ശേഷം 2003 സെപ്റ്റംബർ 26നാണു സിസ്റ്റർ റാണി മരിയയുടെ നാമകരണ നടപടികൾക്കു ഔദ്യോഗിക തുടക്കമായത്. #{red->n->n-> നാള്‍വഴികള്‍ ഒറ്റനോട്ടത്തില്‍ }# ➨1995 ഫെബ്രുവരി 25- മധ്യപ്രദേശിലെ ഉദയ്നഗറിൽ ബസ് യാത്രയ്ക്കിടെ സമന്ദർസിംഗിന്‍റെ കത്തിക്കിരയായി സിസ്റ്റർ റാണി മരിയ കൊല്ലപ്പെടുന്നു. ➨ 2003 സെപ്റ്റംബർ 26- നാമകരണ നടപടികൾക്കു വത്തിക്കാന്‍ അനുമതി നല്‍കുന്നു. ➨ 2005 ജൂണ്‍ 29- രൂപതാ ട്രൈബ്യൂണൽ നടപടികൾക്കു ആരംഭം. ➨ 2007 ജൂണ്‍ 28- ട്രൈബ്യൂണൽ നടപടികൾ പൂർത്തിയാക്കി രേഖകൾ വത്തിക്കാനു സമര്‍പ്പിക്കുന്നു. ➨ 2016 ഫെബ്രുവരി- വത്തിക്കാൻ കാര്യാലയത്തിലെ ഒമ്പതംഗ ദൈവശാസ്ത്രജ്ഞരുടെ പഠനം പൂർത്തിയാക്കി. ➨ 2016 നവംബർ 18- ഉദയനഗറിനടുത്തു ശാന്തിനഗർ പള്ളിക്കു മുന്നിലെ കബറിടം തുറന്ന്‍ പള്ളിയിലേക്കു മാറ്റി സ്ഥാപിക്കുന്നു. ഇതിന്റെ വിശദമായ റിപ്പോർട്ടുകളും അനുബന്ധ രേഖകളും വത്തിക്കാൻ കാര്യാലയത്തിനു സമര്‍പ്പിക്കുന്നു. ➨ 2017 മാർച്ച് 21- നാമകരണ നടപടികളുടെ കർദിനാൾമാരുടെ തിരുസംഘം യോഗം ചേർന്നു ➨ 2017 മാർച്ച് 24- സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തുന്നതിനുള്ള അന്തിമരേഖ അംഗീകരിക്കുന്നു. ➨ 2017 നവംബർ 4 (ഇന്ന്): സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനം.
Image: /content_image/News/News-2017-11-04-04:44:19.jpg
Keywords: റാണി
Content: 6358
Category: 1
Sub Category:
Heading: ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി ഇനി വാഴ്ത്തപ്പെട്ടവള്‍
Content: ഇന്‍ഡോര്‍: ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി, സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചു. ഇന്‍ഡോര്‍ സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയാണ് പ്രഖ്യാപനശുശ്രൂഷ നടത്തിയത്. ഒന്‍പത് മണിയോടെ സിസ്റ്ററിന്റെ ജീവിതത്തെ പറ്റിയുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരിന്നു. കൃത്യം പത്തുമണിയോടെ ശുശ്രൂഷകള്‍ ആരംഭിച്ചു. സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പന, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ ലത്തീനിലും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിച്ചു. മാര്‍പാപ്പയുടെ പ്രഖ്യാപനം റാഞ്ചി ആര്‍ച്ച്ബിഷപ് ഡോ. ടെലസ്‌ഫോര്‍ ടോപ്പോ ഹിന്ദിയില്‍ പരിഭാഷപ്പെടുത്തി. തുടർന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ തിരുശേഷിപ്പ്, ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയേന്തി അൾത്താരയിലേക്കു പ്രദക്ഷിണം നടന്നു. എഫ്‌സിസി സമൂഹം, ഇൻഡോർ രൂപത, എറണാകുളം അങ്കമാലി അതിരൂപത എന്നിവയിൽ നിന്നുള്ള പ്രതിനിധികളാണ് ഇവ വഹിച്ചത്. സിസ്റ്റർ റാണി മരിയയുടെ വാരിയെല്ലിന്റെ ഭാഗമാണു തിരുശേഷിപ്പായി സമർപ്പിച്ചത്. വിശുദ്ധ അൽഫോൻസാമ്മയുടെ പാത പിന്തുടർന്ന ഫ്രാൻസിസ്‌കൻ സന്യാസിനി സമൂഹത്തിൽ നിന്ന് ഒരു വാഴ്ത്തപ്പെട്ടവളെ ലഭിക്കുന്നതിലൂടെ ഭാരതസഭ കൂടുതൽ അനുഗ്രഹീതമായെന്ന് കർദിനാൾ അമാത്തോ വചനസന്ദേശത്തിൽ പറഞ്ഞു. പ്രേഷിതരംഗത്തുള്ള അനേകർക്കു പ്രചോദനമാണ് സിസ്റ്റർ റാണി മരിയയുടെ ജീവിതം. വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എന്നു പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്. സിബിസിഐ പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തി സ്ത ദിക്കാത്രോ, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയോഡര്‍ മസ്‌കരനാസ് എന്നിവരുള്‍പ്പെടെ രാജ്യത്തും പുറത്തും നിന്നുമായി അന്പതോളം മെത്രാന്മാര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരായിരിന്നു. തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, മതരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. തിരുകര്‍മ്മങ്ങളിലും പൊതുസമ്മേളനത്തിലും സാക്ഷ്യം വഹിക്കാന്‍ പതിനാലായിരത്തിലധികം ആളുകളാണ് ഇന്‍ഡോറില്‍ എത്തിയത്.
Image: /content_image/News/News-2017-11-04-06:15:48.jpg
Keywords: റാണി
Content: 6359
Category: 1
Sub Category:
Heading: നിറകണ്ണുകളോടെ റാണി മരിയയുടെ സ്മൃതിമണ്ഡപത്തിനരികെ സമുന്ദർ സിങ്
Content: നച്ചൻബോർ (മധ്യപ്രദേശ്): സിസ്റ്റർ റാണി മരിയയുടെ സ്മൃതിമണ്ഡപത്തിൽ തിരി തെളിയിക്കാന്‍ ഘാതകനായ സമുന്ദർ സിങ് നച്ചൻബോറില്‍ എത്തിയത് വേറിട്ട കാഴ്ചയായി. 'ദീദീ, ഹോ സക്തി ഹേ തോ മാഫ് കർന' (സഹോദരീ, കഴിയുമെങ്കിൽ പൊറുക്കുക) എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇന്നലെ സ്മൃതിമണ്ഡപത്തില്‍ തിരി കത്തിച്ചത്. ‘ഈ പാപം ഇയാൾക്കു മേൽ പതിക്കരുതേ’ എന്നാണ് ഫലകത്തിൽ സിസ്റ്റർ റാണി മരിയയുടെ പേരിനു താഴെ ഹിന്ദിയിൽ കുറിച്ചിരിക്കുന്നത്. ഇരുപത്തിരണ്ട് വർഷങ്ങള്‍ക്ക് മുൻപ് 1995 ഫെബ്രുവരി 25നു നച്ചൻബോറില്‍ വെച്ചാണ് സമന്ദർ സിങ്, സിസ്റ്റർ റാണി മരിയയെ കുത്തി വീഴ്ത്തിയത്. ബസില്‍ യാത്ര ചെയ്തിരുന്ന സിസ്റ്റര്‍ റാണി മരിയയെ അക്രമി 54 തവണയാണു കുത്തിയത്. ഇതില്‍ ഒരു കുത്തേറ്റു വാരിയെല്ലിന്റെ ഒരു ഭാഗം പൊട്ടിപ്പോയിരിന്നു. ഈ വാരിയെല്ലാണ് രക്തസാക്ഷിത്വത്തിന്റെ തിരുശേഷിപ്പായി തെരഞ്ഞെടുക്കപ്പെട്ടത്. അധികം വൈകാതെ പോലീസ് പിടിയിലായെങ്കിലും സന്യാസിനിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ച ജമീന്ദാർമാരും, മനസ്സിൽ വിദ്വേഷം നിറച്ചവരും, സ്വന്തം കുടുംബാംഗങ്ങൾ പോലും സമന്ദറിന്റെ സഹായത്തിനെത്തിയില്ല. എല്ലാവരാലും തഴയപ്പെട്ട് ജീവിതം ജയിലറകള്‍ക്കുളില്‍ തള്ളിനീക്കുമ്പോഴാണ് ഫാ. മൈക്കിള്‍ പൊറാട്ടുകര സിഎംഐ എന്ന സ്വാമിയച്ചൻ ജയിൽ സന്ദർശിച്ചത്. ഇന്നലെ സമുന്ദര്‍ റാണി മരിയയുടെ സ്മൃതി മണ്ഡപത്തില്‍ നിറകണ്ണുകളോടെ സമന്ദര്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിനു കാരണം ദൈവം നല്‍കിയ ദൌത്യം ഏറ്റെടുത്ത സ്വാമിയച്ചനായിരിന്നു. ജയിലില്‍ എത്തിയ അച്ചൻ ‘സിസ്റ്റർ റാണി മരിയയുടെ കുടുംബം നിന്നോടു ക്ഷമിക്കുന്നു, സഭയും ക്ഷമിക്കുന്നു’വെന്ന് സമന്ദറിനോട് പറഞ്ഞു. പിന്നാലെ, സിസ്റ്റർ റാണി മരിയയുടെ സഹോദരി സിസ്റ്റർ സെൽമി പോളിനെ അദ്ദേഹം ജയിലിലേക്ക് കൂട്ടിക്കൊണ്ടു വന്നു. തന്റെ പ്രിയ സഹോദരിയുടെ ചോര കുതിർന്ന ആ കയ്യിൽ അവർ സഹോദര സ്നേഹത്തിന്റെ പ്രതീകമായ രാഖി ചാർത്തി. ഹൃദയഭേദകമായ നിമിഷങ്ങള്‍. പിന്നീട് അങ്ങോട്ട് പരിവര്‍ത്തനത്തിന്റെ നാളുകളായിരിന്നു. സ്വാമിയച്ചന്റെയും സിസ്റ്റര്‍ സെല്‍മിയുടെയും റാണിമരിയയുടെ കുടുംബത്തിന്റെയും ക്ഷമിക്കുന്ന സ്നേഹം സമന്ദറിനെ പൊതിയുകയായിരിന്നു. സമുന്ദര്‍ റാണി മരിയയുടെ വീട്ടില്‍ എത്തിയപ്പോള്‍ ആ മാതാപിതാക്കള്‍ ചുംബിച്ചാണ് സ്വീകരിച്ചത്. താൻ ചെയ്ത മഹാപാതകം ക്ഷ‌മിക്കാൻ സിസ്റ്റര്‍ റാണിയുടെ മാ‌താപിതാക്കൾക്കും കഴിഞ്ഞതു സമുന്ദറി‌നുള്ള പരിവര്‍ത്തനം ത്വരിതഗതിയിലാക്കുകയായിരിന്നു. ഇന്ന് സമുന്ദർ കൃഷിക്കാരനാണ്. നെല്ലും ഉള്ളിയും കടലയും വളരുന്ന രണ്ടേക്കർ വയലില്‍ ജോലിചെയ്തുകൊണ്ട് അദ്ദേഹം തന്റെ ജീവിതം മുന്നോട്ട് നീക്കുകയാണ്. മാനസാന്തരത്തിനു ശേഷം ഉദയ്നഗറിലെ എഫ്സിസി മഠവുമായും പള്ളിയുമായും സൗഹൃദം പുലർത്തുന്ന സമുന്ദർ സിംഗ്, സിസ്റ്ററുടെ എല്ലാ ചരമവാർഷിക ദിനങ്ങളിലും മുടങ്ങാതെ കബറിടത്തിനു മുന്പിൽ എത്താറുണ്ട്. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഇന്നത്തെ ചടങ്ങില്‍ സമുന്ദര്‍ സംബന്ധിക്കുന്നുണ്ടോയെന്നത് ഇപ്പോഴും അവ്യക്തം.
Image: /content_image/News/News-2017-11-04-08:02:49.jpg
Keywords: മാനസാ
Content: 6360
Category: 24
Sub Category:
Heading: കള പറിക്കുന്നതില്‍ സായൂജ്യമടയുന്നവര്‍
Content: ഇന്ന്‌ തിരുസഭയെ 'കുറ്റമില്ലാത്തവളാക്കാന്‍' പരിശ്രമിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്‌!! കുറ്റം കണ്ടുപിടിക്കലും വിമർശിക്കലും അതു ചര്‍ച്ച ചെയ്യലും ഒരു ആത്മീയ ശുശ്രൂഷയായി പോലും അവതരിപ്പിക്കപ്പെടുന്നു! തിരുസഭയെ നവീകരിക്കുവാനുള്ള ആഗ്രഹം പരിശുദ്ധാത്മ പ്രേരിതമാണ്‌. എന്നാല്‍ മറ്റേതു നന്മയുടെ കാര്യത്തിലുമെന്നപോലെ ഇതിലും തിന്മയുടെ ഇടപെടലും ആജ്ഞതയുടെയും മാനുഷികമായ പാപ പ്രവണതയുടെയും സ്വാധീനവും വിവേക പൂര്‍വ്വം തിരിച്ചറിയണം! തിരുസഭയെ വിമര്‍ശിക്കുന്നവരില്‍ കാണാറുള്ള പ്രധാന കുറവ്‌ തിരുസഭ എന്താണ്‌ എന്നതിനെക്കുറിച്ചു തന്നെയുള്ള അജ്ഞതയാണ്‌. #{red->n->n->എന്താണ്‌ യഥാര്‍ത്ഥത്തില്‍ തിരുസഭ? }# ദൈവജനം എന്നോ, വിശ്വാസികളുടെ സമൂഹം എന്നൊ ഒക്കെ ഉത്തരം പറയുമെങ്കിലും തിരുസഭ അതിനുമൊക്കെ ഏറെ ഉപരിയാണ്‌ എന്നോര്‍ക്കണം. (വിശാലമായ അര്‍ത്ഥത്തില്‍ എല്ലവരും ദൈവജനവും സമൂഹവുമൊക്കെത്തന്നെയാണ്) എന്നാൽ തിരുസഭയെക്കുറിച്ചു വി.ഗ്രന്ഥം ഇങ്ങനെ പഠിപ്പിക്കുന്നു: - "അത് ക്രിസ്തുവിന്റെ ശരീരമാണ്‌"!!! എന്തെന്നാൽ, ക്രിസ്തു "തന്റെ ശരീരമായ" സഭയുടെ...(എഫേ‌ 5:23) - "സഭയാകുന്ന തന്റെ ശരീരത്തെ"പ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ...(കൊളോ‌ 1:24) - അവന്‍ സഭയാകുന്ന ശരീരത്തിന്റെ.....(കൊളോ‌ 1:18) എന്നിങ്ങനെ അനേകം തവണ വി. ഗ്രന്ഥം ആവർത്തിച്ചു പഠിപ്പിക്കുന്ന ദൈവിക രഹസ്യമാണ്‌ തിരുസഭ ക്രിസ്തുവിന്റെ ശരീരമാണ്‌" എന്നത്‌. ആ ശരീരം സ്വർഗ്ഗത്തിലും ശുദ്‌ധീകരണ സ്ഥലത്തും ഈ ഭൂമിയിലുമായി വ്യാപിച്ചു കിടക്കുന്ന ദൈവിക ശരീരമാണ്‌. അതിനാലാണ്‌ സഭയെ "തിരു"സഭ എന്നു നാം വിളിക്കുന്നതും. ഈ ബോധ്യത്തിൽ അടിയുറച്ചു വേണം തിരുസഭയെക്കുറിച്ചു ചിന്തിക്കാനും പരാമർശിക്കാനും അതിൽ അംഗമാകാനും. അതീവ ഗൗരവമുള്ള ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ്‌. വിമർശ്ശിക്കുന്നവരും സഭയെ സ്നേഹിക്കുന്നവരും #{red->n->n->ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാവൂ! }# 1. തിരുസഭ ഈശോയുടെ ശരീരമാണെന്ന തിരിച്ചറിവില്ലാത്ത, ആദരവില്ലാത്ത ആര്‍ക്കും തിരുസഭയെ നവീകരിക്കാനാവില്ല! തിരുസഭയെ ഒരു പാര്‍ട്ടിപോലെയൊ ക്ലബ്ബ് പോലെയൊ കണക്കാക്കുന്നവരുണ്ട്. പാര്‍ട്ടിയിലോ ക്ലബ്ബിലൊ ഒക്കെ സംസാരിക്കുന്നതു പോലെയായിരിക്കും ഇവര്‍ തിരുസഭയെക്കുറിച്ച് സംസാരിക്കുന്നത്. അധികാരം, പങ്കാളിത്തം, സ്ഥാനം, സ്വത്തിന്റെ വിനിയോഗം തുടങ്ങിയ വിഷയങ്ങളായിരിക്കും ഇവരുടെ വാക്കുകളില്‍ മുഴങ്ങിക്കേള്‍ക്കുക. തിരുസഭയെക്കുറിച്ചു പറയുമ്പോള്‍ ദൈവ ഭയമുണ്ടാകണം! ക്രിസ്തു ശരീരത്തെയാണു ഞാന്‍ വിധിക്കുന്നതെന്നും പരാമര്‍ശിക്കുന്നതെന്നും ഓര്‍മ്മയുണ്ടാവണം! 2. വിധേയത്വം എന്ന പുണ്യം കൂടാതെ തിരുസഭയെ തിരുത്താന്‍/നവീകരിക്കാന്‍ ശ്രമിക്കുന്ന ആരും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരല്ല! അവര്‍ ചെയ്യുന്നത് സ്വന്തം 'അഹ'ത്തിന്റെ ശുശ്രൂഷയാണ്‌. സ്വന്തം പ്രശസ്തിക്കു വേണ്ടി തിരുസഭയെ വിമര്‍ശിക്കുന്നവരെ കാണാം. അതുവഴി പലരാലും അംഗീകരിക്കപ്പെടുമെന്നും മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാമെന്നും കരുതുന്നവരുണ്ട്. മോശമായ പദപ്രയോഗങ്ങളും, എല്ലാത്തിനോടും എല്ലാവരോടും പുച്ഛവും, "ഞാനല്ലാതെ മറ്റൊരു ശരിയില്ല" എന്ന ഭാവവും, ആരെയും (തിരുസഭാധികാരികളെയൊ അവരുടെ തീരുമനങ്ങളെയൊ പോലും) വിധിക്കാനുള്ള അധികാരമുണ്ടെന്ന ചിന്തയും ഇതിന്റെ ലക്ഷണമാണ്‌. പലപ്പോഴും തിരുസഭയുടെ കുറവുകള്‍ സമൂഹ മധ്യത്തില്‍ വിളിച്ചു പറയുന്നതിന്റെ ലക്ഷ്യം തന്നിലേക്കു ശ്രദ്ധ ആകര്‍ഷിക്കുക തന്നെയാണ്‌! 3. അശുദ്ധമായ ജീവിതവും പലതരം പാപങ്ങളും അതുണ്ടാക്കുന്ന കുറ്റബോധവും ചിലരില്‍ "കുറ്റം കണ്ടെത്തല്‍ ശുശ്രൂഷ"യായി മാറുന്നു മദ്യപിച്ചു വീട്ടില്‍ വന്ന്‌ ഭാര്യയെ എടുത്തിട്ടു തല്ലുന്ന ചില ഭര്‍ത്താക്കന്മാരെ കണ്ടിട്ടില്ലെ? ഇനിയൊരിക്കലും കുടിക്കില്ലന്നു പലതവണ പ്രതിജ്ഞ ചെയ്തിട്ടു വീണ്ടും കുടിച്ചു വീട്ടിലെത്തുമ്പൊ ദരിദ്രമായ കൂരയും കെട്ടിക്കാറായ മകളുടെ മുഖവും പാവം ഭാര്യയുടെ ദൈന്യതയും ഒടുങ്ങാത്ത കുറ്റ ബോധം അയാളില്‍ നിറയ്ക്കും. അപ്പോഴാണയാള്‍ ഭാര്യയെ എടുത്തിട്ടു തല്ലുന്നത്‌!!! "എന്നേക്കാള്‍ വലിയ കുറ്റക്കാരി നീയാ" ണെന്നാണ്‌ അയാള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌. അതുകൊണ്ടാണ്‌ നീയിങ്ങനെ തല്ലു കൊള്ളുന്നതെന്നാണ്‌ അയാള്‍ പറയാതെ പറയുന്നത്!! ("മന്ത്രിമാർ വരെ എന്നേക്കാൾ വലിയ കള്ളന്മാരാ. അതൊക്കെ വച്ചു നോക്കുമ്പൊ ഞാനെത്ര ഭേദമാ"ണെന്നു പറയുന്ന മോഷ്ടാവിന്റെ മനോഭാവം തന്നെ) നമ്മുടെ തിന്മകളും വിശുദ്ധിയില്ലായ്മയും നമ്മെ ലജ്ജിതരാക്കുമ്പോഴാണു നാം തിരുസഭയെ കുറ്റം പറയാൻ തുടങ്ങുന്നത്‌. എന്നെക്കാൾ കുറവുകൾ സഭക്കുണ്ടെന്നു സ്ഥാപിക്കുന്നതു വഴി സ്വയം ന്യായീകരിക്കപ്പെട്ടതായി നമുക്കു തോന്നുന്നു. തിരുസഭക്ക്‌ എന്നും കുറവുകളുണ്ടായിരുന്നു. പക്ഷേ വിശുദ്ധർ ഒരിക്കലും അതു പറഞ്ഞു നടന്നിരുന്നില്ല. അവർ സഭയെ സ്നേഹിച്ചു, അനുസരിച്ചു, സഭയുടെ ക്രമീകരണങ്ങളെ ആദരിച്ചു. എപ്പോഴും നന്മകളെക്കുറിച്ചു ദൈവത്തെ സ്തുതിച്ചു. എന്നാൽ സഭയെ സ്നേഹിക്കാത്തവരും പാപത്തിൽ വസിക്കുന്നവരും കുറവുകളും കുറ്റങ്ങളും എപ്പോഴും പറഞ്ഞു നടന്നു. ഞാൻ സത്യം തുറന്നു പറഞ്ഞ്‌ സഭയെയും സഭാധികാരികളെയും നന്നാക്കാൻ ശ്രമിക്കുകയാണെന്ന നാട്യത്തോടെ തന്നെ! പലരിലും അതിന്നും തുടരുന്നു. നന്നായി കണ്ണുനീരോടെ ഒന്നു കുമ്പസാരിച്ചാല്‍ പരിശുദ്ധാത്മാവ്‌ അവരെ ഈ മേഖലയില്‍ സഹായിക്കുക തന്നെ ചെയ്യും! 4. പരിശുദ്ധാത്മാവിലുള്ള വിശ്വസക്കുറവാണ്‌ മറ്റൊരു കാരണം. തിരുസഭയെ നയിക്കുന്നത്‌ പരിശുദ്ധാത്മാവല്ലാതെ മറ്റാരുമല്ല! വിശുദ്ധീകരിക്കുന്നവനായ റൂഹാദ് കൂദാശയില്‍ വിശ്വസിക്കാത്തവര്‍ ഇതെല്ലാം ഞാന്‍ തന്നെ ശരിയാക്കേണ്ടതാണെന്നു കരുതി "ഇപ്പ ശരിയാക്കിത്തരാം" എന്നും പറഞ്ഞു വാളുമായി ഇറങ്ങുന്നതു കാണാം! തിരുസഭയുടെ കുറവുകളെക്കുറിച്ചുള്ള അമിതമായ ആകുലത ദൈവീകമല്ല! ഒരു ശരീരം എങ്ങനെയാണു തന്റെ മുറിവുകള്‍ സുഖപ്പെടുത്തുന്നത്‌? സ്വയം സൗഖ്യപ്പെടാനുള്ള ഒരു സംവിധാനം ദൈവം ശരീരത്തില്‍ തന്നെ ഒരുക്കിയിട്ടുള്ളതു കണ്ടിട്ടില്ലേ. മുറിവുണ്ടായാലും മെല്ലെ അതു സ്വയം സുഖമാവും. അതു ദൈവിക ക്രമീകരണമാണ്‌. ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരമായ തിരുസഭയെ സ്വയം സൗഖ്യപ്പെടുത്താനുള്ള സംവിധാനം പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് ദൈവം സഭയില്‍ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് അമിത ആകുലത ദൈവികമല്ല തന്നെ! പണ്ട് ചില കുറവുകള്‍ കണ്ട് സഹിക്കവയ്യാതെ തിരുത്താനിറങ്ങിയ ലൂഥറിനെയും അനുചരന്മാരെയും മറക്കാതിരിക്കാം! അവരുടെ ലക്ഷ്യം നല്ലതായിരുന്നെങ്കിലും സ്വന്തം ആത്മനാശവും സഭയുടെ വിഭജനവുമായിരുന്നു ഫലം! എന്നാല്‍ തിരുസഭ കാലക്രമത്തില്‍ ആ കുറവുകളെ മറികടന്ന് ഇന്നും വിരാജിക്കുന്നു! (എന്നാല്‍ നമുക്കു നിഷ്ക്രിയരാകാം എന്നല്ല ഇതിനര്‍ത്ഥം. വിശുദ്ധര്‍ ദൈവസന്നിധിയില്‍ സമര്‍പ്പിച്ച തങ്ങളുടെ സഹനങ്ങളും പ്രര്‍ത്ഥനകളും ക്രിയാത്മകവും വിശുദ്ധവുമായ ഇടപെടലുകളും നമുക്കു വേണം!) 5. വിശ്വാസവും ദൈവഭയവും നഷ്ടപ്പെടുന്നിടത്ത്‌ 'കളപറിക്കല്‍' കൂടും. പലപ്പോഴും വലിയ സഭാ വിചാരണ നടത്തുന്നവര്‍ അടിസ്ഥാന വിശ്വാസമോ ദൈവ ശാസ്ത്രപരമായ അറിവൊ ഇല്ലാത്തവരാണ്‌. അല്പം ലിറ്റര്‍ജിയോ ചെറിയൊരു ദൈവശാസ്ത്ര കോഴ്സോ കൂടിയത് ആരെയും വിമര്‍ശിക്കാനൊരു ലൈസന്‍സായി കരുതുന്നവരും ഉണ്ട്. മുറി വൈദ്യന്‍ ആളെ കൊല്ലും എന്നത് തന്നെ! വൈദികരോടൊ തിരുസഭാ സംവിധാനങ്ങളോടോ ഉള്ള അടുപ്പം ചിലര്‍ക്കൊക്കെ sense of the sacred നഷ്ടപ്പെടാന്‍ കാരണമാകാറുണ്ട്. familiarity breads contempt എന്ന്‌ നാം കേട്ടിട്ടുണ്ട്. ദൈവഭയമില്ലാതെ ആരെയും എന്തും പറയാമെന്നു കരുതാന്‍ പാടില്ല. തിരുസഭയേയും അതില്‍ അവിടുന്നു നിയമിച്ചിരിക്കുന്ന ശുശ്രൂഷകരെയും ആദരിക്കാനും മാനിക്കാനും നമുക്കു കടമയുണ്ട്. കാരണം ക്രിസ്തു അവയെ മാനിക്കുന്നു എന്നതു തന്നെ! 6. ദൈവിക ശിക്ഷയെക്കുറിച്ചുള്ള പ്രബോധനം കാലഹരണപ്പെട്ടു എന്നു കരുതരുത്‌! നാം പറഞ്ഞുവരുന്ന ഇക്കാര്യത്തില്‍ പ്രത്യേകിച്ചും! പരി. പിതാവ് ബെനഡിക്ട് പാപ്പാ ആവര്‍ത്തിച്ചു പഠിപ്പിച്ചിരുന്ന ഒന്നുണ്ട്: "തിരുസഭ എന്റെയോ നിന്റെയോ അല്ല, അവന്റേതാണ്‌" എന്ന്‌! സഭ അവിടുത്തേതാണ്‌! അവന്റെ ശരീരമാണത്! അവന്റെ മണവാട്ടിയാണവള്‍! അതുകൊണ്ട് “അവനെ” ഭയപ്പെടുന്നത് വിവേകമാണ്! അവന്റെ മണവാട്ടിയെ ദൂഷണം പറയുന്നതും പൊതുജനമധ്യത്തില്‍ വിചാരണ ചെയ്യുന്നതും സൂക്ഷിക്കണം! വിവേകികളായ പണ്ടത്തെ നല്ല കുടുംബ നാഥന്മാരായ കാരണവന്‍മാര്‍ ഇതൊക്കെ മക്കളെ പഠിപ്പിച്ചിരുന്നു. 7. "ആരും വിമര്‍ശനത്തിന്‌ അതീതരല്ല" എന്ന്‌ പലരും ആവര്‍ത്തിക്കുന്നതു കേട്ടിട്ടുണ്ട്. അഹന്ത എന്ന പാപം ഭംഗിയായി അവതരിപ്പിക്കുന്ന ഒരു വാചകമാണത്‌! "എല്ലാവരും എനിക്കു കീഴില്‍" എന്നാണതിന്റെ ധ്വനി. നമുക്കു വിമര്‍ശിക്കാന്‍ പാടില്ലാത്തവര്‍, അഥവാ "എന്റെ" വിമര്‍ശനത്തിന്‌ അതീതരായവരൊക്കയുണ്ട് ലോകത്തില്‍ എന്നോര്‍ക്കണം. തിരുസഭയേക്കാളും ജ്ഞാനവും മെത്രാന്‍ സംഘത്തേക്കാള്‍ ആധികാരികതയും അവകാശപ്പെടുന്നവരുണ്ട്! മറ്റൊന്നുകൂടിയുണ്ട്: "ആരും വിമര്‍ശനത്തിന്‌ അതീതരല്ല" എന്നവര്‍ത്തിക്കുന്ന ആരെങ്കിലും തന്നെ ആരെങ്കിലും വിമര്‍ശിക്കുന്നത് അനുവദിച്ചുകൊടുക്കുന്നതു കണ്ടിട്ടുണ്ടോ? വിമര്‍ശനങ്ങളില്‍ ഏറ്റവും അസഹിഷ്ണുത കാട്ടുന്നതും അവരായിരിക്കും. 8. ഉദ്ദേശ്യം എത്ര നല്ലതാണെങ്കിലും സോഷ്യല്‍ മീഡിയയിലുള്ള കുറ്റവിചാരണകളെ ഒരുവിധത്തിലും ന്യയീകരിക്കാനാവില്ല! "നാലുപേരറിഞ്ഞാലെങ്കിലും നന്നാവട്ടേ!", "ഇതൊക്കെ നേരിട്ടു പറഞ്ഞു മടുത്തു!" തുടങ്ങിയ മറുവാദങ്ങളൊന്നും ദൈവ സന്നിധിയില്‍ വിലപ്പോവില്ല! കാരണം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരും closed group കളില്‍ ഉള്ളവരും എല്ലാം ഒരേ പക്വതയിലുള്ളവരല്ല എന്നോര്‍ക്കണം! അവരില്‍ കുട്ടികളുണ്ട്, ദുര്‍ബല മന്‍സ്കരുണ്ട്, വിശ്വസ ബോധ്യങ്ങളില്ലാത്തവരുണ്ട്, സഭ വിട്ടുപോകാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നവരുണ്ട്, ചില ദുരനുഭവങ്ങളാല്‍ സഭയില്‍ നിന്നകന്നു കഴിയുന്നവരുണ്ട്, സഭാ ശത്രുക്കളുമുണ്ട്!!! അവരെയൊക്കെ ഈ വിമര്‍ശനങ്ങള്‍ എങ്ങനെയൊക്കെ ബാധിക്കും എന്നതിനേക്കുരിച്ച് എന്തു ധാരണയാണ്‌ നമുക്കുള്ളത്?? ഈ വിമര്‍ശനങ്ങള്‍ മൂലം ഒരാത്മാവെങ്കിലും നഷ്ടപ്പെടാന്‍ ഇടവന്നാല്‍ കര്‍ത്താവതു നിസ്സാരമായെടുക്കും എന്നു കരുതരുത്! "വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന്‌ ഇടര്‍ച്ചഹ്ന വരുത്തുന്നവന്‍ ആരായാലും, അവനു കൂടുതല്‍ നല്ലത്‌, ഒരു വലിയ തിരികല്ലു കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്‌."!! (മര്‍ക്കോ 9.42) എന്നുപറഞ്ഞത്‌ കർത്താവാണ്‌. !!! കിണറ്റിന്‍ കരയിലും ചായക്കടയിലും 'ഒരുമിച്ചിരുന്നു കുറ്റം പറയുന്ന' വെറും 'പരദൂഷണ സംഘത്തെക്കാള്‍ പല കത്തോലിക്കാ ഗ്രൂപ്പുകളും അധപതിച്ചിട്ടുണ്ട്. പലരും തിരുസഭയെ സ്നേഹിക്കുന്നവരല്ല. തിരുസഭാ നിയമങ്ങളോ, സഭാ പിതാക്കന്മാരുടെ പഠനങ്ങളോ, സഭാ ചരിത്രമോ, സഭാ പ്രബോധനങ്ങളൊ ഒന്നും ആഴത്തില്‍ അറിയാതെ എന്തിനേക്കുറിച്ചും ആരും കേറി അഭിപ്രായം പറയുന്ന പരിതാപാവസ്ഥ! പലര്‍ക്കും പല അജണ്ടകള്‍. ചിലര്‍ക്കു liturgy യുടെ പേരില്‍ മറ്റുള്ളവരെ അവഹേളിക്കണം. ചിലര്‍ക്ക് അഭി. പിതാക്കന്മാരെ അനുസരണ പഠിപ്പിക്കണം, ചിലര്‍ക്ക് സ്വയമൊരു ദൈവശാസ്ത്രജ്ഞന്റെ പരിവേഷം ഉണ്ടാക്കിയെടുക്കണം... ഈ മുഴുനേര ഓണ്‍ലൈന്‍ വിമര്‍ശ്ശകരെ "വിമര്‍ശന തൊഴിലാളികള്‍" എന്നാരെങ്കിലും വിളിച്ചുകൂടായ്കയില്ല. ചരിത്രത്തില്‍ വന്നു കടന്നു പോയ പല പാഷണ്ഡതകളും പലരുടെയും എഴുത്തുകളില്‍ പ്രതിഫലിക്കുന്നതു കാണാം. പഠനം കൂടാതെ വായില്‍ വരുന്നത് എഴുതി വിടുന്നതിന്റെ കുഴപ്പമാണ്‌. യൂറോപ്പിനെ നശിപ്പിച്ച റിഫോര്‍മേഷന്‍- ലൂഥറന്‍ ആശയങ്ങള്‍ പുത്തന്‍ ദര്‍ശനങ്ങളായി എഴുതിവിടുന്നവരുണ്ട്. രാജകീയ പൗരോഹിത്യവും ശുശ്രൂഷാ പൗരോഹിത്യത്തെയും ഒന്നായി കാണാനുള്ള പ്രവണത, അന്റി ക്ലെറിക്കലിസം, സെക്കുലര്‍ അഡ്മിനിസ്റ്റ്രേഷന്‍ വാദം... ഇവയൊക്കെ ഇക്കൂട്ടത്തില്‍ പെടും. ചിലര്‍ കറ കളഞ്ഞ ലിബറേഷന്‍ തിയോളജിയുടെ വക്താക്കളാണ്‌. ഇതൊക്കെ തിരുസഭയെ ഓരോ കാലത്ത് എങ്ങനെയൊക്കെ തകര്‍ത്തുവെന്ന് അറിയാഞ്ഞിട്ടാണോ അതോ ബോധപൂര്‍വ്വം അതിനിറങ്ങിത്തിരിച്ചിരിക്കുകയാണോ ആവോ! 9. വിഭാഗീയതയാണ്‌ അപകടകരമായ മറ്റൊന്ന്!. "പരിശുദ്ധാത്മാവില്ലാത്തവരും കേവലം ലൗകികരുമാണ്‌ വിഭാഗീയത ഉണ്ടാക്കുന്നതെന്ന് വി. യൂദാസ് (യൂദാ 1. 19) പഠിപ്പിക്കുന്നു. പിളര്‍പ്പുകള്‍ ഉണ്ടാക്കുന്നവരെ നിരാകരിക്കണമന്ന് വി. പൗലോസ് (റോമ 16.17) ഓര്‍മ്മിപ്പിക്കുന്നു. ചിലര്‍ക്ക് റീത്ത് വിരോധം, ചിലര്‍ക്ക് പ്രാദേശിക വാദം. ചിലര്‍ക്ക് കരിസ്മാറ്റിക് വിരോധം...!! എല്ലാം തിരുസഭയുടേതാണെന്ന് ചിന്തിക്കാത്തവര്‍ തിരുസഭയെ പടുത്തുയര്‍ത്തുന്നില്ല! എല്ലാ റീത്തും തിരുസഭയുടേതാണ്‌. ലിറ്റര്‍ജി യുടെ വൈവിധ്യവും പ്രാദേശിക വൈവിധ്യങ്ങളും ഒക്കെ തിരുസഭയുടെ മനോഹാരിത തന്നെയാണ്‌. കരിസ്മാറ്റിക് മാത്രമല്ല സഭാ ചരിത്രത്തില്‍ വളര്‍ന്ന എല്ലാ ആധ്യാത്മിക-പ്രാര്‍ത്ഥനാ രീതികളും ദൈവാത്മാവിന്റെ ദാനമാണ്‌. അവയെ വളര്‍ത്തുന്നത് പരിശുദ്ധാത്മാവാണ്‌!! നാമതിനെ ആദരിച്ചേ മതിയാവൂ. അല്ലാത്തവ കത്തോലികമല്ല! എനിക്കിഷ്ടമില്ലാത്തതിനെ എല്ലാം അവഹേളിക്കുന്നത് നന്മയല്ല. 10. വിമർശ്ശനം മാത്രം നടത്തുന്ന ആളുകളുണ്ട്‌. ചിലരുടെ വാക്കുകളിൽ ശക്തമായ വെറുപ്പ്‌ പ്രകടമാണ്‌. അതു വൈദികരോടൊ സംവിധാനങ്ങളോടോ ആകാം. തിരുസഭാ ശുശ്രൂഷകരിൽ നിന്നോ സഭാ സംവിധാനങ്ങളിൽ നിന്നോ പല കാരണങ്ങളാൽ മുറിവേറ്റതിന്റെ ലക്ഷണമാണിത്‌. ഏറെ വേദനാജനകമായ കാര്യമാണിത്‌ . പക്ഷേ, ചൂടുവെള്ളത്തിൽ വീണ പൂച്ചയുടെ കാര്യം പറഞ്ഞതുപോലെ ഒരു ദുരനുഭവത്തിൽ നിന്നും എല്ലായിടത്തും തിന്മയാണെന്ന പൊതു നിഗമനത്തിലേക്ക്‌ ഒരാൾ എത്താനിടയുണ്ട്‌. എന്തിരുന്നാലും മുറിവേറ്റവർ ശുശ്രൂഷിക്കപ്പെടേണ്ടതുണ്ട്‌. ഒപ്പം അവർ സൗഖ്യം പ്രാപിക്കാൻ ശ്രമിക്കുകയും വേണം. അല്ലെങ്കിൽ അവർ അനേകരെ മുറിപ്പെടുത്തുകയേയുള്ളൂ. 11. മാതാപിതാക്കളിൽ നിന്നും ചെറുപ്പകാലത്ത്‌ തീവ്രമായ ദുരനുഭവങ്ങളുണ്ടായിട്ടുള്ളവർ പിൽക്കാലത്ത്‌ വലിയ സഭാ വിരോധികളായി മാറാറുണ്ട്‌. ഇതൊരു ഫ്രോയിഡിയൻ തിയറിയാണ്‌. ഹിറ്റ്ലറും ലൂഥറും ഒക്കെ ഉദാഹരണങ്ങൾ. ബാല്യത്തിൽ അപ്പനോടുണ്ടായിരുന്ന പ്രകടിപ്പിക്കാൻ കഴിയാത്ത പകയും ദേഷ്യവും പിന്നീട്‌ കാലാന്തരത്തിൽ പിതൃ ഭാവത്തിലുള്ള സകലതിനോടുമുള്ള പകയായി പരിണമിക്കുന്നു. അത്‌ വൈദികരാകാം, മേലധികാരികളാകാം, തിരുസഭ തന്നെയുമാകാം. എളിമയോടെ ദൈവ സന്നിധിയിൽ ആത്മശോധന ചെയ്യേണ്ട വിഷയമാണിത്‌. തിരുസഭയെ വിമര്‍ശ്ശിക്കുന്നവരൊക്കെ സഭാ ശത്രുക്കളല്ലന്ന് നന്നായി അറിയാവുന്നതു കൊണ്ടാണ്‌ ഇത്രയും എഴുതിയതു തന്നെ. തിരുസഭയെ വിശുദ്ധീകരിക്കാനുള്ള പരിശ്രമത്തിനും പരാക്രമത്തിനുമിടയില്‍ വന്നുഭവിക്കാവുന്ന കൂടുതല്‍ മാരകമായ വിപത്തുകളെക്കുറിച്ച് നാം ഉത്കണ്ഠപ്പെടുക തന്നെ വേണം! കള പറിക്കാന്‍ വെമ്പല്‍കൊണ്ട ശിഷ്യന്മാരോട് ഈശോ ഇങ്ങനെ പറഞ്ഞു: "ഞങ്ങള്‍പോയി കളകള്‍ പറിച്ചുകൂട്ടട്ടേ? അവന്‍ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോൾ അവയോടൊപ്പം ഗോതമ്പു ചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും" (മത്തായി 13:28-29). കള പറിക്കുന്നതിനേക്കാള്‍ വിളകള്‍ വളര്‍ത്താന്‍ നമുക്കു പരിശ്രമിക്കാം. അതാണ്‌ ദൈവീകം. കള പറിക്കാനുള്ള ശ്രമത്തിനിടെ അനേകര്‍ അധ്വാനിച്ച വിളകള്‍ നഷ്ടപ്പെടാതിരിക്കട്ടെ! ഫെയ്സ് ബുക്കില്‍ ഗ്രൂപ്പ് ചര്‍ച്ചകളില്‍ 'സദുദ്ദേശ്യത്തൊടെ' ഓരോരുത്തരും ഓരോ കുറ്റങ്ങളോ ദുരനുഭവങ്ങളൊ ആകും പങ്കുവക്കുന്നത്. പക്ഷേ അതെല്ലാം കൂട്ടിച്ചേര്‍ത്തു വായിക്കുന്ന ഒരാള്‍ക്കുണ്ടാവുന്ന ധാരണ എന്തായിരിക്കും? തിരുസഭ തിന്മയുടെ കൂമ്പാരമാണെന്നല്ലേ! ഇതെല്ലാം വായിച്ച് ഞാനൊരു വൈദികനാകാനില്ല എന്നു തീരുമാനിച്ച, ദൈവവിളി ഉപേക്ഷിച്ച കുട്ടികളെ എനിക്കറിയാം. കുട്ടികളെ സന്യാസത്തിനയക്കില്ല എന്നു തീരുമാനിച്ച കാര്‍ന്നൊന്മാരെയും അറിയാം! ഇതിനൊക്കെ ദൈവ തിരുമുന്‍പില്‍ കണക്കു കൊടുക്കേണ്ടി വരില്ലന്നാണോ? വി. ഗ്രന്ഥം അവതരിപ്പിക്കുന്ന കാനാനെയും ഷേമിനെയും യാഫെത്തിനെയും ഓർക്കുന്നത്‌ ഉചിതമാണ്‌. അത്‌ നമുക്കൊരു പാഠമാണ്‌. കാനാന്റെ പിതാവായ ഹാം തന്റെ പിതാവിനെ നഗ്‌നനായി കാണുകയും അക്കാര്യം പുറത്തുണ്ടായിരുന്നതന്റെ രണ്ടു സഹോദരന്‍മാരോടും പറയുകയും ചെയ്‌തു. ഷേമുംയാഫെത്തും ഒരു തുണിയെടുത്ത്‌ തങ്ങളുടെ തോളിലിട്ട്‌, പുറകോട്ടു നടന്നുചെന്ന്‌ പിതാവിന്റെ നഗ്‌നത മറച്ചു. അവര്‍ മുഖം തിരിച്ചുപിടിച്ചിരുന്നതുകൊണ്ട്‌ പിതാവിന്റെ നഗ്‌നത കണ്ടില്ല. ലഹരി വിട്ടുണര്‍ന്ന നോഹ തന്റെ ഇളയ മകന്‍ ചെയ്‌തതെന്തെന്നറിഞ്ഞു. അവന്‍ പറഞ്ഞു: കാനാന്‍ ശപിക്കപ്പെടട്ടെ. അവന്‍ തന്റെ സഹോദരര്‍ക്കു ഹീനമായ ദാസ്യ വേല ചെയ്യുന്നവനായിത്തീരും. അവന്‍ തുടര്‍ന്നു പറഞ്ഞു:ഷേമിന്റെ കര്‍ത്താവായ ദൈവം വാഴ്‌ത്തപ്പെട്ടവനാകട്ടെ. കാനാന്‍ ഷേമിന്റെ ദാസനായിരിക്കട്ടെ. യാഫെത്തിനെ ദൈവം പുഷ്‌ടിപ്പെടുത്തട്ടെ. ഷേമിന്റെ കൂടാരങ്ങളില്‍ അവന്‍ പാര്‍ക്കും. കാനാന്‍ അവനും അടിമയായിരിക്കും (ഉല്‍പത്തി 9:22-27). പ്രിയ കുഞ്ഞുങ്ങളേ, യുവജനങ്ങളെ, തിരുസഭയെ സ്നേഹിക്കുന്നവരെ, തിരുസഭക്ക്‌ തീർച്ചയായും കുറവുകളൊക്കെയുണ്ട്‌ ഈ ഭൂമിയിൽ. മുറിവുകളുള്ള, മുറിവേറ്റ, നഗ്നമാക്കപ്പെട്ടവന്റെ ശരീരമാണത്‌. ആ മുറിവുകളും കുറവുകളും വീണ്ടും നഗ്നമാക്കി ആഘോഷിക്കാനുള്ളതല്ല!! നമ്മുടെ ത്യാഗത്താലും പ്രാർത്ഥനയാലും വിശുദ്ധ ജീവിതത്താലും സുഖപ്പെടുത്താനുള്ളവയാണ്‌. അവശ്യ സന്ദർഭങ്ങളിൽ അറിയിക്കേണ്ടവരെ സ്നേഹത്തോടെ, ആദരവോടെ അറിയിക്കാൻ നമുക്കു കടമയുമുണ്ട്‌. അതിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ചുകൊണ്ടു തന്നെ. ഓരോ ദിവസവും പലതവണ പാപത്തിൽ വീഴുന്ന സ്വന്തം ബലഹീനതയുടെ ഓർമ്മ എളിമയോടെ അതു ചെയ്യാൻ നമ്മെ സഹായിക്കും. എങ്കിൽ പോലും യുഗാന്ത്യത്തിൽ വിരുന്നിനിരിക്കുംവരെ അതൊക്കെ ആശരീരത്തിന്റെ ഭാഗം തന്നെയാണ്‌. മിശിഹായുടെ ശരീരമായ തിരുസഭയെ തീക്ഷണതയോടെ സ്നേഹിക്കാൻ, ആദരവോടെ സമീപിക്കാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ! #repost
Image: /content_image/SocialMedia/SocialMedia-2017-11-04-11:26:44.jpg
Keywords: വീണു
Content: 6361
Category: 1
Sub Category:
Heading: 'എനിക്ക് തെറ്റു പറ്റി, ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതായിരുന്നു': ചടങ്ങില്‍ വിങ്ങുന്ന ഹൃദയവുമായി സമുന്ദറും
Content: ഇന്‍ഡോര്‍: നുറുങ്ങുന്ന ഹൃദയവേദനയോടെ സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സമുന്ദര്‍ സിംഗ് ഇന്‍ഡോറില്‍ എത്തിയത് പശ്ചാത്താപത്തിന്റെ ദൃശ്യമായ പ്രകടനമായി മാറി. പ്രഖ്യാപന ശുശ്രൂഷകളുടെ അവസാന ഭാഗത്തു സിസ്റ്റര്‍ റാണി മരിയയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം തന്നെ സമുന്ദര്‍ സിംഗും ഉണ്ടായിരുന്നു. ആരും തിരിച്ചറിയരുതെന്നാഗ്രഹിച്ചു നിശബ്ദനായി നിന്ന സമുന്ദര്‍ സിംഗിന്റെ കണ്ണുകളില്‍ പശ്ചാത്താപത്തിന്റെയും കുറ്റബോധത്തിന്റെയും കണ്ണുനീര്‍ വ്യക്തമായിരിന്നു. 'എനിക്ക് തെറ്റു പറ്റി. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. പക്ഷേ, ഇപ്പോള്‍ ദൈവം അതെല്ലാം നന്മയാക്കി മാറ്റി. ഏറെ സന്തോഷിക്കുന്ന ദിനമാണിത്' നിറകണ്ണുകളോടെ സമുന്ദര്‍ പറഞ്ഞു. ക്ഷമിക്കുന്ന സ്നേഹം ലോകത്തിന് വീണ്ടും വീണ്ടും കാണിച്ചുകൊടുത്തു കൊണ്ട് സിസ്റ്റര്‍ റാണിയുടെ സഹോദരി സിസ്റ്റര്‍ സെല്‍മി സമുന്ദറിന് ആശ്വാസം പകരുന്നുണ്ടായിരിന്നു. സമീപത്തു സഹോദരങ്ങളായ സ്റ്റീഫനും വര്‍ഗീസും ഉണ്ടായിരുന്നു. എല്ലാമറിയുന്ന ദൈവം എനിക്കു മാപ്പു തരുമെന്നാണു വിശ്വാസം. ഈ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഏറെ സന്തോഷമുണ്ട്. എല്ലാം ഈശ്വരന്‍ തീരുമാനിക്കുന്നതുപോലെയാണ്. അന്ന് എനിക്കു പറ്റിയ തെറ്റ് ഈശ്വരന്‍ തിരുത്തിയിരിക്കുന്നു. അന്നു സംഭവിച്ചതും ദൈവം അറിഞ്ഞുകൊണ്ടുതന്നെ. ഇന്നു നടക്കുന്നതും ദൈവഹിതമാണ്. ഞാന്‍ എന്നും പ്രാര്‍ത്ഥിക്കാറുണ്ട്, ഇന്നും പ്രാര്‍ത്ഥിച്ചു. എനിക്കവരോടു നന്ദിയുണ്ട്. എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് ഇവരാണ്. ഈ കുടുംബമാണ് എന്നെ ഇന്നത്തെ ഞാന്‍ ആക്കിയതെന്നു സിസ്റ്റര്‍ സെല്‍മിയെയും സഹോദരങ്ങളെയും ചൂണ്ടിക്കാട്ടി സമുന്ദര്‍ പറഞ്ഞു. നേരത്തെ പാവങ്ങളുടെ ആശ്രയമായിരിന്ന ഒരു കന്യാസ്ത്രീയെയാണ് താന്‍ കുത്തികൊല്ലപ്പെടുത്തിയതെന്ന് തടവിലായപ്പോള്‍ അറിഞ്ഞ സമുന്ദര്‍, തന്നെ കൊലപാതകത്തിന് പ്രേരിപ്പിച്ച ജന്മിമാരെ കൊന്നു ആത്മഹത്യ ചെയ്യുവാനാണ് തീരുമാനിച്ചത്. എന്നാല്‍ ഇന്നലെ ഇന്‍ഡോറിന്റെ പുണ്യദിനത്തില്‍ താന്‍ അപായപ്പെടുത്തിയ സിസ്റ്ററിന്റെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാന്‍ സമുന്ദര്‍ എത്തിചേര്‍ന്നിട്ടുണ്ടെങ്കില്‍ അതിനു ഒരുകാരണമേയുള്ളൂ, യേശു പഠിപ്പിച്ച ക്ഷമിക്കുന്ന സ്നേഹം ലോകത്തിന് കാണിച്ചുകൊടുത്ത സിസ്റ്റര്‍ റാണിമരിയയുടെ കുടുംബം. ചടങ്ങുകള്‍ക്കുശേഷം എല്ലാവരോടും നന്ദി പറഞ്ഞാണു സമുന്ദര്‍ ഉദയ്‌നഗറിലേക്കു തിരിച്ചത്.
Image: /content_image/News/News-2017-11-05-00:22:31.jpg
Keywords: സമുന്ദ, കൊലപാതകി
Content: 6362
Category: 1
Sub Category:
Heading: ഫെബ്രുവരി 25നു തിരുനാള്‍: സിസ്റ്റര്‍ റാണി പാവപ്പെട്ടവരില്‍ ക്രിസ്തുവിന്റെ മുഖം ദര്‍ശിച്ച വ്യക്തിത്വമെന്നു പാപ്പ
Content: ഇന്‍ഡോര്‍: പാവപ്പെട്ടവരിലും നിരാലംബരിലും പീഡിതനായ ക്രിസ്തുവിന്റെ മുഖം ദര്‍ശിച്ച റാണി മരിയ അവനു വേണ്ടി രക്തം ചിന്തത്തക്കവിധം അവരെ സ്നേഹിച്ചുവെന്ന്‍ ഫ്രാന്‍സിസ് പാപ്പ. മാർപാപ്പ കയ്യൊപ്പിട്ടു പുറപ്പെടുവിച്ച ലത്തീ‌ൻ പ്രഖ്യാപനത്തിലാണ് പാപ്പ ഇക്കാര്യം പ്രസ്താവിച്ചത്. വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ തിരുനാള്‍ തിരുസഭയില്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 25ന് ആചരിക്കുമെന്നും പാപ്പയുടെ പ്രഖ്യാപനസന്ദേശത്തില്‍ പറയുന്നു. റാണി മരിയയുടെ രക്തസാക്ഷിത്വദിനമാണ് ഫെബ്രുവരി 25. വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയാണ് പ്രഖ്യാപന സന്ദേശം വായിച്ചത്. ഇൻഡോർ ബിഷപ് ചാക്കോ തോട്ടുമാരിക്കലിന്റെയും മറ്റ് അനേകം സഹോദരങ്ങളുടെയും ഒട്ടേറെ ക്രൈസ്തവ വിശ്വാസികളുടെയും വിശുദ്ധഗണ വിഭാഗത്തിന്റെയും അഭിപ്രായം സ്വീകരിക്കുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭാംഗവും ദൈവദാസിയും കന്യകയും രക്തസാക്ഷിയുമായ റജീന മരിയ വട്ടാലിൽ ഇനി വാഴ്ത്തപ്പെട്ടവളെന്നു വിളിക്കപ്പെടും. പാവപ്പെട്ടവരിലും നിരാലംബരിലും പീഡിതനായ ക്രിസ്തുവിന്റെ മുഖം അവർ കണ്ടു. അവനു വേണ്ടി രക്തം ചിന്തത്തക്കവിധം അവരെ സ്നേഹിച്ചു. റജീന മരിയ സ്വർഗത്തിലേക്കു വിളിക്കപ്പെട്ട ഫെബ്രുവരി 25, എല്ലാ വർഷവും സഭാ നിയമപ്രകാരം പുണ്യദിനമായി ആചരിക്കപ്പെടട്ടെ. ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനസന്ദേശത്തില്‍ പറയുന്നു.
Image: /content_image/News/News-2017-11-05-01:05:30.jpg
Keywords: സിസ്റ്റര്‍ റാണി മരിയ
Content: 6363
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട പ്രഖ്യാപനം ആഘോഷിച്ച് പുല്ലുവഴി ഗ്രാമവും
Content: പെരുമ്പാവൂര്‍: സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്ന പ്രഖ്യാപനം ഇന്‍ഡോറില്‍ നടക്കുമ്പോള്‍ അതിന്റെ സന്തോഷം ഇരട്ടിയായത് സിസ്റ്റര്‍ ജനിച്ചുവളര്‍ന്ന പുല്ലുവഴി ഗ്രാമത്തില്‍. ഗ്രാമം ഇന്നലെ പ്രാര്‍ത്ഥനയുടെയും ആഘോഷത്തിന്റെയും നിറവിലായിരുന്നു. ഇടവകജനങ്ങളും നാട്ടുകാരും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് തങ്ങളുടെ സന്തോഷം പങ്കുവെച്ചത്. സെന്റ് തോമസ് പള്ളിയിലേക്ക് ഇന്നലെ രാവിലെ മുതല്‍ ആളുകള്‍ പ്രവഹിക്കുകയായിരുന്നു. രാവിലെ ഒമ്പതിനു പെരുമ്പാവൂര്‍ കത്തോലിക്ക പള്ളി വികാരി ഫാ. കുരുവിള മരോട്ടിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. ദിവ്യബലി മധ്യേ പ്രഖ്യാപന ചടങ്ങുകളുടെ തല്‍സമയ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പ്രഖ്യാപനസമയത്ത് പള്ളിയില്‍ ദീപം തെളിച്ചു. റാണി മരിയയുടെ പിതാവിന്റെ സഹോദരന്‍ 93 വയസുള്ള പൈലി തോമ വട്ടാലില്‍ ആണു ദീപം തെളിച്ചത്. തുടര്‍ന്നു സിസ്റ്ററുടെ ഛായാചിത്രം വഹിച്ചുകൊണ്ട് ടൗണ്‍ ചുറ്റി നടത്തിയ പ്രദക്ഷിണത്തില്‍ നാനാജാതി മതസ്ഥര്‍ പങ്കെടുത്തു. സ്‌നേഹവിരുന്നും നടന്നു. ഇടവക സഹവികാരി ഫാ. ജോണ്‍ തടത്തില്‍, ഇടവക ട്രസ്റ്റി ഷാജി റാഫേല്‍, ജോയിന്റ് കണ്‍വീനര്‍ കെ.വി. സ്റ്റീഫന്‍, സ്റ്റീഫന്‍ പരത്തിക്കാടന്‍, പി.സി. ജോര്‍ജ്, ഫാ. അഭിലാഷ് പതിപ്പിള്ളി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. സിസ്റ്ററുടെ സഹോദരങ്ങളും ബന്ധുക്കളും ഇന്‍ഡോറിലേക്കു പോയിരുന്നതിനാല്‍ വട്ടാലില്‍ വീട്ടില്‍ ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. ഇടവകയില്‍നിന്നു മുന്നൂറിലേറെ പേരും ഇന്‍ഡോറിലേക്ക് പോയിട്ടുണ്ട്. ഇവര്‍ തിരിച്ചെത്തുന്നതോടെ പുല്ലുവഴി കൂടുതല്‍ ആഘോഷഭരിതമാകും. 12 മുതല്‍ 19 വരെ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ഇടവക ദേവാലയമായ സെന്റ് തോമസ് പള്ളി സിസ്റ്റര്‍ റാണി മരിയയുടെ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്ന ചടങ്ങും ഇതോടൊപ്പമുണ്ടാകും. കേരളസഭാതല ആഘോഷ പരിപാടികൾ 11ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലാണു നടക്കുക.
Image: /content_image/India/India-2017-11-05-01:18:30.jpg
Keywords: സിസ്റ്റര്‍ റാണി മരിയ
Content: 6364
Category: 1
Sub Category:
Heading: 'റാണി മരിയ, ഭാരതസഭയുടെ വാത്സ്ല്യമേ': മലയാളഗാനം ഇന്‍ഡോറില്‍ മുഴങ്ങി
Content: ഇന്‍ഡോര്‍: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപന വേദിയില്‍ ചടങ്ങുകളുടെ സമാപനത്തില്‍ ആലപിച്ച മലയാള ഗാനം ഹൃദ്യമായി. 'റാണി മരിയ ഇന്‍ഡോര്‍ റാണി, ഭാരതസഭയുടെ വാത്സ്യല്യമേ ഭാരതസഭയുടെ വരദാനമേ, സ്തുതിപാടിടാം വാഴ്ത്തീടാം ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ' എന്ന ഗാനം നൂറോളം പേരടങ്ങുന്ന ഗായഗസംഘമാണ് ആലപിച്ചത്. ഇന്‍ഡോര്‍ രൂപതയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സന്യാസിനികളും അല്മായരുമാണു ഗാനങ്ങള്‍ ആലപിച്ചത്. പ്രഖ്യാപനശുശ്രൂഷയിലും ദിവ്യബലിയിലും മലയാളത്തിനു പുറമേ, ഇംഗ്ലീഷിലും ഹിന്ദിയിലും പാട്ടുകള്‍ ഉണ്ടായിരുന്നു.
Image: /content_image/News/News-2017-11-05-02:08:38.jpg
Keywords: ഇന്‍ഡോര്‍