Contents

Displaying 16461-16470 of 25119 results.
Content: 16832
Category: 18
Sub Category:
Heading: ഫാ. സ്റ്റാൻ സ്വാമി ധീരതയുടെ പ്രതീകമായ രക്തസാക്ഷി: ബിഷപ്പ് അലക്‌സ് വടക്കുംതല
Content: തലശ്ശേരി: പാവങ്ങൾക്കും നീതി നിഷേധിക്കപ്പെട്ടവർക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ആദിവാസി ക്ഷേമത്തിനും ജീവിതം സമർപ്പിച്ച, ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ, ഫാ. സ്റ്റാൻ സ്വാമിയുടെ ആത്മീയചിത്രം തുറന്നുകാട്ടുന്നതിനായി തലശ്ശേരി സോൺ യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടി നടത്തി. ഞായറാഴ്ച്ച വൈകിട്ട് 7.30ന് ഗൂഗിൾ ഓണ്‍ലൈൻ പ്ലാറ്ഫോമില്‍ നടന്ന പരിപാടിയില്‍ കണ്ണൂർ രൂപതാധ്യക്ഷൻ ഡോ. അലക്‌സ് വടക്കുംതല പിതാവ് മുഖ്യപ്രഭാഷണം നൽകി. കാലങ്ങൾ എത്ര കഴിഞ്ഞാലും ഓരോ ക്രൈസ്തവനും ഹൃദയത്തിന്റെ ആഴങ്ങളിൽ സൂക്ഷിച്ചുവെക്കാൻ കഴിയുന്ന ഒരു ധീരതയുടെ പ്രതീകമായ രക്തസാക്ഷിയാണ് ഫാ. സ്റ്റാൻ സ്വാമിയെന്നും അദ്ദേഹം പകർന്നുതന്ന മൂല്യങ്ങൾ, ആത്മീയപാടവം, വ്യക്തിജീവിതത്തിലും കാത്തുസൂക്ഷിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിർമലഗിരി കോളേജ് വൈസ് പ്രിൻസിപ്പലും, പേരാവൂർ സബ്‌സോണ് ആനിമേറ്ററുമായ റവ:ഫാ:ജോബി കാരക്കാട്ട് പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചൂ. മുൻ കെ.സി.സി.ആർ.എസ്.ടി ചെയർമാനും, ഇപ്പോൾ തലശ്ശേരി സോൺ ആനിമേറ്ററുമായ ഫാ. വർഗീസ് മുണ്ടക്കൽ സമാപന ആശീർവാദം നൽകി. യൂത്ത് മിനിസ്ട്രി സോണ് ആനിമേറ്റർ റവ:ഫാ അലക്‌സ് നിരപ്പേൽ, കെ.സി.എസ്.സി മെമ്പർ സന്തോഷ് തലച്ചിറ, ബേബി പ്ലാക്കിയിൽ, ബിനോഷ് ആലക്കാമറ്റം, യൂത്ത് മിനിസ്ട്രി കോ-ഓർഡിനേറ്റർ മിഥുൻ കുന്നപ്പള്ളി, യൂത്ത് മിനിസ്ട്രി സെക്രട്ടറി അനുപമ കെ.എസ് എന്നിവർ സംസാരിച്ചു.
Image: /content_image/India/India-2021-07-27-22:21:04.jpg
Keywords: സ്റ്റാന്‍
Content: 16833
Category: 22
Sub Category:
Heading: ജോസഫിന്റെ സുവിശേഷം
Content: ദൈവം തിരഞ്ഞെടുത്തവൻ ദൈവത്തെ സ്വന്തമാക്കിയ സദ് വാർത്തയാണ് യൗസേപ്പിതാവിന്റെ സുവിശേഷത്തിന്റെ ഉള്ളടക്കം. ശബ്ദ കോലാഹലങ്ങളില്ലാതെ നിശ്ബ്ദമായി അവൻ ആ സുവിശേഷം ജീവിച്ചു തീർത്തു. പരാതികളോ പരിഭവങ്ങളോ ആ സുവിശേഷത്തിന്റെ ഉള്ളടക്കമായിരുന്നില്ല. സദാ സർവ്വേശ്വരന്റെ ഹിതം അറിഞ്ഞു കൊണ്ടുള്ള ഒരു എളിയ യാത്രയായിരുന്നു അത്. മറ്റുള്ളവർക്ക് സൗഖ്യം നൽകുന്ന പുഞ്ചിരി സമ്മാനിച്ചുകൊണ്ട് നസറത്തിന്റെ ഇടവഴികളിൽ പ്രകാശം പരത്തി ജീവിച്ച ഒരു നല്ല കുടുംബനാഥനായിരുന്നു ഈശോയുടെ വളർത്തപ്പൻ. നസറത്തുകാർ കണ്ടറിഞ്ഞ എഴുതപ്പെടാത്ത സുവിശേഷമല്ലായിരുന്നോ ആ പുണ്യജീവിതം! സ്വർഗ്ഗീയ പിതാവിന്റെ പ്രതിനിധിയായി ഭൂമിയിൽ വസിക്കാൻ ഭാഗ്യം സിദ്ധിച്ച ഈ എളിയ മനുഷ്യൻ ദൈവത്തോടൊപ്പം സദാ യാത്ര ചെയ്യുന്നതിൽ ആത്മനിർവൃതി കണ്ടെത്തി. ദൈവ പിതാവ് യൗസേപ്പിതാവിനെ തനിക്കായി, ജനതകൾക്കുള്ള, മാർഗ്ഗദീപമാക്കി തിരഞ്ഞെടുത്തു. അതിലൊരിക്കലും അവനു നിരാശനാകേണ്ടി വന്നിട്ടില്ല. സ്വർഗ്ഗീയ പിതാവ് ഒരിക്കൽ പോലും തന്റെ തിരഞ്ഞെടുപ്പിനെ ഓർത്തു പരിതപിച്ചട്ടുണ്ടാവില്ല. അത്രയ്ക്കു പിതാവിന്റെ ഹിതം തിരിച്ചറഞ്ഞ ഭൂമിയിലെ പ്രതിനിധിയായിരുന്നു യൗസേപ്പ് തനയൻ. "ഇവൻ എന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ സംപ്രീതനായിരിക്കുന്നു.'' ഈശോയുടെ മാമ്മോദീസാ വേളയിൽ സ്വർഗ്ഗം ചൊരിഞ്ഞ വാക്കുകൾ ആണ്. ദൈവപുത്രന്റെ മനുഷ്യവതാര രഹസ്യത്തിന്റെ ഓരോ സന്ദർഭത്തിലും യൗസേപ്പിതാവ് ക്രിയാത്മകമായി ഇടപെടുമ്പോൾ സ്വർഗ്ഗം തീർച്ചയായും നസറത്തിലെ മരപ്പണിക്കാരനെ നോക്കി പലതവണ ഈ സ്വർഗ്ഗീയ കീർത്തനം ആലപിച്ചട്ടുണ്ടാവാം. ദൈവ പിതാവ് തനിക്കായി തിരഞ്ഞെടുത്ത യൗസേപ്പിതാവിനെ നമ്മുടെ മദ്ധ്യസ്ഥനും സംരക്ഷകനുമായി തിരഞ്ഞെടുത്ത് നമുക്കും ജിവിതം അനുഗ്രഹദായകമാക്കാം.
Image: /content_image/India/India-2021-07-27-22:24:59.jpg
Keywords: ജോസഫ, യൗസേ
Content: 16834
Category: 18
Sub Category:
Heading: മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിവിധ ക്രൈസ്തവ സംഘടനകള്‍
Content: കൊച്ചി/കോട്ടയം: ജീവന്റെ മൂല്യവും സമുദായത്തിന്റെ നന്മയും മുന്നിൽ കണ്ട് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ച കുടുംബക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്ത് വിവിധ ക്രൈസ്തവ സംഘടനകള്‍. കത്തോലിക്ക കോണ്‍ഗ്രസ്, കെ‌സി‌വൈ‌എം, സീറോ മലബാര്‍ കാത്തലിക്സ് ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള നിരവധി സംഘടനകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു ഇതിനോടകം പ്രസ്താവനയിറക്കിയിട്ടുണ്ട്. കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി പാലാ രൂപത തങ്ങളുടെ കുടുംബങ്ങള്‍ക്കു പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ജീവന്റെ മഹത്വത്തെ ഉയര്‍ത്തിക്കാട്ടുന്നതാണെന്നും പദ്ധതിയെ കത്തോലിക്ക കോണ്‍ഗ്രസ് പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസ്താവിച്ചു. കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനമാണ് എന്ന ക്രൈസ്തവീകമായ കാഴ്ചപ്പാടിനൊപ്പം ഓരോ കുഞ്ഞിനും ജന്മം നല്‍കുമ്പോഴും സര്‍വശക്തനായ ദൈവത്തിന്റെ സൃഷ്ടികര്‍മത്തില്‍ മാതാപിതാക്കള്‍ പങ്കാളികളാവുകയാണെന്ന ദര്‍ശനംകൂടി സമൂഹത്തിനു നല്‍കുന്നതാണ് പ്രഖ്യാപനം. കത്തോലിക്കാ സഭ ആരംഭകാലം മുതല്‍ സമൂഹത്തിന്റെ സമഗ്രപുരോഗതിക്കുവേണ്ടി ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മാത്രമാണു പാലാ രൂപതയില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ക്ഷേമപദ്ധതികള്‍. ഇതു വിവാദമാക്കാനുള്ള ചില തത്പരകക്ഷികളുടെ ഗൂഢശ്രമങ്ങള്‍ പൊതുസമൂഹം തിരിച്ചറിയണം. സഭയുടെ പ്രഖ്യാപിത പഠനങ്ങളുടെയും നിലപാടുകളുടെയും ഭാഗമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ഗര്‍ഭഛിദ്രവും കൃത്രിമ മാര്‍ഗങ്ങളിലൂടെയുള്ള ജനനനിയന്ത്രണവും ജീവന്റെ മഹത്വത്തെ നിരാകരിക്കുന്നതും ദൈവിക പദ്ധതിയുടെ ലംഘനവുമാകയാല്‍ സഭ അംഗീകരിക്കുന്നില്ല. സ്വാഭാവിക മാര്‍ഗങ്ങളിലൂടെയുള്ള ജനന നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ സമൂഹമാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍. അതിന്റെ ഫലമായി കത്തോലിക്കാ സമുദായത്തിന്റെ ശരാശരി കുടുംബ ജനനന നിരക്ക് 1.6ലേക്ക് താഴ്ന്നിരിക്കുകയാണ്. കേവലം ഒരു ശതമാനത്തിലും താഴെ കുടുംബങ്ങളില്‍ മാത്രമാണ് കുട്ടികളുടെ എണ്ണം മൂന്നും അതിലധികവുമായി ഉയര്‍ന്നിരിക്കുന്നത്. ഇപ്രകാരമുള്ള വലിയ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും ഉണ്ടായേക്കുന്ന വലിയ സാന്പത്തിക ബാധ്യതയില്‍ അവര്‍ക്കു ചെറിയൊരു കൈത്താങ്ങാകുവാനും പിന്തുണ നല്‍കുന്നതിനുമായിട്ടാണ് പാലാ രൂപത തികച്ചും മനുഷ്യത്വപരമായ ഇത്തരമൊരു തീരുമാനമെടുത്തത്. ഇതിനെതിരേയുള്ള വില കുറഞ്ഞ പ്രതികരണങ്ങളെ വിശ്വാസസമൂഹം അവഗണിക്കുമെന്നു ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ആനുപാതികമായി വളരെ വേഗം എണ്ണം കുറഞ്ഞുപോകുന്ന കേരളത്തിലെ സമുദായമാണ് സുറിയാനി കത്തോലിക്കരെന്നും ഈ പശ്ചാത്തലത്തില്‍ പാലാ രൂപത എടുത്ത നിലപാടിന് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും സീറോ മലബാര്‍ കാത്തലിക്സ് ഫെഡറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കുട്ടികളുടെ എണ്ണം ഒന്നോ രണ്ടോ മാത്രമായി പരിമിതപ്പെടുത്താനുള്ള പ്രവണത സുറിയാനി കാത്തോലിക്കർക്കിടയിൽ സാധാരമാണ്. ഉത്തരവാദിത്തപൂർണ്ണമായ രക്ഷാകർതൃത്വവും (Responsible Parenthood) ജീവന്റെ മൂല്യവും കത്തോലിക്കാ സഭയുടെ മാറ്റമില്ലാത്ത നിലപാടുകൾ ആണ്. കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങളും അമ്മയുടെ ആരോഗ്യവും ഒക്കെ പരിഗണിച്ച് എത്ര കുട്ടികൾ വേണമെന്ന് ദമ്പതിമാർ ഉത്തരവാദിത്തപൂർണ്ണമായി തീരുമാനിക്കണമെന്നും മക്കളെ ദൈവത്തിന്റെ ദാനമായി കാണണമെന്നും മക്കളെ സ്വീകരിക്കുന്നതിൽ അകാരണമായി വിമുഖത കാട്ടരുതെന്നും സഭയുടെ പ്രബോധനങ്ങൾ നിഷ്കർഷിക്കുന്നു. സഭയുടെ പ്രബോധങ്ങൾക്കനുസ്സരിച്ച് ശക്തമായ നിലപാടെടുത്ത പാലാ രൂപതയുടെ നടപടി പ്രശംസനീയമാണ്. ഇതിന്റെ പേരിൽ അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിനെയും പാലാ രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ജോസഫ് കുറ്റിയാങ്കൽ അച്ചനേയും ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ ആരെയും അനുവദിക്കില്ല. പിതാവിനും പാലാ രൂപതയ്ക്കും എല്ലാവിധ പിന്തുണയും അറിയിക്കുന്നുവെന്നും സീറോ മലബാര്‍ കാത്തലിക്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് രാജേഷ് ജോര്‍ജ്ജ് കൂത്രപ്പള്ളിലും ജനറല്‍ സെക്രട്ടഋ അമല്‍പുള്ളുതുരുത്തിയിലും പ്രസ്താവനയില്‍ വ്യക്തമാക്കി. ക്രൈസ്തവസമൂഹം നേരിടുന്ന നിലനില്‍പ്പ് ഭീഷണിയെ മറികടക്കാന്‍, കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാൻ പാലാ രൂപത കൈക്കൊണ്ട തീരുമാനങ്ങള്‍ അഭിന്ദനാർഹമാണെന്ന്‍ കെ‌സി‌വൈ‌എം നേതൃത്വം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ക്രൈസ്തവ സമൂഹം ഇപ്പോൾ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയെ അതിജീവിക്കാന്‍ കേരളത്തിലെ എല്ലാ ക്രൈസ്തവസമൂഹങ്ങളും പദ്ധതികള്‍ തയാറാക്കണം.പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ നില്പാടുകൾക്ക് അഭിവാദ്യങ്ങളും പിന്തുണയും അറിയിക്കുകയാണെന്നും കെ സി വൈ എം സംസ്ഥാന സമിതി പ്രസ്താവിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-28-08:34:26.jpg
Keywords: പാലാ, കല്ലറങ്ങാ
Content: 16835
Category: 18
Sub Category:
Heading: ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇന്ന് പ്രധാന തിരുനാള്‍
Content: ഭരണങ്ങാനം: അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗീയപ്രവേശനത്തിന്റെ 75ാം വാര്‍ഷികവും തിരുനാളും ഇന്ന് ആഘോഷിക്കും. രാവിലെ 5.30നു തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ജോസഫ് വള്ളോംപുരയിടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 6.45നും എട്ടിനും വിശുദ്ധകുര്‍ബാന, നൊവേന. 11ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരുനാള്‍ റാസ അര്‍പ്പിച്ച് സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞു മൂന്നിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 6.30ന് ജപമാലയോടെ തിരുനാളിനു സമാപനമാകും. കോവിഡ് നിയന്ത്രണങ്ങള്‍ക്കു വിധേയമായി വിശ്വാസികള്‍ക്കു തിരുനാളില്‍ പങ്കെടുക്കാം. കോവിഡ് സുരക്ഷാ നടപടികള്‍ പാലിച്ച് അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിക്കാം. ശാലോം ടിവിയില്‍ രാവിലെ 6.30നും ഷെയ്ക്കിന ടിവിയില്‍ രാവിലെ എട്ടിനും വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന ദേവാലയത്തിലര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന സംപ്രേഷണം ചെയ്യും. https://youtube.com/c/StAlphonsaShrine, https://youtube.com/c/PalaiRoopathaOfficial എ​​ന്നി യൂ​​ട്യൂ​​ബ് ചാ​​ന​​ലി​​ലും alphonsa.org എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ​​യും അ​​ൽ​​ഫോ​​ൻ​​സാ തീര്‍ത്ഥാടന കേ​​ന്ദ്ര​​ത്തി​​ലെ തി​​രു​​ക്കർ​​മ​​ങ്ങ​​ളി​​ൽ ത​​ത്സ​​മ​​യം പ​​ങ്കെ​​ടു​​ക്കാം.
Image: /content_image/India/India-2021-07-28-09:05:19.jpg
Keywords: ഭരണ
Content: 16836
Category: 24
Sub Category:
Heading: പ്രസവിക്കേണ്ട എന്ന സാറയുടെ ചോയ്സും പ്രസവിക്കാനുളള പാലാക്കാരുടെ ചോയ്സും
Content: സാറാസ് എന്ന സിനിമ ഇറങ്ങിയ ഉടനെ പ്രസവിക്കാതിരിക്കാനുളള സാറയുടെ ചോയ്സിന് വേണ്ടി വാദിച്ച നമ്മുടെ മലയാളി സോഷ്യൽ മീഡിയ സമൂഹം വീണ്ടും ഉറഞ്ഞു തുള്ളി. മൂന്നിലധികം പ്രസവിക്കാൻ ചോയ്സ് സ്വീകരിക്കുന്ന പാലാ രൂപതക്കാരായ സ്ത്രീകൾക്ക് പാലാ രൂപത മെത്രാൻ ചില സൗജന്യങ്ങൾ പ്രഖ്യാപിച്ചപ്പോൾ! എന്തൊരു വിരോധാഭാസം? അല്ലേ? കുഞ്ഞുങ്ങളുടെ എണ്ണം കുറക്കാൻ ആണെങ്കിൽ സ്ത്രീകളുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും കട്ട സപ്പോർട്ട്. കൂടുതൽ മക്കളെ സ്വീകരിക്കുന്നതിന് ഇതൊന്നും ബാധകമല്ല പോലും! അതും സ്ത്രീയുടെ ചോയ്സും സ്വാതന്ത്ര്യവും അല്ലേ? രണ്ടു പ്രസവം കഴിയുമ്പോൾ മുതൽ ആരംഭിക്കും, ഈ പ്രസവ വിരോധികളുടെ ഭീഷണികൾ. ഈ അടുത്ത കാലത്ത്, നേരിട്ട് പരിചയമുള്ള ഒരു സ്ത്രീ മൂന്നാമത്തെ ഗർഭധാരണം നടന്നപ്പോൾ ഒരു സീനിയർ ഗൈനക്കോളജിസ്റ്റിനെ വീട്ടിൽ പോയി ഫീസ് നൽകി കണ്ടു. ഡോക്ടർ ആ സ്ത്രീയേയും ഭർത്താവിനേയും, കണക്കിന് ശകാരിച്ചു. പോരാതെ, കത്തോലിക്കാ സഭയിലെ വൈദികരേയും മെത്രാനേയും വരെ ചീത്ത പറഞ്ഞു. ആ സ്ത്രീ മൂന്നാമത്തെ കുഞ്ഞിനെ സ്വീകരിച്ചതിന്റെ പേരിൽ ഏൽക്കേണ്ടി വന്ന മാനസിക പീഢനം എത്ര മാത്രമാണ്? അത് അവരുടെ ചോയ്സ് അല്ലേ? അവർക്കും സ്വാതന്ത്ര്യം ഇല്ലേ, കുടുംബത്തിൽ എത്ര കുട്ടികൾ വേണം എന്ന് തീരുമാനിക്കാൻ? ഈ സ്വാതന്ത്ര്യം മാനിക്കാത്തവർ പ്രസംഗിക്കുന്ന സ്ത്രീ സ്വാതന്ത്ര്യം വൈരുദ്ധ്യമല്ലേ? ഇനി പാലാ രൂപത മെത്രാൻ ഇറക്കിയ ഇടയ ലേഖനത്തെക്കുറിച്ച്: ഇടയൻ തന്റെ ജനത്തിന് എഴുതുന്ന കത്ത് ആണ് ഇടയലേഖനം. ആ കത്തിൽ പിതാവ് തന്റെ മക്കൾക്ക് ചില ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. അത് പിതാവിന്റെ സ്വാതന്ത്ര്യം, പിതാവിന്റെ ചോയ്സ്. നിയമ വിരുദ്ധമായി ഒന്നും തന്നെ അതിലില്ല. അത് ഒരു കൽപ്പനയോ "ഫത്‌വ"യോ അല്ല. ഈ ഇടയലേഖനം വന്ന അന്ന് മുതൽ പാലാ രൂപതയിലെ വിവാഹിതരായ എല്ലാ സ്ത്രീകളും അഞ്ച് മക്കൾക്ക് ജന്മം നൽകണം എന്ന കൽപ്പനയല്ല അത്. സ്വന്തം ചോയ്സ് അനുസരിച്ച് സ്വതന്ത്രമായ തീരുമാനം എടുത്ത് കൂടുതൽ മക്കളെ സ്വീകരിക്കുന്നതിന് തയ്യാറാകുന്ന കുടുംബങ്ങൾക്ക് മാത്രം നൽകുന്ന ആനുകൂല്യം ആണ് അത്. അതിൽ ഇത്ര പ്രതികരിക്കാൻ എന്തിരിക്കുന്നു? സാറാസ് എന്ന സിനിമയുടെ ചർച്ചയിൽ പലരും ചോദിച്ച ഒരു ചോദ്യമാണ്, പ്രസവിക്കുന്ന സ്ത്രീകൾക്ക് സഭ എന്ത് നൽകുന്നു എന്ന്. ആ ചോദ്യത്തിനുള്ള കൃത്യമായ മറുപടി ഒരു ഇടയ ലേഖനത്തിൽ അഭിവന്ദ്യ പിതാവ് പറഞ്ഞു എന്നത് ആരെയാണ് പേടിക്കുന്നത്? ആർക്കാണ് ഈ പ്രഖ്യാപനം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്? അഭിവന്ദ്യ പിതാവിന്റെ നല്ല തീരുമാനത്തിന് പിതാവിനും പാലാ രൂപതക്കും നന്ദി പറയുന്നു, പാലായിലെ കുടുതൽ മക്കളെ സ്വീകരിച്ച് വളർത്താനുള്ള ചോയ്സ് സ്വീകരിക്കുന്ന ഓരോ കുടുംബത്തിനും വേണ്ടി! #{blue->none->b-> ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ്, തൃശ്ശൂർ അതിരൂപത ‍}# #{black->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-07-28-09:21:25.jpg
Keywords: പാലാ
Content: 16837
Category: 23
Sub Category:
Heading: ക്രിസ്തു സാക്ഷ്യവുമായി യു‌എസ് ഹൗസ് റെപ്രസന്റേറ്റീവ് സ്പീക്കറുടെ ആദ്യ പ്രസംഗം
Content: ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script> #{blue->none->b->സഹായഗ്രന്ഥങ്ങൾ ‍}# Ukrainian Cardinal Says Hollywood’s ‘Conclave’ Film Omitted Most Important Part of the Real Thing 'കോണ്‍ക്ലേവ്' സിനിമയില്‍ കണ്ടതല്ല യഥാര്‍ത്ഥ കോണ്‍ക്ലേവ്; മാധ്യമങ്ങളോട് യുക്രേനിയന്‍ കര്‍ദ്ദിനാള്‍ മെല്‍ബണ്‍: കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'കോണ്‍ക്ലേവ്' എന്ന ഹോളിവുഡ് സിനിമയുടെ വിവിധ ദൃശ്യങ്ങള്‍ ഈ മാസം നടന്ന യഥാര്‍ത്ഥ കോണ്‍ക്ലേവിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിന്നു. കോണ്‍ക്ലേവ് എങ്ങനെയാണ് നടക്കുന്നതെന്ന് പൊതു സമൂഹത്തിന് പറഞ്ഞു തരുന്ന സിനിമയെന്ന് പോലും പലരും വിശേഷിപ്പിച്ചു. എന്നാല്‍ യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് പൗരസ്ത്യസഭയായ യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭാംഗമായ കർദ്ദിനാള്‍ മൈക്കോള ബൈചോക്ക്. ലെയോ പതിനാലാമന്‍ പാപ്പയെ തെരഞ്ഞെടുത്ത ഇത്തവണത്തെ കോണ്‍ക്ലേവില്‍ പങ്കെടുത്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വോട്ടവകാശമുള്ള കര്‍ദ്ദിനാളായിരിന്നു അദ്ദേഹം. ഓസ്‌ട്രേലിയൻ മാധ്യമങ്ങള്‍ക്കു അനുവദിച്ച അഭിമുഖത്തിനിടെ വന്ന ഒരു ചോദ്യത്തിനാണ് 45 വയസ്സുള്ള യുക്രേനിയൻ കർദ്ദിനാൾ മൈക്കോള ബൈചോക്ക് മറുപടി നല്‍കിയത്. "കോൺക്ലേവ്, സിനിമ പോലെ തന്നെയാണോ, അതോ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വ്യത്യസ്തമാണോ?” എന്നതായിരിന്നു ചോദ്യം. താന്‍ സിനിമ കണ്ടിരിന്നുവെന്നും എന്നാല്‍ അത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‍ വേറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'സിനിമയിൽ' കർദ്ദിനാൾമാർ കോണ്‍ക്ലേവിനിടെ ഒരു തവണ പോലും പ്രാർത്ഥിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. പേപ്പല്‍ കോൺക്ലേവിന്റെ പ്രാഥമിക ലക്ഷ്യം വോട്ടുചെയ്യല്‍ മാത്രമല്ല, പ്രാർത്ഥിക്കുക എന്നതാണെന്നും വോട്ട് എന്നത് രണ്ടാമത്തെ കാര്യമാണെന്നും അതിന് വിപരീത ഉള്ളടക്കമാണ് സിനിമയില്‍ ഉള്ളതെന്നും അതിനാല്‍ തന്നെ സിനിമ “സഹായകരമായിരുന്നില്ല” എന്ന് അദ്ദേഹം പറയുന്നു. 20 മില്യൺ ഡോളർ നിർമ്മാണ ബജറ്റിൽ നിർമ്മിച്ച ബോക്സ് ഓഫീസില്‍ ഹിറ്റായിരിന്നു. യഥാര്‍ത്ഥ കോണ്‍ക്ലേവ് നടന്ന ഈ മാസം 'കോണ്‍ക്ലേവ്' സിനിമ കണ്ടത് കോടിക്കണക്കിന് ആളുകളാണ്. ശ്രദ്ധ നേടിയ സിനിമയിലെ ശ്രദ്ധിക്കാതെ പോയ വസ്തുത ചൂണ്ടിക്കാട്ടിയ കര്‍ദ്ദിനാളിന് നവമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് വിശ്വാസികളില്‍ നിന്നു ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
Image: /content_image/TitleNews/TitleNews-2025-09-12-18:20:16.jpg
Keywords:
Content: 16838
Category: 18
Sub Category:
Heading: വലിയ കുടുംബങ്ങളിലെ കുട്ടികൾക്ക് 5000 രൂപ വീതം പഠന സഹായം: ക്ഷേമപദ്ധതികളുമായി ഇടുക്കി സിഎംസി സന്യാസിനി സമൂഹവും
Content: അടിമാലി: നാലു കുട്ടികളിൽ അധികമുള്ള കുടുംബങ്ങൾക്ക് സഹായവുമായി സിഎംസി ഇടുക്കി കാർമൽഗിരി പ്രോവിൻസിലെ സന്യാസിനിമാരും..ഇതനുസരിച്ച് ഈ വർഷം തന്നെ വലിയ കുടുംബങ്ങളിലെ 450 കുട്ടികൾക്ക് 5000 രൂപ വീതം പഠന സഹായം നൽകിയിട്ടുണ്ട്. കഴിഞ്ഞ ആറു വർഷങ്ങളിൽ 104 കുട്ടികൾക്ക് 25,000 രൂപ വീതം പഠന സ്കോളർഷിപ്പും നൽകിയിരിന്നു. വലിയ കുടുംബങ്ങൾ ആഗ്രഹിക്കുന്ന നൂറിലധികം സ്ത്രീകൾക്ക് അയ്യായിരം രൂപ വീതം പ്രസവ സഹായം നൽകി. നാലു കുട്ടികളും അതിൽ കൂടുതലും ഉള്ളവർക്ക് സിഎംസി സന്യാസ സമൂഹത്തിൻറെ മാനേജ്മെൻറിനു കീഴിലുള്ള സ്കൂളുകളിൽ പരിപൂർണ്ണ സൗജന്യ പഠനം ഏർപ്പെടുത്തുവാനും ഇടുക്കിയിലുള്ള 450 വലിയ കുടുംബങ്ങൾക്ക് സംഘങ്ങൾ രൂപീകരിച്ച് സ്വയം തൊഴിലിനായി മുപ്പതിനായിരം രൂപ വീതം പലിശരഹിത വായ്പ നൽകുവാനും ഇടുക്കി കാർമൽഗിരി സി‌എം‌സി സമൂഹം തീരുമാനിച്ചിട്ടുണ്ട്. വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക എന്നത് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം ആണെന്ന് ഇടുക്കി കാർമൽഗിരി പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ആനി പോൾ സാമൂഹ്യസേവന വിഭാഗം കോഡിനേറ്റർ സിസ്റ്റർ ചൈതന്യ എന്നിവർ അറിയിച്ചു. മാതാപിതാക്കളുടെ മൂന്നാമത്തെ കുട്ടിയ്ക്ക് പകുതി ഫീസും നാലാമത്തേത് മുതലുള്ള കുട്ടികൾക്ക് പരിപൂർണ്ണ സൗജന്യ പഠനവും ഉറപ്പാക്കുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സ്കോളർഷിപ് ഇന്നലെ കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്കൂൾ മാനേജ്‍മെന്‍റും പ്രഖ്യാപിച്ചിരിന്നു. കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച പാലാ രൂപതയുടെ നടപടിയുടെ തുടർച്ചയായിട്ടാണ് സ്കൂളിന്റെ തീരുമാനം. ഈ വർഷം മുതൽ യോഗ്യരായവർക്ക് ഈ ആനുകൂല്യം ലഭിയ്ക്കുമെന്ന് മാനേജർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, അസി. മാനേജർ ഫാ. ജോബി പുളിക്കക്കുന്നേൽ പ്രിൻസിപ്പൽ ജോസ് ജെ പുരയിടം എന്നിവർ ഇന്നലെ പ്രസ്താവനയില്‍ അറിയിച്ചിരിന്നു. ദൈവീകമായ ദൌത്യം ഏല്‍പ്പിക്കപ്പെട്ട മാതാപിതാക്കള്‍ ദൈവത്തിന്റെ സഹപ്രവര്‍ത്തകരും ദൈവപരിപാലനയുടെ വക്താക്കളായി ധാരാളം മക്കള്‍ക്ക് ജന്മം നല്‍കാന്‍ തയാറാകണമെന്നു മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍ തന്റെ ജീവിതകാലയളവില്‍ ആവര്‍ത്തിച്ചു ആഹ്വാനം ചെയ്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-28-11:43:50.jpg
Keywords: കുഞ്ഞ
Content: 16839
Category: 10
Sub Category:
Heading: രണ്ടു വയസ്സുകാരി മകൾക്ക് ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം സമ്മാനിക്കുന്ന മുൻ ഡിസ്നി താരത്തിന്റെ വീഡിയോ വൈറൽ
Content: കാലിഫോര്‍ണിയ: രണ്ടു വയസ്സുകാരി മകൾക്ക് ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം സമ്മാനിക്കുന്ന മുൻ ഡിസ്നി താരം ഡേവിഡ് ഹെൻറിയുടെ ഇൻസ്റ്റഗ്രാം വീഡിയോ ശ്രദ്ധ നേടുന്നു. മകളായ പിയയ്ക്ക് ഡേവിഡ് ഓയിൽ പെയിന്റിംഗ് കൈമാറുന്നതും, പിയയുടെ ആകാംഷ നിറഞ്ഞ മുഖവും വീഡിയോയിൽ കാണാം. ഇതാരുടെ ഓയിൽ പെയിന്റിംഗ് ആണെന്ന് ഡേവിഡ് ചോദിക്കുമ്പോൾ 'ഗ്വാഡലൂപ്പ' എന്ന് ആഹ്ലാദത്തോടെ പിയ ഉത്തരം നൽകുന്നതും വീഡിയോയില്‍ ദൃശ്യമാണ്. എവിടെങ്കിലും യാത്രചെയ്ത് മടങ്ങിവരുമ്പോൾ കുട്ടികൾക്ക് സമ്മാനങ്ങൾ കൊടുക്കുന്നത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യമാണെന്ന് ഡേവിഡ് വീഡിയോടൊപ്പം ഇൻസ്റ്റഗ്രാമിൽ കുറച്ചു. വിശ്വാസത്തെ മുറുകെ പിടിച്ച് ജീവിതയാത്ര മനോഹരമായി മുന്നോട്ടു കൊണ്ടുപോകുന്ന ഡേവിഡ് ഹെൻറിയ്ക്കു അഭിനന്ദനവും പ്രാര്‍ത്ഥനകളും അറിയിച്ച് നിരവധി ആളുകളാണ് കമന്‍റ് ചെയ്യുന്നത്. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/reel/CR10LVZDNUp/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="13" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/reel/CR10LVZDNUp/?utm_source=ig_embed&amp;utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;"> View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/reel/CR10LVZDNUp/?utm_source=ig_embed&amp;utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by David Henrie (@davidhenrie)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> "ഇത് അമൂല്യമാണ്. വിശ്വാസത്തിന്റെ ഒരു കുടുംബം. നിങ്ങളും, നിങ്ങളുടെ കുടുംബവും ദൈവീക കുടുംബത്തിന്റെ വലിയൊരു ഉദാഹരണമാണ്"- ഒരു ഇൻസ്റ്റഗ്രാം ഉപഭോക്താവ് വീഡിയോയ്ക്ക് താഴെ കമന്റ് ഇട്ടത് ഇപ്രകാരമായിരിന്നു. "താങ്കൾ താങ്കളുടെ കുട്ടികളുടെ ഇടയിൽ ദൈവത്തെ പറ്റിയും, ദൈവവുമായുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും പങ്കുവയ്ക്കുന്നതിനെ ബഹുമാനിക്കുന്നു. ദൈവം താങ്കളുടെ കുടുംബത്തെ അനുഗ്രഹിക്കുന്നത് തുടരട്ടെ എന്ന് ആശംസിക്കുന്നു," മറ്റൊരാൾ കമന്റ് ചെയ്തു. പിയയുടെ സന്തോഷത്തെ പറ്റിയും, മാതാവിന്റെ ചിത്രത്തെപ്പറ്റിയും നിരവധി ആളുകൾ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. അടിയുറച്ച കത്തോലിക്കാ വിശ്വാസികളാണ് ഡേവിഡ് ഹെൻറിയുടെ കുടുംബം. വിശ്വാസ സംബന്ധമായ കാര്യങ്ങൾ അദ്ദേഹം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ ചില പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-28-13:33:39.jpg
Keywords: വീഡിയോ
Content: 16840
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ ആഭ്യന്തര വിഷയങ്ങൾ ചാനൽ ചർച്ചയ്ക്ക് വിഷയമാക്കുന്ന മാധ്യമനയം പ്രതിഷേധാർഹം: കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ
Content: കൊച്ചി: ക്രൈസ്തവരുടെയും കത്തോലിക്കാ സഭയുടെയും ആഭ്യന്തര വിഷയങ്ങൾ അന്തി ചർച്ചകളാക്കി മാറ്റുന്ന മാധ്യമനയം പ്രതിഷേധാർഹമാണെന്ന്‍ കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ. സമീപ കാലങ്ങളിൽ ആ ശൈലി വർദ്ധിച്ചുവരുന്നതായി കാണാം. വളരെ പ്രാധാന്യമർഹിക്കുന്ന മറ്റ് പല പൊതുവിഷയങ്ങളെയും ലാഘവത്തോടെ മാറ്റിവച്ച് ഇത്തരം വിഷയങ്ങളിൽ അമിതാവേശത്തോടെ ഇടപെടുന്ന പ്രവണത പ്രതിഷേധാർഹമാണ്. പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതില്ലാത്ത വിഷയങ്ങൾ പോലും അനാവശ്യമായി ചർച്ചയ്ക്ക് വയ്ക്കുകയും, സഭാവിരുദ്ധ - ക്രൈസ്തവ വിരുദ്ധ നിലപാടുകൾ ഉള്ളവരെ അത്തരം ചർച്ചകളിൽ പ്രധാന പ്രഭാഷകരായി നിശ്ചയിക്കുകയും ചെയ്യുന്നതുവഴി ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുകയാണ് ചില മാധ്യമങ്ങൾ ലക്ഷ്യമാക്കുന്നത്. കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രതിനിധികൾ എന്ന വ്യാജേന മറ്റു ചിലരെ ഇത്തരം ചർച്ചകളിൽ അവതരിപ്പിക്കുന്നതും പതിവാണ്. വിവിധ വിഷയങ്ങളിലുള്ള ക്രൈസ്തവ - കത്തോലിക്കാ നിലപാടുകൾ തെറ്റിദ്ധരിക്കപ്പെടുന്നതിന് ഇത്തരം ദുഷ്ടലാക്കോടുകൂടിയ മാധ്യമ ഇടപെടലുകൾ കാരണമായിട്ടുണ്ടെന്ന് കെ‌സി‌ബി‌സി ചൂണ്ടിക്കാട്ടി. പാലാ രൂപത കഴിഞ്ഞദിവസം സദുദ്ദേശ്യത്തോടെ മുന്നോട്ടുവച്ച ആശയത്തെ വളച്ചൊടിക്കാനും, അതുവഴി സഭയെയും രൂപതാധ്യക്ഷനെയും അധിക്ഷേപിക്കാനും ചില മാധ്യമങ്ങൾ പ്രകടിപ്പിച്ച ആവേശം ഇത്തരം കാര്യങ്ങളിലുള്ള അവിഹിതമായ മാധ്യമ ഇടപെടലുകൾക്ക് ഉദാഹരണമാണ്. ഉത്തരവാദിത്തത്തോടെ കൂടുതൽ കുട്ടികളെ വളർത്താൻ തയ്യാറുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഒട്ടുമിക്ക ലോക രാജ്യങ്ങളുടെയും കത്തോലിക്കാ സഭയുടെയും പൊതുവായ നയമാണ്. എക്കാലവും, കേരളസമൂഹത്തിനും ലോകത്തിനും അനുഗ്രഹവും, മുതൽകൂട്ടുമായി മാറിയിട്ടുള്ള കേരളത്തിലെ ക്രൈസ്തവർ ജനസംഖ്യ കുറഞ്ഞ് ദുർബല സമൂഹമായി മാറിക്കൊണ്ടിരിക്കുന്നതിന്റെ ദോഷം മനസിലാക്കുന്ന അനേകർ ഈ സമൂഹത്തിൽ ഉണ്ടായിരിക്കെ തന്നെയാണ്, ജനസംഖ്യാ വർദ്ധനവിന്റെ പേര് പറഞ്ഞ് പാലാ മെത്രാന്റെ നിർദ്ദേശത്തെ ചിലർ അപഹാസ്യമായി അവതരിപ്പിക്കുന്നത്. ഒരു ജനസംഖ്യാ വിസ്ഫോടനത്തെയാണ് കത്തോലിക്കാ സഭ ലക്‌ഷ്യം വയ്ക്കുന്നതെന്ന വിധത്തിലുള്ള മാധ്യമ ദുഷ്പ്രചാരണങ്ങൾ നടത്തുന്നവരുടെ ലക്‌ഷ്യം ക്രൈസ്തവ സമൂഹങ്ങളുടെ തകർച്ച തന്നെയാണെന്ന് വ്യക്തം. സർക്കുലേഷൻ വർദ്ധിപ്പിക്കാനും, കാണികളെ ആകർഷിക്കാനും കത്തോലിക്കാ സഭയെയും ക്രൈസ്തവ സമൂഹത്തെയും പ്രതിക്കൂട്ടിൽ നിർത്തി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്ന പ്രവണത മാധ്യമങ്ങൾ കൈവെടിയണം. മറ്റ് നിരവധി വിഷയങ്ങളിലും തികച്ചും അനാവശ്യമായ വിധത്തിൽ കൈകടത്തലുകൾ നടത്തുകയും തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയും ചെയ്തുവരുന്ന ദൃശ്യ - പത്ര മാധ്യമ നേതൃത്വങ്ങളുടെ യഥാർത്ഥ ലക്‌ഷ്യം മനസിലാക്കി അവരെ തിരുത്തുവാൻ കേരളത്തിലെ പൊതുസമൂഹവും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും, വിവിധ മതേതര നേതൃത്വങ്ങളും തയ്യാറാകണമെന്നും കെസിബിസി ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-28-15:32:49.jpg
Keywords: ക്രൈസ്തവ
Content: 16841
Category: 13
Sub Category:
Heading: കോവിഡ് പോരാട്ടത്തിനിടെ വിയറ്റ്നാമിലെ വിൻ രൂപതയില്‍ പൗരോഹിത്യ വസന്തം: 34 ഡീക്കന്‍മാര്‍ വൈദികരായി
Content: വിൻ: കോവിഡ് 19 മഹാമാരിയ്ക്കെതിരെ വിയറ്റ്നാം പോരാടുമ്പോൾ, വിൻ രൂപതയില്‍ പൗരോഹിത്യ വസന്തം. കഴിഞ്ഞ ദിവസം വിൻ രൂപതാധ്യക്ഷൻ ബിഷപ്പ് അൽഫോൻസോ ന്യൂയെൻ ഹു ലോംഗിന്റെ കാർമികത്വത്തില്‍ നടന്ന തിരുപ്പട്ട ശുശ്രൂഷയില്‍ 34 ഡീക്കന്മാരാണ് തിരുപ്പട്ടം സ്വീകരിച്ചത്. ഇത് വളരെ ആനന്ദകരമായ ദിവസമാണെന്നും സുവിശേഷം പ്രഖ്യാപിക്കാനും സാക്ഷ്യം വഹിക്കാനും കർത്താവ് ഇവരെ പ്രത്യേകമായി വിളിച്ചിരിക്കുന്നുവെന്നും ബിഷപ്പ് അൽഫോൻസോ ന്യൂയെൻ പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ദുരിതങ്ങൾ അനുഭവിക്കുന്ന ഈ നിമിഷത്തിൽ വളരെ സന്തോഷത്തോടെയാണ് പൗരോഹിത്യ വിളിയെ നോക്കി കാണുന്നതെന്നും കോവിഡ് 19 പ്രോട്ടോക്കോളുകളെ തുടര്‍ന്നു ചുരുക്കം പേര്‍ക്ക് മാത്രമേ തിരുകര്‍മ്മത്തില്‍ പങ്കുചേരുവാന്‍ കഴിഞ്ഞുള്ളുവെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. വൈദിക ക്ഷാമം മൂലം വെല്ലുവിളി നേരിടുന്ന ഇതര രൂപതകളിലേക്കുകൂടി നവവൈദികരെ അയക്കുമെന്ന് ബിഷപ്പ് സന്ദേശത്തില്‍ പ്രഖ്യാപിച്ചു. രൂപതയ്ക്ക് ലഭിച്ച ഈ വിലയേറിയ സമ്മാനം വൈദികരെ ആവശ്യമുള്ള സ്ഥലങ്ങളുമായി പങ്കിടുന്നതിൽ അതിയായി സന്തോഷിക്കുന്നുവെന്നും ക്രിസ്തുവിന്റെ സദ്വാർത്ത അനേകരിലേക്ക് പങ്കുവെയ്ക്കാന്‍ ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. 1,17,000 പേര്‍ക്കാണ് രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 524 പേര്‍ മരണമടഞ്ഞു. കോവിഡ് പോരാട്ടത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി വിയറ്റ്നാമിലെ കത്തോലിക്ക സഭാനേതൃത്വം സജീവമാണ്. ഇതിനിടെയാണ് സഭയ്ക്കു ഉണര്‍വ് പകര്‍ന്നു കൂട്ടതിരുപ്പട്ട സ്വീകരണം നടന്നിരിക്കുന്നത്. വിയറ്റ്നാമിലെ ആകെ ജനസംഖ്യയുടെ ഏഴു ശതമാനമാണ് രാജ്യത്തെ കത്തോലിക്ക വിശ്വാസികള്‍. എഴുപതു ലക്ഷത്തോളം വരുന്ന വിശ്വാസികളാണ് കത്തോലിക്ക വിശ്വാസം പിന്തുടരുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-28-16:47:35.jpg
Keywords: വിയറ്റ്