Contents

Displaying 2001-2010 of 24978 results.
Content: 2177
Category: 18
Sub Category:
Heading: കുടുംബങ്ങള്‍ക്കുള്ള സഭയുടെ ശുശ്രൂഷകള്‍ കാരുണ്യത്തിന്റേതാകണം: കര്‍ദിനാള്‍ ക്ലീമിസ്
Content: കാക്കനാട്: കുടുംബങ്ങള്‍ക്കുള്ള അജപാലനശുശ്രൂഷയില്‍ വൈദികര്‍ കൂടുതല്‍ കരുണയും ക്ഷമയുമുള്ളവരാകണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു. കേരളസഭയിലെ മെത്രാന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും സമ്മേളനം സീറോ മലബാര്‍ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയുടെ ശുശ്രൂഷകള്‍ കൂടുതല്‍ കുടുംബകേന്ദ്രീകൃതമാകേണ്ടത്, കാലഘട്ടത്തിന്റെ ആവശ്യമാണ്. തകര്‍ച്ച നേരിടുന്ന കുടുംബങ്ങളുടെ എണ്ണം കൂടിവരികയാണ്. ഇത് സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. റവ. ഡോ. ജോയി അറക്കല്‍, റവ. ഡോ. ഹോര്‍മിസ് മൈനാട്ടി, ഡോ. മേരി റെജീന എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. കേരളസഭയ്ക്ക് ഒരു കുടുംബ അജപാലന മാര്‍ഗരേഖ തയ്യാറാക്കുന്നതിന് കെസിബിസി ഫാമിലി കമ്മീഷനെയും ദൈവശാസ്ത്രകമ്മീഷനെയും ചുമതലപ്പെടുത്തി. കെസിബിസി സെക്രട്ടറി ജനറല്‍ റൈറ്റ് റവ. ഡോ. ജോസഫ് കരിയില്‍, തിയോളജി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് എബ്രാഹം മാര്‍ യൂലിയോസ്, സെക്രട്ടറി റവ. ഡോ. മത്തായി കടവില്‍ എന്നിവര്‍ പ്രസംഗിച്ചു. കത്തോലിക്കാസഭയിലെ മെത്രാന്മാരും തിരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും മൈനര്‍ സെമിനാരി റെക്ടര്‍മാരും ഉള്‍പ്പെടെ 100-ഓളം പേര്‍ ദൈവശാസ്ത്രസമ്മേളനത്തില്‍ സംബന്ധിച്ചു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-09-00:46:51.jpg
Keywords:
Content: 2178
Category: 1
Sub Category:
Heading: 'ലോകത്തിന് നിങ്ങള്‍ നല്‍കുന്ന സന്ദേശം മഹത്വകരം'; അഭയാര്‍ത്ഥി ഒളിംമ്പിക്‌സ് ടീമിന് പ്രത്യേക ആശംസകളുമായി മാര്‍പാപ്പ
Content: വത്തിക്കാന്‍: ഒളിംമ്പിക്‌സിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു രാജ്യത്തേയും പ്രതിനിധീകരിക്കാതെ പങ്കെടുക്കുന്ന അഭയാര്‍ത്ഥികളുടെ ടീമിന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രത്യേക ആശംസകള്‍ നേര്‍ന്നു. പത്ത് പേരടങ്ങുന്ന വിവിധ രാജ്യങ്ങളിലെ അഭയാര്‍ത്ഥികളുടെ സംഘം ഒളിംമ്പിക്‌സ് കമ്മിറ്റിയുടെ പതാകയുടെ കീഴിലാണ് അണിനിരക്കുന്നതും മത്സരിക്കുന്നതും. ഇത്തരം ഒരു സാക്ഷ്യത്തിലൂടെ ലോകത്തിനു മഹത്തായ ഒരു സന്ദേശം കൂടിയാണ് നിങ്ങള്‍ നല്‍കുന്നതെന്നും പാപ്പ തന്റെ സന്ദേശത്തിലൂടെ അറിയിക്കുന്നു. ദക്ഷിണ സുഡാന്‍, സിറിയ, കോങ്കോ, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അഭയാര്‍ത്ഥി ടീമിലെ അംഗങ്ങള്‍. "നിങ്ങളുമായി ബന്ധപ്പെട്ട ചില അഭിമുഖങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. എനിക്ക് നിങ്ങളുടെ ജീവിതങ്ങളെ അടുത്തറിയുവാനും നിങ്ങളുടെ സ്വപ്‌നങ്ങളെ മനസിലാക്കുവാനും കഴിയുന്നുണ്ട്. സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് നിങ്ങള്‍ ഓരോരുത്തരും ലോകത്തോട് വിളിച്ചു പറയുന്നു. നിങ്ങളുടെ പ്രശ്‌നങ്ങളെ നേരിടുവാന്‍ കാണിച്ച ധൈര്യത്തേയും മനസാന്നിധ്യത്തേയും ഞാന്‍ പ്രശംസിക്കുന്നു. നിങ്ങള്‍ക്ക് എന്റെ പ്രത്യേക ആശംസകള്‍ നേരുന്നു. റിയോയില്‍ നിങ്ങള്‍ക്കും വിജയിക്കുവാന്‍ കഴിയട്ടെ". പാപ്പ തന്റെ സന്ദേശത്തില്‍ പറയുന്നു. ടീം അംഗമായ സിറിയക്കാരി യുര്‍സാ മര്‍ദീനി നീന്തല്‍ താരമാണ്. അഭയാര്‍ത്ഥിയായി വിവിധ രാജ്യങ്ങളിലൂടെ കടന്ന് അവസാനം ജര്‍മ്മനിയിലെത്തിയ 18-കാരിയായ മര്‍ദീനിയെ ജര്‍മ്മന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അഭയാര്‍ത്ഥിയായി സ്വീകരിച്ചു. എല്ലാവരും വിജയിക്കുവാനും, വിനോദത്തിനും, വ്യായാമത്തിനും വേണ്ടി നീന്തിയപ്പോള്‍ യുര്‍സാ മര്‍ദീനി നീന്തിയത് കടലില്‍ മുങ്ങിയ തന്റെ ബോട്ടില്‍ നിന്നും രക്ഷപെടുവാനും മറ്റുള്ളവരെ രക്ഷപെടുത്തുവാനും വേണ്ടിയാണ്. മുങ്ങി താഴുന്ന അഭയാര്‍ത്ഥികളുടെ ബോട്ടില്‍ നീന്തല്‍ അറിയാവുന്നവരായി മര്‍ദീനിയും സഹോദരിയും മറ്റൊരു സ്ത്രീയും മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ ശ്രമഫലമായി മുങ്ങിയ ബോട്ട് കരയിലേക്ക് ചേര്‍ത്തു നിര്‍ത്തി, മരണത്തിന്റെ വക്കില്‍ നിന്നും മറ്റുള്ളവരെ രക്ഷിച്ചു. ജീവിതത്തില്‍ സാഹസികങ്ങളായ ഇത്തരം അനുഭവ കഥകള്‍ പറയുവാനുള്ളവരാണ് അഭയാര്‍ത്ഥി ടീമിലെ എല്ലാ അംഗങ്ങളും. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-09-08:22:07.jpg
Keywords: refugee,Olympics,team,mar,papa,wishes
Content: 2179
Category: 10
Sub Category:
Heading: ഒളിംമ്പിക്‌സിലെ സ്വര്‍ണ്ണ മത്സ്യം ക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിഞ്ഞപ്പോള്‍...!
Content: വാഷിംഗ്ടണ്‍: നീന്തല്‍ കുളത്തിലെ സ്വര്‍ണ മത്സ്യം മൈക്കില്‍ ഫെലിപ്‌സ്‌ വീണ്ടും ഒരു ഒളിംമ്പിക്‌സില്‍ തന്റെ നേട്ടങ്ങള്‍ ആവര്‍ത്തിക്കുവാന്‍ ഒരുങ്ങുകയാണ്. റിയോയില്‍ നീന്തുവാനിറങ്ങുന്ന മൈക്കിള്‍ ഫെലിപ്‌സും കഴിഞ്ഞ ലണ്ടനില്‍ സ്വര്‍ണം മുങ്ങിവാരിയ മൈക്കിള്‍ ഫെലിപ്‌സും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. ലണ്ടനില്‍ നീന്തുവാനിറങ്ങിയ മൈക്കിള്‍ ഫെലിപ്‌സിന് യേശു ക്രിസ്തുവിനേയും അവന്റെ സ്‌നേഹത്തേയും കുറിച്ച് അറിവില്ലായിരുന്നു. ക്രൈസ്റ്റ് ദ റെഡീമര്‍ പ്രതിമ നിലകൊള്ളുന്ന ബ്രസീലില്‍ നീന്തുവാനിറങ്ങുമ്പോള്‍ മൈക്കിള്‍ ഫെലിപ്‌സിന് ഇന്ന്‍ അറിയാം, എന്താണ് ആ പ്രതിമയുടെ സന്ദേശമെന്ന്. തന്നെ ചേര്‍ത്തുപിടിക്കുവാന്‍ ഇരുകൈകളും നീട്ടി കാത്തുനിന്ന യേശുവിനെ 2014-ല്‍ ആണ് മൈക്കിള്‍ ഫെലിപ്‌സ്‌ കണ്ടെത്തിയത്. നീന്തല്‍ കുളങ്ങളില്‍ നിന്നും സ്വര്‍ണം മെഡലുകള്‍ നിഷ്പ്രയാസം വാരിയെടുക്കുമ്പോഴും ലോകമാധ്യമങ്ങള്‍ സ്വര്‍ണമത്സ്യം എന്ന് വിശേഷിപ്പിക്കുമ്പോഴുമെല്ലാം മൈക്കിള്‍ ഫെലിപ്‌സിന്റെ വ്യക്തി ജീവിതം ശരിയായ മാര്‍ഗത്തിലൂടെയായിരുന്നില്ല സഞ്ചരിച്ചിരുന്നത്. 2014 സെപ്റ്റംബര്‍ മാസം 30-ാം തീയതി യുഎസില്‍ വച്ച് ഫെലിപ്‌സ്‌ അറസ്റ്റ് ചെയ്യപ്പെട്ടു. മദ്യ ലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ചതിനെ തുടര്‍ന്നാണ് മൈക്കിള്‍ ഫെലിപ്‌സിന് അറസ്റ്റ് നേരിടേണ്ടി വന്നത്. നിരോധിച്ച ചില ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ ചില ചിത്രങ്ങളും ഇതിനിടയില്‍ പുറത്തുവന്നു. മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും തുടര്‍ച്ചയായി കേസുകളും നേരിടേണ്ടി വന്ന നീന്തല്‍ താരം ജീവിതത്തിന്റെ ആഴക്കയങ്ങളില്‍ മുങ്ങിതാഴുവാന്‍ തുടങ്ങി. ആത്മഹത്യയെന്നതാണ് എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപെടുവാനുള്ള ഏക മാര്‍ഗമെന്ന് ഫെലിപ്‌സ്‌ കരുതി. ഒരാഴ്ചയോളം ഭക്ഷണം കഴിക്കാതെ ശരീരത്തെ ക്ലേശിപ്പിക്കുകയും ദിവസങ്ങളോളം തളര്‍ന്ന് കിടന്ന് ഉറങ്ങുവാനും തുടങ്ങിയ മൈക്കിള്‍ ജീവിതത്തില്‍ നിന്നും പതിയെ പടിയിറങ്ങുവാന്‍ ആരംഭിച്ചു. എന്നാല്‍ തീവ്രമായ നിരാശയും കുറ്റബോധവും എല്ലാം ചേര്‍ന്ന മാനസിക അവസ്ഥയില്‍ സാത്താന്റെ അപകട ചുഴിയില്‍ വീണ് കേഴുന്ന ഫെലിപ്സിനെ കര്‍ത്താവ് ദര്‍ശിച്ചുവെന്ന്‍ പറയാം. ഫെലിപ്‌സിന്റെ സുഹൃത്തും ആഴമായ ക്രൈസ്തവ വിശ്വാസത്തിന് ഉടമയുമായ റേ ലെവിസിലൂടെ കര്‍ത്താവ് ഇടപെട്ടു. ലഹരിയുടെ നീരാളിപിടിയില്‍ നിന്നും മോചനം നേടുവാന്‍ ഒരു റീഹാബിലിറ്റേഷന്‍ സെന്ററില്‍ അഭയം തേടണമെന്നു റേ ലെവിസ് മൈക്കിളിനോട് പറഞ്ഞു. ക്രിസ്തുവില്‍ നാം സഹോദരങ്ങളാണെന്നും മൈക്കിളിന്റെ പ്രശ്‌നം പരിഹരിക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്വമാണെന്നും റേ ലെവിസ് നീന്തല്‍ താരത്തെ പറഞ്ഞ് മനസിലാക്കി. ലഹരി വിമോചന കേന്ദ്രത്തിലേക്ക് പോകുമ്പോള്‍ മൈക്കിളിന്, റേ ലെവിസ് ഒരു പുസ്തകം വായിക്കുവാനായി നല്‍കി. പ്രശസ്ത സുവിശേഷ പ്രഘോഷകനും ഗ്രന്ഥരചയിതാവുമായ റിക് വാറന്റെ “The Purpose Driven Life” എന്ന പുസ്തകമായിരുന്നു അത്. രണ്ട് ദിവസങ്ങള്‍ കൊണ്ട് പുസ്തകം വായിച്ചു തീര്‍ത്ത ഫെലിക്‌സ് ഉടനെ തന്നെ റേ ലെവിസിനെ വിളിച്ചു. ഇത്തരം ഒരു പുസ്തകം തനിക്ക് നല്‍കിയതിന് സുഹൃത്തിനോട് ഫെലിക്‌സ് നന്ദി പറഞ്ഞു. ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകള്‍ മാറുന്നതായും പുതിയ ഉന്മേഷവും ജീവിത ദര്‍ശനവും ലഭിക്കുന്നതായും ഫെലിപ്‌സ്‌ സാക്ഷ്യപ്പെടുത്തി. അടുത്തിടെ ഇഎസ്പിഎന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ പുസ്തകമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും ക്രിസ്തുവിലേക്ക് തന്നെ എത്തിച്ചതെന്നും മൈക്കിള്‍ ഫെലിപ്‌സ്‌ പറഞ്ഞിരുന്നു. തന്റെ ഒന്‍പതാം വയസില്‍, അമ്മയില്‍ നിന്നും വിവാഹമോചനം നേടി അകന്നു താമസിക്കുന്ന പിതാവിനെ കാണുവാനും മൈക്കിള്‍ ഫെലിപ്‌സ്‌ തീരുമാനിച്ചത് ഈ പുസ്തത്തിന്റെ സ്വാധീനത്തിലാണ്. ദീര്‍ഘനാളുകള്‍ക്ക് ശേഷം നേരില്‍ കണ്ട പിതാവിനെ ഏറെ നേരം മൈക്കിള്‍ കെട്ടിപിടിച്ച് കരഞ്ഞു. ഇരുവര്‍ക്കും ഇടയില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ മഞ്ഞുപോലെ ഉരുകി പോയി. 2014 നവംബറില്‍ ക്രിസ്തുവിനെ ജീവിതത്തിലേക്ക് സ്വീകരിച്ച് ലഹരിയോട് വിടപറഞ്ഞ് മൈക്കിള്‍ വീണ്ടും മടങ്ങിയെത്തി. റിയോ ഒളിംമ്പിക്‌സിന്റെ പരിശീലന വേദിയിലേക്ക്. ദീര്‍ഘനാള്‍ തന്റെ സുഹൃത്തായിരുന്ന നിക്കോള്‍ ജോണ്‍സനെ മൈക്കിള്‍ തന്റെ ജീവിത സഖിയായി സ്വീകരിച്ചു. ഇരുവര്‍ക്കും 2015 മേയ് അഞ്ചാം തീയതി ബൂമര്‍ റോബര്‍ട്ട് എന്ന പേരില്‍ ഒരാണ്‍ കുഞ്ഞിനേയും ദൈവം നല്‍കി. അനുഗ്രഹത്തിന്റെ വഴികളിലൂടെ മൈക്കിള്‍ ഫെലിപ്‌സ്‌ നടക്കുവാന്‍ തുടങ്ങി. ഈ വര്‍ഷത്തെ ഒളിംമ്പിക്‌സോടെ താന്‍ മത്സരങ്ങളില്‍ നിന്നും വിടവാങ്ങുമെന്ന് ഫെലിപ്‌സ്‌ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 30-നാണ് ഫെലിപ്‌സ്‌ തന്റെ 31-ാം ജന്മദിനം ആഘോഷിച്ചത്. ഇത്തവണത്തെ റിയോ ഒളിമ്പ്ക്സില്‍ ഇതിനോടകം തന്നെ ഒരു സ്വര്‍ണ മെഡല്‍ മൈക്കിള്‍ ഫെലിപ്‌സ്‌ നേടി കഴിഞ്ഞു. പുരുഷന്‍മാരുടെ 4*100 മീറ്ററില്‍ ഫെലിപ്‌സിന്റെ ടീമിനാണ് സ്വര്‍ണം. ഇനിയും നിരവധി മത്സരങ്ങളില്‍ അദ്ദേഹം പങ്കെടുക്കുവാന്‍ ഇരിക്കുന്നതെയുള്ളു. ഒളിംമ്പിക്‌സിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണ മെഡല്‍ നേടിയ വ്യക്തിയാണ് മൈക്കിള്‍ ഫെലിപ്‌സ്‌. റിയോയില്‍ ദൈവത്തിന് എല്ലാ മഹത്വവും നല്‍കി സ്വര്‍ണങ്ങള്‍ കൊയ്യാന്‍ ഇറങ്ങുകയാണ് മൈക്കിള്‍ ഫെലിക്‌സ് എന്ന അമേരിക്കയുടെ ഈ സ്വര്‍ണ മത്സ്യം. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/FaithAndReason/FaithAndReason-2016-08-09-02:42:25.jpg
Keywords:
Content: 2180
Category: 1
Sub Category:
Heading: 'പിതാവേ ഐഎസിന്റെ മേല്‍ കരുണയായിരിക്കേണമേ...'; ഐഎസ് തീവ്രവാദികളുടെ ആക്രമണത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ട ക്രിസ്റ്റീനയുടെ പ്രാര്‍ത്ഥന
Content: ഡിട്രോയിറ്റ്: ഐഎസ് തീവ്രവാദികള്‍ തന്റെ ബന്ധുക്കളില്‍ ഭൂരിഭാഗത്തേയും പലപ്പോഴായി കൊന്നൊടുക്കിയിട്ടും അവരോട് ക്ഷമിക്കുകയും അവര്‍ക്കു വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടി. ഇറാഖില്‍ നിന്നും അഭയാര്‍ത്ഥിയായി യുഎസില്‍ എത്തിയ ക്രിസ്റ്റീന ഷാബോയാണ് തന്റെ ബന്ധുക്കളില്‍ പലരേയും കൊലപ്പെടുത്തിയ ഐഎസ് തീവ്രവാദികളോട് ക്ഷമയുടെയും പ്രാര്‍ത്ഥനയുടെയും മാതൃക ലോകത്തിന് മുന്നില്‍ പങ്ക് വെച്ചത്. നേരത്തെ ക്രാക്കോവില്‍ നടന്ന ലോകയുവജനദിന സമ്മേളനത്തില്‍ ക്രിസ്റ്റീന ഷാബോ തന്റെ സാക്ഷ്യം ആയിരകണക്കിന് ആളുകളുടെ മുന്നില്‍ പങ്ക് വെച്ചിരിന്നു. ദിവ്യകാരുണ്യ നാഥനോട് എല്ലായ്‌പ്പോഴും ഷാബോയ്ക്കുള്ള ഏക പ്രാര്‍ത്ഥന, തന്റെ മാതൃരാജ്യമായ ഇറാഖിനെ ശൂന്യമാക്കിയ, തന്റെ ബന്ധുക്കളെ നിഷ്‌കരണം കൊന്നൊടുക്കിയ ഐഎസ് തീവ്രവാദികള്‍ മാനസാന്തരത്തിന്റെ അനുഭവത്തിലേക്ക് വരണമെന്നതാണ്. ക്രിസ്റ്റീന ഷാബോ എന്ന 25-കാരിയുടെ ജീവിതം തന്നെ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളുടെ യുദ്ധ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഗള്‍ഫ് യുദ്ധത്തിന്റെ കാലത്ത് ഇറാഖില്‍ നിന്നും തുര്‍ക്കിയിലേക്ക് ക്രിസ്റ്റീനയുടെ കുടുംബം പലായനം ചെയ്തിരുന്നു. ഈ സമയം എട്ടു മാസം മാത്രം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവായിരിന്നു ക്രിസ്റ്റീന. ക്രൈസ്തവരായ ക്രിസ്റ്റീനയുടെ കുടുംബം മുഴുവനും കുത്തനെയുള്ള മലകള്‍ താണ്ടി തുര്‍ക്കിയിലേക്കു കാല്‍നടയായി നീങ്ങി. ബോംബുകള്‍ തുടര്‍ച്ചയായി വന്ന് വീഴുന്ന നിരവധി മലനിരകള്‍ അവര്‍ പിന്നിട്ടു. ഇതിനിടയില്‍ ക്രിസ്റ്റീനയുടെ ഒരു ബന്ധുവിന്റെ മകള്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. "റീത്ത എന്നായിരുന്നു അവളുടെ പേര്. എട്ടു വയസുമാത്രം പ്രായമുണ്ടായിരുന്ന ഒരു കൊച്ചു പെണ്‍കുട്ടി. ഞങ്ങളുടെ കുടുംബം പലായനം ചെയ്യുന്ന സമയത്തുണ്ടായ ആ മരണം എല്ലാവരേയും മാനസികമായി തകര്‍ത്തു കളഞ്ഞു. റീത്തയുടെ അപ്പന്‍ അവളെ ആ മലയിടുക്കുകളില്‍ സംസ്‌കരിക്കുവാന്‍ ഒരുക്കമല്ലായിരുന്നു. കുഞ്ഞു റീത്തയുടെ മൃതശരീരം വഹിച്ച് ആ പിതാവ് തുര്‍ക്കി വരെ നടന്നു. തുര്‍ക്കിയില്‍ എത്തിയ ശേഷം ഒരു അഭയാര്‍ത്ഥി ക്യാമ്പിനു സമീപമുള്ള മരത്തിന്റെ ചുവട്ടിലാണ് റീത്തയെ സംസ്‌കരിച്ചത്. ഒരു മാസത്തിന് ശേഷം എന്റെ അമ്മ എന്നെ പ്രസവിച്ചത് ഇതേ മരത്തിന്റെ ചുവട്ടില്‍ വച്ചാണ്". ക്രിസ്റ്റീന ഷാബോ തന്റെയും കുടുംബത്തിന്റെയും ജീവിതം കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടര്‍ക്ക് മുന്നില്‍ തുറന്നു. തുര്‍ക്കിയില്‍ നിന്നും ക്രിസ്റ്റീനയുടെ കുടുംബത്തിന് യുഎസിലെ ഡിട്രോയിറ്റിലേക്ക് അഭയാര്‍ത്ഥികളായി കടക്കുവാന്‍ കഴിഞ്ഞു. എന്നാല്‍ ഭൂരിപക്ഷം വരുന്ന ബന്ധുക്കളും ഇറാഖില്‍ തന്നെ തുടര്‍ന്നു. അവര്‍ക്ക് ആ രാജ്യത്തു നിന്നും മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്ക് പോകുവാന്‍ കഴിഞ്ഞില്ല. 2014-ന് ശേഷം ഐഎസ് നടത്തുന്ന ക്രൂരതയെ കുറിച്ചും ക്രിസ്റ്റീന വിവരിച്ചു. തന്റെ ഒരു ബന്ധുവിനെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ഐഎസ് തീവ്രവാദികള്‍ വധിക്കുകയും ശരീരം കഷ്ണങ്ങളായി വെട്ടിമുറിച്ച് ഒരു ബാഗിലാക്കി മറ്റുള്ള ബന്ധുക്കള്‍ക്ക് കൊടുത്തുവിടുകയും ചെയ്ത ഭീകര സംഭവവും ക്രിസ്റ്റീന പങ്ക് വെക്കുകയുണ്ടായി. "ആര്‍ക്കും ഇത് സഹിക്കുവാന്‍ പറ്റില്ല. ഇറാഖിലുള്ള എന്റെ മറ്റു പല ബന്ധുക്കളും തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പലരും ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍. എങ്കിലും എന്നോടും കുടുംബത്തോടും ഇത്രയും ക്രൂരത കാണിക്കുന്ന ഐഎസിനു വേണ്ടി ഞാന്‍ ദിവ്യകാരുണ്യ നാഥനോട് പ്രാര്‍ത്ഥിക്കുന്നു. പിതാവേ ഐഎസിന്റെ മേല്‍ കരുണയായിരിക്കേണമേ". ക്രിസ്റ്റീന ഷാബോ തന്റെ പ്രാര്‍ത്ഥന പങ്ക് വെച്ചു. അഭയാര്‍ത്ഥിയായി യുഎസില്‍ എത്തിയ ശേഷം തനിക്ക് സ്‌കൂളില്‍ പോകുവാനും സുരക്ഷിതത്വത്തോടെ പുറത്ത് ഇറങ്ങി നടക്കുവാനും സാധിക്കുന്നുണ്ടെന്ന് അനുസ്മരിച്ച ഷാബോ, തന്റെ ഭാഗ്യം ലഭിക്കാതെ പോയ ആയിര കണക്കിന് കുഞ്ഞുങ്ങളെ ഓര്‍ത്ത് ആകുലപ്പെടുന്നു. ഐലാന്‍ കുര്‍ദിയുടെ മരണം തന്നെ ഏറെ ഞെട്ടിപ്പിച്ചെന്നും ഒരു പക്ഷേ അത്തരം ഒരവസ്ഥ തനിക്കും നേരിടേണ്ടി വരുമായിരുന്നുവെന്നും ക്രിസ്റ്റീന ഷാബോ പറയുന്നു. ഡിട്രോയിറ്റിലെ കല്‍ദയന്‍ കത്തീഡ്രല്‍ പള്ളിയിലെ ഒരു ഡീക്കനായി സേവനം ചെയ്യുകയാണ് ക്രിസ്റ്റീനയുടെ പിതാവ്. യുദ്ധം ഭയന്ന് ഓടിയ നാളുകളില്‍ തന്റെ കുടുംബത്തെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയത് തന്റെ പിതാവാണെന്ന് ക്രിസ്റ്റീന പ്രത്യേകം ഓര്‍ക്കുന്നു. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും ക്രൈസ്തവരെ പിഴുതെറിയുവാന്‍ ശ്രമിക്കുന്നവര്‍ ഈ ഭാഷയുടെ നാശവും ലക്ഷ്യംവയ്ക്കുന്നുണ്ടെന്ന് ക്രിസ്റ്റീന ഷാബോ പറഞ്ഞു. ശത്രുക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുയും കരുതുയും ചെയ്യുകയാണ് ഏറ്റവും വലിയ ക്രൈസ്തവ ധര്‍മ്മമെന്ന് കരുതുന്ന ഈ ക്രൈസ്തവ യുവതി, നമുക്ക് മുന്നില്‍ തന്റെ ജീവിതത്തിലൂടെ തന്നെ അതിന് സാക്ഷിയായി നിലകൊള്ളുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-09-04:58:55.jpg
Keywords: Iraq,refugee,christian,girl,pray,for,isis
Content: 2181
Category: 1
Sub Category:
Heading: അമേരിക്കയില്‍ കൊലപ്പെടുത്തേണ്ട പതിനയ്യായിരം ക്രൈസ്തവരുടെ ലിസ്റ്റ് ഐഎസ് പുറത്തുവിട്ടതായി റിപ്പോര്‍ട്ട്
Content: വാഷിംഗ്ടണ്‍: യുഎസില്‍ താമസിക്കുന്ന ക്രൈസ്തവരില്‍ കൊലപ്പെടുത്തേണ്ട പതിനയ്യായിരം പേരുടെ ലിസ്റ്റ്, ഐഎസ് തീവ്രവാദികള്‍ തയ്യാറാക്കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ അനുഭാവികളോട് ലിസ്റ്റില്‍ പേരുള്ള ക്രൈസ്തവരെ കൊല്ലുവാനാണ് ഐഎസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബ്രിട്ടണിലേയും അമേരിക്കയിലേയും ക്രൈസ്തവരെ കൊലപ്പെടുത്തുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഐഎസ് സ്വന്തം വെബ്‌സൈറ്റില്‍ കൂടി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് അമേരിക്കയില്‍ ഐഎസ് ഇതിനായുള്ള ശ്രമങ്ങള്‍ സജീവമാക്കി എന്ന റിപ്പോര്‍ട്ട് വിവിധ മാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഈ വാര്‍ത്ത സംബന്ധിച്ച് യുഎസ് സുരക്ഷാ ഏജന്‍സിയായ എഫ്ബിഐ ഇതുവരെ ഔദ്യോഗികമായ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. ഐഎസിന്റെ വെബ്‌സൈറ്റിലേക്ക് ചേര്‍ക്കുവാനായി സൂക്ഷിച്ചിരുന്ന ലിസ്റ്റിന്റെ എന്‍ക്രിപ്റ്റഡ് രൂപം ചില മാധ്യമങ്ങള്‍ക്ക് ലഭിക്കുകയായിരുന്നു. ചില മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഒരേ പള്ളികളില്‍ ഉള്‍പ്പെടുന്ന നിരവധി പേര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മനസിലായത്. വിവിധ പള്ളികളുടെ ഡയറക്ടറിയും മറ്റും പരിശോധിച്ചാണ് ഐഎസ് ഇത്തരത്തില്‍ ഒരു ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. പള്ളികളിലെ വിശ്വാസികളെ മാത്രമല്ല ഐഎസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വൈദികരും പാസ്റ്ററുമാരും ഇടവകകളുടെ ചുമതല വഹിക്കുന്ന വ്യക്തികളും ഐഎസിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും തീവ്രവാദികളെ എത്തിച്ച ശേഷം ആക്രമണം നടത്തുവാനുള്ള ശ്രമങ്ങളല്ല ഐഎസ് ഈ സ്ഥലങ്ങളില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍. തങ്ങളുടെ അനുഭാവികളായ വ്യക്തികളെ സംഘടിപ്പിച്ച് യുഎസിനെ രക്തകളമാക്കുന്നതിനാണ് അവര്‍ പദ്ധതിയിട്ടിരിക്കുന്നത്. അടുത്തിടെ ഡെട്രോയിറ്റില്‍ ഒരു ദേവാലയത്തിലെ വിശ്വാസികള്‍ക്ക് നേരെ ആക്രമണം നടത്തുവാന്‍ പദ്ധതിയിട്ടിരുന്ന 21-കാരനെ എഫ്ബിഐ സംഘം പിടികൂടിയിരുന്നു. ഖലീല്‍ അബു റയ്യാന്‍ എന്ന ഈ യുവാവ് കോടതിയില്‍ നല്‍കിയ മൊഴി പ്രകാരം, ദേവാലയത്തില്‍ ആളുകള്‍ തോക്കുകള്‍ കൊണ്ടു പോകില്ലെന്നും, ഇതിനാല്‍ നിരവധി പേരെ ചെറുത്തുനില്‍പ്പില്ലാതെ തന്നെ കൊലപ്പെടുത്തുവാന്‍ സാധിക്കുമെന്നും താന്‍ കരുതിയതായി സമ്മതിക്കുന്നുണ്ട്. റയ്യാന്റെ കാറില്‍ നിന്നും വലിയ വാളും, കത്തികളും കണ്ടെത്തിയിരുന്നു. അടുത്തിടെ വരുന്ന ഇത്തരം വാര്‍ത്തകള്‍ യുഎസിലും യുറോപ്പിലുമുള്ള ക്രൈസ്തവരെ ഭീതിയിലാക്കിയിരിക്കുകയാണ്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-09-10:07:21.jpg
Keywords: isis,prepare,hit,list,killing,christian,USA,target
Content: 2182
Category: 6
Sub Category:
Heading: നിങ്ങളുടെ സങ്കടം കൊണ്ട് ദരിദ്രര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടോ?
Content: "പാവങ്ങളെപ്പറ്റി ചിന്തവേണം എന്നുമാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടുള്ളു. അതുതന്നെയാണ് എന്റെ തീവ്ര മായ താത്പര്യം" (ഗലാത്തിയാ 2:10). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 9}# ഭക്ഷണത്തിനും, സ്വാതന്ത്ര്യത്തിനും, ദൈവത്തിനും വേണ്ടി ദാഹിക്കുന്ന ഈ ലോകത്തിലെ വന്‍ ജനാവലിയുടെ കഷ്ടതകള്‍ തുറന്ന മനസ്സോടെ നോക്കിക്കാണുവാൻ നിങ്ങള്‍ക്ക് കഴിയണം. പ്രിയ സുഹൃത്തുക്കളേ, ജീവിതത്തിന്റെ ഉന്നമനത്തിനായി വേദനയോടെ പടപൊരുതുന്ന ലക്ഷോപലക്ഷം വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ അവസ്ഥ ഒന്ന്‍ ഓര്‍ത്ത് നോക്കൂ; ഈ ലോകത്തിലെ നിങ്ങളുടെ ഭൂരിഭാഗം അയല്‍ക്കാരുടെ അവസ്ഥയും ഇത് തന്നെയാണ്. ദുരന്തങ്ങളുടേയും പരിഹാരമില്ലാത്ത പ്രശ്‌നങ്ങളുടേയും പെരുപ്പിച്ച വാര്‍ത്തകള്‍ താങ്ങാനാവാത്ത ഭാരമാണ് നിങ്ങളുടെ ചുമലില്‍ വയ്ക്കുന്നത്. നിങ്ങളുടെ സങ്കടം കൊണ്ട് ദരിദ്രര്‍ക്ക് യാതൊരുപകാരവുമില്ല. ഈ മഹാകഷ്ടതകള്‍ കര്‍ക്കശമായി വിശകലനം ചെയ്താല്‍, ഇന്നത്തെ ഈ അവസ്ഥകള്‍ക്ക് നിങ്ങളല്ല ഇതിനുത്തരവാദികള്‍, പക്ഷേ, അവ പരിഹരിക്കുന്നതിനായുള്ള ഉത്തരവാദിത്വം നിങ്ങള്‍ക്ക് ഉണ്ടെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത് കേള്‍ക്കുന്നപാടെ ധൃതി പിടിച്ച്, ഈ രാജ്യത്തുള്ള 'വലിയ'വരുടേയും, മറ്റ് രാജ്യങ്ങളിലുള്ള 'വലിയവരുടെയും' നേരെ വിരല്‍ ചൂണ്ടരുത്. ദൈവം ലോകത്തെ സൃഷ്ടിച്ചത് സഹാനുഭാവത്തിലാണ്; ലോകം അത് നല്ലതിനും ചീത്തയ്ക്കുമായി ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഈ സഹാനുഭാവം നമുക്ക് ഒരവസരമാണ് നല്‍കുന്നത്. നമ്മുടെ ഇടയില്‍ വേദനയനുഭവിക്കുന്നവരെ സ്നേഹിക്കുക, അവരെ സഹായിക്കുക. ദൈവം മനുഷ്യരെ സൃഷ്ടിച്ചത് സ്‌നേഹത്തിനും സമാധാനത്തിനും ഒത്തൊരുമയ്ക്കും വേണ്ടിയാണ്. യേശുവിനേപ്പോലെ അനുകമ്പയുള്ളവരായി അപരന് സ്നേഹമാകാന്‍, സഹായമാകാന്‍ നാം പ്രയത്നിക്കേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലിയോണ്‍സ്, 5.12.86) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-09-09:06:03.jpg
Keywords: ദരിദ്രര്‍
Content: 2183
Category: 8
Sub Category:
Heading: നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞവരുമായി സംവദിക്കാന്‍...!
Content: “എന്റെ ദൂതന്‍ നിങ്ങളുടെ കൂടെയുണ്ട്. അവന്‍ നിങ്ങളുടെ ജീവന്‍ കാത്ത് സൂക്ഷിക്കുന്നു” (ബാറൂക്ക് 6:7). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-9}# “നമ്മളില്‍ നിന്നും മരണപ്പെട്ടവര്‍ നാം കരുതുന്നത്ര ദൂരത്തല്ല. അവരെ കാണാതെ തന്നെ നമുക്ക് അവരുമായി സംവദിക്കുവാനും, നമ്മുടെ വികാരങ്ങള്‍ അവരുമായി പങ്ക് വെക്കുവാനും കഴിയും. അവര്‍ സ്വര്‍ഗ്ഗത്തിലാണെങ്കില്‍, നമ്മുടെ വിശ്വാസമനുസരിച്ച് അവര്‍ നമ്മളെ ശ്രദ്ധയോടെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ ദൈവത്തിലായിരുന്നുകൊണ്ട് അവര്‍ നമ്മുടെ പ്രവര്‍ത്തികള്‍ കാണുകയും, നമ്മള്‍ അവരോടു പറയുന്നതെല്ലാം കേട്ടുകൊണ്ട് നമുക്ക് വേണ്ടി ഇടവിടാതെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നമ്മളിൽ നിന്ന് വേർപെട്ടവർ ശുദ്ധീകരണസ്ഥലത്താണെങ്കില്‍, നമ്മുടെ സന്ദേശങ്ങള്‍ നമ്മുടെ കാവല്‍ മാലാഖ വഴി വളരെ എളുപ്പത്തില്‍ അവരിലേക്കെത്തിക്കാം. വിശുദ്ധ മഗ്ദലെന്‍ ഡി പാസ്സി എന്ന ദൈവഭക്തയുടെ മാതൃക നമുക്കെന്തുകൊണ്ട് അനുകരിച്ചു കൂടാ? തന്റെ മാതാവിനെ നഷ്ടപ്പെട്ട വിശുദ്ധ, എപ്പോഴും തന്റെ കാവല്‍ മാലാഖ വഴി തന്റെ മാതാവുമായി സംവദിച്ചിരുന്നു. അവള്‍ തന്റെ എല്ലാ ബുദ്ധിമുട്ടുകളും തന്റെ മാതാവിനോട് പറയുകയും അവളുടെ ഉപദേശം ആരായുകയും ചെയ്തിരുന്നുവെന്ന് വിശുദ്ധ പീറ്റര്‍ ഫൌരേ സാക്ഷ്യപ്പെടുത്തുന്നു. #{red->n->n->വിചിന്തനം:}# നമ്മുടെ കാവല്‍ മാലാഖ വഴി നമ്മളില്‍ നിന്നും വിട്ടുപിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരുടെ മോചനത്തിനായി മാധ്യസ്ഥം അപേക്ഷിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-09-09:45:30.jpg
Keywords: വേര്‍പിരി
Content: 2184
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ആശുപത്രിയിലുണ്ടായ ചാവേര്‍ സ്‌ഫോടനം; സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മാര്‍പാപ്പയും പാക്കിസ്ഥാന്‍ കത്തോലിക്ക സഭയും
Content: ഇസ്ലാമാബാദ്/വത്തിക്കാന്‍: പാക്കിസ്ഥാനിലെ ആശുപത്രിയില്‍ ചാവേര്‍ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാര്‍പാപ്പ തന്റെ ദുഃഖവും, പാക്കിസ്ഥാന്‍ ജനതയോടുള്ള ഐക്യവും രേഖപ്പെടുത്തി. വേദനാജനകമായ ആക്രമണമാണ് പാക്കിസ്ഥാനില്‍ സംഭവിച്ചതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിച്ചു. ആക്രമണത്തില്‍ ഇത്രയും അധികം പേര്‍ മരിക്കുവാനിടയായത് വലിയ ദുഃഖമാണ് ഉളവാക്കുന്നതെന്നും പാപ്പ പ്രതികരിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിട്രോ പരോളിന്‍ ഒപ്പ് വച്ച സന്ദേശത്തിലാണ് മാര്‍പാപ്പയുടെ പ്രതികരണം ചേര്‍ത്തിരിക്കുന്നത്. "കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പരിശുദ്ധ പിതാവ് അനുശോചനം അറിയിക്കുന്നു. പാക്കിസ്ഥാന്റെ ദുഃഖത്തില്‍ പരിശുദ്ധ പിതാവും പങ്കുചേരുകയും നിങ്ങളുടെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു". മാര്‍പാപ്പയുടെ അനുശോചനം തയ്യാറാക്കിയ കര്‍ദിനാള്‍ പിട്രോ പരോളിന്റെ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ പാക്കിസ്ഥാന്‍ കത്തോലിക്ക സഭയും ഞെട്ടലും ദുഃഖവും രേഖപ്പെടുത്തിയിട്ടുണ്ട്. കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍ ഓഫ് പാക്കിസ്ഥാന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസ് സംഭവത്തെ അപലപിച്ചു പ്രസ്താവന നടത്തി. "നിരപരാധികളായ ആളുകളെ കൊല്ലുന്ന നടപടികള്‍ മാനുഷിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതും, ഒരുതരത്തിലും ന്യായീകരിക്കുവാന്‍ കഴിയാത്തതുമായ ഒന്നാണ്. പാക്കിസ്ഥാന്‍ കത്തോലിക്ക സഭയും പീസ് കമ്മീഷനും ഇതിനെ ശക്തമായി അപലപിക്കുന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്ള ആളുകള്‍ക്കൊപ്പം ഞങ്ങളും നിലയുറപ്പിച്ച് അവരോടുള്ള ഐക്യം പ്രഖ്യാപിക്കുന്നു". നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസിന്റെ പ്രസ്താവനയില്‍ പറയുന്നു. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിലാണ് ആക്രമണം നടന്നത്. ബലൂചിസ്ഥാൻ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബിലാൽ അൻവർ ഖാസിയുടെ മൃതദേഹവുമായി ആശുപത്രിയിലെത്തിയവർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഖാസിയുടെ മരണത്തിൽ പ്രതിഷേധിച്ചു നടന്ന മാർച്ച് റിപ്പോർട്ടു ചെയ്യാനെത്തിയതായിരുന്നു മാധ്യമപ്രവർത്തകർ. പൊലീസും അഭിഭാഷകരും മാധ്യമപ്രവർത്തരുമാണ് കൊല്ലപ്പെട്ടത്. 20 ലധികം പേരുടെ നില ഗുരുതരമാണ്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-10-04:09:30.jpg
Keywords: pakistan,terror,attack,pope,condolences,catholic,church
Content: 2185
Category: 18
Sub Category:
Heading: 'ഞാനും വരികയാണ്'; നീണ്ട അറുപത്തിനാലു വർഷം നീണ്ട ദാമ്പത്യത്തില്‍ മരണത്തിലും വേർപിരിയാതെ വറീതും റോസിയും
Content: നീണ്ട അറുപത്തിനാലു വർഷം നീണ്ട ദാമ്പത്യത്തില്‍ മരണത്തിലും വേർപിരിയാതെ വറീതും റോസിയും. കുന്നുകര പാനികുളങ്ങര വറീത് തോമസും (93) ഭാര്യ റോസി (91)യുമാണ് 24 മണിക്കൂർ വ്യത്യാസത്തിൽ മരിച്ചത്. തിങ്കളാഴ്ച രാവിലെ ശ്വാസതടസ്സത്തെത്തുടർന്നു തോമസിനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ഭര്‍ത്താവിന്റെ അവസ്ഥയില്‍ റോസി ആകെ തളർന്നുപോയി. തിങ്കളാഴ്ച വൈകിട്ടു മൂന്നിനായിരുന്നു റോസിയുടെ മരണം. മൃതദേഹം വീട്ടിൽ നിന്നെടുക്കുന്നതുവരെ തോമസ് ഭാര്യയുടെ മൃതദേഹത്തിന് ഒപ്പം ഇരുന്നു. ആരോഗ്യം മോശമായതിനാൽ പള്ളിയിലേക്കു പോയില്ല. റോസിയുടെ മൃതദേഹം പള്ളിയിലെത്തിക്കുംമുൻപു തോമസും മരിച്ചു. 1952 ഫെബ്രുവരി 17നു വിവാഹിതരായ ഇവർ ഒരു ദിവസം പോലും വേർപിരിഞ്ഞ് ഇരുന്നിട്ടില്ലെന്നു മക്കൾ പറയുന്നു. ഭാര്യയോ ഭർത്താവോ ആശുപത്രിയിലായാൽ പോലും രണ്ടുപേരും കൂടെയേ താമസിക്കൂ. റോസിയുടെ മരണസമയത്തും തൊട്ടടുത്ത കട്ടിലിൽ തോമസ് ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ടു ഭാര്യയ്ക്ക് അന്ത്യചുംബനം നൽകുമ്പോൾ ‘ഞാനും വരികയാണെന്നു’ തോമസ് പറഞ്ഞിരിന്നു. ഇന്നു തോമസിന്റെ മൃതദേഹം റോസിയുടെ അതേ കല്ലറയിൽ സംസ്കരിക്കും. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-10-00:22:21.jpg
Keywords:
Content: 2186
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ ദൈവത്തോടുള്ള തീവ്രാഭിലാഷം
Content: “ജെറുസലേം പുത്രിമാരെ ഞാന്‍ നിങ്ങളോട് കെഞ്ചുന്നു, എന്റെ പ്രിയനെ കണ്ടാല്‍ ഞാന്‍ പ്രേമാതുരയാണെന്ന് അവനെ അറിയിക്കണേ” (ഉത്തമഗീതം 5:8). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-10}# “ശുദ്ധീകരണസ്ഥലത്തെ വേദനയുടെ സത്ത എന്ന് പറയുന്നത് ആത്മാക്കള്‍ക്ക് ദൈവത്തോടുള്ള തീവ്രമായ സ്നേഹമാണ്- ദൈവത്തിന്റെ പരിപൂര്‍ണ്ണതയേക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവ് നേടുന്നതിനൊപ്പം ക്രമേണ വര്‍ദ്ധിച്ചു വരുന്ന സ്നേഹം. ദൈവത്തെ കാണുവാനും, സ്വന്തമാക്കുവാനുമുള്ള അവരുടെ ആഗ്രഹത്തിന്റെ അഗാധത ഈ സ്നേഹത്തില്‍ വെളിപ്പെടുന്നു. ഇത് ഒരു തരത്തിൽ യേശുവിനോടുള്ള സ്നേഹത്തിന്റെ വിശപ്പും, ദാഹവുമാണ്. ഈ ആഗ്രഹത്തിന്റെ തീവ്രതയേ വിവരിക്കുവാന്‍ കഴിയുകയില്ല; അവരുടെ മുഴുവന്‍ അസ്ഥിത്വവും അതില്‍ ലയിക്കുകയും പൂര്‍ണ്ണമായും അതില്‍ മുഴുകുകയും ചെയ്യുന്നു.” (ഫാദര്‍ മാര്‍ട്ടിന്‍ ജൂഗി, അസംപ്ഷനിസ്റ്റ്, ബൈസന്റൈന്‍ പണ്ഡിതന്‍, ഗ്രന്ഥരചയിതാവ്). #{red->n->n->വിചിന്തനം:}# നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്നേഹവും അഭിലാഷവും, ദൈവസന്നിധിയില്‍ എത്തപ്പെടുവാന്‍ കാത്ത് നില്‍ക്കുന്ന ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ലെന്ന കാര്യം തിരിച്ചറിഞ്ഞുകൊണ്ട് ഈ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-10-01:11:28.jpg
Keywords: ശുദ്ധീകരണാ