Contents

Displaying 9011-9020 of 25174 results.
Content: 9325
Category: 18
Sub Category:
Heading: ഒരേ ദിനത്തില്‍ ഒരു വേദിയില്‍ വൈദികപട്ടം സ്വീകരിക്കുവാന്‍ സഹോദരങ്ങള്‍
Content: നീലൂര്‍ (പാലാ): ഒരേ ദിനത്തില്‍ ഒരു വേദിയില്‍ ഒരു കുടുംബത്തു നിന്നു വൈദികപട്ടം സ്വീകരിക്കുന്നതിന് സഹോദരങ്ങള്‍ ഒരുങ്ങുന്നു. നീലൂര്‍ പേണ്ടാനത്ത് കുടുംബത്തിലെ ബാബു- റെജി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടു പേരായ ജോസഫും (എബി) സെബാസ്റ്റ്യനുമാണ് (ചാള്‍സ്) വൈദിക ജീവിതം തെരഞ്ഞെടുത്തു ഒടുവില്‍ ഈശോയ്ക്ക് വേണ്ടി അഭിഷിക്തരാകുവാന്‍ ഒരുങ്ങുന്നത്. മാതൃഇടവകയായ നീലൂര്‍ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍വെച്ചു 29നു രാവിലെ 9.15 നു പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ തിരുപട്ട ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ചാള്‍സ് പാലാ രൂപതയ്ക്കു വേണ്ടിയും മൂത്ത മകന്‍ എബി വിന്‍സെന്‍ഷ്യന്‍ സഭയ്ക്കു വേണ്ടിയുമാണ് വൈദികരാകുന്നത്. ഇരുവരും പത്താം ക്ലാസ് വരെ നീലൂര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു പഠനം. എബിയാണ് ആദ്യം സെമിനാരിയില്‍ ചേര്‍ന്നത്. ബാംഗളൂര്‍ ഡി പോള്‍ ഫിലോസഫി ഇന്‍സ്റ്റ്റിയൂട്ടില്‍ പഠനം പൂര്‍ത്തിയാക്കി. ധര്‍മാരാം കോളജില്‍നിന്നു പിജിയും നേടി. ആലുവ മംഗലപ്പുഴ സെമിനാരിയില്‍ പഠിക്കുന്‌പോള്‍ ദൈവശാസ്ത്രത്തില്‍ രണ്ടാം റാങ്കോടെ വിജയം നേടി. ചാള്‍സ് പാലാ രൂപത മൈനര്‍ സെമിനാരിയിലെ പഠനത്തിനു ശേഷം വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തില്‍ ഫിലോസഫിയും തിയോളജിയും പഠനം പൂര്‍ത്തിയാക്കി. മക്കള്‍ തിരഞ്ഞെടുത്ത ദൈവവിളിയെ ദൈവനിയോഗമെന്നാണ് മാതാപിതാക്കള്‍ വിശേഷിപ്പിക്കുന്നത്. ഏക സഹോദരി അനീന ദുബായിയില്‍ സ്വകാര്യ കന്പനിയില്‍ ജോലി ചെയ്യുകയാണ്. സഹോദരങ്ങളുടെ അഭിഷേക കര്‍മ്മത്തിനും പ്രഥമ ദിവ്യബലിക്കുമായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് നീലൂര്‍ ഇടവക.
Image: /content_image/India/India-2018-12-23-02:05:55.jpg
Keywords: വൈദിക, പൗരോഹി
Content: 9326
Category: 18
Sub Category:
Heading: വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് 26നു കൊടിയേറ്റം
Content: മാന്നാനം: മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് 26നു കൊടിയേറും. 26നു രാവിലെ 10.45നു വില്ലൂന്നി സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍നിന്നു വിശുദ്ധ ചാവറയച്ചന്റെ കബറിടത്തില്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടനത്തിനു സ്വീകരണം. 11നു സിഎംഐ തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐ കൊടിയേറ്റും. തുടര്‍ന്ന് പ്രസുദേന്തി സംഗമം. ഉച്ചകഴിഞ്ഞ് 2.30ന് മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ നയിക്കുന്ന വചനശുശ്രൂഷ. എല്ലാ ദിവസവും രാവിലെ ആറിനു വിശുദ്ധ കുര്‍ബാനയും പ്രസംഗവും.തുടര്‍ന്നു ജനുവരി മൂന്നു വരെയുള്ള വിവിധ ദിവസങ്ങളില്‍ മെത്രാന്‍മാര്‍ അടക്കമുള്ളവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.
Image: /content_image/India/India-2018-12-23-02:13:07.jpg
Keywords: ചാവറ
Content: 9327
Category: 1
Sub Category:
Heading: ഫാ. അഗസ്റ്റിന്‍ ഊക്കനെ ധന്യപദവിയിലേക്കു ഉയര്‍ത്തി
Content: വത്തിക്കാന്‍ സിറ്റി: തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ​ വൈ​​​ദി​​​കനും ​​​ചാ​​​രി​​​റ്റി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നുമാ​​​യി​​​രു​​​ന്ന ദൈവദാസനായ അഗസ്റ്റിന്‍ ജോണ്‍ ഊക്കന്‍റെ വീരോചിത പുണ്യങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ഫാ. അഗസ്റ്റിനെ ധന്യപദവിയിലേക്കുയര്‍ത്തിക്കൊണ്ടുള്ള ഡിക്രിയില്‍ മാര്‍പാപ്പ വെള്ളിയാഴ്ചയാണ് ഒപ്പുവെച്ചത്. 1880 ഡിസംബര്‍ 19ന് തൃശൂര്‍ ജില്ലയിലെ പറപ്പൂരില്‍ പുന്നപ്പറമ്പില്‍ ഊക്കന്‍ അന്തപ്പന്‍-ചാലക്കല്‍ അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായാണ് ജനനം. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അദ്ദേഹം 1895 ല്‍ തൃശൂര്‍ രൂപതയുടെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. ശ്രീലങ്കയിലെ കാന്‍ഡിയിലായിരുന്നു 1898 മുതല്‍ വൈദിക പരിശീലനം. 1907 ഡിസംബര്‍ 21ന് പൗരോഹിത്യം സ്വീകരിച്ച ഫാ. അഗസ്റ്റിന്‍, തൃശൂരിലെ സെന്‍റ് തോമസ് കോളേജിന്‍റെ അസിസ്റ്റന്‍റ് മനേജര്‍. മനേജര്‍, തൃശൂര്‍ മൈനര്‍ സെമിനാരിയുടെ റെക്ടര്‍, തൃശൂര്‍ ബിഷപ്പിന്‍റെ സെക്രട്ടറി, ഇടവക വികാരി തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1944 നവംബര്‍ 21നാണ് അന്നത്തെ തൃശൂര്‍ മെത്രാപ്പോലിത്തയായിരുന്നു ആര്‍ച്ചുബിഷപ്പ് ജോര്‍ജ് ആലപ്പാട്ടിന്‍റെ അനുമതിയോടെ ആതുര ശുശ്രൂഷയെ കേന്ദ്രീകരിച്ചുള്ള “ഉപവിയുടെ സഹോദരികള്‍” എന്ന സന്ന്യാസിനി സമൂഹത്തിന് തുടക്കം കുറിച്ചത്. 1956 ഒക്ടോബര്‍ 13 ന് ചൊവ്വന്നൂരില്‍ വച്ച് അദ്ദേഹം വിടവാങ്ങി. ദൈവദാസന്‍ അഗസ്റ്റിനെ കൂടാതെ 11 പേരുടെ നാമകരണ നടപടികള്‍ക്ക് കൂടി ഫ്രാന്‍സിസ് പാപ്പ അനുമതി നല്‍കിയിട്ടുണ്ട്.
Image: /content_image/News/News-2018-12-23-02:40:06.jpg
Keywords: ദൈവദാസ
Content: 9328
Category: 18
Sub Category:
Heading: "പുല്‍ക്കൂട് മണിമന്ദിരങ്ങള്‍പോലെ പടുത്തുയര്‍ത്തുന്നതു ശരിയോ?": കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ക്രിസ്തുമസ് സന്ദേശം
Content: വിശ്വാസവിഷയങ്ങള്‍ സാംസ്കാരിക രൂപങ്ങളായി പരിണമിക്കാറുണ്ട്. അപ്പോള്‍ അവ മതങ്ങളുടെ പരിധിയില്‍നിന്ന് സമൂഹത്തിന്‍റെ പൊതുമേഖലയിലേക്ക് പ്രവേശിക്കും. ഉത്സവങ്ങള്‍ അങ്ങനെ രൂപം കൊള്ളുന്നവയാണ്. ഉത്തരഭാരതത്തില്‍ ദീപാവലി, കേരളത്തില്‍ ഓണം എന്നിവ അങ്ങനെ രൂപം കൊണ്ടിട്ടുള്ള ഉത്സവങ്ങളാണ്. ക്രൈസ്തവരുടെ വിശ്വാസവിഷയമായ ക്രിസ്മസ് മനുഷ്യസമൂഹത്തിന്‍റെ മുഴുവന്‍ ഉത്സവമായി മാറിയിരിക്കുന്നു. ലോകജനസംഖ്യയില്‍ ഏകദേശം 33 ശതമാനം വരുന്ന ക്രൈസ്തവരുടെ പ്രധാന തിരുനാളായ ക്രിസ്മസ് അപ്രകാരം മനുഷ്യര്‍ക്കു പൊതുവില്‍ ഉത്സവമായതു സ്വാഭാവികം തന്നെ. ക്രിസ്മസ് ഉത്സവമായപ്പോള്‍ അതിന്‍റെ അര്‍ത്ഥത്തിനുതന്നെ പൊതുജനധാരണയില്‍ വ്യത്യാസം വന്നിട്ടുണ്ട്. ക്രിസ്മസ് സാന്താക്ലോസിന്‍റെ ആഘോഷമായി കരുതുന്നവരുണ്ട്. സാന്താക്ലോസുമാരുടെ അവതരണങ്ങളാണു ക്രിസ്മസിനോടനു ബന്ധിച്ച് വീടുകളുടെയും കടകളുടെയും അലങ്കാരങ്ങളില്‍ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. പൂര്‍വയൂറോപ്യന്‍ രാജ്യങ്ങളില്‍ ആവിര്‍ഭവിച്ച ഒരു വിനോദമാണ് ഇതിന്‍റെ പിന്നിലുള്ള ചരിത്രം. വി. നിക്കോളാവോസ് കുട്ടികള്‍ക്കായി സമ്മാനങ്ങള്‍ ക്രിസ്മസ് രാത്രിയില്‍ അവരറിയാതെ ഒളിപ്പിച്ചുവയ്ക്കുകയും അതു കുട്ടികള്‍ കണ്ടെത്തുകയും ചെയ്യുന്ന ഒരു വിനോദം യൂറോപ്പില്‍ രൂപപ്പെട്ടു. സമ്മാനങ്ങള്‍ ഒളിപ്പിച്ചുവയ്ക്കുന്നത് കുട്ടികളുടെ മാതാപിതാക്കളോ മറ്റു ബന്ധുക്കളോ ആയിരിക്കുമെന്നതാണ് സത്യം. ക്രമേണ, ഈ വിനോദം ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായിത്തീര്‍ന്നു. വി.നിക്കോളാവോസിനെ ചുറ്റിപ്പറ്റി ഉണ്ടായ ഈ പതിവാണ് സാന്താക്ലോസിനെ ക്രിസ്മസിന്‍റെ സൂപ്പര്‍ താരമാക്കിയത്. ക്രിസ്മസിനോടനുബന്ധിച്ച് ഒരു കച്ചവടസംസ്കാരവും ഉയിര്‍ക്കൊണ്ടിട്ടുണ്ട്. സൗഹൃദം പുതുക്കാന്‍ സമ്മാനങ്ങള്‍ കൈമാറുക ആഘോഷത്തിന്‍റെ ഭാഗമാണല്ലോ. ഇതു നല്ലതാണെങ്കിലും ഇന്നതിന് ആര്‍ഭാടത്തിന്‍റെ മുഖമാണുള്ളത്. ക്രിസ്മസിന്‍റെ ആഘോഷങ്ങളില്‍ ധനം ധൂര്‍ത്തടിക്കുന്ന അനേകരുണ്ട്; ഇതിനെ മുതലെടുക്കുന്ന കച്ചവടക്കാരും. തډൂലം, ക്രിസ്മസ് ബാഹ്യയാഘോഷങ്ങളുടെ ഉത്സവമായി മാത്രം പൊതുവില്‍ കരുതപ്പെടുന്നു. ക്രൈസ്തവര്‍ ക്രിസ്മസിന്‍റെ ആത്മീയവശം മനസ്സിലാക്കുന്നില്ലെങ്കില്‍ അതു വിശ്വാസവിലോപമായിരിക്കും. കര്‍ത്താവായ ക്രിസ്തു മനുഷ്യനായി അവതരിച്ചതു മനുഷ്യനെ ദൈവികനാക്കാനാണെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. ക്രൈസ്തവസഭയുടെ എക്കാലവുമുള്ള പ്രബോധനം ഇതുതന്നെയാണ്. മനുഷ്യനു തനിച്ച് ദൈവത്തെ പ്രാപിക്കാന്‍ കഴിവില്ലാത്തതിനാല്‍ ദൈവം തന്‍റെ ഏകജാതനിലൂടെ മനുഷ്യജډമെടുത്ത് ഈ ഭൂമിയില്‍ അവതരിക്കുവാനും ജീവിക്കുവാനും മനുഷ്യര്‍ക്കുവേണ്ടി തന്‍റെ ജീവന്‍ സമര്‍പ്പിക്കുവാനും വന്നു എന്ന രക്ഷയുടെ സന്ദേശമാണ് ക്രിസ്മസ് നല്കുന്നത്. അതിനാല്‍, യേശുവിന്‍റെ ജനനത്തിലും ജീവിതത്തിലും പ്രകടമായ ലാളിത്യവും സ്നേഹസമര്‍പ്പണവും ക്രിസ്മസിന്‍റെ മുഖമുദ്രയാകണം. പുല്‍ക്കൂട്ടില്‍ പിറന്നവന്‍റെ പേരില്‍ പണം ദുര്‍വ്യയം ചെയ്യുന്നത് വിരോധാഭാസമല്ലേ? പുല്‍ക്കൂട് തന്നെ മണിമന്ദിരങ്ങള്‍പോലെ പടുത്തുയര്‍ത്തുന്നതു ശരിയോ? വിനയത്തിന്‍റെ മാതൃകയായി പിറന്നവന്‍റെ പേരില്‍ നാം വമ്പു കാണിക്കുന്നതില്‍ എന്ത് അര്‍ത്ഥം? മനുഷ്യനോടു സഹവസിക്കാന്‍ മനുഷ്യരൂപമെടുത്ത ദൈവപുത്രന്‍റെ മനോഭാവമാണ് നമുക്ക് ഉണ്ടാകേണ്ടത്. ڇദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്കുകയും ചെയ്തുڈ (ഫിലിപ്പി 2, 6-9). ഇപ്രകാരം സഹോദരങ്ങള്‍ക്കുവേണ്ടിയുള്ള ശുശ്രൂഷയില്‍ നമ്മെത്തന്നെ വിനയമുള്ളവരാക്കി സ്വയം സമര്‍പ്പിക്കാന്‍ നമുക്കു സാധിക്കണം. അപ്പോള്‍ നാമും ദൈവത്താല്‍ ഉയര്‍ത്തപ്പെടും. സേവനത്തിന്‍റെയും ശുശ്രൂഷയുടെയും മാതൃക ജീവിതത്തില്‍ ഏറ്റുവാങ്ങാന്‍ ക്രിസ്മസ് നമ്മെ പ്രചോദിപ്പിക്കട്ടെ. കാലിത്തൊഴുത്ത് ഭൂമിയുടെ പ്രതീകമാണ്. ഈ ഭൂമിയുടെ ലാളിത്യം കാത്തുസൂക്ഷിക്കാന്‍ കാലിത്തൊഴുത്ത് നമ്മോടു പറയുന്നുണ്ട്. അതിനെ സങ്കീര്‍ണമാക്കുന്ന എല്ലാറ്റിലും നിന്ന് നാം പിന്തിരിയണം. കൃഷിക്ക് രാസവളങ്ങള്‍ ആവര്‍ത്തിച്ചുപയോഗിച്ച് അതിന്‍റെ ജൈവസ്വഭാവം നാം നഷ്ടപ്പെടുത്തുന്നു. വായു, ജലം എന്നിവയുടെ മലിനീകരണവും പരിസ്ഥിതിയെ രോഗാതുരതമാക്കുന്നു; മനുഷ്യന്‍ പുതിയ പുതിയ രോഗങ്ങള്‍ക്ക് വിധേയനാകുന്നു. ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ വര്‍ദ്ധനവ് ഭൂമിയുടെ താപനിലയെ ബാധിക്കുന്നു. പ്രകൃതിക്ഷോഭങ്ങള്‍ രൂക്ഷമാകുന്നു. വരള്‍ച്ച, അതിവര്‍ഷം, പ്രളയം എന്നിവ ക്രമാതീതമാകുന്നു. ഭൂമിയുടെ ലോലപ്രദേശങ്ങള്‍ക്കു താങ്ങാനാവാത്ത സിമന്‍റ് കൊട്ടാരങ്ങള്‍ അതിന്‍റെ സന്തുലതാവസ്ഥയെ ഭ്രമിപ്പിക്കുന്നു. ഭൂമിയുടെ പ്രകൃതിയെ ലാളിത്യത്തിലേക്കു തിരിച്ചുപിടിക്കാന്‍ മനുഷ്യന്‍ ഭഗീരഥപ്രയ്തനം നടത്തേണ്ടിയിരിക്കുന്നു. അതിനു ക്രിസ്തുമസ് നമ്മെ നിര്‍ബന്ധിക്കണം. സാമൂഹ്യസമ്മര്‍ദങ്ങളുടെ നടുവിലാണ് യേശുവിന്‍റെ ജനനം. ജനസംഖ്യാ കണക്കിനുവേണ്ടി ഗര്‍ഭിണിയായ മറിയം ബത്ലഹത്തേക്കു യാത്രയാകുന്നു. കാലിത്തൊഴുത്തിന്‍റെ പ്രാതികൂല്യങ്ങളില്‍ മറിയം ഉണ്ണിയെ പ്രസവിക്കുന്നു. ഉണ്ണിയുടെ ജീവന് ഹേറോദേസിന്‍റെ ഭീഷണി ഉണ്ടാകുന്നു. ഈജിപ്തില്‍ തിരുക്കുടുംബം അഭയാര്‍ത്ഥികളാകുന്നു. ഈ കാലഘട്ടത്തിലെ അഭയാര്‍ത്ഥിയുടെ അനുഭവങ്ങള്‍ ഏറ്റുവാങ്ങിയവനാണ് യേശു. എല്ലാ ജീവിതസാഹചര്യങ്ങളിലും യേശുവാണ് മനുഷ്യനു രക്ഷപകരുന്ന ശക്തി. യേശു ഇന്നും ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു, ഉയിര്‍ക്കുന്നു സډനസ്സുള്ള മനുഷ്യരിലൂടെ. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം, ഭൂമിയില്‍ സുമനസ്സുകള്‍ക്കു സമാധാനം! കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി (സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ്)
Image: /content_image/India/India-2018-12-23-02:57:48.jpg
Keywords: ആലഞ്ചേ
Content: 9329
Category: 1
Sub Category:
Heading: "പുല്‍ക്കൂട് മണിമന്ദിരങ്ങള്‍പോലെ പടുത്തുയര്‍ത്തുന്നതു ശരിയോ?": കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ക്രിസ്തുമസ് സന്ദേശം
Content: വിശ്വാസവിഷയങ്ങള്‍ സാംസ്കാരിക രൂപങ്ങളായി പരിണമിക്കാറുണ്ട്. അപ്പോള്‍ അവ മതങ്ങളുടെ പരിധിയില്‍നിന്ന് സമൂഹത്തിന്‍റെ പൊതുമേഖലയിലേക്ക് പ്രവേശിക്കും. ഉത്സവങ്ങള്‍ അങ്ങനെ രൂപം കൊള്ളുന്നവയാണ്. ഉത്തരഭാരതത്തില്‍ ദീപാവലി, കേരളത്തില്‍ ഓണം എന്നിവ അങ്ങനെ രൂപം കൊണ്ടിട്ടുള്ള ഉത്സവങ്ങളാണ്. ക്രൈസ്തവരുടെ വിശ്വാസവിഷയമായ ക്രിസ്മസ് മനുഷ്യസമൂഹത്തിന്‍റെ മുഴുവന്‍ ഉത്സവമായി മാറിയിരിക്കുന്നു. ലോകജനസംഖ്യയില്‍ ഏകദേശം 33 ശതമാനം വരുന്ന ക്രൈസ്തവരുടെ പ്രധാന തിരുനാളായ ക്രിസ്മസ് അപ്രകാരം മനുഷ്യര്‍ക്കു പൊതുവില്‍ ഉത്സവമായതു സ്വാഭാവികം തന്നെ. ക്രിസ്മസ് ഉത്സവമായപ്പോള്‍ അതിന്‍റെ അര്‍ത്ഥത്തിനുതന്നെ പൊതുജനധാരണയില്‍ വ്യത്യാസം വന്നിട്ടുണ്ട്. ക്രിസ്മസ് സാന്താക്ലോസിന്‍റെ ആഘോഷമായി കരുതുന്നവരുണ്ട്. സാന്താക്ലോസുമാരുടെ അവതരണങ്ങളാണു ക്രിസ്മസിനോടനു ബന്ധിച്ച് വീടുകളുടെയും കടകളുടെയും അലങ്കാരങ്ങളില്‍ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. പൂര്‍വയൂറോപ്യന്‍ രാജ്യങ്ങളില്‍ ആവിര്‍ഭവിച്ച ഒരു വിനോദമാണ് ഇതിന്‍റെ പിന്നിലുള്ള ചരിത്രം. വി. നിക്കോളാവോസ് കുട്ടികള്‍ക്കായി സമ്മാനങ്ങള്‍ ക്രിസ്മസ് രാത്രിയില്‍ അവരറിയാതെ ഒളിപ്പിച്ചുവയ്ക്കുകയും അതു കുട്ടികള്‍ കണ്ടെത്തുകയും ചെയ്യുന്ന ഒരു വിനോദം യൂറോപ്പില്‍ രൂപപ്പെട്ടു. സമ്മാനങ്ങള്‍ ഒളിപ്പിച്ചുവയ്ക്കുന്നത് കുട്ടികളുടെ മാതാപിതാക്കളോ മറ്റു ബന്ധുക്കളോ ആയിരിക്കുമെന്നതാണ് സത്യം. ക്രമേണ, ഈ വിനോദം ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായിത്തീര്‍ന്നു. വി.നിക്കോളാവോസിനെ ചുറ്റിപ്പറ്റി ഉണ്ടായ ഈ പതിവാണ് സാന്താക്ലോസിനെ ക്രിസ്മസിന്‍റെ സൂപ്പര്‍ താരമാക്കിയത്. ക്രിസ്മസിനോടനുബന്ധിച്ച് ഒരു കച്ചവടസംസ്കാരവും ഉയിര്‍ക്കൊണ്ടിട്ടുണ്ട്. സൗഹൃദം പുതുക്കാന്‍ സമ്മാനങ്ങള്‍ കൈമാറുക ആഘോഷത്തിന്‍റെ ഭാഗമാണല്ലോ. ഇതു നല്ലതാണെങ്കിലും ഇന്നതിന് ആര്‍ഭാടത്തിന്‍റെ മുഖമാണുള്ളത്. ക്രിസ്മസിന്‍റെ ആഘോഷങ്ങളില്‍ ധനം ധൂര്‍ത്തടിക്കുന്ന അനേകരുണ്ട്; ഇതിനെ മുതലെടുക്കുന്ന കച്ചവടക്കാരും. തډൂലം, ക്രിസ്മസ് ബാഹ്യയാഘോഷങ്ങളുടെ ഉത്സവമായി മാത്രം പൊതുവില്‍ കരുതപ്പെടുന്നു. ക്രൈസ്തവര്‍ ക്രിസ്മസിന്‍റെ ആത്മീയവശം മനസ്സിലാക്കുന്നില്ലെങ്കില്‍ അതു വിശ്വാസവിലോപമായിരിക്കും. കര്‍ത്താവായ ക്രിസ്തു മനുഷ്യനായി അവതരിച്ചതു മനുഷ്യനെ ദൈവികനാക്കാനാണെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. ക്രൈസ്തവസഭയുടെ എക്കാലവുമുള്ള പ്രബോധനം ഇതുതന്നെയാണ്. മനുഷ്യനു തനിച്ച് ദൈവത്തെ പ്രാപിക്കാന്‍ കഴിവില്ലാത്തതിനാല്‍ ദൈവം തന്‍റെ ഏകജാതനിലൂടെ മനുഷ്യജډമെടുത്ത് ഈ ഭൂമിയില്‍ അവതരിക്കുവാനും ജീവിക്കുവാനും മനുഷ്യര്‍ക്കുവേണ്ടി തന്‍റെ ജീവന്‍ സമര്‍പ്പിക്കുവാനും വന്നു എന്ന രക്ഷയുടെ സന്ദേശമാണ് ക്രിസ്മസ് നല്കുന്നത്. അതിനാല്‍, യേശുവിന്‍റെ ജനനത്തിലും ജീവിതത്തിലും പ്രകടമായ ലാളിത്യവും സ്നേഹസമര്‍പ്പണവും ക്രിസ്മസിന്‍റെ മുഖമുദ്രയാകണം. പുല്‍ക്കൂട്ടില്‍ പിറന്നവന്‍റെ പേരില്‍ പണം ദുര്‍വ്യയം ചെയ്യുന്നത് വിരോധാഭാസമല്ലേ? പുല്‍ക്കൂട് തന്നെ മണിമന്ദിരങ്ങള്‍പോലെ പടുത്തുയര്‍ത്തുന്നതു ശരിയോ? വിനയത്തിന്‍റെ മാതൃകയായി പിറന്നവന്‍റെ പേരില്‍ നാം വമ്പു കാണിക്കുന്നതില്‍ എന്ത് അര്‍ത്ഥം? മനുഷ്യനോടു സഹവസിക്കാന്‍ മനുഷ്യരൂപമെടുത്ത ദൈവപുത്രന്‍റെ മനോഭാവമാണ് നമുക്ക് ഉണ്ടാകേണ്ടത്. ڇദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്കുകയും ചെയ്തുڈ (ഫിലിപ്പി 2, 6-9). ഇപ്രകാരം സഹോദരങ്ങള്‍ക്കുവേണ്ടിയുള്ള ശുശ്രൂഷയില്‍ നമ്മെത്തന്നെ വിനയമുള്ളവരാക്കി സ്വയം സമര്‍പ്പിക്കാന്‍ നമുക്കു സാധിക്കണം. അപ്പോള്‍ നാമും ദൈവത്താല്‍ ഉയര്‍ത്തപ്പെടും. സേവനത്തിന്‍റെയും ശുശ്രൂഷയുടെയും മാതൃക ജീവിതത്തില്‍ ഏറ്റുവാങ്ങാന്‍ ക്രിസ്മസ് നമ്മെ പ്രചോദിപ്പിക്കട്ടെ. കാലിത്തൊഴുത്ത് ഭൂമിയുടെ പ്രതീകമാണ്. ഈ ഭൂമിയുടെ ലാളിത്യം കാത്തുസൂക്ഷിക്കാന്‍ കാലിത്തൊഴുത്ത് നമ്മോടു പറയുന്നുണ്ട്. അതിനെ സങ്കീര്‍ണമാക്കുന്ന എല്ലാറ്റിലും നിന്ന് നാം പിന്തിരിയണം. കൃഷിക്ക് രാസവളങ്ങള്‍ ആവര്‍ത്തിച്ചുപയോഗിച്ച് അതിന്‍റെ ജൈവസ്വഭാവം നാം നഷ്ടപ്പെടുത്തുന്നു. വായു, ജലം എന്നിവയുടെ മലിനീകരണവും പരിസ്ഥിതിയെ രോഗാതുരതമാക്കുന്നു; മനുഷ്യന്‍ പുതിയ പുതിയ രോഗങ്ങള്‍ക്ക് വിധേയനാകുന്നു. ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ വര്‍ദ്ധനവ് ഭൂമിയുടെ താപനിലയെ ബാധിക്കുന്നു. പ്രകൃതിക്ഷോഭങ്ങള്‍ രൂക്ഷമാകുന്നു. വരള്‍ച്ച, അതിവര്‍ഷം, പ്രളയം എന്നിവ ക്രമാതീതമാകുന്നു. ഭൂമിയുടെ ലോലപ്രദേശങ്ങള്‍ക്കു താങ്ങാനാവാത്ത സിമന്‍റ് കൊട്ടാരങ്ങള്‍ അതിന്‍റെ സന്തുലതാവസ്ഥയെ ഭ്രമിപ്പിക്കുന്നു. ഭൂമിയുടെ പ്രകൃതിയെ ലാളിത്യത്തിലേക്കു തിരിച്ചുപിടിക്കാന്‍ മനുഷ്യന്‍ ഭഗീരഥപ്രയ്തനം നടത്തേണ്ടിയിരിക്കുന്നു. അതിനു ക്രിസ്തുമസ് നമ്മെ നിര്‍ബന്ധിക്കണം. സാമൂഹ്യസമ്മര്‍ദങ്ങളുടെ നടുവിലാണ് യേശുവിന്‍റെ ജനനം. ജനസംഖ്യാ കണക്കിനുവേണ്ടി ഗര്‍ഭിണിയായ മറിയം ബത്ലഹത്തേക്കു യാത്രയാകുന്നു. കാലിത്തൊഴുത്തിന്‍റെ പ്രാതികൂല്യങ്ങളില്‍ മറിയം ഉണ്ണിയെ പ്രസവിക്കുന്നു. ഉണ്ണിയുടെ ജീവന് ഹേറോദേസിന്‍റെ ഭീഷണി ഉണ്ടാകുന്നു. ഈജിപ്തില്‍ തിരുക്കുടുംബം അഭയാര്‍ത്ഥികളാകുന്നു. ഈ കാലഘട്ടത്തിലെ അഭയാര്‍ത്ഥിയുടെ അനുഭവങ്ങള്‍ ഏറ്റുവാങ്ങിയവനാണ് യേശു. എല്ലാ ജീവിതസാഹചര്യങ്ങളിലും യേശുവാണ് മനുഷ്യനു രക്ഷപകരുന്ന ശക്തി. യേശു ഇന്നും ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു, ഉയിര്‍ക്കുന്നു സډനസ്സുള്ള മനുഷ്യരിലൂടെ. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം, ഭൂമിയില്‍ സുമനസ്സുകള്‍ക്കു സമാധാനം! കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി (സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ്)
Image: /content_image/News/News-2018-12-23-03:09:38.jpg
Keywords: ആലഞ്ചേരി
Content: 9330
Category: 1
Sub Category:
Heading: കമ്മ്യൂണിസ്റ്റ് വിയറ്റ്നാമിൽ സ്ഥിരം പേപ്പൽ പ്രതിനിധിയെ നിയമിക്കാൻ സാധ്യത
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനും, വിയറ്റ്നാമുമായി വർഷങ്ങളായി നടക്കുന്ന ചർച്ചകൾക്കൊടുവിൽ കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാമിൽ സ്ഥിരം പേപ്പൽ പ്രതിനിധിയെ നിയമിക്കാൻ സാധ്യത തെളിയുന്നു. വത്തിക്കാൻ പ്രതിനിധി സംഘവും വിയറ്റ്നാമിന്റെ പ്രതിനിധി സംഘവും തമ്മിൽ നടന്ന ചർച്ചയിൽ പുരോഗതിയുണ്ടെന്നും, വിയറ്റ്നാമുമായി ബന്ധം ഊഷ്മളമാക്കി സമീപഭാവിയിൽ സ്ഥിരം പേപ്പൽ പ്രതിനിധിയെ നിയമിക്കാൻ സാധ്യതയുണ്ടെന്നും വത്തിക്കാൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇപ്പോഴത്തെ ഈ ചുവടുവെപ്പ് രണ്ടുകൂട്ടരും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ സഹായകമാകുമെന്ന് വിയറ്റ്നാം സംഘം ആത്മവിശ്വാസം പ്രകടിപ്പിച്ചതായും പത്രക്കുറിപ്പിൽ പറയുന്നു. വത്തിക്കാനും വിയറ്റ്നാമും തമ്മിൽ പൂർണമായ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായുള്ള ഏഴാമത് ഔദ്യോഗിക കൂടിക്കാഴ്ച ഡിസംബർ പത്തൊമ്പതാം തിയതി വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹനോയിലാണ് നടന്നത്. ഇരു രാജ്യത്തെയും പ്രതിനിധികൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ച 2016ലാണ് നടന്നത്. പൂർണ്ണമായ നയതന്ത്ര ബന്ധമില്ലെങ്കിലും 2011 മുതൽ സ്ഥിരമല്ലാത്ത ഒരു നയതന്ത്രപ്രതിനിധി വത്തിക്കാന് വിയറ്റ്നാമിൽ ഉണ്ട്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വിയറ്റ്നാമിന്റെ ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഈ നിയമനം സാധ്യമായത്. 2016ൽ ഫ്രാൻസിസ് മാർപാപ്പ വിയറ്റ്നാം പ്രസിഡന്റ് ട്രാൻ ഡേയ് കാങിന് വത്തിക്കാനിൽ സ്വീകരണം നൽകിയിരുന്നു. മത സ്വാതന്ത്ര്യത്തെപ്പറ്റി അമേരിക്കയുടെ അന്താരാഷ്ട്ര കമ്മീഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ മതവിശ്വാസം ഏറ്റവും അധികമായി അടിച്ചമർത്തുന്ന ലോകത്തിലെ 16 രാജ്യങ്ങളുടെ പട്ടികയിൽ വിയറ്റ്നാമും ഉൾപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ വത്തിക്കാനുമായി നടത്തുന്ന ചർച്ചയിൽ ഉള്ള പുരോഗതി അന്താരാഷ്ട്ര തലത്തിൽ വിയറ്റ്നാമിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.
Image: /content_image/News/News-2018-12-23-12:15:55.jpg
Keywords: വിയറ്റ്നാ
Content: 9331
Category: 18
Sub Category:
Heading: പതിനായിരങ്ങള്‍ പങ്കെടുത്ത പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷനു സമാപനം
Content: പാലാ: പതിനായിരങ്ങള്‍ പങ്കെടുത്ത 36ാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം സ്ഥാപക ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ വചനപ്രഘോഷണവും പ്രാര്‍ത്ഥനാ ശുശ്രൂഷകളും ആയിരങ്ങള്‍ക്കാണ് കൃപയുടെ അഭിഷേകം വര്‍ഷിച്ചത്. രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വചനത്തിന്റെ ആയുധങ്ങള്‍ ധരിച്ച് തിന്മയ്‌ക്കെതിരേ പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഫാ. ജോസഫ് തോലാനിക്കല്‍, ഫാ. തോമസ് വടക്കേല്‍, ഫാ. ജോര്‍ജ് വരകുകാലാപറന്പില്‍, ഫാ. ജോസഫ് പുരയിടത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു. വൈകുന്നേരം നടന്ന വിശുദ്ധ കുര്‍ബാനയില്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചനസന്ദേശം നല്‍കി. ഫാ. സ്‌കറിയ വേകത്താനം, ഫാ. ജോസഫ് മുകളേപറന്പില്‍, ഫാ. ജോയല്‍ പണ്ടാരപ്പറന്പില്‍, ഫാ. മൈക്കിള്‍ വടക്കേക്കര തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 101 അംഗ ടീമാണ് അഞ്ചുദിവസം നീണ്ടുനിന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ നയിച്ചത്. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ബിനോയി കരിമരുതുങ്കല്‍, ഫാ. സാംസണ്‍ മണ്ണൂര്‍, ഫാ. റെനി പുല്ലുകാലായില്‍, ഫാ. സാജു ഇലഞ്ഞിയില്‍ തുടങ്ങിയവര്‍ വചനം പങ്കുവച്ചു. കണ്‍വെന്‍ഷന്‍ ദിനങ്ങളില്‍ കുന്പസാരത്തിനും സ്പിരിച്വല്‍ ഷെയറിംഗിനും പ്രത്യേകം ഏര്‍പ്പെടുത്തിയിരുന്നു.
Image: /content_image/India/India-2018-12-24-08:11:30.jpg
Keywords: പാലാ
Content: 9332
Category: 18
Sub Category:
Heading: ഗവര്‍ണറും മുഖ്യമന്ത്രിയും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു
Content: തിരുവനന്തപുരം: കേരള ഗവര്‍ണര്‍ പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും മലയാളി സമൂഹത്തിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. സ്‌നേഹത്തിന്റെയും അനുകമ്പയുടെയും ക്ഷമാശീലത്തിന്റെയും ചൈതന്യം ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെയെന്നും സമാധാനവും ഐശ്വര്യവും ഒരുമയും കൊണ്ട് ആനന്ദകരമാകട്ടെ ഈ ക്രിസ്മസെന്നും ഗവര്‍ണര്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നതെന്നും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമായാണ് ക്രിസ്തുവിന്റെ പിറവി നടന്നതെന്നും മുഖ്യമന്ത്രി ആശംസാ കുറിപ്പില്‍ കുറിച്ചു. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കണമെന്ന വചനം പ്രസക്തമാണെന്ന് നമ്മെ ഓര്‍മിപ്പിച്ച കാലം കൂടിയാണിത്. പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം വാതിലുകള്‍ അന്യനു വേണ്ടി തുറന്നിടാന്‍ മനസു കാണിച്ചവര്‍ ക്രിസ്മസിന്റെ സന്ദേശം തന്നെയാണ് ഉള്‍ക്കൊള്ളുന്നത്. കേരളീയര്‍ക്കിത് അതിജീവനത്തിന്റെ കാലം കൂടിയാണ്. പ്രതീക്ഷാനിര്‍ഭരമായ നല്ല നാളെയിലേക്കു ചുവടുവയ്ക്കാന്‍ ക്രിസ്മസ് നമുക്ക് കരുത്തേകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Image: /content_image/India/India-2018-12-25-02:23:31.jpg
Keywords: ക്രിസ്തുമ
Content: 9333
Category: 18
Sub Category:
Heading: മനുഷ്യവര്‍ഗത്തിനുനേരേ തുറന്നുവച്ച കരുണയുടെ വാതിലാണു പുല്‍ക്കൂട്ടിലെ ഉണ്ണി: കെ‌സി‌ബി‌സി
Content: കൊച്ചി: ദൈവം മനുഷ്യവര്‍ഗത്തിനുനേരേ തുറന്നുവച്ച കരുണയുടെ വാതിലാണു പുല്‍ക്കൂട്ടിലെ ഉണ്ണിയെന്ന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി. ദൈവത്തിന്റെ കരുണയിലേക്കു ഹൃദയം തുറക്കാനും പരസ്പര സ്‌നേഹത്തിലേക്കും കരുതലിലേക്കും മനസു തുറക്കാനുമാണ് ക്രിസ്മസ് നമ്മോട് ആഹ്വാനം ചെയ്യുന്നത്. മനുഷ്യാവതാരം ചെയ്ത ദൈവപുത്രനില്‍ വെളിപ്പെട്ട ദൈവസ്‌നേഹം ലോകത്തിനു മുഴുവന്‍ രക്ഷയുടെ സദ് വാര്‍ത്തയായി. നിയമത്തിലൂടെ നടപ്പാക്കാവുന്ന നീതിക്ക് അപ്പുറത്തേക്കു ചിന്തിക്കുന്നതിനെക്കുറിച്ചും മാനസാന്തരത്തിലൂടെയും അനുരഞ്ജനത്തിലൂടെയും ഉണ്ടാകേണ്ട വീണ്ടെടുപ്പിന്റെയും രക്ഷയുടെയും അനുഭവത്തെക്കുറിച്ചും ക്രിസ്മസ് ലോകത്തെ ഓര്‍മിപ്പിക്കുന്നു. ദൈവം മനുഷ്യവര്‍ഗത്തിനുനേരേ തുറന്നുവച്ച കരുണയുടെ വാതിലാണു പുല്‍ക്കൂട്ടിലെ ഉണ്ണി. ലോകത്തിലെങ്ങും സമാധാനമുണ്ടാകാന്‍ ഈ ദിനത്തില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കാം. മനുഷ്യമനസുകളില്‍ പിറവിയെടുക്കേണ്ട ദൈവിക ചൈതന്യത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണു ക്രിസ്മസ്. അനുഗ്രഹപ്രദമായ ക്രിസ്മസ് ആശംസകള്‍ നേരുന്നതായും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സന്ദേശത്തില്‍ അറിയിച്ചു.
Image: /content_image/India/India-2018-12-25-02:37:56.jpg
Keywords: ക്രിസ്തുമ
Content: 9334
Category: 18
Sub Category:
Heading: മനുഷ്യവര്‍ഗത്തിനുനേരേ തുറന്നുവച്ച കരുണയുടെ വാതിലാണു പുല്‍ക്കൂട്ടിലെ ഉണ്ണി: കെ‌സി‌ബി‌സി
Content: കൊച്ചി: ദൈവം മനുഷ്യവര്‍ഗത്തിനുനേരേ തുറന്നുവച്ച കരുണയുടെ വാതിലാണു പുല്‍ക്കൂട്ടിലെ ഉണ്ണിയെന്ന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി. ദൈവത്തിന്റെ കരുണയിലേക്കു ഹൃദയം തുറക്കാനും പരസ്പര സ്‌നേഹത്തിലേക്കും കരുതലിലേക്കും മനസു തുറക്കാനുമാണ് ക്രിസ്മസ് നമ്മോട് ആഹ്വാനം ചെയ്യുന്നത്. മനുഷ്യാവതാരം ചെയ്ത ദൈവപുത്രനില്‍ വെളിപ്പെട്ട ദൈവസ്‌നേഹം ലോകത്തിനു മുഴുവന്‍ രക്ഷയുടെ സദ് വാര്‍ത്തയായി. നിയമത്തിലൂടെ നടപ്പാക്കാവുന്ന നീതിക്ക് അപ്പുറത്തേക്കു ചിന്തിക്കുന്നതിനെക്കുറിച്ചും മാനസാന്തരത്തിലൂടെയും അനുരഞ്ജനത്തിലൂടെയും ഉണ്ടാകേണ്ട വീണ്ടെടുപ്പിന്റെയും രക്ഷയുടെയും അനുഭവത്തെക്കുറിച്ചും ക്രിസ്മസ് ലോകത്തെ ഓര്‍മിപ്പിക്കുന്നു. ദൈവം മനുഷ്യവര്‍ഗത്തിനുനേരേ തുറന്നുവച്ച കരുണയുടെ വാതിലാണു പുല്‍ക്കൂട്ടിലെ ഉണ്ണി. ലോകത്തിലെങ്ങും സമാധാനമുണ്ടാകാന്‍ ഈ ദിനത്തില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കാം. മനുഷ്യമനസുകളില്‍ പിറവിയെടുക്കേണ്ട ദൈവിക ചൈതന്യത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണു ക്രിസ്മസ്. അനുഗ്രഹപ്രദമായ ക്രിസ്മസ് ആശംസകള്‍ നേരുന്നതായും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സന്ദേശത്തില്‍ അറിയിച്ചു.
Image: /content_image/India/India-2018-12-25-02:37:57.jpg
Keywords: ക്രിസ്തുമ