Contents

Displaying 5281-5290 of 25107 results.
Content: 5577
Category: 1
Sub Category:
Heading: ലെബനോനിലെ ക്രൈസ്തവ ദേവാലയങ്ങള്‍ പുനരുദ്ധരിക്കുവാന്‍ സഹായവുമായി ഹംഗറി
Content: ബുഡാപെസ്റ്റ്: രൂക്ഷമായ അക്രമങ്ങള്‍ നടക്കുന്ന ലെബനോനില്‍, തകര്‍ന്ന ക്രൈസ്തവ ദേവാലയങ്ങളുടെ പുനരുദ്ധാരണത്തിനായി ഹംഗേറിയന്‍ ഗവൺമെന്റിന്റെ സാമ്പത്തിക സഹായം. ലെബനോനിലെ മുപ്പത്തിയൊന്ന് ദേവാലയങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായാണ് മദ്ധ്യയൂറോപ്യൻ രാജ്യമായ ഹംഗറി രംഗത്ത് വന്നിട്ടുള്ളത്. രാജ്യത്തെ ക്രൈസ്തവര്‍ക്ക് പ്രത്യാശ നല്‍കുന്നതാണ് ഹംഗേറിയന്‍ ഗവണ്‍മെന്‍റിന്റെ പുതിയ ഉദ്യമം. ബെയ്റൂട്ടിലെ ഹംങ്കേറിയൻ എംബസിയും ഹങ്കേറിയൻ കത്തോലിക്കാ യൂണിവേഴ്സിറ്റിയുടേയും നേതൃത്വത്തിലാണ് സാമ്പത്തിക സഹായം നല്‍കുന്നത്. നാല് ലക്ഷത്തോളം യുഎസ് ഡോളറാണ് ബുഡാപെസ്റ്റ് ഓർത്തഡോക്സ് ദേവാലയ പുനരുദ്ധാരണത്തിനായി മാറ്റി വച്ചിരിക്കുന്നത്. മോസ്കോ പാത്രിയാർക്കീസിന്റെ വസ്തുവകകൾ വീണ്ടെടുക്കാൻ തൊണ്ണൂറ് ലക്ഷത്തോളം യു.എസ് ഡോളർ വകയിരുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കിഴക്കൻ മേഖലയിലെ ക്രൈസ്തവരെ പുനഃരുദ്ധരിക്കാൻ മുന്നോട്ട് വന്ന രാജ്യമാണ് ഹംഗറി. ഇറാഖിലെ ദുരിതമനുഭവിക്കുന്ന ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ ഉന്നമനത്തിനായി 145 ദശലക്ഷം ഫോറിന്റ്സിന്റെ ($ 5,25,000) സഹായമാണ് ഹംഗറി നേരത്തെ നല്‍കിയത്. യൂറോപ്യന്‍ സംഘടനകള്‍ ആഗോള തലത്തിലെ ക്രൈസ്തവരുടെ പ്രശ്‌നങ്ങളെ കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് ഹംഗേറിയന്‍ പ്രധാനമന്ത്രിയായ വിക്ടര്‍ ഓര്‍ബാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Image: /content_image/News/News-2017-08-02-10:20:09.jpg
Keywords: ഹംഗ, ഹംഗേ
Content: 5578
Category: 4
Sub Category:
Heading: പൗരോഹിത്യത്തിന്‍റെ വില മനസ്സിലാക്കിയിട്ടുണ്ടോ?
Content: "ഞാന്‍ ഒരു പുരോഹിതനാകാന്‍ വേണ്ടി മാത്രം പ്രാര്‍ത്ഥിച്ചാല്‍ പോരാ. ഒരു വിശുദ്ധനായ പുരോഹിതനാകാന്‍ പ്രാര്‍ത്ഥിക്കണം" - വിശുദ്ധ കുര്‍ബ്ബാനയെക്കുറിച്ച് ഒരിക്കല്‍ ക്ലാസ്സെടുത്തിട്ടു പുറത്തിറങ്ങിയപ്പോള്‍ വൈദികപരിശീലനത്തില്‍ ആയിരുന്ന ഒരു ബ്രദര്‍ പറഞ്ഞ വാക്കുകള്‍ എന്നില്‍ ഏറെ സന്തോഷമുണര്‍ത്തി എന്നു മാത്രമല്ല അദ്ദേഹത്തിന്‍റെ പുത്തന്‍ കുര്‍ബ്ബാനയ്ക്ക് ക്ഷണിച്ചപ്പോള്‍ പ്രതികൂല സാഹചര്യമായിരുന്നിട്ടു പോലും ത്യാഗം സഹിച്ചു ആ ധന്യമുഹൂര്‍ത്തത്തില്‍ പങ്കെടുത്തു. ആ തിരുക്കര്‍മ്മങ്ങളില്‍ എനിക്കേറെ സംതൃപ്തി തോന്നി. എന്‍റെ പ്രാര്‍ത്ഥന അതിന്‍റെ പൂര്‍ണ്ണതയിലെത്തണമെങ്കില്‍ ഇനിയും കൂടുതല്‍ പ്രാര്‍ത്ഥിക്കണം. അദ്ദേഹം ആദ്യബലിയര്‍പ്പണത്തില്‍ തന്നെ ഒരു വിശുദ്ധനായ പുരോഹിതനാണ്. ഇനി ഈ വിശുദ്ധിയുടെ പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ ഇനിയും തന്‍റെ ദൗത്യം തന്‍റെ ജീവിതകാലം മുഴുവന്‍ ദൈവഹിതത്തിനനുസരണം മുന്നേറണം. അടുത്തവര്‍ഷം ബലിയര്‍പ്പണത്തിനായി ഒരുങ്ങുന്ന ഒരു ബ്രദറിന്‍റെയും ആവശ്യം ഇതുതന്നെ. ഇടയ്ക്കൊക്കെ കാണുമ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ പറയും. എനിക്കേറ്റവും ഇഷ്ടമുള്ള ഒരു നിയോഗമാണിത്. ഒരു പുരോഹിതന്‍റെ വില മനസ്സിലാക്കിയതില്‍ പിന്നെ പുരോഹിതരെ പലപ്പോഴും അസൂയയോടെയാണ് നോക്കുന്നത്. പൗരോഹിത്യ വര്‍ഷത്തില്‍ ഒരു തീരുമാനമെടുത്തു - പുരോഹിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. ഒരു പുരോഹിതനെക്കുറിച്ച് ഒരിക്കലും കുറ്റം പറയുകയില്ല. ഇവിടെ വലിയ അത്ഭുതം സംഭവിച്ചു. ഈ തീരുമാനമെടുത്തതില്‍ പിന്നെ ഞാനുമായിട്ട് ബന്ധപ്പെട്ടിട്ടുള്ള എല്ലാ പുരോഹിതരും എന്‍റെ വചനപ്രഘോഷണത്തിലും എഴുത്തിലും ശുശ്രൂഷയിലുമൊക്കെ ഏറെ പ്രോത്സാഹിപ്പിക്കും. എന്‍റെ ഇന്നത്തെ വളര്‍ച്ചയില്‍ പുരോഹിതന്മാരുടെ പ്രോത്സാഹനം വിവരിക്കാന്‍ വാക്കുകളില്ല. ഇനി ഈ കുറിപ്പെഴുതാന്‍ തന്നെ കാരണം ഒരു പുരോഹിതന്‍റെ കത്തിലെ നല്ല വാക്കുകളാണ്. അതും വലിയ പണ്ഡിതനും അത്മായരെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു പുരോഹിതന്‍. ഇടവകവികാരിമാര്‍ക്ക് സ്ഥലം മാറ്റം നല്ലൊരു കാഴ്ചപ്പാടാണ്. വിശുദ്ധി പരത്തുന്ന പുരോഹിതരുടെ സാന്നിധ്യം എല്ലാ ഇടവകയ്ക്കും ലഭിക്കുമല്ലോ. ദിവ്യബലിക്കു ശേഷം വൈദികവര്‍ഷം കഴിഞ്ഞതില്‍ പിന്നെ മിക്കവാറും പള്ളികളിലും വൈദികര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയുണ്ട്. ഈ പ്രാര്‍ത്ഥനയില്‍ വൈദികന്‍റെ കരങ്ങളെയും നാവിനെയും ഹൃദയത്തെയുമൊക്കെ സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇതില്‍ എന്നെ ഏറ്റവുമധികം ആനന്ദിപ്പിക്കുന്ന ഒരു ഭാഗമുണ്ട്. അതിപ്രകാരമാണ്‌ "ഇവരുടെ ശുശ്രൂഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും പരത്തില്‍ നിത്യസൗഭാഗ്യത്തിനും ഇടയാകട്ടെ.' വൈദികരുടെ വിലയോര്‍ത്ത് അസൂയ ഉണ്ടെങ്കിലും ഈ ഭാഗം വരുമ്പോള്‍ അഭിമാനം തോന്നുന്നു. എല്ലാ പുരോഹിതര്‍ക്കും ഒരേ കാഴ്ചപ്പാടല്ല, വ്യത്യസ്ത കാഴ്ചപ്പാടാണല്ലോ ഉള്ളത്. തീര്‍ച്ചയായും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ള പുരോഹിതന്‍ ഒരു ഇടവകയില്‍ മാറി വരുമ്പോള്‍ ആ ഇടവകയിലും വ്യത്യസ്ത നന്മകള്‍ വന്നു കൊള്ളും. എങ്കിലും ഒരു വൈദികന്‍ സ്ഥലം മാറി വരുമ്പോള്‍ ഞാന്‍ ഏറെ പ്രാര്‍ത്ഥിക്കുന്നത് ബലിയര്‍പ്പണത്തില്‍ തീക്ഷ്ണതയുള്ള ഒരു വൈദികനെയാണ്. വൈദികര്‍ ബലിയര്‍പ്പകരാണല്ലോ. ആര്‍സ് എന്ന്‍ കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് വി. ജോണ്‍ മരിയ വിയാനിയെയാണ്. പല ഇടവകകളിലും ചെല്ലുമ്പോള്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ഞങ്ങളുടെ അച്ഛന്‍. ഞാനവരോട് തിരിച്ചും അഭിമാനത്തോടെ പറയാറുണ്ട്. നിങ്ങളുടെ മാത്രമല്ല ഇദ്ദേഹം ഞങ്ങളുടെയും അച്ഛനായിരുന്നു. അതെ, ഒരു പുരോഹിതന്‍ ഒരു ഇടവകയ്ക്കു സ്വന്തമായിരുന്നാലും പല ഇടവകയ്ക്കും അദ്ദേഹം സ്വന്തമായിരുന്നു. എല്ലാവരുടെയും സ്വന്തമായവന്‍ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ക്രിസ്തുവിന്‍റെ സ്വന്തം. എല്ലാവരുടെയും സ്വന്തം. ഒരു പുരോഹിതന്‍റെ കാഴ്ചപ്പാടുകളും ഒരു ഇടവകയെത്തന്നെ മാറ്റിമറിക്കാം. എനിക്ക് നേരിട്ട് അറിയാവുന്ന സംഭവത്തിലൂടെ വ്യക്തമാക്കാം. 500-ല്‍ താഴെ കുടുംബങ്ങളുള്ള ഇടവക. 7 മണിക്ക് കുര്‍ബ്ബാന. സാമാന്യം നല്ലപോലെ ആളുകള്‍. എന്നാല്‍ എല്ലാ ദിവസവും 7 മണിക്കുള്ള പതിവു കുര്‍ബ്ബാനയ്ക്കു മുന്‍പ് 6-15 നു ഒരു കുര്‍ബ്ബാന കൂടി പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ചു. ആളുകളുടെ നല്ല സഹകരണം. പള്ളിയില്‍ ആളുകള്‍ വര്‍ദ്ധിച്ചു. ഒരുക്കലും ബലിമുടക്കാത്ത എനിക്ക് ഏറെ സഹായകരമാണ്. രാവിലെ യാത്ര പുറപ്പെടേണ്ടപ്പോള്‍ ഈ പള്ളിയില്‍ പോയാല്‍ മതി. ഇവിടെ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം രണ്ടു കുര്‍ബ്ബാനയ്ക്കും ആളുകള്‍ സഹകരിക്കുന്നു എന്നതാണ്. രണ്ടു കുര്‍ബ്ബാനയര്‍പ്പിച്ചു കൊണ്ടിരുന്ന പള്ളിയില്‍ ആളുകള്‍ കുറവായിരുന്നതിനാല്‍ ഒറ്റ കുര്‍ബ്ബാന ആക്കിയപ്പോള്‍ ആളുകള്‍ കുറഞ്ഞു. ഒറ്റ‍ കുര്‍ബ്ബാനയുള്ള പള്ളിയില്‍ രണ്ടു കുര്‍ബ്ബാന ആക്കിയപ്പോള്‍ ആളുകള്‍ കൂടി. പലരുമായി സംസാരിച്ചപ്പോള്‍ എനിക്ക് മനസ്സിലായത് ഇത് ദൈവത്തിന്‍റെ പ്രത്യേക ഇടപെടലാണ്. തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ കിട്ടിയപ്പോള്‍ പള്ളിയില്‍ വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. പ്രത്യേകിച്ചു ജോലിക്കാര്‍, ബിസിനസ്സുകാര്‍. ബലിയര്‍പ്പണം അവരുടെ ജീവിതശൈലിയായി മാറിയപ്പോള്‍ കൂടുതല്‍ ദൈവാനുഗ്രഹം ലഭിച്ചതായി അവര്‍ സാക്ഷ്യപ്പെത്തുന്നു. വി. കുര്‍ബ്ബാനയെ സ്നേഹിക്കുന്ന വൈദികര്‍ തുടക്കത്തില്‍ സൂചിപ്പിച്ച ബ്രദറിനെപ്പോലെ വിശുദ്ധനായി തന്നെ തീരുമെന്ന് മാത്രമല്ല, കുടുംബങ്ങളേയും സഭയേയും ഇടവകയേയും വിശുദ്ധിയിലേക്ക് നയിക്കുകയും ചെയ്യും. ഇക്കഴിഞ്ഞ മാസം വി.കുര്‍ബ്ബാനയെക്കുറിച്ച് ക്ലാസ്സെടുക്കാന്‍ ഒരു സ്ഥലത്ത് വിളിച്ചു. ട്രെയിന്‍ യാത്രയായതിനാല്‍ വീല്‍ ചെയറില്‍ ഇരുന്ന്‍ പ്രഘോഷിക്കുന്ന ഒരു സഹോദരനെയും കൊണ്ടുപോകേണ്ടതിനാല്‍ കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കുകയില്ല. എനിക്ക് പരിചയമുള്ള വൈദികനായിരുന്നതിനാല്‍ കുര്‍ബ്ബാനയെക്കുറിച്ച് ഞാന്‍ ഇപ്രകാരം പറഞ്ഞു. ഞാന്‍ വരാം. പക്ഷേ വൈകുന്നേരം കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണം. അച്ചനത് സമ്മതിച്ചു. ഞാന്‍ വീണ്ടും കുര്‍ബ്ബാന നഷ്ടപ്പെടുമെന്ന് ആശങ്ക പറഞ്ഞപ്പോള്‍ അച്ചന്‍ പറഞ്ഞ വാക്കുകള്‍ ഇതാണ്, "ധൈര്യമായി പോരൂ. ഒന്നുമല്ലെങ്കിലും ഞാനൊരച്ചനല്ലേ" വൈകുന്നേരം അച്ചനുമായി കണ്ടുമുട്ടി. ആ ധ്യാനത്തിലെ കുര്‍ബ്ബാന കഴിഞ്ഞിരുന്നു. അച്ചന്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കുര്‍ബ്ബാനയുടെ കാര്യം സൂചിപ്പിച്ചു. ഉടന്‍ അച്ചന്‍ പോകും വഴി എന്നെ വൈകുന്നേരം 6 മണിക്ക് കുര്‍ബ്ബാനയുള്ള പള്ളിയില്‍ എത്തിച്ചു. ഈ അച്ചനെ ഞാന്‍ എങ്ങനെ മറക്കും ഈ അച്ചനുവേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കാന്‍ എനിക്ക് സാധിക്കുമോ. പലപ്പോഴും എന്നെ ഏറെ സ്നേഹിക്കുന്ന എനിക്ക് എന്തും സംസാരിക്കാന്‍ സ്വാതന്ത്ര്യം തന്നിട്ടുള്ള അച്ചന്മാരോടു ഞാന്‍ ചോദിക്കാറുണ്ട്. പ്രിയപ്പെട്ട അച്ചാ ആനയ്ക്ക് ആനയുടെ യഥാര്‍ത്ഥ ശക്തി അറിയാമോ? പൗരോഹിത്യം - അതിന്‍റെ യഥാര്‍ത്ഥ വിലയറിഞ്ഞാല്‍ - കര്‍ത്താവേ നിന്‍റെ പരിശുദ്ധാത്മാവ് എഴുന്നള്ളി വരട്ടെയെന്ന ഒറ്റവാക്കില്‍ എന്താണു സംഭവിക്കുന്നത്? ഇനി വിശ്വാസികള്‍ വൈദികന്‍റെ വില അറിയണം. അവര്‍ നമ്മുടെ സ്വന്തമാണ്. സഭയുടെ സ്വന്തമാണ്. അതോടൊപ്പംതന്നെ അവര്‍ ദൈവത്തിന്‍റെ സ്വന്തമാണ്. ഭൂമിയില്‍ നമ്മുടെ ആത്മാക്കളുടെ സംരക്ഷണം അവരെയാണ് ഏല്‍പ്പിച്ചിരിക്കുനത്. അവരര്‍ഹിക്കുന്ന ബഹുമാനം, ആദരവ് നല്‍കേണ്ടതാണ്. വിശ്വാസികളുടെ കടമയാണത്. ഇതൊരിക്കലും മറക്കരുത്. .................തുടരും................. {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} {{വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4479 }} {{ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4527 }} {{നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4586 }} {{വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4645 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4690 }} {{വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4750 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4812 }} {{വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4879 }} {{ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4942 }} {{ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......! - ഭാഗം XIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4994 }} {{വിശുദ്ധ കുര്‍ബാനയിലെ യേശുവിനെ തിരിച്ചറിയുന്ന ക്രിസ്ത്യാനി, നീ എത്രയോ ഭാഗ്യവാന്‍..! - ഭാഗം XIV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5047 }} {{വിശുദ്ധ കുര്‍ബാനയുടെ അത്ഭുതശക്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.......? - ഭാഗം XV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5107 }} {{വിശുദ്ധ കുര്‍ബാനയ്ക്കു ഭിക്ഷക്കാരന്‍ വഴികാട്ടിയായപ്പോള്‍- XVIവായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5286 }} {{ ദിവ്യകാരുണ്യത്തില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എണ്ണിതിട്ടപ്പെടുത്തുക അസാധ്യം- ഭാഗം XVII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/5345 }} {{ വിശുദ്ധ കുർബാന: സകല ചോദ്യങ്ങൾക്കുമുള്ള ഉത്തരം - ഭാഗം XVIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/5404 }} {{ വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ക്രിസ്തുവിന്റെ ശക്തി സ്വീകരിക്കുക - ഭാഗം XIX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/5465 }}
Image: /content_image/Mirror/Mirror-2017-08-02-12:09:33.jpg
Keywords: വിശുദ്ധ കുര്‍ബാന, വിശുദ്ധ കുർബ്ബാന
Content: 5579
Category: 6
Sub Category:
Heading: ലോകം മുഴുവനും അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കട്ടെ
Content: "അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുത പിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍" (മര്‍ക്കോ 1: 15). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 18}# <br> ലോകരക്ഷകനായ യേശുക്രിസ്തു ലോകം മുഴുവനെയും മാനസാന്തരത്തിലേക്ക് വിളിക്കുന്നു. "സമയം പൂര്‍ത്തിയായി. ദൈവരാജ്യം സമീപിച്ചിരിക്കുന്നു,.അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍" എന്നു പ്രസംഗിച്ചു കൊണ്ട് അവിടുന്ന് തന്റെ പരസ്യജീവിതത്തിന്റെ ദൗത്യം ആരംഭിക്കുന്നു. സഭയുടെ പ്രഘോഷണത്തില്‍ ഈ വിളി ഒന്നാമതായി ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും ഇനിയും അറിയാത്തവരെ ഉദ്ദേശിച്ചുള്ളതാണ്. അങ്ങനെ പ്രഥമവും മൗലികവുമായ മാനസാന്തരത്തിന്റെ പ്രഥമ മാര്‍ഗ്ഗം മാമ്മോദീസയാണ്. സുവിശേഷത്തിലുള്ള വിശ്വാസത്താലും മാമ്മോദീസായിലുമാണ് ഒരാള്‍ തിന്മയെ ഉപേക്ഷിക്കുകയും രക്ഷനേടുകയും ചെയ്യുന്നത്. മാനസാന്തരത്തിലേക്കുള്ള ക്രിസ്തുവിന്റെ വിളി ക്രൈസ്തവരുടെ ജീവിതങ്ങളില്‍ പ്രതിധ്വനിച്ചു കൊണ്ടിരിക്കുകയാണ്. മാനസാന്തരത്തിനുള്ള പരിശ്രമം കേവലം മാനുഷികപ്രവര്‍ത്തിയല്ല. ക്രിസ്തുവിലൂടെ നമ്മെ സ്നേഹിച്ച ദൈവത്തിന്റെ കരുണ നിറഞ്ഞ സ്നേഹത്തോടു പ്രത്യുത്തരിക്കുവാന്‍ കൃപാവരത്താല്‍ ആകര്‍ഷിക്കപ്പെടുകയും ചലിപ്പിക്കപ്പെടുകയും ചെയ്യുന്ന "അനുതപിക്കുന്ന ഹൃദയത്തിന്റെ" ചലനമാണിത്. തന്റെ ഗുരുവിനെ മൂന്നുപ്രാവശ്യം നിഷേധിച്ച് പറഞ്ഞ വിശുദ്ധ പത്രോസിനുണ്ടായ മാനസാന്തരം ഇതിനു സാക്ഷ്യം വഹിക്കുന്നു. യേശുവിന്റെ അനന്തമായ കാരുണ്യത്തിന്റെ കടാക്ഷം പത്രോസില്‍ നിന്ന് അനുതാപത്തിന്റെ കണ്ണുനീര്‍ പ്രവഹിപ്പിച്ചു. കര്‍ത്താവിന്റെ ഉത്ഥാനത്തിനു ശേഷം അവിടുത്തോടുള്ള സ്നേഹത്തിന്റെ മൂന്നു ദൃഡപ്രഖ്യാപനങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പുറപ്പെടുവാനും അതിനു കഴിഞ്ഞു. മാനസാന്തരത്തിലേക്കും പ്രായശ്ചിത്തത്തിലേക്കുമുള്ള യേശുവിന്റെ വിളി, ഹൃദയത്തിന്റെ മാനസാന്തരത്തെ, ആന്തരിക അനുതാപത്തെയാണ് ലക്ഷ്യംവെക്കുന്നത്. ഇതുകൂടാതെയുള്ള പ്രായശ്ചിത്ത പ്രവര്‍ത്തികള്‍ ഫലരഹിതവും വ്യാജവുമായിരിക്കും. ആന്തരികമായ പശ്ചാത്താപം ഒരു തിരിച്ചുവരവാണ്. പാപത്തില്‍ നിന്നു പിന്തിരിഞ്ഞു ദൈവത്തിലേക്കുള്ള തിരിച്ചുവരവാണത്. അതേസമയം ദൈവത്തിന്റെ കരുണയിലുള്ള പ്രത്യാശയോടും അവിടുത്തെ കൃപാവരത്തിലുമുള്ള ആശ്രയബോധത്തോടുംകൂടി ജീവിതത്തില്‍ പരിവര്‍ത്തനം വരുത്തുവാനുമുള്ള ആഗ്രഹവും തീരുമാനവും അതുള്‍ക്കൊള്ളുന്നു. #{red->n->b->വിചിന്തനം}# <br> "കര്‍ത്താവേ, ഞങ്ങള്‍ മടങ്ങിവരേണ്ടതിന് ഞങ്ങളെ അങ്ങയിലേക്ക് തിരിക്കണമേ" (വിലാ 5:21). നമ്മുടെ ഹൃദയങ്ങള്‍ തന്നിലേക്ക് തിരിയാന്‍ ഇടയാക്കുന്ന ദൈവത്തിന്റെ കൃപാവരത്തിന്റെ പ്രവര്‍ത്തിയാണ് മാനസാന്തരം. ദൈവസ്നേഹത്തിന്റെ വലിപ്പം കണ്ടെത്തുമ്പോള്‍ നമ്മുടെ ഹൃദയം പാപത്തിന്റെ ഭീതിയും ഭാരവും കൊണ്ട് കുലുങ്ങുന്നു. പാപത്താല്‍ ദൈവത്തെ ദ്രോഹിക്കുന്നതിലും അവിടുന്നില്‍ നിന്നു വേര്‍പ്പെട്ട് നില്‍ക്കുന്നതിലുമുള്ള ഭയം തുടങ്ങുന്നതും അപ്പോഴാണ്. നമ്മുടെ പാപങ്ങള്‍ കുത്തിമുറിവേല്‍പ്പിച്ചവനെ നോക്കുന്നതിലൂടെയാണ് മനുഷ്യഹൃദയം മാനസാന്തരപ്പെടുന്നത്. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-02-13:23:10.jpg
Keywords: യേശു, ക്രിസ്തു
Content: 5581
Category: 9
Sub Category:
Heading: അവധിക്കാലത്തിന്‍റെ സ്വര്‍ഗ്ഗീയ ആരവങ്ങളുമായി ആഗസ്റ്റ് മാസ സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍
Content: 2009-ല്‍ തുടക്കം കുറിച്ചു സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍ യു.കെ.യിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ആത്മീയ ഉണര്‍വ്വിനും വളര്‍ച്ചയ്ക്കും അതിശക്തമായ സ്രോതസ്സായി ഉയര്‍ന്നു നില്‍ക്കുന്നു. വര്‍ഷങ്ങളായി കണ്‍വെന്‍ഷനില്‍ മുടങ്ങാതെ സംബന്ധിക്കുന്നവരും, കണ്‍വെന്‍ഷനുവേണ്ടി annual leave എടുക്കുന്നവരും ഈ ദൈവിക ശുശ്രൂഷയുടെ പ്രാധാന്യത്തെ അടിവരയിടുന്നു. കുട്ടികളുടേയും യുവതലമുറയുടെയും വിശ്വാസ വളര്‍ച്ചയ്ക്കും വിശുദ്ധ ജീവിതത്തിനും ഈ ശുശ്രൂഷ അനുഗ്രഹമായി നിലകൊള്ളുന്നു എന്നതാണ് പരിശുദ്ധാത്മാവ് നല്‍കിയ ഈ ശുശ്രൂഷയുടെ പ്രത്യേകത. 2016-ല്‍ യുവാക്കള്‍ ദൈവശുശ്രൂഷയ്ക്കായി gap year എടുത്തുവെങ്കില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ 8-ല്‍ അധികം യുവതീയുവാക്കള്‍ ഒരു വര്‍ഷം യേശുവിനും അവിടുത്തെ സുവിശേഷത്തിനുമായി സമര്‍പ്പിക്കുകയാണ്. വിശ്വാസം അന്യമാര്‍ന്ന യൂറോപ്പിന് ഇപ്രകാരമുള്ള അഭിഷേക ശുശ്രൂഷകള്‍ അനിവാര്യമാണെന്ന് ഇംഗ്ലീഷ് വൈദികരും, മറ്റു ഭാഷക്കാരും എടുത്തു പറയുന്നു. ആഗസ്റ്റ്‌ മാസ കണ്‍വെന്‍ഷന്‍ അവധിക്കാല കണ്‍വെന്‍ഷനാണ് ഇതുവരെ ഇതില്‍ സംബന്ധിച്ചിട്ടില്ലാത്ത അനേകം കുടുംബങ്ങള്‍ക്ക് ആത്മീയ വിശ്വാസ തീര്‍ത്ഥാടനം പോലെ കടന്നുവരുവാന്‍ ആഗസ്റ്റ് മാസം വഴിയൊരുക്കുന്നു. അവധിക്കാലത്തിന്‍റെ വിനോദങ്ങളോടൊപ്പം കുടുംബങ്ങളിലും ദാമ്പത്യങ്ങളിലും യഥാര്‍ത്ഥമായ സമാധാനവും സന്തോഷവും പകര്‍ന്നു നല്‍കുന്ന യേശുക്രിസ്തുവിന്‍റെ അത്ഭുതകരമായ സൗഖ്യങ്ങളും ആത്മീയ അനുഭവങ്ങളും സ്വന്തമാക്കാന്‍ ഫാ.സോജി ഓലിക്കല്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. എത്യോപ്യയില്‍ നിന്നുള്ള ഉറച്ച കത്തോലിക്കാ വിശ്വാസി Tiru Neger സാക്ഷ്യപ്പെടുത്തുന്നു. "ഇത്രയും അനുഗ്രഹദായകമായ ശുശ്രൂഷയെക്കുറിച്ചറിയാന്‍ ഞാന്‍ വൈകിപ്പോയി. എന്‍റെ ഇടവകയില്‍ എന്‍റെ കുഞ്ഞുങ്ങള്‍ അവരുടെ പ്രായത്തിലുള്ള നാലോ അഞ്ചോ കുട്ടികളെ കാണുമ്പോള്‍, സമപ്രായത്തിലുള്ള 100 ഉം 200 ഉം കുട്ടികളോടൊത്ത് ആത്മീയ വിരുന്ന് അനുഭവിക്കുന്ന എന്‍റെ കുട്ടികളുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ". തത്സമയ സംവാദങ്ങളും സ്കിറ്റുകളും ഒരുക്കി ആഗസ്റ്റ് മാസത്തെ അനുഭവവേദ്യമാക്കാന്‍ Teans for Kingdom ശുശ്രൂഷകള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഇംഗ്ലീഷ് ഭാഷക്കാര്‍ക്കായി ഒരുക്കുന്ന "Transform" ശുശ്രൂഷകളുടെ സഹപ്രവര്‍ത്തകര്‍ക്കും അയല്‍പക്കക്കാര്‍ക്കും വലിയ അനുഗ്രഹസൗഖ്യങ്ങള്‍ക്ക് കാരണമായി മാറും. അതിശക്തമായ പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തി സെഹിയോന്‍ ടീം കണ്‍വെന്‍ഷനുവേണ്ടി തയ്യാറെടുക്കുന്ന രാവും പകലും Aston ദിവ്യകാരുണ്യ ആലയത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടന്നുവരുന്നു. കഴിഞ്ഞ 6 മാസമായി അട്ടപ്പാടി ധ്യാനകേന്ദ്രത്തില്‍ നിന്നും വന്ന Sr.Dona, Sr. Jesmi എന്നിവരുടെ ആത്മീയ കൗണ്‍സിലിംഗ് ശുശ്രൂഷകള്‍ നൂറുകണക്കിന് കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ കാരണമായി. #{red->n->n->Further Details: }# Sr.Meena: 07957 342742 ഇംഗ്ലീഷിലെ ഔദ്യോഗിക ഭൂതോച്ചാടന സംഘത്തില്‍ അംഗമായ റവ.ഫാ.ആന്‍ജലസ് പോളിന്‍റെ സാന്നിധ്യം ശുശ്രൂഷകള്‍ക്ക് കരുത്തായി മാറും. ഷ്രൂസ്ബറി രൂപതാ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരംഗശ്ശേരി വിശുദ്ധ കുര്‍ബ്ബാനയുടെ പ്രാധാന്യത്തിനു അടിവരയിടുമ്പോള്‍ ശക്തമായ വിടുതല്‍ ശുശ്രൂഷകള്‍ക്ക് ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കും. കഴിഞ്ഞ മാസത്തെ വിടുതല്‍ ശുശ്രൂഷകളുമായി ബന്ധപ്പെട്ട അത്ഭുത സാക്ഷ്യങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു. #{red->n->n-> യു‌കെയുടെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ ക്രമീകരിക്കുന്നവരുടെ വിവരങ്ങള്‍ ലഭ്യമാകാന്‍ ബന്ധപ്പെടുക: }# Biju: 0779 810900 / 0787 8149670. കുഞ്ഞുങ്ങളോടൊത്ത്, കൂട്ടുകാരോടൊത്ത്, പ്രിയപ്പെട്ടവരുമായി പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങി വരിക. പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ എഴുതിക്കൊണ്ടു വരിക. Spiritual Counseling ആവശ്യമുള്ളവര്‍ Welcome Counter-ല്‍ നിങ്ങളുടെ പേരുകള്‍ കൊടുക്കുക. വിശുദ്ധ കുമ്പസാരത്തിനായി പ്രാര്‍ത്ഥിച്ചിട്ട് ഒരുങ്ങി വരിക. രാവിലെ 8 മണിക്ക് ജപമാല പ്രദക്ഷിണത്തോടെ ആരംഭിച്ചിട്ട്, ദിവ്യകാരുണ്യ പ്രഭാഷണവും ആരാധനയുമായി 4 മണിക്ക് ശുശ്രൂഷകള്‍ അവസാനിക്കും. 4 മണിക്ക് ശേഷം ആവശ്യങ്ങള്‍ക്കായി പ്രത്യേക കൈവയ്പ് പ്രാര്‍ത്ഥനാശുശ്രൂഷ ഉണ്ടായിരിക്കും. #{red->n->n->Address: }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം ( Near J1 of the M5) <br> B70 7JW.
Image: /content_image/Events/Events-2017-08-02-16:30:18.jpg
Keywords: രണ്ടാം ശനി
Content: 5582
Category: 18
Sub Category:
Heading: ഫാ. മാര്‍ട്ടിന്റെ സംസ്ക്കാരം നാളെ
Content: ആലപ്പുഴ: സ്കോട്ട്‌ലൻഡിലെ എഡിന്‍ബറോയില്‍ മരിച്ച ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതസംസ്കാരം നാളെ നടക്കും. ഇന്ന്‍ രാവിലെ 9.30 നു നെടുമ്പാശേരിയിൽ എത്തുന്ന മൃതദേഹം പന്ത്രണ്ടരയോടെ പുളിങ്കുന്ന് കണ്ണാടിയിലുള്ള വീട്ടിലെത്തിക്കും. മൂന്നു മണിവരെ മൃതദേഹം പൊതുദർശനത്തിനും പ്രാർത്ഥനയ്ക്കുമായി വീട്ടിൽ വയ്ക്കും. വൈകിട്ട് അഞ്ചിനു ചെത്തിപ്പുഴ ആശ്രമ ദേവാലയത്തിൽ എത്തിക്കും. തുടർന്നു തിരുഹൃദയ ദേവാലയത്തിൽ പൊതുദർശനം. രാത്രി ഒൻപതിനു സമീപത്തുള്ള ചാപ്പലിലേക്കു മൃതദേഹം മാറ്റും. നാളെ രാവിലെ എട്ടിനു മൃതദേഹം വീണ്ടും തിരുഹൃദയ ദേവാലയത്തിലേക്കു മാറ്റും. 11നു നടക്കുന്ന വിശുദ്ധ കുർബാനയെ തുടർന്നാണ് സംസ്‌കാരച്ചടങ്ങുകൾ നടക്കുക. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിലിന്‍റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന മൃതസംസ്കാര ശുശ്രൂഷകളില്‍ നിരവധി വൈദികരും സന്യസ്ഥരും പങ്കെടുക്കും. അതേ സമയം ഫാ. മാര്‍ട്ടിന്റെ മരണകാരണം ഇപ്പൊഴും അവ്യക്തമായി തുടരുകയാണ്. മൂന്നുനാലു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാകുമെന്നു കരുതുന്നതായും, ഫാ. മാർട്ടിന്റെ കേസുമായി ബന്ധപ്പെട്ടു സ്കോർട്‌ലൻഡിലെ നടപടികൾക്കു സിഎംഐ സഭയും ബന്ധുക്കളും ചുമതലപ്പെടുത്തിയ ഫാ. ടെബിൻ പുത്തൻപുരയ്ക്കൽ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ജൂൺ 20 നാണു ഫാ. മാർട്ടിനെ എഡിൻബറോയിലെ ഡന്‍ബാര്‍ കടൽത്തീരത്തു മരിച്ച നിലയിൽ കണ്ടെത്തിയത്.
Image: /content_image/TitleNews/TitleNews-2017-08-03-04:55:31.jpg
Keywords: ഫാ. മാര്‍ട്ടി
Content: 5583
Category: 18
Sub Category:
Heading: അജപാലനം ആളുകളുടെ മേല്‍ ആധിപത്യം പുലര്‍ത്തിയാകരുത്: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: അഗളി: അജപാലനം ആളുകളുടെ മേൽ ആധിപത്യം പുലർത്തിയാകരുതെന്നും ഇത്തരം പ്രവണതകളിൽനിന്നു വ്യതിചലിച്ച് സഭയേയും സമൂഹത്തേയും കരുതലോടെ വേണം പരിചരിക്കാനെന്നും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടന്നുവരുന്ന വൈദികരുടെ ഗ്രാൻഡ് കോണ്‍ഫറൻസിൽ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. അധികാരികൾ എന്നതിനേക്കാൾ പരിചാരകർ എന്ന ഭാവത്തിലേക്കുള്ള ആത്മീയ വളർച്ചയ്ക്ക് പരിശുദ്ധാരൂപിയുടെ സാന്നിധ്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധാത്മാവിനാൽ നിയോഗിക്കപ്പെട്ട അജപാലകരാണ് തങ്ങളെന്ന ബോധ്യം വൈദികർ കാത്തുസൂക്ഷിക്കണം. ലോകത്തിലെ പല രാജ്യങ്ങളിലും സഭ തളർച്ച നേരിടുന്നുണ്ട്. അവിടെ പലയിടത്തും സഭയും സഭാപ്രവർത്തനവും വൈദികരുടെ ഒൗദ്യോഗിക ശുശ്രൂഷയായി മാറിയിരിക്കുന്നു. ധ്യാനകേന്ദ്രങ്ങൾ ദൈവത്തിന്‍റെ കരങ്ങളിലാണെന്ന ബോധ്യം ജനങ്ങൾക്കുണ്ടാകുംവിധമായിരിക്കണം പ്രവർത്തനങ്ങളും ശുശ്രൂഷകളും. പൗരോഹിത്യശുശ്രൂഷ സമർപ്പണമാകണമെന്നും ദൈവവിളിയുടെ സംശുദ്ധി കാത്തുസൂക്ഷിക്കണമെന്നും കർദിനാൾ പറഞ്ഞു. 1300-ല്‍ അധികം വൈദികര്‍ പങ്കെടുക്കുന്ന ഗ്രാൻഡ് കോണ്‍ഫറന്‍സ് നാളെ സമാപിക്കും.
Image: /content_image/India/India-2017-08-03-05:32:04.jpg
Keywords: ആലഞ്ചേരി
Content: 5584
Category: 18
Sub Category:
Heading: 29ാമത്‌ അല്‍ഫോന്‍സാ തീര്‍ത്ഥാടനം ശനിയാഴ്ച
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പ മിഷൻലീഗിന്‍റെ ആഭിമുഖ്യത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂർ ഫൊറോനാ പള്ളിയിലേക്കും നടത്തുന്ന 29-ാമത് അൽഫോൻസാ തീര്‍ത്ഥാടനം ആഗസ്റ്റ് 5 ശനിയാഴ്ച നടക്കും. മിഷനെ അറിയുക മിഷനുവേണ്ടി പ്രാർത്ഥിക്കുക എന്ന ലക്ഷ്യവുമായാണു സപ്തതി വർഷത്തിൽ കുഞ്ഞുമിഷനറിമാർ തീർത്ഥാടനത്തിനായി ഒരുങ്ങുന്നത്. മിഷൻലീഗ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രായഭേദമെന്യേ പതിനായിരങ്ങൾ തീർത്ഥാടനത്തിൽ പങ്കെടുക്കും. ആഗസ്റ്റ് 5നു രാവിലെ 5.30ന് വെട്ടിമുകൾ, ചെറുവാണ്ടൂർ, പള്ളിക്കുന്ന്, കോട്ടയ്ക്കപ്പുറം എന്നീ സ്ഥലങ്ങളിൽനിന്ന് അതിരമ്പുഴ മേഖലയുടെ തീർത്ഥാടനവും രാവിലെ 5.45ന് പാറേൽ മരിയൻ തീർഥാടനകേന്ദ്രത്തിൽനിന്നു ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീർത്ഥാടനവും രാവിലെ ഏഴിനു പനമ്പാലം സെന്‍റ് മൈക്കിൾസ് ചാപ്പലിൽനിന്നു കുടമാളൂർ മേഖലയുടെ തീർത്ഥാടനവും ആരംഭിക്കും. ആലപ്പുഴ, എടത്വാ, പുളിങ്കുന്ന്, ചന്പക്കുളം മേഖലകളിലെ തീർത്ഥാടകർ വിശുദ്ധ ചാവറയച്ചന്‍റെ കബറിടം സ്ഥിതി ചെയ്യുന്ന മാന്നാനം ആശ്രമ ദേവാലയത്തിൽ അന്നേ ദിവസം രാവിലെ 9.45ന് എത്തിച്ചേർന്നു മധ്യസ്ഥപ്രാർഥനയിൽ പങ്കെടുക്കും. തുടർന്ന് കുടമാളൂരിലേക്കു പദയാത്രയായി നീങ്ങും. അൽഫോൻസാ ജന്മഗൃഹത്തിലും കുടമാളൂർ പള്ളിയിലും രാവിലെ മുതല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം നടക്കും. തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അതിരൂപതാ മിഷൻലീഗ് ഡയറക്ടർ റവ.ഡോ.ജോബി കറുകപ്പറമ്പിൽ പറഞ്ഞു.
Image: /content_image/India/India-2017-08-03-05:48:43.jpg
Keywords: അല്‍ഫോന്‍
Content: 5585
Category: 1
Sub Category:
Heading: ഇറാഖിന്റെ ചരിത്രത്തിലാദ്യമായി ക്രൈസ്തവ വനിതയെ മേയറായി തിരഞ്ഞെടുത്തു
Content: ബാഗ്ദാദ്: ഇറാഖിലെ നിനവേ പ്രവിശ്യയിലെ അൽഖോഷ് മേയറായി ക്രൈസ്തവ വനിതയായ ലാറ യൂസിഫ് സാറയെ തിരഞ്ഞെടുത്തു. അൽകോഷിലെ ആദ്യ വനിതാ മേയറായ ലാറയെ വ്യാഴാഴ്ച നടന്ന മുൻസിപ്പൽ കൗൺസിൽ യോഗത്തിൽ ഐക്യകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു. ഇറാഖിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ക്രൈസ്തവ വനിതയെ മേയറായി തിരഞ്ഞെടുക്കുന്നത്. അഴിമതിയാരോപണങ്ങളെ തുടർന്ന് പുറത്താക്കപ്പെട്ട അബ്ദുൾ മിക്കായ്ക്കു പകരമാണ് കല്‍ദായ കത്തോലിക്ക വിശ്വാസിയായ ലാറയെ നിയമിച്ചത്. 2006-ല്‍ ഇക്കണോമിക്സിലും മാനേജ്മെൻറിലും ബിരുദം പൂര്‍ത്തിയാക്കിയ ആളാണ് ലാറ സാറ. ഐ.എസ് തീവ്രവാദ ഭീഷണി നിലനിന്നിരുന്ന നിനവേയിൽ സ്ഥിതിഗതികൾ ശാന്തമാക്കി ഒത്തൊരുമയോടെ ജനങ്ങളെ മുന്നോട്ട് കൊണ്ട് പോകുക എന്ന ലക്ഷ്യമാണ് സാറയില്‍ നിഷിപ്തമായ ദൗത്യം.
Image: /content_image/News/News-2017-08-03-06:53:28.jpg
Keywords: ഇറാഖ
Content: 5586
Category: 1
Sub Category:
Heading: ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Content: ആലപ്പുഴ: 44 ദിവസത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ പത്തുമണിയോട് കൂടി നെടുമ്പാശേരിയിൽ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങാന്‍ സി‌എം‌ഐ സഭാവൈദികരും ബന്ധുക്കളും ധാരാളം ആളുകളും എത്തിയിരിന്നു. തുടര്‍ന്നു മൃതശരീരവുമായി പുറപ്പെട്ട സംഘം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പുളിങ്കുന്ന് കണ്ണാടിയിലുള്ള വീട്ടിലെത്തും. #{red->none->b->Related Article: ‍}# {{ ഫാ. മാര്‍ട്ടിന്റെ സംസ്ക്കാരം നാളെ -> http://www.pravachakasabdam.com/index.php/site/news/5582 }} മൂന്നു മണിവരെ മൃതദേഹം പൊതുദർശനത്തിനും പ്രാർത്ഥനയ്ക്കുമായി വീട്ടിൽ വയ്ക്കും. വൈകിട്ട് അഞ്ചിനു ചെത്തിപ്പുഴ ആശ്രമ ദേവാലയത്തിൽ എത്തിക്കും. തുടർന്നു തിരുഹൃദയ ദേവാലയത്തിൽ പൊതുദർശനം നടക്കും. നാളെയാണ് മൃതസംസ്കാരം നടക്കുക. രോഗിയായി കിടക്കുന്ന പിതാവ് തോമസ് സേവ്യറിനോടു മകൻ മരിച്ച വിവരം രണ്ടാഴ്ച മുൻപാണു ബന്ധുക്കൾ അറിയിച്ചത്.
Image: /content_image/News/News-2017-08-03-07:28:28.jpg
Keywords: ഫാ. മാര്‍ട്ടി
Content: 5587
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വിമന്‍സ് ഫോറം തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 10 മുതല്‍
Content: പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ സ്ത്രീകളുടെ മഹത്വവും പങ്കും അംഗീകരിക്കപ്പെടുന്നതിനും സ്ത്രീ സഹജമായ വിവിധ കഴിവുകള്‍ സഭയുടെ വളര്‍ച്ചയില്‍ പ്രയോജനപ്പെടുത്തുന്നതിനുമായി രൂപീകൃതമായ ‘എപ്പാര്‍ക്കിയല്‍ വിമന്‍സ് ഫോറ’ത്തിന്റെ ആദ്യ റീജിയണല്‍, രൂപതാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സെപ്തംബര്‍ 10 മുതല്‍ ഒക്ടോബര്‍ 8 വരെ നടക്കും. രൂപതയിലെ നൂറ്റി എഴുപതില്‍പരം വരുന്ന എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ. സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യുട്ടീവ് മെമ്പേഴ്‌സ് എന്നിവരായി തിരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്നാണ് രൂപതാ, റീജിയണല്‍ ഭാരവാഹികളെ കണ്ടെത്തുന്നത്. ഇത്തരത്തില്‍ പതിനായിരത്തിലധികം വരുന്ന കുടുംബിനികളെ ഒരുമിച്ച് ചേര്‍ക്കുന്നതിലൂടെ കുടുംബബന്ധങ്ങള്‍ കൂടുതലായി വളര്‍ത്താനും രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ സമഗ്ര സംഭാവനകള്‍ നല്‍കാനും ഈ സ്ത്രീ ശാക്തീകരണത്തിലൂടെ സാധിക്കും. രൂപതാ വിമന്‍സ് ഫോറത്തിന്റെ ആനിമേറ്ററായി പ്രവര്‍ത്തിക്കുന്നതിന് സി.എം.സി സന്ന്യാസ സഭാംഗമായ റവ. സി. മേരി ആന്‍ നിയമിതയായിട്ടുണ്ട്. ഓരോ കുര്‍ബാന സെന്ററില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടുവരുന്ന അംഗങ്ങള്‍ നല്‍കുന്ന ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും വിമന്‍സ് ഫോറത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാകും. നവംബര്‍ 12-ാം തീയതി എല്ലാ യൂണിറ്റുകളിലെയും റീജിയണിലെയും പ്രസിഡന്റുമാരുടെ സമ്മേളനം St. Gerard’s Catholic Church, 2 Renfrew Square, Castle Vale, Birmingham, B35 6JT- യില്‍ വച്ച് നടക്കും. ഈ സമ്മേളനത്തില്‍ വച്ച് രൂപതാ ഭാരവാഹികളെയും തിരഞ്ഞെടുക്കും. എട്ട് റീജിയണുകളില്‍ നടക്കുന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പുകള്‍ക്ക് റവ. ഫാ. ജെയ്‌സണ്‍ കരിപ്പായി, റവ. ഫാ. ജോസഫ് വെമ്പാടുംതറ വി.സി., റവ. ഫാ. റ്റോമി ചിറയ്ക്കല്‍ മണവാളന്‍, റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.റ്റി, റവ. ഫാ. തോമസ് തൈക്കൂട്ടത്തില്‍ എം.എസ്.റ്റി., റവ. ഫാ. സജി തോട്ടത്തില്‍, റവ. ഫാ. ടെറിന്‍ മുള്ളക്കര, റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവര്‍ നേതൃത്വം നല്‍കും. #{red->n->n->പ്രാഥമികഘട്ട തിരഞ്ഞെടുപ്പ് തീയതിയും മറ്റു വിവരങ്ങളും: }#
Image: /content_image/News/News-2017-08-03-08:26:25.jpg
Keywords: ഗ്രേറ്റ് ബ്രിട്ട